ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 11 June 2024

ചരിത്രസാക്ഷികൾ-38:പി.പി ശശീന്ദ്രൻ,പി.സി ഹരീഷ്

 'രിത്രസാക്ഷികൾ' (ക്ലബ്ഹൗസ് മീഡിയ റൂം, സെപ്റ്റംബർ 16,ശനി,രാത്രി 7 മണി) പരമ്പരയുടെ 38ആം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവച്ചത് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി ശശീന്ദ്രനും കേരള കൗമുദി മുൻ ന്യൂസ് എഡിറ്ററും യൂണിറ്റ് ചീഫുമായ പി.സി ഹരീഷുമാണ്.


യാദൃച്ഛികമായാണ് താൻ മാദ്ധ്യമരംഗത്ത് എത്തിയതെന്ന് പി.പി ശശീന്ദ്രൻ അനുസ്മരിച്ചു."അത് ജീവിതാഭിലാഷം ആയിരുന്നില്ല. പത്രപ്രവർത്തനം ഒരു തൊഴിൽ മേഖലയാണെന്ന അറിവും ഉണ്ടായിരുന്നില്ല".മറ്റു ജോലികൾക്ക് അപേക്ഷിക്കാനായി , ഡിഗ്രിയുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വാങ്ങാൻ കാലിക്കറ്റ് സർവ്വകലാശാലയിൽ ചെന്നപ്പോൾ , അവിടെ പഠിച്ചിരുന്ന സുഹൃത്തായ മഹേഷ് മംഗലാട്ടാണ് ഡിപ്പാർട്ട്മെൻറ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ നടത്തുന്ന ബി.ജെ കോഴ്സിന് അപേക്ഷിക്കാൻ നിർദ്ദേശിച്ചത്.
 
അന്ന് ഡോ. അംജദ് അഹമ്മദായിരുന്നു ഡിപ്പാർട്ട്മെൻറ് തലവൻ."ചേരാൻ ചെന്നപ്പോൾ , എന്തുകൊണ്ടാണ് ജേർണലിസം പഠിക്കാൻ എത്തിയത് എന്ന് അദ്ദേഹം ചോദിച്ചു. മറ്റൊന്നും കിട്ടാത്തതുകൊണ്ട് എന്നാണ് ഉത്തരം പറഞ്ഞത്.'Then,don't waste your time and father's money,'എന്ന് , ക്ഷോഭിച്ചുകൊണ്ട്,അദ്ദേഹം മറുപടി നൽകി. പിന്നാലെ, അദ്ദേഹവുമായി ലോഹ്യത്തിലായി.10 പേരുള്ള ബാച്ചിൽ നിന്ന് ഒരാൾ പോയ ഒഴിവിലാണ് എനിക്ക് പ്രവേശനം കിട്ടിയത്". പി.സി ഹരീഷ്,എ.എം പ്രീതി,ഹരിഹര നന്ദനൻ, രാമവർമ്മൻ,രാജേശ്വരൻ , കെ.കെ ഉഷ തുടങ്ങിയവരായിരുന്നു സഹപാഠികൾ ."ഡോ. അംജദ് അഹമ്മദ് നല്ല അദ്ധ്യാപകനും ഗൈഡും ആയിരുന്നു".
കോഴ്സ് കഴിഞ്ഞ ഉടൻ തന്നെ, 1983 ൽ,പുതുതായി ആരംഭിച്ച കേരള കൗമുദി കോഴിക്കോട് എഡിഷനിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേർന്നു. അതും ഹരീഷിനൊപ്പം തന്നെ.ശ്രീധരൻ നമ്പൂതിരി , ഇ.എം അഷ്റഫ് തുടങ്ങി മറ്റ് അഞ്ചു പേരും ഉണ്ടായിരുന്നു.അഞ്ചു മാസം കഴിഞ്ഞ് കണ്ണൂർ ബ്യൂറോയിലേക്ക് അയച്ചു .അന്ന് അവിടെ ബ്യൂറോ ചീഫായിരുന്ന പി.സുജാതൻ അവധി എടുത്ത ഒഴിവിലായിരുന്നു അത്. ഒരു മാസം കഴിഞ്ഞ്, മാതൃഭൂമിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി നിയമനം കിട്ടി.
അങ്ങനെ, 1984 ജനുവരിയിൽ കോഴിക്കോട് എഡിഷനിൽ ചേർന്നു .രാജേന്ദ്രൻ പുതിയേടത്ത്, കെ.രാജഗോപാൽ ,പി.ആർ പരമേശ്വരൻ , പി.എ.എം ഹാരിസ് എന്നിവരായിരുന്നു ആ ബാച്ചിൽ ഒപ്പം ഉണ്ടായിരുന്നത്. വി.എം കൊറാത്ത്, ടി.വേണുഗോപാലക്കുറുപ്പ് , വിംസി തുടങ്ങിയ മഹാരഥന്മാരും അവിടെ ഉണ്ടായിരുന്നു ."ന്യൂസ് എഡിറ്ററായ വിംസിയുടെ മുന്നിലാണ് എല്ലാവരും ഹാജരായത്. വായനയുണ്ടോ എന്ന് അദ്ദേഹം തിരക്കി. കഥയും മറ്റും എഴുതാറുണ്ട് എന്ന് പറഞ്ഞപ്പോൾ , അദ്ദേഹം നൽകിയ ഉപദേശമാണ് മാദ്ധ്യമരംഗത്തെ വഴികാട്ടി -പത്രത്തിനു വേണ്ടത് സാധാരണക്കാരുടെ ഭാഷയാണ്. കഥയും കവിതയും ഒക്കെ അഴിച്ചുവയ്ക്കൂ". 
 
