ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday, 23 January 2012

നമ്മുടെ മനസാക്ഷിയുടെ ശബ്ദം


കേരളീയ സമൂഹത്തിൽ ഡോ. സുകുമാർ അഴീക്കോടിന്റെ സ്ഥാനം മനീഷിയായ നിരൂപകന്റേതോ,പ്രഭാഷകന്റേതോ,പണ്ഡിതന്റേതോ മാത്രമല്ല. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒന്നടങ്കം ആ ശബ്ദത്തിനു കാതോർക്കുന്നത് എന്തുകൊണ്ടാകാം?ഒരു പക്ഷേ,കേരളം കണ്ട ഏറ്റവും ജനപ്രിയനായ നേതാവു ഏ.കെ..ജി പോലും ഈ ജനപ്രിയതയിൽ അഴീക്കോടിനു പിന്നിലായിപ്പോയതിനു സാമൂഹികമായ ഒരു പശ്ചാത്തലമുണ്ടു. ഗാന്ധിസത്തിന്റെ മാനവികതയിലൂന്നി നിന്നു കൊണ്ടു ഇടതുപക്ഷസഹയാത്രികനായി മാറിയ അദ്ദേഹത്തിനു കൂട്ടായി തായാട്ടു ശങ്കരനെപ്പോലെ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു.ഗാന്ധിയിൽ നിന്നും മാർക്സ് വളരെ അകലെയല്ല എന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയവും പൊതുപ്രവർത്തനവും.കക്ഷിരാഷ്ട്രീയത്തോടുള്ള അനാസക്തിയും,മതേതര-ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിപത്തിയും അദ്ദേഹത്തിൽ പ്രബലപ്പെടുന്നത് അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലഘട്ടത്തിലാണു. അതൊരു പരിണാമത്തിന്റെ കഥയാണു.ജനാധിപത്യം കോൾഡ് സ്റ്റോറേജിൽ അടക്കപ്പെട്ട നാളുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസ്ലറായിരുന്ന അദ്ദേഹം അതിനെ പ്രകടമായോ നിശബ്ദമായോ പിന്തുണച്ചു എന്ന് ആരോപിക്കുന്നവരുണ്ടു.അക്കാലത്ത് തീവണ്ടികൾ കൃത്യമായി ഓടുകയും,സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കൃത്യസമയത്ത് എത്തുകയും ചെയ്തതിനാൽ പുതുയുഗം പിറന്നതായി വിശ്വസിക്കുകയും അതിനെ പാടിപ്പുകഴ്ത്തുകയും ചെയ്തവർ നിരവധിയുണ്ടായിരുന്നു.എൻ.വി.കൃഷ്ണവാര്യർ മുതൽ വൈലോപ്പള്ളി വരെ നീളുന്നു ആ പട്ടിക.പിൽക്കാലത്ത് ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പ്രസിഡന്റായി അവരോധിക്കപ്പെടാൻ വൈലോപ്പള്ളിയ്ക്ക് ഈ നിലപാടുകൾ അയോഗ്യതയായില്ലന്നു നമുക്കറിയാം.അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പണ്ടു ബാലചന്ദ്രൻ ചുള്ളിക്കാട് ചെയ്തതു പോലെ പരസ്യ സംവാദത്തിലൂടെ അഴീക്കോടിനെ കുറ്റവിചാരണ ചെയ്യേണ്ട കാര്യമില്ല.മനുഷ്യൻ ഒരു സമൂഹസൃഷ്ടിയാണന്നതിനാൽ അതാതുകാലത്തെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകൾക്കനുസൃതമായി അഭിപ്രായം രൂപപ്പെടുന്നത് സ്വാഭാവികം.സി.വി.കുഞ്ഞുരാമൻ പറഞ്ഞതു പോലെ,അഭിപ്രായം ഇരുമ്പുലക്കയല്ല. പക്ഷേ,അസാധാരണമായ പ്രഹരശേഷിയുള്ള,എതിരാളികളെ നിരായുധരാക്കുന്ന ഉഷ്ണപാതമായി അഴീക്കോട് കേരളത്തിന്റെ മനസാക്ഷിയുടെ തന്നെ ശബ്ദമായി അതിവേഗം മാറുന്നതാണു നാം കണ്ടത്.