ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 11 June 2024

ചരിത്രസാക്ഷികൾ-35:ഇ.സലാഹുദ്ദീൻ,സി.പി രാജശേഖരൻ

 'ചരിത്രസാക്ഷികൾ ' ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ ( 2023 ഓഗസ്റ്റ് 26) 35 ആം ഭാഗത്തിൽ അതിഥികളായി എത്തിയത് ഇ. സലാഹുദ്ദീനും (മുൻ ബ്യൂറോ ചീഫ് ; സ്പെഷ്യൽ കറസ്പോണ്ടന്റ്, മാതൃഭൂമി),സി.പി രാജശേഖരനും (ഡെപ്യൂട്ടി എഡിറ്റർ, വീക്ഷണം;മുൻ ചീഫ് ന്യൂസ് എഡിറ്റർ ,ദീപിക) .


 1987ൽ കോഴിക്കോട് ഡെസ്ക്കിൽ നിന്നാണ് , കായംകുളം സ്വദേശിയായ ഇ. സലാഹുദ്ദീന്റെ മാദ്ധ്യമജീവിതത്തിന്റെ തുടക്കം.ശരീയത്ത് വിവാദം കത്തിനിൽക്കുന്ന സമയത്തായിരുന്നു മാതൃഭൂമി ജേർണലിസ്റ്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയത്. "മാനേജിംഗ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ളവർ അടങ്ങിയ ഇൻറർവ്യൂ ബോർഡിനു മുന്നിൽ ദീർഘനേരം അഭിമുഖത്തിന് ഇരിക്കേണ്ടി വന്നു. ശരീയത്തിനെ കുറിച്ചുള്ള എന്റെ നിലപാടായിരുന്നു അവർ മുഖ്യമായും ചോദിച്ചത്".
 
2020 ജൂൺ വരെ നീണ്ടു നിന്ന 34 വർഷത്തെ മാതൃഭൂമിക്കാലത്ത് ആദ്യ അഞ്ചര വർഷം കോഴിക്കോടും നീണ്ട 24 വർഷം തൃശൂരിലും കുറച്ചു കാലം മലപ്പുറത്തും പ്രവർത്തിച്ചു. ഏതാനും വർഷമൊഴികെ മുഴുവനും ബ്യൂറോകളിൽ.
 
കോഴിക്കോട്ട് ചേരുമ്പോൾ , ഗൾഫ് എഡിഷന്റെ ചുമതല ഉണ്ടായിരുന്ന രാജേന്ദ്രൻ പുതിയേടത്താണ് ആദ്യകാല ഗുരു.അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്, യു.എ.ഇയുടെ ചരിത്രത്തെയും വിഭവശേഷിയെയും കുറിച്ച്, 10 അധ്യായങ്ങളുള്ള ഒരു പരമ്പര എഴുതി.തുടർന്ന്, അദ്ദേഹത്തിന് കൊച്ചിക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ, ഗൾഫ് പതിപ്പിന്റെ ചുമതലയും ഏൽപ്പിച്ചു.
 
ജോലി വൈകീട്ട് മാത്രം തുടങ്ങുന്നതിനാൽ, പകൽ സമയത്ത് ഡോ.എം.എം ബഷീറിനോടൊപ്പം എൻ ബി .എസിലെ ശ്രീധരനെ കാണാൻ പോകുന്നത് പതിവാക്കി. തൊട്ടടുത്ത അളകാപുരി ഹോട്ടലിൽ തിക്കോടിയൻ, എൻ.പി മുഹമ്മദ്, പി.വത്സല, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയ മഹാരഥർ മിക്ക ദിവസവും വരും.എഴുത്തുകാരും കലാകാരരുമൊക്കെ അവിടെ ഒത്തുകൂടും.അങ്ങനെ, അവരോടൊപ്പം ചേർന്ന്, എല്ലാവരുമായി പരിചയത്തിലായി.
 
ഈ ബന്ധങ്ങൾ അറിഞ്ഞ ബ്യൂറോ ചീഫ് വി.രാജഗോപാൽ റിപ്പോർട്ടിങ്ങിലേക്ക് കൊണ്ടുവന്നു.
മെഡിക്കൽ കോളേജ് സംബന്ധിച്ച വാർത്തകൾ ചെയ്യാനാണ് അദ്ദേഹം മുഖ്യമായും ചുമതലപ്പെടുത്തിയത്. "അതായിരുന്നു എനിക്ക് കിട്ടിയ ബീറ്റ്. വലിയ പ്രോത്സാഹനമാണ് അദ്ദേഹം നൽകിയത്. റിപ്പോർട്ടിങ്ങിൽ തെറ്റുകൾ വരും .പക്ഷേ, അവ തിരുത്തപ്പെടണം; ആവർത്തിക്കുകയുമരുത് എന്ന ഉപദേശത്തോടെ വലിയ സ്വാതന്ത്ര്യം തന്നു" .
 
കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാത ശിശുക്കളുടെ കൂട്ട മരണം നടക്കുന്നു എന്ന വാർത്ത അക്കാലത്ത് വലിയ കോളിളക്കം ഉണ്ടാക്കി.മൂന്ന് ദിവസം അത് സംബന്ധിച്ച് തുടർച്ചയായി നൽകിയ വാർത്തകൾ നിയമസഭയിലും പ്രക്ഷുബ്ധ രംഗങ്ങൾക്ക് ഇടയാക്കി. അന്ന് എ.സി ഷൺമുഖദാസായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി ;ഡോ. ആയിഷ ഗുഹരാജ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും.
"നിയമസഭയിൽ സ്പീക്കർ റിപ്പോർട്ടിനെതിരെ പ്രതികരിച്ചു.പകച്ചുനിന്ന ആ നാളുകളിൽ ധൈര്യം പകർന്നു നൽകിയത് എം.പി വീരേന്ദ്രകുമാറായിരുന്നു. തെളിവുണ്ടെങ്കിൽ മുന്നോട്ടുപോകാണ് അദ്ദേഹം നിർദ്ദേശിച്ചത്". പിന്നീട് ,ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മീഷൻ ആ റിപ്പോർട്ട് ശരി വച്ചു.
 
വളരെ യാദൃച്ഛികമായാണ് ഈ റിപ്പോർട്ടിലേക്ക് നയിച്ച സൂചനകൾ ലഭിച്ചത്.താമസിച്ചിരുന്ന നടയ്ക്കാവിലെ ഹോസ്റ്റലിൽ നിന്ന് കടൽതീരത്ത് പ്രഭാത സവാരിക്കു പോയപ്പോൾ ,ബീച്ചിൽ ആരോഗ്യ വകുപ്പിന്റെ ബോർഡ് വെച്ച വണ്ടികൾ കണ്ടു. അവയിൽ നിന്ന് ചാക്കിൽ നിറച്ച മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആശുപത്രി അവശിഷ്ടങ്ങളായിരുന്നു അവ.ഇതേ വണ്ടികൾ തന്നെ മെഡിക്കൽ കോളേജ് ക്യാമ്പസിലും കണ്ടു.ഇതെ തുടർന്നുള്ള അന്വേഷണമാണ് , അവിടെ നവജാത ശിശുക്കളുടെ കൂട്ട മരണം നടക്കുന്നു എന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
 
പ്രസവവാർഡിൽ ടാഗ് തെറ്റി കെട്ടിയതിനാൽ കുട്ടികൾ മാറിപ്പോയ സംഭവങ്ങളും അക്കാലത്ത് ഉണ്ടായി. ആ വിവാദങ്ങൾ കത്തി നിൽക്കവേ, മന്ത്രി എ.സി ഷൺമുഖദാസ് പങ്കെടുത്ത ഒരു ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ പോയി.അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് ഭയമുണ്ടായിരുന്നു. "പക്ഷേ, എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് മന്ത്രി പറഞ്ഞു :നിങ്ങളെപ്പോലുള്ളവരെയാണ് പത്രത്തിന് വേണ്ടത്. ഞാനും മുൻപ് മാതൃഭൂമിയിലെ ഒരു റിപ്പോർട്ടറായിരുന്നു".
 
