ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 7 February 2022

' എന്റെ ആകാശവാണിക്കാലം‘-11;എം. പുഷ്പ കുമാരി,കെ.എസ്. റാണാപ്രതാപൻ

 


'എന്റെ ആകാശവാണിക്കാലം' പതിനൊന്നാം ഭാഗത്തിൽ മുതിർന്ന പ്രക്ഷേപകരായ എം. പുഷ്പ കുമാരിയും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, കോഴിക്കോട്) കെ.എസ്. റാണാപ്രതാപനും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, തിരുവനന്തപുരം) അനുഭവങ്ങൾ പങ്കുവച്ചു (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2021 ഡിസം.11).

തിക്കോടിയന്റെ മകളായ പുഷ്പ, അമ്മ നഷ്ടപ്പെട്ട കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആരംഭിച്ചത്. ആകാശവാണി രണ്ടാം വീടായിരുന്നു. അച്ഛൻ അവിടെ കിടത്തി ഉറക്കിയിട്ടുണ്ട്. മഹാരഥൻമാരായ എഴുത്തുകാർക്കൊപ്പം കളിച്ചു വളർന്നു."അന്ന് ഓഫീസിന്റെ അന്തരീക്ഷമേ ഉണ്ടായിരുന്നില്ല. എല്ലാവരും ഒന്നിച്ചിരുന്ന് മുറുക്കും. ശരിക്കും ഒരു ഉത്സവാന്തരീക്ഷമായിരുന്നു. ആകാശവാണിയുടെ സുവർണ്ണകാലം. ചെമ്പൈ വന്നാൽ സ്വീകരണ മുറിയിൽ പുല്പായ വിരിച്ച് കിടക്കും. സ്റ്റേഷൻ ഡയറക്ടറും മറ്റും അദ്ദേഹത്തെ കാണാൻ അങ്ങോട്ട് ചെല്ലും . മഹാകവി വള്ളത്തോൾ, വി.ടി. തുടങ്ങിയവരൊക്കെ വന്നത് ഓർമ്മയുണ്ട്. മുതിർന്നപ്പോൾ , വി.ടി യുടെ കാൽ തൊട്ടു വന്ദിച്ച്, അനുഗ്രഹം വാങ്ങി".
കുട്ടിയായിരിക്കേ,'നാട്ടിൻപുറം' പരിപാടിയിൽ ഒരു വാചകം പറഞ്ഞു കൊണ്ടായിരുന്നു, ആകാശവാണിയിലെ തുടക്കം;"എനിക്ക് വിശക്കുന്നു, അമ്മേ .. ചോറു തരൂ'' .
അച്ഛൻ തിക്കോടിയൻ കുട്ടികളുടെ പരിപാടിയിൽ ബാലേട്ടനായിരിക്കുമ്പോൾ, അതിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്.
അന്നത്തെ പ്രോഗ്രാം മേധാവി പി.വി കൃഷ്ണമൂർത്തി തന്നെ 'ലിറ്റിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ' എന്നായിരുന്നു വിളിച്ചിരുന്നത്.
1974 - ൽ കോഴിക്കോട് നിലയത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായി ചേർന്നു.
"അച്ഛന് എന്നെ ടീച്ചറാക്കണമെന്നായിരുന്നു , ആഗ്രഹം.. അച്ഛന്റെ കൂടെ ഒന്നിച്ച് ഒന്നരക്കൊല്ലം ജോലി ചെയ്തു. ഓഫീസിൽ അച്ഛനും മകളും എന്നൊന്നും ഉണ്ടായിരുന്നില്ല".
കഠിനമായി അദ്ധ്വാനിക്കണമെന്നതായിരുന്നു , തിക്കോടിയൻ നൽകിയ ഉപദേശം.
ഒട്ടേറെ നാടകങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. മിക്കപ്പോഴും ഒപ്പം അഭിനയിച്ചിരുന്നത് ഖാൻ കാവിലായിരുന്നു. പി.പി.ശ്രീധരനുണ്ണിയും പി.എസ്. നമ്പീശനും ഗ്രാമശ്രീ പരിപാടിയിലെഴു തിയ ലഘുനാടക പരമ്പരകൾക്ക് ശബ്ദം നൽകിയായിരുന്നു , തുടക്കം.
ഉമ്മ
ാച്ചു, സുമിത്ര ('കാലം') തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും പുഷ്പ കുമാരിയുടെ ഓർമ്മയിൽ തിളങ്ങി നില്ക്കുന്നു.
അക്ബർ കക്കട്ടിലിന്റെ കല്യാണം മുടക്കി പാത്തുമ്മ ഉൾപ്പെടെ ഒട്ടേറെ മുസ്ലീം സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.
" അച്ഛൻ നാടകങ്ങൾ കേട്ട് അഭിപ്രായം പറഞ്ഞിരുന്നില്ല. വീട്ടിൽ റേഡിയോ വയ്ക്കാൻ ഞാൻ സമ്മതിക്കില്ല !''.
ഖാൻ കാവിലിനോടൊപ്പം ശ്രോതാക്കളുടെ കത്തുകളും വായിച്ചിരുന്നു.
മള്ളൂർ രാമകൃഷ്ണൻ, ജി. ഭാർഗ്ഗവൻ പിള്ള , കെ.എ.മുരളീധരൻ , ആർ.സി ഗോപാൽ എന്നിവരായിരുന്നു, നാടക വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്.
"റേഡിയോ നാടകത്തിൽ എല്ലാ ഭാവങ്ങളും ശബ്ദത്തിലൂടെ വരുത്തണം".ആദ്യ കാലങ്ങളിൽ നാടകങ്ങളിൽ ശബ്ദ പശ്ചാത്തലം ഒരുക്കാൻ പലതരം
പൊടിക്കൈകൾ പ്രയോഗിച്ചിരുന്നതായി പുഷ്പ കുമാരി പറഞ്ഞു. ഇടിയുടെ ശബ്ദമുണ്ടാക്കിയിരുന്നത് ടിൻ ഷീറ്റിൽ അടിച്ചായിരുന്നു. കടലാസ് കൈയ്യിലെടുത്ത് തിരുമ്മിയായിരുന്നു, തീയെരിയുന്നതിന്റെ ശബ്ദം സൃഷ്ടിച്ചിരുന്നത്.
നാടകങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്തിരുന്ന ആദ്യ കാലങ്ങളിലുണ്ടായ രസകരമായ ചില അബദ്ധങ്ങളെക്കുറിച്ചും അവർ പറഞ്ഞു. ഒരു പുരാണ നാടകം പ്രക്ഷേണം ചെയ്യപ്പെട്ടുകൊണ്ടിരിക്കേ, ധൃതരാഷ്ട്രരുടെ കൈയിൽ നിന്ന് അടുത്ത പേജ് താഴെ വീണു പോയി. സഹനടൻ അത് എടുത്ത് കൊടുത്തപ്പോൾ , സന്തോഷം കൊണ്ട് ധൃതരാഷ്ട്രർ പറഞ്ഞു: യെസ് ... യെസ് !
മറ്റൊരിക്കൽ , പ്രൊമിത്യൂസ് നാടകത്തിൽ ശബ്ദ പശ്ചാത്തലം ഒരുക്കാൻ കൊണ്ടുവന്ന വലിയ ചങ്ങല , കാമുകിയായി അഭിനയിച്ച മായാ നാരായണന്റെ കാലിൽ വീണു. വേദന കടിച്ചമർത്തിക്കൊണ്ട് അവർ തന്റെ ഭാഗം അഭിനയിച്ചു തീർത്തു.
ശ്രോതാക്കൾക്ക് ശബ്ദതാരങ്ങളോട് അങ്ങേയറ്റം ആരാധനയും സ്നേഹവുമായിരുന്നുവെന്ന് എം. പുഷ്പ കുമാരി പറഞ്ഞു. അക്കാലത്തെ സ്ഥിരം നാടക ശബ്ദങ്ങളായിരുന്ന വി.എം. അഹമ്മദ് കോയയേയും രാജം കെ.നായരേയും നിലയം സന്ദർശിക്കുന്ന ശ്രോതാക്കൾ, ആരാധന മൃത്ത് വളഞ്ഞു വയ്ക്കുന്നത് കണ്ടിട്ടുണ്ടന്നും അവർ പറഞ്ഞു.
"ജീവിതത്തിൽ ഞാൻ ആകെ ഒരു നാടകം മാത്രമേ എഴുതിയിട്ടുള്ളൂ", എം. പുഷ്പ കുമാരി പറഞ്ഞു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ,1974 - ൽ സെക്രട്ടറിയിൽ ജോലി കിട്ടി, തിരുവനന്തപുരത്തെത്തിയ കെ.എസ്.റാണാപ്രതാപന്റെ ആകാശവാണി ബന്ധം തുടങ്ങുന്നത് കുട്ടികളുടെ പരിപാടിയിൽ ഒരു ശാസ്ത്ര പ്രഭാഷണത്തോടെയായിരുന്നു. അന്ന് ജോലി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ.
പിന്നെ,സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് എഡിറ്ററായി ആകാശവാണിയിലെത്തി.
"മഹാരഥൻമാരല്ലാം ഇരുന്ന വലിയ ഹാളിലായിരുന്നു ഞാനും . ടി.എൻ ഗോപിനാഥൻ നായർ, കെ.പത്മനാഭൻ നായർ, എസ്. സരസ്വതിയമ്മ, ശ്യാമളാലയം കൃഷ്ണൻ നായർ , ജഗതി തുടങ്ങിയവരെല്ലാമുണ്ട്. ഒരു നാടകമെഴുതിത്തരണമെന്ന് ജഗതി ആവശ്യപ്പെട്ടു. ആദ്യം , ഒരു പേരു പറഞ്ഞു കൊടുത്തു. നാടകം ചെയ്യാൻ സമയമായപ്പോൾ ഡോ.സി.ജി.രാമചന്ദ്രൻ നായരെ ചെന്നു കണ്ടു. അദ്ദേഹം ഒരു ശാസ്ത്രനാടകമെഴുതി:
അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിൽ ഒരു ജീവി വരുന്നതാണ് കഥ : 'സാമീപ്യം, സായൂജ്യം, സാരൂപ്യം'.
നാടകത്തിന്റെ ശബ്ദ പശ്ചാത്തലം ഒരുക്കുന്നതിനായി തുമ്പ വി.എസ്.എസ്.സി യിൽ പോയി , റോക്കറ്റ് വിക്ഷേപണത്തിന്റെ ശബ്ദം റിക്കാർഡ് ചെയ്തു.
ധാരാളം ശാസ്ത്ര നാടകങ്ങൾ എഴുതിയിട്ടുണ്ട്. നാടകോത്സവങ്ങളിൽ അവ ഉൾപ്പെടുത്തി. ഗവേഷണ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വന്യ ജീവി സങ്കേതങ്ങൾ തുടങ്ങിയവ സന്ദർശിച്ച് ഫീച്ചറുകളും പരിപാടികളും ചെയ്ത അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു.
പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ ലഭിച്ച് തൃശൂർ നിലയത്തിലെത്തിയപ്പോൾ , വി.കെ. എന്നുമായി അടുത്ത സൗഹൃദത്തിലായി. അദ്ദേഹത്തിന്റെ കഥകളും നോവലുകളും റേഡിയോ നാടകങ്ങളാക്കി .
തിരികെ തിരുവനന്തര ത്തെത്തിയപ്പോൾ , നാടകത്തിന്റെ ചുമതല വഹിച്ചു.
1994-ലെ റേഡിയോ നാടകോത്സവത്തിൽ അവതരിപ്പിച്ച , രാഷ്ട്രീയ രംഗത്ത് വൻ കോളിളക്കമുണ്ടാക്കിയ, 'ശതാഭിഷേക'ത്തിന്റെ കഥ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു;
സംഗീതാത്മകമായ , പുതുമയുള്ള ഒരു ആക്ഷേ ഹാസ്യ നാടകം എഴുതാമെങ്കിൽ താൻ ഒപ്പം കൂടാമെന്ന് എം.ജി.രാധാകൃഷ്ണൻ പറഞ്ഞു. എസ്. രമേശൻ നായർ നാടകമെഴുതാമെന്ന് സമ്മതിച്ചു. അദ്ദേഹം കൊണ്ടുവന്നത് വലിയൊരു നാടകം. അത് വായിച്ച്, രാധാകൃഷ്ണൻ വലിച്ചെറിഞ്ഞു. പല പ്രാവശ്യം അത് മാറ്റി എഴുതിച്ചു.
"നാടകം വിവാദമുണ്ടാക്കുമെന്ന് തോന്നി. നെടുമുടി വേണു ഉൾപ്പെടെയുള്ളവർ ശബ്ദം നൽകിയ നാടകം ഒറ്റരാത്രി കൊണ്ടാണ് റെക്കാർഡിങ്ങ് നടത്തിയത്. പ്രൊഡക്ഷൻ ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് തന്നെ നടത്തി.. രംഗം മാറുന്നതിന്, സംഗീതത്തിനു പകരം വായ്ത്താരിയയാണുപയോഗിച്ചത്. ജി.ശ്രീറാമായിരുന്നു അതുണ്ടാക്കിയത്.
"നാടകം പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞപ്പോൾ തന്നെ സിനിമാ സംവിധായകൻ കെ.പി. കുമാരൻ വിളിച്ചു. 45 മിനിറ്റായപ്പോൾ തിരുവനന്തപുരത്ത് കറന്റ് പോയി. മറ്റ് നിലയങ്ങളിൽ പ്രക്ഷേപണം മുടങ്ങിയില്ല. ഇവിടെയുള്ളവർ ആ നാടകം ഇതുവരെയും പൂർണ്ണമായി കേട്ടിട്ടില്ല. അത് പിന്നീടൊരിക്കലും ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടില്ല".
ഏകാധിപതിയായ കിട്ടുമ്മാവനിൽ ,അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനേയും, ഭാര്യാസഹോദരീ പുത്രനായ കിങ്ങിണിക്കുട്ടനിൽ കെ.മുരളീധരനേയും ജനങ്ങൾ കണ്ടതോടെ വലിയ വിവാദം പൊട്ടി പ്പുറപ്പെട്ടു. മൂന്നാം ദിവസമായിരുന്നു , അതിന്റെ തുടക്കം. "മുഖ്യമന്ത്രിക്ക് കേൾക്കാനായി , സഹപ്രവർത്തകനായ കെ.പി.ഉദയഭാനു ടേപ്പ് ആവശ്യപെട്ടുവെങ്കിലും നൽകിയില്ല. നാടകത്തിന്റെ വിവർത്തനവും ടേപ്പും ഡൽഹിയിലെ ആകാശവാണി അധികൃതർ ആവശ്യപെട്ടു. മലയാളിയായ അന്നത്തെ ഡപ്യൂട്ടി ഡയറക്ടർ ജനറൽ നാടകം കേട്ട്, അതിൽ തെറ്റൊന്നുമില്ലെന്ന് രേഖപ്പെടുത്തി" .
നാടകം പുസ്തകമായി ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു. അതിന് തുടരെ തുടരെ പതിപ്പുകളുണ്ടായി. ഈ നാടകത്തിലെ കിട്ടുമ്മാവൻ കരുണാകരനെ മനസിൽ വച്ചാണ് താൻ എഴുതിയതെന്ന് രമേശൻ നായർ പറഞ്ഞതോടെ വിവാദം ആളിക്കത്തി. "ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറായിരുന്നു. പക്ഷേ, ഏതാനും മാസങ്ങൾ കഴിഞ്ഞ് എസ്. രമേശൻ നായരെ പോർട്ട് ബ്ലയറിന് സ്ഥലം മാറ്റി. അദേഹം പോയില്ല. പകരം, സർവീസിൽ നിന്ന് സ്വയം വിരമിച്ചു".
അക്കാലത്ത് ഒ.വി.വിജയന്റെ ഒരു കഥ റേഡിയോ നാടകമാക്കിയിട്ടുണ്ടെന്ന് റാണാപ്രതാപൻ പറഞ്ഞു. റേഡിയോ മാധ്യമത്തിന് വഴങ്ങുമോ എന്ന് സംശയമുണ്ടായിരുന്ന വി.കെ.എന്നിന്റെ 'മഞ്ചൽ', എൻ.പി.സുകുമാരൻ , ആറു ഭാഗങ്ങളുള്ള റേഡിയോ നാടകമാക്കി. അത് സിനിമയാക്കാനും ശ്രമം നടന്നിരുന്നു. "അങ്ങനെ വന്നിരുന്നവരോട്, എന്നെ കാണാനായിരുന്നു വി.കെ.എൻ നിർദ്ദേശിച്ചിരുന്നത്".
ഉറൂബിന്റെ 'സുന്ദരികളും സുന്ദരൻമാരും' തുടർനാടകമാക്കി , സംവിധാനം ചെയ്തു.
കോഴിയെക്കുറിച്ചുള്ള ഒരു നാടകത്തിന്റെ പൂർണ്ണതയ്ക്കായി, ഒരു കോഴിയെ വാങ്ങി സ്റ്റുഡിയോയിലിട്ട് ശബ്ദലേഖനം ചെയ്ത അനുഭവവും അദ്ദേഹം വിവരിച്ചു.
തനിക്ക് ആത്മീയ ബന്ധമുള്ള കൃതികളുടെ റേഡിയോ ആവിഷ്ക്കാരങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് റാണാ പ്രതാപൻ പറഞ്ഞു. റേഡിയോയ്ക്കു വേണ്ടി എഴുതുമ്പോൾ ബാലസാഹിത്യം പോലെയായിരിക്കണം, ഭാഷ. അതിൽ 80 ശതമാനവും വിനോദമായിരിക്കണം. അത് വിവരങ്ങൾ കൊണ്ട് നിറക്കാൻ പാടില്ല.
റേഡിയോ നാടകങ്ങളിൽ സ്ക്രിപ്റ്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിന്നെ, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും.
എ.ബി.യു അവാർഡ്, പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ്ങിന് രണ്ടു തവണ ഉൾപ്പെടെ 14 ദേശീയ പ്രക്ഷേപണ പുരസ്ക്കാരങ്ങൾ തുടങ്ങിയവ കെ.എസ്. റാണാപ്രതാപന് ലഭിച്ചിട്ടുണ്ട്.
റേഡിയോ ഒരു പേഴ്സണൽ മീഡിയമാണ്. ആകാശവാണിയുമായി ശ്രോതാക്കൾക്ക് ആത്മബന്ധമുണ്ടെന്നും റാണാപ്രതാപൻ പറഞ്ഞു. പ്രക്ഷേപണത്തിന്റെ ഭാവിയിൽ അദ്ദേഹത്തിന് ആശങ്കകളില്ല.
പി.പി.ശ്രീധരനുണ്ണി, എം.വി.ശശികുമാർ,
ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർത്ഥിയായ ഫാത്തിമ സന, പത്മനാഭ മല്യ , പി.എം.ഷിബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയുമായിരുന്നു , മോഡറേറ്റർമാർ.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. ലിങ്ക് :
(Recorded and uploaded by Shibu Pm )


