span style="color:#ffffff;">
strong>ഒരേ കടല്‍-ശ്യാമപ്രസാദിന്റെ പുതിയ ചിത്രം പുതിയ ദൃശ്യാനുഭവമാണ്‍.ലോകവുമായി ബന്ധമേതുമില്ലാത്ത നാഥന്‍ എന്ന ദന്തഗോപുരവാസിയായ സാമ്പത്തികവിദഗ്ധന്റെ വിചിത്ര കാമനകളുടെ ഇരയായ ഒരു ഇടത്തരം കുടുംബത്തിന്റെ പതനത്തിന്റെ കഥയാണു ഈ ചിത്രമെന്നു ചുരുക്കിയെഴുതാം.മീര അവതരിപ്പിച്ച ദീപ്തി എന്ന സ്ത്രീ കഥാപാത്രം ചഞ്ചലചിത്തയാണു.സാമ്പത്തികപ്രതിസന്ധികളും ലൈംഗികാസംതൃപ്തിയുമാണ്‍ അവളെ കെട്ടുപാടുകളില്‍ വിശ്വസിക്കാത്ത, സ്ത്രീകളെ ശരീരങ്ങളായി മാത്രം കാണുന്ന പ്രൊഫെസ്സറുമായി അടുപ്പിക്കുന്നത്.നാഥനുമായുള്ള അവിഹിത ബന്ധത്തില്‍ അവള്‍ ഗര്‍ഭിണിയാകുന്നതോടെ ദീപ്തിയുടെ ജീവിതത്തിന്റെ താളം തെറ്റുന്നു.
ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ രംഗം താന്‍ ഗര്‍ഭിണിയാണന്നു അറിയിക്കാനായി ദീപ്തി നാഥനെ കാണുന്നതാണു.താന്‍ ഒരു ഗര്‍ഭിണിയെ അടുത്തു കാണുന്നത് ആദ്യമായാണെന്നു പറഞ്ഞുകൊണ്ട് അവളുടെ അടിവയറ്റില്‍ അയാള്‍ മുഖമമറ്ത്തുമ്പോള്‍ ദീപ്തിയുടെ ഇരമ്പുന്ന മനസ്സ് പ്രേക്ഷകര്‍ക്കു അനുഭവവേദ്യമാകുന്നു.പക്ഷേ കറുത്തഹാസ്യത്തിന്റെ അവിശ്വസനീയ സാധ്യതകളുപയോഗിച്ച ടി വി ചന്ദ്രന്റെ ഡാനി യുടെ അടുത്തൊന്നും എത്താന്‍ ശ്യാമപ്രസാദിനായിട്ടില്ല.പ്രേമിച്ചു വിവാഹം ച്ചെയ്ത ഭര്‍ത്താവിനെ വഞ്ചിച്ചുപേക്ഷിച്ച്, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന നാഥനെ സ്വീകരിക്കുന്നതാണ്‍ ക്ലൈമാക്സ്.അതിന്റെ സാംഗത്യം സംവിധായകനു മാത്രമെ അറിയൂ.ആ അര്‍ഥത്തില്‍ കഥ ദുര്‍ബ്ബലമാണ്‍.ദീപ്തിയുടെ ജീവിതത്തെ സ്ത്രീയുടെ സ്വതന്ത്രാസ്തിത്വത്തിന്റെ ധീരമുഖമായി വ്യാഖ്യാനിക്കുന്നത് എഴുതാപ്പുറം വായനയാണ്‍.തന്റെ കര്‍ത്തൃത്വം സ്വയം നിര്‍ണ്ണയിക്കുന്ന തന്റേടിയായ ഒരു സ്ത്രീയുണ്ട്:നഗരത്തില്‍ ബാര്‍ നടത്തുന്ന അവളാണ്‍(രമ്യാ കൃഷ്ണന്‍) ഈ സിനിമയിലെ ഏറ്റവും ശക്തയായ കഥാപാത്രം.മമ്മൂട്ടിയുടെയും,മീരജാസ്മിന്റെയും അഭിനയപ്രതിഭ തിളങ്ങി നില്‍ക്കുന്ന ചിത്രമെന്ന നിലയിലും ഇതു ശ്രദ്ധേയമാണ്‍
ഫോര്‍ട്ട് കൊച്ചിയിലെ ആങ്ലോഇന്ത്യക്കാരുടെ ജീവിതം മനസ്സില്‍ തട്ടുംവിധം ആവിഷ്കരിച്ച അകലെ , കടലില്‍നിന്നും കാതങ്ങളകന്ന് ഉയരെ നില്‍ക്കുന്നു.
Search This Blog
Sunday, 30 September 2007
ചലച്ചിത്രവിചാരം-ഒരെ കടല്‍
ദൃഷ്ടിപഥം 29.9.2007
പൊതു ഇടങ്ങളില്‍ ദൈവങ്ങളെ കുടിയിരുത്തുന്നവരോട്
മുംബൈയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ദൈവങ്ങളെ കുടിയിറക്കാനുള്ള നടപടി തുടങ്ങിയെന്ന പത്രവാര്‍ത്തകള്‍ കൌതുകത്തോടെയാണു വായിച്ചത്.വ്യത്യസ്ത മതക്കാരും,മതവിശ്വാസികളല്ലാത്തവരും പ്രവര്‍ത്തിക്കുന്ന,പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന പൊലീസ് സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി പ്രത്യേക മതക്കാരുടെ ദൈവങ്ങളുടെ പടങ്ങളും,ചിലയിടങ്ങളില്‍ വിഗ്രഹങ്ങള്‍ പോലും വച്ച് ആരാധനയും ഉത്സവങ്ങളും നടത്തിവരുകയായിരുന്നു.
പൊതു സ്ഥലങ്ങളില്‍ ഇങ്ങനെ മതപരമായ ചടങ്ങുകള്‍ നടത്തുന്നതും,അവിടെ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കനുസ്സരിച്ച് പൂജകള്‍ നടത്തുന്നതും നമുക്കു സുപരിചിതമാണു.മുന്‍ കാലങ്ങളില്‍ ഒറ്റപ്പെട്ടതും,നിരുപദ്രവകരവുമായ ചില കാട്ടിക്കൂട്ടലുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ,ഇന്നത് വകാശമായും,സംഘടനകളുടേയും,ആചാരാനുഷ്ഠാനങ്ങളുടേയുംപിന്‍ബലമുള്ള മതകര്‍മങ്ങളായും വളര്‍ന്നിട്ടുണ്ട്.അതിനു ഔദ്ധ്യോഗിക പരിവേഷവും നല്‍കപ്പെട്ടുകഴിഞ്ഞു.
കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിക്കുന്ന ഓരോ കപ്പലിന്റേയുംകീലിടല്‍ ചടങ്ങിനു ഹോമവും പൂജയും നടത്തുന്നത് ഔദ്ധ്യോഗിക പരിവേഷങ്ങളൊടെയാണു.റോക്കറ്റ് വിക്ഷേപണത്തിനു മുന്‍പ് ശാസ്ത്രജ്ഞര്‍ പൂജകള്‍ നടത്തുന്നത് പതിവാക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിന്റെയൊക്കെ ഉദ്ദേശ്യശുദ്ധിയെ ഓര്‍ത്ത് ക്ഷമിച്ചാലെന്തെന്ന് ചോദിക്കുന്നവരുണ്ടാകാം.
കെ എസ് ആര്‍ ടി സി ബസ് ഓടിക്കുന്ന ഡ്രൈവര്‍ തന്റെ സീറ്റിനു മുന്നില്‍ ഇഷ്ടദൈവങ്ങളുടെ പടംവെക്കുന്നത് തന്റെ അവകാശമാണെന്ന നിലയാണു ഇപ്പോഴുള്ളത്.ശബരിമല സീസണില്‍ അയ്യപ്പഭക്തരുമായി പംബക്കു പൊകുന്ന ബസുകളില്‍ അയ്യപ്പന്റെ ചിത്രങ്ങളും മാലയും പൂജാവസ്തുക്കളും വയ്ക്കുന്നതു ഏതാണ്ട് ഔദ്ധ്യോഗികമായാണു.തംബാന്നൂരും.ചെങ്ങന്നൂരും പന്തളവുമടക്കമുള്ള കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകള്‍ മണ്ഡലപൂജക്കാലത്ത് അയ്യപ്പക്ഷേത്രങ്ങളെപ്പോലെ രൂപാന്തരം പ്രാപിക്കും.പള്ളിപ്പെരുന്നാളുകള്‍ക്കും മറ്റ് ഉത്സവങ്ങള്‍ക്കും ബസുകളും സ്റ്റേഷനുകളും മതസ്ഥാപനങ്ങളെപ്പോലെ അണിഞ്ഞൊരുങ്ങും:അവിടെ മതകര്‍മ്മങ്ങള്‍ നടക്കും.
