ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday 12 November 2020

മഹാത്മാ ഗാന്ധി ആകാശവാണിയിൽ

ഒറ്റത്തവണ മാത്രമേ ഗാന്ധിജി ആകാശവാണി സന്ദർശിച്ചിട്ടുള്ളൂ;1947 നവംബർ 12 ന് . 
വർഗ്ഗീയ കലാപങ്ങൾ കാരണം പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത്, ഹര്യാനയിലെ കുരുക്ഷേത്രയിലെത്തിയ അഭയാർത്ഥികൾക്കുള്ള സന്ദേശം പ്രക്ഷേപണം ചെയ്യാനായിരുന്നു, അത്. ഡൽഹിയിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള കുരുക്ഷേത്രയിലെത്തി, അഭയാർത്ഥികളെ നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ ആരോഗ്യം അദ്ദേഹത്തെ അനുവദിച്ചില്ല. വിഭജനം ഏല്പിച്ച മുറിവുകൾ അദ്ദേഹത്തെ ശാരീരികമായും ഏറെ തളർത്തിയിരുന്നു. അതിനാൽ, ആകാശവാണിയിലൂടെ അഭയാർത്ഥികളെ അഭിസംബോധന ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഡൽഹി ബ്രോഡ്കാസ്റ്റിങ്ങ് ഹൗസ് സ്റ്റുഡിയോയിൽ, മഹാത്മാവിനായി പ്രാർത്ഥനാ യോഗത്തിലേതു പോലുള്ള ഇരിപ്പടമുണ്ടാക്കി : ബിർലാമന്ദിരത്തിലെ സായാഹ്ന പ്രാർത്ഥനയുടെ അതേ അന്തരീക്ഷം അവിടെ ഒരുക്കി.
 രാജ്കുമാരി അമൃത് കൗറിനും ചില അനുയായികൾക്കുമൊപ്പം സ്റ്റുഡിയോയിലെത്തിയ അദ്ദേഹം പറഞ്ഞു: ദൈവത്തിന്റെ അതിശയകരമായ ശക്തിയാണ് റേഡിയോയിൽ ഞാൻ ദർശിക്കുന്നത്.

മൂന്നര മണിക്ക്  അദ്ദേഹം പ്രഭാഷണം തുടങ്ങി.ശബ്ദം ദുർബലമായിരുന്നു. അത് ദീപാവലി ദിനമായിരുന്നു.  "ഇന്ന് , നിങ്ങൾക്കു വേണ്ടി ചിരാതുകൾ തെളിക്കപ്പെടുകയില്ല. നിങ്ങളെ സേവിച്ചു കൊണ്ടാണ് ഈ ദീപാവലി ഞങ്ങൾ നന്നായി ആഘോഷിക്കുക.. മറ്റുളളവരെ സ്വസഹോദരങ്ങളെപ്പോലെ കരുതി,എല്ലാവരെയും സ്വന്തമെന്ന് കണ്ട്, ഈ ക്യാമ്പുകളിൽ കഴിഞ്ഞാണ്  നിങ്ങൾ ഈ ദീപാവലി ആഘോഷിക്കേണ്ടത്. അങ്ങനെ ചെയ്യുന്ന പക്ഷം, ഈ പ്രതിസന്ധിയെ നിങ്ങൾക്ക് അതിജീവിക്കാനാകും". ആത്മവിശ്വാസത്തോടെയും സഹിഷ്ണുതയോടെയും ഇരിക്കാൻ അദ്ദേഹം അഭയാർത്ഥികളോട് അഭ്യർത്ഥിച്ചു. 

മഹാത്മാവിന്റെ ആ പ്രസംഗം തത്സമയം കേൾക്കാൻ ,അഭയാർത്ഥി ക്യാമ്പിൽ വലിയ സ്പീക്കറുകൾ സ്ഥാപിച്ചിരുന്നു. എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്ന രണ്ടു ലക്ഷത്തിലധികം പേർക്ക് ആ വാക്കുകൾ ആത്മബലമേകി...

ആ സന്ദർശനത്തിന്റെ സ്മരണ പുതുക്കാനാണ് 2001 മുതൽ ഈ ദിനം പൊതുജന സേവന പ്രക്ഷേപണ ദിനമായി(Public service broadcasting Day) ആചരിക്കുന്നത്.
ഗാന്ധിജിയുടെ ആ പ്രസംഗമിതാ:https://youtu.be/fAqpRYtZZUk

Monday 9 November 2020

എന്തുകൊണ്ട് നാം കെ.ആർ.നാരായണനെ ഓർക്കണം?

 ന്ന് (9.11.2020) കെ.ആർ നാരായണന്റെ പതിനഞ്ചാം ചരമവാർഷിക ദിനമായിരുന്നു.   



    സമൂഹത്തിലെ ഏറ്റവും താെഴെ തട്ടിലുള്ള ഒരു ദളിത് കുടുംബത്തിൽ പിറന്ന്,ദുരിതപർവ്വങ്ങൾ നിശ്ചയദാർഢ്യം കൊണ്ട് താണ്ടി,ഭാരതത്തിന്റെ പ്രഥമ പൗരനായി തീർന്ന ഈ മഹാനായ മലയാളി എത്ര പെട്ടന്നാണു മറക്കപ്പെടുന്നത്!

 ഇന്ന് കലണ്ടറുകളും ദിനപത്രങ്ങളും പരതിയപ്പോഴാണ് , എത്ര ക്രൂരമായാണ് അദ്ദേഹത്തിന്റെ സ്മരണയെപ്പോലും പാതാളക്കുഴിയിലേക്ക് ചിലർ ചവുട്ടിത്താഴ്ത്തുന്നത് എന്ന് വ്യക്തമായത്. 

കെ.ആർ നാരായണന്റെ  ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച്  സർക്കാരോ രാഷ്ട്രീയപാർട്ടികളോ എന്തെങ്കിലും ചടങ്ങു നടത്തിയതായി അറിയില്ല. പിറന്ന നാട്ടിൽ  ഇതാണു അവസ്ഥയെങ്കിൽ പുറത്ത് എന്താകും ?

അദ്ദേഹം മരിച്ചത് “ടൈംസ് ഓഫ് ഇന്ത്യ” റിപ്പോർട്ട് ചെയ്തത് ഒരൊറ്റ കോളത്തിലായിരുന്നു എന്ന് ഓർക്കുമ്പോൾ പ്രതികാരബുദ്ധിയോടെ ചിലർ കെ.ആർ.നാരായണനെ തിരസ്കരിക്കാൻ പണ്ടേ ഇറങ്ങിത്തിരിച്ചിരുന്നു എന്ന് വ്യക്തമാവും.ഇന്ത്യയിലെ പരമോന്നത പദവിയിൽ ഒരു അയിത്തജാതിക്കാരൻ കയറിയിരുന്നതിൽ കുണ്ഠിതമുള്ളവർ പ്രതികാരം തീർക്കുന്നത് ഇങ്ങനെയൊക്കെയാകാം. (രാംവിലാസ് പാസ്വാനെക്കുറിച്ച് എത്ര ദിനപ്പത്രങ്ങൾ മുഖപ്രസംഗമെഴുതി? അദ്ദേഹത്തിന്റെ വിയോഗ വാർത്തയും നമ്മുടെ പത്രങ്ങൾ മൂലയ്ക്ക് തള്ളി) .


ദളിതരുടേയും പിന്നാക്കക്കാരുടേയും രാഷ്ട്രീയാരോഹണത്തിനു വഴിയൊരുക്കിയ വി.പി.സിങ്ങിനോടും ഇവർക്ക് തീരാത്ത പകയുണ്ട്. .അദ്ദേഹത്തിന്റെ വിയോഗവാർത്ത പിന്നാമ്പുറത്തേക്ക് തള്ളി , ക്രൂരമായി ആനന്ദിച്ചവരാനു ഇക്കൂട്ടർ. പക്ഷേ,പ്രത്യക്ഷമായി ഇവരോടൊപ്പം ചേരാൻ കേരളത്തിൽ ആരുമുണ്ടായില്ല.


ആദ്യമായി ഒരു കേരളീയൻ ഉന്നതപദവിയിലെത്തിയതിൽ അഭിമാനിക്കാത്ത ഒരു മലയാളിയുമില്ല.നയതന്ത്രജ്ഞനായും,ജെ.എൻ.യു വൈസ് ചാൻസ് ല റായും,ഉപരാഷ്ട്രപതിയായുമൊക്കെ കെ.ആർ.നാരായണൻ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറിപ്പോയപ്പോഴൊക്കെ അതിൽ പുളകം കൊണ്ടവരാണ് നമ്മൾ.എന്നിട്ടും,ഇപ്പോൾ എന്തേ,മഹാനായ ഈ മലയാളിയെ നാം തിരിഞ്ഞുനോക്കുന്നില്ല? 


-അത് വെറുതെയല്ല.അതിനും ഒരു രാഷ്ട്രീയമുണ്ട്.അതു തുടങ്ങുന്നത് അദ്ദേഹം ഒറ്റപ്പാലത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ മുതലാണ്.ഈ വിശ്വപൗരനു മത്സരിക്കാൻ എന്തിനു ഒരു സംവരണ സീറ്റ് വെച്ച് നീട്ടി?അന്നേ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.കെ.പി.എസ് മേനോന്മാരുടെ നാട്ടിൽ,അവരുടെ പിൻഗാമിയെ മത്സരിപ്പിക്കാനിറക്കി എന്ന വ്യാഖ്യാനങ്ങളുമുണ്ടായി. 


അപ്പോൾ, അദ്ദേഹം തിരുവനന്തപുരത്തോ എറണാകുളത്തോ നിന്ന് മത്സരിച്ച് ജയിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. പുറത്ത് രാഷ്ട്രീയപ്രബുദ്ധത പ്രകടിപ്പിക്കുകയും ഉള്ളിൽ ജാതിയുടേയും നികൃഷ്ടതയുടേയും ദുഷിച്ച മാലിന്യങ്ങൾ പേറുകയും ചെയ്യുന്ന മലയാളി ഒരിക്കലും ,എത്ര പ്രഗൽഭനാണെങ്കിൽ കൂടി, പൊതുമണ്ഡലത്തിൽ നിന്ന് ദളിതനെ വിജയിപ്പിക്കില്ല.അതിനു ഒരേ ഒരു അപവാദം മാത്രമേ ഇക്കാലത്തിനിടയിൽ ഉണ്ടായിട്ടുള്ളൂ-കണ്ണൂരിൽ നിന്ന് ലോക്സഭാംഗമായ കെ.കുഞ്ഞമ്പു.


 അങ്ങനെ, വിശ്വപൗരനായിട്ടും ദളിതൻ എന്ന മുദ്ര പേറിത്തന്നെയായിരുന്നു അദ്ദേഹം ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.ആ ഒരു ആനുകൂല്യമില്ലാതെ തന്നെ ഉന്നതപദവികൾക്ക് അർഹനായിരുന്നു അദ്ദേഹം.പക്ഷേ,പിന്നെയും ഒരു സൗജന്യമെന്ന പോൽ നൽകപ്പെടുകയായിരുന്നു,ഉപരാഷ്ട്രപതി,രാഷ്ട്രപതി സ്ഥാനങ്ങൾ.അദ്ദേഹത്തെക്കാൾ പ്രാഗൽഭ്യവും യോഗ്യതയും കുറഞ്ഞ എത്രയോ പേർ രാഷ്ട്രീയകാരണങ്ങളാൽ ഈ ഉന്നതപദവികളിൽ എത്തപ്പെട്ടു. 


പക്ഷേ,താൻ ഒരു റബ്ബർ സ്റ്റാമ്പല്ലെന്ന് അദ്ദേഹം ലോകത്തെ കാട്ടിക്കൊടുത്തത് ഇന്ത്യ കണ്ട ഏറ്റവും ശക്തനായ രാഷ്ട്രപതി എന്ന നിലയിൽ, ഭരണഘടനാവ്യവസ്ഥകളെ സുധീരം ഉയർത്തിപ്പിടിച്ച്കൊണ്ട് അദ്ദേഹം നിരന്തരം നടത്തിയ ഇടപെടലുകളിലൂടെയായിരുന്നു. 

സംസ്ഥാനസർക്കാരുകളെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭാ ശിപാർശ അങ്ങനെ ആദ്യമായി തിരിച്ചയക്കപ്പെട്ടു.ഉന്നത നീതിപീഠങ്ങളിൽ ദളിതർക്കും പിന്നാക്കക്കാർക്കും നിയമനങ്ങൾ ഉറപ്പുവരുത്തുന്നതിനായി അദ്ദേഹം നിരന്തരം ശബ്ദമുയർത്തി.തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിക്കൊണ്ട്, ഉന്നതമായ ജനാധിപത്യബോധവും പ്രകടിപ്പിച്ചു.സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും തന്നിൽ അർപ്പിച്ച എല്ലാ കടമകളും ഭംഗിയായി നിർവഹിച്ചു,അദ്ദേഹം.


അഴിമതിയുടേയും ആഡംബരത്തിന്റേയും കറപുറളാത്ത ലളിതജീവിതമായിരുന്നു കെ.ആർ,നാരാണന്റേത്. വരും തലമുറകളെ പ്രചോദിപ്പിക്കുന്ന ഉദാത്തമായ ജീവിതമാതൃക അവശേഷിപ്പിച്ച് കടന്നു പോയ അദേഹത്തെ എങ്ങനെയാണു എഴുതി തള്ളുക? 


