ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 27 June 2011

കെയ്റോ ചത്വരം മുതൽ സൌദി തെരുവുകൾ വരെ..

ജിപ്തിലും സൌദി അറേബ്യയിലും നിന്ന് ഇപ്പോൾ വരുന്ന വാർത്തകൾക്ക് കേരളീയ സാമൂഹിക ജീവിതത്തിൽ പുനർവായന ആവശ്യമാണു.കാരണം അവ സ്ത്രീകളുടെ പൊതു സ്ഥലങ്ങളിലെ സാന്നിദ്ധ്യത്തേയും പൌരസ്വാതന്ത്ര്യത്തേയും സംബന്ധിച്ച് മുസ്ലീങ്ങൾക്കിടയിൽ നടക്കുന്ന മതപരമായ സംവാദങ്ങങ്ങൾക്കുമപ്പുറം വലിയ മാനങ്ങളുള്ള മനുഷ്യാവകാശപ്രശ്നമാണു.

ഫെബ്രുവരി 11നു ഈജിപ്തിൽ ഹോസ്നി മുബാരക്കിന്റെ ഏകാധിപത്യഭരണം അവസാനിപ്പിക്കാൻ ജനകീയ മുന്നേറ്റത്തിനായി.പക്ഷേ,ഭരണമേറ്റെടുത്ത സൈനിക കൌൺസിൽ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്നാക്കം പോവുകയാണെന്ന് ജനകീയവിപ്ലവത്തിനു നേതൃത്വം നൽകിയ ബ്ലോഗർമാരും നവമദ്ധ്യമവക്താക്കളും അടങ്ങിയ പ്രക്ഷോഭകാരികൾ വിശ്വസിക്കുന്നു.ജനാധിപത്യ പുനസ്ഥാപനം വരെ സമരം തുടരാനുള്ള ഇവരുടെ നീക്കം അടിച്ചമർത്തപ്പെടുകയാണു.തലസ്ഥാനത്തെ തഹീർ സ്ക്വയറിൽ തമ്പടിച്ച സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനു പ്രക്ഷോഭകാരികളെ സൈന്യം മാർച്ച് 9നു നിഷ്ഠൂരമായി അടിച്ചമർത്തി.170 പുരുഷന്മാരേയും 18 സ്ത്രീകളേയും അവർ തടവിലാക്കി.പുരുഷപ്രക്ഷോഭകരോടൊപ്പം കൂടാരങ്ങളിൽ കഴിഞ്ഞുവെന്ന് ആരോപിച്ച് ഇവർക്കുനേരെ കൈയേറ്റശ്രമമുണ്ടായപ്പോൾ തങ്ങൾ ഇടപെട്ടുവെന്നായിരുന്നു സൈനിക മേധാവി നൽകിയ വിശദീകരണം.
പക്ഷേ,അറസ്റ്റു ചെയ്യപ്പെട്ട തങ്ങളെ സൈനിക ആസ്ഥാനത്ത് കൊണ്ടു പോയി നഗ്നരാക്കുകയും ചാരിത്യ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തുവെന്നാണു പീഡനത്തിനിരയായ സൽ വാ -അൽ-ഹുസ്സൈനി ബി.ബി.സിയോടും ആംനെസ്റ്റി ഇന്റർനാഷണലിനോടും പറഞ്ഞത്.അറസ്റ്റ് ചെയ്ത ഉടൻ ‘വേശ്യകൾ’എന്ന് ആക്ഷേപിച്ച് സൈനികർ തങ്ങളുടെ കരണത്ത് ആഞ്ഞടിക്കുകയും,കാലുകളിൽ ഇലക്ട്രിക്ക് ഷോക്ക് നൽകുകയും ചെയ്തതായും അവർ വെളിപ്പെടുത്തി.


ലോകത്തെ ഞെട്ടിച്ച ഈ വെളിപ്പെടുത്തൽ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു സൈനിക മേധാവിയുടെ പ്രതികരണം.സ്ത്രീ പ്രക്ഷോഭകാരികളെ സൈന്യം ബലാത്സംഗം നടത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതിനു വേണ്ടിയായിരുന്നുവത്രേ ഈ ചാരിത്ര്യപരിശോധന നടത്തിയത്!പുരുഷന്മാരോടൊത്ത് എന്തിനാണു ഈ സ്ത്രീകൾ സമരപ്പന്തലുകളിൽ കഴിഞ്ഞതെന്നും അവർ ചോദിക്കുന്നു.

മുബാരക്കിനെ സ്ഥാനഭ്രഷ്ടനാക്കിയിട്ടും പുതിയ ഭരണാധികാരികളുടേയും പൊതുസമൂഹത്തിന്റേയും മനസ്ഥിതിയിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണു ഇത് സൂചിപ്പിക്കുന്നത്.ട്യുണീഷ്യയിൽ ആരംഭിച്ച് ഈജിപ്ത് വഴി യമനിലൂടെ മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് അതിവേഗം പടർന്ന് പിടിക്കുന്ന മുല്ലപ്പൂവിപ്ലവത്തിന്റെ മുന്നിരയിൽ ലക്ഷക്കണക്കിനു മുസ്ലീം സ്ത്രീകൾ അണിനിരന്നിട്ടുണ്ടു.ബെഹ് റിനു പിന്നാലെ സൌദി അറേബ്യലിലും അതിന്റെഅലയൊലികൾ എത്തിയിട്ടുണ്ടു.
സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ സ്വാതന്ത്രമില്ലാത്ത ലോകത്തെ ഏകരാ‍ഷ്ട്രമായ സൌദിലെ സ്ത്രീകൾ കഴിഞ്ഞ ആഴ്ച്ച കാറോടിച്ച് പരസ്യമായി നിയമലംഘനം നടത്തി.സ്ത്രീകൾ മുൻപ് നടത്തിയ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സംഘടിതരൂപം കൈവരുകയാണിപ്പോൾ.

