ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 28 October 2007

സുപ്പര്‍ സ്റ്റാറിനു കൊട്ടിരസിക്കാനുള്ള തകരചെണ്ടയല്ല ഇന്ത്യന്‍ ജുഡീഷ്യറി


ജോഷിയുടെ പുതിയ ചിത്രമായ നസ്രാണിയിലെ നായകന്‍ മമ്മൂട്ടിയാണു.പറന്നു നടന്ന് പ്രേമിക്കുകയും,എതിരാളികളെ പറന്നടിച്ച് പപ്പടമാക്കുകയും,ഉന്നതര്‍ക്ക് അടിച്ച് പൂക്കുറ്റിയാകാനും അല്പസ്വല്പം നേരമ്പോക്കുകള്‍ക്കുമായി ഉണ്ടാക്കിയ ക്ലബ്ബിന്റെ സെക്രട്ടറിയായി വിലസുകയും ചെയ്യുന്ന ഡി .കെ എന്ന ഒന്നാംതരം കോട്ടയം നസ്രാണിയുടെ വീര-ശൂരപരാക്രമങ്ങളാണു ഇതിവൃത്തം. റബ്ബറിനു മരുന്നടിക്കുന്ന ഹെലികോപ്റ്റര്‍ വിമന്‍സ് കോളേജിന്റെ ഗ്രൌണ്ടിലിറക്കി അദ്ധ്യാപികയായ കാമുകിയേയും കൊണ്ടു അയാള്‍ പറന്നോട്ടെ.തല്‍ക്കാലം നമുക്കു കണ്ടു രസിക്കാം:അസൂയപ്പെടാം.അല്ലാതെ ഹെലികോപ്റ്റര്‍ഗ്രൌണ്ടിലിറക്കാന്‍ അനുമതിയെവിടെ എന്നു തലപുണ്ണാക്കേണ്ട കാര്യമില്ല.
പക്ഷേ ,കൊലപാതകകുറ്റം അരോപിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മോചനത്തിനായി അയാള്‍ ജില്ലാ ജഡ്ജിയെ ഭീഷണിപ്പെടുത്തുംപോള്‍ തലയാട്ടി രസിച്ചിരിക്കാന്‍ കഴിയുവതെങ്ങനെ?
ജാമ്യം നല്‍കിയില്ലങ്കില്‍ ശരിപ്പെടുത്തുമെന്നാണു ജുഡ്ജിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരുടെ മുന്നില്‍ വെച്ച് തന്റെ കോട്ടയം നസ്രാണി-സ്റ്റൈലില്‍ ഡി. കെ ഭീഷണിപ്പെടുത്തുന്നതു.അക്കാര്യം അയാള്‍ ജുഡ്ജിയോട് പ്രത്യേകം പറയുന്നുമുണ്ട്.ജുഡ്ജി പ്രതികരിക്കുന്നില്ല.പ്രതിക്ക് ജാമ്യം കിട്ടുകയും ചെയ്യുന്നു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ മേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്.ഗുണ്ടായിസത്തിനു മുന്നില്‍ നീതിന്യായസംവിധാനം വഴങ്ങുമെന്നും,ജുഡ്ജിയെ വിരട്ടി ഇഷ്ടകാര്യങ്ങള്‍ സാധിക്കാമെന്നുമുള്ള വളരെ അപകടകരമായ സന്ദേശമാണു ചിത്രം നല്‍കുന്നത്.നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ കടയ്കല്‍ കത്തിവെക്കുന്ന സിനിമാക്കാരുടെ ഈ കുറ്റകൃത്യത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണം.
സുപ്പര്‍ സ്റ്റാറിനു കൊട്ടിരസിക്കാനുള്ള തകരചെണ്ടയല്ല ഇന്ത്യന്‍ ജുഡിഷ്യറി.നീതിന്യായവ്യവസ്ഥയുടെ വിലയിടിച്ചുകാട്ടുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എങ്ങിനെ സെന്‍സര്‍ ബോര്‍ഡ് അനുമതി കൊടുത്തു?അവരും സൂ പ്പര്‍ സ്റ്റാറിന്റെ ഈ നസ്രാണീവേഷത്തില്‍ വീണുപോയോ?
കോടതിയെ താറടിച്ച്കാണിക്കുന്നവരെ കോടതി അലക്ഷ്യകുറ്റത്തിനു പ്രതിക്കൂട്ടില്‍ കയറ്റുകതന്നെ വേണം.അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരും.

