ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday, 26 January 2025

ജമാൽ കൊച്ചങ്ങാടി:സാംസ്കാരിക പത്രപ്രവർത്തനത്തിൻ്റെ അഞ്ചര പതിറ്റാണ്ട്

    

മുതിർന്ന മാദ്ധ്യമപ്രവർത്തകനായ  ജമാൽ കൊച്ചങ്ങാടി മാധ്യമം, തേജസ് ദിനപത്രങ്ങളുടെ കൾച്ചറൽ എഡിറ്ററായിരുന്നു.നോവലിസ്റ്റ്,ഗ്രന്ഥകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹത്തിന്  മാദ്ധ്യമരംഗത്ത് 55 വർഷത്തെ പാരമ്പര്യമുണ്ട്.

സ്വദേശം മട്ടാഞ്ചേരി . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പി.എ സൈനുദ്ദീൻ നൈനയാണ് പിതാവ്.1930 ഉമ്മയുമായുള്ള നിക്കാഹിന്റെ മൂന്നാം ദിവസം ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് പോയി. മൊയ്തു മൗലവിയാണ് അവിടേക്ക് ക്ഷണിച്ചത് ." അങ്ങനെ, അദ്ദേഹം മണിയറയിൽ നിന്ന് തടവറയിൽ എത്തി". കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുന്ന കാലത്ത് വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെട്ടു. ജയിൽ മോചനത്തിനു ശേഷം കൊച്ചിയിൽ നിന്ന് 'ഉജ്ജീവനം ' എന്ന പേരിൽ , ബഷീർ പത്രാധിപരായി , ഒരു പത്രം ആരംഭിച്ചു . അദ്ദേഹം അതിന്റെ പ്രസാധകനായിരുന്നു. സഹോദരൻ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നൽകിയത്. അതേക്കുറിച്ച്,'ഓർമ്മയുടെ അറകൾ ' എന്ന പുസ്തകത്തിൽ ബഷീർ എഴുതിയിട്ടുണ്ട്. ബഷീർ കൊച്ചി വിട്ട് ,അവധൂതനായി പല ദേശങ്ങളിൽ അലയാൻ തുടങ്ങിയത് അതിന് ശേഷമാണ്.

 "എനിക്ക് എട്ടു വയസ്സുള്ളപ്പോൾ, ഒരേ മാസത്തിൽ ഉപ്പയും ഉമ്മയും മരിച്ചു.പിന്നീട് ജ്യേഷ്ഠൻ മുഹമ്മദ് മുസ്തഫയുടെ തണലിലാണ് വളർന്നത്. ഉപ്പയ്ക്ക് ബന്ധമുണ്ടായിരുന്ന കൊച്ചി സെൻട്രൽ കയർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ ജ്യേഷ്ഠന് ജോലി കിട്ടി".

ജമാൽ കൊച്ചങ്ങാടിയും പരേയായ ഭാര്യ എൻ.പി ഫാത്തിമയും


മട്ടാഞ്ചേരിയിലെ ഹാജി ഈസ ഹാജി മെമ്മോറിയൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ ചന്ദ്രിക
,കൗമുദി വാരികകളിൽ കഥകൾ എഴുതിത്തുടങ്ങി .

ജി.ശങ്കരക്കുറുപ്പിന്റെ സഹോദരൻ ചന്ദ്രശേഖരക്കുറുപ്പും എൻ.പി രാമചന്ദ്രനും മലയാളം അധ്യാപകരായിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സാംസ്കാരിക പത്രപ്രവർത്തനത്തിന്റെ തുടക്കം . അതിന് കാരണക്കാരൻ രാമചന്ദ്രൻ മാസ്റ്ററായിരുന്നു. ജോൺ പനച്ചിക്കലും സഹോദരന്മാരും തുടങ്ങിയ 'സത്യധാര ' ദ്വൈവാരികയുടെ ചുമതല മാസ്റ്റർക്കായിരുന്നു.അദ്ദേഹത്തോടൊപ്പം കൂടി . അത് നിലച്ചപ്പോൾ , 'ദ്രാവിഡശക്തി' എന്ന മറ്റൊരു ദ്വൈവാരികയുടെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു.തിരുവനന്തപുരത്തുനിന്ന് ഇറങ്ങിയിരുന്ന ആ പ്രസിദ്ധീകരണത്തിന്റെ പ്രവർത്തനങ്ങളിലും മാസ്റ്ററിന്റെ ഹായിയായി.

 1961-,പത്താം ക്ലാസിൽ പഠിക്കുമ്പോൾ , ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു."പിൽക്കാലത്ത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ എം.ജെ സക്കറിയ സേട്ട് എഴുതിയ അഞ്ചു കഥകളും എന്റെ മൂന്നു കഥകളും ചേർത്ത് 'അഞ്ചും മൂന്നും' എന്നായിരുന്നു ആ പുസ്തകത്തിന് നൽകിയ പേര്". സക്കറിയ സേട്ട് അന്ന് യങ്ങ് മെൻസ് അസോസിയേഷൻ എന്ന സാംസ്കാരിക സംഘടനയുടെ പ്രധാന പ്രവർത്തകനായിരുന്നു .