പതിതരുടേയും,പീഡിതരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ശബ്ദങ്ങൾ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും,മാദ്ധ്യമങ്ങളും അവഗണിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹവും,ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും,ബിഷപ് പൌലോസ് മാർ പൌലോസും,സുഗതകുമാരിയും നാവില്ലാത്തവരുടെ നാവായി ഗർജ്ജിക്കാൻ തുടങ്ങിയത്.പക്ഷേ,മറ്റുള്ളവരുടെ പ്രവർത്തന മണ്ഡലങ്ങൾ നിയമ-മത-പരിസ്ഥിതി മണ്ഡലങ്ങളുടെ പരിവൃത്തത്തിലേക്ക് ചുരുങ്ങിയപ്പോൾ ഡോ സുകുമാർ അഴീക്കോടിനു ആകാശം പോലും സീമയായിരുന്നില്ല. അദ്ദേഹത്തിന്റെ അറുപത്തിയാറ് അവതാരികകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച എം.ഹരിദാസ് “അഴീക്കോടിന്റെ കയ്യൊപ്പ്” എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ ഇതിന്റെ ഉത്തരമുണ്ടു;കവിത മുതൽ കളരിപ്പയറ്റ് വരെയും ഉപനിഷത്ത് മുതൽ ഷെർലക് ഹോംസ് വരെയും സ്വന്തം പ്രതിഭയ്ക്ക് അസ്വീകാര്യമോ അന്യമോ അസ്പൃശ്യമോ അല്ല എന്ന് അദ്ദേഹം തെളിയിച്ചു. ഈ പ്രായത്തിലും ഒരു വിദ്യാർത്ഥിയുടെ മനസ്സോടെ പുതിയതായ എന്തിനേയും പഠിക്കുന്നത് ശീലമാക്കിയതുകൊണ്ടാണു,ഏതു വേദിയിലും തലയുയർത്തിപ്പിടിച്ചു നിന്ന് നിർഭയമായി സംസാരിക്കുവാൻ അദ്ദേത്തിനു കഴിഞ്ഞത്. വേദങ്ങളേയുംരാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളേയും ആഴത്തിൽ അപഗ്രഥിക്കുവാനും ,മൈക്കിനു മുന്നിൽ ചമ്രം പിടിച്ചിരുന്ന് പ്രസംഗം കേൾക്കുന്ന നിരക്ഷരരായ സാധാരണക്കാർക്കു പോലും മനസിലാകുന്ന ഭാഷയിൽ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും അദ്ദേഹം കാണിക്കുന്ന പാടവത്തിനു സമാനതകളില്ല.അധികാരത്തിന്റെ അപ്പകഷ്ണങ്ങൾക്കായി വിലപേശുകയും,ആഡംബരജീവിതം നയിക്കുകയും ചെയ്യുന്ന ഭിക്ഷാംദേഹികൾക്കും ഭോഗികൾക്കുമിടയിൽ അഴീക്കോടിന്റെ ശബ്ദം വേറിട്ടു നിൽക്കുന്നത് ഇതുകൊണ്ടാണു. വാക്കിലും പ്രവൃത്തിയിലും ലാളിത്യവും നൈർമല്യവും പുലർത്താനും,ഭോഗതൃഷ്ണകളില്ലാത്ത,മതേതര ജീവിതം നയിക്കാനും കഴിയുന്നവർ എത്രപേരുണ്ടു,നമുക്കിടയിൽ?സമൂഹത്തിനു മാതൃകയാകുന്ന മഹിതജീവിതങ്ങൾ പൊതുസമൂഹത്തിൽ വിരളമായതുകൊണ്ടാണു ഡോ.സുകുമാർ അഴീക്കോട് കേരളീയ സമൂഹത്തിന്റെ മനസാക്ഷിയുടെ ശബ്ദമായി സിംഹഗർജ്ജനം നടത്തുന്നത്.അതുകൊണ്ടാണു അദ്ദേഹത്തിന്റെ ഓരോ വാക്കിനും സമൂഹം കാതോർക്കുന്നത്.അങ്ങനെയാണു പതിറ്റാണ്ടുകളായി കേരളീയരുടെ അഭിപ്രായ രൂപവത്കരണത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹദ്വ്യക്തിത്വമായി(ഒപ്പീനിയൻ ലീഡർ) അദ്ദേഹം നിലകൊള്ളുന്നത്.അദ്ദേഹത്തിനു പകരം വെക്കാൻ ആരുമില്ല.

Monday, 9 January 2012

ക്യൂബ:ഫിദൽ മുതൽ മാർപ്പാപ്പ വരെ

.
