ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 13 April 2020

'ആരാച്ചാർ':അധികാരത്തിന്റെ അടരുകളെ തൂക്കിലേറ്റുന്ന പെൺകുട്ടി

ആരാച്ചാർ
(നോവൽ)
കെ.ആർ.മീര
പേജ് 552, വില 550 രൂപ.
ഡി.സി.ബുക്സ്

 2012-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിദ്ധീകരിച്ച 37ആം പതിപ്പാണ് വായിച്ചത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ പുരസ്ക്കാരങ്ങൾക്കും വയലാർ അവാർഡ് ഉൾപ്പെടെയുള്ള ഒട്ടേറെ ബഹുമതികൾക്കു മർഹമാവുകയും,വിവർത്തനങ്ങളിലൂടെ ഇംഗ്ലീഷടക്കം മറ്റ് ഭാഷകളിൽ ഏറെ വായിക്കപ്പെടുകയും ചെയ്യുന്ന ഈ ബൃഹദാഖ്യായിക മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസമാനമുള്ള രചനകളിലൊന്നാണ്.

 ഇരുപത്തിരണ്ടുകാരിയായ ഒരു ആരാച്ചാർ യുവതിയുടെ ഏതാനും ആഴ്ചകളിലെ മാത്രം ജീവിതാഖ്യാനത്തിലൂടെ,കെ.ആർ മീര ചരിത്രത്തിന്റേയും പുരാവൃത്തത്തിന്റേയും സമകാലിക ജീവിതാവസ്ഥകളുടേയും വലിയ പശ്ചാത്തലത്തിൽ നടത്തുന്ന ജീവിത വിചാരങ്ങളാണ് ഈ നോവൽ. അത് വിവിധ കാലഘട്ടങ്ങളിലെ ഭരണാധികാരികളേയും  ജനസമൂഹങ്ങളേയും നീതിന്യായ വ്യവസ്ഥകളേയും, ധാർമ്മികതയേയും, സ്ത്രീ - പുരുഷ ബന്ധങ്ങളേയും സസൂക്ഷ്മം വിലയിരുത്തുകയും ഡിസെക്ഷൻ ടേബിളിലെന്നപോലെ കീറിമുറിച്ച് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

ക്രിസ്തുവിനുമുമ്പുള്ള കാലത്തേക്ക് നീണ്ടു പോകുന്ന വേരുകളുള്ള ഇതിലെ ആരാച്ചാർ കുടുംബത്തെക്കുറിച്ച്, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കഥകളും ഉപകഥകളും പുരാവൃത്തങ്ങളും നിറഞ്ഞതാണ്  ഈ നോവൽ. അതിൽ ആദ്യാവസാനം ശവഗന്ധമുണ്ട്. രാജഭരണ കാലത്തും , കൊളോണിയൽ ഭരണകാലത്തും, സ്വാതന്ത്ര്യാനന്തരം അടിയന്തിരാവസ്ഥക്കാലത്തും,പിന്നെ കഥ നടക്കുന്ന ഇടതുപക്ഷ ഭരണകാലത്തും നീതിയുടേയും ന്യായത്തിന്റേയും അളവുകോലുകൾ വ്യത്യസ്തമാവുകയും, ഹിംസ ബഹുഅവതാരങ്ങളിലൂടെ പിടിമുറുക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാലത്തും ഇരകളാക്കപ്പെടുന്നവരിൽ നിസ്വരും സ്ത്രീ കളുമുൾപ്പെടും.

പക്ഷേ, ഇരയാക്കപ്പെടാനല്ല, ഇരയാക്കിയവരെ കുടുക്കാനാണ് ചേതനാ ഗൃദ്ധാ മല്ലിക്ക് എന്ന ഈ കഥയിലെ പെൺകുട്ടി തീരുമാനിക്കുന്നത്. അതിനവൾക്ക് ആത്മബലമേകുന്നത് ആരാച്ചാരൻമാരുടെ ചരിത്രവും പുരാവൃത്തങ്ങളും, ജീവിത പശ്ചാത്തലവും നൽകിയ ഉൾക്കാഴ്ചയാണ്.. അതാണ് ഈ നോവലിനെ അതിശക്തമായ രാഷ്ട്രീയ -സ്ത്രീപക്ഷ രചനയാക്കുന്നത്.
 കൊലക്കയറിൽ കുരുങ്ങിയ കഥകൾ സഞ്ചിതസ്മൃതികളായി തലമുറകളിലേക്ക് കൈമാറ്റം ചെയ്ത് കിട്ടുന്നവയാകാം. പക്ഷേ, സമകാലിക ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച്, അവയെ തന്റെ രക്ഷാകവചമാക്കിയെടുക്കാൻ  വ്യാഖ്യാനിച്ച്, ബോധോദയം നേടുന്നുണ്ട് , ഈ പെൺകുട്ടി.

മലയാളിക്ക് തീർത്തും അപരിചിതമായ കഥയും ജീവിതപരിസരങ്ങളും . ഓരോ സന്ദർഭത്തേയും ചരിത്ര ബോധത്തോടെ, കഥയുടെ ചട്ടക്കൂട്ടിൽ നിന്ന് അവതരിപ്പിക്കുന്ന അസാധാരണമായ ആഖ്യാന ശൈലിയാണ് ഈ നോവലിന്റെ സവിശേഷത. ആനന്ദിന്റെ 'ആൾക്കൂട്ടം' അത്തരത്തിലുള്ള ഗഹനമായ ഒരു രാഷ്ട്രീയ-വൈജ്ഞാനിക വ്യവഹാരമായിരുന്നു. പക്ഷേ, നോവലിന്റെ ജീവിത പരിസരത്തിനും, അതിന്റെ സ്വാഭാവിക ജൈവ ഘടനയ്ക്കുമപ്പുറത്തേക്ക്  നിരന്തരം സഞ്ചരിക്കുന്ന കഠിന വ്യവഹാരങ്ങളിൽ കഥ മുങ്ങിപ്പോയി എന്നതായിരുന്നു 'ആൾക്കൂട്ട'ത്തിന്റെ പ്രധാന പോരായ്മ. ഇവിടെ നേരെ തിരിച്ചാണ്, കഥകളുടേയും ഉപകഥകളുടെയും കുത്തൊഴുക്കാണ്.

ചേതനയുടെ അച്ഛൻ ബാബ ഫണിഭൂഷൺ ഗൃദ്ധാ മല്ലിക്കിന്റെ 105 വയസ്സായ അമ്മ ഥാക്കുമ്മ തമാശയായി പറയുന്നതു പോലെ, ഭ്രൂണാവസ്ഥയിൽ പോലും ലക്ഷണമൊത്ത കുടുക്കു തന്നെ ഉണ്ടാക്കിയവളാണ്, ചേതന. കുട്ടിയായിരിക്കുമ്പോഴേ ദുപ്പട്ടയുടെ തലപ്പുകൊണ്ട് ലക്ഷണമൊത്ത കുടുക്ക് ഉണ്ടാക്കി ശീലിച്ചവൾ. ആരാച്ചാർ കുടുംബത്തിന്റെ വംശവൃക്ഷത്തിലെ ഇളയവൾ. 451 പേരെ തൂക്കിക്കൊന്നതിൽ അഭിമാനിക്കുന്ന ബാബയുടെ മകൾ. തന്റെ തൂക്കിക്കൊലകളുടെ പത്രവാർത്തകൾ ചില്ലിട്ടു സൂക്ഷിച്ച മുറിയിലിരുന്ന് ആ വീരകഥകൾ, നാടക ഡയലോഗുകൾ പോലെ വിളമ്പി , പത്രക്കാർക്കും ചാനലുകാർക്കും വിറ്റ് കാശാക്കുന്നുണ്ട് ബാബ. അയാളുടെ സഹായിയായ അനുജൻ സുഖ്ദേവ് എന്ന കാക്കു ബാർബറാണ്.ഒരു കോഴിയെപ്പൊലും കൊല്ലാൻ കെല്പില്ലാത്തവനെന്ന് നിരന്തരം ആക്ഷേപിക്കപ്പെടുന്ന കാക്കു മുൻപ് നെക്സലൈറ്റായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങൾക്കിരയായവൻ. ലോക്കപ്പിൽ തലകീഴായി കെട്ടിത്തൂക്കപ്പെട്ടപ്പൊഴും പ്രേമഗാനം പാടിയവൻ.

ചേതനയുടെ ആത്മഭാഷണങ്ങളായാണ് നോവൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. കാക്കുവിന്റേയും, അടിയന്തിരാവസ്ഥക്കാലത്ത് തല്ലിയൊടിക്കപ്പെട്ട കാലുമായി 'ഭവിഷ്യത്ത്' എന്നപഴയ പത്രം നടത്തുന്ന മാനദെയുടേയും ജീവിതകഥയിൽ എഴുപതുകളിലെ ബംഗാൾ രാഷ്ട്രീയത്തിന്റെ മാത്രമല്ല, ഇന്ദിരാഗാന്ധിയുടേയും സിദ്ധാർത്ഥ ശങ്കർ റേയിയുടേയും ഇരുണ്ട കാലത്തിന്റെ കൂടി ചരിത്രമുണ്ട്. അമിതാധികാരം അവരെ എങ്ങനെ ദുഷിപ്പിച്ചുവെന്നതിന്റെ സാക്ഷ്യങ്ങളുണ്ട്. ഒളിവിലിരുന്ന് ജോർജ് ഫെർണാണ്ടസിനെപ്പോലുള്ളവർ അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ ചരിത്രമുണ്ട്.

പ്ലസ് ടുവിന് ഹൈ ഡിസ്റ്റിങ്ഷൻ വാങ്ങിയിട്ടും തുടർന്നു പഠിക്കാനാവാത്ത ചേതനയ്ക്ക് നല്ല രാഷ്ട്രീയാവബോധമുണ്ടാകുന്നത് ഈ ബന്ധങ്ങളിലൂടെയാണ്. ഗുണ പാഠങ്ങളോടെ ആരാച്ചാര പരമ്പരയിലെ പൂർവ്വപിതാക്കൻമാരുടെ കഥകൾ പറഞ്ഞു കൊടുത്ത ഥാക്കുമായും അവളിൽ ആത്മബോധമുണ്ടാക്കിയിട്ടുണ്ട്. തൂക്കിലേറ്റിയ ഒരു പ്രതിയുടെ അച്ഛൻ, കൈകളും കാലുകളും ഛേദിച്ചെറിഞ്ഞ അവളുടെ സഹോദരൻ രാമുദായും അവൾക്ക് ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. 45ആം വയസിൽ 65 കാരന്റെ ഭാര്യയാകേണ്ടി വന്ന അമ്മയുടെ ജീവിത ദുരന്തങ്ങളും ചേതനയിലെ സ്ത്രീയെ ശക്തിപ്പെടുത്തുന്നുണ്ട്.

അവൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്താണ് വളർന്നത്. 'കുടുംബത്തിലെ അധികമുണ്ടായിരുന്ന യിട്ടും ഓരോ ചില്ലിയും സമുദ്രത്തിലേക്ക് കുതിക്കുന്ന ഗംഗയിലെ നീർമണികളെ പോലെ സൊനാഗച്ചിയിൽ വിലയം പ്രാപിച്ചു'.

'അസാമാന്യ പൊക്കവും, പുഷ്ട ശരീരവും മുഴച്ചുയർന്ന കണ്ണു'മുണ്ടുമുണ്ടായിട്ടും ഒരു പ്രസിൽ പ്രൂഫ് റീഡറായി ജോലി നോക്കുമ്പോൾ, അതിന്റെ ഉടമ അവളെ അപമാനിച്ചു. പിന്നിൽ നിന്ന് കക്ഷങ്ങളിലൂടെ മാറിടത്തിൽ പിടിച്ച അയാളെ, മാറിൽ നിന്ന് ദുപ്പട്ട എടുത്ത് നിമിഷ നേരം കൊണ്ട് ഒരു കുടുക്കുണ്ടാക്കി നേരിട്ടു, അവൾ. അത്, 'ചിരിച്ചു കൊണ്ട് വരണമാല്യം പോലെ അയാളുടെ കഴുത്തിൽ അണിയിച്ചു. അയാൾ എന്നെ ചേർത്തുപിടിക്കും മുർപ് ഞാൻ കുടുക്കു വലിച്ചു മുറുക്കി, ദുപ്പട്ടയുടെ മറ്റേ അറ്റം ജനലഴികളിലൊന്നിലൂടെ കടത്തി ശക്തമായി വലിച്ചതോടെ അയാളുടെ വായ പിളർന്നു ,കണ്ണുകൾ തുറിച്ചു. പുറത്തുചാടിയ നാവിൽ നിന്ന് പാൻ ചുവന്ന ചോരപോലെ ഒഴുകി'.

സുഹൃത്തിന്റെ മകളായ പിഞ്ചു ബാലികയെ ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട  യതീന്ദ്രനാഥ് ബാനർജിയുടെ ആരാച്ചാരായി ബാബയും, അയാളെ സഹായിക്കാനായി ചേതനയും നിയമിക്കപ്പെടുന്നു. ആരാച്ചാരെ തേടിയെത്തിയ ഒരു ചാനലിന്റെ റിപ്പോർട്ടർ സഞ്ജീവ് കുമാർ മിത്ര അവളുടെ ജീവിതത്തിൽ അതിക്രമിച്ചു കയറുന്നതാണ് നോവലിലെ വഴിത്തിരിവ്. തൂക്കിക്കൊലയെ അയാൾ വലിയ മാധ്യമ ആഘോഷവും ഉല്പന്നവുമാക്കി മാറ്റി. ദുരൂഹതകൾ നിറഞ്ഞ ഒരു ജീവിത വൃക്ഷത്തിലെ കണ്ണിയായ അയാളുടെ രക്തത്തിൽ മോഷണത്തിന്റെ ജീനുകളും, കേരളം വരെ വ്യാപിക്കുന്ന കച്ചവടത്തിന്റെ പാരമ്പര്യക്കണ്ണികളുമുണ്ടായിരുന്നു.

 അവളുടെ ഇടതു മാറിടത്തിൽ ഞെരിക്കുകയും, അലിപ്പൂർ ജയിലിൽ തൂക്കിലേറ്റുന്നവർ ചത്തുവീഴുന്ന ഇരുണ്ട അറയിൽ അവളെ തള്ളിയിട്ട് ബലാല്ക്കാരം ചെയ്യുകയും, വ്യാജ വിവാഹ വാഗ്ദാനം നൽകി പ്രലോഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് , അയാൾ. ഇരപിടിക്കുന്നതിൽ ആണധികാരത്തിന്റെ പാരമ്പര്യത്തിളക്കമുണ്ട്, 'എനിക്ക് നിന്നെ ഒന്നനുഭവിക്കണം ' എന്ന അയാളുടെ ശബ്ദത്തിൽ. അവസാനം, അവൾ അയാളെ സൊനാഗച്ചിയിലെ അയാളുടെ  കിടപ്പുമുറിയിൽ കൊണ്ടുപോയി, അതേ വാക്യമാവർത്തിച്ചപ്പോൾ അയാളിലെ പുരുഷൻ ഉറഞ്ഞുപോയി.

ഏതൊരു സ്ത്രീയെയും പോലെ സ്നേഹിക്കപ്പെടാൻ അവളും ആഗ്രഹിച്ചു. പക്ഷേ, അയാൾ ഹൃദയം കൊണ്ട് അവളെ സ്റ്റേഹിച്ചില്ല. പകരം ശരീരം കൊണ്ട് കാമിച്ചു. ആദ്യത്തെ ആരാച്ചാരല്ലാതിരുന്നിട്ടും അവളെ അങ്ങനെയാക്കി ചിത്രീകരിച്ചു. അവളെ സ്ത്രീസ്വാതന്ത്രത്തിന്റെ പ്രതീകമായ 'ഐക്കണാ'ക്കി, തന്റെ പേരും കരിയറും ഉയർത്താൻ ഉപയോഗിച്ചു.

മിഥ്യാഭിമാനബാധയാൽ അച്ഛൻ അനുജനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയതു കാരണം, ഒറ്റയ്ക്ക് തന്നെ തൂക്കിക്കൊല നടത്താൻ നിയോഗിക്കപ്പെട്ട അവൾ അതിനു ശേഷം എത്തപ്പെട്ടത് അയാളുടെ ചാനൽ സ്റ്റുഡിയോയിൽ . അവിടെ ഒരുക്കിയിരുന്ന തൂക്കുമരത്തിൽ,ക്യാമറക്കണ്ണുകളുടെ വെള്ളിവെളിച്ചത്തിൽ ,അവൾ സഞ്ജീവ് കുമാർ മിത്രയെ തന്നെ തൂക്കിലേറ്റുകയാണ്: താൻ സ്നേഹിച്ച, ആഗ്രഹിച്ച പുരുഷനെ . അപ്പോൾ, 'അവളുടെ സിരകളിലോടുന്ന ആരാച്ചാരുടെ രക്തം അയാളുടെ ജീവനു വേണ്ടി ആർത്തി പിടിച്ചു..ഞാൻ കുടുക്ക് സാവധാനം മുറുക്കി. മിന്നൽ വേഗത്തിൽ കയറിന്റെ മറ്റേ തുമ്പ് വലിച്ചു. സഞ്ജീവ് കുമാർ മിത്ര ഒരേങ്ങലോടെ ആകാശത്തേക്കുയർന്നു ...അയാൾ അമ്മേ എന്ന് നിലവിളിച്ചു....അയാളുടെ കാലുകൾ അന്തരീക്ഷത്തിൽ നൃത്തം ചെയ്തു.'

- കണ്ണുകളിൽ പ്രതിബിംബമുണ്ടോ എന്നു നോക്കി മരണ ലക്ഷണം അറിയുവാൻ കഴിവുള്ളവരാണ് ആരാച്ചാരപരമ്പരയിലുള്ളവർ . തന്റെ കാമുകനെ തൂക്കിലേറ്റിയപ്പോൾ അവൾ അയാളുടെ മരണ ലക്ഷണം ഗണിച്ചിട്ടുണ്ടാകും. 

-കഥയെ ജീവിതത്തിന്റെ തനിയാവർത്തനമല്ലാതാക്കുന്നത് ഇങ്ങനെയാണ്. യാഥാർത്ഥ്യത്തിൽ നിന്ന് നാടകീയമായ ഭാവനാതലത്തിലൂടെ അതീതയാഥാർത്ഥ്യത്തിലാണ് നോവൽ അവസാനിക്കുന്നത്. ഇരട്ടക്കൊല കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടാൽ സ്വന്തം പിതാവിന്റെ ആരാച്ചാരാകാം ആ മകൾ എന്ന സൂചനയുമുണ്ട്.

നോവലിന്റെ കഥാപരിസരമാണ് അതിന്റെ രാഷ്ട്രീയത്തെ അസാധാരണമായ ഉൾക്കാഴ്ചയോടെ നിർണ്ണയിച്ചിരിക്കുന്നത്.
ശവങ്ങൾ എന്നും ഘോഷയാത്ര പോലെ കടന്നുപോകുന്ന ഇടവഴിയിലെ കൊച്ചു വീട്. ഗംഗയുടെ തീരമായ നീം തലഘാട്ടിലെ വിറകിൻ ചിതകളിലെപ്പോഴുമെരിയുന്ന ശവങ്ങളുടെ ഗന്ധമുള്ള അന്തരീക്ഷം. മാടിർ ബുടി എന്ന മൺകോപ്പകൾ നിരത്തിയ ചെറിയ ചായക്കടയും ബാർബർ ഷാപ്പുമടങ്ങുന്ന ആരാച്ചാരുടെ കുടുംബ വീട്. സർക്കുലാർ തീവണ്ടികളും ഇഴയുന്ന ട്രാമുകളുള്ള സരണികൾ. ജാത്ര പാര നാടക കമ്പനികളുടെ ബോർഡുകളും , തൈരിന്റെ ഗന്ധമുള്ള 'ബോയ്'കടകളും ദേവീദേവൻമാരുടെ ചിത്രങ്ങൾ വില്ക്കുന്ന കൊമർതുള്ളികളുമുള്ള തെരുവുകളും ലെയ്നുകളും.

