ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday 27 April 2012

ഈ പൈതൃകസ്മാരകങ്ങള്‍ നമ്മോട് പറയുന്നത്......

           ല്ലാ വർഷവും ഏപ്രിൽ 18 ലോക പൈതൃകദിനമായി ആചരിച്ചുവരുന്നു.യൂണിസഫിന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും ചരിത്ര-പൈതൃക സ്മാരകങ്ങളും പ്രദേശങ്ങളും സംരക്ഷിക്കാൻ 1970തുകളിൽ ആരംഭിച്ച സംഘടിതമായ ശ്രമത്തിന്റെ ഭാഗമാണു ഈ ദിനാചരണം.1977മുതൽ ഇന്ത്യയും ഇതിൽ പങ്കാളിയാണു.137 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 821 ലോക പൈതൃക സൈറ്റുകള്‍ നമുക്കുണ്ടു.മാനവരാശിയുടെ നിലനിൽ‌പ്പിനായി ഭാവിതലമുറയിലേക്ക് സൂക്ഷിച്ചുവെക്കേണ്ടത്ര പ്രാധാന്യമുള്ളവയാണു ഈ സൈറ്റുകള്‍.അവയിൽ ബഹുഭൂരിപക്ഷവും (628)ആരാധനാലയങ്ങളും കൊട്ടാരങ്ങളും ഗുഹകളും സ്മാരകങ്ങളും പോലുള്ള ചരിത്രസ്മാരകങ്ങളാണു;ബാക്കി ദേശീയോദ്യാനങ്ങളും തടാകങ്ങളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളും പോലുള്ള പ്രകൃതിജന്യ സൈറ്റുകളാണു .                                                                                                                                                                                                                 ഇന്ത്യയിൽ ലോകപൈതൃക പട്ടികയിൽ 27 സൈറ്റുകളാണുള്ളത്.താജ്മഹൽ,കുതബ്മിനാർ,ആഗ്രഫോർട്ട്,ഹമ്പി,ഖജ്രാഹോ,കൊണാർക്കിലെ സൂര്യക്ഷേത്രം,റെഡ്ഫോർട്ട്,ഛത്രപതി ശിവജി ടെർമിനസ്,തമിഴ്നാട്ടിലേയും പശ്ചിമബംഗാളിലേയും പൈതൃക ട്രെയിൻ സർവീസുകൾ, ഗോവയിലെ പോർച്ചുഗീസ് പള്ളികൾ,അജന്ത,എല്ലോറ ഗുഹകള്‍,മഹാബലിപുരം,എലിഫന്റ് കേവ്സ്,സാഞ്ചി,ബഹാബോധി ക്ഷേത്രം തുടങ്ങി കാസിരംഗയിലേയും ,മാനസിലേയും, സുന്ദർബൻഡിലേയും വന്യജീവിസങ്കേതങ്ങൾ വരെ ഈ പട്ടികയിലുണ്ടു.ഇതുകൂടാതെ ഇന്ത്യയിൽ ആയിരക്കണക്കിനു സൈറ്റുകൾ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ടു.


ഏ.എസ്.ഐ തൃശൂര്‍ സര്‍ക്കിളിനു കീഴില്‍ 37 പൈതൃക സ്മാരകങ്ങളുണ്ടു.മട്ടാഞ്ചേരി പാലസ്,ബേക്കല്‍ ,പാലക്കാട്,അഞ്ചുതെങ്ങ്,തലശ്ശേരി,കണ്ണൂര്‍ ,തങ്കശ്ശേരി കോട്ടകള്‍,തിരുവല്ലം,പെരുവനം,കടവല്ലൂര്‍,തൃപ്രയാര്‍,വടക്കുന്നാഥന്‍ ക്ഷേത്രങ്ങള്‍,അരിയന്നൂരിലെ തലക്കല്ലുകള്‍ തുടങ്ങിയവയാണു ഈ സൈറ്റുകള്‍.
-എന്തിനാണു നമ്മള്‍ ഇവ സംരക്ഷിക്കുന്നത്?’പുരാതനം”എന്ന് ഇന്ന്  നമ്മൾ ഒരു വസ്തുവിനെ വിശേഷിപ്പിക്കുന്നത് നല്ല അർത്ഥത്തിലല്ല.പ്രായമായവരെ അധിക്ഷേപിക്കുവാൻ അവർ “ആർക്കൈവല്‍പീസുകളാണു‘’ എന്നാണു വിശേഷിപ്പിക്കാറുള്ളത്.പുരാതനമായതെല്ലാം കാലഹരണപ്പെട്ടുവെന്നും അവയ്ക്കൊന്നിനും കാലികമായി ഒരു പ്രസക്തിയുമില്ലെന്നുമാണു ഇതുകൊണ്ട് അർഥമാക്കുന്നത്.ഉത്പാദനക്ഷമതയില്ലാത്ത,പരാശ്രിതമായ ,മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടേണ്ടവയാണു ഈ പുരാവസ്തുക്കളെല്ലാം എന്ന ഓർമ്മപ്പെടുത്തലുകളാണു ഈ പദപ്രയോഗങ്ങൾക്ക് പിന്നിലുള്ളത്.എല്ലാഭാഷയിലും ഇങ്ങനെ ചില വാക്കുകളും ശൈലികളുമുണ്ടു.

-എന്തിനാണു ജീവിച്ചിരിക്കുന്നവർക്ക് പ്രത്യക്ഷത്തിൽ മെച്ചമൊന്നുമില്ലാത്ത ഈ ആർക്കൈവല്‍ പീസുകളെസംരക്ഷിച്ചുനിർത്തുന്നത്?അതിനു നിയതമായ കാരണങ്ങളുണ്ടു.ഇവ മാനവരാശിയുടെ പൊതു പൈതൃകങ്ങളാണു എന്നതാണു പരമപ്രധാനം.അവയ്ക്കെല്ലാം സാര്‍വലൌകികമായൊരു മൂല്യമുണ്ടു.അവ അമൂല്യമായ നിധികള്ണാണു.അതുകൊണ്ടാണു താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ചരിത്രസ്മാരകങ്ങളും പ്രതിമകളും തച്ചുടച്ചപ്പോള്‍ അതിനെതിരെ സാര്‍വത്രികമായ പ്രതിഷേധം ഉയര്‍ന്നത്.

