താഴെത്തട്ടിലുള്ള ജനാധിപത്യസ്ഥാപനങ്ങളായ പഞ്ചായത്തുകളെ പ്രാദേശികഭരണകൂടങ്ങൾ എന്നാണു വിശേഷിപ്പിക്കുന്നത്.ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൌന്ദര്യവും ഈ ജനകീയ സംവിധാനത്തിൽ പ്രതിഫലിക്കുന്നത് ഗ്രാമസഭകളിലൂടെയാണു;അല്ലെങ്കിൽ അങ്ങനെയാണു സങ്കൽപ്പം.
പക്ഷേ,കാലക്രമേണ ഗ്രാമസഭ എന്ന ഈ ജനകീയ പാർലമെന്റ് ശോഷിക്കുകയോ,വെറും ചടങ്ങു മാത്രമായി ചുരുങ്ങുകയോ ചെയ്തുവെന്ന് അടുത്തിടെ പുറത്ത് വന്ന ചില പഠനങ്ങൾ വ്യക്തമാക്കുന്നു.തങ്ങളെ ബാധിക്കുന്ന വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുന്നതിനും,ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനും അധികാരമുള്ള ഗ്രാമസഭകളും വാർഡ് സമിതികളും ഇന്ന് നാമമാത്രമായേ പ്രവർത്തിക്കുന്നുള്ളൂ(ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് 27.9.2010).
സത്യത്തിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇത് ഏതാണ്ട് മൃതാവസ്ഥയിലാണു.ഇങ്ങനെയൊരു സംവിധാനം നിലവിലുണ്ടെന്ന് അറിയുന്ന നഗരവാസികൾ തന്നെ അപൂർവ്വം.കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ കൊച്ചി,കോഴിക്കോട്,തൃശൂർ കോർപ്പറേഷൻ പരിധിക്കുള്ളിൽ താമസിക്കുകയും,ദിവസവും ഏതാണ്ടെല്ലാപത്രങ്ങളും വായിക്കുകയും,അതാതിടങ്ങളിലെ നഗരവീഥികളിലൂടെ ദിവസവും നടക്കുകയും ചെയ്ത ശീലമുള്ള ഈ ലേഖകൻ ഏതെങ്കിലും വാർഡ് സമിതിയുടെ യോഗത്തിന്റെ വാർത്ത ഇന്നേവരെ കണ്ടിട്ടില്ല.പരിചയക്കാരിൽ ഒരാൾക്കു പോലും അതിനെക്കുറിച്ച് അറിയില്ല.
മൂന്നുമാസത്തിലൊരിക്കൽ ഗ്രാമ/വാർഡ്സഭകൾ യോഗം ചേരണമെന്നാണു പഞ്ചായത്ത് രാജ് നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്നത്.എവിടെയെങ്കിലും ഇങ്ങനെ കൃത്യമായി യോഗങ്ങൾ നടക്കാറുണ്ടോ?“സഹായി”എന്ന സംഘടന 6 ജില്ലകളിലെ 13 പഞ്ചായത്തുകളിൽ നടത്തിയ പഠനം വ്യക്തമാക്കിയത് മിക്കയിടത്തും ക്വാറം തികയ്ക്കാൻ അംഗങ്ങളുടെ ഒപ്പ് അക്ഷരാർത്ഥത്തിൽ വാങ്ങിക്കുകയാണെന്നാണു.പലയിടത്തും ഒരാൾ പോലും യോഗത്തിനെത്താറില്ല.യോഗത്തിൽ ഫലപ്രദമായ ചർച്ചകളും നടക്കാറില്ല.
ഇത് പേരിനുവേണ്ടിയെങ്കിലും സഭ വിളിച്ചുചേർക്കുന്നിടങ്ങളിലെ കാര്യം.സഭയേ ചേരാത്തയിടങ്ങളിലോ?ഏതെങ്കിലും മാദ്ധ്യമപ്രവർത്തകൻ പത്ത് രൂപ മുടക്കി വിവരാവകാശനിയമപ്രകാരം ഒരു അപേക്ഷ നൽകുക.ഉദാഹരത്തിനു, കോഴിക്കോട് കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വാർഡ്സഭായോഗങ്ങളുടെ സ്ഥലം,തീയതി,സമയം,ഹാജർപുസ്തകത്തിന്റെ കോപ്പി,തീരുമാനങ്ങളുടെ മിനുട്ട്സ് തുടങ്ങിയവ ആവശ്യപ്പെടുക.കള്ളി അപ്പോൾ വെളിച്ചത്താകും.തട്ടിക്കൂട്ടിയെടുത്ത വ്യാജ യോഗങ്ങളും ഹാജരും പുറത്ത് വരുക തന്നെ ചെയ്യും.
മൂന്നു മാസത്തിലൊരിക്കൽ നിയമാനുസൃതം യോഗം നടത്താത്ത അംഗങ്ങളെ അയോഗ്യരാക്കാൻ വരെ തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാനു അധികാരമുണ്ട്.പക്ഷേ,രാഷ്ട്രീയപ്രബുദ്ധരെന്ന് അഭിമാനിക്കുന്ന ഒരൊറ്റ വോട്ടറും ഇന്നേവരെ ഇതിനായി തുനിഞ്ഞിറങ്ങിയിട്ടില്ല.മാദ്ധ്യമങ്ങളും മിണ്ടുന്നില്ല.വികസനത്തിന്റെ അപ്പസ്തോലന്മാർ എന്ന അവകാശവാദവുമായി വോട്ടുപിടിക്കനിറങ്ങുന്ന ഒരൊറ്റ രാഷ്ട്രീയപാർട്ടിയും അധികാരവികേന്ദ്രീകരണത്തിന്റെ ഈ അടിസ്ഥാനശില ഇളകിയാടുന്നതിൽ ഉത്കണ്ഠാകുലരല്ല.
സത്യത്തിൽ,തികച്ചും ജനാധിപത്യപരമായ തീരുമാനങ്ങൾ എടുക്കാൻ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് തന്നെ പരമാധികാരം നൽകുന്ന ഗ്രാമസഭ എന്ന ഉദാത്തമായ സങ്കൽപ്പത്തെ ഭയപ്പെടുന്നവരാണു ഈ പാർട്ടികളെല്ലാം തന്നെ.സ്ഥാപിതതാൽപ്പര്യങ്ങൾക്കും ഇടുങ്ങിയ കക്ഷിരാഷ്ട്രീയത്തിനും കടകവിരുദ്ധമായ ഉദാത്തമായ ഈ ജനാധിപത്യപ്രക്രിയയെ അവർ വെറുക്കുന്നു.അതിനാൽ അവർ ഇതിനെ പിന്നിൽ നിന്ന് കുത്തുകതന്നെ ചെയ്യും.
കേരളാപഞ്ചായത്ത് രാജ് നിയമത്തിൽ മദ്യഷാപ്പുകൾക്ക് അംഗീകാരം നൽകുന്നതിനു തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അധികാരം പിൻവലിച്ചത് തന്നെ ഉദാഹരണം.ഓരോ പ്രദേശത്തിന്റേയും സാഹചര്യങ്ങൾ നോക്കി,ജനഹിതം അനുസരിച്ച് മാത്രമേ കള്ളുഷാപ്പുകളും ബാറുകളും അനുവദിക്കുകയുള്ളുവെങ്കിൽ രാഷ്ട്രീയക്കാരുടെ മുഖ്യവരുമാന ശ്രോതസ് കുത്തനെ ഇടിയും.ഗ്രാമ/വാർഡ് സഭകളിലുള്ള സാധാരണജനങ്ങളാണു ബാർലൈസൻസ് കൊടുക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്ന നില വന്നാലുള്ള അപകടം മണത്തറിഞ്ഞ രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം ആ അതിപ്രധാനവ്യവസ്ഥ പഞ്ചായത്ത് രാജ് നിയമത്തിൽ നിന്ന് എടുത്ത്മാറ്റി.അല്ലെങ്കിൽ,പഞ്ചാബിലെ ചില ഗ്രാമങ്ങളിൽ സംഭവിച്ചത് പോലെ,ഗ്രാമസഭകൾ ചേർന്ന് തങ്ങളുടെ പ്രദേശം മദ്യവിമുക്തമാക്കി പ്രഖ്യാപിക്കുമായിരുന്നു.
ഓർക്കുക,ആരാധനാലയങ്ങൾക്കും,വിദ്യാലയങ്ങൾക്കും,ജനാധിവാസ പ്രദേശങ്ങൾക്കുമടുത്ത്,ജനങ്ങളുടെ സ്വര്യജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന മദ്യഷാപ്പുകൾക്കെതിരെ എത്രയോ സ്ഥലങ്ങളിൽ ജനകീയസമരങ്ങൾ നടന്നുവരുന്നുണ്ടു.ജനങ്ങൾക്ക് നിയമാനുസൃതമായ അധികാരങ്ങൾ ലഭിക്കുന്നപക്ഷം ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നല്ലൊരുശതമാനം മദ്യഷാപ്പുകളും അടച്ചുപൂട്ടേണ്ടി വരും.
കൃഷിയിടങ്ങളും കണ്ടൽകാടുകളും നികത്തി,മലകളും വനങ്ങളും വെട്ടിവെളുപ്പിച്ച്, വികസനത്തിന്റെ പേരിൽ നടന്നുവരുന്ന അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാൻ ,തങ്ങളുടെ പ്രദേശത്തെ വികസനം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള പരമമായ അധികാരം ഗ്രാമ/വാർഡ് സഭകൾക്ക് നൽകിയാൻ മതി.അങ്ങനെയായിരുന്നു പഞ്ചായത്ത് രാജ് നിയമത്തിന്റെ ഉപജ്ഞാതാക്കൾ വിഭാവന ചെയ്തിരുന്നത്.യഥാർത്ഥ അധികാരം ജനങ്ങളിൽ തന്നെ വന്നുചേരുന്ന മഹത്തായ ഈ ജനാധിപത്യസങ്കൽപ്പത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഒന്നാകെ ഭയപ്പെടുന്നു.
അതുകൊണ്ടു തന്നെ,ഇനി വരുന്ന നാളുകളിലും ഗ്രാമ/വാർഡ്സഭകളെക്കുറിച്ച് ഇവരാരും ഒന്നും മിണ്ടുകയില്ല.അവർ അതിന്റെ മരണം കാംക്ഷിക്കുന്നു.
Search This Blog
Monday, 27 September 2010
Monday, 20 September 2010
വിശ്വാസം വില്ലനാകുമ്പോൾ...
പല്ലുമായി പിറന്ന കുഞ്ഞ് തന്റെ ജീവനെടുക്കുമെന്ന ജ്യോതിഷിയുടെ പ്രവചനത്തെതുടർന്ന് ഒരച്ഛൻ സ്വന്തം കുട്ടിയെ നിലത്തടിച്ച് കൊന്നത് കഴിഞ്ഞ ആഴ്ചയിലായിരുന്നു.
ആത്മാക്കളുമായി സംസാരിക്കുന്ന ഓജോബോർഡ് കളിയിൽ ഭ്രമം മൂത്ത് കണ്ണൂർ ജില്ലയിലെ ഒരു ചെറുപ്പക്കാരൻ സ്വയം കുത്തിമുറിവേൽപ്പിച്ച് മരിച്ചതും ഏതാനും ദിവസം മുൻപായിരുന്നു.
ഇത് മാദ്ധ്യമങ്ങളിൽ വരുന്ന കൌതുകവാർത്തകളായതുകൊണ്ട് നമ്മുടെശ്രദ്ധയിൽ പെട്ടു എന്നു മാത്രം.
ചൊവ്വാദോഷത്തിന്റേയും ജാതകപ്പൊരുത്തമില്ലായ്മയുടേയും മറ്റും പേരിൽ വിവാഹം നടക്കാതെയും,നടന്നുവെങ്കിൽ തകർന്നും ആത്മഹത്യയിലഭയം തേടുന്ന ആയിരങ്ങൾ കേരളത്തിലുണ്ടു.ജാതി,മതഭേദമില്ലാതെ,വിദ്യാഭ്യാസ യോഗ്യതകളോ സാമൂഹിക പദവികളോ നോക്കാതെ എല്ലാവിഭാഗങ്ങൾക്കിടയിലും അസംഖ്യം അന്ധവിശ്വാസങ്ങൾ രൂഡമൂലമായിരിക്കുന്നു.പണ്ട് സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിൽ തൂത്തെറിയപ്പെടുകയോ ദുർബ്ബലപ്പെടുകയോ ചെയ്ത സർവ അനാചാരങ്ങളും പൂർവ്വാധികം ശക്തിയോടെ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.അതിന്റെ ഏറ്റവും വലിയ തെളിവ് പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിശ്വാസത്തട്ടിപ്പുകാരുടെ പരസ്യങ്ങളാണു.ധന ആകർഷണഭൈരവയന്ത്രം മുതൽ ശത്രുസംഹാരയന്ത്രം വരെയുള്ള അസംഖ്യം മാന്ത്രിക താന്ത്രിക ഏലസുകളും ചരടും ഭസ്മവും ലേഹ്യങ്ങളും വരെ ഇതിൽ ഉൾപ്പെടും.മുസ്ലീം സമുദായത്തെ ലക്ഷ്യമാക്കിക്കൊണ്ട് അറബിജ്യോതിഷം പോലുള്ള നൂതനവിശ്വാസത്തട്ടിപ്പുകളും അരങ്ങേറുന്നു.
ഇതിനെക്കാൾ ഭീകരമാണു ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന ജ്യോതിഷപണ്ഡിതരും വാസ്തുവിദഗ്ദ്ധരും ചെയ്യുന്ന തട്ടിപ്പുവിദ്യകൾ.അവ മുഖ്യമായും വിദ്യാസമ്പന്നരേയും സമൂഹത്തിലെ ഉന്നതരേയും ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണു.ജ്യോതിഷം ശാസ്ത്രമായാണു അവതരിപ്പിക്കപ്പെടുന്നത്.കവടിനിരത്തി തട്ടിപ്പ് നടത്തി കീശവീർപ്പിച്ചിരുന്ന തട്ടിപ്പുവീരന്മാരൊക്കെ “ഡോക്ടർ” ചമഞ്ഞു നിത്യവും പ്രഭാതത്തിൽ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നു.ഒരു ഉളുപ്പുമില്ലാതെ,മനസാക്ഷിക്കുത്തില്ലാതെ ചാനലുകൾ ഇവർക്ക് സമയം നൽകുന്നു.വാസ്തുശാസ്ത്രം എന്നപേരിൽ അടുത്തിടെ രംഗത്ത് വന്നിരിക്കുന്ന ‘വിദഗ്ദ്ധരും’ നടത്തുന്നത് പണം പിടുങ്ങാനുള്ള ശാസ്ത്രീയതട്ടിപ്പുകളാണു.ഇവരുടെ ഉപദേശം കേട്ട് കേരളത്തിലെ ലക്ഷക്കണക്കിനു വീടുകളുടെ മുറികളും ഗേറ്റുകളും പൊളിച്ചുപണിതുകൊണ്ടിരിക്കുന്നു.വാസ്തുദോഷമകറ്റാൻ നടത്തുന്ന ഇത്തരം പൊളിച്ചുപണികളിലൂടെ പാപ്പരായിത്തീർന്ന ഒട്ടേറെപ്പേരെ ഈ ലേഖകനറിയാം.വാസ്തു ശരിയാക്കാൻ വീടുപൊളിച്ച് പണിയാനിറങ്ങി കുത്ത് പാളയെടുത്ത് കെട്ടിത്തൂങ്ങിയവരെക്കുറിച്ച് ഏതെങ്കിലും മാദ്ധ്യമം അന്വേഷണം നടത്തട്ടെ.അതിന്റെ ഫലം അവരെ ഞെട്ടിക്കും.
ഇവിടെ പിന്നെയും പ്രതിക്കൂട്ടിലാകുന്നത് നമ്മുടെ മാദ്ധ്യമങ്ങൾ തന്നെ.കുട്ടിച്ചാത്തൻ സേവക്കാർക്കും അത്ഭുതരോഗശുശ്രൂകർക്കും ജ്യോതിഷക്കാർക്കും ഏലസുകാർക്കുമെല്ലാം ഉദാരമായി പത്രസ്ഥലവും ചാനൽ സമയവും അനുവദിച്ചുകൊടുക്കുന്നവർ തന്നെയാണു ഈ ക്രൂരമായ തട്ടിപ്പുകളിൽ കൂട്ടുപ്രതിസ്ഥാനത്ത് നിൽക്കേണ്ടത്.പരസ്യങ്ങളായി പോലും ഇത്തരം കൊടുംചൂഷണങ്ങളെക്കുറിച്ചുള്ള ഒന്നും കൊടുക്കുകയില്ലെന്ന് അവർ തീരുമാനിക്കട്ടെ.ലക്ഷക്കണക്കിനു ജനങ്ങളെ കൊള്ളചെയ്യുന്നതിനു കൂട്ടുനിൽക്കാൻ തങ്ങളെ കിട്ടുകയില്ലെന്ന് തീരുമാനിക്കാനുള്ള ധാർമ്മികാടിത്തറ ഇവർക്കൊന്നും ഇല്ലാതെ പോയി.മാദ്ധ്യമസദാചാരം പരിതാപകരമയി തകർന്നടിഞ്ഞതിന്റെ അനന്തരഫലമാണിത്.കാശുതരുന്നവനു മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നതാണു ഇന്നത്തെ പതിവ്.പരസ്യദാതാക്കളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ യാതൊന്നും അവർ ചെയ്യില്ല.ഇതിൽ ഒരും പത്രവും ചാനലും വ്യത്യസ്തമല്ല.പരസ്യം നൽകുന്ന ജ്യോതിഷിയേയും,വാസ്തു’വിദഗ്ദ്ധനേയും’ കോളമിസ്റ്റുകളായും അവതാരകരായും അവതരിപ്പിച്ച് മാന്യത ഉണ്ടാക്കിക്കൊടുക്കാൻ ബദ്ധശ്രദ്ധരാണു ഇവർ.
