ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday, 22 June 2025

കെ. ഗോവിന്ദൻകുട്ടി:ചരിത്രാദ്ധ്യായങ്ങൾ എഴുതിച്ചേത്ത പത്രപ്രവർത്തകൻ

 രു ദുരന്തമാണ് കെ. ഗോവിന്ദൻകുട്ടിയുടെ മാദ്ധ്യമജീവിതത്തിൽ വഴിത്തിരിവായത്.  

1977 നവംബര്‍ 4.

അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയും സംഘവും വടക്കു-കിഴക്കന്സംസ്ഥാനങ്ങൾസന്ദർശിച്ചപ്പോൾ,അത് റിപ്പോർട്ട് ചെയ്യാൻആകാശവാണി നിയോഗിച്ചത് ഡൽഹി വാർത്താവിഭാഗത്തിൽറിപ്പോർട്ടറായ  ഗോവിന്ദൻകുട്ടിയെയായിരുന്നു.ഒപ്പം, പി.ടി.ഐ പ്രത്യേക ലേഖകൻ എൻ.വി.ആർ സ്വാമിയുമുണ്ടായിരുന്നു. 

 

 ദേശായിയും മകനും ഉന്നത ഉദ്യോഗസ്ഥരുമടക്കം 24 പേരെയും കൊണ്ട് വൈകീട്ട് പാലം വിമാനത്താവളത്തിൽനിന്ന് അസമിലെ ജോർഹട്ടിലേക്ക് പുറപ്പെട്ട,റഷ്യൻ നിർമ്മിതമായ  പുഷ്പക് വിമാനം അവിടെയെത്തുന്നതിന്  തൊട്ടുമുപ് ഒരു വയലിൽതകർന്ന് വീണു.മൊറാർജി ദേശായി പരിക്കൊന്നും കൂടാതെ രക്ഷപെട്ടു;ഗോവിന്ദൻകുട്ടിയും. ക്യാപ്റ്റനടക്കം അഞ്ചുപേർകൊല്ലപ്പെട്ടു. കാന്തി ദേശായിക്കും പരിക്കേറ്റു.  

 

"രാത്രി എട്ടോടെ ജോർഹട്ടിൽ വിമാനം ഇറക്കാൻ ക്യാപ്റ്റൻ ക്ളാരൻസ് ഡി.ലിമ ഒന്നിലധികം പ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ, പെട്ടെന്ന്  താഴേക്ക് മൂക്കുകുത്തി വീണ്,ഒരു കുന്നിൻ ചെരിവിൽ ഇടിച്ചു നിന്നു.വീഴ്ചയിൽ മുൻഭാഗവും ഒരു ചിറകും വേർപെട്ടു.കോക്പിറ്റിൽ നിന്ന് വൈമാനികർ തെറിച്ചുപോയി. എന്റെ തല ഇടിച്ച് മുഴവന്നു.കണ്ണട തെറിച്ചുവീണു.ഇരുട്ടിൽ തുഴഞ്ഞ് മുന്നോട്ടാഞ്ഞപ്പോൾ ,എമർജൻസി വാതിലിലെത്തി ചെളിയിലേക്ക് എടുത്തുചാടി. അവിടെ ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരുന്ന ലിമയുടെ നെഞ്ചിൽ തടവാൻ പറഞ്ഞ്,പ്രധാനമന്ത്രിയെ നോക്കാനായി  ഇൻ്റലിജൻസ് ബ്യൂറോ ജോയിൻ്റ് ഡയറക്ടർ  ജോൺ ലാബോ പോയി.ഞാൻ യാന്ത്രികമായി അദ്ദേഹത്തിൻ്റെ നെഞ്ചിൽ അമർത്തിക്കൊണ്ടിരിക്കെ അസുഖകരമായ ഒരു ഒച്ചയോടെ ലിമ അന്ത്യശ്വാസം വലിച്ചു. 

മലയാളിയായ കോ-പൈലറ്റ് മാത്യു സിറിയക്കും മരിച്ചു. പ്രധാനമന്ത്രിക്ക് പരിക്കൊന്നും പറ്റിയില്ല.എങ്ങും ഇരുട്ടായിരുന്നു.  വിമാനം തകർന്നുവീണ ശബ്ദം കേട്ട്, വിളക്ക് തെളിച്ച്, ഗ്രാമീണരെത്തി. മുട്ടറ്റം ചെളിയുണ്ടായിരുന്നു.അവര്കൊണ്ടുവന്ന കയറ്റുകട്ടിലില്കയറ്റി മൊറാര്ജിയെ തൊട്ടടുത്തുള്ള ഒരു കുടിലിൽ ഇരുത്തി. വെപ്പ്പല്ല് തെറിച്ചുപോയതല്ലാതെ മറ്റു കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ,എല്ലുകൾ പൊട്ടിയ നിലയിൽ എടുത്തുകൊണ്ടുവന്ന മകൻ കാന്തിയുടെ കാര്യത്തിൽ അദ്ദേഹത്തിൻ ചെറിയ ആശങ്ക ഉണ്ടായിരുന്നു”.വ്യോമസേനയുടെ ആശുപത്രിയിലേക്കായിരുന്നു എല്ലാവരെയും കൊണ്ടുപോയത്.(ഗ്രാമത്തിൽ ഒരു സൈക്കിൾ പോലും ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുത്ത ഇന്ദ്രേശ്വർ ബറുവ,ലളിത് ബറുവ എന്നീ ഗ്രാമീണർക്ക് പിന്നീട് മൊറാർജി ദേശായി രണ്ടു സൈക്കിളുകൾ സമ്മാനമായി നൽകി). 

 

 ദുരന്തവാർത്ത ഡൽഹിയിലെത്തിക്കുകയായിരുന്നു അടിയന്തര കർത്തവ്യം.എട്ടു കിലോമീറ്റർ അകലെ ഒരു കരസേനാകേന്ദ്രമുണ്ടെന്ന് ഗ്രാമീണർ പറഞ്ഞറിഞ്ഞു. “കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടിൽ ഞാനും സ്വാമിയും അങ്ങോട്ട് നടന്നു. നാട്ടുകാർ വഴികാട്ടികളായി.സൈനിക പോസ്റ്റിലെത്തിയപ്പോൾ,അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് മലയാളിയായ ഹവിൽദാർ മാത്യുവായിരുന്നു. “സ്വാമി കാര്യങ്ങൾ വിസ്തരിച്ച് പറഞ്ഞു.അദ്ദേഹം നല്കിയ ഒട്ടേറെ നമ്പറുകളിലേക്ക് ട്രങ്ക് കാളുകള്ബുക്ക് ചെയ്തു.ഞാന്ഒരൊറ്റ നമ്പർ മാത്രമായിരുന്നു നൽകിയത്.അതായിരുന്നു ആദ്യം കിട്ടിയത്.അപ്പോള്സമയം രാത്രി പത്തേ മുക്കാല്കഴിഞ്ഞിരുന്നു.ഡല്ഹി ന്യൂസ് റൂമില്വിളിച്ച്, ന്യൂസ് എഡിറ്റർ പ്രഭാകർ മിശ്രയെ ആ  ദുരന്തവാര്ത്ത അറിയിച്ചു.11 മണിയുടെ ഇംഗ്ലീഷ് ബുള്ളറ്റിനിലൂടെ ലോകം ആ വാര്ത്ത അറിഞ്ഞു”. 

സ്കൂപ്പ് കൈവിട്ടുപോയ സങ്കടവും രോഷവുമായി  എന്തൊക്കെയോ പുലമ്പിക്കൊണ്ട് സാമി ഫോൺ കിട്ടാന്വീണ്ടും ശ്രമിച്ചു.പക്ഷേ,അഞ്ചാറു മിനിറ്റ് കഴിഞ്ഞപ്പോൽ അത് നിശബ്ദമായി.ഏറെക്കഴിഞ്ഞ് അദ്ദേഹം ഡൽഹി  ഓഫീസിൽ വാർത്ത വിളിച്ചുപറയാൻ തുടങ്ങവെ അവർ പറഞ്ഞു;ഞങ്ങൾ ആകാശവാണിയെ ഉദ്ധരിച്ച് വാർത്ത കൊടുത്തിട്ട് കുറെ നേരമായി. 

 -ചരിത്രത്തില്ഇടം നേടിയ ആ ന്യൂസ്ബ്രേക്ക് ,ഗോവിന്ദൻകുട്ടിക്ക് കിട്ടിയത് ,ജീവൻ നഷ്ടപ്പെടാത്തതു കൊണ്ടുമാത്രമായിരുന്നില്ല. “എല്ലാം ആകസ്മികം.ആ ദുരന്തവാർത്ത ആദ്യം ലോകത്തെ അറിയിക്കായത് അനുകൂലസാഹചര്യങ്ങൾ തുണച്ചതുകൊണ്ടായിരുന്നു.അന്ന്,ഞാൻ ചെളിയില്വീണുകിടന്നിരുന്നുവെങ്കിലോ,മാത്യു സന്മനസ് കാടിയിരുന്നില്ലെങ്കിലോ..”

 ഒരു ദിവസത്തെ  ആശുപത്രിവാസത്തിനു ശേഷം ഡൽഹിയിൽ തിരിച്ചെത്തി.”മരിക്കാതിരുന്നതിൻ അനുമോദനം പറയാൻ കുറെപ്പേർ വിമാനത്താവളത്തിൽ തിങ്ങിക്കൂടിയിരുന്നു.ഇനിയും മരിച്ചിട്ടില്ലാത്തതിൻ്റെ സന്തോഷം പങ്കുവയ്ക്കാൻ അവസരം നൽകാതെ ന്യൂസ് ഡയറക്ടർ എസ്.സി ഭട്ട് എന്നെ ഓഫീസിലേക്ക് കടത്തിക്കൊണ്ടുപോയി.ദൂരദർശൻ്റെ ന്യൂസ് സ്റ്റുഡിയോയിൽ ,വാർത്താബുള്ളറ്റിനിൽ തൽസമയ സംപ്രേഷണത്തിൽ,വിമാനാപകടത്തെക്കുറിച്ചുള്ള പ്രതിമ പുരിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി”.  

പിന്നെ റേഡിയോയിലും മറ്റും അഭിമുഖങ്ങൾ,ആഖ്യാനങ്ങൾ.ആ വാര്ത്ത കെ. ഗോവിന്ദൻ കുട്ടിയെ ദേശീയമാദ്ധ്യമരംഗത്ത് ശ്രദ്ധേയനാക്കി.അങ്ങനെയാണ് സുഹൃത്തായ ദി ഇന്ത്യന്എക്സ്പ്രസിന്റെ കേരളത്തിലെ ചീഫ് എസ്.കെ അനന്തരാമന്അദ്ദേഹത്തെ ആ പത്രത്തിലേക്ക് ക്ഷണിക്കുന്നത്.  പത്രത്തിൻ്റെ ദക്ഷിണേന്ത്യയിലെ ഒരേയൊരു സ്പെഷ്യൽ കറസ്പോണ്ടൻ്റായി അദ്ദേഹം തിരുവനന്തപുരത്ത് ജോലിചെയ്യുന്ന കാലത്ത് ആകാശവാണിയുടെ സ്പോട്ലൈറ്റ്പരിപാടിയിൽ അദ്ദേഹത്തെക്കൊണ്ട് ഗോവിന്ദൻകുട്ടി സ്ക്രിപ്റ്റുകൾ എഴുതിച്ചിരുന്നു. “കുറഞ്ഞ വാക്കുകളിൽ നർമ്മം ചാലിച്ചെഴുതിയിരുന്ന അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ വായിക്കാനും കേൾക്കാനും ഒരുപോലെ ഇമ്പമായിരുന്നു.രണ്ട് വിരൽകൊണ്ട് അതിവേഗമായിരുന്നു ടൈപ്റൈറ്ററിൽ, മണി-മണി പോലത്തെ ഇംഗ്ളീഷിൽ അദ്ദേഹം റിപ്പോർട്ടുകൾ അടിച്ചിരുന്നത്.മുഖ്യ പത്രാധിപന്മാരായി വന്ന പലരെക്കാളും ആ സ്ഥാനത്തിൻ അർഹനായിരുന്നു, അദ്ദേഹം. പക്ഷേ, ഫോർട്ട്കൊച്ചി കൽവത്തിയിലെ മീൻ മണക്കുന്ന ഓഫീസായിരുന്നു അദ്ദേഹത്തിനു പഥ്യം ”.

 സർക്കാർ ജോലി ഉപേക്ഷിച്ച്, ഒട്ടും സുരക്ഷിതമല്ലാത്ത  പത്രപ്രവർത്തനരംഗം തെരഞ്ഞെടുക്കുന്നതിൽ സഹപ്രവർത്തകർക്കുള്ള ആശങ്ക അനന്തരാമനെ അറിയിച്ചു. “തന്നെ പുറത്താക്കിയിട്ടേ അവർ ഗോവിന്ദൻകുട്ടിയെ പുറത്താക്കൂ എന്ന് അദ്ദേഹം പറഞ്ഞു.ആ വാക്കിൻ്റെ,അതിൻ്റെ മാത്രം ബലത്തിലാണു ഞാൻ  ജോലി രാജിവച്ചത്”. 

   1970 കേന്ദ്ര ഇൻഫർമേഷൻസർവീസിഉദ്യോഗസ്ഥനായി, ഡൽഹി പ്രസ് ഇർഫർമേഷൻബ്യൂറോയിൽനിന്നായിരുന്നു  കെ. ഗോവിന്ദൻകുട്ടിയുടെ തുടക്കം. അധികം വൈകാതെ തന്നെ കോഴിക്കോട് ആകാശവാണി വാര്ത്താവിഭാഗത്തില്സബ് എഡിറ്ററായി എത്തി.ഹ്രസ്വമെങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ളതാണ്  അദ്ദേഹത്തിൻ്റെ ആകാശവാണിക്കാലം.അത് 1979 വരെയെ നീണ്ടുനിന്നുള്ളൂ. 

ഒരു ഫ്രഞ്ച് പാതിരിയുടെ ഉടമസ്ഥതയിലായിരുന്ന പഴയ കെട്ടിടത്തിലായിരുന്നു, കോഴിക്കോട്ടെ ആകാശവാണി.പഴമയുടെ അവശിഷ്ടമായി കൈകൊണ്ട് പങ്ക വലിക്കുന്നതിന് സ്ഥാപിച്ചിരുന്ന ഒരു കപ്പി മുറിയിലുണ്ടായിരുന്നു

പത്രപ്രവര്ത്തനത്തില്എനിക്ക്  മുന്പരിചയമോ പരീശീലനമോ ഉണ്ടായിരുന്നില്ല”.അക്കാലത്ത് പെരുന്ന കെ.എന്‍.നായർ , പി.സി.സി.രാജ ,ഡി.പ്രതാപചന്ദ്രൻ എന്നിവർ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർമാരായിരുന്നു ; പി.ചന്ദ്രശേഖരന്കറസ്പോണ്ടന്റും. "കേരളത്തിലെ കോണ്ഗ്രസിന്റെ ചരിത്രമാദ്യമായി ആധികാരികമായി എഴുതിയ പെരുന്ന, കെ.കരുണാകരനോടൊപ്പം ,തേക്കിൻകാട് മൈതാനത്ത് പോസ്റ്ററൊട്ടിച്ചുനടന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയയാളാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്,നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരത്ത് പ്രകടനം നടത്തിയതിന് ജി.രവീന്ദ്ര വർമ്മയ്ക്കൊപ്പം അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്”. പിന്നീട്, ദീനബന്ധുവിൻ്റെ എഡിറ്ററായി മാധ്യമരംഗത്തെത്തിയ അദ്ദേഹം ആ സംഭവങ്ങളൊക്കെ സംഭാഷണങ്ങളിൽ വിവരിക്കുമായിരുന്നു. 

നിലീന എബ്രഹാമുമായി ചേർന്ന്  കുറെ ബംഗാളി നോവലുകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത പ്രതാപചന്ദ്രൻ അതിവിദഗ്ദ്ധനായ,ധിഷണാശാലിയായ എഡിറ്ററായിരുന്നു.“എനിക്കൊരു ഗുരുവുണ്ടെങ്കിൽ,അത് അദ്ദേഹമാണ്.അദ്ദേഹം കോപ്പിയിൽ ഒന്ന് കോറിയാൽ,എഴുതിയ വാക്ക് പൊന്നാകുമെന്ന് ഞാൻ പറയുമായിരുന്നു”. അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ അദ്ദേഹത്തെ സെൻസർ ഓഫീസറായി നിയമിച്ചു.അപ്പോഴും ആകാശവാണിയിൽ തന്നെയായിരുന്നു,ഓഫീസ്. നാൽപ്പത്തിരണ്ടാം വയസ്സിൽ, പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് പ്രതാപചന്ദ്രൻ  അന്തരിച്ചുവലിയ ആഘാതമായിരുന്നു,അത്. “ഞാൻ ആദ്യം എഴുതിയ മരണക്കുറിപ്പ് ,ഞാൻ കണ്ട ഏറ്റവും നല്ല ആ കോപ്പി എഡിറ്ററെക്കുറിച്ചായിരുന്നു”. അന്ന്  .പി അച്യുതൻകുട്ടി, ജയലക്ഷ്മി തുടങ്ങിയവർ വാർത്താവായനക്കാരായിരുന്നു.“ചില സന്ദർഭങ്ങളിൽരാജയും ഞാനും വാർത്ത വായിച്ചിരുന്നു''.  