സ്ത്രീകളുടെ സ്വതന്ത്രാസ്തിത്വത്തെ നിരാകരിക്കുന്ന പുരുഷരക്ഷാകർത്തൃത്വം (male guardianship) എന്ന പ്രാകൃതവും യാഥാസ്ഥിതികവും അത്യന്തം പ്രതിലോമകരവുമായ വ്യവസ്ഥിതി നിലനിൽക്കുന്ന സമൂഹമാണിത്.45 വയസിനു തഴെയുള്ള സ്ത്രീകളുടെ ഏതു കാര്യത്തിനും രക്ഷാകർത്താവായ പുരുഷന്റെ അനുമതി വേണം.പഠനം,യാത്ര,ചികിത്സ,ജോലി,ബാങ്ക് അക്കൌണ്ട്,നിയമനടപടി എന്നു തുടങ്ങി എന്തിനും രക്ഷാകർത്താവായ പുരുഷന്റെ രേഖാമൂലമുള്ള അനുമതി ആവശ്യമാണു.ഓരോ കാലത്തും ഇവർ മാറി-മാറി വന്നേക്കാ.കുട്ടിക്കാലത്ത് അച്ഛൻ,പിന്നീട് ഭർത്താവ്,വാർദ്ധക്യത്തിൽ മകൻ.

പ്രായപൂർത്തിയായ സ്ത്രീയെപ്പോലും മൈനറായി കണക്കാക്കുന്ന,അവർക്ക് നിസ്സാരകാര്യങ്ങളിൽ പോലും സ്വന്തമായ തീരുമാനങ്ങളെടുക്കാൻ അനുവാദം നൽകാത്ത കാടത്തമാണിത്.പുരുഷന്റെ അനുവദമില്ലാതെ കുട്ടികളുമായി യാത്ര ചെയ്യാനോ,അവരെ സ്കൂളിൽ ചേർക്കാനോ,അവർക്കാ‍യി ബാങ്ക് അക്കൌണ്ട് ആരംഭിക്കാനോ,എന്തിനു സ്കൂളിൽ നിന്ന് പ്രോഗ്രസ് റിപ്പോർട്ട് വാങ്ങാൻ പോലുമോ അവർക്ക് അനുവാദമില്ല.പലപ്പോഴും ഈ പുരുഷൻ തന്നെയായിരിക്കും അവരുടെ പീഡകർ.അവർക്കെതിരായി നിയമനടപടി തുടങ്ങുന്നതിനു അവരുടെ തന്നെ സമ്മതിപത്രം ആവശ്യമുള്ളപ്പോൾ ഗാർഹികാതിക്രമങ്ങൾക്കിരയാകുകയല്ലാതെ മറ്റു വഴികളില്ല.കോടതിയിൽ വ്യവഹാരിയായെത്തുന്ന സ്ത്രീ ആറു പുരുഷന്മാരെ സാക്ഷികളാക്കി ഹാജരാക്കണം.

പൂർണ്ണമായും മുഖവും ശരീരവും മറച്ചു വേണം പുറത്തിറങ്ങാൻ.വീട്ടിലുംജോലിസ്ഥലത്തും,ആശുപത്രിയിലും ഹോട്ടലിലുമൊക്കെ സ്ത്രീകൾക്ക് പ്രത്യേക സ്ഥലങ്ങളും പ്രവേശനകവാടങ്ങൾ പോലുമുണ്ടത്രേ.അടുത്തബന്ധത്തിലുള്ളവർക്കൊപ്പം വരാത്തവർക്ക് ഹോട്ടലുകളിൽ പോലും പ്രവേശനം നിഷേധിക്കും.ഇങ്ങനെ നീളുന്നു,സൌദിയിലെ സ്ത്രീപീഡനപർവം.ഹ്യൂമൻ റൈറ്റ്സ് വാച്ച് അടുത്തിടെ ഇത് സംബന്ധിച്ച് 50 പേജ് വരുന്ന വിശദമായ ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു.അതിൽ പൌരാ‍വകാശ ലംഘനത്തിനിരയായ ഒട്ടേറെ സ്ത്രീകളുമായുള്ള അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടു.വേൾഡ് ഇക്കണോമിക് ഫോറം2009ൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ജൻഡർ ഗാപ്പ് റിപ്പോർട്ടും ഈ ഇരുണ്ട യാഥാർഥ്യങ്ങളിലേക്ക് തന്നെ വെളിച്ചം വീശുന്നു.134 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ലിംഗപരമായ അസമത്വത്തിൽ സൌദിക്ക് 130ആം സ്ഥാനമാണുള്ളത്.മുസ്ലീംങ്ങൾ ഏറെയുള്ള കിർഗിസ്ഥാൻ,ഗാംബിയ,ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ പിന്നിലാണു.സൌദിയിൽ സ്ത്രീകളുടെ തൊഴിൽ പ്രാതിനിദ്ധ്യം വെറും 15 ശതമാനം മാത്രമാണു.കുവൈറ്റിലും,യു.എ.ഇയിലും ഇത് 40 ശതമാനമാണു.
സ്ത്രീകളുടെ എല്ലാ പൌരവകാശങ്ങളും ഇങ്ങനെ,മതപരമായ കാരണങ്ങളുയർത്തി നിഷേധിക്കപ്പെടുമ്പോൾ ,വിചിത്രമെന്നു പറയട്ടെ,80 ശതമാനം സ്ത്രീകളും അടുത്തിടവരെ അതിനെ അനുകൂലിച്ചിരുന്നുവെന്നാണു ഒരു സർവെയിൽ വെളിപ്പെടുത്തപ്പെട്ടത്.പുരുഷരക്ഷാകർത്തൃത്വം തങ്ങൾക്ക് സംരക്ഷണവും സ്നേഹവും നൽകുന്നുവെന്നായിരുന്നു അവരുടെ പക്ഷം.അവരുടെ എണ്ണം എന്തായാലും അടുത്തിടെ കുറഞ്ഞിട്ടുണ്ടു.

അതിനു ഒരു കാരണക്കാരൻ അബ്ദുള്ള രാജാവ് തന്നെ.കടുത്ത നിയമങ്ങളിൽ ഇളവു വരുത്തുകയും ആദ്യമായി ഒരു വനിതയെ കാബിനറ്റിൽ ഉൾപ്പെടുത്തുകയും,സഹവിദ്യഭ്യാസത്തിനു വഴിയൊരുക്കിക്കൊണ്ട് പുതിയ സർവകലാശാലസ്ഥാപിക്കുകയും ചെയ്ത അദ്ദേഹം യഥാസ്ഥിതികരെ പ്രകോപിപ്പിച്ചിട്ടുണ്ടു.പൊതുസ്ഥലങ്ങളിൽ അന്യപുരുഷന്മാരുമായി ഇടപെടുന്ന സ്ത്രീകളെ വധിക്കണമെന്ന് ഫത്വ ഇറക്കിയ മതപുരോഹിതർ ഇപ്പോഴും നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.ഫേസ്ബുക്കിൽ അന്യ പുരുഷനുമായി ചാറ്റ് ചെയ്തതിനു ഭാര്യയെ കൊലപ്പെടുത്തിയതിനെ പ്രകീർത്തിക്കുന്നവരാണു ഇക്കുട്ടർ.