Thursday 25 October 2007

മാങ്ങാശവാണി , തേങ്ങാശവാണി

മലയാള ഭാഷ അന്യം നിന്നുപോകാതിരിക്കാനായി അഹോരാത്രം പാടുപെട്ട് പുതിയ-പുതിയ വാക്കുകള് കണ്ടെത്തുകയും മധുരം മലയാളം,മഹിതം മലയാളം തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്ത് മാതൃഭാഷയുടെ സ്വയം-പ്രഖ്യാപിത സംരക്ഷകരായി കേരളീയര്‍ക്ക് മുന്നില്‍ ‍അവതാരമെടുക്കുകയും ചെയ്തിരിക്കുന്ന മലയാള മനോരമയുടേയും മാ‍തൃഭൂമിയുടെയും എഫ്. എം റേഡിയോ ചാനലുകള്‍ക്ക് അവര്‍ ഇട്ടിരിക്കുന്നത് ഒന്നാംതരം ഇംഗ്ലീഷ് പേരുകള്‍
MANGO F.M
CLUB F.M
നാട്ടുകാരെ ഭാഷപഠിപ്പിക്കുന്ന കൃത്യാന്തരബാഹുല്യത്തിനിടയില് പച്ച മലയാളത്തിലുള്ള പേരുകള് കിട്ടിക്കാണില്ല.അതിനാല് ദാ പിടിച്ചോ MANGO F.Mന് നല്ല സുന്ദരമായ പേരു:
മാങ്ങാശവാണി
(കവിയും സഹപ്രവര്‍ത്തകനുമായ കെ വി ശബരിമണിയോട് കടപ്പാട്).
CLUB F.M നു പഴയ ഒരു നാടന്‍ പ്രയോഗം കടം എടുത്താല്‍ ഇങ്ങനെ പേരിടാവുന്നതാണു:
ക്ലാവര്‍ ‍എഫ്. എം
(സഹപ്രവര്‍ത്തകനായ മാത്യു ജോസഫിനു നന്ദി).
മാങ്ങാശവാണിയും ക്ലാവര്‍ എഫ് എം-ഉംഅടക്കം 17 പുതിയ റേഡിയോ ചാനലുകള്‍ വരുംബോള്‍ നമ്മുടെ മുത്തശ്ശി ആകാശവാണി എന്തു ചെയ്യും?
ഉടനെ ആകാശവാണിയെ കിന്നാരവാണിയാക്കുക!
സരസനായ ഒരു ശ്രോതാവ് കവി പി ഉദയഭാനുവിനോട് പറഞ്ഞത്താണിത്.
മനോരമ എഫ് എം മാങ്ങയെ പിടിച്ചപ്പോള്‍ ഭാവിയില് ആരെങ്കിലും തേങ്ങയെയും പിടിക്കാനിടയുണ്ട്.
COCONUT F.M എന്നാകും അത്-മത്സരം അത്രയും കടുത്തതാണു.
അപ്പോള്‍,അതിനെ തേങ്ങാശവാണി എന്നു വിളിക്കാം .എന്താ,എന്തു പറയുന്നു,സ്നേഹിതരേ?

Sunday 21 October 2007

അവതാരങ്ങള്‍ക്കു പിന്നാലെ പായുന്നതെന്തിന്?

അവതാരങ്ങള് എപ്പോഴും ഉണ്ടാകാം.അതിനിനി യുഗങ്ങളോളം കാത്തിരിക്കേണ്ടതില്ല. ഒരു കാരണവും കൂടാതെ അവര് അവതരിക്കാം.അങ്ങിനെ, ദിനം പ്രതി നിരവധി അവതാരങ്ങളുണ്ടാകുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്.
പണ്ടൊക്കെ ഒരു ഷീര്‍ദ്ദി സായിയോ പുട്ടപ്പര്‍ത്തി വാഴും സായി ബാബയോ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ.വിഭൂതിയിലോ റിസ്റ്റ് വാച്ചിലോ ഒതുങ്ങുന്നതായിരുന്നു അവരുടെ ‘അത്ഭുത കൃത്യങ്ങള്”.പിന്നെ ഉണ്ടായിരുന്നത് ലോക്കല് കുട്ടിദൈവങ്ങളും ,കവടിനിരത്തുകാരും മന്ത്രവാദികളുമൊക്കെയായിരുന്നു.പാവങ്ങള്.അഷ്ടിക്ക് വകയുണ്ടാക്കാന് കെട്ടിയ വേഷങ്ങള്.തദ്ദേശീയ സ്വയം തൊഴില് സംരംഭങ്ങള്.
ഇവരെയൊക്കെ നിഷ്പ്രഭരാക്കി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള് കൊണ്ട് മാതാ അമൃതാനന്ദമയി വടവൃക്ഷമായി വളര്‍ന്നു.ആദ്യകാലങ്ങളില് കൃഷ്ണാവതാരാല്‍ഭുതകഥകള് അകംപടിയായുണ്ടായിരുന്നു. പിന്നെപ്പിന്നെ ,കഥകള് മാഞ്ഞു പോയി..അശ്ലേഷത്തിലും ഭജനയിലുമൂടെ രാജ്യത്തെ ഏറ്റവും വലിയ ഭക്തവ്യവസായാധിപതിയായി അവര് വളര്‍ന്നു.