കോഴിക്കോട് നിന്ന് ഗോവിന്ദൻകുട്ടി ഐസ്വാളിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. “പേടിച്ചുവിറച്ച്, എന്റെ  ആദ്യ വിമാനയാത്ര അങ്ങോട്ടേയ്ക്കായിരുന്നു-കൊൽക്കത്തയിൽ നിന്ന് സിൽച്ചർ വഴി.അവിടെ, ആകാശവാണിയുടെ ന്യൂസ് യൂണിറ്റ് തുടങ്ങുന്നത് ഞാനാണ് .ഭാഷ അറിയാത്ത എന്നെ സഹായിക്കാൻമിസോ യുവതികളുണ്ടായിരുന്നു”. 

പട്ടിയിറച്ചി തിന്നുന്ന ആ നാട്ടിലെത്തിയ , ശുദ്ധ വെജിറ്റേറിയനായ ഗോവിന്ദൻകുട്ടിയോട് സഹപ്രവർത്തകയായ പെൺകുട്ടി പറഞ്ഞു;“എനിക്ക് ഏറ്റവുമിഷ്ടം ആനയിറച്ചിയാണ്. അസമിൽ നിന്ന് ,കറുത്ത് ഉരുണ്ട്,വലിയ പന്തുപോലെ അത് വരും”. 

 പിന്നെ,മിസോറാമിൽ നിന്ന് തിരുവനന്തപുരത്ത് അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായെത്തി.അന്ന്, സ്റ്റാഫ് അനൗൺസറായിരുന്ന പി.പത്മരാജൻവാർത്ത വായിച്ചിരുന്നു.തെളിച്ചമുള്ള ശബ്ദവും സ്ഫുടമായ ഉച്ചാരണവുമുണ്ടായിരുന്നു,സുന്ദരനായ അദ്ദേഹത്തിന്”.അവിടെ നിന്നായിരുന്നുഗോവിന്ദൻകുട്ടി  ഡൽഹിയിൽ  എത്തിയത്. 

1979 മാർച്ച് 22ന്   അദ്ദേഹം ആകാശവാണി വിട്ട്,ഇന്ത്യൻ എക്സ്പ്രസിന്റെ  ഡൽഹി ബ്യൂറോയിൽ ചേർന്നു - റോവിങ്ങ് കറസ്പോണ്ടന്റായി. അന്ന് എസ്. മുൾഗാവ്ക്കറായിരുന്നു പത്രാധിപർ.മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഇംഗ്ലീഷ് മാദ്ധ്യമപ്രവര്ത്തനം തുടങ്ങുന്നതങ്ങനെ.പിന്നെ ഫൈനാന്ഷ്യല്എക്സ്പ്രസ്, ഇന്ത്യ ടുഡേ,ദ പയനീയര്പത്രങ്ങളിലും അദ്ദേഹം  പ്രവര്ത്തിച്ചു. 

ഇന്ത്യാചരിത്രത്തിലെ അവിസ്മരണീയമായ ഒരു സംഭവത്തിന്  സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു, ഇന്ത്യൻ  എക്സ്പ്രസിലെ തുടക്കം.ആദ്യ ദിവസം പാർലമെൻ്റിൽ എത്തിയപ്പോൾ ഇരു സഭകളിലും ലോക് നായക് ജയപ്രകാശ് നാരായണൻ ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ചരമോപചരപ്രസംഗങ്ങൾ നടക്കുകയായിരുന്നു.കോൺഗ്രസിനെ പുറത്താക്കി അധികാരത്തിൽ വന്ന ജനതാപാർട്ടിയുടെ മുഖ്യ ശില്പിയായ ജയപ്രകാശ്‌ നാരായണൻ   അടിയന്തരാവസ്ഥയിലെ ജയിൽവാസത്തെത്തുടർന്ന്  വൃക്കരോഗത്തിന്  ചികിൽസയിലായിരുന്നു.മുംബൈയിലെ ഒരു ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചെവെന്ന വാർത്ത എത്തിയിട്ട്  അധിക നേരമായിരുന്നില്ല.പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ ശബ്ദമിടറിയതായി തോന്നി.അപ്പോൾ പ്രസ് ഗാലറിയിൽ നിന്ന് ആകാശവാണിയിലെ സീനിയർ സഹപ്രവർത്തകനായിരുന്ന കെ.എസ് ഛെത്രി അസ്വസ്ഥനായി പുറത്തേക്ക് പോയി.പിന്നാലെ പുറത്തേക്കിറങ്ങിയ പത്രലേഖകരിലാരോ അടക്കം പറഞ്ഞു;ജെ.പി മരിച്ചിട്ടില്ല! 

 അപ്പോഴേക്കും പാർലമെൻ്റ് അനുശോചനം നടത്തി പിരിഞ്ഞു.ആ വാർത്ത വന്ന വഴി ദുരൂഹമായിരുന്നു. ജെസ് ലോക് ആശുപത്രിയിൽ നിന്ന് എങ്ങനെ തെറ്റായ ഈ വാർത്ത വന്നു അന്ന് ആർക്കും മനസ്സിലായില്ല. 

 ആകാശവാണിയിലായിരിക്കെ, 1978ൽ പട്നയിൽ മൂന്നാഴ്ച താമസിച്ച് ജെ.പിയുടെ ആരോഗ്യനില ഗോവിന്ദൻകുട്ടി റിപ്പോർട്ട് ചെയ്തിരുന്നു.അന്ന് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു.  മണിക്കൂറുകൾ നീണ്ട ഡയാലിസിസിലൂടെ ജീവൻ നിലനിർത്തിപ്പോരുകയായിരുന്നു ,അദ്ദേഹംഅവിടെച്ചെന്നപ്പോൾ,ജെ.പിയുടെ വിശ്വസ്ഥനായ സഹായിയെ പരിചയപ്പെട്ടു-മാന്നാർകാരനായ മാത്യു. “ഡോ. സി.പി താക്കൂറിനോടൊപ്പം ദിവസം മൂന്നുനേരമെങ്കിലും ഞാൻ അദ്ദേഹത്തെ കാണുമായിരുന്നു. മണിക്കൂറുകൾ നീണ്ട ഡയാലിസിസിനിടയിലും ഏറെ വിലപ്പെട്ട രോഗിയെ നോക്കിനിൽക്കാൻ മാത്യു എന്നെ കൂട്ടിക്കൊണ്ടുപോയി”.

ദേശീയ,സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒട്ടേറെ വാർത്തകൾ മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന ഗോവിന്ദൻ കുട്ടിയുടെ പത്രജീവിതത്തിലുണ്ട്.അതിലൊന്ന് കിട്ടിയത് തികച്ചും യാദൃച്ഛികമായി. അന്ന് എസ്.എഫ്.ഐ നേതാവായിരുന്ന എൻ.പി ചെക്കുട്ടി ഒരു സമ്മേളനത്തിൽ പങ്കേടുക്കാൻ ഡൽഹിയിലെത്തി. “ ഞാൻ ദേശാഭിമാനി ബ്യൂറോയിലിരിക്കുമ്പോൾ അവിടെയെത്തിയ അദ്ദേഹം ഒരു പുസ്തകത്തിൻ്റെ അന്വേഷണത്തിലായിരുന്നു.അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും ന്യായീകരിച്ച്,രണ്ട് റഷ്യൻ ചരിത്രകാരന്മാർ എഴുതിയ പുസ്തകം സി.പി.ഐയുടെ പ്രസിദ്ധീകരണശാലയായ പീപ്പിൾസ് പബ്ളിഷിങ്ങ് ഹൗസായിരുന്നു ഇറക്കിയത്.സി.പി.ഐ നയം മാറ്റി,ഇന്ദിരയെ തള്ളിക്കളഞ്ഞ സമയമായിരുന്നു,അത്.അതിനാൽ പുസ്തകം അവർ പിൻവലിച്ചെന്ന സംശയവും ചെക്കുട്ടിക്കുണ്ടായിരുന്നു”. 

അജയ് ഭവനിലും ന്യൂ ഏജിലും തെരഞ്ഞ് ആ പുസ്തകം ഗോവിന്ദൻകുട്ടി കണ്ടെടുത്തു. പുസ്തകത്തിൻ്റെ വിൽപ്പന നിർത്തിയതായി പ്രസിദ്ധീകരണശാലയിൽ അന്വേഷിച്ച് ഉറപ്പു വരുത്തി.സി.പി.ഐ ഇന്ദിരാസ്തുതി പിൻവലിക്കുന്നു എന്ന ഒന്നാം പേജ് വാർത്ത പത്രത്തിൽ വന്നപ്പോൾ മാത്രമായിരുന്നുപാർട്ടിക്കാർക്ക്  കാര്യം പിടികിട്ടിയത്. “അടിയന്തരാവസ്ഥയിൽ ജോലിപോയി നാടുവിടേണ്ടിവന്ന പത്രാധിപർക്ക് ആ റിപ്പോർട്ട് ഏറെ ഇഷ്ടമായി.എഡിറ്റോറിയൽ യോഗത്തിൽ അദ്ദേഹം എന്നെ അഭിനന്ദിച്ചു”. 

സി.പി., കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്  ഇടതുപക്ഷത്തേക്ക് പോകുന്നതിനെ പാർട്ടി ചെയർമാൻ എസ്. ഡാങ്കെയും കെ.കല്യാണസുന്ദരവും എതിർത്തു. മുംബൈയിലായിരുന്ന ചെയർമാൻ പാർട്ടി ജനറൽ സെക്രടറിയുടെ നിലപാടുകളെ തള്ളി,ഇന്ദിരാഗാന്ധിയെ പിന്തുണച്ചുകൊണ്ട് പ്രസ്താവനകളിറക്കി നേതൃത്വത്തെ വെട്ടിലാക്കി.ആർ.കെ ഗാർഗ്ഗും  മൊഹിത് സെന്നും ഡാങ്കെ പക്ഷത്തായിരുന്നു.അന്ന് എ..ടി.യു.സി  ജനറൽ സെക്രടറിയായിരുന്ന കെ.ജി ശ്രീവാസ്തവയും ചെയർമാൻ്റെ ഒപ്പമായിരുന്നു.നിർണ്ണായകമായ ഒരു കേന്ദ്ര നിർവ്വാഹകസമിതി യോഗത്തിന്  ഡാങ്കെ ഡൽഹിയിലെത്തി. ഒരു ബദൽ രേഖ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ നീക്കമെന്ന് സൂചന കിട്ടി.അതീവ രഹസ്യമായിരുന്നു ആ നീക്കം.പക്ഷേ,അത് ചോർത്തിക്കിട്ടാൻ ഇടയുണ്ടെന്ന് ശ്രീവാസ്തവയുമായും ഗാർഗ്ഗുമായും സംസാരിച്ചപ്പോൾ തോന്നി.അതോടെ ആവേശം കയറി.ആനന്ദ് ബസാർ പത്രികയുടെ  ലേഖകൻ തരുൺ ഗാംഗുലിയും ഒപ്പമുണ്ടായിരുന്നു

 ശ്രീവാസ്തവ ഞങ്ങളെ,ഡാങ്കെ താമസിക്കുന്ന  ഹോട്ടലിലെത്തിച്ചു.ആളറിയാതിരിക്കാൻ വായ് മുഴുവൻ മൂടിക്കെട്ടിയായിരുന്നു അദ്ദേഹം വന്നത്”.ഡാങ്കെയ്ക്കൊപ്പം മകൾ  റോസ ദേശ്പാണ്ടെയുമുണ്ടായിരുന്നു.അദ്ദേഹത്തിന്  പേടിയൊന്നുമുള്ളതായി തോന്നിയില്ല. “ കാരണം,അദ്ദേഹത്തിന്  നഷ്ടപ്പെടാൻ ചങ്ങലപോലും ഉണ്ടായിരുന്നില്ല.ഞങ്ങളുടെ ദുരുദ്ദേശ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ, അദ്ദേഹം ചിരിച്ചു”.ബദൽ രേഖ നൽകാൻ അദ്ദേഹം റോസയോട് ആംഗ്യം കാണിച്ചു.രേഖയുടെ രണ്ടു കോപ്പി കിട്ടി.അടുത്ത ദിവസം രണ്ടു പത്രങ്ങളിലും വലിയ പ്രാധാന്യത്തോടെ ഡാങ്കെയുടെ ബദൽ  രേഖ അച്ചടിച്ചുവന്നു.

 ബാക്കിയെല്ലാം ചരിത്രം.പാർട്ടി വിരുദ്ധപ്രവർത്തനത്തിൻ്റെ പേരിൽ ഡാങ്കെയും റോസയും പുറത്താക്കപ്പെട്ടു.പിന്നാലെ മൊഹിത് സെന്നും. 

 പാർട്ടി പരിപാടിയും ഭരണഘടനയും മാറ്റി എഴുതാൻ നേതൃത്വം നിയോഗിച്ചത് എൻ.ഇ ബലറാമിനെയായിരുന്നു.സന്യാസമുപേക്ഷിച്ച് കമ്യൂണിസ്റ്റായ അദ്ദേഹം അന്ന് രാജ്യസഭാംഗമായിരുന്നു.താമസം വിതൽഭാായ് പട്ടേൽ ഹൗസിൽ.കമ്യൂണിസത്തെ ജനാധിപത്യവൽക്കരിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.പക്ഷേ ,അദ്ദേഹമൊന്നും വിട്ടുപറഞ്ഞില്ലങ്കിലും വിടാതെ പിൻതുടർന്നു.ഉച്ചഭക്ഷണത്തിന്  ശേഷം നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കെ, ഗോവിന്ദൻകുട്ടി വിഷയം വീണ്ടുമെടുത്തിട്ടു.പാർട്ടി അച്ചടക്കത്തിന്റെ  പേരിൽ നടന്നുവരുന്ന കൊള്ളരുതായ്മകളെപ്പറ്റി പറഞ്ഞ്, ബലറാം ശബ്ദമുയർത്തി. “ കൈയ്യും കാലും വായുവിൽ എറിഞ്ഞുകൊണ്ട് അദ്ദേഹം ക്ഷുഭിതനായി.പാർട്ടി ജനറൽ സെക്രടറിയുടെ  സ്വേച്ഛാധിപത്യത്തിൻ്റെ മറ്റൊരു പേരാണു  ഡെമോക്രാറ്റിക് സെൻട്രലിസം.ഇതാണു വില്ലൻ.വെച്ചേക്കില്ലതിനെ. ഇതവസാനിപ്പിച്ചാലെ പാർട്ടിയിൽ പ്രാണവായു കടക്കൂ”.  

ബലറാം സമർപ്പിച്ച പുതുക്കിയ പാർട്ടിപ്പരിപാടിയും ഭരണഘടനയും ചർച്ച ചെയ്യാൻ 1992 ഏപ്രിലിൽ ഹൈദരാബാദിൽ പാർട്ടി കോൺഗ്രസ് ചേർന്നപ്പോൾ,അവ സ്വീകരിക്കപ്പെട്ടില്ല.ഇന്ദ്രജിത് ഗുപ്തയ്ക്ക് പിന്നാലെ പുതിയ ജനറൽ സെക്രട്ടറിയാകുമെന്ന് കരുതിയിരുന്ന ബലറാം അനഭിമതനായി.1994 ജൂലൈയിൽ അദ്ദേഹം മരിച്ചു. രണ്ടു വർഷത്തിനുശേഷം .ബി ബർധൻ ജനറൽ സെക്രട്ടറിയായി.  