ഫേസ്ബുക്ക്,ഓർക്കുട്ട് പൊലുള്ള ഇന്റർനെറ്റ് സൌഹൃദക്കൂട്ടായ്മകൾ സ്ത്രീകളെ വഴിതെറ്റിക്കുമെന്നും അവരെ ലൈംഗികാപഥസഞ്ചാരികളാക്കുമെന്നും പ്രചരിപ്പിച്ചവരുടെ കന്മുന്നിലൂടെയാണു ഇക്കഴിഞ്ഞ നാളുകളിൽ സ്വയം കാറോടിച്ച് സൌദിസ്ത്രീകൾ ഫത്വ ലംഘിച്ചത്.അതിന്റെ ദൃശ്യങ്ങൾ അവർ ആരെയും കൂസാതെ യൂടൂബിലും ഫേസ്ബുക്കിലുമിട്ട് ലോകമെമ്പാടും പ്രചരിപ്പിക്കുകയാണു.വരും ദിവസങ്ങളിൽ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ കൂടുതൽ പ്രതിഷേധപ്രകടനങ്ങൾ ഉണ്ടാകുകതന്നെ ചെയ്യും.

സഞ്ചാരസ്വാതന്ത്ര്യത്തിനും വോട്ടവകാശത്തിനും ഭരണപങ്കാളിത്തത്തിനും വേണ്ടി ഈ സ്ത്രീകൾക്ക് തെരുവിലിറങ്ങാതെ വയ്യ.അതിനായി അവർ അടിമത്വത്തിന്റെ കറുത്ത മുഖാവരണങ്ങൾ വലിച്ചെറിയും.പീഡിതരായ മറ്റുള്ളവർക്കൊപ്പം കൈകോർത്ത് തെരുവുകളിലൂടെ മാർച്ച് ചെയ്യും. ഏകാധിപത്യത്തിന്റേയും മതയാഥാസ്ഥിതികതയുടേയും കോട്ടകൊത്തളങ്ങൾ ഈ മുന്നേറ്റത്തിൽ തകർന്നു വീഴുക തന്നെ ചെയ്യും.

Thursday 16 June 2011

പ്രവാസി പീഡനം:ഒരു മലയാളി വിജയഗാഥ!