ആയുധപൂജക്കും വിദ്യാരംഭത്തിനും,ഫാക്ടറികള്‍,ഓഫീസുകള്‍,വിദ്യാലയങ്ങള്‍,സാംസ്കാരികസ്ഥാപങ്ങള്‍ തുടങ്ങി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുസ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകളുടെ ഘോഷയാത്രയാണു.മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ചട്ടക്കുടുകളില്‍ നിന്ന് വിദ്യാരംഭത്തെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ഇതിലൂടെ മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും വ്യാജമതേതരത്വം പ്രചരിപ്പിക്കുകയുമാണു ചെയ്യുന്നത്.ഓണം മലയാളിയുടെ ദേശീയാഘോഷമാണെന്നു ഉദ് ഘോഷിക്കുബോഴും അതിന്റെ വേരുകള്‍ ഹിന്ദുമതത്തിലാണെന്നും,ഓണതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കു മതാതീതസ്വഭാവം തീരെയില്ലെന്നും മനപ്പൂര്‍വം മറക്കുകയാണു.വിളവെടുപ്പിന്റെയും ഒത്തുചേരലിന്റേയും ഉത്സവമെന്ന തലത്തില്‍ സര്‍വര്‍ക്കും ആഘോഷിക്കാന്‍ കഴിയുന്ന ഓണത്തെ മതാനുഷ്ഠാനങ്ങളുടെ ചട്ടവട്ടങ്ങളിലേക്ക് ചുരുക്കിയെഴുതുംബോള്‍ മതസ്പര്‍ധയും അസ്വാരസ്യങ്ങളും ഉണ്ടാകുക സ്വാഭാവികം.ഓണത്തിനു മത്സ്യമാംസാദികള്‍ വിളംബരുതെന്നു ശഠിക്കുംബോള്‍ ഓണത്തിലെ മതാചാരങ്ങളുടെ സ്വഭാവം മറനീക്കി പുറത്തുവരുന്നു.
മതവിശ്വാസപരമായ കാരണങ്ങളാല്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതും അതിനു ഔദ്ധ്യോഗികപരിവേഷം നല്‍കുന്നതും ജനാധിപത്യത്തിന്റെ അന്തസത്തക്കു നിരക്കുന്നതല്ല.
ഭൂരിപക്ഷമതത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായ ഉത്സവങ്ങള്‍ക്കും,ആഘോഷങ്ങള്‍ക്കും പൊതു ചടങ്ങുകളുടെ ഭാഗമായി ഖജനാവില്‍ നിന്ന് പണം ചെലവാക്കുന്ന സംബ്രദായവും അശാസ്യമല്ല.ക്രിസ്മസും പെരുന്നാളും സര്‍വജനങ്ങളുടേയും ദേശീയാഘോഷമാക്കാന്‍ സാധിക്കാത്തതു പോലെ വിഷുവും ദീപാവലിയുംവിദ്യാരംഭവും പൊതു ആഘോഷങ്ങളാക്കാന്‍ ഒരിക്കലും കഴിയില്ല.അതിനുള്ള സര്‍ക്കാരിന്റേയും മതസംഘടനകളുടെയും ഏതു ശ്രമവും അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും:ജനാധിപത്യ വ്യവസ്ഥക്കു മാരകമായ പ്രഹരമേല്‍പ്പിക്കും.
ഇന്ത്യന്‍ റെയില്‍വെ ഈ അപകടം തിരിച്ചറിഞ്ഞത് അടുത്തകാലത്താണു.ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ റെയില്‍വെ കഴിഞ്ഞവര്‍ഷം ചരിത്രപ്രാധാന്യമുള്ള ഒരു തീരുമാനമെടുത്തു.റെയില്‍വെ സ്റ്റേഷനുകളടക്കം റെയില്‍ വെയുടെ സ്ഥാപനങ്ങളിലെല്ലാം മതപരമായ ചടങ്ങുകള്‍ നിരോധിച്ച നടപടിയാണത്.ശബരിമല സീസണ്‍ സമയത്തും,ആയുധപൂജക്കും റെയില്‍വെ സ്റ്റേഷനുകള്‍ ചെറു ക്ഷേത്രങ്ങളായി രൂപാന്തരം പ്രാപിപ്പിക്കുകയും,ഹുണ്ടികവെച്ച് ഭക്തരുടെ പണം പിരിക്കുകയും ചെയ്യുന്നത് നമ്മള്‍എത്രയോ കാലമായി കണ്ടിരുന്നു.ഉത്തരേന്ത്യയില്‍ ദീപാവലിക്കും ഹോളിക്കുംപ്രാദേശികക്ഷേത്രോത്സവങ്ങള്‍ക്കും
പ്ലാറ്റ്ഫോറങ്ങള്‍ ഭക്തര്‍ കയ്യടക്കി ഹോമവുംപൂജയും നടത്തിവന്നത് ഇപ്പോഴും തുടരുന്നുണ്ടോ എന്നു നിശ്ചയമില്ല. പാസ്വാന്‍ രണ്ടു തവണ റെയില്‍ മന്ത്രിയായിട്ടും കൊടിയ ജാതിവിവേചനം കൊടികുത്തിവാഴുന്ന റെയില്‍വെയില്‍ അധകൃതരുടെ ദൈവങ്ങളെ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല എന്ന വൈരുധ്യവുമുണ്ടു.
എന്തായാലും ലാലു പ്രസാദ് യാദവിന്റെ ധീരമായ നിലപാടോടെ കേരളത്തിലെ സ്റ്റേഷനുകളില്‍ നിന്നു മതചിഹ് ന്നങ്ങള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി എന്ന ശുഭവാര്‍ത്തയുണ്ട്.പക്ഷെ, ക്രമേണ പ്ലാറ്റ് ഫോമുകളില്‍ ദൈവങ്ങള്‍ മണി കിലുക്കി തിരിച്ചുവരുമോ എന്നു നിശ്ചയമില്ല.ഭക്തശിരോമണികളും ജാതിബ്രാഹ്മണരുമായ ഉന്നതോദ്ധ്യോഗസ്ഥര്‍ക്കു റെയില്‍വെയില്‍ നിന്നുള്ള ദൈവങ്ങളുടെ കുടിയിറക്ക് ഒട്ടും ഇഷ്ടപ്പെടാനിടയില്ലല്ലോ.
മതചിഹ്നങ്ങള്‍ പൊതു ഇടങ്ങള്‍ കൈയ്യേറുകയും മതേതരത്വത്തെ തകര്‍ക്കുകയുംചെയ്യുന്ന മറ്റൊരു വേദി പൊതുചടങ്ങുകളാണു.ദീപം തെളിയിച്ചേ ചടങ്ങുകള്‍ ഉദ് ഘാടനം ചെയ്യൂവെന്ന് വാശിപിടിക്കുന്നവര്‍ അനാവശ്യമായ മതവൈരം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണു.ഇതു വിശ്വാസികളുടെ കാര്യം.
പൊതു ചടങ്ങുകള്‍ക്കു മുന്‍പു മതച്ഛായയുള്ള പ്രാര്‍ഥന എന്തിനാണു?എല്ലാ വിഭാഗക്കാര്‍ക്കുമുള്ളതാണെന്ന വ്യാജേന ചൊല്ലുന്ന മിക്ക പ്രാര്‍ഥനകളും ഹിന്ദുമതചിഹ്നങ്ങളിലും വിശ്വാസപ്രമാണങ്ങളിലും അധിഷ്ഠിതമായവയാണു.മനസ്സില്ല മനസ്സോടെയാണു ഈ നിര്‍ബന്ധിതപ്രാര്‍ഥനാസമയത്ത് അതില്‍ വിശ്വസിക്കാതവരും എണീറ്റ് നില്‍ക്കുന്നത്.
അതിന്യൂനപക്ഷമെങ്കിലും ഒരു മതത്തിലും വിശ്വസിക്കാത്തവരും നമ്മുടെയിടയിലുണ്ടു.സി പി ഐയുടെ ഭൂരിപക്ഷം മന്ത്രിമാരും സാമാജികരും നാസ്തികരാണു.സി പി എമ്മിന്റെ മുന്‍ നിര നേതാക്കള്‍ ദൈവവിശ്വാസികളല്ലെന്നാണു സങ്കല്‍പ്പം.ഇവര്‍ ഉദ്ഘാടകരും അദ്ധ്യക്ഷരും പ്രസംഗകരുമായി പങ്കെടുക്കുന്ന പൊതുചടങ്ങുകള്‍ക്കെങ്കിലും ഇതു വേണ്ടെന്നു വെയ്ക്കാനുള്ള സന്മനസ്സ് സംഘാടകര്‍ കാണിക്കണം.മതവിശ്വാസികളല്ലാത്തവര്‍ക്കും ഭരണഘടനാദത്തമായ പൌരാവകാശങ്ങളുണ്ടെന്നു, ഇവിടെ ന്യൂനപക്ഷാവകാശങ്ങള്‍ക്കു വേണ്ടി വീറോടെ പോരടിക്കുന്നവര്‍ പോലും മറന്നു പോവുന്നു.