ക്ഷേത്ര പ്രതിഷ്ഠകളിലൂടെ സ്വന്തം മതം തന്നെ സ്ഥാപിച്ച അവരുടെ വളര്‍ച്ചയുടെ കാരണങ്ങള് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.ആത്മീയമായ ഒരു ദര്ശനവും അവതരിപ്പിക്കാത്ത,ഒരു സാദാപ്രസംഗക പോലുമല്ലാത്ത മാത അമൃതാനന്ദമയിക്ക് ലോകമെമ്പാടും കോടിക്കണക്കിനു അനുയായികളുണ്ടാകുന്നതിന്റെ കാരണം എന്താകും?മുന് നെക്സലൈറ്റുകള് മുതല് കോര്‍പ്പറേറ്റ് ഭീമന്‍മാര് വരെ അവരെ ചുറ്റി-പറ്റി നില്‍ക്കുന്നത് എന്തിനാണു?
സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 1000ത്തോളം കോടി രൂപ നീക്കിവെക്കാന് തക്ക ത്രാണി എങ്ങിനെ അവര്‍ക്ക് ഉണ്ടായി എന്ന് ഏതെങ്കിലും സര്‍ക്കാര് ഏജന്‍സി അന്വേഷിച്ചിട്ടുണ്ടോ?
ഇത് ഒരു ദോഷൈകദൃക്‌കിന്റെ വിടുവായത്തമായി കണക്കാക്കരുതേ.അത്രയേറെ നിഗൂഡതകളും ദുരൂഹതകളും നിറഞ്ഞതാണു അവരുടെ സാംമ്പത്തിക ഉറവിടങ്ങള്.
ആദ്ധ്യാത്മിക നേതാക്കളുടെ സാമ്പത്തികസ്രോതസ്സുകള് ഒരിക്കലും ആരും അന്വേഷിക്കാറില്ല.അത് സായി ബാബയുടേതായാലും മാതാ അമൃതാനന്ദമയിയുടേതായാലും ശ്രീ ശ്രീ രവിശങ്കറുടേതായാലും സുതാര്യവും നിയമവിധേയവുമായിരിക്കണം.
ഉറവിടത്തെ സംബന്ധിച്ച വിശ്വാസയോഗ്യമായ രേഖകളില്ലാതെ വ്യാപരിക്കുന്നതാണു കള്ളപ്പണമെങ്കില് അതന്വേഷിച്ച് അധികൃതര്‍ക്ക് മറ്റെങ്ങും പോകേണ്ട കാര്യമില്ല.അവതാരങ്ങളുടെ മാത്രം കാര്യമല്ല ഇത്.മതത്തിന്റെ പേരിലാണു രാജ്യത്ത് ഏറ്റവുമധികം സമാന്തരപണമിടപാടുകള് നടക്കുന്നത്.ഇത്രയും പണം എങ്ങിനെ ഈ അവതാരങ്ങളിലേക്ക് ഒഴുകുന്നു?
ഇതുവരെ പറഞ്ഞത് അദൃശ്യമായ വഴികളിലൂടെ അത് എത്തുന്നതിനെ കുറിച്ചാണു.കണ് വെട്ടത്ത് പണമിടപാടു നടക്കുന്നത് ദര്ശനവേളകളിലാണു.
അനുഗ്രഹങ്ങള്‍ക്കും ആശ്ലേഷങ്ങള്‍ക്കുമായി തിക്കിത്തിരക്കുന്ന ഭക്തശിരോമണികള് ദക്ഷിണയായി നല്‍കുന്നാതാണു ഇതിലെ വൈറ്റ്മണി..അതിന് ആദായനികുതി പിരിക്കാന് വ്യവസ്ഥയില്ലെന്നത് മറ്റൊരു കാര്യം.അതിനാല് ഏതു ചോദ്യത്തിനും കാണിക്കപ്പെട്ടി ചൂണ്ടിക്കാട്ടി ഉത്തരം നല്‍കാന് കഴിയുമെന്ന സൌകര്യമുണ്ടു.
ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഈ പണം ഉപയോഗിച്ചു കാലത്തിനു അനുസൃതമായ സ്ഥാപനങ്ങള് കെട്ടിപ്പൊക്കാനായി എന്നതാണു അമൃതാനന്ദമയിയുടേയും സായിബാബയുടേയും വിജയരഹസ്യവും മഹത്വവും.
1960മുതല് എയിഡഡ് സ്കൂള് നിയമനകച്ചവടത്തിലൂടെ കോടികള് കൊയ്തു കൂട്ടിയവര് ശ്രീനാരായണ ഗുരുവിന്റെയോ ചട്ടബി സ്വാമികളുടെയോ മന്നത്ത് പദ്മനാഭന്റെയോ പേരില് സൂപ്പെര് സ്പെഷ്യാലിറ്റി ആശുപത്രികളോ കമ്പ്യൂട്ടര് സ്ഥാപനങ്ങളോ ചാനലുകളോ തുടങ്ങിയിരുന്നെങ്കിലോ?
കാശുണ്ടായല് മാത്രം പോര.അത് എപ്പോള്,എവിടെ ,എങ്ങിനെ ,ഏതിലൊക്കെ മുതല് മുടക്കണമെന്നു പഠിച്ചു പ്രയോഗിക്കാന് അപാരമായ ബുദ്ധിവൈഭവം വേണം.നാരായണ പണിക്കര്‍ക്കും വെള്ളാപ്പാള്ളി നടേശനും മറ്റും ഇല്ലാത്തതും,സഭക്കും അമൃതാനന്ദമയിക്കും,തിരുവനന്തപുരത്തെ ജ്യോതിഷചക്രവര്‍ത്തി വ്യാജനു വരെ ഉള്ളതും അതാണു.
അതുകൊണ്ടാണു ഒരു നുള്ളു ഭസ്മം വരുത്തുന്ന മാജിക്കു പോലും കൈവശമില്ലാതെ ,കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് പുതിയ-പുതിയ അംബരചുംബികളായ സ്ഥാപനങ്ങളും ഡീംഡ് യൂണിവേഴ് സിറ്റികളും ഉയര്‍ന്ന് വരുന്നത്.
മുടന്തനെ നടത്തിക്കുകയും കുരുടനു കാഴ്ചശക്തി നല്‍കുകയും ,മാറാരോഗികളെ നടത്തിക്കുകയും,വന്ധ്യയെ പ്രസവിപ്പിക്കുകയും മറ്റും ചെയ്യുന്ന വചനശുശ്രൂഷകരും,മാന്ത്രിക-താന്ത്രിക ഏലസ്സുകാരുംധനാ‍കര്ഷണ-ഭൈരവ യന്ത്രക്കാരും,കാമദേവാകര്ഷണ-ദിവ്യാമൃതക്കാരും തുടങ്ങി വാസ്തുശാസ്ത്രക്കാരും,നക്ഷത്രഫലക്കാരും,ശനിദോഷനിവാരണപൂജക്കാരും,ചന്ദനക്കുടക്കാരും,മേല്‍മുറി സ്വലാത്തുകാരും അടങ്ങുന്ന ദിവ്യാവതാരങ്ങളാല് സംബുഷ്ടമാണു,കേരളം.പോട്ടക്കും ചന്ദനക്കുടത്തിനും പോത്തങ്കോടിനും മാരാമണിനും പുട്ടപ്പര്‍ത്തിക്കും വള്ളിക്കാവിനുമൊക്കെ പോകുന്നവരില് എല്ലാ മതക്കാരുമുണ്ടു.ഇടതനും വലതനും തീവ്രവാദിയുമുണ്ടു.