"മാദ്ധ്യമജീവിതത്തിന്റെ ഏറ്റവും നല്ല സമയങ്ങളിൽ മുഴുവൻ റിപ്പോർട്ടിങ്ങിൽ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് അഭിമാനം".1986ൽ , ട്രെയിനിങ് തീരുന്നതിന് മുമ്പ് തന്നെ, കണ്ണൂരിലേക്ക് അയച്ചു. ബ്യൂറോ ചീഫായിരുന്ന എൻ.അബ്ദു റഹീം ലീവിൽ പോയപ്പോഴായിരുന്നു , അത്. 2013 വരെ അവിടെ പ്രവർത്തിച്ചു. 2001ൽസ്പെഷ്യൽ കറസ്പോണ്ടന്റും ബ്യൂറോ ചീഫുമായി .സി .പി .എം -ആർഎസ്എസ്, കോൺഗ്രസ് സംഘർഷത്താൽ രാഷ്ട്രീയം തിളച്ചു മറിയുന്ന ഒരു കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചു.കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള പ്രചാരണം അക്കാലത്ത് മാതൃഭൂമി നടത്തി.വികസനത്തിൽ ഉത്തരമലബാറിനെ അവഗണിക്കുന്നതിന് എതിരായി 'മലബാർ നീതിയും തേടി ' എന്ന പരമ്പര എഴുതി.
 
1993ലാണ് കണ്ണൂർ എഡിഷൻ ആരംഭിക്കുന്നത്. അന്ന് എൻ.പി രാജേന്ദ്രനായിരുന്നു ബ്യൂറോ ചീഫ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ , ദൂരദർശന്റെ മലയാളം പരിപാടികൾ കണ്ണൂർ ഭാഗത്ത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വലിയ പ്രചാരണം നടത്തി .തുടർന്ന്, ഹിന്ദി പരിപാടികൾക്ക് പകരം അവിടെ മലയാള പരിപാടികൾ ലഭ്യമാക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ വന്നു .
1987 മുതൽ 2013 വരെ പത്രത്തിൽ എഴുതിയ പ്രതിവാര പംക്തിയാണ് 'കോലത്ത്നാട്ടിൽ'. അത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു.2013 ൽ മാതൃഭൂമിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് ദുബായിൽ നിന്ന് ആദ്യ വിദേശ എഡിഷൻ ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ , അവിടെ വാർത്താവിഭാഗം തലവനും പ്രത്യേക പ്രതിനിധിയുമായി . അന്ന് കണ്ണൂരിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ഇ.പി ജയരാജനും പി.ജയരാജനും അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു."തങ്ങളെ നിശിതമായി വിമർശിക്കുമ്പോഴും സൗഹൃദം ഉണ്ടാക്കിയിട്ടാണ് കടന്നു പോകുന്നത് എന്നാണ് അവർ പറഞ്ഞത്. എല്ലാവരോടും ഒരേ സമീപനം പുലർത്തി എന്നാണ് ബോദ്ധ്യം. കണ്ണൂരിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ ഇടപെടാൻ കഴിഞ്ഞു".
 
ഗൾഫിൽ റേഡിയോയ്ക്ക് വലിയ പ്രചാരമുണ്ടായിരുന്നു. മലയാളികളുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചത് റേഡിയോയിലെ വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളുമായിരുന്നു .റേഡിയോ താരങ്ങൾക്ക് സിനിമാതാരങ്ങളെക്കാൾ അവിടെ വിലയുണ്ടായിരുന്നു.2015 ൽ അവിടെ നിന്ന് ക്ലബ് എഫ്.എം തുടങ്ങിയപ്പോൾ , അതിൽ വാർത്തകളും ആരംഭിച്ചു.പത്രം, റേഡിയോ, ടെലിവിഷൻ എന്നിവയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധിയായി പ്രവർത്തിച്ചു.
 
