ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday 30 April 2021

ആൽബർട്ടോ ഗ്രനാഡോ,പിന്നെ ‘ചെ‘യും

ദൃഷ്ടി: ആൽബർട്ടോ ഗ്രനാഡോ,പിന്നെ ‘ചെ‘യും: ആ ൽബർട്ടോ ഗ്രനാഡോ ഇക്കഴിഞ്ഞ നാൾ ചരിത്രത്തിലേക്ക് പിൻ വാങ്ങി.88ആം വയസ്സിൽ ഹവാനയിൽ അന്തരിക്കുമ്പോൾ ഗ്രനാഡോ അവശേഷിപ്പിച്ചത് സമാനതകളില്ലാത...

Sunday 25 April 2021

ദൃഷ്ടി: സൈക്കിള്‍ മുതല്‍ സൈക്കിള്‍ വരെ...

ദൃഷ്ടി: സൈക്കിള്‍ മുതല്‍ സൈക്കിള്‍ വരെ...: 1947 ആഗസ്റ്റ് 15. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറന്നതിൻ്റെ അത്യാഹ്ളാദത്തില്‍ പങ്കുചേരാന്‍ ചെങ്കോട്ടയിലെത്തിയ ജനസഞ്ചയത്തിൻ്റെ ഈ ചിത...

മലയാള പ്രക്ഷേപണ ചരിത്രം കോഴിക്കോട് നിലയം അവസാനഭാഗം

ദുരൂഹമായ ചുഴികൾ നിറഞ്ഞ ആധ്യാത്മിക വിശ്വാസപ്രമാണങ്ങൾ.എന്നും  'ആത്മാക്കളു'മായി സംസർഗ്ഗം .പൂജകൾ.മന്ത്രങ്ങൾ, ധ്യാനങ്ങൾ ..അതിന്റെ ഗന്ധവും ശബ്ദങ്ങളും ചിത്രങ്ങളും രൂപങ്ങളും  നിറഞ്ഞു നിന്ന  ഓഫീസ്അന്തരീക്ഷം.അവ പ്രതിഫലിക്കുന്ന പരിപാടികൾ .
നിയതമായ നിയമങ്ങളും മഹിതമായ കീഴ്വഴക്കങ്ങു മൊക്കയുണ്ടായിട്ടും  സ്റ്റേഷൻ ഡയറക്ടറുടെ  വൈയക്തികാ നുഭവങ്ങളുടെ വഴിയിലൂടെ മാത്രം റേഡിയോ സഞ്ചരിച്ച നാളുകൾ..

2003 ജൂണിൽ  ദേവികുളം നിലയത്തിൽ നിന്ന് ഈ ലേഖകൻ എത്തുമ്പോൾ, കെ.രാജനായിരുന്നു സ്റ്റേഷൻ ഡയറക്ടർ ;അസിസ്റ്റൻറ് ഡയറക്ടർ കെ .രവീന്ദ്രൻ അദ്ദേഹത്തിൻറെ വലംകൈയും.കേരളത്തിലെ  റേഡിയോ പ്രക്ഷേപണത്തെ  ആധുനികവല്ക്കരിച്ച കൊച്ചി എഫ് .എം നിലയത്തിന്റെ പരിപാടികളുടെ വിജയമാതൃകയിൽ തയ്യാറാക്കിയ ഒരു 
രൂപരേഖയുമായി അദ്ദേഹത്തെ സമീപിച്ചു.അത് സ്വാഭാവികമായും നിരസിക്കപ്പെട്ടു..
 പക്ഷേ, ഏതാനും മാസങ്ങൾക്കകം അദ്ദേഹം പോർട്ട് ബ്ലെയർ നിലയത്തിലേക്ക് നിയമിക്കപ്പെട്ടു. പകരം വന്നത് സി.പി.രാജേശേരൻ;2004 ഏപ്രിലിൽ . തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ നിന്നായിരുന്നു അദ്ദേഹം കോഴിക്കോട് നിലയത്തിൽ നിയമിക്കെട്ടത്. അന്നത്തെ കേന്ദ്രം ഡയറക്ടർ  കക്കൂലിക്കേസിൽ അറസ്റ്റ് ചെയ്യെട്ടതിനെ തുടർന്നുണ്ടായ അഴിച്ചു പണി.
വലിയ മാറ്റങ്ങളുടെ കാലമായിരുന്നു , അത്. കാലഹരണപ്പെട്ട പ്രക്ഷേപണം സമഗ്രമായി അഴിച്ചു പണിയുന്നതിനുള്ള ആ രൂപ േ വ അദ്ദേഹത്തിന് സ്വീകാര്യമായി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പ്രേക്ഷേപണ കലയുടെ മർമ്മ മറിഞ്ഞ ഡയറക്ടറായിരുന്നു , സി.പി.രാജേഖരൻ. എല്ലാ വിഭാഗം ജീവനക്കാരുടേയും യോഗങ്ങൾ വിളിച്ചു കൂട്ടി , ചർച്ചകൾ നടത്തി , എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന രീതിയിൽ പുതിയ പരിപാടികളുടെ അന്തിമ രൂപ രേഖ തയ്യാറാക്കി. പ്രഭാത , മദ്ധ്യാഹ്ന സായാഹ്ന പ്രക്ഷേപണങ്ങളുടെ ഓരോന്നിന്റെയും ചുമതല ഒരു പ്രോഗ്രാം എക്സി കൂട്ടീവിന്റെ നേതൃത്വത്തിലുള്ള ടീമുകളെ ഏല്പിച്ചു.
അങ്ങനെ, 2004 ജൂലൈയിൽ കോഴിക്കോട് നിലയം 54 വർഷത്തെ സമ്പന്നമായ ചരിത്രത്തിൽ ഇതാദ്യമായി പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു..
ജനങ്ങൾ ഏറ്റവുമധികസമയം േഡിയോ േൾക്കുന്ന പ്രഭാതത്തിൽ , ദീർഘമായ പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും ചലച്ചിത്ര ഗാനങ്ങൾക്കും പകരം, നിത്യജീവിതത്തിനുപകരിക്കുന്ന അറിവുകളും, വാർത്തകളും വിനാദവുമടങ്ങിയ  ഒരു മിനിറ്റു മുതൽ 5 മിനിറ്റ് വരെ മാത്രം നീളുന്ന പത്തിലധികം പുതിയ പരിപാടികൾ . കൊച്ചിയിലെ അനുഭവങ്ങളിൽ നിന്ന് ഊർജ്ജം ഉൾെണ്ടുള്ള പുതിയ പ്രക്ഷേപണക്രമത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.പ്രഭാത പരിപാടികളുടെ ചുമതല ഈ ലേഖകനായിരുന്നു. ഒപ്പം, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ്മാരായ ജി . ഹിരണും ആർ. ഉണ്ണികൃഷ്ണനും.പ്രസക്തമായ വിജ്ഞാനപ്രദമായ ഒരു ചോദ്യത്തോടെ ആരംഭം. സകാലിക പ്രശ്നങ്ങളെ ആഴത്തിൽ അപഗ്രഥനം ചെയ്യുന്ന  'ശ്രദ്ധ' . അതിന് തൊട്ടുമുമ്പ്, പത്രവാർത്തകൾ,മുഖ പ്രസംഗങ്ങളുടെ സാരാംശങ്ങൾ, വാഹനാപകടങ്ങളെക്കുറിച്ചും , പൊതുസ്ഥലങ്ങളിൽ പുക വലിച്ചതിന് ചാർജ്ജ് ചെയ്യെടുന്ന കേസുകളെക്കുറിച്ചുമുള്ള വിവരം നൽകുന്ന 'പോലീസ് ബീറ്റ്' ,തീവണ്ടി-വിമാന സമയങ്ങൾ നൽകുന്ന 'ട്രാഫിക് ടൈം', പ്രാദേശിക വികസന വാർത്തകൾക്കായി 'പ്രാദേശികം',സേവന വാർത്തകൾക്കായി 'നാട്ടുവിശേഷം',കവിതാ ലാപനങ്ങൾ ഉൾപ്പെടുത്തിയുള്ള 'കാവ്യാഞ്ജലി','ബിസിനസ് ടൈം',മൺമറഞ്ഞ മഹാരഥന്മാരെ അനുസ്മരിച്ചുകൊണ്ട് 'സാദരം' ..ഇങ്ങനെ വൈവിധ്യപൂർണമായ ഇരുപതോളം പുതിയ പരിപാടികൾ.

കോഴിക്കോട് നിലയത്തിന് അതുവരെ തികച്ചും അപരിചിതമായിരുന്ന പാതയിലൂടെയാണ് 'ശ്രദ്ധ' സഞ്ചരിച്ചത്. എന്നും ചർച്ച ചെ യ്തത്  രാഷ്ട്രീയ-സമകാലിക വിഷയങ്ങൾ. 'ഇന്ത്യയ്ക്ക് ഇനി വേണ്ടത് വനിതാ രാഷ്ട്രപതിയല്ലേ? ' എന്നതായിരുന്നു പ്രതിഭാ പാട്ടീലിന്റെ പേര് ആ .സ്ഥാനത്തേയ്ക്ക് നിർദേശിക്കപ്പെടുന്നതിന് തൊട്ടുമുൻപ് 'ശ്രദ്ധ' ഉന്നയിച്ച വിഷയം.
അബ്ദുൽ നാസർ മദനിയെ കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ കോടതി വെറുതെ വിട്ടപ്പോൾ, വിചാരണത്തടവുകാർ ദീർഘകാലം കാലം ജയിലിൽ കിടക്കുന്നതിന്റെ നിയമവശങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി 'ശ്രദ്ധ' പ്രക്ഷേപണം ചെയ്തു.(വർഷങ്ങൾക്ക് ശേഷം, തൃശൂരിൽ പ്രോഗ്രാം മേധാവിയായിരിക്കുമ്പോൾ, ഈ പരിപാടി മുൻനിർത്തി, തീവ്ര
വാദബന്ധം ആരോപിച്ച് , ഈ ലേഖകനെതിരെ ചില നിക്ഷിപ്ത താല്പര്യക്കാർ നല്കിയ വ്യാജപരാതിയിൽ ദീർഘകാലം വിവിധ തലങ്ങളിലുള്ള അ നേരിട്ടത് മറ്റൊരു ചരിത്രം) .
'വൈദ്യശാസ്ത്രം = ആധുനിക വൈദ്യം' എന്ന സമവാക്യത്തെ തിരുത്തിയെഴുതിക്കൊണ്ട് , സമാന്തര   െ ശാഖകളിൽ പ്രവർത്തിക്കുന്നവരുടെ ശബ്ദവും ഈ പരിപാടി പ്രാധാന്യേടെ പ്രക്ഷേപണം ചെയ്തു. അതിന്റെ  േരിൽ ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ  കൗൺസിലിന്റെ മാധ്യമ പുരസ്ക്കാരത്തിനും നിലയം അർഹമായി (പ്രകൃതി ജീവനെത്തെക്കുറിച്ചുള്ള പരമ്പര ആരംഭിച്ചതും ഇക്കാലത്താണ്).