മതന്യൂനപക്ഷങ്ങളുടേതടക്കം സംസ്ഥാനത്ത് 8000-ഓളം എയിഡഡ് സ്കൂളുകളുണ്ടു.ഇവയില്‍ ബഹുഭൂരിപക്ഷത്തിലും മത പഠനത്തിന്റെയും സാംസ്കാരികപൈതൃകത്തിന്റെയും പേരില്‍ മാനെജ് മെന്റുകള്‍ തങ്ങളുടെ മതവിശ്വാസം എല്ലാവരിലും അടിച്ചേല്പിക്കുന്നുണ്ടു.ഈ സ്കൂളുകളില്‍ ഉടമസ്ഥരുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായ പ്രാര്‍ഥനകളും ചടങ്ങുകളും നിര്‍ബാധം നടക്കുന്നുണ്ടു.അതില്‍ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുന്നുണ്ടു.വിവിധ ജാതി-മത സംഘടനകള്‍ ഇതു തങളുടെ മൌലികാവകാശമാണന്നു വിശ്വസിക്കുന്നു. ഈ സ്കൂളുകളില്‍ സ്ഥാപിച്ചിരിക്കുന്ന മതചിഹ്നങ്ങള്‍ മതേതരത്വത്തിനു നേരെ കൊഞ്ഞണം കുത്തുന്നു.“ഞങ്ങള്‍ ഞങ്ങളുടെ സ്കൂളുകളില്‍ ഞങ്ങള്‍ക്കിഷ്ടമുള്ളതു ചെയ്യും.നിങ്ങള്‍ നിങ്ങളുടെ സ്കൂളുകളില്‍ നിങ്ങള്‍ക്കു ഇഷ്ടമുള്ളത് ചെയ്തോ,” എന്ന നിലയിലാണു കാര്യങ്ങള്‍.ലക്ഷക്കണക്കിനു കുട്ടികളുടെ വ്യക്തിസ്വാതന്ത്യ്രത്തിനു മെലുള്ള നഗ്ന്നമായ കടന്നുകയറ്റമാണിത്.ഇത് അര്‍ഹിക്കുന്ന ഗൌരവത്തോടെ പൊതുസമൂഹം ചര്‍ച്ച ചെയ്തിട്ടില്ല.ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ എല്ലാ മേഖലയിലും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ടു.
പൊതു ഇടങ്ങളില്‍ നിന്നും മതേതരത്വം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാതാണു ആത്യന്തികഫലം.മതമില്ലാത്തവര്‍ക്കു സ്വതന്ത്ര ഇന്ത്യയില്‍ മിക്കയിടത്തും അന്തസ്സോടെ ജീവിക്കാനാവില്ലന്ന അപകടകരമായ അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു.സര്‍വപൊതു സ്ഥലങ്ങളും കയ്യൂക്കുള്ള മത-ജാതി വിഭാഗക്കാര്‍ കൈയ്യടക്കി തങ്ങളുടെ വിഭാഗീയത തീവ്രമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടത്തുന്ന സ്ഥാപനങ്ങള്‍ പോലും അവര്‍ തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുന്നു.മറ്റു വിഭാഗങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും നേരെ അസഹിഷ്ണുതയും ശത്രുതയുംവളര്‍ത്തുന്ന അന്തരീക്ഷം ഇങ്ങനെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഒരു തീപ്പൊരി മതി,എല്ലാം ഒരു നിമിഷം കൊണ്ടു ആളിക്കത്തി ചാരമാകാന്‍.
പൊതു സ്ഥലങ്ങളില്‍ ദൈവങ്ങളെ കുടിവെച്ചാരാധിക്കുന്നവര്‍ ഇക്കാര്യം ഓത്താല്‍ നന്നു.
അഗ്നിപര്‍വതത്തിനു മുകളിലാണവര്‍ വസിക്കുന്നതു.
മുംബൈയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ദൈവങ്ങളെ കുടിയിറക്കാനുള്ള നടപടി തുടങ്ങിയെന്ന പത്രവാര്‍ത്തകള്‍ കൌതുകത്തോടെയാണു വായിച്ചത്.വ്യത്യസ്ത മതക്കാരും,മതവിശ്വാസികളല്ലാത്തവരും പ്രവര്‍ത്തിക്കുന്ന,പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന പൊലീസ് സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി പ്രത്യേക മതക്കാരുടെ ദൈവങ്ങളുടെ പടങ്ങളും,ചിലയിടങ്ങളില്‍ വിഗ്രഹങ്ങള്‍ പോലും വച്ച് ആരാധനയും ഉത്സവങ്ങളും നടത്തിവരുകയായിരുന്നു.
പൊതു സ്ഥലങ്ങളില്‍ ഇങ്ങനെ മതപരമായ ചടങ്ങുകള്‍ നടത്തുന്നതും,അവിടെ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കനുസ്സരിച്ച് പൂജകള്‍ നടത്തുന്നതും നമുക്കു സുപരിചിതമാണു.മുന്‍ കാലങ്ങളില്‍ ഒറ്റപ്പെട്ടതും,നിരുപദ്രവകരവുമായ ചില കാട്ടിക്കൂട്ടലുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ,ഇന്നത് വകാശമായും,സംഘടനകളുടേയും,ആചാരാനുഷ്ഠാനങ്ങളുടേയുംപിന്‍ബലമുള്ള മതകര്‍മങ്ങളായും വളര്‍ന്നിട്ടുണ്ട്.അതിനു ഔദ്ധ്യോഗിക പരിവേഷവും നല്‍കപ്പെട്ടുകഴിഞ്ഞു.
കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിക്കുന്ന ഓരോ കപ്പലിന്റേയുംകീലിടല്‍ ചടങ്ങിനു ഹോമവും പൂജയും നടത്തുന്നത് ഔദ്ധ്യോഗിക പരിവേഷങ്ങളൊടെയാണു.റോക്കറ്റ് വിക്ഷേപണത്തിനു മുന്‍പ് ശാസ്ത്രജ്ഞര്‍ പൂജകള്‍ നടത്തുന്നത് പതിവാക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിന്റെയൊക്കെ ഉദ്ദേശ്യശുദ്ധിയെ ഓര്‍ത്ത് ക്ഷമിച്ചാലെന്തെന്ന് ചോദിക്കുന്നവരുണ്ടാകാം.
കെ എസ് ആര്‍ ടി സി ബസ് ഓടിക്കുന്ന ഡ്രൈവര്‍ തന്റെ സീറ്റിനു മുന്നില്‍ ഇഷ്ടദൈവങ്ങളുടെ പടംവെക്കുന്നത് തന്റെ അവകാശമാണെന്ന നിലയാണു ഇപ്പോഴുള്ളത്.ശബരിമല സീസണില്‍ അയ്യപ്പഭക്തരുമായി പംബക്കു പൊകുന്ന ബസുകളില്‍ അയ്യപ്പന്റെ ചിത്രങ്ങളും മാലയും പൂജാവസ്തുക്കളും വയ്ക്കുന്നതു ഏതാണ്ട് ഔദ്ധ്യോഗികമായാണു.തംബാന്നൂരും.ചെങ്ങന്നൂരും പന്തളവുമടക്കമുള്ള കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകള്‍ മണ്ഡലപൂജക്കാലത്ത് അയ്യപ്പക്ഷേത്രങ്ങളെപ്പോലെ രൂപാന്തരം പ്രാപിക്കും.പള്ളിപ്പെരുന്നാളുകള്‍ക്കും മറ്റ് ഉത്സവങ്ങള്‍ക്കും ബസുകളും സ്റ്റേഷനുകളും മതസ്ഥാപനങ്ങളെപ്പോലെ അണിഞ്ഞൊരുങ്ങും:അവിടെ മതകര്‍മ്മങ്ങള്‍ നടക്കും.
ആയുധപൂജക്കും വിദ്യാരംഭത്തിനും,ഫാക്ടറികള്‍,ഓഫീസുകള്‍,വിദ്യാലയങ്ങള്‍,സാംസ്കാരികസ്ഥാപങ്ങള്‍ തുടങ്ങി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുസ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകളുടെ ഘോഷയാത്രയാണു.മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ചട്ടക്കുടുകളില്‍ നിന്ന് വിദ്യാരംഭത്തെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ഇതിലൂടെ മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും വ്യാജമതേതരത്വം പ്രചരിപ്പിക്കുകയുമാണു ചെയ്യുന്നത്.ഓണം മലയാളിയുടെ ദേശീയാഘോഷമാണെന്നു ഉദ് ഘോഷിക്കുബോഴും അതിന്റെ വേരുകള്‍ ഹിന്ദുമതത്തിലാണെന്നും,ഓണതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കു മതാതീതസ്വഭാവം തീരെയില്ലെന്നും മനപ്പൂര്‍വം മറക്കുകയാണു.വിളവെടുപ്പിന്റെയും ഒത്തുചേരലിന്റേയും ഉത്സവമെന്ന തലത്തില്‍ സര്‍വര്‍ക്കും ആഘോഷിക്കാന്‍ കഴിയുന്ന ഓണത്തെ മതാനുഷ്ഠാനങ്ങളുടെ ചട്ടവട്ടങ്ങളിലേക്ക് ചുരുക്കിയെഴുതുംബോള്‍ മതസ്പര്‍ധയും അസ്വാരസ്യങ്ങളും ഉണ്ടാകുക സ്വാഭാവികം.ഓണത്തിനു മത്സ്യമാംസാദികള്‍ വിളംബരുതെന്നു ശഠിക്കുംബോള്‍ ഓണത്തിലെ മതാചാരങ്ങളുടെ സ്വഭാവം മറനീക്കി പുറത്തുവരുന്നു.
മതവിശ്വാസപരമായ കാരണങ്ങളാല്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതും അതിനു ഔദ്ധ്യോഗികപരിവേഷം നല്‍കുന്നതും ജനാധിപത്യത്തിന്റെ അന്തസത്തക്കു നിരക്കുന്നതല്ല.
