ഇന്ത്യയ്ക്കിനി എത്ര കോളേജുകളും സർവ്വകലാശാലകളും ആവശ്യമുണ്ടു?
പതിമൂവായിരം കോളേജുകളും 320 സർവകലാശാലകളും അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ആവശ്യമുണ്ടെന്നാണു മാനവശേഷി വകുപ്പ് മന്ത്രി കബിൽ സിബലിന്റെ അഭിപ്രായം.അതിൽ സ്വദേശി എത്ര,പരദേശി എത്ര എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.പക്ഷേ,വിദ്യാഭ്യാസവകാശ നിയമം,ഡീംഡ് യൂണിവേസിറ്റികളെ നിയന്ത്രിക്കാനും അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷ ഏകീകരിക്കാനുള്ള നീക്കം തുടങ്ങിയ വിപ്ലവകരമായ നടപടികളിലൂടെ പൊതുസമ്മതി നേടിയ ഊർജ്ജസ്വലനായ മന്ത്രിയായ കബിൽ സിബൽ മെയ് 3 നു ലോക്സഭയിൽ അവതരിപ്പിച്ച ബിൽ വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി നൽകാനുള്ളതാണു.ഇത് നിയമമായാൽ വിദേശത്ത് 20 വർഷമായി പ്രവർത്തിക്കുന്ന ഏതു യൂണിവേഴ്സിറ്റിക്കും,നിബന്ധനകൾക്ക് വിധേയമായി ഇന്ത്യയിൽ കാമ്പസ് തുറക്കാം.അതിനു യൂ.ജി.സിയുടെ അനുകൂല റിപ്പോർട്ട്, 50 കോടിയുടെ കരുതൽ മൂലധനം തുടങ്ങിയ ചില കടമ്പകൾ കൂടി കടന്നാൽ മതി.
വിദേശ സർവ്വകലാശാലകൾ വരുന്നതോടെ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരുമെന്നാണു ഇതിനെ അനുകൂലിക്കുന്നവരുടെ വാദം.പക്ഷേ,ഇവ വരേണ്യവർഗ്ഗത്തിനു മാത്രം പ്രയോജനപ്പെടുന്നതായതിനാൽ സമൂഹത്തിൽ കൂടുതൽ വിഭിന്ന വിദ്യാഭ്യാസസമ്പ്രദായങ്ങളിലൂടെ അത് കടുത്ത വിഭജനം സൃഷ്ടിക്കുമെന്നാണു മറുപക്ഷം വാദിക്കുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള കോളേജുകളുടെ സർവ്വേ നടത്തിയപ്പോൾ ഇന്ത്യയിൽ നിന്നു ആ പട്ടികയിൽ ഒരേയൊരെണ്ണം മാത്രമാണു കയറിപ്പറ്റിയത്രേ.അതിനാൽ വിശ്വപ്രസിദ്ധമായ സ്ഥാപനങ്ങൾക്കായി നമ്മുടെ കവാടങ്ങൾ തുറക്കപ്പെട്ടാൽ ഇവിടത്തെ പഠനനിലവാരം ഉയരും.ഇപ്പോൾ വിദേശത്തു പോയി പഠിക്കാൻ സൌകര്യമുള്ളവർക്കു മാത്രം ലഭ്യമായിരിക്കുന്ന പഠനസൌകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാർക്ക് കൂടി കിട്ടുമെന്നും ഇവർ വാദിക്കുന്നു.
ഒക്സ്ഫോർഡ്,കേംബ്രിഡ്ജ്,യേൽ തുടങ്ങിയ ഒന്നാംതരം സർവകലാശാലകൾ അടുത്തെങ്ങാനും ഇന്ത്യയിൽ കാമ്പസ് തുറക്കുമോ?അവർ സ്വന്തം രാജ്യങ്ങളിൽ പോലും പുതിയ ശാഖകൾ ആരംഭിക്കുന്നില്ലെന്നാണു മറുവാദം.അപ്പോൾ പിന്നെ ആരാകും ഇന്ത്യയിലേക്ക് വരിക?കച്ചവട സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ടു ,ഗുണനിലവാരവും മേന്മയും കുറഞ്ഞ വിദേശ സർവ്വകലാശാലകൾ ഇങ്ങോട്ട് വരാനിടയുണ്ടു.അവർ വന്നാലോ?സ്വന്തം ഫാക്കൽട്ടിയിലെ പ്രഗൽഭരായ അദ്ധ്യാപകരെ ഇങ്ങോട്ട് കൊണ്ടുവരുമോ?അതിനു സാദ്ധ്യത കുറവാണു.അപ്പോൾ പിന്നെ എന്തുചെയ്യും?ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകലിൽ നിന്നുള്ള അദ്ധ്യാപകരെ അവർ ആകർഷിച്ച് തങ്ങളുടെ കൂടെക്കൂട്ടും.യൂ.ജി.സി നിരക്കിന്റെ ഒന്നോ രണ്ടോ ഇരട്ടി നൽകാമെന്നു പ്രലോഭിപ്പിച്ചാൽ അതിൽ മയങ്ങി വീഴാത്തവരുണ്ടാകുമോ?അങ്ങനെ സംഭവിച്ചാൽ വൻതോതിൽ ഇവിടെ നിന്ന് മസ്തിഷ്കചോർച്ച ഉണ്ടാകും.ഐ.ഐ.ടി പോലുള്ള പ്രമുഖ പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കും.
ഉന്നതനിലവാരമുള്ള ലാബും ലൈബ്രറിയുമടക്കമുള്ള സൌകര്യങ്ങളും പ്രശസ്തരടങ്ങിയ ഫാക്കൽട്ടിയുമുണ്ടെങ്കിൽ സമർത്ഥരായ വിദ്യാർത്ഥികൾ അങ്ങോട്ടു തന്നെ ഒഴുകും.അപ്പോൾ അവരിൽ നിന്ന് സ്വാഭാവികമായും ഏറ്റവും ഉയർന്ന ഫീസ് തന്നെ അവർ ഈടാക്കും.എന്തുകൊണ്ടെന്നാൽ,ഫീസും സിലബസും നിശ്ചയിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം അവർക്ക് ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ടു.അതായത് ഇവ സൂപ്പർ സർവ്വകലാശാലകളായിരിക്കും എന്നർത്ഥം.അവിടെ പ്രവേശനത്തിനു സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഏന്തെങ്കിലുംവിധത്തിലുള്ള സംവരണമോ മുൻഗണനയോ നൽകുമോ?ഇല്ല.അങ്ങനെ വരുമ്പോൾ ഈ വിദേശവിദ്യാഭ്യാസസ്ഥാപനങ്ങൾ സമ്പന്നരുടെ മക്കൾക്ക് വേണ്ടിയുള്ള പുതിയ സൂപ്പർകോളേജുകളായി മാറും.അവിടെ നിന്നും പാസായിവരുന്നവർക്ക് ഉദ്യോഗചന്തയിൽ എപ്പോഴും മുൻതൂക്കം ലഭിക്കും.വൻകിട സ്വകാര്യസ്ഥാപനങ്ങൾ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും.അപ്പോൾ ,ഇന്ത്യയിലെ പ്രശസ്തസ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്കു പോലും തൊഴിലവസരങ്ങൾ കുറയും.അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.