 സി.പി.രാജശേഖരന്റെ സാന്ത്വന പരിപാടിയായ 'സ്നേഹപൂർവ്വം' വലിയ ശ്രദ്ധ പിടിച്ചുപറ്റി. ജീവിത ദുരിതങ്ങൾ പങ്കുവച്ചും ആശ്വാസം തേടിയും നൂറുകണക്കിന് കത്തുകളായിരുന്നു , ആ പരിപാടിയിലേക്ക് പ്രവഹിച്ചത്. സഹായം തേടിയും ആളുകൾ നിലയത്തിൽ വന്നിരുന്നു. വി.പ്രീതയായിരുന്നു അവതാരക. അവർ വായിക്കുന്ന കത്തുകൾക്ക് വശ്യതയാർന്ന ഭാഷയിൽ  രാജേഖരൻ നൽകുന്ന ഉത്തരങ്ങളായിരുന്നു ആ പരിപാടിയുടെ ആകർഷകം. റംസാൻ കാലത്ത് രാവിലെ ഖുറാൻ വാക്യങ്ങളെ വാഖ്യാനിച്ചു കൊണ്ട് അദ്ദേഹം അവതരിപ്പിച്ച 'പ്രകാശം' എന്ന പ്രതിദിന പ്രഭാഷണ പരിപാടിയും ഏറെ ശ്രദ്ധിക്കെട്ടു. മനോധർമ്മമനസറിച്ച്, നല്ല ഒഴുക്കിൽ,അപാരമായ സമയെ ത്തോടെ സംസാരിക്കാൻ കഴിയുന്നവർ വിരളം.ആദ്യം പി.വി പ്രശാന്ത് കുമാറും പിന്നീട് ജോൺ കുര്യനുമായിരുന്നു ഈ പരിപാടിയുടെ പ്രൊഡ്യൂസർമാർ.

മാപ്പിള പാട്ടുകളുടെ വികാസ പരിണാമങ്ങളെ ആസ്പദമാക്കിയുള്ള ബൃഹദ് ഗവേഷണ- വിനോദ പരമ്പരയായ 'മൊഞ്ചും മൊഴി'യും ആരംഭിക്കുന്നതും  ഇക്കാലത്താണ്.

ഓരോ പരിപാടിയും കേട്ട് , അവയെക്കുറിച്ച്  അവലോകനം എഴുതി, അടുത്ത ദിവസത്തെ പ്രോഗ്രാം യോഗങ്ങളിൽ അവതരിപ്പിക്കുന്ന പുതിയ ഒരു കീഴ്‌വഴക്കവും സൃഷ്ടിക്കപ്പെട്ടു.മ്യൂസിക് ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ള എല്ലാവരെയും മാറി-മാറി ഇതിനു നിയോഗിച്ചതും പുതുമയായി.എഫ് എം നിലയത്തിലും പുതിയ ഫോൺ - ഇൻ പരിപാടികൾക്ക് തുടക്കം കുറിച്ചു.

പ്രക്ഷേപണം പൂർണ്ണമായും  ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്ന കാലഘട്ടം കൂടിയായിരുന്നു. അത് . പരമ്പരാഗതമായി ഉപയോഗിച്ചുവന്ന സ്പൂളുകൾ, ടേപ്പുകൾ,ഡിസ്ക്കുകൾ എന്നിവ കാലഹരണപ്പെട്ടു . 
നിലയത്തിൽ നിന്ന് ആദ്യമായി കമ്പൂട്ടറിൽ ചെയ്ത പരിപാടി ഒരു 'കിഞ്ചന വർത്തമാന'മായിരുന്നു. സ്വന്തമായി പഠിച്ച്, 'കൂൾ എഡിറ്റ്' എന്ന  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആ പരിപാടി ചെയ്തത്ട്രാ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് പി.വി. പ്രശാന്ത് കുമാറായിരുന്നു; സഹായിയായി കാഷ്വൽ അവതാരക എം. മല്ലികയുമുണ്ടായിരുന്നു.

ആകാശവാണിയുടെ  ശബ്ദ ശേഖരത്തിലുള്ള  എല്ലാ ടേപ്പുകളും ഡിസ്ക്കക്കുകളും , കേരളത്തിൽ ആദ്യമായി ഡിജിറ്റലൈസ് ചെയ്യപ്പെടുന്നത് കോഴിക്കോട് നിലയത്തിലാണ്. ഈ ലേഖകൻ മുൻകൈയ്യെടുത്ത് , നാല് കാഷ്വൽ അവതാരകരെ പരിശീലിപ്പിച്ച്, പ്രഭാത സമയങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിച്ച് , നാല് മാസം കൊണ്ടായിരുന്നു ഇത്  പൂർത്തിയാക്കിയത്. പി.സരിത, പ്രിയ,ദിവ്യ,സുനൈന എന്നിവരായിരുന്നു ഏറെ ആത്മാർപ്പണത്തോടെ ,ഇത് നിർവഹിച്ചത്. അസിസ്റ്റൻറ്  സ്റ്റേഷൻ എഞ്ചിനീയറായിരുന്ന എം. ബൈജു ഇതിനു വേണ്ട സാങ്കേതിക സംവിധാനങ്ങൾ ഒരുക്കി. 1960 - 63കാലത്ത് റെക്കാർഡ് ചെയ്യ പ്പെട്ട നാല്പെ ളം ലളിത ഗാനങ്ങളായിരുന്നു കണ്ടെടുക്കെപ്പെട്ടവയിൽ ഏറ്റവും പഴക്കേറിയത്. മായാനാരായണൻ, ശാന്ത.പി.നായർ, കോഴിക്കോട്അ അബ്ദുൽ ഖാദർ തുടങ്ങിയവർ പാടിയത്. അവ എല്ലാ ദിവസവും പ്രഭാത പരിപാടികളിൽ തുടർച്ചയായി പ്രക്ഷേപണം ചെയ്തു. രചയിതാക്കെയോ ഗായകേ യോ കണ്ടെത്താത്ത പാട്ടുകളും ശബ്ദേശേഖരത്തിലും ണ്ടായിരുന്നു. 1974 -75 കാലത്ത് ഡൽഹിയിൽ നിന്ന് അയച്ചു കിട്ടിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ നൂറോളം സിസ്ക്കക്കുകൾ ആദ്യമായി പ്ലേ ചെയ്ത് നോക്കിയത്  .അപ്പോഴായിരുന്നു. സി.ഡി യിലാക്കിയേഷം ആ പാട്ടുകളും തുടർച്ചയായി പ്രക്ഷേപണം ചെയ്യപ്പെട്ടു.
:**********
ഉച്ചയുറക്കത്തിൽ നിന്നുണർന്ന താത്ത, മക്കളായ മൊയ്തീ നെയും സുഹറയേയും പാത്തുമ്മായേയുമൊെക്കെ വിളിച്ച് അലറിക്കരയുന്നു: ഓടി ബരീൻ... ബീടിന്റെ മോളിലൊരു പറക്കുംതളിക !
-അത് ഡി.ടി.എച്ചിന്റെ ഡിഷ് ആന്റിന ആയിരുന്നു.
സൗജന്യമായി ടെലിവിഷൻ, റേഡിയോ ചാനലുകൾ ലഭ്യമാക്കിയ ദൂരദർശന്റെ .
' ഡി.ഡി. ഡയറക്ട് പ്ലസ് ' എന്ന സൗജന്യ ഡി.ടി.എച്ച് സർവ്വീസിനെക്കുറിച്ച് പ്രക്ഷേപണം ചെയ്ത ജിംഗിളുകളിൽ ഏറെ പ്രസിദ്ധമായത് ഇതായിരുന്നു. തനി മലബാർ മുസ്ലിം ഭാഷയിൽ ,എം. പുഷ്പ അനശ്വരമാക്കിയ ആ ജിംഗിൾ ശബ്ദേഖനം ചെയ്ത് പല ഡി.ടി.എച്ച്  ഡിഷ് വില്നരക്കാരും ആളെക്കൂട്ടിയിരുന്നു. 

