ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday 29 November 2007

……അതിനുള്ള ആത്മബലമുണ്ടോ?

കുത്തകകള്‍ ഷോപ്പിങ് മാളുകളും,ചില്ലറ വ്യാപാരകേന്ദ്രങ്ങളും തുറക്കുകയും,പാമോയില്‍ ഇറക്കുമതി തുടരുകയും ചെയ്താല്‍ കേരളത്തിലെ കച്ചവടക്കാരും,കര്‍ഷകരും കുത്തുപാള എടുക്കുമോ?കുത്തകകളുടെ സ്ഥാപനങ്ങളേയും,പാമോയിലിനേയും നാടുകടത്താതെ നാം രക്ഷപെടില്ലേ?


ലാഭമുണ്ടാക്കാനാണു കച്ചവടം ചെയ്യുന്നത്.നാട്ടിന്‍പുറത്തെ മുറുക്കാന്‍ കടക്കാരനും,റിലയന്‍സിനും ഇതാണു ആത്യന്തിക ലക്ഷ്യം.കച്ചവടം ചെയ്യുന്ന സാധനങള്‍ വാങ്ങാന്‍ ആളുകള്‍ വരണം.ഗുണമേന്മയുള്ള സാധനം കുറഞ്ഞ വിലക്ക് ആരു നല്‍കിയാലും അവര്‍ വാങ്ങും.അതു കുത്തകയായാലും,അങ്ങാടിയിലെ മസാലക്കച്ചവടക്കാരനായാലും ഉപഭോക്താവിനു സാധനത്തിന്റെ ഗുണവും വിലയും മാത്രമാണു മുഖ്യം.


വന്‍കിടക്കാര്‍ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് അഡ്വാന്‍സ് നല്‍കി ഉല്പന്നങ്ങള്‍ സംഭരിക്കും.ഇടനിലക്കാരില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില കിട്ടും.ഉപഭോക്താവിനു താരതമ്യേന കുറഞ്ഞ വിലക്കു വാങ്ങുകയും ചെയ്യാം. ഇങ്ങനെ കുത്തകകമ്പനികള്‍ കാര്‍ഷികോല്പന്ന വിപണി കൈയടക്കിക്കഴിഞ്ഞാല്‍,വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിനു സാധിക്കാതെ വരും.അപ്പോള്‍ പറയുന്ന വിലക്ക് ഇവര്‍ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും:കൂടിയ വിലക്ക് വാങ്ങാന്‍ ഉപഭോക്താക്കളും.ഇത് കുത്തകവല്‍ക്കരണത്തിന്റെ മറുപുറം.എന്റെ വിഷയം അതല്ലല്ലോ.


എനിക്ക് ചോദിക്കാനുള്ളത് മുഴുവന്‍ കുത്തകവിരുദ്ധയോദ്ധാക്കളോടാണു‍.ഇപ്പോള്‍ ഒരു കോഴിമുട്ടയുടെ പോലും വിലയില്ലാത്ത തേങ്ങക്ക് 6-7 രൂപയുമായി വാങ്ങാന്‍ ഒരു കുത്തകമൂരാച്ചി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍, “സര്‍ക്കാര്‍ തെങ്ങ സംഭരിക്കാന്‍ വരുന്നുണ്ടെ.നിങ്ങള്‍ സ്ഥലം കാലിയാക്ക്”എന്നു പറയാന്‍ നെഞ്ചുറപ്പുള്ള കേരകര്‍ഷകര്‍ കേരളത്തിലുണ്ടാകുമോ?

അങ്ങനെ അര്‍ജ്ജവം കാണിക്കാന്‍ ചങ്കൂറ്റമുള്ളവര്‍ക്കേ ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണി ഉണ്ടാകൂ.തലമുറകളായി മലയാളി ഉപയോഗിച്ച് വരുന്ന വെളിച്ചെണ്ണ വേണ്ടെന്ന് വച്ച് പാമോയില്‍ വാങ്ങാന്‍ കേരളീയര്‍ തയ്യാറാണങ്കില്‍ ലോകത്ത് ആരു വിചാരിച്ചാലും നാളീകേര കര്‍ഷകരെ രക്ഷിക്കാനാവില്ല.


സ്വന്തം വീട്ടില്‍ പോലും പാമോയില്‍ വാങ്ങി പപ്പടം കാച്ചി ചോറുണ്ട്,‘‘പാമോയില്‍ ഇറക്കുമതി നിരോധിച്ച് ഞങ്ങളെ രക്ഷിക്കൂ” എന്നു വിളിച്ച് കൂവി തെരുവിലിറങ്ങുന്നതില്‍ കവിഞ്ഞു കാപട്യം മറ്റെന്തുണ്ടു?


വാങ്ങാനാളില്ലെങ്കില്‍ എത്ര ടണ്‍ പാമോയില്‍ വന്നാലും നമുക്കെന്ത്?എല്ലാ നാളീകേര കര്‍ഷകരും വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ പാമോയില്‍ കച്ചവടം മൂക്കുകുത്തും.

കൊല്ലന്‍ ശരിയല്ലെങ്കില്‍ ആരും അയാളുടെ ആലയില്‍ തൂശി വില്‍ക്കും!

റിലയന്‍സും മറ്റ് കുത്തകകളും ഷോപ്പിങ്ങ് മാളുകളും ,റീട്ടെയില്‍ ഷോപ്പുകളും തുറക്കുമ്പോള്‍ ,ആ പ്രലോഭനം സഹിക്ക വയ്യാതെ എല്ലാവരും അങ്ങോട്ട് വച്ച് പിടിക്കുകയാണെങ്കില്‍ ചെറുകിട കച്ചവടക്കാരുടെ കട പൊളിയും.അവര്‍ കുത്തുപാള എടുക്കും.
അതുകൊണ്ട്, കേരളത്തിലെ ഏറ്റവും വലിയ സംഘടന എന്ന് അഭിമാനിക്കുന്ന കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ,അടിയന്തിരമായി തങ്ങളുടെ അംഗങ്ങളോടും,അവരുടെ കുടുംബങ്ങളോടും ഇങ്ങനെ സാരോപദേശം ചെയ്യുക:“അരുതേ അങ്ങോട്ട് പോകരുതേ!ഒരു മൊട്ടുസൂചി പോലും അവിടെ നിന്ന് വാങ്ങരുതേ!”.കുത്തകകളെ തുരത്താന്‍ തെരുവിലിറങ്ങിയിരിക്കുന്ന യുവജനസംഘടനക്കാരും തങ്ങളുടെ അണികളോട് ഇതു തന്നെ പറയുക.ഒപ്പം മറ്റൊന്നു കൂടി ചെയ്യാം.ഈ കുത്തകകള്‍ ടെലിക്കോം രംഗവും കയ്യടക്കി കഴിഞ്ഞു.കേരളത്തില്‍ പോലും ബി .എസ് എന്‍. എല്‍ മൊബൈലുകള്‍ പിന്നിലായി. .അതിനാല്‍, ഈ കുത്തകമൂരാച്ചികളുടെ മൊബൈല്‍ ഫോണുകളും,ലാന്റ് ഫോണുകളും തങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉഗ്രപ്രതിജ്ഞ ചെയ്യുക.ഇവരിറക്കുന്ന കുപ്പിവെള്ളം,ലഘുപാനീയങ്ങള്‍ തുടങ്ങിയവയും ബഹിഷ്കരിക്കുക.