ഗാട്ട് ഉടമ്പടിപ്രകാരം,ഇവിടേക്കു വരുന്ന വിദേശസർവ്വകലാശാലകൾക്കും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പക്ഷേ,ഇവയ്ക്കുമേൽ പരിമിതമായ നിയന്ത്രണം മാത്രമേ സർക്കാരിനുണ്ടാവുകയുള്ളു എന്ന് വ്യക്തമായിക്കഴിഞ്ഞു.ഇവരുടെ അക്കാഡമിക് നിലവാരത്തെക്കുറിച്ച് തന്നെ വിദ്യാഭ്യാസവിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ടു.ഒന്നാംകിട സർവ്വകലശാലകളോ,അധ്യാപകരോ ഇന്ത്യയിലേക്ക് എത്തുന്നില്ലെങ്കിൽ,കച്ചവടതാൽപ്പര്യം മുന്നിൽകണ്ടുകൊണ്ട് ഗുണനിലവാരം കുറഞ്ഞസ്ഥപനങ്ങൾ ഇവിടെ കാമ്പസ് തുറന്നലോ?യു.എ.ഇ ഉൾപ്പെടെ പല വിദേശരാഷ്ട്രങ്ങൾക്കും ഈ ദുരനുഭവമുണ്ടായിട്ടുണ്ടത്രേ.
വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ സംസ്കാരവുമായും പാരമ്പര്യവുമായും സത്തയുമായും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.മാനവിക വിഷയങ്ങൾ പഠിപ്പിക്കുന്ന ഒരു വിദേശസർവ്വകലാശാലയ്ക്ക് ഇന്ത്യയിൽ തങ്ങളുടെ പാഠ്യപദ്ധതി മാറ്റിയെഴുതിയേ തീരൂ. ഇന്ത്യയുടെ ചരിത്രത്തിനും,തത്ത്വചിന്തക്കും,സാഹിത്യത്തിനും കലയ്ക്കും സംസ്കാരത്തിനുമൊക്കെ ഊന്നൽ നൽകാതെ ഇവിടെ എങ്ങനെ പഠിപ്പിക്കാൻ പറ്റും?ഇന്ത്യക്കാരെ അടിമകളാക്കി ഭരിക്കാൻ മെക്കാളെ പ്രഭു തുടങ്ങിയ ഇംഗ്ലിഷ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് ഇന്നും സ്വതന്ത്രമാകാത്ത നമ്മൾക്കെങ്ങനെ പുതുസർവകലാശാലകൾ കൊണ്ടുവരുന്ന പുതിയപാഠ്യപദ്ധതിയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയും?
പക്ഷേ നമ്മുടെ വാതിലുകൾ നമുക്കിനി വലിച്ചടക്കാൻ സാധിക്കുകയില്ല.വിദേശ സർവ്വകലാശാലകളുമായി ചേർന്ന് സംയുക്തസംരംഭങ്ങൾ തുടങ്ങുക എന്ന പോംവഴി മുന്നിലുണ്ടു.2008ൽ 20 കോളേജുകളും 90 യൂണിവേഴ്സിറ്റികളും,46 പരിശീലനസ്ഥാപനങ്ങളുമായി 156 വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ സംയുത കോഴ്സുകളോ എക്സ്ചേഞ്ച് പരിപടികളോ നടത്തിയിട്ടുണ്ട്.ആ മേഖല ഇനിയും വികസിപ്പിക്കാം.മൂന്നാം ലോകരാജ്യങ്ങളിൽ നിന്നും പിന്നാക്ക രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിനു വിദ്യാർഥികൾ ഇന്ത്യയിലേക്ക് വരുന്നുണ്ടു.അവർക്ക് കുറഞ്ഞ ചെലവിൽ ഉന്നതവിദ്യാഭ്യാസം നൽകാൻ നമുക്ക് കഴിയുന്നുണ്ടു.ഇപ്പോൾ പുഷ്ടി പ്രാപിച്ച് വരുന്ന മെഡിക്കൽ ടൂറിസത്തേക്കാളും സാദ്ധ്യതയുള്ള രംഗമാണിത്.ആ ഒരു പൊട്ടൻഷ്യൽ മാർക്കറ്റ് പിടിച്ചെടുക്കാൻ ഇന്ത്യയിലേക്ക് വിദേശ സർവ്വകലാശാലകളും സ്ഥാപനങ്ങളും എത്തുമോ?
ഒരു ദേശീയ സംവാദത്തിനു സമയമായി.
Search This Blog
Monday, 10 May 2010
Sunday, 2 May 2010
അവർ എന്തിനാണു കേരളത്തിലേക്ക് കുടിയേറുന്നത്?
ഏപ്രിൽ 30നു സംസ്ഥാന സർക്കാർ പത്രങ്ങൾക്ക് നൽകിയ ഒരു പരസ്യത്തിന്റെ തലവാചകം ഇങ്ങനെയാണു:കേരളത്തിന്റെ ഓരോ ഉയർച്ചയ്ക്ക് പിന്നിലും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രയത്നം ഉണ്ടു.അവരുടെ വിയർപ്പിന്റെ മഹത്വം നാം അംഗീകരിക്കേണ്ടതല്ലേ?അവരുടെ ക്ഷേമം നമ്മുടെ കടമയല്ലേ?
അവർക്കായി സർക്കാർ നടപ്പിലാക്കുന്ന കേരള കുടിയേറ്റ തൊഴിലാളിക്ഷേമ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ പരസ്യമായിരുന്നു അത്.അന്യ സംസ്ഥാന തൊഴിലാളികൾക്ക് ചികിത്സാസഹായം,കുട്ടികൾക്ക് വിദ്യാഭ്യാസ ഗ്രാന്റ്,പിരിഞ്ഞുപോകുമ്പോൾ ആനുകൂല്യം,മരണാനന്തരസഹായം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ഈ പദ്ധതിയിൽ അംഗമാകുന്നവർക്ക് ലഭിക്കും.കേരള കെട്ടിടനിർമ്മാണ തൊഴിലാളിക്ഷേമ ബോർഡ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി ലക്ഷക്കണക്കിനു പാവപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.പക്ഷേ ഇതിനെ ചില രാഷ്ട്രീയസംഘടനകൾ എതിർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
പാണ്ടികൾ എന്ന് നമ്മൾ തമിഴ്നാട്ടുകാരായ തൊഴിലാളികളെ വിശേഷിപ്പിക്കാറുണ്ടു.അവരുടെ ഗൾഫായിരുന്നു,അടുത്തകാലം വരെ കേരളം.മോശപ്പെട്ട ജീവിതസാഹചര്യങ്ങൾ കാരണമായിരുന്നു അവർ കൂട്ടത്തോടെ കേരളത്തിലേക്ക് വന്നത്.അവിടെ ഭൂപരിഷ്കരണനിയമം ഇന്നും നടപ്പിലാക്കിയിട്ടില്ല.കൂലി കേരളത്തെക്കാൾ ഇപ്പോഴും കുറവാണു.പക്ഷേ,കഴിഞ്ഞ കുറച്ച് വർഷമായി തമിഴ്നാട്ടിൽ നിന്ന് തൊഴിൽ തേടി കേരളത്തിലേക്ക് പട്ടിണിപ്പാവങ്ങൾ പലായനം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞുവരുകയാണു.ഇവിടെ എത്തിയവരിൽ നല്ലൊരുശതമാനം പേർ സമ്പന്നരുമായി.എന്നിട്ടും ഇങ്ങോട്ടിപ്പോൾ ജോലി തേടി വരവ് കുറവാണു.അതിനു പ്രധാനപ്പെട്ട കാരണം ഇപ്പോഴത്തെ സർക്കാർ നടപ്പിലക്കിയ അസംഖ്യം വികസനപദ്ധതികളാണു.സൌജന്യ റേഷനും ,ടി.വിയും വീടും വിദ്യാഭ്യാസാനുകൂല്യങ്ങളും മറ്റും അവിടുത്തെ ജീവിതനിലവാരം ഉയർത്തി.ദേശീയതൊഴിലുറപ്പ് നിയമം നടപ്പിലാക്കിയയിടങ്ങളിൽ അന്തസ്സായി ജീവിച്ചുപോകാനുള്ള ഭൌതികസാഹചര്യം സൃഷ്ടിക്കപ്പെട്ടു.അങ്ങനെ, കേരളത്തിലേക്ക് തൊഴിൽതേടി പോകേണ്ട ദുരവസ്ഥ ഇല്ലാതായി.