ഡി.ടി.എച്ചിന്റെ പ്രചാരണത്തിനായി അനുവദിക്കപ്പട്ട  പ്രത്യേക ഫണ്ട് ഉപയാഗിച്ച് , ഡിസൈൻ ചെയ്ത സ്ലൈഡുകൾ സിനിമ തീയറ്ററുകളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രദർശിപ്പിച്ചു. പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ പരസ്യങ്ങൾ നൽകി. നോട്ടീസുകൾ പ്രചരിപ്പിക്കാനും അതിന്റ  പരസ്യേരഡുകൾ സ്ഥാപിക്കാനും േ ത്രാതാക്കൾ മുന്നോട്ടു വന്നു.. പത്ത് റേഡിയോ ചാനലുകൾ കൂടി ലഭ്യമായിരുന്ന ഡി.ടി.എച്ച് സർവീസിന് അന്ന് ഏറ്റവുമധികം പ്രചാരം കിട്ടിയത് ,നിലയത്തിന്റെ അധികാര പരിധിയിൽ വരുന്ന, മലപ്പുറം ജില്ലയിലായിരുന്നു.
പുതിയ സാങ്കേതിക വിദ്യകളെയും ജനം സ്വീകരിച്ചു തുടങ്ങിയ കാലം.
****************
എം.എസ്.സുബ്ബലക്ഷ്മിയുടെ അനശ്വരമായ കീർത്തനങ്ങൾ.വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ നൃത്ത രൂപങ്ങൾ. ഇവയുടെ ശ ബ്ദ ശകലങ്ങൾ കോർത്തിണക്കിയുണ്ടാക്കിയ ഒരു ജിംഗിൾ: 'ആകാശവാണിയുടേയും ദൂരദർശന്റെയും ശബ്ദ - ചിത്ര ശേഖരത്തിലുള്ള അപൂർവ്വ പരിപാടികൾ നിങ്ങൾക്ക് സ്വന്തമാക്കാം'.
- ബീച്ചിലെ ആകാശവാണിയുടെ സെക്യൂരിറ്റി കൗണ്ടറിൽ  , സി.ഡികളും ഡി.വി.ഡികളും വില്പപനയാരംഭിക്കുന്ന സമയം രാവിലെ 11 മണി.
- അതിന് മുൻപ് 
 അവിടെ ഒരു ക്യൂ രൂപപ്പെട്ടു. ആദ്യ മണിക്കൂറ്റിൽ തന്നെ  കുച്ചിപുഡി , കഥകളി ഡി.വി.ഡികൾ വിറ്റു തീർന്നു.

- അതും ജിംഗിളിന്റെ ശക്തി. 'ആകാശവാണി സംഗീത്' എന്നേ പേരിൽ ഇറക്കിയ സംഗീത - നൃത്ത പരിപാടികളുടെ സി.ഡികൾക്കും ഡി.വി.ഡികൾക്കും വലിയ വിലയായിരുന്നു. 'മറ്റെങ്ങും കിട്ടാത്ത അമൂല്യ ശേഖരം' എന്ന ജിംഗിളിലെ വാക്യമായിരുന്നു , ആ കടമ്പ കടത്തിയത്. 2006, 07 വർഷങ്ങളിൽ കേരളത്തിലെ നിലയങ്ങളിൽ കോഴിക്കോട് മറ്റുളളവരെക്കാൾ ഏറെ മുന്നിെലെത്തി.
ഈ ശബ്ദേശേഖരത്തിലെ എം.എസ്.സുബ്ബലക്ഷ്മി, ഡോ.എം. ബാലമുരളി കൃഷ്ണ , ബോംബെ ജയശ്രീ ഉൾപ്പെെടെയുള്ള മഹാരഥരുടെ കച്ചേരികളും തില്ലാനകളും പ്രക്ഷേപണം  ചെയ്തത് ഏറെപ്പേരെ ആകർഷിച്ചു.

നിലയത്തിന്റെ ശബ്ദേഖരത്തിലുള്ള അപൂർവ്വ മാപ്പിളപ്പാട്ടുകളുടെ സി.ഡി. ഇറക്കാനുള്ള നിർദ്ദേശം ആകാശവാണി ഡയട്രറ്റ് അംഗീകരിച്ചിരുന്നു. തുടർന്ന്, ഈ ലേഖകനും ജി. ഹിരണും ചേർന്ന് ഇരുപതോളം  പാട്ടുകൾ തെരെഞ്ഞെടുത്ത് സി.ഡി യിലാക്കി, രചയിതാക്കളുടേയും മറ്റും ജീവചരിത്രക്കുറിപ്പുകളും, പകർപ്പവകാശരേഖകളും സഹിതം അധികൃതർക്ക് അയച്ചു കൊടുത്തു. പക്ഷേ, ആ പദ്ധതി നടന്നില്ല.
*****************
2006 ഫെബ്രുവരി .
വടകരയിലെ ഒരു യോഗത്തിൽ സംബന്ധിച്ച സി. പി രാജശേഖരനു നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിയോയിൽ അഭിഷേകം നടത്തി.കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ രാജശേഖരൻ നടത്തിയ വ്യക്തിപരമായ പരാമർശങ്ങളാ യിരുന്നു ഈ പ്രതിഷേധത്തിൽ കലാശിച്ചത്. ഇതേതുടർന്ന്, പോലീസ് സംരക്ഷണയിലാണ്  ഓഫീസിൽ വന്നത്.വലിയ  വിവാദങ്ങളുണ്ടാക്കിയ ഈ സംഭവത്തെ തുടർന്ന് രാജശേഖരനെ തൂത്തുക്കു ടിയിലേക്ക് സ്ഥലംമാറ്റി. ഇതിനെതിരെ നൽകിയ ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് നിരാകരിച്ചു.തുടർന്ന്, 2006 സെപ്റ്റംബർ 22ആം തീയതി സി.പി രാജശേഖരനെ റിലീവ് ചെയ്തു. പ്രോഗ്രാം മേധാവിയായി  ഈ ലേഖകൻ ചുമതലയേറ്റു.
രണ്ടു ദിവസം കഴിഞ്ഞ് പ്രേക്ഷേപണം ചെയ്യേണ്ട 'സ്നേഹപൂർവ്വം' ഇനി തുടെണ്ടതുണ്ടോ?  വേറെ ഒരു രൂപത്തിൽ കൗൺസലിങ്ങ് വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് അത് തുടരാൻ തീരുമാനിച്ചു.പ്രഗൽഭരുടെ ജീവിതത്തിലെ വഴിത്തിരിവുകെളെ ആസ്പദമാക്കിയുള്ള പ്രചോദന കഥകൾ ഉൾെപ്പെടുത്തി, 'ജീവിതപാഠം' എന്ന ഒരു വിഭാഗം കൂടി അതിൽ ആരംഭിച്ചു.ഈ പരിപാടി പിന്നീട് തൃശ്ശൂർ മഞ്ചേരി നിലയങ്ങളിൽ തുടർന്നു ഒന്നു അതിനു വേണ്ടി എഴുതിയ സ്ക്രിപ്റ്റുകൾ കേരള ബാലസാഹിത്യ അക്കാദമി ഇതേ പേരിൽ 2012-ൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാൽ 'സ്നേഹപൂർവ്വം' പരിപാടി താൻ സ്വന്തമായി പൊതുവേദിയിൽ തുടരുമെന്ന് രാജശേഖരൻ പ്രസ്താവനയിറക്കി.ആകാശവാണിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പരിപാടി തുടർന്നും റേഡിയോയിലൂടെ കേൾക്കാമെന്നും വിശദീകരിച്ച് നിഷേധക്കുറിപ്പ് ഇറക്കേണ്ടി വന്നു.
ദൂരദർശൻ പ്രൊഡക്ഷൻ സെൻറർ ഇൻറെ കൂടി ചുമതല രാജേശേഖരൻ വഹിച്ചിരുന്നു. അതിെനെ സംബന്ധിച്ചുണ്ടായ പരാതികെളെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം ഉൾപ്പെടെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടം...