പക്ഷേ,അത്തരമൊരു തിരസ്കാരമാണു മരണാനന്തരം ജന്മനാട് അദ്ദേഹത്തിനു നൽകിയത്.അദ്ദേഹം പഠിച്ച ഉഴവൂരിലെ എൽ.പി സ്കൂളിന് അദ്ദേഹത്തിന്റെ പേരു നൽകി. പിന്നെയോ? കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് വിഷ്യൽ സയൻസസ് എന്ന  ദേശീയ പ്രാധാന്യമുള്ള ഒരൊറ്റ സ്ഥാപനമേ അദ്ദേഹത്തിന്റെ പേരിലുള്ളൂ.

-എന്തുകൊണ്ട് കാസർകോട്ടെ കേന്ദ്ര സർവകലാശാല, പാലക്കാട്ടെ  ഐ.ഐ.ടി. പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകുന്നില്ല ? അദ്ദേഹത്തിന്റെ ഡൽഹിയിലെ സമാധി സ്ഥലമായ ഏക്താ സ്ഥൽ എന്തുകൊണ്ട്  വേണ്ട വിധം സംരക്ഷിക്കപ്പെടുന്നില്ല ?

-ഇവെയെങ്കിലും ചെയ്തങ്കിലേ കെ .ആർ. നാ‍രായണന്റെ സ്മരണയോട് നമ്മൾക്ക് നീതി പുലർത്താനാകൂ. സത്യത്തിൽ, ഇതിലും എത്രയോ വലിയ സ്മാരകങ്ങൾ അദ്ദേഹം അർഹിക്കുന്നു. 

എന്തുകൊണ്ടാണ്,അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യഭ്യാസസ്ഥാപനങ്ങൾക്കോ ഗവേഷണ കേന്ദ്രങ്ങൾക്കോ ഇനിയും അദ്ദേഹത്തിന്റെ പേര് നൽകാത്തത്?


ദേശീയ സ്മാരകങ്ങളിൽ ബഹുഭൂരിപക്ഷവും ഗാന്ധി-നെഹ്രു കുടുംബങ്ങൾക്കായി നീക്കി വെക്കപ്പെടുന്ന പാരമ്പര്യമുള്ള ഇന്ത്യയിൽ, തലസ്ഥാനനഗരിയിൽ കെ.ആർ.നാരായണന്റെ പേരിൽ ഒരു ദേശീയസ്മാരകവുമുയരാനിടയില്ല.


ഭരണഘടനാശിൽ‌പ്പി ഡോ ബി.ആർ.അംബേദ്കറിന്റെ ചിത്രം പാർലമെന്റ് മന്ദിരത്തിൽ വെക്കാൻ വി.പി.സിങ്ങ് സർക്കാർ അധികാരത്തിലെത്തും വരെ വിസമ്മതിച്ചവരാണ് നമ്മുടെ ഭരണകർത്താക്കൾ. അവരെ കെ.ആർ.നാരായണന്റെ സ്മരണകൾ അസ്വസ്ഥമാക്കും.


അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും വരുംതലമുറക്ക് നൽകുന്ന സന്ദേശങ്ങളും ഇഷ്ടപ്പെടാത്തവരാണു കെ.ആർ.നാരായണനെ വിസ്മൃതിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരോടൊപ്പം കേരളീയർ കൂടുന്നത് പരിതാപകരമാണ്.


Wednesday 28 October 2020

പി. ഉദയഭാനു ജീവിതം കൊണ്ടെഴുതിയത്...

 ഇന്ന്(ഒക്ടോബർ 28) പി.ഉദയഭാനുവിന്റെ പന്ത്രണ്ടാം ചരമവാർഷികദിനം.

കോഴിക്കോട് ആകാശവാണിയിലെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിയോഗത്തെക്കുറിച്ച് 2008 നവംബർ 15നു എഴുതിയ അനുസ്മരണമാണിത്.

ഇതൊരു ചരമക്കുറിപ്പാണു.2008 ഒക്ടോബര്‍ 28നു നമ്മെ വിട്ടുപോയ പി.ഉദയഭാനുവിനെ ഏറെപ്പേര്‍ക്ക് നേരില്‍ പരിചയമുണ്ടാകാനിടയില്ല.കവിയും പത്രാധിപരും വിമര്‍ശകനുമായിരുന്ന അദ്ദേഹം കോഴിക്കോട് ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നു:സഹപ്രവര്‍ത്തകനായിരുന്നു.അഞ്ചു വര്‍ഷത്തിലേറെയായി അടുത്ത ബന്ധമുണ്ടായിരുന്നു.

തികച്ചും അപ്രതീക്ഷിതമായി,അകാലത്തില്‍ മരണം ആ ജീവിതം കവര്‍ന്നെടുക്കുമ്പോള്‍ എനിക്കിത് തീരാനഷ്ടങ്ങളുടെ ഒക്ടോബര്‍.2003,ഒക്ടോബര്‍ 27നായിരുന്നു കൊച്ചി എഫ്.എം നിലയത്തില്‍ ഏഴു വര്‍ഷം സഹപ്രവര്‍ത്തകനായിരുന്ന പ്രോഗ്രാം എക്സിക്യൂട്ടീവ് ചെങ്ങാരപ്പള്ളി ഡി.പരമേശ്വരന്‍ പോറ്റിയെ മരണം കൂട്ടിക്കൊണ്ടു പോയത്.ആ വേര്‍പാടിന്റെ വാര്‍ഷികത്തിനടുത്തനാള്‍  ഉദയഭാനുവിന്റെ ചരിത്രത്തിലേക്കുള്ള തിരോധാനവും.


വരും തലമുറകള്‍ക്ക് മാതൃകയാ‍ക്കാന്‍ ഒരു താള്‍ എഴുതിച്ചേര്‍ത്തിട്ടാണു ഉദയഭാനു വിടവാങ്ങിയത്.സൌമ്യമധുരമയ ആ സാന്നിധ്യത്തിന്റെ ഊഷ്മളതയ്ക്കും ഓര്‍മ്മയ്ക്കും കാലം ക്ഷതമേല്‍പ്പിക്കും.പക്ഷേ, പകരം നില്‍ക്കാനാകാത്ത ചില ജീവിതമൂല്യങ്ങള്‍ നമുക്കു കൈമാറിയിട്ടാണു ഉദയഭാനുവിന്റെ ജീവിതത്തിനു പൂര്‍ണ്ണ വിരാമമുണ്ടായത്.


ആകാശവാണിയിലെ ലൈബ്രേറിയനായി എത്തും മുന്‍പ് പി.ഉദയഭാനു രാഷ്ട്രീയപ്രവര്‍ത്തകനയിരുന്നു.ജനകീയസാംസ്കാരിക വേദിയുടെ മുന്‍നിരയിലുണ്ടായിരുന്ന മുഖങ്ങളിലൊന്നായിരുന്നു.ചിന്തകളില്‍ ഉഷ്ണപാതമായി വന്ന “പ്രേരണ”യുടെ ആദ്യ പത്രാധിപരായിരുന്നു.അതിനു മുന്‍പു “ഭയ”ത്തിന്റെയും പത്രാധിപരായിരുന്നു.അതിനും മുന്‍പേ ,തീക്ഷ്ണ യൌവനത്തില്‍ നീണ്ട കാലം തടവറയിലായിരുന്നു.


തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിനു വളക്കൂറുള്ള വടകരയുടെ മണ്ണില്‍ നിന്ന് പൊതുജീവിതം ആരംഭിച്ച ഉദയഭാനുവിന്റെ വിമോചനസ്വപ്നങ്ങള്‍‍ക്ക് മിഴിവേകിയത് നക്സലൈറ്റ് ആശയമായിരുന്നു.അത് അഗ്നിസ്ഫുലിംഗങ്ങളായി കവിതയില്‍ നിറഞ്ഞു നിന്നു.അടിയന്തിരാവസ്ഥാപ്രഖ്യാപനത്തോടെ ഉദയഭാനു പിടിക്കപ്പെട്ടു.നന്നെ പൊക്കം കുറഞ്ഞു,മെലിഞ്ഞ ഈ ചെറുപ്പക്കാരനെ ജയറാം പടിക്കല്‍ എതിരേറ്റത് “വെടിയുണ്ടേടെയത്ര വലുപ്പം പോലുമില്ലാത്ത ….മോനേ!” എന്നാക്രോശിച്ചു കൊണ്ടുള്ള ഭീകര മര്‍ദ്ദനത്തോടെയായിരുന്നു.


മിസാത്തടവുകാരനായി 18 മാസം അങ്ങനെ കണ്ണൂര്‍ സെന്റ്രൽ ജെയിലില്‍ ഉദയഭാനു അടയ്ക്കപ്പെട്ടു.അന്നു മടപ്പള്ളി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം.
മൌലികാവകാശങ്ങള്‍ സസ്പെന്റ് ചെയ്യപ്പെട്ട ആ ഇരുണ്ട കാലഘട്ടത്തില്‍ പൊലീസിന്റെ ക്രൂരതകള്‍ക്കും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ഏറെ ഇരയായത് നക്സലൈറ്റ് അഭിമുഖ്യമുള്ള ചെറുപ്പക്കാരായിരുന്നു.രാജനും വര്‍ക്കല വിജയനും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പിടഞ്ഞുമരിച്ചു.ഉരുട്ടലില്‍ പലരും ജീവഛവങ്ങളായി.


ജെയിലില്‍ ഉമ്മര്‍ ബാഫക്കി തങ്ങള്‍,കെ.ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കളും ഉദയഭാനുവിന്റെ സഹതടവുകാരായി ഉണ്ടായിരുന്നു.പിന്നെ,സിവിക് ചന്ദ്രന്‍,ഗ്രോ വാസു,വി.കെ. പ്രഭാകരന്‍,എം.എം. സോമശേഖരന്‍ തുടങ്ങിയവര്‍.ഉറ്റവരുടെ വേര്‍പ്പാടില്‍ പോലും പരോള്‍ ലഭിക്കാത്ത ആ തടവറയില്‍ കിടന്നുകൊണ്ടു ഉദയഭാനുവും സിവിക് ചന്ദ്രനും മറ്റുമെഴുതിയ കവിതകള്‍ “തടവറക്കവിതകള്‍”എന്ന പേരില്‍ നാസ്തികന്‍ പബ്ലിഷേഴ്സ് അടിയന്തിരാവസ്ഥക്കു ശേഷം പുസ്തകമായി പുറത്തിറക്കി.അതിന്റെ അവതാരിക എഴുതിയത് ഉദയഭാനുവായിരുന്നു.സഹനത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ചരിത്രത്താളുകളാണത്.മറ്റൊരു ഭാഷയിലും സമാനതകളില്ലാത്ത ചരിത്ര(കവിതാ)പുസ്തകം.


‘ചരിത്ര പുസ്തകത്താളുകളെ തലകീഴായിപ്പിടിച്ച് വായിച്ചുകൊണ്ട്‘ കവിത എഴുതാനാരംഭിച്ച അദ്ദേഹത്തിന്റെ പില്‍ക്കാല രചനകളെ തടവറജീവിതം വിടാതെ അദൃശ്യമായി പിന്തുടരുന്നുണ്ടു.ജനകീയ സാംസ്കാരികവേദിയുടെ സക്രിയ കാലത്ത് പ്രേരണയുടെ ആദ്യ പത്രാധിപര്‍ കൂടിയായിരുന്ന ഉദയഭാനുവിന്റെ കവിതകള്‍ തീക്കാറ്റായി പടര്‍ന്നു.അക്കാലത്തെ ലിറ്റില്‍ മാഗസിനുകളിലും സാഹിത്യ സദസ്സുകളിലും ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട കവിതകള്‍ പി.ഉദയഭാനു,സിവിക് ചന്ദ്രന്‍,സച്ചിദാനന്ദന്‍,എം.കൃഷ്ണന്‍ കുട്ടി എന്നിവരുടേതായിരുന്നു.ഇവരില്‍ സച്ചിദാനന്ദന്‍ തടവറയ്ക്ക് പുറത്തായിരുന്നു.അദ്ദേഹത്തിന്റേത് മുഖ്യമായും സൈദ്ധാന്തിക ഇടപെടലുകളായിരുന്നു.ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റേയും മുഖ്യധാരാ ഇടതുപക്ഷത്തിന്റേയും വേദികളില്‍ സജീവസാന്നിദ്ധ്യമായിരുന്ന എം.കൃഷ്ണന്‍ കുട്ടി പിന്നീടെന്തുകൊണ്ടോ നിശ്ശബ്ദനായി.


വര്‍ഗ്ഗശത്രുവിന്റെ തലയറുത്ത്, ഉടന്‍ വിപ്ലവം സാദ്ധ്യമാക്കുന്ന ഉന്മൂലന സിദ്ധാന്തം സാംസ്കാരികവേദിയേയും നക്സലൈറ്റ് പ്രസ്ഥാനത്തേയും നാമാവശേഷമാക്കി.ചക്രവാളത്തില്‍ ചുവപ്പുസൂര്യന്‍ ഉദിക്കില്ലെന്ന് വൈകിയാണെങ്കിലും ബോദ്ധ്യപ്പെട്ടു.എങ്കിലും, ഉള്ളില്‍ ഒരു കനല്‍ കെടാതെ ജ്വലിപ്പിച്ച് അവര്‍ ജീവിതപ്രാരാബ്ധങ്ങളിലേക്കു മടങ്ങി.സിവിക്കും പ്രഭാകരനും ഉദയഭാനുവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി.