അതുമാത്രമല്ല അടുത്തകാലത്തുണ്ടായത്ത്.അവരെക്കാൾ വളരെ മോശപ്പെട്ട ജീവിതസാഹചര്യം നിലനിൽക്കുന്ന ബംഗാൾ ഗ്രാമങ്ങളിൽ നിന്നും ബീഹാറടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷങ്ങൾ തൊഴിൽ തേടി കേരളത്തിലേക്ക് ചേക്കേറി തുടങ്ങി.(അവരെയെല്ലാം ചേർത്ത് ബംഗാളികൾ എന്നാണു നമ്മൾ വിളിക്കുന്നത്.)പട്ടിണിക്കാരും അഗതികളുമായ ഇവർ കുറഞ്ഞകൂലിക്ക് ഏത് കഠിനജോലിയും ചെയ്യാൻ തയ്യാറായിരുന്നു;ഇപ്പോഴും അങ്ങനെതന്നെ.അവരിൽ ബഹുഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയില്ല.ആശയവിനിമയത്തിനു മുറി ഹിന്ദി പോലും ഈ പാവം ബംഗാളികൾക്ക് വശമില്ല.90 മുതൽ 140 രൂപയ്ക്കുവരെ സ്വന്തം സംസ്ഥാനത്ത് പണിയെടുത്തിരുന്നവർക്ക് ഇവിടെ കിട്ടുന്നത് മൂന്നിരട്ടി വരെ കൂലി.നാട്ടുകാരായ തൊഴിലാളികൾക്ക് കൊടുക്കുന്നതിലും കുറച്ച് കൂലിയേ അവർക്ക് കൊടുക്കൂ.നേരം വെളുക്കുമ്പോൾ മുതൽ സൂര്യനസ്തമിക്കും വരെ അവർ പണിചെയ്യണമെന്നാണു അലിഖിതനിയമം.കടുത്ത വേനലിലും മഴക്കാലത്തും അവർ പണിയെടുക്കുംസ്ഥിതിസമത്വത്തിനു വേണ്ടി ഘോരഘോരം പ്രസംഗിച്ചു നടക്കുന്ന തൊഴിലാളി സംഘടനക്കാരാരും ഈ പാവങ്ങളുടെ അടുത്തേക്ക് വരാറില്ല;ഇവരുടെ രോദനങ്ങൾ കേൾക്കാറില്ല.പണ്ട് അടിമകളെ ജന്മിമാർ കൈകാര്യം ചെയ്തിരുന്നതിനു സമാനമായ രീതിയിലാണു കോണ്ട്രാക്റ്റർമാർ ഇവരോട് പെരുമാറുന്നത്.ഇവർക്ക് പാർക്കനൊരുക്കിയിരിക്കുന്നത് അഭയാർത്തിക്യാമ്പുകൾക്ക് തുല്യമായ ടെന്റുകളോ കെട്ടിടങ്ങളോ ആണെന്ന് തിരുവനന്തപുരത്തെ നിർമ്മാണത്തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പരിശോധന നടത്തി കണ്ടെത്തിയിട്ടുണ്ടു.
ഇവർക്കുവേണ്ടി ശബ്ദമുയർത്താൻ ട്രേഡ് യൂണിയനുകളോ,രാഷ്ട്രീയപാർട്ടികളോ ഇല്ല.എന്തിനും ഏതിനും സംഘടനയുള്ള കേരളത്തിൽ എന്തുകൊണ്ടാണു മുഖ്യ ട്രേഡ് യൂണിയനുകൾ ഇവരെ കൈയൊഴിഞ്ഞത്?ചില ഇടതുപക്ഷ ഗ്രൂഊപ്പുകൾ മാത്രമാണു അടുത്തകാലം വരെയും ഇവരുടേയിടയിൽ നാമമാത്രമായി പ്രവർത്തിച്ചുപോന്നത്.
ഇനി ക്ഷേമനിധി ബോർഡും അംഗത്വകാർഡുമൊക്കെയാകുമ്പോൾ തൊഴിലാളിസംഘടനകൾക്ക് മറ്റൊരു മേഖല കൂടി തുറന്നു കിട്ടുകയാണു.എങ്കിലും ഇവരെ രണ്ടാംതരം പൌരരായേ അവർ കണക്കാക്കൂ.നോക്കുകൂലി വാങ്ങുന്ന ചുമട്ടുതൊഴിലാളിയെവിടെ,മറ്റുള്ളവരെക്കാൾ കുറഞ്ഞകൂലി വാങ്ങുകയും കൂടുതൽ സമയം അദ്ധ്വാനിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്ന ബംഗാളിതൊഴിലാളികളെവിടെ?രണ്ടുകൂട്ടരുടേയും സിരകളിലൂടെ ഒഴുകുന്നത് ഒരേ രക്തമാണെങ്കിലും,ഒന്നിച്ച് ‘ഇങ്ക്വിലാബ്’വിളിക്കുമെങ്കിലും,ഇവർക്കിടയിൽ ‘കൂടുതൽ തുല്യർ’ ഉണ്ടു.ഇനി ഉണ്ടാകുകയും ചെയും.നാട്ടുനടപ്പ് അങ്ങനെയാണല്ലോ.
സാമൂഹികനീതിയും തുല്യതയുമൊന്നും കിട്ടിയില്ലെങ്കിലും ഇവരൊന്നും നാട്ടിലേക്ക് മടങ്ങിപ്പോവുകയില്ല.ബംഗാളിലേയും ഒറീസയിലേയും ബീഹാറിലേയും ഗ്രാമങ്ങളിലെ ജീവിതസാഹചര്യങ്ങൾ അത്രയ്ക്കും പരിതാപകരമാണു.ബി.സി റോയിയുടെ കാലം വരെ ബംഗാൾ ഇന്ത്യയുടെ തൊഴിൽദാതാവായിരുന്നു എന്ന് ഓർക്കുക. 1977നു ശേഷം തൊഴിലവസരങ്ങൾ ഇടിയാൻ തുടങ്ങി.വ്യവസായവത്കരണം സ്തംഭിച്ചു.പട്ടിണി വർദ്ധിച്ചതോടെ ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽതേടി കുടിയേറാൻ തുടങ്ങികഴിഞ്ഞ പത്തുവർഷത്തിനുള്ളിലാണു കേരളത്തിലേക്കുള്ള അവരുടെ ഒഴുക്ക് ആരംഭിച്ചത്.ഇന്ന് തമിഴ്നാട്ടുകാരെ പോലും പിന്തള്ളി എല്ലാമേഖലയിലും അവരുടെ സജീവസാന്നിദ്ധ്യമുണ്ടു.അടുത്തിടെ കൊല്ലത്തുനിന്ന് വന്ന വാർത്ത നോക്കുക.സ്ത്രീകൾ കൈയ്യടക്കി വെച്ചിരുന്നതായിരുന്നു,കശുവണ്ടി ഫാക്റ്ററികളിലെ അണ്ടിതല്ല് പണി.ഇപ്പോൾ ആ രംഗത്തുള്ളവരിൽ ബഹുഭൂരിപക്ഷവും ബംഗാളികളാണത്രേ!