ആകാശവാണിയുടെ പരിപാടികൾ കേട്ട് മാർഗ്ഗ നിർദ്ദേശങ്ങൾ നല്ക്കുന്നതിന് രൂപീകരിരുന്ന  ഉപദേശകസമിതിയുടെ അവസാനത്തെ യോഗം അന്ന് നടന്നു. ആദ്യ കാല ഗായികയും സ്റ്റാഫ് അനൗൺസറുമായിരുന്ന ഗായത്രി ശ്രീകൃഷ്ണൻ , ഐഷ ഗുഹരാജ് തുടങ്ങിയവർ പങ്കെടുത്തു. മുൻ യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്തിരുന്ന ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള എത്തിയില്ല.ചടങ്ങുകൾ മാത്രമായി അവശേഷിച്ചിരുന്ന  ഉപദേശ സമിതി പിന്നീട് ഒരിക്കലും രൂപംകൊണ്ടില്ല.
**********
സ്വപ്നം യാഥാർത്ഥ്യമായില്ല : പക്ഷേ, 'ഡ്രീംസ്' 'റിയലാ'യി...
വാണിജ്യ പ്രക്ഷേപണ നിലയങ്ങൾക്ക് ആകർഷകമായ പേരുകൾ (ബ്രാൻഡ് നെയിമുകൾ) നൽകി,അവയെ അവയെ ജനകീയ വൽക്കരിക്കാനുള്ള നിർദ്ദേശം വന്നത് അപ്പോഴായിരുന്നു .  എഫ്.എം. നിലയരത്തിന് ആകർഷകമായ പേരുകൾ ക്ഷണിച്ചുകൊണ്ട് അറിയിപ്പുകൾ നൽകി. നൂറുകണക്കിന് പേരുകൾ നിർദേശിച്ചുകൊണ്ട് കത്തുകൾ പ്രവഹിച്ചു. അവയിൽനിന്ന് ഇന്ന് ഡ്രീംസ് എഫ് .എം എന്ന പേര് തെരഞ്ഞെടുത്തു. അതു അംഗീകാരത്തിനായി  ഡൽഹിയിലേക്ക് അയച്ചു. അപ്പോഴേക്കും, ബോംബെയിൽ നിന്ന് അസിസ്റ്റന്റ്റ് സ്റ്റേഷൻ ഡയറക്ടർ കാവാലം ശ്രീകുമാറിനെ കോഴിക്കോട് നിയമിച്ചു.ഏതാനും  മാസങ്ങൾക്കകം കെ. രാജനെ ഡയറക്ടറായി തിരിച്ചുവന്നു. ഇതിനിടയിൽ  പുതിയ പേര് അംഗീകരിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചു. പക്ഷേ, രാജന് ഈ പേര് ഇഷ്ടമായില്ല. സ്വപ്നം യാഥാർത്ഥ്യമായി മാറി : 'ഡ്രീംസി'നു പകരം 'റിയൽ'. അങ്ങനെ, 2008 ഏപ്രിലിൽ നിലയം റിയൽ എഫ്.എം എന്ന്നി നാമകരണം ചെയ്യെ ട്ടു.
അതിനു വേണ്ടി തെരെ ഞ്ഞെടുത്തിരുന്നു പേര് മഞ്ചേരി എഫ്.എം ന് നൽകി. പക്ഷേ, കാലക്രമത്തിൽ മഞ്ചേരിയിൽ ആ പേര് പച്ചപിടിച്ചില്ല. വർഷങ്ങൾക്കു ശേഷം, ഈ ലേഖകൻ ആ നിലയത്തിന്റെ പ്രോഗ്രാം മേധാവിയായപ്പോഴും, 'ഡ്രീംസ്' കടലാസിൽ മാത്രം തുടർന്നു...
(ആ പേര് നിർദ്ദേശിച്ച ശ്രോതാവിന് അറിയില്ലല്ലോ ഇക്കഥകൾ .അദ്ദേഹത്തിൻറെ സ്വപ്നം യാഥാർഥ്യമായില്ല).
1965 ഓഗസ്റ്റ് പതിനഞ്ചാം തീയതി വിവിധ ഭാരതീയ യുമായി തുടങ്ങി പിന്നീട് വാണിജ്യ പ്രക്ഷേപണ കേന്ദ്രമായി തീർന്ന ഈ നിലയം യം 2003 ജനുവരിയിലാണ് ആണ് 10 കിലോവാട്ട് പ്രസരണ ശേഷിയുള്ള എഫ് എം നിലയം ആയി മാറുന്നത്.അതോടെ അവിടെ പുതിയ ധാരാളം പരിപാടികൾക്ക് തുടക്കമായി.ബോബി സി മാത്യുവും വി.പ്രീതയും ചേർന്ന് അവതരിപ്പിച്ച 'എഫ്.എം ചോയ്സ്' , ടി.വി അശ്വതി ആരംഭിച്ച 'ഓർമ്മയിൽ എന്നെന്നും', പി.വി പ്രശാന്ത് കുമാർ,സി.കൃഷ്ണകുമാർ,ആർ ഉണ്ണികൃഷ്ണൻ  തുടങ്ങിയവർ അവതരിപ്പിച്ച 'സീൻ ആൻഡ് സോങ്' ,തുടങ്ങിയവ ദീർഘകാലം  ശ്രോതാക്കളുടെ ടെ പ്രിയപ്പെട്ട പരിപാടികളായിരുന്നു.കാതോട് കാതോരം (മാത്യു ജോസഫ് ), മ്യൂസിക് മിക്സ്, കല്ലായിക്കടവത്ത് (ആർ. ഉണ്ണികൃഷ്ണൻ), പ്രിയഗീതം (ജോൺ കുര്യൻ),ഗാനാമൃതം (ഇ.കെ ഇസ്മയിൽ),താങ്കളുടെ കത്തുകളെ ആസ്പദമാക്കിയുള്ള  'ഗാനമാലിക'(േബി, പ്രീത) തുടങ്ങിയ ധാരാളം പരിപാടികൾ.
പേരാമ്പ്രയിലെ ആഴ്ചച്ചന്ത, മിഠായിത്തെരുവ്,പുതിയ ബസ്റ്റാന്റ്, ഓടുന്ന ഓട്ടോറിക്ഷ,പിന്നെ ക്യാമ്പസുകൾ.. അങ്ങനെ,  െതെരുവുകളും  കലാലയങ്ങളുെക്കെ ഈ പരിപാടിയുടെ തൽസമയ പ്രക്ഷേപണങ്ങൾക്ക് വേദികളായി. കാഴ്ചവൈകല്യമുള്ളവരും, ശാരീരികാവശതകളാൽ കിടപ്പിലായവരും , ലഹരി മുക്ത  ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നവരും ഒക്കെ തങ്ങളുടെ അനുഭവങ്ങൾ 'എഫ്. എം ചോയ്സ്'ലൂടെ വിവരിച്ചു. ..'ആൾക്കഹോളിക് അനോണിമസ്'  സന്നദ്ധ കൂട്ടായ്മയിെലെ ലഹരിമുക്ത രും അവരുടെ ഭാര്യമാരും പങ്കെടുത്ത പരിപാടിയുടെ ശബ്ദേലേഖനം പല സ്ഥലങ്ങളിലും പുതിയ യൂണിറ്റുകൾ രൂപീകരിക്കുന്നതിന് മുന്നോടിയായി േൾപ്പിച്ചിരുന്നുവെന്ന് അവതാരകനായ  ബോബി സി മാത്യു ഓർക്കുന്നു.
കോവിഡ് കാലത്ത് 2020 മെയ് 25 ന് ആരംഭിച്ച പ്രതിദിന  പരിപാടിയാണ് റിയൽ എഫ് എം ഷോ' . രാവിലെ 8.15 മുതൽ 10 മണി വരെയുള്ള  തസമയ ടോക് ഷോ പ്രോഗ്രാം എക്സിക്യൂട്ടീവ് ജോൺ കുര്യൻ  ആശയമാണ്. ഒരു വിഷയത്തെ ആസ്പദമാക്കി സ്ത്രീ-പുരുഷ അവതാരകരായ  രണ്ടുപേർ , പാട്ടുകളുടെ അകമ്പടിയോടെന്നവതരിപ്പിക്കുന്ന വിനോദ പരിപാടിക്ക് മികച്ച പ്രതികരണമുണ്ട്. ആരംഭകാലത്ത് കോവിസ് ബോധവല്ക്കരണമായിരുന്നു വിഷയം.  ഇതിന് മുന്നോടിയായി , വർഷങ്ങൾക്കു മുൻപ് അവതരിപ്പിച്ച ഒരു േക്കയിൽ , തത്സമയം പങ്കെടുത്തു സുകുമാർ അഴീക്കോട്.'ശബ്ദംകൊണ്ട് മലയാളിയുടെ മനസ്സ് കൈയടക്കിയ മഹാപ്രതിഭ' എന്ന ആമുഖത്തോടെയാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് അവതാരകനായിരുന്ന ജോൺ കുര്യൻ ഓർക്കുന്നു..
'ഗാനമാലിക' പരിപാടിയുടെ നൂറാമെത്തെ എപ്പിസോഡ് നഗരത്തിെലെ ഒരു ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. അതിന്റെ ന്ന അറിയിപ്പ് േഡിയോയിലൂടെ കേട്ട് നനഞ്ഞൂറിലധികം േ ( ത്രാക്കളെത്തിയത്  അവതാരകരായ ബോബിയ്ക്കും പ്രീതയ്ക്കും ധന്യമായ സ്മരണയാണ്. അന്ന്, ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഒരു എപ്പിസോഡ് സ്റ്റേജിൽ അവതരിപ്പിച്ചു. അതിന്റെ ശബ്ദലേഖനനമായിരുന്നു , അടുത്ത ദിവസം പ്രക്ഷേപണം ചെയ്തത്.
*******
2008 ആദ്യമാണ് സ്വകാര്യ എഫ് എം നിലയങ്ങൾ കേരളത്തിൽ പ്രക്ഷേപണം ആരംഭിക്കുന്നത്. ആദ്യം തുടങ്ങിയത് കോഴിക്കോട്ടായിരുന്നു.
ആ വെല്ലുവിളി നേരിടാനുള്ള മുന്നൊരുക്കങ്ങൾ രണ്ടു വർഷം മുൻപ് തെന്നെ തുടങ്ങിയിരുന്നു. പരിമിതമായ സമയങ്ങളിൽ മാത്രമേ  വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിൽ മലയാളം പരിപാടികളുണ്ടായിരുന്നുള്ളൂ. ബോംബെയിൽ നിന്നുള്ള ചില ഹിന്ദി പരിപാടികൾക്ക് പകരം പ്രാദേശിക പരിപാടികൾ തുടങ്ങാനുള്ള അനുമതിക്കായി എഴുതിയെങ്കിലും ലഭിച്ചിരുന്നില്ല. 2006 ഒക്ടോബറിൽ ഈ ലേഖകൻ പ്രോഗ്രാം മേധാവിയായിരുന്നപ്പോഴായിരുന്നു, ആ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയത്. തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിൽ കൂടുതൽ സമയം മലയാളം പരിപാടികളുണ്ടായിരുന്നു. അതേ സമയങ്ങളിൽ  ഇവിടെയും തുടങ്ങാൻ അനുവദിക്കണമെന്ന് നിലയം സന്ദർശിച്ച ദക്ഷിണേലാ അഡീഷണൽ ഡയറക്ടർ ജനറൽ ജി. ജയലാലിനോട് അപേക്ഷിച്ചു. അങ്ങനെയാണ് , രാവിലെയും ഉച്ചയ്ക്കും വൈകീട്ടും കൂടുതൽ സമയം മലയാള ഗാന പരിപാടികൾ തുടങ്ങുന്നത്.