മഹാരഥന്മാര്‍ വടവൃക്ഷമായി വളര്‍ത്തിയ കോഴിക്കോട് ആകാശവാണിയില്‍ ലൈബ്രേറിയനായി ഉദയഭാനു എത്തുന്നത് അങ്ങനെയാണു.പി.ഭാസ്കരനും ഉറൂബും,അക്കിത്തവും തിക്കോടിയനും,കക്കാടും,കെ.എ കൊടുങ്ങല്ലൂരും കെ.രാഘവന്‍ മാസ്റ്ററും ചിദംബരനാഥുമൊക്കെ തങ്ങളുടെ സര്‍ഗ്ഗസാന്നിധ്യം കൊണ്ട് ധന്യമാക്കിയ ആകാശവണിയില്‍ ഉദയഭാനുവിന്റേത് വ്യത്യസ്തമയൊരു ഉദ്യോഗപര്‍വ്വമായിരുന്നു.പ്രസാര്‍ ഭാരതിയുടെ സ്ഥാപനത്തിനു മുന്‍പ്,കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമെന്ന നിലയില്‍,അതിന്റെ പരിവൃത്തത്തിനുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം കവിതയെഴുത്തില്‍ ആത്മഹാസത്തിന്റെ വഴിയെ നടന്നുനീങ്ങി.കാച്ചിക്കുറുക്കിയെടുത്ത ആ വരികളില്‍ ഈ ദ്വന്ദ്വജീവിതത്തിന്റെ പ്രതിഫലനങ്ങളുണ്ടായിരുന്നു.


ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവും പിന്നെ  പ്രോഗ്രാം എക്സിക്യൂട്ടീവുമായി പ്രവര്‍ത്തിക്കുമ്പോഴും തന്റെ ആദ്യകാലം അദ്ദേഹം മറന്നില്ല.തടവറയിലെ സുഹൃത്തുക്കളെ,കാമ്പസിലെ ചങ്ങാതിമാരെ,സാംസ്കരിക-മാധ്യമമണ്ഡലങ്ങളിലെ സഹയാത്രികരെയൊക്കെ അസാധാരണമായ.,മാന്ത്രികമായ സൌഹാര്‍ദ്ദച്ചരടുകൊണ്ട് തന്നോടു ചേര്‍ത്ത് നിര്‍ത്തി.അവരെ ആകാശവാണിയുമായി അടുപ്പിച്ചു.പഴയ തലമുറയിലേയും പുതിയ തലമുറയിലേയും എഴുത്തുകാരുമായും സാംസ്കാരികപ്രവര്‍ത്തകരുമായും ഇത്ര വിപുലവും സുദൃഡവുമായ ബന്ധം പുലര്‍ത്തിയിരുന്നവര്‍ ആകാശവാണിയില്‍ ഇനി വേറെയുണ്ടാകില്ല.


പ്രക്ഷേപണരംഗത്തു വ്യത്യസ്തധ്രുവങ്ങളില്‍ നിലയുറപ്പിച്ചപ്പോഴും ഉദയഭാനുവിനെ എന്നിലേക്കടുപ്പിച്ചത് അദ്ദേഹം ജീവിതത്തില്‍ പാലിച്ച കടുത്ത സത്യനിഷ്ഠകളായിരുന്നു:ലാളിത്യമായിരുന്നു:നിശബ്ദമായി ജീവിച്ചുതീര്‍ത്ത വേറിട്ട പാതയായിരുന്നു.അടിയന്തിരാവസ്ഥാക്കാലത്ത് ഭരണാധികാരികളുടെ പാദസേവകരായി,അധികാരത്തിന്റെ ഇടനാഴികളില്‍ മദിച്ചു പുളച്ച് നടന്നവര്‍ പില്‍ക്കാലത്ത് വീരപുരുഷരായി അവതരിച്ച അസുരകാലത്താണു നാം ജീവിക്കുന്നത്.അവര്‍ക്കിടയില്‍, താനനുഭവിച്ച പീഡനപര്‍വ്വത്തെപ്പറ്റി ഒരക്ഷരം ഉരിയാടാതെ ജീവിച്ചയാളാണു‍,ഉദയഭാനു.അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനങ്ങളില്‍,ഏറെ നിര്‍ബന്ധിച്ചിട്ടു പോലും,ആകാശവാണിയിലെ ശ്രോതാ‍ക്കളുമായി തടവറയിലെ അനുഭവങ്ങള്‍ അദ്ദേഹം എന്തുകൊണ്ട് പങ്കുവെച്ചില്ല എന്ന് അല്‍ഭുതപ്പെടുന്നു.കഴിഞ്ഞ വര്‍ഷം“പച്ചക്കുതിര” മാ‍സികയിലെഴുതിയ ഒരു കുറിപ്പു മാത്രമാണു അദ്ദേഹം രേഖപ്പെടുത്തിയ ജെയിലനുഭവങ്ങളെന്നു തോന്നുന്നു.


അടിയന്തിരാവസ്ഥാപീഡനങ്ങളുടെ പേരില്‍ പലരും പലതും വെട്ടിപ്പിടിച്ചപ്പോള്‍ ഉദയഭാനു നിര്‍മമതയോടെ,തന്നിലേക്കുള്‍വലിഞ്ഞു.ഇത് ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു.
നമുക്കു ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം വീണ്ടെടുത് തന്നത് ഇവരുടെയൊക്കെ തടവറജീവിതവും ചെറുത്തുനില്‍പ്പുമായിരുന്നു.തീവ്ര ഇടതു പക്ഷക്കാരും വലതുപക്ഷക്കാരുമുള്‍പ്പെടെയുള്ള അനേകായിരങ്ങളുടെ ത്യാഗനിര്‍ഭരമായ ജീവിതമാണു സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമുക്ക് വീണ്ടും അവസരമുണ്ടാക്കി തന്നത് എന്ന് ആരിപ്പോള്‍ ഓര്‍ക്കുന്നു!രണ്ടാം സ്വാതന്ത്ര്യ സമരപ്പോരാളികളാണിവര്‍.ചരിത്രത്തില്‍ ഉദയഭാനുവിനുള്ള ഇടം ഇതാണു.

“വസന്തത്തിന്റെ ഇടിമുഴക്കത്തി”നായി എടുത്തു ചാടിയ പ്രമുഖരില്‍ പലരും കാരാഗൃഹവാസത്തിനു ശേഷം ആദ്ധ്യാത്മികലോകത്തേക്ക് ആഴ്ന്നു പോയി.ഫിലിപ്പ് എം പ്രസാദും വെള്ളത്തൂവല്‍ സ്റ്റീഫനും ഇങ്ങനെ ആഴക്കയങ്ങളില്‍ മുങ്ങിപ്പോയ അനാഥപ്രേതാത്മാക്കളാണു.മറ്റു ചിലരൊക്കെ നവമുതലാളിത്തത്തിനു ഓശാന പാടി പ്രായശ്ചിത്തം ചെയ്യുന്ന ദയനീയ കാഴ്ചയും നാം കാണുന്നു.ആര്‍ഭാട-ബൂര്‍ഷ്വാ ജീവിതശൈലിയിലഭിരമിച്ച് കഴിയുന്നവരുമുണ്ടു.

ഇവര്‍ക്കിടയില്‍ പൂര്‍ണ ഭൌതികവാദിയായി,സകുടുംബം മതേതരജീവിതം നയിച്ചയാളായിരുന്നു,ഉദയഭാനു.ആത്മവഞ്ചകരുടേയും ആത്മീയവാദികളുടേയും കപടനാട്യക്കാരുടേയും ഇടയില്‍ ഒരു മതത്തിന്റേയും ആചാരാനുഷ്ഠാനങ്ങളില്ലാതെ പൂര്‍ണ മതേതരനായി ജീവിക്കാനും അങ്ങനെ തന്നെ മരിക്കാനും കഴിയുന്നവര്‍ വിരളമാണു.
മതപരമായ യാതൊരു ചടങ്ങുകളുമില്ലാതെ മാവൂര്‍ റോഡിലെ ഇലക്ട്രിക് ശ്മശാനത്തില്‍ പി.ഉദയഭാനുവിന്റെ ശരീരം ഒരു പിടി ചാരമായിതീര്‍ന്നപ്പോള്‍ അദ്ദേഹം അവശേഷിപ്പിച്ചു പോയത് അനശ്വരങ്ങളായ ഈ മൂല്യങ്ങളാണു.


-പൂര്‍ണ്ണ ഭൌതികവാദിയും മതേതരനുമായി ജീവിച്ച ത്യാഗിയായ ഈ മനുഷ്യനു ചരിത്രത്താളുകളില്‍  അമര ജീവിതം.

Friday 23 October 2020

മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം-അക്കിത്തം


"എന്റെ കവിതയും എന്റെ ആത്മകഥയും ഒന്നുതന്നെയാണ്”എന്ന് പ്രഖ്യാപിച്ച അക്കിത്തം അച്ച്യുതൻ നമ്പൂതിരി 1955ൽ സ്ക്രിപ്റ്റ് റൈറ്ററായി ആകാശവാണി കോഴിക്കോട് നിലയത്തിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. അതിനു മുൻപ്,ചോരതുടിയ്ക്കുന്ന പ്രായത്തിൽ തന്നെ, തന്റെ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളെ പൊളിച്ചെഴുതി. 

ഹൃഗ്വേദത്തിലെ അവസാനഭാഗത്തുള്ള ‘സംവാദസൂക്തം”വായിച്ച്,അതിനെ ‘ആദ്യ കമ്മ്യൂണിസ്റ്റ് കൃതി’യായി കണ്ടറിഞ്ഞ തീവ്ര ഇടതുപക്ഷക്കാരനായിരുന്നു, അക്കിത്തം.അക്കാലത്ത് നമ്പൂതിരി സമുദായത്തിൽ വിമോചനത്തിന്റെ തീക്കാറ്റുയർത്തിയ വി.ടി.ഭട്ടതിരിപ്പാടിന്റേയും ഇ.എം.എസിന്റേയും സെക്രട്ടറിയായി പ്രവർത്തിച്ച,നാടകങ്ങളിൽ അഭിനയിച്ച,പാലിയം സത്യഗ്രഹത്തിൽ പങ്കെടുത്ത,അക്കിത്തം തന്നെ തന്നെ വിചാരണ ചെയ്തു.1952ൽ കവിതയായി അത് പുറത്തുവന്നു;ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.

-അതൊരു കുമ്പസാരമായിരുന്നു-വിപ്ലവം തോക്കിൻ കുഴലിലൂടെയല്ല ഉണ്ടാകേണ്ടതെന്ന വലിയ തിരിച്ചറിവായിരുന്നു അത്. ഹിംസയെ നിരാകരിച്ച ജ്ഞാനോദയം . പത്തു വയസുമുതൽ ഖദറിട്ട,ഗാന്ധിജിയെ ആരാധിച്ച,ലളിതജീവിതം നയിച്ച അക്കിത്തത്തിന്റെ 1985 വരെ നീണ്ടുനിന്ന ആകാശവാണി ജീവിതവും കവിതകളും ഈ ആത്മ പരിവർത്തനത്തിന്റെ തുടർച്ചയായിരുന്നു.

പി.വി.കൃഷ്ണമൂർത്തി എന്ന ക്രാന്തദർശിയായ പ്രോഗ്രാം മേധാവിയാണ് അദ്ദേഹത്തിന് ആകാശവാണിയിലേക്കുള്ള വഴിയൊരുക്കിയത്.അവിടെ ഉറൂബുണ്ടായിരുന്നു.പൊന്നാനിക്കളരിക്കാരൻ.1947 മുതൽക്കേ പരിചയമുള്ള സ്നേഹിതൻ.ഗുരുവായ ഇടശ്ശേരിയുടെ സ്വന്തക്കാരൻ.പൊന്നാനി താലൂക്ക് കലാസമിതിയുടെ ‘കൂട്ടുകൃഷി’നാടകം കളിച്ച്, ഉത്തര മലബാർ മുഴുവൻ ചുറ്റിക്കറങ്ങിയവർ.ആദ്യകാലങ്ങളിൽ അതിഭൗതികവാദിയായിരുന്ന തന്നെ തിരികെ കൊണ്ടുവന്ന ജ്യേഷ്ഠൻ എന്നാണ് അക്കിത്തം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.(പിൽക്കാലത്ത് ആത്യന്തികാത്മീയ വാദത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനും ഉറൂബ് ശ്രമിച്ചുവോ എന്നും അദ്ദേഹം സംശയിച്ചിരുന്നു).
“ഞാനെന്ന ഭാവമിഹ തോന്നായ്കയാണു പരമസത്യം”,“സ്നേഹം,ദൈവം,കവിത ഇവ ഒന്നുതന്നെയാണ്”എന്ന് അക്കിത്തം പിൽക്കാലത്ത് പറഞ്ഞത്,അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരെല്ലാം , അദ്ദേഹത്തിന്റെ കവിതകൾ വായിച്ചവരെല്ലാം അനുഭവിച്ചറിഞ്ഞ സത്യം.

കെ.രാഘവൻ , തിക്കോടിയൻ,എൻ.എൻ.കക്കാട്..പ്രതിഭകളുടെ വൻ നിര തന്നെയുണ്ടായിരുന്നു,അവിടെ. പിന്നാലെ മൌനിയായ കെ.എ.കൊടുങ്ങല്ലൂരെത്തി.തുടർന്ന് വിനയൻ,കരുമല ബാലകൃഷ്ണൻ,ഏതാനും വർഷം യു.എ.ഖാദർ…

 അക്കിത്തം, എം.ടി വാസുദേവൻ നായർക്കൊപ്പമായിരുന്നു,കോഴിക്കോട് ആദ്യം താമസിച്ചത്.അവർ ഒരേ സ്കൂളിൽ പഠിച്ചവരായിരുന്നു.അക്കിത്തം കുമരനെല്ലൂർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ , എം.ടി അവിടെ ഫസ്റ്റ്ഫോറത്തിലായിരുന്നു.മനയിലെ പത്തായപ്പുരയിലുള്ള പുസ്തകങ്ങളുമായി പ്രണയത്തിലായി, 'വാസു'.
അക്കിത്തത്തിന്റെ കത്തുമായി പാലക്കാട്ട് പോയി, മൂസത് പാരലൽ കോളേജിൽ അദ്ധ്യാപകനായി,അദ്ദേഹം കോഴിക്കോട്ടെത്തിയിരുന്നു.