2021ൽ കോവിഡ് പിടിപെട്ട് ദുബായിലെ ഒരു ആശുപത്രിയിൽ കുറേ ദിവസം ഏകാന്തവാസത്തിൽ കിടന്നു. അതേക്കുറിച്ച് മാതൃഭൂമി ദിനപ്പത്രത്തിൽ 5 ലക്കം നീണ്ട പരമ്പര എഴുതി.ഗൾഫിലെ ജീവിതത്തെക്കുറിച്ച് 2013 മുതൽ 2020 വരെ ആ എഡിഷനിൽ എഴുതിയ 'ഈന്തപ്പനച്ചോട്ടിൽ' എന്ന പ്രതിവാര പരമ്പരയിലെ തെരഞ്ഞെടുത്ത ചില അധ്യായങ്ങൾ ഉൾപ്പെടുത്തി അതെ പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
2021 ൽ ഡെപ്യൂട്ടി എഡിറ്ററായി കോഴിക്കോട്ടേക്ക് മടങ്ങി.സ്പോർട്സ് റിപ്പോർട്ടിംഗാണ് ഇഷ്ടപ്പെട്ട മറ്റൊരു മേഖല.ഖത്തർ വേൾഡ് കപ്പ് (1996), ജർമ്മനിയിൽ നടന്ന ഫിഫ വേൾഡ് കപ്പ് (2006), ചാമ്പ്യൻസ് ഹോക്കി (ചെന്നൈ),നാഷണൽ ഗെയിംസ് ഉൾപ്പെടെയുള്ള ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങൾ കവർ ചെയ്തിട്ടുണ്ട്.ഫിഫ കപ്പ് റിപ്പോർട്ടിംഗ് കാലത്തെ അനുഭവങ്ങളെക്കുറിച്ച് 'ജർമൻ ഡയറി' എന്ന പുസ്തകം എഴുതി. മ്യൂണിക്കിൽ തുടങ്ങി ,ബെർലിനിൽ അവസാനിച്ച ഒരു മാസം നീണ്ടുനിന്ന മത്സരങ്ങൾക്കിടയിൽ കളിക്കളത്തിന് പുറത്ത് കണ്ട ജീവിതങ്ങളെയും അവിടുത്തെ അനുഭവങ്ങളെയും കുറിച്ചാണ് 'ജർമ്മൻ ഡയറി'യിൽ എഴുതിയത്.
 
ജർമ്മനിയും ഇക്ക്വഡോറും തമ്മിലുള്ള ആദ്യ കളി കാണാൻ ഇക്വഡോറിൽ നിന്ന് എത്തിയ ഒരു ഭാര്യയേയും ഭർത്താവിനേയും കണ്ടു.ഓരോ ലോകകപ്പ് കാണാനും തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് അവർ മാറ്റിവയ്ക്കും. ബ്രസീൽ, അർജന്റീന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ കാണികൾ എത്തിയത് .അവരുടെ ടീം തോൽക്കുമ്പോൾ ആ നാട്ടുകാർ തിരിച്ചുപോകും.ടീമുകളുടെ ഉള്ളറകളിലേക്കും കൗതുകകരമായ മറ്റു വിശേഷങ്ങളിലേക്കുമൊക്കെയാണ് സഞ്ചരിച്ചത്. അന്നത്തെ ജർമ്മനി എന്തായിരുന്നു എന്നും എഴുതി.
 
ഇപ്പോൾ സ്ഫോടനാത്മകമായ ,എക്സ്ക്ലുസീവായ,വാർത്തകളൊന്നും പത്രങ്ങളിൽ വരുന്നില്ലന്ന് പി.പി. ശശീന്ദ്രൻ പറഞ്ഞു. വി.കെ. മാധവൻകുട്ടി, ടി.വി. ആർ ഷേണായി അടക്കമുള്ള മുൻകാല പത്രപ്രവർത്തകർക്ക് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രഹസ്യ ഫയലുകൾ പോലും അവർക്ക് പ്രാപ്യമായിരുന്നു."പക്ഷേ, ഇന്ന് എല്ലാ വാതിലുകളും അടഞ്ഞുപോയി. മാദ്ധ്യമ പ്രവർത്തകരുടെ ജോലിയും ജീവിതവും പ്രയാസകരമായി. ഭരണകൂടം അവരെ ഗോപ്യമായാണ് എതിർക്കുന്നത്".
 
ഡൽഹിയിലെ കേന്ദ്രമന്ത്രിമാർ പോലും സംസാരിക്കുന്നത് ഭീതിയോടെയാണെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് ന്യൂസ് എഡിറ്റർ ഉണ്ണിരാജ ശങ്കർ പറഞ്ഞത് പി.പി. ശശീന്ദ്രൻ ഉദ്ധരിച്ചു.
 
ചെറുപ്പക്കാർക്കിടയിൽ വായന കുറഞ്ഞുവരുന്നു എന്നത് സത്യമാണ്.എന്നാൽ ജോലി കിട്ടിയ ശേഷം അവർ പത്രം വായിക്കുന്നു എന്ന അനുഭവങ്ങളുമുണ്ട്. അച്ചടിമാദ്ധ്യമങ്ങൾ അടുത്ത ഭാവിയിൽ നിലയ്ക്കും എന്ന അഭിപ്രായമില്ല.കോവിഡ് കാരണം ലോകമെമ്പാടും പത്രങ്ങളുടെ പ്രചാരം 30% വരെ കുറഞ്ഞപ്പോൾ , കേരളത്തിൽ 10 - 12% മാത്രമാണ് ഇടിവ് ഉണ്ടായത്.
 
