ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday 30 August 2012

എന്തിനു ഈ ഉത്സവങ്ങള്‍?

"ആത്മാവ് നഷ്ടപ്പെട്ട മലയാളിക്കിനി ഓണമില്ല" എന്ന്  നാലു വര്‍ഷം മുന്‍പ് ഓണനാളില്‍ ഈ പംക്തിയില്‍ ഞാന്‍ എഴുതിയിരുന്നു.ഓണത്തിനു  കാളനോടൊപ്പം കാളയിറച്ചിയും വിളമ്പുന്നതിന്റെ സാംഗത്യത്തെക്കുറിച്ച്ച് കെ.ഇ.എന്‍ എഴുതുകയും പ്രസംഗിക്കുക്കയും ചെയ്തിരുന്നതും ഓര്‍ക്കുന്നുണ്ടാവുമെല്ലോ?
ഇപ്പോള്‍ ഓണത്തെക്കുറിച്ച് പിന്നെയും എഴുതുന്നത് നാളെ തിരുവോണം ആയതുകൊണ്ട് മാത്രമല്ല.ഏറെക്കാലത്തിനു ശേഷമാണൂ വിശുദ്ധറംസാനു നടുവിലല്ലാതെ ഓണം വരുന്നത്.ഇത്തവണ എല്ലാ മുസ്ലീംങ്ങളും ഓണം ആഘോഷിക്കുമോ?
-ചിലരെങ്കിലും ഇത് ഉറ്റുനോക്കുന്നുണ്ട്.അതിനു വഴിതെളിച്ചത് എം.ഇ.എസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനമായിരുന്നു:മുസ്ലീംങ്ങള്‍  ഓണാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ ആഞ്ഞ്ടിച്ച്കൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവനക്ക് വലിയ സാമൂഹികപ്രാധാന്യമാണുള്ളത്.പക്ഷേ,എന്തുകൊണ്ടോ പൊതുസമൂഹം അത് തിരിച്ച്റിയുകയോ അര്‍ഹിക്കും വിധം ചര്‍ച്ച് നടത്തുകയോ ചെയ്തില്ല.ഓണം മുസ്ലീംങ്ങള്ക്ക് ഹറാമല്ലാത്ത്തിനാല്‍ എം.ഇ.എസിന്റെ ആഭിമുഖ്യത്തില്‍ തങ്ങള്‍ അത് ആഘോഷിക്കുമെന്ന പ്രഖ്യാപനം മതത്തിന്റെ പരിവൃത്തത്തിനുമപ്പുറത്തേക്ക് നീളുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച് കഴിഞ്ഞു.
ഈയടൂത്തകാലത്തായി പൊതുവേദികളില്‍ ചിലരുടെ മതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും  വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും വലിയൊരുവിഭാഗം ജനങ്ങളില്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റുദ്ധാരണകള്‍ പരത്തുകയും ചെയ്തിട്ടുണ്ട്.പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ നിലവിളക്ക് കൊളുത്തുക,പൂമാലസ്വീകരിക്കുക,പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുക തുടങ്ങിയവ അനിവാര്യമായിവരും.അവയ്ക്ക് നേരെ തങ്ങളുടെ മതവിശ്വാസത്തിന്റെ പേരില്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ മതയാഥാസ്ഥിതികരും മൗലികവാദികളുമാണു തങ്ങളെന്ന അപകടകരമായ സന്ദേശമാണൂ നല്‍കുന്നത്.
 ഈ പശ്ചാത്തലത്തില്‍ കെ.ടി.ജെലീല്‍ എം.എല്‍.ഏ ആഗസ്റ്റ് ൨൭ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ അതിശക്തമായ ലേഖനം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു.അത് ഓരോ മുസ്ലീമും മനസിരുത്തി വായിക്കേണ്ടതും ചര്‍ച്ച് ചെയ്യേണ്ടതുമാണു .ഒരു മതേതര സമൂഹത്തില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ മാത്രം വിശ്വാസപ്രമാണങ്ങള്‍ അണൂവിട വ്യത്യാസമില്ലാതെ എവിടെയും പാലിക്കപ്പെടണമെന്ന് ശഠിക്കുന്നതിന്റെ യുക്തിയെന്ത്?ഭൗതികവാദികളും നാസ്തികരുമായ കമ്യൂണിസ്റ്റുകാരുടെയും ആന്റണിയെപ്പോലുള്ള കോണ്‍ഗ്രസുകാരുടെയും ഒപ്പം അധികാരം പങ്കിടാമെങ്കില്‍ എന്തിനു ,ഇപ്പോള്‍ നിലവിളക്ക് കൊളിത്തില്ലെന്നും ഹാരമിടില്ലെന്നും മറ്റുമുള്ള ദുര്‍വാശി കാട്ടുന്നു?ഇതെല്ലാം ഹൈന്ദവമതവിശ്വാസത്തിന്റെ ഭാഗമാണന്നും അവ ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കുകയാണെന്നുമുള്ള തെറ്റുദ്ധാരണയോ അതിവായനയോ ആകണം അതിന്‍ അവരെ പ്രേരിപ്പിച്ചത്.ചില ഹൈന്ദവ തീവ്രവാദ സംഘടനകള്‍ അങ്ങനെ ഒരു ആശയപ്രപഞ്ചം സൃഷ്ടിച്ച് എല്ലാം ഹൈന്ദവവത്കരിക്കാന്‍ ശ്രമിക്കുന്നുണട്.