പത്താം ക്ലാസോടെ വിദ്യാഭ്യാസം നിലച്ചു. ജ്യേഷ്ഠനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പിന്നെ ജോലിയിലേക്ക് തിരിഞ്ഞു. 1963'കേരളനാദം ' സായാഹ്നപ്പത്രത്തിൽ നിന്നായിരുന്നു തുടക്കം.സി.പി മമ്മുവായിരുന്നു അതിന്റെ പത്രാധിപർ.സെൻസേഷണൽ വാർത്തകൾ ഇല്ലാത്ത, വസ്തുനിഷ്ഠമായ റിപ്പോർട്ടുകൾ കൊടുക്കുന്ന , നാല് പേജ് മാത്രമുള്ള ടാബ്ലോയ്ഡ് പത്രം. നാടകകൃത്തായ എരൂർ വാസുദേവായിരുന്നു മുഖപ്രസംഗങ്ങൾ എഴുതിയിരുന്നത്.അദ്ദേഹത്തിൽ നിന്ന് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല. പിന്നീട് വന്ന സേതുമാധവൻ പത്രപ്രവർത്തനത്തിന്റെ ചില അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു തന്നു. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിക്കാൻ ശ്യാമപ്രസാദ് ജെയ്ൻ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തതാണ് അക്കാലത്തെക്കുറിച്ചുള്ള ഒരു ഓർമ്മ.

തൊഴിൽ സമരത്തെ തുടർന്ന് പത്രം നിലച്ചപ്പോൾ , അബ്ദുൽ റഹ്മാൻ എന്നൊരാൾ 'ഭാരതരാജ്യം' എന്ന പേരിൽ ഒരു പുതിയ സായാഹ്ന പത്രം ആരംഭിച്ചു. അവർ അതിന്റെ പത്രാധിപരാക്കി. 22 ആം വയസ്സിലായിരുന്നു , അത്.പിന്നീട് 'ജയ്ഹിന്ദ്','കൊച്ചി എക്സ്പ്രസ് ' തുടങ്ങിയ സായാഹ്ന പത്രങ്ങളിലും പ്രവർത്തിച്ചു ."വലിയ ദൗത്യങ്ങൾ ഒന്നും അവയ്ക്ക് നിർവഹിക്കാൻ ഉണ്ടായിരുന്നില്ല.എഴുത്തിനോടും സാഹിത്യത്തോടുമുള്ള താല്പര്യമാണ് ഈ മേഖലയിലേക്ക് എന്നെ നയിച്ചത്".

പി.എ സെയ്ത് മുഹമ്മദ് ഹിസ്റ്ററി അസോസിയേഷന്റെ ഭാരവാഹിയായപ്പോൾ അദ്ദേഹത്തിന്റെ സഹായിയായി , അവരുടെ 'സർഗ്ഗം' മാസികയുടെ പ്രസിദ്ധീകരണത്തിലും പങ്കാളിയായി.ഡോ. സുകുമാർ അഴീക്കോട് പ്രസിഡന്റായിരുന്നപ്പോൾ , കേരള സാഹിത്യ പരിഷത്തിന്റെ ഓഫീസ് സെക്രട്ടറിയായി.'ചിത്രകാർത്തിക ','ഫിലിംനാദം' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ഇടയ്ക്ക് പ്രവർത്തിച്ചു.

1980കളുടെ ആദ്യത്തിൽ അഖിലേന്ത്യ മുസ്ലീംലീഗിന്റെ മുഖപത്രമായ 'ലീഗ് ടൈംസി 'ൽ പത്രാധിപസമിതി അംഗമായി കോഴിക്കോട്ടേക്ക് പോയി.നല്ല പത്രപ്രവർത്തകരുടെ ഒരു നിര തന്നെ അതിലുണ്ടായിരുന്നു -പി.കെ മുഹമ്മദ്, കെ.കെ മുഹമ്മദ് , ടി.പി ചെറൂപ്പ, കെ.പി കുഞ്ഞിമൂസ തുടങ്ങിയവർ .വെള്ളിയാഴ്ചയായിരുന്നു 'ഫ്രൈഡേ ഫീച്ചർ ' എന്ന വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നത്. അതിന്റെ ചുമതല വഹിച്ചു. 1985  അഖിലേന്ത്യ ലീഗ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ലയിച്ചപ്പോൾ പത്രം നിർത്തി.പത്രാധിപ സമിതിയിലുള്ള മിക്കവരെയും 'ചന്ദ്രിക'യിൽ എടുത്തു."എനിക്ക് ഒരു പാർട്ടിയുമായും ബന്ധം ഉണ്ടായിരുന്നില്ല. അതിനാൽ ഞാൻ തൊഴിൽരഹിതനായി".

മെഹ്ദി ഹസ്സൻ കോഴിക്കോട്ടെത്തിയപ്പോൾ, അദ്ദേഹത്തോടൊപ്പം ജമാൽ കൊച്ചങ്ങാടി.