മതതീവ്രവാദികള്‍  മാത്രമല്ല യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും ഭരണാധികാരികലുടെ ദുരയും വിലപ്പെട്ട എത്രയോ പൈതൃകസ്മാരകങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്നു.സഹസ്രാബ്ദങ്ങളുടെ സമ്പന്നമായ ചരിത്രം ഉറങ്ങുന്ന അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ താഴ്വരയില്‍ 2003ലെ ആഭ്യന്തരയുദ്ധകാലത്ത് പൊട്ടിയ മൈനുകള്‍ എല്ലാം തുടച്ചുനീക്കി.2003ലെ ഭൂകമ്പത്തില്‍ 26000 പേര്‍ മരിച്ച ഇറാനിലെ ബാം നഗരത്തിലെ പൈതൃകസ്മാരകങ്ങളെല്ലാം തകര്‍ന്നടിഞ്ഞു.ആഭ്യന്തരയുദ്ധത്തില്‍ ആടിയുലയുന്ന ജെറുസലേമിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ശ്രീലങ്കന്‍ യുദ്ധം ബൌദ്ധ-സിംഹള  സംസ്കൃതിയുടെ എത്രയോ വിലപ്പെട്ട തിരുശേഷിപ്പുകളാണു നശിപ്പിച്ചത്.താജ് ഇടനാഴി കേസ് ഉത്ഭവിച്ചത് തന്നെ അത് താജ്മഹലിന്റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു.യമുനയുടെ തീരങ്ങളിലെ വ്യാവസായികമലിനീകരണത്തിനെതിരായ നടപടികളും താജ്മഹല്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.

-ഇങ്ങനെ രാഷ്റ്റ്രീയവും ഭരണപരവും നിയമപരവുമായ തലങ്ങളുണ്ടു ഇതിനു.ആഗോളതലത്തില്‍ തന്നെ  ഈ പൈതൃകസ്ഥാപനങ്ങള്‍ എക്കാലത്തേക്കും സംരക്ഷിക്കപ്പെടേണ്ടതുണ്ടു.നമ്മള്‍ കടന്നുവന്ന വഴികളെക്കുറിച്ചുള്ള നിതാന്തമയ ഓറ്മ്മപ്പെടുത്തലുകളാണിവ.നമ്മള്‍ ഒറ്റപ്പെട്ടതും സ്വയംഭൂവുമായ ദ്വീപുകള്‍ അല്ലെന്നും ,അനന്തമായ പൈതൃകത്തിന്റെ കണ്ണികള്‍ മാത്രമാണെന്നും ,ഇവ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.മാവനരാശിയുടെ വികാസപരിണാമത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണിവ.ഇവ പോയകാലത്തെ ചരിത്രത്തേയും സംസ്കാരത്തേയും എപ്പോഴും നിശബ്ദമായി പിന്തലമുറകള്‍ക്ക് സംവേദിച്ചുകൊണ്ടിരിക്കുന്നു.ഈ പൈതൃകം  തകര്‍ക്കപ്പെട്ടാല്‍ നമ്മുടെ വേരുകള്‍ അറ്റുപോകും.സാംസ്കാരികമായി നമ്മള്‍ അതിദരിദ്രരാകും.

Thursday 26 April 2012

വിദ്യാഭ്യാസാവകാശ നിയമം:നട്ടെല്ലുള്ളവർ ആരുണ്ടിവിടെ?