നാടിന്റെ സംസ്കാരവും പാരമ്പര്യവും ബഹുസ്വരതയില്‍ അധിഷ്ഠിതമാണെന്നും അതിനു എല്ലാ ജനവിഭാഗങ്ങളുടേയും സ്വത്വവുമായി ബന്ധമുണ്ടെന്നും കര്‍മ്മത്തിലൂടെ തെളിയിക്കുകയാണു ചെയ്യേണ്ടത്.അല്ലാതെ മാറി നിന്ന് ഒറ്റപ്പെടുകയല്ല.കര്‍ണ്ണാടക സംഗീതവും കഥകളിയുംമോഹിനിയാട്ടവും കൂടിയാട്ടവും കൂത്തുമൊക്കെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സംഗീത-നൃത്ത രൂപങ്ങളാണ്‍.എന്തുകൊണ്ട് കലാമണ്ഡലം ഹൈദരലിയ്ക്ക് ശേഷം മുസ്ലീം സമുദായത്തില്‍ നിന്ന് ഈ രംഗത്ത് മഹാനായ ഒരു കലാകാരനോ കലാകാരിയോ ഉണ്ടായില്ല?
കലയേയും സംഗീതത്തേയും വരെ സങ്കുചിതമായ മതബോധത്തിന്റെ മഞ്ഞ്ക്കണ്ണുകളിലൂടെ മാത്രം കാണുന്ന അപകടകരമഅയ പ്രവണതയുടെ പരിണിതഫലമാണിത്.പണ്ഡിതഭാഷയെന്നും ദേവഭാഷയെന്നും അറിയപ്പെടുന്ന സംസ്കൃതത്തിനു നേരെയും അസഹിഷ്ണൂതയോടെ മുഖം തിരിച്ച് നില്‍ക്കുന്നതെന്തിനു?ആധുനിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ വന്‍ കുതിച്ചുചാട്ടം തന്നെ നടത്തി,ക്രിസ്ത്യന്‍ സമുദായത്തെ പിന്നിലാക്കിക്കൊണ്ട് മുന്നേറുന്നവര്‍ ഇത്തരം സങ്കുചിതബോധത്തിന്റെ ഇരകളാകരുത്.
മിക്കവാറും എല്ലാഉത്സവങ്ങളുടേയും ആരംഭം ഏതെങ്കിലും മതവുമായോ ജാതിയുമായോ ബന്ധപ്പെട്ടതാകും.പക്ഷേ,കാലാന്തരത്തില്‍ അവ എല്ലാ വിഭാഗക്കാരുടേയും പൊതു ആഘോഷങ്ങളായി മാറുന്നു.ക്രിസ്മസും ചെറിയപെരുന്നാളുംഓണവുമെല്ലാം അങ്ങനെ ദേശീയോല്‍സവങ്ങളായി മാറിയവയാണൂ.
ഓണം മലയാളിയുടെ ദേശീയൊല്സവമാണെങ്കിലും ഐതിഹ്യങ്ങള്‍ അതിന്റെ ഹൈന്ദവപാരമ്പര്യത്തെ അടിവരയിടുന്നതാണു.പക്ഷേ,മാവേലിനാട് എന്നത് തികച്ചും സോഷ്യലിസ്റ്റായ ഒരു ഭരണക്രമമാണൂ;രാഷ്ട്രീയവ്യവസ്ഥയാണൂ.അതാണൂ ഓണത്തിന്റെ കാലിക പ്രസക്തിയും പ്രാധാന്യവും.അതില്‍ നിന്ന് ചിലവിഭാഗം ക്രിസ്ത്യാനികളും മുസ്ലീംങ്ങളും മാറിനില്‍ക്കുന്നത് ജനാധിപത്യ,മതേതരപാരമ്പര്യത്തിനു ഒട്ടും ചേര്‍ന്നതല്ല.വിദ്യാരംഭ നാളില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ പുരോഹിതര്‍ ശ്രീയേശൂ വിജയം എന്ന് എഴുതിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്നില്ലേ?പാതിരിമാര്‍ ശാസ്ത്രീയസംഗീവും കഥകളിയും അഭ്യസിച്ച് ക്രൈസ്തവമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നില്ലേ?
ഇനി ഒപ്പനയും മാപ്പിളകലകളും ഓണാഘോഷവേദികളില്‍ നിറഞ്ഞുനില്‍ക്കട്ടെ.ഇഫ്താര്‍പാര്‍ട്ടികളിലൂടെ മറ്റു ജനസമൂഹങ്ങളുമായി കൂടുതല്‍ അടുക്കാനും ഇടപഴകാനും ആശയവിനിമയം നടത്താനും കഴിഞ്ഞ ജനസമൂഹം എന്തിനാണൂ ഇനിയും ഓണത്തിനു നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്നത്?തങ്ങളുടെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്‍ടു തന്നെ മറ്റു ജനസമൂഹങ്ങളുമായി അന്തസ്സോടെ ഇടപെടാനും സമ്വദിക്കാനും കഴിയുമ്പോള്‍ എതിനാണൂ സങ്കുചിതത്വത്തിന്റെ ഇരുട്ടുമുറികളിലേക്ക് സ്വയം പിന്വാങ്ങിനില്‍ക്കുന്നത്?