സത്യമംഗലം ചന്ദന കള്ളക്കടത്തിനെക്കുറിച്ചുള്ള പരമ്പരയാണ് മറ്റൊന്ന്. അതിന് സഹായം നൽകിയത് ജനതാദൾ നേതാവായിരുന്ന കെ. കൃഷ്ണൻകുട്ടിയായിരുന്നു. കള്ളക്കടത്ത് ചന്ദനം ചിറ്റൂർ പുഴയുടെ തീരത്ത് വാറ്റിയെടുക്കുന്നതായി അറിഞ്ഞു.ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ , അത് റിപ്പോർട്ട് ചെയ്യാൻ ധൈര്യമുണ്ടോ എന്നായി ചാദ്യം.കൈലിയും കീറിയ ഷർട്ടും ധരിച്ച്, അദ്ദേഹത്തിന്റെ ജീപ്പിൽ കയറിയാണ് ആ പ്രദേശത്ത് പോയത്. ക്യാമറയും ഒപ്പം കരുതിയിരുന്നു.അവിടെ എത്തി , ചിത്രങ്ങൾ എടുത്തു. അന്ന് രാത്രി പാലക്കാട് ഒരു ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്." രാത്രി തൊട്ടടുത്ത മുറിയിൽ പാർട്ടി നടക്കുന്ന ശബ്ദം കേട്ട് അന്വേഷിച്ചപ്പോൾ മലപ്പുറത്തുള്ള ചന്ദന കള്ളക്കടത്തുകാരാണ് അവിടെയുള്ളതെന്ന് അറിഞ്ഞു. അപ്പോൾ തന്നെ കൃഷ്ണൻകുട്ടിയെ വിവരം അറിയിച്ചു. അവിടെ നിന്ന് ഉടൻ രക്ഷപ്പെടാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. അദേഹം അയച്ചു തന്ന ജീപ്പിൽ കയറി രാത്രി ബസ് സ്റ്റാൻഡിൽ എത്തി , തിരികെ പോന്നു".
കിട്ടിയ വിവരങ്ങളെക്കുറിച്ച് അധികൃതരുടെ പ്രതികരണം തേടാതെയാണ് ആ റിപ്പോർട്ട് നൽകിയത്."അല്ലായിരുന്നുവെങ്കിൽ, അത് ചോർന്നുപോകുമായിരുന്നു".
പക്ഷേ, കള്ളക്കടത്ത് നിന്നും ഭീഷണി ഉണ്ടായി. അപായപ്പെടുത്തുമെന്ന് പറഞ്ഞ് ,താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് ഫോൺ സന്ദേശം വന്നു. കുറച്ചുദിവസം കായംകുളത്തെ വീട്ടിൽ പോയി നിൽക്കേണ്ടിവന്നു.ഈ വാർത്ത തുടർന്ന് എക്സൈസ് സംഘം ചിറ്റൂരിൽ റെയ്ഡ് നടത്തി, കേസ് എടുത്തു." എം.ഡി. നാലപ്പാടാണ് അന്ന് പത്രാധിപർ. ഇത്തരം വാർത്തകൾ വലിയ പ്രാധാന്യത്തോടെ അദ്ദേഹം നൽകിയിരുന്നു. എവിടെപ്പോയാലും അദ്ദേഹം ഏതു സയത്തും ഡെസ്കിലും ബ്യൂറോകളിലും വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇംഗ്ലീഷിലാണ് അദ്ദേഹം സംസാരിക്കുക".
 
എൻ.വി. കൃഷ്ണവാര്യർ പത്രാധിപരായി വന്നപ്പോൾ , ജേർണ്ണലിസ്റ്റ് ട്രെയിനികളെയും പത്രാധിപ സമിതി യോഗങ്ങളിൽ പങ്കെടുപ്പിച്ചു തുടങ്ങി. താൻ എഴുതിവരുന്ന ശാസ്ത്ര കോളത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം ചോദിച്ചതും ഓർമ്മയുണ്ട്.
 
ക്യാഷ്യസ് ക്ലേയുമായി നടത്തിയ അഭിമുഖ സംഭാഷണമാണ് മറക്കാനാവാത്ത മറ്റൊന്ന്. എം.ഇ.എസ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനായി അദ്ദേഹം കോഴിക്കോട് എത്തിയപ്പോൾ, ഫോട്ടോഗ്രാഫർ വേണുഗോപാലുമായി കരിപ്പൂർ വിമാനത്താവളത്തിൽ പോയി. അദ്ദേഹം പാർക്കിൻസൻസ് രോഗബാധിതനായിരുന്നു.ഇംഗ്ലീഷിൽ ചോദിച്ച ചോദ്യങ്ങൾക്ക് ബുദ്ധിമുട്ടിയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഐഷ എന്ന സഹായിയും കൂടെ ഉണ്ടായിരുന്നു.അടുത്ത ദിവസം ഫോട്ടോ സെഷനായി എം.ഇ.എസ് പ്രസിഡൻറ് മൊയ്തുവിന്റെ വീട്ടിൽ പോകുന്നുണ്ടെന്ന് അവർ അറിയിച്ചു.
 