ഒറീസയിൽ എത്ര കാര്യക്ഷമമായ ഭരണകൂടം ഉണ്ടായാലും പ്രകൃതിയുടെ ക്രൂരതകൾക്ക് ഇരയാകുന്നവർക്ക് മുഴുവൻ താങ്ങും തണലുമാകാൻ കഴിയില്ല.എല്ലാവർഷവും ആവർത്തിക്കപ്പെടുന്ന കൊടും വരൾച്ചയും ചുഴലിക്കാറ്റും ലക്ഷക്കണക്കിനാളുകളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കും.ബീഹാറിലാകട്ടെ വർഷകാലത്ത് നിറഞ്ഞൊഴുകുന്ന നദികളിലെ പ്രളയജലമാണു വില്ലൻ.അവിടങ്ങളിലൊക്കെ ഭരണകൂടവും ബ്യൂറോക്രസിയും പരമ്പരാഗതമായി തന്നെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധിയാർജ്ജിച്ചതാണു എന്നാണു സങ്കൽപ്പം.ഇപ്പോഴും ജന്മിത്വം കൊടികുത്തിവാഴുന്നു.സാക്ഷരതയും മറ്റു ജിവിതനിലവാരസൂചികകളും വളരെമോശം.അപ്പോൾ പിന്നെ,അവർ ജീവിയ്ക്കാനായി സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യും.
പക്ഷേ,എല്ലാ രംഗത്തും പുരോഗതി കൈവരിച്ചുവെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ബംഗാളിൽ നിന്ന് പട്ടിണിക്കോലങ്ങൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കേരളത്തിലേക്ക് കുടിയേറുന്നതിന്റെ കാരണമെന്താവും?ബംഗ്ലാദേശിൽ നിന്നുണ്ടായ അഭയാർത്ഥിപ്രവാഹത്തിന്റെ കൂടി പ്രത്യാഘാതമാണോ കാരണം?വരും നാളുകളിൽ,ഒരുപക്ഷേ,അതേ അഭയാർത്ഥിപ്രവാഹം പോലെ തന്നെ ഇത് വളരാനിടയുണ്ടു.അപ്പോൾ ഒരു ക്ഷേമ പദ്ധതിക്കും ഇവരെ സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.അതിനുള്ള ത്രാണി ഈ സംസ്ഥാനത്തിനില്ല.പ്രവാസികളുടെ വിയർപ്പിന്റെ പകിട്ടാണു ഈ കാണുന്ന പ്രൌഡിയെല്ലാം.അത് ക്ഷണപ്രഭാചഞ്ചലമാണു.
അതിനാൽ പാർട്ടിക്കൊടികളുടെ നിറം നോക്കാതെ നാം ചർച്ചചെയ്യേണ്ട വിഷയമാണിത്.
അവർക്കായി സർക്കാർ നടപ്പിലാക്കുന്ന കേരള കുടിയേറ്റ തൊഴിലാളിക്ഷേമ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ പരസ്യമായിരുന്നു അത്.അന്യ സംസ്ഥാന തൊഴിലാളികൾക്ക് ചികിത്സാസഹായം,കുട്ടികൾക്ക് വിദ്യാഭ്യാസ ഗ്രാന്റ്,പിരിഞ്ഞുപോകുമ്പോൾ ആനുകൂല്യം,മരണാനന്തരസഹായം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ഈ പദ്ധതിയിൽ അംഗമാകുന്നവർക്ക് ലഭിക്കും.കേരള കെട്ടിടനിർമ്മാണ തൊഴിലാളിക്ഷേമ ബോർഡ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി ലക്ഷക്കണക്കിനു പാവപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.പക്ഷേ ഇതിനെ ചില രാഷ്ട്രീയസംഘടനകൾ എതിർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
പാണ്ടികൾ എന്ന് നമ്മൾ തമിഴ്നാട്ടുകാരായ തൊഴിലാളികളെ വിശേഷിപ്പിക്കാറുണ്ടു.അവരുടെ ഗൾഫായിരുന്നു,അടുത്തകാലം വരെ കേരളം.മോശപ്പെട്ട ജീവിതസാഹചര്യങ്ങൾ കാരണമായിരുന്നു അവർ കൂട്ടത്തോടെ കേരളത്തിലേക്ക് വന്നത്.അവിടെ ഭൂപരിഷ്കരണനിയമം ഇന്നും നടപ്പിലാക്കിയിട്ടില്ല.കൂലി കേരളത്തെക്കാൾ ഇപ്പോഴും കുറവാണു.പക്ഷേ,കഴിഞ്ഞ കുറച്ച് വർഷമായി തമിഴ്നാട്ടിൽ നിന്ന് തൊഴിൽ തേടി കേരളത്തിലേക്ക് പട്ടിണിപ്പാവങ്ങൾ പലായനം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞുവരുകയാണു.ഇവിടെ എത്തിയവരിൽ നല്ലൊരുശതമാനം പേർ സമ്പന്നരുമായി.എന്നിട്ടും ഇങ്ങോട്ടിപ്പോൾ ജോലി തേടി വരവ് കുറവാണു.അതിനു പ്രധാനപ്പെട്ട കാരണം ഇപ്പോഴത്തെ സർക്കാർ നടപ്പിലക്കിയ അസംഖ്യം വികസനപദ്ധതികളാണു.സൌജന്യ റേഷനും ,ടി.വിയും വീടും വിദ്യാഭ്യാസാനുകൂല്യങ്ങളും മറ്റും അവിടുത്തെ ജീവിതനിലവാരം ഉയർത്തി.ദേശീയതൊഴിലുറപ്പ് നിയമം നടപ്പിലാക്കിയയിടങ്ങളിൽ അന്തസ്സായി ജീവിച്ചുപോകാനുള്ള ഭൌതികസാഹചര്യം സൃഷ്ടിക്കപ്പെട്ടു.അങ്ങനെ, കേരളത്തിലേക്ക് തൊഴിൽതേടി പോകേണ്ട ദുരവസ്ഥ ഇല്ലാതായി.