തിരുവോണതിനു വിഭവസമൃദ്ധമായ സദ്യയൊരുക്കുമ്പോള്‍ ഇലയില്‍ മാംസം വിളമ്പുന്നതിനെക്കുറിച്ച് തെക്കന്‍ കേരളാത്തിലുള്ളവര്‍ക്ക് ചിന്തിക്കാനേ കഴിയില്ല.പക്ഷേ വടക്കന്‍ കേരളത്തിലെ മിക്കഭാഗങ്ങളിലും ഓണസദ്യക്ക് മീനും കോഴിയുമൊക്കെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ്‍.ഓണത്തിന്റെ മതേതരമായ പരിണാമത്തിന്റെ ഫലമാണത്.അതുകൊണ്ടുതന്നെ ഇടുങ്ങിയ മതചിന്തകള്‍ മാറ്റിവെച്ച് എല്ലാവരും ഓണം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ ആഘോഷിക്കട്ടെ-സദ്യയില്‍ കാളനും ഓലനും കാളയിറച്ചിയും ആട്ടിറച്ചിയും വിളമ്പട്ടെ.അതിനുള്ള  ഹൃദയവിശാലതയും ആത്മാര്‍ത്ഥതയുമുള്ളവര്‍ക്ക് ഓണമെന്നല്ല ഏത് ഉത്സവവും സാഘോഷം കൊണ്ടാടാന്‍ കഴിയും.അതിനു ഏവര്‍ക്കും കഴിയട്ടെ.
എന്തിനു ഈ ഉത്സവങ്ങള്‍?

Wednesday 15 August 2012

മാഡം കാമ:ചരിത്രത്താളുകളിൽ നിന്ന് മായുന്ന ഒരു ഏട്          

                                     മാഡം കാമ:ചരിത്രത്താളുകളിൽ നിന്ന് മായുന്ന ഒരു ഏട്                                                                                                                                                                                                                                                                                                                                  ന്ത്യ സ്വാതന്ത്ര്യത്തിന്റെ അറുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ,ചരിത്രം വിസ്മരിക്കാൻ ശ്രമിക്കുന്ന ഒരു വനിതയെ ഓർമ്മവരുന്നു- നമ്മുടെ ത്രിവര്‍ണ്ണ പതാക പൊതു വേദിയില്‍ ആദ്യമായി ഉയര്‍ത്തിയത് മാഡം കാമയായിരുന്നു. 1907 ആഗസ്റ്റ് 18ന് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാർട്ട് പട്ടണത്തില്‍ നടന്ന സോഷ്യലിസ്റ്റ്കാരുടെ മഹാസമ്മേളനത്തിലാണ് ഈ ധീരവനിത മൂവര്‍ണ്ണക്കൊടി കൈയ്യിലേന്തി ഇങ്ങനെ പ്രഖ്യാപിച്ചത് “ഇത് സ്വതന്ത്രേന്ത്യയുടെ പതാകയാണ്. എണ്ണമറ്റ ദേശാഭിമാനികളുടെ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഈ പതാകയെ അഭിവാദ്യം  ചെയ്യുവിന്‍”. എന്നിട്ട് അവര്‍ മൂവര്‍ണ്ണക്കൊടി കൈയ്യിലുയര്‍ത്തിപ്പിടിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികള്‍ “ഇന്ത്യ നെടുനാള്‍ വാഴട്ടെ” എന്ന മുദ്രാവാക്യത്തോടെ പതാകയെ അഭിവാദ്യം ചെയ്തു.                                                                                                                                                                  ആ  പതാകയിലെ ,മഞ്ഞ,ചുവപ്പ് നിറങ്ങൾ യഥാക്രമം ഇസ്ലാം,ഹിന്ദു,ബുദ്ധമതങ്ങളെ പ്രതിനിധീകരിക്കുന്നു.താമരകൾ ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളേയും.1914ൽ ഈ പതാകയെ ഇന്ത്യൻ ഇൻഡിപൻഡസ് കമ്മിറ്റി അംഗീകരിച്ചു.കാമ സ്റ്റട്ഗാർട്ടിലുയർത്തിയ ആ പതാക ഇന്നും പുനയിലെ മറാത്താ-കേസരി ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടു.
1931-ലെ കറാച്ചി സമ്മേളനത്തില്‍ വച്ചാണ് ത്രിവര്‍ണ്ണപതാകയെ കോണ്‍ഗ്രസ് അംഗീകരിച്ചത്. അതിന് 24 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ ദേശീയ പതാകയുടെ അതേ മാതൃതയിലുള്ള ത്രിവര്‍ണ്ണപതാക മാഡം കാമ വിദേശമണ്ണില്‍ ഉയര്‍ത്തിയതെന്ന് ഓര്‍ക്കുക.
35 വര്‍ഷം ലണ്ടനിലും പാരീസിലും താമസിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പടവെട്ടിയ ധീര വിപ്ലവകാരിയായിരുന്നു മാഡം കാമ. എവിടെ പോകുമ്പോഴും ത്രിവര്‍ണ്ണ പതാക അവരുടെ കൈയിലുണ്ടാകും. 
