ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday 14 August 2015

അമരമീ ജീവിതം- 2: സ്വാതന്ത്ര്യ ദിനത്തിൽ സമാധാനദൂതുമായി കൽക്കത്തയിൽ


നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് അധിനവേശത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമാകുന്ന ചരിത്ര മുഹൂര്‍ത്തത്തിന് ദല്‍ഹി ഒരുങ്ങവേ, ആ ആഘോഷങ്ങളില്‍ നിന്നെല്ലാം മാറിനിന്നു, മഹാത്മഗാന്ധി. ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുമെന്ന കദനഭാരവും പേറി, ഹിന്ദുമുസ്ലിം കലാപങ്ങള്‍ക്കിരയായ ജനങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി  കലാപബാധിതമേഖലകളിലായിരുന്നു, സ്വാതന്ത്ര്യപൂര്‍വ്വദിനങ്ങളിൽ,അദ്ദേഹം.


ദല്‍ഹിയില്‍ നിന്നും പഞ്ചാബ് വഴി കാശ്മീരിലേക്ക്, അവിടെനിന്നും റാവല്‍പിണ്ടി വഴി പട്‌നയിലേക്ക്.
സ്വാതന്ത്ര്യദിനത്തില്‍ ബംഗാളിലെ ചിറ്റഗോഗ പ്രവിശ്യയിലുള്ള നവ്‌ഖേലി ഗ്രാമത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കിരയായ പാവങ്ങളോടൊപ്പം ചെലവഴിക്കാന്‍ ഒരുങ്ങിയാണ് അദ്ദേഹം പുറപ്പെട്ടത്. പക്ഷേ, കല്‍ക്കത്തയിലെത്തിയപ്പോഴേക്കും അവിടെ സ്ഥിതിഗതികള്‍ നിയന്ത്രണാനീതമായിരുന്നു.
ഗാന്ധിജിയുടെ മാസ്മരികമായ സാന്നിധ്യത്തിന് മാത്രമേ വര്‍ഗ്ഗീയ വിദേ്വഷത്തില്‍ കത്തിയമരുന്ന കല്‍ക്കത്താതെരുവുകളില്‍ സമാധാനം പുനഃസ്ഥാപിക്കാനാകൂ എന്ന് എല്ലാവരും വിശ്വസിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം കുറച്ച് ദിവസം അവിടെയുണ്ടാകണമെന്ന് അവര്‍ ഒന്നായി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ, സ്വാതന്ത്ര്യദിനത്തിന് കല്‍ക്കത്തയില്‍ തന്നെ തങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ആഗസ്റ്റ് 14-ാം തീയതി വൈകിട്ടത്തെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനായോഗത്തില്‍ ജനങ്ങളോട് ഇങ്ങനെ പറഞ്ഞു; ''നാളെ വൈദേശിക നുകത്തില്‍ നിന്ന് നാം വിമോചിക്കപ്പെടുന്ന ദിവസമാണ്. അത് ഒരു മഹത്ദിനമാണ്. നമുക്കത് ആഘോഷിയ്ക്കണം. എന്നാല്‍ നാളെമുതല്‍ക്ക് ഇന്ത്യയ്ക്കും പാകിസ്ഥാനും വലിയ ഭാരം ചുമലിലേറ്റേണ്ടതുണ്ട്. ഈ ദിവസം പ്രാര്‍ത്ഥനാനിരതരായിരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ആഗസ്റ്റ് 15-ാം തീയതി 24 മണിക്കൂറും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഭാരതത്തിനാകെ ഐശ്വര്യമുണ്ടാകുന്നതിനായി ഓരോരുത്തരും പ്രാര്‍ത്ഥിക്കുക. കഴിയുന്നത്ര ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുക.''

 
അദ്ദേഹം കലാപ കലുഷിതമായ കല്‍ക്കത്ത തെരുവിലെ ഹൈദരി-മാന്‍ഷനിലാണ് താമസിച്ചത്. മുസ്ലിം നേതാവായ ഷഹീദ് സാഹിദ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അവര്‍ ഒന്നിച്ച് സമാധാന പുനഃസ്ഥാപനത്തിനായി ശ്രമിച്ചു. 1946ല്‍ കല്‍ക്കത്തയില്‍ നടന്ന വര്‍ഗ്ഗീയ ലഹളകളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതിനുത്തരവാദിയെന്നാരോപിക്കപ്പെട്ട സുഹ്‌റാവാഡിയും അവരോടൊപ്പം അവിടെയുണ്ടായിരുന്നു. അയാളുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവരുടെ ആക്രോശങ്ങള്‍ പുറത്ത്. ഗാന്ധിജി അയാളുമായി സംസാരിച്ചു. ആ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഉണ്ടായ ജീവനഷ്ടത്തിനുത്തരവാദി താനാണെന്ന് അയാള്‍ സമ്മതിച്ചു. താന്‍ അതില്‍ പശ്ചാത്തപിക്കുന്നു എന്നേറ്റു പറഞ്ഞ് അയാള്‍ ഗാന്ധിജിക്കുമുന്നില്‍ തലകുമ്പിട്ടു നിന്നു. ജനകൂട്ടം സ്തബ്ധരായി ഈ കുറ്റസമ്മതത്തിനും, പശ്ചാത്താപപ്രകടനത്തിനും സാക്ഷ്യം വഹിച്ചു. ഗാന്ധിജി പറഞ്ഞു. ''ഇതൊരു വഴിത്തിരിവാണ്. ഇപ്പോള്‍ ഒരു ശുദ്ധീകരണപ്രക്രിയ ആരംഭിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു.''
ആഗസ്റ്റ് 14-ാം തീയതി അര്‍ധരാത്രി. ദല്‍ഹി റെയ്‌സിനാ ഹില്ലിലെ കോണ്‍സ്റ്റിസ്റ്റ്യൂവന്റ് അസംബ്ലി ഹാളില്‍ ഇന്ത്യ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ട ആ അധികാര കൈമാറ്റ ചടങ്ങ് നടന്നപ്പോള്‍ ഗാന്ധിജിയുടെ അസാന്നിധ്യം പ്രതേ്യകം ശ്രദ്ധിക്കപ്പെട്ടു. 


കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദ് സ്വാതന്ത്ര്യലബ്ധിക്കായി മഹാത്മാഗാന്ധി നടത്തിയ ശ്രമങ്ങളെ ആമുഖപ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. ''ഇന്ത്യാചരിത്രത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മള്‍ക്ക് സജീവമായിരിക്കാന്‍ ബലമേകിയത് അദ്ദേഹം നല്‍കിയ നമ്മുടെ സംസ്‌കാരത്തിന്റെ അമരമായ ചൈതന്യമാണ്. ആ ചൈതന്യമാണ്, ജന്മാവകാശമായ സ്വാതന്ത്ര്യം നേടാനും നീതിയ്ക്കു വേണ്ടി പോരാടാനും ആയുധങ്ങളോ പടക്കോപ്പുകളോ ഇല്ലാതെ സത്യത്തിലും അക്രമരാഹിത്യത്തിലും ഉറച്ചു നിന്നുകൊണ്ട് വിജയം നേടാനും ഇന്ത്യയെ പ്രാപ്തമാക്കിയത്'' അദ്ദേഹം അനുസ്മരിച്ചു.


'ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറക്കുന്നു'വെന്ന പ്രസിദ്ധമായ പ്രസംഗത്തിലൂടെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആ മുഹൂര്‍ത്തത്തെ ധന്യമാക്കി. തുടര്‍ന്ന് സംസാരിച്ച പുതിയ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് മൗണ്ട് ബാറ്റണ്‍, ആ ചരിത്ര മുഹൂര്‍ത്തത്തില്‍ ഗാന്ധിജിയുടെ അസാന്നിധ്യം വേദനിപ്പിക്കുന്നതാണെന്ന് എടുത്തു പറഞ്ഞു;''ഇന്ത്യ അതിന്റെ സ്വാതന്ത്ര്യലബ്ധിക്ക് മഹാത്മാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു എന്നത് ഒരിക്കലും മറന്നുകൂടാ.'' 


ഭാരതമെമ്പാടും ത്രിവര്‍ണ്ണ പതാകകള്‍ പാറിക്കളിക്കവേ, രാഷ്ട്രം ഉത്സവ ലഹരിയില്‍ മുങ്ങവേ, ഗാന്ധിജി നിശ്ശബ്ദനായിരുന്നു. എവിടെയും 'വന്ദേമാതര'വും 'ഭാരത് മാതാ കീ ജയ്'യും മുഴങ്ങി. ഗാന്ധിജിയുടെ മനസ്സില്‍ അപ്പോള്‍, കല്‍ക്കത്തയിലെ അശാന്തമായ തെരുവുകളും മനുഷ്യരും മാത്രമാണുണ്ടായിരുന്നത്. സമാധാന പുനഃസ്ഥാപനത്തിനായി ശാന്തിമന്ത്രങ്ങള്‍ ആലപിച്ചുകൊണ്ട് ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും മറ്റു സമുദായക്കാരുടെയും ചെറുജാഥകള്‍ പ്രധാനവീഥികളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. സാമുദായിക അസ്വാസ്ഥ്യങ്ങളുടെ മഞ്ഞ് ഉരുകാന്‍ തുടങ്ങി. ദീകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടായെന്ന് സമുദായ നേതാക്കള്‍ ഗാന്ധിജിയോട് പറഞ്ഞു.
സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ പലയിടത്തും രാത്രി അലങ്കാരദീപങ്ങള്‍ തെളിച്ചു. ജനങ്ങള്‍ മധുര പലഹാരങ്ങള്‍ കൈമാറി. 78കാരനായ ഗാന്ധിജി അന്ന് പതിവിലും ക്ഷീണിതനായിരുന്നു. കുറെ ദിവസങ്ങളായി അദ്ദേഹത്തിന്റെ പതിവുകള്‍ തെറ്റുകയായിരുന്നു. അന്നും അത് സംഭവിച്ചു. രാത്രി 8 മണിക്ക് ഉറങ്ങാന്‍ അദ്ദേഹത്തിനായില്ല. സന്ദര്‍ശകര്‍ വന്നുകൊണ്ടേയിരുന്നു. രാത്രി പതിനൊന്നര കഴിഞ്ഞിട്ടാണ് അദ്ദേഹത്തിന് തല ചായ്ക്കാനായത്. തന്റെ 'രാത്രി പകുതിയും കടന്നു പോയിരിക്കുന്നു'എന്ന് അദ്ദേഹം തമാശയായി പറഞ്ഞു. എത്ര വൈകിയാലും വെളുപ്പിന് മൂന്നരയ്ക്കു തന്നെ ഉണരുന്നതാണ് അദ്ദേഹത്തിന്റെ ശീലം. മൂന്നു മണിക്കൂറിനുശേഷം ഗാന്ധിജി ഉണര്‍ന്നെണീറ്റു. കൃത്യം മൂന്നരയ്ക്കു തന്നെ. സ്വതന്ത്ര്യഇന്ത്യയിലെ ബാപ്പുവിന്റെ ആദ്യദിനം ആരംഭിക്കുകയായി. 


രാവിലെ ഒരു കൂട്ടം കുട്ടികള്‍ അദ്ദേഹത്തെ കാണാനെത്തി. സ്വാതന്ത്ര്യലബ്ധിയില്‍ ആഹ്ലാദം പങ്കുവയ്ക്കാനാണ് രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലിയിലെ ഗീതങ്ങള്‍ ആലപിച്ചുകൊണ്ടായിരുന്നു, ഗാന്ധിജിയെ കാണാന്‍ അവരെത്തിയത്. അവര്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി, പാട്ടുകളാലപിച്ചു മടങ്ങിപ്പോയി.


സ്വാതന്ത്ര്യദിനപുലരിയിലും ഗാന്ധിജിയുടെ ദിനചര്യകള്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല. പതിവുപോലെ പ്രഭാത നടത്തത്തിനിറങ്ങിയപ്പോള്‍ ആയിരക്കണക്കിനാളുകള്‍ ബഹുമാനത്തോടെയും കൗതുകത്തോടെയും അദ്ദേഹത്തെ പൊതിഞ്ഞു. മുന്‍പ് പ്രഖ്യാപിച്ചതുപോലെ ഉപവസിച്ചും, ചര്‍ക്കയില്‍ നൂല്‍നൂറ്റമാണ് സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യദിനം ഗാന്ധിജി ചെലവഴിച്ചത്. ചര്‍ക്കതിരിക്കുമ്പോള്‍, പതിവുപോലെ, തനിക്കു ലഭിച്ച കത്തുകള്‍ക്കുള്ള മറുപടി അദ്ദേഹം പറഞ്ഞു കൊടുത്തു. ലണ്ടനിലെ അഗതാഗാരിസണിനുള്ള കത്തായിരുന്നു അതില്‍ ഒന്ന്.
''ചര്‍ക്കയില്‍ നൂല്‍ നൂറ്റു കൊണ്ടിരിക്കുമ്പോഴാണ് ഞാനീ കത്ത് പറഞ്ഞെഴുതിക്കുന്നത്. മഹത്തായ ഈ ദിവസം ഞാന്‍ ആഘോഷിക്കുന്നത് ദൈവത്തോട് നന്ദി പറഞ്ഞും പ്രാര്‍ത്ഥിച്ചുമാണ്.'' ബംഗാളിലെ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ ഗാന്ധിജിയെ സന്ദര്‍ശിച്ചു. അദ്ദേഹം അവര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ ഇവയായിരുന്നു. 


