ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 2 August 2016

ഉറൂബ്:കഥയുടെ നിത്യവസന്തം


എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരൻമാരുമാണെന്ന് അദ്ദേഹം നമ്മളോട് പറഞ്ഞു.നൻമയുടെ തൂവെളിച്ചം പ്രസരിക്കുന്ന കഥകളും നോവലുകളുമെഴുതി അത് കാണിച്ചു തന്നു. നമ്മളിൽ മിക്കവരും ഒട്ടും ഇഷ്ടപ്പെടാത്ത പന്നിക്കു പോലും ചന്തമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. മലയാളത്തിന്റെ മഹാകഥാകാരൻ ഉറൂബാണത്. പി.സി കുട്ടികൃഷ്ണൻ എന്ന ആ പൊന്നാനിക്കാരൻ പിറന്നിട്ട് ഈ വർഷം ജൂൺ 8ന് നൂറ്റൊന്നു വർഷം തികഞ്ഞു. 'സുന്ദരികളും സുന്ദരൻമാരും', 'ഉമ്മാച്ചു'തുടങ്ങിയ നോവലുകളിലൂടെ,'രാച്ചിയമ്മ' ഉൾപ്പെടെയുള്ള ചെറുകഥകളിലൂടെ, കഥാസാഹിത്യത്തിൽ ചുറുചുറുക്കോടെ നില്ക്കുന്നു, ഉറൂബ്. നിത്യയൗവനം എന്നാണ് ആ തൂലികാനാമത്തിന്റെ അർത്ഥം. അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടിട്ടില്ലേ? നല്ല സുമുഖനായ ഒരു കാരണവരെപ്പോലെയിരിക്കും. കട്ടി ഫ്രെയിമുള്ള കണ്ണട, തൂവെള്ള ജൂബയും മുണ്ടും. എല്ലാറ്റിലും ഒരു വെൺമയുണ്ട് .അദ്ദേഹത്തിന്റെ കഥകളും അങ്ങനെ തന്നെയായിരുന്നു. അവ വായിക്കുമ്പോൾ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും മനസ്സിൽ നിറയും. പൊന്നാനിക്കടുത്ത പള്ളിപ്രം എന്ന ഗ്രാമം. കടലും ഭാരതപ്പുഴ എന്ന നിളാ നദിയും തൊട്ടയലത്ത്.കുട്ടിയായിരിക്കുമ്പോഴേ ഒരു ആശാന്റെ കീഴിൽ കുട്ടിക്കൃഷണൻ സംസ്കൃതം പഠിച്ചു തുടങ്ങി. അധികമാരോടും മിണ്ടില്ല. സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള ഒരു വായനശാലയിലിരുന്ന് കൈയ്യിൽ കിട്ടുന്നതൊക്കെ വായിക്കും. അവിടെ ദിവസവും ഒരു കൂട്ടം പേർ ഒത്തു കൂടി കവിതയും കഥയുമൊക്കെ ചർച്ച ചെയ്തിരുന്നു. പിന്നീട് വലിയ നിരൂപകനായി മാറിയ കുട്ടികൃഷ്ണ മാരാർ ,'പൂതപ്പാട്ട് ' എഴുതിയ കവി ഇടശ്ശേരി ഗോവിന്ദൻ നായർ ,ചിന്തകനായ എം.ഗോവിന്ദൻ ,ചരിത്രകാരൻ എം.ജി.എസ്.നാരായണൻ തുടങ്ങിയവരൊക്കെ അക്കൂ ട്ടത്തിലുണ്ടായിരുന്നു. പൊന്നാനിക്കളരി എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. വക്കീൽ ഗുമസ്ഥനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു, ഇടശ്ശേരി. അദ്ദേഹമായിരുന്നു കുട്ടിക്കൃഷ്ണനെ സാഹിത്യത്തിലേക്ക് വഴി തിരിച്ചുവിട്ടത്. എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ കണ്ട മഹാകവി വള്ളത്തോളും കുട്ടിക്കൃഷ്ണനെ സ്വാധീനിച്ചു.മഹാകവിയുടെ സംസാരശൈലിയും ആംഗ്യങ്ങളുമൊക്കെ അനുകരിച്ചു, ആ കുട്ടി. അദ്ദേഹത്തിന്റെ കവിതകളിലെ സ്വാതന്ത്ര്യബോധവും ജീവിതത്തോടുള്ള പ്രേമവും അതിനെക്കാളേറെ ആകർഷിച്ചു. അക്കാലത്തൊരിക്കൽ മഹാത്മാഗാന്ധി ഗുരുവായൂരിൽ വരുന്നതറിഞ്ഞു 16 മൈൽ കാൽനടയായി അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു, കുട്ടിക്കൃഷ്ണൻ. അന്ന് പൊന്നാനി എ.