ഭൂരിപക്ഷമതത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായ ഉത്സവങ്ങള്‍ക്കും,ആഘോഷങ്ങള്‍ക്കും പൊതു ചടങ്ങുകളുടെ ഭാഗമായി ഖജനാവില്‍ നിന്ന് പണം ചെലവാക്കുന്ന സംബ്രദായവും അശാസ്യമല്ല.ക്രിസ്മസും പെരുന്നാളും സര്‍വജനങ്ങളുടേയും ദേശീയാഘോഷമാക്കാന്‍ സാധിക്കാത്തതു പോലെ വിഷുവും ദീപാവലിയുംവിദ്യാരംഭവും പൊതു ആഘോഷങ്ങളാക്കാന്‍ ഒരിക്കലും കഴിയില്ല.അതിനുള്ള സര്‍ക്കാരിന്റേയും മതസംഘടനകളുടെയും ഏതു ശ്രമവും അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും:ജനാധിപത്യ വ്യവസ്ഥക്കു മാരകമായ പ്രഹരമേല്‍പ്പിക്കും.
ഇന്ത്യന്‍ റെയില്‍വെ ഈ അപകടം തിരിച്ചറിഞ്ഞത് അടുത്തകാലത്താണു.ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ റെയില്‍വെ കഴിഞ്ഞവര്‍ഷം ചരിത്രപ്രാധാന്യമുള്ള ഒരു തീരുമാനമെടുത്തു.റെയില്‍വെ സ്റ്റേഷനുകളടക്കം റെയില്‍ വെയുടെ സ്ഥാപനങ്ങളിലെല്ലാം മതപരമായ ചടങ്ങുകള്‍ നിരോധിച്ച നടപടിയാണത്.ശബരിമല സീസണ്‍ സമയത്തും,ആയുധപൂജക്കും റെയില്‍വെ സ്റ്റേഷനുകള്‍ ചെറു ക്ഷേത്രങ്ങളായി രൂപാന്തരം പ്രാപിപ്പിക്കുകയും,ഹുണ്ടികവെച്ച് ഭക്തരുടെ പണം പിരിക്കുകയും ചെയ്യുന്നത് നമ്മള്‍എത്രയോ കാലമായി കണ്ടിരുന്നു.ഉത്തരേന്ത്യയില്‍ ദീപാവലിക്കും ഹോളിക്കുംപ്രാദേശികക്ഷേത്രോത്സവങ്ങള്‍ക്കും
പ്ലാറ്റ്ഫോറങ്ങള്‍ ഭക്തര്‍ കയ്യടക്കി ഹോമവുംപൂജയും നടത്തിവന്നത് ഇപ്പോഴും തുടരുന്നുണ്ടോ എന്നു നിശ്ചയമില്ല. പാസ്വാന്‍ രണ്ടു തവണ റെയില്‍ മന്ത്രിയായിട്ടും കൊടിയ ജാതിവിവേചനം കൊടികുത്തിവാഴുന്ന റെയില്‍വെയില്‍ അധകൃതരുടെ ദൈവങ്ങളെ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല എന്ന വൈരുധ്യവുമുണ്ടു.
എന്തായാലും ലാലു പ്രസാദ് യാദവിന്റെ ധീരമായ നിലപാടോടെ കേരളത്തിലെ സ്റ്റേഷനുകളില്‍ നിന്നു മതചിഹ് ന്നങ്ങള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി എന്ന ശുഭവാര്‍ത്തയുണ്ട്.പക്ഷെ, ക്രമേണ പ്ലാറ്റ് ഫോമുകളില്‍ ദൈവങ്ങള്‍ മണി കിലുക്കി തിരിച്ചുവരുമോ എന്നു നിശ്ചയമില്ല.ഭക്തശിരോമണികളും ജാതിബ്രാഹ്മണരുമായ ഉന്നതോദ്ധ്യോഗസ്ഥര്‍ക്കു റെയില്‍വെയില്‍ നിന്നുള്ള ദൈവങ്ങളുടെ കുടിയിറക്ക് ഒട്ടും ഇഷ്ടപ്പെടാനിടയില്ലല്ലോ.
മതചിഹ്നങ്ങള്‍ പൊതു ഇടങ്ങള്‍ കൈയ്യേറുകയും മതേതരത്വത്തെ തകര്‍ക്കുകയുംചെയ്യുന്ന മറ്റൊരു വേദി പൊതുചടങ്ങുകളാണു.ദീപം തെളിയിച്ചേ ചടങ്ങുകള്‍ ഉദ് ഘാടനം ചെയ്യൂവെന്ന് വാശിപിടിക്കുന്നവര്‍ അനാവശ്യമായ മതവൈരം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണു.ഇതു വിശ്വാസികളുടെ കാര്യം.
പൊതു ചടങ്ങുകള്‍ക്കു മുന്‍പു മതച്ഛായയുള്ള പ്രാര്‍ഥന എന്തിനാണു?എല്ലാ വിഭാഗക്കാര്‍ക്കുമുള്ളതാണെന്ന വ്യാജേന ചൊല്ലുന്ന മിക്ക പ്രാര്‍ഥനകളും ഹിന്ദുമതചിഹ്നങ്ങളിലും വിശ്വാസപ്രമാണങ്ങളിലും അധിഷ്ഠിതമായവയാണു.മനസ്സില്ല മനസ്സോടെയാണു ഈ നിര്‍ബന്ധിതപ്രാര്‍ഥനാസമയത്ത് അതില്‍ വിശ്വസിക്കാതവരും എണീറ്റ് നില്‍ക്കുന്നത്.
അതിന്യൂനപക്ഷമെങ്കിലും ഒരു മതത്തിലും വിശ്വസിക്കാത്തവരും നമ്മുടെയിടയിലുണ്ടു.സി പി ഐയുടെ ഭൂരിപക്ഷം മന്ത്രിമാരും സാമാജികരും നാസ്തികരാണു.സി പി എമ്മിന്റെ മുന്‍ നിര നേതാക്കള്‍ ദൈവവിശ്വാസികളല്ലെന്നാണു സങ്കല്‍പ്പം.ഇവര്‍ ഉദ്ഘാടകരും അദ്ധ്യക്ഷരും പ്രസംഗകരുമായി പങ്കെടുക്കുന്ന പൊതുചടങ്ങുകള്‍ക്കെങ്കിലും ഇതു വേണ്ടെന്നു വെയ്ക്കാനുള്ള സന്മനസ്സ് സംഘാടകര്‍ കാണിക്കണം.മതവിശ്വാസികളല്ലാത്തവര്‍ക്കും ഭരണഘടനാദത്തമായ പൌരാവകാശങ്ങളുണ്ടെന്നു, ഇവിടെ ന്യൂനപക്ഷാവകാശങ്ങള്‍ക്കു വേണ്ടി വീറോടെ പോരടിക്കുന്നവര്‍ പോലും മറന്നു പോവുന്നു.
മതന്യൂനപക്ഷങ്ങളുടേതടക്കം സംസ്ഥാനത്ത് 8000-ഓളം എയിഡഡ് സ്കൂളുകളുണ്ടു.ഇവയില്‍ ബഹുഭൂരിപക്ഷത്തിലും മത പഠനത്തിന്റെയും സാംസ്കാരികപൈതൃകത്തിന്റെയും പേരില്‍ മാനെജ് മെന്റുകള്‍ തങ്ങളുടെ മതവിശ്വാസം എല്ലാവരിലും അടിച്ചേല്പിക്കുന്നുണ്ടു.ഈ സ്കൂളുകളില്‍ ഉടമസ്ഥരുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായ പ്രാര്‍ഥനകളും ചടങ്ങുകളും നിര്‍ബാധം നടക്കുന്നുണ്ടു.അതില്‍ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുന്നുണ്ടു.വിവിധ ജാതി-മത സംഘടനകള്‍ ഇതു തങളുടെ മൌലികാവകാശമാണന്നു വിശ്വസിക്കുന്നു. ഈ സ്കൂളുകളില്‍ സ്ഥാപിച്ചിരിക്കുന്ന മതചിഹ്നങ്ങള്‍ മതേതരത്വത്തിനു നേരെ കൊഞ്ഞണം കുത്തുന്നു.“ഞങ്ങള്‍ ഞങ്ങളുടെ സ്കൂളുകളില്‍ ഞങ്ങള്‍ക്കിഷ്ടമുള്ളതു ചെയ്യും.നിങ്ങള്‍ നിങ്ങളുടെ സ്കൂളുകളില്‍ നിങ്ങള്‍ക്കു ഇഷ്ടമുള്ളത് ചെയ്തോ,” എന്ന നിലയിലാണു കാര്യങ്ങള്‍.ലക്ഷക്കണക്കിനു കുട്ടികളുടെ വ്യക്തിസ്വാതന്ത്യ്രത്തിനു മെലുള്ള നഗ്ന്നമായ കടന്നുകയറ്റമാണിത്.ഇത് അര്‍ഹിക്കുന്ന ഗൌരവത്തോടെ പൊതുസമൂഹം ചര്‍ച്ച ചെയ്തിട്ടില്ല.ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ എല്ലാ മേഖലയിലും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ടു.
പൊതു ഇടങ്ങളില്‍ നിന്നും മതേതരത്വം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാതാണു ആത്യന്തികഫലം.മതമില്ലാത്തവര്‍ക്കു സ്വതന്ത്ര ഇന്ത്യയില്‍ മിക്കയിടത്തും അന്തസ്സോടെ ജീവിക്കാനാവില്ലന്ന അപകടകരമായ അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു.സര്‍വപൊതു സ്ഥലങ്ങളും കയ്യൂക്കുള്ള മത-ജാതി വിഭാഗക്കാര്‍ കൈയ്യടക്കി തങ്ങളുടെ വിഭാഗീയത തീവ്രമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടത്തുന്ന സ്ഥാപനങ്ങള്‍ പോലും അവര്‍ തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുന്നു.മറ്റു വിഭാഗങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും നേരെ അസഹിഷ്ണുതയും ശത്രുതയുംവളര്‍ത്തുന്ന അന്തരീക്ഷം ഇങ്ങനെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഒരു തീപ്പൊരി മതി,എല്ലാം ഒരു നിമിഷം കൊണ്ടു ആളിക്കത്തി ചാരമാകാന്‍.