മാഡം കാമയുടെ സ്വദേശം മുംബൈയായിരുന്നു. ധനികനായ ഒരു പാര്‍സിയുടെ മകളായിരുന്നു അവര്‍. യഥാര്‍ത്ഥ പേര് ഭികൈജി കാമ. റസ്റ്റം കെ.ആര്‍ കാമ എന്ന അഭിഭാഷകന്റെ ഭാര്യയായതോടെ മാഡം കാമ എന്ന് അറിയപ്പെട്ടു തുടങ്ങി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ സാമൂ ഹികസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മാഡം കാമയുടെ ജീവിതം മാറ്റിമറിച്ചത് 1896-ല്‍ മുംബൈയില്‍ പടര്‍ന്നു പിടിച്ച പ്ലേഗായിരുന്നു. ആയിരക്കണക്കിനാളുകള്‍ ഈ പകര്‍ച്ചവ്യാധിക്കിരയായി. സ്വന്തം ആരോഗ്യം പോലും അവഗണിച്ചുകൊണ്ട് മാഡം കാമ രോഗികളെ പരിചരിക്കുന്നതില്‍ വ്യാപൃതയായി. അവരെയും രോഗം ബാധിച്ചു. 1901-ല്‍ തകര്‍ന്ന ആരോഗ്യം വീണ്ടെടുക്കാന്‍ വിദഗ്ദ്ധചികിത്സക്കായി കാമ ഇംഗ്ലണ്ടിലേക്ക് പോയി.
പിന്നെ അവര്‍ മടങ്ങിവന്നത് നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം. സ്വന്തം മണ്ണില്‍ കിടന്നു മരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവസാനം അവരെ അനുവദിക്കുകയായിരുന്നു. 1936 ആഗസ്റ്റ് 13നു അവര്‍ വിട ചൊല്ലി.
ലണ്ടനില്‍ ചികിത്സക്കു പോയ മാഡം കാമ, അസുഖമെല്ലാം ഭേദമായി പണ്ടേ നാട്ടിലേക്കു മടങ്ങിയേനേ. അതിനുള്ള തയ്യാറെടുപ്പെല്ലാം നടത്തിക്കഴിഞ്ഞ് ഒരു വൈകുന്നേരം ഹൈഡ്പാര്‍ക്കിലൂടെ ചുറ്റിക്കറങ്ങിയപ്പോഴാണ് അവരുടെ ജീവിതത്തിലെ വന്‍ വഴിത്തിരിവ് സംഭവിക്കുന്നത്. ഹൈഡ്പാര്‍ക്ക് സ്ഥിരം പ്രസംഗ വേദിയാണ്. ആര്‍ക്കും ഏതു വിഷയത്തെക്കുറിച്ചും പ്രസംഗിക്കാം. കേള്‍വിക്കാരേറെ ഉണ്ടാകും. കാമ ചെന്ന ദിവസം ശ്യാം ജി കൃഷ്ണവര്‍മ്മ എന്ന ഒരു ഇന്ത്യക്കാരന്‍ ഘോരഘോരം പ്രസംഗിക്കുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ചെയ്യുന്ന അതിക്രമങ്ങളാണ് വിഷയം. ആ തീപ്പൊരി പ്രസംഗം അവരെ ഇരുത്തി ചിന്തിപ്പിച്ചു. മാതൃരാജ്യത്തിന്റെ മോചനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ അവര്‍ തീരുമാനിച്ചു.കോൺഗ്രസിന്റെ ബിട്ടീഷ് കമ്മറ്റി പ്രസിഡന്റായ ദാദാഭായി നവറോജിയുമായി അവർ പരിചയപ്പെട്ടു.അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായാണു പൊതുജീവിതം തുടങ്ങിയത്. ഹൈഡ്പാര്‍ക്കില്‍ അവര്‍ പിന്നെ, പ്രസംഗകയായി. കൃഷ്ണവര്‍മ്മയോടൊപ്പം ഇംഗ്ലണ്ടിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.നവറോജി,സിങ്ങ് രവാഭായി റാണ,കൃഷ്ണവര്‍മ്മ എന്നിവരോടൊപ്പം ലണ്ടനിൽ അവർ ഹോം റൂൾ സൊസൈറ്റി സ്ഥാപിച്ചു.1905ൽ പാരീസ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചുകൊണ്ട് പ്രവർത്തനമണ്ഡലം ഫ്രാൻസിലേക്കും വ്യാപിപ്പിച്ചു.                                                                                                                                 ഇന്ത്യയിൽ നിരോധിക്കപ്പെട്ട ‘വന്ദേ മാതരം‘, ‘ തൽവാർ’ ഉൾപ്പെടെയുള്ള വിപ്ലവപ്രസിദ്ധീകരണങ്ങൾ അവർ വിദേശരാജ്യങ്ങളിൽ അച്ചടിച്ച് പ്രചരിപ്പിച്ചു.അവ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി വഴി ഇന്ത്യയിലെത്തിച്ചു.വിനായക് സവാക്കറുടെ അറസ്റ്റും ,കസ്റ്റഡിയിൽ നിന്നുള്ള രക്ഷപെടലുംകാരണം മാഡം കാമയുടെ ലണ്ടനിലെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയ സമയത്ത് ലെനിൻ അവരെ റഷ്യയിലേക്ക് ക്ഷണിച്ചിരുന്നതായി പറയപ്പെടുന്നു.ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസും ബ്രിട്ടനും സഖ്യകക്ഷി കളായിതീർന്നതോടെ ഫ്രാൻസിലെ ഇന്ത്യൻസ്വാതന്ത്യസമരപോരാളികൾ കടുത്തപ്രതിസന്ധിയി ലായി.കാമയും റാണയുമൊഴികെയുള്ളവർ രാജ്യം വിട്ടു.അവിടെതന്നെ പ്രവർത്തനം തുടർന്ന അവർ അറസ്റ്റു ചെയ്യപ്പെടുകയും മദ്ധ്യ ഫ്രാൻസ് പ്രവിശ്യയിലുള്ള വിച്ചിയിലെ ഒരു കമ്മ്യൂണിൽ തടവിലാക്കപ്പെടുകയും ചെയ്തു.                                                                                                                                          റാണയേയും കുടുംബത്തേയും കരീബിയൻ ദ്വീപായ മാർട്ടിനിക്കിലേക്കായിരുന്നു നാടുകടത്തിയത്.1917ൽ അവർ മോചിപ്പിക്കപ്പെടുവെങ്കിലും 1935വരെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പ്രവാസിയായികഴിഞ്ഞ് ഇന്ത്യൻ സ്വാതന്ത്യത്തിനുവേണ്ടി പൊരുതി.ആ വർഷം ആദ്യം അവർക്ക് പക്ഷാഘാതം പിടിപെട്ടതോടെആരോഗ്യനില തീരെ വഷളായി.തന്റെ നാളുകൾ എണ്ണപ്പെട്ടെന്ന് തോന്നിയതോടെ മാതൃരാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അവർ ബ്രിട്ടീഷ് സർക്കാരിനോട് അപേക്ഷിച്ചു.സർ കൊവാസി ജഹാങീറിനോടൊപ്പം സ്വന്തം മണ്ണിൽ മൂന്നര പതിറ്റാണ്ടിനുശേഷം കാലെടുത്ത് കുത്തിയ അവർ പിന്നെ അധികകാലം ജീവിച്ചില്ല.ഒൻപതു മാസങ്ങൾക്ക് ശേഷം,1936 ആഗസ്റ്റ് 13നു മാഡം കാമ ചരിത്രത്താളുകളിലേക്ക് പിൻ വാങ്ങി.തന്റെ സമ്പാദ്യത്തിന്റെ മുഖ്യപങ്കും അവർ അനാഥപെൺകുട്ടികൾക്കായി ബോംബെയിൽ സ്ഥാപിക്കപ്പെട്ട ഒരു ട്രസ്റ്റിനുവേണ്ടി സമർപ്പിച്ചു.                                                                                                                                                                                                                           സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ ഒരദ്ധ്യായമായിരുന്നു ആ ജീവിതം.പക്ഷേ,അത് ക്രമേണ വിസ്മൃതമായി.ഈ അവസരത്തിലെങ്കിലും നമുക്ക് മാഡം കാമയെക്കുറിച്ചോർക്കാം.

Sunday 5 August 2012

സൈബർ നിയമം:ഈ ചുടുചോര ആരും കാണുന്നില്ലേ?

                                                                                                                                                 മ്പ്യൂട്ടർ,മൊബൈൽ ഫോൺ,ഇന്റർനെറ്റ് തുടങ്ങിയ വിവര-വിജ്ഞാന-വ്യാപന സങ്കേതങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേന്ദ്രസർക്കാർ 2008ൽ പാസാക്കിയ നിയമം സൈബർലോകത്ത് എതിർശബ്ദങ്ങളെ ഞെരിച്ചുകൊല്ലാനുള്ള ഫാസിസ്റ്റ് ആയുധമായി എങ്ങനെയാണു മാറിയത്?                                                                                                                                                                                നിയമം നിലവിൽ വന്നയുടൻ അതിന്റെ ‘രുചി’അറിഞ്ഞയാളായിരുന്നു പ്രമുഖ ബ്ലോഗറായ ചിത്രകാരൻ എന്ന മുരളി. 2008 ഡിസംബറിൽ, കേരളത്തിലെ  സൈബർ പൊലീസ് ,ഒരു പക്ഷേ ഇന്ത്യയിലാലാദ്യമായി ,സൈബർലോകത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനു മേൽ ഈ നിയമം പ്രയോഗിച്ച് മറ്റുള്ളവർക്ക് ‘മാതൃക’ കാട്ടി.ചിത്രകാരൻ അറസ്റ്റു ചെയ്യപ്പെട്ടു.പരസ്യ ഏജൻസി നടത്തുന്ന അദ്ദേഹത്തിന്റെ കണ്ണൂരിലെ ഓഫീസിൽ നിന്നും ‘കുറ്റകൃത്യത്തിനു’ ഉപയോഗിച്ചതായി അരോപിക്കപ്പെട്ട കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അവർ പിടിച്ചെടുത്തുകൊണ്ടു പോയി.