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച് ,1991ജൂൺ 21 ന് പി.വി നരസിംഹറാവു പ്രധാനമന്ത്രിയായി. രാഷ്ട്രീയം ഉപേക്ഷിച്ച് ഒതുങ്ങിക്കൂടിയിരുന്ന അദ്ദേഹം അതോടെ ഊർജ്ജസ്വലനായി.ആളിക്കത്തിയ വിവാദങ്ങളുടെ കാലമായിരുന്നു,അത്. അദ്ദേഹത്തിന്  ഓഹരിദല്ലാൾ ഹർഷദ് മേത്ത ,ഒരു കോടി രൂപ കൈക്കൂലിയായി നൽകിയെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്ത്യൻ എക്സ്പ്രസിൽ വന്നത് പ്രകമ്പനം സൃഷ്ടിച്ചു. ഓഹരി കുംഭകോണത്തിൽ സാമ്പത്തിക തിരിമറിക്ക് കേസിൽ അകപ്പെട്ട അയാൾ അതിൽ നിന്ന് രക്ഷപെടാൻ ഒരുകോടി രൂപ , വ്യവസായിയായ ഒരു രാജ്യസഭാംഗത്തിനൊപ്പം , പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി, സ്യൂട്ട്കേസിലാക്കി റാവുവിനു നൽകി.അദ്ദേഹം അതിൽ തൊട്ട് അനുഗ്രഹിച്ചു എന്നായിരുന്നു വാത്ത.

-അത് എഴുതിയത് കെ.ഗോവിന്ദൻകുട്ടി.അന്ന് പത്രാധിപർ പ്രഭു ചാവ്ള. ഇന്ത്യ ടുഡേയിൽ നിന്നുവന്ന അദ്ദേഹം ഭാരതീയ ജനതാപാർട്ടിക്കാരനായിരുന്നു.എല്ലാ നേതാക്കളുമായും അടുപ്പം പുലർത്തിയിരുന്ന അദ്ദേഹത്തിൻ നരസിംഹ രാവുവിനോട് ആദ്യം വലിയ അടുപ്പവും ആദരവുമായിരുന്നു.പിന്നെ  എങ്ങനെയോ തെറ്റി”.ഒരു ഞായറാഴ്ച  ന്യൂസ് റുമിലെത്തിയപ്പോൾ മുംബൈയിൽ നിന്ന് ചാവ്ള വിളിച്ചു-ഒരു കിടിലൻ വാർത്തയുമായി വരുന്നുണ്ട്.കാത്തിരിക്കണം. 

കേട്ടറിഞ്ഞ വിവരമായിരുന്നു,അത്.ആരോ പറഞ്ഞു;പ്രഭു കേട്ടു.ഞാൻ കഥയായി കൊരുത്തെടുത്തു.തന്നെത്തന്നെ നാണം കെടുത്താവുന്ന ഒരു നുണ,രാഷ്ട്രീയ ലാഭം ഉണ്ടാകാമെങ്കിൽ പോലും ഒരു എഡിറ്ററും തൻ്റെ പത്രത്തിൽ തള്ളിക്കേറ്റുകയില്ലല്ലോ.പ്രധാനമന്ത്രി പണപ്പെട്ടി തൊട്ടനുഗ്രഹിച്ചെന്ന് എഴുതിയാൽ വാർത്തയുടെ വിശ്വാസ്യത കുറയുമെന്ന് ഞാൻ വാദിച്ചെങ്കിലും മുംബൈയിലെ ഒരു പ്രമാണി നൽകിയ വാർത്ത സത്യം തന്നെയെന്ന് അദ്ദേഹം പറഞ്ഞു”. 

 രാജ്യത്തെ പിടിച്ചുലച്ച ആ വാർത്തയിൽ ബ്യൂറോ ചീഫായ ദേവ് സാഗർ സിങ്ങിനു സംശയമുണ്ടായി.പത്രാധിപർ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം ഗോവിന്ദൻകുട്ടിയോട് ചോദിച്ചു, “ഇതിനൊക്കെ വല്ല തെളിവുമുണ്ടോ?”. എല്ലാറ്റിൻ്റെയും വീഡിയോ റാം ജത് മലാനിയുടെ കൈയിലുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.വിവാദങ്ങൾ കത്തിപ്പടർന്നപ്പോഴും നരസിംഹറാവു മൗനം പാലിച്ചു. “എന്തിലും കുലുങ്ങാത്തയാളായിരുന്നു,റാവു.കൊടുങ്കാറ്റ് വരുമ്പോൾ,അതിനെ അതിൻ്റെ വഴിക്ക് അടിച്ചുപോകാൻ വിടുകയായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതതന്ത്രം”. ജത് മലാനിക്കൊപ്പം പത്രസമ്മേളനം നടത്തിയ ഹർഷദ് മേത്ത ആരോപണങ്ങൾ ആവർത്തിച്ചു. 

 പക്ഷേ,മേത്ത സ്യൂട്ട്കേസുമായി പോയ സമയത്ത് റാവു, പുറത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്ന വിശ്വസനീയമായ വിശദീകരണം പുറത്തുവന്നു.അപ്പോൾ ബ്യൂറോ ചീഫ് ഗോവിന്ദൻകുട്ടിയോട് ചോദിച്ചു, “നമ്മൾ കബളിപ്പിക്കപ്പെട്ടു;അല്ലേ?”

പക്ഷേ,അത് സമ്മതിയ്ക്കാൻ പത്രാധിപർ ഒരുക്കമല്ലായിരുന്നു. ‘നമ്മൾ മാത്രമല്ലല്ലോ,രാജ്യം മുഴുവൻ കബളിപ്പിക്കപ്പെട്ടില്ലേ?’ എന്നായിരുന്നു പ്രഭു ചാവ്ള ചോദിച്ചത്. 

അക്കാലത്ത് താൻ വാക്കുകൾ കൂട്ടിയെഴുതുന്ന കിടാവ്മാത്രമായിരുന്നുവെന്ന്  ഗോവിന്ദൻ കുട്ടി ആത്മഹാസത്തോടെ ഒരു ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

പ്രധാനമന്ത്രി പി.വി.നരസിംഹറാവുവുമായി ശത്രുതയിലായി ,തെരഞ്ഞെടുപ്പുകളെല്ലാം മാറ്റിവയ്ക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എൻ ശേഷൻ പുറത്തിറക്കി. ആ സമയത്തായിരുന്നു,അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ ഗോവിന്ദൻകുട്ടി നിയോഗിക്കപ്പെട്ടത്.“പ്രശ്നങ്ങളോട് ഓവർറിയാക്ട് ചെയ്യുന്ന സ്വഭാവം.അധൃഷ്യൻ.ആർക്കും അങ്ങനെ സമീപിക്കാൻ കഴിയാത്ത വ്യക്തിത്വം.ആദ്യമായി കണ്ടപ്പോൾ എന്നെ അളക്കുന്ന മട്ടിലായിരുന്നു പെരുമാറ്റം”. 

അദ്ദേഹത്തിന്, എന്തുകൊണ്ടോ,ഗോവിന്ദൻകുട്ടിയെ ഇഷ്ടമായി.തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് കൊടുക്കാത്തവരെയും ക്രമത്തിലധികം ചെലവാക്കുന്നവരെയും അയോഗ്യരാക്കാൻ അദ്ദേഹം നീക്കം നടത്തി. അതാത് സംസ്ഥാനങ്ങളിൽ സ്ഥിരമായി താമസിക്കുന്നവർക്ക് മാത്രമേ അവിടെനിന്ന് രാജ്യസഭാംഗങ്ങളാകാൻ പറ്റൂ എന്ന വ്യവസ്ഥയും അദ്ദേഹം കൊണ്ടുവന്നു. ഭരണാധികാരികളെയും രാഷ്ട്രീയ പാർട്ടികളെയും ശേഷന്റെ നടപടികൾ ചൊടിപ്പിച്ചു. എങ്കിലും ജനങ്ങളുടെ പിന്തുണ അദ്ദേഹത്തിനായിരുന്നു. അദ്ദേഹം കളം നിറഞ്ഞു നിൽക്കുമ്പോൾ, ഡൽഹിയിലെ പബ്ലിക്കേഷൻസ് അദ്ദേഹത്തിൻറെ ജീവചരിത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു കടുത്തുരുത്തിക്കാരൻ കെ. പി .ആർ നായർ ആയിരുന്നു അതിൻറെ ഉടമസ്ഥൻ'. പ്രസാധകൻ ശേഷനെ സമീപിച്ചപ്പോൾ തിരക്കിനിടയിൽ തനിക്ക് എഴുതാൻ കഴിയില്ലെന്നും ഗോവിന്ദൻകുട്ടിയെ ചുമതല ഏൽപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.  

 ഔദ്യോഗിക വസതിയിൽ  രാവിലെയും വൈകുന്നേരവും ദിവസം മൂന്നു-നാല് മണിക്കൂർ ശേഷൻ ന്റെ  കഥ പറഞ്ഞു. നൂറോളം മണിക്കൂർ നീണ്ടുനിന്ന സംഭാഷണം ശബ്ദലേഖനം ചെയ്ത്, എഴുതിത്തുടങ്ങി."വീട്ടിൽചമ്രം പിടിച്ചിരുന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്.അദ്ദേഹത്തിന്റെ പൊട്ടിത്തെറികളും പൊട്ടിച്ചിരികളും ,മന്ത്രിമാരെ ഒതുക്കുന്ന രീതികളും കണ്ടു നിന്നു”.അങ്ങനെയാണ് ആ ജീവചരിത്രഗ്രന്ഥം (T.N.Seshan;An intimate story) എഴുതിയത്.  

എല്ലാ പത്രങ്ങളിലും പുസ്തകത്തെക്കുറിച്ച് വാർത്ത വന്നു. പുസ്തപ്രകാശനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു .ചന്ദ്രശേഖർ, ഇന്ദ്രജിത് ഗുപ്ത,എൽ. കെ അദ്വാനി   തുടങ്ങിയവർ പ്രസംഗിക്കാമെന്ന് ഏറ്റു. പക്ഷേ, സമയമായപ്പോൾ അദ്വാനി ഒഴികെയുള്ളവർ പിൻവലിഞ്ഞു . പ്രകാശനത്തിന്റെ തലേന്ന് ചെന്നൈ ഹൈക്കോടതിയിൽ മുഖ്യമന്ത്രി ജയലളിത നൽകിയഹ ർജിയിൽ, പുസ്തകപ്രകാശനം നിരോധിച്ചു.തമിഴ്നാടിനെ താഴ്ത്തിക്കെട്ടുന്ന  പരാമർശങ്ങൾ  അതിൽ ഉണ്ടെന്നായിരുന്നു പരാതി.  ഹർജി ഹൈക്കോടതിയിലെ ഒരു ജഡ്ജി ഞായറാഴ്ച ദിവസം തന്റെ  വസതിയിലാണ് കേട്ടത്. 

പക്ഷേ, പുസ്തക പ്രകാശനത്തോടനുബന്ധിച്ചുള്ള ചർച്ചയുമായി മുന്നോട്ട് പോകാൻ തീരുമാനമായി.തെക്കൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് എത്തിയ അദ്വാനിയെ നേരിട്ട് കണ്ടു. ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ തന്റെ മേൽ സുഹൃത്തുക്കളുടെ സമ്മർദ്ദം ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.വരണം എന്ന് അദ്ദേഹത്തോട് അപേക്ഷിച്ചപ്പോൾ ചടങ്ങ് തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് താൻ അവിടെ എത്തിയിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.പ്രകാശനത്തിന് മുൻപ് തന്നെ പുസ്തകം  കടകളിൽ എത്തിയിരുന്നു. പുസ്തകത്തിന്റെ  കോപ്പികളുമായിട്ടായിരുന്നു പലരും എത്തിയത്. ചർച്ചയിൽ പുസ്തകഭാഗങ്ങൾ ഉദ്ധരിച്ച്  പലരും സംസാരിച്ചു.ചടങ്ങിൽ സംസാരിച്ച അരുൺ ഷൂരി  പറഞ്ഞു, ഈ പുസ്തകത്തിനെതിരായ നീക്കം തകർക്കാൻ ഒറ്റ വഴിയേ ഉള്ളൂ- നിങ്ങളെല്ലാവരും പുസ്തകത്തിന്റെ  ഓരോ കോപ്പി ഇന്ന് തന്നെ വാങ്ങുക. 

തമിഴ്നാട്ടിൽ പുസ്തകം വലിയ കോലാഹലം സൃഷ്ടിച്ചു .കരുണാനിധി, ഗോപാലസ്വാമി, . വി രാമസ്വാമിയുടെ  ഭാര്യ  തുടങ്ങിയവർ കോടതിയിലെത്തി.പുസ്തകത്തിന്റെ  കോപ്പികൾ ചിലർ കത്തിച്ചു. ചെന്നൈയിൽ സന്ദർശനത്തിനെത്തിയ ടി.എൻ ശേഷന് പ്രതിഷേധം കാരണം പകൽ മുഴുവൻ വിമാനത്താവളത്തിൽ കാത്തിരുന്ന ശേഷം ഡൽഹിക്ക് മടങ്ങേണ്ടി വന്നു.ശേഷൻ   അണ്ണാദുരൈയെ ആക്രമിച്ചു എന്നായിരുന്നു ദ്രാവിഡ പാർട്ടികളുടെ ആക്ഷേപം.വിപണിയിലുള്ള പുസ്തകം മുഴുവൻ പിൻവലിക്കാൻ ചില കോടതികൾ ഉത്തരവിട്ടു.അതോടെ, വിവാദ ഭാഗങ്ങൾ ഒഴിവാക്കി പുസ്തകം വീണ്ടും അച്ചടിച്ചു.ആന്ധ്ര ഹൈക്കോടതിയിലായിരുന്നു ഏറ്റവും അവസാനം കേസ് ഉണ്ടായിരുന്നത്. അതിന്റെ  വിധി വന്നപ്പോഴേക്കും എല്ലാവർക്കും പുസ്തകത്തിലുള്ള താല്പര്യം കുറഞ്ഞിരുന്നു. 

രാജീവ് വധം അന്വേഷിച്ച ജെയിൻ  കമ്മീഷന് മുമ്പാകെ, പുസ്തകത്തിലെ ഒരു പരാമർശത്തിന്റെ പേരിൽ, ഗോവിന്ദൻകുട്ടിക്ക് ഹാജരാകണ്ടിയും വന്നു.രാജീവ് ഗാന്ധി വധത്തിന് പിന്നിൽ വിദേശ കരങ്ങൾ ഉണ്ടെന്ന ഒരു സംശയം അദ്ദേഹം പുസ്തകത്തിൽ പങ്കുവെച്ചിരുന്നു."എന്നെ യിൻ കമ്മീഷൻ ആറുമണിക്കൂർ വിസ്തരിച്ചു. ശേഷന് അറിയാവുന്നത് എന്തൊക്കെ എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു ശ്രമം". കമ്മീഷന്റെ അന്വേഷണം നീണ്ടു പോയി. റിപ്പോർട്ടിൽ ഡി.എംകെയെ രാജീവ് വധവുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണം ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ ഐ.കെ ഗുജ്റാൾ മന്ത്രിസഭയ്ക്കുള്ള പിന്തുണ അവർ പിൻവലിച്ചതും ചരിത്രം."ഒടുവിൽ, കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അങ്ങനെ ഒരു നിരീക്ഷണവും അതിൽ ഉണ്ടായിരുന്നില്ല ". 

കെ. കരുണാകൻ്റെ ജീവചരിത്രവും പിൽക്കാലത്ത് ഗോവിന്ദൻകുട്ടി എഴുതിയിട്ടുണ്ട്.ഒരു പ്രസാധക ആവശ്യപ്രകാരമായിരുന്നു, അത് ."ജീവചരിത്രരചനയ്ക്കായി നീണ്ടകാലത്തെ ഗവേഷണമൊന്നും നടത്തിയില്ല.അദ്ദേഹത്തെ മുഷിപ്പിക്കുകയും ചൊടിപ്പിക്കുകയും അദ്ദേഹത്തിന് കണ്മഷമുണ്ടാക്കുകയും ചെയ്ത റിപ്പോട്ടുകൾഞാൻഎഴുതിയിരുന്നു.പക്ഷേ,അതൊക്കെ അദ്ദേഹം വ്യക്തിപരമായി എടുക്കുകയോ അതിൻ്റെ പേരിൽ ശത്രുത പുലർത്തുകയോ ചെയ്തില്ല.അങ്ങനെയുള്ള വിരോധം വച്ചുപുലർത്തുന്നയാളായിരുന്നില്ല,ലീഡർ". 

'ഒരിക്കൽ നിയമസഭ സമ്മേളിക്കുമ്പോൾ മുഖ്യമന്ത്രി കരുണാകരൻ ആരെയും അറിയിക്കാതെ മുംബൈയ്ക്ക് പറന്നു. സംസ്ഥാന രഹസ്യപ്പോലീസിന്റെ  ഒരു ഡി.വൈ.എസ്.പിയായിരുന്നു അത് വിളിച്ചു പറഞ്ഞത്. വിമാനത്തവളത്തിൽ അന്വേഷിച്ചപ്പോൾ, അത് സത്യമാണ് മനസിലായി. മുഖ്യമന്തിയുടെ വീട്ടിൽ വിളിച്ചപ്പോൾ അദ്ദേഹം തൃശൂർക്കോ മറ്റോ പോയതാണെന്ന് പറഞ്ഞു. 