''ഇന്നുമുതല്‍ നിങ്ങള്‍ മുള്‍ക്കിരീടം ധരിക്കുകയാണ്. അശ്രാന്ത പരിശ്രമം ചെയ്യുക. സത്യത്തിന്റെയും അക്രമരാഹിത്യത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. ലളിതജീവിതം നയിക്കുക. ദീനാനുകമ്പ ഉള്ളവരായിരിക്കുക. ഇന്നുമുതല്‍ നിങ്ങള്‍ അനുനിമിഷം പരീക്ഷിക്കപ്പെടും. അധികാരത്തെക്കുറിച്ച് ബോധവാന്മാരിയിരിക്കുക. പദവികള്‍ വഴിതെറ്റിക്കും. അതിന്റെ ഭ്രമങ്ങളില്‍ സ്വയം അകപ്പെടാന്‍ ഇടവരരുത്. ''


വൈകിട്ടത്തെ പ്രാര്‍ത്ഥനായോഗത്തില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്തു. മതവൈര്യം മറന്ന് അവിടെ ഒത്തുകൂടിയതിന് കല്‍ക്കത്താനിവാസികളെ ബാപ്പു അഭിനന്ദിച്ചു. ഹിന്ദുക്കള്‍ മോസ്‌ക്കുകളിലും മുസ്ലിംങ്ങള്‍ ക്ഷേത്രങ്ങളിലും സൗഹൃദസന്ദര്‍ശനം നടത്തുന്നു എന്ന വാര്‍ത്ത അദ്ദേഹത്തെ സന്തോഷിപ്പിച്ചു. ആ സാഹോദര്യം ഹൃദയത്തിന്റെ അടിയില്‍ നിന്നാണ് വരുന്നതെന്നും അത് നൈമിഷികം മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു. ''ഈ സാഹോദര്യം തുടര്‍ന്നാല്‍ കല്‍ക്കത്തയും ഹൗറയും. അധികം വൈകാതെ സമുദായിക അസ്വാസ്ഥ്യത്തിന്റെ പിടിയില്‍ നിന്ന് മോചിതമാകും'' അദ്ദേഹം പറഞ്ഞു. പക്ഷേ, ഇപ്പോഴും വര്‍ഗ്ഗീയ ലഹളകളൊടുങ്ങാത്ത ലാഹോറിലും പഞ്ചാബിലുമുള്ളവര്‍ കല്‍ക്കത്തയുടെ മാതൃക പിന്‍തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ ലഹരിയില്‍ കല്‍ക്കത്തയിലെ ഗവണ്‍മെന്റ് ഹൗസ് കയ്യേറാന്‍ ചിലര്‍ ശ്രമിച്ചതിലുള്ള അസന്തുഷ്ടി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു. അതിനെ 'കുറ്റകരമായ നിയമരാഹിത്യം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 


''ഇപ്പോള്‍ ഇന്ത്യ സ്വതന്ത്രമായിരിക്കുന്നതിനാല്‍, സ്വാതന്ത്ര്യത്തെ ഉള്‍ക്കാഴ്ചയോടെയും നിയന്ത്രണത്തോടെയും ഉപയോഗിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിയോടെ ഓരോരുത്തരും അവരവരുടെ തന്നെ യജമാനന്മാരായി മാറിയിരിക്കുന്നു.''

 
തുടര്‍ന്ന് സംസാരിച്ച സുഖര്‍വാര്‍ഡി ഗാന്ധിജിയുടെ മാസ്മരിക സാന്നിധ്യത്തില്‍ ഹിന്ദു-മുസ്ലിം സാഹോദര്യം കല്‍ക്കത്തയില്‍ പുനഃസ്ഥാപിക്കപ്പെട്ടതെങ്ങനെയെന്ന് വിവരിച്ചു.
അവിടെക്കൂടി നിന്ന ജനാവലിയോട് ഏകസ്വരത്തില്‍, 'ജയ് ഹിന്ദ്, ജയ് ഹിന്ദ്' എന്ന് ചൊല്ലാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ ഒന്നായി അങ്ങനെ ചെയ്തപ്പോള്‍ ഗാന്ധിജി മന്ദഹസിച്ചു.
അടുത്ത ദിവസവും ഗാന്ധിജി ഹൈദര്‍-ഇ-മാന്‍ഷനില്‍ തന്നെ കഴിച്ചുകൂട്ടി. അപ്പോഴും ആയിരങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. ജനാധിക്യം കാരണം പരിസരം മലിനമായിരുന്നു. അധികൃതര്‍ ആഗസ്റ്റ് 14ന് ശേഷം അവിടെ വന്നതേയില്ല. ആഗസ്റ്റ് 16-ാം തീയതി ഗാന്ധിജി തന്റെ പാദരക്ഷകള്‍ ഊരിവച്ച് ആ മാലിന്യത്തിനിടയിലൂടെ നടക്കാന്‍ തുടങ്ങി. സ്തബ്ദരായ പ്രദേശവാസികള്‍ അദ്ദേഹത്തെ അനുഗമിച്ചു. അവരെല്ലാം കൂടി പരിസരം വൃത്തിയാക്കി. 'ഹരിജന്‍-ബന്ധു' എന്ന തന്റെ ഗുജറാത്തി മാസികയില്‍ കല്‍ക്കത്ത സന്ദര്‍ശനമുണ്ടാക്കിയ സദ്ഫലങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. ഓരോ നിമിഷവും വളരുന്ന സാഹോദര്യം തന്നെ സന്തോഷവാനാക്കുന്നു. ഇതൊരു യാദൃച്ഛികതയോ അത്ഭുതമോ എന്ന് തനിക്ക് പറയാനാകുന്നില്ല. സമാധാനപുനഃസ്ഥാപനത്തിന് താസോ, ഷഹീദ് സാഹിബോ കാരണക്കാരല്ല. എന്തുകൊണ്ടെന്നാല്‍, തങ്ങളെല്ലാം ദൈവത്തിന്റെ കൈകളിലെ കളിപ്പാവകള്‍ മാത്രമാണെന്നാണ് ഗാന്ധിജി പറഞ്ഞത്. 


''പരസ്പരവൈര്യത്തിന്റെ വിഷം നമ്മള്‍ കുടിച്ചിരിക്കുന്നു. ഇപ്പോള്‍ സാഹോദര്യത്തിന്റെ ഈ നറുതേന്‍ മധുരതരമായി അനുഭവപ്പെടുന്നു. ഈ മാധുര്യം ഒരിക്കലും പോകാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''

 
ദല്‍ഹിയിലും സംസ്ഥാനതലസ്ഥാനങ്ങളിലും പുതിയ ജനായത്ത സര്‍ക്കാരുകള്‍ അധികാരമേറ്റെടുത്തപ്പോള്‍ പദവികളുടെ ആ ശീതളച്ഛായയില്‍ നിന്ന് വിദൂരത്തായിരുന്നു മഹാത്മാവ്, അപ്പോള്‍.