തൊഴിൽ അല്ലെങ്കിൽ ജെയിൽഎന്നതായിരുന്നു എൺപതുകളിലെ കേരളീയ യുവത്വത്തെ ഏറെ ആകർഷിച്ച മുദ്രാവാക്യങ്ങളിലൊന്നു.
അന്നു പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിവാണ കാലം.എന്തു തൊഴിലെടുക്കാനും അവർ തയ്യാറായിരുന്നു.പക്ഷേ,തൊഴിലവസരങ്ങൾ തുലോം പരിമിതം.ഗൾഫായിരുന്നു സ്വപ്നഭൂമി.അവിടേക്കുള്ള വിസയോ നാട്ടിലെ പരിമിതമായ ജോലികളോ ലഭിക്കാത്തവർ ചുറ്റിത്തിരിഞ്ഞു നടന്ന് സമയം പോക്കുകയായിരുന്നു.തൊഴിലില്ലാത്തതിൽ കടുത്ത നിരാശയും അതിൽ നിന്നുളവായ ആത്മനിന്ദയും രോഷവും അവരിൽ നല്ലൊരു ശതമാനത്തേയും റിബലുകളാക്കി.ഒഴുക്കിനെതിരെ.നീന്താൻ ആക്രമണോത്സുകതയോടെ നിന്ന ഇക്കൂട്ടരായിരുന്നു റാഡിക്കൽ ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങളുടെ നട്ടെല്ല്.ആകർഷകമായ ഏതു മുദ്രാവാക്യത്തിനും ഇവരുടെ രക്തം തിളപ്പിക്കാനായി.ജനകീയ വിചാരണകൾ മുതൽ ജയിൽ നിറക്കലും കാസർകോഡ് മുതൽ തലസ്ഥാനം വരെയുള്ള കാൽനടജാഥകളും വരെ ഈ നിരാശാഭരിതരായ തൊഴിലില്ലാപ്പടയുടെ നിറസാന്നിദ്ധ്യത്താൽ സമ്പന്നമായിരുന്നു.
പക്ഷേ,ഇന്നോ?
കുടുംബം ഒറ്റമക്കളിലേക്ക് ചുരുങ്ങുമ്പോൾ രാഷ്ട്രീയത്തിലിറങ്ങാനും തല്ലുകൊള്ളാനും ജാഥനടത്താനും ആളു കുറയുന്നത് സ്വാഭാവികം.ക്ഷുഭിത യൌവനങ്ങളുടെ പഴയ ആ ഫോക്ക് ലോറുകൾക്കിന്ന് ഒരു പ്രസക്തിയുമില്ല.
ജീവിതവുമായി നിരന്തരം സമരത്തിലേർപ്പെട്ടിരിക്കുന്ന ആദിവാസികളുടെ ഇടയിലല്ലാതെ എവിടെയും തൊഴിലില്ലായ്മയോ ദാരിദ്ര്യമോ ഇന്നില്ല.പണിയെടുക്കാൻ തയ്യാറാണെങ്കിൽ ആർക്കും അന്തസായി ജീവിക്കാവുന്ന സാമൂഹികാന്തരീക്ഷം നിലവിലുണ്ടു.
കൈനിറയെ എവിടെയും തൊഴിലുണ്ടു:പക്ഷേ,പണിയെടുക്കാൻ ആളിനെ കിട്ടുന്നില്ല.തെങ്ങു കയറാനും പറമ്പിലും പാടത്തും പണിയെടുക്കാനും വീട്ടുജോലികൾ ചെയ്യാനും മാത്രമല്ല കടുത്ത ആൾക്ഷാമമുള്ളത്.നിർമ്മാണ മേഖലയിൽ വിദഗ്ദ്ധ തൊഴിലാളികളില്ല.എന്തിനു, വൈറ്റ്കോളർ ജോലിക്ക് സമാനമായ സെയിത്സ് ഗേൾസ്/ബോയ്സ് ജോലിക്ക് പോലും നഗരങ്ങളിൽ വേണ്ടത്ര ചെറുപ്പക്കാരെ കിട്ടാനില്ല.പല സ്ഥലങ്ങളിലും കടയിൽ നിൽക്കാൻ ആളില്ലാത്തതിനാൽ സ്ഥാപനങ്ങൾ നേരത്തെ അടച്ചു പോകുന്ന ദുസ്ഥിതിയുമുണ്ടു.
കാർഷികരംഗത്ത് യന്ത്രവത്കരണം ഇല്ലാത്തതിന്റെ പരിണിതഫലം ഇക്കഴിഞ്ഞ കൊയ്ത്തു കാലത്ത് കുട്ടനാട്ടുകാർ അനുഭവിച്ചു.കൊയ്യാൻ ആളോ ആവശ്യത്തിനു യന്ത്രങ്ങളോ കിട്ടാതെ ആയിരക്കണക്കിനേക്കർ പാടങ്ങളിലെ നെല്ല് നശിച്ചു പോയി.നാളീകേര വില സർവകാല റെക്കാർഡിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ പോലും തേങ്ങ പറിക്കാൻ ആളില്ലാത്ത ദുരവസ്ഥയാണുള്ളത്.മരത്തിൽ കയറാൻ ആളില്ലാത്തതും,പട്ടിണിയും ദാരിദ്ര്യവും കുറഞ്ഞതും കാരണം ഓരോ മഴക്കാലത്തും ദശലക്ഷക്കണക്കിനു ചക്കയാണു ഉപയോഗശൂന്യമായി നശിക്കുന്നത്.ഉണക്ക തേങ്ങയും പഴുത്തചക്കയും തലയിൽ വീണു ആളുകൾ മരിക്കുന്ന ആസുരകാലമാണിത്.
ഈ സാഹചര്യത്തിലാണു എന്തു പണിയും ചെയ്യാൻ സന്നദ്ധരായി ബംഗാളിൽ നിന്നും ഒറീസയിൽ നിന്നും കേരളത്തിലേക്ക് പട്ടിണിപ്പാവങ്ങളുടെ അഭയാർത്ഥിപ്രവാഹം ഉണ്ടാകുന്നത്.തമിഴ്നാട്ടിൽ നിന്നും ജോലിതേടി എത്തിയവരിൽ ബഹുഭൂരിപക്ഷവും അടുത്തിടെ തിരിച്ചു പോയി.സൌജന്യ നിരക്കിലുള്ള റേഷൻ സാധനങ്ങളുടെ ലഭ്യതയും സാമൂഹികസുരക്ഷാനടപടികളും കാരണം അവിടുത്തെ ജീവിതസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടതിന്റെ പ്രതിഫലനമാണിത്.ആരോഗ്യ രംഗത്ത് അവർ വലിയ കുതിച്ചു ചാട്ടം തന്നെ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടത്തി.അപ്പോൾ പിന്നെ അവരെന്തിനു ഉയർന്ന ജീവിതച്ചെലവുള്ള കേരളത്തിൽ അഭയാർത്ഥികളായി കഴിയണം?ഇനിയും മടങ്ങിപ്പോകാത്ത തമിഴരുണ്ടു.അവരിൽ നല്ലൊരു ശതമാനം പേർ ഇവിടെ മുതലാളിമാരാണു.അവർ മലയാളികളെക്കൊണ്ടു തങ്ങളുടെ പണപ്പെട്ടി നിറയിപ്പിക്കും.
വികസനം വിദൂരസ്വപ്നമായ ബംഗാൾ,ഒറീസാ ഗ്രമങ്ങളിൽ നിന്നെത്തിയ പട്ടിണിക്കോലങ്ങളെ ക്കൊണ്ടു അടിമപ്പണി ചെയ്യിക്കുന്ന വൻ റാക്കറ്റുകൾ കേരളത്തിന്റെ ഏതു മൂലയിലുമുണ്ടു.അക്ഷരാഭ്യാസം പോലുമില്ലാത്ത,തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടർക്ക് കൂലിയായി നൽകുന്നത് നാട്ടുകാർക്ക് കൊടുക്കുന്നതിന്റെ പകുതിക്കാശ്.ഇവർ പത്തുമണിക്കൂറോളം പണിയെടുക്കുമ്പോൾ മറ്റുള്ളവർ വാച്ച് നോക്കി ഏഴ് മണിക്കൂർ മാത്രം ജോലി ചെയ്യുന്നു.
നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന പ്രവാസിത്തൊഴിലാളികളെ പാർപ്പിക്കുന്നത് ചേരികളെക്കാൾ മോശപ്പെട്ട തകരഷെഡുകളിലാണു.മാലിന്യക്കൂമ്പാരങ്ങൾക്കും ദുർഗന്ധങ്ങൾക്കുമിടയിൽ നരകതുല്യമായ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിനു പാവങ്ങളുണ്ടിവിടെ.ഇവർക്കു വേണ്ടി ശബ്ദിക്കാൻ ഒരൊറ്റ രാഷ്ട്രീയപാർട്ടിയോ മാദ്ധ്യമങ്ങളോ മത സംഘടനകളോ ഇല്ല.തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ല.പകർച്ചവ്യാധികളും അപകടമരണങ്ങളും ഇവിടെ തുടർക്കഥകളാണു.ഇവർക്കിടയിൽ പ്രവർത്തിക്കാൻ ശ്രമിച്ച ചില ചെറുഗ്രൂപ്പുകളെ തീവ്രവാദബന്ധമാരോപിച്ച് പൊലീസ് വേട്ടയാടുകയാണെന്നും പരാതി ഉയർന്നിട്ടുണ്ടു.ഇവരോടൊപ്പം ആയിരക്കണക്കിനു കുട്ടികളും അപകടകരമായ തൊഴിലുകളിൽ ഏർപ്പെട്ട് ജീവിതം തള്ളി നീക്കുന്നുണ്ടു.അടുത്തിടെ ബാലവേല കണ്ടെത്താൻ ചില ജില്ലകളിൽ നടത്തിയ റെയിഡുകളിലാണു ഇക്കാര്യം വെളിപ്പെട്ടത്.ഇവരുടെ ഭാവിയെക്കുറിച്ച് ആർക്കെങ്കിലും ആകുലതകളുണ്ടോ?
നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയായി തീർന്നവരാണു ഈ പ്രവാസി തൊഴിലാളികൾ. സർവ ജീവിത മേഖലകളിലും ഇവർ ഇന്ന് അനിവാര്യമാണു.വരുംദിനങ്ങളിൽ നമ്മുടെ ദൈനംദിനജീവിതം ഇവരെക്കൂടാത മുന്നോട്ട്പോവില്ല. നമ്മുടെ ഭൌതിക സുഖങ്ങൾക്കായി വിയർപ്പൊഴുക്കി പണിചെയ്യാനെത്തിയിരിക്കുന്ന ഇവരോട് മനുഷ്യത്വപരമായ സമീപനമെങ്കിലും നാം പുലർത്തണ്ടേ?അവർക്ക് മാന്യമായി കഴിഞ്ഞുകൂടാനുള്ള സഹചര്യമെങ്കിലും ഉറപ്പുവരുത്തേണ്ടേ?അവരുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടേ?ആലംബഹീനരായ ഇവരെ അടിമകളെപ്പോലെ ക്രൂരമായി പീഡിപ്പിക്കുകയും ചൂഷണം നടത്തുകയും ചെയ്യുന്നത് കാടത്തമാണു.
പുതിയ സർക്കാരിന്റെ നൂറിന കർമ്മപരിപാടിയിൽ അടിയന്തിരശ്രദ്ധ പതിയേണ്ട ഒന്നായിരുന്നു പ്രവാസിത്തൊഴിലാളികളുടെ ക്ഷേമപദ്ധതികൾ.അവർക്കായി കഴിഞ്ഞ സർക്കാർ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ക്ഷേമപദ്ധതിയ്ക്ക് എന്തു സംഭവിച്ചു എന്ന് തൊഴിലാളിസ്നേഹത്തെപ്പിടിച്ച് ആണയിടുന്ന പുതിയ തൊഴിൽ മന്ത്രിയെങ്കിലും ഒന്ന് അന്വേഷിക്കണം.