ചെരുപ്പു കുത്തികളും,ചെവിത്തോണ്ടി വില്പനക്കാരും, ക്ഷുരകൻമാരും, കച്ചവടക്കാരും ഭിക്ഷക്കാരുമൊക്കെ നിറഞ്ഞ റോഡുകൾ.കറുത്തവരുടെ , അരികുവല്കൃത ജീവിതങ്ങൾ . 'ഭഗ്ബാൻ മഹാദേബി'നും 'മാ കാളി 'ക്കും ചോരയും മദ്യവും അർപ്പിക്കുന്ന ചുവന്ന ബംഗാൾ. ആരാച്ചാർ ജോലി ശരിയാക്കാൻ, പാർട്ടി ജില്ലാ മേധാവിയായ ഡി.സി സെക്രട്ടറിക്കും, മരണത്തോട് മല്ലിടുന്ന മകന്റെ ശുശ്രൂഷക്ക് ആശുപത്രിയിലെ ഇടനിലക്കാരനുമൊക്കെ കൈക്കൂലി കൊടുക്കേണ്ടി വരുന്ന ദുരവസ്ഥ. ജോലിയും കൂലിയുമില്ലാതെ, കിടപ്പാടവും കൃഷിസ്ഥലവും നഷ്ടപ്പെട്ട് ,ഗ്രാമങ്ങളിൽ നിന്ന് തെരുവിലെത്തപ്പെടുന്ന അഭയാർത്ഥികൾ .

ഈ നോവലിലെ ഏറ്റവും ഹൃദയ ഭേദകമായ ചിത്രം പതിനെട്ടാം അധ്യായത്തിലുണ്ട്. വീടിനടുത്തു നിന്ന് രാത്രി മുഴുവൻ നിലവിളി കേട്ട് അന്വേഷിച്ചിറങ്ങിയ ഥാക്കുമായാണ് ചേതനയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയത്.ഓടയുടെ മുകളിൽ താമസിക്കുന്ന ഒരു കുടുബത്തിലെ പത്ത് പതിനാല് വയസ്സു പ്രായമുള്ള  ആൺകുട്ടി നഗ്നനായി അവിടെ കിടന്നിരുന്നു. 'വലിയ തലയും വീർത്ത വയറുമായി ഒരുപാട് ദിവസം വെള്ളത്തിൽക്കിടന്ന ഒരു മൃതദേഹം പോലെ ഒരു ശരീരം.'അവന്റെ കണ്ണുകളുടെ കോണിൽ നിന്ന് പുറത്തുവന്നത് ചിതലുകളായിരുന്നു. മൂക്കിനുളളിൽ നിന്ന് തവിട്ടു നിറമുള്ള ചെറിയ ശവംതീനിയുറുമ്പുകളും ചെവികളിൽ നിന്ന് നീലമണിയനീച്ചകളും പുറത്തു വന്നു. അവൻ കോട്ടുവായോ ഏമ്പക്കമോ ഇട്ടപ്പോൾ ചെറിയ ചുവന്ന ചാഴികൾ വായിൽ നിന്ന് പറന്നു. ' ഇടയ്ക്ക് അവൻ ഒന്ന് ന്തെളിഞ്ഞു പിരിഞ്ഞപ്പോൾ അവന്റെ ലിംഗത്തിൽ നിന്ന് മൂത്രത്തിന്റെ നീണ്ട തുള്ളികൾ പോലെ വെള്ളച്ചിറക്കുള്ള നിശാശലഭങ്ങൾ പുറത്തുവന്ന് മെഴുക്കു തിരിക്കു നേരെ പറന്നു'.
-മിഡ്നാപൂരിനടുത്ത ഗ്രാമത്തിൽ നിന്ന് കൃഷി നശിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഒരു വർഷം മുൻപ് ഹൗറ സ്റ്റേഷനിൽ വന്നിറങ്ങിയതാണവന്റെ കുടുംബം . ഥാക്കുമാ കോരിക്കൊടുത്ത കഞ്ഞി കുടിച്ച്,അവൻ മരിച്ചു. അവനെ സംസ്കരിക്കാൻ അവർക്ക് പണമുണ്ടായിരുന്നില്ല. 'അവനെ ഒരു വള്ളത്തിൽ കയറ്റി , നദിയുടെ നടുവിലെത്തി കളി താഴെയിട്ടു.'

 -പുരാവൃത്തത്തിന്റേയോ ഭാവനയുടെയോ നിറം ചേർക്കാത്ത, കല്പിത കഥകളല്ലാത്ത പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ.അശരണരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരിതാപകരമായി പരാജയപ്പെട്ടതിന്റെ പിന്നെയും സാക്ഷ്യങ്ങളുണ്ട് , അംലഷോളിലെ പട്ടിണി മരണങ്ങൾ പോലെ. ഇത്തരം മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ, ബംഗാളിൽ ഇടതുപക്ഷം നിരാകരിക്കപ്പെടുമെന്ന് ഈ നോവൽ എഴുതപ്പെട്ട കാലത്ത് തന്നെ  നിശബ്ദം പ്രവചിച്ചിരുന്നു എന്ന് നമ്മൾ അറിയുന്നുണ്ട്. അത്രയ്ക്കും ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് നോവലിസ്റ്റ് ഇറങ്ങിച്ചെല്ലുന്നുണ്ട്, ഇവിടെ.

-ഇങ്ങനെ കാലമുദ്രകളാലും വൈവിധ്യ പൂർണ്ണമായ ദേശമുദ്രകളാലും തലമുറകളുടെ ജീവിതങ്ങളെ ഒറ്റ ഫ്രെയിമിൽ കൊണ്ട് വന്ന് താരതമ്യം ചെയ്യുന്ന സമ്പന്നമായ ആഖ്യാന  ശൈലിയാണ് 'ആരാച്ചാർ' നോവലിനെ പുതു കാലത്തെ ഇതിഹാസമാനമുള്ള രചനയാക്കിയിരിക്കുന്നത്. ഥാക്കുമ്മ, ചേതനയ്ക്കു പറഞ്ഞു കൊടുത്ത കഥകളിൽ മരണവും പ്രേമവും മാത്രമല്ല, ഭൂമിയുമുണ്ടായിരുന്നു. മനഷ്യരുടെ മരണം ഈച്ചകളുടെ വരവ് നോക്കി പ്രവചിക്കുന്നു മുണ്ട് , അവർ.

മരണത്തിന്റെ ഗന്ധം മാത്രമല്ല, ബംഗാൾ ജനതയുടെ ആഹാരവൈവിധ്യത്തിന്റെ ഗന്ധങ്ങൾ നിറഞ്ഞ ഉപമകളും ബിംബങ്ങളും സമൃദ്ധമായി ഉപയാഗിച്ചിട്ടുണ്ട് നോവലിൽ.'ആൾക്കൂട്ട'ത്തിന്റെ വരണ്ട ജീവിത പരിസരങ്ങല്ല, 'ആരാച്ചാരി'ൽ. പൊരിയും മസാലയും കപ്പലണ്ടിയും കശുവണ്ടിയും ചേർത്തുണ്ടാക്കുന്ന വിഭവമാണ് ഖാൽ മൂറി.'സ്നേഹിക്കുന്ന പുരുഷനോടൊപ്പം ഹൃദയം തുറന്ന് ചിരിച്ചു കൊണ്ട് ഖാൽ മൂറി ഭക്ഷിക്കാൻ' ചേതന മോഹിച്ചിരുന്നു. നരച്ച തലമുടി പോലുള്ള ബുരിൽ ഭൂൽ മിഠായിയും 'ദോയി'യുടെ ഗന്ധവും അവൾക്ക് പ്രിയപ്പെട്ടതായിരുന്നു.

ബംഗാളികളുടെ ഇഷ്ട മത്സ്യമായ ഇലിഷ് പല അവസരങ്ങളിൽ നോവലിൽ കടന്നുവരുന്നുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം ഇലിഷ് മത്സ്യം വാങ്ങാൻ കഴിവുള്ളവരായിരുന്നു ആരാച്ചാർ കുടുംബമെന്നു പറയുന്നുണ്ട്. തന്റെ ശരീരം കളിപാട്ടമല്ലെന്ന്,അതിൽ അതിക്രമിച്ചു കയറിയ സഞ്ജീവ് കുമാറിനോട് രോഷത്തോടെ പറയുമ്പോഴും അയാളുടെ സ്നേഹ പരിലാളനങ്ങൾക്ക് കൊതിച്ച അവൾ ,അശാന്തമായ മനസ്സോടെ,ഇലിഷ് കറി കഴിക്കാൻ കഴിയാതെ സങ്കടപ്പെടുന്നു മുണ്ട്.
ചേതന തൂക്കിലേറ്റുന്നതിനു മുൻപ്, തടവറയിൽ യതീന്ദ്രനാഥ് ബാനർജി ആവശ്യപ്പെടുന്നതും ഇലീഷ് ഷോർഷെ.
" ഹിൽസ വിളമ്പിയപ്പോൾ അയാൾ ആ പാത്രമെടുത്ത് മൂക്കിനടുത്തേക്ക് ചേർത്ത് ഞങ്ങളെ നോക്കി ഉള്ളിലേക്ക് ശ്വാസം വലിച്ചു.
- ഈ ജീവിതത്തിലെ അവസാനത്തെ ഹിൽസ ..!'.
അവസാന അത്താഴത്തിന് അയാൾ ആവശ്യപ്പെട്ടത് മധുരമുള്ള തൈരായിരുന്നു.
- ഈ ജീവിതത്തിലെ അവസാനത്തെ മിഷ്ടി ദോയ് '.

-ഈ ഭാഗം വായിച്ചപ്പോൾ ഓർമ്മകളുടെ തിരയിളക്കം എനിക്കുണ്ടായി. ഓരോ തിരുവോണ സദ്യയും കഴിച്ച്, ' അങ്ങനെ ഒരു ഓണം കൂടി കഴിഞ്ഞു ' എന്ന് ദു:ഖത്തോടെ ആത്മഗതം ചെയ്ത എന്റെ പൂർവ്വികരാണ് മുന്നിൽ. ആഹാരം ജീവൽ പ്രതീകങ്ങളാകുന്ന എത്രയോ സന്ദർഭങ്ങളുണ്ട് ഒരോരുത്തർക്കും .

