ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 28 September 2020

പെരുന്ന തോമസ് (ജീവചരിത്രസംക്ഷിപ്തം)

 ങ്ങനാശ്ശേരി പെരുന്ന പുലിക്കോട്ട് കുട്ടിസാറിന്റെയും തൃക്കൊടിത്താനം ചിങ്ങമ്പറമ്പിൽ മറിയമ്മയുടെയും മകനായി 1924ൽ ജനിച്ചു.                                                                                                                നന്നേ ബാല്യത്തിൽ അമ്മ മരിച്ചു. കളരി ആശാന്മാരുടെയും അദ്ധ്യാപകരുടെയും

പാരമ്പര്യമുള്ളതായിരുന്നു കുടുംബപശ്ചാത്തലം.അച്ഛന്റെ പുനർവിവാഹത്തോടെ
അശാന്തമായ ബാല്യ-ക കൗമാരം.സ്കൂൾ പഠനകാലത്ത് തന്നെ ഇടതുപക്ഷാഭിമുഖ്യമുള്ള  രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി: ഒളിവിലും കഴിഞ്ഞു. കലുഷിതമായ 
കുടുംബാന്തരീക്ഷത്തിൽ നിന്ന് മോചനം നേടാൻ വീടുവിട്ടിറങ്ങി,ഏതാനും വർഷം ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി.തിരിച്ചെത്തി,കൊച്ചിയിൽ താമസമാക്കി.അവിടെ തന്റെ ബുക്സ്റ്റാളിൽ രാഷ്ട്രീയവും സാഹിത്യവുമായി കഴിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിന്റെ ഉറ്റ  സഹചാരിയായി.കെ.ബാലകൃഷ്ണന്റെ “ കൗമുദി’’ ദിനപത്രത്തിലൂടെ പത്രപ്രവർത്തനരംഗത്തെത്തി.തുടർന്ന് ‘കേരള കൗമുദി”യുടെ ലേഖകനായി.എറണാകുളം പ്രസ്ക്ലബ്ബിന്റെ സ്ഥാപകരിലൊരാളും പിൽക്കാലത്ത് അതിന്റെ പ്രസിഡന്റുമായിരുന്നു.എറണാകുളത്ത് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ എന്ന സ്വതന്ത്ര ട്രേഡ് യൂണിയനും  സഹകരണ സംഘവും രൂപവൽക്കരിച്ചു. കെ.പി.സി.സി-ഐ നിർവാഹ സമിതി അംഗവും ഒട്ടേറെ കലാ-സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയുമായിരുന്നു.തൊഴിൽ സമരത്തെത്തുടർന്ന്, ‘പി.കെ.ബാലകൃഷ്ണനൊപ്പം ‘കേരള കൗമുദി’യിൽ നിന്ന് പുറത്താക്കപ്പെട്ടു.



1945ൽ ആദ്യത്തെ കഥാസമാഹാരം “അവൾ” പുറത്തിറങ്ങി.,‘കറുത്ത
ഏടുകൾ’(കഥകൾ-1949), ‘പട്ടേലും ചിരുതയും’(കഥകൾ-1953),‘എന്റെ ചീത്ത
കഥകൾ’(1954),‘മിശിഹാ തമ്പുരാന്റെ വളർത്തപ്പൻ’(കഥകൾ-1955),‘പഴമയുടെ
പ്രേതങ്ങൾ’(കഥകൾ-1955),‘കർത്താവിന്റെ അളിയൻ’(കഥകൾ-1955), ‘ദാഹിക്കുന്ന
റോസപ്പൂ‘(കഥകൾ-1957),‘എനിക്ക് ദാഹിക്കുന്നു’(നാടകം-1958),‘ഭ്രാന്തു
മോഷണം‘(ലഘു നോവൽ-1968)എന്നിവയാണു കൃതികൾ. അവസാന കൃതിയിൽ വൈക്കം മുഹമ്മദ് ബഷീർ, പോഞ്ഞിക്കര റാഫി, പെരുന്ന തോമസ് എന്നിവരായിരുന്നു, കഥാപാത്രങ്ങൾ. 2016ൽ “പെരുന്ന തോമസ്  കഥകൾ" (സമാഹരണം,ഡി.പ്രദീപ് കുമാർ) പുറത്തിറങ്ങി. അവതാരിക എഴുതിയത് പ്രൊ.എം.തോമസ് മാത്യു .
കന്യാസ്ത്രീമഠങ്ങളിലെയും തെരുവുകളിലെയും ജീവിതത്തിന്റെ ഇരുൾവഴികൾ അനാവരണം  ചെയ്യുന്ന  ആ കഥകൾ ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു.
1966ൽ ഏക മകൾ അജിതയുടെ മരണത്തെ തുടർന്ന് ക്രമേണ എഴുത്തിൽ നിന്ന് പിൻവാങ്ങി.
                                                                     സർക്കാർ ആശുപത്രികളിൽ നെഴ്സായി സേവനമനുഷ്ഠിച്ച, ചങ്ങനാശ്ശേരി പുഴവാത് ‘തച്ചപ്പള്ളി‘ൽ
ടി.കമലാക്ഷിയാണു ഭാര്യ.

                    1980 സെപ്തംബർ 29നു പെരുന്ന തോമസ് അന്തരിച്ചു.

Saturday 26 September 2020

പെരുന്ന തോമസ് : ജീവിതം, കൃതികൾ ..


Thursday 24 September 2020

കുമാരൻ മാഷിന്റെ മൌലികാവകാശം

Thursday, 10 December 2009

കുമാരൻ മാഷ് രാവിലെ ശീർഷാസനത്തിൽ നിൽക്കുമ്പോഴാണു അവരുടെ വരവ്.