                                                                                                                                                                                                                                 കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിലെ 12(1) സി വകുപ്പിന്റെ ഭരണഘടനാസാധുത ശരിവെച്ചുകൊണ്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ഭൂരിപക്ഷവിധി ചരിത്രപ്രധാനമാണു.സർക്കാരിൽ നിന്നു സഹായം കിട്ടാത്ത ന്യൂനപക്ഷ സ്കൂളുകളും ബോർഡിങ്ങ്സ്കൂളുകളും ഒഴികെ എല്ലാ സർക്കാർ-സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളും പാവപ്പെട്ട കുട്ടികൾക്ക് 25 സീറ്റുകൾ നൽകണമെന്ന വ്യവസ്ഥയാണു ഉന്നതനീതിപീഠംശരിവെച്ചത്.ഇതോടെ 2010 ഏപ്രിലിൽ നിലവിൽ വന്ന വിപ്ലവകരമായ ഈ നിയമത്തിനെതിരെ ലഭക്കൊതിയരും ,സാമൂഹികപ്രതിബദ്ധതയില്ലാത്തവരുമായ ഒരുകൂട്ടം സ്വകാര്യ മാനേജ്മെന്റുകകാരും വിദ്യാഭ്യാസക്കച്ചവടക്കാരും നടത്തിവന്ന സമരം നിയമവേദിയിലും പരാജയപ്പെട്ടു.വിധി പുറപ്പെടുവിച്ച ദിവസം മുതൽ നൽകുന്ന പ്രവേശനങ്ങൾക്ക് നിയമം ബാ ധകമാണു.സാമൂഹികവും സാമ്പത്തികവുമായി  ദുർബലരായവരെ ഉയർത്തുന്നതിനുവേണ്ടിയാണു ഈ നിയമെന്ന് കുട്ടികളെ കേന്ദ്രീകരിച്ച് നിയമം വ്യാഖ്യാനിച്ച ഉന്നതനീതിപീഠം വിധിച്ചു.ഇങ്ങനെ സ്വകാര്യ-അൺ എ യിഡഡ് സ്കൂളുകളിൽ പ്രവേശനം നൽകുന്നകുട്ടികളെ മറ്റുള്ളവർക്കൊപ്പം ഇരുത്തി പഠിപ്പിക്കണം.അവരെ വേർതിരിച്ച് പ്രത്യേകഡിവിഷനുകളിലാക്കാൻ പാടില്ല.ഉന്നത സാമൂഹികശ്രേണിയിൽ പെട്ടവരുടെ കുട്ടികളും പട്ടിണിപ്പവങ്ങളുടെ കുഞ്ഞുങ്ങളും പോഷ് സ്കൂളുകളിൽ ഒന്നിച്ച് ഒരേ ബഞ്ചിലിരുന്ന് ഏട്ടു വർഷം പഠിക്കുന്നത് വലിയസാമൂഹിക വിസ്ഫോടനത്തിനു വഴി തെളിക്കും.                                                                                                                                                                                                                                                                                                                  പക്ഷേ,നിയമം നിലവിൽ വന്നിട്ട് രണ്ടുവർഷം കഴിയുമ്പോഴും അത് നടപ്പിലാക്കാൻ ഒരു സർക്കാരും താല്പര്യം കാട്ടാത്തസാഹചര്യത്തിൽ എന്തുണ്ടാകും?നിയമത്തിന്റെ പരിധിയിൽ നിന്ന് ബോർഡിങ്ങ്സ്കൂളുകളെ കോടതി ഒഴിവാക്കിയത് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യാൻ ഇടവരുത്തിയേക്കും.വിദ്യാഭ്യാസക്കച്ചവടം തങ്ങളുടെ പരമമായ ലക്ഷ്യമായി കാണുന്ന അൺ  എയിഡഡ്  സ്കൂളുകൾ വരും നാളുകളിൽ പെട്ടെന്ന് ബോർഡിങ്ങ് സ്കൂളുകളായി രൂപം മാറ്റില്ലെന്ന് ആരുകണ്ടു?സർക്കാരിൽ നിന്ന് സഹായം ലഭിക്കാത്ത ന്യൂനപക്ഷ  അൺ  എയിഡഡ്  സ്കൂളുകൾക്ക് ഈ നിയമം ബാധകമല്ലാത്തതിനാൽ,മത-രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പഴുതുകൾ കണ്ടെത്തി തലയൂരാൻ ഇവർ ശ്രമിക്കുകതന്നെ ചെയ്യും.ഇത്തരം സ്വകാര്യസ്കൂളുകൾക്ക് പോലും എം.എൽ. എ ഫണ്ട് വകമാറ്റി   ഉപയോഗിക്കുന്ന  ഇക്കാലത്ത് വിദ്യാഭ്യാസാവകാശ നിയമത്തിൽ നിന്ന് രക്ഷപെടാൻ സംസ്ഥാനസർക്കാരിന്റെ പിന്വാതിൽ സഹായം വേണ്ടിവരും.സർക്കാർഭൂമി നാമമാത്ര പാട്ടത്തിനു നൽകി സ്ഥാപിച്ച ന്യൂനപക്ഷസ്കൂളുകളെ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ  കടുത്തരാഷ്ട്രീയ സമ്മർദ്ദങ്ങളുണ്ടാകും.ഇതിനെയൊക്കെ അതിജീവിച്ച് ഈ നിയമം നടപ്പിലാക്കാനുള്ള ഇച്ചാശക്തി ആർക്കുണ്ടാകും?പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനുള്ള ചെലവ് ആരു വഹിക്കുമെന്ന വലിയ ചോദ്യത്തിനു ഉത്തരം കണ്ടെത്തുക ദുഷ്ക്കരമാണു.സർക്കാർ നിശ്ചയിക്കുന്ന ഫീസ്  വാങ്ങിക്കൊണ്ട്  പഠിപ്പിക്കാൻ ഇവർ ഒരിക്കലും തയ്യാറാവുകയില്ല.                                                                                                                                       ഈ സാഹചര്യത്തിൽ 2009 സെപ്റ്റംബറിൽ നിയമം നിലവിൽ വരുന്നതിനെക്കുറിച്ച് ഈ പംക്തിയിൽ എഴുതിയത്  ഓർക്കുക: എല്ലാവിധ വിദ്യാലയങ്ങളുടേയും അടുത്തു അധിവസിക്കുന്ന പാവപ്പെട്ടവരുടെ മക്കള്‍ക്ക് 25 ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കണമെന്ന വ്യവസ്ഥയാണു നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ടഭാഗം എന്നാണു ഈ ലേഖകന്റെ അഭിപ്രായം.വരേണ്യവര്‍ഗ്ഗത്തിന്റെ കുത്തകയായ ആയിരക്കണക്കിനു വിദ്യാലയങ്ങള്‍,ഈ സൌകര്യങ്ങള്‍ സ്വപ്നം കാണാന്‍ കൂടി കഴിയാത്ത ജനവിഭാഗങ്ങള്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കപ്പെടുകയാണു.അവർ‍ കാവു തീണ്ടുകയാണു...സമ്പന്നരുടെ ആ കോട്ടകൊത്തളങ്ങളിലെത്തപ്പെടുന്ന ആ പച്ചമനുഷ്യര്‍ക്കെന്തു സംഭവിക്കും?