വി.ഹൈസ്ക്കൂളിൽ പഠിക്കുകയാണ്. ഗാന്ധിജിയെ കണ്ട്,നമസ്കരിക്കണമെന്ന ഒരാറ്റ മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജി മുൻകൂർ അനുമതി വാങ്ങിയ വരെ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. കുറച്ചു നേരം അവിടെ ചുറ്റിപറ്റി നിന്നപ്പോൾ ശ്രീലങ്കയിൽ നിന്ന് ഒരു അഞ്ചംഗ സംഘം ഗാന്ധിജിയെ കാണാൻ അനുവാദം വാങ്ങിയെത്തി.അവർക്കായി തുറക്കപ്പെട്ട ഗേറ്റിലൂടെ കുട്ടിക്കൃഷ്ണനും അകത്തു കടന്നു .ചർക്കയിൽ നൂൽ നൂറ്റു കൊണ്ടിരുന്ന ഗാന്ധിജി തലയുയർത്തി എല്ലാവരെയുമൊന്ന് നോക്കിയ ശേഷം പറഞ്ഞു: "നിങ്ങൾ അഞ്ചല്ല; ആറുപേരുണ്ടല്ലോ?" അപ്പോഴായിരുന്നു തങ്ങളോടൊപ്പമെത്തിയ കുട്ടിയെ സംഘം ശ്രദ്ധിക്കുന്നത്. ഗാന്ധിജി അവനെ തുറിച്ചൊന്ന് നോക്കി: "നീ ഏതാണ്?" "ഞാനൊരു വിദ്യാർത്ഥിയാണ്, ബാപ്പുജി'' " നീ ഇവിടെന്തിന് വന്നു?" " അങ്ങയെ കണ്ട് നമസ്കരിക്കാനായി 16 മൈൽ നടന്ന് വന്നതാണ്" ഇത്രയും പറഞ്ഞ് കുട്ടിക്കൃഷ്ണൻ ഗാന്ധിജിയുടെ പാദങ്ങളിൽ നമസ്കരിച്ചു .അദ്ദേഹം സ്നേഹത്തോടെ ആ കുട്ടിയെ പിടിച്ചെഴുന്നേല്പിച്ചു.ഒരു ചെറുപുഞ്ചിരിയോടെ അവനെ ഉപദേശിച്ചു: "കുട്ടീ, ജീവിതത്തിൽ ഒരിക്കലും എവിടെയും അതിക്രമിച്ച് കടക്കരുത്". ഗാന്ധിജിയുടെ ഉപദേശം ജീവിതത്തിലൂടനീളം ശിരസ്സാവഹിച്ചു, കുട്ടിക്കൃഷ്ണൻ. ആരോടും പരിഭവമില്ലാതെ, ശാന്തനും സൗമ്യനുമായി ജീവിച്ചു അദ്ദേഹം.
ആദ്ധ്യാത്മിക കാര്യങ്ങളിലും തത്ത്വശാസ്ത്രത്തിലും ഏറെ താല്പര്യമുണ്ടായിരുന്ന ബാല്യകാലത്ത് വിവേകാനന്ദസാഹിത്യം വായിച്ചു. കുമാരനാശാന്റെ പദ്യ കൃതികളും, നാലപ്പാട് നാരായണ മേനോന്റെ കാവ്യങ്ങളും ആർത്തിയോടെ വായിച്ചു.വായനശാലയുടെ കൈയ്യെഴുത്ത് മാസികയിൽ കുട്ടിക്കൃഷ്ണൻ കവിതകളെഴുതിത്തുടങ്ങി.ആദ്യമായി അച്ചടിക്കപ്പെട്ടതും ഒരു കവിതയായിരുന്നു. 1932-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ "പിറ്റേന്ന്”എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ഫിഫ്ത്ത് ഫോമിൽ പഠിക്കുകയായിരുന്നു, കുട്ടിക്കൃഷ്ണൻ.ഇടശ്ശേരിയായി രുന്നു ആ കവിതയുടെ കൈയ്യെഴുത്ത്പ്രതി വായിച്ച്, ചില തിരുത്തലുകൾ വരുത്തി, ആഴ്ചപ്പതിപ്പിനയിക്കാൻ നിർദ്ദേശിച്ചത്. വായനശാലയുടെ പതിവ് സദസ്സിൽ കവിത വായിച്ചു കേൾപ്പിച്ചു.അത് ഒരാൾക്കു മാത്രമിഷ്ടപ്പെട്ടില്ല. കുട്ടിക്കൃഷ്ണമാരാർ ചോദിച്ചു: "നിങ്ങൾക്ക് വേറെ തൊഴിലൊന്നുമില്ലേ? " ഇനി കവിതകൾ എഴുതണോ എന്ന ശങ്ക ഉണ്ടായെങ്കിലും നിർത്തിയില്ല. പക്ഷേ, വായന വിശ്വോത്തര ക്ലസിക്ക് കഥകളിലേക്കും നോവലുകളിലേക്കും പടർന്നു. അങ്ങനെയൊരുനാൾ ഒരു കഥയെഴുതി -വേലക്കാരിയുടെ ചെക്കൻ. അത് വായനശാലാ സദസ്സിൽ വായിച്ചവതരിപ്പിച്ചതു കേട്ട് കുട്ടികൃഷ്ണ മാരാർ പറഞ്ഞു:
"കൊള്ളാം".