'ടൈംസ് ഓഫ് ഇന്ത്യ'യുടെ എറണാകുളം ലേഖകനായിരുന്ന രവിവർമ്മ കൊച്ചിയിൽ നിന്ന് ആരംഭിച്ച 'പ്രിവ്യൂ ' വാരികയുടെ പത്രാധിപരായി,ജമാൽ. ഡൽഹിയിൽ ടി.എൻ ഗോപകുമാർ , തിരുവനന്തപുരത്ത് കെ.എസ് ചന്ദ്രൻ തുടങ്ങിയവരായിരുന്നു അതിന്റെ ലേഖകർ .സ്വന്തമായി ആനന്ദ് പ്രസ്, കുട്ടികളുടെ മാസികയായ ചിലമ്പൊലി തുടങ്ങിയവയും അദ്ദേഹം നടത്തിയിരുന്നു.ആ പ്രസിലെ പ്രൂഫ് റീഡറായിരുന്നു കലൂർ ഡെന്നീസ്.വലിയ സംവിധാനങ്ങളോടെ തുടങ്ങിയ ആഴ്ചപ്പതിന്റെ ആദ്യ ലക്കത്തിൽ എഴുത്തുകാരുടെ രചനകളിലെ ദേശത്തെക്കുറിച്ചുള്ള ഒരു പരമ്പര ആരംഭിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ വൈക്കത്ത് ചെന്ന് കണ്ട്, ഫോട്ടോ സഹിതമാണ് അത് എഴുതിയത്.പി.ടി.ഐയിൽ ഫോട്ടോഗ്രാഫറായ അബ്ദുൽ കലാം ആസാദായിരുന്നു ചിത്രങ്ങൾ എടുത്തത് .ഇത് വായിച്ച എം.ടി വാസുദേവൻ നായർ,'നല്ല തുടക്കം' എന്ന് പറഞ്ഞ് അഭിനന്ദിച്ചത് ഓർക്കുന്നു."ഈ പരമ്പരയാണ് മലയാളത്തിൽ എഴുത്തുകാരുടെ ദേശങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിവച്ചത്". എം വി രാഘവൻ പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന് സ്കൂപ്പ് വാർത്തയും ഈ ഈ പ്രസിദ്ധീകരണത്തിലാണ് ആദ്യം വന്നത്. പക്ഷേ, ഏതാനും മാസങ്ങൾക്കകം അതിന്റെ പ്രസിദ്ധീകരണവും നിലച്ചു.

1987 ജൂൺ 1 ന് മാധ്യമം ദിനത്രം ആരംഭിച്ചപ്പോൾ , ഡെസ്ക്ക് ചീഫായി.ആദ്യ ലക്കത്തിന്റെ രൂപകല്പന ചെയ്തു.പി കെ ബാലകൃഷ്ണനായിരുന്നു മുഖ്യ പത്രാധിപർ. അദ്ദേഹം അപൂർവമായി മാത്രമേ കോഴിക്കോട് എത്തിയിരുന്നുള്ളൂ .കെ.എ കൊടുങ്ങല്ലൂരിനായിരുന്നു 'വാരാദ്യമാധ്യമ'ത്തിന്റെ ചുമതല. ആ പേര് നിർദ്ദേശിച്ചതും അദ്ദേഹമായിരുന്നു. അദ്ദേഹം അന്തരിച്ചപ്പോൾ (1989 ഡിസം.4) , അതിന്റേയും വാർഷികപ്പതിപ്പിന്റേയും ചുമതല ലഭിച്ചു.''ജമാഅത്തെ ഇസ്ലാമിയുടെ പത്രം ആണെങ്കിലും ആദ്യ ചെയർമാനായ പ്രൊഫ.സിദ്ദിഖ് ഹസൻ പത്രപ്രവർത്തകർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു".

 ആദ്യകാലത്ത് പത്രത്തിൽ ഒട്ടേറെ അബദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. പരിചയസമ്പന്നരല്ലാത്തവർ വാർത്താഏജൻസി നൽകുന്ന വാർത്തകൾ പരിഭാഷപ്പെടുത്തിയത് മൂലം ഉണ്ടായ തെറ്റുകളാണവ. യൂണിയൻ കാർബൈഡ് മേധാവിയായ ആന്റേഴ്സനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത അച്ചടിച്ച പത്രം മാറ്റി ,പുതിയത് ഇറക്കേണ്ടിവന്നു.

വരാദ്യമാധ്യമത്തിന്റെ ഉള്ളടക്കത്തിൽ പുതുമയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തി. ഒരിക്കൽ കാണാൻ വന്ന ഒരു ലിറ്റിൽ മാഗസിൻ പ്രവർത്തകൻ എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തെക്കുറിച്ച് ചോദിച്ചു. അപ്പോഴാണ് ആ പംക്തിയെക്കുറിച്ചുള്ള ഒരു ഫീച്ചർ ചെയ്യാൻ ആശയം ഉദിച്ചത് .ഒരു ചോദ്യാവലി തയ്യാറാക്കി എഴുത്തുകാർക്ക് അയച്ചു.പലരും ഒഴിഞ്ഞു മാറി. ചിലർ ആ പംക്തിയെ വിമർശിച്ച് ഉത്തരം നൽകി. അവ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ലേഖനം സാഹിത്യ പത്രപ്രവർത്തനരംഗത്ത് ചലനം ഉണ്ടാക്കി .

വാരാദ്യമാധ്യമത്തിലും വാർഷികപ്പതിപ്പിലും പുതിയ ചിത്രകാരന്മാരെയും എഴുത്തുകാരെയുമൊക്കെ കണ്ടെത്തി അവതരിപ്പിക്കാൻ കഴിഞ്ഞു.


2002ലാണ് മാധ്യമത്തിൽ നിന്ന് വിരമിച്ചത്. ഒരു ഇടവേളക്കുശേഷം, 2006,'തേജസി'ൽ അസോസിയേറ്റ് എഡിറ്ററായി ചേർന്നു. 2018 ൽ പ്രസിദ്ധീകരണം നിർത്തും വരെ അവിടെ തുടർന്നു. 'ആഴ്ചവട്ടം' എന്ന വാരാന്തപ്പതിപ്പിന്റേയും വാർഷികപ്പതിന്റേയും ചുമതല വഹിച്ചു.

 സ്ത്രീകളും ദളിതരും തേജസിലൂടെ പത്രപ്രവർത്തകരായി.കേരളത്തിലെ ആദ്യ വനിതാന്യൂസ് ഫോട്ടോഗ്രാഫറായ വി.എസ് രാഖി ആദ്യം നിയമിക്കപ്പെട്ടത് അവിടെയാണ്.മാധ്യമം ദിനത്രം സ്ത്രീകളെ നിയമിക്കുന്നത് അതിന് ശേഷമാണ്. ഇപ്പോഴും ചന്ദ്രികയിൽ സ്ത്രീകൾ ഇല്ല."സർക്കാർ പരസ്യങ്ങൾ നൽകാതെ ബുദ്ധിമുട്ടിച്ചതുകൊണ്ടാണ് തേജസിന് പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടി വന്നത്. അത് ജനാധിപത്യവിരുദ്ധമായ നടപടിയായിരുന്നു".മാധ്യമത്തിലും തേജസിലുമായി 25ഓളം വാർഷികപ്പതിപ്പുകൾ ചെയ്തതതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.