ആൾദൈവങ്ങളുടെ പബ്ലിസിറ്റി സ്വയം ഏറ്റെടുത്ത്കൊണ്ട് ഈ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണപ്രവർത്തനങ്ങളാണു കേരളത്തിൽ അന്ധവിസ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പുനസ്ഥാപനത്തിനു പ്രധാനപങ്കുവഹിച്ച വസ്തുത.പ്രമുഖ പത്രങ്ങളുടേയും ചാനലുകളുടേയും ഉടമസ്ഥരും അവയുടെ തലപ്പത്തുള്ളവരും ഈ ആൾദൈവങ്ങളുടെ ആരാധകരാണു.അവരുടെ ഈ വിശ്വാസപ്രമാണങ്ങളാണു ഒരു തത്ത്വദീക്ഷയുമില്ലാതെ,നഗ്നമായ മാദ്ധ്യമസദാചാരലംഘനത്തിലൂടെ,ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.വിദ്യാഭ്യാസ,ആരോഗ്യമേഖലയിലടക്കം സമൂഹത്തിന്റെ പ്രധാനമണ്ഡലങ്ങളിലെല്ലാം പിടിമുറുക്കിയ ഇത്തരം ആൾദൈവങ്ങളും,വിശ്വാസത്തട്ടിപ്പുകാരും അടു ടുത്തിടെ കേരളത്തിൽ പുനസ്ഥാപിച്ച അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൽക്കും കണക്കില്ല. ചൊവ്വാ, ശനിദോഷ നിവാരണണപൂജകൾ,വാസ്തുദോഷനിവാരണക്രിയകൾ,അക്ഷയതൃതീയ,അത്ഭുതരോഗശാന്തി
ശുശ്രൂഷകൾ,വാരഫലം,ജാതകപ്പൊരുത്തം,രക്ഷാചരടുധരിക്കൽ,ദർഗ്ഗകളിൽ പ്രാർത്ഥന....ഇങ്ങനെ പോകുന്നു അവ.
യാത്രചെയ്യുമ്പോൾ ഒന്നു നിരീക്ഷിക്കുക.കൈയ്യിൽ രക്ഷാച്ചരടുകളും യന്ത്രങ്ങളും ധരിക്കുന്ന നൂറുകണക്കിനാളുകളെ നിങ്ങൾക്ക് കാണാൻ കഴിയും.അരയിലും കാലിലും കഴുത്തിലുമൊക്കെ ഇത്തരം ചരടുകൾ ഇടുന്നവരും വേറെയുണ്ടാകും.ഇരുപതിൽ ഒരാളെങ്കിലും ഇത്തരക്കാരായിരിക്കും.പണ്ടൊക്കെ വിദ്യാസമ്പന്നർ ജാള്യതയോടെ മാത്രം ചെയ്തിരുന്ന ഇത്തരം അനാചരങ്ങൾക്ക് ഇന്ന് സമൂഹമദ്ധ്യത്തിൽ മാന്യത ലഭിച്ചിരിക്കുന്നു.അതിനു കാരണം അറിയപ്പെടുന്ന സാംസ്കാരിക,സാമൂഹിക പ്രവർത്തകരേയും രാഷ്ട്രീയനേതാക്കളേയും പോലുള്ള,ഒപ്പീനിയൻ ലീഡേഴ്സ് അഥവാ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവരിൽ നല്ലൊരു ശതമാനം പേരും,വ്യക്തിപരവും സ്വകാര്യവുമായിരിക്കേണ്ട തങ്ങളുടെ മതപരവും അന്ധവിശ്വാസാധിഷ്ടിതവുമായ വിശ്വാസപ്രമാണങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നത് കൊണ്ടു കൂടിയാണു.
നൂറുകണക്കിനു സുരക്ഷാഉദ്യോഗസ്ഥരോടൊത്ത് പുണ്യസ്ഥലങ്ങളും മനുഷ്യദൈവങ്ങളുടെ ആസ്ഥാനങ്ങളും സന്ദർശിക്കുന്ന ഭരണാധികാരികളും നേതാക്കളും നൽകുന്നത് ആപൽക്കരമായ സന്ദേശങ്ങളാണു.അവർക്ക് ഇതൊക്കെ ആകാമെങ്കിൽ തങ്ങൾ എന്തിനു മാറി നിൽക്കുന്നു?അവർ അതിനാൽ ചരട് കെട്ടും.ജ്യോതിഷികൾക്ക് മുന്നിൽ ക്യൂനിൽക്കും.മന്ത്രവാദവും കൂടോത്രവും ചെയ്യും.വേണമെങ്കിൽ പ്രിയപ്പെട്ടവരുടെ കൂടി ജീവനെടുക്കും.അത്രമാത്രം അന്ധവിശ്വാസാധിഷ്ഠിതമായ സാമൂഹിക പശ്ചാത്തലമാണു കേരളത്തിൽ ഇന്ന് നിലവിലുള്ളത്.മാദ്ധ്യമങ്ങളുടെ പ്രാഥമിക ചുമതലകളിൽ ഒന്ന് ജനങ്ങളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്നതാണു.പക്ഷേ,അതിനു ആർക്കുണ്ടു താൽപ്പര്യം?
ആത്മാക്കളുമായി സംസാരിക്കുന്ന ഓജോബോർഡ് കളിയിൽ ഭ്രമം മൂത്ത് കണ്ണൂർ ജില്ലയിലെ ഒരു ചെറുപ്പക്കാരൻ സ്വയം കുത്തിമുറിവേൽപ്പിച്ച് മരിച്ചതും ഏതാനും ദിവസം മുൻപായിരുന്നു.
ഇത് മാദ്ധ്യമങ്ങളിൽ വരുന്ന കൌതുകവാർത്തകളായതുകൊണ്ട് നമ്മുടെശ്രദ്ധയിൽ പെട്ടു എന്നു മാത്രം.
ചൊവ്വാദോഷത്തിന്റേയും ജാതകപ്പൊരുത്തമില്ലായ്മയുടേയും മറ്റും പേരിൽ വിവാഹം നടക്കാതെയും,നടന്നുവെങ്കിൽ തകർന്നും ആത്മഹത്യയിലഭയം തേടുന്ന ആയിരങ്ങൾ കേരളത്തിലുണ്ടു.ജാതി,മതഭേദമില്ലാതെ,വിദ്യാഭ്യാസ യോഗ്യതകളോ സാമൂഹിക പദവികളോ നോക്കാതെ എല്ലാവിഭാഗങ്ങൾക്കിടയിലും അസംഖ്യം അന്ധവിശ്വാസങ്ങൾ രൂഡമൂലമായിരിക്കുന്നു.പണ്ട് സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിൽ തൂത്തെറിയപ്പെടുകയോ ദുർബ്ബലപ്പെടുകയോ ചെയ്ത സർവ അനാചാരങ്ങളും പൂർവ്വാധികം ശക്തിയോടെ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.അതിന്റെ ഏറ്റവും വലിയ തെളിവ് പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിശ്വാസത്തട്ടിപ്പുകാരുടെ പരസ്യങ്ങളാണു.ധന ആകർഷണഭൈരവയന്ത്രം മുതൽ ശത്രുസംഹാരയന്ത്രം വരെയുള്ള അസംഖ്യം മാന്ത്രിക താന്ത്രിക ഏലസുകളും ചരടും ഭസ്മവും ലേഹ്യങ്ങളും വരെ ഇതിൽ ഉൾപ്പെടും.മുസ്ലീം സമുദായത്തെ ലക്ഷ്യമാക്കിക്കൊണ്ട് അറബിജ്യോതിഷം പോലുള്ള നൂതനവിശ്വാസത്തട്ടിപ്പുകളും അരങ്ങേറുന്നു.
ഇതിനെക്കാൾ ഭീകരമാണു ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന ജ്യോതിഷപണ്ഡിതരും വാസ്തുവിദഗ്ദ്ധരും ചെയ്യുന്ന തട്ടിപ്പുവിദ്യകൾ.അവ മുഖ്യമായും വിദ്യാസമ്പന്നരേയും സമൂഹത്തിലെ ഉന്നതരേയും ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണു.ജ്യോതിഷം ശാസ്ത്രമായാണു അവതരിപ്പിക്കപ്പെടുന്നത്.കവടിനിരത്തി തട്ടിപ്പ് നടത്തി കീശവീർപ്പിച്ചിരുന്ന തട്ടിപ്പുവീരന്മാരൊക്കെ “ഡോക്ടർ” ചമഞ്ഞു നിത്യവും പ്രഭാതത്തിൽ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നു.ഒരു ഉളുപ്പുമില്ലാതെ,മനസാക്ഷിക്കുത്തില്ലാതെ ചാനലുകൾ ഇവർക്ക് സമയം നൽകുന്നു.വാസ്തുശാസ്ത്രം എന്നപേരിൽ അടുത്തിടെ രംഗത്ത് വന്നിരിക്കുന്ന ‘വിദഗ്ദ്ധരും’ നടത്തുന്നത് പണം പിടുങ്ങാനുള്ള ശാസ്ത്രീയതട്ടിപ്പുകളാണു.ഇവരുടെ ഉപദേശം കേട്ട് കേരളത്തിലെ ലക്ഷക്കണക്കിനു വീടുകളുടെ മുറികളും ഗേറ്റുകളും പൊളിച്ചുപണിതുകൊണ്ടിരിക്കുന്നു.വാസ്തുദോഷമകറ്റാൻ നടത്തുന്ന ഇത്തരം പൊളിച്ചുപണികളിലൂടെ പാപ്പരായിത്തീർന്ന ഒട്ടേറെപ്പേരെ ഈ ലേഖകനറിയാം.വാസ്തു ശരിയാക്കാൻ വീടുപൊളിച്ച് പണിയാനിറങ്ങി കുത്ത് പാളയെടുത്ത് കെട്ടിത്തൂങ്ങിയവരെക്കുറിച്ച് ഏതെങ്കിലും മാദ്ധ്യമം അന്വേഷണം നടത്തട്ടെ.അതിന്റെ ഫലം അവരെ ഞെട്ടിക്കും.
ഇവിടെ പിന്നെയും പ്രതിക്കൂട്ടിലാകുന്നത് നമ്മുടെ മാദ്ധ്യമങ്ങൾ തന്നെ.കുട്ടിച്ചാത്തൻ സേവക്കാർക്കും അത്ഭുതരോഗശുശ്രൂകർക്കും ജ്യോതിഷക്കാർക്കും ഏലസുകാർക്കുമെല്ലാം ഉദാരമായി പത്രസ്ഥലവും ചാനൽ സമയവും അനുവദിച്ചുകൊടുക്കുന്നവർ തന്നെയാണു ഈ ക്രൂരമായ തട്ടിപ്പുകളിൽ കൂട്ടുപ്രതിസ്ഥാനത്ത് നിൽക്കേണ്ടത്.പരസ്യങ്ങളായി പോലും ഇത്തരം കൊടുംചൂഷണങ്ങളെക്കുറിച്ചുള്ള ഒന്നും കൊടുക്കുകയില്ലെന്ന് അവർ തീരുമാനിക്കട്ടെ.ലക്ഷക്കണക്കിനു ജനങ്ങളെ കൊള്ളചെയ്യുന്നതിനു കൂട്ടുനിൽക്കാൻ തങ്ങളെ കിട്ടുകയില്ലെന്ന് തീരുമാനിക്കാനുള്ള ധാർമ്മികാടിത്തറ ഇവർക്കൊന്നും ഇല്ലാതെ പോയി.മാദ്ധ്യമസദാചാരം പരിതാപകരമയി തകർന്നടിഞ്ഞതിന്റെ അനന്തരഫലമാണിത്.കാശുതരുന്നവനു മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നതാണു ഇന്നത്തെ പതിവ്.പരസ്യദാതാക്കളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ യാതൊന്നും അവർ ചെയ്യില്ല.ഇതിൽ ഒരും പത്രവും ചാനലും വ്യത്യസ്തമല്ല.പരസ്യം നൽകുന്ന ജ്യോതിഷിയേയും,വാസ്തു’വിദഗ്ദ്ധനേയും’ കോളമിസ്റ്റുകളായും അവതാരകരായും അവതരിപ്പിച്ച് മാന്യത ഉണ്ടാക്കിക്കൊടുക്കാൻ ബദ്ധശ്രദ്ധരാണു ഇവർ.
ആൾദൈവങ്ങളുടെ പബ്ലിസിറ്റി സ്വയം ഏറ്റെടുത്ത്കൊണ്ട് ഈ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണപ്രവർത്തനങ്ങളാണു കേരളത്തിൽ അന്ധവിസ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പുനസ്ഥാപനത്തിനു പ്രധാനപങ്കുവഹിച്ച വസ്തുത.പ്രമുഖ പത്രങ്ങളുടേയും ചാനലുകളുടേയും ഉടമസ്ഥരും അവയുടെ തലപ്പത്തുള്ളവരും ഈ ആൾദൈവങ്ങളുടെ ആരാധകരാണു.അവരുടെ ഈ വിശ്വാസപ്രമാണങ്ങളാണു ഒരു തത്ത്വദീക്ഷയുമില്ലാതെ,നഗ്നമായ മാദ്ധ്യമസദാചാരലംഘനത്തിലൂടെ,ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.വിദ്യാഭ്യാസ,ആരോഗ്യമേഖലയിലടക്കം സമൂഹത്തിന്റെ പ്രധാനമണ്ഡലങ്ങളിലെല്ലാം പിടിമുറുക്കിയ ഇത്തരം ആൾദൈവങ്ങളും,വിശ്വാസത്തട്ടിപ്പുകാരും അടു ടുത്തിടെ കേരളത്തിൽ പുനസ്ഥാപിച്ച അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൽക്കും കണക്കില്ല. ചൊവ്വാ, ശനിദോഷ നിവാരണണപൂജകൾ,വാസ്തുദോഷനിവാരണക്രിയകൾ,അക്ഷയതൃതീയ,അത്ഭുതരോഗശാന്തി
ശുശ്രൂഷകൾ,വാരഫലം,ജാതകപ്പൊരുത്തം,രക്ഷാചരടുധരിക്കൽ,ദർഗ്ഗകളിൽ പ്രാർത്ഥന....ഇങ്ങനെ പോകുന്നു അവ.
യാത്രചെയ്യുമ്പോൾ ഒന്നു നിരീക്ഷിക്കുക.കൈയ്യിൽ രക്ഷാച്ചരടുകളും യന്ത്രങ്ങളും ധരിക്കുന്ന നൂറുകണക്കിനാളുകളെ നിങ്ങൾക്ക് കാണാൻ കഴിയും.അരയിലും കാലിലും കഴുത്തിലുമൊക്കെ ഇത്തരം ചരടുകൾ ഇടുന്നവരും വേറെയുണ്ടാകും.ഇരുപതിൽ ഒരാളെങ്കിലും ഇത്തരക്കാരായിരിക്കും.പണ്ടൊക്കെ വിദ്യാസമ്പന്നർ ജാള്യതയോടെ മാത്രം ചെയ്തിരുന്ന ഇത്തരം അനാചരങ്ങൾക്ക് ഇന്ന് സമൂഹമദ്ധ്യത്തിൽ മാന്യത ലഭിച്ചിരിക്കുന്നു.അതിനു കാരണം അറിയപ്പെടുന്ന സാംസ്കാരിക,സാമൂഹിക പ്രവർത്തകരേയും രാഷ്ട്രീയനേതാക്കളേയും പോലുള്ള,ഒപ്പീനിയൻ ലീഡേഴ്സ് അഥവാ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവരിൽ നല്ലൊരു ശതമാനം പേരും,വ്യക്തിപരവും സ്വകാര്യവുമായിരിക്കേണ്ട തങ്ങളുടെ മതപരവും അന്ധവിശ്വാസാധിഷ്ടിതവുമായ വിശ്വാസപ്രമാണങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നത് കൊണ്ടു കൂടിയാണു.
നൂറുകണക്കിനു സുരക്ഷാഉദ്യോഗസ്ഥരോടൊത്ത് പുണ്യസ്ഥലങ്ങളും മനുഷ്യദൈവങ്ങളുടെ ആസ്ഥാനങ്ങളും സന്ദർശിക്കുന്ന ഭരണാധികാരികളും നേതാക്കളും നൽകുന്നത് ആപൽക്കരമായ സന്ദേശങ്ങളാണു.അവർക്ക് ഇതൊക്കെ ആകാമെങ്കിൽ തങ്ങൾ എന്തിനു മാറി നിൽക്കുന്നു?അവർ അതിനാൽ ചരട് കെട്ടും.ജ്യോതിഷികൾക്ക് മുന്നിൽ ക്യൂനിൽക്കും.മന്ത്രവാദവും കൂടോത്രവും ചെയ്യും.വേണമെങ്കിൽ പ്രിയപ്പെട്ടവരുടെ കൂടി ജീവനെടുക്കും.അത്രമാത്രം അന്ധവിശ്വാസാധിഷ്ഠിതമായ സാമൂഹിക പശ്ചാത്തലമാണു കേരളത്തിൽ ഇന്ന് നിലവിലുള്ളത്.മാദ്ധ്യമങ്ങളുടെ പ്രാഥമിക ചുമതലകളിൽ ഒന്ന് ജനങ്ങളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്നതാണു.പക്ഷേ,അതിനു ആർക്കുണ്ടു താൽപ്പര്യം?