അതുമാത്രമല്ല അടുത്തകാലത്തുണ്ടായത്ത്.അവരെക്കാൾ വളരെ മോശപ്പെട്ട ജീവിതസാഹചര്യം നിലനിൽക്കുന്ന ബംഗാൾ ഗ്രാമങ്ങളിൽ നിന്നും ബീഹാറടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷങ്ങൾ തൊഴിൽ തേടി കേരളത്തിലേക്ക് ചേക്കേറി തുടങ്ങി.(അവരെയെല്ലാം ചേർത്ത് ബംഗാളികൾ എന്നാണു നമ്മൾ വിളിക്കുന്നത്.)പട്ടിണിക്കാരും അഗതികളുമായ ഇവർ കുറഞ്ഞകൂലിക്ക് ഏത് കഠിനജോലിയും ചെയ്യാൻ തയ്യാറായിരുന്നു;ഇപ്പോഴും അങ്ങനെതന്നെ.അവരിൽ ബഹുഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയില്ല.ആശയവിനിമയത്തിനു മുറി ഹിന്ദി പോലും ഈ പാവം ബംഗാളികൾക്ക് വശമില്ല.90 മുതൽ 140 രൂപയ്ക്കുവരെ സ്വന്തം സംസ്ഥാനത്ത് പണിയെടുത്തിരുന്നവർക്ക് ഇവിടെ കിട്ടുന്നത് മൂന്നിരട്ടി വരെ കൂലി.നാട്ടുകാരായ തൊഴിലാളികൾക്ക് കൊടുക്കുന്നതിലും കുറച്ച് കൂലിയേ അവർക്ക് കൊടുക്കൂ.നേരം വെളുക്കുമ്പോൾ മുതൽ സൂര്യനസ്തമിക്കും വരെ അവർ പണിചെയ്യണമെന്നാണു അലിഖിതനിയമം.കടുത്ത വേനലിലും മഴക്കാലത്തും അവർ പണിയെടുക്കുംസ്ഥിതിസമത്വത്തിനു വേണ്ടി ഘോരഘോരം പ്രസംഗിച്ചു നടക്കുന്ന തൊഴിലാളി സംഘടനക്കാരാരും ഈ പാവങ്ങളുടെ അടുത്തേക്ക് വരാറില്ല;ഇവരുടെ രോദനങ്ങൾ കേൾക്കാറില്ല.പണ്ട് അടിമകളെ ജന്മിമാർ കൈകാര്യം ചെയ്തിരുന്നതിനു സമാനമായ രീതിയിലാണു കോണ്ട്രാക്റ്റർമാർ ഇവരോട് പെരുമാറുന്നത്.ഇവർക്ക് പാർക്കനൊരുക്കിയിരിക്കുന്നത് അഭയാർത്തിക്യാമ്പുകൾക്ക് തുല്യമായ ടെന്റുകളോ കെട്ടിടങ്ങളോ ആണെന്ന് തിരുവനന്തപുരത്തെ നിർമ്മാണത്തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പരിശോധന നടത്തി കണ്ടെത്തിയിട്ടുണ്ടു.
ഇവർക്കുവേണ്ടി ശബ്ദമുയർത്താൻ ട്രേഡ് യൂണിയനുകളോ,രാഷ്ട്രീയപാർട്ടികളോ ഇല്ല.എന്തിനും ഏതിനും സംഘടനയുള്ള കേരളത്തിൽ എന്തുകൊണ്ടാണു മുഖ്യ ട്രേഡ് യൂണിയനുകൾ ഇവരെ കൈയൊഴിഞ്ഞത്?ചില ഇടതുപക്ഷ ഗ്രൂഊപ്പുകൾ മാത്രമാണു അടുത്തകാലം വരെയും ഇവരുടേയിടയിൽ നാമമാത്രമായി പ്രവർത്തിച്ചുപോന്നത്.
ഇനി ക്ഷേമനിധി ബോർഡും അംഗത്വകാർഡുമൊക്കെയാകുമ്പോൾ തൊഴിലാളിസംഘടനകൾക്ക് മറ്റൊരു മേഖല കൂടി തുറന്നു കിട്ടുകയാണു.എങ്കിലും ഇവരെ രണ്ടാംതരം പൌരരായേ അവർ കണക്കാക്കൂ.നോക്കുകൂലി വാങ്ങുന്ന ചുമട്ടുതൊഴിലാളിയെവിടെ,മറ്റുള്ളവരെക്കാൾ കുറഞ്ഞകൂലി വാങ്ങുകയും കൂടുതൽ സമയം അദ്ധ്വാനിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്ന ബംഗാളിതൊഴിലാളികളെവിടെ?രണ്ടുകൂട്ടരുടേയും സിരകളിലൂടെ ഒഴുകുന്നത് ഒരേ രക്തമാണെങ്കിലും,ഒന്നിച്ച് ‘ഇങ്ക്വിലാബ്’വിളിക്കുമെങ്കിലും,ഇവർക്കിടയിൽ ‘കൂടുതൽ തുല്യർ’ ഉണ്ടു.ഇനി ഉണ്ടാകുകയും ചെയും.നാട്ടുനടപ്പ് അങ്ങനെയാണല്ലോ.
സാമൂഹികനീതിയും തുല്യതയുമൊന്നും കിട്ടിയില്ലെങ്കിലും ഇവരൊന്നും നാട്ടിലേക്ക് മടങ്ങിപ്പോവുകയില്ല.ബംഗാളിലേയും ഒറീസയിലേയും ബീഹാറിലേയും ഗ്രാമങ്ങളിലെ ജീവിതസാഹചര്യങ്ങൾ അത്രയ്ക്കും പരിതാപകരമാണു.ബി.സി റോയിയുടെ കാലം വരെ ബംഗാൾ ഇന്ത്യയുടെ തൊഴിൽദാതാവായിരുന്നു എന്ന് ഓർക്കുക. 1977നു ശേഷം തൊഴിലവസരങ്ങൾ ഇടിയാൻ തുടങ്ങി.വ്യവസായവത്കരണം സ്തംഭിച്ചു.പട്ടിണി വർദ്ധിച്ചതോടെ ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽതേടി കുടിയേറാൻ തുടങ്ങികഴിഞ്ഞ പത്തുവർഷത്തിനുള്ളിലാണു കേരളത്തിലേക്കുള്ള അവരുടെ ഒഴുക്ക് ആരംഭിച്ചത്.ഇന്ന് തമിഴ്നാട്ടുകാരെ പോലും പിന്തള്ളി എല്ലാമേഖലയിലും അവരുടെ സജീവസാന്നിദ്ധ്യമുണ്ടു.അടുത്തിടെ കൊല്ലത്തുനിന്ന് വന്ന വാർത്ത നോക്കുക.സ്ത്രീകൾ കൈയ്യടക്കി വെച്ചിരുന്നതായിരുന്നു,കശുവണ്ടി ഫാക്റ്ററികളിലെ അണ്ടിതല്ല് പണി.ഇപ്പോൾ ആ രംഗത്തുള്ളവരിൽ ബഹുഭൂരിപക്ഷവും ബംഗാളികളാണത്രേ!
ഒറീസയിൽ എത്ര കാര്യക്ഷമമായ ഭരണകൂടം ഉണ്ടായാലും പ്രകൃതിയുടെ ക്രൂരതകൾക്ക് ഇരയാകുന്നവർക്ക് മുഴുവൻ താങ്ങും തണലുമാകാൻ കഴിയില്ല.എല്ലാവർഷവും ആവർത്തിക്കപ്പെടുന്ന കൊടും വരൾച്ചയും ചുഴലിക്കാറ്റും ലക്ഷക്കണക്കിനാളുകളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കും.ബീഹാറിലാകട്ടെ വർഷകാലത്ത് നിറഞ്ഞൊഴുകുന്ന നദികളിലെ പ്രളയജലമാണു വില്ലൻ.അവിടങ്ങളിലൊക്കെ ഭരണകൂടവും ബ്യൂറോക്രസിയും പരമ്പരാഗതമായി തന്നെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധിയാർജ്ജിച്ചതാണു എന്നാണു സങ്കൽപ്പം.ഇപ്പോഴും ജന്മിത്വം കൊടികുത്തിവാഴുന്നു.സാക്ഷരതയും മറ്റു ജിവിതനിലവാരസൂചികകളും വളരെമോശം.അപ്പോൾ പിന്നെ,അവർ ജീവിയ്ക്കാനായി സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യും.