അദ്ദേഹം പ്രോത്സാഹിപ്പിച്ചു: ''നിങ്ങളിനി കഥകളെഴുതൂ ".
1936-ൽ ആ കഥ മാതൃഭൂമി ആഴ്ചപ്പതിൽ അച്ചടിച്ചുവന്നു. പിന്നെ തുടർച്ചയായി കഥകളെഴുതാൻ തുടങ്ങി. പക്ഷേ, മനസ്സ് അസ്വസ്ഥമായിരുന്നു. സ്ക്കൂൾ പഠനശേഷം കോളേജിൽ പോയില്ല. പത്തൊൻപതാം വയസ്സിൽ ആരോടും പറയാതെ കുട്ടിക്കൃഷ്ണൻ ഒരു നാൾ വീടുവിട്ടിറങ്ങി.ദക്ഷിണേന്ത്യ മുഴുവൻ ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നു.പല തരം ജോലികൾ ചെയ്തു. വിചിത്രങ്ങളായ ധാരാളം അനുഭവങ്ങളുണ്ടായി.ആറു വർഷം നീണ്ടു നിന്ന ആ യാത്രയിലെ പല സംഭവങ്ങളും പിന്നീട് കഥകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. നാട്ടിലെത്തിയിട്ടും കാര്യമായ തൊഴിലൊന്നും കിട്ടിയില്ലങ്കിലും കഥയെഴുത്ത് ഉഷാറായി തുടർന്നു.19942 മുതൽ രണ്ടു വർഷം നീലഗിരിയിലെ ഒരു തെയിലത്തോട്ടത്തിൽ ക്ലാർക്കാ യിജോലി ചെയ്തു. പിന്നെ കുറച്ചു കാലം കൊഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിൽ സൂപ്പർവൈസറായും ഒരു പ്രസിദ്ധീകരണശാലയിൽ പ്രൂഫ് റീഡറായും പണിയെടുത്തു. അക്കാലത്തെ പ്രമുഖ സാഹിത്യ പ്രസിദ്ധീകരണമായ 'മംഗളോദയ ' ത്തിൽ സഹപത്രാധിപരായും പ്രവർത്തിച്ചു. നിരൂപകനായി പേരെടുത്ത ജോസഫ് മുണ്ടശ്ശേരിയുടെ ലേഖനങ്ങൾ കേട്ടെഴുതുന്നതായിരുന്ന മുഖ്യ ജോലി. ഒന്നാന്തരം കൈയ്യക്ഷരമായിരുന്നു, അദ്ദേഹത്തിന്റെത്. അത് അധികകാലം നീണ്ടു നിന്നില്ല.
മഹാകവി ചങ്ങമ്പുഴയ്ക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്നു.മംഗളോദയത്തിലെ ജോലി തരപ്പെടുത്തിക്കൊടുത്തതും, അന്ന് അവിടെയുണ്ടായിരുന്ന ചങ്ങമ്പുഴയായിരുന്നു. ക്ഷയരോഗ ബാധിതനായ ചങ്ങമ്പുഴയുടെ അന്ത്യത്തിനും കുട്ടിക്കൃഷ്ണൻ സാക്ഷിയായി. 1950 ൽ കോഴിക്കോട് ആകാശവാണി നിലയം തുടങ്ങിയപ്പോൾ സ്ക്രിപ്റ്റ്റൈറായി കരാറടിസ്ഥാനത്തിൽ അദ്ദേഹം ആകാശവാണിയിൽ നിയമിതനായി. പി. ഭാസ്കരൻ എൻ.എൻ.കക്കാട്, അക്കിത്തം, തിക്കോടിയൻ,
, കെ.രാഘവൻ, ബി.എ.ചിദംബരനാഥ് തുടങ്ങിയ പ്രഗത്ഭരുടെ വലിയ നിര ആകാശവാണിയിലുണ്ടായിരുന്നു. അന്ന് മിക്ക പരിപാടികളും ലൈവായിരുന്നു. നാടകങ്ങൾ മുതൽ അഭിമുഖങ്ങൾ വരെ എല്ലാം തത്സമയം ചെയ്യണം. ഒരു ചായക്കടയുടെ പശ്ചാത്തലത്തിൽ, സർക്കാരിന്റെ വിവിധ കാർഷിക,വികസന,ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഹാസ്യരസപ്രധാനമായ ചിത്രീകരണം തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതല .പിന്നെ, ശ്രോതാക്കളുടെ കത്തുകൾ വായിച്ച് അവതരിപ്പിക്കണം. സാഹിത്യ പരിപാടികളുടെ ചുമതലയും പിന്നീട് അദ്ദേഹത്തിന് ലഭിച്ചു.