Labels:
അക്ഷയതൃതീയ,
ചൊവ്വാ,
വാസ്തുദോഷനിവാരണക്രിയ,
ശനിദോഷ നിവാരണണപൂജ,
സാമൂഹികം
Friday, 17 September 2010
കോടതിയും ജനകീയ കോടതിയും
സൌംമ്യനായ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം ക്ഷോഭം വന്നത് ഒരു സുപ്രീം കോടതി വിധിയെ തുടർന്നായിരുന്നു.ഗോഡൌണുകളിൽ കെട്ടിക്കിടന്നു നശിക്കുന്ന ഭക്ഷ്യധാന്യം ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് സൌജന്യമായി നൽകണമെന്നകോടതി ഉത്തരവു സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലുള്ള കൈകടത്തലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ സാരാംശം.37 ശതമാനം വരുന്ന പാവങ്ങൾക്ക് സൌജന്യ ഭക്ഷ്യധാന്യവിതരണം പ്രായോഗികമല്ലെന്നും അത് കർഷകരുടെ താല്പര്യങ്ങൽക്ക് വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നയപരമായ തീരുനാങ്ങളിൽ കോടതികൾക്ക് ഇടപെടാമോ എന്ന വിഷയത്തിൽ വീണ്ടും ഒരു ദേശീയസംവാദത്തിനു കളമൊരുങ്ങിയിരിക്കുകയാണു.
നിയമനിർമ്മാണ സഭകൾ ഉണ്ടാക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമായി വ്യാഖ്യാനിക്കുകയാണു കോടതികളുടെ ചുമതല.പാർലമെന്റിന്റേയും നിയമസഭകളുടേയും ബ്യൂറോക്രസിയുടേയും നിയതമായ കടമകളും ചുമതലകളും ഏറ്റെടുത്ത് നടത്തുക ജുഡീഷ്യറിയുടെ പണിയല്ല.പക്ഷേ,ഒട്ടേറെ സന്ദർഭങ്ങളിൽ കോടതി ഭരണഘടനാദത്തമായ അധികാരങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കുകയും മറ്റുള്ളവരുടെ അധികാരങ്ങൾ സ്വയം കൈയ്യാളുകയും ചെയ്തിട്ടുണ്ടു.അതിനുമപ്പുറം രാഷ്ട്രീയയജമാനന്മാരോട് കൂറും വിധേയത്വവും പുലർത്തുന്ന വിധിപ്രഖ്യാപനങ്ങളിലൂടെ ജുഡീഷ്യറിയുടേയും ജനാധിപത്യവ്യവസ്ഥയുടേയും അന്തസിനു തീരാകളങ്കം വരുത്തിയിട്ടുണ്ടു.
കോടതികൾക്ക് മാനുഷികമുഖം നഷ്ടപ്പെടുന്നുവെന്നും ജഡ്ജിമാർക്ക് സമൂഹികബോധമില്ലെന്നും നിശിതവിമർശനങ്ങൾ ഉയരുന്നത് ഇതിനാലാണു.
ഏറെ പുകഴ്തപ്പെട്ടതാണു പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന്റെ വിധി.പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ വാറന്റ് കൂടാതെ പൊലീസിനു അറസ്റ്റ് ചെയ്യാൻ അധികാരം കൊടുത്ത ആ വിധി ലോകമെമ്പാടും ശ്ലാഘിക്കപ്പെട്ടു.പിന്നീട് സുപ്രീം കോടതിയും ആ വിധി ശരിവെച്ചു.പക്ഷേ ,പാർലമെന്റെ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തിയത് പിന്നീടായിരുന്നു.ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള പൌരരുടെ മൌലികാവകാശം ഊട്ടിഉറപ്പിക്കുന്ന ഭരണഘടനാവ്യവസ്ഥകൾക്കനുസൃതമായി സദുദ്ദേശ്യത്തോടെ പ്രഖ്യാപിച്ച ഈ വിധികൾ ,പക്ഷേ, സൂക്ഷ്മാർത്ഥത്തിൽ കോടതികളുടെ അധികാരാവകാശങ്ങൾക്കും അപ്പുറത്തേക്കുള്ള സഞ്ചാരമായിരുന്നു.
പക്ഷേ,പ്രത്യക്ഷത്തിൽ തന്നെ അമിതാധികാരപ്രയോഗം എന്ന പ്രതീതി ഉളവാക്കിയതായിരുന്നു,റോഡുകളിൽ പൊതുയോഗം നടത്തുന്നത് നിരോധിച്ച് കൊണ്ട് അടുത്തിടെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്.അത് പ്രായോഗികമല്ലെന്നു മാത്രമല്ല ജനാധിപത്യമൂല്യങ്ങൾക്ക് കടകവിരുദ്ധവുമായിരുന്നു എന്ന് ഭരണ,പ്രതിപക്ഷ ഭേദമന്യേ വിമർശനമുണ്ടായി.
നിയമനിർമ്മാണ സഭയുടേയും സർക്കാരിന്റേയും അധികാരപരിധിയിൽ വരുന്ന വിഷയത്തിൽ കോടതി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.ഈ വിധി കോടതികളുടെ വിലയിടിച്ചു കളയുന്നത് എങ്ങനെ എന്ന് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു.ദിവസവും പൊതുനിരത്തുകളിൽ യോഗങ്ങൽ നടക്കുന്നു.ഉത്സവങ്ങളും ജാഥകളും അരങ്ങുതകർക്കുന്നു.നടപ്പിലാക്കാനാകാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർ സമൂഹമദ്ധ്യത്തിൽ അപഹാസ്യരാകും.മതപരമായ ചടങ്ങുകൾക്കു പോലും വിഘാതമുണ്ടാക്കുന്ന ഇത്തരം ഉത്തരവുകൾ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്നതിൽ സംശയമില്ല.മുൻപ് ഹൈവേകളിൽ വാഹനപാർക്കിങ്ങ് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവും ഈ ഗണത്തിലുള്ളതായിരുന്നു.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പുടുന്ന ഭരണാധികാരികൾക്ക് സമൂഹികപ്രതിബദ്ധതയുണ്ടെങ്കിൽ ,ജനലക്ഷങ്ങൽ പട്ടിണി കിടക്കുമ്പോൾ ലക്ഷക്കണക്കിനു ടൺ ഭക്ഷ്യധാന്യം ഉപയോഗശൂന്യമായി നശിക്കുകയില്ല.അത് കേടാകും മുൻപ് പാവങ്ങൾക്ക് സൌജന്യമായി വിതരണം ചെയ്യുകയാണു ജനക്ഷേമതല്പരരായ ഭരണാധികാരികൾ ചെയ്യേണ്ടത്.അത് ആർക്കും ഉപയോഗപ്പെടുത്താതെ നശിപ്പിച്ചു കളയുകയൊ,അമേരിക്കയിൽ ചെയ്യുന്നത് പോലെ കടലിൽ താഴ്ത്തുകയോ ചെയ്യ്യാനുള്ള അധികാരം ,പക്ഷേ,കോടതികൾക്കില്ല.അത് തീരുമാനിക്കേണ്ടത് ഭരണാധികാരികളാണു.പാവങ്ങൾക്ക് അവ സൌജന്യമയി നൽകണമെന്ന് ഉത്തരവിട്ട അതേ കോടതി തന്നെ,ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെ റേഷനിങ്ങിൽ നിന്ന് ഒഴിവാക്കണമെന്നു കൂടി നിർദ്ദേശിച്ചിട്ടുള്ളത് ആ വിധിയുടെ മനുഷ്യത്വപരമായ മുഖം തന്നെ സ്വയം ഇല്ലാതാക്കിക്കളഞ്ഞു.സൌജന്യത്തിന്റെ ഈ ആനുകൂല്യം ലഭിക്കുന്നതിനെക്കാൾ കൂടുതല്പേർക്ക് കോടതി ഉത്തരവ് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയാൽ ധനനഷ്ടം ഉണ്ടാകും.അവർ പട്ടിണി കിടക്കേണ്ടി വരും.അതിനാൽ തന്നെ ജനങ്ങളോട് നേരിട്ട് കണക്കു പറയാൻ ബാദ്ധ്യതയില്ലാത്തവർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ഒട്ടും അഭികാമ്യമല്ല.
നയപരമായ ഇത്തരം തീരുമാനങ്ങൾ ജനനേതാക്കളും ഭരണാധികാരികളും എടുത്തുകൊള്ളും.അതിന്റെ ന്യായാന്യായങ്ങൾ വിലയിരുത്തി ജനകീയകോടതി തന്നെ ബാലറ്റിലൂടെ ശിക്ഷ വിധിച്ചു കൊള്ളും.തള്ളേണ്ടവരെ തള്ളും;കൊള്ളേണ്ടവരെ കൊള്ളും.കോടതികൾക്ക് ഇതിൽ എന്തു കാര്യം?
നിയമനിർമ്മാണ സഭകൾ ഉണ്ടാക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമായി വ്യാഖ്യാനിക്കുകയാണു കോടതികളുടെ ചുമതല.പാർലമെന്റിന്റേയും നിയമസഭകളുടേയും ബ്യൂറോക്രസിയുടേയും നിയതമായ കടമകളും ചുമതലകളും ഏറ്റെടുത്ത് നടത്തുക ജുഡീഷ്യറിയുടെ പണിയല്ല.പക്ഷേ,ഒട്ടേറെ സന്ദർഭങ്ങളിൽ കോടതി ഭരണഘടനാദത്തമായ അധികാരങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കുകയും മറ്റുള്ളവരുടെ അധികാരങ്ങൾ സ്വയം കൈയ്യാളുകയും ചെയ്തിട്ടുണ്ടു.അതിനുമപ്പുറം രാഷ്ട്രീയയജമാനന്മാരോട് കൂറും വിധേയത്വവും പുലർത്തുന്ന വിധിപ്രഖ്യാപനങ്ങളിലൂടെ ജുഡീഷ്യറിയുടേയും ജനാധിപത്യവ്യവസ്ഥയുടേയും അന്തസിനു തീരാകളങ്കം വരുത്തിയിട്ടുണ്ടു.
കോടതികൾക്ക് മാനുഷികമുഖം നഷ്ടപ്പെടുന്നുവെന്നും ജഡ്ജിമാർക്ക് സമൂഹികബോധമില്ലെന്നും നിശിതവിമർശനങ്ങൾ ഉയരുന്നത് ഇതിനാലാണു.
ഏറെ പുകഴ്തപ്പെട്ടതാണു പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന്റെ വിധി.പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ വാറന്റ് കൂടാതെ പൊലീസിനു അറസ്റ്റ് ചെയ്യാൻ അധികാരം കൊടുത്ത ആ വിധി ലോകമെമ്പാടും ശ്ലാഘിക്കപ്പെട്ടു.പിന്നീട് സുപ്രീം കോടതിയും ആ വിധി ശരിവെച്ചു.പക്ഷേ ,പാർലമെന്റെ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തിയത് പിന്നീടായിരുന്നു.ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള പൌരരുടെ മൌലികാവകാശം ഊട്ടിഉറപ്പിക്കുന്ന ഭരണഘടനാവ്യവസ്ഥകൾക്കനുസൃതമായി സദുദ്ദേശ്യത്തോടെ പ്രഖ്യാപിച്ച ഈ വിധികൾ ,പക്ഷേ, സൂക്ഷ്മാർത്ഥത്തിൽ കോടതികളുടെ അധികാരാവകാശങ്ങൾക്കും അപ്പുറത്തേക്കുള്ള സഞ്ചാരമായിരുന്നു.
പക്ഷേ,പ്രത്യക്ഷത്തിൽ തന്നെ അമിതാധികാരപ്രയോഗം എന്ന പ്രതീതി ഉളവാക്കിയതായിരുന്നു,റോഡുകളിൽ പൊതുയോഗം നടത്തുന്നത് നിരോധിച്ച് കൊണ്ട് അടുത്തിടെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്.അത് പ്രായോഗികമല്ലെന്നു മാത്രമല്ല ജനാധിപത്യമൂല്യങ്ങൾക്ക് കടകവിരുദ്ധവുമായിരുന്നു എന്ന് ഭരണ,പ്രതിപക്ഷ ഭേദമന്യേ വിമർശനമുണ്ടായി.
നിയമനിർമ്മാണ സഭയുടേയും സർക്കാരിന്റേയും അധികാരപരിധിയിൽ വരുന്ന വിഷയത്തിൽ കോടതി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.ഈ വിധി കോടതികളുടെ വിലയിടിച്ചു കളയുന്നത് എങ്ങനെ എന്ന് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു.ദിവസവും പൊതുനിരത്തുകളിൽ യോഗങ്ങൽ നടക്കുന്നു.ഉത്സവങ്ങളും ജാഥകളും അരങ്ങുതകർക്കുന്നു.നടപ്പിലാക്കാനാകാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർ സമൂഹമദ്ധ്യത്തിൽ അപഹാസ്യരാകും.മതപരമായ ചടങ്ങുകൾക്കു പോലും വിഘാതമുണ്ടാക്കുന്ന ഇത്തരം ഉത്തരവുകൾ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്നതിൽ സംശയമില്ല.മുൻപ് ഹൈവേകളിൽ വാഹനപാർക്കിങ്ങ് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവും ഈ ഗണത്തിലുള്ളതായിരുന്നു.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പുടുന്ന ഭരണാധികാരികൾക്ക് സമൂഹികപ്രതിബദ്ധതയുണ്ടെങ്കിൽ ,ജനലക്ഷങ്ങൽ പട്ടിണി കിടക്കുമ്പോൾ ലക്ഷക്കണക്കിനു ടൺ ഭക്ഷ്യധാന്യം ഉപയോഗശൂന്യമായി നശിക്കുകയില്ല.അത് കേടാകും മുൻപ് പാവങ്ങൾക്ക് സൌജന്യമായി വിതരണം ചെയ്യുകയാണു ജനക്ഷേമതല്പരരായ ഭരണാധികാരികൾ ചെയ്യേണ്ടത്.അത് ആർക്കും ഉപയോഗപ്പെടുത്താതെ നശിപ്പിച്ചു കളയുകയൊ,അമേരിക്കയിൽ ചെയ്യുന്നത് പോലെ കടലിൽ താഴ്ത്തുകയോ ചെയ്യ്യാനുള്ള അധികാരം ,പക്ഷേ,കോടതികൾക്കില്ല.അത് തീരുമാനിക്കേണ്ടത് ഭരണാധികാരികളാണു.പാവങ്ങൾക്ക് അവ സൌജന്യമയി നൽകണമെന്ന് ഉത്തരവിട്ട അതേ കോടതി തന്നെ,ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെ റേഷനിങ്ങിൽ നിന്ന് ഒഴിവാക്കണമെന്നു കൂടി നിർദ്ദേശിച്ചിട്ടുള്ളത് ആ വിധിയുടെ മനുഷ്യത്വപരമായ മുഖം തന്നെ സ്വയം ഇല്ലാതാക്കിക്കളഞ്ഞു.സൌജന്യത്തിന്റെ ഈ ആനുകൂല്യം ലഭിക്കുന്നതിനെക്കാൾ കൂടുതല്പേർക്ക് കോടതി ഉത്തരവ് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയാൽ ധനനഷ്ടം ഉണ്ടാകും.അവർ പട്ടിണി കിടക്കേണ്ടി വരും.അതിനാൽ തന്നെ ജനങ്ങളോട് നേരിട്ട് കണക്കു പറയാൻ ബാദ്ധ്യതയില്ലാത്തവർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ഒട്ടും അഭികാമ്യമല്ല.
നയപരമായ ഇത്തരം തീരുമാനങ്ങൾ ജനനേതാക്കളും ഭരണാധികാരികളും എടുത്തുകൊള്ളും.അതിന്റെ ന്യായാന്യായങ്ങൾ വിലയിരുത്തി ജനകീയകോടതി തന്നെ ബാലറ്റിലൂടെ ശിക്ഷ വിധിച്ചു കൊള്ളും.തള്ളേണ്ടവരെ തള്ളും;കൊള്ളേണ്ടവരെ കൊള്ളും.കോടതികൾക്ക് ഇതിൽ എന്തു കാര്യം?
Sunday, 12 September 2010
പ്രക്ഷേപണത്തിലെ കാവുതീണ്ടലുകൾ
കാലം എത്ര പെട്ടെന്നാണു മാറുന്നത്!
ഈ ആത്മഗതം വാർദ്ധക്യത്തിന്റെ വരവ് വിളംബരം ചെയ്യുന്നുവെന്ന് കണ്ടെത്തിയ സുഹൃത്തിനു നമോവാകം.
ഈ നിരീക്ഷണത്തിൽ ഉപഹാസത്തിന്റേയും,ആത്മവിമർശത്തിന്റേയും അംശമുണ്ടു.പോയകാലത്തിന്റെ മനോഹാരിതയെക്കുറിച്ചുമാത്രം സംസാരിക്കുന്ന,അതിൽ മാത്രം അഭിരമിക്കുന്ന ശീലമുള്ളവരുണ്ടു.അവരുടെ ഇഷ്ട നൊസ്റ്റാൾജിയ റേഡിയോ ആണു.കാരണം, അന്ന് മറ്റ് വിനോദോപാധികളൊന്നും അധികം ഉണ്ടായിരുന്നില്ല.വാർത്തകൾ ആദ്യം അറിയിച്ചിരുന്നതും,ഹൃദയഹാരിയായ മലയാളം,ഹിന്ദി ഗാനങ്ങൾ ആദ്യം കേൾപ്പിച്ചിരുന്നതും റേഡിയോ ആയിരുന്നു.കാണാമറയത്തിരുന്നുകൊണ്ടു ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ഒരുകൂട്ടം പേർ നിത്യവും സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ വാക്കുകളാൽ തീർക്കപ്പെട്ടൊരു വിസ്മയലോകത്തിൽ, അതിരുകളില്ലാതെ പാറിപ്പറന്നു നടന്നൊരു ബാല്യ കൌമാരം ഈ ലേഖകനുമുണ്ടായിരുന്നു.സ്വീകരണമുറിയിലെ മർഫി റേഡിയോയ്ക്ക് മുന്നിൽ കുടുംബം ഒന്നിച്ചിരുന്ന് നിത്യവും പ്രക്ഷേപണം കേട്ടിരുന്നൊരു കാലം.ഓണപ്പകലുകളെ ധന്യമാക്കിക്കൊണ്ട് സാംബശിവൻ കഥപറയുന്നു.കവിയരങ്ങിലതാ ഒ.എൻ.വി കുറുപ്പ് ആർദ്രമയ ശബ്ദത്തിൽ ‘ഭൂമിക്കൊരു ചരമഗീതം‘ ചൊല്ലുന്നു:സുഗതകുമാരി ‘കൃഷ്ണാ നീയെന്നെയറിയില്ല” എന്ന് ഇടനെഞ്ചു പൊട്ടി കേഴുന്നു.എം.പി മന്മഥന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നു.റേഡിയോ അമ്മാവൻ കുട്ടികളുമായി അതാ വർത്തമാനം പറഞ്ഞിരിക്കുന്നു.“കണ്ടതും കേട്ടതും” പരിപാടിയിൽ എസ്.രാമൻ കുട്ടി നായരും ടി.പി.രാധാമണിയും,പി.ഗംഗാധരൻ നായരും അരങ്ങുതകർക്കുന്നു...