- ഇങ്ങനെ , മലയാള നോവൽ സാഹിത്യത്തിൽ 'ആരാച്ചാർ' അനന്യമായി നില്ക്കുന്നു.പ്രമേത്തിന്റെ പുതുമ, ആഖ്യാനപാടവം, മിഴിവാർന്ന കഥാപാത്രങ്ങൾ, ഒഴുക്കുളള ഭാഷ തുടങ്ങിയവയാൽ അദ്വിതീയമായ സ്ഥാനം നേടിയിരിക്കുന്നു ഈ നോവൽ.ധീരമായ ദർശനത്തിന്റെ തെളിച്ചവുമുണ്ട്.

ബംഗാളിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തെക്കുറിച്ചും തലമുറകളുടെ പാരമ്പര്യമുള്ള ആരാച്ചാരൻമാരുടെ കുടുംബത്തെക്കുറിച്ചും കെ.ആർ.മീര ഗഹനമായ ഗവേഷണവും ഗൃഹപാഠവും നടത്തിയിട്ടുണ്ട്. അതിന്റെ മെച്ചങ്ങളെക്കുറിച്ചാണ് ഈ എഴുതിയതൊക്കെ.

പക്ഷേ, അധികമായാൽ അമൃതും വിഷമാണ്. ആരാച്ചാരകുടുംബ ചരിത്രത്തെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധം ഈ കൃതിയിൽ നിന്ന് ആർക്കും തയ്യാറാക്കാം. അവരുടെ വംശപരമ്പരകളുമായി ബന്ധപ്പെട്ട് ലഭ്യമായ ഏതാണ്ടെല്ലാ കഥകളും ഉപകഥകളും ചരിത്രവും പുരാവൃത്തങ്ങളും ഐതിഹ്യങ്ങളുമൊക്കെ നിറഞ്ഞു കവിഞ്ഞ് നോവലിന് *വൃഥാസ്ഥൂലത* ഉണ്ടായിരിക്കുന്നു. തൂക്കുമരത്തിലേക്കാനയിക്കപ്പെട്ടവനോട് പോലും അത്യന്തം ദുരൂഹമായൊരു ആരാച്ചാർക്കഥ മന്ത്രിക്കുണ്ട് , ചേതന !

പരത്തി പറയൽ എത്ര മാത്രം അസുന്ദരവും അനാകർഷകവുമാണെന്നതിന് മറ്റൊരു  ഉദാഹരണമാണ് 'ആരാച്ചാർ'. കഥയുടെ വൈകാരികാന്തരീക്ഷത്തിന് നിരക്കാത്തതും വിജ്ഞാന -വിവരശേഖര പ്രദർശനമെന്ന പ്രതീതി സൃഷ്ടിച്ച്, വായനയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതുമായ ഘടകമാണിത്. അടുത്ത കാലത്തിറങ്ങിയ ' നടവഴിയിലെ നേരുകൾ', മറ്റാരു ഉദാഹരണം. 'മാമ, ആഫ്രിക്ക',' കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്നീ നോവലുകളിലെ ചില ഭാഗങ്ങളിലും ഈ ദോഷമുണ്ട്.

അതുകൊണ്ട് ഒരു വായനക്കാരന്റെ ആകുലത മുൻനിർത്തി ആവർത്തിക്കട്ടെ : *മലയാളത്തിൽ ലിറ്റററി എഡിറ്റർമാരുടെ ആവശ്യമുണ്ട്*. മാറിയ ജീവിത സാഹചര്യത്തിൽ ചെറുതാണ് സുന്ദരം.
തീക്ഷ്ണമായ അനുഭവങ്ങളുടെ ലാവാപ്രവാഹങ്ങളിൽ നിന്ന് ഏത് തെരഞ്ഞെടുക്കണമെന്നതിലും എഴുത്തുകാരുടെ പ്രതിഭയുടെ സത്ത അടങ്ങിയിട്ടുണ്ട്. അത് അവരുടെ രചനാ സ്വാതന്ത്യത്തിന്റെ തീർപ്പിന് വിടുകയാണുചിതം.

ഇതിനെല്ലാമുപരിയായി ,അപൂർവമായ വായനാനുഭവം തീർക്കുന്ന 'ആരാച്ചാർ' എക്കാലത്തേയ്ക്കുമുള്ള ഈടുവയ്പാണ്. കാലത്തിന്റെ ചിതലുകൾ തിന്നു തീർക്കാതെ, ഭാഷയിലും നമ്മുടെ ഭാവുകത്വത്തിലും ഈ നോവൽ തലയുയർത്തിപ്പിടിച്ച് നില്ക്കും.

Tuesday 7 April 2020

ചെകുത്താനെ അപനിർമ്മിക്കുമ്പോൾ..



ഇരുട്ടിൽ ഒരു പുണ്യാളൻ
(നോവൽ)
പി.എഫ്. മാത്യൂസ്
പേജ് I44, വില 140 രൂപ.
ഡി.സി.ബുക്സ്

പി.എഫ്. മാത്യൂസിന്റെ രണ്ടാമത്തെ നോവലിലും സാത്താനുണ്ട്;ദൈവവും. പക്ഷേ, പുണ്യപാപങ്ങളുടെ നിത്യ യുദ്ധത്തിനപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്നുണ്ട് ഈ നോവൽ. ആവിഷ്ക്കാര രീതിയുടെ തനിമ കൊണ്ട് ശ്രദ്ധേയമായ രചന.
തുറമുഖ നഗരത്തിലെ പുരാതന തെരുവും,സമീപ ഗ്രാമത്തിലെ ഇടവകയുമാണ് കഥാപരിസരമെങ്കിലും, വിശ്വാസികളുടെ നിഗൂഢമനസിന്റെ ആഴങ്ങളിലൂടെയാണ് പി.എഫ്. മാത്യൂസിന്റെ സഞ്ചാരം.
 വിശ്വാസങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും പുരാവൃത്തങ്ങളുടേയും ഇരുണ്ട പശ്ചാത്തലത്തിൽ ,എവിടെയും ദുരൂഹ പഥസഞ്ചലനങ്ങൾ.

മലയാള നോവലിൽ, അപനിർമ്മാണങ്ങളുടെ കാലമാണിത്. ഇതിവൃത്തത്തിലും ,ശില്പത്തിലും ആഖ്യാനത്തിലുമൊക്കെ നോവൽ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .
ക്രിസ്തീയമായ ചിഹ്നങ്ങും പ്രതീകങ്ങളും ഉപമകളും നിറഞ്ഞ, പുണ്യ-പാപ ദ്വന്ദ്വത്തി ലഷ്ഠിതമായ ഒരു ഇതിവൃത്തത്തിനെ, മരണത്തിനുമപ്പുറത്തേക്ക് വിന്യസിക്കാൻ ശ്രമമുണ്ട്. ദൈവത്തിനേയും പിശാചിനേയും ബന്ധപ്പെടുത്തി, ജീവിത ദുഖങ്ങളെ, വീണ്ടുവിചാരങ്ങളുടേയും സമസ്യകളുടെയും വിശാലാകാശത്തേക്ക് വിക്ഷേപിക്കുന്ന പുതിയ ആഖ്യാന രീതിയാണ് 'ഇരുട്ടിൽ ഒരു പുണ്യാളനെ' വ്യത്യസ്തമാക്കുന്നത്.

പറങ്കികൾ അടിമയാക്കിക്കൊണ്ടുവന്ന കറുമ്പൻ കാപ്പിരിയെ, അവർ നാടുവിട്ടപ്പോൾ നിധികുംഭത്തിനരുകിൽ കൊന്ന്,കുഴിച്ചിട്ടുവെന്ന് പുരാവൃത്തം . ആത്മാവായിമാറിയ കാപ്പിരി,തനിക്ക് കള്ളും കൂരിക്കറിയും ചുരുട്ടും തന്നാരാധിക്കുന്നവർക്ക് നിധി നൽകി, അനുഗ്രഹിക്കാൻ തുടങ്ങി. ഈ കാപ്പിരി മുത്തപ്പനേയും
പിശാചിനേയും സേവിക്കുന്ന പാണ്ട്യാലക്കൽ അച്ചമ്പിയിൽ നിന്ന് തുടങ്ങുന്നതാണീ നോവലിന്റെ കഥ എന്ന് പൊതുവിൽ പറയാം. 'പള്ളിയും പട്ടക്കാരനും, കൂദാശകളില്ലാത്തവനുമായ' അയാൾ കൂടുതൽ പണമുണ്ടാക്കാൻ സാത്താൻ സേവ തുടങ്ങി. അവസാനം, വെള്ളമിറക്കാതെ, വായുവലിച്ച് 88 ദിവസം കിടന്നിട്ടാണ് മരിച്ചത്. പള്ളി സെമിത്തേരിയിൽ അയാളെ കുഴിച്ചിടാൻ സമ്മതിച്ച വികാരിയച്ചൻ, 'മൂന്നാം നാൾ വെറയലും പനീം പിടിച്ചങ്ങ് ചത്തുപോയി '.

- ഈ കഥ പറയുന്നത്,അന്നംകുട്ടി. രണ്ടാം അദ്ധ്യായത്തിന്റെ പേര് 'അന്നംകുട്ടി താത്തിയുടെ ആത്മഗതം' എന്നാണ്. 'പുണ്യാളനായ തന്തയ്ക്ക് പുഞ്ചിരിത്താത്തി എന്ന പെമ്പ്രന്നോത്തിക്ക് പിറന്നവൾ'. അവരുടെ മകന് ഇടവക പുണ്യാളനായ സാക്ഷാൽ ശൗര്യാരച്ചന്റെ പേരാണിട്ടത്. ദൈവദാസനാക്കാൻ പോയ സേവ്യർ, അച്ചമ്പിയുടെ മരണശേഷം സെമിനാരിയിലേക്ക് തിരിച്ചു പോയില്ല. അച്ഛനുമമ്മയുമില്ലാത്ത, കുടുംബ പാരമ്പര്യമില്ലാത്ത,കാർമ്മലിയെ അയാൾ കല്യാണം കഴിച്ചുകൊണ്ടുവന്നു. ആ 'പുത്തനച്ചി' അന്നംകുട്ടി താത്തിയുടെ അരുകിൽ മുട്ടുകുത്തി ,പുതിയ നിയമം തുറന്ന് വായിച്ചത്, യേശു പിശാചു ബാധിതനെ സുഖപ്പെടുത്തുന്ന സുവിശേഷ  ഭാഗം.'കണ്ടതിലും കേട്ടതിലും വല്യതാണ് വരാൻ പോകുന്നതെന്ന് ആ ദിവസം എനിക്ക് പിടി കിട്ടി. പിശാശിനെ സേവിച്ച അച്ചമ്പിയാണ് എന്റെ ജീവിതത്തിലെ ദുരന്തമെന്ന് കരുതിയതെത്ര മണ്ടത്തരമായിരുന്നു. പിശാശു തന്നെ നേരിട്ടെഴുന്നള്ളുതിനുള്ള വെറും ഒരു മുന്നോടി മാത്രമായിരുന്നു, ആ സാധു. വെറും പിശാശല്ല, ആയിരക്കണക്കിന് ഒരാത്മാക്കളെ സംവഹിക്കുന്ന സാക്ഷാൽ ലെഗിയോൺ '.