പക്ഷേ,എല്ലാ രംഗത്തും പുരോഗതി കൈവരിച്ചുവെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ബംഗാളിൽ നിന്ന് പട്ടിണിക്കോലങ്ങൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കേരളത്തിലേക്ക് കുടിയേറുന്നതിന്റെ കാരണമെന്താവും?ബംഗ്ലാദേശിൽ നിന്നുണ്ടായ അഭയാർത്ഥിപ്രവാഹത്തിന്റെ കൂടി പ്രത്യാഘാതമാണോ കാരണം?വരും നാളുകളിൽ,ഒരുപക്ഷേ,അതേ അഭയാർത്ഥിപ്രവാഹം പോലെ തന്നെ ഇത് വളരാനിടയുണ്ടു.അപ്പോൾ ഒരു ക്ഷേമ പദ്ധതിക്കും ഇവരെ സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.അതിനുള്ള ത്രാണി ഈ സംസ്ഥാനത്തിനില്ല.പ്രവാസികളുടെ വിയർപ്പിന്റെ പകിട്ടാണു ഈ കാണുന്ന പ്രൌഡിയെല്ലാം.അത് ക്ഷണപ്രഭാചഞ്ചലമാണു.
അതിനാൽ പാർട്ടിക്കൊടികളുടെ നിറം നോക്കാതെ നാം ചർച്ചചെയ്യേണ്ട വിഷയമാണിത്.
Subscribe to:
Posts (Atom)
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ
GREENRADIO -കവിതാലാപനങ്ങൾ
Labels
(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ
(1)
100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY
(1)
4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ /
(1)
A SATITRE
(1)
ABHAYA MURDER CASE AND MEDIA
(2)
AII India Radio
(1)
AMBEDKAR GREEN ARMY
(1)
ANNA HAZARE
(1)
ASSEMBLIES
(1)
AUTO DRIVERS IN KOZHIKODE
(1)
Aalkkoottam inland magazine
(1)
BABA AMTE
(1)
BAN ON TEACHERS WEARING SAREE IN KERALA
(1)
BANGALURU
(1)
CAPSULES
(1)
CASTE IN POLITICS
(1)
CHENGARA LAND STRUGGLE TO NEW HEIGHTS
(1)
COMMUNITY CYCLING IN PARIS
(1)
CORRUPTION IN HIGHER EDUCATION SECTOR
(1)
CULTURAL OUTRAGE IN THE NAME OF KHADI IN KERALA
(1)
CULTURAL POLICE IN KERALA
(1)
CYBER ACT
(1)
CYBER TERRORISM
(1)
CYCLING IN LAKSHADWEEP
(1)
Church in Kerala
(2)
D.Parameswaran Potti
(1)
DEEMED UNIVERSITIES
(1)
DR VERGHESE KURIEN
(1)
DUDABHAI
(1)
FILMREVIEW
(1)
G M FOODS
(1)
GLOBAL WARMING AND KERALA
(1)
GOA
(1)
GREEN RADIO PODCASTS
(1)
GREEN RADIO-PODCAST
(1)
GREEN RADIO-എങ്ങനെ കേള്‍ക്കാം
(1)
HEALTH TOURISM IN INDIA
(1)
HINDUSTANI MUSIC IN KERALA
(1)
HUMOUR
(1)
I T PROFESSIONALS
(1)
I too had a dream
(1)
IFFI 2011
(1)
INDIA BEYOND COPENHAGEN
(1)
IT'S MAN-MADE
(1)
Indian Performing Rights
(1)
Indian tie
(1)
JASMINE REVOLUTION
(1)
JASMINE REVOLUTION IN INDIA
(1)
JUDICIARY
(1)
JUSTICE CYRIAC JOSEPH
(1)
KASARGODE DWARF
(1)
KERALA MUSLIMS AND DEMOCRACY
(1)
KERALA.KARNATAKA
(1)
KOCHI METRO
(1)
Kochi F M
(2)
LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST
(1)
LOK PAL BILL
(1)
LOKAYUKTHA
(1)
Little Magazines in Kerala
(1)
MAHATMA GANDHI
(2)
MAKARAJYOTI FARCE
(1)
MANGALA DEVI TEMPLE
(1)
MARTIN LUTHER KING JNR
(1)
MEDIA IN KERALA
(1)
MY BOOKS
(2)
Mavelikara
(1)
NEGATIVE VOTING RIGHT
(1)
NEIGHBOURHOOD SCHOOLS
(1)
NIGHT LIFE
(1)
Nationalisation of segregated graveyards
(1)
OCCUPY WALL STREET
(2)
ONAM AND TV SHOWS IN KERALA
(1)
Onam
(2)
PAIDNEWS
(1)
Poverty in America
(1)
QUALITY OF KWA TAP WATER
(1)
QUEEN'S ENGLISH IN KERALA
(1)
RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS
(1)
REFERENDUM ON MAJOR DECISIONS
(1)
RELIGION OF ELEPHANTS IN KERALA?
(1)
ROYALTY TO MUSIC PERFORMANCES
(1)
Real estate on Moon
(1)
SATIRE
(4)
SEX
(1)
SOCIAL ILLITERACY IN KERALA
(1)
STATUES
(1)
SUBHA MUHOORTHA FOR CAESAREAN SURGERY
(1)
SUBHASH PALEKAR
(1)
SUFI PARANJA KATHA
(1)
SUPERSTITION AT SABARIMALA
(1)
SUTHARYAKERALAM: A HIGHTECH FARCE
(1)
SWINE FLUE AND MEDIA
(1)
THE CHURCH ON CHILD- MAKING SPREE
(1)
THE FOOD SECURITY ARMY IN KERALA
(1)
THE MAKING OF GOONDAS IN KERALA.
(1)
THE PLIGHT OF THE AGED IN KERALA
(1)
THE RIGHT TO FREE AND COMPULSORY EDUCATION BILL
(1)
THE SILENT MINORITY:BACKBONE OF INDIAN DEMOCRACY
(1)
THEKKADI
(1)
Thoppippala
(1)
URBANISATION
(1)
V.Dakshinamoorthy
(1)
VECHUR COWS
(1)
VELIB.FREEDOM BIKE
(1)
VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ
(1)
WHY DO PEOPLE DIE OF COLDWAVES IN NORTH INDIA?