എന്നാൽ, പത്രങ്ങൾക്ക് പകരം സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസേഴ്സിനേയും ബ്ലോഗർമാരേയുമൊക്കെ പത്രസമ്മേളനത്തിന് ക്ഷണിക്കുന്നവരും ഇപ്പോൾ ഉണ്ട് . അങ്ങനെയുള്ള അനുഭവം ദുബൈയിൽ ഉണ്ടായിട്ടുണ്ട്.അവർക്ക് കാശ് നൽകി , തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഒക്കെ പ്രചരിപ്പിക്കുന്ന പ്രവണതയുമുണ്ട്.
 
ഇപ്പോൾ,അച്ചടി മാദ്ധ്യമങ്ങൾ വാർത്തകൾ അപഗ്രഥിക്കുന്ന സ്വഭാവത്തിലേക്ക് മാറേണ്ടതുണ്ട് .വാർത്തകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് അവർ വായനക്കാരോട് പറയേണ്ടത്.ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുള്ള ചില മാദ്ധ്യമങ്ങൾ വളരെ ഗൗരവതരമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
തങ്ങൾക്ക് ഇഷ്ടമില്ലാത്തത് എഴുതുന്നവരെ 'മാപ്രകൾ ' എന്ന് വിളിച്ച് ആക്ഷേപിച്ച്, അവരുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന പ്രവണത വ്യാപകമായി വരുന്നുണ്ട്.തൊഴിൽ എടുക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണിത്.
 
മാദ്ധ്യമരംഗത്തേക്ക് പുതിയ തലമുറ വരാതിരിക്കാനുള്ള കാരണം ജീവിത സുരക്ഷിതത്വം ഇല്ലാത്തതും കൃത്യമായ വേതനം കിട്ടാത്തതുമാണ്.
 
മാദ്ധ്യമപ്രവർത്തനം ഒരു പാഷനായി ഇപ്പോൾ ആരും കാണുന്നില്ലന്നും പി.പി ശശീന്ദ്രൻ പറഞ്ഞു.
 
കാർട്ടൂൺ വരച്ചായിരുന്നു തന്റെ മാദ്ധ്യമ ജീവിതത്തിന്റെ തുടക്കമെന്ന് പി.സി. ഹരീഷ് അനുസ്മരിച്ചു.1980 ൽ ഫറൂക്ക് കോളേജിൽ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ദേശാഭിമാനി പത്രത്തിൽ കാർട്ടൂണുകൾ വരച്ചു തുടങ്ങി-ഏതാണ്ട് രണ്ടു വർഷം തുടർച്ചയായി."അന്ന് സർവകലാശാലാ കലോത്സവങ്ങളിൽ തുടർച്ചയായി, സഹപാഠിയായ കെ.കെ ബലരാമന് ഒന്നാം സമ്മാനവും എനിക്ക് രണ്ടാം സമ്മാനവുമായിരുന്നു". 
 

അതിനിടയിൽ വീക്ഷണം, മലയാളനാട് രാഷ്ട്രീയ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണുകൾ വരച്ചു.
 
രാജൻ പി തൊടിയൂരായി രുന്നു മലയാളനാട് രാഷ്ട്രീയ വാരികയുടെ പത്രാധിപർ. അതിൽ വരച്ചുകൊണ്ടിരുന്ന 1980-81ൽ,കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ ഒരു അന്തേവാസിനിയെ പുറത്തുനിന്ന് ചിലരെത്തി ബലാത്സംഗം ചെയ്ത നടുക്കുന്ന സംഭവം പുറത്തുവന്നിരുന്നു. മാനസികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. 'ചങ്ങലക്കിടേണ്ട ആശുപത്രി ' എന്ന തലക്കെട്ടിൽ, അങ്ങനെ, ആദ്യ ഫീച്ചർ അച്ചടിച്ചുവന്നു.
ആ കാലത്ത് മാതൃഭൂമി ഞായറാഴ്ചപ്പതിപ്പിലും ദേശാഭിമാനി ഞായറാഴ്ചപ്പതിപ്പിലും ഫീച്ചറുകൾ
എഴുതി.മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അന്നത്തെ എഡിറ്റർ വി.ആർ ഗോവിന്ദനുണ്ണിയുടെ നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളെപ്പറ്റി ഒരു കവർ സ്റ്റോറി ചെയ്തു:പുറത്തെ സൂര്യനും പൂക്കാത്ത മതിലുകളും."അത് ഇന്നും എന്റെ എഴുത്തുശേഖരത്തിലെ പ്രിയപ്പെട്ടതാണ്".
 