Tuesday 7 June 2011

ലോക്പാൽ:അധരവ്യായാമങ്ങൾക്കപ്പുറം.......

ഴിമതിയുടെ കോട്ടകൊത്തളങ്ങൾക്ക് വിള്ളലേൽ‌പ്പിക്കാൻ ഇന്നേവരെ ഒരു ഭരണഘടനാസ്ഥാപനത്തിനുംകഴിയാത്തതെന്ത്?

ലോകത്തെ ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യങ്ങളിൽ ആറാം സ്ഥാനമാണു ഇന്ത്യയ്ക്കുള്ളതെന്നാണു ട്രാൻസ്പേരൻസി ഇറ്റർനാഷണലിന്റെ പഠനം വ്യക്തമാക്കുന്നത്.വില്ലേജ് ഓഫീസ് മുതൽ പരമോന്നത നീതിപീഠവും നിയമനിർമ്മാണസഭകൾ വരെയും നീളുന്നതാണു അഴിമതിയുടെ കരങ്ങൾ.എല്ലാറ്റിലും വിശ്വാസം നശിച്ച സാധാരണക്കാരുടെ അവസാന അത്താണിയായിരുന്ന നീതിപീഠങ്ങൾ പോലും അഴിമതിയുടെ പാപക്കറകളാൽ പങ്കിതമായിരിക്കുന്നു.ചക്കരക്കുടത്തിൽ കൈയ്യിട്ടു വാരാത്തവരായി ആരുണ്ടു എന്നു ചോദിച്ചപ്പോൾ ‘’ഞാനുണ്ടു” എന്ന് തന്റേടത്തോടെ വിളിച്ചു പറഞ്ഞ ഒരു ന്യായാധിപൻ നമുക്കുണ്ടായിരുന്നു :ഇന്ദുലേഖയുടെ കർത്താവായ ജഡ്ജി സാക്ഷാൽ ഒ.ചന്തുമേനോൻ.


അത്തരക്കാരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നു.പൊതുജീവിതത്തിൽ ധാർമ്മികതയും സത്യസന്ധതയും സദാചാരവും പുലർത്തുന്നവരുടെ വംശം അന്യം നിന്നു പോയിരിക്കുന്നു.ഔദ്യോഗിക പദവികളുടെ ശീതളച്ഛായകൾ പ്രലോഭിപ്പിക്കാത്ത,വിഭ്രമിപ്പിക്കാത്ത ആരുണ്ടിവിടെ?തീവണ്ടിയുടെ മൂന്നാംക്ലാസിൽ മാത്രം യാത്രചെയ്ത,സ്വയം നൂറ്റ നൂലിൽ നെയ്ത വസ്ത്രം മാത്രം ധരിച്ച,കക്കൂസും കുളിമുറിയും സ്വയം വൃത്തിയാക്കിയ മഹാത്മാ ഗാന്ധിയുടെ പിൻഗാമികൾ ഇന്ന് ആർഭാടജീവിതത്തിൽ അഭിരമിക്കുകയാണു.അവർ ധരിക്കുന്ന പിഞ്ചിയ ഖാദി തങ്ങൾ നയിക്കുന്ന സമ്പന്നജീവിതങ്ങളെ മൂടിവെക്കാനുള്ള പാഴ്ശ്രമം മാത്രമാണു.


എല്ലാവരും ൠഷിമാരെപ്പോലെ നിസ്വരായി ജീവിക്കണമെന്നല്ല ഇതിനർത്ഥം.പ്രത്യക്ഷത്തിൽ അശ്ലീലമെന്നു തന്നെ പറയാവുന്ന ആഡംബരജീവിതം നയിക്കുന്ന പൊതുപ്രവർത്തകർക്ക് ഒരിക്കലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വേദനകൾ മനസ്സിലാവുകയില്ല.അവർക്ക് ഒരിക്കലും അവരുടെ പ്രശ്നങ്ങളോട് അനുതാപമുണ്ടാവുകയില്ല.