മദനകാമേശ്വരി യന്ത്രം തപാലില് വരുത്തി അരയില് കെട്ടുന്നവരില് 80-ഉം കഴിഞ്ഞു കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവര് പോലുമുണ്ടു.ആനന്ദോത്സവത്തിനും വചനോത്സവത്തിനും,പുതിയ അവതാരമായ സചിതാനന്ദ സ്വാമിയുടെ ശ്രീനാരായണ ദിവ്യപ്രഘോഷണത്തിനും മുതല് കൊലക്കേസില് പ്രതിയായ കാഞ്ചികാമകോടി പീഠാധിപതിയുടെ ദര്‍ശനതിനു വരെ ആയിരങ്ങള് ക്യൂ നില്‍ക്കുകയാണു, ഇവിടെ.
വിപ്ലവനേതാവിന്റെ ഭാര്യ ശത്രുസംഹാര പൂജ നടത്തും.മകന് പൂ മൂടും.സ്ത്രീവേഷം കട്ടി താലപ്പൊലിയെടുക്കും.
റ്റെലിവിഷനില് നിത്യവും രാവിലെ ജ്യോതിഷരത്നങ്ങള് അവതരിച്ച് എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരമേകും.ഭൂത-ഭാവി-വര്‍ത്തമാനങ്ങള് പ്രവചിക്കും.ശയനപ്രദക്ഷിണം മുതല് ഇഷ്ടദൈവങ്ങളുടെ സ്വര്‍ണത്തില് തീര്‍ത്ത രൂപം നടക്കു വെക്കുന്നത് വരെയുള്ള പാപപരിഹാരങ്ങള് നിര്‍ദ്ദേശിക്കും.“മുസ്ലീങ്ങളുംകൃസ്ത്യാനികളും അവരവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി ഈ പരിഹാരക്രിയകള് ചെയ്താല് മതി” എന്ന് ഉദാരമനസ്കനാകും.
ദേവീക്ഷേത്രത്തില് നെയ്‌വിളക്കു വെക്കുന്നതിനും,കൃഷ്ണന്റെ അംബലത്തില് ഉരുളി കമിഴ്ത്തുന്നതിനും പകരമായി കൃസ്ത്യാനിയും മുസ്ലീമും ചെയ്യേണ്ട കര്മങ്ങളെന്തെന്നു അടുഠുതന്നെ ഇവര് രാശി വെച്ച് കണ്ടുപിടിച്ച് അരുള് ചെയ്യും.
അതു വരെ യുക്തം പോലെ ചെയ്യുക.അഥവാ, മണി ഓര്‍ഡര് അയച്ച് വിജയ യന്ത്രമോ അംഗനാകര്ഷണ-കാമദേവ ഏലസോ തപാലില് വരുത്തി അരയില് കെട്ടിക്കൊള്ളുക.ഉദ്ദിഷ്ട കാര്യം സാധിക്കും.
കെരളത്തില് ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങളുടേയും ,മൂന്ന് സാഹിത്യവാരികകളുടേയും താളുകള് മറിച്ച് നോക്കിയാല് ഈ രംഗത്തെ പുതിയ അവതാരങ്ങളെകുറിച്ച് അറിയാം.ഇവര് ,പക്ഷേ, അദൃശ്യരാണു.കാണാമറയത്തിരുന്നുകൊണ്ട് ഇവര് ഓപ്പറേറ്റ് ച്ചെയ്യുന്നത് മൊബൈല് നമ്പറുകളിലൂടെയാണു.‘ഹിമാലയസാനുക്കളില് കഠിന തപസ്സനുഷ്ഠിച്ച് ലഭിച്ച മന്ത്ര-തന്ത്രവിദ്യകള് സ്വായത്തമാക്കിയ താപസ്സശ്രേഷ്ഠരാണിവര്. മാതൃഭൂമി പത്രത്തിന്റെ ക്ലാസ്സിഫൈഡ് കോളത്തില് ഇത്തരക്കാരുടെ പരസ്യങ്ങള് പെരുകിക്കൊണ്ടിരിക്കുന്നു.അതിനര്‍ഥം ഇതാണു-ഇവരുടെ കച്ചവടം ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു.

അംഗീകൃത മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും നല്‍കാനാവാത്തതെന്തോ ഈ അവതാരങ്ങള് ഭക്തശിരോമണികളായ കേരളീയര്‍ക്ക് നല്‍കുന്നുണ്ട്.അല്ലെങ്കില് എന്തിനാണു ജാതി-മതഭേദമന്യേ ജനലക്ഷങ്ങള് ഇവര്‍ക്ക് പിന്നാലെ പായുന്നത്?
ആധ്യാത്മിക നേതാക്കള് ഇക്കാര്യം ഗൌരവപൂര്‍വ്വം ആലോചിച്ചിട്ടുണ്ടോ?ഭൌതികജീവിതത്തിലെ അശാന്തിയും അസ്വാസ്ഥ്യങ്ങളും സുരക്ഷിതമില്ലായ്മയുമ്മാത്രമാണോ പുതിയ അവതാരങ്ങള്‍ക്കു പിന്നാലെയുള്ള മരണപ്പാച്ചിലിനു കാരണം?
സാമൂഹിക ശാസ്ത്രജ്നരും രാഷ്ട്രീയ നിരീക്ഷകരും കൂടി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതല്ലേ?

ദൃഷ്ടിപഥം-വര്ത്തമാനം പ്രതിവാര പംക്തിയിലെ ലേഖനങ്ങള്
13.10.2007

Thursday 18 October 2007

ചില്ലു മേടകളിലിരുന്നങ്ങനെ ഇനി കല്ലെറിഞ്ഞ് സുഖിക്കേണ്ട..