റേഡിയോ നാടകോത്സവങ്ങൾ ഉത്സവകാലമായിരുന്നു.നേരത്തെ തന്നെ ഊണും പണികളും തീർത്ത് എല്ലാവരും നിശബ്ദരായി റേഡിയോയ്ക്ക് ചുറ്റുമിരിക്കും.അങ്ങനെ, അവസാനം ഒന്നിച്ചിരുന്നു കേട്ട നാടകം എസ്.രമേശൻ നായരുടെ “ശതാഭിഷേകം” ആയിരുന്നു.വിവാദക്കൊടുങ്കാറ്റുയർത്തിയ ഒന്നാംതരം അക്ഷേപഹാസ്യമായിരുന്നു,അത്.പതിനേഴ് വർഷങ്ങൾക്കിപ്പുറവും കിങ്ങിണിക്കുട്ടൻ മനസിൽ നിറഞ്ഞുനിൽക്കുന്നു.വിഡ്ഡിച്ചിരി ചിരിക്കുന്നു.വിരുദ്ധോക്തിയുടെ ശക്തിയും സൌന്ദര്യവും സ്ഫുരിക്കുന്ന നാടകങ്ങൾ പിന്നേയും ഉണ്ടായി.
പക്ഷേ,സ്വീകരണമുറി ടെലിവിഷൻ എന്ന പുതുമാദ്ധ്യമം കയ്യടക്കുകയും റേഡിയോ പിന്നാമ്പുറത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ കുടുംബസദസിൽ നിന്ന് റേഡിയോ പിൻവാങ്ങി.ആ ശ്രവ്യാനുഭവങ്ങൾ ഓരോരുത്തരുടേയും സ്വകാര്യതയുടെ പരിവൃത്തത്തിലേക്ക് ക്രമേണ ചുരുങ്ങി.അത് അങ്ങനെ കാതോട് കാതോരം,അരുമയോടെ,സ്നേഹത്തോടെ സംസാരിക്കുന്ന ഉത്തമസുഹൃത്തും വഴികാട്ടിയും സന്തതസഹചാരിയുമായി.പ്രക്ഷേപകൻ ഇപ്പോൾ സംസാരിക്കുന്നത് ജനക്കൂട്ടത്തോടല്ല.വലിയ സദസിനോടല്ല.തൊട്ടടുത്തുള്ള ഉറ്റ ചങ്ങാതിയോടാണു.അതിനു അച്ചടിഭാഷ ആവശ്യമില്ല.അക്ഷരം അറിയാത്ത അവസാനത്തെയാളിനും മനസിലാകുന്നതായിരിക്കണം അത്.അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം വിഷയം.അല്ലെങ്കിലോ?
ഇന്ന് റേഡിയോ എന്നാൽ ആകാശവാണി മാത്രമല്ല.ഇലക്ട്രോണിക് മാദ്ധ്യമരംഗത്ത് ചാനലുകളുടെ പ്രളയമാണു.വൈവിദ്ധ്യത്തിന്റെ പിറകെ എപ്പോഴും പായുക മനുഷ്യപ്രകൃതം.തെരഞ്ഞെടുക്കാൻ അസംഖ്യം ചാനലുകളാണു വിരൽതുമ്പിൽ.റേഡിയോയ്ക്ക് മുന്നിൽ കണ്ണുംപൂട്ടി,ചെവി കൂർപ്പിച്ച് ധ്യാനത്തിലെന്നപോലെ ഇരിക്കാനാവുന്ന ചുറ്റുപാടല്ല.ഏതുനിമിഷവും എവിടെ നിന്നെങ്കിലും ഫോൺ വരാം.ടി.വിയോ മൊബൈലോ കമ്പ്യൂട്ടറോ ശ്രദ്ധ വഴിതിരിച്ചുവിടാം.തങ്ങൾക്ക് അന്യമായ റേഡിയോയ്ക്ക് നേരെ കുട്ടികൾ എപ്പോഴും ശത്രുവിനെപ്പോലെ ചീറിയടുത്തേക്കാം.ഇങ്ങനെയുള്ള അനേകം വൈതരണികൾ കടന്നുവേണം ശ്രോതാവിനോട് ചങ്ങാത്തം കൂടാൻ.പുതുകാലത്തെ പ്രക്ഷേപകർക്ക് മുന്നിൽ മറ്റൊരു മാദ്ധ്യമവും അഭിമുഖീകരിക്കാത്ത ഇത്തരം വെല്ലുവിളികളുണ്ടു.
ട്രാൻസിറ്ററി മീഡിയം അഥവാ നൈമിഷികമാദ്ധ്യമമാണു റേഡിയോ എന്ന് പറയാറുണ്ടു.ഒരു ചെവിയിൽകൂടി കടന്ന് മറ്റേ ചെവിയിലൂടെ പുറത്തെത്തി അനന്തവിഹായസിൽ ലയിക്കുന്നവയാണു റേഡിയോ പ്രക്ഷേപണം.അതിനു അൽപ്പമാത്രമായ ആയുസ്സേയുള്ളൂ.അപൂർവ്വം ചില പരിപാടികൾ ഒന്നോ രണ്ടോ തവണ ആവർത്തിച്ചേക്കാം.മറ്റുള്ളവയെല്ലാം പ്രക്ഷേപണത്തോടെ ആയുസ്സറ്റ് വിസ്മൃതിയിലാഴുന്നു.അവയിൽ കാലത്തെ അതിജീവിക്കുന്നത് ചില ലളിതഗാനങ്ങളും,അച്ചടിമഷി പുരളുന്ന ചുരുക്കം ചില കവിതകളും കഥകളും മാത്രം.ബാക്കിയെല്ലാം എന്നന്നേക്കുമായി വിസ്മൃതിയിലായി എന്ന് ഇതിനു അർഥമില്ല.അവ ജീവിക്കുന്നത് കേൾവിക്കാരുടെ മനസിലാണു.വർഷങ്ങൾക്ക് മുൻപ് എന്നോ കേട്ട ഒരു സുഭാഷിതമോ,റേഡിയോ നാടകത്തിലെ സംഭാഷണശകലമോ,അഭിമുഖത്തിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്യങ്ങളോ ഏകാന്തനിമിഷങ്ങളിൽ പുനർജ്ജനിച്ചേക്കാം.പ്രതിസന്ധികളിൽ സാന്ത്വനശ്പർശമായേക്കാം.വാർദ്ധക്യത്തിൽ വഴികാട്ടിയായേക്കാം.അരൂപികളായി ഇരുന്നുകൊണ്ടു കേൾവിക്കാരുടെ ജീവിതത്തെ മരണക്കിടക്കവരെ പിന്തുടരുന്നവയാണു അവരുടെ ആ ശബ്ദങ്ങൾ.
അന്തരീക്ഷത്തിലൂടെ റേഡിയോസെറ്റിലേക്ക് വരുന്ന ഈ അശരീരികൾ ഓരോരുത്തരിലും സൃഷ്ടിക്കുന്ന വാങ്മയചിത്രങ്ങൾ വ്യത്യസ്തങ്ങളാണു.എന്റെ മനസിലെ കിങ്ങിണിക്കുട്ടനല്ല നിങ്ങളുടേത്.സുഗതകുമാരിയുടെ കൃഷ്ണനല്ല അനുവാചകരുടേത്.സഞ്ചിതസ്മരണകളിലൂടെ,തലമുറകളിലൂടെ കൈമാറി ലഭിക്കുന്ന എന്തൊക്കെയോ ഘടകങ്ങളാണു വ്യത്യസ്തവും വ്യതിരിക്തവുമായ ദൃശ്യ,ശ്രവ്യ അനുഭവങ്ങൾക്ക് നിദാനം.
റേഡിയോയിൽ ഏറ്റവും വിപുലവും വിസ്തൃതവുമായ ശ്ബ്ദചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നാടകങ്ങളിലാണു. ശബ്ദങ്ങളിലൂടെ മാത്രം ജീവിക്കുന്ന കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും ശ്രോതാവിന്റെ മനസിൽ രൂപപ്പെടുത്തുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരുടെ ലോകമാണു.അവിടെ അരൂപികളില്ല.അശരീരികളില്ല.ശബ്ദങ്ങൾക്കനുസൃതമായി നിയതമായ രൂപങ്ങൾ ജനിക്കുന്നത് അവർക്ക് പരിചിതരായവരുടെ മുഖച്ഛായയിലാണു.‘അസ്സോസിയേഷൻ ഒഫ് ഐയിഡിയാസ്”എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന ഈ പ്രക്രിയയിൽ ‘പ്രോക്സിമിറ്റി’എന്നൊരു പ്രധാനപ്പെട്ട ഘടകമുണ്ടു.ഞാൻ കിങ്ങ് ലിയറിന്റേയും ഒഥല്ലോയുടേയും ശബ്ദം റേഡിയോ നാടകത്തിൽ കേൾക്കുന്നത് എനിക്ക് പരിചിതമായ ഒരു പരിസരം സങ്കൽപ്പിച്ചുകൊണ്ടാണു.ഇത്തരം അസംഖ്യം വ്യക്തിപരവും സ്വകാര്യവുമായ പ്രതീകങ്ങളും ബിംബങ്ങളും സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണു റേഡിയോ പ്രക്ഷേപണത്തിന്റെ സവിശേഷത.
പ്രക്ഷേപണ സമയത്തിനും കാലത്തിനും സാഹചര്യത്തിനുമപ്പുറത്തേക്ക് ഭൌതികകരൂപത്തിൽ (പണ്ടു ടേപ്പുകളായി,ഇന്ന് സി.ഡികളായി), നാമമാത്രമായവയേ അവശേഷിക്കുകയുള്ളുവെങ്കിലും,ഒരോ പ്രക്ഷേപണവും ശ്രോതാക്കളിൽ നിശബ്ദമായി പതിപ്പിക്കുന്ന മായാത്ത കൈയ്യൊപ്പുകളുണ്ടു.ജീവിതത്തിന്റെ ഊഷരതകൾക്കു മീത അമരത്വത്തോടെ അവ നിലനിൽക്കും.മൃതിയിൽ പോലും ജീവിച്ചിടും.
പക്ഷേ,എല്ലാകാലത്തും പ്രക്ഷേപണം ഒരേപോലെയല്ല.നോക്കുക:ആദ്യകാലങ്ങളിൽ റെക്കാർഡിങ്ങ് സംവിധാനം പരിമിതമായിരുന്നു.ടേപ്പുകൾ കിട്ടാനേയുണ്ടായിരുന്നില്ല.അതിനാൽ സിനിമാപാട്ടുകളൊഴികെ മിക്കവയും ലൈവായിരുന്നു!റേഡിയോ നാടകങ്ങൾ പോലും തത്സമയ പ്രക്ഷേപണമായിരുന്നു.അസാധാരണപ്രതിഭകൾക്കേ അത് വിജയകരമാക്കാൻ കഴിയുമായിരുന്നുള്ളൂ.1960തുകളുടെ ആദ്യം ശബ്ദലേഖനം വ്യാപകമായി.സാഹിത്യത്തിലെ മൌലികപ്രതിഭകൾ റേഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റുകൾ എഴുതിക്കൂട്ടി.ജീവിതഗന്ധിയായ ഇതിവൃത്തമുള്ള നൂറുകണക്കിനു നാടകങ്ങൾ ശ്രോതാക്കളിലേക്കെത്തി.മലയാളത്തിലെ മാത്രമല്ല മറ്റ് ഭാഷകളിലേയും സാഹിത്യകൃതികളുടെ റേഡിയോ രൂപാന്തരം ഉണ്ടായി.നാടകങ്ങൾ റേഡിയോയുടെ അവിഭാജ്യഘടകമായി.
പിൽക്കാലത്ത് ചെറുനാടകങ്ങളുടെ സ്വഭാവമുള്ളതും,ഏതാനും കഥാപാത്രങ്ങൾ മാത്രമുള്ളതും കാലികമായൊരു വിഷയത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതുമായ സ്കിറ്റുകൾ അഥവാ രൂപകങ്ങൾ രൂപമെടുത്തു.തിരുവനന്തപുരം നിലയത്തിൽ “കണ്ടതും കേട്ടതും”,“കലികാലം”, കോഴിക്കോട്ട് “കിഞ്ചനവർത്തമാനം”,തൃശൂരിൽ “പലരും പലതും”,ഏറ്റവും ഒടുവിൽ കൊച്ചി എഫ്.എമ്മിൽ“ശനിദശ”.
ജീവിതത്തിൽ മുൻപ് ഒരിക്കൽ പോലും ഒരു വരി ഹാസ്യം എഴുതിയ പരിചയമില്ലാത്ത ഈ ലേഖകൻ 2004ൽ കോഴിക്കോട്ടെ കിഞ്ചനവർത്തമാനത്തിന്റെ രചയിതാവായത് വളരെ യാദൃച്ഛികമായായിരുന്നു.ഖാൻ കാവിൽ,ഇരവി ഗോപാലൻ,കെ.ഏ മുരളീധരൻ,ആർ.വിമലസേനന്നായർ തുടങ്ങിയ പ്രതിഭാധനന്മാർ എഴുതിയും തകർത്തഭിനയിച്ചും എൺപതുകളിൽ മലബാറിലെ ജനലക്ഷങ്ങളെ ആകർഷിച്ച ഈ പരിപാടി,പക്ഷേ, അവരുടെ പിൻഗാമികളുടെ കൈയ്യിൽ പ്രഭമങ്ങികൊണ്ടിരുന്നു.ചാട്ടുളി പോലുള്ള സംഭാഷണങ്ങളാൽ സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ ആഞ്ഞടിക്കുന്ന,നിശബ്ദഭൂരിപക്ഷത്തിന്റെ രോഷത്തിന്റേയും അമർഷത്തിന്റേയുമൊക്കെ പ്രതിഫലനമാകേണ്ട ഈ ആക്ഷേപഹാസ്യപരിപാടി ഓരോ ആഴ്ചയിലും ഊഴംവെച്ച് ഓരോരുത്തരെക്കൊണ്ട് നിർബന്ധിപ്പിച്ച് എഴുതിക്കുകയായിരുന്നു.2004 ആദ്യം, ആ ആഴ്ചത്തെ സ്ക്രിപ്റ്റ് എഴുതേണ്ടിയിരുന്ന സഹപ്രവർത്തകയ്ക്ക് അതിനു കഴിഞ്ഞില്ല.പഴയത് ആവർത്തിക്കാനാണെങ്കിൽ അതിനു യോഗ്യമായത് ഒറ്റഒരെണ്ണം പോലും ഇല്ല.ഈ മുഹൂർത്തത്തിലാണു ഒരു കൈ നോക്കാൻ തീരുമാനിച്ചത്.തെങ്ങല്ല,പ്ലാവാണു സാക്ഷാൽ കല്പവൃക്‌ഷം.അതിനാൽ വേലയും കൂലിയുമില്ലാതെ നടക്കുന്ന എല്ലാ യുവാക്കളും റോഡരുകിൽ പ്ലാവ് നടട്ടെ.ഓരോ യുവാവിനും കൊടുക്ക്,ഓരോ ചക്കക്കുരു!എന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന ആ രചന ഏറ്റു!അന്നുമുതൽ ഓരോ ആഴ്ചയും സ്ക്രിപ്റ്റ്ഴുതേണ്ട ചുമതല കിട്ടി. പത്രങ്ങൾ പരതി ചൂടുള്ള വിഷയങ്ങൾ കണ്ടെടുത്ത് എഴുതിത്തുടങ്ങി.അവ സി.കൃഷ്ണ കുമാറും,ഈ.കെ.ഇസ്മയിലും,ബോബി.സി മാത്യുവും,കെ.വി.ശബരിമണിയും എം.പുഷ്പകുമാരിയും മറ്റും ചേർന്ന് അതീവ ഹൃദ്യമായി അവതരിപ്പിച്ചു.അതിനു സ്പോൺസർമാരുണ്ടായി.പിന്നാലെ എഫ്.എമ്മിലും കിഞ്ചനവർത്തമാനം അരങ്ങുകൈയ്യടക്കി.അധികം വളച്ചുകെട്ടൊന്നുമില്ലാതെ കാര്യങ്ങൽ പച്ചയായി,ഹാസ്യാത്മകമായി അവതരിപ്പിക്കുക എന്ന ശൈലിയാണു സ്വീകരിച്ചത്.അതിനായി തിരുവനന്തപുരത്തേയും തൃശൂരേയും കോഴിക്കോട്ടേയും പ്രാദേശികഭാഷാ വകഭേദങ്ങൾ ഉപയോഗിച്ചു.
വയനാട്ടിലെ കർഷക ആത്മഹത്യഹത്യകൾക്കെതിരായി സർക്കാർ നടത്തിയ സാംസ്കാരികകൂട്ടായ്മയെ വിഷയമാക്കിയത് ഇപ്രകാരമായിരുന്നു:ആത്മഹത്യചെയ്ത കർഷകന്റെ കുഴിമാടത്തിനരികെ കവിയരങ്ങ് നടത്താൻ അങ്ങാടിയിൽ വന്നിറങ്ങുന്ന ഒരു വണ്ടിനിറയെ ചെറുതും വലുതുമായ കവികളുടെ വിക്രിയകൾ കണ്ടു കാർക്കിച്ചുതുപ്പുകയാണു അങ്ങാടിയിലുള്ളവർ.ഇവന്റെയൊക്കെയൊരു സാംസ്കാരിക പൊറാട്ടുനാടകം!