1980കളിലാണ് സിനിമയുമായി ബന്ധപ്പെടുന്നത്.തളിരിട്ട കിനാക്കൾ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും അതിലെ രണ്ട് ഗാനങ്ങളും എഴുതി.കൊച്ചിയിലെ അഡ്വക്കേറ്റ് അബ്ദുൽ ഖാദറാണ് ഈ സംരംഭവുമായി അടുപ്പിച്ചത് .പി .ഭാസ്കരന്റെ സഹായിയായിരുന്ന പി.ഗോപികുമാറായിരുന്നു സംവിധായകൻ. അദ്ദേഹവും സത്യൻ അന്തിക്കാടും ഭാസ്കരൻ മാസ്റ്ററുടെ സിനിമകളിൽ സഹസംവിധായകരായിരുന്നു.

സിനിമയിൽ മുഹമ്മദ് റഫിയെക്കൊണ്ട് പാടിക്കണം എന്ന് നിർമ്മാതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. ജിതിൻ ശ്യാമായിരുന്നു സംഗീത സംവിധായകൻ.അദേഹം റഫിയെ പോയിക്കണ്ടു .പക്ഷേ, തനിക്ക് മലയാളം തീരെ വഴങ്ങുന്നില്ലെന്ന് റഫി പറഞ്ഞു.ഹിന്ദിയിൽ ഒരു പാട്ടുപാടാം എന്ന് സമ്മതിച്ചു. അങ്ങനെ, ആ പാട്ടിനായി ('ശബാബ് ലേകേ വോ..)സിനിമയിൽ ഒരു സീൻ ഉണ്ടാക്കി. പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം തനൂജ(കാജളിൻ്റെ അമ്മ) അഭിനയിച്ച ഒരേയൊരു മലയാള ചിത്രവും ഇതാണ്.

1982ൽ മലയാളത്തിലെ ഏറ്റവും നല്ല ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ചാപ്പയുടെ കഥ ജമാൽ കൊച്ചങ്ങാടിയുടേതാണ്.കൊച്ചി തുറമുഖത്ത് ജോലി കാത്തുനില്ക്കുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ചരക്ക് കയറ്റിയിറക്കുന്നതിന് ചുമതലപ്പെട്ടവർ (stevedores) ലോഹ ടോക്കൺ എറിഞ്ഞു കൊടുക്കുന്ന ചാപ്പ സമ്പ്രദായത്തെക്കുറിച്ച് എഴുതിയ കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.കൊച്ചിയിൽ വച്ച് പി.എ ബക്കറിനോട് ആ കഥ പറയുമ്പോൾ ദേശാഭിമാനി പത്രാധിപർ പി.ഗോവിന്ദപ്പിള്ളയുമുണ്ടായിരുന്നു. അടുത്തകാലത്ത് ഇറങ്ങിയ 'തുറമുഖം ' സിനിമയിലും ചാപ്പയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ജീവചരിത്രങ്ങൾ, നോവലുകൾ, വിവർത്തനങ്ങൾ ഉൾപ്പെടെ 30ഓളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. 25 പ്രമുഖരുടെ അഭിമുഖസംഭാഷണങ്ങൾ ഉൾപ്പെടുത്തിയ 'ക്ലാസിക് അഭിമുഖങ്ങൾ ', കാർട്ടൂണിസ്റ്റുകളുടെ ജീവിതത്തെക്കുറിച്ചുള്ള ,'സത്യം പറയുന്ന നുണയന്മാർ ' തുടങ്ങിയവയാണ് ഗ്രന്ഥങ്ങൾ ."പത്രങ്ങളിൽ നിന്ന് വിട്ടു നിൽക്കേണ്ടിവന്ന ഇടവേളകളിലാണ് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതിയിട്ടുള്ളത് ".


വൈക്കം മുഹമ്മദ് ബഷീറുമായി നല്ല ബന്ധമായിരുന്നു. കോഴിക്കോട്ടെത്തിയ ആദ്യ ദിവസം തന്നെ അദ്ദേഹത്തെ പോയി കണ്ടു .സൈനുദ്ദീൻ നൈനയുടെ മകനാണെന്ന് അറിഞ്ഞപ്പോൾ, അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. അങ്ങനെ, കുടുംബ മിത്രമായി. അദ്ദേഹം മരിച്ച ശേഷം ബേപ്പൂരിലെ വീട്ടിൽ, അദ്ദേഹത്തിന്റെ അപ്രകാശിതമായ കൃതികൾ അന്വേഷിച്ചെത്തി. ഒരു കഥ തന്നെ ഏഴ് പ്രാവശ്യം അദ്ദേഹം മാറ്റി എഴുതിയത് കണ്ട് അത്ഭുതപ്പെട്ടു."എഴുത്തിൽ പഴയ ആൾക്കാർക്കുള്ള പ്രതിബദ്ധത പുതിയ തലമുറയ്ക്ക് ഇല്ല " , ജമാൽ കൊച്ചങ്ങാടി പറഞ്ഞു.