ഇതിനൊക്കെ ശേഷമാണ് പത്രപ്രവർത്തനം പഠിക്കാൻ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.ജെയ്ക്ക് ചേരുന്നത്. അതും ,കേട്ടറിഞ്ഞ്, യാദൃച്ഛികമായായിരുന്നു. രണ്ടാം ബാച്ചായിരുന്നു, അത്.
ഇന്റേൺഷിപ്പിന് തിരുവനന്തപുരം കേരളകൗമുദിയാണ് തെരഞ്ഞെടുത്തത് ."അതാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന ജി.വിവേകാനന്ദന് എന്നോട് വലിയ സ്നേഹമായി. എസ്.ജയചന്ദ്രൻ നായർ, എൻ.ആർ.എസ് ബാബു എന്നിവരുമായും അടുത്ത സൗഹൃദമുണ്ടായി". അങ്ങനെ, കലാകൗമുദിയിലും ഫീച്ചറുകൾ എഴുതി."ആ ത്രില്ലിലാണ് 1983ൽ കോഴിക്കോ്ട് കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേരുന്നത്. അന്ന് അവിടെ യു.കെ.കുമാരൻ, പ്രസാദ് ലക്ഷ്മണൻ, എസ്. ജഗദീഷ് ബാബു തുടങ്ങിയവരുണ്ടായിരുന്നു ;പി.പി. ശശീന്ദ്രനും".
 
പത്രപ്രവർത്തനജീവിതത്തിന്റെ മൂന്നര പതിറ്റാണ്ടുകാലം ഡസ്‌ക്കിലായിരുന്നു. റിപ്പോർട്ടിങ്ങിൽ ആകെ ഒരു വർഷക്കാലം മാത്രം."അത് ഒരു പണിഷ്മെന്റിന്റെ ഭാഗമായായിരുന്നു. എനിക്ക് വാർത്തകൾ കിട്ടാനുള്ള സോഴ്സുകളുണ്ടായിരുന്നില്ല.ഫീച്ചുകൾ എഴുതിയ പരിചയം മാത്രമേയുള്ളൂ. സമൂഹത്തിന്റെ ശ്രദ്ധയിൽ വരേണ്ട ചില പ്രശ്നങ്ങളെക്കുറിച്ച് എഴുതാൻ തീരുമാനിച്ചു".
 
അന്ന്, ബംഗ്ലാദേശ് കോളനി എന്നറിയപ്പെട്ടിരുന്ന ചേരിയിൽ താമസിച്ചിരുന്ന നളിനി ജമീലയെ പോയി കണ്ടു.കേരളത്തിലെ ലൈംഗിക തൊഴിലാളികളെക്കുറിച്ച് എട്ട് ഭാഗങ്ങളുള്ള പരമ്പര എഴുതി-വിൽക്കാൻ ശരീരവും വാങ്ങാൻ വേദനകളും .അതിന് കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള മാധവക്കുറുപ്പ് പുരസ്കാരം കിട്ടി. എം.ടി യാണ് അത് സമ്മാനിച്ചത്.നളിനി ജമീലയുടെ പ്രണയനാനുഭവങ്ങളെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ കലാകൗമുദിയിൽ ഫീച്ചറായും എഴുതി.
"ഇതിന് പിന്നാലെ, കോഴിക്കോട്ടെ ലൈംഗിക തൊഴിലാളികൾ നളന്ദ ഓഡിറ്റോറിയത്തിൽ എനിക്ക് ഒരു സ്വീകരണവും മെമന്റോയുമൊക്കെ തന്നു. അത് ഓർക്കാൻ ഏറെ സന്തോഷമുള്ള സംഭവം ".
2006ൽ, ഐസ്ക്രീം പെൺവാണിഭക്കേസിൽ ഇരയായ റെജീനയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കി -ഒന്നും മറക്കാതെ ഒന്നും മറയ്ക്കാതെ റജീന. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദൻ സാറാ ജോസഫിന് നൽകി ആ ഡോക്യുമെന്ററി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തു. അത് വലിയ കോളിളക്കമുണ്ടാക്കി."റെജീന കോഴിക്കോട്ടെ എന്റെ വീടിന് മുമ്പിലെത്തി രാത്രി ബഹളം വച്ചു".
 