“എന്താണു?എന്തു വിശേഷം?റസിഡന്റ്സ് അസോസിയേഷന്റെ പുതിയ ടൂറോ മേളയോ മറ്റോ ഒണ്ടായിരിക്കും,അല്ല്യോ?”
“മാഷിങ്ങനെ തലയും കുത്തി നടുമുറ്റത്ത് നിന്നാൽ എങ്ങനാ?ഞങ്ങൾക്കൽ‌പ്പം സംസാരിക്കാനുണ്ടു.”
കാഞ്ചനയ്ക്ക് ക്ഷമ കെട്ടു.
“മാഷിങ്ങനെ മാനേഴ്സില്ലാതെ…oh God !It’s horrible.”
“കാഞ്ചൂ, പതുക്കെ…..കുമാരന്മാഷ് ശീർഷാസനത്തീന്നൊന്ന് എണീറ്റേ.ഒരു പ്രധാനകാര്യം പറയാനാ.”
“ഒരു രണ്ടു മിനിറ്റ് വൈകീന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞുവീഴില്ലല്ലോ,ഉവ്വോ”
“വീടിനു മുന്നിൽ രാവിലെ തലേം കുത്തി നിൽക്കുക!how dare you?”,കാഞ്ചനയുടെ ശബ്ദമുയർന്നു.
“ശ്ശ്..കഞ്ചന..ഞാൻ സംസാരിക്കാം”
കുമാരൻ മാഷ് അപ്പോഴേയ്ക്കും ശീർഷാസനം മതിയാക്കി.
“ആവൂ,എന്തൊരാശ്വാസം!കേട്ടോ, ക്യാപ്റ്റൻ തോമസ്സേ..ഈ ഹൌസിങ്ങ് കോളനിക്കാരോടെല്ലാം നിങ്ങൾ ഈ ശീർഷാസനത്തിന്റെ ഗുണങ്ങൾ പറഞ്ഞു മനസ്സിലാക്കണം.തലേൽ രക്തഓട്ടമൊണ്ടാകും.ഏടി കൊച്ചേ,നീ ബ്യൂട്ടി പാർലറിലൊക്കെ പോകുന്ന നേരം കൊണ്ടു വീട്ടിനകത്ത് തലയുംകുത്തി നിന്നു നോക്കിയട്ടെ- ദാ, സ്ലിമ്മാകും, ,എന്നെപ്പോലെ..നിങ്ങൾ വന്നകാലിൽ നിൽക്കാതെ ഇരിക്ക്.നല്ല സംഭാരമെടുക്കട്ടെ.”
കാഞ്ചനയ്ക്ക് ദേഷ്യം വന്നു.
“അതിനൊന്നും സമയമില്ല.മിസ്റ്റർ കുമാരൻ മാസ്റ്റർ!ഞങ്ങളെ ഇനിയും അപമാനിക്കരുത്.This is too much’’.
“എന്താ ഈ കൊച്ചു പറയുന്നത്?”
‘’അത്.. റെസിഡന്റ്സ് അസ്സോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ അംഗങ്ങളുടെ പൊതുവായ ചില വികാരങ്ങൾ..”
“അതിനു ഞാനല്ലേ ഇവിടുത്തെ തലമുതിർന്ന അംഗം;ഇന്നാട്ടിലെ ഒരേയൊരു ഒറിജിനൽ താമസക്കാരൻ?എന്താ,നിങ്ങളെല്ലാം ചേർന്ന് എന്നെ പുറത്താക്കിയോ?“
“That may happen…ഇങ്ങനെപോയാൽ അതുണ്ടായേക്കും..ഈ ഹൌസിങ്ങ് കോളനിക്കാർ ചേട്ടനെ
കൊണ്ടു മടുത്തു!ഇപ്പം തന്നെ, ഷർട്ടിടാതെ ഇവിടിങ്ങനെ….I’m ashamed of you”
“അതേ ചേട്ടാ…പഴയകാലമൊന്നുമല്ല.നമ്മുടെ കോളനിയിൽ താമസിക്കുന്നോരൊക്കെ വി.ഐ.പികളാ.അവരുടെയൊക്കെ ഒരു സ്റ്റാറ്റസ്….”
“പാട്ട മാരുതിക്കാറു പോലും കേറ്റാത്ത ഈ കോളനിയിൽ ചേട്ടനു നാണമില്ലേ,പോഷ് ബൻസ് കാറുകൾക്കിടയിലൂടെ പൊട്ട സൈക്കിളും ചവുട്ടി നടക്കാൻ!പി.കെ ലെയ്ൻ കോളനിയെക്കുറിച്ച് ജനങ്ങളെന്തു വിചാരിക്കും?”
“എന്തു ലെയ്ൻ?ഈ പറക്കുടി റോഡെന്നാ പി.കെ ലെയ്നാക്കിയത്?അതു പോട്ടെ.നിങ്ങൾ പറഞ്ഞുവരുന്നതിന്റെ ബാക്കി ഞാൻ തന്നെ പറയാം..ഞാൻ പഴയ സൈക്കിളിന്മേൽ സവാരി ചെയ്ത് മാവേലിസ്റ്റോറിൽ പോകുന്നു.ചന്തേന്ന് സഞ്ചീലും കൊട്ടേലും സാമാനം വാങ്ങുന്നു…”
“ഛേ!ഇത്തരം ഡെർട്ടി പ്ലെയ്സസിലൊക്കെ…!തൊട്ടടുത്തുതന്നെ എത്രയെത്ര സൂപ്പർമാർക്കറ്റുകളുണ്ട്..”
“അല്ല ,കുമാരൻ മാഷെ..പിള്ളാരൊക്കെ വലിയ വലിയ ഉദ്യോഗസ്ഥർ.കൈയിൽ ഇഷ്ടം പോലെ കാശ്..ഈ വീടിന്റെ മുന്നിലെ വേലി പൊളിച്ച് ഒരു മതിലെങ്കിലും പണിതൂടെ?”
“ഈ ഹൌസിങ്ങ് കോളനീടെ ബ്യൂട്ടിഫിക്കേഷൻ ചേട്ടൻ കാരണം മുഴുവൻ നശിപ്പിച്ചു.എല്ലാ വീട്ടിലും ഓർക്കിഡ് തോട്ടമുള്ള കോളനിക്കുള്ള പ്രൈസ് ചേട്ടൻ കാരണം പോയി.കുറേ അഗ്ലി ബുഷസ് വെച്ചേക്കുന്നു-ചെമ്പരത്തി..തെച്ചി…I really hate these dirty flowers”