അബോധാവസ്ഥയിലുള്ള ആളെ ബലാല്‍ക്കാരം ചെയ്തിട്ടു,അതിനു പൂറ്ണ്ണ സമ്മതമുണ്ടായിരുന്നു എന്നു വാദിച്ചാല് എങ്ങിനിരിക്കും?
മരണാസന്നാനായി, ബോധമില്ലാതെ കിടന്ന മത്തായി ചാക്കോയ്ക്കു രോഗീലേപന കൂദാശ കൊടുത്തതായി അവകാശപ്പെടുന്ന പുരോഹിതനും സഭയും വ്യക്തിസ്വാതന്ത്ര്യത്തിനു നേരെ കടന്നാക്രമണം നടത്തുകയും,കേരളത്തിലെ സാമൂഹികാന്തരീക്ഷം തകര്‍ക്കാന് ആസൂത്രിതശ്രമം നടത്തുകയുമാണു. ഇതു മുന് കൂട്ടി തയ്യാറാക്കിയ പധതിയാണു.
ബിഷപ്പ് കൊന്ത കൊടുക്കാന് പോയതു മത്തായി ചാക്കോയോടുള്ള സ്നേഹം കാരണമല്ലെന്നു വ്യക്തം
.വിവാഹ റെജിസ്റ്ററില് വ്യാജ ഒപ്പിട്ടവര് ഏതറ്റം വരെയും പോകും.

എയിഡഡ് സ്കൂള്-കോലേജ് നിയമനങ്ങള് ഈ സര്‍ക്കാര് പി എസ് സിയ്ക്ക് വിടുമെന്ന ഭയത്തില് നിന്നുടലെടുത്തതാണ് വിശ്വാസസംരക്ഷണ സമരങ്ങളും ഈ വിവാദവും.പള്ളിയുടെയും പട്ടക്കാരുടേയും കഴിഞ്ഞ 47 വര്‍ഷത്തെ മുഖ്യ വരുമാനസ്രോതസ്സാണു ഇവ.ഇക്കാണുന്നതൊക്കെ കെട്ടിപ്പൊക്കിയത് ഈ പണം കൊണ്ടാ‍ണു
.സ്വാശ്രയ കച്ചോടത്തിനു കടിഞ്ഞാണിടാന് സര്‍ക്കാര് ശ്രമിച്ചതു മുതലാണു സഭക്കു ഹാലിളകിയതു.
വിശ്വാസികളെ ഇളക്കിവിട്ടു സര്‍ക്കാരിനെ ബ്ലാക് മെയില് ചെയ്തു വരുതിയില് നിര്‍ത്തി വിദ്യാഭ്യാസമേഖലയിലെ തീവെട്ടിക്കൊള്ള അഭംഗുരം തുടരാനാണു ഈ വിവാദം കുത്തിപ്പൊക്കിയിരിക്കുന്നതു.വിശ്വാസപ്രശ്നങ്ങളില് ഒരു രാഷ്ട്രീയ കക്ഷിയും കടുത്ത നിലപാട് എടുക്കുകയില്ലെന്ന കണക്കുകൂട്ടല് ,പക്ഷേ ,തെറ്റിപ്പോയി.വിശുദ്ധകള്ളങ്ങള് പൊതുസമൂഹത്തിനു മുന്നില് തുറന്നു കാട്ടപ്പെട്ടതോടെ അവര് വെട്ടിലായിരിക്കുന്നു
.ഇക്കാര്യത്തില് ഇപ്പോള് നടക്കുന്ന സംവാദങ്ങള് ആരൊഗ്യകരമാണു.ഇതു നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കില് മതത്തിന്റെ പെരില് ഭയാനകമായ ചൂഷണങ്ങളും,അഴിമതിയും ഇവിടെ നടക്കുമായിരുന്നില്ല.വൈദികര്‍ക്കും തിരുസഭയ്ക്കും അപ്രമാദിത്വമൊന്നുമില്ല.അവരും തെരുവില് ഇങ്ങിനെ നിഷ്കരുണം വിചാരണചെയ്യപ്പെടട്ടെ.ചില്ലു മേടകളിലിരുന്നങ്ങനെ ഇനി കല്ലെറിഞ്ഞ് സുഖിക്കേണ്ട..
ഇനി പറയാനുള്ളത് വിപ്ലവത്തിന്റെ കുത്തകപ്പാട്ടം എടുത്തിട്ടുള്ളവരോടാണു.
മരിച്ചാല്‍ശരീരം ചക്കിലിട്ടാട്ടി വളമാക്കണം എന്നു ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ അവര് ചെയ്യണമെന്നില്ല.തന്റെ മൃതദേഹം മെഡിക്കല് കോളേജിനു ദാനം ചെയ്ത നവാബ് രാജേന്ദ്രനെ അവ്ര്ക്കു മാതൃകയാക്കാമായിരുന്നു.ബോഡി അടക്കാനുണ്ടെങ്കില്ലല്ലേ അതെവിടെ ,എങ്ങിനെ എന്ന പ്രശ്നം വരൂ?
മത്തായി ചാക്കൂയുടെയും പൊങ്കുന്നം വര്‍ക്കിയുടെയും ടി വി തോമസ്സിണ്ടെയും മൃതദേഹങ്ങള് മെഡിക്കല് കോളേജ് ആശുപത്രികള്‍ക്കു പഠനാവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നെങ്കില് അതു സഭയുടെ ധാര്‍ഷ്ട്യത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചേനെ.
ഇക്കാര്യത്തിലെങ്കിലും ഇടതുപക്ഷക്കാര് ഏ ടി കോവൂരിനെയും എം സി ജോസഫിനേയും ഇടമറുകിനേയും കണ്ടു പഠിക്കട്ടെ.