വലിയ ഒരു സൗഹൃദവലയം ഇക്കാലത്ത് അദ്ദേഹത്തിനുണ്ടായി. പി ഭാസ്ക്കരനും രാമു കാര്യാട്ടും ചേർന്ന് ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന്റെ കഥയ്ക്ക് അവർ സമീപിച്ചത് പി.സി കുട്ടിക്കൃഷ്ണനെയായിരുന്നു .1954 ഒക്ടോബറിൽ പുറത്തിറങ്ങിയ 'നീലക്കുയിൽ' ആ വർഷം ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി. അദ്ദേഹം കഥയും തിരക്കഥയുമെഴുതിയ ആ ചിത്രം മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. ജാതിക്കും മതത്തിനുമീതമായ മാനവികതയിലൂന്നിയ കഥയായിരുന്നു, സിനിമയുടെ ശക്തി.'നായരു പിടിച്ച പുലിവാൽ ', 'മിണ്ടാപ്പെണ്ണ്, 'ഉമ്മാച്ചു', ','കുരുക്ഷേത്രം',' അണിയറ', തുടങ്ങി ശ്രദ്ധേയമായ കുറേ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും അദ്ദേഹം എഴുതി. ആകാശവാണി ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ അദ്ദേഹം ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചു.സംഗീതജ്ഞനായ സഹപ്രവർത്തകൻ കെ.രാഘവനെക്കുറിച്ച് ഒരു ലേഖനമെഴുതാൻ വേണ്ടിയായിരുന്നു, ഉറൂബ് എന്ന അറബി വാക്ക് തൂലികാനാമമാക്കിയത്.നിത്യയൗവനം എന്നു മാത്രമല്ല ,സമയം, കാലം എന്നും ആ വാക്കിനർത്ഥമുണ്ട്. ലേഖനത്തിനു പിന്നാലെ "കുഞ്ഞമ്മയും കുട്ടുകാരും', എന്ന തുടർക്കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോഴും തൂലികാനാമം തുടർന്നു.അങ്ങനെ പി.സി.കുട്ടിക്കൃഷ്ണൻ ഉറൂബായി.തുടർന്ന്, 'ഉമ്മാച്ചു'വും ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
1954-ൽ മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ, 'സുന്ദരി കളും സുന്ദരൻമാരും' തുടർക്കഥയായി തന്നെ മാതൃഭൂമിയിൽ പ്രസിദ്ധീകൃതമായി. ഓരോ കഥയ്ക്കു പിന്നിലും ഒരു കഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുസ്ലീം പശ്ചാത്തലത്തിൽ എഴുതപ്പെട്ട പ്രേമകഥയാണ് 'ഉമ്മാച്ചു '.ഇടശ്ശരിയോടൊപ്പം കോടതികളിൽ പോയി കേസുകളുടെ വിസ്താരം കേൾക്കുന്ന ശീലമുണ്ടായിരുന്നു, അദ്ദേഹത്തിന്.ഭർത്താവിനെ കാമുകനെക്കൊണ്ട് കൊല്ലിച്ച്, അയാളെ വിവാഹം ചെയ്ത ഒരു സ്ത്രീയെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യുന്നത് ഒരിക്കൽ കേൾക്കാനിടയായി. അതിൽ നിന്ന് പിറന്നതാണ് 'ഉമ്മാച്ചു'. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ നോവലിലുടനീളം മലബാറിലെ മുസ്ലീങ്ങളുടെ സംസാരഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു തലമുറകളുടെ കഥ പറയുന്ന 'സുന്ദരികളും സുന്ദരൻമാരും' ഇതിഹാസമാനമുള്ള നോവലാണ്. തുല്ല്യ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളുള്ള നോവലിൽ ഒന്നാം ലോകമഹായുദ്ധം, മാപ്പിള ലഹള, രണ്ടാം ലോകമഹായുദ്ധം, ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നിവ പ്രതിപാദ്യ വിഷയമാകന്നു. മാപ്പിള ലഹളക്കാലത്തുണ്ടായ കുട്ടിയായ വിശ്വം,ലോകത്തിന്റെ അറ്റം തേടി നടത്തുന്ന അന്വേഷണ യാത്രയുടെ കഥയാണിത്. മലബാറിലാണ് കഥ സംഭവിക്കുന്നത്. മനുഷ്യന്റെ നൻമയും മഹത്വവും വായനക്കാരിൽ അരക്കിട്ടുറപ്പിക്കുന്ന മഹത്തായ രചനയാണിത്.