അപ്പോഴാണ്, നടൻ ദിലീപ്കുമാർ ഒരു പരിപാടിയിൽ പങ്കെടുക്കാനായി കോഴിക്കോട് എത്തിയിട്ടുണ്ടെന്നും മാവൂർ ഗ്വാളിയർ റയോൺസ് ഗസ്റ്റ് ഹൗസിൽ അദ്ദേഹം താമസിക്കുന്നുണ്ടന്നും അറിഞ്ഞത്.നടൻ മമ്മൂട്ടിയെ ഇക്കാര്യം അറിയിച്ചു.അദ്ദേഹവും ഒപ്പം വന്നു.ദിലീപ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി ഒരു മലയാളിയായിരുന്നു. ദിലീപ് കുമാർ കർക്കശക്കാരനായിരുന്നുവെങ്കിലും മമ്മൂട്ടി ഒപ്പമുള്ളതിനാൽ കാണാൻ അവസരം ലഭിച്ചു. അടുത്ത ദിവസത്തെ ഫോട്ടോ ഷൂട്ടിൽ ക്യാഷ്യസ് ക്ലേയ്ക്കൊപ്പം ദിലീപ്കുമാറും മമ്മൂട്ടിയും പങ്കെടുത്തു. അതിന് വഴിയൊരുക്കാനായതിൽ ചാരിതാർത്ഥ്യമുണ്ട്.
എഡിറ്റോറിയൽ പേജിൽ ആദ്യത്തെ പരമ്പര വന്നത് അക്കാലത്താണ് . അന്വേഷണ കമ്മീഷനുകളെക്കുറിച്ചായിരുന്നു അഞ്ച് ഭാഗങ്ങളുള്ള ആ റിപ്പോർട്ട്.
 
മാനേജിംഗ് ഡയറക്ടർ എം.പി വീരേന്ദ്രകുമാറുമായി മരണം വരെയും അടുത്ത ബന്ധമുണ്ടായിരുന്നു. കോഴിക്കോടിനടുത്ത് അദ്ദേഹം പ്രസംഗിച്ച ഒരു യോഗം റിപ്പോർട്ട് ചെയ്യാൻ പോയതാണ് ഈ ബന്ധത്തിന് തുടക്കമിട്ടത്. അന്ന് കൊടുത്ത വാർത്ത എന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചു. പിന്നീട് അദ്ദേഹത്തിന്റെ എണ്ണമറ്റ പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചിട്ടേയില്ല.
 
വിവാഹത്തെത്തുടർന്നാണ് തൃശ്ശൂരിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്.മാതൃഭൂമിയുടെ സമകാലിക ചരിത്രത്തിൽ കാൽ നൂറ്റാണ്ടോളം ഒരേ ബ്യൂറോയിൽ പ്രവർത്തിച്ച മറ്റാരുമില്ല.അതൊരു റെക്കോർഡ് ആണ് ."കൂടെ പ്രവർത്തിച്ച എല്ലാവരെയും വിശ്വസിച്ചതാണ് അവിടെ നല്ല റിസൾട്ട് ഉണ്ടാക്കാൻ കാരണം.ചീഫ് ഫോട്ടോഗ്രാഫർ ടി.രാജൻ പൊതുവാളും അന്ന് അവിടെ ഉണ്ടായിരുന്നു. ഏത് പരിപാടിക്ക് അയച്ചാലും സമയത്തിന് മുമ്പ് തന്നെ അദ്ദേഹം അവിടെ എത്തി , എല്ലാവരെയും പരിചയപ്പെട്ട് ,ബന്ധം സ്ഥാപിക്കും".മലയാളം എക്സ്പ്രസ് പത്രത്തിന് ആധിപത്യം ഉണ്ടായിരുന്ന തൃശ്ശൂരിൽ നിന്ന് 1992 ൽ പുതിയ എഡിഷൻ ആരംഭിച്ച് ,കുറച്ചുകാലം കൊണ്ട് തന്നെ മാതൃഭൂമി ഒന്നാമത് എത്തി.പാലക്കാട് ജില്ല കൂടി ഉൾപ്പെടുന്ന എഡിഷന്റെ സർക്കുലേഷൻ 87000 കോപ്പികൾക്ക് മുകളിലായി .
 