 

ജി.യദുകുലകുമാർ: ചരിത്രാന്വേഷണത്തിൻ്റെ മാദ്ധ്യമവഴികൾ

 

ആർ.എസ്.പിയുടെ ആമുഖ്യത്തിൽ കെ.ബാലകൃഷ്ണനും കൈനിക്കര പത്മനാഭ പിള്ളയും മുഖ്യ പത്രാധിപൻമാരായി ആരംഭിച്ച കൗമുദി ദിനത്രത്തിൽ നിന്നാണ് 1961 ജി. യദുകുലകുമാറിന്റെ മാദ്ധ്യമ ജീവിതം ആരംഭിക്കുന്നത്. വായനയും സംഗീതവും സ്പോർട്സും പിന്നെ രാഷ്ട്രീയവും കുട്ടിക്കാലത്തു തന്നെ ജ്യേഷ്ഠന്മാരിൽ നിന്ന് പകർന്നു കിട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന മൂത്ത ജ്യേഷ്ഠൻ ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ പുസ്തകങ്ങളും എൽ.പി. റെക്കാർഡുകളും കൊണ്ടുവരും. അങ്ങനെ സൈഗാൾ,പങ്കജ് മല്ലിക്, ശെമ്മങ്കുടി,എം.എസ് സുബ്ബലക്ഷ്മി, വസന്ത കോകിലം തുടങ്ങിയവരുടെയൊക്കെ ആലാപനങ്ങൾ എന്നും കേട്ടു.'സോജാ രാജകുമാരി 'യും 'ഗുസർ ഗയാ സമാന' യും പ്രിയങ്കരമായി. സ്പോർട്ട്സ്മാനായ അദ്ദേഹം 1946  യുദ്ധസേവനം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോൾ പുസ്തകക്കെട്ടുകൾ കൊണ്ടുവന്നു. 

 പത്ത് -പതിനാന്ന് വയസ്സുള്ളപ്പോൾ ,തൊട്ടു മൂത്ത ജ്യേഷ്ഠനായ ജി.ഭാസ്കരൻ നായർക്കൊപ്പം മുദ്രാവാക്യം വിളിക്കാൻ പോയത് ഓർമ്മയുണ്ട്. മറ്റൊരു ജ്യേഷ്ഠനായ ജി.വേണുഗോപാൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നെ ആർ.എസ്.പിയുടെയും സജീവ പ്രവർത്തകനായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുകയും ഭീകരമായ മർദ്ദനങ്ങൾക്കിരയാകുകയും ചെയ്തു.കൗമുദി പത്രം ആരംഭിച്ചപ്പോൾ അതിന്റെ തിരുവനന്തപുരം കറസ്പോണ്ടന്റായി. "അങ്ങനെയാണ് ഞാനും കൗമുദിയിൽ എത്തുന്നത്. അവർ പേട്ടയിലേക്ക് വിളിച്ചുവരുത്തി.കോളേജിൽ നിന്ന് നേരെ പത്രത്തിൽ എത്തുകയായിരുന്നു. 75 രൂപയായിരുന്നു ശമ്പളം".

 കെ.വിജയരാഘവൻ സഹപ്രവർത്തകനായിരുന്നു.പരമാവധി ഒൻപതിനായിരത്തോളം കോപ്പികൾ മാത്രം ഉണ്ടായിരുന്ന ചെറിയ പത്രം .എങ്കിലും, അത് കോളിളക്കം സൃഷ്ടിച്ച അനേകം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഇ.എം.എസ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി സി.അച്യുതമേനോന്റെ ആദ്യ ബജറ്റിന്റെ വിശദാംശങ്ങൾ ചോർത്തി പത്രത്തിൽ പ്രസിദ്ധീകരിച്ചത് ജി.വേണു ഗോപാലായിരുന്നു. അതിനെതിരെ കേസും അറസ്റ്റുമുണ്ടായി. 

1962 ഒക്ടോബറിൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണ്ണറാക്കി പഞ്ചാബിലേക്ക് അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി തീരുമാനിച്ചുവെന്ന സ്ക്കൂപ്പ് വാർത്ത കെ. ബാലകൃഷണന്റേതായിരുന്നു. തുടർന്ന് അധികാരമേറ്റ ആർ. ശങ്കർ മന്ത്രിസഭയ്ക്കെതിരായ അഴിമതി ആരോപണങ്ങളും കൗമുദിയിലാണ് വന്നത്.

മലയാള പത്രങ്ങൾ അന്ന് എന്നും സ്പോർട്ട്സ് വാർത്തകൾ സ്ഥിരമായി നൽകിയിരുന്നില്ല. ന്യൂയോർക്ക് ടൈംസിന്റേയും ടൈംസ് മാഗസിന്റേയും മുൻ ലക്കങ്ങൾ മദ്രാസിലെ കോൺസുലേറ്റിൽ നിന്ന് വരുത്തുന്നുണ്ടായിരുന്നു. അതിൽ വരുന്ന ലേഖനങ്ങൾ കൂടി വായിച്ച് 'കഴിഞ്ഞ ആഴ്ച ' എന്ന പംക്തി എഴുതി.

