ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 11 June 2012

കൊടുങ്കാറ്റിൽ പെട്ട കപ്പൽ/കെ.പി.വിജയൻ

എന്റെ “(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ” എന്ന ലേഖനസമാഹാരത്തിനു കെ.പി.വിജയൻ എഴുതിയ അവതാരികയാണിത്.പുഴ ഓൺലൈൻ മാഗസിനിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടു.


കൊടുങ്കാറ്റില്‍ പെട്ട കപ്പലിലെ ആളുകളെ നയിക്കുന്നതെന്താണ്? വികാരമോ വിചാരമോ? മുന്നിട്ടുനില്‍ക്കുന്നത് വികാരം തന്നെ. ഭീതി, പരിഭ്രാന്തി, മരണഭയം എന്നിങ്ങനെയുള്ള വികാരങ്ങള്‍. ചില നാവികര്‍ ലൈഫ്ബോട്ടുകള്‍ ഇറക്കാന്‍ തയ്യാറായി നില്‍ക്കും. ഏറെ പരിഭ്രാന്തി യാത്രക്കാര്‍ക്ക് തന്നെ . ചിലര്‍ കുടുംബത്തെക്കുറിച്ച് ഓര്‍ക്കും. കുടുംബം കൂടെയുണ്ടെങ്കില്‍ ആദ്യം കുട്ടികളെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയായിരിക്കും. ഇവയെല്ലാം ചേര്‍ത്ത് അടുക്കും ചിട്ടയുമായി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കാനാവില്ല.


ഡി. പ്രദീപ് കുമാര്‍ വിവരിക്കുന്നത് കൊടുങ്കാറ്റിലകപ്പെട്ട കപ്പല്‍ പോലെ ആടി ഉലയുന്ന കേരളത്തെയാണ്. ഇന്നിലേക്കും, പശ്ചാത്തലമായി ഇന്നലെകളിലേക്കും ; ചരിത്രാതീതകാലത്തെക്കും വരെ അദ്ദേഹം എത്തിനോക്കുന്നു. ഇടക്ക് മറ്റ് സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ എന്തിനു ചെയ്യുന്നു. ?


കേരളത്തിന്റെ സാമൂഹ്യജീവിതം ആടി ഉലയുകയാണ് എന്ന് ഉത്തരം. എന്തുകൊണ്ട്? ഉത്തരം തേടി പിന്നിലേക്ക് സഞ്ചരിക്കണം. എന്റെ ചെറുപ്പകാലത്ത് ഏതാണ്ട് രണ്ടു നാഴിക നടന്നാണ് കതിരൂര്‍ ഹൈസ്കൂളില്‍ പോയിരുന്നത്. വഴിക്ക് ഒരിടത്ത് നെയ്ത്തുകാരുടെ കോളനി ഉണ്ട്. അവര്‍ നെയ്യുന്ന മുണ്ടിനും , തോര്‍ത്തിനും പഞ്ഞക്കര്‍ക്കിടകമാസത്തില്‍ വില്‍പ്പന കുറയും . അതിനാല്‍ നിരത്തുവക്കില്‍ നിന്ന് തകരച്ചെടികളുടെ കമ്പ് ഒടിച്ചുകൊണ്ടുപോകുന്നത് കാണാം. ഉച്ചക്ക് തകര ഉപ്പിട്ട് വേവിച്ചു തിന്ന് വിശപ്പടക്കും. ദാരിദ്ര്യത്തിന്റെ ഭക്ഷണം താളും തകരയുമാണ്. അത് എല്ലായിടത്തും കിട്ടിയെന്നു വരില്ലല്ലോ. ഈ നെയ്ത്തുകാര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഓല വലിച്ചും ക്ഷീണിച്ചവശരായിരിക്കും. പലരും ക്ഷയരോഗികള്‍ . അവര്ക്ക് കൂലിപ്പണികള്‍ ചെയ്യാന്‍ അറിവോ, കഴിവോ ഇല്ലാത്തതിനാലാണ് ഈ ഉപജീവനശ്രമം. ചെമ്പില്‍ അമ്പഴങ്ങ പുഴുങ്ങി തിന്നെങ്കിലും ആയുസ്സ് നിലനിര്‍ത്തണം എന്ന് അക്കാലത്തൊരു ചെല്ലുണ്ട് . അമ്പഴങ്ങ പുളിക്കുന്ന ഒരു തരം പഴമാണ് . ചെമ്പില്‍ അതു പുഴുങ്ങിയാല്‍ രുചി അസഹ്യമായിരിക്കും.