വാർത്ത വന്നതോടെ വലിയ ബഹളമായി. തിനെ ചുറ്റിപ്പറ്റി  അപസർപ്പക കഥകൾ ഉണ്ടായി. എം.വി. രാഘവൻ സഭയിൽ ഇത് ഉന്നയിച്ചു. ആർക്കും ഉത്തരം പറയാനുണ്ടായിരുന്നില്ല. വിവാദം കത്തിനിൽക്കേ, അന്തർധാനം ചെയ്ത വേഗത്തിൽ, ദുരൂഹതയോടെ,' ഞാൻ ഇവിടെയുണ്ട്' എന്ന് പറഞ്ഞുകൊണ്ട് കരുണാകരൻ സഭയിലേക്ക് ഓടി വന്നു! 

പ്രതിപക്ഷം,പക്ഷേ, അടങ്ങിയിരുന്നില്ല ദേശാഭിമാനി  അപ്പുക്കുട്ടൻ വള്ളിക്കുന്നിനെ മുംബൈയ്ക്കയച്ച് അന്വേഷണം നടത്തി, ലേഖന പരമ്പര എഴുതി. പക്ഷേ, സംശയങ്ങൾ തീർന്നില്ല. ഏതാനും മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോട് പത്രക്കാർ കരുണാ കരന്റെ  യാത്രയെപ്പറ്റി ചോദിച്ചു. അവർ പറഞ്ഞു:കരുണാകർജിയെ ഞാനൊരു രാഷ്ട്രീയ ആവശ്യത്തിന് പറഞ്ഞയച്ചതാണ്!

അതോടെ ആ വിവാദം കെട്ടടങ്ങി. 

രാജീവ് ഗാന്ധി വധത്തിന് ശേഷം സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ശ്രമിച്ചപ്പോൾ കരുണാകരൻ അതിനെ അനുകൂലിച്ചില്ല.അതിൻ്റെ പേരിൽ, തന്നെ ചിലർ വില്ലനാക്കാൻ നോക്കിയതായി അദ്ദേഹം ഗോവിന്ദൻകുട്ടിയോട് പറഞ്ഞിട്ടുണ്ട്.  

"അങ്ങ് കരിങ്കാലി എന്ന് അറിയപ്പെടാൻ കാരണമെന്താണ്?",ലീഡറോട് ഈ ചോദ്യം ചോദിച്ചു കൊണ്ട്,ഏഷ്യാനെറ്റിൽ ഗോവിന്ദൻകുട്ടി അവതരിപ്പിച്ചിരുന്ന 'കാഴ്ചവട്ടം' പരിപാടിയുടെ ഒരു എപ്പിസോഡ് ആരംഭിക്കാമെന്ന് പറഞ്ഞപ്പോൾത്തന്നെ പരിപാടിയുടെ പ്രൊഡ്യൂസർ എതിർത്തു. അദ്ദേഹം തട്ടിക്കയറും,കാണികൾ എതിർക്കും എന്നൊക്കെ അദ്ദേഹം ഭയന്നു. പക്ഷേ, കരുണാകരൻ ഈ ചോദ്യം കേട്ട് ചിരിച്ചു."അതും ഒരു ബഹുമതി എന്ന മട്ടിലായിരുന്നു അദ്ദേഹത്തിൻ്റെ പെരുമാറ്റം.തന്നെ അങ്ങനെ വിളിക്കുന്നതിൽ അദ്ദേഹം രസിക്കുക പോലും ചെയ്തിരുന്നു". 

വി.എസുമായും ഗോവിന്ദൻകുട്ടിക്ക്  ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്നു."എങ്ങനെയോ അദ്ദേഹം എനിക്ക് അല്പം സ്വാതന്ത്ര്യം അനുവദിച്ചിരുന്നു എന്ന് തോന്നുന്നു.വി.എസ് പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ, .കെ.ജി സെന്ററിലെ മുറിയിൽ ഏറെ നേരം സംസാരിച്ചിരിക്കുമായിരുന്നു. ഒരിക്കൽ ഇതുകണ്ട്, എം.വി രാഘവൻ അസ്വസ്ഥനായി ,ചോദിച്ചു ,"അങ്ങേരുമായി നിങ്ങൾ ഇത്രനേരം എന്താണ് സംസാരിക്കുന്നത്?" 

ഇടമലയാർ അഴിമതി കേസിൽ ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങി കൊടുത്ത സുദീർഘമായ നിയമയുദ്ധം വി.എസായിരുന്നു നടത്തിയത്. ഇതിൽ അദ്ദേഹം ഇടപെടാൻ കാരണം ഗോവിന്ദൻകുട്ടിയായിരുന്നു. സി. പി. എം നേതാവ് വി.വിശ്വനാഥ മേനാൻ, ഒരിക്കൽ തൻ്റെ ബന്ധുവും ഇടമലയാർ പദ്ധതിയുടെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറും ബാലകൃഷ്ണപിള്ളയുടെ നോട്ടപ്പുള്ളിയുമായിരുന്ന വി.ജി.കെ മേനോനെ ഗോവിന്ദൻകുട്ടിയുടെ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു .പദ്ധതിയിലെ അഴിമതികളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. പക്ഷേ, പത്രത്തിൽ കൊടുക്കാൻ വേണ്ടത്ര തെളിവുകൾ ഉണ്ടായിരുന്നില്ല. അതു കിട്ടും വരെ കാത്തിരിക്കുന്നതും ശരിയായി തോന്നിയില്ല. ഇക്കാര്യം വി. എസിനെ അറിയിച്ചപ്പോൾ താൻ അത് ഏറ്റെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. "മേനോൻ പറഞ്ഞ കാര്യങ്ങളെ ആസ്പദമാക്കി ഞാൻ പ്രസ്താവന തയ്യാറാക്കി. ഇന്ത്യൻ എക്സ്പ്രസ് ഓഫീസിലെത്തി അത് കേട്ടെഴുതിയത് ദേശാഭിമാനി ലേഖകനായിരുന്ന എസ്.ആർ ശക്തിധരൻ". അങ്ങനെ, ഇടമലയാർ അഴിമതിയെക്കുറിച്ച് വി.എസിൻ്റെ പ്രസ്താവന വന്നു. പിന്നെയും കുറച്ചു പ്രസ്താവനകൾ കൂടി തയ്യാറാക്കിക്കൊടുത്തു. 

ഇതിനിടയിൽ ഇടമലയാർ അണക്കെട്ടിൽ നിന്ന് ടണലിലൂടെ വൈദ്യുതി നിലയത്തിലേക്ക് രഹസ്യമായി വെള്ളം തുറന്നു വിട്ടപ്പോൾ ചോർച്ച ഉണ്ടായി. ആദ്യ എഡിഷൻ പത്രം അടിക്കും മുൻപായിരുന്നു വാർത്ത കിട്ടിയത്. മന്ത്രിയുമായി ഇടഞ്ഞ കോൺട്രാക്ടർ ഗോപിയായിരുന്നു ഇത്  വിളിച്ചറിയിച്ചത്. ഒന്നു രണ്ടു ഫോൺ വിളികളിൽ, സംഭവം സത്യമെന്നറിഞ്ഞ് റിപ്പോർട്ടു ചെയ്തു.അത് വലിയ സംഭവപരമ്പരകൾക്ക് തുടക്കം കുറിച്ചു. ജസ്റ്റിസ് കെ.സുകുമാരനെ സർക്കാർ അന്വേഷണ കമ്മീഷനായി നിയമിച്ചു. അവസാനം, ഇടമലയാർ  അഴിമതിക്കേസിൽ ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടു. 

ബദൽരേഖയുടെ പേരിൽ സി.പി.എം-ൽ നിന്ന് എം.വി രാഘവൻ പുറത്താക്കപ്പെടുമെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഗോവിന്ദൻകുട്ടിയായിരുന്നു. കണ്ണൂർ എ.കെ.ജി സ്മാരക ആശുപത്രിക്ക് വിദേശത്തു നിന്ന് ആരോ അയച്ച വാഷിങ്ങ് മെഷീൻ തീരുവ കൊടുക്കാതെ എടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻകുട്ടിയുടെ സുഹൃത്തായ കസ്റ്റംസ് അസിസ്റ്റൻ്റ് കളക്ടറെ, അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ കാണാൻ എം.വി..ആറിനൊപ്പം പോയി. അതിനായി വീട്ടിൽ വരുമ്പോൾ, ൻ്റെ മേൽ നടപടി ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിനൊപ്പം പോയത് ,'ബൂർഷ്വാ പത്രലേഖകനുമായി പാർട്ടി രഹസ്യം പങ്കിടാൻ നക്ഷത്ര ഹോട്ടലിൽ സന്ധിച്ചതായി വ്യാഖ്യാനിച്ച്, അദ്ദേഹത്തിനെതിരായി പിന്നീട് അതും ഒരു കുറ്റാരോപണമായി 

ബദൽ രേഖയുടെ പേരിൽ അദ്ദേഹത്തിനെതിരെ ഇ.എം.എസിൻ്റെ നേതൃത്വത്തിൽ നീക്കങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. നിർണ്ണായകമായ സംസ്ഥാന കമ്മറ്റി യോഗം നടക്കവേ, മലയാള മനോരമയിലെ കെ.ആർ ചുമ്മാർ ഓഫീസിൽ കയറി വന്ന് പറഞ്ഞു: സഹായിക്കണം. മാർക്സിസ്റ്റ് പാർട്ടിക്കാരാരും എനിക്ക് വിവരമൊന്നും തരില്ല. .കെ.ജി സെൻ്റ്റിനു പുറത്ത് ജോയി ശാസ്താംതാപടിക്കലിനെ നിർത്തിയിട്ടുണ്ട്.

എം.വി രാഘവനും പി.വി കുഞ്ഞിക്കണ്ണനും മാത്രം പുറത്തേക്കിറങ്ങിപ്പോയതായി അദ്ദേഹം അറിയിച്ചു. ഗോവിന്ദൻകുട്ടിഎം വി ആറിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു,                  "നിങ്ങൾ എഴുതിയതു പോലൊക്കെ വരാൻ പോകുന്നു. സെക്രട്ടറിയോട് ചോദിക്കിൻ". 

അപ്പോഴേക്കും എം.എൽ.എ ഹോസ്റ്റലിൽ നിന്ന് എം.മനോഹരൻ ഗോവിന്ദൻകുട്ടിയെ വിളിച്ചു. വൈദ്യുത ബോർഡിലെ സി.പി.എം യൂണിയൻ അംഗമായിരുന്ന അദ്ദേഹം മിക്ക സമയത്തും എം.എൽ എ ഹോസ്റ്റലിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഹോസ്റ്റലിലെത്തിയ ഉടൻ അദ്ദേഹം പി.വി കുഞ്ഞിക്കണ്ണനൊപ്പം കൂടി . അദ്ദേഹം സത്യം പറഞ്ഞു: എന്നെയും എം.വി ആറിനെയും ആറു മാസത്തേയ്ക്ക് സസ്പെൻ്റ് ചെയ്തു .അഞ്ചു പേരെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചു. 

വൈകാതെ എം.വി രാഘവൻ  പാർട്ടിക്ക് പുറത്തായി പക്ഷേ ,സി.എം.പി രൂപീകരിച്ച് പൊരുതാനായിരുന്നു അദ്ദേഹത്തിൻ്റെ തീരുമാനം. അദ്ദേഹം നിയമസഭയിൽ ആക്രമിക്കപ്പെട്ടപ്പോഴും. പക തീർക്കാനായി സി.പി.എം പറശ്ശിനിക്കടവിലെ സർപ്പോദ്യാനത്തിന് തീയിട്ടപ്പോഴും ഗോവിന്ദൻകുട്ടി തീവ്രമായ ഭാഷയിൽ എഴുതി."അച്ചടിയിൽ അവ രൗദ്രത പൂണ്ടു. വാർത്ത തരുകയോ വാർത്തയ്ക്ക് വിഷയമാകുകയോ ചെയ്യുന്ന ആളെന്നതിനെക്കാൾ കൂടുതൽ എന്തൊക്കെയോ ആയി, എനിക്ക് എം.വി.ആർ".പാർട്ടിക്കാര്യങ്ങൾ ഗോവിന്ദൻകുട്ടിയുമായി നിരന്തരം ചർച്ച ചെയ്യുമായിരുന്നു അദ്ദേഹം .മലയാള മണ്ണ് എന്ന പാർട്ടി പ്രസിദ്ധീകരണത്തിൽ സി.കെ ചക്രപാണിയുടെ പേരിൽ രാഷ്ട്രീയ കോളം എഴുതിയതും ഗോവിന്ദൻകുട്ടിയായിരുന്നു. 

1992 ൽ ചെന്നൈയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് കവർ ചെയ്യാൻ പോയത് കെ.ആർ ചുമ്മാറിനൊപ്പമായിരുന്നു. സമ്മേളന നഗറിൽ അതാ നിൽക്കുന്നു, നെറ്റിയിൽ നിറയെ ചന്ദനവും ചാർത്തിയെത്തിയ രിഷ്ഠ നേതാവ്. ഗോവിന്ദൻകുട്ടി അത് കണ്ടു. പക്ഷേ,അത് ചുമ്മാറിൻ്റെ കണ്ണിൽപ്പെട്ടില്ല. കുളിച്ചു കുറിയിട്ട് കമ്യൂണിസം പറയാനെത്തിയ പി.ഗോവിന്ദപ്പിള്ള അടുത്ത ദിവസത്തെ വാർത്താവിഷയമായി. വൈകീട്ട് അദ്ദേഹവുമായി സംസാരിച്ചപ്പോൾ, പാർട്ടിക്കുള്ളിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി അദ്ദേഹം വാചാലനായി. പത്രത്തിൽ വന്നു കാണാൻ ആഗ്രഹിക്കുന്ന മറ്റൊന്നിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പ്രസംഗിച്ചപ്പോഴും അദ്ദേഹം അക്കാര്യം  തുറന്നടിച്ചു - മനഷ്യരാക്ഷസനെന്ന് തിരിച്ചറിയപ്പെട്ടു കഴിഞ്ഞ സ്റ്റാലിനിനെ എന്തിന് ചുമക്കുന്നു ? 

തന്റെ  വികാരവും വിചാരവും പാർട്ടിക്കാർ മാത്രം അറിഞ്ഞാൽ പോരെന്ന് അദ്ദേഹം വിചാരിച്ചിരിക്കും. പ്രസംഗം കഴിഞ്ഞിറങ്ങിയ അദ്ദേഹം അതിൻ്റെ സാരം ഗോവിന്ദൻ കുട്ടിയോട് പറഞ്ഞു കൊടുത്തു - ഇന്ത്യൻ എക്സ്പ്രസ് അടുത്തനാൾ ആ വാർത്ത ആഘോഷമായി നൽകി; ' PG pleads for de- Stalinization '. 

കേന്ദ്ര കമ്മിറ്റിയിൽ എടുക്കുമെന്ന് കരുതപ്പെട്ടിരുന്ന പി.ജി അതോടെ തരംതാഴ്ത്തപ്പെട്ടു.

പാർട്ടി കോൺഗ്രസ് ചർച്ചചെയ്ത, ഒട്ടേറെ കാര്യങ്ങൾ അന്ന് ഇന്ത്യൻ എക്സ്പ്രസിൽ വന്നിരുന്നത് പാർട്ടിക്കാർക്കിടയിൽ ചർച്ചയായി .യോഗം കഴിഞ്ഞ്, ഒരു ട്രെയിനിലായിരുന്നു പത്രക്കാരും പാർട്ടിക്കാരും ചെന്നൈയിൽ നിന്ന് മടങ്ങിയത്."ചർച്ച കേട്ടിരുന്ന എന്നോട് എം.സത്യനേശൻ പറഞ്ഞു - ഗോവിന്ദൻകുട്ടി എന്നൊരാളുണ്ട്. അയാൾക്ക് പോളിറ്റ് ബ്യൂറോയിൽ എവിടെയോ പിടിപാടുണ്ട്! 

- എല്ലാ പാർട്ടി രഹസ്യങ്ങളും അറിയാവുന്ന ഒരാളായിരുന്നു എന്നും ഗോവിന്ദൻകുട്ടിയെ തൻ്റെ മുറിയിൽ വിളിച്ചു വരുത്തി പാർട്ടി കോൺഗ്രസിൽ ഓരോ ദിവസവും നടന്നതും അടുത്ത ദിവസം നടക്കാനിരിക്കുന്നതുമായ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തിരുന്നത് സാക്ഷാൽ എം. ബാവ പുന്നയ്യ !"അതൊക്കെ നാലാളറിഞ്ഞാൽ പാർട്ടി തകരുകയില്ലെന്നു മാത്രമല്ല അവ പുറത്ത് അറിയേണ്ടതാണെന്ന് കൂടി അദ്ദേഹം വിചാരിച്ചിരിന്നിരിക്കും". 