……എന്താ, അതിനുള്ള ആത്മബലമുണ്ടോ?
കുത്തകകളുടെ ഷോപ്പിങ്ങ് മാളുകള്‍ കാണുമ്പോള്‍ കണ്ണഞ്ചിപോകുന്നോ!പാമോയില്‍ പാക്കറ്റുകള്‍ കാണുമ്പോള്‍ മനസ് ചഞ്ചലമാകുന്നോ!പുതിയ കാലത്തിന്റെ ഈ പ്രലോഭനങ്ങളേയൊന്നും അതിജീവിക്കാന്‍ കഴിയുന്നില്ലെന്നോ?

-എങ്കില്‍ ,ഇനി ഒന്നും പറയാനില്ല.
ശുഭം!

Tuesday 27 November 2007

സ്വര്‍ഗ്ഗത്തിലെ കാനേഷുമാരി

ദൈവം സ്വര്‍ഗ്ഗത്തിലൊരു കാനേഷുമാരി നടത്തി.

അവിടെ ഒരു മാര്‍പ്പാപ്പയെ,ഇമാമിനെ,മഠാധിപതിയെ,തന്ത്രിയെ,ഓണംകേറാമൂലകോവിലിലെ പൂജാരിയെപ്പോലും കാണാഞ്ഞു അദ്ദേഹത്തിനു ‍ബോധക്ഷയമുണ്ടായി.

സ്വര്‍ഗ്ഗകവാടം കടന്നെത്തിയവരില്‍ മിക്കവരേയും ദൈവത്തിനറിയുകപോലുമില്ലായിരുന്നു.കാരണം, അവരിലേറെയും വിശ്വാസികളായിരുന്നില്ല.

Wednesday 21 November 2007

വീണ്ടും മകരജ്യോതി കത്തിക്കുമ്പോള്‍.....

ഈ വരുന്ന മകരം ഒന്നിനു സന്ധ്യക്കും ഏതെങ്കിലുമൊരു ദേവസ്വം ഉദ്യോഗസ്ഥനോ അയ്യപ്പസ്വാമിയോ കര്‍പ്പൂരം കത്തിച്ച പാത്രം മൂന്നു പ്രാവശ്യം അന്തരീക്ഷത്തിലേക്കുയര്‍ത്തികാട്ടുന്നതോടെ ചാനലുകളില്‍ നിന്നു ദൃക്സാക്ഷിവിവരണക്കാരുടെ ഭക്തിപാരവശ്യത്തോടെയുള്ള രോദനം മുഴങ്ങും:‘അതാ,അതാ, അങ്ങകലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമാ‍യിരിക്കുന്നു.അതാ,അതാ, അയ്യപ്പന്റെ അല്‍ഭുതപ്രഭ!‘

അയ്യപ്പഭക്തര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും,പൊലീസുകാരും സമനില തെറ്റി അപസ്മാരബാധിതരെപ്പോലെ ശരണം വിളിക്കുന്ന അല്‍ഭുതദൃശ്യം! കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി റേഡിയോയും,പത്രമാധ്യമങ്ങളും കൂടി പൊലിപ്പിച്ച്,ദിവ്യമാനങ്ങള്‍ നല്‍കി ലോകത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു കര്‍പ്പൂരം കത്തിക്കല്‍.ഔദ്യോഗിക മാദ്ധ്യമം അതിനു അമാനുഷിക പരിവേഷം നല്‍കിയതോടെ പത്രങ്ങളും അത് ഏറ്റുപിടിച്ചു.അങ്ങനെ,ഐതിഹ്യങ്ങളുടെ അണപൊട്ടി ഒഴുകുകയായി.