കാലം മാ‍റി കോലം മാ‍റി . അവനവന്റെ ജീവിതം നിസ്സാരമായി .എല്ലാ ജാതികളിലും മതങ്ങളിലും വര്‍ഗീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പാണ് കാണുന്നത്. പല ഹിന്ദുക്കളും രാ‍വിലെ രണ്ടു മൂന്നു തരം കുറികള്‍ തൊടും - ചിലര്‍ ചന്ദനക്കുറി മാത്രം. തങ്ങള്‍ ഹിന്ദുക്കളാണെന്നറിയിക്കാന്‍. - ക്രിസ്ത്യാനികള്‍ കുരിശുമാല ധരിക്കുന്നതുപോലെ . ‘’ ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്’‘ എന്ന പ്രഖ്യാപിച്ച മഹാത്മാവിന്റെ പിന്‍ തലമുറക്കാര്‍ ഒരു ജാതിയെന്നാല്‍ തിയ്യ/ ഈഴവജാതിയെന്നു വിളംബരം ചെയ്യുന്നു. ‘’ മദ്യം വിഷമാണ് ചെത്തരുത് , കുടിക്കരുത്, വില്‍ക്കരുത് ‘’ എന്ന ഉപദേശത്തിനും ഫലം അതുതന്നെ. മദ്യരാജാക്കന്മാര്‍ ശ്രീനാരായണപ്രസ്ഥാനത്തെ കയ്യടക്കിയിരിക്കുന്നു.


എന്റെ നാടായ തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും തുടക്കത്തില്‍ താണജാതിക്കാരെ അകറ്റി നിര്‍ത്തിയിരുന്നു. എങ്കില്‍ താന്‍ തറക്കല്ലിട്ട അത്തരം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയില്ലെന്നു ഗുരുദേവന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജഗന്നാഥക്ഷേത്രത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനമനുവദിച്ചത്. അതിന് കുറച്ചപ്പുറത്ത് തിരുവങ്ങാട് നായന്മാര്‍ നടത്തുന്നതും ബ്രാഹ്മണര്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതുമായ ശ്രീരാമക്ഷേത്രമുണ്ട്. അവിടെ 1953 - ല്‍, ഞാന്‍ തലശേരി വിടുന്നതുവരെ , ശ്രീകോവിലിനടുത്ത് തിയ്യര്‍ മുതല്‍ക്കുള്ള കീഴ്ജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സ്വതന്ത്രഭാരതത്തിലെ അനുഭവം!


ഞങ്ങളുടെ നാട്ടില്‍ കാവുകളാണധികം. അവയില്‍ നിത്യപൂജയില്ല . കൊല്ലത്തില്‍ രണ്ടുമൂന്നു ദിവസത്തെ ഉത്സവങ്ങളേ ഉള്ളു. അതിനാല്‍ ഞങ്ങള്‍ നിത്യേന രാവിലെ ക്ഷേത്രം തേടി പ്രാര്‍ത്ഥിക്കാന്‍ പോകുന്ന പതിവില്ല. ഈ ശീലം ഇന്നും തുടരുന്നു. ഇന്ന് എന്റെ എറണാകുളത്തെ വീടിനു മുന്നിലൂടെ രാവിലെ ധാരാളം സ്ത്രീ പുരുഷന്മാര്‍ ക്ഷേത്രങ്ങളിലേക്ക് പോകുന്നത് കാണാം.മിക്കവരും അടുത്തടുത്തുള്ള ക്ഷേത്രങ്ങളില്‍ കയറിയിറങ്ങും. ഞാന്‍ അവര്‍ക്ക് ‘ ഗുഡ്മോര്‍ണിംഗ്’ ആശംസിച്ചുകൊണ്ട് എതിര്‍ദിശയിലേക്ക് നടന്ന് സ്റ്റേഡിയത്തില്‍ കയറി ചുറ്റി നടക്കും. അവിടെ എല്ലാ ജാതിക്കാരും മതക്കാരും കൂട്ടിനുണ്ടാ‍കും.


ഞാന്‍ ദൈവത്തോട് വിട പറഞ്ഞ രംഗവും രസകരമാണ്. അക്കാലത്ത് സ്കൂളില്‍ പോകാനുള്ള സൗകര്യത്തിന് അമ്മയുടെ വീട്ടിലായിരുന്നു താ‍മസം. ഒരു ജന്മദിനത്തില്‍ വയലിനക്കരെയുള്ള അച്ഛന്റെ വീട്ടില്‍ പോയി. അതിന്നടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് ഞങ്ങളെ തൊഴാനയച്ചു . ഞാനും ചേച്ചിയും ഒരു വേലക്കാരനും കൂടിയാണ് പോയത്. ക്ഷേത്രമുറ്റത്ത് കടക്കാന്‍ അധികാരമില്ല . അതിന്നപ്പുറം നിന്നാല്‍ പൂജാരി വരും. കാശ് വാങ്ങും. പ്രസാദം തരും.