2007 നവംബർ .   
പരമ്പരാഗതമായ അവതരണ െ ശലിയിൽ നിന്ന് മാറി, വേഗതയാർന്ന ചടുലമായ അവതരണത്തിലേക്കുള്ള മാറ്റം തുടങ്ങുന്നതേേയാണ്. ഒരു വിഷയത്തെക്കുറിച്ച്, ആ  സ്ക്രിപ്റ്റില്ലാതെ , അച്ചടി ഭാഷയിലല്ലാതെ, ഒഴുക്കോടെ പറയാനുള്ള പരിശീലനം അവതാരകർക്ക് നൽകിയായിരുന്നു,തുടക്കം. ചാനലിന്റ പേരിനൊപ്പം  മീറ്റർ ആവർത്തിച്ചു പറയുന്നതിൽ ഇന്ന് ഒരു പുതുമയമില്ല. പക്ഷേ, അന്ന്  'ഇത് വാണിജ്യ പ്രക്ഷേപണ കേന്ദ്രം, 103.6' എന്ന് പറഞ്ഞ് ഉറപ്പിക്കേണ്ടത് ആവശ്യമായിരുന്നു.
ആകാശവാണിക്കു മുന്നിലെ കടപ്പുറത്ത് ദിവസവും സായാഹ്നത്തിെ ത്തുന്നത് ആയിരക്കണക്കിനാജകൾ. അവർക്കിടയിലേക്ക് ഒരു ഞായറാഴ്ച മൈക്കുമായി ഇറങ്ങി, അവതാരകയായ െ .വി സുധ. അവരുമായി സംസാരിച്ച്, വിശേഷങ്ങൾ പങ്കുവെച്ച് ഇഷ്ട ഗാനങ്ങൾക്കൊപ്പം പ്രക്ഷേപണം ചെയ്യുന്ന പരിപാടിയുടെ പേര് 'ബീച്ച് ബീറ്റ്സ്' എന്നായിരുന്നു. അതിന്റെ ആശയം ഈ ലേഖകന്റേതായിരുന്നു. പരിപാടിയുടെ പേരും ആകാശവാണിയുടെ എബ്ലവും പതിച്ച വലിയ കളർ കുട ബീച്ചിൽ കുത്തി വച്ചായിരുന്നു , ആ പരിപാടി. ആദ്യം ശബ്ദേലേഖനം ചെയ്തും പിന്നീട് തത്തയവും .അവതാരകനും  മലബാർ മീഡിയ എന്ന പരസ്യ സ്ഥാപനത്തിന്റെ ഉടമയുമായിരുന്ന, അടുത്തിടെ അന്തരിച്ച അശോകൻ ആലപ്ര ത്തായിരുന്നു, കുടയുമായി 'ബീച്ച് ബീറ്റ്സി'ന്റെ സഹായി.

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പെട്ടവർ തങ്ങളുടെ പ്രിയപ്പെട്ട ഹിന്ദി റ ഗാനങ്ങളും അനുഭവങ്ങളും അവതരിപ്പിക്കുന്ന 'ദിൽ സേ ദിൽ തക്ക്' ഈ നിലയത്തിലെ ഏറ്റവുമധികകാലം നീണ്ടു നില്ക്കുന്ന പരിപാടിയാണ്. അതിന്റെ ആശയവും അവതര ണവും വി. പ്രീതയുടേതാണ്. ഇപ്പോൾ ഹിന്ദി സിനിമാ ഗാന രംഗെത്തെ മഹാരഥൻമാരെക്കുറിച്ചുള്ള രചനകളെ ആസ്പദമാക്കിയുള്ള പരമ്പരകളും ഈ പരിപാടിയിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
********
പ്രണയാനുഭവങ്ങൾക്കായി രാത്രിയിൽ ഒരു പരിപാടി : ദേവരാഗം. പൂവിട്ടതും , കൊഴിഞ്ഞു പോയതുമായ അനുരാഗങ്ങളുടെ കഥ പറയുേ  പലരുേടേയും തൊണ്ടയിടറും, ശബ്ദം മുറിയും.. പതിഞ്ഞ സ്വരത്തിൽ അവർ 'വിനു' വിേ അവർ ഹൃദയം പങ്കു വയ്ക്കും.
ആറു വർഷ ത്തോളം നീണ്ടു നിന്ന 'ദേവരാഗം' പരിപാടി അവതരിപ്പിച്ചത് ബി.വിനോദായിരുന്നു.. അതേ, പുറത്ത് ഭാഗവത പ്രഭാഷകനായി അറിയപ്പെടുന്ന സ്വാമി വിനുജി തന്നെ !
*******





ആകാശത്ത് നിന്ന് ഹൃദയത്തിലേക്ക് ....

കാശവാണി എന്നാൽ
ആകാശത്തു നിന്നുള്ള ശബ്ദം
അഥവാ അശരീരി.
ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്കു നേരെയെത്തുന്ന
ശബ്ദം. ഇന്ത്യാക്കാർ ഈ അശരീരി ആദ്യം കേട്ടത് 1923 ജൂണിലായിരുന്നു. റേഡിയോപ്രക്ഷേപണത്തിൽ കൗതുകംമൂത്ത്, ഒരുപറ്റം ആളുകൾ ചേർന്ന് ബോംബെയിൽ സ്ഥാപിച്ച റേഡിയോ ക്ലബ്ബായിരുന്നു ആദ്യത്തെ റേഡിയോ പ്രക്ഷേപണത്തിനു വഴിയൊരുക്കിയത്. ഏതാനും കിലോമീറ്ററുകൾ മാത്രമായിരുന്നു പ്രക്ഷേപണപരിധി. എന്തായാലും, തുടക്കം മോശമായില്ല. അക്കൊല്ലം നവംബറിൽത്തന്നെ
കൽക്കത്തയിലും റേഡിയോ പ്രക്ഷേപണം തുടങ്ങി. അടുത്തവർഷം ജൂലൈ 31 ന്
മദ്രാസ് പ്രസിഡൻസി റേഡിയോ ക്ലബ്ബും റേഡിയോ പ്രക്ഷേപണം തുടങ്ങി.

1927 ജൂലൈ 23 ന് ഇന്ത്യൻ ബ്രോഡ്
കാസ്റ്റിങ് കമ്പനി (ഐ.ബി.സി)
നിലവിൽ വന്നു. അതോടെ റേഡിയോപ്രക്ഷേപണത്തിന് ഒരു ഔദ്യോഗികരൂപം കൈവന്നു. അതിന്റെ കീഴിൽ ബോംബെയിലാരംഭിച്ച റേഡിയോനിലയം ഉദ്ഘാടനം ചെയ്തത് വൈസ്രോയി
ലോർഡ് ഇർവിനായിരുന്നു. ആ വർഷം ആഗസ്റ്റ് 26 ന് കൽക്കത്തയിലും സർക്കാർ
റേഡിയോ നിലയം തുടങ്ങി. പക്ഷേ, ഇതു രണ്ടും അധികകാലം നീണ്ടുനിന്നില്ല. 1930 മാർച്ച് 1 ന് ഐ.ബി.സി നിർത്തലാക്കപ്പെട്ടു.
തുടർന്ന്, അക്കൊല്ലം ഏപ്രിൽ 1 ന് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ്ങ് സർവീസ് നിലവിൽ വന്നു. തൊഴിൽ-വ്യവസായ വകുപ്പിന്റെ
കീഴിലായിരുന്നു അത്. ലയണൽ ഫീൽഡൺ ആദ്യത്തെ കൺട്രോളർ ഓഫ് ബ്രോഡ്കാസ്റ്റിങ്ങായി ചുമതലയേറ്റു. അങ്ങനെ,ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം വ്യാപകമാകാൻ തുടങ്ങി.

*ആകാശവാണി വരുന്നു*

'ആകാശവാണി' എന്ന പേര്
റേഡിയോ പ്രക്ഷേപണത്തിൽ ആദ്യം ഉപയോഗിച്ചത് മൈസൂരിലായിരുന്നു.
തന്റെ വസതിയായ വിത്തൽ വിഹാറിൽ 1935 സെപ്തംബർ 30 ന് മൈസൂർ മഹാരാജാസ് കോളജ് പ്രിൻസിപ്പലും സൈക്കോളജി പ്രൊഫസറുമായിരുന്ന
ഡോ. എം .വി ഗോപാലസ്വാമി സ്ഥാപിച്ച സ്വകാര്യ റേഡിയോ നിലയത്തിൽ നിന്നാണ്
“ആകാശവാണി' എന്ന പേരിന്റെ തുടക്കം.ഫിലിപ്സിന്റെ ഒരു മിനി ട്രാൻസ്മിറ്റർ അഥവാ പ്രക്ഷേപിണി ഉപയോഗിച്ച് ദിവസവും ഒരു മണിക്കൂർ, ഷോർട്ട് വേവിലൂടെ
വിദ്യാഭ്യാസപരിപാടികൾ അദ്ദേഹം പ്രക്ഷേപണം ചെയ്തു. ആറു വർഷം ആ റേഡിയോനിലയം അദ്ദേഹം ഒറ്റയ്ക്ക് തന്നെ നടത്തി. പിന്നീട് അത് മൈസൂർ മുൻസിപ്പാലിറ്റിക്ക് കൈമാറുകയായിരുന്നു. 1942 ജനുവരി 1 ന് മൈസൂർ
മഹാരാജാവ് റേഡിയോനിലയം ഏറ്റെടുത്തു.ഗോപാലസ്വാമിയുടെ സഹപ്രവർത്തകനായ
പ്രൊഫ. എൻ കസ്തൂരി റേഡിയോനിലയത്തിന്റെ ചീഫ് എക്സിക്യൂട്ടീവായി
ചുമതലയേറ്റു. കുറച്ചുകാലത്തേക്ക് ഡോ.ഗോപാലസ്വാമി ഡയറക്ടറായി തുടർന്നു.