“നിങ്ങളൊക്കെ സ്ഥലം വാങ്ങി ഇങ്ങോട്ട് വരുന്നേനും മുൻപുള്ളതാ തൊടിനിറച്ച് ഈ മരങ്ങളും ചെടികളുമൊക്കെ.ഇത് ജൈവവേലിയാ,കണ്ടോ…നിറയെ പടർന്ന് കിടക്കുന്നത്-കോവൽ,പീച്ചൽ,നിത്യവഴുതന…എന്താ,അതൊന്നും നിങ്ങളാരും കഴിക്കൂല്ലേ?ബ്യൂട്ടി പാർലറിൽ പോയി കെമിക്കലും ചായോം തലേലും മോന്തക്കുമൊക്കെ തേച്ച്പിടിപ്പിക്കുന്നേനു പകരം ദേ ഈ ചെമ്പരത്തിയെടുത്ത് താളിയൊണ്ടാക്കി തലേൽ പിടിപ്പിച്ചുനോക്ക് കൊച്ചേ.”
“പ്ലീസ് സ്റ്റോപ് ദിസ്”
“ചേട്ടൻ സമാധാനപരമായിട്ട് ഇതൊന്നു കേൾക്കണം.ഞങ്ങളുടെയൊക്കെ കളക്റ്റീവ് ഡിസിഷനാ.”
“നിങ്ങൾ പറയ്..ജനാധിപത്യമല്ലേ..ഭൂരിപക്ഷം പറയുന്നതാ നിയമം”.
“I’ll tell you..by 30th of this month ചേട്ടൻ പശുവിനെ വിൽക്കണം.ഇവിടിനി ഇതൊന്നും പറ്റില്ല.Oh shit! cowdung…mosquitoes..bad smell…ഇനി ഞങ്ങൾക്കൊക്കെ H1 N1 കൂടി പിടിച്ച് ചാകണമായിരിക്കും…ഈ ഹൌസിങ്ങ് കോളനിയിൽ പശുവിനെ വളർത്താൻ ഞങ്ങൾ ഒരു കാരണവശാലും സമ്മതിക്കില്ല..പിന്നെ,ഈ പൊട്ട സൈക്കിൾ വല്ല സ്ക്രാപ്പ് കച്ചോടക്കാർക്കും കൊടുത്തോണം.We won’t allow this..മനസ്സിലായോ?”
“പിന്നെ,ചേട്ടൻ പഴയ മർഫി റേഡിയോ എപ്പഴും ഒച്ചത്തിൽ വെക്കുന്നൂന്ന് കമ്പ്ലൈന്റുണ്ടു.പണ്ടത്തെ ചായക്കടയുടെ അന്തരീക്ഷമാ ഇവിടെന്ന് ലയണസ്ക്ലബ്ബുകാരും പറയുന്നു..അല്ല, ഇക്കാലത്ത് ആരെങ്കിലും വയലും…പിന്നെന്ത്?..ങാ,വീടും…ഇത്തരം പരിപാടികളൊക്കെ കേൾക്കുമോ?ചേട്ടനു വേണോങ്കി ഞാൻ തരുമെല്ലോ,ഒരു ഒന്നാംതരം എഫ്.എം.സെറ്റ്.അത് വാങ്ങി ചെവിയിൽ വെച്ചോ..അല്ലാതെ പഴയ ഈ പാട്ടുപെട്ടീം തൊറന്നു വെച്ച്…”
“എഫ്.എം!that will be fantastic..fashionable!പിന്നെ,ചേട്ടന്റെ ഈ വേഷം…മുണ്ടും ജൂബയും..ഛേ!“
“ഡ്രസ്കോഡൊന്നുമല്ല…കാലത്തിനനുസ്സരിച്ചൊരു ചെയ്ഞ്ച്..അത്രമാത്രം..പുതിയ ജനറേഷനു ഇതൊന്നും ഇഷ്ടമല്ല.ഈ പാർട്ടികളും, ഗെറ്റ്-റ്റുഗതേഴ്സുമൊക്കെ ഇടക്കിടെ ഉള്ളതല്ലേ.അവിടൊക്കെ ഈ വേഷത്തിൽ…സ്യൂട്ടും കോട്ടും വേണമെന്നില്ല.എന്നാലും…”
“ഞാൻ പറയാം.പാന്റും ഷർട്ടും കമ്പത്സറിയാണു.പിന്നെ,ഇതേപോലെ ബെയർ-ചെസ്റ്റഡായി മുറ്റത്തൊന്നും നിൽക്കാൻ പറ്റില്ല.”
“ശരി.കഴിഞ്ഞോ?എന്തായാലും ഈ എഴുപത്തെട്ടാം വയസ്സിൽ ഇനി ഞാനായിട്ട് നിങ്ങൾക്കൊരു ശല്യവുമുണ്ടാക്കില്ല.മക്കളും കൊച്ചുമക്കളുമൊക്കെ പറയുന്നതാ..ഇനിയിപ്പോ അങ്ങനെയായിക്കോളാം,എന്താ?”
“എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല..ഗ്രേറ്റ്..റിയലി ഗ്രേറ്റ്”‘
“നന്നായി,കുമാരൻ മാഷേ’‘
“എല്ലാം ഞാൻ ചെയ്യാം…പക്ഷേ..”
“വാട്ട്?എന്തു പക്ഷേ..?”
“എനിക്കൊരു അപേക്ഷയുണ്ട്…അതുമാത്രം വേണ്ടെന്നു പറയരുത്….ദാ,അയയിലോട്ട് ഒന്ന് നോക്ക്…കണ്ടോ?”
കാഞ്ചനയ്ക്ക് ഓക്കാനം വന്നു.
“വാട്ട്’സ് ദാറ്റ്?ങേ..!ദാറ്റ് ഡർട്ടി പീസ്?”
“അതാണു കൊച്ചേ, ഇൻഡ്യൻ ടൈ! കോണകം!”
“ങ്ങേ!വാട്ട് എ പ്രിമിറ്റീവ് തിങ്ങ്!അതും മുറ്റത്ത്…അയയിൽ തൂക്കിയിട്ട്! ഓ ഗോഡ്!“
“അച്ഛനപ്പൂപ്പന്മാരായുള്ള ശീലമാ..അതുമാത്രം ഊരരുതെന്ന്പറയരുത്…കോണകമുടുക്കാനുള്ള അവകാശമെങ്കിലും ഈ വയസ്സനു വകവെച്ചുതരണം”
കാഞ്ചനയുടെ കണ്ഠമിടറി.കണ്ണിൽ ഇരുട്ടു കയറി.അവർ പുറത്തേക്ക് കുതിച്ചു. 