അമരമീ ജീവിതം-1:സ്വാതന്ത്ര്യപൂർവ്വ ദിനങ്ങളിൽ ഗാന്ധിജി


​ 1
സ്വാതന്ത്ര്യപൂര്‍വ ദിനങ്ങളില്‍ സമാധാനദൂതുമായി ഗാന്ധിജി
1947 ഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറക്കുമ്പോള്‍ താന്‍ ദല്‍ഹിയില്‍ ഉണ്ടായിരിക്കില്ലെന്ന് രണ്ട് ആഴ്ചകള്‍ക്കുമുമ്പ് തന്നെ ഗാന്ധിജി അറിയിച്ചിരുന്നു. വര്‍ഗ്ഗീയ ലഹളകളാല്‍ ഒരു വിഭാഗം ജനങ്ങള്‍ നരകതുല്യമായ ജീവിതം നയിക്കുന്ന ബംഗാളിലെ നവ്‌ഖേലിയില്‍ ആയിരിക്കും താന്‍ ആ ദിവസം ചെലവഴിക്കുകയെന്ന് അദ്ദേഹം തന്റെ അടുത്ത സഹപ്രവര്‍ത്തകരോടും രാഷ്ട്രത്തോടും പ്രഖ്യാപിച്ചിരുന്നു.
1947 ജൂലൈ 30. പഴയ ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മനുവിനും ആഭയ്ക്കും കുറച്ച് അനുയായികള്‍ക്കു
മൊപ്പം അദ്ദേഹം തലസ്ഥാനം വിട്ടു. അസ്വസ്ഥബാധിതമായ പഞ്ചാബ് വഴി ജമ്മു-കാശ്മീരിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആ യാത്ര.
ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള വൈര്യം കത്തിപടരുന്ന പ്രദേശങ്ങളില്‍ സമാധാനദൂതുമായി അദ്ദേഹമെത്തി. പക്ഷേ, ആ ദൗത്യം ഒട്ടും സുഖകരമായിരുന്നില്ല. റാവല്‍പിണ്ടിയിലേക്കുള്ള യാത്രാമധ്യേ അമൃത്‌സര്‍ റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തിന് നേരെ കുറേപേര്‍ കരിങ്കൊടി കാട്ടി. അദ്ദേഹം മടങ്ങിപോകാന്‍ അവര്‍ ആക്രോശിച്ചു. പക്ഷേ, സാമുദായിക സംഘര്‍ഷങ്ങളാല്‍ ജീവിതം താറുമാറായവര്‍ റാവല്‍പിണ്ടിയിലെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയോഗത്തില്‍ വിതുമ്പലോടെ പങ്കെടുത്തു. അവിടെ നിന്ന് ജമ്മു-കാശ്മീര്‍ അതിര്‍ത്തിയായ കോഹ്‌ലയില്‍ അദ്ദേഹമെത്തി. കലാപകലുഷിതമായ അന്തരീക്ഷമായിരുന്നു സംസ്ഥാനത്താകെ.
കാശ്മീര്‍ സിംഹം എന്നറയിപ്പെടുന്ന ദേശീയവാദി നേതാവ് ഷേക് അബ്ദുള്ള ജയിലറകള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ടിരുന്നു. രാജഭരണത്തിന്‍ കീഴിലായിരുന്നു സംസ്ഥാനമപ്പോള്‍. മഹാത്മാഗാന്ധി കാശ്മീര്‍ സന്ദര്‍ശിക്കുന്നതിനെതിരെ മഹാരാജാ ഹരിസിംഗ്, അന്നത്തെ വൈസ്രോയി ലോര്‍ഡ് മൗണ്ട് ബാറ്റണ് കത്തെഴുതിയിരുന്നു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ മംഗളകരമായിട്ടേ തന്റെ രാജ്യത്തേക്ക് ഗാന്ധിജിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വരാവൂ എന്നായിരുന്നു രാജാവിന്റെ നിലപാട്. ആ വിലക്ക് വകവയ്ക്കാതെയായിരുന്നു ഗാന്ധിജി ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. പക്ഷേ അദ്ദേഹത്തെ രാജഭരണാധികാരികള്‍ തടഞ്ഞില്ല.
ദേശീയപ്രസ്ഥാനത്തെ ഉരുക്കുമുഷ്ടിയുപയോഗിച്ചടിച്ചമര്‍ത്തിയ പ്രധാനമന്ത്രി പണ്ഡിറ്റ് രാമചന്ദ്രകാഗിന്റെ ഒരു സന്ദേശം അദ്ദേഹത്തിന്റെ രണ്ട് സെക്രട്ടറിമാര്‍ അതിര്‍ത്തിയില്‍ വച്ച് ഗാന്ധിജിയെ ഏല്‍പിച്ചു. അതിഥി സ്വാഗതം ചെയ്യപ്പെടേണ്ട ആളാണോ, അല്ലയോ എന്നൊന്നും പരിഗണിക്കാതെ തങ്ങള്‍ കാശ്മീര്‍ സന്ദര്‍ശിക്കുന്ന വിശിഷ്ടവ്യക്തികള്‍ക്ക് രാജകീയ സ്വീകരണം നല്‍കുമെന്നും രണ്ട് സ്റ്റേറ്റ് കാറുകള്‍ ഗാന്ധിജിയുടെ സംഘത്തിന് അകമ്പടി സേവിക്കുമെന്നും അവര്‍ അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തകരും ജനങ്ങളും ഗാന്ധിജിയെ ഉത്സാഹഭരിതരായി സ്വീകരിച്ചു. യാത്രാമധ്യേ റാംപൂരില്‍ അദ്ദേഹവും സംഘവും കുറച്ചുനേരം വിശ്രമിച്ചു. ദുര്‍ഘടമായ മലനിരകളിലൂടെയുള്ള യാത്ര അദ്ദേഹത്തെ ക്ഷീണിപ്പിച്ചിരുന്നു. അതുകൊണ്ട് ആട്ടിന്‍പാലും, പഴങ്ങളും കഴിച്ച് അല്പസമയം ഉറങ്ങിയശേഷം അദ്ദേഹവും സംഘവും ശ്രീനഗറിലേക്ക് യാത്ര തുടര്‍ന്നു. കാശ്മീര്‍ താഴ്വരയിലെ രണ്ടാമത്തെ വലിയ നഗരമായ ബാറാമുള്ളയില്‍ കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് അദ്ദേഹത്തിന് വലിയ സ്വീകരണം ഒരുക്കിയിരുന്നു. പക്ഷേ, കാശ്മീരിനെ പാകിസ്ഥാനില്‍ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി. അവര്‍ നാഷണല്‍ കോണ്‍ഫറന്‍സിനും നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുമെതിരായി മുദ്രാവാക്യങ്ങള്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളത്തിനിടയില്‍ ഗാന്ധിജിയെ ആക്രമിക്കാനും ശ്രമമുണ്ടായി. അദ്ദേഹം സഞ്ചരിച്ച കാറിന്റെ ഗ്ലാസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ലഹളക്കാര്‍ക്കിടയിലേക്കിറങ്ങി ചെന്ന് അവര്‍ക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ ഗാന്ധിജി ശ്രമിച്ചു. പക്ഷേ, സുരക്ഷാ ഉദേ്യാഗസ്ഥര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചു.