ഫിദല്‍ കാസ്‌ട്രോ പിന്നണിയിലേക്ക് പൂർണ്ണമായും പിൻ വാങ്ങിയശേഷമുള്ള ആദ്യത്തെ വിപ്ലവവാർഷികാഘോഷത്തിനായിരുന്നു പുതുവർഷം സാക്ഷ്യം വഹിച്ചത്. 1998ൽ ഹവാനയിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു വിശ്വാസികൾക്ക് മുൻപാകെ മാർപ്പാപ്പ ദിവ്യബലി അർപ്പിച്ചത് ലോകം അമ്പരപ്പോടെയും അതിശയത്തൊടെയുമാണു കണ്ടത്.കമ്മ്യൂണിസത്തിന്റെ അവശേഷിച്ച തുരുത്തിലേക്കും ജനാധിപത്യത്തിന്റെ ശുദ്ധവായു പ്രവഹിക്കുന്നതായി അന്നേ വിലയിരുത്തപ്പെട്ടൂ.ഇപ്പോഴിതാ പിന്നെയും ഒരു പോപ്പിന്റെ സന്ദർശനം.മാർച്ച് 26നു ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ക്യൂബയിൽ എത്തുമ്പോൾ ഫിദൽ നേതൃനിരയിലില്ല.പഴയ ആ ക്യൂബയും നിലവിലില്ല.അതുകൊണ്ടുതന്നെ പിന്നാലെ ക്യൂബയിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുണ്ടു. പക്ഷേ,ഈ വിലയിരുത്തലുകൾക്കെല്ലാം അടിസ്ഥാനം ക്യൂബയിലെ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് പുറം ലോകത്ത് പ്രചരിക്കുന്ന അർദ്ധസത്യങ്ങളാണു.മൂന്നു പതിറ്റാണ്ടു കാലം പൂർണ്ണ നാസ്തിക രാഷ്ട്രമായിരുന്നു,ക്യൂബ.അക്കാലത്ത് സഭയും മിഷനറിമാരും വിപ്ലവത്തിന്റെ ശത്രുക്കളും അമേരിക്കയുടെ ഏജന്റുമാരുമായി മുദ്രയടിക്കപ്പെട്ടു.അവരെ ഭരണകൂടം നിരന്തരം വേട്ടയാടി.പക്ഷേ1991 ഒക്ടോബർ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസികൾക്ക് അംഗത്വം നൽകാൻ എടുത്ത ചരിത്രപരമായ തീരുമാനത്തോടെ ക്യൂബയിൽ മതസ്വാതന്ത്യം അനുവദിക്കപ്പെട്ടു.ക്രമേണ നാസ്തിക രാഷ്ട്രത്തിൽ നിന്ന് ഇന്ത്യയെപ്പോലെ മതേതരരാഷ്ട്രസങ്കൽ‌പ്പത്തിലേക്ക് അവർ പരിവർത്തനം ചെയ്യപ്പെട്ടു.ആ പ്രക്രിയ പൂർണ്ണതയിലെത്തിയെന്നാണു ഹവാനയിൽ മാർപ്പാപ്പ നടത്തുന്ന ദിവ്യബലി വ്യക്തമാക്കുന്നത്. പക്ഷേ,ഇപ്പോഴും പരിമിതമായ രാഷ്ട്രീയ-പൌരസ്വാതന്ത്യം മാത്രമേ ക്യൂബൻ ജനതയ്ക്കുള്ളൂ.”ലോകത്തെ ഏറ്റവും സ്വതന്ത്രരായ ജനതയാണു ക്യൂബയിലേത്”എന്ന് ഫിദൽ പ്രഖ്യാപിച്ചത് നമുക്ക് ഒരു വലിയ തമാശയായെ തോന്നൂ. 1992 മുതൽ മുനിസിപ്പാലിറ്റികളിലേക്കും ദേശീയ അസംബ്ലിയിലേക്കും അനുവദിക്കപ്പെട്ട “തെരഞ്ഞെടുപ്പ്”പ്രക്രിയ എന്താണെന്ന് നോക്കുക.കമ്മ്യൂണിസ്റ്റ് പാർട്ടിയൊഴികെ ഒരു കക്ഷിക്കും അവിടെ പ്രവർത്തനസ്വാതന്ത്യം അനുവദിക്കപ്പെട്ടിട്ടില്ല.തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിമാത്രമേ ഉണ്ടായിരിക്കുള്ളൂ.ഇലക്ഷനു മുൻപ് സ്ഥാനാർത്ഥിയുടെ യോഗ്യതകൾ പരസ്യപ്പെടുത്തും.വോട്ടെടുപ്പിൽ “യെസ്”,അല്ലെങ്കിൽ “നോ” എന്ന് രേഖപ്പെടുത്താം.50 ശതമാനത്തിനു മുകളിൽ വോട്ടു കിട്ടിയാൽ തെരഞ്ഞെടുക്കപ്പെടും.ഇനി പകുതിലിലേറെപ്പേരും സ്ഥാനാർത്ഥിയെ “നോ” രേഖപ്പെടുത്തി നിരാകരിക്കുകയാണെങ്കിലോ?ഇതേവരെ അങ്ങനെയൊരു സംഭവം ഉണ്ടാകാത്തതിനാൽ അതെക്കുറിച്ച് ആർക്കും വ്യക്തതയില്ലത്രേ! ക്യൂബൻ ജനാധിപത്യത്തെക്കുറിച്ച് പ്രതീക്ഷ നൽകുന്ന മറ്റൊരു വാർത്ത ദേശീയ അസംബ്ലിയിൽ കമ്മ്യൂണിസ്റ്റ്കാരല്ലാത്ത മൂന്നിലൊന്ന് അംഗങ്ങളുണ്ടെന്നതാണു.ഇതിന്റെ സത്യാവസ്ഥ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.അതെന്തായാലും 2012 ക്യൂബയിൽ പരിവർത്തനത്തിന്റേയും മാറ്റങ്ങളുടേയും വർഷമാണു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് 2011 ഏപ്രില്‍ 19 ന് ഫിദല്‍ കാസ്‌ട്രോ സ്വയം പിന്‍വാങ്ങിയ വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വൻ ആഘോഷമാക്കി മാറ്റിയത് ഇതൊക്കെ മനസ്സിൽ കണ്ടുകൊണ്ടാകണം. 2008 ഫെബ്രുവരി 24 ന് സര്‍ക്കാരിന്റെ നേതൃത്വം തന്റെ സഹോദരനും ക്യൂബന്‍ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളിലൊരാളുമായ റൗള്‍ കാസ്‌ട്രോവിന് കൈമാറിയ ഫിദല്‍, കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ നേതൃമാറ്റത്തിന് കൂടി കാരണക്കാരനായി മറ്റൊരു അദ്ധ്യായം എഴുതിച്ചേര്‍ത്തു.