മീഞ്ചന്ത പോലീസ് സ്‌റ്റേഷന് മുമ്പിൽ ഏകയായി ,അർദ്ധരാത്രി പോലീസിനെ പ്രതിരോധിക്കുന്ന റെജീനയെ കണ്ടുമുട്ടിയതാണ് അവരുമായുള്ള ബന്ധത്തിന്റെ തുടക്കം. തുടർന്നായിരുന്നു വിജി പെൺകൂട്ടിന്റെ സഹകരണത്തോടെ ഡോക്യുമെന്ററി എടുത്തത്. നളന്ദ ടൂറിസ്റ്റ് ഹോമിൽ ബബി എന്ന വീഡിയോഗ്രാഫർ അത് ഷൂട്ട് ചെയ്തു. രണ്ടു മണിക്കൂർ നീണ്ടുനിന്ന സംഭാഷണം . "അവൾ എല്ലാം തുറന്നു പറഞ്ഞു. ഒറ്റ പ്രാവശ്യം മാത്രമാണ് ഞാൻ ഇടപെട്ടത്. സുന്ദരിയായിരുന്ന അവളുടെ പഴയ ഫോട്ടോ കാണിച്ച് ,ഇതാണ് അക്കാലത്തെ റെജീന എന്ന് പറഞ്ഞു".പക്ഷേ, ഈ ഡോക്യുമെന്ററി പുറത്തിറക്കാൻ പാടില്ലെന്ന് അന്ന് രാത്രി, അവളെ നിയന്ത്രിക്കുന്നവരുടെ സ്വാധീനം കാരണമാകാം, അവൾ അറിയിച്ചു. മൂന്ന് മാസം അത് കൈയിലിരുന്നു.പക്ഷേ ഈ റെക്കോർഡിങ്ങ് താൻ സാമ്പത്തികനേട്ടത്തിനായി ഉപയോഗിക്കുകയാണ് എന്ന പ്രചാരമുണ്ടായപ്പോഴാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചത് .അതിന് അന്നത്തെ എക്സിക്യൂട്ടീവ് എഡിറ്റർ ബി.സി ജോജോയും വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനുമാണ് സഹായിച്ചത്."റെജീന വ്യവസ്ഥാപിതമായ അന്നത്തെ രാഷ്ട്രീയ ,സാമ്പത്തിക കൂട്ടുകെട്ടിനെതിരെ ഒറ്റയ്ക്ക് നിന്ന് , വേട്ടക്കാരനോട് പോരാടിയ സ്ത്രീയാണ്".
 
ഡസ്‌ക്കിൽ പ്രവർത്തിക്കുമ്പോഴും തുടർച്ചയായി ഫീച്ചറുകൾ എഴുതുമായിരുന്നു. പ്രത്യേകിച്ചും ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്ത്രീകളുടെ പ്രശ്‌നങ്ങൾ എന്നിവയാണ് ഫോക്കസ് ചെയ്തിരുന്നത്. സംസ്ഥാന കലോത്സവങ്ങൾ വർഷങ്ങളോളം സ്ഥിരമായി കവർ ചെയ്തു. കേരളകൗമുദി ടീമിനെ ഇക്കാര്യത്തിൽ കോ ഓർഡിനേറ്റ് ചെയ്തു.
 
പത്രത്തിന്റെ രൂപകല്പനയാണ് ഇഷ്ടപെട്ട മറ്റൊരു മേഖല.1983ൽ കേരള കൗമുദിയില് ആദ്യമായി ഫോട്ടോ കമ്പോസിംഗ് യൂണിറ്റ് വരുന്നത് -കട്ട് ആൻഡ് പേസ്റ്റ് ലേ ഔട്ട്.പിന്നെ, പേജ് മേക്കറിലേക്കും ഇൻഡിസൈനിലേക്കുമൊക്കെയുള്ള മാറ്റം.ലേഔട്ടിലെ പുതിയ പരീക്ഷണങ്ങൾ.പിക്ചർ പേപ്പർ എന്ന കൺസെപ്റ്റ്,ഇൻഫോഗ്രാഫിക്‌സ്..പത്രം ഡിസൈനിംഗിൽ ടെക്‌നോളജി വരുത്തിയ വലിയ മാറ്റങ്ങളിൽ നേരിട്ട് പങ്കാളിയായി.
 
കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊച്ചി യൂണിറ്റുകളിലായി ട്രാൻസ്ഫറുകളുടെ ഒരു ഘോഷയാത്രയായിരുന്നു. 
 
"ന്യൂസ് എഡിറ്ററായിരുന്ന എന്നെ ഒരു സബ് എഡിറ്ററുടെ കീഴിലാണ് തൃശൂർ യൂണിറ്റിൽ നിയമിച്ചത്".
നാടകസംവിധാന രംഗത്തേക്കു വഴിതെളിച്ചതിന് നിമിത്തമായത് ഇതാണ്. വൈകുന്നേരം വരെ ജോലി യൊന്നും ഇല്ലാത്തതിനാൽ, കേരള സാഹിത്യ അക്കാദമിയിലെ നാടകങ്ങളും മറ്റും കാണുക ശീലമാക്കി."നാടകജാടക്കാരുടെ കേന്ദ്രമായിരുന്നു അത്".അങ്ങനെയാണ് , സ്വന്തമായി ഒരു നാടകം എഴുതി അവതരിപ്പിക്കാൻ തോന്നിയത് .'ഒരു പെൺകുട്ടിയെ എങ്ങനെ ബലാൽസംഗം ചെയ്തു കൊല്ലാം' എന്ന നാടകം എഴുതി ,സംവിധാനം ചെയ്തു.തീയേറ്റർ ആർട്ടിസ്റ്റ് സുനിൽ സുഗതയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്."വളരെ ചെലവുള്ള ഏർപ്പാടായിരുന്നു. ജയപ്രകാശ് കുളൂരിനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു ;20 രൂപയ്ക്ക് നാടകം കളിക്കാം.10 രൂപ അങ്ങോട്ട് പോകാൻ .പത്ത് രൂപ തിരിച്ചുവരാൻ !" .
 