ആ കാമ്പസുകള്‍ക്കുള്ളില്‍ മാതൃഭാഷ സംസാരിക്കുന്നത് പൊറുക്കാനാകാത്ത കുറ്റമാകുമ്പോള്‍ ,സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുവരുന്ന,മാതൃഭാഷപോലും നന്നായി കൈകാര്യം ചെയ്യാനറിയാത്ത,ഉയര്‍ന്നവരുടെ ചിട്ടവട്ടങ്ങളും സംസ്കാരവും ജീവിതശൈലിയും അന്യമായ ഇവരുടെ ഗതിയെന്താകും?അവജ്ഞയോടെ,വെറുപ്പോടെ ,പരിഹാസത്തോടെ തങ്ങളെ നോക്കുന്ന ധനാഡ്ഡ്യരുടെ മക്കള്‍ക്കൊപ്പംഅവര്‍ എങ്ങനെ അവിടെ താമസ്സിക്കും?തൊലി വെളുപ്പില്ലാത്ത,കുലമഹിമയില്ലാത്ത,ഒരു മാരുതി കാര്‍ പോലും സ്വന്തമായില്ലാത്ത ഇവരെ ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയും,സാമൂഹികബോധവും മാനവികതയും ഇവര്‍ക്കോ ഇവരുടെ രക്ഷാകര്‍ത്താക്കള്‍ക്കോ ഉണ്ടാകുമെന്നു ധരിക്കാന്‍ മാത്രം വിഡ്ഡികളല്ല നാം.എയിഡ്സ് ബാധിച്ച കുട്ടികളെ ഒറ്റപ്പെടുത്തിയതു പോലെ ഇവരെയും മാറ്റിനിര്‍ത്തില്ലെന്നാരു കണ്ട്?
- ഈ സ്കൂളുകളില്‍ നിലവിലുള്ള കനത്ത ഫീസ് തന്നെ സര്‍ക്കാര്‍ നല്‍കുമോ?എങ്കില്‍ പൊതു ഖജനാവില്‍ നിന്നും കോടികളായിരിക്കും സ്വകാര്യവിദ്യാഭ്യാസ മാനേജ്മെന്റുകളുടെ കൈയ്യിലേക്കൊഴുകുക. ഇവിടെ ഒരു വിദ്യാര്‍ത്ഥിയുടെ ആര്‍ഭാട വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന തുകകൊണ്ടു സര്‍ക്കാര്‍-എയിഡഡ് രംഗത്തെ എത്രയോഅധികം കുട്ടികളുടെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനാകും:സ്കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്താനാകും.

മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസ് തന്നെ സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുന്നെങ്കില്‍ പിന്നെ ഏതറ്റം വരെയും അവര്‍ക്ക് പോകാനാകും.അവര്‍ നടത്തുന്ന പകല്‍ കൊള്ളയ്ക്കുള്ള ഔദ്യോഗികാംഗീകാരം ആയിരിക്കും അത്.ഇനി ഈ  സ്കൂളുകളിലെ 25 ശതമാനം പേരെ പഠിപ്പിയ്ക്കുന്നതിനു മാനേജ്മെന്റുകള്‍‍ക്ക് നല്‍കേണ്ട തുക സര്‍ക്കാര്‍ തന്നെ നിശ്ച്ചയിച്ചു നല്‍കുകയാണെങ്കിലോ?പണക്കൊതിയരായ വിദ്യാഭ്യാസ മാഫിയ ഒരിക്കലും അത് സ്വമനസ്സാലെ അംഗീകരിക്കില്ല.മത-ജാതി സംഘടനകളുടേയും രാഷ്ട്രീയക്കാരുടേയും പിന്‍ബലമുള്ള അവര്‍ കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസത്തെ സംഘടിത കൊള്ളയ്ക്കുള്ള വേദിയാക്കിയതു പോലെ തിണ്ണബലം കൊണ്ട് സര്‍ക്കാരിനെ നേരിട്ട് മുട്ടുമടക്കിക്കും.നിയമബലത്താൽ‍ പിന്നെയും മുന്നോട്ടു പോകാന്‍ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുനിഞ്ഞാല്‍ സൌജന്യമായി ആ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്ന പാവം വിദ്യാര്‍ത്ഥികളുടെ ഗതിയെന്താവും?അവരെ മാനേജ്മെന്റുകള്‍ കണ്ണില്‍ ചോരയില്ലാതെ പീഡിപ്പിക്കും;അപമാനിച്ചു പുറത്തക്കാന്‍ ശ്രമിക്കും.എന്നിട്ടും പിടിച്ചുനില്‍ക്കുന്നവരെ തോല്‍പ്പിച്ചു പകരം വീട്ടും.പുതിയ നിയമമനുസ്സരിച്ചു ആറാം ക്ലാസ് വരെ മാത്രമേ ആള്‍ പ്രൊമോഷനുള്ളൂ.അതു കഴിഞ്ഞാല്‍ ഇത്തരക്കാരെ മാനേജ്മെന്റുകള്‍ ശരിപ്പെടുത്തിക്കൊള്ളും.കുട്ടികളുടെ ഭാവി വെച്ച് പന്താടാനും വിലപേശാനും അവര്‍ മടിയ്കില്ല എന്നതിനു കേരളത്തില്‍ തന്നെ സമീപകാല ഉദാഹരണങ്ങള്‍ എത്രയോ ഉണ്ടു.                                                               -ഇതിനു അറുതിവരുത്താനും പണക്കൊതിയരായ മാനേജർമാരെ നിലക്കുനിർത്താനും കെൽ‌പ്പുള്ള സർക്കാർ നമുക്കില്ല.അതുകൊണ്ടുതന്നെ വിദ്യാഭ്യാസാവകാശനിയമം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ കേരളത്തിൽ ഒരിക്കലും നടപ്പിലാക്കപ്പെടുകയില്ല.സർക്കാരുകളെത്തന്നെ ഉള്ളംകൈയ്യിലെടുത്ത് അമ്മാനമാടാന്തക്ക ശേഷിയുള്ള വിദ്യാഭ്യാസമാഫിയ ഈ നിയമത്തിന്റെ ഏറ്റവും കാതലായ ഭാഗമായ പാവപ്പെട്ടവർക്കുള്ള 25  ശതമാനം സീറ്റ് സംവരണം അട്ടിമറിക്കും.ഒരു പക്ഷേ ,ഇതും കൂടി മറ്റു കുട്ടികളിൽ നിന്ന് കൂടുതൽ ഫീസ് പിരിക്കാനുള്ള ഉപാധിയാക്കി തടിച്ചുകൊഴുക്കാനും മടിയില്ലാത്തവരാനു ഇക്കൂട്ടർ.                                                                                                                                                                      എട്ടാം ക്ലാസ് വരെയേ നിയമം ബാധകമാകൂ.ഇനി ഏതെങ്കിലും സ്വകാര്യമാനേജ്മെന്റു സമ്മർദ്ദത്തിനു വഴങ്ങി പാവപ്പെട്ട കുട്ടികളെ  സ്കൂളിൽ എട്ടുവരെ പഠിപ്പിച്ചാലും അതുകഴിഞ്ഞ് അവരെ അതേ സ്കൂളുകളിൽ തന്നെ നിലനിർത്തുമെന്ന് എന്താണു ഉറപ്പ്?ഒൻപതാം ക്ലാസ് മുതൽ മറ്റുള്ളവരെപ്പോലെ കനത്ത ഫീസ് നൽകി പഠനം തുടരാൻ ഈ പാവങ്ങൾക്ക് കഴിയില്ല.അപ്പോൾ ഇവരുടെ സംരക്ഷണം ആര്ര് ഏറ്റെടുക്കും?പത്താം ക്ലാസ് വരെ സൌജന്യ വിദ്യാഭ്യാസം ഉറപ്പ് വരുത്താൻ കേന്ദ്ര്-സംസ്ഥാൻ സർക്കാരുകൾ നിയമഭേദഗതി കൊണ്ടുവന്നേ മതിയാകൂ.അതേ പോലെ സമയബന്ധിതമായി,ഇക്കൊല്ലം തന്നെ നിയമം പൂർണ്ണമായും നടപ്പിലാക്കണമെന്ന് ഉറപ്പ് വരുത്തണം.അടുത്ത അദ്ധ്യയനവർഷത്തെ നെഴ്സറി സ്കൂൾ അഡ്മിഷനു വേണ്ടി മാസങ്ങൾക്ക് മുൻപേ വൻ തുക കോഴ വാങ്ങിയവരെ ആരു മൂക്കുകയറിടും??അതിനു നട്ടെല്ലുള്ളവർ ആരുണ്ടിവിടെ?