'എന്റെ ആകാശവാണിക്കാലം'- 19;ഗീതാദേവി വാസുദേവൻ,മേനോൻ ഉണ്ണികൃഷ്ണൺ

 


'ന്റെ ആകാശവാണിക്കാലം' 19 ആം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഫെബ്രു. 5, 2022) ഗീതാദേവി വാസുദേവനും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ്, കോഴിക്കോട്) മേനോൻ ഉണ്ണികൃഷ്ണനും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, കൊച്ചി) അനുഭവങ്ങൾ പങ്കുവച്ചു.
 
കുടുംബത്തിൽ നിന്ന് പകർന്ന്കിട്ടിയതാണ് തന്റെ സംഗീതമെന്ന് ഗീതാദേവി വാസുദേവൻ. അമ്മ പി.വി. സാവിത്രിക്കുട്ടി കോഴിക്കോട് ആകാശവാണിയിൽ കർണ്ണാടകസംഗീതക്കച്ചേരികൾ നടത്തിയിരുന്നു. ആയുർവേദ ഡോക്ടറായിരുന്ന അച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പീശനും സംഗീതാസ്വാദകനായിരുന്നു. അദ്ദേഹത്തിന് കെ.രാഘവൻ മാസ്റ്റർ, പഴയന്നൂർ പരശുരാമൻ തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്നു. ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റായ കെ. വെങ്കിടാചലത്തിൽ നിന്ന് അമ്മ വയലിൻ പഠിച്ചിരുന്നു.
 
അങ്ങനെ, കുട്ടിയായിരിക്കുമ്പോഴേ നല്ല കേൾവിജ്ഞാനമുണ്ടായി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സാഹിത്യ സമാജത്തിന്റെ പരിപാടിയിൽ പാടി. തുടർന്ന് സ്ക്കൂളിലെ എല്ലാ വേദികളിലും ഗാനമേളകളിലും പാടി.
 
പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാന പ്രവീണയും പാസായി. ഗാന പ്രവീണയ്ക്ക് റാങ്കുണ്ടായിരുന്നു. 1981-ൽ അവിടെ സംഗീതാദ്ധ്യാപികയായി . 1984 ലാണ് സ്റ്റാഫ് ആർട്ടിസ്റ്റായത് ; മംഗലാപുരം നിലയത്തിൽ. തുടർന്ന്, കോഴിക്കോട്ടെത്തി.
പ്രഗത്ഭ സംഗീതജ്ഞരായ കെ.ആർ.കേദാരനാഥൻ, ആർ.മീരാബായി, ചാലക്കുടി എൻ.എസ്.നാരായണ സ്വാമി, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം,എം.എ. വേണുഗോപാൽ, ജാനകി വേണുഗോപാൽ, ,മാവേലിക്കര ആർ. പ്രഭാകര വർമ്മ തുടങ്ങിയവരായിരുന്നു, ഗുരുക്കൻമാർ.
"എന്നും രാവിലെ 4 മുതൽ 6.30 വരെയും വൈകീട്ട് 6.30 മുതൽ 9.30 വരെയും സാധകം ചെയ്യുമായിരുന്നു. അച്ഛന്റെ ചിട്ടയായിരുന്നു , അത്".
 
ലളിതഗാനത്തിന് ഓഡിഷൻ പാസായി, 1975 മുതൽ ആകാശവാണിയിൽ പാടിത്തുടങ്ങി. 1979- മുതൽ സംഗീതക്കച്ചേരികളും അവതരിപ്പിച്ചു തുടങ്ങി.
 
" കോഴിക്കോട് ആകാശവാണിയിലെത്തുമ്പോൾ 25 സ്റ്റാഫ് ആർട്ടിസ്റ്റുമാരുണ്ടായിരുന്നു. ഇന്ന് ആരുമില്ല. അന്ന് കച്ചേരികളല്ലാം തത്സമയ പ്രക്ഷേപണമായിരുന്നു... ഡോ.ബാലമുരളി കൃഷ്ണയ്ക്കാപ്പം പ്രഭാതഗീതം പാടാൻ ഭാഗ്യമുണ്ടായി. ചന്ദിക ഗോപിനാഥും പാടി.കെ. ദക്ഷിണാമൂർത്തി ഈണം നൽകിയ ലളിത ഗാനങ്ങളും പാടിയിട്ടുണ്ട്. ശെമ്മങ്കുടി, ചെമ്പൈ തുടങ്ങിയ മഹാരഥൻമാരെ പരിചയപ്പെട്ടു".
 
ഒരിക്കൽ പുറമേരിയിലെ സംഗീതസഭയുടെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ദക്ഷിണാമൂർത്തിക്ക് സമയത്ത് എത്തിച്ചേരാനായില്ല."എന്റെ സംഗീതക്കച്ചേരി ഉണ്ടായിരുന്നു.അത് തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹമെത്തി, സദസിന്റെ മുൻനിരയിലിരുന്നു. പേടിയോടെയാണ് ഞാൻ പാടിയത്. കച്ചേരി കഴിഞ്ഞ് അദ്ദേഹം ഉദ്ഘാടനം നടത്തി".
 
2016 ൽ വിരമിച്ച ശേഷം കുട്ടികളെ കർണ്ണാക സംഗീതം പഠിപ്പിക്കുന്നു. ഇപ്പോഴും ഗാനമേള വേദികളിൽ സിനിമാപ്പാട്ടുകൾ പാടുന്നുണ്ട്. ആകാശവാണിയിലെ സംഗീത സംവിധായകനായിരുന്ന കടുതുരുത്തി ടി.ആർ.രാധാകൃഷ്ണൻ ഈണമിട്ട 'ചോലകളിളനീർക്കുളിരുമായ് ...' എന്ന ലളിതഗാനം ഗീതാദേവി വാസുദേവൻ ആലപിച്ചു.
 