വൈകിട്ട്, സൂര്യനസ്തമിച്ചശേഷമാണ്, ഗാന്ധിജിയും സംഘവും ശ്രീനഗറിലെത്തിയത്. നഗരപ്രാന്തത്തില്‍ തന്നെ ആയിരക്കണക്കിനാള്‍ക്കാര്‍ റോഡിനിരുവശവും അദ്ദേഹത്തെ സ്വീകരിക്കുവാന്‍ തടിച്ചുകൂടിയിരുന്നു. അവരെ കൂപ്പുകൈകളോടെ പ്രത്യഭിവാദ്യം ചെയ്ത,് വളരെ പതുക്കെയാണ് അദ്ദേഹത്തിന്റെ വാഹനം സഞ്ചരിച്ചത്.
നഗരത്തിനു പുറത്തുവച്ച് ബീഗം അബ്ദുള്ളയും അനുയായികളും അദ്ദേഹത്തെ മാലചാര്‍ത്തി സ്വീകരിച്ചു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനും കോണ്‍ട്രാക്ടറുമായ കിശോരിലാല്‍ സേത്തിയുടെ വസതിയിലേക്കാണ് അദ്ദേഹവും സംഘവും പോയത്. ദീര്‍ഘമായ യാത്രയും അക്രമസംഭവങ്ങളും അദ്ദേഹത്തിന്റെ ഉന്മേഷം കൊടുത്തിയിരുന്നു. എങ്കിലും വസതിക്കുമുമ്പില്‍ തടിച്ചുകൂടിയ ആയിരങ്ങളെ അഭിവാദ്യം ചെയ്യാന്‍ അഞ്ചു തവണ അദ്ദേഹം ബാല്‍ക്കണിയില്‍ വന്നു. സന്ധ്യക്ക് അദ്ദേഹം ശ്രീനഗറിലെ പ്രസിദ്ധമായ ദാല്‍ തടാകം സന്ദര്‍ശിച്ചു.
ആഗസ്റ്റ് രണ്ടാം തീയതി നന്നേ പുലര്‍ച്ചെ, പതിവുപോലെ കൃത്യം 3 മണിക്ക് തന്നെ അദ്ദേഹം ഉണര്‍ന്നു. അന്നത്തെ ആദ്യ സന്ദര്‍ശകന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് രാമചന്ദ്രകാംഗായിരുന്നു. ജമ്മു കാശ്മീരിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം കൊടുത്ത ആ ഭരണാധികാരിയുമായ ഗാന്ധിജി വളരെ ശാന്തനായി ഒരു മണിക്കൂറോളം സംഭാഷണം നടത്തി. തുടര്‍ന്ന് കാശ്മീര്‍ നവ് ജവാന്‍ സംഘ്, കാശ്മീര്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍, ആള്‍ സ്റ്റേറ്റ് കാശ്മീരി പണ്ഡിറ്റ് കോണ്‍ഫറന്‍സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പൗരപ്രമുഖരും അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ഇന്ത്യന്‍ യൂണിയനില്‍ ചേരണോ പാകിസ്ഥാനില്‍ ലയിക്കണോ എന്ന നീറുന്ന പ്രശ്‌നമാണ് കാശ്മീരില്‍ അസ്വാസ്ഥ്യം വിതച്ചത്. മുസ്ലിം തീവ്രവാദി സംഘടനകള്‍ കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കുന്നതിനുവേണ്ടിയാണ് വാദിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ജമ്മുകാശ്മീര്‍ ഇന്ത്യന്‍ യൂണിയന്‍ ഭാഗമാകുന്നതിനുവേണ്ടി നില കൊണ്ടു.
ജമ്മുവിലെ ഹൈന്ദവരില്‍ നല്ലൊരു ശതമാനം വരുന്ന പണ്ഡിറ്റുകള്‍ അക്രമത്തിന് ഇരയായ കാലമായിരുന്നു അത്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കൊണ്ടിരുന്നു. അതിന് തടയിടാന്‍ ഗാന്ധിജിയുടെ സാന്നിധ്യം വലിയ ഒരു വിഭാഗം ജനങ്ങള്‍ ആഗ്രഹിച്ചു.
ബീഗം അബ്ദുളളയും നാഷണല്‍ കോണ്‍ഫറന്‍സിലെ മറ്റു ചില നേതാക്കളും അദ്ദേഹത്തെ അന്നും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഗാന്ധിജി കാശ്മീര്‍ നാഷണല്‍ ഹോസ്പിറ്റലും സ്വാമി സന്ദിദേവിന്റെ വസതിയും സന്ദര്‍ശിച്ചു.
സായാഹ്നത്തില്‍ ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ വസതിക്കകത്തും പരിസരത്തും തടിച്ചുകൂടി. അവര്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനായോഗമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വന്നത്. അധികൃതര്‍ അതിന് അന്‍മതി നല്‍കിയിരുന്നില്ല.
''പ്രാര്‍ത്ഥനായോഗങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം മഹത്തരമായ കാര്യമാണ്. പക്ഷേ അധികൃതര്‍ അനുവദിക്കാത്ത പക്ഷം ഞാനത് നടത്താന്‍ ഇഷ്ടപ്പെടുന്നില്ല. പ്രാര്‍ത്ഥനായോഗം നടത്തണമെങ്കില്‍ ദയവായി നിങ്ങള്‍ സര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങൂ,'' തന്നെ സന്ദര്‍ശിച്ച സംഘടനാ പ്രതിനിധികളോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.
''ഷേയ്ക്ക് അബ്ദുള്ള ഒരു വലിയ സത്യഗ്രഹിയാണ്. ഞാന്‍ കാശ്മീരിലെ ജനങ്ങളേയും ബീഗം ഷേയ്ക്ക് അബ്ദുള്ളയെയും കാണാനാണ് ഇവിടെ വന്നത്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു വഴക്ക് ഉണ്ടാക്കിക്കാനല്ല ഞാന്‍ ഇവിടെ എന്നത്. പാകിസ്ഥാന്‍ ഇതിനോടകം രൂപവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ അതിന്റെ പേരില്‍ വഴക്കുണ്ടാക്കാന്‍ ഒരു കാരണവും ഇപ്പോഴില്ല.''