(1)
WOMEN RESERVATION IN PARLIAMENT
(1)
cyber crime case against blogger
(2)
first F.M station in Kerala
(1)
greenradio podcasts
(1)
local radio station
(1)
national heritage animal
(1)
parallel publications in Malayalam
(1)
woman paedophile
(1)
അംബേദ്കർ
(2)
അംബേദ്കർ ഗ്രീൻ ആർമി
(1)
അക്ബറാന
(1)
അക്ഷയതൃതീയ
(1)
അക്ഷയതൃതീയ AKSHAYATHRUTHIYA
(1)
അഗസ്റ്റിൻ ജോസഫ്
(1)
അങ്കിൾ ജഡ്ജ് സിൻഡ്രോം”
(1)
അതിവേഗപാത
(1)
അതിശൈത്യമരണങ്ങൾ
(1)
അനുഭവം
(1)
അമുൽ
(1)
അമേരിക്കയിലെ ദരിദ്രർ
(1)
അയ്യങ്കാളി
(1)
അഷ്ടമംഗലദേവപ്രശ്നം
(1)
ആട്-തേക്ക്-മാഞ്ചിയം
(1)
ആര്‍ഭാടങ്ങള്‍
(1)
ആള്‍ക്കൂട്ടം
(2)
ആർ.വിമലസേനൻ നായർ
(1)
ആൽബർട്ടോ ഗ്രനാഡോ
(1)
ആൾക്കൂട്ടം ഇൻലന്റ് മാസിക
(2)
ഇന്ത്യ
(1)
ഉഴവൂര്‍
(1)
എ.എൻ.സി
(2)
എം.എ.എസ്
(1)
എം.എഫ് ഹുസൈൻ
(1)
എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി
(1)
എസ്.എൻ.ഡി.പി
(1)
ഏംഗത്സ്
(1)
ഏട്ടിലെ പശു
(1)
ഏഷ്യാഡ്
(1)
ഐ.എസ്.അര്‍.ഓ
(1)
ഒക്യുപൈ വാൾ സ്ട്രീറ്റ്
(1)
ഒക്സിജന്‍ പാര്‍ലർ
(1)
ഒറ്റപ്പാലം
(1)
ഒറ്റയാൾ
(3)
ഓ.എൻ.വി
(1)
ഓഡിയോ
(1)
ഓണം
(1)
ഓർമ്മകൾ
(1)
ഓർമ്മയാണച്ഛൻ
(1)
കഞ്ഞി
(1)
കണ്ടതും കേട്ടതും
(2)
കള്ളപ്പണം
(1)
കവരത്തി
(1)
കവിതാലാപനം
(2)
കാല്‍കഴുകിച്ചൂട്ടൽ
(1)
കാളന്‍
(1)
കാളയിറച്ചി
(1)
കാസർകോഡ് ഡ്വാർഫ്
(1)
കാർഷിക യന്ത്രവത്കരണം
(1)
കാർഷിക വിപ്ലവം
(1)
കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ
(1)
കാൽകഴുകിച്ചൂട്ടൽ
(1)
കീഴാചാരം
(1)
കുഞ്ഞപ്പ പട്ടാന്നൂർ
(1)
കുറിപ്പ്
(1)
കൂറുമാറ്റം
(1)
കൃഷ്ണയ്യർ
(1)
കെ.ആര്‍.നാരായണന്‍
(1)
കെ.ആർ.ടോണി
(1)
കെ.ഗിരിജ വർമ്മ
(1)
കെ.ഗിരിജാവർമ
(1)
കെ.വി.ഷൈൻ
(1)
കോണകം
(2)
ക്ലാസിക്ക് മെട്രോ
(1)
ക്ഷേത്രപ്രവേശനം
(1)
കൻഷിറാം
(1)
ഖവാലി
(1)
ഗജ ദിനം
(1)
ഗിരിപ്രഭാഷണം
(1)
ഗീർ പശു
(1)
ഗുണ്ടായിസം
(1)
ഗുണ്ടാരാജ്
(1)
ഗുരുവായൂർ
(1)
ഗോൾചെറെ
(1)
ഗ്രാമസഭ
(1)
ഗ്രീൻ കേരള എക്സ്പ്രസ്
(1)
ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ്
(2)
ചണ്ഡിഗർ
(1)
ചന്ദ്രൻ
(1)
ചരിത്രം
(1)
ചലച്ചിത്രനിരൂപണം
(1)
ചലച്ചിത്രവിചാരം-ഒരെ കടല്‍
(1)
ചിഡ് വാര
(1)
ചിത്രകാരൻ
(2)
ചൂടുവെള്ളത്തിൽ വീണ
(1)
ചെ ഗുവേര
(1)
ചെങ്ങറ
(2)
ചൊവ്വാ
(1)
ജഗ്ജ്ജീവന്‍ റാം
(1)
ജനകീയകോടതി
(1)
ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY
(1)
ജാവേദ് അക്തർ
(1)
ജീവത്സാഹിത്യംശശി തരൂർ
(1)
ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ
(1)
ജ്ഞാനഗുരു
(1)
ടോപ്പ്ലസ്
(1)
ടോൾ
(1)
ഡോ ജോൺ മത്തായി
(1)
ഡ്രസ് കോഡ്
(1)
ഡൽഹി
(1)
തഥാഗതൻ
(1)
താതാ നിന്‍ കല്പനയാല്‍
(1)
താഹ്രീർ സ്കൊയർ
(1)
തൃപ്പൂത്താറാട്ട്
(1)
തെമ്മാടിക്കുഴി
(1)
തോർത്ത്
(1)
ത്യാഗികൾ
(1)
ത്രിവര്‍ണ്ണപതാക
(1)
ദ കിഡ് വിത്ത് എ ബൈക്ക്
(1)
ദളിത്
(1)
ദാരിദ്ര്യരേഖ
(1)
ദൃഷ്ടിപഥം
(17)
ദേശീയ ഉത്സവം
(1)
ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM
(1)
ധവളവിപ്ലവം
(1)
നക്ഷത്രഫലം
(1)
നര്‍മ്മം
(1)
നല്ലതങ്ക
(1)
നവമാദ്ധ്യമങ്ങൾ
(1)
നവവത്സരാശംസകള്‍
(1)
നസീറാന
(1)
നാഗസന്യാസിമാർ
(1)
നാരായണ പണിക്കർ
(1)
നെൽസൺ മണ്ടേല
(1)
നേർച്ചസദ്യ
(1)
നർമ്മം
(2)
നർമ്മദ
(1)
പരിഹാരക്രിയ
(1)
പി.ഉദയഭാനു
(4)
പി.ഭാസ്‌കരന്‍
(1)
പി.സായ് നാഥ്
(1)
പിണറായി
(1)
പുസ്തകനിരൂപണം
(1)
പൂന്താനം
(1)
പൈതൃകമൃഗം
(1)
പൊതുസീറ്റുകൾ
(1)
പൊന്നമ്പലമേട്
(1)
പൊർഫീരിയോ
(1)
പോഡ്കാസ്റ്റ്
(1)
പൌലോസ് മാർ പൌലോസ്
(1)
പ്രതിമകൾ
(1)
പ്രാക്കുളം ഭാസി
(1)
പ്രിയനന്ദനൻ
(1)
പ്രേം നസീർ
(1)
പ്ലാവില
(1)
ഫലിതം
(5)
ഫലിതം A FRIENDSHIP DAY DISASTER
(1)
ഫസ്റ്റ്ഗ്രേഡർ
(1)
ഫിദൽ
(1)
ഫെമിനിസ്റ്റ്
(1)
ഫ്രന്‍ഡ്ഷിപ് ഡേ
(1)
ബഷീർ
(3)
ബാബ ആംതെ/
(1)
ബാബുരാജ്
(1)
ബി.ഓ.ടി
(1)
ബുർക്ക
(1)
ബൊളീവിയ
(1)
ഭക്ഷ്യ അരക്ഷിതാവസ്ഥ
(1)
ഭക്ഷ്യ സുരക്ഷാ സേന
(1)
ഭാവി രാഷ്ട്രീയ അജണ്ട
(1)
ഭൂമിക്കൊരു ചരമഗീതം
(2)
മംഗളാദേവി ക്ഷേത്രം 2001-
(1)
മകരജ്യോതി
(1)
മതം
(2)
മദ്യപാനം
(2)
മമത
(1)
മമ്മൂട്ടി
(2)
മറൂഗ
(1)
മഹാസ്ഥാപനം
(1)
മാഡം കാമ
(1)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്
(1)
മാദ്ധ്യമസദാചാരം
(1)
മാധവന്‍ നായര്‍
(1)
മാധ്യമം
(3)
മാപ്പിളപ്പാട്ട്
(1)
മായാവതി
(1)
മാര്‍ക്സ്
(1)
മുല്ലപ്പൂ വിപ്ലവം
(1)
മുസ്ലീം സാക്ഷരത
(1)
മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക്
(1)
മേധാ പട്ട്കർ
(1)
മേഴ്സി മാത്യു
(2)
മൈഥിലി
(1)
മൊബൈൽ ഫോൺ
(1)
മോഹൻലാൽ
(1)
യൂത്ത് ഒളിമ്പിക്സ്
(1)
യേശുദാസ്
(1)
രാമനുണ്ണി
(1)
രാഷ്ട്രപതി
(1)
രാഷ്ട്രീയം
(7)
രാഷ്ട്രീയസദാചാരം
(1)
റഷ്യ
(1)
റഷ്യയിലെ ജനസംഖ്യ
(1)
റിവോദിയ
(1)
റെസിഡന്റ്സ് അസ്സോസിയേഷൻ
(1)
റേഡിയോ
(6)
റേഡിയോ സ്കിറ്റ്
(1)
റോഡ് സുരക്ഷാവാരം
(1)
റൌൾ
(1)
റ്റിന്റുമോൻ
(1)
ലെനിൻ
(2)
ലേഖനം
(12)
ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ
(1)
ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR
(1)
ലോക അണക്കെട്ട് കമ്മീഷൻ
(1)
ലോക് അദാലത്ത്
(1)
ളാഹ ഗോപാലൻ
(1)
വടയക്ഷി
(1)
വന്ദേ മാതരം
(1)
വാലന്റൈന്‍സ് ഡേ
(1)
വാസ്തു
(1)
വാസ്തുദോഷനിവാരണക്രിയ
(1)
വാഹനപരിശോധന
(1)
വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE
(1)
വി.പി.സിങ്ങ്
(1)
വിജയ് യേശുദാസ്
(1)
വിദ്യാരംഭം
(1)
വിന്നി
(2)
വിരുദ്ധോക്തി
(1)
വിശുദ്ധഗ്രന്ഥങ്ങൾ
(1)
വിശ്വപൌരന്‍
(1)
വെച്ചൂർ പശു
(1)
വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ
(1)
ശതാഭിഷേകം
(2)
ശനിദോഷ നിവാരണണപൂജ
(1)
ശബരിമല