ആകാശവാണിയിൽ വിവിധ പരിപാടികൾക്കുള്ള സ്ക്രിപ്റ്റുകൾ എഴുതുക മാത്രമല്ല,അവയ്ക്ക് ശബ്ദം നൽകുകയും അഭിനയിക്കുകയും വേണം. അക്കിത്തത്തിന്റേത് നല്ല മുഴക്കമുള്ള ശബ്ദം.സ്ഫുടമായ ഉച്ചാരണം.’അക്കി-തിക്കു-കൊടു-കക്കു’മാർ ചേർന്ന് അന്ന് എന്നും വൈകിട്ട് ‘നാട്ടിൻപുറം ‘പരിപാടിയിൽ അവതരിപ്പിച്ചിരുന്ന രൂപകം ഏറെ പ്രസിദ്ധമായിരുന്നു.

അക്കാലത്ത് കെ.പി.കേശവമേനോൻ എഴുതിയ “മഹാത്മ“ എന്ന നാടകം വേദിയിൽ അവതരിപ്പിച്ചപ്പോൾ,മോത്തിലാൽ നെഹൃവായി കേശവമേനോൻ തന്നെ വേഷമിട്ടു.നെഹൃവായി ഉറൂബും,മുഹമ്മദലി ജിന്നയായി അക്കിത്തവും അഭിനയിച്ചു. പിന്നെ,എല്ലാ ഞായറാഴ്ചയും ഏതെങ്കിലും വീട്ടിൽ ഒത്തു കൂടി , തീപാറുന്ന സാഹിത്യ ചർച്ചകൾ :'കോലായ' സാഹിത്യ വേദി.ആർ. രാമ ചന്ദ്രൻ , എൻ.പി.മുഹമ്മദ്, ഉറൂബ്, കക്കാട്, എം.ജി.എസ് നാരായണൻ ....

 ആർട്ടിസ്റ്റുകളുടെ മുറിയിലോ കാന്റീനിലോ ഇരുന്ന് ,മുറുക്കാൻ ചെല്ലം തുറന്ന് നാലുംകൂട്ടി മുറുക്കുന്ന അക്കിത്തം മിതഭാഷിയായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ഉറൂബിനും പ്രിയം മുറുക്കായിരുന്നു. മറ്റുള്ളവർക്ക് പുകവലിയും . എന്നും സൌമ്യനും അക്ഷോഭ്യനുമായിരുന്ന അദ്ദേഹം ദീർഘകാലം “ഗാന്ധിമാർഗം”പരിപാടിയും അവതരിപ്പിച്ചു.അതിനായി ഗാന്ധിയൻ സാഹിത്യം കാര്യമായി പഠിച്ചു.ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച്,അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങളുമായി ബന്ധപ്പെടുത്തി, ഒരു പരമ്പര പ്രക്ഷേപണം ചെയ്യാനുള്ള പദ്ധതി ഉറൂബ് മുൻകൈയെടുത്ത് അംഗീകാരത്തിനായി അധികാരികൾക്കയച്ചു.പക്ഷേ,എന്തുകൊണ്ടോ അതിന് അനുമതി കിട്ടിയില്ല.

അക്കിത്തത്തിന്റെ ‘ഗാന്ധിമാർഗം’പരിപാടിയ്ക്ക് ധാരാളം ശ്രോതാക്കളുണ്ടായി.കേളപ്പനും ഇടശ്ശേരിയുമൊക്കെ ഇത് കേട്ട് ,അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഗാന്ധിജിയെക്കുറിച്ച് മൂല്യവത്തായ കൃതി രചിക്കാൻ അവർ അക്കിത്തത്തെ ഉപദേശിക്കുകയും ചെയ്തു.”ധർമ്മസൂര്യൻ”എന്ന ഖണ്ഡകാവ്യത്തിന്റെ പിറവി അങ്ങനെയായിരുന്നു.ഗാന്ധിജിയുടെ വധത്തെക്കുറിച്ച് മുൻപ് എഴുതിയ കവിത വികസിപ്പിക്കുകയായിരുന്നു.

ആകാശവാണിയിൽ കുട്ടികൾക്കുവേണ്ടിയും അദ്ദേഹം പാട്ടുകൾ എഴുതി.ഒറ്റപ്പാലത്ത് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തിൽ വെച്ച് കണ്ട പൈങ്കുളം പാറുക്കുട്ടിയമ്മ നിർബന്ധിപ്പിച്ച് അദ്ദേഹത്തെക്കൊണ്ടു കുട്ടിക്കവിതകളെഴുതിച്ചിരുന്നു.”കണ്ടവരുണ്ടോ”,
“അഞ്ചു നാടോടിപ്പാട്ടുകളിലൂടെ“എന്നിവ അങ്ങനെയുണ്ടായതാണ്.ആകാശവാണിക്കാലത്തെഴുതിയ കുട്ടിക്കവിതകൾ സമാഹരിച്ച്,1976ൽ “കടമ്പിൽ പൂത്ത കവിത”എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിൽ വിരസമായ വിഷയങ്ങളെക്കുറിച്ച് നിരന്തരം എഴുതേണ്ടിവന്നിട്ടുണ്ട്, അക്കിത്തത്തിനും . മുഖ്യമായും കാർഷികപരിപാടികളുടെ സ്ക്രിപ്റ്റുകളായിരുന്നു,അവ.അതെക്കുറിച്ച്,അദ്ദേഹത്തോടൊപ്പം തൃശൂർ നിലയത്തിൽ സബ് എഡിറ്ററായി ജോലിചെയ്ത എസ്.രമേശൻ നായർ പറഞ്ഞതിങ്ങനെ:“ഡൈമക്രോൺ,നുവാക്രോൺ തുടങ്ങിയ കീടനാശിനികൾ പത്ത് ലിറ്റർ കവിതയിൽ കലർത്തി,ചെള്ളിന്റെ ബാധയുള്ള തെങ്ങിൻ മണ്ടകളിൽ തളിയ്ക്കുകയായിരുന്നു,അക്കിത്തം”.

കോഴിക്കോട് നിലയത്തിൽ അദ്ദേഹത്തോടൊപ്പം ജോലിചെയ്ത കവി.പി.പി.ശ്രീധരനുണ്ണി അക്കാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ;“എപ്പോൾ കാണുമ്പോഴും കവി ഭാവനാലോകത്തിൽ സഞ്ചരിയ്ക്കുകയായിരിക്കും.അതിനിടയിലാണ് റേഡിയോയ്ക്കുവേണ്ടി കൃതികൾ തയ്യാറാക്കുന്നത്.അദ്ദേഹത്തിനതിൽ വേർതിരിവില്ലായിരുന്നു.രണ്ടും സർഗസൃഷ്ടിയാണല്ലോ എന്നായിരിക്കും മറുപടി”.

റേഡിയോയിൽ കനപ്പെട്ടതൊന്നും വരുന്നില്ലെന്ന വിമർശനത്തിനുള്ള മറുപടിയാണ് ,സാഹിത്യപരിപാടിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ട അക്കിത്തത്തിന്റെ കവിത “ബലിദർശനം”.ശ്രീശങ്കരന്റേയും ശ്രീനാരായണഗുരുവിന്റേയും അദ്വൈതദർശനത്തെ ഒന്നായിക്കണ്ട,“ഭ്രാന്തശാലയിൽ വീണ്ടും വേദാന്തസൂര്യനുദിച്ചപ്പോൾ,ശ്രീനാരായണബിംബം തന്നെ ശ്രീശങ്കര ബിംബം”എന്ന ദാർശനികമാനമുള്ള ലളിതഗാനം പിറന്നതും ആകാശവാണിയിൽ തന്നെ.അതെക്കുറിച്ച് ശ്രീധരനുണ്ണി ഓർക്കുന്നതിങ്ങനെ:“ 1970കളിലാന്നത്.അന്ന് ഉറൂബും അക്കിത്തവും സാഹിത്യ,പ്രഭാഷണപരിപാടികളുടെ വിഭാഗത്തിലായിരുന്നു.ഗുരുവിനെക്കുറിച്ച് പാട്ട് വേണമെന്ന നിർദ്ദേശം വന്നപ്പോൾ ഉറൂബ് ഉറപ്പിച്ചു-അക്കിത്തം തന്നെ എഴുതും.മുൻപിലിരിക്കുന്ന കെ.എ.കൊടുങ്ങല്ലൂർ ആദ്യമായി ചിരിച്ചു.രാഘവൻ മാഷ് വന്ന് അക്കിത്തത്തിന്റെ മുൻപിൽ കസേര വലിച്ചിട്ടിരുന്നു.അക്കിത്തം പല്ലവി എഴുതി.അത് വായിച്ച്,രാഘവൻ മാസ്റ്റർ ചോദിച്ചു;മാഷേ,അതിലെ ‘ഹാ’എന്നത് ഒഴിവക്കിയാലോ?.അക്കിത്തം പറഞ്ഞു;“അത് അവിടെ കിടക്കട്ടെ”.

മഹാരഥന്മാരെല്ലാം ഉണ്ടായിരുന്ന കാലം കോഴിക്കോട് ആകാശവാണിയിൽ പ്രക്ഷേപണകലയുടെ സുവർണ്ണകാലമായിരുന്നുവെന്ന് ശ്രീധരനുണ്ണി അനുസ്മരിക്കുന്നു.വൈകുംന്നേരം എല്ലാവരും കൂടി ഒന്നിച്ചാണിറങ്ങുക.തൊട്ടടുത്ത സ്വാമിയുടെ കടയിൽ നിന്ന് ലഘുഭക്ഷണം.പിന്നെ മാനാഞ്ചിറയിലേക്കോ മിഠായിത്തെരുവിലേക്കോ…അക്കാലത്ത് അക്കിത്തം താമസിച്ചിരുന്നത് ഗാന്ധിഗൃഹത്തിലായിരുന്നു.അവിടെ അദ്ദേഹം കമിഴ്ന്നുകിടന്ന്,ഒരു പ്രത്യേകരീതിയിൽ എഴുതുന്നത് പലപ്രാവശ്യം കണ്ടിട്ടുണ്ട് , ശ്രീധരനുണ്ണി .

ഇടിഞ്ഞുപൊളിഞ്ഞ ലോകം,പണ്ടത്തെ മേശാന്തി,തുലാവർഷം,നിത്യമേഘം,വെണ്ണക്കല്ലിന്റെ കഥ തുടങ്ങിയ കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടത് ആകാശവാണിക്കാലത്തായിരുന്നു.

”എന്റെയല്ലല്ലെന്റെയല്ലീ കൊമ്പനാനകൾ 
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ” എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വരികൾ (പണ്ടത്തെ മേശാന്തി),ആകാശവാണി അനുഭങ്ങളെ മുൻനിർത്തി എഴുതപ്പെട്ടവയാണ്.അതിനു നിദാനമായി മകൻ എ.നാരായണൻ ചൂണ്ടിക്കാണിയ്ക്കുന്നതിതാണ്;“സ്ക്കൂൾ കുട്ടികളേയുംകൊണ്ട് കോഴിക്കോട്ട് വിനോദയാത്രയ്ക്കു പോകുന്നവർ റേഡിയോ നിലയം കാണാൻ,അച്ഛനെയാണ് സമീപിയ്ക്കുക.ആ സന്ദർഭങ്ങളിലൊന്നിൽ മനസിൽ തോന്നിയ വരികളാണിവ”.

വൈദികമന്ത്രോച്ചാരണങ്ങൾ കേട്ട് വളർന്ന അക്കിത്തത്തിന്റെ ജീവിതദർശനം ഈ വരികളിൽ അടങ്ങിയിട്ടുണ്ട്.’ഇദം ന മമ”എന്നതാണത്.ഇക്കാണുന്നതൊന്നും തന്റെയല്ല എന്ന് തിരിച്ചറിഞ്ഞ അനാസക്തനായിരുന്നു,അക്കിത്തം.

എഡിറ്ററായി പ്രൊമോഷൻ ലഭിച്ച്, 1976ൽ അക്കിത്തം തൃശൂർ നിലയത്തിലെത്തി.കേരളത്തിലെ കാർഷികപ്രക്ഷേപണത്തിനു തുടക്കം കുറിച്ച നിലയത്തിൽ,‘വയലും വീടും’വിഭാഗത്തിൽ അദ്ദേഹത്തോടൊപ്പം സബ് എഡിറ്ററായി കവി എസ്.രമേശൻ നയരുമുണ്ടായിരുന്നു. കാഷ്വൽ സ്ക്രിപ്റ്റ് റൈറ്റർമാരായി കുറച്ചുകാലം കോവിലനും മാടമ്പ് കുഞ്ഞിക്കുട്ടനും അവിടെയുണ്ടായിരുന്നു.
“തൃശൂർ നിലയത്തിലെ പത്താം നമ്പർ മുറി ഞങ്ങളുടെ കാലത്ത് സാഹിത്യചർച്ചകളാൽ മുഖരിതമായിരുന്നു.മഹാകവി ജി,വൈലോപ്പിള്ളി,ഓട്ടൂർ,ഒളപ്പമണ്ണ,ഉറൂബ്,എം.ആർ.ബി,പ്രേംജി,മഹാകവി പി,കെ.പി.നാരായണ പിഷാരടി,എം.പി. ശങ്കുണ്ണി നായർ,പവനൻ,പുതുക്കാട് കൃഷ്ണ കുമാർ,ടി.ആർ.നായർ തുടങ്ങി എണ്ണിയാൽ തീരാത്ത ബന്ധങ്ങൾ അങ്ങനെയുണ്ടായി”,അക്കാലത്തെക്കുറിച്ച് എസ്.രമേശൻ നായർക്ക് ഓർക്കാനേറെയുണ്ട്.“അക്കിത്തത്തെ കണ്ടുമുട്ടുന്ന നിമിഷം വരെ,കവിതയിൽ ഒരുതരം താന്തോന്നി തന്നെയായിരുന്നു,ഞാൻ.പുതിയ ബോധങ്ങൾ എനിക്കുണ്ടായിത്തുടങ്ങുന്നതും ഒരു കണ്ണാടിയില്ലാത്ത വിഷമത്തിൽ നിന്ന് എന്റെ കവിതയുടെ മുഖശ്രീ മുക്തമാകുന്നതും അതിനു ശേഷമാണ്”.