കേസിപ്പോഴും നടക്കുകയാണു.പിന്നീട്,സൈബർ പൊലീസിന്റെ തലപ്പത്ത് അവരോധിക്കപ്പെട്ട ടോമിൻ തച്ചങ്കരിയുടെ കാലത്ത് തേർവാഴ്ച്ചയായിരുന്നു.തമാശകളും കാർട്ടൂണുകളും  ഈ-മെയിലിൽ സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്തവർ വരെ നിർദാക്ഷിണ്യം കൈകാര്യം ചെയ്യപ്പെട്ടു.അങ്ങനെ ,കേരളത്തിൽ ‘സൈബർ കൊടും കുറ്റവാളികളുടെ’ എണ്ണം പെരുകി വന്നു.                                                                                             ബ്ലോഗിലോ,ഫേസ്ബുക്കിലോ ഏതെങ്കിലും രാഷ്ട്രീയ-മതനേതാവിനെയോ,സാമൂഹികാനാചാരത്തെയോ വിമർശിച്ചാൽ സൈബർപൊലീസ് ഒരു പക്ഷേ നിങ്ങളുടെ കതകിൽ മുട്ടിവിളിച്ചേക്കാം.അസഹിഷ്ണുതയും വൈര്യവും കൈമുതലാക്കിയ ചില രാഷ്ട്രീയ-മത നേതാക്കളും സംഘടനകളും ,പൊലീസുമായി ചേർന്ന് സൈബർലോകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണു.പരമ്പരാഗത മാദ്ധ്യമങ്ങളെ വരെ പിന്നിലാക്കി ബ്ലോഗുകളും സോഷ്യൽ നെറ്റ്വർക്കുകളും മാദ്ധ്യമലോകത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ,സിറ്റിസൺ ജേർണലിസത്തിന്റെ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നിരിക്കുമ്പോളാണു, ഈ ജനകീയവിപ്ലവത്തിനു നേരെ ഐ.ടി ആക്ട് എടുത്തുവീശുന്നത്.അതിനു ഒരു രക്തസാക്ഷി വരെയുണ്ടായി-തുറവൂരിലെ അഡ്വക്കേറ്റ് ഷൈൻ.ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ നിര നീളുകയാണു.                                                                                                                                     കൊടുങ്ങല്ലൂരിലെ ശിവപ്രസാദാണു ഒടുവിലത്തെ ഇര.ചെങ്ങന്നൂരിലെ ഭഗവതി എല്ലാമാസവും ഋതുമതി ആകുമത്രേ.അപ്പോൾ ഭക്തജനങ്ങൾ ‘തൃപ്പൂത്താറാട്ട്’ ഭക്ത്യാദരപൂർവ്വം നടത്തും.മനുഷ്യ സ്ത്രീകളെപ്പോലെ ക്ഷേത്രപതിഷ്ഠയും ഋതുമതിയാകുന്നതിന്റെ യുക്തി അന്വേഷിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിനു വൻപ്രതികരണങ്ങളാണുണ്ടായത്.ഇപ്പോൾ മുഖ്യധാരാമാദ്ധ്യമങ്ങളൊന്നും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും സാംഗത്യത്തേയോ യുക്തിയേയോകുറിച്ചുള്ള ഒരു ചർച്ചക്കും ഇടം കൊടുക്കില്ലെങ്കിലും സൈബർലോകത്ത് അങ്ങനെയല്ല.’രാജാവ് നഗ്നനാണെന്ന്’വിളിച്ചുപറയുന്നവരുടെ ഇടമാണത്.ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ട്.അവ മതഭ്രാന്തന്മാരേയും മൌലികവാദികളേയും വിറളിപിടിപ്പിക്കുക തന്നെ ചെയ്യും.തൃപ്പൂത്താറാട്ടിനെക്കുറിച്ചുള്ള ഫേസ്ബുക്ക് ചർച്ചകൾ വിശ്വാ സികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്രോപദേശക സമിതി നൽകിയ പരാതിയിന്മേലാണു സൈബർപൊലീസ് ശിവപ്രസാദിനു മേൽ ഐ.ടി നിയമം എടുത്തുപയോഗിച്ചത്.ഒപ്പം, ഭക്തജനങ്ങളുടെ വധഭീഷണിയുമുണ്ടു.മാതാ അമൃതാനന്ദമയിയെ വിമർശിച്ച് ഫേസ്ബുക്കിൽ എഴുതിയ ‘ടിന്റുമോനു’എതിരെയും ഈ ഭീകരനിയമം ഉപയോഗിച്ചിട്ടുണ്ടു.ആ പോസ്റ്റ് ഷെയർ ചെയ്ത ആയിരത്തോളം പേർക്കെതിരെയും സൈബർനിയമം അനുസരിച്ച്  പൊലീസ് കേസെടുത്തതായി ഒരു പ്രമുഖദിനപ്പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ടു.ഇങ്ങനെ പോയാൽ ഈ സൈറ്റുകൾ സന്ദർശിക്കുന്നവരേയും നാളെ ‘സൈബർ ഭീകരരാ’ക്കി പൊലീസ് പിടികൂടിയേക്കും.                                                               