സാമ്പത്തിക പ്രശ്നങ്ങൾ കാരണം 1963ൽ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു.കുളത്തിങ്കൽ പോത്തൻ എന്ന വ്യവസായി അത് ഏറ്റെടുക്കാൻ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അങ്ങനെ, ജോലി തേടി മദിരാശിയിലെത്തി. ജ്യേഷ്ഠൻ ഭാസ്കരൻ നായർക്ക് അന്ന് അവിടെ റെയിൽവേയിലായിരുന്നു, പണി. അവിടെ നിന്ന് ബോംബെയ്ക്കു പോയി. അന്ന്, സുഹൃത്തായ ടി.പി മാധവൻ ദി ഇന്ത്യൻ എക്സ്പ്രസിന്റെ പരസ്യ വിഭാഗം മേധാവിയായി യിരുന്നു."പത്രപ്രവർത്തകനാകാൻ അവിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്തുവെങ്കിലും എന്റെ കഴിവില്ലായ്മ കൊണ്ട് അത് കിട്ടിയില്ല. സി.വി യുടെ 'രാമരാജ ബഹദൂറി'ൽ പറയുന്ന പോലുള്ള ഒരു സ്വപ്നഭീതി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇനി പത്രപ്രവർത്തനത്തിലെത്തിച്ചേരാൻ കഴിയില്ലെന്ന് ഭയപ്പെട്ടു..".

ചില പ്രസുകളിൽ ജോലിക്കാരനായി.ബോംബെ ജീവിതം, പക്ഷേ, സംഗീതമയമായിരുന്നു. ഒരിക്കൽ ഒരു മഴക്കാല സന്ധ്യയിൽ പങ്ക് മല്ലിക്കിന്റെ കച്ചേരി കേൾക്കാൻ ഭാഗ്യമുണ്ടായി. കെ.പി. കൊട്ടാരക്കരയും ലളിതയും ഒപ്പമുണ്ടായിരുന്നു. 

കുറേക്കഴിഞ്ഞ് ബോംബെയിൽ നിന്ന് മദ്രാസിലേക്ക് മടങ്ങി. അവിടെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ പരസ്യ വിഭാഗത്തിൽ കുറച്ചു കാലം ജോലി ചെയ്തു.

1964-ൽ നാട്ടിലെത്തി, കേരളകൗമുദിയിൽ പത്രപ്രവർത്തകനായി. അതിനും കാരണക്കാരൻ ജ്യേഷ്ഠനായിരുന്നു. മഹാരഥൻമാരായ പി.കെ. ബാലകൃഷ്ണൻ, കെ. ഗോവിന്ദപ്പിള്ള, കെ. വിജയരാഘവൻ, എൻ രാമചന്ദ്രൻ തുടങ്ങിയവർ അന്ന് ഡെസ്ക്കിലുണ്ട്.

സ്പോർട്സ് വാർത്തകൾ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി എഴുതാൻ ശ്രമിച്ചു. കവിതാമയമായ ഭാഷയിൽ ഫുട്ട്ബാൾ ലേഖനങ്ങൾ എഴുതിയിരുന്ന ജെഫ്രി ഗ്രീനിനെയാണ്(Geoffrey Green) മാതൃകയാക്കിയത്.

കലാകൗമുദി ഫിലിം മാഗസിൻ ആരംഭിച്ചപ്പോൾ അതിന്റ ചുമതലയും ലഭിച്ചു. പക്ഷേ, അത് അധിക കാലം തുടർന്നില്ല. അടിയന്തിരാവസ്ഥക്കാലത്ത് കേരള കൗമുദിയിൽ ജീവനക്കാരുടെ പണിമുടക്കുണ്ടായി. അതിൽ പങ്കെടുത്തു.അന്ന് വക്കം പുരുഷോത്തമനായിരുന്നു തൊഴിൽ വകുപ്പ് മന്ത്രി . അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല."ആർ.എസ്.പി നേതാവായ കെ. പങ്കജാക്ഷൻ അന്ന് ജീവനക്കാർക്കൊപ്പം നിന്നില്ല. പക്ഷേ,കെ.കരുണാകരന്റെ പിന്തുണ ഉണ്ടായിരുന്നു". എങ്കിലും,സമരം പരാജയപ്പെട്ടു.ആഭ്യന്തര അന്വേഷണം നടത്തി പി. കെ ബാലകൃഷ്ണനെയും ജി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെയും പിരിച്ചുവിട്ടു.സമരത്തിൽ പങ്കെടുത്തവരെ സ്ഥലംമാറ്റി. അങ്ങനെ കൊല്ലം, ആലപ്പുഴ , എറണാകുളം ബ്യൂറോകളിൽ പ്രവർത്തിച്ചു.

"കൃത്യമായി ശമ്പളം തരാതെ അവർ പീഡിപ്പിപ്പിച്ചു. അപ്പോഴാണ് പത്രപ്രവർത്തക യൂണിയന്റെ നേതാവായിരുന്ന കെ.എം. റോയി പത്രാധിപരായി തുടങ്ങിയ മംഗളം പത്രത്തിലേക്ക് ക്ഷണിച്ചത്. അതിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായി . 1991-ൽ കൊച്ചിയിൽ നിന്ന് 'സദ് വാർത്ത' ദിനപ്പത്രം ആരംഭിച്ചപ്പോൾ അതിൽ ചേർന്നു. 1993-ൽ അത് പൂട്ടിയതോടെ എന്റെ ഔദ്യോഗിക മാദ്ധ്യമപ്രവർത്തനം അവസാനിച്ചു."പിന്നെ ചില സായാഹ്ന പത്രങ്ങളിലും വാരികകളിലും മറ്റും പ്രവർത്തിച്ചു.