അക്കിത്തം ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും,ദേവസ്വം ക്വാർട്ടേഴ്സിലെത്തി, അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന വൈലോപ്പിള്ളിയെ കാണും.ഒപ്പം രമേശൻ നായരുമുണ്ടാകും.”ഇത്രയും ശുദ്ധനും ലജ്ജാലുവുമായ ഈ കവിയാണോ മലയാളത്തിലെ കരുത്തുറ്റ അനേകം കവിതകളുടെ സ്രഷ്ടാവ്! എനിക്കത്ഭുതം തോന്നി.ചായ സൽക്കാരവും സാഹിത്യ സൽക്കാരവും ഒരുപോലെ മധുരം പകർന്ന ധന്യ സന്ധ്യകൾ“.

പൊതുവേദികളിലൊന്നും പ്രത്യ ക്ഷപ്പെടാത്ത,‘ധിക്കൃതശക്രപരാക്രമി’യായ എം.പി.ശങ്കുണ്ണി നായരെ നിർബന്ധിപ്പിച്ച് ഒരു പ്രഭാഷണത്തിന് റേഡിയോനിലയത്തിൽ കൊണ്ടുവന്നു,അക്കിത്തം.അതുകഴിഞ്ഞ്,അദ്ദേഹത്തിനൊരാഗ്രഹം;വൈലോപ്പിള്ളിയെ കാണണം. 'കണ്ണീർപാട’ത്തിനു പഠനം എഴുതിയിട്ടുണ്ടെങ്കിലും, ആളെ കണ്ടിട്ടില്ല.ക്വാർട്ടേഴ്സിലെത്തിയപ്പോൾ മഹാകവി നടക്കാൻ പോയിരുന്നു.അവിടെ കാത്തിരുന്നു.അവസാനം അദ്ദേഹം എത്തി.”ആരാ അത്?” 
“ശങ്കുണ്ണി നായർ” എന്ന ഘനഗംഭീരമായ മറുപടി.പിന്നെ ഒന്നും പറയാതെ മടക്കം.”കാണണമെന്നു തോന്നി.കണ്ടു”.

രമേശൻ നായർ അതെക്കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെ;“കൂട്ടി എഴുന്നള്ളിക്കാൻ കഴിയാത്ത രണ്ടു മദയാനകൾ.അവർക്കത്രയേ വേണ്ടൂ”.

അക്കിത്തവുമായി വളരെഅടുത്ത സൌഹൃമായിരുന്നു,രമേശൻ നായർക്ക്.അതെക്കുറിച്ച് പ്രൊഫ.എം.ലീലാവതി പറഞ്ഞതിങ്ങനെ;“ഔദ്യോഗികരംഗത്ത് തൊട്ടുതൊട്ടിരിക്കുന്നവരാണ്.തുടർപ്പുല്ലിട്ട് കൂട്ടിച്ചേർത്ത രണ്ടാവണപ്പലകമേലാണിരിക്കുന്നത്”.“കടമ്പിൽ പൂത്ത കവിത”യ്ക്ക്  അക്കിത്തം അവതാരിക എഴുതിപ്പിച്ചത് രമേശൻ നായരെക്കൊണ്ടായിരുന്നു.

മഹാകവി പി.കുഞ്ഞിരാമൻ നായർ തൃശൂർ നിലയത്തിലുമെത്തുമായിരുന്നു.“പി എപ്പോഴാണ് കയറിവരുന്നതെന്നും അദ്ദേഹത്തിന്റെയുള്ളിൽ എപ്പോഴാണു കവിത നിറഞ്ഞുകവിയുന്നതെന്നും ദൈവത്തിനു മാത്രമേ അറിയൂ.ഒരിക്കൽ കവിത തോന്നിയത് പുലർച്ചെ നാലു മണിയ്ക്കാണ്.പക്ഷേ,എഴുതാൻ കഴിയുന്നില്ല.വലംകൈയ്യിലെ ചൂണ്ടുവിരൽ മടങ്ങുന്നില്ല.കവിത പോകും മുൻപ് പിടിച്ചെടുക്കണം;റേഡിയോയിൽ ചൊല്ലുകയും വേണം.ചെക്കു കിട്ടേണ്ട അത്യാവശ്യങ്ങൾ വേറെയും..പി.മറ്റൊന്നുമാലോചിച്ചില്ല.ജൂബയെടുത്തിട്ട്,ഷാളും ചുറ്റി ഒറ്റ നടത്തം,നേരെ രാമവർമപുരത്തേയ്ക്ക്…അക്കിത്തവും രമേശൻ നായരും അവിടെയുണ്ടല്ലോ.അവരെക്കൊണ്ട് കവിത എഴുതിയെടുപ്പിക്കാം.അതായിരുന്നു വിശ്വാസം”.

രാവിലെ തന്നെ ഗേറ്റിൽ ഹജരായ മഹാകവിയെ സെക്യൂരിറ്റി സ്റ്റാഫിനു മനസിലായില്ല.അവർ കയറ്റി വിട്ടില്ല."നിന്ന് മുഷിഞ്ഞ്,എഴുതിയെടുക്കപ്പെടാത്ത കവിതക്കിളിയെ മനസിന്റെ കൂട്ടിൽ ഭ്രദ്രമായി അടച്ചുപൂട്ടി,പി.അടുത്തുള്ള ഒരു ഓലപ്പീടികയിൽ കയറിയിരുപ്പായി”.

ഏറെ സമയം കഴിഞ്ഞാണ് അക്കിത്തവും രമേശൻ നായരുമെത്തിയത്.”നിങ്ങളൊക്കെയുണ്ടല്ലോ എന്നു കരുതിയാണു ഞാൻ വന്നത്”.അതിനു അക്കിത്തം ശാന്തമായി മറുപടി നൽകി;“അതിനു ഞങ്ങളുടെ താമസം ഇവിടെയല്ലല്ലോ!“

സർവവ്യാപിയായിരുന്നു,
മഹാകവി പി. ഒരിക്കൽ ഗുരുവായൂർ ഏകാദശി പരിപാടികൾ ശബ്ദലേഖനംചെയ്യാൻ പോയപ്പോൾ,‘കൊടിമരം പോലെ അവിടെ നിൽക്കുന്നു,പി’.ആ ഏകാദശിക്കായിരുന്നു,ഗുരുവായൂർ കേശവൻ ചരിഞ്ഞത്.

വേദ പണ്ഡിതന്മാരെക്കൊണ്ട് പരമ്പരാഗത രീതിയിൽ വേദങ്ങളുടേയും ഉപനിഷത്തുകളുടേയും ആലാപനം ശബ്ദലേഖനംചെയ്ത് , ഡൽഹിയ്ക്കയയ്ക്കാൻ അക്കിത്തം മുൻ കൈയെടുത്തു.വിലപ്പെട്ട അത്തരം ശബ്ദലേഖനങ്ങൾ ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നില്ലെന്ന ദുഖം അദ്ദേഹം പങ്കുവെച്ചിരുന്നു.

കരാർ വ്യവസ്ഥയിൽ ജോലിചെയ്തിരുന്ന ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റുകളുടെ അവകാശസംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട അസോസിയേഷന്റെ തൃശൂർ യൂണിറ്റ് പ്രസിഡന്റു കൂടിയായിരുന്നു, അക്കിത്തം.

അക്കാലത്ത് അവർ കോഴിക്കോട് നടത്തിയ സമരത്തിൽ അദ്ദേഹം കുറച്ചുദിവസം നിരാഹാരമിരുന്നു.അന്ന് അദ്ദേഹം അവിടെ നടത്തിയ ഹൃദയസ്പൃക്കായ പ്രസംഗം ഉറൂബിന്റെ മകൻ ഇ.സുധാകരൻ ഓർക്കുന്നുണ്ട്.അത് വലിയ പ്രാധാന്യത്തോടെ അന്ന് പത്രങ്ങൾ പ്രസിദ്ധീകരിച്ചു:“..തൂപ്പുകാരി സ്റ്റുഡിയോ അടിച്ചുവാരി പുറത്തുകൊണ്ടിടുമ്പോൾ,അതിലൊരു ചത്ത ഈച്ചയുമുണ്ടാകും.ഓ,അതൊരു സ്റ്റാഫ് ആർട്ടിസ്റ്റാണെന്ന് അധികൃതർ മനസിലാക്കുകയും ചെയ്യും.എന്നാൽ അറിഞ്ഞഭാവം നടിക്കില്ല”.
1986ൽ അക്കിത്തം ആകാശവാണിയിൽ നിന്ന് വിരമിച്ചു

Thursday 22 October 2020

ഉറൂബ്:കഥയുടെ നിത്യവസന്തം

ദൃഷ്ടി: ഉറൂബ്:കഥയുടെ നിത്യവസന്തം: എ ല്ലാ മനുഷ്യരും സുന്ദരികളും സുന്ദരൻമാരുമാണെന്ന് അദ്ദേഹം നമ്മളോട് പറഞ്ഞു.നൻമയുടെ തൂവെളിച്ചം പ്രസരിക്കുന്ന കഥകളും നോവലുകളുമെഴുതി അത് കാണിച്ചു...

Wednesday 21 October 2020

മുസ്ലീം വിദ്യാഭ്യാസ മുന്നേറ്റത്തിനൊരു മാദ്ധ്യമ കൈത്താങ്ങ്

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയഭൂമികയിൽ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ വലിയൊരു പരിവർത്തനമുണ്ടായി:വളരെ നിശബ്ദമായാണു ഇതുണ്ടായതെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ വരും നാളുകളിൽ എല്ലാരംഗത്തും പ്രകടമായിത്തുടങ്ങും.

മതപ്രചാരണത്തിനായി കേരളത്തിലെത്തിയ ക്രിസ്ത്യൻ മിഷണറിമാർ തുടക്കം കുറിച്ച ആധുനിക വിദ്യാഭ്യാസത്തിലൂടെ രണ്ടു ശതാബ്ദത്തോളമായി ഈ രംഗത്ത്‌ അധീശത്വം പുലർത്തിയിരുന്നവരെ മറികടന്ന്,സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കം നിന്നിരുന്ന കേരളത്തിലെ മുസ്ലീം ന്യൂനപക്ഷം വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു.ഒരുപക്ഷേ,ചരിത്രത്തിൽ ഇതിനു സമാനതകൾ കണ്ടെത്തുക പ്രയാസമായിരിക്കും.വെറും സാക്ഷരതനിരക്കിൽ നിന്നു നമുക്കാരംഭിക്കാം.മുസ്ലീം പുരുഷന്മാരുടെ സാക്ഷരത 93.7 ഉം സ്ത്രീകളുടേത്‌ 85.5 മാണു.ജ്ഞാനാധികാരം,ചരിത്രാതീതകാലം മുതൽ കുത്തകയാക്കിവെച്ചിരുന്ന ഭൂരിപക്ഷ സമുദായത്തോളം എത്തിയിരിക്കുന്നു,മുസ്ലീംങ്ങൾ.ഹിന്ദുക്കളിൽ പുരുഷസാക്ഷരത 93.7ഉം സ്ത്രീസാക്ഷരത 86.7ഉമാണു.മുസ്ലീം സമുദായം ഈ കുതിപ്പ്‌ തീർച്ചയായും തുടരുകയും അടുത്തുതന്നെ ഇപ്പോൾ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യൻ ജനവിഭാഗത്തിനൊപ്പമെത്തുകയും ചെയ്യും.