(3)
ശരീര ഭാഷ
(1)
ശവി
(1)
ശാർക്കര
(1)
ശില
(1)
ശുദ്ധികലശം
(1)
ശുഭമുഹൂർത്തപ്രസവം.
(1)
ശ്രീനാരായണ ഗുരു
(4)
ശർബാനി
(1)
ഷൈൻ
(1)
സംഗീതം
(1)
സദാചാര പൊലീസ്
(1)
സദാചാരാപഭ്രംശം
(1)
സഫലമീയാത്ര
(1)
സമൂഹികബോധം
(1)
സാമൂഹികം
(3)
സാമൂഹികം.
(1)
സാമൂഹികം.CYBER ACT IN KERALA
(1)
സാമൂഹികം.പന്നിപ്പനി
(1)
സാമൂഹികം/ ലേഖനം/
(3)
സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില
(1)
സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം
(1)
സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES
(1)
സാമൂഹികം/ ലേഖനം/ B B C
(1)
സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA
(1)
സാമൂഹികം/ ലേഖനം/ COMMONWEALTH GAMES
(1)
സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL
(1)
സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY
(1)
സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK
(1)
സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA
(1)
സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT
(1)
സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES
(1)
സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE
(1)
സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA?
(1)
സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA
(1)
സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA
(1)
സാമൂഹികം/ ലേഖനം/ ആന
(1)
സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം
(1)
സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ
(1)
സാമൂഹികം/ ലേഖനം/ ഗ്രാമസഭ
(1)
സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം
(1)
സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ
(1)
സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ
(1)
സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
(1)
സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ
(1)
സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട്
(1)
സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO
(1)
സാമൂഹികം/ ലേഖനം/FUKUOKA
(1)
സാമൂഹികം/ ലേഖനം/THE CASTE
(1)
സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS
(1)
സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS
(1)
സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE
(1)
സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA
(1)
സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM
(1)
സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ
(1)
സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ്
(1)
സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ
(1)
സാമൂഹികം/ ലേഖനം/ദയാബായി/DAYABAI
(1)
സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം
(1)
സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ
(1)
സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/
(1)
സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ്
(1)
സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS
(1)
സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത
(1)
സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES?
(1)
സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY
(1)
സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍
(1)
സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ
(1)
സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ
(1)
സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ
(1)
സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/
(1)
സാമൂഹികം/ ലേഖനം/ഷബാന ആസ്മി
(1)
സാമൂഹികം/ ലേഖനം/സംവരണമണ്ഡലം
(1)
സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA
(1)
സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക
(1)
സാമൂഹികം/അയ്യങ്കാളി
(1)
സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം
(1)
സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ്
(1)
സാമൂഹികം/മുല്ലപ്പൂ വിപ്ലവം
(1)
സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR
(1)
സാമൂഹികം/ലക്ഷദ്വീപ്
(1)
സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP
(1)
സാമൂഹികം/ലേഖനം
(6)
സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY
(1)
സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO
(1)
സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം
(1)
സാമൂഹികം/സിംല
(1)
സാമൂഹികംരാവുണ്ണി
(1)
സാമൂഹികവിസ്ഫോടനം
(1)
സാമ്പത്തിക മാന്ദ്യം
(1)
സി.എം.എസ് കോളേജ്
(2)
സിദ്ധമതം
(1)
സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ
(1)
സുരേഷ് ഗോപി
(1)
സൂഫി പറഞ്ഞ കഥ
(1)
സൈക്കിള്‍
(1)
സൈക്കിൾ
(1)
സൈബർ നിയമം
(1)
സോജ
(1)
സോഷ്യലിസ്റ്റ്
(1)
സ്കിറ്റ്
(1)
സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
(1)
സ്വർണ്ണക്കമ്മൽ
(1)
സ്വർണ്ണഭ്രമം
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR
(1)
ഹാസ്യം
(34)
ഹാസ്യം.ഫലിതം
(3)
ഹാസ്യം.ഫലിതം SATIRE
(1)
ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ
(1)
ഹീഗ്വര
(1)
ഹൈടെക് നിരക്ഷരർ
(1)
ഹൈറേഞ്ച് ഡ്വാർഫ്
(1)