എം.എൽ.എയോ എം.പിയോ മന്ത്രിയോ ഏ.സി കോച്ചിൽ നിന്നിറങ്ങി ട്രയിനിലെ സ്ലീപ്പർ കോച്ചിലോ ജെനറൽ കമ്പാർട്ട്മെന്റിലോ, ബസിലോ സഞ്ചരിച്ച് നോക്കട്ടെ.മുന്തിയ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾക്ക് പകരം സർക്കാർ മെഡിക്കൽ കോളേജുകളിലോ ജില്ല,താലൂക്ക് അശുപത്രികളിലോ ചികിത്സയ്ക്ക് പോകട്ടെ.എന്തായിരിക്കും പൊതുജനങ്ങളുടെ പ്രതികരണം?

തീർച്ചയായും ജനങ്ങൾക്ക് ഇത്തരം ലളിതജീവിതം നയിക്കുന്ന പൊതുപ്രവർത്തകരിൽ വിശ്വാസമുണ്ടാകും.അവരും തങ്ങളിൽ ഒരുവനാണെന്ന് അവർക്ക് തോന്നും.ജനാധിപത്യം പുലരുന്നത് ഇത്തരംചില വിശ്വാസപ്രമാണങ്ങൾ കാരണമാണു.അത് നശിക്കുമ്പോഴാണു ജനധിപത്യ സ്ഥാ‍പനങ്ങൾക്ക് കടുത്ത അപചയമുണ്ടാകുന്നത്.രാഷ്ട്രീയക്കാർ പൊതുമുതൽ കട്ടു തിന്നുന്നവരും അവിഹിതമായി സ്വത്ത് സമ്പദിച്ചു കൂട്ടുന്നവരും വ്യക്തിജീവിതത്തിൽ യാതൊരുവിധ മൂല്യങ്ങളും കാത്തുസൂക്ഷിക്കാത്തവരുമാമണെന്ന് പൊതുധരണയുണ്ടായത് ദശാബ്ദങ്ങളായി സംഭവിച്ച അപചയം കാരണമാണു.അടുത്തിടെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളെ പിന്തള്ളി അണ്ണാ ഹസ്സാരേയും ബാബരാംദേവുമൊക്കെ അഴിമതിക്കെതിരായ പോരാട്ടം ഏറ്റെടുക്കുന്നതും പൊതുസമൂഹം അവയെ പിന്തുണക്കുന്നതും ഈ സാഹചര്യത്തിലാണു.

തെരഞ്ഞെടുപ്പുകളിൽ യാതൊരു മാനദണ്ഡവുമില്ലാതെ മിക്കവാറുംഎല്ലാ രാഷ്ട്രീയപർട്ടികളും ജാതി മത സംഘടനകളും കളങ്കിതരിൽ നിന്നും സംഭാവനകൾ വാങ്ങുന്നു.പൊതുജീവിതത്തിൽ അപഭ്രംശം തുടങ്ങുന്നത് ഇവിടെ നിന്നുമാണു.കാശു തരുന്നവരോട് കടപ്പാടുണ്ടവുക സ്വാഭാവികം.ഇത് വലിയ അഴിമതികൾ ചെയ്യാൻ ഭരണാധികാരികളെ പ്രേരിപ്പിക്കുന്നു.
പുതിയ ലോക്പാൽ നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ മാത്രമല്ല,മത,ജാതി സംഘടനകൾക്കും ആൾദൈവങ്ങൾക്കും അവരുടെ ട്രസ്റ്റുകൾക്കും കിട്ടുന്ന പണത്തിന്റെ സ്രോതസ്സും ഉൾപ്പെടുത്തുകയാണു ഏക പോംവഴി.വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഇവ ആദ്യമേ ഉൾപ്പെടുത്തേണ്ടതായിരുന്നു.ഇത് ഇനിയും വൈകിയിട്ടില്ല.കള്ളപ്പണമായും വെള്ളപ്പണമായും രാഷ്ട്രീയക്കാർക്കും മതജാതി സംഘടനകൾക്കും മറ്റും കൈഅയച്ച് കാശു കൊടുക്കുന്നവർ ആരെന്ന് വ്യക്തമായാൽ തന്നെ അത് വൻ വിസ്ഫോടനങ്ങൾ സൃഷ്ടിക്കുമെന്ന് തീർച്ച.
തെരഞ്ഞെടുപ്പ് ചെലവ് സർക്കാർ തന്നെ വഹിക്കട്ടെ.അഴിമതിയുടെ പൂരത്തിനു അത് അറുതിവരുത്തും.പെയിഡ് ന്യൂസുകളുടെ ഉറവിടവും അടയ്ക്കേണ്ടതുണ്ട്. മാദ്ധ്യമങ്ങൾക്ക് സ്പോൺസർഷിപ്പിലൂടെ പണം നൽകി അവരെ വിലക്കെടുക്കുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.വ്യവസായികൾ മാദ്ധ്യമങ്ങൾ നടത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്ന ആദ്യ പ്രസ് കമ്മീഷന്റെ ശുപാർശ പ്രസക്തമാകുന്നത് ഇപ്പോഴാണു.ഇന്ന് മാദ്ധ്യമസ്വാതന്ത്ര്യം എന്നത് മാദ്ധ്യമമുതലാളിമാരായ വ്യവസായികളുടെ സ്വാതന്ത്ര്യം എന്നാണു അർഥം.മാദ്ധ്യമങ്ങൾ വഴി ഇത്തരക്കാർ ഇപ്പോൾ രാജ്യസഭയിൽ കടന്നുകൂടി പരമോന്നത ജനാധിപത്യസ്ഥാപനങ്ങളെ കൂടി പങ്കിലമാക്കുന്ന ആസുരകാലമാണിത്.കോടിപതികളെ തെരഞ്ഞെടുപ്പിൽ നിന്ന് അകറ്റി നിർത്തേണ്ടതിന്റെ അവശ്യകതയിലേക്കാണിത് വിരൽ ചൂണ്ടുന്നത്.ഇത് സംബന്ധിച്ച് ഒരു ദേശീയ സംവാദം നടക്കട്ടെ.