അത് മറ്റവര് ‍തയാറാക്കി കൊടുത്തത് ..

Sunday, 7 October 2007

പ്രൊ എം. എൻ.വിജയന്െ.   മരണത്തെക്കുറിച്ച് വിവാദമുണ്ടാക്കിയവല്ക്ക് ഒരു ലക്ഷ്യം മാത്രമാണുള്ളത്-ജനകീയാസൂത്രണം കേരളത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള സാമ്രാജ്യത്വഗൂഡാലോചനയുടെ ഉല്‍പ്പന്നമായിരുന്നുവെന്നും അതിനു വിദേശധനസഹായം ഒഴുക്കിയിട്ടുണ്ടെന്നുമുള്ള അനിഷേധ്യമായ തെളിവുകള് തമസ്കരിക്കുക.ശാസ്ത്ര സാഹിത്യ പരിഷത്തിനും, ടി എം തോമസ് ഐസക്കിനുമെതിരെ അവസാനത്തെ പത്രസമ്മേളനത്തിലും അദ്ധേഹം നിരത്തിയ വസ്തുതകള് ചര്ച്ചകളിൽ നിന്നു മാറ്റുക.
പങ്കാളിത്തജനാധിപത്യം എന്നതു ഒരു ഫണ്‍ഡഡ് സ്പോണ്‍സേറ്ഡ് പരിപാടിയാണെന്നും ഈ കെണിയില് വീണാല് രക്ഷപെടാനാവില്ലന്നും മൂന്നാലു വര്ഷം മുന്‍പു പാഠം പറഞ്ഞപ്പോള് അതു ഒരു സ്റ്റാലിനിസ്റ്റിന്റെ ജല്‍പ്പനങ്ങളായേ മിക്കവരും വിചാരിച്ചിരുന്നുള്ളു.കാശു വാങ്ങി ശീലിക്കുന്നവര് ചെളിക്കുഴിയില് പൂഴ്ന്നു പോകുന്നതും,പുതുമടിശ്ശീലക്കാര് പ്രസ്ഥാനത്തെ തന്നെ ഹൈജാക്ക് ചെയ്യുന്നതും നാം കണ്ടു.പണം അരേയും വിഴുങ്ങും-കാശുമുടക്കുന്നവര്ക്കായി എന്തും ചെയ്യും.ഏതറ്റം വരെയും പോകും.

അത്തരക്കാര്ക്ക് സ്തുതി പാടാന് അഴീക്കോടും മുകുന്ദനും റെഡി.ചാരിനില്‍ക്കുന്നവര് കല്‍പ്പിച്ചാല് എതിര്വാക്കു പറയുവതെങ്ങിനെ?വേദികളും കസേരകളും പോയാലോ?
അഴീക്കോടിനു അഭിപ്രായസ്ഥിരതയില്ല.അടിയന്തിരാവസ്ഥയില് അദ്ധേഹം ഏതു പക്ഷത്തായിരുന്നു.

അച്ച്യുതാനന്ദൻ പണ്ടു ക്ഷണിച്ചപ്പോള് ശിവഗിരി ഉപദേശകനായി വിലസിനടന്നയാളാണു ടിയാന്.ശാശ്വതീകാനന്ദനുമായി തോളിൽ കൈയിട്ട് നടന്നയാളെ കുറിച്ചു കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല.അവിടെ ഭോഗികള് മാത്രമേയുള്ളുവെന്നു അദ്ധേഹത്തിനു വെളിപാടുണ്ടായതു വൈകിയാണത്രേ.വിജയന് മാഷ് മരിച്ചപ്പോള് അദ്ധേഹം അരാജകവാദിയായിരുന്നുവെന്നും കൂടെ നടന്നവര് വഴി തെറ്റിച്ചുവെന്നും പറയുന്നത് വാര്ദ്ധക്യകാല ജല്‍പ്പനങ്ങളായി തള്ളിക്കളയാനാവില്ല.അത് മറ്റവര് തയാറാക്കി കൊടുത്ത പ്ോ ട്ടാണെന്ന് ഏതു കൊച്ചു കുട്ടിക്കുമറിയാം.

വെറുതെ, സ്വയം തുണിയുരിഞ്ഞു കവാത്ത് നടത്തല്ലേ.

ചില്ലു മേടകളിലിരുന്നങ്ങനെ ഇനി കല്ലെറിഞ്ഞ് സുഖിക്കേണ്ട..

Thursday, 18 October 2007

ബോധാവസ്ഥയിലുള്ള ആളെ ബലാല്‍ക്കാരം ചെയ്തിട്ടു,അതിനു പൂറ്ണ്ണ സമ്മതമുണ്ടായിരുന്നു എന്നു വാദിച്ചാല് എങ്ങിനിരിക്കും?


മരണാസന്നാനായി, ബോധമില്ലാതെ കിടന്ന മത്തായി ചാക്കോയ്ക്കു രോഗീലേപന കൂദാശ കൊടുത്തതായി അവകാശപ്പെടുന്ന പുരോഹിതനും സഭയും വ്യക്തിസ്വാതന്ത്ര്യത്തിനു നേരെ കടന്നാക്രമണം നടത്തുകയും,കേരളത്തിലെ സാമൂഹികാന്തരീക്ഷം തകര്‍ക്കാന് ആസൂത്രിതശ്രമം നടത്തുകയുമാണു. ഇതു മുന് കൂട്ടി തയ്യാറാക്കിയ പധതിയാണു.
ബിഷപ്പ് കൊന്ത കൊടുക്കാന് പോയതു മത്തായി ചാക്കോയോടുള്ള സ്നേഹം കാരണമല്ലെന്നു വ്യക്തം
.വിവാഹ റെജിസ്റ്ററില് വ്യാജ ഒപ്പിട്ടവര് ഏതറ്റം വരെയും പോകും.

എയിഡഡ് സ്കൂള്-കോലേജ് നിയമനങ്ങള് ഈ സര്‍ക്കാര് പി എസ് സിയ്ക്ക് വിടുമെന്ന ഭയത്തില് നിന്നുടലെടുത്തതാണ് വിശ്വാസസംരക്ഷണ സമരങ്ങളും ഈ വിവാദവും.പള്ളിയുടെയും പട്ടക്കാരുടേയും കഴിഞ്ഞ 47 വര്‍ഷത്തെ മുഖ്യ വരുമാനസ്രോതസ്സാണു ഇവ.ഇക്കാണുന്നതൊക്കെ കെട്ടിപ്പൊക്കിയത് ഈ പണം കൊണ്ടാ‍ണു
.സ്വാശ്രയ കച്ചോടത്തിനു കടിഞ്ഞാണിടാന് സര്‍ക്കാര് ശ്രമിച്ചതു മുതലാണു സഭക്കു ഹാലിളകിയതു.