പത്ത് കുട്ടികളുടെ പിതാവായ തോമ തന്റെ ആത്മകഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമയി സമുദായനേതാവിന്റെ മുന്നിലെത്തുന്നത്,തങ്ങൾ നടത്തുന്ന സ്കൂളുകളിൽ മാത്രമേ തങ്ങളുടെ കുട്ടികളെ ചേർക്കാവൂ എന്ന മതമേലദ്ധ്യക്ഷന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.അത് അവസാനിക്കുന്നത് ഈ വാചകത്തോടെയായിരുന്നു;പാഠം ഒന്ന്:മഹാത്മാ പിള്ളേരു തോമ!
ജനകീയപ്രശ്നങ്ങൾ നേരിട്ടറിയാൻ യുവനേതാവു ദളിത് ഭവനങ്ങളിൽ അന്തിയുറങ്ങുന്ന വാർത്തയിൽ നിന്ന് ഇങ്ങനെ ഒരു “കിഞ്ചനം”ഉത്ഭവിച്ചു.ഓണംകേറാമൂലപഞ്ചായത്തിലെ കോരന്റെ കുടിലിൽ അന്തിയുറങ്ങാൻ യുനേതാവ് എത്തുന്നതിനു മുന്നോടിയായി കരിമ്പൂച്ചകളുടെ അകമ്പടിയോടെ ഹെലികോപ്റ്ററിറങ്ങി അതാ വരുന്നു ഒരു പശുവും കിടാവും!നാളെ നേതാവു സ്വന്തം പശുവിന്റെ പാൽ കറന്നു കുടിക്കും.ചാണകം കോരനു ഫ്രീയായി കൊടുക്കും!എന്തൊരു എളിമ!
ജനസംഖ്യാക്കുറവ് മൂലം പ്രതിസന്ധിനേരിടുന്ന റഷ്യയിലേക്ക് ഇന്ത്യൻ വരന്മാരെ സ്വാഗതം ചെയ്യുന്നുവെന്ന പത്രവാർത്ത രൂപകമായി പരിണമിച്ചത് ഇങ്ങനെയായിരുന്നു:കല്യാണതട്ടിപ്പ് വീരൻ കല്യാണം കമലൻ പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സർട്ടിഫിക്കേറ്റിനു സമീപിക്കുകയാണു. കുറേയേറെ കല്യാണങ്ങളിലായി പത്ത്മുപ്പത് പിള്ളാരെങ്കിലുമുണ്ടെന്ന് സാർ ലെറ്റർപാഡിൽ എഴുതിത്തരണം.റഷ്യക്ക് പോവാണാണു.അവിടെയിപ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് വൻ ഡിമാന്റാണു!ഞാൻ കല്യാണം കമലോസ്കിയായിട്ട് അവിടെചെന്ന് സാറിനൊറു വിസാ അയച്ചുതരാം!
വൃദ്ധജനപരിപാലനത്തിനു അമേരിക്കയിൽ വൻ തുക ചിലവാകുന്നത് കൊണ്ടു ഇന്ത്യയിലേക്ക് അവരെ അയക്കുന്നതാണു ലാഭകരം എന്ന പത്രവാർത്തയുമായി കുന്നംകുളത്തുകാരൻ കുറ്റിച്ചാക്ക് ലോന കുന്നിൻപുറത്തുള്ള സ്കൂളിനു വിലപറയാനെത്തുകയാണു.പ്രകൃതിരമണീയമായ ഈ സ്ഥലത്ത് അയാൽ ഒരു പുതിയ വ്യവസായപദ്ധതി ആരംഭിക്കാനൊരുങ്ങുകയാണു:ചാക്കാല ട്യ്യൂറിസം!!മരിക്കാൻ പ്രായമായ ഒരു ലോഡ് സായിപ്പന്മാരെ നെടുമ്പാശ്ശേരിക്ക് കയറ്റിവിടാനുള്ള ഓഡർ കൊടുത്തിട്ടാ ഞാൻ വരുന്നത്,എന്റെ സാറേ!
...ഇങ്ങനെ പത്രവാർത്തകളിൽ നിന്നും സമകാലികപ്രശ്നങ്ങളിൽ നിന്നും രൂപപ്പെടുത്തുന്ന,നാലോ അഞ്ചോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള, ഇത്തരം രൂപകങ്ങൾ പത്രങ്ങളിലെ പോക്കറ്റ് കാർട്ടൂണുകളുടേയും പത്രാധിപർക്കുള്ള കത്തുകളുടേയും ധർമ്മമാണു ഒന്നിച്ച് അനുഷ്ഠിക്കുന്നത്.ഒരു തരം കാവുതീണ്ടലാണത്.
എപ്പോഴുംജനപക്ഷത്ത് നിന്നുകൊണ്ട് അധികാരസ്ഥാനങ്ങൾക്ക് മേൽ ഒളിഞ്ഞും തെളിഞ്ഞും കടുത്ത വിമർശനശരങ്ങൾ തൊടുത്തുവിടുന്നതിനാൽ അവ എപ്പോഴും ജനപ്രിയമായിരിക്കും.അതുകൊണ്ടു തന്നെ അത് ആവിഷ്കാരസ്വാതന്ത്യം അരക്കിട്ടുറപ്പിക്കുന്നു.രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടു നമ്മുടെ ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്നു. മാദ്ധ്യമപ്രളയത്തിൽ റേഡിയോയുടെ വ്യതിരിക്തത അടയാളപ്പെടുത്തുന്ന,ഈ മാദ്ധ്യമത്തിന്റെ ശക്തിയും ചൈതന്യവും വെളിപ്പെടുത്തുന്ന ജനപ്രിയപരിപാടികളിൽ ഒന്നായിരിക്കും റേഡിയോ സ്കിറ്റുകൾ എന്ന ഈ ആക്ഷേപഹാസ്യ രൂപകങ്ങൾ.
പരസ്യദാതാക്കൾ മാദ്ധ്യമങ്ങളുടെ ഉള്ളടക്കവും അജണ്ടയും നിശ്ചയിക്കുന്ന ഒരു ആസുരകാലത്ത് ,റേഡിയോ അധികാരികൾക്കുവേണ്ടി,പരസ്യക്കാർക്കുവേണ്ടി, കുഴലൂത്ത്നടത്തുന്ന മാദ്ധ്യമമല്ലായിരുന്നുവെന്ന് വരും തലമുറ ഗൃഹാതുരതയോടെ ഓർക്കും.
അവർ ആത്മഗതം ചെയ്തേക്കും:കാലം എത്ര പെട്ടെന്നാണു മാറിയത്.റേഡിയോയിൽ സ്കിറ്റുകൾ പ്രക്ഷേപണം ചെയ്ത ഒരു കാലം ഇവിടെയുണ്ടായിരുന്നുവെന്നോ!
ഈ ആത്മഗതം വാർദ്ധക്യത്തിന്റെ വരവ് വിളംബരം ചെയ്യുന്നുവെന്ന് കണ്ടെത്തിയ സുഹൃത്തിനു നമോവാകം.
ഈ നിരീക്ഷണത്തിൽ ഉപഹാസത്തിന്റേയും,ആത്മവിമർശത്തിന്റേയും അംശമുണ്ടു.പോയകാലത്തിന്റെ മനോഹാരിതയെക്കുറിച്ചുമാത്രം സംസാരിക്കുന്ന,അതിൽ മാത്രം അഭിരമിക്കുന്ന ശീലമുള്ളവരുണ്ടു.അവരുടെ ഇഷ്ട നൊസ്റ്റാൾജിയ റേഡിയോ ആണു.കാരണം, അന്ന് മറ്റ് വിനോദോപാധികളൊന്നും അധികം ഉണ്ടായിരുന്നില്ല.വാർത്തകൾ ആദ്യം അറിയിച്ചിരുന്നതും,ഹൃദയഹാരിയായ മലയാളം,ഹിന്ദി ഗാനങ്ങൾ ആദ്യം കേൾപ്പിച്ചിരുന്നതും റേഡിയോ ആയിരുന്നു.കാണാമറയത്തിരുന്നുകൊണ്ടു ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ഒരുകൂട്ടം പേർ നിത്യവും സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ വാക്കുകളാൽ തീർക്കപ്പെട്ടൊരു വിസ്മയലോകത്തിൽ, അതിരുകളില്ലാതെ പാറിപ്പറന്നു നടന്നൊരു ബാല്യ കൌമാരം ഈ ലേഖകനുമുണ്ടായിരുന്നു.സ്വീകരണമുറിയിലെ മർഫി റേഡിയോയ്ക്ക് മുന്നിൽ കുടുംബം ഒന്നിച്ചിരുന്ന് നിത്യവും പ്രക്ഷേപണം കേട്ടിരുന്നൊരു കാലം.ഓണപ്പകലുകളെ ധന്യമാക്കിക്കൊണ്ട് സാംബശിവൻ കഥപറയുന്നു.കവിയരങ്ങിലതാ ഒ.എൻ.വി കുറുപ്പ് ആർദ്രമയ ശബ്ദത്തിൽ ‘ഭൂമിക്കൊരു ചരമഗീതം‘ ചൊല്ലുന്നു:സുഗതകുമാരി ‘കൃഷ്ണാ നീയെന്നെയറിയില്ല” എന്ന് ഇടനെഞ്ചു പൊട്ടി കേഴുന്നു.എം.പി മന്മഥന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നു.റേഡിയോ അമ്മാവൻ കുട്ടികളുമായി അതാ വർത്തമാനം പറഞ്ഞിരിക്കുന്നു.“കണ്ടതും കേട്ടതും” പരിപാടിയിൽ എസ്.രാമൻ കുട്ടി നായരും ടി.പി.രാധാമണിയും,പി.ഗംഗാധരൻ നായരും അരങ്ങുതകർക്കുന്നു...
റേഡിയോ നാടകോത്സവങ്ങൾ ഉത്സവകാലമായിരുന്നു.നേരത്തെ തന്നെ ഊണും പണികളും തീർത്ത് എല്ലാവരും നിശബ്ദരായി റേഡിയോയ്ക്ക് ചുറ്റുമിരിക്കും.അങ്ങനെ, അവസാനം ഒന്നിച്ചിരുന്നു കേട്ട നാടകം എസ്.രമേശൻ നായരുടെ “ശതാഭിഷേകം” ആയിരുന്നു.വിവാദക്കൊടുങ്കാറ്റുയർത്തിയ ഒന്നാംതരം അക്ഷേപഹാസ്യമായിരുന്നു,അത്.പതിനേഴ് വർഷങ്ങൾക്കിപ്പുറവും കിങ്ങിണിക്കുട്ടൻ മനസിൽ നിറഞ്ഞുനിൽക്കുന്നു.വിഡ്ഡിച്ചിരി ചിരിക്കുന്നു.വിരുദ്ധോക്തിയുടെ ശക്തിയും സൌന്ദര്യവും സ്ഫുരിക്കുന്ന നാടകങ്ങൾ പിന്നേയും ഉണ്ടായി.
പക്ഷേ,സ്വീകരണമുറി ടെലിവിഷൻ എന്ന പുതുമാദ്ധ്യമം കയ്യടക്കുകയും റേഡിയോ പിന്നാമ്പുറത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ കുടുംബസദസിൽ നിന്ന് റേഡിയോ പിൻവാങ്ങി.ആ ശ്രവ്യാനുഭവങ്ങൾ ഓരോരുത്തരുടേയും സ്വകാര്യതയുടെ പരിവൃത്തത്തിലേക്ക് ക്രമേണ ചുരുങ്ങി.അത് അങ്ങനെ കാതോട് കാതോരം,അരുമയോടെ,സ്നേഹത്തോടെ സംസാരിക്കുന്ന ഉത്തമസുഹൃത്തും വഴികാട്ടിയും സന്തതസഹചാരിയുമായി.പ്രക്ഷേപകൻ ഇപ്പോൾ സംസാരിക്കുന്നത് ജനക്കൂട്ടത്തോടല്ല.വലിയ സദസിനോടല്ല.തൊട്ടടുത്തുള്ള ഉറ്റ ചങ്ങാതിയോടാണു.അതിനു അച്ചടിഭാഷ ആവശ്യമില്ല.അക്ഷരം അറിയാത്ത അവസാനത്തെയാളിനും മനസിലാകുന്നതായിരിക്കണം അത്.അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം വിഷയം.അല്ലെങ്കിലോ?
ഇന്ന് റേഡിയോ എന്നാൽ ആകാശവാണി മാത്രമല്ല.ഇലക്ട്രോണിക് മാദ്ധ്യമരംഗത്ത് ചാനലുകളുടെ പ്രളയമാണു.വൈവിദ്ധ്യത്തിന്റെ പിറകെ എപ്പോഴും പായുക മനുഷ്യപ്രകൃതം.തെരഞ്ഞെടുക്കാൻ അസംഖ്യം ചാനലുകളാണു വിരൽതുമ്പിൽ.റേഡിയോയ്ക്ക് മുന്നിൽ കണ്ണുംപൂട്ടി,ചെവി കൂർപ്പിച്ച് ധ്യാനത്തിലെന്നപോലെ ഇരിക്കാനാവുന്ന ചുറ്റുപാടല്ല.ഏതുനിമിഷവും എവിടെ നിന്നെങ്കിലും ഫോൺ വരാം.ടി.വിയോ മൊബൈലോ കമ്പ്യൂട്ടറോ ശ്രദ്ധ വഴിതിരിച്ചുവിടാം.തങ്ങൾക്ക് അന്യമായ റേഡിയോയ്ക്ക് നേരെ കുട്ടികൾ എപ്പോഴും ശത്രുവിനെപ്പോലെ ചീറിയടുത്തേക്കാം.ഇങ്ങനെയുള്ള അനേകം വൈതരണികൾ കടന്നുവേണം ശ്രോതാവിനോട് ചങ്ങാത്തം കൂടാൻ.പുതുകാലത്തെ പ്രക്ഷേപകർക്ക് മുന്നിൽ മറ്റൊരു മാദ്ധ്യമവും അഭിമുഖീകരിക്കാത്ത ഇത്തരം വെല്ലുവിളികളുണ്ടു.
ട്രാൻസിറ്ററി മീഡിയം അഥവാ നൈമിഷികമാദ്ധ്യമമാണു റേഡിയോ എന്ന് പറയാറുണ്ടു.ഒരു ചെവിയിൽകൂടി കടന്ന് മറ്റേ ചെവിയിലൂടെ പുറത്തെത്തി അനന്തവിഹായസിൽ ലയിക്കുന്നവയാണു റേഡിയോ പ്രക്ഷേപണം.അതിനു അൽപ്പമാത്രമായ ആയുസ്സേയുള്ളൂ.അപൂർവ്വം ചില പരിപാടികൾ ഒന്നോ രണ്ടോ തവണ ആവർത്തിച്ചേക്കാം.മറ്റുള്ളവയെല്ലാം പ്രക്ഷേപണത്തോടെ ആയുസ്സറ്റ് വിസ്മൃതിയിലാഴുന്നു.അവയിൽ കാലത്തെ അതിജീവിക്കുന്നത് ചില ലളിതഗാനങ്ങളും,അച്ചടിമഷി പുരളുന്ന ചുരുക്കം ചില കവിതകളും കഥകളും മാത്രം.ബാക്കിയെല്ലാം എന്നന്നേക്കുമായി വിസ്മൃതിയിലായി എന്ന് ഇതിനു അർഥമില്ല.അവ ജീവിക്കുന്നത് കേൾവിക്കാരുടെ മനസിലാണു.വർഷങ്ങൾക്ക് മുൻപ് എന്നോ കേട്ട ഒരു സുഭാഷിതമോ,റേഡിയോ നാടകത്തിലെ സംഭാഷണശകലമോ,അഭിമുഖത്തിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്യങ്ങളോ ഏകാന്തനിമിഷങ്ങളിൽ പുനർജ്ജനിച്ചേക്കാം.പ്രതിസന്ധികളിൽ സാന്ത്വനശ്പർശമായേക്കാം.വാർദ്ധക്യത്തിൽ വഴികാട്ടിയായേക്കാം.അരൂപികളായി ഇരുന്നുകൊണ്ടു കേൾവിക്കാരുടെ ജീവിതത്തെ മരണക്കിടക്കവരെ പിന്തുടരുന്നവയാണു അവരുടെ ആ ശബ്ദങ്ങൾ.
അന്തരീക്ഷത്തിലൂടെ റേഡിയോസെറ്റിലേക്ക് വരുന്ന ഈ അശരീരികൾ ഓരോരുത്തരിലും സൃഷ്ടിക്കുന്ന വാങ്മയചിത്രങ്ങൾ വ്യത്യസ്തങ്ങളാണു.എന്റെ മനസിലെ കിങ്ങിണിക്കുട്ടനല്ല നിങ്ങളുടേത്.സുഗതകുമാരിയുടെ കൃഷ്ണനല്ല അനുവാചകരുടേത്.സഞ്ചിതസ്മരണകളിലൂടെ,തലമുറകളിലൂടെ കൈമാറി ലഭിക്കുന്ന എന്തൊക്കെയോ ഘടകങ്ങളാണു വ്യത്യസ്തവും വ്യതിരിക്തവുമായ ദൃശ്യ,ശ്രവ്യ അനുഭവങ്ങൾക്ക് നിദാനം.