പനാജി നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി 1986-ൽ ചേർന്നത് പറഞ്ഞു കൊണ്ടായിരുന്നു , മേനോൻ ഉണ്ണികൃഷ്ണൻ ആരംഭിച്ചത്.
 
പഠന കാലത്ത്,മാധ്യമമാണ് കരിയർ എന്ന് ചിന്തിച്ചിട്ടേയില്ല. പക്ഷേ, സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പരീക്ഷയെഴുതി , നിയമനം കിട്ടിയത് ഗോവയിൽ. പുലരും വരെ ജനങ്ങൾ ആടിയും പാടിയും നടക്കുന്ന, ബിയർ ഒഴുകുന്ന നാട് . അവിടെ നിന്ന് അത്തവണ ആരും തെരഞ്ഞെടുക്കപ്പെട്ടില്ല.
 
"ആ വലിയ നിലയത്തിൽ ആകെയുണ്ടായിരുന്നത് ഒരേയൊരു ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് . മറുനാട്ടുകാരായ അഞ്ച് പേരെ അവിടെ നിയമിച്ചു. കെ.ബാലചന്ദ്രനായിരുന്നു , മറ്റൊരു മലയാളി .അവിടുത്തുകാരെ ഒഴിവാക്കി അന്യസംസ്ഥാനക്കാരെ നിയമിച്ചതിൽ മുറുമുറുപ്പുകളുണ്ടായി".
1946-ൽ , പോർച്ചുഗീസുകാരുടെ കാലത്ത് പരീക്ഷണ പ്രക്ഷേപണം തുടങ്ങിയ നിലയം, പല പരിണാമങ്ങൾക്ക് വിധേയമായി, 1964-ൽ ആകാശവാണിയായി.
 
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച, കൊങ്കണി, മറാത്തി തുടങ്ങിയ ഭാഷകളിലെ ഏഴ് അനൗൺസർമാരും അവിടെയുണ്ടായിരുന്നു.
 
"ആദ്യമായി ചെയ്തത് ഒരു ഇംഗ്ലീഷ് ഫീച്ചറായിരുന്നു. ഹോസ്റ്റൽ ജീവിതത്തെക്കുറിച്ചായിരുന്നു,അത്".
അക്കാലത്ത്, പനാജിയിൽ ഷൂട്ടിങ്ങിനെത്തിയ അമിതാബ് ബച്ചനുമായി അഭിമുഖം നടത്താൻ കെ.ബാലചന്ദ്രനുമൊത്ത് പോയ സാഹസിക കഥയും അദ്ദേഹം വിവരിച്ചു. പലർ മുഖേന ശ്രമിച്ചെങ്കിലും അതിന് വഴിയൊരുങ്ങാതെ വന്നപ്പോൾ നേരെ ചെല്ലുകയായിരുന്നു. ആകാശവാണി ഐഡന്റിറ്റി കാർഡ് കാട്ടി അകത്ത് കയറി. ഷൂട്ടിങ്ങ് സ്ഥലത്ത് കാറിലിരിക്കുകയായിരുന്ന ബച്ചനോട് കാര്യം പറഞ്ഞു.
 
" ഷൂട്ടിങ്ങിനിടയിൽ ദേവാലയത്തിൽ സിഗരറ്റ് വലിച്ച സംഭവം വിവാദമായ സമയം. മാധ്യമങ്ങളോട് സംസാരിക്കുന്നത് അഭിഭാഷകർ വിലക്കിയിരിക്കുന്നതിനാൽ ഇന്റർവ്യൂ നൽകാൻ കഴിയില്ലെന്ന് വിനയപൂർവം അദ്ദേഹം പറഞ്ഞു. 'സർ' എന്നായിരുന്നു,അദ്ദേഹം ഞങ്ങളെ അഭിസംബോധന ചെയ്തിരുന്നത്".
 
എം.ടി.വാസുദേവൻ നായരുമായി ഇംഗ്ലീഷിൽ അഭിമുഖം നടത്തിയത് ധന്യമായ ഓർമ്മയാണ്. ഗിരീഷ് കർണ്ണാടുമായും അഭിമുഖം നടത്തി.
 
യേശുദാസുമായി പണ്ഡിറ്റ് വെങ്കിടേഷ് ഗോൾഗണ്ടി നടത്തിയ അപൂർവ്വമായ ഇംഗ്ലീഷ് അഭിമുഖം, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായിരുന്ന വിജയചന്ദ്രൻ നൽകിയത് ലൈബ്രറിയിലെ ശബ്ദശേഖരത്തിലുണ്ടാകണം. അതിന്റെ കോപ്പി കൈയിൽ സൂക്ഷിക്കാനാകാത്തതിൽ വിഷമുണ്ട്.
1983 -ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തിന് (CHOGM) ഗോവയിലെ ഒരു കേന്ദ്രത്തിൽ വിരുന്നൊരുക്കിയപ്പോൾ, മാദ്ധ്യമങ്ങൾക്ക് വിലക്കുള്ള അവിടെയെത്തി, കെന്നത്ത് കൗണ്ടയുടെ പാട്ട് റെക്കാർഡ് ചെയ്ത സാഹസികരായ പ്രക്ഷേപകരെക്കുറിച്ചു കേട്ട കഥകൾ മേനോൻ ഉണ്ണികൃഷ്ണൻ വിവരിച്ചു.
 
സ്പോർട്ട്സും ഇംഗ്ലീഷ് പരിപാടികളും ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സ്വതന്ത്ര ചുമതല കിട്ടിയപ്പോൾ, മുൻ മുഖ്യമന്ത്രി ചർച്ചിൽ അലി മാവോ റെക്കാർഡിങ്ങിന് വന്ന അനുഭവവും അദ്ദേഹം വിവരിച്ചു. സാധാരണക്കാരെപ്പോലെയായിരുന്നു ,അവിടുത്തെ രാഷ്ട്രീയ നേതാക്കൾ.
വളരെ ലളിതമായി ജീവിക്കുന്നവരാണ് ഗോവക്കാർ - easy way of life.
പനാജി നിലയത്തിലെ 60 ശതമാനം പരിപാടികൾ കൊങ്കണിയിലാണ്. കൊങ്കണി നാടൻ പാട്ടുകളുടെ വലിയ ശേഖരം അവിടെയുണ്ട്. ഇംഗ്ലീഷിൽ മാത്രമല്ല, കൊങ്കണിയിലുമുള്ള പാശ്ചാത്യ സംഗീതവുമുണ്ട്. പോർച്ചുഗീസ് ഭാഷയിലും പ്രക്ഷേപണമുണ്ട്.
 
1999-ൽ കൊച്ചി നിലയത്തിലെത്തി. "ഹൃദയത്തോട് ചേർന്നു നില്ക്കുന്ന നിലയം".
ഉള്ളടക്കത്തിൽ ധാരാളം പരീക്ഷണങ്ങൾ നടത്താൻ കഴിഞ്ഞു. രണ്ടു പ്രാവശ്യം ആകാശവാണി ദേശീയ പുരസ്കാരം കിട്ടി.
 
തിരുവനന്തപുരം നിലയത്തിലായിരുന്നപ്പോൾ 'പൂന്തേനരുവി' അവതരിപ്പിച്ചിരുന്നു. അതിന്റെ പേരിൽ പിന്നീടും ശ്രേയാക്കളാൽ തിരിച്ചറിയപ്പെടുന്നുണ്ട്.
"ആകാശവാണിയിൽ നിന്ന് വിരമിച്ചതോടെ ആ ഐഡന്റിറ്റി അവസാനിച്ചു. കരിയർ എന്ന നിലയിൽ അത് പരാജയമായിരുന്നു. സർവീസിൽ ആർജിച്ച അറിവുകളൊന്നും ഉപയോഗപ്പെടുത്താൻ അധികാരമുള്ള പദവികളോ അവസരങ്ങളോ ലഭിച്ചില്ല".
 
റിട്ടയർമെന്റിനു ശേഷം പൂർണ്ണ സമയവും എഴുത്തിലാണ്. വിരമിക്കലിന് മുൻപുള്ള നൂറു ദിവസത്തെ ആസ്പദമാക്കി , ഇംഗ്ലീഷിൽ എഴുതിയ 'When waves fell silent' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു."ഈ പകിട്ടിന്റെയും പ്രൗഡിയുടേയും പിന്നിലുള്ള അജ്ഞാതരെക്കുറിച്ചും എഴുതി".ഇപ്പോൾ ഒരു നോവലിന്റെ പണിപ്പുരയിലാണ്.
 
പരിപാടിയിൽ പങ്കടുത്തുവെങ്കിലും സാങ്കേതിക തടസം കാരണം പി.ഇ. പാച്ചുവിന് സംസാരിക്കാൻ സാധിച്ചില്ല.
 
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'എന്റെ ആകാശവാണിക്കാലം' 19 ആം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.

 

' എന്റെ ആകാശവാണിക്കാലം'-18;കെ.വിശ്വനാഥൻ,ടി.എച്ച്. സുബ്രഹ്മണ്യം

 


' ന്റെ ആകാശവാണിക്കാലം' 18 ആം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജനുവരി 29,2022), പ്രശസ്ത വയലിൻവാദകരായ നെല്ലൈ കെ.വിശ്വനാഥൻ, ടി.എച്ച്. സുബ്രഹ്മണ്യം എന്നിവർ തങ്ങളുടെ ആകാശവാണിക്കാലത്തേയും സംഗീത ജീവിതത്തേയും കുറിച്ച് സംസാരിച്ചു.
 