വിശ്വാസികളെ ഇളക്കിവിട്ടു സര്‍ക്കാരിനെ ബ്ലാക് മെയില് ചെയ്തു വരുതിയില് നിര്‍ത്തി വിദ്യാഭ്യാസമേഖലയിലെ തീവെട്ടിക്കൊള്ള അഭംഗുരം തുടരാനാണു ഈ വിവാദം കുത്തിപ്പൊക്കിയിരിക്കുന്നതു.വിശ്വാസപ്രശ്നങ്ങളില് ഒരു രാഷ്ട്രീയ കക്ഷിയും കടുത്ത നിലപാട് എടുക്കുകയില്ലെന്ന കണക്കുകൂട്ടല് ,പക്ഷേ ,തെറ്റിപ്പോയി.വിശുദ്ധകള്ളങ്ങള് പൊതുസമൂഹത്തിനു മുന്നില് തുറന്നു കാട്ടപ്പെട്ടതോടെ അവര് വെട്ടിലായിരിക്കുന്നു
.ഇക്കാര്യത്തില് ഇപ്പോള് നടക്കുന്ന സംവാദങ്ങള് ആരൊഗ്യകരമാണു.ഇതു നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കില് മതത്തിന്റെ പെരില് ഭയാനകമായ ചൂഷണങ്ങളും,അഴിമതിയും ഇവിടെ നടക്കുമായിരുന്നില്ല.
വൈദികര്‍ക്കും തിരുസഭയ്ക്കും അപ്രമാദിത്വമൊന്നുമില്ല.അവരും തെരുവില് ഇങ്ങിനെ നിഷ്കരുണം വിചാരണചെയ്യപ്പെടട്ടെ.ചില്ലു മേടകളിലിരുന്നങ്ങനെ ഇനി കല്ലെറിഞ്ഞ് സുഖിക്കേണ്ട..

ഇനി പറയാനുള്ളത് വിപ്ലവത്തിന്റെ കുത്തകപ്പാട്ടം എടുത്തിട്ടുള്ളവരോടാണു.
മരിച്ചാല്‍ശരീരം ചക്കിലിട്ടാട്ടി വളമാക്കണം എന്നു ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ അവര് ചെയ്യണമെന്നില്ല.തന്റെ മൃതദേഹം മെഡിക്കല് കോളേജിനു ദാനം ചെയ്ത നവാബ് രാജേന്ദ്രനെ അവ്ര്ക്കു മാതൃകയാക്കാമായിരുന്നു.ബോഡി അടക്കാനുണ്ടെങ്കില്ലല്ലേ അതെവിടെ ,എങ്ങിനെ എന്ന പ്രശ്നം വരൂ?
മത്തായി ചാക്കൂയുടെയും പൊങ്കുന്നം വര്‍ക്കിയുടെയും ടി വി തോമസ്സിണ്ടെയും മൃതദേഹങ്ങള് മെഡിക്കല് കോളേജ് ആശുപത്രികള്‍ക്കു പഠനാവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നെങ്കില് അതു സഭയുടെ ധാര്‍ഷ്ട്യത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചേനെ.
ഇക്കാര്യത്തിലെങ്കിലും ഇടതുപക്ഷക്കാര് ഏ ടി കോവൂരിനെയും എം സി ജോസഫിനേയും ഇടമറുകിനേയും കണ്ടു പഠിക്കട്ടെ.

വിദ്യാഭ്യാസമാഫിയയെ തുരത്താന്‍

'വര്‍ത്ത‍മാന'ത്തിലെ പ്രതിവാരകോളത്തിലെ ലേഖനം -2007

വിഹിതമായി സമ്പാദിച്ചുകൂട്ടുന്നതും,ഒരുനയാപൈസപോലും നികുതിപ്പണമടക്കാതെ വ്യാപരിക്കുന്നതുമായ ധനമാണ് കള്ളപ്പണമെങ്കില്‍ ,സര്‍വ്വരാഷ്ടീയപാര്‍ട്ടികളുടെയും മത-ജാതി സംഘടനകളുടെയും പൂര്‍ണ്ണ പിന്തുണയോടെയും, സാംസ്കാരികനായകരുടേയും മാധ്യമങ്ങളുടേയും നിശബ്ദ പിന്തുണയോടെയും കഴിഞ്ഞ നാലരപതിറ്റാണ്ടിലേറെയായി നമ്മുടെയെല്ലാം കണ്ണും വെട്ടത്ത് ഒരു വന്‍ കള്ളപ്പണമാഫിയ ആലു പോലെ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും ശക്തമായ മാഫിയാസംഘമാണവര്‍.ഭരണകൂടങ്ങളെയും മാധ്യമങ്ങളേയും ഉള്ളം കയ്യില്‍വെച്ചു അമ്മാനമാടുന്ന അതിശക്തരാണവര്‍.അവരുടെ രോമത്തെ തൊടാന്‍ പോലും കേരളത്തില്‍ ഇന്നോളം ആര്‍ക്കും ധൈര്യം വന്നിട്ടില്ല.

വന്‍ നഗരങ്ങളെ വിറപ്പിക്കുന്ന അധോലോകസംഘങ്ങളെക്കാല്‍ പതിന്മടങ്ങു പണം വാരിക്കൂട്ടുന്ന ഇവര്‍ വ്യാപരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്.എയിഡഡ് സ്കൂളുകളും കോളെജുകളും നടത്തുന്നവരാണ് ഇവര്‍.1960 മുതല്‍ സ്കൂളുകളിലെയും 1974 മുതല് സ്വകാര്യ കൊളേജുകളിലെയും അധ്യാപക-അധ്യാപകേതര ജീവനക്കരുടെ നിയമനങ്ങള്‍ക്കും വിധ്യാര്‍ഥിപ്രവേശനത്തിനും ഇവര്‍ വാരിക്കൂട്ടിയ കോഴ എത്ര ആയിരം കോടികല് വരും? ഇപ്പോഴതെ കണക്കനുസ്സരിച്ചു പ്രതിവര്‍ഷം110 കോടിയിലധികം രൂപ ഈ ഇനത്തില്‍ ഇവര്‍ അവിഹിതമായി സമ്പാദിച്ചു കൂട്ടുന്നു എന്നു കണക്കാക്കുന്നു. ഇത്ര കാലം കൊണ്ടു ഇവര്‍ പിരിച്ചെടുത്ത കോഴപ്പണം ,അപ്പോള്‍‍, എത്ര ആയിരം കോടികല്‍ വരും? അതി ഭീമമായ സംഖ്യയാണത്.എല്ലാ രാഷ്രീയാഴിമതികളെയും വെല്ലുന്നതാണത്.