ലോകത്തിന്റെ പഞ്ചസാര കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഫലഭൂയിഷ്ടമായ ക്യൂബന്‍ ദ്വീപിനെ ബാറ്റിസ്റ്റ എന്ന ഏകാധിപതിയില്‍ നിന്നും മോചിപ്പിച്ച് 1959 ജനുവരി 1 മുതല്‍, അമേരിക്കയുടെ ശത്രുവായി മാറിയ ഫിദല്‍ കാസ്‌ട്രോയുടെ ജീവിതം അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന്റേയും അതിജീവനത്തിന്റേതുമാണ്. ഏറ്റവും മനോഹരമായ ദ്വീപായി ക്രിസ്റ്റഫര്‍ കൊളമ്പസ് വിശേഷിപ്പിച്ച ഈ കൊച്ച് ലാറ്റിന്‍ അമേരിക്കന്‍ പ്രദേശം അമേരിക്കയുടെ മയാമിയില്‍ നിന്ന് വെറും 90 കിലോമീറ്ററുകള്‍ മാത്രം അകലെയാണ്. കരിമ്പും പുകയിലയും തഴച്ചു വളരുന്ന ഈ മണ്ണില്‍ അമേരിക്ക കഴിഞ്ഞാല്‍ നിക്കലിന്റെ ഏറ്റവും വലിയ നിക്ഷേപമുണ്ട്. ഈ സമ്പത്ത് മോഹിച്ച് സ്‌പെയിന്‍ ക്യൂബയെ 400 വര്‍ഷം കൈയടക്കി വച്ചു. 30 വര്‍ഷം നീണ്ടു നിന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്കൊടുവില്‍, ജോസ് മാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1898-ല്‍ ക്യൂബ സ്വതന്ത്രമായി. പക്ഷേ സ്‌പെയിനിനെതിരായ രൂക്ഷമായ ഒളിപ്പോരാട്ടം വിജയത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ അമേരിക്കന്‍ നാവികപ്പട ഹവാനയിലിറങ്ങി. 114 ദിവസം അവര്‍ സ്‌പെയിനിനെതിരെ യുദ്ധം ചെയ്തു. അങ്ങനെ, ക്യൂബക്കാരുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തെ യാങ്കികള്‍ തട്ടിയെടുത്തതായി പില്ക്കാലത്ത് ഫിദല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “സ്‌പെയിന്‍കാര്‍ തോറ്റോടാന്‍ തുടങ്ങിയപ്പോള്‍ അവരെത്തി, അവര്‍ താഴെക്കിടന്ന പഴുത്ത മാങ്ങകള്‍ പറുക്കിയെടുത്തു”, അവസാനം, പാരീസില്‍ 1898-ല്‍ സ്‌പെയിനും അമേരിക്കയുമായി ഉടമ്പടി ഉണ്ടാക്കിയപ്പോള്‍, സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു ക്യൂബക്കാരന്‍ പോലും ഉണ്ടായിരുന്നില്ല. സ്പാനിഷ് ആധിപത്യത്തില്‍ നിന്ന് ക്യൂബ അമേരിക്കന്‍ അധിനിവേശത്തിലേക്ക് വന്നു. പുതിയ റിപ്പബ്ലിക്ക് പിറന്നുവെങ്കിലും ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയ്ക്കുള്ള അധികാരം ഉപയോഗിച്ച് അവര്‍ ഈ കൊച്ചു രാജ്യത്തെ തങ്ങളുടെ സാമ്പത്തിക കോളനിയാക്കി. ക്യൂബന്‍ ജനതയുടെ സ്വത്തിനും പൗരസ്വാതന്ത്ര്യത്തിനും സംരക്ഷണം നല്കാന്‍ ഇടപെടാനുള്ള അധികാരം ക്യൂബന്‍ ഭരണഘടന തന്നെ അമേരിക്കയ്ക്ക് നല്‍കി. നാവിക കേന്ദ്രങ്ങളോ ഖനികളോ ആരംഭിക്കുന്നതിന് ക്യൂബന്‍ മണ്ണ് അമേരിക്കയ്ക്ക് വില്ക്കാനോ, ദീര്‍ഘകാല വാടകയ്ക്ക് നല്‍കാനോ ഭരണഘടനയില്‍ വ്യവസ്ഥ ഉണ്ടാക്കി. ഇതുപയോഗച്ചാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് എന്ന നിലയില്‍ കുപ്രസിദ്ധമായ ഗ്വാന്‍ഡെനാമോ നാവിക കേന്ദ്രം അമേരിക്ക സ്ഥാപിച്ചത്. അമേരിക്കന്‍ വ്യവസായികള്‍ വന്‍തോതില്‍ ക്യൂബന്‍ കരിമ്പിന്‍ തോട്ടങ്ങള്‍ വാങ്ങിക്കൂട്ടി. ഫാക്ടറികള്‍ തുറന്നു. ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു. യാങ്കി ആധിപത്യത്തിനെതിരെ ക്യൂബന്‍ ജനത പ്രതിരോധം തുടര്‍ന്നു.