പക്ഷേ, ഇതിനിടയിൽ നാല് ദിവസത്തേക്ക് ഡെസ്കിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.കാത്തലിക് സിറിയൻ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയാണെന്നും അക്കൊലം ഡിവിഡന്റ് കൊടുക്കാൻ സാധ്യതയില്ലെന്നുമുള്ള വാർത്ത നൽകിയതിനായിരുന്നു ഈ നടപടി..ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് ലഭിച്ചതായിരുന്നു , അത്.അതേക്കുറിച്ച് എഡിറ്റർ കെ.കെ ശ്രീധരൻ നായർ വിശദീകരണം ചോദിച്ചു. ബാങ്കിന്റെ ഓഹരികൾ ഇതേ തുടർന്ന് ഇടിയും എന്ന പരാതി ഉണ്ടായി. ഡിവിഡന്റ് നൽകാൻ കഴിയില്ലെന്ന് ,മൂന്ന് ദിവസം കഴിഞ്ഞ് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രഖ്യാപനം വന്നതോടെ വാർത്ത ശരിയാണെന്ന് തെളിഞ്ഞു. തിരിച്ച്, ബ്യൂറോയിൽ തന്നെ എത്തുകയും ചെയ്തു.
 
മലപ്പുറത്ത് മാതൃഭൂമിക്കെതിരായ ചില വിമർശനങ്ങൾ നിലനിന്നിരുന്നു. ജില്ലാ രൂപവൽക്കരണത്തെ എതിർത്ത പത്രം എന്ന ആരോപണമായിരുന്നു പ്രധാനം.അവിടെ നാലര വർഷം പ്രവർത്തിച്ചു.
അച്ചടി മാധ്യമങ്ങൾ വരുംകാലത്തും നിലനിൽക്കുമെന്ന് ഇ. സലാഹുദ്ദീൻ പറഞ്ഞു .യു .കെയിൽ കൗണ്ടി ഡെയിലീസ് എന്നറിയപ്പെടുന്ന പ്രാദേശിക പത്രങ്ങൾക്ക് പ്രാധാന്യം കൂടുന്ന കാലമാണ് ഇപ്പോൾ . ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് വിശ്വാസ്യതയുള്ള കാലത്തു മാത്രമേ അവ അച്ചടി മാധ്യമങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
 
കൊല്ലം ശൂരനാട് സ്വദേശിയായ സി.പി രാജശേഖരന്റെ മാദ്ധ്യമജീവിതം 1986 ൽ ദീപികയിൽ നിന്നാണ് ആരംഭിച്ചത്.2007 ൽ ചീഫ് ന്യൂസ് എഡിറ്റർ ആയിരിക്കുമ്പോൾ സ്വയം വിരമിച്ചു. 2008 മുതൽ 2019 വരെ മെട്രോ വാർത്തയുടെ കൺട്രോളിങ് എഡിറ്ററായി .ഇപ്പോൾ വീക്ഷണത്തിന്റെ ഡെപ്യൂട്ടി എഡിറ്ററാണ് . ഡെസ്ക്കിൽ മുഖ്യമായും പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം എഡിറ്റോറിയലുകൾ എഴുതിയ ചരിത്രമുണ്ട്.