മകരസംക്രാന്തിനാള്‍ സന്ധ്യക്കു പൊന്നമ്പലമേട്ടിലെ വനഭൂമിയില്‍ കത്തിച്ചുയര്‍ത്തുന്ന ഈ കര്‍പ്പൂരദീപത്തിന്റെ ബലത്തിലാണ്‍ കഴിഞ്ഞ കുറേ
ദശാബ്ദങ്ങളായി കേരളത്തിലെമ്പാടും രോഗശാന്തിശുശ്രൂഷകരും,വചനപ്രഘോഷകരും,ദിവ്യന്മാരും സിദ്ധന്മാരുമൊക്കെ ആല്‍മരം പോലെ പടര്‍ന്നു പന്തലിച്ചത്.പൊന്നമ്പലമേട്ടിലെ കര്‍പ്പൂരവിളക്കിനു കിട്ടിയ ദിവ്യപരിവേഷവും,മാധ്യമങ്ങളിലൂടെ കൈവന്ന അംഗീകാരവും നാനാജാതിമതസ്ഥരായ വിശ്വാസത്തട്ടിപ്പുകാര്‍ക്കൊരു രജതരേഖയായിരുന്നു.അല്‍ഭുതങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ കൈയ്യിലെടുത്ത് കോടികള്‍ വാരാമെന്ന ശുഭസൂചന.ഇരുമുടികെട്ടുമായി പോകുന്നവരില്‍ ‘ദിവ്യജ്യോതി‘ വണങ്ങി നിര്‍വൃതിയടയുന്ന സത്യകൃസ്ത്യാനികളെയും കണ്ട് സ്തബ്ധരായിരുന്ന സഭാനേതൃത്വം സ്വന്തമായി ദിവ്യാല്‍ഭുതകേന്ദ്രങ്ങള്‍ തുറന്നു.അതു അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നുവെല്ലോ.വിശുദ്ധരുടെ ഖബറിടങ്ങളില്‍ നിന്നായിരുന്നു സഭ ദിവ്യാല്‍ഭുതങ്ങള്‍ക്ക് തിരികൊളുത്തിതുടങ്ങിയതു. പിന്നെ,ധ്യാനശുശ്രൂഷകരും,വചനപ്രഘോഷകരുമെത്തിയതോടെ സഭക്കു തുറന്നു കിട്ടിയതു അക്ഷയഖനിയാണു.ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ സംഘടിതരല്ലത്തതിന്റെ ഗുണവശങ്ങള്‍ ഈ ധ്യാനകേന്ദ്രങ്ങളിലേക്കുള്ള അവരുടെ കുത്തൊഴുക്കിലൂടെ സഭാനേതൃത്വം അനുഭവിക്കുകയാണിപ്പോള്‍.ഈ വിജയഗാഥയില്‍ നിന്ന് ആവേശം ഉള്‍കൊണ്ടാണു മുസ്ലീംങ്ങള്‍ക്കിടയില്‍ അടുത്തിടെ സിദ്ധന്മാര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.രോഗികളെ ഭേദമാക്കിക്കുകയും മുടന്ന്തരെ നടത്തിക്കുകയുമൊക്കെ ചെയ്യുന്ന സ്വാമി സച്ചിതാനന്ദയുടെ ശ്രീനാരായണ ദിവ്യപ്രഘോഷണത്തിനും പ്രചോദനമിതാണു‍.

ഇന്നു ശാസ്ത്ര-സാങ്കേതികരംഗത്തുണ്ടായ കുതിച്ചുചാട്ടം പോലും ഈ അന്ധവിശ്വാസവ്യാപനത്തിനു സഹായകരമായിത്തീര്‍ന്നു എന്ന വൈപരീത്യവുമുണ്ടു.പത്രങ്ങള്‍ പ്രാദേശിക പതിപ്പുകള്‍ ആരംഭിച്ചതോടെ,പ്രാദേശികമായി മാത്രം പ്രചരിച്ചിരുന്ന ദിവ്യാല്‍ഭുതകഥകള്‍ക്കെല്ലാം ഒന്നാം പേജില്‍ സ്ഥാനം കിട്ടി.കളറ്ചിത്രങ്ങളും ,ഊതിപ്പെരുപ്പിച്ച ഐതിഹ്യകഥകളുമായിപത്രങ്ങള്‍ മത്സരിച്ചു –മത്സരിച്ചു റിപ്പോര്‍ട്ടുകളും ഫീച്ചറുകളും എഴുതിവിടാന്‍ തുടങ്ങിയതോടെ, ജാതി-മതഭേദമന്യേ വിശ്വാസത്തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ജനപ്രവാഹമായി.മാറാവ്യാധികളും ആധികളും സുഖപ്പെടുകയും,കുരുടര്‍ കാണുകയും വന്ധ്യര്‍ മാതാപിതാക്കളാകുകയും ചെയ്തു!സപ്ലിമെന്റുകളിലൂടെയും,പ്രത്യേകപതിപ്പുകളിലൂടെയും ഇവ അനുദിനം പ്രചരിപ്പിക്കപ്പെടുകയാണു.ടി വി ചാനലുകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഇവ സംപ്രേഷണം ചെയ്യുന്നു.

പുതുപ്പണക്കാരും പട്ടിണിപ്പാവങ്ങളും നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞതോടെ വിശ്വാസക്കച്ചവടക്കാര്‍ക്ക് അധികാരത്തിന്റെ ഇടനാഴികകളില്‍ ഇടം കിട്ടി.സ്കൂളുകളും,അശുപത്രികളും,ഐ. ടി.സികളും ,പോളിടെക്നിക്കുകളും സ്വാശ്രയസ്ഥാപനങ്ങളും അവര്‍ക്കു സ്വന്തമായുണ്ടായി.ഇങ്ങനെ സ്ഥാവര-ജംഗമസ്വത്തുക്കള്‍ കണക്കറ്റ തോതില്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ രാഷ്ട്രീയക്കാരും,സാംസ്കാരികനായകരും വോട്ടിനും ,സംഭാവനക്കും,പദവികള്‍ക്കും വേണ്ടി അവിടങ്ങളില്‍ വണങ്ങി നില്‍ക്കുന്നു.

സാംക്രമിക രോഗം പോലെയാണു ഇത്തരം വിശ്വാസഭ്രാന്ത് നമ്മുടെ സമൂഹത്തെയാകെ കാര്‍ന്നു തിന്നുന്നത്.കൃസ്ത്യന്‍ പാരമ്പര്യമുള്ള മനോരമ പോലും നക്ഷത്രഫലം പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതമായി.ദക്ഷിണേന്ത്യയില്‍ മാര്‍ക്കറ്റുറപ്പിക്കാന്‍ ഹിന്ദുവിനും മറ്റു വഴിയുണ്ടായിരുന്നില്ല.ദേശാഭിമാനി കുത്തകപത്രങ്ങളുമായി മത്സരിച്ച് ഉത്സവപ്പതിപ്പുകള്‍ ഇറക്കിത്തുടങ്ങി.ജ്യോതിഷവീരമ്മാരും
കുട്ടിച്ചാത്തന്‍ മഠക്കാരും,മാന്ത്രിക ഏലസ്സുകാരും സ്വയംവരയന്ത്രക്കാരും മറ്റും ഉപഗ്രഹചാനലുകളിലും പത്രത്താളുകളിലും നിറഞ്ഞുനില്‍ക്കുന്നു.ശബരിമല-ഗുരുവായൂര്‍ മേല്‍ശാന്തി നറുക്കെടുപ്പുകള്‍ ഒന്നാംപേജില്‍ കളര്‍ചിത്രത്തോടു കൂടിയ പ്രധാന വാര്‍ത്തയായി. അവിടങ്ങളിലെ അമ്പലം വിഴുങ്ങികളായ ദേവസ്വം ബോര്‍ഡ്കാരേയും ഭക്തശിരോമണികളേയും നിലക്കുനിര്‍ത്താന്‍ നീതിപീഠത്തിനു കണ്ണില്‍ എണ്ണയുമൊഴിച്ച് കാത്തിരിക്കേണ്ട ദുസ്ഥിയും വന്നുചേര്‍ന്നു.
കണ്ടരരു മോഹനരരുമാരാണെവിടെയും.