ഇന്ത്യാവിഭജനകാലത്ത് പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയ ലഹളയിൽ കൊല്ലപ്പെട്ട സുന്ദരിയായ യുവതിയുടെ ദാരുണമായ കഥ പറയുന്ന 'ആ മിന', ഇന്ദിര എന്ന യുവതിയുടെ വികാര തരംഗങ്ങൾ കാവ്യാത്മകമായ ഭാഷയിൽ എഴുതിയ 'ചുഴിക്കു പിമ്പേ ചുഴി', പ്രണയകഥയായ 'മിണ്ടാപ്പെണ്ണ്',' ഒരു കവിയുടെ മനോവ്യാപാരങ്ങളുടെ ആവിഷ്ക്കാരമായ 'അണിയറ', 'പിഴച്ച കാലങ്ങൾ', തുടങ്ങിയ നോവലുകളടക്കം ഉറൂബിന്റേതായി 40 കൃതികളുണ്ട്.
നൂറു കണക്കിന് ചെറുകഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വാഭാവികമായ സംഭാഷണങ്ങളിലൂടെയും, ചിന്തകളിലൂടെയും കഥ പറയുന്നതാണു അദ്ദേഹത്തിന്റെ ശൈലി. പ്രകൃതി വർണ്ണനകൾ കൊണ്ട് സമ്പന്നമായ, കവിത തുളുമ്പുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്.'രാച്ചിയമ്മ 'യാണ് ഉറൂബിന്റെ ഏറ്റവും പ്രശസ്തമായ ചെറു കഥ. നീലഗിരി ജീവിതത്തിനിടയിൽ തെയിലത്തോട്ടത്തിൽ താമസിച്ച നാളുകളിൽ,പാലുമായി വന്നിരുന്ന തന്റേടികളും സ്വഭാവശുദ്ധിയുള്ളവരുമായ കന്നടക്കാരായ സ്ത്രീകളെ അദ്ദേഹം പരിചയപ്പെട്ടിരുന്നു.കാലങ്ങൾക്ക് ശേഷം അവരെ കണ്ടുമുട്ടിയപ്പോൾ അവർ ഏറെ മാറിയിരുന്നു.ഇത് മനസ്സിൽ നൊമ്പരമായി വിങ്ങി. അങ്ങനെ രൂപപ്പെട്ടതാണ് കരിങ്കൽ പ്രതിമ പോലുള്ള ശരീരവും ചങ്കൂറ്റവുമുള്ള രാച്ചിയമ്മ എന്ന ഏകാകിയായ സ്ത്രീ. അവിസ്മരണീയമായ കഥാപാത്രമാണവർ. നീലഗിരി ജീവിതത്തെ പശ്ചാത്തലമാക്കി എഴുതിയ കഥകളുടെ സമാഹാരം തന്നെ ഇറക്കിയിട്ടുണ്ട് -നീലമല. കുട്ടികൾക്കായി ഒട്ടേറെ കഥകളും ഉറൂബ് എഴുതിയിട്ടുണ്ട്. അപ്പുവിന്റെ ലോകം, മല്ലനും മരണവും, അങ്കവീരൻ എന്നീ കഥാ സമാഹാരങ്ങൾ കുട്ടിക്കഥകളാണ്. കുഞ്ഞുന്നാളിൽ ആനയെ കളിപ്പിക്കുന്നതു കണ്ട് രസം പിടിച്ച് ,ആനക്കാരനാകാൻ കൊതിച്ച ഉറൂബ് അപ്പുവായി മിക്ക കഥകളിലും വരുന്നുണ്ട് . തിരക്കഥാകൃത്ത്, നോവലിസ്റ്റ്, പ്രക്ഷേപകൻ എന്നീ നിലകളിൽ പ്രശസ്തിയുടെ ഉയരങ്ങൾ കയറിയാണ് 1975-ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിക്കുന്നത്. ശ്രവ്യമാധ്യമ രംഗത്ത് നിന്ന് അദ്ദേഹം നേരെ പോയത് കുങ്കുമം വാരികയുടെ പത്രാധിപരായിട്ടാണ്. അടുത്ത വർഷം അദ്ദേഹം മലയാള മനോരമ വാരികയുടെ പത്രാധിപത്യം ഏറ്റെടുത്തു. അതിൽ എല്ലാ ആഴ്ചയും ആത്മകഥാംശമുള്ള ചെറിയ മുഖക്കുറിപ്പുകൾ എഴുതി. ഏറെ വായിക്കപ്പെട്ട ഈ കുറിപ്പുകൾ പിന്നീട് 'ഉറൂബിന്റെ ശനിയാഴ്ചകൾ' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇക്കാലത്ത് അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി.