ആധുനിക വിദ്യാഭ്യാസത്തോട്‌ മുഖം തിരിഞ്ഞുനിന്ന ഒരു ജനവിഭാഗം,അതിനെ "നരകകവാടം"എന്നും ഇംഗ്ലീഷിനെ "നരകഭാഷ"എന്നും വിശേഷിപ്പിച്ചിരുന്ന മതയാഥാസ്ഥിതികരുടെ സമൂഹം,പക്ഷേ,മലപ്പുറം ആദ്യത്തെ സമ്പൂർണ്ണ സാക്ഷരജില്ലയായതോടെ,ശാസ്ത്ര-സാങ്കേതിക മേഖലയിൽ,കണ്ണടച്ചുതുറക്കുന്നത്ര വേഗത്തിൽ നടത്തിയ കുതിച്ചുചാട്ടം നോക്കുക.ഇന്ന് കേരളത്തിൽ കമ്പ്യൂട്ടർ-അധിഷ്ഠിതമായ വ്യവഹാരരംഗങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും മുസ്ലീം മതന്യൂനപക്ഷത്തിൽ നിന്നുള്ള വിദ്യാസമ്പന്നരായപുതുതലമുറയുടെ അധീശത്വമുണ്ടു.അതിനു ഇനി ഒരു പഠനറിപ്പോർട്ടിന്റെ പിൻബലം കൂടി ആവശ്യമില്ല.അത്രക്ക്‌ പ്രകടമാണിത്‌."ഇൻഫോ മാധ്യമം"എന്ന പേരിൽ മാധ്യമം പത്രം സംസ്ഥാനത്തെ ആദ്യത്തെ കമ്പ്യൂട്ടർ പംക്തി തുടങ്ങിയപ്പോൾ അന്തം വിട്ടവരുണ്ടു.ഇന്ന് കമ്പ്യൂട്ടറും ഇന്റർ നെറ്റുമായി ബന്ധപ്പെട്ട സർവ്വരംഗത്തും ഇവരുടെ നിറസാന്നിദ്ധ്യമുണ്ടു.നവമാദ്ധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാം ഭൂരിപക്ഷം ഇവർക്കാണു.ഇതൊരു ജ്ഞാനവിസ്ഫോടനമാണു.അറിവിന്റെ,അക്ഷരത്തിന്റെ,ജ്ഞാനത്തിന്റെ ലോകത്ത്‌ നിന്ന് സ്വയം പിന്മാറിനിന്ന ജനവിഭാഗം ചുരുങ്ങിയകാലം കൊണ്ടു അവയിൽ അധീശത്വം പുലർത്തുക എന്ന അത്ഭുതം ഇവിടെ സംഭവിച്ചിരിക്കുന്നു.ലഭ്യമായ സൂചന പ്രകാരം അഭ്യസ്തവിദ്യരായ മുസ്ലീം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആൺകുട്ടികളെ ഏറെ പിന്നിലാക്കിയിരിക്കുന്നു. ഇത് സമുദായത്തിനകത്ത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും മുഖ്യം ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് അനുുയോജ്യരായ വരൻമാരെ കിട്ടാത്തതാണ്.                                                                                                                  
ഇപ്പോൾ തന്നെ ഉന്നതവിദ്യാഭ്യാസം ലഭിച്ച നല്ലൊരുശതമാനം പേർ ഐ.ടി ഉൾപ്പെടെയുള്ള വിവിധസേവനതുറകളിലും തൊഴിൽ രംഗങ്ങളിലും അന്യരോടൊത്ത്‌ ജോലിയെടുക്കുന്നു.തുല്യരായി ഇടപെടുന്നു.സഹവസിക്കുന്നു.പുതിയ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും തങ്ങളുടേതുമാത്രമായ പരിവൃത്തതിനു പുറത്തേക്ക്‌ സഞ്ചരിക്കാനും തുടങ്ങിയിരിക്കുന്നു. 2011 ലെ സെൻസസ് പ്രകാരം,15.58 ശതമാനം മുസ്ലീംസ്ത്രീകൾ മാത്രമായിരുന്നു തൊഴിലെടു ത്തിരുന്നത് : ദേശീയ ശരാശരി ക്കാളും കുറവ്. ഇപ്പോൾ ഇത് അനുദിനം കുതിച്ചുയരുകയാണ്.                                 
ഇതോടൊപ്പം തന്നെ പഠനവിഷയമാക്കേണ്ടതാണു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കപ്പെട്ടതും രാജീവ്‌ ഗാന്ധിയുടെ കാലത്തെ പഞ്ചായത്തിരാജ്‌ സംവിധാവവും.കേന്ദ്ര സർവ്വീസിൽ പുതിയ തൊഴിലവസരങ്ങൾ,ഐ.ഐ.ടി,എ.ഐ.ഐ.എം.എസ്‌ പോലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും കേന്ദ്രസർവ്വകളാശാലകളിലും പഠിക്കാനുള്ള അവസരം,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസാരഥ്യത്തിലേക്ക്‌ മുസ്ലീം സ്ത്രീകളുടെ വർദ്ധിതപ്രാതിനിദ്ധ്യം എന്നിങ്ങനെ നീളുന്നു നമ്മുടെ സാമൂഹികക്രമത്തെ തന്നെ സമൂലം ഉടച്‌ ചുവാർക്കുന്ന ഈ സംഭവവികാസങ്ങൾ.
ഇതിന്റെയൊക്കെ ആകെത്തുകയായാണു സ്ത്രീകളുടെ വിദ്യാഭ്യാസത്തെ മാത്രമല്ല,പള്ളിപ്രവേശനത്തെ കൂടി വിലക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നിയന്ത്രണത്തിൽ നിന്നുള്ള മോചനം അനിവാര്യമാക്കുന്ന ഈ വിസ്ഫോടനത്തിന്റെ ഭൂമിക ഒരുങ്ങിയിരിക്കുന്നത്‌.ഇത്‌ ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നവരുടെ സമീപനത്തിലും ജീവിതരീതികളിലും പ്രതിഫലിക്കുന്നുണ്ടു.അവ മതാധിഷ്ഠിതമായ രാഷ്ട്രീയപാർട്ടികളുടെ ശോഷിപ്പിലേക്കും,യാഥാസ്ഥിതികപൗരോഹിത്യത്തിന്റെ പതനത്തിലേക്കും വഴിതെളിക്കും.

കോട്ടപ്പുറത്ത്‌ സീതി മുഹമ്മദ്‌ സാഹിബിന്റെ നേതൃത്വത്തിൽ 1922ൽ രൂപവത്കരിക്കപ്പെടുകയും കേവലം 12വർഷം മാത്രം പ്രവർത്തിക്കുകയും ചെയ്ത മുസ്ലീം ഐക്യ സംഘം എന്ന ബുദ്ധിജീവി കൂട്ടായ്മ തുടക്കമിട്ട വിദ്യാഭ്യാസ,നവീകരണ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ ശക്തിപകരാാൻ മുസ്ലിം രാഷ്ട്രീകഷികൾ വഹിച്ച ചരിത്രപരമായ പങ്ക്‌ ഇവിടെ വിസ്മരിച്ചുകൂട.മലപ്പുറം ജില്ല രൂപവത്കരണം,കാലിക്കറ്റ്‌ സർവ്വകലാശാല
ആരംഭിച്ചത്‌,കച്ചവടതാൽപര്യം ആരോപിക്കപ്പെട്ടുവെങ്കിലും എയിഡഡ്‌ മേഖലയിലും മറ്റും ധാരാളം വിദ്യാലയങ്ങൾ ആരംഭിച്ചത്‌ തുടങ്ങി, അലിഗഡ്‌ മുസ്ലീം യൂണിവേഴ്സിറ്റിയുടേയു ടേതടക്കമുള്ള  പ്രാദേശിക കേന്ദ്രങ്ങൾ മലപ്പുറത്ത്‌ തുടങ്ങാൻ കഴിഞ്ഞതു വരെ സാധിച്ചത്‌ ഈ രാഷ്ട്രീയപശ്താത്തലം കൊണ്ടാണു.ഒരു പിന്നാക്കപ്രദേശം ഉന്നതവിദ്യാഭ്യാസത്തിന്റെ അഭിമാനകേന്ദ്രമാകുന്നതിനു തീർച്ചയായും മുസ്ലീം രാഷ്ട്രീയപ്പാർട്ടികൾക്ക്‌ അഭിമാനിക്കാം.

ഒരു പക്ഷേ,മതാധിഷ്ഠിതമായ അജണ്ടകളിൽ ഇനി ഉറച്ചുനിൽക്കാൻ മുസ്ലീംകക്ഷികൾക്ക്‌ ഇനി കഴിയാതെപോകുന്നുവെങ്കിൽ അതിനുകാരണവും ഇതുതന്നെയായിരിക്കും എന്ന വൈരുധ്യമുണ്ടു."കടലിൽ മഴപെയ്യുന്നത്‌ അവിടെ കാടുണ്ടായിട്ടാണോ"എന്നു ചോദിച്ച പാരമ്പര്യത്തിനു മേൽ മരം നട്ടുപിടിപ്പിക്കുന്ന സാക്ഷാൽ ഹരിതരാഷ്ട്രീയത്തെക്കുറിച്ച്‌ വാചാലരാകാനും,വിവാഹപ്രായ വിവാദത്തിൽ യാഥാസ്ഥിതികപൗരോഹിത്യത്തെ നിഷ്കരുണം നിരാകരിയാനും അവരിൽ ഒരു വിഭാഗം നിർബന്ധിതരായത്‌ ഇക്കാരണത്താലാണു.
ഈ മാറ്റത്തിന്റെ അലയൊലികൾ കലാ-സാഹിത്യ രംഗതും തീക്കാറ്റാകുന്നുന്നുണ്ടു.പുതുതലമുറയെ ത്രസിപ്പിക്കുന്ന മിക്ക സിനിമകളൂടേയും സ്രഷ്ടാക്കൾ ആധുനിക,മതേതര ജീവിതവീക്ഷണങ്ങൾ പുലർത്തുന്ന പ്രതിഭാധനരായ മുസ്ലിം യുവാക്കളാണു.സ്വതന്ത്രാസ്തിത്വമുള്ള,സ്വതന്ത്രവീക്ഷണങ്ങളുള്ള വലിയൊരു ശതമാനം കലാകാരന്മാരും എഴുത്തുകാരും ബുദ്ധിജീവികളും ഇവർക്കിടയിലുണ്ട്‌.അവർ തീയറ്ററുകൾക്ക്‌ തീകൊളുത്തുകയോ,പാട്ടുകച്ചേരിയും ചിത്രകലയും ശിൽപ്പങ്ങളും പ്രതിമകളും ഹറാമാണെന്നു പ്രസംഗിക്കുകയോ ചെയ്യില്ല.അത്തരക്കാരെ തുറന്നുകാട്ടുകയും ആസന്നഭാവിയിൽ സ്വസമുദായത്തിൽ നിന്നു തന്നെ പേരെടുത്ത കർണ്ണാടകസംഗീതജ്ഞരും നർത്തകരും ശിൽപ്പികളും ചിത്രകാരരും ഉയർന്നുവരുന്നതിനുള്ള അന്തരീക്ഷം സ്രൃഷ്ടിക്കുവൽ മുൻ കൈയെടുക്കുകയും ചെയ്യും.ഇവർ സ്വസമുദായത്തിനകത്ത്‌ മാത്രമല്ല,നമ്മുടെ പൊതുജീവിതത്തിലും നിർണ്ണായകസ്വാധീനം ചെലുത്താൻ ശേഷിയുള്ളവരാണു:സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തെപ്പോലും മാറ്റിമറിക്കാൻ കഴിവുള്ളവരാണു.

-ഈ സമൂഹമാണു ഇനി സംസ്ഥാനത്തെ മുസ്ലീം ന്യൂനപക്ഷത്തെ നയിക്കുക.അതുകൊണ്ടു തന്നെ ഇനി ശൈശവവിവാഹങ്ങളും അറബിക്കല്യാണങ്ങളും,ബഹുഭാര്യത്വവും,സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും നിഷേധിക്കുന്ന വസ്ത്രധാരണവുമെല്ലാം ഈ സമൂഹത്തിൽ പഴങ്കഥയാകും.ഓത്തുപള്ളികളിലേയും മദ്രസകളിലേയും മതപരമായ വിദ്യാഭ്യാസത്തിനപ്പുറമുള്ള ലോകത്തേക്ക്‌ സമൂഹം കുതിക്കും.അവിടെ ശിരോരോമത്തെ ആരാധിക്കാനും,ഖബറുകളിൽ നേർച്ചയിടാനുമൊന്നു ഇന്നേപ്പോലെ ആളെക്കിട്ടില്ല.വക്കം അബ്ദുൽ ഖാദർ മൗലവിയുടെ കാലം മുതൽക്കേ നടന്നുവന്ന സാമൂഹികനവോത്ഥാനശ്രമങ്ങൾക്ക്‌ ഫലപ്രാപ്തിയുണ്ടാകും.

ഈ മാറ്റങ്ങൾക്ക്‌ ആവേഗം കൂട്ടേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതും പുരോഗമനപ്രസ്ഥാനങ്ങളും പൊതുസമൂഹവും മാദ്ധ്യമങ്ങളുമാണു.പക്ഷേ,നമ്മുടെ മാദ്ധ്യമങ്ങളിൽ ഈ വിഭാഗത്തിന്റെ പ്രാതിനിദ്ധ്യം പരിതാപകരമായി കുറവാണു-പ്രത്യേകിച്ച്‌ മുസ്ലീം വനിതാപത്രപ്രവർത്തകരുടെ.ഇന്ത്യയിൽ ഏറ്റവുമധികം മാധ്യമങ്ങളുള്ള ജനവിഭാഗം കേരളത്തിലെ മുസ്ലിങ്ങളാണെങ്കിലും അവയിൽ ഭൂരിപക്ഷത്തിലും പേരിനുവേണ്ടിപ്പോലും വനിതാപ്രാതിനിദ്ധ്യമില്ല.ഉയർന്ന വിദ്യാഭ്യാസമുള്ളവരുടെ കുടുംബങ്ങളിൽ നിന്ന് മാദ്ധ്യമരംഗത്തേക്ക്‌ പുതുതലമുറയിൽ പെട്ട പെൺകുട്ടികളെ കൊണ്ടുവരേണ്ട അടിയന്തിരഘട്ടമാണിത്‌.മുസ്ലീം മാദ്ധ്യമങ്ങൾ അവർക്ക്‌ നേരെ വാതിൽ കൊട്ടിയച്ചേക്കാമെങ്കിലും മറ്റുള്ളവർ രണ്ടുകൈയ്യും നീട്ടി അവരെ സ്വീകരിക്കും.അവരുൾക്കൊള്ളുന്ന ജനവിഭാഗത്തിലേക്കിറങ്ങിച്ചെന്ന്,അവരുടെ പ്രശ്നങ്ങളെ വിശാലമായ
കാഴ്ച്ചപ്പാടിൽ പൊതുസമൂഹത്തിനു മുന്നിൽ നിരന്തരം അവതരിപ്പിക്കാൻ അവർക്ക്‌ കഴിയും.സമൂലം മാദ്ധ്യമവത്കൃതമായ ഒരു സമൂഹത്തിൽ ഇതുണ്ടാക്കുന്ന മാറ്റം വളരെ വലുതാണു.ഇപ്പോഴും മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടാനും,ഇടകലരാനും മടിച്ചുനിൽക്കുന്ന ഒരു സമൂഹത്തിൽ മുസ്ലീം വനിതാമാദ്ധ്യമപ്രവർത്തകർക്ക്‌ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും-പ്രത്യേകിച്ച്‌ ഇലക്ട്രോണിക്‌ മാദ്ധ്യമരംഗത്ത്‌.