 
ഒട്ടേറെ പ്രമുഖ മാദ്ധ്യമപ്രവർത്തകരുടെ പരിശീലനക്കളരിയായിരുന്നു ദീപിക ദിനപ്പത്രം . ഫാ.തോമസ് പന്തപ്ലാംതൊട്ടിയായിരുന്നു മുഖ്യ പരിശീലകൻ .1987 ൽ പത്തനംതിട്ട ജില്ല ബ്യൂറോയിൽ നിയമിക്കപ്പെട്ടു. തൊട്ടടുത്ത വർഷം ഉണ്ടായ പെരുമൺ തീവണ്ടി അപകടം റിപ്പോർട്ട് ചെയ്യാൻ പോയതാണ് അക്കാലത്തെ മറക്കാനാവാത്ത അനുഭവം."കൊല്ലംകാരനായതിനാലാകാം എന്നെ അങ്ങോട്ട് അയച്ചത്. അവിടെ കാര്യമായ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അഞ്ചാലുംമൂട് മുതൽ പെരിയമൺ വരെ അക്ഷരാർത്ഥത്തിൽ ഓടിയാണ് വൈകിട്ട് അഞ്ചോടെ അവിടെ എത്തിയത് .ദുരന്തം ഭീകരമായിരുന്നു. അതുകണ്ട് ബോധം നഷ്ടപ്പെട്ടു പോകുമോ എന്ന അവസ്ഥ വരെയുണ്ടായി. അതുമായി മനസ്സ് പൊരുത്തപ്പെടാൻ സമയമേറെ എടുത്തു.രാത്രി പത്തു മണിയായിരുന്നു അന്ന് വാർത്തകൾ അയക്കാനുള്ള ഡെഡ് ലൈൻ .
ആദ്യ എഡിഷനുകളിൽ മരണസംഖ്യ 250 നും 300 എണ്ണം ഇടക്ക് എന്നാണ് മിക്ക പത്രങ്ങളും നൽകിയത്. ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികൾ കയറിയിറങ്ങിയായിരുന്നു മരണസംഖ്യയും വിവരങ്ങളും ശേഖരിച്ചത്. രാത്രി 11:30 യോടെ ഇറങ്ങിയ എഡിഷനുകളിൽ മരണസംഖ്യ നൂറിൽപരം എന്ന് തിരുത്തി.
തൊട്ടടുത്ത ദിവസം പെരുമണിലേക്കുള്ള യാത്രയിൽ അപകടമുണ്ടായി.അഷ്ടമുടിക്കായലിന്റെ തെക്കേ ഭാഗത്താണ് എത്തിയത്. അപകടം നടന്ന മറുകരയിൽ എത്താനായി ഒരു കൊതുമ്പു വെള്ളത്തിലാണ് കയറിയത്.എത്താറായപ്പോഴേക്കും ,ബോട്ടുകൾ പോകുന്ന ഓളച്ചാർത്തിൽപ്പെട്ട് അത് മറിഞ്ഞു.പക്ഷേ, രക്ഷപ്പെട്ടു.
ദുരന്തവാർത്ത കോഓർഡിനേറ്റ് ചെയ്യാനായി ടി.ദേവപ്രസാദ്, സെർജി ആന്റണി തുടങ്ങിയവരടങ്ങിയ സംഘം കൊല്ലത്ത് എത്തിയിരുന്നു.
കർഷകരുടെ ആവശ്യങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒട്ടേറെ മുഖപ്രസംഗങ്ങൾ ദീപിക എഴുതിയിട്ടുണ്ട് , കുട്ടനാട്ടിലെ നെൽകൃഷി സംരക്ഷിക്കാനും കുടിയേറ്റ കർഷകരുടെ അവകാശങ്ങൾ ഉറപ്പാക്കാനും പത്രം ശബ്ദമുയർത്തി.സംസ്ഥാനത്ത് കരിക്കിന്റെ ഉപയോഗവും വിപണനവും വർദ്ധിപ്പിക്കുന്നതിനായി പത്രം മുൻകൈയെടുത്ത് നടത്തിയ പ്രചാരണത്തിൽ മുപ്പതോളം യോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. ഇന്ന് കരിക്ക് സ്റ്റാളുകൾ സംസ്ഥാനത്തുടനീളം ആരംഭിച്ചതിൽ ദീപിക വഹിച്ച പങ്ക് വളരെ വലുതാണ്.റബ്ബർ വില ഒരു കാലത്ത് തീരെ ഇടിഞ്ഞപ്പോൾ , ധനകാര്യ മന്ത്രി കെ.എം മാണിയെ ഓഫീസിൽ വിളിച്ചുവരുത്തി, 180 രൂപ താങ്ങുവില പ്രഖ്യാപിപ്പിക്കാൻ കഴിഞ്ഞു. വാനില, കൊക്കോ, കാപ്പി കർഷകർക്കു വേണ്ടിയും ദീപിക നിലകൊണ്ടു .
"2000-ൽ മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ചത് ദീപികയാണ്.അതുകൊണ്ടുതന്നെയാണ് പത്രം ഇപ്പോൾ നിലനിൽക്കുന്നത്".
ഡോ. പി കെ എബ്രഹാമിന്റെ കാലത്ത് പത്രം വരുമാനത്തിലും പ്രചാരത്തിലും അസാധാരണമായ വളർച്ച ഉണ്ടാക്കിയതായി സി.പി രാജശേഖരൻ പറഞ്ഞു.അദ്ദേഹം ചുമതല ഏറ്റ1991ൽ അഞ്ചു കോടി രൂപ വരുമാനമുണ്ടായിരുന്നത് 1994ൽ 30 കോടിയിലേക്ക് ഉയർന്നു. 10 വർഷം കൊണ്ട് 100 പ്രസിദ്ധീകരണങ്ങളും 100 കോടി രൂപയും എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ദീപിക പ്രസിദ്ധീകരണങ്ങളുടെ എണ്ണം പതിമൂന്നായി അക്കാലത്ത് ഉയർന്നു .രാഷ്ട്രദീപികയ്ക്ക് 11 എഡിഷനുകൾ ആരംഭിച്ചു."അതിന്റെ പത്രാധിപത്യചുമതല എന്നെയാണ് ഏൽപ്പിച്ചത്. കേരളത്തിലെ ഏറ്റവും വലിയ സായാഹ്ന പത്രമായി അത് വളർന്നു".
 