ഡൽഹിയിൽ വച്ചുണ്ടാ അടുത്ത ബന്ധമാണ് ബസവ പുന്നയ്യയുമായി മാധവൻ കുട്ടിക്കുണ്ടായിരുന്നത്. പാർട്ടിക്കു കിട്ടിയ ഒരു ബംഗ്ലാവിൻ്റെ ഒരു ഭാഗത്തായിരുന്നു അദ്ദേഹവും ഭാര്യയും താമസിച്ചിരുന്നത്.മിക്ക ദിവസവും അദ്ദേഹത്തെ കാണുമായിരുന്നു. പത്തു വർഷത്തിനു ശേഷം പാർട്ടി കോൺഗ്രസ് വേദിയിൽ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു,"എൻ്റെ പുസ്തകമെവിടെ?". തെലങ്കാന സമരത്തെക്കുറിച്ചുള്ള ഒരു പുസ്തകം അദ്ദേഹം വായിക്കാൻ തന്നിരുന്നത് മടക്കിക്കൊടുത്തിരുന്നില്ല.ആ പുസ്തകം പിന്നീട് കണ്ടെടുത്തപ്പോഴേക്കും അദ്ദേഹം വിടവാങ്ങിയിരുന്നു.

 മാദ്ധ്യമപ്രവർത്തകനായി അടുത്തറിഞ്ഞ പ്രധാനമന്ത്രിമാരിൽഏറ്റവും ബഹുമാനം തോന്നിയത് പി.വി.നരസിംഹ റാവുവിനോടാണ്.അതിനു കാരണം, സാമ്പത്തിക ഉദാരവല്ക്കരണ നയമാണ്.

 മൊറാർജി ദേശായി തത്ത്വങ്ങളിൽഉറച്ചുനിന്ന ഗാന്ധിയനായിരുന്നു.ഒരിക്കൽ‍, വിദേശപര്യടനം കഴിഞ്ഞെത്തിയ അദ്ദേഹത്തോട് ഒരു പത്രലേഖകൻ ചോദിച്ചു:മൂത്രം കുടിച്ചാൽ  ലൈംഗികരോഗങ്ങൾമാറുമോ? 

ഇത് കേട്ടിട്ടും അക്ഷോഭ്യനായി നിന്ന അദ്ദേഹം ഉത്തരം നല്കിയത് ഇങ്ങനെ:“അതറിയാൻഎന്ന പ്രത്യേകമായി കൺസൾറ്റ് ചെയ്യണം!” 

ഇന്ത്യൻഎക്സ്പ്രസ് ഉടമ രാംനാഥ് ഗോയങ്കയ്ക്ക് തന്നെ വിശ്വാസമായിരുന്നുവെന്ന് ഗോവിന്ദൻകുട്ടി ഓർക്കുന്നു. അദ്ദേഹത്തെ എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു.ഗോയങ്ക തന്ത്രശാലിയായിരുന്നുവെന്ന് ഒരു സുഹൃത്ത് മുന്നറിയിപ്പ് നൽകിയത് ഇങ്ങനെ:“സൂക്ഷിച്ചോളൂ. ഗോയങ്ക തന്റെ ഇരകളെ തെരഞ്ഞെടുക്കുന്നതു പോലും വളരെ സൂക്ഷ്മതയോടെയാണ്. കോഴിക്കോട് എഡിഷൻ തുടങ്ങാനുള്ള വെസ്റ്റ്ഹില്ലിലെ സ്ഥലവും കെട്ടിടവും ലേലം വിളിച്ച് എടുക്കാനുള്ള ചുമതല അദ്ദേഹം ഏൽപ്പിച്ചത് ഗോവിന്ദൻകുട്ടിയെയായിരുന്നു.കസ്റ്റംസിന്റെ  ഉടമസ്ഥതയിലായിരുന്നു അവ. മാതൃഭൂമിയിലെ എം.പി വിരേന്ദ്രകുമാറും പി.വി ചന്ദ്രനുമൊക്കെ അതിനു വേണ്ട സഹായങ്ങൾ നൽകിയതും ഗോവിന്ദൻകുട്ടി ഓർക്കുന്നു.

 ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് ഫൈനാൻഷ്യൽ എക്സ്പ്രസിലെത്തിയ ഗോവിന്ദൻകുട്ടി പ്രഭു ചാവ്ള പത്രാധിപരായിരിക്കെ,ഇന്ത്യ ടുഡേയുടെ ദക്ഷിണേന്ത്യൻ ഭാഷാ പതിപ്പുകളുടെ 9മലയാളം,തമിഴ്,കന്നട) എഡിറ്ററായി.അക്കാലത്ത് അദ്ദേഹം മലയാളം പതിപ്പിൽ നേരും നുണയുംഎന്ന പേരിൽ രസകരമായ ഒരു സാംസ്കാരിക കോളം എഴുതി.ഇ.എം.എസ് മരിച്ചപ്പോൾ കെ.കരുണാകരനെക്കൊണ്ട് അനുസ്മരണക്കുറിപ്പ് എഴുതിച്ചു.രണ്ട് വർഷത്തിലധികം മാത്രമേ അത് നീണ്ടുനിന്നുള്ളൂ.ശേഖർ ഗുപ്ത പത്രാധിപരായതോടെ അദ്ദേഹം ഇന്ത്യ ടുഡേ വിട്ടു.തുടർന്ന് ദ പയനിയർ പത്രത്തിൻ്റെ കേരളത്തിലെ റസിഡൻ്റ് എഡിറ്ററായും കുറച്ചുകാലം പ്രവർത്തിച്ചു.

 തിഹാർ ജെയിലിൽ ചികിൽസ കിട്ടാതെ മരിച്ച വ്യവസായ പ്രമുഖൻ രാജൻ പിള്ളയെക്കുറിച്ച്,അദ്ദേഹത്തിൻ്റെ സഹോദരൻ ജെ.രാജ്മോഹൻ പിള്ളയുമായിച്ചേർന്ന് ‘A wasted death’( പാഴായിപ്പോയ മരണം) എന്ന ശ്രദ്ധേയമായ മറ്റൊരു പുസ്തകവും ഗോവിന്ദന്കുട്ടി എഴുതിയിട്ടുണ്ട് .കെ. എം മാണിയുടെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും അദ്ദേഹം പുസ്തകം എഴുതിയിട്ടുണ.2007 ൽ പുററത്തിറങ്ങിയ,ഇംഗ്ളീഷിലുള്ള  ഈ പുസ്തകത്തിന്റെ പേര് ;K.M Mani;A study in regionalism’.

 മലയാള മനോരമ,കലാകൗമുദി അടക്കമുള്ള പ്രസിദ്ധീകരണങ്ങളിലും ബ്ളോഗിലും അദ്ദേഹം തുടർന്ന് എഴുതി. അടുത്തിടെ രോഗങ്ങൾ വിടാതെ പിടിക്കൂടും വരെ എഴുത്തിൽ സജീവമായിരുന്നു. 

അടുത്തിടെ വരെ മാദ്ധ്യമരംഗത്തെ ഓരോ ചലനവും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.ഇന്ന് എല്ലാ മാദ്ധ്യമങ്ങളും ഒരേ വിഭാഗത്തെ തന്നെ പ്രീണിപ്പിക്കാന്ശ്രമിക്കുകയാണ്.“എല്ലാവരും സൂപ്പർലേറ്റീവ്സ് ഉപയോഗിക്കുന്നു. അതുകൊണ്ട് മരണ വാർത്തകളെപ്പോലും ഭയക്കുന്നു.മാദ്ധ്യമരംഗം മത്സ്യച്ചന്ത പോലെയാണിന്ന്.

പത്രങ്ങള്സ്വയം മാറിയേ തീരൂ. ഇന്ന് മറ്റ് ധാരാളം വാർത്താവിനിമയോപാധികളുണ്ട്. മാദ്ധ്യമങ്ങളുടെ സ്വഭാവവും രൂപവും മാറിക്കൊണ്ടിരിക്കുന്നു.”. 

ഇന്ന് എഡിറ്റർമാരെ അദൃശ്യരാക്കുന്ന ഉടമസ്ഥരുണ്ട്.പുതുകാലത്തെ എഡിറ്റർമാർമുൻഗാമികളെപ്പോലെയല്ല.എല്ലാവരും എല്ലാം ചെയ്യുന്നുണ്ട്.പണ്ട് എഡിറ്റർമാർ ഒന്നാം പേജും എഡിറ്റോറിയൽ പേജും മാത്രം നോക്കി സ്ഥലംവിടുന്നവരായിരുന്നു.ഇന്ന് അങ്ങനെയല്ല”. 

"മലയാള പത്രങ്ങളിലെ ചരമപേജുകൾ മാത്രമേ ഞാൻ ഇപ്പോൾ വായിക്കുന്നുള്ളൂ.ഓൺലൈനായി ദ ന്യൂയോർക്ക് ടൈംസും ദി ഇക്കണോമിസ്റ്റും വായിച്ചിരുന്നു. എന്നാൽ, ആകാശവാണി വാർത്തകൾ കേൾക്കാറില്ല”, തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്ന കെ.ഗോവിന്ദൻകുട്ടി പറഞ്ഞു.  

കൂട്ടായി ഭാര്യ ശാരദാമണി തങ്കച്ചിയുണ്ട്."ആകാശവാണി വിട്ടപ്പോൾഅവിടെ നിന്ന് കിട്ടിയ  പ്രണയിനിയാണ്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.അന്ന് കോഴിക്കോട്ടെ സ്റ്റാഫ് അനൗൺസർ . പിന്നെ ദീർഘകാലം തിരുവനന്തപുരം നിലയത്തിൽ .ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. ആകാശവാണിയിൽ നിന്ന് പിരിഞ്ഞു പോരുമ്പോൾ  എനിക്ക് കിട്ടിയ തുകകൊണ്ട്  ഞങ്ങൾ ഒരു മിക്സി വാങ്ങി!”, അദ്ദേഹം ചിരിക്കുന്നു. 

ആകാശവാണി ജീവിതം തൻ്റെ  പില്ക്കാല മാദ്ധ്യമപ്രവർത്തനത്തെ സഹായിച്ചിട്ടുണ്ടന്ന് ഗോവിന്ദൻകുട്ടി കൂട്ടിച്ചേർത്തു."ആകാശവാണിയിലെ പ്രക്ഷേപണ ഭാഷയുടെ ആർജ്ജവവും ഊഷ്മളതയും ഭംഗിയും ശക്തിയുമൊക്കെ അച്ചടിമാദ്ധ്യമത്തിൽഎഴുതിയ വാക്കുകളിൽപ്രതിഫലിപ്പിക്കാൻഞാൻശ്രമിച്ചു”.

ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലും വശ്യമധുരമായ ശൈലിയിൽ എഴുതാൻ അദ്ദേഹത്തിന് കഴിയും. തേജസ് ഉൾപ്പെടെയുള്ള പത്രങ്ങളിൽ തൻ്റെ മാദ്ധ്യമ ജീവിതത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'കാലക്ഷേപം: വാർത്തയുടെ വഴിയേ ഒരു സവാരി ' നോവൽ പോലെ വായിക്കാവുന്ന ആഖ്യാനമാണ്. ജീവൻ തുടിച്ചു നിൽക്കുന്ന ഓർമ്മത്തിരകൾ.അതിനിപ്പോൾ മങ്ങലേറ്റുതുടങ്ങി.....       

                                                     




എൻ.അശോകൻ:ഇന്ദ്രപ്രസ്ഥത്തിലെ സൂക്ഷ്മദൃക്ക്

 മാതൃഭൂമി’യ്ക്ക് പ്രായം 102. എൻ.അശോകന്റെ  മാതൃഭൂമിബന്ധത്തിന് അതിന്റെ  പകുതിയിലേറെ പ്രായമുണ്ട് - 56. പത്രത്തിന്റെ  ഡൽഹി പ്രത്യേക പ്രതിനിധിയായ അദ്ദേഹം ചെറുപുഞ്ചിരിയോടെ തിരിഞ്ഞുനോക്കുന്നു ,"കേരളത്തിൽ എന്നെപ്പോലെ മറ്റാരുമില്ല. തൊഴിൽ ആരംഭിച്ച പത്രസ്ഥാപനത്തിൽ അരനൂറ്റാണ്ടിനപ്പുറവും പ്രവർത്തിക്കാൻ കഴിയുന്നത് മഹാഭാഗ്യം”.

 

 കോഴിക്കോട് ചേവായൂർ സ്വദേശിയായ അശോകൻ കോളേജിൽ കെ.എസ്.യു പ്രവർത്തകനായിരുന്നു.പഠനശേഷം സ്ട്രിങ്ങർ ആയി,1969  മാതൃഭൂമിയിൽ ചേർന്നു. 1977ൽ സ്റ്റാഫ് റിപ്പോർട്ടറും രണ്ടുവർഷത്തിനകം പാലക്കാട് കറസ്പോണ്ടൻ്റുമായി. മാതൃഭൂമി സ്റ്റഡി സർക്കിളിലൂടെയായിരുന്നു തുടക്കം. അതിൻ്റെ യൂണിറ്റുകൾ  രൂപീകരിക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചു. സത്യൻ അന്തിക്കാട് അടക്കം സിനിമാ-സാഹിത്യ- രാഷ്ട്രീയ മേഖലകളിൽ പ്രസിദ്ധരായവർ അന്ന് സ്റ്റഡി സർക്കിളിളിൻ്റെ പരിപാടികളിൽ  പങ്കെടുത്തിരുന്നു.

കോഴിക്കോട്ടെ ഡെസ്കിൽ ട്രെയിനിയായിരിക്കുമ്പോൾ  എം. ജി ശശിഭൂഷൺ, എം.എൻ കാരശ്ശേരി,സി.എച്ച് ഹരിദാസ്, കെ. സി നാരായണൻ,പിൽക്കാലത്ത് മാതൃഭൂമി പത്രാധിപരായ വി.രവീന്ദ്രനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ടു കൊല്ലത്തെ ട്രെയിനിങ്ങിനു ശേഷം റിപ്പോർട്ടർ കം സബ് എഡിറ്ററായി.പിന്നീട് പാലക്കാട്, തിരുവനന്തപുരം, ഡൽഹി ബ്യൂറോകളിൽ പ്രവർത്തിച്ചു.

കെ. പി കേശവമേനോൻ ചീഫ്  എഡിറ്ററായിരുന്നപ്പോൾ  അദ്ദേഹം പങ്കെടുക്കുന്ന മിക്കവാറും എല്ലാ പരിപാടികളും കവർ ചെയ്തിരുന്നു. സുകുമാർ അഴീക്കോടും  സി. പി ശ്രീധരനും സാഹിത്യ പരിഷത്ത് ഭാരവാഹികളായിരിക്കെ, കാസർഗോഡ് നടത്തിയ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ പോയത് വാഗ്ഭടാനന്ദന്റെ മകനായ സ്റ്റാഫ് റിപ്പോർട്ടർ വി.പ്രഭാകരനുമൊത്തായിരുന്നു. സിനിമ,രാഷ്ട്രീയം.സ്പോർട്സ് ,ആത്മീയ വാർത്തകൾ എല്ലാം കൈകാര്യം ചെയ്തിരുന്നു പ്രഭാകരൻ.കേശവമേനോന് പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ ഉഉള്ളതിനാൽ രാവിലെ മാത്രമേ ഓഫീസിൽ വന്നിരുന്നുള്ളൂ. അക്കാലത്ത് വീരേന്ദ്രകുമാർ മാതൃഭൂമിയിലെ ഒരു ഡയറക്ടർ മാത്രമായിരുന്നു. 

അടിയന്തരാവസ്ഥയ്ക്ക് ശേഷം,1977ൽ ജനത ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ മാതൃഭൂമിക്കകത്തു തന്നെ ഒരു വലിയ മാറ്റം അനുഭവപ്പെട്ടിരുന്നു. അക്കാലത്തായിരുന്നു വി. പി. രാമചന്ദ്രൻ എക്സിക്യൂട്ടീവ് എഡിറ്ററായി എത്തുന്നത്. കെ. പി കേശവമേനോന്റെ മരണത്തെത്തുടർന്ന് അദ്ദേഹം ചീഫ് എഡിറ്ററായി.ഡൽഹിയിൽ യു.എൻ. ഐ യിലെ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന അദ്ദേഹത്തിന്  ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.പക്ഷേ,സഞ്ജയ് ഗാന്ധിയുമായി ഒത്തു പോകാൻ കഴിയാതെ വന്നതോടെ ജോലി  ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നു. വ്യവസായ നഗരമായ റാഞ്ചിയിലേക്ക്  അദ്ദേഹത്തെ  സ്ഥലം മാറ്റി. അവിടെ നിന്നും അദ്ദേഹം അയച്ച റിപ്പോർട്ടുകൾ വികസനോൻമുഖ പത്രപ്രവർത്തനത്തിന്റെ  ഉദാത്ത മാതൃകകളാണ്.