ഒരു ചെറുപ്പക്കാരനേയും ചെറുപ്പക്കാരിയേയും കണ്ടപ്പോള്‍ പൂജാ‍രി ‘ മംഗലം’ എന്നു ചോദിച്ചു . ഞങ്ങള്‍ വിവാഹത്തിന് ‘ മംഗലം ‘ എന്നാണ് പറയുക. ‘ മംഗളം’ എന്ന വാക്കിന്റെ പ്രാകൃതരൂപം.വേലക്കാരന്‍ കേട്ടത് 'പെങ്ങളാ' എന്നാണ്. 'അതേ' എന്നു പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ക്ക് മംഗലത്തിന്റെ അനുഗ്രഹം കിട്ടി!


അകലെ നിന്ന് ഒരു ദൈവത്തെയും കണ്ട് അനുഗ്രഹം വാങ്ങാൻ ഇനി പോകില്ല എന്ന തീരുമാനവുമായാണ് ഞാന്‍ മടങ്ങിയത്. എനിക്ക് പല ജോലിത്തിരക്കുമുണ്ട്. ദൈവത്തിന് ഭക്തന്മാരെ കാണുക, അനുഗ്രഹിക്കുക എന്നിവയല്ലാതെ വേറെ തൊഴിലൊന്നും ഇല്ലല്ലോ. വീട്ടില്‍ വന്നാല്‍ ചങ്ങാതിയേപ്പോലെ സ്വീകരിക്കാം. അല്ലാതെ പൂജാമുറിയൊന്നും ഇല്ല.


ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ പോകാന്‍ അനുവാദമില്ലാത്ത ആയിരക്കണക്കിനു കീഴ്ജാതിക്കാര്‍ അങ്ങോട്ട് പണം കൊടുക്കാന്‍ പോകുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഗ്രന്ഥകാരന്‍ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. ഇതിനൊരനുബന്ധം കൂടി ചേര്‍ക്കാനുണ്ട്. ഇന്ത്യയില്‍ ഇന്നാകെ എത്ര ക്ഷേത്രങ്ങളുണ്ട്? അവയില്‍ ഓരോന്നിലും എത്ര തരം ആരാധനാ രീതികളുണ്ട് ? ഓരോ കൊല്ലവും പുതുതായി എത്ര രീതികള്‍ ചേര്‍ക്കുന്നു? ഓരോ ആരാധനാ രീതിയുടേയും നിരക്കെത്രയാണ്? ഹൈന്ദവര്‍ ഏറ്റവുമധികം പണം ചെലവാക്കുന്നത് ഈ ആരാധനാരീതിക്കാകും.


ഇക്കാര്യം ‘ ശതകോടി അര്‍ച്ചനയും പ്രഹര ചികിത്സയും’ എന്ന അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശതകോടി അര്‍ച്ചന നടത്തിയാലേ ഭക്തന്മാരുടെ നേരെ ദൈവം കണ്ണു തുറക്കു. വിഭവസമൃദ്ധമായ സദ്യ കിട്ടാന്‍ പുരോഹിതന്മാര്‍ ഉണ്ടാക്കിയ ഏര്‍പ്പാടുകളാണിത്.


ഈ പൂജാരിമാരുടെ അന്നം മുട്ടിക്കേണ്ടതുണ്ടെന്ന് ഡി. പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈന്ദവ പുരോഹിതന്മാര്‍ വിദേശമതക്കാരായ മുസ്ലീംകളും ക്രിസ്ത്യാനികളുമായി സഹകരിച്ചിട്ടുണ്ട്. അവ വിദേശമതങ്ങളായിട്ടും എതിര്‍പ്പുണ്ടായിരുന്നില്ല. ബുദ്ധമതത്തെ മാത്രം എതിര്‍ത്തത് എന്തുകൊണ്ട്? മറ്റു മതക്കാര്‍ക്ക് ഹിന്ദുക്കള്‍ അവരുടെ രീതിയില്‍ പൂജകളും ഹോമങ്ങളും മറ്റും നടത്തുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ദൈവപ്രീതിക്ക് അതൊന്നും ആവശ്യമില്ലെന്ന് ബുദ്ധന്‍ വാദിച്ചു. ഈ ബൗദ്ധ കാഴ്ചപ്പാട് തങ്ങളുടെ അന്നം മുടക്കലാണെന്ന് കണ്ടാണ് പുരോഹിതവര്‍ഗ്ഗം ബുദ്ധമതസംഹാരത്തിന് മുതിര്‍ന്നതും വലിയ ഒരളവോളം വിജയിച്ചതും.