Wednesday 25 April 2012

ആരറിയുന്നു,വയസ്സരുടെ നൊമ്പരങ്ങൾ?

                                                                                                                              എല്ലാ വർഷവും ഏപ്രിൽ 7 ലോക ആരോഗ്യദിനമായി ആചരിച്ചുവരുന്നു.1948ൽ ലോകാരോഗ്യ സംഘടന സ്ഥാപിക്കപ്പെട്ടതിന്റെ ഓർമ്മക്കായാണു ഈ ദിനാചരണം.ഈ വർഷത്തെ വിഷയം വാർദ്ധക്യവുമായി ബന്ധപ്പെട്ടതായിരുന്നു-നല്ല ആരോഗ്യം ജീവിത ദൈർഘ്യത്തിനു.                                                                                         ഗർഭാവസ്ഥയിലേ ആരോഗ്യകരമായി ജീവിക്കൻ തുടങ്ങിയില്ലെങ്കിൽ ആയുസ്സുകുറയും.അമ്മയ്ക്ക് ഗർഭകാലത്ത് പോഷകക്കുറവുണ്ടെങ്കിൽ കുട്ടിയിൽ അത് ദീർഘകാലപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ഇങ്ങനെ പിറക്കുന്നവർ പ്രായമാകുമ്പോൾ ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഇരയാകുന്നു എന്നാണു കണ്ടെത്തൽ.     