- നോവലിന്റെ ആദ്യ അദ്ധ്യായത്തിന്റെ പേര് ,' തുടക്കം: അവസാനത്തിന് തൊട്ടു മുമ്പ് ' എന്നാണ്. തുറമുഖ നഗരത്തിലെ പഴയ ജൂതത്തെരുവിൽ മൂസാ ഹാജി വക ഗോഡൗണിനുത്തുള്ള ലോഡ്ജിൽ താമസിക്കാൻ വന്ന ഇരുട്ടു കയറിയ മനസ്സുള്ള, ഇരുണ്ട ദർശനത്തോട് ആരാധനയുള്ള, ഒരു എഴുത്തുകാരന്റെ ഒരു ദിവസത്തിന്റെ ആഖ്യാനമാണതിൽ. ലോഡ്ജിൽ നിന്ന് തെരുവിലേക്ക് വീണ ഒരാൾ പോത്തുവണ്ടി തട്ടി,മരിക്കുന്നു. ലോഡ്ജിൽ താമസിക്കാൻ വലിയൊരു പെട്ടിയുമായെത്തിയ ഒരാളെ പിന്തുടർന്ന കള്ളനാണയാളെന്നും, ഇതിനിടയിൽ വന്നയാൾ,ഒരടയാളവുമില്ലാതെ അപ്രത്യക്ഷനായെന്നുമറിയുന്ന എഴുത്തുകാരൻ ആ നിഗൂഢതയുടെ ചുരുളഴിക്കാൻ എഴുതിത്തുടങ്ങുകയാണ്.

ഇങ്ങനെ, അയാൾ സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ, ഓരോ സംഭവത്തിന്റെയും ബഹുസ്വര വിവരണങ്ങളിലൂടെയാണ് നോവൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ, മരിച്ച അന്നംകുട്ടി താത്തിയുടെ ആത്മാവിന്റെ ആത്മഗങ്ങളുമുണ്ട്. കാർമ്മലി തന്റെ കുമ്പസാര പിതാവിനയച്ചതും  അയയ്ക്കാത്തതുമായ കത്തുകളും സംഭാഷണങ്ങളുമുണ്ട്. റോക്കിയച്ചന്റെ ഡയറിക്കുറിപ്പുണ്ട്..

സേവ്യറിന്റെ മകന്റെ പേര് ഇമ്മാനുവേൽ . 'ദൈവം നിന്റെ കൂടെയുണ്ട്' എന്നർത്ഥം. പക്ഷേ, അവനിൽ സാത്താനാണ് കുടിയിരിക്കുന്നതെന്ന് അന്നക്കുട്ടിയും കാർമ്മലിയും നാട്ടുകാരും കരുതുന്നു. അനർത്ഥങ്ങളും അപകടങ്ങളുമൊക്കെ കൂട്ടിവായിച്ചുണ്ടാകുന്ന മായക്കാഴ്ചകൾ .....സാത്താന്റെ പ്രതിരൂപമായി വിശ്വസിക്കപ്പെടുന്ന ഡോ. അൾവാരീസ്. ആദ്യകുർബ്ബാന സ്വീകരിച്ചന്ന് മരിച്ച കുഞ്ഞിനെചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ. മരിച്ച കുട്ടിയെ കുഴിയിൽ നിന്ന് തോണ്ടിയെടുത്ത് പെട്ടിയിലാക്കി,
സാത്താൻ ബാധിച്ച സേവ്യറിന്റെ തിരോധാനം, വിഭ്രമങ്ങൾ.....

സേവ്യർ കഥയിൽ ഒരിടത്തും നേരിട്ട് വരുന്നതേയില്ല. എഴുത്തുകാരൻ അയാളുമായി ഒരു അഭിമുഖം നടത്തുന്നുണ്ട്. ഇടയ്ക്ക് എഴുത്തുകാരൻ നടത്തുന്ന കാര്യവിചാരത്തിൽ കഥയെ മുന്നാട്ട് നയിക്കുന്ന സൂചനകൾ നൽകുന്നു മുണ്ട്. ഇങ്ങനെ, കഥയെ വ്യത്യസ്തമായ ആഖ്യാനതലത്തിലൂടെ അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമായത് പോർച്ചുഗീസ് എഴുത്തുകാരനായ ഫെർനാൻഡോ പെസോവയുടെ രചനാതന്ത്രമാണെന്ന് 'സാത്താന്റെ കൈപ്പുസ്തകത്തിന് ഒരനുബന്ധം' എന്ന പേരിൽ എഴുതിയ കുറിപ്പിൽ പി.എഫ്. മാത്യൂസ് വ്യക്തമാക്കിയുണ്ട്.
ആദ്യനോവലായ 'ചാവുനില 'ത്തിന്റെ ജീവിത പശ്ചാത്തലം തന്നെയാണ് 'ഇരുട്ടിൽ ഒരു പുണ്യാള'നിലും. പക്ഷേ, ഇവിടെ നിറഞ്ഞുനില്ക്കുന്നത് കണ്ണോക്കല്ല.ക്രിസ്തീയ വിശ്വാസത്തിലെ സാത്താനെ അപനിർമ്മിക്കുന്നുണ്ടിവിടെ. ജീനുകളിലൂടെ,ഒരു ജനവിഭാഗത്തിന്റെ സഞ്ചിതസ്മരണകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന  വിശ്വാസപ്രമാണങ്ങളിലെ സാത്താൻ മനസിന്റെ ഭ്രമകല്പനകൾ മാത്രമാകാമെന്ന വിചിന്തമുണ്ടീ നോവലിൽ. സാത്താന്റെ ചെയ്തികളെ അതിന്റെ സ്രഷ്ടാക്കളും ഇരകളും വ്യവഛേദിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, വിജയിക്കുന്നില്ല.

ദൈവമുണ്ടോ എന്ന് നിശ്ചയമില്ല. പക്ഷേ, ചെകുത്താനുണ്ട്. മിക്കപ്പോഴും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാകുമത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 'ചിത്രശാല' പംക്തി

മാതൃഭൂമി ആഴ്ചപതിപ്പ് നവം.25, 2001      മാതൃഭൂമി ആഴ്ചപ്പതിപ്പ്                    സെപ്തം. 30, 2001.   
മാതൃഭൂമി ആഴ്ചപ്പതിപ്പ് 
ഏപ്രിൽ 28, 2002.
മാതൃഭൂമി ആഴ്ചപ്പതിപ്പ് മാർച്ച് 31, 2002.

Saturday 4 April 2020

മലയാള നോവൽ സാഹിത്യത്തിലെ പുതിയ തീരങ്ങൾ



മാമ ആഫ്രിക്ക
(നോവൽ )
ടി.ഡി.രാമകൃഷ്ണൻ
പേജ് 440, വില 460 രൂപ
ഡി.സി.ബുക്സ്.
ഫ്രിക്ക മലയാളികൾക്കിപ്പോഴും ഏതാണ്ട് അജ്ഞാതമായ ഭൂപ്രദേശമാണ്. പത്തു ലക്ഷം വർഷങ്ങൾക്കെങ്കിലും മുൻപ് മനുഷ്യൻ പിറവിയെടുത്തുവെന്ന് പുരാതനമാനവവിജ്ഞാന പണ്ഡിതർ വിശ്വസിക്കുന്ന ആഫ്രിക്ക നമുക്കിപ്പോഴും ഏതാണ്ട് ഇരുണ്ട വൻകര തന്നെ. പ്രാക്തന ജനവിഭാഗങ്ങളുടേതടക്കം അനേകം ഗോത്രങ്ങളും, വ്യതിരിക്ത സംസ്ക്കാരവും ആഹാര-ജീവിത രീതികളും ഭാഷകളുമുള്ള ജനസമൂഹങ്ങൾ അധിവസിക്കുന്ന അൻപതിലധികം രാജ്യങ്ങൾ.
എസ്.കെ പൊറ്റെക്കാട്ടിന്റെ 'കാപ്പിരികളുടെ നാട്ടിൽ' എന്ന യാത്രാവിവരണഗ്രന്ഥത്തിലാണ്  ആഫ്രിക്കൻ ജീവിതത്തെക്കുറിച്ച് ഒരുപക്ഷേ, ആദ്യമായി കേരളീയർ വിശദമായി വായിക്കുന്നത്. 1949 - ൽ അദ്ദേഹം കിഴക്കെ ആഫ്രിക്കയിൽ സഞ്ചരിക്കുമ്പോൾ , അവിടുത്തെ രാജ്യങ്ങളെല്ലാം  ബ്രിട്ടീഷ് -യുറോപ്യൻ കോളനികളായിരുന്നു. ബോംബെയിൽ നിന്ന് കപ്പൽ കയറി, പത്താം നാൾ പൊറ്റെക്കാട്ട് ഇറങ്ങിയത് മൊമ്പാസ തുറമുഖത്തായിരുന്നു.

അതിന് അര നൂറ്റാണ്ട് മുൻപ്, കൃത്യമായി പറഞ്ഞാൽ, 1898-ൽ പരപ്പനങ്ങാടിയിലും കടലുണ്ടിയിലുമുള്ള 30 ഖലാസിമാരുമായി ഒരാൾ ആഫ്രിക്കയിലേക്ക് കപ്പൽ കയറി. പേര് കെ.പി.എം പണിക്കർ. ഓലയിൽ എഴുത്താണി കൊണ്ട് തുഞ്ചത്തെഴുച്ഛന്റെ അദ്ധ്യാത്മരാമായണം പകർത്തി എഴുതിക്കൊടുക്കാൻ അധികാരമുണ്ടായിരുന്ന കുടുംബത്തിലെ അംഗം, അങ്ങോട്ട് പോയത് തീവണ്ടിപ്പാത നിർമ്മാണത്തൊഴിലാളിയായി.