ജനങ്ങള്‍ പിരിഞ്ഞു പോയില്ല. അവസാനം, പ്രധാനമന്ത്രി പണ്ഡിറ്റ് രാമചന്ദ്ര കാംഗ് ഗാന്ധിജിയുടെ സെക്രട്ടറിയെ വിളിച്ച് അദ്ദേഹം താമസിക്കുന്ന സ്വകാര്യ വസതിയില്‍ പ്രാര്‍ത്ഥനായോഗം നടത്തുന്നതിന് നിരോധനം ബാധകമല്ലെന്നറിയിച്ചു. ഇരുപതിനായിരത്തോളം ആള്‍ക്കാര്‍ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. വിശുദ്ധ ഖുറാനില്‍ നിന്നുള്ള വചനങ്ങള്‍ ആ പ്രാര്‍ത്ഥനായോഗത്തില്‍ ബീഗം അബ്ദുള്ള ആലപിച്ചു. തുടര്‍ന്ന് തെരഞ്ഞെടുത്ത ഭഗവദ്ഗീതാ വചനങ്ങള്‍ മനുഗാന്ധിയും ഡോ. സുശീല്‍ നയ്യാരും ആലപിച്ചു.
പാഴ്‌സികളുടെ വിശുദ്ധഗ്രന്ഥമായ 'സെന്റ് അവസ്ഥ'യില്‍ നിന്നുള്ള ഏതാനും വരികളും ആലപിക്കപ്പെട്ടു. കാശ്മീരി പെണ്‍കുട്ടികളുടെ സംഘം ഗാന്ധിജിയുടെ ഇഷ്ട ഭജനുകള്‍ ആലപിച്ചു. അപ്പോഴേക്കും ഇരുട്ടായി. സമയമേറെക്കഴിഞ്ഞിരുന്നു. 'ഇന്നിനി പതിവുപോലത്തെ പ്രസംഗം വേണ്ട' എന്ന് അദ്ദേഹം പറഞ്ഞു. കൈകള്‍ കൂപ്പി ജനക്കൂട്ടത്തെ അനുഗ്രഹിച്ചശേഷം അദ്ദേഹം വേദിവിട്ടു.
സംഘര്‍ഷബാധിതമായ ജമ്മു-കാശ്മീരില്‍ സാമുദായിക വൈര്യത്തിന്റെ കനലുകള്‍ കെടുത്താന്‍ ഗാന്ധിജിയുടെ ആ സാന്നിധ്യത്തിനായി. മതാതീതമായി, ജനഹൃദയങ്ങളിലേക്കിറങ്ങി ചെല്ലുന്ന ദിവ്യമായ ഒരു ചൈതന്യമാണത്. ഗാന്ധിജിയുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ സംഘര്‍ഷഭൂമികളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും കുളിര്‍കാറ്റായി.
അഖണ്ഡഭാരതം ഇനി സങ്കല്പത്തില്‍ മാത്രമേയുള്ളുവെന്നും പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യമായി ക്കഴിഞ്ഞുവെന്നുമുള്ള സത്യം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചനാളുകളായിരുന്നു അവ.
ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം കൊല നടത്തുന്നതും വാസസ്ഥലങ്ങള്‍ ആക്രമിക്കുന്നതും അദ്ദേഹത്തെയേറെ നൊമ്പരപ്പെടുത്തി. റാവല്‍പിണ്ടിയിലേയും ലാഹോറിലേയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളും കാശ്മീര്‍ യാത്രയും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് ഏറെ അയവ് വരുത്തി. വര്‍ഗ്ഗീയകലാപങ്ങളാല്‍ കലുഷിതമായ പഞ്ചാബിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ ദൃശ്യങ്ങള്‍ അദ്ദേഹത്തെയേറെ നൊമ്പരപ്പെടുത്തി.
''ഇവിടുത്തെ ജനങ്ങളുടെ വേദനകളെക്കുറി ഞാന്‍ പൂര്‍ണ്ണമായും ബോധവാനാണ്. പഞ്ചാബില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്യുന്നതില്‍ ഞാന്‍ ഏറെ ദുഃഖിതനാണ്. അതങ്ങനെ ആയിരിക്കരുത്. ലാഹോറില്‍ നിന്നും മുസ്ലിംങ്ങള്‍ അല്ലാത്തവരെ ഒഴിപ്പിക്കുമെന്ന ഭയത്താലാണ് ജനങ്ങള്‍ അവിടെനിന്നും ഓടിപോകുന്നത്. ലാഹോര്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ പോലും, ഒരിയ്ക്കലും അവിടെനിന്നും ഓടിപ്പോകരുത്. അവിടെക്കിടന്ന് നഗരത്തോടൊപ്പം മരിയ്ക്കുക. നിങ്ങള്‍ ഭയചകിതരാണെങ്കില്‍ യഥാര്‍ത്ഥമരണത്തിന് മുമ്പ് തന്നെ നിങ്ങള്‍ മരിക്കും, അതൊരിയ്ക്കലും ശുഭകരമല്ല. പഞ്ചാബിലെ ജനങ്ങള്‍ ഭീരുക്കളായല്ല, ധീരരായാണ് മരിച്ചതെന്നാണ് ഞാന്‍ കേള്‍ക്കുന്നതെങ്കില്‍ എനിക്ക് ദുഃഖമുണ്ടാകില്ല. ഞാന്‍ കൊലചെയ്യപ്പെടുകയാണെങ്കില്‍ പോലും ആര്‍ക്കുമെതിരായി എനിക്ക് ദ്വേഷം ഉണ്ടാകില്ല. മറിച്ച് എന്നെ കൊലപ്പെടുത്തുന്നവര്‍ക്ക് നല്ല ബുദ്ധി ഉണ്ടാകണേ എന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും.''
- ഗാന്ധിജിയുടെ ഈ വാക്കുകള്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ പെട്ട് നരകതുല്യമായി ജീവിക്കേണ്ടിവന്ന പഞ്ചാബ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അവിടെ തുല്ല്യ അവകാശങ്ങളും പൂര്‍ണ്ണ സംരക്ഷണവും ലഭിക്കുമെന്ന് ഗാന്ധിജി വിശ്വസിച്ചു. നിര്‍ദ്ദിഷ്ട പാക്കിസ്ഥാന്‍ ദേശീയ പതാകയില്‍ ചന്ദ്രക്കല എന്ന മതപരമായ ചിഹ്നം ഉള്ളതുകൊണ്ട് അതിനെ തള്ളിപറയരുതെന്നദ്ദേഹം ജനങ്ങളോടപേക്ഷിച്ചു. സ്വതന്ത്ര്യ ഇന്ത്യയുടെ പതാകയില്‍ 'ചര്‍ക്ക' ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''ദേശീയ പതാകയിലെ ചക്രം ചര്‍ക്കയെക്കൂടി പ്രതിനിധീകരിക്കുന്നു എന്നാണ് നമ്മോട് ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റും പറയുന്നത്. ചിലരാകട്ടെ അത് സുദര്‍ശന ചക്രമാണെന്നും വിവരിക്കുന്നു. സുദര്‍ശന ചക്രം എന്താണെന്ന് എനിക്ക് നന്നായി അറിയാം.''
തന്റെ നിര്‍ദ്ദേശം അനുസരിച്ച് ദേശീയ പതാകയില്‍ ചര്‍ക്ക ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ താന്‍ അതിനെ വന്ദിക്കുകയില്ലെന്നാണ് ലാഹോറില്‍ ഒരു സംഘം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വേദനയോടെ പറഞ്ഞത്.