വി.പി രാമചന്ദ്രൻ എത്തുമ്പോൾ  കോഴിക്കോട് റിപ്പോർട്ടർ  കം സബ് എഡിറ്റർ ആയിരുന്നു, അശോകൻ.ദേശീയശ്രദ്ധ ആകർഷിച്ച ചിക്കമഗളൂർ ഉപതെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം എന്നെ അയച്ചു.കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ച പശ്ചാത്തലമാകാം കാരണം. റായ്ബറേലിയിൽ തോറ്റ ഇന്ദിരാഗാന്ധിയെ പാർലമെൻ്റംഗമാക്കാൻ ചിക്കമഗളൂരിലെ കോൺഗ്രസ് എം.പി  ഡി.ബി ചന്ദ്രെഗൗഡയെ രാജിവയ്പ്പിച്ചിട്ടായിരുന്നു,അവരെ മത്സരിപ്പിച്ചത്. അന്ന് ജനതാ പാർട്ടി സ്ഥാനാർത്ഥി വീരേന്ദ്ര പാട്ടീലായിരുന്നു. അദ്ദേഹത്തിൻ്റെ പ്രചാരണത്തിനു നേതൃത്വം കൊടുത്തത് ജോർജ് ഫെർണാണ്ടസ്.ഇന്ദിരാഗാന്ധി 77,000 വോട്ടിന് ജയിച്ചു .എൻ്റെ ആദ്യത്തെ പ്രധാന രാഷ്ട്രീയ റിപ്പോർട്ടിങ്ങ് അതായിരുന്നു.

ഇലക്ഷൻ കഴിഞ്ഞ്, ചിക്കമഗളൂരിൽ നിന്ന് തിരിച്ചെത്തിയ അന്ന് രാത്രി (1978 നവംബർ 9) കേശവൻ മേനോൻ അന്തരിച്ചു. ആ വാർത്ത കൂടി റിപ്പോർട്ട് ചെയ്തതിനുശേഷമാണ് വീട്ടിലേക്ക് പോയത്.അദ്ദേഹത്തിൻറെ കുടുംബത്തെ തൊട്ടടുത്തറിയാമായിരുന്നു. വീട്ടുകാരുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു.

 


വി.പി.ആറുമായും  നല്ല അടുപ്പം ഉണ്ടായി.
അദ്ദേഹം എല്ലാ ദിവസവും രാവിലെ 11 മണിക്ക് വിളിച്ച് നിർദ്ദേശങ്ങൾ തരും. എല്ലാ കാര്യങ്ങളും  ചർച്ച ചെയ്യും. വൈകുന്നേരം വീണ്ടും വിളിക്കും. വ്യക്തിപരമായ കാര്യങ്ങൾ വരെ ചോദിച്ചറിയും.

  എം.പി വീരേന്ദ്രകുമാർ ആകസ്മികമായാണു 1979ൽ  മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറായത്.പത്രത്തിൽ 80 ദിവസത്തോളം നീണ്ടുനിന്ന തൊഴിൽ സമരം നടക്കുകയായിരുന്നു. തൊഴിൽ മന്ത്രി ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചു. ഇതിനിടയിലാണ് മാനേജിംഗ് ഡയറക്ടർ ആയിരുന്ന കൃഷ്ണമോഹനന് ഹാർട്ട് അറ്റാക്ക് ഉണ്ടായി മരിക്കുന്നത്. കൃഷ്ണമോഹൻറെ ബന്ധുവായിരുന്ന വീരേന്ദ്രകുമാർ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായി.ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ,കോൺഗ്രസിൻ്റെ പാർലമെന്റിലെ ഡെപ്യൂട്ടി ലീഡറായിരുന്നു കൃഷ്ണമോഹനന്റെ പിതാവ് ജിനചന്ദ്രൻ.അദ്ദേഹത്തിന്റെ സഹോദര പുത്രനായിരുന്നു വീരേന്ദ്രകുമാർ.

രാഷ്ട്രീയനേതാവും വാഗ്മിയുമായ അദ്ദേഹം കഠിനാദ്ധ്വാനിയിരുന്നു.അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാനായി അന്ന് ഞാൻ പൊതുയോഗങ്ങൾക്ക് പോകുമായിരുന്നു. കോഴിക്കോട് വന്നാൽ, സിറ്റിയിൽ തന്നെയുള്ള ലോഡ്ജിൽ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ മുറിയിൽ പോകുമായിരുന്നു.ഞാൻ അന്ന് തീരെ ജൂനിയറായിരുന്നെങ്കിലും വലിപ്പച്ചെറുപ്പം കാണിക്കാറില്ലായിരുന്നു.ഒപ്പം ഇരുന്ന് സിഗററ്റ് വലിക്കുമായിരുന്നു.

പിൽക്കാലത്ത് എം.പിയും കേന്ദ്രമന്ത്രിയുമായി ഉയർന്ന അദ്ദേഹം ഡൽഹിയിൽ വരുമ്പോൾ സ്ഥിരമായി ബാരി ആൻഡ് സൺസ് എന്ന പുസ്തകശാല സന്ദർശിക്കുമായിരുന്നു.അപ്പോഴൊക്കെ അദ്ദേഹത്തെ അനുഗമിക്കാറുണ്ടായിരുന്നു.നിരവധി പുസ്തകങ്ങൾ ഒരുമിച്ച് വാങ്ങുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശീലം.

അദ്ദേഹത്തിൻ്റെ പുസ്തകരചനാരീതി കണ്ടിട്ടുണ്ട്.വീരേന്ദ്രകുമാർ പറയുന്നത് എഴുതിയെടുക്കാൻ സഹായിയുണ്ടായിരുന്നു . എഴുതുന്നത്  പരിശോധിച്ച്, സ്വന്തമായി തിരുത്തലുകൾ വരുത്തിയതിനു ശേഷം മാത്രമായിരുന്നു പ്രസിദ്ധീകരണത്തിന് അയച്ചിരുന്നത്.  'ഹൈമവത ഭൂമിയിലൂടെ'  എഴുതുന്നതിനിടെ  മൂന്ന് തവണ കേദാർനാഥിൽ പോയി. അപ്പോഴെല്ലാം  കൂടെ പോയിരുന്നു.

അശോകൻ റിപ്പോർട്ടിങ്ങ് രംഗത്താണ് കൂടുതൽക്കാലവും പ്രവർത്തിച്ചത്.മൂന്നു പതിറ്റാണ്ടിലേറെ ദേശീയ രാഷ്ട്രീയത്തെ അടുത്തറിഞ്ഞു,ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു.1981ൽ ഡൽഹി ബ്യൂറോയിൽ എത്തിയ അശോകൻ 1985 മുതൽ 1988 വരെ തിരുവനന്തപുരം ബ്യൂറോയിൽ പ്രവർത്തിച്ചശേഷം പ്രമോഷനോടെ തിരിച്ചെത്തി,പില്ക്കാലത്ത് ബ്യൂറോ ചീഫും പ്രത്യേക പ്രതിനിധിയുമായി തലസ്ഥാനത്തെ തന്റെ കർമ്മഭൂമിയാക്കി."ഞാൻ ഡൽഹിയിലെത്തുമ്പോൾ വി.കെ മാധവൻകുട്ടി സ്പെഷ്യൽ റെപ്രസന്റേറ്റീവിന്റെ പോസ്റ്റിൽ ബ്യൂറോ ചീഫായി പ്രവർത്തിക്കുകയായിരുന്നു. ഞങ്ങൾ രണ്ടുപേർ മാത്രമാണ് ബ്യൂറോയിലുണ്ടായിരുന്നത്. വളരെ സിസ്റ്റമാറ്റിക്കായി ജോലി ചെയ്യുന്ന,ചിട്ടയുള്ള, ഒരാളായിരുന്നു മാധവൻകുട്ടി. അദ്ദേഹത്തിൻ്റെ ഡൽഹിയിലെ ബന്ധങ്ങൾ വളരെ വിപുലമാണ്.  കൃത്യം 9 മണിക്ക് ഓഫീസിൽ എത്തും. 11 മണിവരെ ടെലിഫോണിൽ എല്ലാ സുഹൃത്തുക്കളെയും വിളിക്കും. പല മേഖലകളിലുള്ളവർ, പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥർ, അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിൽ ഉണ്ടായിരുന്നു.എല്ലായിടത്തും നല്ലബന്ധങ്ങൾ. അദ്ദേഹം,പക്ഷേ ,അത് വേണ്ട രീതിയിൽ ഉപയോഗിച്ചുവോ എന്ന് സംശയമുണ്ട്.   ഡൽഹിയിൽ പല മേഖലകളുടെയും തലപ്പത്ത് മലയാളികൾ തിളങ്ങി നിന്ന  കാലം കൂടിയായിരുന്നു അത്.


അശോകൻ്റെ ആദ്യ വിദേശയാത്ര
1982 ൽ ഇന്ദിരാഗാന്ധിയ്ക്കൊപ്പം മോസ്കോയിലേക്കായിരുന്നു. ആറ് പത്രപ്രവർത്തകർ മാത്രമേ പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നുള്ളൂ.യാത്രയ്ക്ക്  സഹായിച്ചത് വി.പി രാമചന്ദ്രനായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു, പ്രധാനമന്ത്രിയുടെ ഇൻഫർമേഷൻ അഡ്വൈസർ ശാരദാപ്രസാദ്. പ്രധാനമന്ത്രിയുടെ സംഘാംഗമായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പത്തിൽ നടന്നു.രാവിലെ  11 മണിക്കാണ് പാസ്പോർട്ടിനുള്ള അപേക്ഷ കൊടുത്തത്.     കേരളത്തിൽ നിന്ന് പോലീസ് ക്ലിയറൻസ് കിട്ടാൻ ഡി.ജി.പിയുമായി വി.പി ആർ നേരിട്ട് ഫോണിൽ സംസാരിച്ചു. അന്ന് മൂന്നു മണിക്ക് പാസ്പോർട്ട് റെഡിയായി.എൻ്റെ ആദ്യ വിമാനയാത്രയും അതായിരുന്നു”.

വിമാനത്തിൽ കയറിയ ഉടൻ ഇന്ദിരാഗാന്ധി ഓരോരുത്തരെയായി പരിചയപ്പെട്ടു.പ്രധാനമന്ത്രിമാരിൽ അവരെ മാത്രമേ അങ്ങനെ കണ്ടിട്ടുള്ളൂ. “എന്നെ പ്രധാനമന്ത്രിക്ക് പരിചയം ഉണ്ടായിരുന്നില്ല. പക്ഷേ, മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി കേശവമേനോനെ നന്നായിട്ടറിയാം. മാതൃഭൂമിയാണ് നെഹ്റുവിന്റെ എല്ലാ പുസ്തകങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിറക്കിയത്.  'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ 'എന്ന പുസ്തകത്തിന്റെ കോപ്പി അവർക്ക് കൊടുത്തു”.കെ .പി കേശവമേനോൻ കിടപ്പായിരുന്നപ്പോൾ ഇന്ദിരാഗാന്ധി വീട്ടിൽ ചെന്ന് കണ്ടിരുന്നു”.

 1982 സെപ്റ്റംബറിലായിരുന്നു റഷ്യയിലെത്തിയത്. നല്ല തണുപ്പുള്ള സമയം.അന്ന് ബ്രഷ്നേവായിരുന്നു അധികാരത്തിൽ. അദ്ദേഹം അവശനിലയിരുന്നുവെങ്കിലും,  ഇന്ത്യയുടെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്തവളത്തിലെത്തി. കാലിൽ ചക്രം വച്ചപോലെ നടന്നാണ് എത്തിയത്. യു.എസ്.എസ്.ആർ പ്രസിഡൻറ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതാണ് അത് സൂചിപ്പിച്ചത്. മൂന്നുമാസത്തിനകം അദ്ദേഹം മരിച്ചു.

റഷ്യൻ പ്രസിഡൻ്റ് ക്രംലിനിലിരുന്ന് ചർച്ചകളിലും മറ്റും പങ്കെടുക്കുക മാത്രമാണ് സാധാരണ ചെയ്യുന്നത്. പക്ഷേ,നെഹ്റുവിനെക്കാൾ അടുത്തുപ്രവർത്തിച്ച നേതാവായിരുന്നു, അവർക്ക് ഇന്ദിര. അത്രയും വിലമതിച്ചിരുന്നു, ഇന്ത്യയുമായുള്ള സൗഹൃദം. “ഭീമാകാരനായ ബ്രഷ് നേവ് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്നൽകിയ സ്വീകരണം, ആ കാഴ്ച,അന്നത്തെ ദൃശ്യങ്ങൾ, എല്ലാം ഇപ്പോഴും മനസ്സിൽതങ്ങി നിൽക്കുന്നു”.

ഇന്ദിരാഗാന്ധിക്കൊപ്പം  റഷ്യയിലെ മോസ്കോ, ടാനിൻ, ഉക്രൈനിലെ കീവ് തുടങ്ങിയ സ്ഥലങ്ങൾ ആ യാത്രയിൽ സന്ദർശിച്ചു.

 പിന്നീട് പല പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റിന്റെയും ഒപ്പം ഒരുപാട് വിദേശയാത്രകൾ നടത്തിയിട്ടുണ്ട്.“യാത്രയിൽ ഹോട്ടൽ ചെലവ് പത്രക്കാർ വഹിക്കണം.പ്രധാനമന്ത്രിയുടെ കൂടെ പോകുമ്പോൾ ഫ്ലൈറ്റ് ചാർജ് മാത്രമാണ് കൊടുക്കേണ്ടതില്ലാത്തത്”.

എ. ബി വാജ്പേയ്ക്കൊപ്പം എട്ട് യാത്രകൾ നടത്തി. ഫ്ലൈറ്റിൽ ഓരോ പത്രക്കാരെയും അദ്ദേഹം സംസാരിക്കാൻ വിളിക്കുമായിരുന്നു.പക്ഷേ, കൂടിക്കാഴ്ചയ്ക്കിടെ കുറിപ്പെടുക്കാൻ പാടില്ല എന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഓർമ്മയിൽനിന്നായിരുന്നു റിപ്പോർട്ട് എഴുതിയിരുന്നത്.

ഇന്ദിരാഗാന്ധി വധം, സിഖുകാർക്കെതിരായ  കലാപം, ഗുജറാത്ത് വംശീയ ലഹള,അയോദ്ധ്യാപ്രശ്നം, ബാബറി മസ്ജിദ് തകർക്കപ്പെട്ടശേഷമുള്ള രാഷ്ട്രീയസംഭവവികാസങ്ങൾ , കാർഗിൽ യുദ്ധം, 1991 ലെ ഭൗമ ഉച്ചകോടി തുടങ്ങി സമകാലിക ഇന്ത്യയുടെ ചരിത്രത്തിൻ്റെ ഗതിമാറ്റിയ പല സംഭവങ്ങളും നേരിട്ട് കാണാനും എഴുതാനും കഴിഞ്ഞു.ഒട്ടേറെ അന്തർദ്ദേശീയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സുവർണ്ണ ക്ഷേത്രത്തിലെ സിക്ക് തീവ്രവാദികക്കെതിരായ ഓപ്പറേഷൻ ബ്ളൂസ്റ്റാർ ,ഇന്ദിരാഗാന്ധി വധം...

 ഇന്ദിര കൊല്ലപ്പെടുമ്പോൾ അശോകൻ റിപ്പോർട്ടിങ്ങിനായി ചണ്ഡിഗറിൽ പോയിരിക്കുകയായിരുന്നു. റേഡിയോയിലാണ് ആ ദുരന്തവാർത്ത കേട്ടത് . പൊതുവേ ഹിന്ദുക്കൾക്ക് സിഖുകാരോട് അകൽച്ചയുണ്ടായിരുന്നു. ഇന്ദിര കൊലചെയ്യപ്പെട്ടതോടെ ശക്തമായ സിഖുവിരുദ്ധ വികാരമുണ്ടായി. ഒരുപാടാളുകൾ കൊല്ലപ്പെട്ടു.പാലിക ബസാറിലെ നിരവധി കടകൾ കൊള്ള ചെയ്യപ്പെട്ടു. മറക്കാനാകാത്ത അനുഭവങ്ങളാണവ.