ഈ രാഷ്ട്രീയാസ്വാസ്ഥ്യത്തിന്റെ കാലഘട്ടത്തിലാണ് ഫിദല്‍ കാസ്‌ട്രോയുടെ ജനനം. ക്യൂബയുടെ കിഴക്കേ അറ്റത്തുള്ള പ്രവിശ്യയിലെ ബിരന്‍ എന്ന ഗ്രാമത്തിലെ ഒരു കരിമ്പിന്‍ തോട്ടത്തിലായിരുന്നു 1926 ആഗസ്റ്റ് 13-ന് ഫിദല്‍ പിറന്നു വീണത്. അച്ഛന്‍ ഏഞ്ചല്‍ കാസ്‌ട്രോ അര്‍ഗീസ് സ്‌പെയിനില്‍ നിന്ന് കുടിയേറിയ ഒരു തൊഴിലാളിയായിരുന്നു. കഠിനാദ്ധ്വാനം കൊണ്ട് 23300 ഏക്കര്‍ കരിമ്പിന്‍ തോട്ടത്തിന്റെ ഉടമയായി തീര്‍ന്ന ഏഞ്ചലിന് ആകെ 9 മക്കളുണ്ടായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ടും രണ്ടാം ഭാര്യയില്‍ ഏഴും. ലിനാ റൂസ് ഗോണ്‍സാല്‍വസിന് ഫിദല്‍ കാസ്‌ട്രോ പിറക്കുമ്പോള്‍ അവര്‍ വിവാഹിതരായിരുന്നില്ല. ഏഞ്ചന്‍ റിനയെ വിവാഹം ചെയ്ത ശേഷമായിരുന്നു റൗള്‍ പിറന്നത്. ഫിദലിനേക്കാള്‍ നാല് വയസ്സിന് എളപ്പം. മൂത്ത സഹോദരന്‍ രമോണും ഇളയ സഹോദരി ജുവാനയും ക്യൂബന്‍ വിപ്ലവത്തിന്റെ ശത്രുപക്ഷത്തായിരുന്നു. 1963-ല്‍ ജുവാന ഫിദലിനെ തള്ളിപ്പറഞ്ഞ് അമേരിക്കയിലേക്ക് കുടിയേറി.
അച്ഛനും ഫിദലുമായി ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നില്ല. യാഥാസ്ഥിതികനായ ഈ ഭൂഉടമ ഫിദലിന്റേയും റൗളിന്റേയും രാഷ്ട്രീയ നിലപാടുകളെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല ഒരു നികുതിയും അടയ്ക്കാന്‍ കൂട്ടാക്കാത്ത ഏഞ്ചലിന്റെ കാസ്‌ട്രോ പ്ലാന്റേഷന്‍ എന്ന കരിമ്പിന്‍ തോട്ടവും പില്ക്കാലത്ത് വിപ്ലവകാരികളുടെ തീവെയ്ക്കലിന് ഇരയായിട്ടുണ്ട്. പണം ഉണ്ടാക്കാനായി രാഷ്ട്രീയം കളിക്കുന്നതായിരുന്നു ഏഞ്ചലിനിഷ്ടം.
ഫിദലിന് ആറോ ഏഴോ വയസ്സുള്ളപ്പോള്‍, തന്നെ സ്‌കൂളിലയയ്ക്കണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടു. സ്‌കൂളിന്റെ പടി കാണാത്ത തങ്ങള്‍ക്ക് കാശുണ്ടാക്കാന്‍ കഴിയുമെങ്കില്‍ പിന്നെന്തിന് മകന്‍ പഠിക്കണം എന്നായിരുന്നു ഏഞ്ചലിന്റെ മനോഭാവം. സ്‌കൂളിലയച്ചില്ലെങ്കില്‍ വീടിനു തീയിടുമെന്നായി ഫിദല്‍. മകന്‍ പറഞ്ഞതുപോലെ ചെയ്യുന്ന സ്വഭാവക്കാരനായിതിനാല്‍ അവന്റെ ആവശ്യത്തിന് വഴങ്ങുകഅത് അറിയപ്പെട്ടത്. പക്ഷെ, 1951-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചിബാസ് റേഡിയോയില്‍ നടത്തിയ പ്രചാരണ പ്രക്ഷേപണത്തിനിടെ വയറ്റില്‍ വെടിവച്ച് ആത്മഹത്യ ചെയ്തു. അവര്‍ക്കൊപ്പമുണ്ടായിരുന്ന ഫിദലിനെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു അത്. 1952-ലെ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഫിദല്‍ കോണ്‍ഗ്രസിലേയ്ക്ക് മത്സരിച്ച് ജയിച്ചു. പക്ഷേ, മുന്‍ പ്രസിഡന്റ് ജനറല്‍ ബാറ്റിസ്റ്റ ഒരു സൈനിക അട്ടിമറിയിലൂടെ ക്യൂബന്‍ ഭരണം പിടിച്ചെടുത്തു. ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ചെറുപ്പക്കാര്‍ പട്ടാളഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിശ്ചയിച്ചു. ജീവന്‍ ത്യജിച്ച് രക്തസാക്ഷികളാകാന്‍ ക്യൂബന്‍ ജനതയ്ക്ക് ഭയമില്ല. സ്പാനിഷ് ആധിപത്യത്തിനെതിരെയുള്ള പോരാട്ടം നയിച്ച ജോസ് മാര്‍ട്ടിയുടെ തന്നെ പ്രസിദ്ദമായ സമരാഹ്വാനം “മരിക്കുക എന്നാല്‍ ജീവിക്കുക” എന്നായിരുന്നു. “അപമാനിതരായി ജീവിക്കന്നതിനേക്കാള്‍ ഞാന്‍ തെരഞ്ഞെടുക്കക ബുള്ളറ്റുകള്‍ തറച്ച് മരിക്കുന്നതാണ്” എന്നായിരുന്നു ഫിദല്‍ ജോസ് മാര്‍ട്ടിയുടെ ഒരു പുസ്തകത്തിന്റെ മാര്‍ജിനില്‍ അക്കാലത്ത് കുറിച്ചിട്ടത്.