1947 ആഗസ്റ്റ് ആറാം തീയതി വൈകിട്ട് ഗാന്ധിജിയും സംഘവും ലാഹോറില്‍ നിന്ന് കല്‍ക്കത്താമെയിലിന്റെ മൂന്നാം ക്ലാസ്സ് കംപാര്‍ട്ട്‌മെന്റില്‍ കയറി. അമൃത്‌സര്‍ വഴി പാറ്റ്‌നയിലേക്ക്. പിന്നെ കല്‍ക്കത്തയിലെ ഹൗറ സ്റ്റേഷനിലേക്ക്. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറക്കുന്ന ദിനത്തില്‍ കിഴക്കന്‍ ബംഗാളിലെ (ഇപ്പോള്‍ ബംഗ്ലാദേശ്) ചിറ്റഗോംഗ് ഡിവിഷനിലുള്ള നവ്‌ഖേലിയിലെ കലാപബാധിതര്‍ക്കൊപ്പം താനുണ്ടാകുമെന്ന്, അവര്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാന്‍ ഗാന്ധിജി ആഗ്രഹിച്ചു.
കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന കംപാര്‍ട്ടുമെന്റിലായിരുന്നു ഗാന്ധിജിയും സംഘവും. തറയാകെ വെള്ളം. ഇത് അസഹനീയമായപ്പോള്‍ അനുയായികളിലാരോ ട്രെയിനിലെ ഗാര്‍ഡിനോട് പരാതിപ്പെട്ടു. അദ്ദേഹം ഉടന്‍തന്നെയെത്തി അസൗകര്യങ്ങള്‍ക്ക് ക്ഷമാപണം ചെയ്തു. ചോര്‍ന്നൊലിക്കാത്ത മറ്റൊര കംപാര്‍ട്ട്‌മെന്റിലേക്ക് ഗാന്ധിജിയെയും, സംഘത്തെയും മാറ്റാമെന്ന് ഗാര്‍ഡ് പറഞ്ഞു.
''അപ്പോള്‍, അതിനുശേഷം ഈ കംപാര്‍ട്ട്‌മെന്റിന് എന്ത് സംഭവിക്കും,''ഗാന്ധിജി ചോദിച്ചു.
''സര്‍, അത് നമുക്ക് മറ്റ് യാത്രക്കാര്‍ക്ക് കൊടുക്കാം.''
ഗാന്ധിജിയുടെ ഉത്തരം പെട്ടെന്നായിരുന്നു;
''മഴയത്ത് ചോരുന്ന കംപാര്‍ട്ട്‌മെന്റ് മറ്റുള്ളവര്‍ക്ക് കൊള്ളാമെങ്കില്‍ ഞങ്ങള്‍ക്കും അത് പറ്റും. മറ്റുള്ളവരുടെ ചെലവില്‍ സുഖയാത്ര നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെങ്ങനെ? അതുകൊണ്ട് നിങ്ങളുടെ സഹായത്തിന് നന്ദി, ഞങ്ങളീ കംപാര്‍ട്ട്‌മെന്റില്‍ തന്നെ യാത്ര തുടര്‍ന്നോളാം.''
സ്തബ്ധനായി നിന്ന ഗാര്‍ഡിനോട് അദ്ദേഹം ഒരുപദേശവും നല്‍കി;
''പാവപ്പെട്ട യാത്രക്കാരെ പീഡിപ്പിക്കരുത്, കൈക്കൂലി വാങ്ങുകയും അരുത്. നിങ്ങള്‍ക്ക് ചെയ്യാവുന്ന വലിയ സേവനങ്ങള്‍ ഇതാണ്.''
ട്രെയില്‍ അമൃത്‌സറില്‍ നിര്‍ത്തിയപ്പോള്‍ ആയിരത്തിലധികം ജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ ഇരുവശത്തും തടിച്ചുകൂടി. അവര്‍ അദ്ദേഹത്തിന് ദീര്‍ഘായുസ്സ് ആശംസിച്ചു. പലരും കരയുന്നുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ഇതേസ്ഥലത്ത് അക്രമാസക്തരായ ജനങ്ങള്‍ അദ്ദേഹത്തിനുനേരെ കരിങ്കെ
ാടി കാണിക്കുകയും, കാറിന്റെ ഗ്ലാസ്സുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. കാശ്മീരിലെയും പഞ്ചാബിലേയും അദ്ദേഹത്തിന്റെ പര്യടനങ്ങള്‍ അവിടെ സമാധാനം പുനഃസ്ഥാപിച്ച വാര്‍ത്തകള്‍ കേട്ട് പശ്ചാത്താപത്തോടെയാണ് അവരെത്തിയത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ ഗാന്ധിജിയില്‍ നിന്ന് അദ്ദേഹം ഉണ്ടാക്കിയ തുണികൊണ്ടുള്ള സഞ്ചി ചോദിച്ചുവാങ്ങി. വര്‍ഗ്ഗീയ ലഹളകളാല്‍ എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് സഹായധനം ശേഖരിച്ചു നല്‍കാനായിരന്നു ഈ തുണിസഞ്ചി.
തങ്ങളോട് പൊറുക്കണമെന്നവര്‍ ഗാന്ധിജിയോടപേക്ഷിച്ചു. അവരോട് ഗാന്ധിജി പറഞ്ഞു;
''കഴിഞ്ഞ കാലം മറക്കുക. ഉണര്‍ന്നെണീക്കുന്ന മാത്രയില്‍ നമുക്കുമുന്നില്‍ വിടരുന്നത് ഓരോ പുതിയ പ്രഭാതമാണ്. നമുക്കെല്ലാം അങ്ങനെയിപ്പോള്‍ ഉണര്‍ന്നെണീക്കാം.''
ട്രെയില്‍ പാട്‌നയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, അകത്തും പുറത്തും മഴപെയ്തുകൊണ്ടിരിക്കെ, അദ്ദേഹം 'ഹരിജന്‍' മാസികയ്ക്കുവേണ്ടി വളരെ പ്രധാനപ്പെട്ട ഒരു ലേഖനം എഴുതുകയായിരുന്നു. വഴിയിലുടനീളം, ട്രെയിന്‍ നിര്‍ത്തിയ എല്ലാ സ്റ്റേഷനുകളിലും, ജനങ്ങള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു. സ്വതന്ത്ര്യഭാരതത്തിലെ കുട്ടികള്‍ക്ക് എന്തുതരം വിദ്യാഭ്യാസമാണ് ലഭിക്കേണ്ടതെന്നായിരുന്നു ആ ലേഖനത്തില്‍ ഗാന്ധിജി ദീര്‍ഘദര്‍ശിത്വത്തോടെ പ്രതിപാദിച്ചത്.
''ഇപ്പോഴത്തെ അസ്വാസ്ഥ്യജനകമായ അന്തരീക്ഷം അപ്രത്യക്ഷമാകും. വൈകാതെ സമാധാനം കൈവരും. അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരഭടന്മാരാകേണ്ടിവരില്ല അവര്‍ക്ക് പൂര്‍ണ്ണമായും പഠനത്തിലേക്കു തന്നെ മടങ്ങാം. ഒരു സന്യാസിയുടെ ജീവിതത്തോടാണ് ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തെ യഥാര്‍ത്ഥത്തില്‍ തദാത്മ്യം ചെയ്യേണ്ടത്. ഉയര്‍ന്ന ചിന്തയുടെയും ലളിതജീവിതത്തിന്റെയും പ്രതീകമായിരിക്കണം ഓരോ വിദ്യാര്‍ത്ഥിയും. അച്ചടക്കത്തിന്റെ പ്രതിരൂപമായിരിക്കണം, അവര്‍. അവരുടെ സന്തോഷം പഠനങ്ങളില്‍ നിന്നാണുണ്ടാകുന്നത്. മഹത്തായ വിജ്ഞാനമണ്ഡലങ്ങളിലേക്ക് മുന്നേറുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്തോഷം എത്ര വലുതാണ്.''