                                                                                                                                                                                                                            -ഇത് കേരളീയരെ പഠിപ്പിക്കേണ്ട കാര്യമില്ല.എന്തെന്നാൽ ലോകത്തെ തന്നെ ഏറ്റവും ദീർഘായുസ്സുള്ള ജനതയാണു നമ്മൾ.ഇക്കഴിഞ്ഞ സെൻസസ് പ്രകാരം കേരളത്തിലെ ആയുർദൈർഘ്യം 75 വയസ്സാണു.ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം വെറും 64 വയസ്സാണെന്ന് ഓർക്കുക.ഇക്കാര്യത്തിൽ നമ്മൾ അമേരിക്കയുടെ തൊട്ടടുത്താണു നിൽക്കുന്നത്;അവർ 77 വയസ്സുവരെ ജീവിക്കുന്നു.ഏതാനും വർഷങ്ങൾക്കകം കേരളീയർ ദീർഘായുസ്സിൽ അമേരിക്കയേയും കടത്തിവെട്ടി ഒന്നാംസ്ഥാനത്തെത്തുമെന്ന കാര്യത്തിൽ സംശയമില്ല.ഇപ്പോൾ തന്നെ നമ്മുടെ സ്ത്രീകളുടെ ആയുർദൈർഘ്യം 81 ആണെന്ന് ഓർക്കുക.പ്രായമുള്ളവർ കൂടുമ്പോൾ മരണനിരക്ക് കുറയും.കേരളത്തിൽ ജനനനിരക്കും അതിവേഗം കുറയുകയാണു.പത്തനംതിട്ട ജില്ല ജനനനിരക്കിൽ നെഗറ്റീവ് ഗ്രോത്താണു രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയിലെ ജനസംഖ്യാവർദ്ധനവിന്റെ ദേശീയ ശരാശരി 13 ശതമാനമാണെങ്കിൽ കേരളത്തിലേത് 8.2 ശതമാനമാണു.ഇതൊക്കെ കാരണം കേരളം ഇന്ന് വൃദ്ധരുടെ നാടായി മാറുകയാണു.60 വയസ്സിനു മുകളിലുള്ള 46ലക്ഷം പേരാണു കേരളത്തിലുള്ളത്.                                                                                                                                                                                                              നമ്മുടെ ഉയർന്ന ആയുർദൈർഘ്യം ,ലോകമെമ്പാടും പാടിപ്പുകഴ്ത്തുന്ന കേരള മോഡൽ വികസനത്തിന്റെ സദ്ഫലമാണു.മാനവ വികസന സൂചികയിൽ (Human Development Index) നമ്മൾ ഒന്നാം സ്ഥാനത്താണു.പൊതുജനാരോഗ്യ രംഗത്ത് നമ്മൾ കൈവരിച്ച നേട്ടങ്ങൾ,ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസനിലവാരവും,ഉയർന്ന പ്രതിശീർഷ വരുമാനം (GDP)തുടങ്ങിയ കാരണങ്ങളാലാണു നമ്മുടെ ആയുസ്സ് കൂടിയത്.ഇതാണു 1990 മുതൽക്കേ കേരളത്തെ  മാനവ വികസന സൂചികയിൽ മുന്നിരയിൽ നിലനിർത്തിയിരിക്കുന്നത്.                                                                                                                                                                                                                        പക്ഷേ,സമൂഹത്തിനു തല നരക്കുന്നത്(greying) സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ നമ്മൾ ഗൌരവതരമായി പരിഗണിച്ചിട്ടില്ല.അത് തൊഴിൽ ക്ഷമതയേയും വരുമാനത്തേയും സാരമായി ബാധിച്ചിട്ടുണ്ടു.ഒരു പഠനപ്രകാരം തൊഴിൽ തേടി പുറത്തേക്ക് പോയിട്ടുള്ള കേരളീയരുടെ എണ്ണം 33.5 ലക്ഷമാണെന്നാണു കണ്ടെത്തിയിട്ടുള്ളത്.കുട്ടികൾ ഒന്നോ രണ്ടോ മാത്രമുള്ള അണുകുടുംബങ്ങളാണു അധികവും.ഇവിടെ പ്രായമായവരെ സംരക്ഷിക്കാൻ ഭൌതികസാഹചര്യങ്ങൾ കുറവാണു.ഭർത്താവ് പുറത്ത് ജോലിക്കു പോകുന്ന വീടുകളിൽ തന്നെ ഭാര്യയും ജോലി ചെയ്യുന്നുണ്ടാകും.അതിനാൽ അവരുടെ ദൈനംദിന കാര്യങ്ങൾ തന്നെ നോക്കി നടത്താൻ ബുദ്ധിമുട്ടാണു.അവർക്കെങ്ങനെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനാകും?കേരളത്തിൽ ഹോം നെഴ്സുമാർ വർദ്ധിച്ചുവരുന്നത് ഈ സാഹചര്യത്തി ലാണു.വൃദ്ധമന്ദിരങ്ങളും അനാഥമന്ദിരങ്ങളും കൂടിവരുകയാണു.സമ്പന്നതയുടെ നടുവിലും വലിയ വീടുകളിൽ ഏകാന്തവസം നടത്തുന്ന വൃദ്ധരുടെ എന്നവും കുറവല്ല.ഇവർ ഒട്ടേറെ തട്ടിപ്പുകൾക്കും ആക്രമണങ്ങൾക്കും വിധേയരായിട്ടുണ്ടു.പ്രായമായവർക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 
                                                                                                                                        വരും നാളുകളിൽ ഇത് വലിയൊരു സാമൂഹികപ്രശ്നമായി കേരളത്തെ വേട്ടയാടാൻ പോവുകയാണു.ആയുർദൈർഘ്യം സൃഷ്ടിക്കുന്ന സാമ്പത്തികപ്രശ്നങ്ങളും ഏറെയാണു.പ്രത്യേകിച്ച് ജോലിയോ വരുമാനമോ ഇല്ലാത്തവരാണു വൃദ്ധരിൽ ബഹുഭൂരിപക്ഷവും.ഏതെങ്കിലും പെൻഷൻ മിക്കവർക്കും ലഭിക്കുന്നുണ്ടു.നമ്മുടെനികുതിവരുമാനത്തിന്റെ 35 ശതമാനവും ഇത്തരം പെൻഷനുകൾ നൽകാനായി മാത്രം വിനിയോഗിക്കപ്പെടുന്നു എന്നാണു മറ്റൊരു പഠനം തെളിയിച്ചത്.ഈ ഇനത്തിലുള്ള ചെലവ് ഇനിയും കൂടും.ഇവർക്കായി കൂടുതൽ സാമൂഹികസുരക്ഷാപദ്ധതികൾ ഏർപ്പെടുത്തേണ്ടത് ഉത്തരവാദിത്വബോധമുള്ള ഏതൊരു ഭരണാധികാരിയുടേയും ചുമതലയാണു.അതുകൊണ്ടു തന്നെ വൃദ്ധർക്കയി കൂടുതൽ ആരോഗ്യസേവനകേന്ദ്രങ്ങൾ തുറക്കേണ്ടതുണ്ടു.പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ വൃദ്ധർക്കായി പ്രത്യേക ചികിത്സാസംവിധാനങ്ങൾ ഒരുക്കേണ്ടതും അത്യാവശ്യമാണു. ജിറിയാട്രിക്സിൽസ്പെഷ്യലൈസേഷനുള്ള ഡോക്റ്റർമാരുടേയും നെഴ്സുമാരുടേയും വൻനിര തന്നെ കേരളത്തിനു ആവശ്യമുണ്ടു.ആയുർദൈർഘ്യം കൂടിയിട്ടും ജീവിതശൈലീരോഗങ്ങൾക്ക് ഇരയാണു ബഹുഭൂരിപക്ഷം പേരും.വളരെ ചെലവേറിയ ഈ ചികിത്സ എല്ലാവർക്കും ലഭ്യമാക്കണമെങ്കിൽ സർക്കാർ ഖജനാവിൽ നിന്ന് വന്മുതൽമുടക്ക് വേണ്ടിവരും.                                                                                                               