Sunday 7 October 2007

അത് മറ്റവര് ‍തയാറാക്കി കൊടുത്തത്

പ്രൊ. എം.എൻ.വിജയന്റെ മരണത്തെക്കുറിച്ച് വിവാദമുണ്ടാക്കിയവര്ക്ക് ഒരു ലക്ഷ്യം മാത്രമാണുള്ളത്-ജനകീയാസൂത്രണം കേരളത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള സാമ്രാജ്യത്വഗൂഡാലോചനയുടെ ഉല്‍പ്പന്നമായിരുന്നുവെന്നും അതിനു വിദേശധനസഹായം ഒഴുക്കിയിട്ടുണ്ടെന്നുമുള്ള അനിഷേധ്യമായ തെളിവുകള് തമസ്കരിക്കുക.ശാസ്ത്ര സാഹിത്യ പരിഷത്തിനും, ടി എം തോമസ് ഐസക്കിനുമെതിരെ അവസാനത്തെ പത്രസമ്മേളനത്തിലും അദ്ധേഹം നിരത്തിയ വസ്തുതകള് ചര്ച്ചകളില് നിന്നു മാറ്റുക. പങ്കാളിത്തജനാധിപത്യം എന്നതു ഒരു ഫണ്‍ഡഡ് സ്പോണ്‍സേറ്ഡ് പരിപാടിയാണെന്നും ഈ കെണിയില് വീണാല് രക്ഷപെടാനാവില്ലന്നും മൂന്നാലു വര്ഷം മുന്‍പു പാഠം പറഞ്ഞപ്പോള് അതു ഒരു സ്റ്റാലിനിസ്റ്റിന്റെ ജല്‍പ്പനങ്ങളായേ മിക്കവരും വിചാരിച്ചിരുന്നുള്ളു.കാശു വാങ്ങി ശീലിക്കുന്നവര് ചെളിക്കുഴിയില് പൂഴ്ന്നു പോകുന്നതും,പുതുമടിശ്ശീലക്കാര് പ്രസ്ഥാനത്തെ തന്നെ ഹൈജാക്ക് ചെയ്യുന്നതും നാം കണ്ടു.പണം അരേയും വിഴുങ്ങും-കാശുമുടക്കുന്നവര്ക്കായി എന്തും ചെയ്യും.ഏതറ്റം വരെയും പോകും. അത്തരക്കാര്ക്ക് സ്തുതി പാടാന് അഴീക്കോടും മുകുന്ദനും റെഡി.ചാരിനില്‍ക്കുന്നവര് കല്‍പ്പിച്ചാല് എതിര്വാക്കു പറയുവതെങ്ങിനെ?വേദികളും കസേരകളും പോയാലോ? അഴീക്കോടിനു അഭിപ്രായസ്ഥിരതയില്ല.അടിയന്തിരാവസ്ഥയില് അദ്ധേഹം ഏതു പക്ഷത്തായിരുന്നു? അച്ച്യുതാനന്ദന് പണ്ടു ക്ഷണിച്ചപ്പോള് ശിവഗിരി ഉപദേശകനായി വിലസിനടന്നയാളാണു ടിയാന്.ശാശ്വതീകാനന്ദനുമായി തോളില് കൈയിട്ട് നടന്നയാളെ കുറിച്ചു കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല.അവിടെ ഭോഗികള് മാത്രമേയുള്ളുവെന്നു അദ്ധേഹത്തിനു വെളിപാടുണ്ടായതു വൈകിയാണത്രേ.വിജയന് മാഷ് മരിച്ചപ്പോള് അദ്ധേഹം അരാജകവാദിയായിരുന്നുവെന്നും കൂടെ നടന്നവര് വഴി തെറ്റിച്ചുവെന്നും പറയുന്നത് വാര്ദ്ധക്യകാല ജല്‍പ്പനങ്ങളായി തള്ളിക്കളയാനാവില്ല.അത് മറ്റവര് തയാറാക്കി കൊടുത്ത പ് ളോട്ടാണെന്ന് ഏതു കൊച്ചു കുട്ടിക്കുമറിയാം. വെറുതെ, സ്വയം തുണിയുരിഞ്ഞു കവാത്ത് നടത്തല്ലേ.