പൊതു സ്ഥലങ്ങളില്‍ ദൈവങ്ങളെ കുടിവെച്ചാരാധിക്കുന്നവര്‍ ഇക്കാര്യം ഓത്താല്‍ നന്നു.
അഗ്നിപര്‍വതത്തിനു മുകളിലാണവര്‍ വസിക്കുന്നതു.
Saturday, 29 September 2007
RADIO-കേരളാ കോളിങ്ങില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനം
RADIO:THE SECOND COMING
Wednesday, 26 September 2007
പാഠം ഒന്ന്-മൂന്നാര്‍
പാഠം ഒന്ന്-മൂന്നാര്‍
അങ്ങനെ, മീശയില്ലാത്തയാളേയും ‘സ്വാഹ‘യാക്കി.
കോട്ടിട്ടയാളും മീശയുള്ളയാളും എന്നേ കുന്നിറങ്ങി വഴിയാധാരമായി അലഞ്ഞുതിരിയുന്നു.
കോട്ടിട്ടയാളിനും മേലേയുള്ളയാള്‍ നാമം ജപിക്കുന്നു.
ഇവരുടെ മേലേ കൂടിയാണിനി ജെ.സി.ബി ഉരുളുക.
അങ്ങനെ, മീശയില്ലാത്തയാളേയും ‘സ്വാഹ‘യാക്കി.
കോട്ടിട്ടയാളും മീശയുള്ളയാളും എന്നേ കുന്നിറങ്ങി വഴിയാധാരമായി അലഞ്ഞുതിരിയുന്നു.
കോട്ടിട്ടയാളിനും മേലേയുള്ളയാള്‍ നാമം ജപിക്കുന്നു.
ഇവരുടെ മേലേ കൂടിയാണിനി ജെ.സി.ബി ഉരുളുക.
Saturday, 22 September 2007
ദൃഷ്ടിപഥം 22.9.2007
ദൃഷ്ടിപഥം 22.9.2007
വര്‍ത്തമാനത്തിലെ പ്രതിവാരകോളത്തിലെ ലേഖനം
വിദ്യാഭ്യാസമാഫിയയെ തുരത്താന്
അവിഹിതമായി സമ്പാദിച്ചുകൂട്ടുന്നതും,ഒരുനയാപൈസപോലും നികുതിപ്പണമടക്കാതെ വ്യാപരിക്കുന്നതുമായ ധനമാണ് കള്ളപ്പണമെങ്കില്‍ ,സര്‍വ്വരാഷ്ടീയപാര്‍ട്ടികളുടെയും മത-ജാതി സംഘടനകളുടെയും പൂര്‍ണ്ണ പിന്തുണയോടെയും, സാംസ്കാരികനായകരുടേയും മാധ്യമങ്ങളുടേയും നിശബ്ദ പിന്തുണയോടെയും കഴിഞ്ഞ നാലരപതിറ്റാണ്ടിലേറെയായി നമ്മുടെയെല്ലാം കണ്ണും വെട്ടത്ത് ഒരു വന്‍ കള്ളപ്പണമാഫിയ ആലു പോലെ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും ശക്തമായ മാഫിയാസംഘമാണവര്‍.ഭരണകൂടങ്ങളെയും മാധ്യമങ്ങളേയും ഉള്ളം കയ്യില്‍വെച്ചു അമ്മാനമാടുന്ന അതിശക്തരാണവര്‍.അവരുടെ രോമത്തെ തൊടാന്‍ പോലും കേരളത്തില്‍ ഇന്നോളം ആര്‍ക്കും ധൈര്യം വന്നിട്ടില്ല.
വന്‍ നഗരങ്ങളെ വിറപ്പിക്കുന്ന അധോലോകസംഘങ്ങളെക്കാല്‍ പതിന്മടങ്ങു പണം വാരിക്കൂട്ടുന്ന ഇവര്‍ വ്യാപരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്.എയിഡഡ് സ്കൂളുകളും കോളെജുകളും നടത്തുന്നവരാണ് ഇവര്‍.1960 മുതല്‍ സ്കൂളുകളിലെയും 1974 മുതല് സ്വകാര്യ കൊളേജുകളിലെയും അധ്യാപക-അധ്യാപകേതര ജീവനക്കരുടെ നിയമനങ്ങള്‍ക്കും വിധ്യാര്‍ഥിപ്രവേശനത്തിനും ഇവര്‍ വാരിക്കൂട്ടിയ കോഴ എത്ര ആയിരം കോടികല് വരും? ഇപ്പോഴതെ കണക്കനുസ്സരിച്ചു പ്രതിവര്‍ഷം110 കോടിയിലധികം രൂപ ഈ ഇനത്തില്‍ ഇവര്‍ അവിഹിതമായി സമ്പാദിച്ചു കൂട്ടുന്നു എന്നു കണക്കാക്കുന്നു. ഇത്ര കാലം കൊണ്ടു ഇവര്‍ പിരിച്ചെടുത്ത കോഴപ്പണം ,അപ്പോള്‍, എത്ര ആയിരം കോടികല് വരും? അതി ഭീമമായ സംഖ്യയാണത്.എല്ലാ രാഷ്രീയാഴിമതികളെയും വെല്ലുന്നതാണത്.
ഈ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രമുഖ മത-ജാതി സംഘടനകളുടെ പ്രാദെശികതലം മുതല്‍ മുകളറ്റം വരെയുള്ളവരുടെ പോക്കറ്റുകളിലേക്കാണ് ഇതിന്റെ സിംഹഭാഗവും എത്തുന്നത്.വ്യക്തികളും കുടുംബങ്ങളും നടത്തുന്ന സ്ഥാപനങ്ങളിലാകട്ടെ മറ്റാര്‍ക്കും വിഹിതം കൊടുക്കേണ്ട.ഇപ്പോഴത്തെ റേറ്റനുസ്സരിച്ച് പ്ലുസ് -2 അധ്യാപകനിയമനത്തിന് ശരാശരി 6 ലക്ഷം രൂപയാണ് കോഴപ്പണം നല്‍കേണ്ടത്.വീടിനടുത്ത സ്കൂളുകളില്‍ അധ്യാപകരായി കേറാന്‍ 12 ലക്ഷം രൂപക്കുമേല്‍വരെ കോഴ കൊടുക്കുന്നവരുണ്ട്.
മെയ്യനങ്ങാതെ കിട്ടുന്ന ഈ വന്‍ തുകയാണ് കേരളത്തിലെ സര്‍വ്വ മാഫിയാപ്രവര്‍ത്തനങ്ങഉടെയും അടിസ്ഥാന മൂലധനം.ഈ പണം ഉപയോഗിച്ചാണു വിദ്യാഭ്യാസ മാഫിയയില്പെട്ടവര്‍ കണ്ണായ സ്ഥലങ്ങളൊക്കെ സ്വന്തം പേരിലൊ ബിനാമികളുടെയോ സംഘടനകളുടെയൊ പേരുകളിലൊ വാങ്ങിക്കൂട്ടിയത്.ഈ കള്ളപ്പണം കൊണ്ടാണ് കഴിഞ്ഞ നാലരപതിറ്റാണ്ടു കൊണ്ട് ബാര്‍ ഹോട്ടലുകളും,ഷോപ്പിങ്ങ് കോമ്പ്ലെക്സുകളും സൂപ്പെര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും മുതല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ വരെ കെട്ടിപ്പടുത്തത്..............
ദൃഷ്ടിപഥം
വര്‍ത്തമാനം പ്രതിവാരകോളം 22.9. 2007
ലേഖനത്തിന്റെ പൂര്‍ണ്ണര്രുപം വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ
വര്‍ത്തമാനത്തിലെ പ്രതിവാരകോളത്തിലെ ലേഖനം
വിദ്യാഭ്യാസമാഫിയയെ തുരത്താന്
അവിഹിതമായി സമ്പാദിച്ചുകൂട്ടുന്നതും,ഒരുനയാപൈസപോലും നികുതിപ്പണമടക്കാതെ വ്യാപരിക്കുന്നതുമായ ധനമാണ് കള്ളപ്പണമെങ്കില്‍ ,സര്‍വ്വരാഷ്ടീയപാര്‍ട്ടികളുടെയും മത-ജാതി സംഘടനകളുടെയും പൂര്‍ണ്ണ പിന്തുണയോടെയും, സാംസ്കാരികനായകരുടേയും മാധ്യമങ്ങളുടേയും നിശബ്ദ പിന്തുണയോടെയും കഴിഞ്ഞ നാലരപതിറ്റാണ്ടിലേറെയായി നമ്മുടെയെല്ലാം കണ്ണും വെട്ടത്ത് ഒരു വന്‍ കള്ളപ്പണമാഫിയ ആലു പോലെ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും ശക്തമായ മാഫിയാസംഘമാണവര്‍.ഭരണകൂടങ്ങളെയും മാധ്യമങ്ങളേയും ഉള്ളം കയ്യില്‍വെച്ചു അമ്മാനമാടുന്ന അതിശക്തരാണവര്‍.അവരുടെ രോമത്തെ തൊടാന്‍ പോലും കേരളത്തില്‍ ഇന്നോളം ആര്‍ക്കും ധൈര്യം വന്നിട്ടില്ല.