1973 ജനുവരി 13നു യുക്തിവാദി സംഘത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന എം. ആര്‍ നാഥന്‍ പൊന്നമ്പലമേട്ടിലെ ‘പാദസ്പര്‍ശമേല്‍ക്കാത്ത പുണ്യഭൂമിയില്‍’ എത്തി പന്തങ്ങള്‍ കത്തിച്ച് കാട്ടി മകരജ്യോതി തെളിയിച്ചതോടെ പൊളിഞ്ഞുപോയതാണു,ദിവ്യജ്യോതിക്കഥ.പിന്നെ,1984 വരെ മകരസംക്രാന്തിനാള്‍ ഒട്ടേറെ യുക്തിവാദികളും പരിസ്ഥിതിപ്രവര്‍ത്തകരും അവിടെയെത്തി വിളക്ക് തെളിച്ചും, അവിടെ താമസ്സിച്ചിരുന്നവരുടെ പ്രതിനിധിയായ ഗോപിയെന്ന ആദിവാസിയായ കെ എസ് ഇ ബി ഉധ്യോഗസ്ഥന്‍‍ തങ്ങളുടെ പാരമ്പര്യാനുഷ്ഠാനത്തിന്റെ ഭാഗമായി മകരജ്യോതി കത്തിക്കുന്നത് നേരിട്ടുകണ്ടും ഈ തട്ടിപ്പ് പുറത്തുകൊണ്ടു വന്നിട്ടുണ്ടു.

അയ്യപ്പന്റെ പരമഭക്തരായിരുന്ന മലയാള മനോരമയിലെ വി. കെ. ബി നായര്‍ തന്റെ പ്രതിവാരപംക്തിയില്‍ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ടു.സുഗതകുമാരി മാത്രുഭുമി പത്രത്തില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ ഒരു ലേഖനത്തില്‍ ശബരിമല അയ്യപ്പനു ഇത്തരമൊരു തട്ടിപ്പിന്റെ പിന്‍ബലം ആവശ്യമില്ലെന്നു പ്രഖ്യാപിച്ചിരുന്നു.മുന്‍ ഡി ജി പിയും എഴുത്തുകാരനുമായിരുന്ന എന്‍ .കൃഷ്ണന്‍ നായരും ഈ വിശ്വാസത്തട്ടിപ്പിനെതിരെ പ്രതികരിച്ച അയ്യപ്പഭക്തരില്‍ ഉള്‍പ്പെടും.യുക്തിവാദിസംഘവും വ്യക്തികളും ചിത്രങ്ങള്‍ സഹിതം പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചിട്ടും ഒരൊറ്റ സര്‍ക്കാരും ഇതുവരെ ഇവരെ കോടതി കയറ്റിയിട്ടില.
വര്‍ഷങ്ങളായി മകരസംക്രാന്തി നാള്‍ ,റിസര്‍വ് ഫോറസ്റ്റായ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതി കത്തിക്കുന്ന സ്ഥലത്തേക്ക് അപരരെ കടത്തിവിടാതെ പൊലീസിനെ കാവലിരുത്തിയാണു ഇത് ചെയ്തുപോരുന്നത്.

പൊന്നമ്പലമേട്ടില്‍ പ്രവേശനം നല്‍കണമെന്ന് ഇതുവരെ ഒരു മാധ്യമപ്രവര്‍ത്തകനും ആവശ്യപ്പെട്ടിട്ടില്ല.പത്ര പ്രവര്‍ത്തക യൂണിയനോ ,ടി വി ചാനലുകാരോ അങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നപക്ഷം ഭൌതികവാദികളായ നമ്മുടെ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും എന്തുചെയ്യും?

പൊന്നമ്പലമേട് മാധ്യമപ്രവര്‍ത്തകര്‍ക്കായി തുറന്നുകൊടുക്കാന്‍ ധൈര്യമുള്ള ഒരു ഭരണാധികാരി ഇനിയും ജനിച്ചിട്ടില്ല എന്ന് നമുക്കറിയാം.

ഈ മനുഷ്യനിര്‍മ്മിതജ്യോതിയാണു കോടിക്കണക്കിനു ഭക്തരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തിക്കുന്നത്.1999ലെ മകരജ്യോതിനാള്‍ തിക്കിലും തിരക്കിലും 55 മനുഷ്യര്‍ ചതഞ്ഞു മരിച്ചതിനു ശേഷമെങ്കിലും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും
മനസ്സാക്ഷിക്കുത്തുണ്ടാകേണ്ടതായിരുന്നു.ദുരന്തം അന്വേഷിച്ച ചന്ദ്രശേഖരന്‍ നായര്‍ കമ്മീഷന്‍ പോലും തങ്ങള്‍ വിശ്വാസത്തില്‍ ഇടപെടുകയില്ലെന്നു പറഞ്ഞു കൈകഴുകി.

വിരളിലെന്നാവുന്ന യുക്തിവാദികള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇനി ഒന്നും ചെയ്യാനാവില്ല.ദിവ്യാല്‍ഭുതങ്ങള്‍ക്കും ,സംഘടീതമായ അന്ധവിശ്വാസപ്രചാരണങ്ങള്‍ക്കുമൊക്കെ പ്രോത്സാഹനം ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ ഭരണഘടനയുടെ അന്തസത്തക്കു തന്നെ എതിരായാണു പ്രവര്‍ത്തിക്കുന്നത്ത്.ഇത്തരം തട്ടിപ്പുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങളും തലമുറകളീലേക്ക് നീളുന്ന കടുത്ത അപരാധമാണു ചെയ്യുന്നത്ത്.