1990 മുതൽ 2013 വരെ കോഴിക്കോട് നിലയത്തിൽ വയലിൻവാദകനായിരുന്ന കെ. വിശ്വനാഥന്റെ വലിയച്ഛൻ ഡോ.എൽ മുത്തയ്യ ഭാഗവതരും അച്ഛൻ നെല്ലൈ ടി.വി.കൃഷ്ണമൂർത്തിയും തിരുവനന്തപുരം സംഗീത അക്കാദമിയുടെ (ഇന്നത്തെ സ്വാതിതിരുനാൾ സംഗീത കോളേജ്) പ്രിൻസിപ്പാളുമാരായിരുന്നു. തിരുനൽവേലി സ്വദേശിയായ മുത്തയ്യ ഭാഗവതരായിരുന്നു, സ്ഥാപക പ്രിൻസിപ്പാൾ. റീജന്റ് റാണി ലക്ഷ്മി ബായിയുടെ കാലത്ത് അദ്ദേഹം തിരുവിതാംകൂർ ചരിത്രത്തെക്കുറിച്ച് ഹരികഥാകാലക്ഷേപം അവതരിപ്പിച്ച്, രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. അക്കാലത്ത് മൈസൂർ രാജാവിന്റെ ആസ്ഥാന വിദ്വാനായിരുന്ന അദ്ദേഹം തിരുവിതാംകൂർ രാജസദസിൽ സ്വാതി തിരുനാൾ കൃതികൾ ആലപിച്ചു. അതെത്തുടർന്ന്, തിരുവിതാംകൂറിൽ ശെമ്മങ്കുടി അടക്കമുള്ള പ്രമുഖരായ കർണ്ണാടക സംഗീതജ്ഞരെ ആസ്ഥാന വിദ്വാൻമാരായി നിയമിക്കുകയും സ്വാതിതിരുനാളിന്റെ കൃതികൾക്ക് പ്രചാരം നൽകാനായി 1939-ൽ സംഗീത അക്കാദമി ആരംഭിക്കുകയും ചെയ്തുവെന്നാന്ന് അച്ഛൻ ടി.വി.കൃഷ്ണമൂർത്തി പറഞ്ഞത്.അച്ഛൻ അദ്ദേഹത്തിൽ നിന്ന് ഗുരുകുല സമ്പ്രദായത്തിലാണ് കർണ്ണാടക സംഗീതം പഠിച്ചത്.
വിശ്വനാഥൻ നാലാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽക്കേ വയലിൽ പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം പഴവങ്ങാടിയിലെ രാമുഡു അയ്യർ എന്നറിയപ്പെടുന്ന സീതാരാമയ്യരായിരുന്നു , ആദ്യ ഗുരു. അച്ഛനോടൊപ്പം ജി.എൻ. ബാലസുബ്രഹ്മണ്യത്തിന്റെ ഒരു കച്ചേരി കേൾക്കാൻ പോയപ്പോൾ ,എം.എസ്. ഗോപാലകൃഷ്ണൻ വയലിൻ വായിച്ചത് കേട്ടായിരുന്നു, അത് പഠിക്കണമെന്ന താല്പര്യമുണ്ടായത്. രാമുഡു അയ്യരിൽ നിന്ന് വർണ്ണം വരെ പഠിച്ചു.
അച്ഛൻ രാവിലെ മുതൽ സാധകം തുടങ്ങും. "അതിന് ഒരു ദിവസം വായിച്ചു നോക്കി. അതോടെ, ഇനി പുറത്ത് പഠനം വേണ്ട എന്നായി അച്ഛൻ. അദ്ദേഹം തന്നെ പഠിപ്പിക്കാനാരംഭിച്ചു. അച്ഛൻ പാടുകയും ഞാൻ വായിക്കുകയും ചെയ്തു തുടങ്ങി".
ഒരു കട്ട ശ്രുതിക്ക് ഒരേ ബാണിയിൽ തന്നെ രാഗവിസ്താരം നടത്തുന്നവരുണ്ടായിരുന്നു. ഒരേ രാഗത്തിൽ ദീർഘനേരം നാഗസ്വര കച്ചേരികൾ നടത്തുന്നവരെ കേൾക്കാൻ അച്ഛൻ ഉപദേശിച്ചിരുന്നു. അങ്ങനെ ചിന്ന മൗലാനയുടെ കച്ചേരി കേട്ടു.
സംഗീത കോളേജിൽ ഗാനഭൂഷണത്തിന് രണ്ടാം വർഷം പ്രവേശനം കിട്ടി. ആകാശവാണി ഓഡിഷൻ അതിനോടകം പാസായിരുന്നു. അച്ഛൻ അന്ന് അവിടെ പ്രിൻസിപ്പാളാണ്. ഒന്നാം റാങ്കോടെയാണ് ഗാനപ്രവീണ പാസായത്. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒന്നാം റാങ്ക് വയലിന് കിട്ടുന്നത്. അവിടെ തന്നെ അദ്ധ്യാപകനായി. മൂന്ന് സംഗീത കോളേജുകളിലുമായി 12 വർഷം പഠിപ്പിച്ചു. ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച് ആർ.എൽ.വി കോളേജിലായിരുന്നു.
തൃപ്പൂണിത്തുറ കോളേജിൽ പഠിപ്പിക്കുന്ന സമയത്ത് ഉച്ചയ്ക്ക് റേഡിയോയിൽ വരുന്ന ഹിന്ദുസ്ഥാനി സംഗീതം കേൾക്കാൻ മുറിയിലേക്ക് ധൃതിയിൽ മടങ്ങിയിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. പിന്നാലെ ഹിന്ദുസ്ഥാനി കച്ചേരികൾക്കും വായിച്ചു തുടങ്ങി.
"ഹിന്ദുസ്ഥാനി ചുവയുള്ള രാഗങ്ങൾ കിട്ടിയാൽ എന്നും സന്തോഷം". കോഴിക്കോട് നിലയത്തിൽ ചേർന്നപ്പോൾ , ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശരത് ചന്ദ്ര മറാട്ടെയുടെ കച്ചേരിക്ക് ആദ്യം വയലിൽ വായിച്ചത് വിശ്വനാഥൻ അനുസ്മരിച്ചു. കച്ചേരിക്കു മുൻപ് അദ്ദേഹത്തെ വായിച്ചു കേൾപ്പിച്ച് ബോദ്ധ്യപ്പെടുത്തി.ഹിന്ദുസ്ഥാനി കച്ചേരികൾ പാടുന്നവർ നാദബ്രഹ്മത്തിൽ ലയിച്ചിരിക്കും.
നവരസങ്ങളും പ്രകടിപ്പിക്കുന്ന രാഗങ്ങളുള്ളത് കർണ്ണാടക സംഗീതത്തിലാണ്. ശങ്കരാഭരണത്തെ അടിസ്ഥാനമാക്കിയാണ് മിക്ക
പാശ്ചാത്യ സംഗീത രാഗങ്ങളും.'എന്റർ ദ ഡ്രാഗണി'ൽ ശുദ്ധ സാവേരി രാഗം ഉപയോഗിച്ചിട്ടുണ്ടന്നും കെ.വിശ്വനാഥൻ വിശദീകരിച്ചു.
ഇപ്പോൾ കർണ്ണാട സംഗീത കച്ചേരികൾ ബഹളമയമാണ്. "ഗുസ്തിപിടുത്തം പോലെയാണ് രാഗാലാപനം. ഒരു കച്ചേരി വിജയിക്കുന്നത് പക്കമേളക്കാരുൾപ്പെടെയുള്ളവരെയെല്ലാം ഉൾപ്പെടുത്തിയുണ്ടാക്കുന്ന ടോട്ടൽ ഇഫക്ടിലാണ്".
രാഗാലാപനം നടത്തുമ്പോൾ മനസിലാക്കുന്ന വിധം പാടണം. ശ്വാസം വിടാതെ പാടുന്നവരാണിന്ന് കൂടുതൽ. പക്കമേളക്കാരെ അവർ പരിഗണിക്കുന്നതയില്ല. പഴയ സമ്പ്രദായത്തിൽ കച്ചേരികൾക്കൊരു ക്രമമുണ്ടായിരുന്നു. വർണ്ണത്തിൽ തുടങ്ങി, ഗണപതി സ്തുതിയോടെ മുന്നാട്ട് പോയി , തില്ലാനയിലും മറ്റും അവസാനിക്കും.
മുൻകാലത്തെ അപശബ്ദങ്ങളും അബദ്ധ സംഗീതവുമാണ് ഇന്നത്തെ ജനപ്രിയ സംഗീതം. ഗാനങ്ങൾക്ക് അർത്ഥസമ്പുഷ്ടമായ സാഹിത്യമില്ല. സംഗീതത്തിനൊപ്പിച്ച് സൃഷ്ടിക്കപ്പെടുന്നതാണ് പാട്ട്." ചോറിനാണ് കറി ; കറിക്ക് ചോറാകരുത്".
ആകാശവാണിക്കാലത്ത് പ്രശസ്തരായ സംഗീതജ്ഞരുടെയെല്ലാം കച്ചേരികൾക്ക് വയലിൻ വായിച്ചിണ്ട്. ചെമ്പൈയ്ക്കൊപ്പം വായിക്കാൻ കഴിയാത്തത് വേദനയായി. അദ്ദേഹം വയലിനിസ്റ്റിനെയും കൊണ്ടായിരുന്നു, പാടാൻ വന്നിരുന്നത്. അടുത്ത കച്ചേരിക്ക് തന്നെ പക്കം വായിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. അപ്രതീക്ഷിതമായ മരണത്തോടെ,അത് നടക്കാതെ പോയി."
ടി.ഗണേഷൻ എന്ന സ്റ്റേഷൻ ഡയറക്ടർ മാത്രമാണ്, കച്ചേരി കേട്ട്, അഭിപ്രായം പറഞ്ഞത്".
ഭരതം, സൂര്യൻ എന്നീ സിനിമകളിലെ ഗാന രംഗങ്ങളിൽ വയലിൽ വാദകനായും അഭിനയിച്ചു. ഭരതത്തിലെ പാട്ടുകൾ കേട്ട ശേഷമായിരുന്നു , ഷൂട്ടിങ്ങിൽ പങ്കെടുത്തത്.
ആകാശവാണിക്കാലത്തിനു ശേഷം കോഴിക്കോട്ട് താമസം." കുറച്ചുപേരെ സംഗീതം അഭ്യസിപ്പിക്കുന്നു. ബാക്കി സമയം മറ്റെല്ലാ പണികളും ചെയ്യും".
തൃപ്പൂണിത്തുറ സ്വദേശിയായ ടി.എച്ച് സുബ്രഹ്മണ്യം ഇപ്പോൾ കോയമ്പത്തൂരിൽ താമസിക്കുന്നു. 1991-ൽ മംഗലാപുരം നിലയത്തിൽ വയലിൻവാദകനായി. തുടർന്ന്, 2018 - ൽ സ്വയം വിരമിക്കും വരെ,തൃശൂർ നിലയത്തിൽ. മൂത്ത സഹോദരിമാരായ ടി.എച്ച് ലളിതയും ടി.എച്ച് വസന്തയും പ്രശസ്ത വയലിൻ വാദകർ ; ആകാശവാണിക്കാർ.ലളിത കോഴിക്കോട് നിലയത്തിൽ നിന്ന് വിരമിച്ചു. വസന്ത തൃശ്ശിനാപിള്ളി നിലയത്തിൽ .
അച്ഛൻ ടി.എസ്. ഹരിഹരയ്യർ ഡ്രോയിങ്ങ് അദ്ധ്യാപകനായിരുന്നു. ടി.എൻ. കൃഷ്ണന്റെ അച്ഛൻ തൃപ്പൂണിത്തുറ നാരായണയ്യരായിരുന്നു , അദ്ദേഹത്തിന്റെ വയലിൻ ഗുരു. സംഗീതം ഉപാസിക്കാനാണ്; ജീവിതമാർഗ്ഗമാക്കാനല്ല എന്ന് വിശ്വസിച്ച അദ്ദേഹത്തിൽ നിന്നാന്ന് നാലര വയസു മുതൽ മക്കളെല്ലാം വയലിൻ പഠിക്കാനാരംഭിച്ചത്. സ്കൂൾ, കോളേജ് തല മത്സരങ്ങളിൽ മൂന്ന് പേർക്കും സമ്മാനങ്ങൾ കിട്ടി.
പത്താം ക്ലാസിൽ പഠിക്കുമ്പോഴേ സുബ്രഹ്മണ്യം കച്ചേരികൾക്ക് വായിച്ചു തുടങ്ങി. മഹാരാജാസ് കോളേജിലെത്തിയപ്പോൾ ആകാശവാണിയുടെ ഓഡിഷൻ പാസായി ബി+ വയലിൻവാദകനായി.
അന്ന്, കോട്ടയത്ത് യേശുദാസിന്റെ കച്ചേരിക്ക് വയലിൻ വായിക്കാൻ അപ്രതീക്ഷിതമായി അവസരം കിട്ടിയത് വഴിത്തിരിവായി.
"അദ്ദേഹത്തിന്റെ വയലിനിസ്റ്റ് എത്തിയില്ല. പരിചയമുള്ള ഒരാൾ വന്ന് എന്നെ കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കച്ചേരിക്കുള്ള വേഷമൊന്നുമിടാനുള്ള സമയം കിട്ടിയില്ല. അവിടെയെത്തിയപ്പോഴേക്കും കച്ചേരി തുടങ്ങിയിരുന്നു. യേശുദാസിന് എന്റെ വേഷം ഇഷ്ടപ്പെട്ടില്ല. അല്പം അസ്വാരസ്യമൊക്കെയുണ്ടായി. കച്ചേരിക്ക് വായിച്ചത് അദ്ദേഹത്തിനിഷ്ടമായിട്ടുണ്ടാകണം.വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് മടങ്ങിയത്. രണ്ടു - മൂന്ന് മാസത്തിനകം മദ്രാസിൽ അദ്ദേഹത്തിന്റെ കച്ചേരിക്ക് എന്നെ വിളിച്ചു".
ഡിഗ്രി കഴിഞ്ഞയുടൻ ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി നിയമനം കിട്ടി. പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദനായ വെങ്കിടേഷ് ഗോൽഗണ്ടി ,സിത്താർവാദകനായ റഫീക് ഖാൻ എന്നിവർ സപ്രവർത്തകരായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കഴിഞ്ഞു.
കർണ്ണാടക - ഹിന്ദുസ്ഥാനി ജുഗൽബന്ദി നടത്തിയിട്ടുണ്ട്.
പ്രത്യേക മാനസികാവസ്ഥ ഉണ്ടാക്കുന്ന രാഗങ്ങൾ ഹിന്ദുസ്ഥാനി സംഗീതത്തിൽ മാത്രമാണുള്ളത്. ആഭംഗ് , ഭജൻസ് , നാമസങ്കീർത്തനങ്ങൾ തുടങ്ങിയ ആത്മീയ സംഗീതം ഹിന്ദുസ്ഥാനിയിലുണ്ട്. ആ രാഗങ്ങൾ കേൾക്കുമ്പോൾ ആത്മീയാനുഭൂതിയുണ്ടാകുമെന്ന് സുബ്രഹ്മണ്യം പറഞ്ഞു.
കർണ്ണാടക സംഗീതജ്ഞർക്ക് ഹിന്ദുസ്ഥാനി രാഗങ്ങൾ നന്നായി അവതരിപ്പിക്കാനാകും. പക്ഷേ, തിരിച്ച് പറ്റില്ല. മധുവന്തി, വസന്ത് തുടങ്ങിയ രാഗങ്ങുടെ തനിയാവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. "വയലിൻ സോളോ കച്ചേരികളിൽ ആദ്യം രാഗങ്ങളെക്കുറിച്ച് പറയും".ഹിന്ദുസ്ഥാനി രാഗങ്ങളുടെ സോളോകളും ഗുഗൽ ബന്ദിയും സി.ഡി.കളായി പുറത്തിറക്കിയിട്ടുണ്ട്.
ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ശാസ്ത്രീയ സംഗീതം കൂടുതൽ കേൾക്കപ്പെടുന്നു. ഹിന്ദുസ്ഥാനിക്കാണ് ശ്രോതാക്കൾ കൂടുതലുള്ളത്.
നെയ്യാറ്റിൻകര വാസുദേവന്റെ കച്ചേരികൾക്ക് വായിക്കുന്നതായിരുന്നു ഏറെയിഷ്ടം."അദ്ദേഹം പക്കമേളക്കാരെ ഏറെ പ്രോത്സാഹിപ്പിക്കും." ചെമ്പൈയ്ക്കു ശേഷം അദ്ദേഹവും ഒ.എസ്. ത്യാ രാജനും എം.എസ്.ഗോപാലകൃഷ്ണനും അങ്ങനെയായിരുന്നു. വയലിനിസ്റ്റും, മൃദംഗ ,ഘടം വാദകരുമടക്കമുള്ള എല്ലാവരുടേയും പ്രകടനമാണ് കച്ചേരിയുടെ വിജയത്തെ നിർണ്ണയിക്കുന്നതെന്ന് നെയ്യാറ്റിൻകര വാസുദേവന് അറിയാമായിരുന്നു. എല്ലാവരും തമ്മിൽ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. ജനങ്ങളുടെ ആവശ്യപ്രകാരവും അദ്ദേഹം ആലാപനങ്ങൾ നടത്തിയിരുന്നു.
ടി.എം. കൃഷ്ണയുടെ കച്ചേരികൾക്ക് കുറേക്കാലമായി വായിക്കുന്നില്ലെന്ന് ടി.എച്ച്. സുബ്രഹ്മണ്യം പറഞ്ഞു. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. "ആ വേവ് ലങ്തിൽ മാറ്റമുണ്ടായതോടെ വായിക്കാതെയായി. അദ്ദേഹത്തിന്റെ ഇന്നൊവേഷനുകൾ അതിരു കടക്കുന്നു. കർണ്ണാടക സംഗീതം ഒരു വിശ്വാസമാണ്... ചില രാഗങ്ങൾ പാടുമ്പോൾ വിശദമായി പാടേണ്ടിവരും. ചിലത് കുറച്ചു നേരവും പാടാം".
അതാത് കാലത്തെ പ്രവണതകളും അഭിരുചികളും നോക്കിയാണ് സിനിമയിലെ സംഗീതം. പ്രമുഖ കർണ്ണാടക സംഗീതജ്ഞർ അഭിനയിച്ചാലും സിനിമ വിജയിക്കണമെന്നില്ല. ഡോ.ബാലമുരളീകൃഷ്ണ (സന്ധ്യയ്ക്കെന്തിന് സിന്ദൂരം), കാഞ്ഞങ്ങാട് രാമചന്ദ്രൻ (ശ്രീരാഗം) എന്നിവരുടെ സിനിമകൾ അദ്ദേഹം ഉദാഹരണമായി ചുണ്ടിക്കാട്ടി."സത്യത്തിൽ സിനിമാസംഗീതം എന്നൊരു സംഗീതശാഖയില്ല".
ആകാശവാണിയിൽ നിന്ന് സ്വയം വിരമിച്ചതിന്റെ കാരണങ്ങൾ ടി എച്ച്. സുബ്രഹ്മണ്യം വിശദീകരിച്ചു." സംഗീത സംബന്ധിയായ ഒരു ജോലിയാണ് പ്രതീക്ഷിച്ചത്. പക്ഷേ, അത് പിന്നെ, ശബ്ദലേഖനം പോലുള്ള ടെക്നിക്കൽ ജോലിമാതിരി യായപ്പോൾ അസ്വസ്ഥനായി ;നടുക്കടലിലകപ്പെട്ടതു പോലെയായി".
ഇപ്പോൾ മൂന്ന് യൂട്യൂബ് ചാനലുകളിലൂടെ വയലിൻ വാദനം തുടരുന്നു. ഒരു സംഗീത കോളേജിൽ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ടി.എച്ച്. സുബ്രഹ്മണ്യവും കെ.വിശ്വനാഥനും ചില രാഗങ്ങൾവയലിനിൽ വായിച്ചു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
 