ഒരു ക്യൂബന്‍ ഷുഗര്‍ റിഫൈനറി ജീവനക്കാരനായിരുന്ന ആബേല്‍ സാന്റോ മറിയ, ജനറല്‍ മോട്ടോഴ്‌സിലെ അക്കൗണ്ടന്റായിരുന്ന ജീസസ് മോണ്‍ടാന്‍ എന്നീ ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള സംഘം, ഒളിപ്പോരിന് ആഹ്വാനം ചെയ്യുന്ന ഒരു ലഘു ലേഖ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്കു ശേഷം, ഫിദലിന്റെ നേതൃത്വത്തില്‍ 165 അംഗ ഒളിപ്പോരാളികളുടെ ഒരു സംഘം സാന്റിയാഗോ ഡി ക്യൂബയിലെ മൊണ്‍കാഡാ ബാരക്കുകള്‍ ആക്രമിക്കാന്‍ തീരുമാനിച്ചു. ഇവരില്‍ രണ്ടുപേര്‍ യുവതികളായിരുന്നു. ഹൈദി സാന്റാ മറിയയും, മെല്‍ബ ഹെര്‍ണാണ്ടസും. എല്ലാവരും മുപ്പതിനു താഴെ മാത്രം പ്രായമുള്ളവര്‍. സായുധ പരിശീലനത്തിന് ഉള്ളതെല്ലാം ചെലവഴിച്ച് ആയുധങ്ങളും വാഹനങ്ങളും വാങ്ങി. വിപുലമായ തയ്യാറെപ്പുകള്‍ നടത്തിയ ശേഷമായിരുന്നു 1953 ജൂലൈ 26-ന് അവര്‍ സാന്റിയാഗോ ഡി ക്യൂബ നഗരപ്രാന്തത്തിലെ ബാരക്കുകള്‍ ആക്രമിച്ചത്. അത് ഒരു വിധത്തില്‍ ആത്മഹത്യാ സംഘമായിരുന്നു. രക്ഷപ്പെടുമെന്ന് പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. സൈനിക കേന്ദ്രത്തിനു നേരെയുള്ള ആക്രമണത്തിന് ഫിദല്‍ തന്നെയായിരുന്നു നേതൃത്വം കൊടുത്തത്. ആദ്യ വെടി പൊട്ടിയപ്പോള്‍ തന്നെ സൈനികര്‍ വിപ്ലവകാരികളെ തുരത്തി. മൂന്നു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. ഫിദലും റൗളും ഉള്‍പ്പെടെ 52 പേര്‍ തൊട്ടടുത്ത സൈറാ മെയ്‌സ്ട്ര മലയിടുക്കുകളിലേക്ക് രക്ഷപ്പെട്ടു. പിടിക്കപ്പെട്ട 68 പേരെ അതിക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം സൈന്യം വധിച്ചു. കുറേ നാളുകള്‍ക്കു ശേഷം ഫിദല്‍ കാസ്‌ട്രോയടക്കം 32 പേര്‍ തടവിലടയ്ക്കപ്പെട്ടു. ഫിദലുമായി ആഭിമുഖ്യമുണ്ടായിരുന്ന നീഗ്രോ ലെഫ്റ്റനന്റ് പെഡ്രോ സരിയയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു, ഉറങ്ങിക്കിടക്കുകയായിരുന്ന വിപ്ലവകാരികളെ പിടികൂടിയത്. അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണം അവര്‍ വധിക്കപ്പെട്ടില്ല.