വന്‍ നഗരങ്ങളെ വിറപ്പിക്കുന്ന അധോലോകസംഘങ്ങളെക്കാല്‍ പതിന്മടങ്ങു പണം വാരിക്കൂട്ടുന്ന ഇവര്‍ വ്യാപരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്.എയിഡഡ് സ്കൂളുകളും കോളെജുകളും നടത്തുന്നവരാണ് ഇവര്‍.1960 മുതല്‍ സ്കൂളുകളിലെയും 1974 മുതല് സ്വകാര്യ കൊളേജുകളിലെയും അധ്യാപക-അധ്യാപകേതര ജീവനക്കരുടെ നിയമനങ്ങള്‍ക്കും വിധ്യാര്‍ഥിപ്രവേശനത്തിനും ഇവര്‍ വാരിക്കൂട്ടിയ കോഴ എത്ര ആയിരം കോടികല് വരും? ഇപ്പോഴതെ കണക്കനുസ്സരിച്ചു പ്രതിവര്‍ഷം110 കോടിയിലധികം രൂപ ഈ ഇനത്തില്‍ ഇവര്‍ അവിഹിതമായി സമ്പാദിച്ചു കൂട്ടുന്നു എന്നു കണക്കാക്കുന്നു. ഇത്ര കാലം കൊണ്ടു ഇവര്‍ പിരിച്ചെടുത്ത കോഴപ്പണം ,അപ്പോള്‍, എത്ര ആയിരം കോടികല് വരും? അതി ഭീമമായ സംഖ്യയാണത്.എല്ലാ രാഷ്രീയാഴിമതികളെയും വെല്ലുന്നതാണത്.
ഈ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രമുഖ മത-ജാതി സംഘടനകളുടെ പ്രാദെശികതലം മുതല്‍ മുകളറ്റം വരെയുള്ളവരുടെ പോക്കറ്റുകളിലേക്കാണ് ഇതിന്റെ സിംഹഭാഗവും എത്തുന്നത്.വ്യക്തികളും കുടുംബങ്ങളും നടത്തുന്ന സ്ഥാപനങ്ങളിലാകട്ടെ മറ്റാര്‍ക്കും വിഹിതം കൊടുക്കേണ്ട.ഇപ്പോഴത്തെ റേറ്റനുസ്സരിച്ച് പ്ലുസ് -2 അധ്യാപകനിയമനത്തിന് ശരാശരി 6 ലക്ഷം രൂപയാണ് കോഴപ്പണം നല്‍കേണ്ടത്.വീടിനടുത്ത സ്കൂളുകളില്‍ അധ്യാപകരായി കേറാന്‍ 12 ലക്ഷം രൂപക്കുമേല്‍വരെ കോഴ കൊടുക്കുന്നവരുണ്ട്.
മെയ്യനങ്ങാതെ കിട്ടുന്ന ഈ വന്‍ തുകയാണ് കേരളത്തിലെ സര്‍വ്വ മാഫിയാപ്രവര്‍ത്തനങ്ങഉടെയും അടിസ്ഥാന മൂലധനം.ഈ പണം ഉപയോഗിച്ചാണു വിദ്യാഭ്യാസ മാഫിയയില്പെട്ടവര്‍ കണ്ണായ സ്ഥലങ്ങളൊക്കെ സ്വന്തം പേരിലൊ ബിനാമികളുടെയോ സംഘടനകളുടെയൊ പേരുകളിലൊ വാങ്ങിക്കൂട്ടിയത്.ഈ കള്ളപ്പണം കൊണ്ടാണ് കഴിഞ്ഞ നാലരപതിറ്റാണ്ടു കൊണ്ട് ബാര്‍ ഹോട്ടലുകളും,ഷോപ്പിങ്ങ് കോമ്പ്ലെക്സുകളും സൂപ്പെര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും മുതല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ വരെ കെട്ടിപ്പടുത്തത്..............
ദൃഷ്ടിപഥം
വര്‍ത്തമാനം പ്രതിവാരകോളം 22.9. 2007
ലേഖനത്തിന്റെ പൂര്‍ണ്ണര്രുപം വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ
Tuesday, 18 September 2007
MANGALA DEVI TEMPLE-മംഗളാദേവി ക്ഷേത്രം 2001-

മംഗളാദേവി ക്ഷേത്രം 2001-
ഏപ്രിലില്‍ ലേഖകന്‍എടുത്ത ചിത്രങ്ങളാണു.
തേക്കടി കടുവ സംരക്ഷണകേന്ദ്രത്തിനുള്ളിലെ വനത്തില്‍ സ്ഥിതി ചെയ്യുന്നു.തമിഴ്നാട് അവരുടെതെന്നും നമ്മള്‍ നമ്മുടേതെന്നും അവകാശപ്പെടുന്ന മംഗളാദേവിയിലെ പ്രതിഷ്ഠ കണ്ണകിയുടേതാണ്.ഏപ്രിലിലെ ചിത്ര പൌര്‍ണമിനാളില്‍ മാത്രം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള മംഗളാദേവി ക്ഷേത്രം കുമിളിയില്‍നിന്നും 32 കിലോമീറ്ററുകളകലെയാണു.
Saturday, 15 September 2007
ഇതു ഭോഗികളുടെ പൂക്കാലം ദൃഷ്ടിപഥം 15.9.2007

ദൃഷ്ടിപഥം
ഇതു ഭോഗികളുടെ പൂക്കാലം
വര്‍ത്തമാനം 15.9.2007ന് പ്രസിദ്ധീകരിച്ച ദൃഷ്ടിപഥം പ്രതിവാര പംക്തിയിലെ ലേഖനം
അഭിപ്രായം കമെന്റ്സ്ല്‍ പോസ്റ്റ്ചെയ്യുമെല്ലോ
Friday, 14 September 2007
വിദ്യാഭ്യാസ മാഫിയയെ തുരത്താനുള്ള വഴി

ഉണ്മ പ്രസിദ്ധീകരിച്ച ലേഖനം
വിദ്യാഭ്യാസമാഫിയയെ തുരത്താനുള്ള വഴി……….
വര്‍ത്തമാനം പത്രത്തില്‍ ശനിയാഴ്ച്ചകളില്‍ ദൃഷ്ടിപഥം എന്ന
കോളം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച്ചകളില്‍ കോഴിക്കോട് ആകാശവാണിയില്‍ രാവിലെ 7.15നു കിഞ്ജനവര്‍ത്തമാനം
7.35നു ആല്‍ത്തറ പഞ്ചായത്ത്
Sunday, 9 September 2007

D.PRADEEP KUMAR PROPOSES A VOTE OF THANKS AT THE BOOKS RELEASING FUNCTION HELD IN KOZHIKODE PRESS CLUB ON 5.1.2007.SEEN ON THE DIAS ARE SENIOR JOURNALIST P.J.MATHEW,WRITER V.R SUDHEESH,DR SEBASTIAN PAUL M.P,SOCIAL ACTIVIST K.VENU, SOCIALCRITIC SANKARANARAYANAN MALAPPURAM,
MATHRUBHUMI ASSISTANT EDITOR N.P RAJENDRAN AND DR JACOB VADAKKANCHERRY.
Sunday, 2 September 2007
കെണിവെയ്ക്കാന്‍ പോകുന്നവരോട്
എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ് എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ് പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട് ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത് ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ് വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്.പിന്നീട് വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ് മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത് മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്.സത്യത്തില്‍ നമുക്ക് എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ് രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.സൂക്ഷ്മദര്‍ശിനിഡി. പ്രദീപ് കുമാര്‍കെണിവെയ്ക്കാന്‍ പോകുന്നവരോട്‌എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ് എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ് പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട് ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത് ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ് വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്.പിന്നീട് വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ് മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത് മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്.സത്യത്തില്‍ നമുക്ക് എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ് രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.സൂക്ഷ്മദര്‍ശിനിഡി. പ്രദീപ് കുമാര്‍കെണിവെയ്ക്കാന്‍ പോകുന്നവരോട്‌എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ് എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ് പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട് ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത് ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ് വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്.പിന്നീട് വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ് മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത് മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്.സത്യത്തില്‍ നമുക്ക് എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ് രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.