ഈ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രമുഖ മത-ജാതി സംഘടനകളുടെ പ്രാദെശികതലം മുതല്‍ മുകളറ്റം വരെയുള്ളവരുടെ പോക്കറ്റുകളിലേക്കാണ് ഇതിന്റെ സിംഹഭാഗവും എത്തുന്നത്.വ്യക്തികളും കുടുംബങ്ങളും നടത്തുന്ന സ്ഥാപനങ്ങളിലാകട്ടെ മറ്റാര്‍ക്കും വിഹിതം കൊടുക്കേണ്ട.ഇപ്പോഴത്തെ റേറ്റനുസ്സരിച്ച് പ്ലുസ് -2 അധ്യാപകനിയമനത്തിന് ശരാശരി 6 ലക്ഷം രൂപയാണ് കോഴപ്പണം നല്‍കേണ്ടത്.വീടിനടുത്ത സ്കൂളുകളില്‍ അധ്യാപകരായി കേറാന്‍ 12 ലക്ഷം രൂപക്കുമേല്‍വരെ കോഴ കൊടുക്കുന്നവരുണ്ട്.

മെയ്യനങ്ങാതെ കിട്ടുന്ന ഈ വന്‍ തുകയാണ് കേരളത്തിലെ സര്‍വ്വ മാഫിയാപ്രവര്‍ത്തനങ്ങഉടെയും അടിസ്ഥാന മൂലധനം.ഈ പണം ഉപയോഗിച്ചാണു വിദ്യാഭ്യാസ മാഫിയയില്പെട്ടവര്‍ കണ്ണായ സ്ഥലങ്ങളൊക്കെ സ്വന്തം പേരിലൊ ബിനാമികളുടെയോ സംഘടനകളുടെയൊ പേരുകളിലൊ വാങ്ങിക്കൂട്ടിയത്.ഈ കള്ളപ്പണം കൊണ്ടാണ് കഴിഞ്ഞ നാലരപതിറ്റാണ്ടു കൊണ്ട് ബാര്‍ ഹോട്ടലുകളും,ഷോപ്പിങ്ങ് കോമ്പ്ലെക്സുകളും സൂപ്പെര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും മുതല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ വരെ കെട്ടിപ്പടുത്തത്..............

അവതാരങ്ങള്‍ക്കു പിന്നാലെ പായുന്നതെന്തിന്?

Sunday, 21 October 2007

വതാരങ്ങള് എപ്പോഴും ഉണ്ടാകാം.അതിനിനി യുഗങ്ങളോളം കാത്തിരിക്കേണ്ടതില്ല. ഒരു കാരണവും കൂടാതെ അവര് അവതരിക്കാം.അങ്ങിനെ, ദിനം പ്രതി നിരവധി അവതാരങ്ങളുണ്ടാകുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്.


പണ്ടൊക്കെ ഒരു ഷീര്‍ദ്ദി സായിയോ പുട്ടപ്പര്‍ത്തി വാഴും സായി ബാബയോ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ.വിഭൂതിയിലോ റിസ്റ്റ് വാച്ചിലോ ഒതുങ്ങുന്നതായിരുന്നു അവരുടെ ‘അത്ഭുത കൃത്യങ്ങള്”.പിന്നെ ഉണ്ടായിരുന്നത് ലോക്കല് കുട്ടിദൈവങ്ങളും ,കവടിനിരത്തുകാരും മന്ത്രവാദികളുമൊക്കെയായിരുന്നു.പാവങ്ങള്.അഷ്ടിക്ക് വകയുണ്ടാക്കാന് കെട്ടിയ വേഷങ്ങള്.തദ്ദേശീയ സ്വയം തൊഴില് സംരംഭങ്ങള്.
ഇവരെയൊക്കെ നിഷ്പ്രഭരാക്കി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള് കൊണ്ട് മാതാ അമൃതാനന്ദമയി വടവൃക്ഷമായി വളര്‍ന്നു.ആദ്യകാലങ്ങളില് കൃഷ്ണാവതാരാല്‍ഭുതകഥകള് അകംപടിയായുണ്ടായിരുന്നു. പിന്നെപ്പിന്നെ ,കഥകള് മാഞ്ഞു പോയി..അശ്ലേഷത്തിലും ഭജനയിലുമൂടെ രാജ്യത്തെ ഏറ്റവും വലിയ ഭക്തവ്യവസായാധിപതിയായി അവര് വളര്‍ന്നു.

ക്ഷേത്ര പ്രതിഷ്ഠകളിലൂടെ സ്വന്തം മതം തന്നെ സ്ഥാപിച്ച അവരുടെ വളര്‍ച്ചയുടെ കാരണങ്ങള് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.ആത്മീയമായ ഒരു ദര്ശനവും അവതരിപ്പിക്കാത്ത,ഒരു സാദാപ്രസംഗക പോലുമല്ലാത്ത മാത അമൃതാനന്ദമയിക്ക് ലോകമെമ്പാടും കോടിക്കണക്കിനു അനുയായികളുണ്ടാകുന്നതിന്റെ കാരണം എന്താകും?മുന് നെക്സലൈറ്റുകള് മുതല് കോര്‍പ്പറേറ്റ് ഭീമന്‍മാര് വരെ അവരെ ചുറ്റി-പറ്റി നില്‍ക്കുന്നത് എന്തിനാണു?
സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 1000ത്തോളം കോടി രൂപ നീക്കിവെക്കാന് തക്ക ത്രാണി എങ്ങിനെ അവര്‍ക്ക് ഉണ്ടായി എന്ന് ഏതെങ്കിലും സര്‍ക്കാര് ഏജന്‍സി അന്വേഷിച്ചിട്ടുണ്ടോ?