തെക്കന്‍ തിരുവതാം കൂറില്‍ അദ്യകാലത്തുവന്ന ക്രിസ്ത്യന്‍ മതപ്രചാരകര്‍ തീണ്ടല്‍ജാതിക്കാരായ ചാന്നാന്മാരെ മതം മാറ്റി. തുടര്‍ന്ന് ആ സ്ത്രീകള്‍ ബ്ലൗസ് ധരിക്കാന്‍ തുടങ്ങി. ഇതിന്റെ പേരിലാണ് മേല്‍മുണ്ട് സമരം നടന്നത്. കീഴജാതിക്കാര്‍ക്ക് മേല്‍മുണ്ട് ധരിക്കാം. പക്ഷെ, ബ്ലൗസ് ഇടാന്‍ പാടില്ലെന്നാണ് മേലാളന്മാര്‍ കല്‍പ്പിച്ചത്. മേല്‍ജാ‍തിക്കാരെ കണ്ടാല്‍ മേല്‍മുണ്ട് മാറ്റി ആദരവ് പ്രകടിപ്പിക്കണം എന്നും വ്യവസ്ഥയുണ്ടായിരുന്നു.


കല്ലുമാല സമരത്തിന്റെ പശ്ചാത്തലവും വ്യത്യസ്തമല്ല. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കില്‍ തീണ്ടല്‍ജാതിക്കാരായ സ്ത്രീകള്‍ കൊല്ലത്തിനടുത്ത് പെരിനാട് ഒത്തുചേര്‍ന്ന് തങ്ങളുടെ കല്ലുമാലകള്‍ ഊരി ഒരിടത്ത് കൂട്ടിയിട്ട് നശിപ്പിച്ചു. തങ്ങളും മേല്‍ജാതിക്കാരേപ്പോലെ ആഭരണങ്ങള്‍ അണിയും എന്നു പ്രഖ്യാപിച്ചു.


ക്രിസ്ത്യന്‍ പാതിരിമാര്‍ താഴ്ന്ന ജാ‍തിക്കാരെ മതം മാറ്റുന്നത് ക്രമേണ നിര്‍ത്തി. അത് ഉന്നത ഹൈന്ദവരുടെ ഇടയില്‍ തങ്ങളുടെ പദവി താഴ്ത്തും എന്നവര്‍ ഭയപ്പെട്ടു. മാത്രമല്ല , താഴ്ന്ന ജാതികളില്‍ നിന്നു മതം മാറിയവരെ അകറ്റി നിര്‍ത്തുകയും ചെയ്തു. ഇതിനെയാണ് ടി. കെ. സി വടുതല എന്ന സാഹിത്യകാരന്‍ ‘’ പുലയന്‍ മതം മാറിയാല്‍ ചാക്കോപ്പുലയനാകും’‘ എന്ന് പരിഹാസപൂര്‍വം വിശേഷിപ്പിച്ചത്. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനവുമായി ബന്ധപ്പെട്ട് ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത കഥകളും കാര്യങ്ങളും ഉണ്ട്. അടുത്തദിവസങ്ങളില്‍ ശിവഗിരിയില്‍ വോട്ടുചെയ്യാന്‍ സ്വാമിമാര്‍ പോകുന്നതുകണ്ടു. എല്ലാവരും കാവി വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വോട്ടിങ് കഴിഞ്ഞപ്പോള്‍ ജയിച്ച കൂട്ടര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ മഞ്ഞവസ്ത്രം ധരിച്ചാണ് സ്ഥാനമേറ്റെടുക്കാന്‍ ഓഫീസില്‍ കയറിച്ചെന്നത്. ശിവഗിരി തീര്‍ത്ഥാടനത്തിന് കൊല്ലം തോറും കേരളത്തിനകത്തും പുറത്തും നിന്ന് വരുന്നവരൊക്കെ മഞ്ഞവസ്ത്രമാണ് ധരിക്കാറ്.


കേരളം ജലസമൃദ്ധമായ നാടാണ്. കായലുകളും ,പുഴകളും, കുളങ്ങളുമൊക്കെ ഇവിടെ മണ്ണീനോടിണങ്ങി നില്‍ക്കുന്നു. അതിനാല്‍ കുളി പ്രധാനം. തീണ്ടല്‍ മാറാന്‍ ചില ദിവസത്തില്‍ പല തവണ കുളിക്കുന്നു. കയ്യില്‍ കൊണ്ടുവരുന്ന സാധനങ്ങളും വെള്ളത്തില്‍ മുക്കിയെടുക്കുന്നു. പക്ഷെ, എണ്ണയും മറ്റും വെള്ളത്തില്‍ മുക്കാനാവില്ലല്ലോ . അതിന്നും പ്രമാണമുണ്ട്. തൈലാദിവസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ട് തൊടീച്ചെടുക്കാം’ ‘ തങ്ങളുടെ പൂര്‍വികര്‍ ബ്രാഹ്മണരായിരുന്നു എന്നവകാശപ്പെടുന്ന പല പ്രമുഖ ക്രൈസ്തവകുടുംബങ്ങളുണ്ട്. സെന്റ് തോമസ്സ് കേരളത്തില്‍ വന്ന് ബ്രാഹ്മണരെ ക്രൈസ്തവരാക്കി എന്നാണ് പ്രമാണം. സെന്റ് തോമസ് ക്രിസ്തുവിന്റെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് കേരളത്തില്‍ ബ്രാഹ്മണരുണ്ടായിരുന്നില്ല . കേരളത്തിനു പുറത്തു നിന്ന് ബ്രാഹ്മണര്‍ വന്നു തുടങ്ങിയത് നാലും അഞ്ചും നൂറ്റാണ്ടുകളിലാണ് . അവര്‍ ഒരു പ്രബല ശക്തിയായത് ശ്രീ. ശങ്കരാചാര്യരുടെ പ്രചരണപ്രവര്‍ത്തനങ്ങളിലൂടെ എട്ടാം നൂറ്റാണ്ടില്‍ മാത്രം.