                 -ഇങ്ങനെ നോക്കിയാൽ  നമ്മുടെയെല്ലാം ആയുസ്സ് കൂടുന്നത് ശുഭകരമാണോ എന്ന് സ്വയം ചോദിക്കേണ്ട ദുരവസ്ഥയിലെത്തും.ഇപ്പോൾ തന്നെ പെൻഷൻ പ്രായം കൂട്ടുന്നതിനെതിരെ തെരുവിലിറങ്ങിയ ചെറുപ്പക്കാർ പ്രായമുള്ളവരെ നോക്കി വിളിച്ചുപറഞ്ഞതെന്തെന്ന് ഓർക്കുന്നത് നന്ന്.”ഞങ്ങളെ കഷ്ടത്തിലാക്കാൻ എന്തിനാ ഇങ്ങനെ ചാകാതിരിക്കുന്നത്?” എന്ന് നാളെ മക്കളും കൊച്ചുമക്കളും ചോദിച്ചാലോ?                                                                                                                                                                        -കേരളീയരുടെ ആയുസ്സ് കൂടുന്നത് വലിയ കാര്യം തന്നെ.പക്ഷേ അതിനും കൂടിയാലത്തെ പ്രശ്നങ്ങൾ ലോകാരോഗ്യ സംഘടനക്കറിയുമോ? വരും വർഷങ്ങളിൽ പ്രായമായവർ സ്വയം ശപിക്കാനും,ആത്മഹത്യ ചെയ്യാനും ഇടവരുത്തരുത്.അതിനു വേണ്ടത് വൃദ്ധജനപരിപാലനത്തിനായുള്ള സുവ്യക്തമായ ഒരു നയവും കർമ്മപരിപാടിയും രൂപപ്പെടുത്തുകയാണു.                                                               

Monday 2 April 2012

ഇത് ആത്മശുദ്ധീകരണത്തിനുള്ള സമയം

ജന്റുമാരുടെ സമരം കാരണം കേരളത്തിൽ പത്രവിതരണം മുടങ്ങിയിട്ട് ഇന്ന് പതിനഞ്ചാം ദിവസ്സം.അനിശ്ചിതമായി നീളുന്ന ഈ സമരം വിജയിച്ചാലും പരാജയപ്പെട്ടാലും ഇത് നമ്മുടെ സമൂഹത്തിനു വലിയൊരു സന്ദേശം നൽകുന്നുണ്ടു-മലയാളിക്ക് പത്രം ഒരു അവശ്യവസ്തുവല്ലാതായിക്കഴിഞ്ഞിരിക്കുന്നു.പത്രക്കാരാരും ഇത് പരസ്യമായി സമ്മതിക്കില്ലെങ്കിലും പച്ചയായ പരമാർത്ഥമാണിത്.രാവിലെ ഏണീറ്റ് ചൂടു കാപ്പിയോടോ ചായയോടോ ഒപ്പം പത്രവായന ശീലമാക്കിപ്പോന്ന,ലോകത്തെതന്നെ ഏറ്റവും മാദ്ധ്യമവത്കൃതമായ സമൂഹമെന്നു വിശേഷിപ്പിക്കപ്പെടുന്ന മലയാളിയുടെ ജീവിതചര്യയിൽ നിന്ന് ഒരു ശബ്ദം പോലു മുണ്ടാക്കാതെ ദിനപ്പത്രങ്ങൾ നിഷ്ക്രമണം ചെയ്തിരിക്കുന്നു.