ഏകാന്ത തടവിലടയക്കപ്പെട്ട ഫിദലിനെ ആശുപത്രിയിലെ നെഴ്‌സസ് റൂമില്‍ ഒരുക്കിയ പ്രത്യേക കോടതി മുറിയില്‍ രഹസ്യമായിട്ടാണ് വിചാരണ നടത്തിയത്. അവിടെ 1953 ഒക്‌ടോബര്‍ 16 ഫിദല്‍ നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ചരിത്ര പ്രസിദ്ധമായ പ്രസംഗമുണ്ട്. “ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും!”. പിന്നീട്, ജയിലില്‍ നിന്ന് രഹസ്യമായി തീപ്പെട്ടി കൂടുകളില്‍ കടത്തിയ ഈ കോടതി പ്രസംഗം വിപുലീകരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടു. ക്യൂബന്‍ വിപ്ലവത്തിന്റെ മാനിഫെസ്റ്റോ ആയി ഇത് അറിയപ്പെടുന്നു. ഇതിന്റെ 20000 കോപ്പികള്‍ അച്ചടിച്ച് രണ്ടുപേര്‍ പഴയ ഒരു കാറില്‍ ഹവാന മുതല്‍ സാന്റിയാഗോ ഡി ക്യൂബ വരെ സഞ്ചരിച്ച് വിതരണം ചെയ്യുകയായിരുന്നു.
22 മാസങ്ങള്‍ക്കു ശേഷം ഫിദലിനെയും കൂട്ടരെയും പൊതു മാപ്പ് നല്‍കി പ്രസിഡന്റ് ബാറ്റിസ്റ്റ മോചിപ്പിച്ചു. വിപ്ലവകാരികള്‍ ശക്തമായ ഗറില്ലാ ആക്രമണത്തിന് തയ്യാറെടുക്കാനായി മെക്‌സിക്കോയില്‍ താവളമടിച്ചു. മെക്‌സിക്കന്‍ പോലീസിന്റെ കണ്ണുവെട്ടിച്ചായിരുന്നു അത്. അവര്‍ പലപ്പോഴും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും വിപ്ലവകാരികളെ തടവിലാക്കുകയും ചെയ്തു.
ഫിദല്‍ ചെഗുവേരയെ കണ്ടു മുട്ടുന്നത് ഇവിടെ വച്ചാണ്. ലോകം കണ്ട ഏറ്റവും സാഹസികനായ ആ വിപ്ലവകാരി, ക്യൂബന്‍ വിപ്ലവകാരികളെ ഗറില്ലാ സമര മുറകള്‍ പരിശീലിപ്പിക്കുന്ന ചുമതല ഏറ്റെടുത്തു. ഹവാനയില്‍ ആക്രമണം നടത്തുകയും അതോടനുബന്ധിച്ച് രാജ്യവ്യാപകമായ പൊതു പണിമുടക്ക് നടത്തുകയും ചെയ്ത്, ഭരണം പിടിച്ചെടുക്കുകയായിരുന്നു പദ്ധതി. പണം സ്വരുക്കൂട്ടി ‘ഗ്രാന്‍മ’ എന്ന പഴയ ഒരു സമുദ്രയാനം അവര്‍ സംഘടിപ്പിച്ചു. 1956 നവംബര്‍ 24-ന് 82 ഗറില്ലാ പടയാളികളേയും കുത്തിനിറച്ച് ഗ്രാന്‍മാ ക്യൂബയിലേക്ക് തിരിച്ചു. മോശപ്പെട്ട കാലാവസ്ഥയും കൊടുങ്കാറ്റും കാരണം വളരെ പതുക്കെയായിരുന്നു യാത്ര. കടല്‍ചൊരുക്കും, പട്ടിണിയും ദാഹവും കാരണം യാത്രികരെല്ലാം തീരെ അവശരായിരുന്നു. അവസാനം ഡിസംബര്‍ 2-ന് “ഗ്രാന്‍മ” പശ്ചിമ തീരത്തെത്തി. ചെളി നിറഞ്ഞ പ്രദേശമായിരുന്നു, അത്. ജട്ടിയിലേക്ക് അടുപ്പിക്കാനാകാത്തതിനാല്‍ ഒരു ബോട്ടില്‍ കയറിയായിരുന്നു കരയിലക്കടുത്തത്. പക്ഷേ ആ ബോട്ട് മുങ്ങി. ആയുധങ്ങളുമായി ഗറില്ലകള്‍ വെള്ളത്തില്‍ ചാടി നീന്തി കരയിലെത്തി. കരുതി വച്ചിരുന്ന ആയുധങ്ങളും ആഹാരസാധനങ്ങളും നഷ്ടപ്പെട്ടുപോയി. അവശരായി ചെളിയില്‍ മൂടി എത്തിയ വിപ്ലവകാരികള്‍ ഒരു കരിമ്പില്‍ തോട്ടത്തില്‍ ഒളിച്ചിരുന്നു. കര്‍ഷകര്‍ അവര്‍ക്ക് അഭയം നല്‍കിയെങ്കിലും ബാറ്റിസ്റ്റയുടെ പട്ടാളം നാലു ഭാഗത്തു നിന്നും ആക്രമിച്ചു. ഒട്ടേറെപ്പേര്‍ തല്‍ക്ഷണം മരിച്ചു. ബാക്കിയുള്ളവര്‍ പിടിക്കപ്പെട്ടു. ഫിദലും, റൗളും, ചെഗുവേരയും കുറച്ചുപേരും