ഇക്കാലത്താണ് റേഡിയോനിലയത്തിന്
അനുയോജ്യമായൊരു പേര് വേണമെന്ന നിർദ്ദേശം ഉയരുന്നത്. “ആകാശവാണി'
എന്ന പേര് കണ്ടെത്തിയത് ആരാണെന്നത് ഇപ്പോഴും തർക്കവിഷയമാണ്.
എന്തായാലും എൻ. കസ്തൂരിയുടെ
കാലത്താണ് മൈസൂർ റേഡിയോനിലയം
"ആകാശവാണി' എന്ന് അറിയപ്പെട്ടു
തുടങ്ങിയത്.

മഹാകവി രവീന്ദ്രനാഥ ടാഗോർ
ഇക്കാലത്ത് “ആകാശവാണി' എന്ന പേരിൽ ഒരു കവിത എഴുതിയിരുന്നു. 1938 -ൽ കൽക്കത്തയിലെ ആൾ ഇന്ത്യ റേഡിയോയുടെ ഷോർട്ട് വേവിലുള്ള പ്രക്ഷേപണത്തിന്റെ
ഉദ്ഘാടനത്തിന് അദ്ദേഹം ആ കവിത വായിച്ചു.അതിനാൽ “ആകാശവാണി' എന്ന പേര്
അദ്ദേഹത്തിന്റെ സംഭാവനയാണെന്നു
വാദിക്കുന്നവരുമുണ്ട്.

1936 ജൂൺ 8 ന് ഇന്ത്യ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ്ങ് സർവീസ് ആൾ ഇന്ത്യ റേഡിയോ ആയി മാറി. സ്വാതന്ത്ര്യലബ്ധിക്കു
ശേഷം, 1956 ലാണ് ആൾ ഇന്ത്യ റേഡിയോയ്ക്ക്
'ആകാശവാണി' എന്ന പേരു കൂടി ഔദ്യോഗികമായി 
സ്വീകരിക്കപ്പെട്ടത്.
സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ആൾ ഇന്ത്യ റേഡിയോയുടെ കീഴിൽ ഇന്ത്യയിൽ
ആറും പാകിസ്ഥാനിൽ മൂന്നും റേഡിയോനിലയങ്ങളാണുണ്ടായിരുന്നത് : ഡൽഹി,ബോംബെ, കൽക്കത്ത, മദ്രാസ്, തിരുച്ചിറപ്പള്ളി, ലക്നൗ എന്നിവിടങ്ങളിലായിരുന്നു
ഇന്ത്യയിലെ നിലയങ്ങൾ. എന്നാൽ, നാട്ടുരാജ്യങ്ങളുടെ കീഴിൽ തിരുവനന്തപുരത്തുൾപ്പടെ ചില ചെറുനിലയങ്ങളും പ്രവർ
ത്തിച്ചിരുന്നു. അതാണ് 1943 മാർച്ച് 12 ന് ആരംഭിച്ച  തിരുവിതാംകൂർ റേഡിയോ.

സ്വാതന്ത്ര്യാനന്തരം ആൾ ഇന്ത്യ റേഡിയോയുടെ വളർച്ച
അത്ഭുതാവഹമായിരുന്നു. ഇന്ന് ഇന്ത്യയിലെമ്പാടുമായി ആകാശവാണിക്ക് 414 നിലയങ്ങളുണ്ട്. മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളിലെ കാർഗിലിലും ബംഗാൾ ഉൾക്കടലിലെ
ആന്തമാൻ ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമായ പോർട്ട്ബ്ലയറിലും ലക്ഷദ്വീപിലെ കവരത്തിയിലുമടക്കം വിദൂരസ്ഥവും അവികസിത
വുമായ പ്രദേശങ്ങളിൽ വരെ റേഡിയോനിലയങ്ങളുണ്ട്. അവ 23 ഭാഷകളിൽ നിത്യവും പരിപാടികൾ പ്രക്ഷേപണം
ചെയ്യുന്നു. മിനിക്കോയിക്കാരുടെ മഹൽ,ആന്തമാനിസ്, നിക്കോബാറിസ്, കൊങ്കണി,സാന്താൾ, മണിപ്പൂരി, കാശ്മീരി, ഭോജ്പുരി
എന്നിങ്ങനെ വളരെക്കുറച്ചാളുകൾ സംസാരിക്കുന്ന പ്രാദേശികഭാഷകളിലും അവയുടെ
രൂപഭേദങ്ങളിലും വരെ ആകാശവാണി പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു. ലിപി
പോലുമില്ലാത്ത ധാരാളം ഭാഷകളും അവയുടെ കലാസാംസ്കാരികപൈതൃകവും ശബ്ദരൂപങ്ങളായി സംരക്ഷിക്കപ്പെടുന്നത് ഈ
റേഡിയോപ്രക്ഷേപണങ്ങളിലൂടെയാണ്.
പ്രത്യേക വാർത്താ ബുള്ളറ്റിനുകൾ തുടങ്ങി സംസ്കൃതത്തെ പുനരുജ്ജീവിപ്പിക്കാനും
ആകാശവാണിക്കു കഴിഞ്ഞു. പുതിയ അനേകായിരം പദങ്ങളും പ്രയോഗങ്ങളും അങ്ങനെ സംസ്കൃതഭാഷയിൽ കുടിയേറി.
ആകാശവാണി, അപ്രത്യക്ഷമായിക്കൊണ്ടിരുന്ന നാടൻ സംഗീതത്തെയും മറ്റനവധി കലാരൂപങ്ങളേയും എല്ലാ വിഭാഗത്തിനും പരിചയപ്പെടുത്തി. 'വിവിധഭാരതി' എന്ന ജനപ്രിയ വിനോദചാനലിലൂടെ 1957 മുതൽഹിന്ദി ചലച്ചിത്രഗാനങ്ങളെ ഇന്ത്യ മുഴുവൻ പ്രചരിപ്പിച്ചു. രാജ്യത്തിന്റെ ഐക്യം
ഊട്ടിയുറപ്പിക്കാൻ സംഗീതത്തിനു കഴിയുമെന്നു നിസ്സംശയം തെളിയിക്കപ്പെട്ടു. ഫുട്ബാൾ,ക്രിക്കറ്റ് കളികളുടേയും ദേശീയ, പ്രാദേശിക ഉത്സവങ്ങളുടേയും ദൃക്സാക്ഷിവിവരണങ്ങളും ഈ ഐക്യത്തെ ശക്തിപ്പെടുത്തുന്ന
തിൽ പങ്കുവഹിക്കുന്നുണ്ട്.

*മഹാത്മാഗാന്ധി സ്റ്റുഡിയോയിൽ*

ദേശീയദുരന്തങ്ങൾ ഉണ്ടാകുമ്പോൾ
റേഡിയോ വലിയ സഹായമാണ് ചെയ്തിരുന്നത്. ഇന്ത്യാവിഭജനകാലത്ത് പാകിസ്ഥാനിൽ നിന്നെത്തിയ അഭയാർത്ഥികളെ താത്
ക്കാലികമായി പാർപ്പിച്ചിരുന്ന ഹരിയാനയിലെ
കുരുക്ഷേത്രത്തിലെത്താൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞില്ല. അദ്ദേഹം 1947 നവംബർ 12ന് ആകാശവാണിയുടെ ഡൽഹി സ്റ്റുഡിയോയിൽ നടത്തിയ പ്രാർത്ഥനായോഗത്തിലൂടെ
അവരോടു സംസാരിച്ചു. അദ്ദേഹത്തിന്റെ ഒരേയൊരു ആകാശവാണി സന്ദർശനമായിരുന്നു , ഇത്.
ഈ ചരിത്ര സന്ദർശനത്തിന്റെ സ്മരണ പുതുക്കാൻ 2000 മുതൽ എല്ലാ വർഷവും
ഈ ദിവസം പൊതുജന സേവന പ്രക്ഷേപണ ദിനമായി (Public Service Broadcasting Day)
ആചരിച്ചു വരുന്നു.
വർഗ്ഗീയ ലഹളകളാൽ കലുഷിതമായിരുന്ന സ്വാതന്ത്യാനന്തര കാലത്ത്, ഗാന്ധിജിയുടെ പ്രാർത്ഥനായോഗങ്ങളിലെ പ്രസംഗങ്ങൾ ശബ്ദലേഖനം ചെയ്ത് ഇന്ത്യയിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ
വാക്കുകൾ  ലഹളകളുടെ കാഠിന്യം കുറയ്ക്കാൻ വലിയൊരളവോളം സഹായിച്ചിട്ടുണ്ട്.

*മദ്രാസിൽ നിന്ന് തുടക്കം*

റേഡിയോ മലയാളത്തിൽ ശബ്ദിക്കാൻ തുടങ്ങിയത് 1939 ലെ തിരുവോണനാളിലായിരുന്നു. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ
ഭാഗമായിരുന്ന മലബാർ പ്രവിശ്യയിലുള്ള പാലക്കാട്ടെ കൊല്ലങ്കോട് രാജാവ് സർ വാസുദേവരാജയുടെ ഒരു സന്ദേ
ശത്തോടെ മദ്രാസ് നിലയത്തിൽ നിന്നായിരുന്നു ആദ്യത്തെ മലയാളം റേഡിയോപ്രക്ഷേപണം. അവിടെ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന
ജി.പി.എസ് .നായരായിരുന്നു അതിന് മുൻകൈയെടുത്തത്.ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന്റെ കുലപതിമാരിലൊരാളാ
യിരുന്നു, അദ്ദേഹം.