പൊന്നമ്പലമേട്ടിലെ മകരജ്യോതി ഒരു പ്രതീകമാണു.സര്‍ക്കാരിന്റേയും മാധ്യമങ്ങളുടേയും പൂര്‍ന്നപിന്തുണയോടെ നടത്തപ്പെടുന്ന വിശ്വാസത്തട്ടിപ്പിന്റെ പ്രതീകം.അതിന്റെ വിജയമാണു കേരളത്തെ വിശ്വാസത്തട്ടിപ്പുകാരുടേയും,അന്ധവിശ്വാസികളുടേയും പറുദീസയാക്കി മാറ്റിയത്.ഇവരുടെ കൂട്ടായ്മ ഭരണകൂടത്തെ തന്നെ ഹൈജാക്ക് ചെയ്യുന്ന ദുരന്തത്തിനാകുമോ വരും കാലം സാക്ഷ്യം വഹിക്കുക?

Sunday 18 November 2007

ഇതു സ്വയം കൃതാനര്‍ത്ഥം

സര്‍ക്കാര്‍ ആശുപത്രികളെ ധര്‍മ്മാശുപത്രികള്‍ എന്നും ഡോക്റ്റര്‍മാരെ ആതുരശുശ്രൂഷകര്‍ എന്നും വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

ഡോക്റ്ററുടെ വാതിലില്‍ ‍ഏതു നട്ടപാതിരക്കും ആര്‍ക്കും മുട്ടിവിളിക്കാമായിരുന്നു.സ്റ്റെതസ്കോപ്പും ബാഗുമായി രോഗിയെ പരിശോധിക്കാന്‍ ഡോക്റ്റര്‍ നാട്ടിന്‍പുറത്തെ വീടുകളിലെത്തുന്ന രംഗം പഴയ മലയാള സിനിമകളില്‍ കണ്ടു അന്തം വിട്ടിരിക്കാനാണ് പുതു തലമുറയുടെ യോഗം.


എന്തുകൊണ്ടെന്നാല്‍,ഡോക്റ്ററാകുക എന്നത് ഏറ്റവുമെളുപ്പം കാശുണ്ടാക്കാനും,സമൂഹത്തിലെ വി ഐ പിയാകാനുമുള്ള പാസ്പോര്‍ട്ടാണെന്നു ബഹുഭൂരിപക്ഷം രക്ഷാകത്താക്കളും കുട്ടികളും വിശ്വസിക്കുന്നു.ഹൈസ്ക്കൂള്‍ തലം മുതല്‍ക്ക് മക്കളെ ഡോക്റ്ററോ എന്‍ജിനിയറോ ആക്കാനുള്ള ശ്രമം ആരംഭിക്കുന്നു.മത്സരപരീക്ഷക്കുള്ള തയ്യാറെടുപ്പിന്റെ പരമപ്ര്ധാനമായ ഘട്ടം തുടങ്ങുന്നത്,അവരെ എല്ലാവിധ പാഠ്യേതരരംഗങ്ങളില്‍ നിന്നും പിന് വലിക്കുന്നതോടെയാണു.കലാസാഹിത്യ പ്രവര്‍ത്തനങ്ങള്,സ്പോറ്ട്സ് തുടങ്ങി പത്രപാരായണം വരെ നിയന്ത്രിക്കപ്പെടുന്നു.എന്റ്രന്‍സിനു ഉപകരിക്കാത്ത യാതൊരു വിധ വായനയും പഠനവും അവര്‍ക്കു അനുവദിക്കപ്പെടുന്നില്ല.ഇംഗ്ലീഷ് പത്രവും ടി വി ചാനലുകളും അവര്‍ ഇഷ്ടപ്പെടുന്നത് ക്രിക്കറ്റും കരിയര്‍ ഗൈഡന്‍സും കാരണമാണ്.അല്ലാതെ, രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ച് അറിയാനല്ല.
താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ ഭരണാധികാരികളേയോ,എം എല്‍ ഏയേയോ ,എം പിയേയോ അവര്‍ക്ക് പരിചയമുണ്ടാകാനിടയില്ല.രാജ്യത്ത് എന്തൊക്കെ നടക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ അജ്ഞരായിരിക്കും.ക്രിക്കറ്റിലും,മത്സരപരീക്ഷകളിലും ,അടിപൊളിസിനിമകളിലും മാത്രമൊതുങ്ങുന്ന ഇവര്‍ പൂര്‍ണ്ണമായും സാമൂഹിക നിരക്ഷരരാണു.

മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായിട്ടും ഇവരില്‍ നല്ലൊരുശതമാനം പേര് എന്റ്രന്‍സ് പരീക്ഷയില്‍ പിന്നറ്റത്തേക്കു പുറം തള്ളപ്പെടുന്നു.ഇവര്‍ ബുദ്ധിശക്തിയും വൈദഗ്ദ്ധ്യവും കുറഞ്ഞവരും,അതു ആവശ്യമായ ഒരു മേഖലക്കും അനുയോജ്യരുമല്ല.ഇവരാണ് എന്‍ ആര്‍ ഐ –മാനേജ്മെന്റ് ക്വാട്ടകളിലൂടെ സ്വാശ്രയ മെഡിക്കല് കോലേജുകളില്‍ പഠിച്ച് ഡോക്റ്റര്‍മാരാകുന്നതില്‍ ബഹുഭൂരിപക്ഷവും.എന്‍ ആര്‍ ഐ സീറ്റില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്ന ഒരു കുട്ടിയെ എം ഡിക്കാരനാക്കി പുറത്തിറക്കാന്‍ ഇപ്പോഴത്തെ കണക്കനുസ്സരിച്ച് ഒരു കോടിയോളം രൂപ ചെലവു വരും.മാനേജ്മെന്റ് സീറ്റില്‍ ഒരു സ്പെഷ്യലിസ്റ്റ് ഡോക്റ്ററുടെ നിര്‍മാണച്ചെലവ് 60ലക്ഷത്തിലേറെ രൂപയാണു.ജെനറല്‍ മെരിറ്റിലേതല്ലാതുള്ള മെഡിക്കല്‍ പഠനം ഏറെ ചെലവേറിയതാണ്.

ഇങ്ങനെ പഠിച്ചിറങ്ങുന്നവര്‍ 5 വര്‍ഷങ്ങള്‍ക്കപ്പുറം കോട്ടിട്ട് ചികിത്സക്കിറങ്ങുകയാണ്.ഇവര്‍ക്കായി അതിനോടകം നൂറുകണക്കിനു മള്‍ട്ടി-സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉയരും.മെഡിക്കല്‍ ടൂറിസമെന്നോ മറ്റോ പറഞ്ഞ് അധികൃതര്‍ അതിനുവേണ്ട സര്‍വ ഒത്താശകളും ചെയ്തു കൊടുക്കും.അതിനിടയില്‍ അവശേഷിച്ച പൊതുജനാരോഗ്യകേന്ദ്രങ്ങളും ഊര്‍ദ്ധശ്വാസം വലിക്കും.പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന നമ്മുടെ ധര്‍മാശുപത്രികള്‍ ക്രമേണ തകര്‍ന്നടിയും.