റേഡിയോയിൽ ഏറ്റവും വിപുലവും വിസ്തൃതവുമായ ശ്ബ്ദചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നാടകങ്ങളിലാണു. ശബ്ദങ്ങളിലൂടെ മാത്രം ജീവിക്കുന്ന കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും ശ്രോതാവിന്റെ മനസിൽ രൂപപ്പെടുത്തുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരുടെ ലോകമാണു.അവിടെ അരൂപികളില്ല.അശരീരികളില്ല.ശബ്ദങ്ങൾക്കനുസൃതമായി നിയതമായ രൂപങ്ങൾ ജനിക്കുന്നത് അവർക്ക് പരിചിതരായവരുടെ മുഖച്ഛായയിലാണു.‘അസ്സോസിയേഷൻ ഒഫ് ഐയിഡിയാസ്”എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന ഈ പ്രക്രിയയിൽ ‘പ്രോക്സിമിറ്റി’എന്നൊരു പ്രധാനപ്പെട്ട ഘടകമുണ്ടു.ഞാൻ കിങ്ങ് ലിയറിന്റേയും ഒഥല്ലോയുടേയും ശബ്ദം റേഡിയോ നാടകത്തിൽ കേൾക്കുന്നത് എനിക്ക് പരിചിതമായ ഒരു പരിസരം സങ്കൽപ്പിച്ചുകൊണ്ടാണു.ഇത്തരം അസംഖ്യം വ്യക്തിപരവും സ്വകാര്യവുമായ പ്രതീകങ്ങളും ബിംബങ്ങളും സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണു റേഡിയോ പ്രക്ഷേപണത്തിന്റെ സവിശേഷത.
പ്രക്ഷേപണ സമയത്തിനും കാലത്തിനും സാഹചര്യത്തിനുമപ്പുറത്തേക്ക് ഭൌതികകരൂപത്തിൽ (പണ്ടു ടേപ്പുകളായി,ഇന്ന് സി.ഡികളായി), നാമമാത്രമായവയേ അവശേഷിക്കുകയുള്ളുവെങ്കിലും,ഒരോ പ്രക്ഷേപണവും ശ്രോതാക്കളിൽ നിശബ്ദമായി പതിപ്പിക്കുന്ന മായാത്ത കൈയ്യൊപ്പുകളുണ്ടു.ജീവിതത്തിന്റെ ഊഷരതകൾക്കു മീത അമരത്വത്തോടെ അവ നിലനിൽക്കും.മൃതിയിൽ പോലും ജീവിച്ചിടും.
പക്ഷേ,എല്ലാകാലത്തും പ്രക്ഷേപണം ഒരേപോലെയല്ല.നോക്കുക:ആദ്യകാലങ്ങളിൽ റെക്കാർഡിങ്ങ് സംവിധാനം പരിമിതമായിരുന്നു.ടേപ്പുകൾ കിട്ടാനേയുണ്ടായിരുന്നില്ല.അതിനാൽ സിനിമാപാട്ടുകളൊഴികെ മിക്കവയും ലൈവായിരുന്നു!റേഡിയോ നാടകങ്ങൾ പോലും തത്സമയ പ്രക്ഷേപണമായിരുന്നു.അസാധാരണപ്രതിഭകൾക്കേ അത് വിജയകരമാക്കാൻ കഴിയുമായിരുന്നുള്ളൂ.1960തുകളുടെ ആദ്യം ശബ്ദലേഖനം വ്യാപകമായി.സാഹിത്യത്തിലെ മൌലികപ്രതിഭകൾ റേഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റുകൾ എഴുതിക്കൂട്ടി.ജീവിതഗന്ധിയായ ഇതിവൃത്തമുള്ള നൂറുകണക്കിനു നാടകങ്ങൾ ശ്രോതാക്കളിലേക്കെത്തി.മലയാളത്തിലെ മാത്രമല്ല മറ്റ് ഭാഷകളിലേയും സാഹിത്യകൃതികളുടെ റേഡിയോ രൂപാന്തരം ഉണ്ടായി.നാടകങ്ങൾ റേഡിയോയുടെ അവിഭാജ്യഘടകമായി.
പിൽക്കാലത്ത് ചെറുനാടകങ്ങളുടെ സ്വഭാവമുള്ളതും,ഏതാനും കഥാപാത്രങ്ങൾ മാത്രമുള്ളതും കാലികമായൊരു വിഷയത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതുമായ സ്കിറ്റുകൾ അഥവാ രൂപകങ്ങൾ രൂപമെടുത്തു.തിരുവനന്തപുരം നിലയത്തിൽ “കണ്ടതും കേട്ടതും”,“കലികാലം”, കോഴിക്കോട്ട് “കിഞ്ചനവർത്തമാനം”,തൃശൂരിൽ “പലരും പലതും”,ഏറ്റവും ഒടുവിൽ കൊച്ചി എഫ്.എമ്മിൽ“ശനിദശ”.
ജീവിതത്തിൽ മുൻപ് ഒരിക്കൽ പോലും ഒരു വരി ഹാസ്യം എഴുതിയ പരിചയമില്ലാത്ത ഈ ലേഖകൻ 2004ൽ കോഴിക്കോട്ടെ കിഞ്ചനവർത്തമാനത്തിന്റെ രചയിതാവായത് വളരെ യാദൃച്ഛികമായായിരുന്നു.ഖാൻ കാവിൽ,ഇരവി ഗോപാലൻ,കെ.ഏ മുരളീധരൻ,ആർ.വിമലസേനന്നായർ തുടങ്ങിയ പ്രതിഭാധനന്മാർ എഴുതിയും തകർത്തഭിനയിച്ചും എൺപതുകളിൽ മലബാറിലെ ജനലക്ഷങ്ങളെ ആകർഷിച്ച ഈ പരിപാടി,പക്ഷേ, അവരുടെ പിൻഗാമികളുടെ കൈയ്യിൽ പ്രഭമങ്ങികൊണ്ടിരുന്നു.ചാട്ടുളി പോലുള്ള സംഭാഷണങ്ങളാൽ സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ ആഞ്ഞടിക്കുന്ന,നിശബ്ദഭൂരിപക്ഷത്തിന്റെ രോഷത്തിന്റേയും അമർഷത്തിന്റേയുമൊക്കെ പ്രതിഫലനമാകേണ്ട ഈ ആക്ഷേപഹാസ്യപരിപാടി ഓരോ ആഴ്ചയിലും ഊഴംവെച്ച് ഓരോരുത്തരെക്കൊണ്ട് നിർബന്ധിപ്പിച്ച് എഴുതിക്കുകയായിരുന്നു.2004 ആദ്യം, ആ ആഴ്ചത്തെ സ്ക്രിപ്റ്റ് എഴുതേണ്ടിയിരുന്ന സഹപ്രവർത്തകയ്ക്ക് അതിനു കഴിഞ്ഞില്ല.പഴയത് ആവർത്തിക്കാനാണെങ്കിൽ അതിനു യോഗ്യമായത് ഒറ്റഒരെണ്ണം പോലും ഇല്ല.ഈ മുഹൂർത്തത്തിലാണു ഒരു കൈ നോക്കാൻ തീരുമാനിച്ചത്.തെങ്ങല്ല,പ്ലാവാണു സാക്ഷാൽ കല്പവൃക്‌ഷം.അതിനാൽ വേലയും കൂലിയുമില്ലാതെ നടക്കുന്ന എല്ലാ യുവാക്കളും റോഡരുകിൽ പ്ലാവ് നടട്ടെ.ഓരോ യുവാവിനും കൊടുക്ക്,ഓരോ ചക്കക്കുരു!എന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന ആ രചന ഏറ്റു!അന്നുമുതൽ ഓരോ ആഴ്ചയും സ്ക്രിപ്റ്റ്ഴുതേണ്ട ചുമതല കിട്ടി. പത്രങ്ങൾ പരതി ചൂടുള്ള വിഷയങ്ങൾ കണ്ടെടുത്ത് എഴുതിത്തുടങ്ങി.അവ സി.കൃഷ്ണ കുമാറും,ഈ.കെ.ഇസ്മയിലും,ബോബി.സി മാത്യുവും,കെ.വി.ശബരിമണിയും എം.പുഷ്പകുമാരിയും മറ്റും ചേർന്ന് അതീവ ഹൃദ്യമായി അവതരിപ്പിച്ചു.അതിനു സ്പോൺസർമാരുണ്ടായി.പിന്നാലെ എഫ്.എമ്മിലും കിഞ്ചനവർത്തമാനം അരങ്ങുകൈയ്യടക്കി.അധികം വളച്ചുകെട്ടൊന്നുമില്ലാതെ കാര്യങ്ങൽ പച്ചയായി,ഹാസ്യാത്മകമായി അവതരിപ്പിക്കുക എന്ന ശൈലിയാണു സ്വീകരിച്ചത്.അതിനായി തിരുവനന്തപുരത്തേയും തൃശൂരേയും കോഴിക്കോട്ടേയും പ്രാദേശികഭാഷാ വകഭേദങ്ങൾ ഉപയോഗിച്ചു.
വയനാട്ടിലെ കർഷക ആത്മഹത്യഹത്യകൾക്കെതിരായി സർക്കാർ നടത്തിയ സാംസ്കാരികകൂട്ടായ്മയെ വിഷയമാക്കിയത് ഇപ്രകാരമായിരുന്നു:ആത്മഹത്യചെയ്ത കർഷകന്റെ കുഴിമാടത്തിനരികെ കവിയരങ്ങ് നടത്താൻ അങ്ങാടിയിൽ വന്നിറങ്ങുന്ന ഒരു വണ്ടിനിറയെ ചെറുതും വലുതുമായ കവികളുടെ വിക്രിയകൾ കണ്ടു കാർക്കിച്ചുതുപ്പുകയാണു അങ്ങാടിയിലുള്ളവർ.ഇവന്റെയൊക്കെയൊരു സാംസ്കാരിക പൊറാട്ടുനാടകം!
പത്ത് കുട്ടികളുടെ പിതാവായ തോമ തന്റെ ആത്മകഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമയി സമുദായനേതാവിന്റെ മുന്നിലെത്തുന്നത്,തങ്ങൾ നടത്തുന്ന സ്കൂളുകളിൽ മാത്രമേ തങ്ങളുടെ കുട്ടികളെ ചേർക്കാവൂ എന്ന മതമേലദ്ധ്യക്ഷന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.അത് അവസാനിക്കുന്നത് ഈ വാചകത്തോടെയായിരുന്നു;പാഠം ഒന്ന്:മഹാത്മാ പിള്ളേരു തോമ!
ജനകീയപ്രശ്നങ്ങൾ നേരിട്ടറിയാൻ യുവനേതാവു ദളിത് ഭവനങ്ങളിൽ അന്തിയുറങ്ങുന്ന വാർത്തയിൽ നിന്ന് ഇങ്ങനെ ഒരു “കിഞ്ചനം”ഉത്ഭവിച്ചു.ഓണംകേറാമൂലപഞ്ചായത്തിലെ കോരന്റെ കുടിലിൽ അന്തിയുറങ്ങാൻ യുനേതാവ് എത്തുന്നതിനു മുന്നോടിയായി കരിമ്പൂച്ചകളുടെ അകമ്പടിയോടെ ഹെലികോപ്റ്ററിറങ്ങി അതാ വരുന്നു ഒരു പശുവും കിടാവും!നാളെ നേതാവു സ്വന്തം പശുവിന്റെ പാൽ കറന്നു കുടിക്കും.ചാണകം കോരനു ഫ്രീയായി കൊടുക്കും!എന്തൊരു എളിമ!
ജനസംഖ്യാക്കുറവ് മൂലം പ്രതിസന്ധിനേരിടുന്ന റഷ്യയിലേക്ക് ഇന്ത്യൻ വരന്മാരെ സ്വാഗതം ചെയ്യുന്നുവെന്ന പത്രവാർത്ത രൂപകമായി പരിണമിച്ചത് ഇങ്ങനെയായിരുന്നു:കല്യാണതട്ടിപ്പ് വീരൻ കല്യാണം കമലൻ പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സർട്ടിഫിക്കേറ്റിനു സമീപിക്കുകയാണു. കുറേയേറെ കല്യാണങ്ങളിലായി പത്ത്മുപ്പത് പിള്ളാരെങ്കിലുമുണ്ടെന്ന് സാർ ലെറ്റർപാഡിൽ എഴുതിത്തരണം.റഷ്യക്ക് പോവാണാണു.അവിടെയിപ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് വൻ ഡിമാന്റാണു!ഞാൻ കല്യാണം കമലോസ്കിയായിട്ട് അവിടെചെന്ന് സാറിനൊറു വിസാ അയച്ചുതരാം!
വൃദ്ധജനപരിപാലനത്തിനു അമേരിക്കയിൽ വൻ തുക ചിലവാകുന്നത് കൊണ്ടു ഇന്ത്യയിലേക്ക് അവരെ അയക്കുന്നതാണു ലാഭകരം എന്ന പത്രവാർത്തയുമായി കുന്നംകുളത്തുകാരൻ കുറ്റിച്ചാക്ക് ലോന കുന്നിൻപുറത്തുള്ള സ്കൂളിനു വിലപറയാനെത്തുകയാണു.പ്രകൃതിരമണീയമായ ഈ സ്ഥലത്ത് അയാൽ ഒരു പുതിയ വ്യവസായപദ്ധതി ആരംഭിക്കാനൊരുങ്ങുകയാണു:ചാക്കാല ട്യ്യൂറിസം!!മരിക്കാൻ പ്രായമായ ഒരു ലോഡ് സായിപ്പന്മാരെ നെടുമ്പാശ്ശേരിക്ക് കയറ്റിവിടാനുള്ള ഓഡർ കൊടുത്തിട്ടാ ഞാൻ വരുന്നത്,എന്റെ സാറേ!
...ഇങ്ങനെ പത്രവാർത്തകളിൽ നിന്നും സമകാലികപ്രശ്നങ്ങളിൽ നിന്നും രൂപപ്പെടുത്തുന്ന,നാലോ അഞ്ചോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള, ഇത്തരം രൂപകങ്ങൾ പത്രങ്ങളിലെ പോക്കറ്റ് കാർട്ടൂണുകളുടേയും പത്രാധിപർക്കുള്ള കത്തുകളുടേയും ധർമ്മമാണു ഒന്നിച്ച് അനുഷ്ഠിക്കുന്നത്.ഒരു തരം കാവുതീണ്ടലാണത്.
എപ്പോഴുംജനപക്ഷത്ത് നിന്നുകൊണ്ട് അധികാരസ്ഥാനങ്ങൾക്ക് മേൽ ഒളിഞ്ഞും തെളിഞ്ഞും കടുത്ത വിമർശനശരങ്ങൾ തൊടുത്തുവിടുന്നതിനാൽ അവ എപ്പോഴും ജനപ്രിയമായിരിക്കും.അതുകൊണ്ടു തന്നെ അത് ആവിഷ്കാരസ്വാതന്ത്യം അരക്കിട്ടുറപ്പിക്കുന്നു.രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടു നമ്മുടെ ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്നു. മാദ്ധ്യമപ്രളയത്തിൽ റേഡിയോയുടെ വ്യതിരിക്തത അടയാളപ്പെടുത്തുന്ന,ഈ മാദ്ധ്യമത്തിന്റെ ശക്തിയും ചൈതന്യവും വെളിപ്പെടുത്തുന്ന ജനപ്രിയപരിപാടികളിൽ ഒന്നായിരിക്കും റേഡിയോ സ്കിറ്റുകൾ എന്ന ഈ ആക്ഷേപഹാസ്യ രൂപകങ്ങൾ.
പരസ്യദാതാക്കൾ മാദ്ധ്യമങ്ങളുടെ ഉള്ളടക്കവും അജണ്ടയും നിശ്ചയിക്കുന്ന ഒരു ആസുരകാലത്ത് ,റേഡിയോ അധികാരികൾക്കുവേണ്ടി,പരസ്യക്കാർക്കുവേണ്ടി, കുഴലൂത്ത്നടത്തുന്ന മാദ്ധ്യമമല്ലായിരുന്നുവെന്ന് വരും തലമുറ ഗൃഹാതുരതയോടെ ഓർക്കും.
അവർ ആത്മഗതം ചെയ്തേക്കും:കാലം എത്ര പെട്ടെന്നാണു മാറിയത്.റേഡിയോയിൽ സ്കിറ്റുകൾ പ്രക്ഷേപണം ചെയ്ത ഒരു കാലം ഇവിടെയുണ്ടായിരുന്നുവെന്നോ!
Labels:
കണ്ടതും കേട്ടതും,
ഭൂമിക്കൊരു ചരമഗീതം,
വിരുദ്ധോക്തി,
ശതാഭിഷേകം,
റേഡിയോ
Monday, 6 September 2010
മാദ്ധ്യമസദാചാരത്തിനു അകാലമൃത്യു
ഒരു മാദ്ധ്യമത്തിന്റെ ഉള്ളടക്കമാണു അതിന്റെ വ്യക്തിത്വവും നയവും വെളിപ്പെടുത്തുന്നത്.
അച്ചടിമാദ്ധ്യമങ്ങളിലും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലും വരുന്ന പരസ്യങ്ങളിലും അവയുടെ എഡിറ്റോറിയൽ നയത്തിന്റെ നേർ പ്രതിഫലനം ഉണ്ടാകണം.ഉദാഹരണത്തിനു സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി ആരംഭിച്ചത് കാരണം മാതൃഭൂമി ഒരിക്കലും മദ്യത്തിന്റേയൊ പുക ഉൽപ്പന്നങ്ങളുടേയോ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. ദ ഹിന്ദുവും സമാനമായ തീരുമാനം എടുത്തിരുന്നു.അടുത്തിടെവരെ ജാതകഫലമോ കവടിനിരത്ത് വീരരുടേയോ ഹസ്തരേഖക്കാരുടേയോ പരസ്യങ്ങൾ പോലുമോ അവർ പ്രസിദ്ധീകരിച്ചിരുന്നില്ല.കേരള കൌമുദിയിൽ ആരംഭകാലങ്ങളിൽ അന്ധവിശ്വാസങ്ങളെ ഊട്ടിഉറപ്പിക്കുന്ന നക്ഷത്രഫലം പോലുള്ള തട്ടിപ്പുപംക്തികളോ അവയുടെ പരസ്യങ്ങളോ പ്രസിദ്ധീകരിച്ചിരുന്നില്ലന്ന് പറഞ്ഞുകേട്ടിട്ടുണ്ടു.സമീപഭാവിയിൽ ഇക്കാര്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിച്ച അച്ചടിമാദ്ധ്യമം മാധ്യമമാണു.അവർ സിനിമയുടെ പരസ്യം പോലും കൊടുക്കുന്നില്ല.സ്പോർട്ട്സ് ചിത്രങ്ങൾ പലപ്പോഴും കർക്കശമായ എഡിറ്റിങ്ങിനു വിധേയമാകുന്നു.മാനേജ്മെന്റിന്റെ മതപരമായ വിശ്വാസപ്രമാണങ്ങൾ ഇങ്ങനെ ഉള്ളടക്കത്തെ നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നത് സ്വാഭാവികം.അതിൽ അസാംഗത്യമൊന്നുമില്ല.