ദൃഷ്ടിപഥം--വര്‍ത്തമാനം പ്രതിവാര പംക്തിയിലെ ലേഖനം 8.9.2007
Subscribe to:
Posts (Atom)
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ
GREENRADIO -കവിതാലാപനങ്ങൾ
Labels
(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ
(1)
100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY
(1)
4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ /
(1)
A SATITRE
(1)
ABHAYA MURDER CASE AND MEDIA
(2)
AII India Radio
(1)
AMBEDKAR GREEN ARMY
(1)
ANNA HAZARE
(1)
ASSEMBLIES
(1)
AUTO DRIVERS IN KOZHIKODE
(1)
Aalkkoottam inland magazine
(1)
BABA AMTE
(1)
BAN ON TEACHERS WEARING SAREE IN KERALA
(1)
BANGALURU
(1)
CAPSULES
(1)
CASTE IN POLITICS
(1)
CHENGARA LAND STRUGGLE TO NEW HEIGHTS
(1)
COMMUNITY CYCLING IN PARIS
(1)
CORRUPTION IN HIGHER EDUCATION SECTOR
(1)
CULTURAL OUTRAGE IN THE NAME OF KHADI IN KERALA
(1)
CULTURAL POLICE IN KERALA
(1)
CYBER ACT
(1)
CYBER TERRORISM
(1)
CYCLING IN LAKSHADWEEP
(1)
Church in Kerala
(2)
D.Parameswaran Potti
(1)
DEEMED UNIVERSITIES
(1)
DR VERGHESE KURIEN
(1)
DUDABHAI
(1)
FILMREVIEW
(1)
G M FOODS
(1)
GLOBAL WARMING AND KERALA
(1)
GOA
(1)
GREEN RADIO PODCASTS
(1)
GREEN RADIO-PODCAST
(1)
GREEN RADIO-എങ്ങനെ കേള്‍ക്കാം
(1)
HEALTH TOURISM IN INDIA
(1)
HINDUSTANI MUSIC IN KERALA
(1)
HUMOUR
(1)
I T PROFESSIONALS
(1)
I too had a dream
(1)
IFFI 2011
(1)
INDIA BEYOND COPENHAGEN
(1)
IT'S MAN-MADE
(1)
Indian Performing Rights
(1)
Indian tie
(1)
JASMINE REVOLUTION
(1)
JASMINE REVOLUTION IN INDIA
(1)
JUDICIARY
(1)
JUSTICE CYRIAC JOSEPH
(1)
KASARGODE DWARF
(1)
KERALA MUSLIMS AND DEMOCRACY
(1)
KERALA.KARNATAKA
(1)
KOCHI METRO
(1)
Kochi F M
(2)
LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST
(1)
LOK PAL BILL
(1)
LOKAYUKTHA
(1)
Little Magazines in Kerala
(1)
MAHATMA GANDHI
(2)
MAKARAJYOTI FARCE
(1)
MANGALA DEVI TEMPLE
(1)
MARTIN LUTHER KING JNR
(1)
MEDIA IN KERALA
(1)
MY BOOKS
(2)
Mavelikara
(1)
NEGATIVE VOTING RIGHT
(1)
NEIGHBOURHOOD SCHOOLS
(1)
NIGHT LIFE
(1)
Nationalisation of segregated graveyards
(1)
OCCUPY WALL STREET
(2)
ONAM AND TV SHOWS IN KERALA
(1)
Onam
(2)
PAIDNEWS
(1)
Poverty in America
(1)
QUALITY OF KWA TAP WATER
(1)
QUEEN'S ENGLISH IN KERALA
(1)
RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS
(1)
REFERENDUM ON MAJOR DECISIONS
(1)
RELIGION OF ELEPHANTS IN KERALA?
(1)
ROYALTY TO MUSIC PERFORMANCES
(1)
Real estate on Moon
(1)
SATIRE
(4)
SEX
(1)
SOCIAL ILLITERACY IN KERALA
(1)
STATUES
(1)
SUBHA MUHOORTHA FOR CAESAREAN SURGERY
(1)
SUBHASH PALEKAR
(1)
SUFI PARANJA KATHA
(1)
SUPERSTITION AT SABARIMALA
(1)
SUTHARYAKERALAM: A HIGHTECH FARCE
(1)
SWINE FLUE AND MEDIA
(1)
THE CHURCH ON CHILD- MAKING SPREE
(1)
THE FOOD SECURITY ARMY IN KERALA
(1)
THE MAKING OF GOONDAS IN KERALA.
(1)
THE PLIGHT OF THE AGED IN KERALA
(1)
THE RIGHT TO FREE AND COMPULSORY EDUCATION BILL
(1)
THE SILENT MINORITY:BACKBONE OF INDIAN DEMOCRACY
(1)
THEKKADI
(1)
Thoppippala
(1)
URBANISATION
(1)
V.Dakshinamoorthy
(1)
VECHUR COWS
(1)
VELIB.FREEDOM BIKE
(1)
VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ
(1)
WHY DO PEOPLE DIE OF COLDWAVES IN NORTH INDIA?
(1)
WOMEN RESERVATION IN PARLIAMENT
(1)
cyber crime case against blogger
(2)
first F.M station in Kerala
(1)
greenradio podcasts
(1)
local radio station
(1)
national heritage animal
(1)
parallel publications in Malayalam
(1)
woman paedophile
(1)
അംബേദ്കർ
(2)
അംബേദ്കർ ഗ്രീൻ ആർമി
(1)
അക്ബറാന
(1)
അക്ഷയതൃതീയ
(1)
അക്ഷയതൃതീയ AKSHAYATHRUTHIYA
(1)
അഗസ്റ്റിൻ ജോസഫ്
(1)
അങ്കിൾ ജഡ്ജ് സിൻഡ്രോം”
(1)
അതിവേഗപാത
(1)
അതിശൈത്യമരണങ്ങൾ
(1)
അനുഭവം
(1)
അമുൽ
(1)
അമേരിക്കയിലെ ദരിദ്രർ
(1)
അയ്യങ്കാളി
(1)
അഷ്ടമംഗലദേവപ്രശ്നം
(1)
ആട്-തേക്ക്-മാഞ്ചിയം
(1)
ആര്‍ഭാടങ്ങള്‍
(1)
ആള്‍ക്കൂട്ടം
(2)
ആർ.വിമലസേനൻ നായർ
(1)
ആൽബർട്ടോ ഗ്രനാഡോ
(1)
ആൾക്കൂട്ടം ഇൻലന്റ് മാസിക
(2)
ഇന്ത്യ
(1)
ഉഴവൂര്‍
(1)
എ.എൻ.സി
(2)
എം.എ.എസ്
(1)
എം.എഫ് ഹുസൈൻ
(1)
എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി
(1)
എസ്.എൻ.ഡി.പി
(1)
ഏംഗത്സ്
(1)
ഏട്ടിലെ പശു
(1)
ഏഷ്യാഡ്
(1)
ഐ.എസ്.അര്‍.ഓ
(1)
ഒക്യുപൈ വാൾ സ്ട്രീറ്റ്
(1)
ഒക്സിജന്‍ പാര്‍ലർ
(1)
ഒറ്റപ്പാലം
(1)
ഒറ്റയാൾ
(3)
ഓ.എൻ.വി
(1)
ഓഡിയോ
(1)
ഓണം
(1)
ഓർമ്മകൾ
(1)
ഓർമ്മയാണച്ഛൻ
(1)
കഞ്ഞി
(1)
കണ്ടതും കേട്ടതും
(2)
കള്ളപ്പണം
(1)
കവരത്തി
(1)
കവിതാലാപനം
(2)
കാല്‍കഴുകിച്ചൂട്ടൽ
(1)
കാളന്‍
(1)
കാളയിറച്ചി
(1)
കാസർകോഡ് ഡ്വാർഫ്
(1)
കാർഷിക യന്ത്രവത്കരണം
(1)
കാർഷിക വിപ്ലവം
(1)
കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ
(1)
കാൽകഴുകിച്ചൂട്ടൽ
(1)
കീഴാചാരം
(1)
കുഞ്ഞപ്പ പട്ടാന്നൂർ
(1)
കുറിപ്പ്
(1)
കൂറുമാറ്റം
(1)
കൃഷ്ണയ്യർ
(1)
കെ.ആര്‍.നാരായണന്‍
(1)
കെ.ആർ.ടോണി
(1)
കെ.ഗിരിജ വർമ്മ
(1)
കെ.ഗിരിജാവർമ
(1)
കെ.വി.ഷൈൻ
(1)
കോണകം
(2)
ക്ലാസിക്ക് മെട്രോ
(1)
ക്ഷേത്രപ്രവേശനം
(1)
കൻഷിറാം
(1)
ഖവാലി
(1)
ഗജ ദിനം
(1)
ഗിരിപ്രഭാഷണം
(1)
ഗീർ പശു
(1)
ഗുണ്ടായിസം
(1)
ഗുണ്ടാരാജ്
(1)
ഗുരുവായൂർ
(1)
ഗോൾചെറെ
(1)
ഗ്രാമസഭ
(1)
ഗ്രീൻ കേരള എക്സ്പ്രസ്
(1)
ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ്
(2)
ചണ്ഡിഗർ
(1)
ചന്ദ്രൻ
(1)
ചരിത്രം
(1)
ചലച്ചിത്രനിരൂപണം
(1)
ചലച്ചിത്രവിചാരം-ഒരെ കടല്‍
(1)
ചിഡ് വാര
(1)
ചിത്രകാരൻ
(2)
ചൂടുവെള്ളത്തിൽ വീണ
(1)
ചെ ഗുവേര
(1)
ചെങ്ങറ
(2)
ചൊവ്വാ
(1)
ജഗ്ജ്ജീവന്‍ റാം
(1)
ജനകീയകോടതി
(1)
ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY
(1)
ജാവേദ് അക്തർ
(1)
ജീവത്സാഹിത്യംശശി തരൂർ
(1)
ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ
(1)
ജ്ഞാനഗുരു
(1)
ടോപ്പ്ലസ്
(1)
ടോൾ
(1)
ഡോ ജോൺ മത്തായി
(1)
ഡ്രസ് കോഡ്
(1)
ഡൽഹി
(1)
തഥാഗതൻ
(1)
താതാ നിന്‍ കല്പനയാല്‍
(1)
താഹ്രീർ സ്കൊയർ
(1)
തൃപ്പൂത്താറാട്ട്
(1)
തെമ്മാടിക്കുഴി
(1)
തോർത്ത്
(1)
ത്യാഗികൾ
(1)
ത്രിവര്‍ണ്ണപതാക
(1)
ദ കിഡ് വിത്ത് എ ബൈക്ക്
(1)
ദളിത്
(1)
ദാരിദ്ര്യരേഖ
(1)
ദൃഷ്ടിപഥം
(17)
ദേശീയ ഉത്സവം
(1)
ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM
(1)
ധവളവിപ്ലവം
(1)
നക്ഷത്രഫലം
(1)
നര്‍മ്മം
(1)
നല്ലതങ്ക
(1)
നവമാദ്ധ്യമങ്ങൾ
(1)
നവവത്സരാശംസകള്‍
(1)
നസീറാന
(1)
നാഗസന്യാസിമാർ
(1)
നാരായണ പണിക്കർ
(1)
നെൽസൺ മണ്ടേല
(1)
നേർച്ചസദ്യ
(1)
നർമ്മം
(2)
നർമ്മദ
(1)
പരിഹാരക്രിയ
(1)
പി.ഉദയഭാനു
(4)
പി.ഭാസ്‌കരന്‍
(1)
പി.സായ് നാഥ്
(1)
പിണറായി
(1)
പുസ്തകനിരൂപണം
(1)
പൂന്താനം
(1)
പൈതൃകമൃഗം
(1)
പൊതുസീറ്റുകൾ
(1)
പൊന്നമ്പലമേട്
(1)
പൊർഫീരിയോ
(1)
പോഡ്കാസ്റ്റ്
(1)
പൌലോസ് മാർ പൌലോസ്
(1)
പ്രതിമകൾ
(1)
പ്രാക്കുളം ഭാസി
(1)
പ്രിയനന്ദനൻ
(1)
പ്രേം നസീർ
(1)
പ്ലാവില
(1)
ഫലിതം
(5)
ഫലിതം A FRIENDSHIP DAY DISASTER
(1)
ഫസ്റ്റ്ഗ്രേഡർ
(1)