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലെ 'മീഡിയ വേവ്സ്' ചാനലിലുണ്ട് :



'എന്റെ ആകാശവാണിക്കാലം'-17 ;തിരുവനന്തപുരം വി.സുരേന്ദ്രൻ,തിരുവനന്തപുരം വി.കാർത്തികേയൻ,അരൂർ പി.കെ. മനോഹരൻ

 

'ന്റെ ആകാശവാണിക്കാലം' പതിനേഴാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം,ജനുവരി 22,2022) തിരുവനന്തപുരം വി.സുരേന്ദ്രൻ,ഘടംവാദകനായ തിരുവനന്തപുരം വി.കാർത്തികേയൻ, ഗായകനും സംഗീത സംവിധായകനുമായ അരൂർ പി.കെ. മനോഹരൻ എന്നിവർ തങ്ങളുടെ സംഗീതസപര്യയെക്കുറിച്ചും ആകാശവാണി ജീവിതത്തെക്കുറിച്ചും സംസാരിച്ചു. 

 
മാവേലിക്കര വേലുക്കുട്ടി നായരും പാലക്കാട് മണി അയ്യരുമായിരുന്നു, തിരുവനന്തപുരം വി.സുരേന്ദ്രന്റെ ഗുരുക്കൻമാർ. മണി അയ്യരോടൊപ്പം തഞ്ചാവൂരിൽ താമസിച്ച്, ഗുരുകുല സമ്പ്രദായത്തിൽ പഠിച്ചു കൊണ്ടിരിക്കെയായിരുന്നു, ആകാശവാണിയിൽ ഓഡിഷന് അപേക്ഷിച്ചത്.
 
1969-ൽ ബി -ഹൈ ആർട്ടിസ്റ്റായി. തൃശ്ശിനാപള്ളി നിലയത്തിലെ പരിപാടികളിൽ പങ്കെടുത്തു കൊണ്ടായിരുന്നു, തുടക്കം. നിലയാംഗങ്ങൾക്കും കോവൈ ഗണപതി ( ഗഞ്ചിറ), തിരുവാരൂർ ആർ.നാഗരാജൻ (മോർ സിങ്ങ്), കാരൈക്കുടി നടേശയ്യർ ( ഡോലക്) എന്നിവരോടൊപ്പം താളവാദ്യ കച്ചേരിയായിരുന്നു , ആദ്യ പരിപാടി. മൂന്ന് വർഷം വിവിധ പരിപാടികളിൽ മൃദംഗം വായിച്ചു. 1970-ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്വാതിതിരുനാൾ സംഗീത കോളേജിൽ  താല്ക്കാലികാദ്ധ്യാപകനായി. 1974 - ൽ കോഴിക്കോട് നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി നിയമിക്കപ്പെട്ടു. പാല സി.കെ.രാമചന്ദ്രൻ തംബുരു ആർട്ടിസ്റ്റായും ചേർന്നു. അക്കാലത്ത് 15 ആർട്ടിസ്റ്റുമാർ വിവിധ നിലയങ്ങളിൽ നിയമിക്കപ്പെട്ടു. മാവേലിക്കര എസ്.ആർ രാജുവിനെ തിരുവനന്തപുരം നിലയത്തിൽ നിയമിച്ചു.
 
അന്ന് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന കെ.രാഘവൻ മാസ്റ്ററായിരുന്നു ,തന്നെ കോഴിക്കോട് നിയമിക്കുന്ന കാര്യം അറിയിച്ചത്.അന്ന് ഓരോ മാസത്തേയ്ക്കുമുള്ള കോൺട്രാക്ടായിരുന്നു. എല്ലാ കച്ചേരികളും തത്സമയ പ്രക്ഷേപണമായിരുന്നു. മഹാരഥൻമാരായ എഴുത്തുകാരൻമാരും കലാകാരൻമാരും നിലയത്തിലുണ്ടായിരുന്ന കാലമാണത്. ആന്ധ്ര സ്വദേശികളായ പ്രഗത്ഭ വയലിനിസ്റ്റുകളായ പൂർണ്ണ ചന്ദ്ര റാവു, വിജേശ്വർ റാവു എന്നിവരും അന്നുണ്ടായിരുന്നു. വിശാഖപട്ടണത്തുകാരനായ വിജേശ്വർ റാവു കാഴ്ച പരിമിതിയുള്ളയാളായിരുന്നു. 
 
വലിയ ചിട്ടകളുള്ള കർക്കശക്കാരനായിരുന്നു, മ്യൂസിക് പ്രൊഡ്യൂസറായിരുന്ന കെ.രാഘവൻ മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു. പരിപാടികൾ തയ്യാറാക്കുന്ന സമയത്ത് ഒരു സ്നേഹ ബന്ധവും ആരാടും അദ്ദേഹം കാണിച്ചില്ല. "ഒരു ചാപ്പ് കൊടുക്കാൻ വേണ്ടി മാത്രം ഞങ്ങളെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്, അദ്ദേഹം".അദ്ദേഹത്തിന്റെ സംഗീത കച്ചേരികൾക്കും വായിച്ചിട്ടുണ്ട്.
 
തിങ്കൾ, ബുധൻ ദിവസങ്ങളിലെ സംഗീത കച്ചേരികൾ തിരുവനന്തപുരം , തൃശൂർ, കോഴിക്കോട് നിലയങ്ങൾ മാറി മാറിയാണ് ചെയ്തിരുന്നത്. മറ്റു നിലയങ്ങളിലെ കച്ചേരികൾ റിലേ ചെയ്യുന്ന സമയത്ത്, സ്റ്റുഡിയോയിൽ സുസജ്ജരായി കലാകാരർ ഇരിക്കും. ടെലിഫോണിലൂടെയുള്ള റിലേയ്ക്കിടയിൽ തടസമുണ്ടായാലുടൻ അവർ പകരം പരിപാടികൾ അവതരിപ്പിക്കും. അന്ന് കോഴിക്കോട്ടെ സദ്ഗുരു സംഗീത സഭയിൽ കച്ചേരി അവതരിപ്പിക്കാൻ വരുന്ന സംഗീതജ്ഞരെയൊക്കെ ആകാശവാണിയിലേക്കും ക്ഷണിക്കുമായിരുന്നു. അവർക്കെല്ലാമൊപ്പം മൃദംഗം വായിച്ചു.
 
ഒരിക്കൽ വി.എം. കുട്ടിയുടെ മാപ്പിളപ്പാട്ടിന് തബല വായിക്കേണ്ടിയിരുന്ന തബല ഉസ്മാൻ എത്തിയില്ല. അപ്പോൾ, അതിനും മൃദംഗം വായിച്ചു. അത് അദ്ദേഹത്തിനിഷ്ടപ്പെട്ടു. മറ്റൊരിക്കൽ തിരുവാതിര കളിപ്പാട്ടിനും മൃദംഗം വായിച്ചു. 
 