നവമാദ്ധ്യമങ്ങളേയും അവയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിമതശബ്ദങ്ങളേയും ചില മത-രാഷ്ട്രീയ നേതാക്കൾ വളരെയധികം ഭയപ്പെടുന്നു.അതുകൊണ്ടാകണം ബദ്ധവൈരികൾക്കു പോലും ഇക്കാര്യത്തിൽ അസാധാരണമായ ഐക്യമുള്ളത്.കുറ്റിപ്പുറം കെൽട്രോണിലെ ജീവനക്കാരനായ മൊയ്തു 2009ൽ അറസ്റ്റുചെയ്യപ്പെട്ടത് പിണറായി വിജയൻ സൈബർ പൊലീസിനു നൽകിയ ഒരു പരാതിയിന്മേലായിരുന്നു.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏൽ.ഡി.എഫിനേറ്റ പരാജയത്തെ പിണറായി വിശദീകരിക്കാൻ ശ്രമിക്കുന്നത്,ശ്രീനിവാസന്റെ പ്രശസ്ത സിനിമയായ  ‘സന്ദേശ’ത്തിലെ ശങ്കരാടിയുടെ ചില ഡയലോഗുകൾ ഉദ്ധരിച്ചാണെന്ന് ചിത്രീകരിച്ച ഒരു കാർട്ടൂൺ ഫോർവേഡ് ചെയ്ത ‘കുറ്റ’ത്തിനായിരുന്നു,മൊയ്തുവിനെ തച്ചങ്കരിപൊലീസ് സൈബർ കുറ്റവാളിയാക്കിയത്.അങ്ങ് ബംഗാളിൽ മമത ബാനർജി ചെയ്തുകൊണ്ടിരിക്കുന്നതും ഇതു തന്നെ.തനിക്കെതിരായ കാർട്ടൂൺ പ്രകരിപ്പിച്ചു എന്നാരോപിച്ചായിരുന്നു മമതയുടെ സൈബർ പൊലീസ് ജാദവ്പൂർ  സർവകലാശാലയിലെ പ്രൊഫസറായ അബികേശ് മുക്കർജിയേയും മറ്റും അറസ്റ്റു ചെയ്തത്.                                                                                                                                         ഇനി നമുക്ക് ചിത്രകാരന്റെ അറസ്റ്റിലേക്ക് തിരിച്ച് വരാം,2009 ജനുവരി 17നു ഈ ലേഖകൻ ‘ഒരു സൈബർ കൊടും ഭീകരൻ പിറക്കുന്നു’ എന്ന പേരിൽ “ദൃഷ്ടിദോഷം” ബ്ലോഗിൽ എഴുതിയ കുറിപ്പ് കൂടി വായിക്കുക:                                                                                                                                                                              "സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്നു എഴുതാന്‍ ലോകത്ത് ഒരു മാധ്യമേയുള്ളു-ബ്ലോഗ്.
ഈ നവമാദ്ധ്യമത്തിന്റെ ശക്തിയും ദൌര്‍ബല്യവും ഇതു തന്നെ.
(ചിത്രകാരന്‍ തന്റെ  പോസ്റ്റിലൂടെ വംശവൈരം ഉണ്ടാക്കുന്നു എന്നു സന്തോഷ് ജനാര്‍ദ്ദനന്‍ നല്‍കിയ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനതില്‍ കണ്ണൂര്‍ ടൌണ്‍ പോലീസ് IT Act-ലെ 67ആം വകുപ്പനുസ്സരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തു).ചിത്രകാരനു തന്റെ സ്വതസിദ്ധമായ ശൈലിയില്‍,ഇതേ പോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടു.ഭാഷ അരോചകമോ നികൃഷ്ടമോ ഒക്കെയായി പലര്‍ക്കും തോന്നാം.അത് ശൈലിയുടെ പ്രശ്നം.
-എ‍ന്താണിവിടെ ചിത്രകാരന്‍ ചര്‍ച്ച ചെയ്തത്?
ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാനോ,ദൈവങ്ങളെ അവമതിക്കാനോ കരുതിക്കൂട്ടി ശ്രമിച്ചതല്ലല്ലോ. ഇവിടെ വിഷയം സരസ്വതിയുടേതുള്‍പ്പെടെയുള്ള
ദൈവങ്ങളുടെ കലണ്ടര്‍ ചിത്രങ്ങളാണു:
“സത്യത്തില്‍, ഈ ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ കാലികമായി മാറ്റിവരക്കേണ്ട സമയമായിരിക്കുന്നു. ഷക്കീലയെപ്പോലെയോ, ഖുശ്ബുവിനെപ്പോലെയോ,നയന്‍സിനെപ്പോലെയോ മാദകമായ അകിടുള്ള സരസ്വതിയും, മഹാലക്ഷ്മിയും, പാര്‍വ്വതിയുമൊക്കെ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി ഭക്തരായ ചിത്രകാരന്മാര്‍ക്കും, ബ്രാഹ്മണര്‍ക്കും തോന്നേണ്ടതാണ്.”
ഇതാണു പ്രതിപാദ്യവിഷയം.
-ഇതിനുമപ്പുറമുള്ളത് അതിവായനയാകുന്നു.ദുഷ്ടലാക്കോടെയുള്ള ഈ അതിവായനയില്‍ നിന്നാണു ഈ പോസ്റ്റില്‍ മതവൈരവും മതസ്പര്‍ധയും ആരോപിക്കപ്പെടുന്നത്.