ഈകുറിപ്പെഴുതുന്നയാളും,മാധ്യമസമൂഹവും,ഭരണാധികാരികളും,ജനപ്രതിനിധികളും ,ഇടത്തട്ടുകാരും ഈ ധര്‍മ്മാശുപത്രികളില്‍ ഒരിക്കല്‍ പോലും പോകുന്നവരല്ല.കാശുള്ളവര്‍ക്കു സ്വകാര്യമേഖലയിലെ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികള്‍ മതി.അതിനാല്‍ ഈ ധര്‍മ്മാശുപത്രികള്‍ തകര്‍ന്നടിഞ്ഞാല്‍ നമുക്കെന്തു ചേതം?

പക്ഷേ, ചേതമുണ്ടാ‍കേണ്ടത് ,ഈ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റുകളായെത്തുന്ന ഈ ന്യൂ ജനറേഷന്‍ ഡോക്റ്റര്‍മാരുടെ തനിനിറം അറിയുമ്പോളാണ്.ജീവനില്‍ കൊതിയുള്ളവര്‍ക്ക് അത് അന്വേഷിച്ചേ തീരൂ.സ്വന്തം ആയുസ്സിന്റെ കാര്യമായതിനാല്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ഇനി ഉപന്യസിക്കേണ്ടതില്ല.

ചോദ്യം വളരെ ലളിതമാണു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍ ആര്‍ ഐ –മാനേജ്മെന്റ് സീറ്റുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്റ്റര്‍മാരുടെ അടുത്ത് എന്തുറപ്പിലാണ് നിങ്ങള്‍ ചികിത്സക്കു പോകുന്നത്?

ഇപ്പൊള്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണമെടുത്തു പഠിച്ചിറങ്ങിയ ഡോക്റ്റര്‍മാര്‍ തങ്ങളുടെ പ്രാഥമിക കറ്ത്തവ്യങ്ങള്‍ പോലും മറന്നു സമരപാതയിലാണ്.നിറ്ബന്ധിത ഗ്രാമീണ സേവനത്തിനുള്ള നിയമം കാറ്റില്‍ പറത്തി,വന്‍ തുക വാഗ്ദാനം ചെയ്യുന്ന കഴുതറപ്പന്‍ ആശുപത്രികളില്‍ ജോലിചെയ്യാനാണു പുതു ഡോക്റ്റര്‍മാര്‍ക്കു താല്പര്യം.

മെഡിക്കല്‍ സംഘടനാസമ്മേളനത്തിനു കൈഅയച്ച്
സംഭാവനചെയ്തവരെ കൈവിട്ടു സഹയിക്കുന്നതാണു തങ്ങളുടെ കടമയെന്നു വിശ്വസിക്കുന്ന ഡോക്റ്റര്‍മാരുടെ നാടാണിത്.റേഷനരി വാങ്ങാന്‍ പോലും പാങ്ങില്ലാത്തവരുടെ കയ്യില്‍ നിന്ന് കൈക്കൂലി എണ്ണിവാങ്ങുന്ന ഡോക്റ്റര്‍മാരെ വിജിലന്‍സ് പിടികൂടുന്ന വാര്‍ത്തകള്‍ പത്രങ്ങളിലെ സ്ഥിരം പംക്തിയാണിന്ന്.

മെഡിക്കല്‍ കമ്പനിക്കാരുടെ കയ്യില്‍ നിന്നും ടി വി യും ഫ്രിഡ്ജും കാറും മുതല്‍ മക്കളുടെ അഡ്മിഷനുള്ള തലവരിപ്പണം വരെ മനസ്സാക്ഷിക്കുത്തില്ലാതെ വാങ്ങി,അനാവശ്യമരുന്നുകള്‍ അടിച്ചേല്‍പ്പിക്കുന്നവരാണ് നമ്മുടെ ഡോക്റ്റര്‍മാരില്‍ ഭൂരിപക്ഷവും.

അമേരിക്കയില്‍ പോലും അതാണ് സ്ഥിതി. വേണ്ടാത്ത മരുന്നുകള്‍ എഴുതിക്കാന്‍ അവിടെ പ്രതിവര്‍ഷം ഡോക്റ്ററൊന്നിനു 13000 ഡോളര്‍ വീതമാണു മരുന്നുകമ്പനികള്‍ ചെലവഴിക്കുന്നത്.അടുത്തിടെ അമേരിക്കന്‍ സെനറ്റില്‍ ഇതിനു തടയിടുന്ന ഒരു ബില്ല് അവതരിപ്പിക്കപ്പെട്ടു.പ്രതിവര്‍ഷം 10 കോടി ഡോളറിലധികം വിറ്റുവരവുള്ള എല്ലാ മരുന്നു കമ്പനികളും തങ്ങള്‍ ഡോക്റ്റര്‍മാര്‍ക്കു നല്‍കുന്ന പണത്തിന്റെ കണക്ക് പ്രഖ്യാപിക്കണം എന്നാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.

അമേരിക്കയെക്കാള്‍ പരിതാപകരമാണു നമ്മുടെ ഡോക്റ്റര്‍മാരുടെ ധാര്‍മിക നിലവാരം.ഇവരില്‍ ബഹുഭൂരിപക്ഷവും പൊതുജനങ്ങളുടെ പണം ഉപയോഗപ്പെടുത്തി പഠിച്ച് ഡോക്റ്റര്‍മാരായവരാണെന്ന് ഓര്‍ക്കണം.സത്യധര്‍മ്മാദികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയും,സാമൂഹികാന്തരീക്ഷവും ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നു.
എന്നിട്ടും,കൈക്കൂലി എണ്ണി വാങ്ങാനും,കണ്‍സല്‍ട്ടേഷന് സമയം കഴിഞ്ഞും,അവധിദിവസ്സങ്ങളിലും ഫോണ്‍പോലുമെടുക്കാതെ വീടിനകത്തോ ക്ലബ്ബുകളിലോ അടച്ചിരിക്കാനും,അശരണരോടും അഗതികളോടും നിഷ്കരുണം പെരുമാറാനും ഇവര്‍ക്കാകുന്നു.
അപ്പോള്‍ പൂര്‍ണ്ണമായും സാമൂഹികനിരക്ഷരരും,ലക്ഷങ്ങള്‍ മുതലിറക്കി നിര്‍മിച്ചെടുക്കപ്പെട്ടവരുമായ ഈ സ്വാശ്രയകോളേജ് ഡോക്റ്റര്‍മാര്‍ പുറത്തിറങ്ങുമ്പോഴോ?