വീണ്ടും ആദ്യം പറഞ്ഞതിലേക്ക് മടങ്ങാം . ഇവിടെ കുളിയോടൊപ്പം വെള്ളവസ്ത്രമായിരുന്നു ഏവരും ധരിച്ചിരുന്നത്. ശ്രീ നാരാണയനനും ചട്ടമ്പിസ്വാമികളുമൊക്കെ വെള്ള വസ്ത്രധാരികളായിരുന്നു. പിന്നീട് ഗുരുദേവന്‍ തമിഴ്നാട്ടിലേക്ക് പോയി. അവിടെ നിന്ന് സിലോണ്‍ സന്ദര്‍ശനത്തിനും ക്ഷണംകിട്ടി. അവിടങ്ങളിലെ സ്ഥിതി കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമാണ് . ഗുരുദേവന്‍ സാധാരണക്കാരനല്ല, ദൈവത്തിന്റെ പ്രചാരകനാണ് എന്ന് കാണിക്കാന്‍ മഞ്ഞവസ്ത്രം ധരിക്കണം എന്ന് അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ശ്രീനാരായണന്‍ അതു സ്വീകരിച്ചു എന്നു മാത്രം.


പിന്നെ, കാവിവസ്ത്രം എവിടെനിന്ന് വന്നു? പല ഭൂദേവന്മാരും കാശിയിലും ബദരീനാഥിലുമൊക്കെ തീര്‍ത്ഥയാത്രയ്ക്ക് പോയിരുന്നു. കേരളം വിട്ടാല്‍ എവിടേയും നിത്യേന കുളിക്കാനും വസ്ത്രം കഴുകാനും വെള്ളം കിട്ടുകയില്ല . അതിനാല്‍ വസ്ത്രങ്ങള്‍ അഴുക്കുപുരണ്ട് മണ്ണീന്റെ നിറമായി . തുടര്‍ന്ന് കാവിനിറം മഹത്വവത്ക്കരിക്കപ്പെട്ടു. അതാണ് ഇപ്പോള്‍ ശിവഗിരിയിലെ സ്വാ‍മിമാര്‍പോലും ഏറ്റെടുത്തത്.


ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം നിരവധി അന്ധവിശ്വാസ- അനാചാര കഥകള്‍ പശ്ചാത്തലത്തിലുണ്ട്. സമകാലിക സാമൂഹ്യസംഭവങ്ങളെ ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നത് ഈ ചരിത്രാവബോധത്തോടെയാണ്.


അതുകൊണ്ട് ഈ പുസ്തകത്തിന് മണ്ണില്‍ തൊട്ടുനില്‍ക്കുന്ന ഒരു പേര് എനിക്ക് നിര്‍ദ്ദേശിക്കാനുണ്ട് - ഇളകിമറിയുന്ന കേരളം.                                                                                                                ========================================                                                                                                          പുസ്തത്തിന്റെ പ്രസാധകർ ഉണ്മ പബ്ലിക്കേഷൻസ് നൂറനാട് പിൻ 690504 വില 55 രൂപ.                                                                                                         dpradeepkumar2@gmail.com                       എന്റെ ഫോൺ- 9447181006