കപ്പൽ കയറുമ്പോൾ പെട്ടിയിൽ പണിക്കർ ഭദ്രമായി സാക്ഷിച്ചുവെച്ചു ,ആ എഴുത്താണി. ഒപ്പം,അദ്ധ്യാത്മ രാമായണം, ലളിതാ സഹസ്രനാമം, പൂന്താനത്തിന്റെ 'ജ്ഞാനപ്പാന',ചന്തുമേനോന്റെ 'ഇന്ദുലേഖ.'
പണിക്കർ കപ്പലിറങ്ങിയത് മൊംമ്പസ തുറമുഖത്ത്. ആഫ്രിക്കയുടെ ചരിത്രം തന്നെ മാറ്റിയെഴുതി,അവിടെ നിന്ന് വിക്ടോറിയ തുറമുഖം വരെ നീണ്ട റെയിൽവേ പാത. ഇത് നിർമ്മിക്കാൻ ബിട്ടീഷുകാർ കൊണ്ടുവന്ന 30000 ഇന്ത്യക്കാരിൽ ആറായിരത്തോളം പേർ മരിച്ചു.

പണിക്കർ, അവിടെ റെയിൽവേ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ നേതാവായി,'സഖാവ് പണിക്കരാ'യി - 'ഉഹ്റു' എന്ന വിമോചനപ്പോരാട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനായി.മസായി ഗോത്ര വംശത്തിൽ പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ച്,അവിടെ തന്നെ കൂടി. രാമായണം കിളിപ്പാട്ട് മുഴുവൻ മന:പാഠം പഠിച്ച,മലയാളത്തേയും കേരളത്തെയും ഇവിടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും എന്നും  സ്നേഹിച്ച പണിക്കർ,തന്റെ മകനെയും അതു ശീലിപ്പിച്ചു. 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ , യുഗാണ്ടയ്ക്കും സ്വാതന്ത്യമാശ്യപ്പെട്ട് പ്രകടനം നടത്തിയ പണിക്കരുടെ നേതൃത്വത്തിലുളള തൊഴിലാളികൾക്കു നേരെ അധികാരികൾ നടത്തിയ വെടിവെയ്പിൽ അദ്ദേഹമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.

 അറിയപ്പെട്ട ഡോക്ടറായി തീർന്ന മകൻ ഡോ. വിശ്വനാഥ പണിക്കരും രഹസ്യമായി 'ഉഹ്റു' എന്ന വിമോചന പോരാട്ട പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. വീട്ടിൽ മലയാളം സംസാരിച്ചു. രാമായണം കാണാപ്പാഠം ചൊല്ലാൻ പഠിച്ചു.അവിടെ ജനിച്ചു വളർന്ന മലയാളിയായ അദ്ധ്യാപികയെ വധുവാക്കി. അവർ എന്നും രാമായണം വായിച്ചു, നാമം ജപിച്ചു.

അവരുടെ മകളാണ് താര വിശ്വനാഥ്. മുത്തച്ഛന്റെ ഭാഷയും , ആഹാരരീതികളും അനുഷ്ഠാനങ്ങും വിശ്വാസങ്ങളുമൊക്കെ പിൻതുടരുന്നവൾ. 'മുയ്ന്തി' അഥവാ ഇന്ത്യക്കാരി.മലയാളത്തിൽ എഴുന്ന ഒരു ആഫ്രിക്കൻ എഴുത്തുകാരി.

 പിതൃഭാഷയായ മലയാളത്തിലെഴുതി , മാതൃഭാഷയായ സ്വഹിലിയിലേക്കും ഇംഗ്ലീഷിലേക്കും സ്വയം പരിഭാഷപ്പെടുത്തി,ചുരുങ്ങിയ കാലം കൊണ്ട് ആഫ്രിക്കൻ സാഹിത്യത്തിൽ സ്വന്തം ഇടം കണ്ടെത്തിയ എഴുത്തുകാരി. കറുപ്പ് -വെളുപ്പ് ദ്വന്ദ്വത്തെ നിരാകരിച്ചവൾ. കറുത്തവർ ഒരേ സമയം ഇരകളും വേട്ടക്കാരുമാണെന്ന് തീക്ഷ്ണമായ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവൾ.

- ആ എഴുത്തുകാരിയുടെ ജീവിത കഥയാണ് ടി.ഡി.രാമകൃഷ്ണന്റെ 'മാമ, ആഫ്രിക്ക,' എന്ന നോവൽ. മലയാളത്തിലെഴുതപ്പെട്ട അന്താരാഷ്ട്ര മാനമുള്ള ആദ്യ നോവൽ. യാഥാർത്ഥ്യത്തിൽ നിന്ന്  സൃഷ്ടിച്ചെടുത്ത ഭാവനാപ്രപഞ്ചത്തിലൂടെ, അതീതയാഥാർത്ഥ്യത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന വിസ്മയം.റെയിൽവേയിലെ 34 വർഷത്തെ സർവ്വീസിനിടയിൽ കിട്ടിയ ഒരു തുമ്പിൽ നിന്ന്,ക്ലേശകരമായ പഠന - ഗവേഷണങ്ങൾക്കൊടുവിലാണ് , ഓലയിലെഴുതാനുള്ള നാരായം അനുഷ്ഠാനപരമായി ഉണ്ടാക്കുന്ന കരുവാരക്കുണ്ടിലെ കൊല്ലന്റെ ആല മുതൽ ക്രൂരനായ ഏകാധിപതി ഈദി അമീന്റെ അകത്തളം വരെ നീളുന്ന വിസ്തൃതമായ ,കാലദേശാതീതമായ ഒരു ബൃഹദ്കാൻവാസിൽ ഈ കഥ ആഖ്യാനം ചെയ്തിരിക്കുന്നത്.

മലയാളികൾക്ക് തികച്ചും അപരിചിതമായ രാഷ്ട്രീയ - സാമൂഹിക അന്തരീക്ഷവും ജീവിത രീതികളുമുള്ളതും,പല തലമുറകളുടേയും വംശങ്ങളുടേയും വൈരുദ്ധ്യാത്മകമായ, നിഗൂഢമായ ആചാരാനുഷ്ഠാനങ്ങളും കാല- ദേശ മുദ്ര കളുമൊക്കെ അടങ്ങിയതുമാണ് ഇതിന്റെ ഇതിവൃത്തം. നമ്മുടെ നോവൽ സാഹിത്യത്തിൽ ആരും കൈകാര്യം ചെയ്യാൻ ധൈര്യപെടാത്ത വിഷയം, ഒറ്റവായനയിൽ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു , ടി.ഡി.രാമകൃഷ്ണൻ. യഥാതഥാഖ്യാനം, അതീന്ദ്രയാനുഭൂതി, ഫാന്റസി, ഭ്രമകല്പനകൾ,ഉപമകൾ ,പ്രതീകങ്ങൾ , എന്നിങ്ങനെ മാന്ത്രികമായൊരു വൈവിധ്യ സംയോജനത്തിന്റെ അതിശയകരമായ സൗന്ദര്യമുള്ള ആഖ്യാനശൈലിയാണ് ഈ നോവലിന്റേത്. 

സത്യത്തിൽ ഇതിലെ നായകനോ പ്രതിനായകനോ ഈദി അമീനാണ്. കോളനി ഭരണാനന്തര കിഴക്കൻ ആഫ്രിക്കയുടെ രാഷ്ട്രീയ ചരിത്രമാണ് യുഗാണ്ടയുടെ പശ്ചാത്തലത്തിൽ നോവൽ പ്രതിപാദിക്കുന്നത്. ബിട്ടീഷ് - യൂറോപ്യൻ ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം ഐക്യ  ആഫ്രിക്കൻ ഐക്യനാടുകൾ എന്ന ആശയം പ്രാവർത്തികമാക്കാൻ  ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്ന സമയം. പട്ടാള മേധാവികളും ഏകാധിപതികളും ഭരണകൂടങ്ങളെ അട്ടിമറിച്ച രാഷ്ട്രീയാനിശ്ചിതത്വത്തിന്റെ കാലം.

യുഗാണ്ടയിലും പട്ടാള അട്ടിമറിയുണ്ടായി. ഏഷ്യക്കാർ പലായനം ചെയ്തു. എന്നാൽ,മനുഷ്യമാംസം തിന്നുന്ന ക്രൂരനായ ഏകാധിപതി, സാത്താന്റെ പ്രതീകം എന്ന ഭീകര പ്രതിച്ഛായയിൽ നിന്ന് ഈദി അമീനെ മാറ്റി വരയ്ക്കുന്നുണ്ട്, ഈ കൃതി.

ടി.ഡി.രാമകൃഷണന്റെ മായാസൃഷ്ടിയായ താര വിശ്വനാഥിന്റെ രചനകളിലൂടെയാണ് ഈ നോവൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിലൊരു എഡിറ്ററുണ്ട്.കോളേജ് പഠന കാലത്ത്, കേരളത്തിലിരുന്ന് യുഗാണ്ട സർവ്വകലാശാല ബിരുദവിദാർത്ഥിയായ താര വിശ്വനാഥുമായി 9 മാസം മാത്രം നീണ്ട തൂലികാ സൗഹൃദം സ്ഥാപിച്ച രാമുവാണ് ആ എഡിറ്റർ : ഒരു കഥാപാത്രവും. പ്രണയത്തിന്റെ മധുരം പുരട്ടിയ 7 കത്തുകൾ താരയ്ക്കയച്ച അയാൾക്ക് അവളും പ്രണയാതുരമായ മറുപടിക്കത്തുകളയച്ചു. ഓരോ കത്തിന്റെ അവസാനവും ഒരു ദേവതയുടെ ചിത്രമുണ്ടായിരുന്നു. വിക്ടോറിയ തടാകത്തിലെ ജലനിരപ്പിനു നടുവിൽ വാനിലേക്കുയർന്നു നില്ക്കുന്ന ദേവത. ലക്ഷ്മീ ദേവിയെപ്പോലെ, മാമ ആഫ്രിക്ക.
" ഞാൻ സൃഷ്ടിച്ച ദേവത, എന്റെ ദേവി.... ഈ ഭൂമിയിലെ എല്ലാവരുടേയും അമ്മയാണവൾ. മനുഷ്യ വംശത്തിലെ ആദ്യ കണ്ണി. ആ അമ്മയിൽ നിന്ന് , ഭൂമിയുടെ നാനാഭാഗത്തേക്കും പടർന്ന് പന്തലിച്ചതാണ് നമ്മുടെ വംശവൃക്ഷം " .
ലക്ഷ്മിയായും ദുർഗ്ഗയായും കാളിയായും നോവലിലുടനീളം നിറഞ്ഞു നില്ക്കുന്ന മാമ ആഫ്രിക്ക ഒരു മിസ്റ്റിക്ക് കഥാപാത്രമാണ്. താര,ആത്മാവിൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്ന് അവളുണ്ടാക്കിയെടുത്ത നിഗൂഢസൃഷ്ടി.