അവരുടെ ഇരകളാകാന്‍ പോകുന്നത് കേളനും ചാത്തനുമൊന്നുമല്ല. പാവങ്ങള്!അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോളും.പൊതു മേഖല തകര്‍ന്നടിയുമ്പോള്,ഒരുപക്ഷേ,നാട്ടുവൈദ്യത്തിലേക്കോ,പ്രകൃതിജീവനത്തിലേക്കോ അവര്‍ തിരിച്ചു പോയേക്കും.സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പാരമ്പര്യ ചികിത്സാവിധികള്‍ അവരുടെ ആയുരാരോഗ്യം സംരക്ഷിച്ചുകൊള്ളും.


വിലകൂടിയ ജീവിതം ആസ്വദിച്ച് ജീവിക്കാന്‍ കാംക്ഷിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഈ കുറിപ്പ്.അവരാണല്ലോ കുഞ്ചികസ്ഥാനങ്ങളില്‍ വിളയാടൂന്നവര്‍.

നിങ്ങളാണ് ഈ പുതു ഡോക്റ്റര്‍മാരുടെ ഇരകള്‍.

ഇത് സ്വയംകൃതാനര്‍ഥം.അനുഭവിച്ചുകൊള്ളുക!.

Tuesday 13 November 2007

ആ ശ്രേഷ്ഠ ബ്രാഹ്മണര് ആര്?