ഇത് ഒരു ദോഷൈകദൃക്‌കിന്റെ വിടുവായത്തമായി കണക്കാക്കരുതേ.അത്രയേറെ നിഗൂഡതകളും ദുരൂഹതകളും നിറഞ്ഞതാണു അവരുടെ സാംമ്പത്തിക ഉറവിടങ്ങള്.
ആദ്ധ്യാത്മിക നേതാക്കളുടെ സാമ്പത്തികസ്രോതസ്സുകള് ഒരിക്കലും ആരും അന്വേഷിക്കാറില്ല.അത് സായി ബാബയുടേതായാലും മാതാ അമൃതാനന്ദമയിയുടേതായാലും ശ്രീ ശ്രീ രവിശങ്കറുടേതായാലും സുതാര്യവും നിയമവിധേയവുമായിരിക്കണം.
ഉറവിടത്തെ സംബന്ധിച്ച വിശ്വാസയോഗ്യമായ രേഖകളില്ലാതെ വ്യാപരിക്കുന്നതാണു കള്ളപ്പണമെങ്കില് അതന്വേഷിച്ച് അധികൃതര്‍ക്ക് മറ്റെങ്ങും പോകേണ്ട കാര്യമില്ല.അവതാരങ്ങളുടെ മാത്രം കാര്യമല്ല ഇത്.മതത്തിന്റെ പേരിലാണു രാജ്യത്ത് ഏറ്റവുമധികം സമാന്തരപണമിടപാടുകള് നടക്കുന്നത്.ഇത്രയും പണം എങ്ങിനെ ഈ അവതാരങ്ങളിലേക്ക് ഒഴുകുന്നു?

ഇതുവരെ പറഞ്ഞത് അദൃശ്യമായ വഴികളിലൂടെ അത് എത്തുന്നതിനെ കുറിച്ചാണു.കണ് വെട്ടത്ത് പണമിടപാടു നടക്കുന്നത് ദര്ശനവേളകളിലാണു.
അനുഗ്രഹങ്ങള്‍ക്കും ആശ്ലേഷങ്ങള്‍ക്കുമായി തിക്കിത്തിരക്കുന്ന ഭക്തശിരോമണികള് ദക്ഷിണയായി നല്‍കുന്നാതാണു ഇതിലെ വൈറ്റ്മണി..അതിന് ആദായനികുതി പിരിക്കാന് വ്യവസ്ഥയില്ലെന്നത് മറ്റൊരു കാര്യം.അതിനാല് ഏതു ചോദ്യത്തിനും കാണിക്കപ്പെട്ടി ചൂണ്ടിക്കാട്ടി ഉത്തരം നല്‍കാന് കഴിയുമെന്ന സൌകര്യമുണ്ടു.

ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഈ പണം ഉപയോഗിച്ചു 
സ്ഥാപനങ്ങള് കെട്ടിപ്പൊക്കാനായി എന്നതാണു അമൃതാനന്ദമയിയുടേയും സായിബാബയുടേയും വിജയരഹസ്യവും മഹത്വവും.
1960മുതല് എയിഡഡ് സ്കൂള് നിയമനകച്ചവടത്തിലൂടെ കോടികള് കൊയ്തു കൂട്ടിയവര് ശ്രീനാരായണ ഗുരുവിന്റെയോ ചട്ടബി സ്വാമികളുടെയോ മന്നത്ത് പദ്മനാഭന്റെയോ പേരില് സൂപ്പെര് സ്പെഷ്യാലിറ്റി ആശുപത്രികളോ കമ്പ്യൂട്ടര് സ്ഥാപനങ്ങളോ ചാനലുകളോ തുടങ്ങിയിരുന്നെങ്കിലോ?കാശുണ്ടായല് മാത്രം പോര.അത് എപ്പോള്,എവിടെ ,എങ്ങിനെ ,ഏതിലൊക്കെ മുതല് മുടക്കണമെന്നു പഠിച്ചു പ്രയോഗിക്കാന് അപാരമായ ബുദ്ധിവൈഭവം വേണം.നാരായണ പണിക്കര്‍ക്കും വെള്ളാപ്പാള്ളി നടേശനും മറ്റും ഇല്ലാത്തതും,സഭക്കും അമൃതാനന്ദമയിക്കും,തിരുവനന്തപുരത്തെ ജ്യോതിഷചക്രവര്‍ത്തി വ്യാജനു വരെ ഉള്ളതും അതാണു.

അതുകൊണ്ടാണു ഒരു നുള്ളു ഭസ്മം വരുത്തുന്ന മാജിക്കു പോലും കൈവശമില്ലാതെ ,കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് പുതിയ-പുതിയ അംബരചുംബികളായ സ്ഥാപനങ്ങളും ഡീംഡ് യൂണിവേഴ് സിറ്റികളും ഉയര്‍ന്ന് വരുന്നത്.
മുടന്തനെ നടത്തിക്കുകയും കുരുടനു കാഴ്ചശക്തി നല്‍കുകയും ,മാറാരോഗികളെ നടത്തിക്കുകയും,വന്ധ്യയെ പ്രസവിപ്പിക്കുകയും മറ്റും ചെയ്യുന്ന വചനശുശ്രൂഷകരും,മാന്ത്രിക-താന്ത്രിക ഏലസ്സുകാരുംധനാ‍കര്ഷണ-ഭൈരവ യന്ത്രക്കാരും,കാമദേവാകര്ഷണ-ദിവ്യാമൃതക്കാരും തുടങ്ങി വാസ്തുശാസ്ത്രക്കാരും,നക്ഷത്രഫലക്കാരും,ശനിദോഷനിവാരണപൂജക്കാരും,ചന്ദനക്കുടക്കാരും,മേല്‍മുറി സ്വലാത്തുകാരും അടങ്ങുന്ന ദിവ്യാവതാരങ്ങളാല് സംബുഷ്ടമാണു,കേരളം.പോട്ടക്കും ചന്ദനക്കുടത്തിനും പോത്തങ്കോടിനും മാരാമണിനും പുട്ടപ്പര്‍ത്തിക്കും വള്ളിക്കാവിനുമൊക്കെ പോകുന്നവരില് എല്ലാ മതക്കാരുമുണ്ടു.ഇടതനും വലതനും തീവ്രവാദിയുമുണ്ടു.

മദനകാമേശ്വരി യന്ത്രം തപാലില് വരുത്തി അരയില് കെട്ടുന്നവരില് 80-ഉം കഴിഞ്ഞു കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവര് പോലുമുണ്ടു.ആനന്ദോത്സവത്തിനും വചനോത്സവത്തിനും,പുതിയ അവതാരമായ സചിതാനന്ദ സ്വാമിയുടെ ശ്രീനാരായണ ദിവ്യപ്രഘോഷണത്തിനും മുതല് കൊലക്കേസില് പ്രതിയായ കാഞ്ചികാമകോടി പീഠാധിപതിയുടെ ദര്‍ശനതിനു വരെ ആയിരങ്ങള് ക്യൂ നില്‍ക്കുകയാണു, ഇവിടെ.
വിപ്ലവനേതാവിന്റെ ഭാര്യ ശത്രുസംഹാര പൂജ നടത്തും.മകന് പൂ മൂടും.സ്ത്രീവേഷം കട്ടി താലപ്പൊലിയെടുക്കും.
റ്റെലിവിഷനില് നിത്യവും രാവിലെ ജ്യോതിഷരത്നങ്ങള് അവതരിച്ച് എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരമേകും.ഭൂത-ഭാവി-വര്‍ത്തമാനങ്ങള് പ്രവചിക്കും.ശയനപ്രദക്ഷിണം മുതല് ഇഷ്ടദൈവങ്ങളുടെ സ്വര്‍ണത്തില് തീര്‍ത്ത രൂപം നടക്കു വെക്കുന്നത് വരെയുള്ള പാപപരിഹാരങ്ങള് നിര്‍ദ്ദേശിക്കും.“മുസ്ലീങ്ങളുംകൃസ്ത്യാനികളും അവരവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി ഈ പരിഹാരക്രിയകള് ചെയ്താല് മതി” എന്ന് ഉദാരമനസ്കനാകും.