 മറക്കാനാകാത്ത ചില അനുഭവങ്ങളുണ്ട്. 1968 നവംബർ 24 ന് നെക്സലൈറ്റുകൾ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചു.ആ കേസിൽ അറസ്റ്റിലായ,അന്ന് 18 വയസുണ്ടായിരുന്ന, കെ.അജിതയെ സബ്ജയിലിൽ ചെന്ന് കണ്ടു. ജയിലറെ വീട്ടിൽ പോയിക്കണ്ട്, ഏറെ സ്വാധീനം ചെലുത്തിയാണ് അകത്ത് കയറാനുള്ള അനുമതി സമ്പാദിച്ചത്. അയാൾ ഒപ്പമുണ്ടായിരുന്നു."ജമ്പറും അടിപ്പാവാടയും മാത്രം ധരിച്ച് നിൽക്കുന്ന അജിതയെ കണ്ടപ്പോൾ മനസ്സ് പതറിപ്പോയി. ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.ഒന്നും ചോദിക്കരുത് എന്നും വിലക്കുണ്ടായിരുന്നു. പക്ഷേ,അവരെക്കുറിച്ച്, 'യവനിക വീഴും മുമ്പ് ' എന്ന പേരിൽ എഴുതിയ റിപ്പോർട്ടുകളിൽ നെക്സൽ പ്രസ്ഥാനത്തിന്റെ സാമൂഹിക പശ്ചാത്തലം ഞാൻ വിവരിച്ചു''.മറ്റു പത്രങ്ങൾ അവരെ തീവ്രവാദികളും അക്രമകാരികളുമായി കണ്ട കാലത്ത്, ബോളിവിയൻ കാടുകളിൽ ചെഗുവേര നടത്തിയ ഒളിവിലുള്ള വിപ്ലവ പ്രവർത്തനങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തിയാണ് റിപ്പോർട്ടുകൾ എഴുതിയത്.

"നെക്സൽ പ്രസ്ഥാനത്തെക്കുറിച്ച് എഡിറ്റോറിയൽ പേജിൽ ശിവറാം , സി. നാരായണപിള്ള , കെ.ബാലകൃഷ്ണൻ എന്നിവർ എഴുതിയ ലേഖനങ്ങൾക്കൊപ്പം എന്റെ ലേഖനവും പ്രസിദ്ധീകരിക്കപ്പെട്ടു. അവരുടെ ധീരതയെ കാണാനാണ് ഞാൻ ശ്രമിച്ചത്". വയനാട്ടിലെ ആദിവാസികളുടെ ജനസംഖ്യ താഴുന്നതിനെക്കുറിച്ചും എഴുതി.

കെ.സി.എസ് മണി,ഭാര്യ ലളിതമ്മാൾ

ആലപ്പുഴയിലുള്ളപ്പോഴാണ് കെ.സി.എസ് മണിയെക്കുറിച്ചും കെ.വി പത്രോസിനെക്കുറിച്ചും പുസ്തകങ്ങൾ എഴുതിയത്. രണ്ടും യാദൃച്ഛികമായി സംഭവിച്ചതായിരുന്നു. സി.പി രാമസ്വാമി അയ്യരെ വെട്ടിയ കെ.സി.എസ് മണി അന്ന് ആരാലും അംഗീകരിക്കപ്പെടാതെ, അമ്പലപ്പുഴയിൽ ജീവിച്ചിരുന്നു. അദ്ദേഹം സ്വന്തം കാര്യം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കുറച്ചു കാലം ദേശബന്ധുവിൽ പത്രപ്രവർത്തകനായിരുന്നു .എങ്കിലും, വിചിത്രമായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ആരുമായും ഇടപഴകില്ല. മിക്കപ്പോഴും ഡിക്ഷ്ണറി വായിച്ചു കൊണ്ടിരിക്കും.അഡ്വക്കേറ്റ് ജി.ജനാർദ്ദനക്കുറിപ്പുമായി മാത്രം അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല .'നീ നിന്റെപാട്ടിനു പോ ' എന്നു പറഞ്ഞ് പലപ്പോഴും നിരുത്സാഹപ്പെടുത്തി.ഒപ്പം താമസിച്ചിരുന്ന അദ്ദേഹത്തിൻ്റെ മൂത്ത ചേച്ചിയാണ്  പഴയകാര്യങ്ങൾ ആദ്യം പറഞ്ഞുതന്നത്."ചരിത്രത്തിലെ ദയനീയമായ ഒരു അധ്യായമായിരുന്നു അദ്ദേഹത്തിന്റേത്.ഭഗത് സിങ്ങിന്റെയും ചന്ദ്രശേഖർ ആസാദിന്റെ മൊക്കെ ശ്രേണിയിൽ പെട്ടയാളായിരുന്നു അദ്ദേഹം.ചരിത്രം വലിയ ഘോഷയാത്ര പോലെയാണ്. പിറകിൽ ആൾക്കൂട്ടമുണ്ടെങ്കിൽ മാത്രമേ തോളിലേറ്റി നടക്കൂ".പക്ഷേ, ചരിത്രത്തിൽ അദ്ദേഹം അവഗണിക്കപ്പെട്ടു.

കെ.വി പത്രോസ്

 "അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ഭാവി ചരിത്രകാരന്മാർക്ക് വേണ്ടിയായിരുന്നു".അതിന് ആമുഖമെഴുതിയത് തകഴിയാണ്. കെ.സി.എസ് മണിയുടെ അവസാന നാളുകളിലാണ് അമ്പലപ്പുഴയിൽ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. തകഴിയും ജനാർദ്ദനക്കുറുപ്പും ആ ചടങ്ങിൽ അതിഥികളായെത്തി.

 'അസിധാര'എന്നാണ് ആ പുസ്തകത്തിന് പേരിട്ടത്. പക്ഷേ ,പുസ്തകം വായിച്ച ബാലരമ പത്രാധിപരും സുഹൃത്തുമായ എൻ .എം മോഹനനാണ് പുസ്തകത്തിന്റെ പേര് മാറ്റിയത്.അത് ശ്രദ്ധിക്കപ്പെട്ടു. മൂന്നാമത്തെ എഡിഷനിൽ പേര് 'സി.പി.യെ വെട്ടിയ മണിയും സ്വാതന്ത്ര്യവും' എന്നാക്കി ചുരുക്കി.