Saturday 6 October 2007

നീതിപീഠം വിചാരണവിധേയം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ നെടുംത്തൂണുകളില് ഇപ്പോഴും കര്യമായ ബലക്ഷയം വന്നിട്ടില്ലാത്തത് നീതിന്യായ സംവിധാനത്തിനു മാത്രമാണു.ദുഷിച്ചു നാറിയ ഒരു സമൂഹത്തിന്റെ പ്രതിഫലനം എല്ലാ രാംഗത്തുമുണ്ടാകുക സ്വാഭാവികം.ജുഡ്ജിമാരില് 30 ശതമാനം പേര് അഴിമതിക്കാരാണെന്ന ഒരു മുന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരസ്യപ്രസ്താവന ഇക്കാരണത്താലാണു.
പക്ഷെ ,മുച്ചൂടും അഴിമതിയില് മുങ്ങിത്താണ രാഷ്ട്രീയക്കാരും,ഉധ്യോഗസ്ഥരും,മാധ്യമങ്ങളും അടങ്ങുന്ന മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുംബോള് ജുഡിഷ്യറിയുടെ മാറ്റ് ഏറുകയേയുള്ളു.
അതുകൊണ്ടാണു ഭരണകൂടത്തിലും,മാധ്യമങ്ങളില് പോലും ,വിശ്വാസം നശിച്ചവര് അവസാന ആശ്രയമായി കോടതിയെ കാണുന്നത്.പുഴുക്കുത്തേറ്റ സമൂഹത്തില് എല്ലാറ്റിനും മേല് നീതിയുടെ ബലിഷ്ഠങ്ങളായ കരങ്ങളുണ്ടെന്ന വിശ്വാസമാണു കോടതിയോടും ന്യായാധിപരോടുമുള്ള കറയറ്റ ബഹുമാനത്തിനു നിദാനം. സത്യം ഒരിക്കല് ജയിക്കുമെന്നു,അശരണരും, നിസ്വരും,ആലംബഹീനരുമായ സാധാരണക്കാര് ആശ്വസിക്കുന്നത് ജുഡീഷ്യറിയില് അവര്‍ക്കുള്ള കറയറ്റ വിശ്വാസത്താലാണു. അനീതികളെ നിഗ്രഹിക്കുന്ന, സത്യധര്‍മ്മാദികളെ പരിരക്ഷിക്കുന്ന സ്രഷ്ഠാവിന്റെ സ്ഥാനത്ത് അവര് ന്യായാധിപരെ പ്രതിഷ്ഠിച്ചിരിക്കുന്നു.
ന്യായപീഠത്തിലിരിക്കുന്നവരുടെ ഓരോ വാക്കും സമൂഹത്തെ ആഴത്തില് സ്വാധീനിക്കുന്നതിനു കാരണം ഇതാണു.അതുകൊണ്ടു തന്നെ ന്യായാധിപര് ഓരൊ വാക്കും അളന്നു മുറിച്ചേ ഉച്ചരിക്കാവൂ.കൊടതി മുറിയിലെ വാദപ്രതിവാദങ്ങള്‍ക്കിടയില് ഇവര് നടത്തുന്ന നിരീക്ഷണങ്ങള്(ഒബ്സര്‍വേഷന്‍സ്) മാധ്യമങ്ങളുടെ തലക്കെട്ടുകലില് സ്ഥാനം പിടിക്കുകയും അവ പൊതുജനാഭിപ്രായരൂപീകരണത്തെ
ആഴത്തില് സ്വാധീനിക്കുകയും ചെയ്യുന്നു.
ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ന്യായാധിപര് ,പക്ഷേ, ചിലപ്പോഴൊക്കെ തങ്ങള് വഹിക്കുന്ന ഉന്നത സ്ഥാനത്തിനു നിരക്കാത്ത ,നിരുത്തരവാദപരമായ നിരീക്ഷണങ്ങള് നടത്താറുണ്ടു.
ഭരണഘടനാനുസൃതമായി യാതൊരു സാധുതയുമില്ലാത്തതും, വിധിയുടേയൊ കോടതി രേഖകളുടെയോ ഭാഗമല്ലാത്തതുമായ ഇത്തരം സാന്ദള് സൃഷ്ടിക്കുന്നവയാണു.ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളും,നിരീക്ഷണങ്ങളും കോടതിയുടെ വിധികളായി ജനങ്ങള് വിശ്വസിക്കുകയും,മാധ്യമങ്ങളും ,രാഷ്ട്രീയകക്ഷികളും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
സേതുസമുദ്രം പദ്ധതി നടപ്പാക്കാണമെന്നാവശ്യപ്പെട്ട് തമിഴ് നാട്ടില് ബന്ദ് ആചരിക്കാനുള്ള ഡി എം കെ ആഹ്വാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജി ബി എന് അഗ്രവാള് നടത്തിയ പരാമര്‍ശങ്ങളാണു ഈ വിഷയത്തെക്കുറിച്ച് സംവാദം അനിവാര്യമാക്കി തീര്‍ത്തിരിക്കുന്നതു.
ബന്ദ് നിരോധനം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ലെന്നു അഭിഭാഷകന് പറഞ്ഞപ്പോളാണു ജുഡ്ജിയുടെ പൊടുന്നനെയുള്ള നിരീക്ഷണങ്ങള് ഉണ്ടായതു.“നിങ്ങല് പറയുന്നത് ശരിയാണെങ്കില്,അവിടെ ഭരണഘടനാസംവിധാനങ്ങല് പൂര്‍ണമായി തകര്ന്നിരിക്കുന്നു….ഡി എം കെ സര്‍ക്കാരിനെ പിരിച്ചുവിടാന് ഞങ്ങള് ശിപാര്‍ശ ചെയ്യും…..ഇതാണു ഡി എം കെ സര്‍ക്കാരിന്റെ നിലപാടെങ്കില് യു പി ഐ സഖ്യകക്ഷി സര്‍ക്കാരിനെ പിരിച്ചുവിടാന് കേന്ദ്രം മടി കാണിക്കരുത്.”
“തമിഴ് നാട് സര്‍ക്കാരിനെ പിരിച്ചു വിടാന് സുപ്രീംകോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു,” എന്നാണു മാധ്യമങ്ങളില് വാര്‍ത്ത വന്നത്.അതിനു മുന്‍പു കേരലത്തിലെ റോഡുകള് ലൊകത്തെ ഏറ്റവും മോഷപ്പെട്ട റോഡുകളാണെന്നു കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി നടത്തിയ പരാമര്‍ശവും വന് വാര്‍ത്തയായി.പരിയാരം തെരഞ്ഞെടുപ്പു ഹര്‍ജി പരിഗണിക്കവെ കേരളത്തെ ബീഹാറുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമര്‍ശവും മാധ്യമങ്ങളില് നിറഞ്ഞുനിന്നു.
കേസുകളില് വാദപ്രതിവാദം പൂര്‍ത്തിയാക്കി വിധി പറയുംപോള് ഈ പരാമര്‍ശങ്ങള് രേഖയിലുണ്ടാകണമെന്നില്ല.പക്ഷെ അതിനൊടകം അവ ജനമനസ്സുകളില് സ്ഥാനം പിടിക്കും.അവര് അതിന്റെ അടിസ്ഥാനത്തില് സ്വന്തം നിഗമനങ്ങളില് എത്തിച്ചേരും.ഇഹു വളരെ അപകടകരമായ പ്രവണതയാണു.ബാര് കൌന്‍സില് ഒഫ് ഇന്ത്യ തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടു.
ജഡ്ജിമാര് ഒരു തെറ്റും വരുത്താത്തവരും, സര്‍വകാര്യങ്ങളെക്കുറിച്ചും അവഗാഹമുള്ളവരും,കൊറ്റതിമുറിക്കകത്തുവച്ച് എന്തും പറയാന് അവകാശമുള്ളവരുമാണെന്ന് ആര്‍ക്കും മിഥ്യാധാരണയുണ്ടാവാനിടയില്ല.
ജഡ്ജിക്കും കോടതിക്കും നിയമവ്യാഖ്യാനങ്ങളില് തെറ്റു പറ്റാം.അതു തിരുത്താണു ഉന്നത നീതിപീഠങ്ങളുള്ളത്.പക്ഷേ ജഡ്ജിമാരുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കുന്ന പരാമര്‍ശങ്ങള് ഇങ്ങനെ തിരുത്താനോ പിന് വലിപ്പിക്കാനോ കഴിയില്ല.വായില് നിന്നു പുറപ്പെട്ടുപോയ വാക്കുകള് അന്തരീക്ഷത്തില് തന്നെ ഉണ്ടാകും.
കൊടതി അലക്ഷ്യഠെ ഭയന്നു മിക്കവരും ജുഡീഷ്യറിയെ സൃഷ്ഠിപരമായി പോലും വിമര്‍ശിക്കാന് ധൈര്യപ്പെടുന്നില്ല.ജഡ്ജിയുടെ മേല് ദുരുദ്ദ്യേശ്യം ആരോപിക്കാത്തിടത്തോളം ഏതു വിധിയേയും വിമര്‍ശിക്കാനും അതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനും സമൂഹത്തിനു അവകാശമുണ്ടു.പക്ഷേ അങ്ങിനെ സംഭവിക്കുന്നില്ല. അതിനാല് മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും നിതിന്യായ സംവിധാനത്തെക്കൂടി നിശിതമായ വിമര് ശനഠിനും നിരിക്ഷണങ്ങല്‍ക്കും വിധേയമാക്കണം.ആര്‍ക്കും അപ്രമാദിത്വമില്ല.
ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തില് 13-ആം നബ്പര് ഒഴിവാക്കിയതു അന്ധവിശ്വാസതെ പ്രോത്സാഹിപ്പിക്കാനാണെന്നു ആരോപിച്ചു ഹര്‍ജി നല്‍കിയ ആള്‍ക്കു ഫൈന് ഇട്ട വിധി,അതു സുപ്രീം കോടതി റദ്ദാക്കിയിട്ടുകൂടി ,വിമര്‍ശിക്കപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്? ഉന്നത നീതി പീഠം പറഞ്ഞിട്ടും 13-ആം നംബെര് മുറി കെരള ഹൈക്കൊടതിയിലുണ്ടൊ എന്നു മാധ്യമങ്ങള് അന്വേഷിക്കാത്തതെന്ത്?
ഹൈക്കോടതി നിയമനങ്ങളില് സംവരണവ്യവസ്ഥകള് പാലിക്കുന്നില്ലെന്ന വിമര്‍ശനം മധ്യമങല് ചര്‍ച ചെയ്യാത്തതെന്ത്?
ജാഗരൂകരായ,പൌരബോധമുള്ള,ജനാധിപത്യാവകാശങ്ങളെക്കുറിച്ച് അവഗാഹമുള്ളവരുടെ നിതാന്ത ജാഗ്രത കോടതികള്‍ക്ക് മേല് ഉണ്ടാകണം.ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനാസ്ഥാപനമെന്ന നിലയില്,ജുഡിഷ്യറി വഴി തെറ്റാതെ മുന്നൊട്ട് പോകേണ്ടത് ഒരു സാമൂഹികാവശ്യമാണു. ജുഡീഷ്യറിയില് പൊതുജനനിരീക്ഷനം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യമാണു ഇപ്പോഴുള്ളത്.
നിതിന്യായ വ്യവസ്ഥയുടെ ഏതു അപചയവും ഇന്ത്യന് ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കും.കോടതിയെ ക്കുറിച്ചുള്ള ആരോഗ്യകരമായ വിമര്ശനങ്ങളിലുടെ മാത്രമെ ഇത് അതിജീവിക്കാന് കഴിയൂ.
അതിനാല് നീതിപീഠവും വിചാരണ ചെയ്യപ്പെടട്ടെ.
ദൃഷ്റ്റിപഥം 6.10.2007