1979 ജൂലൈ 10 ന് ഹൃദ് രോഗബാധയെ തുടർന്ന് ധന്യമായ ആ ജീവിതത്തിന് തിരശ്ശീല വീണു

Saturday 16 July 2016

ഒറ്റയാന്റെ കഥാപ്രപഞ്ചം



‘ ‘ത് എന്റെ അവസാനത്തെ അഭിമുഖമായിരിക്കും” എന്നു പറഞ്ഞായിരുന്നു,തുടക്കം.​ - 2011​ അവസാനം,ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്യുന്ന “സർഗ്ഗകേരളം” എന്ന പ്രതിവാര സാഹിത്യപരിപാടിയിൽ ഉൾപ്പെടുത്താനായി ഉണ്ണികൃഷ്ണൻ പുതൂരുമായി അഭിമുഖം നടത്താനെത്തിയ ഞാൻ ആദ്യമൊന്ന് പകച്ചു. രോഗപീഡകൾ കഠിനമായി അലട്ടിയിട്ടും, അദ്ദേഹംതന്റെ ജീവിതാനുഭവങ്ങൾ തെളിമയോടെ പറഞ്ഞുതുടങ്ങി.....ആകാശവാണിയുടെ ശബ്ദശേഖരത്തിലതിന്നൊരു അമൂല്യചരിത്ര രേഖയാണു.

മലയാള കഥാസാഹിത്യത്തിൽ ആത്മാംശമുള്ള കഥകളെഴുതിയ ധിക്കാരിയായ ഒറ്റയാനായിരുന്നു,അദ്ദേഹം.എഴുതിയതെല്ലാം ജീവിതം.അവ വന്യവും തീക്ഷ്ണവുമായിരുന്നു.അതിനു കാരണം,അരക്ഷിതമായ ബാല്യവും യൌവവുമായിരുന്നുവെന്ന് ആ അഭിമുഖത്തിലും അദ്ദേഹം വിശദീകരിച്ചിട്ടുണ്ടു.ദരിദ്രനായ ഒരു തറവാടിയായിരുന്നു അക്കാലത്തെ പുതൂർ.ആരാലുംശ്രദ്ധിക്കപ്പെടാതെപോകുന്ന പാവങ്ങൾക്കിടയിലായിരുന്നു ആ ജീവിതം.തന്റേത് ശപിക്കപ്പെട്ട ഒരു ജന്മമാണെന്നു തോന്നിയ നാളുകൾ.ഉപദേശിച്ച്,നേർവഴിക്കു നയിക്കാൻ രമിച്ച അച്ഛനായിരുന്നു, ശത്രൂ.എല്ലാം അവസാനിപ്പിച്ച്,ആത്മഹത്യ ചെയ്യാൻ വരെ ശ്രമിച്ചു. ജീവിതത്തിലെ പരാജയങ്ങൾ എഴുത്തിനു ഊർജ്ജം പകർന്നിരിക്കാം.ആദ്യമെഴുതിയ കഥ ചങ്ങമ്പുഴയുടെ അകാലമൃത്യുവിനെക്കുറിച്ചായത് യാദൃച്ഛികമാകാനിടയില്ല.ജീവിതത്തിൽ കാലിടറിവീണ മഹാപ്രതിഭയായിരുന്നുവല്ലോ,ചങ്ങമ്പുഴ.’മായാത്ത സ്വപ്നം’ എന്ന ആ കഥ 1952ൽ പ്രസിദ്ധീകരിക്കപ്പെട്ട “കരയുന്ന കാല്പാടുകൾ’ എന്ന ആദ്യ കഥാസമാഹാരത്തിലുണ്ടു.19ആം വയസിൽ ആ കഥാപുസ്തകവുമായി വീടുവിട്ടിറങ്ങി,അലഞ്ഞുനടന്നു.പുസ്തകം വിൽക്കാനുള്ള ആ യാത്രയിൽ പട്ടിണികിടന്നിട്ടുണ്ടു.കയ്പ്പേറിയതായിരുന്നു ,ഒരു വർഷക്കാലത്തെ ആ അനുഭവങ്ങൾ.സമൂഹത്തിൽ സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള വഴികളായിരുന്നു,ഈ പുറപ്പാടെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ടു.