1978-ൽ തൃശൂർ നിലയത്തിലേക്ക് സ്ഥലം മാറ്റം കിട്ടി. ഗുരു പാലക്കാട് മണി അയ്യർ ആ നിലയത്തിന്റെ പരിധിയിലാണ് അന്ന് താമസിച്ചിരുന്നത്. കോഴിക്കാട്ടെ കർണ്ണാടക സംഗീത പരിപാടികളുടെ പ്രൊഡ്യൂസർ പഴയന്നൂർ പരശുരാമനും പിന്നാലെ തൃശൂരിലെത്തി. മൃദംഗവാദനത്തിന് പുറമെ,പുറത്ത് പോയി ക്രിസ്ത്യൻ ഭക്തി ഗാനങ്ങളടക്കമുള്ള പരിപാടികളുടെ ശബ്ദലേഖനവും ചെയ്തു. 1982 മുതൽ റിട്ടയർ ചെയ്യുന്ന 2002 വരെയും തിരുവനന്തപുരം നിലയത്തിലായിരുന്നു.
 
22 വർഷം തുടർച്ചയായി നവരാത്രി സംഗീതോത്സവത്തിൽ കച്ചേരികൾക്ക് വായിച്ചു. ഡി.കെ. പട്ടമ്മാൾ, ഡോ.എം. ബാലമുരളീകൃഷ്ണ, ടി.എൻ ശേഷഗോപാലൻ, ടി. കെ.ഗോവിന്ദറാവു, ടി.വി ഗോപാലകൃഷ്ണൻ, കെ.വി.നാരായണ സ്വാമി തുടങ്ങിയവരുടെ കച്ചേരികൾക്ക് പക്കമേളമൊരുക്കി. ഇരുപതോളം ദേശീയ സംഗീത പരിപാടികളിലും, 8 - ൽ പരം സംഗീത സമ്മേളനങ്ങളിലും പങ്കെടുത്തു. 2001-ലായിരുന്നു , ടോപ്പ് ഗ്രേഡ് കിട്ടിയത്. മൃദംഗത്തിന് കേരളത്തിലെ ആദ്യ ടോപ്പ് ഗ്രേഡായിരുന്നു , അത്. തരംഗിണിയുടെ ഗാനങ്ങൾക്കും പൂച്ചയ്ക്കൊരു മൂക്കുത്തി ഉൾപ്പെടെ ചില സിനിമകളിലെ പാട്ടുകൾക്കും മൃദംഗം വായിച്ചിട്ടുണ്ട്.
 
തിരുവനന്തപുരം സംഗീത കോളജിൽ പഠിക്കുന്ന കാലത്ത് ശെമ്മങ്കുടിയെപ്പോലുള്ള മഹാരഥൻമാർ വരുമ്പോൾ , റെയിൽവേ സ്റ്റേഷനിൽ നിന്നും അവരെ അനുഗമിച്ചിരുന്നത് ശിഷ്യൻമാരായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. തങ്ങളെല്ലാം അതൊരു ഭാഗ്യമായി കരുതിയിരുന്നു. ഗുരുകുല സമ്പ്രദായത്തിൽ പഠിച്ച കാലം, മനുഷ്യനെ മനുഷ്യനായി കാണാനും, എല്ലാവരുമായി അടുത്ത് സമ്പർക്കം പുലർത്താനുമൊക്കെയുള്ള പരിശീലനം കൂടി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
 
ഇപ്പോൾ , ആസ്വാദനിലവാരത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ടൊക്കെ അമ്പലപ്പുഴ ബ്രദേഴ്സും തിരുവിഴ ജയശങ്കറുമൊക്കെ ദീർഘനേരം തോഡിയിലോ ശങ്കരാഭരണത്തിലോ നാഗസ്വരം വായിക്കും. ജി.എൻ. ബാലസുബ്രഹ്മണ്യത്തിന്റെയും ആലത്തൂർ ബ്രദേഴ്സിന്റേയുമൊക്കെ കച്ചേരികൾക്ക് മുഖ്യരാഗം പാടുന്നത് രണ്ടു മണിക്കൂറിന് ശേഷമായിരിക്കും.
കച്ചേരികൾ രണ്ട് - രണ്ടര മണിക്കൂറായി ചുരുങ്ങി. പത്തു മിനിറ്റിൽ കൂടുതൽ തനിയാവർത്തനം വായിക്കാൻ കഴിയില്ല. ക്ഷേത്രപറമ്പുകൾ നിറഞ്ഞു കവിഞ്ഞിരുന്ന സദസും ഇപ്പോഴില്ല.
"സംഗീത വേദികളിൽ അടി പൊളിക്കാരെ കൊണ്ടുനടക്കാൻ ആൾക്കാരുണ്ട്", തിരുവനന്തപുരം വി.സുരേന്ദ്രൻ പറഞ്ഞു.
 
തിരുവനന്തപുരത്തിനടുത്ത ശ്രീവരാഹത്തെ സ്വന്തം വീട്ടിൽ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും നടത്തിയിരുന്ന ഭജനയിൽ ഗഞ്ചിറ വായിച്ചായിരുന്നു തന്റെ സംഗീത ജീവിതത്തിന്റെ തുടക്കമെന്ന് , കേരളത്തിലെ ആകാശവാണി നിലയങ്ങളിലെ ഒരേയൊരു ഘടം സ്റ്റാഫ് ആർട്ടിസ്റ്റായിരുന്ന തിരുവനന്തപുരം വി.കാർത്തികേയൻ പറഞ്ഞു."സംഗീതം കൊണ്ട് ജീവിക്കാനാകും എന്ന് അന്ന് വിചാരിച്ചിരുന്നില്ല".ഭജനകൾ കേൾക്കാൻ വന്ന മൃദംഗവാദകൻ മധുര അപ്പുക്കുട്ടി ഭാഗവതർ അച്ഛനോട് നിർദ്ദേശിച്ചതനുസരിച്ച്, കൊട്ടാരം വിദ്വാനായിരുന്ന എ.കൃഷ്ണ അയ്യങ്കാറിന്റെയടുത്ത്
മൃദംഗം പഠിക്കാനയച്ചു. അമ്പലത്തിൽ പാടാൻ വന്ന മുസിരി സുബ്രഹ്മണ്യ അയ്യർ, ശെമ്മങ്കുടി ശ്രീനിവാസയ്യർ തുടങ്ങിയവരുടെ പക്കമേളക്കാർ കൊണ്ടുവന്ന കുടം പോലുള്ള സംഗീതോപകരണത്തിൽ താല്പര്യം തോന്നി.
 
അത് ഘടമാണന്ന് മനസിലാക്കി. "അച്ഛൻ തമിഴ് നാട്ടിൽ നിന്ന് ഒരു ഘടം വാങ്ങിക്കൊണ്ടുവന്നു.കൃഷ്ണ അയ്യങ്കാർ തന്നെ അതിൽ പരിശീലനം നൽകി". 15-16 വയസിൽ അടുത്ത ക്ഷേത്രങ്ങളിലെ കച്ചേരികൾക്ക് ഘടം വായിക്കാനാരംഭിച്ചു.
 
രാമേശ്വരത്തേയ്ക്ക് പോകുന്ന വഴിയിൽ, വൈഗാനദിയുടെ കരയിലുള്ള മാനാമര ഗ്രാമത്തിൽ പോയി വിവിധ തരം ഘടങ്ങൾ ശേഖരിച്ച്, വായിച്ച്,പഠിച്ചു. ഓരോ ഘടത്തിനും ഓരോ ശ്രുതിയാണ്. വിവിധ തരം ഘടങ്ങളുടെ ശേഖരം തന്നെയുണ്ട്. പ്രശസ്തരായ പല ഘടം വാദകരുടേയും ഘടങ്ങൾ ശേഖരിച്ച് വച്ചിട്ടുണ്ട്.ചില ഘടങ്ങളിൽ മെഴുകുരുക്കിയൊഴിച്ചാൽ ശ്രുതി മാറും.
ആകാശവാണിയിൽ കലാകാരൻമാരെ നിയമിക്കുന്നതറിയാൻ വേണ്ടി,വാനൊലി എന്ന പേരിലുള്ള തമിഴിലെ ഔദ്യോഗിക പ്രസിദ്ധീകരണം സ്ഥിരം നോക്കുമായിരുന്നു.
1971-ൽ ഘടത്തിന് ഓഡിഷന് അപേക്ഷിച്ചു. മദ്രാസ് നിലയത്തിൽ നടത്തിയ ഫൈനൽ ഓഡിഷനിലൂടെ ബി-ഗ്രേഡ് ആർട്ടിസ്റ്റായി, ആകാശ വാണിയിൽ ഘടം വായിച്ചു തുടങ്ങി. 1979ൽ ബി - ഹൈ യായി.
 
1985 മെയ് മാസത്തിൽ ഘടം ആർട്ടിസ്റ്റായി തൃശൂർ നിലയത്തിൽ നിയമിക്കപ്പെട്ടു.ആർ.എം.എസ് സമരം മൂലം തപാൽ മുടങ്ങിയ സമയം. നിയമന വാർത്ത അറിയിച്ചത് തിരുവനന്തപുരം വി.സുരേന്ദ്രനായിരുന്നു. തൃശൂരിലെത്തി, ഡയറക്ടർ വി.എൻ. ഉണ്ണിയെ കണ്ടു. ഓഫീസിൽ നിന്ന് നിയമന ഉത്തരവിന്റെ കോപ്പി വാങ്ങി.
 
അന്ന് എൻ.കെ.സെബാസ്റ്റ്യനായിരുന്നു , സംഗീത വിഭാഗത്തിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവ് . ഒന്നാം ക്ലാസ് മുതൽ സതീർത്ഥ്യനായ എ. അനന്തപത്മനാഭൻ സഹപ്രവർത്തകൻ .
ദേശീയ സംഗീത സമ്മേളനത്തിൽ ആദ്യമായി ഘടം വായിച്ചത് പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ കച്ചേരി ക്കായിരുന്നു. അക്കാലത്ത്,മാപ്പിള പാട്ടിനും ഘടം വായിച്ചത് തിരുവനന്തപുരം വി. കാർത്തികേയൻ ഓർക്കുന്നു. മറ്റ് റെക്കാർഡിങ്ങുകൾക്കും പരിപാടികൾക്കും സഹായിച്ചു. ടേപ്പിന്റെയും ഡെക്കുകളുടേയും കാലമായിരുന്നു, അത്. ടേപ്പുകളിൽ ശബ്ദലേഖനം ചെയ്യുന്ന പരിപാടികൾ പ്രൊഡ്യൂസ് ചെയ്യാൻ മൂന്ന് ഡെക്കുകൾ വേണം. തിരക്ക് ഒഴിവാക്കാൻ , രാവിലെ നേരത്തെയെത്തി, അത് ചെയ്തിരുന്ന കാലം അദ്ദേഹം ഓർത്തെടുത്തു.
 
1992-ൽ തിരുവനന്തരം നിലയത്തിലെത്തി. അന്ന് സംഗീത വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത് പോഗ്രാം എക്സിക്യൂട്ടീവ് മാധവ വാര്യരായിരുന്നു.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം.എസ്.സുബ്ബുലക്ഷ്മി, യേശുദാസ്, ലാൽഗുഡി ജയരാമൻ, പി.ലീല, യേശുദാസ് തുടങ്ങിയ മഹാരഥരുടെ കച്ചേരികളിൽ ഘടം വായിച്ചിട്ടുണ്ട്.
 
ഒരു ശിഷ്യനുണ്ട്; പ്രകാശ് ചന്ദ്രൻ. അദ്ദേഹമിപ്പോൾ മലേഷ്യയിലാണ്.
 
സ്ക്കൂളിൽ പഠിക്കുന്ന കാലത്ത്, സംഗീതാഭ്യസനം തുടങ്ങാനും മത്സരങ്ങിൽ പങ്കെടുക്കാനും തനിക്ക് പ്രേരണയായ സംഗീതാദ്ധ്യാപിക ദേവി ടീച്ചറെ സ്മരിച്ചു കൊണ്ടായിരുന്നു, ഗായകനും സംഗീത സംവിധായകനുമായ അരൂർ പി.കെ. മനോഹരൻ ആരംഭിച്ചത്. അരൂർ സ്റ്റാർ മൂസിക്ക് ക്ലബ്ബിലൂടെ അക്കാലത്ത് തന്നെ ഗാനമേളകളിൽ പാടിത്തുടങ്ങി. തേവര എസ്.എച്ച് കോളേജിൽ പഠിക്കുമ്പോൾ , ഗാനാലാപനത്തിന് സർവ്വകലാശാലാ തലത്തിൽ സമ്മാനം കിട്ടി. തൃപ്പൂണിത്തുറ ആർ.എൽ.വി
കോളേജിൽ നിന്ന് ഗാനഭൂണം പാസായി. പാറശ്ശാല ബി.പൊന്നമ്മാൾ, തൃപ്പൂണിത്തുറ ലളിത തുടങ്ങിയവരായിരുന്നു, ഗുരുനാഥകൾ. കലാലയ ജി റാവുവിന്റ ഗാനമേള ട്രൂപ്പിൽ അംഗമായി.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്ന് ഗാന പ്രവീണയും പാസായി.മാവേലിക്കര എൻ.പ്രഭാവർമ്മ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം പഠിച്ചു. 
 