Friday 8 June 2012

സംവരണവും ഉപസംവരണവും

മുസ്ലീങ്ങളുൾപ്പെടെയുള്ള അഞ്ചു മതന്യൂനപക്ഷവിഭാഗങ്ങൾക്ക്  ഒ.ബി.സി സംവരണത്തിനുള്ളിൽ 4.5 ശതമാനം ഉപസംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം ആന്ധ്ര ഹൈക്കോടതി റദ്ദാക്കിയതോടെ സംവരണം പിന്നെയും ദേശീയചർച്ചയായിരിക്കുന്നു.മതാടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.ഈ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കാധാരമായ രേഖകൾ നൽകുന്നതിൽ അസിസ്റ്റന്റ് സോളിസിറ്റർ ജെനറൽ പരാജയപ്പെട്ടതായി വിധിന്യയത്തിൽ വ്യക്തമാക്കിയിട്ടുണ്ടു.ഈ വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ പോകുന്നുണ്ടു.                                                                                                     നിയമനടപടികളുടെ അന്തിമ ഫലം എന്തായാലും ആർക്കും നിഷേധിക്കാനാകാത്ത കടുത്ത യാഥാർത്ഥ്യങ്ങളുണ്ടു;അത് വിരൽ ചൂണ്ടുന്നത് ഇന്ത്യൻ മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥയിലേക്കാണു.മുസ്ലിങ്ങളുടെ  സാക്ഷരത ദേശീയതലത്തിൽ 59 ശതമാനം മാത്രമാണു.മുസ്ലീം സ്ത്രീകളിൽ സാക്ഷരതാനിരക്ക് ദേശീയശരാശരിയെക്കാളും കുറവാണു-വെറും 50.9 ശതമാനം! ദേശീയശരാശരി 53.67 ആണെന്നോർക്കണം.ക്രിസ്ത്യൻ സ്ത്രീകളുടെ സാക്ഷരതാനിരക്ക് 76.19ഉം,സിക്ക് വനിതകളുടേത് 63.09തുമാണു.                                                                             പക്ഷേ,കേരളത്തിലെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണു.ഏറ്റവും കൂടുതൽ സാക്ഷരതാനിരക്കുള്ള ക്രിസ്ത്യൻ മതവിഭാഗക്കാർക്കൊപ്പമാണു(94.15) കേരളത്തിലെ മുസ്ലീം പുരുഷന്മാരുടെ സാക്ഷരതാനിലവാരമെന്നാണു(93.7) ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.എങ്കിലും മുസ്ലീം സ്ത്രീകളിൽ ഇന്നും സാക്ഷരതാനിലവാരം 85.5 ശതമാനമേയായിട്ടുള്ളൂ.പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏതാണ്ട് ഇത്രശതമാനം സ്ത്രീകൾക്കും എഴുത്തും വായനയും വശമില്ലെന്ന് അറിയുമ്പോഴേ കേരളത്തിലെ മുസ്ലിങ്ങൾ ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വ്യക്തമാകൂ.                                                                     അനൌദ്യോഗിക കണക്കുകൾ പ്രകാരം അടുത്ത അഞ്ചുവർഷത്തിനകം കേരളത്തിൽ മുസ്ലീം സമുദായം വിദ്യാഭ്യാസപുരോഗതിയിൽ ,പതിറ്റാണ്ടുകളായി ഏറെ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യന്‍ മ തവിഭാഗങ്ങളെ കടത്തിവെട്ടും.ഇപ്പോൾ തന്നെ ഐ.ടി,കമ്പ്യൂട്ടർ,ഇന്റെർനെറ്റ് മേഖലയിൽ അവർ വന്‍ കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുന്നു.                                                                                                     ഇന്ത്യയിലെ തന്നെ ആദ്യത്തെ കമ്പ്യൂട്ടർസാക്ഷരതാ ജില്ലയായി മലപ്പുറം അക്ഷയ പദ്ധതിയിലൂടെ  പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരു പതിറ്റാണ്ട് തികയും മുൻപ് തന്നെയാണു വിവര-സാങ്കേതിക മേഖലകളിൽ മലപ്പുറം,കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ള മുസ്ലീം യുവാക്കളുടെ ആധിപത്യം.കേരളത്തിലെ  ഐ.ടി രംഗത്തെ താക്കോൽസ്ഥാനങ്ങളിലെല്ലാം ഈ വിഭാഗത്തിന്റെ നിറസാന്നിദ്ധ്യമുണ്ടു.ബ്ലോഗ്,സോഷ്യൽ നെറ്റ്വർക്കിങ്ങ് തുടങ്ങിയ  നവമാദ്ധ്യമരംഗത്ത് ബഹുഭൂരിപക്ഷവും ഇക്കൂട്ടരാണു.