1989ൽ പ്രധാനമന്ത്രിയായ വി.പി സിങ്ങ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിഎഴുതിയതിനും സാക്ഷിയാണ്  അശോകൻ.ദേശീയ രാഷ്ട്രീയത്തിൽ ഓർക്കപ്പെടേണ്ടത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്നടപ്പാക്കാൻ അദ്ദേഹം എടുത്ത തീരുമാനമാണ് .അതോടെ രാഷ്ട്രീയത്തിന് പ്രത്യേക മാനം കൈവന്നു. ജാതി സംവരണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഹിന്ദി ഹൃദയഭൂമിയിൽ,യു.പി, ബീഹാർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കർണാടക, ഒറീസ സംസ്ഥാനങ്ങളിലും അവഗണിക്കപ്പെട്ടിരുന്ന പിന്നാക്ക വിഭാഗത്തിന്റെ രാഷ്ട്രീയ വളർച്ച തുടങ്ങുന്നത്  ഇതോടെയാണ്.ഇതിനെ നേരിടാനാണ് പിന്നീട് മന്ദിർ രാഷ്ട്രീയം വന്നത്. ആ രാഷ്ട്രീയ തന്ത്രമാണിപ്പോൾ വിജയിച്ചു നിൽക്കുന്നത്.ബി.ജെ.പി തുടർച്ചയായി അധികാരത്തിലെത്തിയത് മന്ദിർ രാഷ്ട്രീയം സൃഷ്ടിച്ച ഗതിമാറ്റമാണ്.

രാഷ്ട്രീയ സംഭവങ്ങൾ മാത്രമല്ല യുദ്ധങ്ങളും അശോകൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.1990ല്‍ നടന്ന കുവൈറ്റ് -ഇറാഖ് യുദ്ധവും കാർഗിൽ യുദ്ധവും ഇതിൽ ഉൾപ്പെടും.കാർഗിൽ യുദ്ധം നടക്കുമ്പോൾ അവിടെ താമസിച്ചാണ് റിപ്പോർട്ട് ചെയ്തിരുന്നത്. യുദ്ധഭൂമിയിൽ സഞ്ചരിക്കുന്നത് വലിയ സാഹസം തന്നെയാണ്.  രാത്രി നടക്കുമ്പോൾ തൊട്ടടുത്തു നിന്നെല്ലാം  വെടിവയ്പ്പ് ശബ്ദം കേൾക്കാം. 

1991ലെ തെരഞ്ഞെടുപ്പിൽ നരസിംഹ റാവു ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിച്ചിരുന്നില്ല.എ.ഐ.സി.സി പ്രസിഡന്റായി റാവു മത്സരിക്കുന്ന സമയത്ത് പ്രവർത്തനസമിതി മെമ്പർ മാർഗരറ്റ് ആൽവയും രാജീവിന്റെ സെക്രട്ടറിയായിരുന്ന ആർ.കെ ധവാനും താങ്ങിപ്പിടിച്ചാണ് അദ്ദേഹത്തെ സീറ്റിൽ ഇരുത്തുന്നത്.എന്നാൽ പ്രധാനമന്ത്രി ആയതിനുശേഷം കൂടുതൽ ആരോഗ്യവാനായതാണ് കണ്ടത്. ആരും പിടിക്കാതെ നടക്കുമായിരുന്നു”.

നരസിംഹ റാവു  അധികാരത്തിൽ വരുമ്പോൾ ഇന്ത്യ കടത്തിൽ മുങ്ങിയിരിക്കുകയായിരുന്നു.കരുതൽ നിക്ഷേപത്തിലുള്ള സ്വർണം പണയം വച്ചിരിക്കുകയായിരുന്നു. അത് തിരിച്ചെടുത്തു .അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിങ്ങാണ് സാമ്പത്തിക ഉദാവത്കരണം കൊണ്ടുവന്നത്.ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് തുടക്കമിട്ടത് നരസിംഹ റാവു തന്നെയാണ്.“സൂത്രശാലിയും ബുദ്ധിമാനുമായിരുന്നു നരസിംഹ റാവു.18 ഭാഷകൾ അറിയാവുന്ന ബഹുഭാഷാപണ്ഡിതൻ കൂടി ആയിരുന്നു, ആറുകൊല്ലം നിർമ്മമനായി ഭരിച്ച റാവു”.

എന്നാൽ,നരസിംഹ റാവുവിന്റെ കാലത്താണ് ബാബരി മസ്ജിദ് പൊളിക്കപ്പെട്ടത്(1992 ഡിസംബർ 6). അതെക്കുറിച്ചുള്ള റാവുവിന്റെ പ്രസ്താവന ഇപ്രകാരമായിരുന്നു: "I can fight BJP. But I cannot fight Rama"(എനിക്ക് ബി. ജെ. പി യോട് പോരടിക്കാം,പക്ഷേ രാമനെ എതിർക്കാനാകില്ല).അന്ന് കല്യാൺ സിംഗ് സർക്കാരായിരുന്നു യു.പി ഭരിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ മൗനാനുവാദത്തോടെ തന്നെയാണ് പള്ളി പൊളിച്ചത്. “ബി.ജെ.പിക്കാർതർക്കമന്ദിരംഎന്നാണ് പറഞ്ഞിരുന്നത്.പലരും ബി.ജെ.പിയെ പേടിച്ച്, ബാബരി മസ്ജിദ് എന്ന് പറയാതെ തർക്കമന്ദിരം എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാലും, ബാബരി മസ്ജിദായിരുന്നു പൊളിക്കപ്പെട്ടത് എന്ന് എഴുതി”.

" ബാബ്റി മസ്ജിദിൽ അയോദ്ധ്യാ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങു നടക്കുമ്പോൾ ഭൂട്ടാസിംഗ് ആയിരുന്നു  കേന്ദ്ര ആഭ്യന്തരമന്ത്രി.മുഖ്യമന്ത്രി എൻ.ഡി തിവാരിയാണ് ശിലാന്യാസത്തിന് നേതൃത്വം കൊടുത്തിരുന്നത്. ബുർഖ ധരിച്ച സ്ത്രീകൾ,അവിടെ നടക്കുന്നത് എന്തെന്നറിയാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുവദിച്ചതിനാൽ മുസ്ളീങ്ങൾ കോൺഗ്രസിന് എതിരായി. ശിലാസ്ഥാപനം കഴിഞ്ഞു ക്ഷേത്രം കെട്ടാൻ സമ്മതിക്കാ ത്തതിനാൽ ഹിന്ദുക്കളും എതിരായി. രണ്ട് കൂട്ടരും നഷ്ടപ്പെട്ട അവസ്ഥയായി കോൺഗ്രസിന്. അയോദ്ധ്യ പ്രക്ഷോഭം വളരുന്നതിനനുസരിച്ച് കോൺഗ്രസ് തളർന്നു”.

 


2001 ഡിസംബർ 13നു പാർലമെൻറിന് നേരെ നടന്ന ഭീകരവാദികളുടെ ആക്രമണം നേരിട്ട് കണ്ട പത്രപ്രവർത്തകരിലൊരാളാണ്  അശോകൻ.
ഡൽഹിയിൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയമായിരുന്നു,അത്. സിനിമാനിർമ്മാതാവ് പി.വി ഗംഗാധരനും സത്യൻ അന്തിക്കാടും  പാർലമെൻറ് കാണാൻ വന്നിരുന്നു. പ്രധാനമന്ത്രി പാർലമെന്റിലേക്ക് പ്രവേശിക്കുന്ന വിജയ് ചൗക്കിലെ  ഗേറ്റിനടുത്ത് കാറിൽ അവരെയും കൊണ്ട് എത്തിയപ്പോൾ, പടക്കം പൊട്ടുന്ന ഒരു ശബ്ദം കേട്ടു. അവിടെയുണ്ടായിരുന്ന പോലീസ് ഞങ്ങളോട്   ഓടാൻ ആവശ്യപ്പെട്ടു.ഞങ്ങൾ കാർ തിരിച്ചു വിട്ടു.ഓഫീസിനടുത്തുള്ള സൻസദ് മാർഗിലെ ഗേറ്റിൽ കാർ നിർത്തി ഇറങ്ങിയപ്പോഴാണ് സംഭവം മനസ്സിലായത്”. അവിടെയാണ് പി. ടി. ഐ ഓഫീസ്. 

അന്ന് വൈകുന്നേരം നാലു മണിയോടുകൂടി ഒരിക്കൽക്കൂടി സംഭവം നടന്ന സ്ഥലം കാണണമെന്ന് ഒരു ഉൾവിളി ഉണ്ടായി. സന്ദേശ് പത്രത്തിന്റെ ചീഫ് ഓഫ് ബ്യൂറോ, വിജയ് സാങ് വിക്കൊപ്പമാണ്  പോയത്.അന്ന് പാർലമെന്റിന്റെ സെക്യൂരിറ്റി ചീഫ് മലയാളിയായ സാമുവലായിരുന്നു. പാർലമെൻറിനകത്ത് കയറാൻ സഹായിച്ചത് അദ്ദേഹമാണ്. അകത്ത് ചെന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു.മെയിൻ ഗേറ്റിന്റെ സൈഡിലുള്ള വരാന്തയിൽ പ്രതിമ പോലെ ഒരു രൂപം. കത്തിക്കരിഞ്ഞ മനുഷ്യബോംബായിരുന്നു അത്. പാർലമെന്റിന് അലങ്കാരമായി ഒരു പ്രതിമ  വച്ചത് പോലെ.രാവിലെ  ആക്രമണ വേളയിൽ കത്തിക്കരിഞ്ഞ  മൃതദേഹം അപ്പോഴും അവിടെ നിന്നും മാറ്റിയിരുന്നില്ല. 

മെയിൻ ഗേറ്റിന്റെ ഇടതുഭാഗത്ത് അകത്തേക്ക് പോകുന്ന വഴിയിലേക്കാണ് രാജ്യസഭയുടെ ചെയർമാൻ ഇറങ്ങുന്നത്. അവിടെ നിന്നായിരിക്കണം പോലീസിനെ വെടിവച്ചത്. അവിടെ അപ്പോഴും പാർക്ക് ചെയ്തിരുന്ന  വെള്ള അംബാസിഡർ കാറിനടുത്ത് ഒരു ഫ്ലാഗ് പോസ്റ്റ്  വീണു കിടപ്പുണ്ടായിരുന്നു. കാറിന്റെ ഗ്ലാസിന് മുകളിൽ ഒരു ലേബൽ ഒട്ടിച്ചിട്ടുണ്ടായിരുന്നു- കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കാവി  നിറമുള്ള  ലേബൽ. നിറമെല്ലാം ഒറ്റ നോട്ടത്തിൽ പാർലമെന്റിന്റെ ലേബലിൻ്റേത് തന്നെയെന്ന് തോന്നിക്കും.  എന്നാൽ അതിൽ എഴുതിയിരുന്നത് അപ്പോഴാണ് വായിച്ചത്; 'Vajpey and Adwani are cheats, We will kill you' .

"പാർലമെന്റിനു മുന്നിൽ ഉണ്ടായിരുന്ന സുരക്ഷാഭടന്മാർ ഈ ലേബലിലെ നിറം കണ്ടു തെറ്റിദ്ധരിച്ചായിരുന്നു ഭീകരരെ കടത്തിവിട്ടത്. കാറിൽ ഉണ്ടായിരുന്നവർ കാക്കി യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. അതുകൊണ്ട്, അവരെ സല്യൂട്ട് ചെയ്താണ് സുരക്ഷാ ഭടന്മാർ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്.അടുത്ത ദിവസം എൻ്റെ എക്സ്ക്ലൂസീവ് വാർത്ത ഇതായിരുന്നു". പാർലമെൻറ് ആക്രമണത്തെക്കുറിച്ച്  മാതൃഭൂമിയിൽ സത്യൻ അന്തിക്കാടും എഴുതി.

2002 ഫെബ്രുവരി 27ന്   സബർമതി എക്സ്പ്രസ്സ്ട്രെയിനിലെ രണ്ടു ബോഗികൾ ഗോധ്രയിൽ കത്തിച്ചതിനെത്തുടർന്നുണ്ടായ ഗുജറാത്ത് സംഘർഷം റിപ്പോർട്ട്ചെയ്തതും അശോകനായിരുന്നു.58 ഹിന്ദു തീർത്ഥാടകർ വെന്തുമരിച്ചതിനെത്തുടർന്ന്, സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും  ഹിന്ദു- മുസ്ളീം സംഘർഷം പൊട്ടിപ്പുറപ്പെട്ടു.മുസ്ലിം പള്ളികൾ കത്തിയമർന്നു. പോലീസിന് ഒന്നും ചെയ്യാനായില്ല. ആയിരത്തിലധികം പേർക്ക് ജീവഹാനിയുണ്ടായ കലാപം രണ്ടാഴ്ചകൾക്കകം കെട്ടടങ്ങിയെങ്കിലും, അന്തരീക്ഷം ശാന്തമായില്ല. ഇത് ഹിന്ദു, മുസ്ലിം ബന്ധത്തിൽ വലിയ അകൽച്ച ഉണ്ടാക്കി.

നരേന്ദ്ര മോദിയുടെ കാലത്തോടെ വലിയ മാറ്റങ്ങൾ ഉണ്ടായിയെന്ന് അശോകൻ പറഞ്ഞു.ആദ്യമായി പ്രധാനമന്ത്രി അമേരിക്കയിൽ പോയപ്പോൾ മഡിസൻ ഗാർഡനിൽ നടന്ന ചടങ്ങുകളും പ്രസംഗവും റിപ്പോർട്ട്ചെയ്യാൻ പോയി. അതിൻ്റെ   ചെലവ്  മാതൃഭൂമിയായിരുന്നു വഹിച്ചത്.

വികസനം സംബന്ധിച്ച് ഹൈവോൾട്ടേജ് വാർത്തകൾ കേന്ദ്ര സർക്കാർ വലിയ തോതിൽ പുറത്തേക്കു വിടുന്നുണ്ട്.വികസനം, പദ്ധതി പ്രഖ്യാപനങ്ങൾ എന്നിങ്ങനെയുള്ള തള്ള് വാർത്തകളാണ് വരുന്നത്. അവയെ വിശദീകരിക്കാനോ വിമർശിക്കാനോ അവസരങ്ങളില്ല. വിമർശിക്കാൻ ഭയം പോലെയാണ്.വാർത്തകൾ സർക്കാറിന്റെ സ്തുതിഗീതങ്ങളായി മാറുന്നു. പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുന്നില്ല,യാത്രയിൽ പത്രക്കാരെ കൊണ്ടുപോകുന്നില്ല”.


ഇപ്പോഴത്തെ ഗവൺമെന്റിൽ
  വൻ വ്യവസായികളുടെ സ്വാധീനം ഉണ്ട്. പ്രധാനമന്ത്രി പോകുന്ന എല്ലാ സ്ഥലങ്ങളിലും ചാർട്ടേഡ്ഫ്ലൈറ്റുകളിൽ  അവരെത്തുന്നുണ്ട്. മൻമോഹൻ സിംഗിന്റെ കാലത്തും വ്യവസായികൾ സ്വന്തം വിമാനത്തിൽ എത്തിയിരുന്നു. എന്നാൽ,കൂടെയായിരുന്നില്ല, യാത്ര.അന്നും  അവർക്ക് ഗവൺമെന്റിന്റെ സഹകരണം കിട്ടുമായിരുന്നുവെന്ന് അശോകൻ പറഞ്ഞു. 

പാർലമെൻ്റ് നടപടികളുടെ റിപ്പോർട്ട് ചെയ്യുന്നത് പോലും ഇപ്പോൾ ദുഷ്കരമാണ്.ലോക്സഭ റിപ്പോർട്ട്ചെയ്യാൻ മാധ്യമപ്രവർത്തകരെ നറുക്കിട്ടാണ് തെരെഞ്ഞെടുക്കുന്നത്. സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും എല്ലാ പത്രക്കാർക്കും അവിടെ കയറാൻ ഇപ്പോൾ കഴിയില്ല. രണ്ടുദിവസം മനോരമ, ഒരു ദിവസം ദീപിക, പിന്നെ മാതൃഭൂമി എന്നിങ്ങനെ പങ്കിട്ടെടുക്കും”. വി.കെ മാധവൻകുട്ടി, ടി.വി.ആർ ഷേണായി ഒക്കെ ഉണ്ടായിരുന്ന മുൻ കാലത്ത് പാർലമെൻറിൽ പോകാൻ പാസു പോലും വേണ്ടായിരുന്നു .   ഇപ്പോൾ, പാസ്സ് ഉണ്ടെങ്കിൽപോലും,പറ്റില്ല. സെൻട്രൽ ഹാളിൽ പാസ് ഉണ്ടായിരുന്നിട്ടും കയറാൻ കഴിയാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.അവിടെ അംഗങ്ങൾക്ക് മാത്രമേ പോകാൻ കഴിയൂ. സെൻട്രൽ ഹാളിൽ പത്രക്കാർക്ക്  കയറാൻ പെർമിഷൻ പ്രത്യേകം എടുക്കണം.