- രാമു ആവശ്യപ്പെട്ടപ്രകാരം ഒരു ഫോട്ടോ അവന് അയച്ചു കൊടുത്ത് താര പിന്നെ നിശബ്ദയായി , എങ്ങോ മറഞ്ഞു....
36 വർഷത്തിനു ശേഷം, അയാൾ ഷാർജ പുസ്തകോത്സവത്തിനു പോയപ്പോയപ്പോൾ, കംപാലയിലെ ഒരു പ്രസാധന സ്ഥാപനത്തിൽ നിന്ന് വന്ന സോഫിയ മുകാസ എന്ന യുവതി രാമുവിനോട് താര വിശ്വനാഥിനെ അറിയുമോ എന്ന് ചോദിച്ചു.'' ഞാനവരുടെ മകൾ ".
1989-ൽ അവൾക്ക് ഏഴു വയസ്സുള്ളപ്പോൾ, അമ്മ മരിച്ചു പോയി. ആഫ്രിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരിയായിരുന്ന അവർ നോട്ടുബുക്കുകളിൽ എഴുതി സൂക്ഷിച്ച മലയാളത്തിലുള്ള കൃതികൾ തെരഞ്ഞെടുത്ത് സമാഹരിക്കുന്നു , രാമു, അതിൽ താരയുടെ അപൂർണ്ണമായ ആത്മകഥ, ആത്മകഥാംശമുള്ള ഏഴ് കവിതകൾ, മൂന്ന് ചെറുകഥൾ, മാമ , ആഫ്രിക്ക എന്ന നോവൽ, അവരുമായുള്ള അഭിമുഖം എന്നിങ്ങനെ എഡിറ്ററുടെ ആമുഖക്കുറിപ്പുകളോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുബന്ധമായി,' എന്റെ അമ്മ' എന്ന പേരിൽ സോഫിയ എഴുതിയ കുറിപ്പും.

- ഇതാണ് നോവലിന്റെ ഗില്പഘടന.
'ഉഹ്റു' എന്ന സ്വലാഹി പദത്തിന്റെ അർത്ഥം 'സ്വാതന്ത്ര്യം' എന്നാണ്. ആ പേരിൽ താരാ വിശ്വനാഥ് എഴുതിയ കഥയാണ് ആദ്യ അദ്ധ്യായം. പട്ടാള അട്ടിമറിയിലൂടെ ഈദി അമീൻ യുഗാണ്ടൻ ഭരണം പിടിച്ചെടുത്ത കാലം. കംപാലയിലെ ജനകീയ ഡോക്ടറായ താരയുടെ അച്ഛൻ പണിക്കരെ തേടി സന്ധ്യയ്ക്ക് സ്റ്റേറ്റ് റിസർച്ച് ബ്യൂറോ ഉദ്യോഗസ്ഥർ എത്തുന്നു. ചുവന്ന പുസ്തകങ്ങൾ തേടി വീട്ടിൽ പരിശോധന നടത്തിയ അവർ മലയാള ഗ്രന്ഥങ്ങൾ മാത്രമല്ല, മുത്തച്ഛന്റെ കാലം മുതൽ ഏറെ പവിത്രമായി പൂജിച്ചിരുന്ന എഴുത്താണിയും എടുത്തു കൊണ്ടുപോയി.
-'ഉഹ്‌റു ' എന്ന വാക്കുപോലും നിരോധിച്ചിരിക്കുമ്പോൾ, ഡോക്ടർ എന്തിന് ചെറുപ്പക്കാരുമായി 'ഉഹ്റു'വിനെക്കുറിച്ച് സംസാരിക്കുന്നു? ചോദ്യം ചെയ്യാൻ പിടിച്ചു കൊണ്ടുപോയ ഡോ. പണിക്കരുടെ വെടിയേറ്റ മൃതദേഹവുമായി രാത്രിയിൽ പട്ടാള വണ്ടിയെത്തി. 
കുഞ്ഞായ അനുജൻ മനുവിന് ഒന്നും മനസിലായില്ല. പട്ടാള വണ്ടിയിൽ കയറി യാത്ര ചെയ്ത അവൻ അവരോട് ഉഹ്റുവിന്റെ അർത്ഥം അന്വഷിക്കുന്നു. അവസാനം , അച്ഛനെ കൊന്നതിന് അവരെ അടിക്കുന്നു...
എന്നിട്ടും അവന് ആ വാക്കിന്റെ അർത്ഥം മനസിലായില്ല.
പിന്നീടൊരിക്കലും അവന് സംസാരശേഷി ഉണ്ടായില്ലെന്ന് നോവലിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
രാഷ്ട്രീയ എതിരാളികളെയും തന്നെ അനുസരിക്കാത്തവരെയും ഫയറിങ്ങ് സ്ക്വാഡിനു മുന്നിലിട്ടു കൊടുക്കുന്ന , മുതലകൾക്ക് ഭക്ഷണമായി ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്കെറിഞ്ഞു കൊടുക്കുന്ന, വെള്ളത്തിൽ കെട്ടിത്താഴ്ത്തുന്ന ക്രൂരനാണ് ഈ സൈനിക സേച്ഛാധിപതി .  സർവകലാശാല സന്ദർശിച്ചപ്പോൾ താരയെ കണ്ട് മോഹിച്ച അയാൾ, അവളെയും കണ്ണുവയ്ക്കുന്നു. അയാളുടെ കൊട്ടാരമായ നൈൽ മാൻഷനിലെത്താൻ കുറിപ്പ് കൊടുത്തയ്ക്കുന്നു.
അനുസരിച്ചില്ലെങ്കിൽ മരണം. അവളുടെ അതിജീവന പോരാട്ടമാണ് പിന്നീടുള്ള സംഭവ ബഹുലമായ ജീവിതം. തന്ത്രപൂർവ്വം കെനിയയിലേക്ക് രക്ഷപെടാൻ ശ്രമിച്ച അവളെ പട്ടാളം കണ്ടെത്തി, ഹെലികൊപ്റ്റിൽ തിരിച്ചെത്തിക്കുന്നു.

അയാൾക്ക് ഇന്ത്യൻ പെൺകുട്ടികളെ ഇഷ്ടമാണത്രേ. പക്ഷേ, ഇന്ത്യൻ സ്ത്രീകൾക്ക് കറുത്ത പുരുഷൻമാരെ വെറു പ്പാണ്. 'നിങ്ങൾ ഞങ്ങളെ മനുഷ്യരായി കണക്കാക്കുന്നതേയില്ല.' സ്ത്രീയെ ശരീരം മാത്രമായി കാണുന്ന, വെപ്പാട്ടിമാരെ പ്രസവ യന്ത്രങ്ങളാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഗോത്ര സംസ്ക്കാരത്തിന്റെ പ്രതിനിധി. തോക്കിൻ മുനയിലൂടെ സ്ത്രീകളെ ബെഡ്റിലെത്തിക്കുന്ന ക്രൂരൻ . അച്ഛന്റെ കൊലയാളി എന്ന് സംശയിക്കപ്പെടുന്നയാൾ.

എന്നിട്ടും,താരയിലെ സ്ത്രീ ചഞ്ചല ചിത്തയാകുന്നുണ്ടിവിടെ.
31 കുട്ടികളുടെ പിതാവായ ഈദി അമീന്റെ അടുത്ത ഭാര്യയായി, ഫസ്റ്റ് ലേഡിയാകാൻ അവൾ ഒരുങ്ങുന്നു. അയാളുടെ ഹിംസയിൽ നിന്ന് രക്ഷപെടാനാകാത്തപ്പോൾ,സ്നേഹിച്ച് മനസ് മാറ്റാമെന്ന് അവൾ വ്യാമോഹിക്കുന്നു. പ്രണയിച്ചും രതിയുടെ ഉൻമാദങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയും അവൾക്ക് അയാൾ പിയങ്കരനായി മാറി.. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ നേർവഴിക്ക് നയിക്കുന്ന മാമ അവൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് : " അയാൾ പൂർണ്ണമായും ഹിംസയാണ്...... സ്നേഹത്തിന്റെ മധുരം പുരട്ടിയ രതിയുടെ വിഷം നിന്നിലേക്ക് പകർന്നു തരുകയാണ്. ആ ലഹരിയിൽ നീ മയങ്ങിപ്പോകരുത്. "

വിവാഹത്തിനു മുൻപ് അമീനിന്റെ ഗോത്രമായ കാക്വ വംശത്തിലേക്ക് പരിവർത്തനം നടത്താൻ വേണ്ടി ഗോത്ര ത്തവന്റെയൊപ്പം നാട്ടിലേക്കയ്ക്കപ്പെട്ട അവൾ ലിംഗച്ഛേദനം ഉൾപെടെയുള്ള പ്രാകൃതാചാരങ്ങൾക്കിരയാകുന്നു.
അവസാനം അയൽ രാജ്യത്തേക്ക് രക്ഷപ്പെട്ട് , അവിടെ ബിരുദ പഠനം പൂർത്തിയാക്കുന്നു.ഈദി അമീനിന്റെ സ്ഥാനഭ്രംശത്തിനു ശേഷം തിരിച്ചെത്തിയ അവളെ ഒരു വിഭാഗം , 'മലായ' അഥവാ വേശ്യയെന്നാക്ഷേപിക്കുന്നു.
അടുത്ത സുഹൃത്തിന്റെ അച്ഛനായ, തന്റെ രാഷ്ട്രീയ ഗുരു പോലും ബലാത്സംഗം ചെയ്തതാണ് , അവളെ. കടുത്ത ജീവിതാനുഭവങ്ങളിൽ നിന്നും,ക്രൂരമായ പീഡന പരമ്പരകളിൽ നിന്നും ഒറ്റപെട്ടുത്തലുകളിൽ നിന്നും പാഠങ്ങൾ പഠിച്ച താര, സ്ത്രീയുടെ സ്വയം നിർണ്ണയാവകാശത്തെ ഉയർത്തിപ്പിടിക്കുന്ന ധീരമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുകയും, ധീരമായ എഴുത്തിലൂടെ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. 'ഇന്ന് രാത്രി ഞാൻ ആരുടെ കൂടെ ഉറങ്ങണ്ടമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്, അല്ലാതെ നിങ്ങൾക്കല്ല,' എന്ന് തന്നെ അധിക്ഷേപിച്ചവർക്കു നേരെ പൊട്ടിത്തെറിച്ച അവളെ തട്ടിക്കൊണ്ട് പോയി, ബലാൽസംഗം നടത്തുന്നുണ്ട്, ഈദി അമീനിന്റെ അനുയായികൾ.