ദേവീക്ഷേത്രത്തില് നെയ്‌വിളക്കു വെക്കുന്നതിനും,കൃഷ്ണന്റെ അംബലത്തില് ഉരുളി കമിഴ്ത്തുന്നതിനും പകരമായി കൃസ്ത്യാനിയും മുസ്ലീമും ചെയ്യേണ്ട കര്മങ്ങളെന്തെന്നു അടുഠുതന്നെ ഇവര് രാശി വെച്ച് കണ്ടുപിടിച്ച് അരുള് ചെയ്യും.
അതു വരെ യുക്തം പോലെ ചെയ്യുക.അഥവാ, മണി ഓര്‍ഡര് അയച്ച് വിജയ യന്ത്രമോ അംഗനാകര്ഷണ-കാമദേവ ഏലസോ തപാലില് വരുത്തി അരയില് കെട്ടിക്കൊള്ളുക.ഉദ്ദിഷ്ട കാര്യം സാധിക്കും.

കെരളത്തില് ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങളുടേയും ,മൂന്ന് സാഹിത്യവാരികകളുടേയും താളുകള് മറിച്ച് നോക്കിയാല് ഈ രംഗത്തെ പുതിയ അവതാരങ്ങളെകുറിച്ച് അറിയാം.ഇവര് ,പക്ഷേ, അദൃശ്യരാണു.കാണാമറയത്തിരുന്നുകൊണ്ട് ഇവര് ഓപ്പറേറ്റ് ച്ചെയ്യുന്നത് മൊബൈല് നമ്പറുകളിലൂടെയാണു.‘ഹിമാലയസാനുക്കളില് കഠിന തപസ്സനുഷ്ഠിച്ച് ലഭിച്ച മന്ത്ര-തന്ത്രവിദ്യകള് സ്വായത്തമാക്കിയ താപസ്സശ്രേഷ്ഠരാണിവര്. മാതൃഭൂമി പത്രത്തിന്റെ ക്ലാസ്സിഫൈഡ് കോളത്തില് ഇത്തരക്കാരുടെ പരസ്യങ്ങള് പെരുകിക്കൊണ്ടിരിക്കുന്നു.അതിനര്‍ഥം ഇതാണു-ഇവരുടെ കച്ചവടം ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു.

അംഗീകൃത മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും നല്‍കാനാവാത്തതെന്തോ ഈ അവതാരങ്ങള് ഭക്തശിരോമണികളായ കേരളീയര്‍ക്ക് നല്‍കുന്നുണ്ട്.അല്ലെങ്കില് എന്തിനാണു ജാതി-മതഭേദമന്യേ ജനലക്ഷങ്ങള് ഇവര്‍ക്ക് പിന്നാലെ പായുന്നത്?
ആധ്യാത്മിക നേതാക്കള് ഇക്കാര്യം ഗൌരവപൂര്‍വ്വം ആലോചിച്ചിട്ടുണ്ടോ?ഭൌതികജീവിതത്തിലെ അശാന്തിയും അസ്വാസ്ഥ്യങ്ങളും സുരക്ഷിതമില്ലായ്മയുമ്മാത്രമാണോ പുതിയ അവതാരങ്ങള്‍ക്കു പിന്നാലെയുള്ള മരണപ്പാച്ചിലിനു കാരണം?

സാമൂഹിക ശാസ്ത്രജ്നരും രാഷ്ട്രീയ നിരീക്ഷകരും കൂടി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതല്ലേ?

ദൃഷ്ടിപഥം-വര്ത്തമാനം പ്രതിവാര പംക്തിയിലെ ലേഖനങ്ങള്
13.10.2007

കെണിവെയ്ക്കാന്‍ പോകുന്നവരോട്‌

Sunday, 2 September 2007

ലിയെപ്പേടിച്ച്‌ ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.


എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും 


പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?


ലെപ്റ്റോസ്പൈറോസിസ്‌ എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ്‌ പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട്‌ ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത്‌ ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.


മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ്‌ വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്‌.പിന്നീട്‌ വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്‌.


-അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്‌ ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ്‌ മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത്‌ മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്‌.സത്യത്തില്‍ നമുക്ക്‌ എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ്‌ രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്‌? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.സൂക്ഷ്മദര്‍ശിനിഡി. പ്രദീപ്‌ കുമാര്‍കെണിവെയ്ക്കാന്‍ പോകുന്നവരോട്‌എലിയെപ്പേടിച്ച്‌ ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.


എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ്‌ എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ്‌ പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. 


ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട്‌ ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത്‌ ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.


മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ്‌ വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്‌.പിന്നീട്‌ വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്‌.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്‌ ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ്‌ മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത്‌ മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്‌.സത്യത്തില്‍ നമുക്ക്‌ എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ്‌ രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്‌? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.സൂക്ഷ്മദര്‍ശിനിഡി. പ്രദീപ്‌ കുമാര്‍കെണിവെയ്ക്കാന്‍ പോകുന്നവരോട്‌എലിയെപ്പേടിച്ച്‌ ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ്‌ എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ്‌ പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട്‌ ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത്‌ ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ്‌ വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്‌.പിന്നീട്‌ വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്‌.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്‌ ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ്‌ മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത്‌ മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്‌.സത്യത്തില്‍ നമുക്ക്‌ എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ്‌ രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ.


 ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്‌? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.

ദൃഷ്ടിപഥം--വര്‍ത്തമാനം പ്രതിവാര പംക്തിയിലെ ലേഖനം 8.9.2007

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