പക്ഷേ,പ്രഖ്യാപിതമായ നയത്തിനും വീക്ഷണങ്ങൾക്കും നേരെ കടകവിരുദ്ധമായ നിലപാട് പരസ്യങ്ങളുടെ കാര്യത്തിൽ ഒരു മാധ്യമം സ്വീകരിച്ചാലോ?മദ്യനിരോധനസമ്മേളനം അബ്കാരിമുതലാളി സ്പോൺസർ ചെയ്യുമ്പോലെ സാമൂഹികവിരുദ്ധമായ അശ്ലീലമാണത്.പക്ഷേ,പണക്കൊതിമൂത്ത,ദുരാഗ്രഹികളും,ധാർമ്മികബോധമില്ലാത്തവരുമാൽ നയിക്കപ്പെടുന്ന ചില മാദ്ധ്യമങ്ങൾ ചെയ്തുവരുന്നത് ഇതാണു.അറിഞ്ഞുകൊണ്ടു തന്നെ ജനങ്ങളെ പറ്റിക്കുന്നതിനു കൂട്ടു നിൽക്കുക.
ഒന്നരപതിറ്റാണ്ട് മുൻപ് കേരളീയരുടെ കോടിക്കണക്കിനു രൂപയുമായി മുങ്ങിയ സ്വകാര്യബ്ലേഡ്കമ്പനിക്കാർക്കും,ആട്,തേക്ക് ,മാഞ്ചിയം തട്ടിപ്പുകാർക്കും പനപോലെ വളരാൻ വഴിയൊരുക്കി കൊടുത്തത് ഇവിടുത്തെ പ്രമുഖമാദ്ധ്യമങ്ങളായിരുന്നു.യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ,ഉളുപ്പുമില്ലാതെ അവർ ഈ സ്ഥാപങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു.അവയുടെ ഉടമസ്ഥർക്ക് ഉദാരമായി പത്രസ്ഥലം അനുവദിച്ചു.അവരുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചുകൊണ്ട് അവർക്കെതിരായ സർവവാർത്തകളും ആദ്യഘട്ടങ്ങളിൽ പൂഴ്ത്തിവെച്ചു.
പരസ്യദാതാക്കളുടെ അപ്രീതിക്ക്പാത്രമാകുമെന്ന ഭയത്താൽ ഉപഭോക്തൃഫോറം വിധികൾ റിപ്പോറ്ട്ട് ചെയ്യുന്നത് പോലും മാദ്ധ്യമങ്ങൽ നിർത്തി.എന്തിനധികം പറയുന്നു,മലയാളത്തിലെ ഏറ്റവും പഴക്കമേറിയ സിനിമനിരൂപണപംക്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നിർത്തിയതും പരസ്യദാതാക്കളായ സിമിമാവ്യവസായികളുടെ മുന്നിൽ മുട്ടിടിക്കുന്നതിനാലായിരുന്നു.
കാശുണ്ടെങ്കിൽ ഏത് മാദ്ധ്യമത്തേയും വരുതിക്കുള്ളിൽ നിർത്താമെന്ന് അറിയാത്തവരില്ല.പരസ്യമായും സംഭാവനയായും സ്പോൺസർഷിപ്പുകളായും നിക്ഷിപ്തതാൽപ്പര്യക്കാർ മാദ്ധ്യമങ്ങളെ വിലക്കുവാങ്ങും.അതിൽ വീഴാത്തവർ ആരുണ്ടു?അവിഹിതമായി സമ്പാദിച്ചതിന്റെ ഒരു പങ്ക് പണ്ട് പാപപരിഹരാർത്ഥം ദേവാലയങ്ങളുടെ ഗുണ്ടികയിൽ നിക്ഷേപിക്കുകയായിരുന്നു കീഴ്വഴക്കം.ഇന്ന് പാപമോചനം കിട്ടാനുള്ള ഏളുപ്പ വഴി അധികാരം കൈയ്യാളുന്നവർക്ക് കൈയയച്ച് സംഭാവന ചെയ്യുക എന്നതാണു.പാർട്ടിപ്പത്രങ്ങൾക്കും ചാനലുകൾക്കും വാരിക്കോരി നൽകിയാൽ രണ്ടുണ്ടു മെച്ചം.അവയെ നിശബ്ദമാക്കി കൂടെ നിർത്താം.ഫ്രീയായി പബ്ലിസിറ്റിയും കിട്ടും.
ലോട്ടറിതട്ടിപ്പ് വീരർക്ക് ഇത് നന്നായി അറിയാം.നികുതിപ്പണം അടക്കാതെ വർഷം തോറും 14600 കോടി രൂപ പട്ടിണിപ്പാവങ്ങളെ തട്ടിച്ച് കേരളത്തിൽ നിന്ന് കടത്തുന്നവർ നക്കാപ്പിച്ച പണം നൽകിയാണു ചാനലുകളേയും പത്രങ്ങളേയും തങ്ങളുടെ ആജ്ഞാനുവർത്തികളാക്കിയിരിക്കുന്നത്.നീതിബോധമുള്ള, ജനക്ഷേമതൽപ്പരരായ ആരും ഇത്തരം തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കില്ല.ഈ ചൂതാട്ടക്കാരുടെ പരസ്യങ്ങളോ സംഭാവനയോ സ്വീകരിക്കുകയില്ല.ഒരു മാദ്ധ്യമസദാചാരത്തിനും നിരക്കുന്ന പ്രവർത്തിയല്ല അത്.സർവ്വരോഗസംഹാരികളുടേയും ലൈംഗിക ഉത്തേജകമരുന്നുകളുടേയും,ജ്യോതിഷികളുടേയും ,മാന്ത്രിക ഏലസുകളുടേയും ,രോഗശാന്തിശുശ്രൂഷക്കാരുടേയും മറ്റും പരസ്യങ്ങൾ പ്രസിദ്ധികരിച്ചുകൊണ്ട് കണ്ണിൽ ചോരയില്ലാതെ തട്ടിപ്പ് നടത്തുന്നവരാണു നമ്മുടെ മാദ്ധ്യമരംഗത്തെ പ്രമുഖസ്ഥാപനങ്ങളെല്ലാം.കഴുത്തറ്റം ചെളിയിൽ ആഴ്ന്നുകിടന്നുകൊണ്ടാണു അവരെല്ലാം ലോട്ടറിപ്രശ്നത്തിൽ സദാചരപ്രസംഗം നടത്തുന്നത്.
അതേ,മാദ്ധ്യമസദാചാരത്തിനു ഇവിടെ അപമൃത്യു സംഭവിച്ചിട്ട് കാലമേറെയായി.
അച്ചടിമാദ്ധ്യമങ്ങളിലും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലും വരുന്ന പരസ്യങ്ങളിലും അവയുടെ എഡിറ്റോറിയൽ നയത്തിന്റെ നേർ പ്രതിഫലനം ഉണ്ടാകണം.ഉദാഹരണത്തിനു സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി ആരംഭിച്ചത് കാരണം മാതൃഭൂമി ഒരിക്കലും മദ്യത്തിന്റേയൊ പുക ഉൽപ്പന്നങ്ങളുടേയോ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. ദ ഹിന്ദുവും സമാനമായ തീരുമാനം എടുത്തിരുന്നു.അടുത്തിടെവരെ ജാതകഫലമോ കവടിനിരത്ത് വീരരുടേയോ ഹസ്തരേഖക്കാരുടേയോ പരസ്യങ്ങൾ പോലുമോ അവർ പ്രസിദ്ധീകരിച്ചിരുന്നില്ല.കേരള കൌമുദിയിൽ ആരംഭകാലങ്ങളിൽ അന്ധവിശ്വാസങ്ങളെ ഊട്ടിഉറപ്പിക്കുന്ന നക്ഷത്രഫലം പോലുള്ള തട്ടിപ്പുപംക്തികളോ അവയുടെ പരസ്യങ്ങളോ പ്രസിദ്ധീകരിച്ചിരുന്നില്ലന്ന് പറഞ്ഞുകേട്ടിട്ടുണ്ടു.സമീപഭാവിയിൽ ഇക്കാര്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിച്ച അച്ചടിമാദ്ധ്യമം മാധ്യമമാണു.അവർ സിനിമയുടെ പരസ്യം പോലും കൊടുക്കുന്നില്ല.സ്പോർട്ട്സ് ചിത്രങ്ങൾ പലപ്പോഴും കർക്കശമായ എഡിറ്റിങ്ങിനു വിധേയമാകുന്നു.മാനേജ്മെന്റിന്റെ മതപരമായ വിശ്വാസപ്രമാണങ്ങൾ ഇങ്ങനെ ഉള്ളടക്കത്തെ നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നത് സ്വാഭാവികം.അതിൽ അസാംഗത്യമൊന്നുമില്ല.
പക്ഷേ,പ്രഖ്യാപിതമായ നയത്തിനും വീക്ഷണങ്ങൾക്കും നേരെ കടകവിരുദ്ധമായ നിലപാട് പരസ്യങ്ങളുടെ കാര്യത്തിൽ ഒരു മാധ്യമം സ്വീകരിച്ചാലോ?മദ്യനിരോധനസമ്മേളനം അബ്കാരിമുതലാളി സ്പോൺസർ ചെയ്യുമ്പോലെ സാമൂഹികവിരുദ്ധമായ അശ്ലീലമാണത്.പക്ഷേ,പണക്കൊതിമൂത്ത,ദുരാഗ്രഹികളും,ധാർമ്മികബോധമില്ലാത്തവരുമാൽ നയിക്കപ്പെടുന്ന ചില മാദ്ധ്യമങ്ങൾ ചെയ്തുവരുന്നത് ഇതാണു.അറിഞ്ഞുകൊണ്ടു തന്നെ ജനങ്ങളെ പറ്റിക്കുന്നതിനു കൂട്ടു നിൽക്കുക.
ഒന്നരപതിറ്റാണ്ട് മുൻപ് കേരളീയരുടെ കോടിക്കണക്കിനു രൂപയുമായി മുങ്ങിയ സ്വകാര്യബ്ലേഡ്കമ്പനിക്കാർക്കും,ആട്,തേക്ക് ,മാഞ്ചിയം തട്ടിപ്പുകാർക്കും പനപോലെ വളരാൻ വഴിയൊരുക്കി കൊടുത്തത് ഇവിടുത്തെ പ്രമുഖമാദ്ധ്യമങ്ങളായിരുന്നു.യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ,ഉളുപ്പുമില്ലാതെ അവർ ഈ സ്ഥാപങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു.അവയുടെ ഉടമസ്ഥർക്ക് ഉദാരമായി പത്രസ്ഥലം അനുവദിച്ചു.അവരുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചുകൊണ്ട് അവർക്കെതിരായ സർവവാർത്തകളും ആദ്യഘട്ടങ്ങളിൽ പൂഴ്ത്തിവെച്ചു.
പരസ്യദാതാക്കളുടെ അപ്രീതിക്ക്പാത്രമാകുമെന്ന ഭയത്താൽ ഉപഭോക്തൃഫോറം വിധികൾ റിപ്പോറ്ട്ട് ചെയ്യുന്നത് പോലും മാദ്ധ്യമങ്ങൽ നിർത്തി.എന്തിനധികം പറയുന്നു,മലയാളത്തിലെ ഏറ്റവും പഴക്കമേറിയ സിനിമനിരൂപണപംക്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നിർത്തിയതും പരസ്യദാതാക്കളായ സിമിമാവ്യവസായികളുടെ മുന്നിൽ മുട്ടിടിക്കുന്നതിനാലായിരുന്നു.
കാശുണ്ടെങ്കിൽ ഏത് മാദ്ധ്യമത്തേയും വരുതിക്കുള്ളിൽ നിർത്താമെന്ന് അറിയാത്തവരില്ല.പരസ്യമായും സംഭാവനയായും സ്പോൺസർഷിപ്പുകളായും നിക്ഷിപ്തതാൽപ്പര്യക്കാർ മാദ്ധ്യമങ്ങളെ വിലക്കുവാങ്ങും.അതിൽ വീഴാത്തവർ ആരുണ്ടു?അവിഹിതമായി സമ്പാദിച്ചതിന്റെ ഒരു പങ്ക് പണ്ട് പാപപരിഹരാർത്ഥം ദേവാലയങ്ങളുടെ ഗുണ്ടികയിൽ നിക്ഷേപിക്കുകയായിരുന്നു കീഴ്വഴക്കം.ഇന്ന് പാപമോചനം കിട്ടാനുള്ള ഏളുപ്പ വഴി അധികാരം കൈയ്യാളുന്നവർക്ക് കൈയയച്ച് സംഭാവന ചെയ്യുക എന്നതാണു.പാർട്ടിപ്പത്രങ്ങൾക്കും ചാനലുകൾക്കും വാരിക്കോരി നൽകിയാൽ രണ്ടുണ്ടു മെച്ചം.അവയെ നിശബ്ദമാക്കി കൂടെ നിർത്താം.ഫ്രീയായി പബ്ലിസിറ്റിയും കിട്ടും.
ലോട്ടറിതട്ടിപ്പ് വീരർക്ക് ഇത് നന്നായി അറിയാം.നികുതിപ്പണം അടക്കാതെ വർഷം തോറും 14600 കോടി രൂപ പട്ടിണിപ്പാവങ്ങളെ തട്ടിച്ച് കേരളത്തിൽ നിന്ന് കടത്തുന്നവർ നക്കാപ്പിച്ച പണം നൽകിയാണു ചാനലുകളേയും പത്രങ്ങളേയും തങ്ങളുടെ ആജ്ഞാനുവർത്തികളാക്കിയിരിക്കുന്നത്.നീതിബോധമുള്ള, ജനക്ഷേമതൽപ്പരരായ ആരും ഇത്തരം തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കില്ല.ഈ ചൂതാട്ടക്കാരുടെ പരസ്യങ്ങളോ സംഭാവനയോ സ്വീകരിക്കുകയില്ല.ഒരു മാദ്ധ്യമസദാചാരത്തിനും നിരക്കുന്ന പ്രവർത്തിയല്ല അത്.സർവ്വരോഗസംഹാരികളുടേയും ലൈംഗിക ഉത്തേജകമരുന്നുകളുടേയും,ജ്യോതിഷികളുടേയും ,മാന്ത്രിക ഏലസുകളുടേയും ,രോഗശാന്തിശുശ്രൂഷക്കാരുടേയും മറ്റും പരസ്യങ്ങൾ പ്രസിദ്ധികരിച്ചുകൊണ്ട് കണ്ണിൽ ചോരയില്ലാതെ തട്ടിപ്പ് നടത്തുന്നവരാണു നമ്മുടെ മാദ്ധ്യമരംഗത്തെ പ്രമുഖസ്ഥാപനങ്ങളെല്ലാം.കഴുത്തറ്റം ചെളിയിൽ ആഴ്ന്നുകിടന്നുകൊണ്ടാണു അവരെല്ലാം ലോട്ടറിപ്രശ്നത്തിൽ സദാചരപ്രസംഗം നടത്തുന്നത്.
അതേ,മാദ്ധ്യമസദാചാരത്തിനു ഇവിടെ അപമൃത്യു സംഭവിച്ചിട്ട് കാലമേറെയായി.
Subscribe to:
Posts (Atom)
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ
GREENRADIO -കവിതാലാപനങ്ങൾ
Labels
(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ
(1)
100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY
(1)
4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ /
(1)
A SATITRE
(1)
ABHAYA MURDER CASE AND MEDIA
(2)
AII India Radio
(1)
AMBEDKAR GREEN ARMY
(1)
ANNA HAZARE
(1)
ASSEMBLIES
(1)
AUTO DRIVERS IN KOZHIKODE
(1)
Aalkkoottam inland magazine
(1)
BABA AMTE
(1)
BAN ON TEACHERS WEARING SAREE IN KERALA
(1)
BANGALURU
(1)
CAPSULES
(1)
CASTE IN POLITICS
(1)
CHENGARA LAND STRUGGLE TO NEW HEIGHTS
(1)
COMMUNITY CYCLING IN PARIS
(1)
CORRUPTION IN HIGHER EDUCATION SECTOR
(1)
CULTURAL OUTRAGE IN THE NAME OF KHADI IN KERALA
(1)
CULTURAL POLICE IN KERALA
(1)
CYBER ACT
(1)
CYBER TERRORISM
(1)
CYCLING IN LAKSHADWEEP
(1)
Church in Kerala
(2)
D.Parameswaran Potti
(1)
DEEMED UNIVERSITIES
(1)
DR VERGHESE KURIEN
(1)
DUDABHAI
(1)
FILMREVIEW
(1)
G M FOODS
(1)
GLOBAL WARMING AND KERALA
(1)
GOA
(1)
GREEN RADIO PODCASTS
(1)
GREEN RADIO-PODCAST
(1)
GREEN RADIO-എങ്ങനെ കേള്‍ക്കാം
(1)
HEALTH TOURISM IN INDIA
(1)
HINDUSTANI MUSIC IN KERALA
(1)
HUMOUR
(1)
I T PROFESSIONALS
(1)
I too had a dream
(1)
IFFI 2011
(1)
INDIA BEYOND COPENHAGEN
(1)
IT'S MAN-MADE
(1)
Indian Performing Rights
(1)
Indian tie
(1)
JASMINE REVOLUTION
(1)
JASMINE REVOLUTION IN INDIA
(1)
JUDICIARY
(1)
JUSTICE CYRIAC JOSEPH
(1)
KASARGODE DWARF
(1)
KERALA MUSLIMS AND DEMOCRACY
(1)
KERALA.KARNATAKA
(1)
KOCHI METRO
(1)
Kochi F M
(2)
LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST
(1)
LOK PAL BILL
(1)
LOKAYUKTHA
(1)
Little Magazines in Kerala
(1)
MAHATMA GANDHI
(2)
MAKARAJYOTI FARCE
(1)
MANGALA DEVI TEMPLE
(1)
MARTIN LUTHER KING JNR
(1)
MEDIA IN KERALA
(1)
MY BOOKS
(2)
Mavelikara
(1)
NEGATIVE VOTING RIGHT
(1)
NEIGHBOURHOOD SCHOOLS
(1)
NIGHT LIFE
(1)
Nationalisation of segregated graveyards
(1)
OCCUPY WALL STREET
(2)
ONAM AND TV SHOWS IN KERALA
(1)
Onam
(2)
PAIDNEWS
(1)
Poverty in America
(1)
QUALITY OF KWA TAP WATER
(1)
QUEEN'S ENGLISH IN KERALA
(1)
RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS
(1)
REFERENDUM ON MAJOR DECISIONS
(1)
RELIGION OF ELEPHANTS IN KERALA?