അങ്ങനെ , ഏക കഥാപാത്ര നാടകങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. മൊത്തം അൻപതോളം നാടകങ്ങൾ സംവിധാനം ചെയ്തു. അതിൽ 40 എണ്ണത്തിലും ഒറ്റ പെൺകുട്ടി മാത്രം കഥാപാത്രം.സ്കൂൾ കലോത്സവങ്ങളിൽ കലാതിലകങ്ങളായിരുന്ന അഷിത അഷ്റഫ്, അനുശ്രീ,പാർവതിരാജ് തുടങ്ങിയ കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങളായത്. "ഫീച്ചർരചനയുടെ അനുബന്ധമായിരുന്നു ആ നാടകങ്ങൾ. കഥാകൃത്തുക്കൾ നിർത്തിയിടത്ത് നിന്നാണ് എന്റെ നാടകങ്ങൾ ആരംഭിച്ചത്.ഖസാക്കിന്റെ ഇതിഹാസത്തിലെ പത്മ ഖസാക്കിൽ വന്ന് അള്ളാപ്പിച്ച മൊല്ലാക്കയെ കാണുന്നതായിരുന്നു ഒരു നാടകം".
 
'തിയേറ്റർ ഓഫ് ഇന്റിമസി', അഥവ 'ആത്മബന്ധത്തിന്റെ അരങ്ങ്' എന്നാണ് ആ നാടകങ്ങളെ വിശേഷിപ്പിച്ചത്.കഥാപാത്രമാകുന്ന പെൺകുട്ടി മിക്കപ്പോഴും സദസ്സിനിടയിലായിരിക്കും. 'മരണത്തിന്റ തണുപ്പുള്ള എന്റെ കൈ നിങ്ങൾ ഒന്ന് തൊട്ടു നോക്കിയേ' എന്ന് പറഞ്ഞ്, സദസ്സിലുള്ള ഒരാളുടെ കൈപിടിച്ചമർത്തിയ ഒരു നാടകസന്ദർഭമുണ്ടായിരുന്നു. "അന്ന് രാത്രി കൊല്ലത്തുനിന്ന് ഒരു ബാങ്ക് മാനേജർ എന്നെ വിളിച്ചു. യാദൃച്ഛികമായി നാടകം കാണാനെത്തിയ താൻ രാത്രി ഉറങ്ങിയിട്ടില്ല.ആ പെൺകുട്ടിയുടെ തണുത്ത കൈ ഇപ്പോഴും തന്നെ അസ്വസ്ഥനാക്കുന്നുണ്ടന്ന് അയാൾ പറഞ്ഞു".
ഇങ്ങനെ, പ്രേക്ഷകരാണ് നാടകത്തെ വളർത്തുന്നത്.പക്ഷേ, കേരളത്തിലെ നാടകരംഗം ശുഷ്ക്കിക്കുകയാണ്. അതിന് കാരണം, നാടകം സൗജന്യമായി കാണേണ്ടതാണ് എന്ന ബോധമാണ്.കോവിഡ് കാലത്ത് പ്രശസ്തനായ ഒരു നാടകക്കാരൻ പട്ടിണി കിടന്നതറിയാം. സുഹൃത്തുക്കൾ കൊടുത്ത കിറ്റ് കൊണ്ടാണ് അദ്ദേഹം ജീവിച്ചത്.
 
'ഭൂമിക്കൊരു ചരമഗീതം ' നാടകമാക്കി അവതരിപ്പിച്ചതിന്റെ സി.ഡി ഒ.എൻ.വി കുറുപ്പിന് കൊടുത്തു.അദ്ദേഹം അത് കാണാൻ കൂട്ടാക്കിയില്ല .പലപ്രാവശ്യം വിളിച്ചു .ആറുമാസം കഴിഞ്ഞ്, നിർബന്ധം കാരണം, അദ്ദേഹം അത് കണ്ട ശേഷം ഏറെ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു :നമുക്ക് ഇത് വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രത്തിൽ അവതരിപ്പിക്കണം.
 
2017ൽ കേരളകൗമുദി വിട്ടു. അന്ന് കോഴിക്കോട് ന്യൂസ് എഡിറ്ററായിരുന്നു. പി. വത്സല ഉൾപ്പടെയുള്ളവർ പങ്കെടുത്ത ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്തുവെന്നതിന്റെ പേരിൽ പെട്ടെന്നൊരു ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച്,പണിഷ്‌മെന്റായി വീണ്ടും മറ്റൊരു സ്ഥലം മാറ്റത്തെക്കുറിച്ച് അറിയിച്ചപ്പോൾ,അവർക്ക് ഷെയ്ക്ക്ഹാൻഡ് കൊടുത്ത്, ഗുഡ്‌ബൈ പറഞ്ഞ് പടി ഇറങ്ങുകയായിരുന്നു."മണി സാറായിരുന്നു എന്റെ റോൾ മോഡൽ. പഴയ മാനേജ്മെന്റുമായി ബന്ധമുള്ള ആൾ എന്ന് മുദ്രകുത്തി പുതിയ മാനേജ്മെൻറ് എന്നെ ശത്രുവായി കണ്ടു. അവരുടെ പ്രതിലോമകരമായ ഇടപെടലുകൾക്കെതിരെ ദീർഘകാലം ഞാൻ പൊരുതി നിന്നു . സാമ്പത്തിക സുരക്ഷിതത്വമില്ലാതിരുന്നിട്ടും, വിട്ടുപോന്നപ്പോൾ സ്വാതന്ത്ര്യത്തിന്റെ ലോകം തിരിച്ചുകിട്ടി".
 