കണ്ണൂർ ,തൃശ്ശൂർ ,തിരുവനന്തപുരം എഡിഷനുകൾ ആരംഭിച്ചതും കൊച്ചിയിലെ വലിയ ഓഫീസ് സമുച്ചയം നിർമ്മിക്കപ്പെട്ടതും പി.കെ എബ്രഹാമിന്റെ കാലത്താണ് .
 
അദ്ദേഹം പോയ ശേഷം, 2004ൽ ദീപിക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.അന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കൽ ആയിരുന്നു ചെയർമാൻ."ഞാനന്ന് കേരള പത്രപ്രവർത്ത യൂണിയന്റെ ഭാരവാഹിയും ദീപിക യൂണിറ്റിന്റെ പ്രസിഡന്റുമായിരുന്നു. ശമ്പളക്കമ്മീഷൻ ശുപാർശ പ്രകാരമുള്ള പരിഷ്കരണം നടപ്പിലാക്കിയിരുന്നില്ല. ജീവനക്കാർ സഹകരിച്ചാൽ പുതിയ നേതൃത്വത്തിൽ പുതിയ പത്രമാക്കി എടുക്കാനുള്ള ഒരു വഴിയുണ്ടെന്നും അതിന് തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.ജീവനക്കാർക്ക് അതിന് സമ്മതമായിരുന്നു ". 
 
അങ്ങനെ ,2004 ഡിസംബർ 31ന് വ്യവസായിയായ ഫാരിസ് അബൂബക്കർപത്രത്തിന്റെ ചുമതല ഏറ്റെടുത്തു .അദ്ദേഹം ആദ്യം പത്ത് കോടി സംഭാവന നൽകി .അത് അദ്ദേഹത്തിന്റെ ഷെയർ ആയി മാറ്റി."തുടർന്നുള്ള നാലു വർഷത്തിനുള്ളിൽ 20 കോടിയോളം രൂപ അദ്ദേഹം പത്രത്തിൽ നൽകിയതായാണ് അറിവ്. അതോടെ ഉടമസ്ഥാവകാശം സി.എം.ഐ സഭയുടെ കയ്യിൽ നിന്നും പൂർണമായും പോയി. ഇത് സഭയ്ക്കകത്തും പുറത്തും വലിയ പ്രതിസന്ധിയും പ്രതിഷേധവും ഉണ്ടാക്കി. അവസാനം,പലരിൽ നിന്നും പണം സമാഹരിച്ച് ഫാരിസ് അബൂബക്കർക്ക് തിരിച്ചുനൽകി , 2007 ഡിസംബർ 31ന് ഉടമസ്ഥാവകാശം അദ്ദേഹത്തിൽ നിന്ന് അവർ തിരികെ ഏറ്റെടുത്തു".
 
ഫാരിസ് അബൂബേക്കറിന്റെ കാലത്ത് സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നത്തിൽ വി.എസ് അച്ച്യുതാനന്ദനെതിരായ നിലപാടാണ് പത്രം സ്വീകരിച്ചത് .പിണറായിയുടെ സുഹൃത്തായിരുന്നു അദ്ദേഹം.പാർട്ടിക്ക് അകത്തും പുറത്തും വി.എസ് അച്യുതാനന്ദന് കിട്ടിയ വലിയ ജനകീയ പിന്തുണയ്ക്ക് ബദലായി പിണറായി പക്ഷത്തിന്റെ മാദ്ധ്യമമായി,ദീപിക ."അന്ന് ,പത്രത്തിന് എന്തുപറ്റിയെന്ന് വായനക്കാർ അത്ഭുതപ്പെട്ടു. മുഖപ്രസംഗങ്ങളിലും ഈ നയംമാറ്റം പ്രതിഫലിച്ചു.എനിക്ക് തുടക്കത്തിൽ വലിയ വിമ്മിട്ടം ഉണ്ടായി.പല ദിവസങ്ങളിലും ഫാരിസ് അബൂബേക്കർ തന്നെ മുഖപ്രസംഗത്തിന്റെ വിഷയങ്ങളും മറ്റും നിർദ്ദേശിച്ചു .ചില അവസരങ്ങൾ അദ്ദേഹം തന്നെ മുഖപ്രസംഗങ്ങൾ എഴുതിത്തന്നു.പത്രത്തിന്റെ സ്ഥായിയായ സ്വഭാവം (കൺസിസ്റ്റൻസി ) അക്കാലത്ത് നഷ്ടപ്പെട്ടു" .
 