(1)
ROYALTY TO MUSIC PERFORMANCES
(1)
Real estate on Moon
(1)
SATIRE
(4)
SEX
(1)
SOCIAL ILLITERACY IN KERALA
(1)
STATUES
(1)
SUBHA MUHOORTHA FOR CAESAREAN SURGERY
(1)
SUBHASH PALEKAR
(1)
SUFI PARANJA KATHA
(1)
SUPERSTITION AT SABARIMALA
(1)
SUTHARYAKERALAM: A HIGHTECH FARCE
(1)
SWINE FLUE AND MEDIA
(1)
THE CHURCH ON CHILD- MAKING SPREE
(1)
THE FOOD SECURITY ARMY IN KERALA
(1)
THE MAKING OF GOONDAS IN KERALA.
(1)
THE PLIGHT OF THE AGED IN KERALA
(1)
THE RIGHT TO FREE AND COMPULSORY EDUCATION BILL
(1)
THE SILENT MINORITY:BACKBONE OF INDIAN DEMOCRACY
(1)
THEKKADI
(1)
Thoppippala
(1)
URBANISATION
(1)
V.Dakshinamoorthy
(1)
VECHUR COWS
(1)
VELIB.FREEDOM BIKE
(1)
VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ
(1)
WHY DO PEOPLE DIE OF COLDWAVES IN NORTH INDIA?
(1)
WOMEN RESERVATION IN PARLIAMENT
(1)
cyber crime case against blogger
(2)
first F.M station in Kerala
(1)
greenradio podcasts
(1)
local radio station
(1)
national heritage animal
(1)
parallel publications in Malayalam
(1)
woman paedophile
(1)
അംബേദ്കർ
(2)
അംബേദ്കർ ഗ്രീൻ ആർമി
(1)
അക്ബറാന
(1)
അക്ഷയതൃതീയ
(1)
അക്ഷയതൃതീയ AKSHAYATHRUTHIYA
(1)
അഗസ്റ്റിൻ ജോസഫ്
(1)
അങ്കിൾ ജഡ്ജ് സിൻഡ്രോം”
(1)
അതിവേഗപാത
(1)
അതിശൈത്യമരണങ്ങൾ
(1)
അനുഭവം
(1)
അമുൽ
(1)
അമേരിക്കയിലെ ദരിദ്രർ
(1)
അയ്യങ്കാളി
(1)
അഷ്ടമംഗലദേവപ്രശ്നം
(1)
ആട്-തേക്ക്-മാഞ്ചിയം
(1)
ആര്‍ഭാടങ്ങള്‍
(1)
ആള്‍ക്കൂട്ടം
(2)
ആർ.വിമലസേനൻ നായർ
(1)
ആൽബർട്ടോ ഗ്രനാഡോ
(1)
ആൾക്കൂട്ടം ഇൻലന്റ് മാസിക
(2)
ഇന്ത്യ
(1)
ഉഴവൂര്‍
(1)
എ.എൻ.സി
(2)
എം.എ.എസ്
(1)
എം.എഫ് ഹുസൈൻ
(1)
എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി
(1)
എസ്.എൻ.ഡി.പി
(1)
ഏംഗത്സ്
(1)
ഏട്ടിലെ പശു
(1)
ഏഷ്യാഡ്
(1)
ഐ.എസ്.അര്‍.ഓ
(1)
ഒക്യുപൈ വാൾ സ്ട്രീറ്റ്
(1)
ഒക്സിജന്‍ പാര്‍ലർ
(1)
ഒറ്റപ്പാലം
(1)
ഒറ്റയാൾ
(3)
ഓ.എൻ.വി
(1)
ഓഡിയോ
(1)
ഓണം
(1)
ഓർമ്മകൾ
(1)
ഓർമ്മയാണച്ഛൻ
(1)
കഞ്ഞി
(1)
കണ്ടതും കേട്ടതും
(2)
കള്ളപ്പണം
(1)
കവരത്തി
(1)
കവിതാലാപനം
(2)
കാല്‍കഴുകിച്ചൂട്ടൽ
(1)
കാളന്‍
(1)
കാളയിറച്ചി
(1)
കാസർകോഡ് ഡ്വാർഫ്
(1)
കാർഷിക യന്ത്രവത്കരണം
(1)
കാർഷിക വിപ്ലവം
(1)
കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ
(1)
കാൽകഴുകിച്ചൂട്ടൽ
(1)
കീഴാചാരം
(1)
കുഞ്ഞപ്പ പട്ടാന്നൂർ
(1)
കുറിപ്പ്
(1)
കൂറുമാറ്റം
(1)
കൃഷ്ണയ്യർ
(1)
കെ.ആര്‍.നാരായണന്‍
(1)
കെ.ആർ.ടോണി
(1)
കെ.ഗിരിജ വർമ്മ
(1)
കെ.ഗിരിജാവർമ
(1)
കെ.വി.ഷൈൻ
(1)
കോണകം
(2)
ക്ലാസിക്ക് മെട്രോ
(1)
ക്ഷേത്രപ്രവേശനം
(1)
കൻഷിറാം
(1)
ഖവാലി
(1)
ഗജ ദിനം
(1)
ഗിരിപ്രഭാഷണം
(1)
ഗീർ പശു
(1)
ഗുണ്ടായിസം
(1)
ഗുണ്ടാരാജ്
(1)
ഗുരുവായൂർ
(1)
ഗോൾചെറെ
(1)
ഗ്രാമസഭ
(1)
ഗ്രീൻ കേരള എക്സ്പ്രസ്
(1)
ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ്
(2)
ചണ്ഡിഗർ
(1)
ചന്ദ്രൻ
(1)
ചരിത്രം
(1)
ചലച്ചിത്രനിരൂപണം
(1)
ചലച്ചിത്രവിചാരം-ഒരെ കടല്‍
(1)
ചിഡ് വാര
(1)
ചിത്രകാരൻ
(2)
ചൂടുവെള്ളത്തിൽ വീണ
(1)
ചെ ഗുവേര
(1)
ചെങ്ങറ
(2)
ചൊവ്വാ
(1)
ജഗ്ജ്ജീവന്‍ റാം
(1)
ജനകീയകോടതി
(1)
ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY
(1)
ജാവേദ് അക്തർ
(1)
ജീവത്സാഹിത്യംശശി തരൂർ
(1)
ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ
(1)
ജ്ഞാനഗുരു
(1)
ടോപ്പ്ലസ്
(1)
ടോൾ
(1)
ഡോ ജോൺ മത്തായി
(1)
ഡ്രസ് കോഡ്
(1)
ഡൽഹി
(1)
തഥാഗതൻ
(1)
താതാ നിന്‍ കല്പനയാല്‍
(1)
താഹ്രീർ സ്കൊയർ
(1)
തൃപ്പൂത്താറാട്ട്
(1)
തെമ്മാടിക്കുഴി
(1)
തോർത്ത്
(1)
ത്യാഗികൾ
(1)
ത്രിവര്‍ണ്ണപതാക
(1)
ദ കിഡ് വിത്ത് എ ബൈക്ക്
(1)
ദളിത്
(1)
ദാരിദ്ര്യരേഖ
(1)
ദൃഷ്ടിപഥം
(17)
ദേശീയ ഉത്സവം
(1)
ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM
(1)
ധവളവിപ്ലവം
(1)
നക്ഷത്രഫലം
(1)
നര്‍മ്മം
(1)
നല്ലതങ്ക
(1)
നവമാദ്ധ്യമങ്ങൾ
(1)
നവവത്സരാശംസകള്‍
(1)
നസീറാന
(1)
നാഗസന്യാസിമാർ
(1)
നാരായണ പണിക്കർ
(1)
നെൽസൺ മണ്ടേല
(1)
നേർച്ചസദ്യ
(1)
നർമ്മം
(2)
നർമ്മദ
(1)
പരിഹാരക്രിയ
(1)
പി.ഉദയഭാനു
(4)
പി.ഭാസ്‌കരന്‍
(1)
പി.സായ് നാഥ്
(1)
പിണറായി
(1)
പുസ്തകനിരൂപണം
(1)
പൂന്താനം
(1)
പൈതൃകമൃഗം
(1)
പൊതുസീറ്റുകൾ
(1)
പൊന്നമ്പലമേട്
(1)
പൊർഫീരിയോ
(1)
പോഡ്കാസ്റ്റ്
(1)
പൌലോസ് മാർ പൌലോസ്
(1)
പ്രതിമകൾ
(1)
പ്രാക്കുളം ഭാസി
(1)
പ്രിയനന്ദനൻ
(1)
പ്രേം നസീർ
(1)
പ്ലാവില
(1)
ഫലിതം
(5)
ഫലിതം A FRIENDSHIP DAY DISASTER
(1)
ഫസ്റ്റ്ഗ്രേഡർ
(1)
ഫിദൽ
(1)
ഫെമിനിസ്റ്റ്
(1)
ഫ്രന്‍ഡ്ഷിപ് ഡേ
(1)
ബഷീർ
(3)
ബാബ ആംതെ/
(1)
ബാബുരാജ്
(1)
ബി.ഓ.ടി
(1)
ബുർക്ക
(1)
ബൊളീവിയ
(1)
ഭക്ഷ്യ അരക്ഷിതാവസ്ഥ
(1)
ഭക്ഷ്യ സുരക്ഷാ സേന
(1)
ഭാവി രാഷ്ട്രീയ അജണ്ട
(1)
ഭൂമിക്കൊരു ചരമഗീതം
(2)
മംഗളാദേവി ക്ഷേത്രം 2001-
(1)
മകരജ്യോതി
(1)
മതം
(2)
മദ്യപാനം
(2)
മമത
(1)
മമ്മൂട്ടി
(2)
മറൂഗ
(1)
മഹാസ്ഥാപനം
(1)
മാഡം കാമ
(1)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്
(1)
മാദ്ധ്യമസദാചാരം
(1)
മാധവന്‍ നായര്‍
(1)
മാധ്യമം
(3)
മാപ്പിളപ്പാട്ട്
(1)
മായാവതി
(1)
മാര്‍ക്സ്
(1)
മുല്ലപ്പൂ വിപ്ലവം
(1)
മുസ്ലീം സാക്ഷരത
(1)
മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക്
(1)
മേധാ പട്ട്കർ
(1)
മേഴ്സി മാത്യു
(2)
മൈഥിലി
(1)
മൊബൈൽ ഫോൺ
(1)
മോഹൻലാൽ
(1)
യൂത്ത് ഒളിമ്പിക്സ്
(1)
യേശുദാസ്
(1)
രാമനുണ്ണി
(1)
രാഷ്ട്രപതി
(1)
രാഷ്ട്രീയം
(7)
രാഷ്ട്രീയസദാചാരം
(1)
റഷ്യ
(1)
റഷ്യയിലെ ജനസംഖ്യ
(1)
റിവോദിയ
(1)
റെസിഡന്റ്സ് അസ്സോസിയേഷൻ
(1)
റേഡിയോ
(6)
റേഡിയോ സ്കിറ്റ്
(1)
റോഡ് സുരക്ഷാവാരം
(1)
റൌൾ
(1)
റ്റിന്റുമോൻ
(1)
ലെനിൻ
(2)
ലേഖനം
(12)
ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ
(1)
ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR
(1)
ലോക അണക്കെട്ട് കമ്മീഷൻ
(1)
ലോക് അദാലത്ത്
(1)
ളാഹ ഗോപാലൻ
(1)
വടയക്ഷി
(1)
വന്ദേ മാതരം
(1)
വാലന്റൈന്‍സ് ഡേ
(1)
വാസ്തു
(1)
വാസ്തുദോഷനിവാരണക്രിയ
(1)
വാഹനപരിശോധന
(1)
വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE
(1)
വി.പി.സിങ്ങ്
(1)
വിജയ് യേശുദാസ്
(1)
വിദ്യാരംഭം
(1)
വിന്നി
(2)
വിരുദ്ധോക്തി
(1)
വിശുദ്ധഗ്രന്ഥങ്ങൾ
(1)
വിശ്വപൌരന്‍
(1)
വെച്ചൂർ പശു
(1)
വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ
(1)
ശതാഭിഷേകം
(2)
ശനിദോഷ നിവാരണണപൂജ
(1)
ശബരിമല
(3)
ശരീര ഭാഷ
(1)
ശവി
(1)
ശാർക്കര
(1)
ശില
(1)
ശുദ്ധികലശം
(1)
ശുഭമുഹൂർത്തപ്രസവം.
(1)
ശ്രീനാരായണ ഗുരു
(4)
ശർബാനി
(1)
ഷൈൻ
(1)
സംഗീതം
(1)
സദാചാര പൊലീസ്
(1)
സദാചാരാപഭ്രംശം
(1)
സഫലമീയാത്ര
(1)
സമൂഹികബോധം
(1)
സാമൂഹികം
(3)
സാമൂഹികം.
(1)
സാമൂഹികം.CYBER ACT IN KERALA
(1)
സാമൂഹികം.പന്നിപ്പനി
(1)
സാമൂഹികം/ ലേഖനം/
(3)
സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില
(1)
സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം
(1)
സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES
(1)
സാമൂഹികം/ ലേഖനം/ B B C
(1)
സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA
(1)
സാമൂഹികം/ ലേഖനം/ COMMONWEALTH GAMES
(1)
സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL
(1)
സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY
(1)
സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK
(1)
സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA
(1)
സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT
(1)
സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES
(1)
സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE
(1)
സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA?
(1)
സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA
(1)
സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA
(1)
സാമൂഹികം/ ലേഖനം/ ആന
(1)
സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം
(1)
സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ
(1)
സാമൂഹികം/ ലേഖനം/ ഗ്രാമസഭ
(1)
സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം
(1)
സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ
(1)
സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ
(1)
സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
(1)
സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ
(1)
സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട്
(1)
സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO
(1)
സാമൂഹികം/ ലേഖനം/FUKUOKA
(1)
സാമൂഹികം/ ലേഖനം/THE CASTE
(1)
സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS
(1)
സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS
(1)
സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE
(1)
സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA
(1)
സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM
(1)
സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ
(1)
സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ്
(1)
സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ
(1)
സാമൂഹികം/ ലേഖനം/ദയാബായി/DAYABAI
(1)
സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം
(1)
സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ
(1)
സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/
(1)
സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ്
(1)
സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS
(1)
സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത
(1)
സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES?
(1)
സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY
(1)
സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍
(1)
സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ
(1)
സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ
(1)
സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ
(1)
സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/
(1)
സാമൂഹികം/ ലേഖനം/ഷബാന ആസ്മി
(1)
സാമൂഹികം/ ലേഖനം/സംവരണമണ്ഡലം
(1)
സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA
(1)
സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക
(1)
സാമൂഹികം/അയ്യങ്കാളി
(1)
സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം
(1)
സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ്
(1)
സാമൂഹികം/മുല്ലപ്പൂ വിപ്ലവം
(1)
സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR
(1)
സാമൂഹികം/ലക്ഷദ്വീപ്
(1)
സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP
(1)
സാമൂഹികം/ലേഖനം
(6)
സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY
(1)
സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO
(1)
സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം
(1)
സാമൂഹികം/സിംല
(1)
സാമൂഹികംരാവുണ്ണി
(1)
സാമൂഹികവിസ്ഫോടനം
(1)
സാമ്പത്തിക മാന്ദ്യം
(1)
സി.എം.എസ് കോളേജ്
(2)
സിദ്ധമതം
(1)
സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ
(1)
സുരേഷ് ഗോപി
(1)
സൂഫി പറഞ്ഞ കഥ
(1)
സൈക്കിള്‍
(1)
സൈക്കിൾ
(1)
സൈബർ നിയമം
(1)
സോജ
(1)
സോഷ്യലിസ്റ്റ്
(1)
സ്കിറ്റ്
(1)
സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
(1)
സ്വർണ്ണക്കമ്മൽ
(1)
സ്വർണ്ണഭ്രമം
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR
(1)
ഹാസ്യം
(34)
ഹാസ്യം.ഫലിതം
(3)
ഹാസ്യം.ഫലിതം SATIRE
(1)
ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ
(1)
ഹീഗ്വര
(1)
ഹൈടെക് നിരക്ഷരർ
(1)
ഹൈറേഞ്ച് ഡ്വാർഫ്
(1)