മദ്രാസ് മലയാളിസമാജത്തി
ന്റെ ഭാരവാഹിയായിരുന്ന കെ. പത്മനാഭൻനായർ പ്രൊഡക്ഷൻ അസിസ്റ്റന്റായി മലയാള പ്രക്ഷേപണത്തെ സമ്പന്നമാക്കി. പ്രക്ഷേപണ ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് അദ്ദേഹത്തി
ന്റേത്. തമ്പുര ആർട്ടിസ്റ്റായി കെ.രാഘവൻ,തന്റെ സംഗീത ജീവിതം ആരംഭിച്ചതും പി  ഭാസ്കരൻ റേഡിയോയ്ക്കായി ഗാനങ്ങളെഴുതിത്തുടങ്ങുന്നതും
പി.ലീല ഗായികയായി അറിയപ്പെടാൻ തുടങ്ങിയതും മദ്രാസ് നിലയത്തിലെ മലയാളം പരിപാടികളിലൂടെയാണ്.
 മദ്രാസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം മാതൃഭാഷാസ്നേഹികൾ റേഡിയോ നാടകങ്ങളും സംഗീതശില്ലങ്ങളും അവതരിപ്പിച്ചു. മലയാള
പ്രക്ഷേപണത്തിലെ ആദ്യ ചുവടുവപ്പുകൾ .
 
കേരളത്തിൽ ആദ്യത്തെ റേഡിയോനിലയം 
തുടങ്ങുന്നത് തിരുവനന്തപുരത്ത് . . തിരുവിതാംകൂർ രാജാവിന്റെ കാലത്ത്,1943 മാർച്ച് 12 നായിരുന്നു തുടക്കം.പേര്,ട്രാവൻകൂർ റേഡിയോ. മലയാളം, തമിഴ്,ഇംഗ്ലീഷ് ഭാഷ
കളിയിലായിരുന്നു, പരിപാടികൾ. ഇപ്പോഴത്തെ എം. എൽ.എ ഹോസ്റ്റൽ നിൽക്കുന്ന സ്ഥലത്തായിരുന്നു സ്റ്റുഡിയോ. 1950 ൽ ഈ നിലയം ഏറ്റെടുത്ത് , ആകാശവാണിയുടെ
ഭാഗമാക്കുന്നതിനായി ജി. പി .എസ് നായർ സ്പെഷ്യൽ ഓഫീസറായി നിയോഗിക്കപ്പെട്ടു.
അദ്ദേഹമാണ് തിരുവനന്തപുരം ആകാശവാണിനിലയം, സർ സി. പി രാമസ്വാമി അയ്യരുടെ
ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ 'ഭക്തിവിലാസം' കൊട്ടാരത്തിലേക്കു മാറ്റി
സ്ഥാപിച്ചത്. ആദ്യകാല സിനിമാഗാനരചയിതാവായ തിരുനയിനാർക്കുറിച്ചി മാധവൻനായർ, എസ്. രാമൻകുട്ടി നായർ, ജഗതി എൻ.
കെ ആചാരി തുടങ്ങിയവരെ നിയമിച്ചതും അദ്ദേഹമായിരുന്നു.
1950 ഏപ്രിൽ 14 ന് ആകാശവാണി കോഴിക്കോട് നിലയം സ്ഥാപിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ഒപ്പം,കെ. പത്മനാഭൻ നായരും .

,മദിരാശിയിൽ നിന്ന്,
ഗാനരചിതാവും കവിയുമായ പി.ഭാസ്കരനെ നാട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന്, ആകാശവാണിയിൽ നിയമിച്ചു. തുടർന്ന് പി.സി കുട്ടിക്കൃഷ്ണൻ (ഉറൂബ്), തിക്കോടിയൻ, ബി.എ ചിദംബരനാഥ് തുടങ്ങിയവരെയും
അവിടെ നിയമിക്കുകയുണ്ടായി. എൻ.എൻ കക്കാട്, അക്കിത്തം, കെ.എ കൊടുങ്ങല്ലൂർ, കെ രാഘവൻ, കെ .പി ഉദയഭാനു തുടങ്ങി സാഹിത്യകലാരംഗത്തെ പ്രതിഭ
കളുടെ വൻനിര കോഴിക്കോട് ആകാശവാണി നിലയത്തെ ധന്യമാക്കി.
കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയം തൃശൂരിൽ 1956 നവംബർ 4 ന് പ്രക്ഷേപണം ആരംഭിച്ചു. രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട നാളുകളായിരുന്നു അത്.
നെല്ലുൽപ്പാദനം കൂട്ടാൻ കൂടുതൽ സ്ഥലങ്ങളിൽ കൃഷി ഇറക്കാൻ ഭാരതസർക്കാർ പ്രചാരണം തുടങ്ങി. അതിനുപകരിക്കുന്ന
വിവരങ്ങൾ കർഷകർക്കു നൽകാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 റേഡിയോ നിലയങ്ങൾ തുടങ്ങി. തൃശൂർ നിലയവും ഇതിന്റെ ഭാഗമായിരുന്നു. 1965 ൽ 'വയലും വീടും' എന്ന
പ്രതിദിനകാർഷികപരിപാടിയിലൂടെയായിരുന്നു സർക്കാർ കർഷകരുമായി സംവേദിച്ചത്. കേരളത്തിലെ മാധ്യമങ്ങളിലെ ആദ്യ പ്രതിദിനകാർഷിക
പരിപാടിയായിരുന്നു അത്. പിൽക്കാലത്ത് കൃഷിപാഠപരമ്പര തുടങ്ങിയതും തൃശൂർ നിലയമായിരുന്നു.

*എഫ് എം വരുന്നു*

1977 ജൂലൈ 23 ന് മദ്രാസിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം. പ്രക്ഷേപണം ആരംഭിക്കുന്നത്. പിന്നീട് പ്രാദേശിക നിലയങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എഫ്.എം നിലയങ്ങൾ ഉയർന്നുതുടങ്ങി.
റേഡിയോ പ്രക്ഷേപണത്തിൽ പുതിയൊരു യുഗത്തിന്റെ തുടക്കമായിരുന്നു അത്.
ഫ്രീക്വൻസി മോഡുലേഷൻ (Frequency Modulation) എന്ന പുതിയ പ്രക്ഷേപണസങ്കേതത്തിന്റെ ശബ്ദവ്യക്തത പുതിയ ശ്രവ്യാനുഭവം ശ്രോതാക്കൾക്കു സമ്മാനിച്ചു. അതുവരെ മീഡിയംവേവ് - ഷോർട്ട് വേവ് നിലയങ്ങളിലൂടെ, പലപ്പോഴും പൊട്ടലും ചീറ്റലുമൊക്കെ
ചേർന്ന് ശബ്ദായമാനമായ പ്രക്ഷേപണം കേട്ടുശീലിച്ചവരെ, ഒരു ടേപ്പ് റിക്കാർഡറിൽ നിന്ന്
കേൾക്കുന്ന ശബ്ദസൗകുമാര്യത്തോടെയുള്ള പാട്ടുകളും പ്രഭാഷണങ്ങളും ഏറെ ആകർഷിക്കാൻ തുടങ്ങി.
കേരളത്തിലെ ആദ്യത്തെ എഫ്. എം റേഡിയോ നിലയം 1989 നവംബർ 1 ന് കൊച്ചിയിലാണ് പ്രക്ഷേപണം തുടങ്ങിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടും
ഭരണാധികാരികളെ നിശിതമായി വിമർശിച്ചു കൊണ്ടും, വ്യത്യസ്ത സംഗീതധാരകളെ
പരിചയപ്പെടുത്തിക്കൊണ്ടും ശ്രോതാക്കളുടെ ശബ്ദങ്ങളും നിരീക്ഷണങ്ങളും കൂടി ഉൾപ്പെ
ടുത്തിക്കൊണ്ടുമുള്ള കൊച്ചി നിലയത്തിന്റെ പുതിയ പരിപാടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒന്നോ രണ്ടോ ജില്ലകൾക്കു വേണ്ടിയുള്ള, പ്രാദേശിക നിലയം(local radio station) ആണ് കൊച്ചി.തുടർന്ന്, 2006-ൽ മഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ടതും പ്രാദേശിക നിലയം തന്നെ.
ഇവയുടെ ഉള്ളടക്കം ആ പ്രദേശത്തിലെ ജനജീവിതത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളവയായതിനാൽ ഈ പ്രക്ഷേപണത്തെ നാരോകാസ്റ്റിങ്ങ് (narrow casting) എന്ന് പറയുന്നത്. അതിനെക്കാൾ വളരെ പരിമിതമായ ഭൂപ്രദേശത്തു
മാത്രം ലഭിക്കുന്നവയാണ് 2006-ൽ ആരംഭിച്ച കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ. പരമാവധി 20 കിലോമീറ്റർ മാത്രമാണ് ഇവയുടെ പ്രക്ഷേപണ പരിധി. ഒരു ചെറിയ ജന സമൂഹത്തിന്റെ സ്വന്തം റേഡിയോയാണിവ. അവരുടെ നാട്ടുഭാഷയിൽ അവർ തന്നെ
തയ്യാറാക്കുന്ന പരിപാടികൾ. സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയാണ്
ഈ ചെറു റേഡിയോ നിലയങ്ങളുടെ നടത്തിപ്പുകാർ. റേഡിയോ ഡി.സിയാണ് (കഴക്കൂട്ടം), കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റിറേഡിയോ . മാനന്തവാടിയിലെ റേഡിയോ മാറ്റൊലി അടക്കം ഇന്ന് അവയുടെ എണ്ണം 12.