ദീപിക വിട്ട ഫാരിസ് അബൂബേക്കർ മെട്രോ വാർത്ത ആരംഭിച്ചപ്പോൾ സി.പി.രാജശേഖരൻ അതിൽ ചേർന്നു. രഞ്ജി പണിക്കർ പത്രാധിപരായി 2008 ഒക്ടോബർ പത്താം തീയതിയാണ് പത്രം ആരംഭിച്ചത്.പല പ്രമുഖ പത്രങ്ങളിൽ നിന്നുള്ളവരും ഒപ്പമുണ്ടായിരുന്നു. 2009 -2010 ൽ 5 എഡിഷനുകളായി പത്രം വളർന്നുവെങ്കിലും, റിപ്പോർട്ടർമാർക്ക് പ്രസ് ക്ലബ്ബുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു.2019 ൽ മറ്റൊരു ഗ്രൂപ്പിന് ഉടമസ്ഥാവകാശം കൈമാറുന്നത് വരെ എഡിറ്റോറിയലുകളിലും ഉള്ളടക്കത്തിലും ഫാരിസ് അബൂബേക്കർ ഇടപെട്ടിരുന്നുവെന്നും സി.പി രാജശേഖരൻ പറഞ്ഞു.
 
മാദ്ധ്യമരംഗം ഏറെ പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. പണ്ട് പലർക്കും ഇത് ഒരു ദൗത്യമായിരുന്നു .സമൂഹത്തിലെ തിരുത്തൽശക്തി എന്ന നിലയിൽ മാദ്ധ്യമരംഗത്തെ ഇഷ്ടപ്പെട്ട്, ഇത് തെരഞ്ഞെടുത്ത മറ്റൊരു കൂട്ടരുണ്ട് .1980കളുടെ മധ്യത്തോടെ ഇതൊരു പ്രൊഫഷനായി മാറി.
 
മാദ്ധ്യമങ്ങളുടെ ആത്മാവ് അതിന്റെ വിശ്വാസ്യതയാണ്.സമൂഹമാദ്ധ്യമങ്ങൾ വളരെ തെറ്റായ വിവരങ്ങൾ പ്രസരിപ്പിക്കുന്നുണ്ട് . ഇന്ന് എല്ലാവരും മാദ്ധ്യമപ്രവർത്തകരാണ്.പക്ഷേ, സമഗ്രതയുള്ള വാർത്തകൾ നൽകിയാലേ പത്രങ്ങൾ നിലനിൽക്കുകയുള്ളൂ.ചുറ്റും നടക്കുന്ന വിവരങ്ങൾ അറിയണം എന്ന് ജനം ആഗ്രഹിക്കുന്നത്ര കാലം പത്രങ്ങൾ വായിക്കപ്പെടും .പക്ഷേ, കാലത്തിനനുസരിച്ച് മാദ്ധ്യമപ്രവർത്തകർ അവരുടെ സമീപനങ്ങളും ടൂളുകളും മാറ്റേണ്ടതുണ്ട്.വായനക്കാർക്ക് ഏറ്റവും ലേറ്റസ്റ്റ് ആയ പ്രൊഡക്ട് നൽകുന്നിടത്താണ് പത്രങ്ങളുടെ വിജയം എന്നും സി.പി രാജശേഖരൻ പറഞ്ഞു.
 
ചർച്ചയിൽ മനോജ് പേരാമ്പ്ര (ഇന്ത്യ ട്രൂത്ത് ന്യൂസ് ), മോഹൻദാസ് പാറപ്പുറത്ത്, എം. ഷെറീഫ്,മുഹമ്മദ് ഷരീഫ് കാപ്പ്, പി.എം സതീഷ് ,രാജേന്ദ്രൻ പുതിയേടത്ത് എന്നിവർ പങ്കെടുത്തു.
 
ഡി. പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവസ് യൂട്യൂബ് ചാനലിലുണ്ട് .https://youtu.be/UyF4X1GCIN0?si=fIDSLCP0U7L9hWzy

No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (2) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