അറിയപ്പെടുന്ന എഴുത്തുകാരിയായിട്ടും, ദുരന്തങ്ങൾ താരയെ പിന്നെയും വേട്ടയാടുന്നു. കല്യാണമുറപ്പിച്ചിരുന്ന അധ്യാപകൻ റഷീദ്,ഓർമകൾ നഷ്ടപെട്ട് ജയിലറകക്കുള്ളിൽ. അധികാരം തിരിച്ചു പിടിക്കാൻ ശ്രമിച്ച ഈദി അമീന് അതിന് കഴിയാത്തത് താര ജീവിച്ചിരിക്കുന്നത് കാരണമാണെന്ന് വിശ്വസിക്കുന്ന കാക്വ ഗോത്രക്കാർ,കൊല്ലപ്പെട്ട ഡോക്ടർ പണിക്കരുടെ ശവമടക്കിയിടത്തു പോലും ആഭിചാരക്രിയകൾ ചെയ്യുകയും അമ്മയെ ബലാല്ക്കാരം നടത്തുകയും ചെയ്യുന്നു.

പോസ്റ്റ് ഗ്രാജ്വേഷന് ഒന്നിച്ച് പഠിച്ച ഇവാൻ മുസാക് എന്ന ബുഗാണ്ട രാജകുടുംബാംഗം താരയുടെ  ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്. അയാളുടെ കുഞ്ഞനുജത്തിയും ഈദി അമീനിന്റെ കാമക്കണ്ണിനിരയായി, ഫയറിങ്ങ് സ്ക്ക്വാഡിനാൽ കൊല ചെയ്യപ്പെട്ടിരുന്നു.. കൊടുമുടികൾ കീഴടക്കുന്നത് ഹരമാക്കിയ അയാളുമായി കിളിമഞ്ജാരു കയറാൻ പോകുന്നു, അവൾ. പ്രേമത്തിന്റേയും രതിയുടേയും അനുഭൂതികൾ മുഴുവൻ ആവാഹിച്ചെഴുതിയ അതിമനോഹരമായആഖ്യാനമുണ്ട് , ഈ നോവലിൽ.

താര സോഫിയയെ ഗർഭിണിയായിരിക്കുമ്പോൾ എവറസ്റ്റ് കീഴക്കാൻ പോയ ഇവാൻ മരിച്ചു.
എഴുത്തിൽ മാത്രം ശ്രദ്ധ കേന്ദീകരിച്ച്, ആഫ്രിക്കൻ സാഹിത്യത്തിൽ വലിയ പേരുണ്ടാക്കിയ താര വിശ്വനാഥ് പക്ഷേ,എയിഡ്സ് എന്ന മഹാരോഗത്തിനിരയായി അകാലത്തിൽ അന്തരിച്ചു. 'ഡാഡിയെ വിവാഹം കഴിക്കുന്നതിനു മുൻപുള്ള ദുരിതം നിറഞ്ഞ ജീവിത കാലത്തിൽ എപ്പോഴെങ്കിലുമാവണം ആ മഹാമാരിയുടെ വിത്ത് അമ്മയിൽ വന്ന് വീണിരിക്കുക,' എന്ന് അന്ത്യരംഗം വിവരിച്ച് മകൾ എഴുതിയ കുറിപ്പോടെയാണ് നോവൽ അവസാനിക്കുന്നത്.
താരയുടെ അച്ഛൻ ഡോക്ടർ പണിക്കരുടെ  കൊലപാതകത്തിന്റെ യഥാർത്ഥ കാരണമായി പറയുന്ന ഖനിജ നിക്ഷേപങ്ങളെക്കുറിച്ച് , സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ റിച്ചി നടത്തിയ പര്യവേക്ഷണവും ബന്ധപ്പെട്ട സംഭവങ്ങളും 'മാമ ആഫ്രിക്ക' യുടെ ജൈവഘടനയ്ക്കു പുറത്തു നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട, ഏച്ചുകെട്ടലായാണ് അനുഭവപ്പെടുന്നത്.രചനയുടെ ഗൗരവും വായനയുടെ ഒഴുക്കും തടസ്സപ്പെടുത്തുന്നുണ്ട് , ഇത്. തട്ടുപൊളി പ്പൻ വാണിജ്യ സിനിമയെ അനുസ്മരിപ്പിക്കുന്നു,ഈ ഭാഗം.
അതേ പൊല ഒഴിവാക്കാമായിരുന്ന മറ്റ് ചില അദ്ധ്യായങ്ങളുമുണ്ട്, ഈ നോവലിൽ. 'മാമ,ആഫ്രിക്ക'യിൽ വിവരിക്കുന്ന മനുഷ്യോല്പത്തിയെക്കുറിച്ചുള്ള കഥയ്ക്ക് ബാലസാഹിത്യ നിലവാരമാണുള്ളത്. എഴുത്താണിയും രാമായണവും തമ്മിലുള്ള വള്ളുവനാടൻ ചുവയുള്ള സംഭാഷണ രൂപത്തിലുള്ള ' എഴുത്താണി,' എന്ന കഥ, സൂര്യദേവൻ വിളിച്ചു കൂട്ടിയ ദൈവങ്ങളുടെയും ആചാര്യൻമാരുടെയും ദാർശനികരുടെയും സമ്മേളനത്തെക്കുറിച്ചുള്ള 'ദാമു സലാമു' എന്ന അദ്ധ്യായത്തിന്റെ ആദ്യ ഭാഗങ്ങൾ എന്നിവയും തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.

പലയാവർത്തി വായിച്ച്,സ്വയം തിരുത്തലുകൾ വരുത്തുകയോ, ഒരു നല്ല ലിറ്റററി എഡിറ്റർ പ്രസാധനത്തിന് മുൻപ് ഇടപെടുകയോ ചെയ്യണമെന്ന് ഈ നോവലും അടിവരയിടുന്നുണ്ട്. എങ്കിൽ, കൃതിക്ക് ഇത്രയും ദൈർഘ്യം ഉണ്ടാകുമായിരുന്നില്ല. ശില്പപരമായി ഒരുക്കമുണ്ടാകുമായിരുന്നു..

ഇത് ഒഴിച്ചു നിർത്തിക്കഴിഞ്ഞാൽ, ടി.ഡി.രാമകൃഷ്ണന്റെ 'മാമ, ആഫ്രിക്ക', മലയാള നോവൽ സാഹിത്യത്തിൽ അനന്യമായ രചനയാണ്. അത് പുതിയൊരദ്ധ്യായം തന്നെ തുറന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. നോവൽ സാഹിത്യമെന്ന വൻകരയുടെ പുതിയ തീരങ്ങൾ കണ്ടെത്തിയിരിക്കുന്നു, ടി.ഡി.രാമകൃഷ്ണൻ.

Friday 3 April 2020

മാതൃഭൂമി ആഴ്ച്ചപതിപ്പ് ചിത്രശാല പംക്തി

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചിത്രശാല' പംക്തിയിലെഴുതിയ രണ്ട് സിനിമാ നിരൂപണങ്ങൾ കൂടി (ഏപ്രിൽ 7, ആഗസ്ത് 25, 2002 ).

Thursday 2 April 2020

മാതൃഭൂമി ആഴ്ചപ്പതിപ്പ് 'ചിത്രശാല'

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചിത്രശാല' എന്ന ചലച്ചിത്രനിരൂപണ പംക്തിയുടെ അവസാന വർഷങ്ങളിൽ 'പ്രദീപ്' എന്ന ചുരുക്കപ്പേരിൽ എഴുതിയ സിനിമാ നിരൂപണങ്ങൾ  ( ഇതോടൊപ്പം 2002 ജനുവരി 20, ഫെബ്രുവരി 3, നവം 3 ലക്കങ്ങൾ).
സിനിമകൾ:
ദ ഗാർഡ്,
കൃഷ്ണ, ഗോപാൽകൃഷ്ണ, 
ബാംബൂ ബോയ്സ് .

Wednesday 1 April 2020

ആകാശവാണി രേഖകൾ


കാശവാണി തൃശൂർ നിലയത്തിന്റെ ആഭിമുഖ്യത്തിൽ, 1992 സെപ്തംബർ 2 ന് തൃശൂർ റീജ്യണൽ തീയറ്ററിൽ നടത്തിയ ഓണാഘോഷ പരിപാടികളുടേയും, 1994 സെപ്തംബർ 2 ന് അട്ടപ്പാടി അഗളി  പഞ്ചായത്ത്   കമ്യൂണിറ്റി   ഹാളിൽ നടത്തിയ ശിശുദിന കലാമേളയുടേയും ക്ഷണക്കത്തുകൾ.

 ബാലമണ്ഡലം, യുവവാണി, വനിതാവേദി പരിപാടികളുടെ ചുമതല വഹിച്ച പ്രോഗ്രാം എക്സിക്യൂട്ടീവെന്ന നിലയിൽ ഈയുള്ളവനായിരുന്നു, ക്ഷണിക്കപ്പെട്ട സദസിനു മുമ്പാക അവതരിപ്പിച്ച ഈ  പരിപാടികളുടെ സംഘാടനച്ചുമതല.

ഈ പരിപാടികൾ അവതരിപ്പിച്ചവരൊക്കെ എവിടെയാകുമിപ്പോൾ ? 
-ഡി.പ്രദീപ് കുമാർ

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