Friday 5 October 2007

മൂന്നാര്‍ഹൌഡിനി ആക്റ്റ്

കാണ്മ്മാനില്ല
പേരു ഡോ വി എം ഗോപാല മേനോന്‍.
കാണാതാകുംബോള്‍ വാഗമണ്‍-മൂന്നാര്‍ ദൌത്യസംഘത്തലവനായിരുന്നു.
ആളൊരു നിരുപദ്രവകാരിയും ശുദ്ധനുമാകുന്നു.
ഒരു ഉറുംബിനെപ്പോലും നോവിക്കാത്തവന്‍.
കണ്‍ വെട്ടത്തുനിന്നും ഒരു ദിവസ്സമങ്ങു മറഞ്ഞു പോയി.
നോക്കിനില്‍ക്കെ ദൃഷ്ടിയില്‍ നിന്നും തീവണ്ടി പോലും അപ്രത്യക്ഷമാക്കുന്ന
പി സി സര്ക്കാരിന്റെ ഹൌഡിനി ആക്റ്റിന്റെ പുതിയ പതിപ്പെങ്ങാനമാണോ ഇതു?
മൂന്നാര്‍ ‍ദൌത്യസംഘത്തെ ഒന്നാകെ
ഒരുനാള്‍ അപ്രത്യക്ഷമാക്കിയ ഈ വിദ്യയെ
മൂന്നാര്‍ ഹൌഡിനി ആക്റ്റ് എന്നു വിളിക്കാമോ?

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