 പുന്നപ്ര വയലാർ സമരത്തിന്റെ ഡിക്ടേറ്ററും തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെക്കുറിച്ച് പുസ്തകം എഴുതിയതും (കെ.വി പത്രോസ് : കുന്തക്കാരും ബലിയാടും) ആലപ്പുഴയിലെ ജീവിത കാലത്താണ് . പാർട്ടിയിൽ നിന്ന് തരംതാഴ്ത്തപ്പെടുകയും പിന്നെ ഒറ്റപ്പെടുകയും ചെയ്ത പത്രോസ് നഗരത്തിലെ ഒരു കടയിൽ പത്രം വായിക്കാൻ വരുമായിരുന്നു.താൻ മരിച്ചാൽ എസ് എൻ .ഡി .പി യോഗത്തിന്റെ മംഗലത്തെ ശ്മശാനത്തിൽ അടക്കണമെന്ന് മുൻ സഹപ്രവർത്തകനായ രാമൻകുട്ടിനോട് പത്രോസ് പറഞ്ഞിരുന്നു.മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളെ അടക്കിയ വലിയ ചുടുകാട്ടിൽക്കിടന്ന് തനിക്ക് അവരുമായി വഴക്ക്കൂടാൻ വയ്യ എന്നായിരുന്നു പത്രോസ് പറഞ്ഞിരുന്നത്.

 1980-ൽ അദ്ദേഹം മരിച്ചപ്പോൾ , ഒരു ഇടതുപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്താൻ അവിടെ എത്തിയില്ല. സുഗതൻ  സാറിന് പോലും അദ്ദേഹത്തെ പേടിയായിരുന്നു.ആദ്യകാലങ്ങളിൽ പത്രോസിന്റെ കുടിലിൽ ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ താമസിച്ചിരുന്നു. പുസ്തകം എഴുതും മുമ്പ് ജവഹർ നഗറിലെ വീട്ടിൽ പോയി , ഇ.എം.എസിനെ കണ്ട അനുഭവവും അദ്ദേഹം അനുസ്മരിച്ചു.പത്രോസിന്റെ വീട്ടിൽ താമസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താനത് ഓർക്കുന്നില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത് .അന്ന് അദ്ദേഹത്തെ അവിടെ കൊണ്ടുചെന്നാക്കിയ കാക്ക കരുണാകരനും ഒപ്പമുണ്ടായിരുന്നു. അത് ഓർമ്മപ്പെടുത്തിയപ്പോൾ അദ്ദേഹം നിശബ്ദത പാലിച്ചു.അക്കാലത്തൊക്കെ താൻ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചത്. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ , കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി.സി ജോഷിയെ തഴം താഴ്ത്തിയില്ലേ എന്നായിരുന്നു , അദ്ദേഹത്തിന്റെ മറുപടി.'''ജോഷിയെ പാർട്ടി പിന്നീട് തിരിച്ചെടുത്തല്ലോ' എന്ന് ചോദ്യത്തിന് ഉത്തരം പറയാതെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അദ്ദേഹം പറയേണ്ടതു മാത്രമേ പറയുകയുള്ളൂ".

കമ്മ്യൂണിസത്തിന്റെ പതനത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. മകൾ ജോലി ചെയ്യുന്ന ലണ്ടനിൽ പോയപ്പോൾ , അവിടുത്തെ ലൈബ്രറി ഉപയോഗപ്പെടുത്തി ഗവേഷണം നടത്തി, 'മാർക്സ് മുതൽ പുട്ടിൻ വരെ ' എന്ന പഠനം എഴുതി.ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പതനത്തെക്കുറിച്ചും എഴുതി. 'കമ്മ്യൂണിസം: പച്ചയും കത്തിയും' എന്ന് പേരിട്ട ആ ഗ്രന്ഥം 2023ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

വർക്കല രാധാകൃഷ്ണൻ നിയമസഭാസ്പീക്കറായിരിക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വനിതാനേതാവിനെക്കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോർട്ട് എഴുതി. അത് , പറന്നു പറന്നു നടക്കുന്ന ഡെപ്യൂട്ടി സ്പീക്കറെക്കുറിച്ചായിരുന്നു.യാത്രാപ്പടി വാങ്ങാൻ കള്ളക്കണക്കെഴുതിയ അവരുടെ രാഷ്ട്രീയഭാവി അതോടെ അടഞ്ഞു. അവർക്കെതിരെ പാർട്ടി ശിക്ഷണ നടപടികളും എടുത്തു."എന്നാൽ, സ്പീക്കർ എനിക്ക് നോട്ടീസ് അയച്ചു.കുറ്റം കണ്ടുപിടിച്ചവരാണ് ശിക്ഷിക്കപ്പെടുന്നത് എന്നാണ് അന്ന് സഹപ്രവർത്തകൻ ജോയ് തിരുമൂലപുരം പ്രതികരിച്ചത്".തിരിഞ്ഞു നോക്കുമ്പോൾ, അവരുടെ രാഷ്ട്രീയഭാവി തകർന്നതിൽ വിഷമം തോന്നാറുണ്ട്.

 എണപത്തിയെട്ടാം വയസിലും  സംഗീതം ഒപ്പമുണ്ട്.തിരുവനന്തപുരം കവടിയാറിലെ വീട്ടിലിരുന്ന്  പഴയ ഒരു ഹിന്ദി ഗാനം ജി. യദുകുലകുമാർ ഞങ്ങൾക്കായി  ആലപിച്ചു.അതിൽ  സ്വയം ലയിച്ചിരുന്നു....

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