പഞ്ചായത്ത്‌ മുതൽ നിയമസഭവരെയുള്ള ജനാധിപത്യസ്ഥാപനങ്ങളിൽ ,ഇങ്ങനെ പൊതുസമൂഹത്തിനു സുപരിചിതരും സ്വീകാര്യരും,മതേതരവീക്ഷണവും ജീവിതരീതിയും പിന്തുടരുന്നവരുമായ മുസ്ലീം വനിതകളെ മത്സരിപ്പിക്കാൻ എന്തുകൊണ്ടാണു പുരോഗമനപ്രസ്ഥാനങ്ങൾ മടിച്ചുനിൽക്കുന്നത്‌?മുഖ്യധാരാമുസ്ലീം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് ഇന്നേവരെ ഒരു വനിതാസ്ഥാനാർത്ഥിപോലും നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ഉണ്ടായിട്ടില്ല.ഇടതുപക്ഷം പോലും മുസ്ലീം ഭൂരിപക്ഷമണ്ഡലങ്ങളിൽ നിന്ന് അതിനു തുനിഞ്ഞിട്ടുമില്ല.ജയിക്കില്ലെന്നുറപ്പുള്ളപ്പോൾ പോലും അവർക്കതിനു ധൈര്യമില്ലാതെപോയത്‌ കക്ഷിരാഷ്ട്രീയത്തിന്റെ കോങ്കണ്ണിലൂടെ മാത്രം കാര്യങ്ങൾ നോക്കിക്കണ്ടതിനാലാകണം.വേഷഭൂഷാദികളിൽ തികച്ചും ആധുനികനും മതേതരനുമായ  പി.ടി.കുഞ്ഞുമുഹമ്മദിനെ മുസ്ലീം വോട്ടുകൾ നിർണ്ണായകമായ ഗുരുവായൂരിൽ മത്സരിപ്പിച്ച്‌ ജയിപ്പിച്ച പാരമ്പര്യമുള്ളവർക്ക്‌,അതേ ബൗദ്ധികനിലവാരത്തിലുള്ള വനിതകളെ മലപ്പുറത്ത്‌ സ്ഥാനാർത്ഥിയാക്കാൻ എന്താണിത്ര വൈമുഖ്യം?ആദ്യം ജയിക്കില്ലെങ്കിലും അത്‌  നൽകുന്ന  രാഷ്ട്രീയസന്ദേശം പിന്നെ വിജയങ്ങൾ സമ്മാനിക്കും.പ്രതിയോഗികൾക്ക്‌ പിന്നെ സ്ത്രീകൾക്ക്‌ സീറ്റുനൽകാതിരിക്കാനാവില്ല.സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിനും ,പള്ളിപ്രവേശനത്തിനും വേണ്ടി  പോരാടുന്ന ജമായത്തെ ഇസ്ലാമിയുടെ വനിതാവിഭാഗത്തിന്റേയും,മുജാഹിദ്‌ ഗേൾസ്‌ മൂവ്മെന്റിന്റേയും മാത്രമല്ല വനിതാലീഗിന്റെ കൂടി ധാർമ്മിക പിന്തുണ നേടാൻ ഇതിനു കഴിയും.വിദ്യാസമ്പന്നരായ ,സ്വതന്ത്രവീക്ഷണങ്ങളുള്ള വനിതകളുടെ പുതിയൊരു നേതൃനിര അങ്ങനെ മുസ്ലീങ്ങളിൽ ഉയർന്നുവരും.


സ്വന്തം  സാംസ്കാരിക പൈതൃകത്തിലും പാരമ്പര്യത്തിലും ഉറച്ചുനിന്നുകൊണ്ടു തന്നെ മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം കൊടുക്കൽ-വാങ്ങലുകൾ നടത്തിയും ,ആശയസംവാദങ്ങളിലൂടെ നന്മകളെ സ്വാംശീകരിച്ചുമാണു കേരളത്തിൽ ക്രിസ്ത്യൻ മതന്യൂനപക്ഷം വലിയശക്തിയായിമാറിയത്‌.അതിനവർക്ക്‌ അടിത്തറയിട്ടത്‌ വിദ്യാഭ്യാസസ്ഥാപനങ്ങളായിരുന്നു.നവീനവിദ്യാഭ്യാസത്തെ ഹറാമാക്കി നിരസിച്ചവർ ചെയ്ത പാപമായിരുന്നു  ഈ ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ.


ക്രിസ്ത്യൻ മിഷണറിമാർ കോട്ടയത്ത്‌ സി.എം.എസ്‌ കോളേജ്‌ സ്ഥാപിച്ച്‌ 132 വർഷം
കഴിഞ്ഞാണു മുസ്ലീംങ്ങൾക്ക്‌
ഫാറൂഖ്‌ കോളേജിലൂടെ അത്തരമൊരു ഉന്നതവിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കാൻ സാധിച്ചത്‌ എന്നോർക്കുക.ആ സമൂഹത്തെയും പിന്നിലാക്കുന്നത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും,വിഭവശേഷിയും,മാദ്ധ്യമങ്ങളും,അതീവസമ്പന്നമായ കലാസാംസ്കാരിക പൈതൃകവും കൈമുതലായ കേരളത്തിലെ മുസ്ലീംങ്ങൾ ആധുനികസമൂഹമായി അതിവേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണു.അതിനൊരു കൈത്താങ്ങ്‌ മാത്രമേ മാദ്ധ്യമങ്ങൾ നൽകേണ്ടതുള്ളൂ;ഇടതുപക്ഷവും,പിന്നെ വലതുപക്ഷവും ചെയ്യേണ്ടതും അത്രമാത്രം. .

Sunday 11 October 2020

മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം: പി. പുരുഷോത്തമൻ നായർ

ലയാള റേഡിയോ പ്രക്ഷേപണത്തിന്റെ ആരംഭകാലത്തെക്കുറിച്ച് നേർസാക്ഷ്യം പറയാൻ ഇപ്പോൾ ഒരാൾക്ക് മാത്രമേ കഴിയൂ;പി.പി നായർ എന്ന പി.പുരുഷോത്തമൻ .നായർക്ക്.ആകാശവാണി കേരളത്തിലെത്തും മുൻപ്,മദിരാശി നിലയത്തിൽ നിന്നുള്ള നാടകങ്ങളടക്കമുള്ള പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്,അന്ന് അവിടെ നിയമം പഠിക്കാൻ എറണാകുളത്തു നിന്ന് പോയ ഈ നായത്തോടുകാരൻ.
1950ൽ കോഴിക്കോട് നിലയം ആരംഭിച്ചപ്പോൾ, അവിടെ പ്രോഗ്രാം അസിസ്റ്റന്റായി.തുടർന്ന്, തിരുവനന്തപുരം,ഇൻഡോർ,പോർട്ട് ബ്ലയർ,ഗോവ ,ഡൽഹി നിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്,അസിസ്റ്റന്റ് റ്റേഷൻ ഡയറക്ടർ, സ്റ്റേഷൻ ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ 33 വർഷം നീണ്ട സംഭവ ബഹുലമായ ഔദ്യോഗികജീവിതം.കഥാകൃത്തും ഗ്രന്ഥകാരനുമായി എഴുത്തിന്റെ ലോകത്തും മായാത്ത വ്യക്തി മുദ്രപതിപ്പിച്ചു,അദ്ദേഹം.

ഈ 95ആം വയസിലും ഓർമ്മകളെ കാലം കാര്യമായി മായ്ച്ചുകളഞ്ഞിട്ടില്ല. വിവാഹാനന്തരം താമസിക്കുന്ന, കാലടിയ്ക്കടുത്ത മാണിയ്ക്കമംഗലത്തെ വീട്ടിലേക്ക് 2018ലെ പ്രളയജലം ഇരച്ചുകയറി, അമൂല്യമായ മിക്ക ഫോട്ടോകളും ചിത്രങ്ങളും രേഖകളും നശിപ്പിച്ചുവെങ്കിലും, മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ നാൾവഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു.

 നായത്തോട് സ്വദേശിയും സ്കൂളിൽ അമ്മയുടെ സഹപാഠിയുമായിരുന്ന മഹാകവി ജി.ശങ്കരക്കുറുപ്പ് മഹാരാജാസ് കോളേജിൽ മലയാളം പണ്ഡിറ്റായി ജോലി നോക്കുമ്പോൾ,അദ്ദേഹത്തോടൊപ്പം നഗരത്തിൽ താമസിച്ചുകൊണ്ടായിരുന്നു,പുരുഷോത്തമൻ നായർ അവിടെ ബിരുദത്തിനു പഠിച്ചത്.പിന്നെ,നിയമം പഠിക്കാൻ മദിരാശിയിലെത്തി.
ജി.പി.എസ് നായർ തുടക്കമിട്ട്,കെ.പത്മനാഭൻ നായരുടെ നേതൃത്വത്തിൽ മുന്നേറിയ മദിരാശി ആകാശവാണി  നിലയത്തിലെ മലയാളം പരിപാടികളിൽ പങ്കെടുക്കാൻ പുരുഷോത്തമൻ നായർക്ക് അവസരം ലഭിച്ചു:നാടക രചനയും, അതിൽ ശബ്ദം നൽകലും .ഇത് വലിയ വഴിത്തിരിവായി.നിയമബിരുദം തേടി,കൊച്ചിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുതുടങ്ങിയപ്പോഴായിരുന്നു,കേരളത്തിലെ രണ്ടാമത്തെ  ആകാശവാണി നിലയത്തിലേക്ക് പ്രോഗ്രാം അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നത്."തിരുവനന്തപുരത്തുവെച്ചായിരുന്നു അഭിമുഖം.കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല.അന്നേ പണ്ഡിതനായി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ കെ.കുഞ്ചുണ്ണിരാജയെപ്പോലുള്ളവർ ഒപ്പമുണ്ടായിരുന്നു. റേഡിയോ ബന്ധം കാരണമായിരിക്കാം എന്നെ നിയമിച്ചത് ".

കോന്നിയൂർ ആർ.നരേന്ദ്രനാഥ്,ഇ.എം.ജെ.വെണ്ണിയൂർ,കെ.സത്യഭാമ എന്നിവരും നിയമിക്കപ്പെട്ടു.നിലയം തുടങ്ങി,രണ്ടു ദിവസം കഴിഞ്ഞ്,1950 മെയ് 17ന് , പി.പുരുഷോത്തമൻ നായർ ജോലിയിൽ പ്രവേശിച്ചു.കോഴിക്കോട് കടപ്പുറത്ത്,ഒരു ഫ്രഞ്ച് പാതിരിയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടം.നിലയം സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ടത്  പ്രക്ഷേപണരംഗത്തെ കുലപതിയായ ജി.പി.എസ് നായർ തന്നെ.പ്രാഥമികപ്രവർത്തനങ്ങൾ നടത്താനായി കെ.പത്മനാഭൻ നായരെ നേരത്തെ തന്നെ അയച്ചിരുന്നു.മദിരാശിയിലുണ്ടായിരുന്ന പ്രോഗ്രാം അസിസ്റ്റന്റ് കെ.എം.കെ.കുട്ടിയും നിയമിക്കപ്പെട്ടിരുന്നു.സ്ക്രിപ്റ്റ് റൈറ്റർമാരായി പി.ഭാസ്ക്കരൻ,ഉറൂബ്. പിന്നാലെ തിക്കോടിയനും. സർദാർ കെ.എം. പണിക്കരുടെ മകൻ കെ.മധുസൂദനപ്പണിക്കരായിരുന്നു  അസിസ്റ്റന്റ് സ്റ്റേഷൻ  ഡയറക്ടർ,കോഴിക്കോട്ടുകാരിയായ മീനാക്ഷി പ്രോഗ്രാം എക്സിക്യൂട്ടീവ്.ഡൽഹിയിൽ നിന്ന് സംഗീതജ്ഞൻ കെ.രാഘവനും എത്തിച്ചേർന്നു.

കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളുടെ ചുമതലയായിരുന്നു പുരുഷോത്തമൻ നായരെ ഏൽ‌പ്പിച്ചത്.ശനിയാഴ്ച വൈകീട്ട് 'ബാലലോകം',ഞായറാഴ്ച രാവിലെ 8.30ന് 'ബാലരംഗം' .പിന്നെ കവിതാപാരായണം, കഥ, സ്ത്രീകൾക്കായുള്ള 'മഹിളാലയം' പരിപാടികൾ.എല്ലാം തത്സമയമാണ്.ഇടയ്ക്കിടെ രൂപകങ്ങൾ,ചിത്രീകരണങ്ങൾ തുടങ്ങിയവയിലെല്ലാം നിലയാംഗങ്ങൾ പങ്കെടുക്കണം. നാടകപരിപാടികളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.അന്ന് പ്രക്ഷേപണത്തിൽ വലിയ പരീക്ഷണങ്ങൾ നടന്ന കാലമായിരുന്നു.പി.വി.കൃഷ്ണമൂർത്തി അസിസ്റ്റന്റ് സ്റ്റേഷൻ  ഡയറക്ടറായിരിക്കേ,നാടകപ്രക്ഷേപണത്തെ സ്റ്റുഡിയോയുടെ പുറത്തേക്ക് കൊണ്ടുപോയി.ടൌൺഹാൾ ഉൾപ്പെയുള്ള പൊതുവേദികളിൽ നാടകം അവതരിപ്പിച്ച്, അവ തത്സമയം പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.