ശാസ്ത്ര-സാങ്കേതിക മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ നിശബ്ദവിപ്ലവത്തിനു വലിയ പ്രാധാന്യമുണ്ടു.ഇതൊരു പൊളിച്ചെഴുത്താണു.കേരളത്തിന്റെ സാമൂഹികഘടനതന്നെ സമൂലം തകർത്തെറിയാൻ തക്ക ത്രാണിയുള്ള ,വിസ്ഫോടന ശേഷിയുള്ളൊരു പുനർനിർമ്മാണപ്രക്രിയയാണിത്.അറിവും വിജ്ഞാനവും കൈയടക്കിവെച്ചിരുന്ന മത-ജാതിവിഭാഗങ്ങൾക്ക് ആ മണ്ഡലങ്ങളിലുള്ള കുത്തക തകർന്നിരിക്കുന്നു.ഇതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായഫലങ്ങളുണ്ടാക്കും.                                                                  കേരളത്തിലെ മുസ്ലിംജനവിഭാഗങ്ങൾ ഈ പുരോഗതി കൈവരിച്ചത് സാമുദായിക-രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയായിരുന്നു.കെ.എൻ.എം മുതൽ പൊതുധാരാരാഷ്ട്രീയത്തിന്റെ ഭാഗമായിമാറിയ മുസ്ലീം രാഷ്ട്രീയപാർട്ടികൾ വരെ ഇതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടു.ഒരു പക്ഷേ,മുന്നണി രാഷ്ട്രീയത്തിന്റെ സദ്ഗുണങ്ങളനുഭവിക്കുകയാണു ഈ ജനവിഭാഗം എന്ന് നിസ്സംശയം പറയാം.മലപ്പുറം ജില്ലാരൂപവത്കരണം മുതൽ  അലിഗഡ് കേന്ദ്രസർവകലാശാലാ കാമ്പസിന്റെ സ്ഥാപനം വരെ അതിന്റെ ഉദാഹരണങ്ങളാണു.വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറ്റവും പിന്നാക്കം നിന്ന ഈ പ്രദേശം അഭിവൃദ്ധിപ്രാപിച്ചതിനു അടിസ്ഥാനമിട്ടത് രാഷ്ട്രീയമുങ്കൈയാൽ സ്ഥാപിക്കപ്പെട്ട സ്കൂളുകളും  കോളേജുകളുമായിരുന്നു.                                                                                        മതപാഠശാലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വലിയൊരുവിഭാഗത്തിന്റെ  വിദ്യാഭ്യാസം അതിനുമപ്പുറത്തേക്ക് വളർന്നത് ഇക്കാരണത്താലായിരുന്നു.പെൺകുട്ടികളെ പത്താം ക്ലാസിനപ്പുറത്തേക്ക് പഠിപ്പിക്കാൻ തയ്യാറാകാതിരുന്നവർ ഇന്ന് മക്കളെ എഞ്ചിനിയറിങ്ങിനും മെഡിസിനും അയക്കാൻ മത്സരിക്കുന്നു.എസ്.എസ്.എൽ.സി.,പ്ലസ്-ടു പരീക്ഷകളിലേയും പ്രൊഫഷണൽ കോഴ്സ് പ്രവേശനപരീക്ഷകളീലേയും ഉന്നതവിജയങ്ങള്‍ ഈ മുന്നേറ്റത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണു.                                                                                                                                                പിന്നാക്കക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണമാണു ഇതില്‍ പ്രധാനപങ്കുവഹിച്ചിട്ടുള്ള മറ്റൊരു ഘടകം.ഈ സംവരണാനുകൂല്യമില്ലായിരുന്നുവെങ്കില്‍ കേ രളത്തില്‍ സര്‍ക്കാര്‍സര്‍വീസില്‍ ദലിതരും മുസ്ലിംങ്ങളുമടങ്ങിയ പതിതരായ ജനവിഭാഗങ്ങളില്‍ നിന്ന് എത്ര ഉദ്യോഗസ്ഥരുണ്ടാകുമായിരുന്നു?കേന്ദ്രസര്‍വീസിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പിന്നാക്ക സമുദായക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വി.പി സിങ്ങ് സര്‍ക്കാരിന്റെ ചരിത്രപ്രധാനമായ തീരുമാനം മൂലം ഈ വിഭാഗങ്ങളില്‍ നിന്ന് ഇതിനോടകം എത്രയോ പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്.എന്നിട്ടും അഖിലേന്ത്യാതലത്തില്‍ ഇന്നും പരിതാപകരമാണു സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലീം പ്രാതിനിധ്യം.ലോക്സഭാ എം. പി അസദുദ്ദീന്‍ ഒവൈസി അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടു.സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലീം പ്രാതിനിദ്ധ്യം വെറും രണ്ടു ശതമാനമാണെന്നാണു അദ്ദേഹം പറയുന്നത്.