കവിയായായിരുന്നു,ആ തുടക്കം.ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം “കൽ‌പ്പകപ്പൂമഴ” എന്ന കവിതാസമാഹാരമായിരുന്നു.അതിനു അവതാരിക എഴുതിയത്,വൈലോപ്പിള്ളി ശ്രീധരമേനോനും. 'ഇ​ത്ര​മേല്‍ അനുഭവവും വികാരവും പുണര്‍ന്നുകിടക്കുന്ന ഒരു ഹൃദയവും അതിന്റെ തനിപ്പകര്‍പ്പായ കാവ്യബന്ധങ്ങളും ഒരുപക്ഷേ, ചങ്ങമ്പുഴക്കവിതകളില്‍ മാത്രമേ കാണുകയുള്ളൂ'​ ​എന്നായിരുന്നു​ അദ്ദേഹം ആ കവിതകളെ വിലയിരുത്തിയത്.​ പക്ഷേ,കവിയാകാനല്ല,കഥാകാരനാകാനായിരുന്നു​ ,നിയോഗം.അതിനു കാ രണമുണ്ടായിരുന്നു.‘കവിതയെഴുതിയാൽ ജീവിക്കാൻ പറ്റില്ല;അതിനു കഥകളെഴുതണം’​ എന്ന​ കാരൂരിന്റെ ഉപദേശമാണു വഴിത്തിരിവാത്. പിന്നെ, കഥകളുടെ പ്രവാഹമായിരുന്നു-സ്വാനുഭവങ്ങളുടെ ഖനിയിൽ നിന്നു അവ വന്നു;എഴുന്നൂറോളം ചെറുകഥകള്‍, 35 കഥാസമാഹാരങ്ങള്‍, 18 നോവലുകള്‍.അവസാന​ നാളുകളിലെഴുതിയത് ഭക്തിനിർഭരമായ കവിതകൾ.”ആത്മനിർവൃതി”​എന്ന ആ കവിതാസമാഹാരത്തിലെ കവിതകൾ ഭക്തിനിർഭരമായിരുന്നു.”പൂന്താനത്തിനെ ഓര്‍മ്മിപ്പിക്കുന്ന ഭക്തിയും ഭാവതരളതയും മൊഴിവഴക്കവുമാണ്‌ പുതൂരിന്റെ ​ഈ ​രചനകളിലും കാണുന്നത്“എന്നാണു​ ​ഡോ എം ലീലാവതി ഈ​ കവിതകളെ വിലയിരുത്തിയത്.​

ജീവിതത്തെ​ എഴുതണമെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഉപദേശമായിരുന്നു,അദ്ദേഹത്തിനെന്നും മാർഗ്ഗദീപമായത്.കാരൂർ,കേശവദേവ്,തകഴി എന്നിവരുടെ രചനാരീതികളുമായി ഒത്തുപോകുന്നതാണു അദ്ദേഹത്തിന്റെ ശൈലി.മനുഷ്യർ മാത്രമല്ല,ദൈവങ്ങളും ആനകളും ഭക്തിയും വിഭക്തിയും കാമക്രോധമോഹങ്ങളുമൊക്കെച്ചേർന്ന ഒരു കഥാപ്രപഞ്ചമായിരുന്നു,അത്. ദേവസ്വം​ മാനേജറായി ഗുരുവായൂരിൽ ജോലിചെയ്ത അച്ഛന്റേയും,ജീവനക്കാരനായും തൊഴിലാളി സംഘടനാനേതാവുമായി ആ ക്ഷേത്രനഗരത്തെ ​ കർമ്മഭൂമിയാക്കിയ​ തന്റേയും​ അനുഭവങ്ങൾ എത്രയോ കഥകൾക്ക് നിദാനമായിട്ടുണ്ടു.1968ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ‘ബലിക്കല്ല്” മാത്രമല്ല,‘ആനപ്പക”യും ഉത്തമോദാഹരണങ്ങൾ. ​

ഇത്രയധികം ആത്മാംശം നിറഞ്ഞ കഥകളെഴുതിയവർ മലയാളസാഹിത്യരംഗത്തില്ല.“ആത്മാവിന്റെ നേർ രേഖകൾ”എന്ന,പുതൂരിന്റെ കഥാസമാഹാരത്തിനു ഓടക്കുഴൽ പുരസ്ക്കാരം നൽകിക്കൊണ്ടു ഡോ എം.ലീലാവതി പറഞ്ഞത് ഏറെ ശ്രദ്ധേയമാണു:“പാശ്ചാത്യസൌന്ദര്യ ഭാവുകത്വം നിറഞ്ഞ കഥകളെഴുതിയതുകൊണ്ട് മുകുന്ദനേയും സക്കറിയയേയും പോലുള്ളവർ അംഗീകരിക്കപ്പെട്ടപ്പോൾ,മലയാളത്തിന്റെ സൌന്ദര്യബോധവും സ്വാനുഭവങ്ങളും പകർത്തിയ പുതൂരിനെപ്പോലുള്ളവർ മലയാളസാഹിത്യത്തിൽ നിന്ദിക്കപ്പെട്ടു....പക്ഷേ,വിദേശസൌന്ദര്യസ ങ്കൽ‌പ്പം കത്തിക്കയറിയകാലത്തും​ അദ്ദേഹം സ്വന്തം രചനാശൈലിയും ആത്മാനുഭവങ്ങളുടെ സാക്ഷാത്ക്കാരവും അടിയറവ് വച്ചില്ല”​ . ​

“കൊടും ജീവിതദാഹമുള്ള ചിന്തകളാണു പുതൂരിന്റേത്”എന്ന് അദ്ദേഹത്തിന്റെ ആദ്യകാലരചനകളെ വിലയിരുത്തിയ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ദീർഘദർശിത്വം ഇവിടെ അനുസ്മരിക്കേണ്ടതുണ്ടു.അതായിരുന്നു,അദ്ദേഹത്തിന്റെ ദർശനം. ആത്മീയാനുഭൂതികളായിരുന്നു,ഓരോ രചനയും.