ദൈവത്തിന്റെ മാംസളമായ ശരീരത്തില്‍ ദൈവികത കാണുന്ന അടിമകള്‍ക്ക് ഇത് അരോചകമാകുമെങ്കിലും, ചിന്താശക്തി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഗുണം ചെയ്യുമെന്നു പ്രതീക്ഷിച്ച ചിത്രകാരന്റെ ശുദ്ധഗതിയ്ക്ക് നമോവാകം.ഒരു ഈ-മെയില്‍ കൊണ്ടു താങ്കളെ ഒരു സൈബര്‍ കുറ്റവാളിയാക്കാന്‍ ത്രാണിയുള്ള ഭസ്മാസുരന്മാരും ബൂലോകത്തിലുണ്ടു.നമ്മുടെ ദൌര്‍ബല്യമാണിത്.
ആശയങ്ങളെയും വിമര്‍ശനങ്ങളേയും സഹിഷ്ണുതയോടെ,മാന്യതയോടെ, അന്തസ്സായി നേരിടുകയും ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യേണ്ടതിനുപകരം താന്‍ വരച്ച വരയില്‍ നില്‍ക്കാത്തവരെയെല്ലാം സൈബര്‍ കൊടും കുറ്റവാളികളാക്കാന്‍ തുനിഞ്ഞിറങ്ങിയവരെ ഓര്‍ത്തു പരിതപിക്കുന്നു.
-ഏത് പോലീസുകാരനും കയറി നിരങ്ങാനും ബ്ലോഗര്‍മാരെ പീഡിപ്പിക്കാനും വഴിയൊരുക്കുന്നവര്‍ ഈ മാദ്ധ്യമത്തിന്റെ അന്തകരാണു.
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയാം.അതുകൊണ്ടു തന്നെ ഇവരോടു പൊറുക്കാനാവില്ല.
ഇവര്‍ക്കു മാപ്പില്ല".                                                                                                                                                                                                                                                          സൈബർ നിയമത്തിന്റെ ഇരയാകേണ്ടി വന്ന ഷൈനിനെക്കുറിച്ചെഴുതിയ ഈ കുറിപ്പ് കൂടി  (കെ.വി.ഷൈനു വിട-കേരള ബ്ലോഗ് അക്കാദമി ബ്ലോഗ് ഏപ്രിൽ 16,2012).                                                                                                              ഇതിനോട് ചേർത്ത് വായിക്കേണ്ടതാണു;                                                                                                                                                                                            “‘ ബ്ലോഗറും പ്രക്ഷേപകനും മാദ്ധ്യമപ്രവർത്തകനുമായ കെ.വി.ഷൈൻ (41) വിടവാങ്ങി.ചേർത്തലക്കടുത്ത തുറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 15നു രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൈബർലോകത്ത് “വിചിത്രകേരളം”എന്ന വ്യത്യസ്തമായ ബ്ലോഗിലൂടെ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ഷൈൻ ,‘നായർ സമുദായത്തെ ആക്ഷേപിക്കുന്ന രചനകൾ പോസ്റ്റു ചെയ്തു ‘എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപണിക്കരുടെ പരാതിയിൽ 2010 മെയിൽ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിനാൽ വേട്ടയാടപ്പെടുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് സർക്കാർ, ടെക്നിക്കൽ സ്കൂളിൽ എൽ.ഡി.ക്ലർക്കായിരുന്ന അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.അടുത്തിടെയാണു തിരികെ ജോലിയിൽ പ്രവേശിച്ചത്.കോടതി ഉത്തരവിന്റെ ബലത്തിൽ ബ്ലോഗിന്റെ പാസ്വേഡ് കൈക്കലാക്കിയ പൊലീസ് വിചിത്രകേരളംഡിലീറ്റ് ചെയ്തതിനെ തുടർന്നാകാം അത് നെറ്റിൽ നിന്ന് അപ്രത്യക്ഷമായി.സൈബർ നിയമം നെറ്റിൽ ഭീകരത വിതക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ഷൈൻ നേരിട്ട പീഡനം.അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ഈ പശ്ചാത്തലത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്നു. ”                                                                               -അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും  നവമാദ്ധ്യമങ്ങളൂടെ നേതൃത്വത്തിൽ നടക്കുന്ന മാദ്ധ്യമങ്ങളുടെ ജനാധിപത്യവത്ക്കരണത്തെക്കുറിച്ചും,മുല്ലപ്പൂ വിപ്ലവം മുതൽ ഒക്ക്യുപൈ വാൾസ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ചുമൊക്കെ ആവേശം കൊള്ളുകയും വാതോരാതെ പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നവരുംകാണുന്നില്ലേ,ഐ.ടി നിയമത്തി ന്റെ പേരിൽ നടക്കുന്ന ഈ ഭീകരത?നവമാദ്ധ്യമങ്ങളുടെ തലയറുത്ത് കരാളനൃത്തം ചവിട്ടുന്നവരുടെ അട്ടഹാസങ്ങൾ കേൾ ക്കുന്നില്ലേ?ഈ ചുടുചോര ആരും കാണുന്നില്ലേ??

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