 കേരളത്തിൽ റേഡിയോ എന്നാൽ
ആകാശവാണി മാത്രമല്ലാതായത് 2008 ൽ , കോഴിക്കാട് 'റേഡിയോ മാംഗോ'ആരംഭിച്ചതോടുകയാണ്. ഇന്ന് 20-ൽ അധികം സ്വകാര്യ
എഫ്.എം നിലയങ്ങളുണ്ട്. അവയെല്ലാം പൂർണ്ണ
എന്റർടെയ്ൻമെന്റ് ചാനലുകളാണ്. ആകാശവാണിയുടെ
9 ചാനലുകൾ അടക്കം കേരളത്തിലെ എല്ലാ റേഡിയോ
ചാനലുകൾക്കും ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ
ശ്രോതാക്കളുണ്ട്. കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ പോലും
ഇന്റർനെറ്റ് ലൈവ് സ്ട്രീമിങ്ങിലൂടെ ഇന്ന് ലോകത്തെവിടെയും തത്സമയം
കേൾക്കാം.
*****
*കുതിച്ചുചാട്ടം*
അതേ, സാങ്കേതിക രംഗത്ത് റേഡിയോയും
വലിയ കുതിച്ചുചാട്ടം നടത്തി.
ഇലക്ട്രോണിക്സിന്റെ വികാസത്തോടെ വിലകൂടിയ വലിയ റേഡിയോ സൈറ്റുകളിൽ നിന്നും കയ്യിൽ കൊണ്ടുനടക്കാവുന്ന ചെറിയ ട്രാൻസിസ്റ്റർ സെറ്റുകളിലേക്ക് . പിന്നെ മൊബൈൽ ഫോണുകളിലേക്ക് . എഫ്. എം പ്രക്ഷേപണം വ്യാപകമായതോടെ പരമ്പരാ
റേഡിയോ സെറ്റുകൾ തന്നെ വിസ്തൃതിയിലേക്ക് പോവുകയാണ്. ഇന്റർനെറ്റിന്റെ വരവോടെ, കമ്പ്യൂട്ടറും ലാപ്ടോപ്പും മൊബൈലും റേഡിയോ  കൂടിയായി. മാത്രല്ല,ആർക്കും ഓൺലൈനായി റേഡിയോ തുടങ്ങാവുന്നത്രയും ലളിതമാണ്, സാങ്കേതിക വിദ്യ. 
എണ്ണമറ്റ ഓൺലൈൻ റേഡിയോ സ്റ്റേഷനുകൾ കൂടി ഉൾപ്പെടുന്നതാണ് 
നമ്മുടെ റേഡിയോ മാദ്ധ്യമരംഗം.

വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന്
റേഡിയോ പരിപാടികൾ കേട്ടകാലം,
അതിനും മുൻപ് പഞ്ചായത്ത് മൈതാനത്തോ, പാർക്കിലോ, ജംങ്ഷനിലോ സ്ഥാപിച്ച റേഡിയോ സെറ്റുകൾക്കു ചുറ്റുമിരുന്ന് വാർത്തകൾക്കും പാട്ടുകൾക്കും ചെവിയോർത്തിരുന്ന പഴയ നാളുകൾ. കമ്യൂണിറ്റി ലിസനിങ്ങ് (community listening) എന്ന 
ആ കാലം ഇനിയൊരിക്കലും തിരിച്ചു വരില്ല.അതെല്ലാം ഇനി
ചരിതത്തിന്റെ ഭാഗം മാത്രം. റേഡിയോ സെറ്റിലൂടെയോ, ലൈവ് സ്ട്രീമിങ്ങിലൂടെയോ
റേഡിയോ പരിപാടികൾ കേട്ടാലും കൂടെ ആരുമുണ്ടാകില്ല.
റേഡിയോയ്ക്കൊരു കുടുംബ സദസുമില്ല. റേഡിയോ 
ശ്രവണം വ്യക്തിപരമായ പ്രവർത്തനമാണ്. അതൊരു
'പേഴ്സണൽ എന്റർടെയ്നറാ'ണ്.

*ഡി.ആർ.എം*

ഇന്റർനെറ്റ് അധിഷ്ഠിത പ്രക്ഷേപണത്തോടെ
വരുംകാലങ്ങളിൽ റേഡിയോയുടെ പരമ്പരാഗ പ്രസരണങ്ങളൊക്കെയും നിലയ്ക്കാനാണ് സാദ്ധ്യത.
പക്ഷേ, ഈ പരിവർത്തന ഘട്ടത്തിലും ആകാശവാണിയും ചില സ്വകാര്യ നിലയങ്ങളും 
ഭൂതല പ്രക്ഷേപണത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയാഗപ്പെടുത്തുന്നുണ്ട്.
ഡി.ആർ.എം അഥവാ ഡിജിറ്റൽ
റേഡിയോ മൊണ്ടിയേൽ (digital radio mon-diale, DRM) എന്നതാണ് ഈ പുതിയ പ്രക്ഷേപണസങ്കേതം.'ലോകവ്യാപകം' എന്നാണ് "മോണ്ടിയേൽ'
എന്ന ഇറ്റാലിയൻ പദത്തിന്റെ അർത്ഥം. 

ദേശങ്ങൾക്കതീതമായി, വളരെ വിസ്തൃതമായ ഭൂപ്രദേശങ്ങളിൽ ഡി.ആർ.എം പ്രക്ഷേപണം
സുവ്യക്തമായി കിട്ടും. ഡൽഹി, ബംഗാൾ ,ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 20-ൽ പരം
നിലയങ്ങളിൽ ആകാശവാണി ഈ ഡിജിറ്റൽ പ്രക്ഷേപണം
ആരംഭിച്ചിട്ടുണ്ട്. ഒരുപ്രസരണിയിൽ നിന്ന് എഫ്. എം , എ.എം. ഉൾപ്പെടെ വ്യത്യസ്തമായ മൂന്ന് പ്രക്ഷേപന്നങ്ങൾ വരെ നൽകാമെന്ന സൗകര്യമുണ്ട.
പക്ഷേ, ഡി ആർ എം-ൽ ഉള്ള ഡിജിറ്റൽ പ്രക്ഷേപണം കേൾക്കുന്നതിന് പ്രത്യേക റേഡിയോ സൈറ്റുകൾ വേണം. ഈ റേഡി
യോയിലെ ചെറിയ സ്ക്രീനിൽ ചിത്രങ്ങളും ടെസ്റ്റുകളും മറ്റും കിട്ടും. റേഡിയോയിൽ കേൾക്കുന്ന പ്രക്ഷേപണത്തിന്റെയോ വാർത്തയുടെയോ മറ്റു പരിപാടികളുടെയോ ടെക്സ്റ്റും
ചിത്രവും മറ്റും ശ്രോതാക്കൾക്ക്
പ്രിന്റെടുക്കാം. സേവ് ചെയ്തു സൂക്ഷിക്കാം.

റേഡിയോ നൈമിഷികമാധ്യമമാണെന്ന അതിന്റെ ജന്മദൗർബല്യം ഡി.ആർ.എം പ്രക്ഷേപ
ണത്തോടെ അവസാനിച്ചു..
പക്ഷേ, ഡി ആർ എം റേഡിയോ സൈറ്റുകൾക്ക് സാധാരണ ടെലിവിഷൻ സൈറ്റുകളെ
ക്കാളും വില നൽകേണ്ടിവരും. ഏകദേശംഒൻപതിനായിരത്തോളം രൂപ. ഇന്ത്യയിൽ ആരും അത് നിർമിക്കുന്നില്ല. മാർക്കറ്റിൽ ഡി.ആർ.എം.റേഡിയോ സൈറ്റുകൾ കിട്ടിത്തുടങ്ങിയിട്ടുമില്ല. ഡി.ആർ.എം പ്രക്ഷേപണം വ്യാപകമാകുമ്പോൾ പുതുതായി ഇറങ്ങുന്ന മൊബൈൽ ഫോണുകളിൽപ്പോലും അവ
ലഭ്യമായിത്തുടങ്ങുമെന്ന് സർക്കാർ പറയുന്നുണ്ട്.

 ചില പുതിയ മോഡൽ കാറുകളിൽ ഇൻ - ബിൽറ്റ് ഡി.ആർ.എംറേഡിയോ സെറ്റുകളുണ്ട്. കുറഞ്ഞ വിലയ്ക്ക് അവ വാങ്ങാൻ കഴിയുന്നെങ്കിൽ
മാത്രമേ ഈ പ്രക്ഷേപണത്തിന് ഭാവിയുള്ളൂ. ഇപ്പോൾ അൻപതു രൂപയ്ക്കു പോലും എഫ്.എം റേഡിയോസെറ്റുകൾ കിട്ടും. മൊബൈലിലും റേഡിയോ കേൾക്കുന്നവർ അനുദിനം വർദ്ധിച്ചു വരുകയും ചെയ്യുമ്പോൾ 
ഡി.ആർ.എം ആർക്കുവേണം ?

കേൾക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചായാലും,
 പുതുകാലത്തും റേഡിയോ നമ്മുടെ ജീവിതത്തിലെ അതിശക്തമായ സാന്നിധ്യമാണ് . മാദ്ധ്യമ പ്രളയത്തിനു
നടുവിലും റേഡിയോ പ്രക്ഷേപണങ്ങൾക്ക് എല്ലാ സമൂഹത്തിലും ജനങ്ങൾ
കാതോർക്കുന്നത്, അതിന്റെ ബഹുസ്വരത കാരണമാണ്.
ഓരോ ജനസമൂഹത്തിന്റെയും ഭാഷയെ, സംസ്ക്കാരത്തെ, ജീവിതരീതികളെ , പൈതൃകത്തെ, പാരമ്പര്യത്തെ , ഈ റേഡിയോ
 പ്രക്ഷേപണങ്ങൾ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും
ചെയ്യുന്നു. പാർശ്വവല്കൃതർക്കും, ദുർബല ജനവിഭാഗങ്ങൾക്കും
, അവരുടെ ജീവിതത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന മാദ്ധ്യമം (intimate medium) എന്ന നിലയിൽ അത് എന്നും ഗുരുവും വഴികാട്ടിയും വിനോദോപാധിയുമാണത്. 

ഹൃദയത്തോടു ചേർത്തുവയ്ക്കാവുന്ന മാധ്യമമാണത്.


Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