ഫിദൽ
(1)
ഫെമിനിസ്റ്റ്
(1)
ഫ്രന്‍ഡ്ഷിപ് ഡേ
(1)
ബഷീർ
(3)
ബാബ ആംതെ/
(1)
ബാബുരാജ്
(1)
ബി.ഓ.ടി
(1)
ബുർക്ക
(1)
ബൊളീവിയ
(1)
ഭക്ഷ്യ അരക്ഷിതാവസ്ഥ
(1)
ഭക്ഷ്യ സുരക്ഷാ സേന
(1)
ഭാവി രാഷ്ട്രീയ അജണ്ട
(1)
ഭൂമിക്കൊരു ചരമഗീതം
(2)
മംഗളാദേവി ക്ഷേത്രം 2001-
(1)
മകരജ്യോതി
(1)
മതം
(2)
മദ്യപാനം
(2)
മമത
(1)
മമ്മൂട്ടി
(2)
മറൂഗ
(1)
മഹാസ്ഥാപനം
(1)
മാഡം കാമ
(1)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്
(1)
മാദ്ധ്യമസദാചാരം
(1)
മാധവന്‍ നായര്‍
(1)
മാധ്യമം
(3)
മാപ്പിളപ്പാട്ട്
(1)
മായാവതി
(1)
മാര്‍ക്സ്
(1)
മുല്ലപ്പൂ വിപ്ലവം
(1)
മുസ്ലീം സാക്ഷരത
(1)
മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക്
(1)
മേധാ പട്ട്കർ
(1)
മേഴ്സി മാത്യു
(2)
മൈഥിലി
(1)
മൊബൈൽ ഫോൺ
(1)
മോഹൻലാൽ
(1)
യൂത്ത് ഒളിമ്പിക്സ്
(1)
യേശുദാസ്
(1)
രാമനുണ്ണി
(1)
രാഷ്ട്രപതി
(1)
രാഷ്ട്രീയം
(7)
രാഷ്ട്രീയസദാചാരം
(1)
റഷ്യ
(1)
റഷ്യയിലെ ജനസംഖ്യ
(1)
റിവോദിയ
(1)
റെസിഡന്റ്സ് അസ്സോസിയേഷൻ
(1)
റേഡിയോ
(6)
റേഡിയോ സ്കിറ്റ്
(1)
റോഡ് സുരക്ഷാവാരം
(1)
റൌൾ
(1)
റ്റിന്റുമോൻ
(1)
ലെനിൻ
(2)
ലേഖനം
(12)
ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ
(1)
ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR
(1)
ലോക അണക്കെട്ട് കമ്മീഷൻ
(1)
ലോക് അദാലത്ത്
(1)
ളാഹ ഗോപാലൻ
(1)
വടയക്ഷി
(1)
വന്ദേ മാതരം
(1)
വാലന്റൈന്‍സ് ഡേ
(1)
വാസ്തു
(1)
വാസ്തുദോഷനിവാരണക്രിയ
(1)
വാഹനപരിശോധന
(1)
വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE
(1)
വി.പി.സിങ്ങ്
(1)
വിജയ് യേശുദാസ്
(1)
വിദ്യാരംഭം
(1)
വിന്നി
(2)
വിരുദ്ധോക്തി
(1)
വിശുദ്ധഗ്രന്ഥങ്ങൾ
(1)
വിശ്വപൌരന്‍
(1)
വെച്ചൂർ പശു
(1)
വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ
(1)
ശതാഭിഷേകം
(2)
ശനിദോഷ നിവാരണണപൂജ
(1)
ശബരിമല
(3)
ശരീര ഭാഷ
(1)
ശവി
(1)
ശാർക്കര
(1)
ശില
(1)
ശുദ്ധികലശം
(1)
ശുഭമുഹൂർത്തപ്രസവം.
(1)
ശ്രീനാരായണ ഗുരു
(4)
ശർബാനി
(1)
ഷൈൻ
(1)
സംഗീതം
(1)
സദാചാര പൊലീസ്
(1)
സദാചാരാപഭ്രംശം
(1)
സഫലമീയാത്ര
(1)
സമൂഹികബോധം
(1)
സാമൂഹികം
(3)
സാമൂഹികം.
(1)
സാമൂഹികം.CYBER ACT IN KERALA
(1)
സാമൂഹികം.പന്നിപ്പനി
(1)
സാമൂഹികം/ ലേഖനം/
(3)
സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില
(1)
സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം
(1)
സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES
(1)
സാമൂഹികം/ ലേഖനം/ B B C
(1)
സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA
(1)
സാമൂഹികം/ ലേഖനം/ COMMONWEALTH GAMES
(1)
സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL
(1)
സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY
(1)
സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK
(1)
സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA
(1)
സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT
(1)
സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES
(1)
സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE
(1)
സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA?
(1)
സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA
(1)
സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA
(1)
സാമൂഹികം/ ലേഖനം/ ആന
(1)
സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം
(1)
സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ
(1)
സാമൂഹികം/ ലേഖനം/ ഗ്രാമസഭ
(1)
സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം
(1)
സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ
(1)
സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ
(1)
സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
(1)
സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ
(1)
സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട്
(1)
സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO
(1)
സാമൂഹികം/ ലേഖനം/FUKUOKA
(1)
സാമൂഹികം/ ലേഖനം/THE CASTE
(1)
സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS
(1)
സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS
(1)
സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE
(1)
സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA
(1)
സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM
(1)
സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ
(1)
സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ്
(1)
സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ
(1)
സാമൂഹികം/ ലേഖനം/ദയാബായി/DAYABAI
(1)
സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം
(1)
സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ
(1)
സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/
(1)
സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ്
(1)
സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS
(1)
സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത
(1)
സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES?
(1)
സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY
(1)
സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍
(1)
സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ
(1)
സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ
(1)
സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ
(1)
സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/
(1)
സാമൂഹികം/ ലേഖനം/ഷബാന ആസ്മി
(1)
സാമൂഹികം/ ലേഖനം/സംവരണമണ്ഡലം
(1)
സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA
(1)
സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക
(1)
സാമൂഹികം/അയ്യങ്കാളി
(1)
സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം
(1)
സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ്
(1)
സാമൂഹികം/മുല്ലപ്പൂ വിപ്ലവം
(1)
സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR
(1)
സാമൂഹികം/ലക്ഷദ്വീപ്
(1)
സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP
(1)
സാമൂഹികം/ലേഖനം
(6)
സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY
(1)
സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO
(1)
സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം
(1)
സാമൂഹികം/സിംല
(1)
സാമൂഹികംരാവുണ്ണി
(1)
സാമൂഹികവിസ്ഫോടനം
(1)
സാമ്പത്തിക മാന്ദ്യം
(1)
സി.എം.എസ് കോളേജ്
(2)
സിദ്ധമതം
(1)
സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ
(1)
സുരേഷ് ഗോപി
(1)
സൂഫി പറഞ്ഞ കഥ
(1)
സൈക്കിള്‍
(1)
സൈക്കിൾ
(1)
സൈബർ നിയമം
(1)
സോജ
(1)
സോഷ്യലിസ്റ്റ്
(1)
സ്കിറ്റ്
(1)
സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
(1)
സ്വർണ്ണക്കമ്മൽ
(1)
സ്വർണ്ണഭ്രമം
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR
(1)
ഹാസ്യം
(34)
ഹാസ്യം.ഫലിതം
(3)
ഹാസ്യം.ഫലിതം SATIRE
(1)
ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ
(1)
ഹീഗ്വര
(1)
ഹൈടെക് നിരക്ഷരർ
(1)
ഹൈറേഞ്ച് ഡ്വാർഫ്
(1)