പ്രായമായവർക്കും ,രാഷ്ട്രീയക്കാരിൽ ചിലർക്കും പത്രം വായിക്കാനാകാത്തതിൽ ചെറിയ അസ്വസ്ഥതകളില്ലാതില്ല.അവരും പുതിയ ശീലങ്ങളിലേക്ക് ക്രമേണ വഴിമാറിക്കൊള്ളും. -എന്താണിങ്ങനെ സംഭവിക്കുന്നത്?പത്ര ഉടമസ്ഥരും മാദ്ധ്യമപ്രവർത്തകരും മാത്രമല്ല സാമൂഹികശാസ്ത്രജ്ഞരും വളരെ ഗൌരവത്തോടെ ആലോചിക്കേണ്ട വിഷയമാണിത്.കേരളത്തിലെ വിദ്യാർത്ഥികൾ മലയാളദിനപ്പത്രങ്ങളെ ഏതാണ്ട് പൂർണ്ണമായി തന്നെ ഉപേക്ഷിച്ചുകഴിഞ്ഞു.യുവജനങ്ങളുടെ ഇടയിൽ പത്രവായന പരിതാപകരമായ നിലയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണു.ബഹുഭൂരിപക്ഷവും പഠനമാദ്ധ്യമം ഇംഗ്ലീഷാക്കിയതിന്റെ പ്രതിഫലനമായിരുന്നു ഇത്.സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന കുട്ടികളുള്ള വീടുകളിൽ ഇംഗ്ലീഷ് പത്രം മാത്രം മതി എന്നായിക്കൊണ്ടിരിക്കുന്നു. ടെലിവിഷന്റേയും ഇന്റർനെറ്റിന്റേയും വൻസ്വാധീനമാണു മലയാളിയെ പത്രങ്ങളിൽ നിന്ന് അതിവേഗം അകറ്റിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രധാനഘടകം.ആദ്യം വാർത്തകൾ അറിയിക്കുന്നത് ടെലിവിഷനാണു.അവർ ഓരോ വാർത്തയും ആഘോഷമാക്കിമാറ്റുമ്പോൾ അടുത്തനാൾ പിന്നെ ആരെങ്കിലും പത്രം അരിച്ചുപെറുക്കി വായിക്കുമോ?വാർത്താവിശകലനങ്ങൾക്കാണു ഇപ്പോൾ അച്ചടിമാദ്ധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത്.പക്ഷേ, നമ്മുടെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രങ്ങളടക്കം എല്ലാം ഇക്കാര്യത്തിൽ എത്രമാത്രം ശുഷ്ക്കമാണെന്ന് എടുത്തുപറയേണ്ട ആവശ്യമില്ല.പേരെടുത്തുപറയേണ്ട ഒരൊറ്റ രാഷ്ട്രീയ നിരീക്ഷകൻ പോലും ഒരു പത്രത്തിലുമില്ല.മുൻപ് ടി.വി.ആർ.ഷേണായിയുടേയും നരേന്ദ്രന്റേയും,വി.കെമാധവൻകുട്ടിയുടേയും,കെ.ആർ.ചുമ്മാറിന്റേയും,കെ.ഗോപാലകൃഷ്ണന്റേയുമൊക്കെ രാഷ്ട്രീയവിശകലനത്തിനായി ആകാംക്ഷയോടെ കാത്തിരുന്നത് മലയാളികൾ മാത്രമായിരുന്നില്ലല്ലോ.കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് സാമ്പത്തികനയങ്ങളിലൂടെയാണു. പക്ഷേ,സാമ്പത്തികകാര്യ പത്രപ്രവർത്തന രംഗത്ത് വലിയൊരു ശൂന്യതയാണുള്ളത്.ഒരു ബജറ്റ് അവലോകനം പോലും നന്നായി എഴുതാൻ കഴിവുള്ള ഒരു പത്രപ്രവർത്തകൻ നമ്മൾക്കില്ല. ഇവിടെയാണു പിന്നെയും ടെലിവിഷൻ ചാനലുകൾ സ്കോർ ചെയ്യുന്നത്.വാർത്താവലോകനങ്ങളും സാമ്പത്തിക-സാമൂഹിക നയങ്ങളേയും പ്രശ്നങ്ങളേയും കുറിച്ചുള്ള വിശകലനങ്ങളും പ്രൈം ടൈമിൽ പ്രക്ഷേപണം ചെയ്തുകൊണ്ട് അവർ പത്രങ്ങളെ നിലംപരിശാക്കിക്കൊണ്ടിരിക്കുന്നു.രാത്രിയിലത്തെ ടെലിവിഷൻ ചർച്ചകളും സംവാദങ്ങളുമാണു ഇന്ന് മലയാളിയുടെ അഭിപ്രായരൂപവത്ക്കരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകം.അടുത്തകാലം വരെയും ദിനപ്പത്രങ്ങളായിരുന്നു ഈ മാദ്ധ്യമധർമ്മം നിർവഹിച്ചുകൊണ്ടിരുന്നത്.എഴുത്തുകാരും ,മത-സാമൂഹിക നേതാക്കളുമടങ്ങിയ പൊതുപ്രവർത്തകരും ഒപ്പീനിയൻ ലീഡേഴ്സ് എന്ന നിലയിൽ ജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു.ഈ.എം.എസ് മുതൽ സുകുമാർ അഴീക്കോട് വരെയുള്ള ക്രാന്തദർശികളായ,എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന മനീഷികളുടെ ആ പരമ്പര ചരിത്രത്തിലേക്ക് പിൻവാങ്ങുകയും ചെയ്തു. മുഖപ്രസംഗങ്ങളിലൂടെ മലയാളികളുടെ ചിന്തകളിൽ അഗ്നിപടർത്തിയ പ്രതിഭാധനരായ പത്രാധിപന്മാരുടെ നിരയും ഓർമ്മ മാത്രമായിമാറി. ഇന്ന് കൂലിയെഴുത്തുകാർ മാനേജ്മെന്റുകൾക്കുവേണ്ടി പടച്ചുവിടുന്നതാണിവ. അങ്ങനെ,മുഖപ്രസംഗങ്ങൾക്ക് ശക്തിയും ഓജസും ചോർന്നുപോയി.അവക്ക് അനുദിനം വായനക്കാർ കുറഞ്ഞുവന്നു.മലയാളി മുഖപ്രസംഗങ്ങളെ മാത്രമല്ല ,എഡിറ്റോറിയൽ പേജുകളെത്തന്നെ അവഗണിക്കാൻ തുടങ്ങി.അങ്ങനെ,പത്രങ്ങൾ എന്തെഴുതിയാലും അവ മലയാളിയെ സ്വാധീനിക്കാതായി.പത്രവായനയുടെ ആഴവും പരപ്പും കുറഞ്ഞു.അത് തീരെ ഗൌരവമില്ലാത്ത ഒന്നായി മാറി.പരസ്യങ്ങൾക്കായുള്ള മരണപ്പാചിലിൽ വാർത്തയുടെ വേഷം കെട്ടിവരുന്ന പരസ്യങ്ങളുടെ അതിപ്രസരം കൂടിയായപ്പോൾ പത്രങ്ങളെ ഗൌനിക്കേണ്ട ആവശ്യമേയില്ലെന്നു കേരളീയരിൽ ഭൂരിപക്ഷത്തിനും തോന്നി.അതുകൊണ്ടാണു ഇനി പത്രങ്ങൾ ഇറങ്ങുന്നില്ലെങ്കിലും അത് അവരുടെ ജീവിതത്തെയോ ദിനചര്യകളെയോ ഒരു രീതിയിലും ബാധിക്കാത്തത്.മാദ്ധ്യമധർമ്മത്തിൽ നിന്ന് അകന്നു പോയ ദിനപ്പത്രങ്ങൾക്ക് ജനങ്ങൾക്കിടയിൽ ഒരു പ്രസക്തിയുമില്ലെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞിട്ടുണ്ടോ? -എങ്കിൽ അവർക്കിത് സ്വയം തിരുത്താനും അപഥസഞ്ചാരത്തിൽ നിന്ന് പിന്തിരിയാനും ആത്മവിമർശനം നടത്തി സ്വയം ശുദ്ധീകരിക്കാനുമുള്ള അസുലഭമായ അവസരമാണു.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