ലളിത സംഗീതത്തിനും ശാസ്ത്രീയ സംഗീതത്തിനും ഓഡിഷൻ പാസായി , ആകാശ വാണിയിൽ പാടിത്തുടങ്ങി.1980-ൽ സർക്കാർ സ്ക്കൂളിൽ സംഗീതാദ്ധ്യാപകനായി നിയമനം കിട്ടി.കാഞ്ഞിരമറ്റം കീച്ചേരി സ്ക്കൂളിലായിരുന്നു, അത്. അക്കാലത്ത് തന്നെ കലാഭവന്റെ ഗാനമേളകളിൽ ഗായകനായി. സൂര്യസോമയുടെ 56 നാടകവേദികളിൽ പാടി. നാടക ഗാനങ്ങളുടെ റെക്കാർഡിങ്ങ് തുടങ്ങിയപ്പോൾ , എം.കെ. അർജുനൻ സംഗീതം നൽകിയ കുറേ ഗാനങ്ങൾ പാടി.
 
ഇക്കാലത്ത് എൻ.പി.രാമസ്വാമിയുടെ കീഴിൽ കർണ്ണാടക സംഗീത പഠനം തുടർന്നു.
പലതവണ ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് നിയമനത്തിന് ഇന്റർവ്യൂവിൽ പങ്കെടുത്തെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല.തൃശൂർ നിലയത്തിലുണ്ടായിരുന്ന നെയ്യാറ്റിൻകര വാസുദേവൻ നിർദേശിച്ച പ്രകാരമാണ് ഏറ്റവുമൊടുവിൽ അപേക്ഷിച്ചത്. ചേർത്തല ഗോപാലൻ നായർ, മാവേലിക്കര വേലുക്കുട്ടി നായർ, സ്റ്റേഷൻ ഡയറക്ടർ എം.കെ.ശിവശങ്കരൻ എന്നിവരടങ്ങിയ സമിതിയായിരുന്നു , അഭിമുഖം നടത്തിയത്. അതിൽ വിജയിച്ച്, 1991 ൽ തംബുരു ആർട്ടിസ്റ്റായി തൃശൂർ നിലയത്തിൽ ചേർന്നു. ചേപ്പാട് എ.ഇ വാമനൻ നമ്പൂതിരിയും കെ.ജയകൃഷ്ണനും ഒപ്പം നിയമിക്കപ്പെട്ടു.
മങ്ങാട് കെ. നടേശന്റെ കീഴിൽ കർണ്ണാടക സംഗീത പഠനം തുടർന്നു. 1993-ൽ ഗ്രേഡ് - 1 സംഗീത സംവിധായകനായി.
 
.ഏറെക്കാലം ലളിത,കർണ്ണാടക സംഗീത പാഠങ്ങൾ അവതരിപ്പിച്ചു.
ഒട്ടേറെ ലളിത ഗാനങ്ങൾക്കും സംഘഗാനങ്ങൾക്കും മറ്റും സംഗീത സംവിധാനം നിർവ്വഹിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. 'അക്ഷരരൂപിണീ വാഗീശ്വരീ',' മലകൾക്കും മലയല്ലോ , ശബരിമല',
'മന്ദഹാസ ചന്ദ്രിക പൊഴിയും ..' എന്നീ ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
അരൂർ പി.കെ മനോഹരൻ ചെമ്പൈ സംഗീതോത്സവത്തിൽ തുടർച്ചയായി പാടിയിട്ടുണ്ട്. 2014-ൽ വിരമിച്ചു.
 
ചർച്ചയിൽ ജി.ചന്ദ്രശേഖരൻ നായർ, പത്മനാഭ മല്ല്യ എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'എന്റെ ആകാശവാണിക്കാലം' ഭാഗം -17 ന്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.
( uploaded by Shibu Pm ).

' എന്റെ ആകാശവാണിക്കാലം'-16;ജി.ചന്ദ്രശേഖരൻ നായർ, പി.ഡി.തോമസ്

 


' ന്റെ ആകാശവാണിക്കാലം' പതിനാറാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജനുവരി 15, 2022), തൃശൂർ നിലയത്തിൽ നിന്ന് വിരമിച്ച ടോപ്പ് ഗ്രേഡ് മൃദംഗവാദകനായ ജി.ചന്ദ്രശേഖരൻ നായരും സംഗീത സംവിധായകനായ പി.ഡി.തോമസും തങ്ങളുടെ കലാജീവിതത്തെക്കുറിച്ച് സംസാരിച്ചു.
 
മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴെ മൃദംഗം പഠിച്ചു തുടങ്ങിയെന്ന് ആലപ്പുഴ സ്വദേശിയായ ജി.ചന്ദ്രശേഖരൻ നായർ അനുസ്മരിച്ചു. ആറാം ക്ലാസിൽ വച്ച് അരങ്ങേറ്റം.ആകാശവാണി സംഗീത മത്സരത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം നിയത്തിലെത്തിയപ്പോൾ, അതിന്റെ വിധികർത്താക്കളിലൊരാളായിരുന്ന മാവേലിക്കര വേലുക്കുട്ടി നായർ അടുത്തു വിളിച്ച് കാര്യങ്ങൾ തിരക്കി.
 
"എന്റെ തലവര മാറുന്നതങ്ങനെയാണ്. അദ്ദേഹം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പലതരം മൃദംഗങ്ങൾ കണ്ട് ഞാൻ ഞെട്ടി. സ്വീകരണ മുറിയിലെ ഫോട്ടോ പാലക്കാട് മണി അയ്യരുടേതാണന്ന് അദ്ദേഹം പറഞ്ഞുതന്നു. നല്ല കൈയ്യാണ്. വീട്ടിൽ അനുവദിക്കുമെങ്കിൽ, തന്നോടൊപ്പം നിന്ന് തഞ്ചാവൂർവാണിയിൽ മൃദംഗം പഠിക്കാം".
 
- ഏതാനും മാസങ്ങൾക്കകം, ചന്ദ്രശേഖരൻ നായർ മാവേലിക്കര വേലുക്കുട്ടി നായരുടെ വീട്ടിൽ താമസിച്ച്, ഗുരുകുല സമ്പ്രദായത്തിൽ മൃദംഗം അഭ്യസിച്ചു തുടങ്ങി. പതിമൂന്ന് വർഷത്തോളം തുടർന്നു, ഇത്." എല്ലാ ദിവസവും എന്നെയും മകൻ വാസപ്പനണ്ണനേയും അദ്ദേഹം മൃദംഗം പഠിപ്പിച്ചു". 1976-ൽ ആകാശവാണി ദേശീയ സംഗീത മത്സരത്തിൽ ഒന്നാം സമ്മാനം നേടി, നേരിട്ട് ബി-ഗ്രേഡ് ആർട്ടിസ്റ്റായി. ഇടയ്ക്ക്, രണ്ടു വർഷത്തേയ്ക്ക് കേന്ദ്ര സർക്കാരിന്റെ കൾച്ചറൽ സ്കോളർഷിപ്പ് കിട്ടി. മറ്റെവിടെയെങ്കിലും പഠനം തുടരാമായിരുന്നിട്ടും ചന്ദ്രശേഖരൻ നായർ ഗുരുവിനൊപ്പം നിന്നു.
"മാവേലിക്കര വേലുക്കുട്ടി നായരെ മാറ്റി നിർത്തിയാൽ ഞാനില്ല. ആ ഗുരുകൃപയും കടാക്ഷവും എന്നുമെനിക്കുണ്ട്. അദേഹത്തിന്റെ ശിഷ്യൻ എന്നു മാത്രമാണ് ഞാൻ പലപ്പോഴും ബയോഡേറ്റയിൽ എഴുതുക".
 
1984 ൽ കേരള കലാമണ്ഡലത്തിൽ മൃദംഗ അദ്ധ്യാപകനായി. എഴു വർഷം അവിടെ തുടർന്നു.
"പലപ്പോഴും ക്ലാസുകൾ തുടങ്ങുന്നത് വെളുപ്പിനാണ്. ഒപ്പമണ്ണയാണ് അന്ന് ചെയർമാൻ. കലാമണ്ഡലം രാമൻകുട്ടിയാശാനാണ് പ്രിൻസിപ്പാൾ . പ്രശസ്ത കഥകളി കലാകാരൻമാരും കലാമണ്ഡലം ഗീതാനന്ദൻ, കവളപ്പാറ ഗോപി തുടങ്ങിയവരുമൊക്കെ സുഹൃത്തുക്കളായി".
1991 ഏപ്രിലിൽ തൃശൂർ നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി നിയമിതനായി."അന്ന് എം.കെ.ശിവശങ്കരനായിരുന്നു ഡയറക്ടർ. ജോലിയിൽ ചേരാൻ ചെന്നപ്പോഴാണറിയുന്നത് , ഓഡിഷനിൽ എ-ഗ്രേഡ് കിട്ടിയെന്ന്. തിരുവനന്തപുരം നിലയത്തിൽ നിന്ന് ആ രേഖയും വാങ്ങിയാണ് സർവീസിൽ പ്രവേശിച്ചത്".
 
ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതജ്ഞർക്കുമൊപ്പം, കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുണ്ട്. ദേശീയ സംഗീത സമ്മേളനത്തിൽ രണ്ടു പ്രാവശ്യം പങ്കെടുത്തു; രണ്ടും വീണക്കച്ചേരികൾക്ക് മൃദംഗം വായിക്കാനായിരുന്നു. ആദ്യം ഗോഹൗത്തിയിൽ ആർ.കെ. സൂര്യനാരായണന്റെ കച്ചേരിക്ക്. ഉൾഫ തീവ്രവാദികൾ ആക്രമണങ്ങൾ അഴിച്ചു വിടുന്ന സമയത്തായിരുന്നു, അത്. രണ്ടാമത്തേത് ബാംഗ്ലൂരിൽ നടന്ന എ. അനന്തപത്മനാഭന്റെ കച്ചേരിയായിരുന്നു.
 
ടി.ആർ.സുബ്രഹ്മണ്യത്തിന്റെ കച്ചേരിക്ക് വായിച്ചത് അവിസ്മരണീയമായൊരു അനുഭവമാണ്, ചന്ദ്രശേഖരൻ നായർക്ക്. അദ്ദേഹത്തിന്റെ സമയബോധം അപാരമായിരുന്നു ."അര മണിക്കൂർ വീതമുള്ള രണ്ടു ഭാഗങ്ങളിൽ കൃത്യം 29 മിനിറ്റിൽ ആദ്യത്തെ കച്ചേരി അവസാനിപ്പിച്ചു. രണ്ടാം ഭാഗത്തിൽ, അഞ്ച് മിനിറ്റ് തനിയാവർത്തനത്തിനും ഞങ്ങൾക്കവസരം നൽകി , കൃത്യമായി അവസാനിപ്പിച്ചു. പല്ലവികളുടെ ആശാനായിരുന്നു, അദ്ദേഹം".
 
ടി.എൻ ശേഷഗോപാലിനും ഈ ഗുണമുണ്ടായിരുന്നു. വേണമെങ്കിൽ മൂന്ന് മിനിറ്റു കൊണ്ടും അദ്ദേഹം മനോഹരമായി രാഗം പാടും.
 