രക്ഷപ്പെട്ടു. പക്ഷേ ‘ചെ’യുടെ കഴുത്തിന് മുറിവേറ്റു. ഒപ്പം വന്ന സഖാക്കളില്‍ മിക്കവരും രക്തസാക്ഷിത്വം വരിച്ചെങ്കിലും, വിട്ടുകൊടുക്കാന്‍ ഫിദലും ചെയും തയ്യാറല്ലായിരുന്നു. അപ്പോള്‍ 12 പേര്‍ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. സെയ്‌റ മെയ്‌സ്ട്ര മലനിരകള്‍ കേന്ദ്രീകരിച്ച് അന്തിമ ഗറില്ലാ യുദ്ധത്തിന് ജനങ്ങളെ സംഘടിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഏറ്റവും ഉയര്‍ന്ന പര്‍വ്വതശിഖരത്തില്‍ അവര്‍ ഒളിപ്പോര്‍ കേന്ദ്രം സ്ഥാപിച്ചു. ജനങ്ങളെ സംഘടിപ്പിച്ച് രണ്ടു വര്‍ഷത്തിനകം ഹവാനയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ക്യൂബയുടെ വിവിധ ഭാഗങ്ങളില്‍, ബാറ്റിസ്റ്റക്കെതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗ്രൂപ്പുകള്‍ ഫിദലിന്റെ നേതൃത്വത്തില്‍ ഒന്നിച്ചു. നൂറുകണിക്കിന് ചെറുപ്പക്കാര്‍ വിപ്ലവ സംഘത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
ഹവാന സര്‍വ്വകരാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രസിഡന്റിന്റെ കൊട്ടാരം ആക്രമിച്ചു. ചില ആയുധപ്പുരകളും കലാപകാരികള്‍ പിടിച്ചെടുത്തു. ഫിദലും, റൗളും, ചെയും നേതൃത്വം നല്‍കിയ കലാപകാരികളുടെ സേന, സൈനികരെ എതിരിട്ട് തോല്പിച്ച് ഹവാനയെ ലക്ഷ്യമാക്കി നീങ്ങി. ക്യൂബയിലെ കമ്മ്യൂണിസ്റ്റുകാരും ഈ മുന്നേറ്റത്തില്‍ അണിചേര്‍ന്നു. ബാറ്റിസ്റ്റയുടെ സൈന്യം അതിവിദഗ്ദമായി ചെറുത്തു നിന്നു. പക്ഷേ ഫിദലിന്റെ നേതൃത്വത്തില്‍ ബേ ഓഫ് പിഗസ്സില്‍ നടത്തിയ ആക്രമണം ബാറ്റിസ്റ്റയുടെ നട്ടെല്ലൊടിച്ചു. അയാളുടെ 443 സൈനികരെ തടവിലാക്കി. ആയുധങ്ങള്‍ പിടിച്ചെടുത്തു. ചെയുടെ നേതൃത്വത്തില്‍ വിപ്ലവകാരികള്‍ നിര്‍ണ്ണായക വിജയങ്ങള്‍ നേടി. അവസാനം ഏകാധിപതി ബാറ്റിസ്റ്റ കൊട്ടാരം വിട്ട് ഓടിപ്പോയി. ചെയുടെ നേതൃത്വത്തില്‍ വിപ്ലവകാരികള്‍ 1959 ജനുവരി ഒന്നിന് ഹവാനയിലെത്തി. പിന്നാലെ വിജയറാലി നയിച്ചുകൊണ്ട് ഫിദലും. ക്യൂബന്‍ വിപ്ലവത്തിന്റെ ജീവിക്കുന്ന ഇതിഹാസമായി മാറിയ ഫിദല്‍ കാസ്‌ട്രോ മാറുന്ന ക്യൂബയുടെ പുതിയ കാലത്തിന് സാക്ഷിയായി പിന്നണിയിൽ.ഇനി ക്യൂബയുടെ വാതായനങ്ങൾ ബഹുകക്ഷിജനാധിപത്യത്തിനു തുറന്നുകൊടുക്കുന്ന കാലം വിദൂരമല്ല.മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തിനും അതിനൊരിക്കലും ധൈര്യമുണ്ടാകില്ല.എന്തെന്നാൽ എത്ര തന്നെ എതിർപ്പുണ്ടെങ്കിലും രാഷ്ട്രീയപ്രതിയോഗികൾ പോലും ഫിദലിനെ സ്നേഹിക്കുന്നു.അമേരിക്കൻ സാമ്രാജ്യത്വത്തെ അരനൂറ്റാണ്ടിലേറെ സുധീരം ചെറുത്തുനിന്നതിന്റെ പേരിൽ മാത്രം ബഹുഭൂരിപക്ഷവും അദ്ദേഹത്തെ ഇപ്പോഴും ഹൃദയത്തോട് ചേർക്കുന്നു.വരും കാലങ്ങളിൽ ജനാധിപത്യകക്ഷികൾ ക്യൂബയിൽ അധികാരത്തിൽ വന്നാലും ഫിദൽ കാസ്ത്രോ രാഷ്ട്രപിതാവായി തന്നെ തുടരും..

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