ആഗസ്റ്റ് 8-ാം തീയതി വൈകിട്ട് ഗാന്ധിജിയും സംഘവും പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലിറങ്ങി. അദ്ദേഹം ആദ്യം ചെയ്തത്, ബീഹാര്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട ജയ് രാംദാസ് ദൗലത്ത് റാമിന് ഒരു കത്തയക്കുകയായിരുന്നു. കുത്തഴിഞ്ഞു കിടക്കുകയായിരുന്ന ബീഹാറിലെ ഭരണം നേരെയാക്കാനും, മന്ത്രിമാരെക്കൊണ്ട് ഒരുമയോടെ അവരുടെ ജോലികള്‍ ചെയ്യിക്കുവാനും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
ലളിതജീവിതം നയിക്കണമെന്നും മാതൃഭാഷയായ ഹിന്ദിയില്‍ തന്നെ കത്തിടപാടുകള്‍ നടത്തണമെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്ത കഴിവുള്ള ഒരാളെ സെക്രട്ടറിയായി വയ്ക്കണമെന്നും, ഗാന്ധിജി അദ്ദേഹത്തിന് ഉപദേശം നല്‍കി. അന്നു വൈകിട്ട് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയോഗത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളോട്, ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം എങ്ങനെ പവിത്രമായി ആഘോഷിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
'ആഗസ്റ്റ് 15ന് പ്രാര്‍ത്ഥനാനിരതരായി, സ്വന്തം കര്‍ത്തവ്യങ്ങളിലേര്‍പ്പെടുക. രാജ്യം വിഭജിക്കപ്പെട്ടാലും, പകയും വിദ്വേഷവും പടര്‍ന്നു പിടിച്ചാലും, പരസ്പര സ്‌നേഹവും വിശ്വാസവും പുലര്‍ത്തണമെന്നും അതാണ് ഏറ്റവും വലിയ നന്മയെന്നും' അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു.
വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തെ ഏറെ ഖിന്നനാക്കിയിരുന്നു. തന്നെ സന്ദര്‍ശിക്കാനെത്തിയവരോട് അദ്ദേഹം ഈ ആശങ്കകള്‍ പങ്കുവച്ചു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ രണ്ടു പൗരത്വങ്ങള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പാസ്‌പോര്‍ട്ടില്ലാതെ രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് രാജ്യാതിര്‍ത്തി കടക്കാമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. മതാടിസ്ഥാനത്തില്‍ പുതുതായി രൂപം കൊണ്ട രണ്ട് രാജ്യങ്ങളല്ല ഇന്ത്യയും പാകിസ്ഥാനുമെന്നും, മറിച്ച് അവ അഖണ്ഡഭാരതത്തിന്‍ന്റെ രണ്ട് ഭാഗങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യാഖ്യാനിച്ചു.
ഒരു വീടിന്റെ മേല്‍ക്കുരയ്ക്കകത്ത് ഹിന്ദുക്കള്‍ക്കും, മുസ്ലിങ്ങള്‍ക്കും സഹോദരരെപോലെ കഴിയാമെന്നും അദ്ദേഹം പ്രത്യാശിച്ചു. സ്വാതന്ത്ര്യാനന്തരം സന്നദ്ധസേവന പ്രസ്ഥാനമായി മാറേണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ,് ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാനിലും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇങ്ങനെയുള്ള ഒരു പാരസ്പര്യത്തില്‍ രണ്ട് രാഷ്ട്രങ്ങളിലെയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഗാന്ധിജി പ്രത്യാശിച്ചു.
ഗാന്ധിജി അസന്നിഗ്ധമായി തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കി;
''പൗരാണികവും, അവിഭാജ്യവുമായ മഹത്തായ ഈ രാഷ്്രടത്തിലെ ഒരു പൗരനാണ് ഞാന്‍. ഇന്ത്യയിലെയും പാകിസ്ഥാനിലെയും, ഓരോരുത്തരും ഇങ്ങനെ വിചാരിച്ചാല്‍ രാജ്യം വിഭജിക്കപ്പെടുന്നതുകൊണ്ട് അഹിതമായതൊന്നും സംഭവിക്കില്ല. അതാണ് ഭാരതപൗരന്‍ എന്ന നിലയില്‍ മുഹമ്മദാലി ജിന്ന തന്നെ പാകിസ്ഥാനിലേക്ക് പോയത്, അവിടുത്തെ ജനങ്ങളെ സേവിക്കാനണു. എന്നെ സംബന്ധിച്ച് ഇന്ത്യയെന്നോ, പാകിസ്ഥാനെന്നോ ഉള്ള ഭേദമില്ല. രണ്ടും എന്റെ മാതൃരാജ്യങ്ങള്‍.''
- ഗാന്ധിജിയെന്ന വിശ്വപൗരന്റെ മാനവികതയിലും സാഹോദര്യത്തിനും മതാതീതമായ ആത്മീയതയിലും ഊന്നി നിന്നുകൊണ്ടുള്ള നിഷ്‌കാമകര്‍മ്മയോഗമാണിവിടെ പ്രകടമാകുന്നത്. സമത്വഭാവനയുടെ ഉദാത്ത മാതൃകയാണു, സ്വതന്ത്ര്യപൂര്‍വ്വദിനങ്ങളില്‍ അധികാരത്തോടും പദവികളോടും തികഞ്ഞ അനാസക്തി പുലര്‍ത്തിക്കൊണ്ട് ദല്‍ഹിയില്‍ നിന്ന് കാതങ്ങള്‍ക്കകലെ, പീഡിതര്‍ക്കിടയില്‍ ആത്മവിശ്വാസമുണര്‍ത്തിക്കൊണ്ട്, അദ്ദേഹം നടത്തിയ ഈ സമാധാന ദൗത്യം. ഇതിന് ലോകചരിത്രത്തില്‍ സമാനതകളില്ല.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