കേരളകൗമുദിയിൽ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ കലാകൗമുദിലേക്ക് ചെല്ലാൻ എം.എസ് മണി ക്ഷണിച്ചിരുന്നു."അദ്ദേഹത്തിന് മകനെ പോലെയായിരുന്നു ഞാൻ". തുടർന്ന് കുറച്ചുകാലം കലാകൗമുദിയിൽ പ്രവർത്തിച്ചു.അദ്ദേഹത്തിന്റെ മരണത്തോടെ അത് വിട്ടു.പിന്നീടാണ് സ്വന്തമായി ഒരു ഡിജിറ്റൽ പത്രവും ന്യൂസ് പോർട്ടലും തുടങ്ങുന്നത് -ട്രൂത്ത് ലൈവ് ന്യൂസ്.മൊബൈലിൽ വായിക്കാൻ വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്ത പത്രം. രണ്ടുവർഷമായി ഈ പത്രം സോഷ്യൽ മീഡിയ വഴി സർക്കുലേറ്റ് ചെയ്യുന്നു. 
 
2023ൻ്റെ  തുടക്കത്തിൽ ട്രൂത്ത് ലൈ് മലയാളം യൂ ട്യൂബ് ചാനൽ ആരംഭിച്ചു. ഈ മാസം കേരള ലൈഫ് എന്ന മറ്റൊരു യൂ ട്യൂബ് ചാനലും തുടങ്ങി. സ്ഥിരമായി വാർത്താധിഷ്ഠിത വീഡിയോകളും അഭിമുഖങ്ങളും ഇതിൽ പോസ്റ്റ് ചെയ്യുന്നു. എല്ലാം ചെയ്യുന്നത് സ്വന്തമായി." ഇവിടെ പ്രതികരണങ്ങൾ അപ്പപ്പോൾ അറിയാം".
 
പത്രപ്രവർത്തകനായ ശേഷം കാർട്ടൂൺവര നിർത്തി. തുടർച്ചയായി വരയ്ക്കാൻ കഴിഞ്ഞില്ല. "ഒ.വി വിജയന്റെ കാർട്ടൂൺ ശൈലി പകർത്താൻ അബോധതലത്തിൽ ഞാൻ ശ്രമിച്ചിരുന്നു.അത് മനസ്സിലാക്കിയപ്പോഴാണ് വര നിർത്തിയത്.അദ്ദേഹത്തോട് കടുത്ത ആരാധനയായിരുന്നു. വിജയന്റെ കൈവിരലുകളിൽ തൊടണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്. കോളേജിൽ പഠിക്കുന്ന കാലത്ത് 200 പേജുള്ള നോട്ട്പുസ്തകത്തിൽ ഖസാക്കിന്റെ ഇതിഹാസം ഞാൻ പകർത്തി എഴുതിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം, എസ്. ജഗദീഷ്ബാബുവാണ് ആ ആഗ്രഹം സാധിപ്പിച്ചു തന്നത്. അദ്ദേഹം പാലക്കാട് സംഘടിപ്പിച്ച ഒരു ചടങ്ങിൽ, ഒ.വി വിജയന് മെമെന്റോ കൊടുക്കുന്നതിന് എന്നെയാണ് ഏൽപ്പിച്ചത്".
 
മാദ്ധ്യമപ്രവർത്തനത്തിന്റെ മരണമണി ഇപ്പോൾ മുഴങ്ങുന്നുണ്ടെന്ന് പി.സി ഹരീഷ് പറഞ്ഞു."എല്ലാ വാർത്തകളും അറിഞ്ഞുകഴിഞ്ഞ് പത്രം പൈസ കൊടുത്ത് വാങ്ങുന്നത് അസംബന്ധമാണ്".പത്രം വരുത്തുന്നവരിൽ മിക്കവരും അത് കൈകൊണ്ട് തൊടാത്ത അവസ്ഥയാണ്. ഇപ്പോൾ , ചാനലുകളുടെ കാലവും കഴിഞ്ഞു .മാദ്ധ്യമരംഗത്തേക്ക് വരുന്നവർക്ക് ജീവിതസുരക്ഷിതത്വവും ഇല്ല .
 
ചർച്ചയിൽ രാജേന്ദ്രൻ പുതിയേടത്ത്, മോഹൻദാസ് പറപ്പുറത്ത്, കെ.പി മുഹമ്മദ് ഷെരീഫ് കാപ്പ് എന്നിവർ പങ്കെടുത്തു.
 
ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി .
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യു ട്യൂബ് ചാനലിലുണ്ട് :

No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (2) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