എല്ലാ മാദ്ധ്യമങ്ങളേയും ലോക്പാലിന്റേയും വിവരാവകാശ നിയമത്തിന്റേയും പരിധിയിൽ കൊണ്ടു വരേണ്ടത് അനിവാര്യമാണു.അപ്പോളറിയാം അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരുടെ തനി നിറം.പത്രങ്ങളേയും ചാനലുകളേയും പണംനൽകിവരുതിയിൽ നിർത്തുന്ന കളങ്കിതർ പൊതുജന മദ്ധ്യത്തിൽ നഗ്നരാക്കപ്പെടണം.

പുതിയ ലോക്പാൽ നിയമം അതിനു വഴി തുറക്കുമോ?

അല്ലെങ്കിൽ ഖജനാവിനെ മുടിപ്പിക്കാൻ മറ്റൊരു സ്ഥാപനം കൂടി ഉണ്ടാകും.അത്രമാത്രം.നമുക്ക് കാത്തിരുന്നു കാണാം:ഈ അധരവ്യായാമങ്ങൾക്ക് എന്തെങ്കിലും ഫലം ഉണ്ടാകുമോയെന്ന്.

Wednesday 1 June 2011

വികസനത്തിന്റെ പുതിയ അർത്ഥങ്ങൾ

എന്താണു വികസനം?

പുതിയപാലങ്ങളും, റോഡുകളും,പദ്ധതികളും വരുമ്പോൾ സംസ്ഥാനത്ത് വികസനം പൊടിപാറുന്നുവെന്ന് ജനങ്ങൾക്ക് ധാരണയുണ്ടാകും.കൂടുതൽ വിമാനത്താവങ്ങളും,കെട്ടിടസമുച്ചയങ്ങളും,സൂപ്പർസ്പെഷ്യാലിറ്റി അശുപത്രികളും സ്വാശ്രയവിഭ്യാഭ്യാസസ്ഥാപനങ്ങളും വികസനത്തിന്റേയും പുരോഗതിയുടേയും പുതിയ ദിശാസൂചികളാകുന്നു.അഥവാ അതാണു ഉത്തമവികസനമാതൃകകൾ എന്ന് മാദ്ധ്യമങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ വൈപ്പിൻ ദ്വീപസമൂഹങ്ങളിലെ ഞാറക്കൽ,മാലിപ്പുറം,വൈപ്പിൻ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഒരു കാര്യം ബോദ്ധ്യപ്പെട്ടു.കൊട്ടിഘോഷിക്കപ്പെടുന്ന അടിസ്ഥാനസൌകര്യവികസനം കടലാസിൽ മാത്രം ഒതുങ്ങുന്നു എന്ന്.ഒരു ദശാബ്ദം മുൻപ് കുടിവെള്ളം കിട്ടാതായപ്പോൾ വൈപ്പിനിലെ ആയിരങ്ങൾ കൊച്ചിനഗരത്തിലെ റോഡുകൽ ഉപരോധിച്ച് ദിവസങ്ങളോളം നഗരത്തെ സ്തംഭിപ്പിച്ചിരുന്നു.കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിനിടയിൽ ടാങ്കർ ലോറിമുട്ടി മരിച്ച രക്തസാക്ഷികളുടെ നാടാണിത്. വൈകുന്നേരമായാൽ ആരും വാ തുറക്കില്ല:ആയിരക്കണക്കിനു കൊതുകുകൾ ഇരച്ചുകയറും.കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലും ചതുപ്പിലും വളരുന്ന കൊതുകും കീടങ്ങളും സാംക്രമികരോഗങ്ങൾ പടർത്തുന്നു.

സാധാരണക്കാരുടെ വീടുകളിൽ ഇപ്പോഴും തോടുകളിലേക്കും ജലാശയങ്ങളിലേക്കും തുറന്നുവെച്ചിരിക്കുന്ന കക്കൂസുകളാ‍ണുള്ളത്.പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഞാറക്കലേയും മാലിപ്പുറത്തേയും അക്വാഫാമുകളിൽ നിന്നു നോക്കുമ്പോൾ ഈ അസുന്ദരമായ കാഴ്ച്ചകളാണു ചുറ്റും.ആലപ്പുഴയിൽ ഹൌസ്ബോട്ടുകളിൽ സഞ്ചരിക്കുന്ന ആയിരക്കണക്കിനു ട്യൂറിസ്റ്റുകളേയും വരവേൽക്കുന്നത് ഈ ഭീകരദൃശ്യങ്ങളാണു.മലിനീകൃതമായ ഈ ജലം തന്നെയാണു ലക്ഷക്കണക്കിനാളുകൾ കുളിക്കാനും,പാത്രം കഴുകാനും,ചിലപ്പോഴൊക്കെ കുടിക്കാൻ പോലും ഉപയോഗിക്കുന്നത്.ഇത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ ഗുരുതരമാനു.എല്ലാവർഷവും ഈ പ്രദേശങ്ങളിൽ ചിക്കുൻ ഗുനിയയും ജപ്പാൻ ജ്വരവുമടക്കമുള്ള രോഗങ്ങൾക്ക് ആയിരങ്ങൾ ഇരകളാകുന്നു.

കുടി വെള്ളമാണു പരമദരിദ്രർ മുതൽ അതിസമ്പന്നരായ നഗരവാസികൾ വരെ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം.കൊച്ചി നഗരത്തിൽ ഇത് അതിരൂക്ഷമാണു.മത്സ്യത്തൊഴിലാളികൾക്കും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും വെള്ളം കിട്ടാക്കനിയായി അവശേഷിക്കുന്നു.അശാസ്ത്രീയമായ മാലിന്യനിർമ്മാർജനവും സാർവലൌകികമായപ്രശ്നമാണു.ഇതിനായി ആവിഷ്ക്കരിച്ച അനേകം പദ്ധതികൾ ഉദ്ദേശിച്ച ഫലം കണ്ടിട്ടില്ല.