അവ ലളിതസുന്ദരങ്ങളായിരുന്നു.എഴുത്തിൽ മനപൂർവ്വം ദുരൂഹതകളും സമസ്യകളും കുത്തിനിറച്ച്, അവയെ നവീനഭാവുകത്വത്തിന്റെ ഉത്തമമാതൃകകളാക്കി ഭാഷ്യം ചമയ്ക്കുന്ന ചില നിരൂപകകേസരികൾക്ക് അവ ഒട്ടും രുചിച്ചില്ലന്നതിൽ അത്ഭുതമില്ല.അവർ ഉയർത്തിക്കാട്ടിയ മിക്ക കൃതികളും വിസ്മൃതമായി.പക്ഷേ,പുതൂർ കഥകൾ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.അവ ജീവൻ തുടിക്കുന്നവയാണു.അതുകൊണ്ടാണല്ലോ,ആകാശവാണിയിലെ ആ അഭിമുഖം കേട്ട്,നാനാഭാഗത്തുനിന്നും നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വിളിച്ചത്.അത് പകർന്നു നൽകിയ ഊർജ്ജം, അതെക്കുറിച്ച് സംസാരിക്കാൻ ഫോൺ ചെയ്തപ്പോൾ ആ ശബ്ദത്തിൽ നിറഞ്ഞു നിന്നത് ഞാനോർക്കുന്നു. ആത്മാവുള്ള രചനകൾ കാലത്തെ അതിജീവിക്കിക്കുകതന്നെ ചെയ്യുമെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.

ജീവിതത്തിലും എഴുത്തിലും തന്റെ നിലപാടുകൾ വളച്ചുകെട്ടില്ലാതെ,ആരുടേയും മുഖം നോക്കാതെ തുറന്നുപറഞ്ഞ പുതൂർ,താൻ എഴുതിക്കൊണ്ടിരുന്ന ആത്മകഥയെക്കുറിച്ചായിരുന്നു,ആ അഭിമുഖത്തിൽ ഏറ്റവുമവസാനം വാചാലനായത്.ഒരു മറയുമില്ലാതെ വ്യക്തിജീവിതത്തിലെ എല്ലാം,പ്രണയവും കാമനകളും ബന്ധങ്ങളുമെല്ലാം,തുറന്നെഴുതിയ ആ ആത്മകഥ താൻ ജീവിച്ചിരിക്കുമ്പോൾ പ്രസിദ്ധീകരികരുതെന്ന് അദ്ദേഹതിനു നിർബന്ധമുണ്ടായിരുന്നു.അത് പലരെയും വേദനിപ്പിക്കും:പൊള്ളിക്കും.തനിക്ക് ശാന്തനായി മരിയ്ക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഭയപ്പെട്ടു. യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ കഥയെ വെല്ലും.കഥകളുടെ ചട്ടക്കൂടുകൾക്കകത്ത് ഉൾക്കൊള്ളാത്ത ആ അനുഭവങ്ങൾക്കും ദേശത്തിന്റേയും കാലത്തിന്റേയും പാദമുദ്രകളുണ്ടാകും. ഈ കുറിപ്പ് അവസാനിക്കുമ്പോൾ,നിറകണ്ണുകളുമായി,തന്റെ അച്ഛന്റെ ചെരിപ്പുകൾ നിത്യവും പൂജാമുറിയിൽ വെച്ച് പൂജിക്കുന്നുവെന്ന് പറഞ്ഞ പുതൂരിന്റെ മുഖം തെളിഞ്ഞുവരുന്നു.അച്ഛനെ കൊല്ലാൻ ശ്രമിച്ച ഒരു മകന്റെ പശ്ചാത്താപം.ജീവിതം എത്ര വിചിത്രവും ദുരൂഹവുമായ ഒന്നാണു! അവസാനകാലത്ത്,ഭക്തിനിർഭരമായി ജീവിച്ച അദ്ദേഹമെഴുതിയ കഥകളിലെല്ലാം ഈ പ്രായശ്ചിത്തത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു.കഥയെഴുത്തിന്റെ 52ആം വർഷത്തിൽ പുറത്തിറങ്ങിയ “പിതൃയാനം” എന്ന കഥാസമാഹാരത്തിൽ ഇത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടു;“യൌവനത്തിൽ റെയിൽ തെറ്റിയ എന്നെ നേർവഴിക്ക് ജീവിക്കാൻ നിരന്തരം പ്രേരിപ്പിച്ച,അകാലത്തിൽ നിര്യാതനായ എന്റെ പ്രിയപ്പെട്ട അച്ഛന്റെ തപ്തസ്മരണകൾക്ക് പ്രണാമം“. മലയാള കഥാസാഹിത്യത്തിൽ തന്റേതായ ഇടം സൃഷ്ടിച്ച ആ ഒറ്റയാനു പ്രണാമം.കാലാതിവർത്തിയായി നിലനിൽക്കും,പുതൂർ കഥകളിൽ ചിലതെങ്കിലും:തീർച്ച.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