ക്ലാസ് മൂന്ന്,നാലു തസ്തികകളിലാകട്ടെ നാമമാത്രമായി മാത്രമേ ഈ വിഭാഗത്തില്‍ പെട്ടവര്‍ ജോലിചെയ്യുന്നുള്ളൂ.ദളിതുകളെക്കാള്‍ പരിതാപകരമാണു മുസ്ലിംങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ.മുന്നാക്ക സമുദായക്കാരോട് മാത്രമല്ല,പണ്ടു മുതല്‍ക്കേ സംവരണാനുകൂല്യമുള്ള ദലിതരോടും ഇവര്‍ക്ക് മത്സരിക്കേണ്ടി വരുന്നു എന്നാണു അദ്ദേഹത്തിന്റെ പക്ഷം.                                                                                                                           ഈ സാഹചര്യത്തിലാണു പിന്നാക്കസമുദായ സംവരണത്തില്‍ 4.5 ശതമാനം, മുസ്ലീങ്ങളടക്കമുള്ളവര്‍ക്ക് പ്രത്യേകം നീക്കിവെക്കാനുള്ള തീരുമാനത്തിന്റെ ആവശ്യകത ബോദ്ധ്യമാകുന്നത്.അദ്ദേഹം അതിനു ഒരു ഉദാഹരണം പറഞ്ഞത് ഇതാണു;ഇക്കഴിഞ്ഞ ഐ.ഐ.ടി.എന്റ്രന്‍സ് പരീക്ഷയില്‍ ഉപസംവരണം ഉള്ളതുകൊണ്ടു 440 സീറ്റുകള്‍ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ലഭിക്കും.പ്രഗല്‍ഭരായ എഞ്ചിനിയര്‍മാരെയും ഡോക്ടര്‍മാരേയുമൊക്കെ വാര്‍ത്തെടുക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അവസരങ്ങള്‍ പുതിയ ഹൈക്കോടതി ഉത്തരവു മൂലം കുറയുകയാണു.മുന്‍പും സംവരണത്തിനെതിരെ ഒട്ടേറെ കോടതിവിധികള്‍ ഉണ്ടായിട്ടുണ്ടു.അത് ഇനിയും ആവര്‍ത്തിക്കാനാണിട.ഇത് തടയാന്‍ സര്‍ക്കാര്‍ മുസ്ലീം പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്കുകള്‍ നീതിപീഠങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു.ഇത് ഈ കേസിലും ഉണ്ടായിട്ടില്ല.                                                  ഇപ്പോഴും മുഖ്യധാരയിലേക്കെത്താത്തവരാണു ഉത്തരേന്ത്യയിലെ മുസ്ലീംങ്ങളില്‍ ബഹുഭൂരിപക്ഷവും.ആയിരം വര്‍ഷത്തോളം രാജ്യം ഭരിച്ചവരുടെ പിന്തലമുറ എങ്ങനെ എല്ലാ രംഗങ്ങളിലും പിന്നാക്കമായി എന്ന് മതനേതൃത്വം ഗൌരവതരമായി ചിന്തിക്കേണ്ടതുണ്ടു.മുഗള്‍ ഭരണത്തെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകള്‍ അയവിറക്കിക്കൊണ്ടിരുന്നാലോ,തങ്ങളുടെ വിദേശ വംശശുദ്ധിയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നാലോ,ഉര്‍ദുവിന്റെ മഹത്വത്തില്‍ ഊറ്റം കൊണ്ടാലോ സമൂഹത്തെ അജ്ഞാനാന്ധകാരത്തില്‍ നിന്ന് കര കയറ്റാനാവില്ല.വീടുകള്‍ക്കും പള്ളികള്‍ക്കുമപ്പുറത്തുള്ള വിശാലലോകത്തേക്ക് അവര്‍ സഞ്ചരിച്ചേ പറ്റൂ.മദ്രസാവിദ്യാഭ്യാസത്തിനപ്പുറം, ആധുനിക പൊതു വിദ്യാഭ്യാസം സ്വീകരിക്കണം.മണ്ഡല്‍-അനന്തര രാഷ്റ്റ്രീയ കാലാവസ്ഥയില്‍ മുസ്ലീം സമുദായത്തിനു ലഭിച്ച വര്‍ദ്ധിച്ച രാഷ്ട്രീയാധികാരം ഇങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ എന്നാണു അവര്‍ക്ക് ബുദ്ധിയുണ്ടാകുക?അവിടുത്തെ മത-രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ നിന്ന് വിലപ്പെട്ട പാഠങ്ങള്‍  പഠിക്കട്ടെ.കേരളത്തിലെ രാഷ്ട്രീയ-മത നേതാക്കള്‍ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ,ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരമുയര്‍ത്തുന്നതും അവരെ  പുരോഗതിയുടെ വെള്ളിവെളിച്ചത്തിലേക്ക്  നയിക്കുന്നതുമായ ഉപസംവരണവ്യവസ്ഥയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തട്ടെ.കേരളത്തിലെ മുസ്ലീം സഹോദരരെ ചൂണ്ടിക്കാട്ടി അവര്‍ക്ക് അഭിമാനത്തോടെ പറയാം;ദാ,സംവരണത്തിന്റേയും രാഷ്ട്രീയാധികാരത്തിന്റേയും സദ്ഫലം കണ്ടോ!

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