മാധ്യമപ്രവർത്തകർക്ക് പോലും പാർലമെന്റ് റിപ്പോർട്ട് ചെയ്യാൻ നിയന്ത്രണമുണ്ട് എന്ന കാര്യം മാധ്യമങ്ങളിൽ  ചർച്ചയായിട്ടില്ല. ജോൺ ബ്രിട്ടാസ് പാർലമെൻറിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ, മലയാള പത്രങ്ങൾ ഇത് വാർത്തയാക്കിയില്ല. “ദേശീയ വാർത്തകളും വിമർശനങ്ങളും മാദ്ധ്യമങ്ങളിൽ വരാതിരിക്കുക എന്നതാണ് സർക്കാറിന്റെ താല്പര്യം. അതുകൊണ്ടാണ് പാർലമെൻറ് കവർ ചെയ്യാൻപറ്റാതെ പോകുന്നതും”.

ദേശീയ രാഷ്ട്രീയത്തെ ഇപ്പോൾ മാധ്യമങ്ങൾ അവഗണിക്കുകയാണെന്ന് അശോകൻ പറഞ്ഞു. അപഗ്രഥനങ്ങളും വിശകലനങ്ങളും ഉണ്ടാകുന്നില്ല.ഡൽഹിയിൽ നിന്നുള്ള വാർത്തകൾ പലതും മലയാള പത്രങ്ങളിൽ കാണുന്നില്ല. പാർലമെന്റ് അംഗങ്ങളുടെ പ്രസംഗങ്ങൾ ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ, പ്രാദേശിക പത്രങ്ങൾ അപൂർവമായി മാത്രമാണ് ഈ റിപ്പോർട്ടുകൾ കൊടുക്കുന്നത്. പാർട്ടി പത്രങ്ങൾ സ്വന്തം നേതാക്കളുടെ വാർത്തകൾ കൊടുക്കാറുണ്ട്. ആവർത്തനങ്ങളായി മാറുന്ന പല ചർച്ചകളും മാധ്യമങ്ങൾ വിട്ടുകളയുന്നുണ്ടായിരിക്കാം. ഫോക്കസ് ചെയ്യപ്പെടേണ്ട ചില വാർത്തകളും ഇതിനിടയിൽ അവഗണിക്കപ്പെടുന്നു.

രാഷ്ട്രീയത്തിൽ മുങ്ങിപ്പോകുന്ന വാർത്തകൾ ജനം വായിക്കുന്നില്ല. വ്യാഖ്യാനാത്മകമായ വാർത്തകൾ കുറയുന്നു. ചില പത്രങ്ങൾ സ്റ്റേറ്റ്മെന്റുകൾ മതിയെന്ന് തീരുമാനിക്കുന്നു. എഡിറ്റർമാരുടെ തീരുമാനങ്ങൾ പത്രത്തിന്റെ പോളിസി തീരുമാനങ്ങളാകണമെന്നില്ല.

സർക്കാർ ഇപ്പോഴൊരു ഏകാധിപത്യസമീപനമാണ് എടുത്തിട്ടുള്ളത്. “ ഗവൺമെൻറ് ഡിക്റ്റേറ്റ് ചെയ്യുന്നു, പത്രക്കാർ അനുസരിക്കുന്നു. പത്രക്കാർക്ക് വലിയ റോളൊന്നുമില്ല. കടുത്ത നിയന്ത്രണങ്ങൾക്ക് മാനേജ്മെന്റുകൾ നിർബന്ധിതമാകുന്നു. പല വാർത്തകളും മൂടി വയ്ക്കേണ്ടി വരുന്നു. വാർത്തകൾ എഴുതാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു. നിലനിൽപ്പിന്റെ പ്രശ്നമാണ്. സാമ്പത്തികവും ഒരു ഘടകമാണ്”. അദ്ദേഹം പറഞ്ഞു.

ഒരു പരിധി വരെ ഇന്ദിരാഗാന്ധി ബുദ്ധിയില്ലാത്ത ആളായിരുന്നു എന്ന് ഇന്നത്തെ സ്ഥിതി വച്ചുനോക്കുമ്പോൾ ചിന്തിക്കേണ്ടി വരും. സെൻസർഷിപ്പ് ഏർപ്പെടുത്തി. പത്രങ്ങൾക്കെതിരെ പത്രമാരണ നിയമം ഉപയോഗിച്ച്, ഭീകരജീവി പരിവേഷം കാട്ടി. ഇന്ന് പക്ഷേ,തങ്ങൾക്ക് പറ്റിയ ആളുകളെക്കൊണ്ട് മാധ്യമത്തെ വിലയ്ക്കെടുക്കുകയാണ് . കൂടുതൽ മുട്ടുമടക്കിയാണ് ഇന്ന് മാധ്യമങ്ങൾ നിൽക്കുന്നത്. ഉടമസ്ഥരുടെ  താല്പര്യം എങ്ങനെയാണെന്ന് നോക്കി അവ നടപ്പിലാക്കുകയാണ് പലരും. ആ താത്പര്യങ്ങൾക്കെതിരെ വാർത്ത കൊടുത്താലുള്ള സ്ഥിതി എന്താണെന്നവർക്കറിയാം.

നിയമസഭാ,പാർലമെൻറ് റിപ്പോർട്ടിംഗിന് പകരം കൊടുക്കുന്നത്  ആന,പുലി ഒട്ടകം തുടങ്ങിയ കാര്യങ്ങൾ.  അക്രമസംഭവങ്ങളൊക്കെ  വാർത്തയാകുമ്പോൾ സഭാവാർത്തകൾക്ക് സ്ഥലം തികയാതെ വരുന്നു”.

ഇന്ത്യയിൽ സാമ്പത്തിക പത്രപ്രവർത്തനത്തിന് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കൂടുതൽ ആളുകൾ വായിക്കുന്ന അച്ചടി  മാധ്യമത്തിന്റെ വിശ്വാസ്യത ഇപ്പോഴും കൂടുതൽ തന്നെയാണ്. സാമൂഹിക  മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു. അവയ്ക്ക് വിശ്വാസ്യതയും കുറവാണ്. ആ   മാധ്യമങ്ങളിലെ വാർത്തകൾ ജനങ്ങളെ  കബളിപ്പിക്കുന്നു. വാർത്തകളുടെ വിശ്വാസ്യത വളരെ പ്രധാനമാണ്. എന്നാൽ,അച്ചടിമാദ്ധ്യമത്തെ വിദൂരഭാവിയിൽ നിലനിർത്തിക്കൊണ്ടുപോകാനാവില്ല. അവയ്ക്ക് വാർത്തകൾ വേഗത്തിൽ കവർ ചെയ്യുന്ന കാര്യങ്ങളിൽ പരിമിതിയുണ്ട്. പത്രത്തിന്റെ വിതരണവും പ്രതിസന്ധിയിലാണ്. 50വയസ്സ് കഴിഞ്ഞവരാണ് പത്രവിതരണക്കാരിൽ വലിയൊരു പങ്കും. ടെക്നോളജിയിൽ ഉണ്ടായിട്ടുള്ള മാറ്റം പത്രത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു.ഈ  തലമുറ കഴിയുന്നതോടെ വായിക്കുന്ന രീതി മാറും. ന്യൂസ്പ്രിന്റ് കിട്ടാനുള്ള സാധ്യതകൾ ഇല്ലാതെയാകും. എന്നാൽ, പത്രങ്ങൾ ഓൺലൈനിൽ നിലനിൽക്കും. 

കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ കെ. കരുണാകരൻ,എ. കെ ആൻറണി, വയലാർ രവി തുടങ്ങിയവർ ഡൽഹിയിലുള്ളപ്പോൾ പത്രപ്രവർത്തകർക്ക് അവരോട് ഇടപെടാനും കാര്യങ്ങൾ ചോദിക്കാനും ഉള്ള അവസരങ്ങൽ ധാരാളം കിട്ടിയിരുന്നുവെന്ന് അശോകൻ പറഞ്ഞു. എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം കരുണാകരൻ നൽകിയിരുന്നു . എ. കെ ആൻറണി പ്ലാൻ ചെയ്ത്, തയ്യാറെടുപ്പോടെയാണ് വരുക.അദ്ദേഹത്തിന് പറയാനുള്ളതല്ലാതെ അപ്പുറത്തേക്ക് ഒന്നും ചോദിക്കാൻ കഴിയില്ല.വയലാർ രവി സംസാരിക്കുന്ന ആളാണ്. സൗഹാർദ്ദ പൂർവ്വം പെരുമാറും. വീട്ടിലേക്ക് ഭക്ഷണത്തിനു ക്ഷണിക്കും, യാത്രകളിൽ കൂടെ കൊണ്ടുപോകും. പത്രക്കാരുമായി നന്നായി തന്നെ ബന്ധപ്പെട്ട ആളാണ് ഉമ്മൻ ചാണ്ടി.ഇവരെല്ലാം തുറന്നു സംസാരിക്കും. 

ഉദ്യോഗസ്ഥരാണ് പല വാർത്തകളുടെയും സോഴ്സ്; കോൺഗ്രസിന്റെ കാലത്തും ഇപ്പോഴും.  വിവരങ്ങൾ പലപ്പോഴും ചെറിയ കോക്കസുകളിൽ നിന്നാണ് അറിയുക.

 ഡൽഹിയിൽ ഐ.എൻ.എസ് ബിൽഡിങ്ങിൽ ഒന്നാം നിലയിലാണ്  മാതൃഭൂമി പ്രവർത്തിക്കുന്നത്. കേരളകൗമുദിയുടെ ഓഫീസ് രണ്ടാം നിലയിൽ . കേരളകൗമുദിയിലെ  നരേന്ദ്രനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. മലയാള മനോരമയുടെ ചീഫ് ഓഫ് ബ്യൂറോ ടി.വി.ആർ ഷേണായി, സ്പെഷ്യൽ കറസ്പോണ്ടന്റ് കെ. ഗോപാലകൃഷ്ണൻ ,  'ദ് വീക്കി'ലെ ആർ. പ്രസന്നൻ, സച്ചിദാനന്ദ മൂർത്തി തുടങ്ങിയവരുമായും  നല്ല സൗഹൃദം പുലർത്താൻ കഴിഞ്ഞു.ഒരിക്കൽ മോസ്കോയിലേക്ക് പോയപ്പോൾ   ഇടാനുള്ള കോട്ട് നൽകിയത് ടി.വി.ആർ ഷേണായിയായിരുന്നു. 

 സച്ചിദാനന്ദമൂർത്തിയും ജോർജ് കള്ളിവയലിലും മറ്റും അടങ്ങിയ മാദ്ധ്യമസുഹൃത്തുക്കളുമായി ഡൽഹി എയർപോർട്ടിന്റെ അടുത്തുള്ള ഒരു ഹോട്ടലിൽ കൂടാറുണ്ടായിരുന്നു. പ്രൊഫ. കെ.വി തോമസും   ഈ കൂട്ടായ്മയിൽ ഉണ്ട്. അദ്ദേഹത്തിൻറെ വിദ്യാധനം ട്രസ്റ്റ് ടി. വി. ആർ ഷേണായിയുടെ  പേരിൽ   അവാർഡ് നൽകുന്നുണ്ട്.മലയാള മനോരമയിലെ ഡി.വിജയമോഹനുമായി കുടുംബബന്ധം പോലെ അടുപ്പമുണ്ടായിരുന്നു. “എനിക്ക് പോകേണ്ട വഴിയിലായിരുന്നു അദ്ദേഹം ആദ്യം താമസിച്ചിരുന്ന ലോഡ്ജ്.  രണ്ടുപേർക്കും കുടുംബം ആകുന്നതിനു മുൻപ് പല ദിവസങ്ങളിലും അവിടെ താമസിച്ചിരുന്നു. ചിലപ്പോൾ രണ്ടുപേരും ഒരു സ്കൂട്ടറിലായിരുന്നു ഓഫീസിൽ പോയിരുന്നത്. 

രാഷ്ട്രപതിയായിരുന്ന കെ. ആർ നാരായണനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു.  അദ്ദേഹത്തിന്റെ  കൂടെ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്-ഫ്രാൻസ്,ദക്ഷിണാഫ്രിക്ക... പാരീസിൽ നാല് ദിവസം ഒരുമിച്ചുണ്ടായിരുന്നു.


മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിദുമായി കുടുംബപരമായി അടുപ്പമുണ്ടായിരുന്നു
. ഭാര്യ സുധ ആയുർവേദ ഡോക്ടർ കൂടിയായതിനാൽ പല നേതാക്കളും ചികിത്സയ്ക്കായി എത്താറുണ്ട്.  അതിനാൽ പലരുമായി അടുത്ത ബന്ധം തന്നെയുണ്ട്. വാജ്പേയ്, നരസിംഹ റാവു, ചന്ദ്രശേഖർ, വി. പി സിംഗ്, .കെ ആന്റണി, പത്നി എലിസബത്ത്, തുടങ്ങിയവരും പല ലോക നേതാക്കളും വരെ സുധാസ് ആയുർവേദ കേന്ദ്രത്തിന്റെ  ചികിത്സാ വിധികൾ സ്വീകരിച്ചവരാണ്. ഗുലാം നബി ആസാദിന്റെ നടുവേദനയ്ക്ക് ഇവിടെ ചികിത്സ  നിർദ്ദേശിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു നേതാക്കളുടെ വരവിന്   തുടക്കം കുറിച്ചത്”.

 ഡൽഹി ബ്യൂറോ ചീഫായി  2015ലാണ് എൻ. അശോകൻ വിരമിച്ചത്. തുടർന്ന്,  മാതൃഭൂമിയുടെ ഡൽഹി പ്രത്യേക പ്രതിനിധിയായി പ്രവർത്തിക്കുന്നു.

'ഡൽഹി കത്തി'ന്റെ പേരിലാണ് മലയാളികൾ തന്നെ ഓർക്കുന്നതെന്ന്  അശോകൻ പറഞ്ഞു . രാഷ്ട്രീയ സ്ഥിതിഗതികളെ സസൂഷ്മം നിരീക്ഷിച്ച്, അയച്ചു കൊണ്ടിരുന്ന 'ഡൽഹി കത്ത്' 25 വർഷത്തോളം ലക്ഷക്കണക്കിന് ആളുകൾ വായിച്ചു. അത്  മാതൃഭൂമി പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്."ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വാഴ്ചകളെയും വീഴ്ചകളെയും വ്യക്തികളെയും തൊട്ടറിയുന്ന പുസ്തകം ' എന്ന് ചിന്തകനും എഴുത്തുകാരനുമായ എം.എൻ കാരശ്ശേരി പുസ്തകത്തിന്റെ അവതാരികയിൽ എഴുതി. അശോകന്റെ തെരഞ്ഞെടുത്ത 100 ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 ചരിത്രത്തിന്റെ  എഫ്.ഐ.ആർഎന്നാണ്  ഡോ.സെബാസ്റ്റ്യൻ പോൾ ഈ പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക്  പ്രവചനസ്വഭാവമുണ്ട്. അവയ്ക്ക് പ്രശംസനീയമായ നിഷ്പക്ഷതയും സത്യസന്ധ്യതയുമുണ്ട്. 

എഴുപതിൽ 67 സീറ്റുമായി 2015അരവിന്ദ് കെജ്രിവാൾ അധികാരത്തിൽ വന്നപ്പോൾ എൻ.അശോകൻ എഴുതിയഡൽഹി കത്തിലെ അവസാന വാക്യം ഇതായിരുന്നു; “ആം ആദ്മി പാർട്ടിയും ദുഷിക്കുകയാണെങ്കിൽ, ഒരു സജീവ ജനാധിപത്യത്തിൽ ജനങ്ങൾ അവരെയും മാറ്റും.ജനാധിപത്യത്തിൽ ജനവിധി നിരുപാധികമല്ല.’

 പക്ഷേ,പത്രപ്രവർത്തകർ ഇപ്പോൾ മിക്കകാര്യങ്ങളിലും നിസ്സഹായരാണെന്ന ദുഖം അശോകനുണ്ട്.ജേണലിസ്റ്റുകൾക്ക് സ്വന്തം convictions (വിശ്വാസപ്രമാണങ്ങൾ ) അനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത കാലമാണിത്”.മൃദുഭാഷിയെങ്കിലും,സൂക്ഷ്മദൃക്കായ ഈ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജാഗരൂകനാണിപ്പോഴും.


എൻ അശോകൻ തൻ്റെ മാദ്ധ്യമജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ക്ലബ്ബ് ഹൗസ് പരിപാടിയുടെ ശബ്ദലേഖനം 'മീഡിയ വേവ്സ്' ചാനലിൽ : https://youtu.be/bGg2PYsGQnk?si=_JVg30gR3S0GgU5L




Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