ഗുരുവായൂരില്‍ 108 ബ്രാഹ്മണര്‍ക്ക് കാല്‍ കഴുകിച്ച് ഊട്ട് നടത്തണമെന്നാണ്‍ അഷ്ഠമംഗലപ്രശ്നത്തില്‍ കണ്ട പരിഹാരക്രിയകളിലൊന്നു.
ദൈവകോപം ഉണ്ടാകാതിരിക്കാനും ആന ഇടഞ്ഞു സ്വര്‍ണ്ണ കൊടിമരം കുത്തിമറിക്കാതിരിക്കാനും സര്‍വജനങ്ങള്‍ക്കും കൃപാകടാക്ഷങ്ങള്‍ കിട്ടാനും ബ്രാഹ്മണരുടെ കാല്‍ കഴുകി തുടച്ചു,അവര്‍ക്ക് മൃഷ്ഠാന്ന സദ്യയും കൊടുത്ത് നാമജപവും നടത്തിക്കണമെന്നു കവടി നിരത്തി ധ്യാനിച്ചും ,ഹരിച്ചും ഗുണിച്ചും പ്രശ്നപരിഹാരമാര്‍ഗ്ഗം കണ്ടെത്തിയ ദൈവജ്ഞര്‍,പക്ഷേ,ഈ 108 ശ്രേഷ്ഠര്‍ ആരാണന്ന് മാത്രം പുറത്ത് പറഞ്ഞിട്ടില്ല.
സാത്വിക ജീവിതം നയിക്കുന്നവരും, ഭക്തശിരോമണികളുമൊക്കെയായ ഈ മഹാത്മാക്കളുടെ ഗണതില്‍ ഫ്ലാറ്റ്-ഫെയിം കണ്ഠരര്‍ മോഹനരരിനെപ്പോലെ എല്ലാം തികഞ്ഞവരും ഉണ്ടാകുമോ?
ആചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം തുടരാനായി ,തലമുറ-തലമുറ കൈമാറി തന്ത്രി സ്ഥാനവും,മേല്‍ ശാന്തി-കീഴ് ശാന്തിയടക്കമുള്ള താക്കോല്‍ സ്ഥാനങ്ങളും കൈയടക്കിവെച്ചു അനുഭവിക്കുന്ന ചേന്നാസ് മനയിലേയും ശുകപുരം പെരുമനം ഗ്രാമങ്ങളിളെയും താഴമണ്‍ മഠത്തിലേയും ഒന്നാംതരം ബ്രാഹ്മണര്‍ക്കു മാത്രം കാല്‍കഴുകിച്ചൂട്ട് നടത്തുമായിരിക്കും.
മറ്റൊരു ബ്രാഹ്മണനേയും ഗുരുവായൂരില്‍ അടുപ്പിക്കാതതിനാലും അതു ആചാരവിരുദ്ധമായതിനാലും മറ്റാളുകളെ ഊട്ടിയാല്‍ ഭഗവാന്‍ കോപം വരും.അതിനാല്‍ ഈ ഗണത്തില്‍ പെടുന്നവരായ സദ്ഗുണസമ്പന്നരായ 108 ബ്രാഹ്മണരെ മാത്രം കാല്‍ കഴുകി ഊട്ടുക.
ദേവസ്വം മന്ത്രി ജി സുധാകരനെകൊണ്ടുതന്നെ ഈ പരിഹാരക്രിയ ചെയ്യിക്കുന്നതാണു അത്യുത്തമം.അങ്ങിനെ ദൈവഞ്ജര്‍ക്ക് ഇനിയും കല്‍പ്പിക്കാവുന്നതേയുള്ളു.അരെക്കൊണ്ടു ബ്രാഹ്മണരുടെ കാല്‍ കഴുകിക്കുന്നതാണ്‍ ഭഗവാനിഷ്ഠം എന്നുകൂടി ഉടന്‍ അരുളി ചെയ്യണം.പരിഹാരക്രിയകള്‍ മംഗളകരമാകണമെങ്കില്‍ എല്ലാറ്റിനും പൂര്‍ണ്ണത വേണം.
ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത് ദേവനു അനിഷ്ടമുണ്ടാക്കുമെന്നു പ്രശ്നത്തില്‍ തെളിഞ്ഞുകണ്ടു.അതിനാല്‍ 20 വര്‍ഷം മുന്‍പു സ്വാമി ആനന്ദതീര്‍ഥന്‍ മുറജപസമരം നടത്തി, തല്ലു കൊണ്ടു, നിര്‍ത്തിച്ച ബ്രാഹ്മണര്‍ക്കു മാത്രമായുള്ള നേര്‍ച്ചസദ്യയും ഉടന്‍ പുനരാരംഭിക്കണം.ഇല്ലെങ്കില്‍ ആന്‍ ഇടഞ്ഞു കൊടി മരം കുത്തിമറിച്ചാലോ?
5 വര്‍ഷം മുന്‍പു തിരുവിതാംകൂറ് ദേവസ്വംബോര്‍ഡിന്നു കീഴിലുള്ള മലയാലപ്പുഴ ക്ഷേത്രത്തില്‍ ശതകോടി അര്‍ച്ചന നടത്തിയപ്പോള്‍ 2500 ബ്രാഹ്മണര്‍ക്കു പുതു വസ്ത്രം നല്‍കി ദിവസവും സദ്യ ഊട്ടിയിരുന്നു.അന്നു മാര്‍ക്സിസ്റ്റ് സഹയാത്രികനായ ഡോ എന്‍ ബാബുവായിരുന്നു,പ്രസിഡന്റ്.ഇവിടെയും പ്രസിഡന്റ് സഖാവാണു.
ചുരീദാറണിഞ്ഞ സ്ത്രീകളെ കാണുന്നത് ദേവനു അനിഷ്ടമുണ്ടാക്കുന്നതായി ദൈവഞ്ജര്‍ കല്‍പ്പിച്ചതിനാല്‍ ബോര്‍ഡ് മുന്‍ തീരുമാനം പിന്‍ വലിച്ച് മാപ്പിരക്കണം.
8 പതിറ്റാണ്ട് മുന്‍പ് ആരെങ്കിലും പ്രശ്നം വെച്ച് ദേവന്റെ വസ്ത്രസങ്കല്‍പ്പത്തെ പറ്റി തിരക്കിയിരുന്നെങ്കില്‍ സ്ത്രീകള്‍ അരക്കുമീതെ ഒന്നുമിടാതെ വരുന്നതാണ്‍ തനിക്കു പ്രിയം എന്നു ഭഗവാന്‍ കല്‍പ്പിച്ചതായി പറയുമായിരുന്നു;തീര്‍ച്ച.
സ്വാതന്ത്ര്യം കിട്ടി പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‍ കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ നായര്‍ സ്ത്രീകള്‍ക്കു പോലും ബ്ലവ്സിട്ട് പ്രവേശിക്കാന്‍ അനുമതികിട്ടിയതു.
ക്ഷേത്രപ്രവേശന വിളംബരം കാരണം ക്ഷേത്ര ചൈതന്യതിനു ക്ഷതമുണ്ടായതായി ചേന്നാസ് തിരുമേനി പറഞ്ഞിട്ടുണ്ട്.അതിനാല്‍ “വൃത്തിയും ശുദ്ധിയുമില്ലാത്ത” ഇവറ്റകളെ അമ്പലതില്‍ കയറ്റുന്നതും ഉടനടി നിരോധിക്കുക.
സുപ്രീം കോടതി വിധിച്ചിടു പോലും ശ്രീകോവിലുകള്‍ക്കകത്ത് പുരോഹിതരായും,എന്തിനു പുറം ജോലിക്കു പോലും,അധസ്ഥിതരെ കയറ്റാത്തവര്‍ എങ്ങനെ ഇതു ഇഷ്ടപ്പെടും?
ഇനി ദൈവഞ്ജരോടു ഒരു എളിയ സംശയം കൂടി ഉണര്‍തിക്കാനുണ്ടു.
പുറം പോലെ അകവും പരിശുദ്ധമായിരിക്കേണ്ടേ?ഇക്കാലത്തെ സ്ത്രീകള്‍ അകത്തിടുന്ന വസ്ത്രങ്ങള്‍ വല്ലതും കേരളീയ പാരമ്പര്യത്തിനും സംസ്കാരത്തിനും നിരക്കുന്നവയാണോ?വനിതയിലും ഗൃഹലക്ഷ്മിയിലുമൊക്കെ വരുന്ന സീ-ത്രൂ അടിവസ്ത്രങ്ങള്‍ കണ്ടാല്‍ ഏതു ദേവനാണ്‍ കോപമിളകാത്തതു?
അതിനാല്‍ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുന്ന സര്‍വഭക്തകളും തനി കേരളീയ പാരമ്പര്യ വസ്ത്രങ്ങളും അവക്കിണങ്ങുന്ന തരത്തിലുള്ള നാടന്‍ അടിയുടുപ്പുകളും ധരിക്കേണ്ടതാകുന്നു.ഫാഷന്‍ അടി വസ്ത്രങ്ങളണിഞ്ഞ് ക്ഷേത്രാചാരങ്ങള്‍ തെറ്റിച്ചാല്‍ ഭഗവാന്‍ കോപിക്കും.അനിഷ്ടമുണ്ടാകും.ആന ഇടയും.
അതിനാല്‍ അകത്തേയും പുറത്തേയും വസ്ത്രങ്ങള്‍ ഒന്നുപോലെ പാരമ്പര്യബദ്ധമായിരിക്കണം.
ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.

Saturday 3 November 2007

GREENRADIO PODCASTS

HOW TO LISTEN

1.CLICK ON THE SCREEN TO ACTIVATE IT.(IF NO SCREEN IS SEEN PLEASE DOWNLOAD ADOBE FLASH PLAYER/DIRECT-X/ACTIVE-X ,WHICH ARE AVAILABLE FREE).

2.THEN TABULAR WINDOWS APPEAR,ALONG WITH THE TITLE OF THE PODCASTS

3.PLACE THE CURSOR ON THE PODCAST YOU WANT TO LISTEN AND DOUBLE CLICK .THEN BLUE COLOUR APPEARS ON THE BOTTOM BAR.DOUBLE CLICK THERE TO LISTEN TOTHE PROGRAMME.

4.IF YOU ARE HAVING A DIAL- UP CONNECTION , SMOOTH LISTENING MAY BE INTERRUPTED.

5.PROGRAMMES CAN ALSO BE LISTENED TO AND DOWNLOADED DIRECTLY BY DOUBLE CLICKING THE GREENRADIO ICON ON THE RIGHT TOP OF THE BLOG.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