ഇതിന്റെ അനന്തരഫലമാണു മഴക്കാലത്ത് കേരളത്തിൽ വ്യാപകമായി പടർന്നുപിടിക്കുന്ന രോഗങ്ങൾ.എല്ലാവർഷവും ജനലക്ഷങ്ങളെ ശയ്യാവലംബികളാക്കുകയും ജനജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുകയും ചെയ്യുന്ന ഈ രോഗങ്ങളെ നിയന്ത്രിക്കാൻ എന്തുകൊണ്ടു കഴിയുന്നില്ല?ഒരു കാലത്ത് നമ്മൾ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തുവെന്ന് അഭിമാനിച്ചിരുന്ന ക്ഷയരോഗവുംമലമ്പനിയുമൊക്കെ കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ടു.അതിനു തടയിടാനുള്ള എളുപ്പവഴി അടിസ്ഥാനജീവിതസൌകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതാണു.അതിനു പകരം രോഗികളെ മരുന്നുകൾ കൊണ്ടു അഭിഷേകം ചെയ്യുകയല്ല.മുൻപ് ഗ്രാമീണപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ആരോഗ്യവിദ്യാഭ്യാസത്തിലൂടെ രോഗപ്രതിരോധത്തിൽ വലിയപങ്കു വഹിച്ചിരുന്നു.ഇന്ന് പ്രതിരോധകുത്തിവെപ്പുകൾ പോലും കാര്യക്ഷമമായി നടത്തപ്പെടുന്നില്ല.


ലോകത്ത് ,ഒരു പക്ഷേ,ഏറ്റവും കൂടുതൽ മരുന്നു കഴിക്കുന്ന ജനവിഭാഗമായി “വളർന്നിരിക്കുന്നു”,നമ്മൾ.എവിടെയും ആശുപത്രികളും ഡോക്റ്റർമാരും.പക്ഷേ,ആരോഗ്യരംഗം ഇങ്ങനെ കുതിച്ചുചാടിക്കൊണ്ടിരിക്കുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നതെങ്ങനെയാണു?ഹൃദ് രോഗം,പ്രമേഹം,രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളും കൂടുകയാണു.ഇതിനു കൂടുതൽ ഇരയാകുന്നവർ ഇടത്തട്ടുകാരും സമ്പന്നരുമാണു.ഭൌതികജീവിതസാഹചര്യങ്ങളിൽ ഉണ്ടായ പുരോഗതിയാണു അവരെ രോഗികളാക്കി മാറ്റുന്നത് എന്നത് കടുത്തവൈരുദ്ധ്യമായി നിലനിൽക്കുന്നു.

അതുകൊണ്ടു പുരോഗതിയുടെ പുതിയ അളവുകോൽ വെച്ച് അളക്കുമ്പോൾ പിടികിട്ടാത്ത കണക്കുകളും മാനദണ്ഡങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.ഉയർന്ന വിദ്യാഭ്യാസം:ഭേദപ്പെട്ട ജീവിതനിലവാരം.ഒന്നാം ലോകരാഷ്ട്രങ്ങൽക്കൊപ്പമുള്ള ആരോഗ്യസംരക്ഷണസംവിധാനങ്ങൾ. എന്നിട്ടും രോഗികളുടെ എണ്ണം കുതിച്ചുയരുന്നു!

എപ്പോഴും പറ്റിയിരുന്നാത്രമിക്കുന്ന വില്ലനാണു രോഗം.ഉയർന്ന സാമ്പത്തികശേഷിയുള്ളവരെപ്പോലും തകർക്കുന്നതാണു കേരളത്തിലെ ചികിത്സാചെലവുകൾ.അത് ആ‍ാരുടേയും നട്ടെല്ലൊടിക്കും.വിദ്യാഭ്യാസചെലവും കുതിക്കുകയാണു.

ജനങ്ങളുടെ നികുതിപ്പണം കൊണ്ടു പ്രവർത്തിക്കുന്ന സർക്കാരുകൾക്ക് പിന്നെയും കാശ് ഈടാക്കാതെ അടിസ്ഥാനജീവിതസൌകര്യങ്ങൾ ഒരുക്കിക്കൊടുക്കാനുള്ള ബാദ്ധ്യതയില്ലേ?ഉണ്ടു.ക്ഷേമരാക്ഷ്ട്രസങ്കൽ‌പ്പത്തിന്റെ അടിസ്ഥാനപ്രമാണം ഇതാണു ഊന്നിപ്പറയുന്നത്.പക്ഷേ,വെള്ളത്തിനും വായുവിനും ,യത്രാസൌകര്യങ്ങൾക്കും,വിദ്യാഭ്യാസത്തിനും,ചികിത്സക്കും,ചുങ്കവും ഫീസും ചുമത്തുന്നതാണു തങ്ങളുടെ ധർമ്മം എന്ന പുതിയനീതിശാസ്ത്രം രൂപപ്പെട്ടിരിക്കുന്നു.ഖജനാവിലെ പണം തങ്ങൾക്ക് ഇഷ്ടം പോലെ ധൂർത്തടിക്കാനും ദീപാളികുളിക്കാനുള്ളതാണെന്നു എല്ലാ ജനധിപത്യഭരണാധികാരികളും വിശ്വസിക്കുന്നു.അതുകൊണ്ടാണു,“ഉത്പാദനപരമല്ലെന്ന”കാരണം പറഞ്ഞ് സബ്സിഡികൾ വെട്ടിക്കുറക്കുന്നത്;വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നിന്നും സാമൂഹികസുരക്ഷാപദ്ധതികളിൽ നിന്നും സർക്കാരുകൾ ക്രമേണ പിൻവാങ്ങുന്നത്.ഇത് യൂസർഫീകളുടേയും ടോളുകളുടേയും കാലം.പെരുവഴിയിലൂടെ നടക്കാൻ പോലും ഇനി ടോൾ നൽകേണ്ടിവരുന്ന നാളുകൾ.

കാശുനൽകുന്നവർക്കു മാത്രം അതിനനുസൃതമായ സേവനങ്ങൾ നൽകുന്ന ഏജൻസികളുടെ സ്ഥാനത്തേക്ക് സർക്കാരുകൾ ക്രമേണ ചുരുങ്ങാൻ പോകുന്നു.

അങ്ങനെ നാം വികസിക്കുകയാണു:ജനധിപത്യസ്ഥാപനങ്ങളും ക്ഷേമരാഷ്ട്രസങ്കൽ‌പ്പവും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുകയാണു.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