തൃശൂർ നിലയത്തിലെ സംഗീത പാഠത്തിൽ മൃദംഗം ഉൾപ്പെടുത്താനുള്ള നിർദേശമുണ്ടായിരുന്നെങ്കിലും, അത് നടപ്പിലാക്കാത്തതിന്റെ കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. കീർത്തനങ്ങൾ നൊട്ടേഷനെ അടിസ്ഥാനപ്പെടുത്തിയാണ് ആലപിക്കുന്നത്. അതിന് ഏകതാനതയുണ്ട്. മൃദംഗവാദനത്തിൽ, അങ്ങിനെയല്ല. പല രീതിയിലാകും അത്.
എ. അനന്തപത്മനാഭനുമായി ചേർന്ന് 'സംഗീത മാസിക ' പരിപാടി ചെയ്തതിൽ സംതൃപ്തിയുണ്ട്. തൃശൂർ പി.രാധാകൃഷ്ണൻ പ്രൊഡ്യൂസറായ 'സംഗീത സാഗരം ' പരിപാടയിൽ പാലക്കാട് മണി അയ്യർ, മലബാർ രാമൻ നായർ തുടങ്ങിയവരെക്കുറിച്ചുള്ള പ്രത്യേക പരിപാടികളും ചെയ്തു. മറ്റു നിലയങ്ങളിൽ നിന്നുള്ള തകില്, മോർസിങ്ങ്, കൊന്നക്കോൽ തുടങ്ങിയ പരിപാടികളുടെ ശബ്ദലേഖനങ്ങൾ വരുത്തി, ലയവിന്യാസം ചെയ്തതും ജി.ചന്ദ്രശേഖരൻ നായർ ഓർക്കുന്നു.
 
കഥകളിപ്പദങ്ങൾ പരിപാടിയുടെ ശബ്ദലേഖനച്ചുതലയും അദ്ദേഹത്തിനായിരുന്നു.
2017 മാർച്ചിൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു." മൃദംഗവാദനം ഞാൻ ജീവൻ പോലെ ആരാധിക്കുന്ന കലയാണ്. എനിക്ക് മറ്റൊന്നുമറിയില്ല. മറ്റേത് ജോലിയെക്കാളും മഹത്തരമായിരുന്നു , ആകാശവാണിയിലെ ജോലി. റിട്ടയർമെന്റിന് തൊട്ടു മുൻപും അന്നും മൃദംഗം വായിച്ചു. മൃദംഗത്തിൽ നിന്നാണ് ഞാൻ അന്നമുണ്ടാക്കിയതെന്ന് എപ്പോഴും ഓർമ്മയുണ്ട്".
 
കോവിഡ് കാലത്ത് ദീർഘകാലം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നതിൽ ജി.ചന്ദ്രശേഖരൻ നായർക്ക് ദുഃഖമുണ്ട്. പക്ഷേ, ഒന്നര മാസം കൊണ്ട് , പറശ്ശാല രവിയുമായി ചർച്ച ചെയ്ത്, പുതിയൊരു താളത്തിൽ വായിച്ചു, അദ്ദേഹം.
 
"താളങ്ങളെ സംബന്ധിച്ചുള്ളതെല്ലാം മനക്കണക്കുകളാണ്".
 
ആകാശവാണിയും ദൂരദർശനും മാത്രമാണ് നമ്മുടെ പൈതൃകത്തേയും, കലയേയും സംസ്കാരത്തേയും സംരക്ഷിച്ചു നിർത്തുന്നത്. നാടൻ കലകളും ശാസ്ത്രീയ സംഗീതവും ഈ മാദ്ധ്യമങ്ങൾ മാത്രമാണ് നൽകുന്നത്."അത് ലാഭനഷ്ടക്കണക്ക് നോക്കി ചെയ്യണ്ടതല്ല. സാമ്പത്തിക ലാഭമുള്ളവ മാത്രമേ നിലനിർത്തുവെങ്കിൽ, നമ്മൾ കെ.എസ്.ആർ.ടി.സിയും സ്ക്കൂളുകളുമൊക്കെ നിർത്തേണ്ടിവരും", ജി.ചന്ദ്രശേഖരൻ നായർ പറഞ്ഞു.
 
ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്ത്രീ ശബ്ദത്തിൽ പാടിത്തുടങ്ങിയ കഥ പറഞ്ഞു കൊണ്ടാണ് പി.ഡി.തോമസ് ആരംഭിച്ചത്. "തൃശൂർ നിലയത്തിലെ ജോസഫ് കൈമാപറമ്പൻ നിർമ്മലപുരം പള്ളിയുടെ ക്വെയർ റെക്കാർഡിങ്ങിന് വന്നപ്പോൾ, ആദ്യമായി എന്റെ പാട്ട് റേഡിയോയിൽ വന്നു. അന്ന് സി.ഒ ആന്റോയ്ക്കൊപ്പം പല വേദികളിലും പാടിയിരുന്നു."
 
റേഡിയോ ഒരു സ്വപ്നമായിരുന്നു. അതിലെ പാട്ടുകൾ കേട്ട് പഠിച്ച് പല വേദികളിലും സമ്മാനം നേടി.കൂർക്കഞ്ചേരി ക്ഷേത്രാത്സവത്തോടനുബന്ധിച്ച് നടത്തിയ ലളിത ഗാന മത്സരത്തിൽ ഗോൾഡ് മെഡൽ കിട്ടി. അവിടെ ആലപിച്ച 'യക്ഷിയമ്പലമടച്ചു ..' എന്ന പാട്ടിലെ 'യക്ഷിയമ്പലം' എന്നത് ഏറെക്കാലം ഇരട്ട പ്പേരായി.
 
ഇക്കാലത്ത് അതിരൂപതയുടെ കലാസദൻ ഗാനമേള ട്രൂപ്പിൽ ഗായകനായി. ഗിറ്റാറും പഠിക്കാൻ തുടങ്ങി.
 
പില്കാലത്ത്, ആകാശവാണിയുടെ ഓഡിഷൻ പാസായി, പരിപാടികളിൽ ഗിറ്റാർ വായിച്ചു തുടങ്ങി.
"അപ്പോഴാണ് സംഗീത സംവിധാനത്തിന് ഓഡിഷൻ നടത്തുന്നതറിഞ്ഞത്. കാര്യങ്ങളൊക്കെ പറഞ്ഞു തന്നത് വയലിനിസ്റ്റ് തിരുവിഴ ശിവാനന്ദൻ. 'താമരത്തളിരണി കൈവിൽ തുമ്പിനാൽ ...' എന്ന പാട്ടിന് സംഗീതം നൽകി. അത് പാടിയത് അറയ്ക്കൽ നന്ദകുമാർ. അങ്ങനെ, സംഗീത സംവിധായകനുമായി .
 
1992 -ൽ ഗിറ്റാറിസ്റ്റായി കോഴിക്കോട് നിലയത്തിൽ നിന്നായിരുന്നു, തുടക്കം. രണ്ടു വർഷത്തിനു ശേഷമാണ് തൃശൂർ നിലയത്തിലെത്തുന്നത്. ഗുരുതുല്യരായ തിരുവിഴ ശിവാനന്ദൻ , എ. അനന്തപത്മനാഭൻ , സി.രാജേന്ദ്രൻ തുടങ്ങിയവരോടാപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തോമസിന് സംതൃപ്തിയുണ്ട്.
 
"താളങ്ങളെ , വിവിധ സംഗീത ശാഖകളെ ... എന്തിനെക്കുറിച്ചുള്ള സംശയങ്ങൾക്കും അവർ ഉത്തരം നൽകും".ലളിത സംഗീത പാഠവും സമൂഹഗാനപാഠവും ചെയ്തു.
ഒരു ലളിത സംഗീത പാഠത്തിന് കിട്ടിയ പ്രതികരണം പി.ഡി.തോമസിന് ധന്യമായൊരു സ്മരണയാണ്.
 
"മണ്ണാർക്കാട് നിന്ന് പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടി വിളിച്ചു.
'സങ്കല്പങ്ങൾ തീർത്തൊരു ഏകാന്ത ഹരിതവനാന്തരത്തിൽ ' എന്ന പാഠം കേട്ട് പഠിച്ച്, ആലപിച്ചതിന് ആ കുട്ടിക്ക് സമ്മാനം കിട്ടിയെന്ന സന്തോഷം അറിയിക്കാനായിരുന്നു, വിളിച്ചത്".
വി. ദക്ഷിണാമൂർത്തി, കെ.രാഘവൻ, ബി.എ. ചിദംബരനാഥ്, എം.ജി.രാധാകൃഷ്ണൻ തുടങ്ങിയവരുടെ ലളിത ഗാനങ്ങൾക്ക് ഗിറ്റാർ വായിച്ചിട്ടുണ്ട്. നാനൂറിലധികം ലളിത ഗാനങ്ങൾക്കും മറ്റ് പാട്ടുകൾക്കും സംഗീതം നൽകിയി. കടപ്പയിൽ നടന്ന ആകാശവാണി ദേശീയ സംഗീതോത്സവത്തിൽ പി.ഡി.തോമസായിരുന്നു മലയാള ലളിതഗാനങ്ങളുടെ സംഗീത സംവിധായകൻ. ആന്ധ്രയിലെ ആർട്ടിസ്റ്റു മാരായിരുന്നു പശ്ചാത്തല സംഗീതോപകരണങ്ങൾ വായിച്ചത്. കെ.ബി. സുജതയും സൂര്യഗോപാലുമായിരുന്നു, ഗായകർ.
 
ലാലൂർ മാലിന്യവിരുദ്ധ സമരഗീതം ചിട്ടപ്പെടുത്തിയത് തോമസായിരുന്നു. സമരഭൂമി സന്ദർശിച്ച യേശുദാസ് , ആ പാട്ട് കേട്ട് , താൻ പാടട്ടെ എന്ന് ചോദിച്ച അനുഭവം അദ്ദേഹം വിവരിച്ചു. അദ്ദേഹത്തിന് പാടാനായി അത് തയ്യാറാക്കി നൽകി. ദുബായിലിരുന്ന് അദ്ദേഹം പാടിയ ആ ഗാനം, പിന്നീട് അദ്ദേഹം ലാലൂരിൽ വന്നപ്പോൾ , സമരവേദിയിൽ കേൾപ്പിച്ചു. അതിന്റെ ശബ്ദലേഖനം ആകാശവാണിയുടെ സമകാലികം പരിപാടിയിൽ പ്രക്ഷേപണം ചെയ്തു.
 
പലപ്പോഴും സംഗീതോപകരണങ്ങൾ മാത്രമുപയോഗിച്ച് കച്ചേരികൾ നടത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. മൾട്ടി - ട്രാക്ക് റെക്കാർഡിങ്ങിൽ മദ്രാസിലയച്ച് ആകാശവാണി പരിശീലിപ്പിച്ചത് ഏറെ പ്രയോജനപ്പെട്ടു. തൃശൂർ നിലയത്തിൽ അങ്ങനെ പുതിയ രീതിയിലുള്ള ധാരാളം സംഗീത റെക്കാർഡിങ്ങുകളുണ്ടായി.
 
അർണോസ് പാതിരിയുടെ പുത്തൻപാനയ്ക്ക് സംഗീതം നൽകിയത് മറ്റൊരു മറക്കാനാവാത്ത അനുഭവമാണ്. ജയചന്ദ്രനും മിനുവുമാണ് അത് ആലപിച്ചത്.
ആകാശവാണിയിലായിരിക്കെ, സംവിധായകൻ ജോൺസണിന്റെ പത്ത് പാട്ടുകൾക്ക് ഗിറ്റാർ വായിച്ചിട്ടുണ്ട്, പി.ഡി.തോമസ്. പക്ഷേ, സിനിമാ രംഗത്ത് തുടരാനായില്ല. ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിൽ ആദ്യമായി ഫ്യൂഷൻ മ്യൂസിക് അവതരിപ്പിക്കപ്പെട്ടപ്പോൾ , എ.അനന്തപത്മനാഭൻ, തിരുവിഴ ശിവാനന്ദൻ തുടങ്ങിയവർക്കൊപ്പം പങ്കെടുത്തു.
2019-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. സീറോ മലബാർ സഭയുടെ പാട്ടു കുർബാനയ്ക്ക് സംഗീതം നൽകിയത് അതിനു ശേഷമാണ്.
 
വൈദികനായ മകൻ കർണ്ണാടക സംഗീതത്തിൽ എം.എ. പാസ്സായിട്ടുണ്ട്. മറ്റാരു മകൻ ഗിറ്റാറിസ്റ്റാണ്. അവരിലൂടെയും തുടരുന്നു, പി.ഡി.തോമസിന്റെ സംഗീത പാരമ്പര്യം.
ഗായിക ജ്യോതി മേനോൻ , റഫീക്ക് അഹമ്മദ് എഴുതി, പി.ഡി തോമസ് സംഗീതം നൽകിയ ഒരു ലളിതഗാനം ആലപിച്ചു. ആൻസി സേവിയർ ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
 
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലെ മീഡിയ വേവ്സ് ചാനലിലുണ്ട്.
( uploaded by Shibu P.M)


 

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