മഹാകവി വൈലോപ്പള്ളിയെക്കൊണ്ടു ഒരു കാവ്യനാടകം എഴുതിച്ചുവാങ്ങി;ഋശ്യശൃംഗൻ.കാടിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായി,പുറത്ത് കോസ്മോപൊളിറ്റൺ ക്ലബ്ബ് ഹാളിൽ അതിനുള്ള പശ്ചാത്തലമൊരുക്കിയായിരുന്നു നാടകം ശബ്ദലേഖനം ചെയ്തത്.ഒരു കിലോവാട്ട് മാത്രം പ്രസരണശേഷിയേ അന്ന് കോഴിക്കോട് നിലയത്തിനുള്ളൂ.അത് ജില്ലയ്ക്കകത്ത് തന്നെ എല്ലായിടത്തും കിട്ടിയിരുന്നില്ല.തൃശൂർ മുതൽ കാസർകോട് വരെയുള്ളവർക്കുവേണ്ടിയായിരുന്നു നിലയം സ്ഥാപിച്ചത്.എറണാകുളത്ത് താമസിച്ചിരുന്ന വൈലോപ്പിള്ളിക്ക് നാടകം കേൾക്കാൻ കഴിയുമായിരുന്നില്ല.വടകരയിൽ നടന്ന സാഹിത്യപരിഷത്ത് സമ്മേളനം കഴിഞ്ഞ്,കോഴിക്കോട്ടെത്തിയ വൈലോപ്പിള്ളിയെ നിലയത്തിൽ  കൊണ്ടുപോയി,പുരുഷോത്തമൻ നായർ ആ നാടകം കേൾപ്പിച്ചു.“എനിക്ക് രോമാഞ്ചം വരുന്നു”,മഹാകവി പറഞ്ഞു.
എൻ.വി.കൃഷ്ണവാര്യരെക്കൊണ്ടും അക്കാലത്ത് ആകാശവാണിയിൽ ഒരു കാവ്യനാടകമെഴുതിച്ചു, പുരുഷോത്തമൻ നായർ. "ഈഡിപ്പസ്'' എന്ന ആ നാടകത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് അന്ന് വയലിനിസ്റ്റായിരുന്ന ബി.എ. ചിദംബരനാഥനായിരുന്നു. എൻ.വി അയൽക്കാരനായിരുന്നു.

“പ്രക്ഷേപണത്തിനു വലിയ ഗ്ലാമറുണ്ടായിരുന്ന കാലമായിരുന്നു,അത്.റേഡിയോ സെറ്റുകൾ തന്നെ വിരളം.അവയ്ക്ക് വലിയ വിലയായിരുന്നു.നഗരങ്ങളിലെ മിക്ക ഹോട്ടലുകളിലും റേഡിയോസെറ്റുകളുണ്ടായിരുന്നു.അവരത് എപ്പോഴും ഉച്ചത്തിൽ വയ്ക്കും.അത് കേൾക്കാൻ ആളുകൾ തടിച്ചുകൂടും.ചിലപ്പോഴൊക്കെ ഗതാഗതതടസമുണ്ടാകും”.

അക്കാലത്ത് ജനങ്ങളെ ഏറെ ആകർഷിച്ച ഒരു ശബ്ദമുണ്ടായിരുന്നു,ആകാശവാണിയിൽ.നാടൻപാട്ടുകലാകാരനും ഗായകനുമൊക്കെയായിരുന്ന സ്റ്റാഫ് ആർട്ടിസ്റ്റ് ബാലകൃഷ്ണമേനോനായിരുന്നു,അത്.’നീലക്കുയിലി‘ൽ ‘കായലരികത്ത്’എന്ന ഗാനരംഗത്ത് അഭിനയിച്ചത് ഇദ്ദേഹമായിരുന്നു.വൈകുന്നേരത്തെ ഗ്രാമീണപരിപാടിയിൽ ഇദ്ദേഹം മമ്മദ്ക്കയായി മിന്നി.”ഏറനാട്ടിലേയും വള്ളുവനാട്ടിലേയും മുസ്ളീങ്ങളുടെ തനതു ഭാഷാശൈലിയിൽ സംസാരിക്കുന്ന ഒരു കഥാപാത്രം.എല്ലാവരുടേയും നന്മ കാംക്ഷിക്കുന്ന ഒരു മനുഷ്യസ്നേഹിയായ വന്ദ്യവയോധികൻ”.ഉറൂബായിരുന്നു,ആ പരിപാടിയുടെ സ്ക്രിപ്റ്റ് എഴുതിയിരുന്നത്.“കായലരികത്ത്' പാട്ട് ബാലകൃഷ്ണമേനോൻ പാടിയിരുന്നെങ്കിൽ, ആ ഗാനത്തിന്റെ പ്രശസ്തി മറ്റൊരു തരത്തിലാകുമായിരുന്നു. ഒരു ടീമിൽ മറ്റുള്ളവർക്കൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനും , കൃത്യമായി റിഹേഴ്സലുക ളിൽ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല " .

കമ്മ്യൂണിറ്റ് ഭൂതകാലം കാരണം പി.ഭാസ്കരന്റെ കരാർ പുതുക്കി നൽകാതിരുന്നത്  വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.”കോൺട്രാക്റ്റ് നിയമനമായിരുന്നുവെങ്കിലും,പോലീസ് വെരിഫിക്കേഷനുണ്ടായിരുന്നു.അദ്ദേഹത്തിന്റെ കാര്യത്തിൽ സർവ്വീസിലെത്തിയ ശേഷമായിരുന്നു അന്വേഷണം നടത്തിയത്.പ്രതികൂലമായ റിപ്പോർട്ടായിരുന്നു അവർ നൽകിയത്.ജോലി നിലനിർത്താനായി,അന്ന് ലോക്സഭാംഗമായിരുന്ന സ്വാതന്ത്ര്യസമരസേനാനി അമ്മു സ്വാമിനാഥൻ മുഖേന ശ്രമിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല”.(കമ്മ്യൂണിറ്റ് പശ്ചാത്തലമുള്ളവരായിരുന്നു അന്ന് നിയമിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും എന്ന വൈരുദ്ധ്യവുമുണ്ട്).

എല്ലാവരുമായി ഊഷ്മളമായ ബന്ധമുണ്ടായിരുന്നു.തിക്കോടിയൻ ഉറ്റമിത്രമായിരുന്നു.''ആരുടേയും കുറ്റങ്ങളേയും കുറവുകളേയും പറ്റി ഒരു വാക്കുപോലും പറയില്ല.അദ്ദേഹത്തെപ്പോലെ നർമബോധവും ഭാവനാസമ്പത്തുമുള്ള ഒരാൾ സ്ഥിരോത്സാഹികൂടിയായിരുന്നുവെങ്കിൽ,എന്തെന്ത് ഉയരങ്ങളിൽ എത്തിച്ചേരുമയിരുന്നു!“

അവധൂതനായി എത്തുന്ന മഹാകവി.പി.കുഞ്ഞിരാമൻ നായരുമായും അടുത്ത ബന്ധമുണ്ടായി, പുരുഷോത്തമൻ നായർക്ക്. ’കവിയുടെ കാൽ‌പ്പാടുകൾ”എന്ന ആത്മകഥയിൽ മഹാകവി അത് പരാമർശിച്ചിട്ടുണ്ട്.കുത്തഴിഞ്ഞ ജീവിതം നയിച്ച അദ്ദേഹത്തിന്റെ കൈപ്പടയും കുത്തിവരച്ചപോലെയായിരുന്നു.ആകാശവാണിയിൽ അന്ന് സ്വന്തം കവിത അവതരിപ്പിക്കേണ്ടത് 15 മിനിറ്റ് നേരത്തേയ്ക്കാണ്.അതും തൽസമയ പ്രക്ഷേപണം.അവിടെ വന്നിരുന്നു കുത്തിക്കുറിക്കും.''സമയം തികയ്ക്കാൻ ഒരു ഖണ്ഡകാവ്യം തന്നെ വേണ്ടിവരുമെല്ലോ എന്ന് പരിതപിയ്ക്കും.ആകാശവാണിയിൽ വായിച്ച കവിതയുമായി നേരെ എൻ.വി.കൃഷ്ണവാര്യരെ കാണാൻ പോകും.അത് മാതൃഭൂമി അഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരുന്നത് വായിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്-ദേവന്മാരുടെ ഭാഷയാണ് കവിത എന്നു പറയുന്നത് എത്ര പരമാർത്ഥം”.

ആഴ്ച്ചപ്പതിപ്പിൽ ബാലപംക്തിയുടെ ചുമതല എൻ.വി ഏൽ‌പ്പിച്ചതോടെ 1951 മുതൽ നാലു വർഷത്തോളം പുരുഷോത്തമൻ നായർ ‘കുട്ടേട്ടനാ‘യി.പിൽക്കാലത്ത് കുട്ടേട്ടന്റെ പര്യായമായി മാറിയ കുഞ്ഞുണ്ണിയുടെ ആദ്യ രചന ബാലപംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു. പ്രമുഖ പത്രപ്രവർത്തകനായ ടി.വി.ആർ. ഷേണായിയുടെ ആദ്യ രചനയായ ഒരു കവിതയും ഈ പംക്തിയിൽ വന്നത് ഓർക്കുന്നുണ്ട്. ബാലപംക്തിയിലെഴുതിയ കുറിപ്പുകൾ സമാഹരിച്ച് രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്-“കുട്ടികളേ,ഇതിലേ,ഇതിലേ”,“വളരൂ വലിയവരാകൂ”.
എൻ.വി.യായിരുന്നു ആദ്യ പുസ്തകത്തിന്റെ സംശോധന നടത്തിയത്. ആ പുസ്തകം എം.ആർ.ബി വാങ്ങിക്കൊണ്ടുപോയി കറന്റ് ബുക്സിൽ ഏല്പിക്കുകയായിരുന്നു. അദ്ദേഹവുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു.

അൻപതുകളുടെ അവസാനം പി. പുരുഷോത്തമൻ നായരുടെ ഒട്ടേറെ ചെറുകഥകൾ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവ ഇതുവരെയും സമാഹരിക്കപ്പെട്ടിട്ടില്ല.പിന്നീട്,കുട്ടികൾക്കായി “പക്ഷിക്കഥകൾ”,“സോളമൻ കഥകൾ”എന്നീ കൃതികല ളും എഴുതി.”വാസുനമ്പൂതിരിയും കേശുനായരും”എന്ന ഹാസ്യരസപ്രധാനമായ കൃതിയും എഴുതിയിട്ടുണ്ട്.

മഹാകവി വള്ളത്തോളിനെ ഒരു പ്രഭാഷണത്തിന് കൊണ്ടുവന്ന രസകരമായ കഥ ഇന്നും ഓർക്കുന്നുണ്ട്,പുരുഷോത്തമൻ നായർ.1955ലാണത്.ഇന്ത്യയിൽ ആദ്യമായി ‘ഋഗ്വേദം‘പ്രദേശികഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത് മലയാളത്തിലായിരുന്നു.അതെക്കുറിച്ച് ഒരു പ്രഭാഷണത്തിനായി മഹാകവിയെ കൊണ്ടുവരാനുള്ള ചുമതല അദ്ദേഹത്തെയായിരുന്നു ഏൽ‌പ്പിച്ചത്.അന്ന് മദിരാശി നിലയത്തിന്റെ ഡയറക്ടറും മലയാളിയായിരുന്നു;ഡോ.വി.കെ.നാരായണ മേനോൻ.ആ പരിപാടി അവിടെ റിലേചെയ്യുകയും വേണം.
ചെറുതുരുത്തിയിൽ രാവിലെ 7 മണിയ്ക്കെത്തി. വലിയ ചിട്ടവട്ടങ്ങളുള്ളയാളാണ് വള്ളത്തോൾ. വെളുപ്പിനുണർന്ന്,മുകളിലത്തെ നിലയിലിരുന്ന് പരിഭാഷ നടത്തുകയാണ് മഹാകവി.എട്ടരയ്ക്ക് ഇറങ്ങിവരുമ്പോൾ കാണാമെന്ന് മകൻ അറിയിച്ചു. വിനയത്തോടെ കാര്യം പറഞ്ഞു. തനിക്ക് ഒട്ടും സമയം നഷ്ടപ്പെടുത്താനില്ലന്നായിരുന്നു മറുപടി.ഉച്ചയ്ക്കും രാത്രിയും ഉണ്ണാൻ വന്നപ്പോൾ വീണ്ടും സംസാരിച്ചു.അദ്ദേഹം ഉത്തരം ആവർത്തിച്ചു.അടുത്ത ദിവസം രാവിലെ വീണ്ടും സംസാരിക്കാമെന്നു പറഞ്ഞതനുസരിച്ച്,പുരുഷോത്തമൻ നായർ അവിടെ തങ്ങി.പ്രഭാതഭക്ഷണത്തിന് വന്നപ്പോൾ,മഹാകവി പറഞ്ഞു;“ഞാൻ വരാം.നിങ്ങളുടെ വണ്ടി കൊണ്ടുവരണം.കാലത്ത് ആറുമണിയ്ക്ക് പുറപ്പെട്ട്,റെക്കാർഡിങ്ങ് കഴിഞ്ഞ്,ഉച്ച്യ്ക്ക് ഇവിടെ തിരിച്ചെത്തണം.എന്റെ അര ദിവസമേ പോകൂ....എനിക്കേയ്,ഒരു നൂറു രൂപയും തരണം”.

-മഹാകവി വരാമെന്നേറ്റതറിഞ്ഞ് സ്റ്റേഷൻ ഡയറക്ടർ പി.വി.കൃഷ്ണമൂർത്തി തുള്ളിച്ചാടി.മദിരാശിലിലേക്ക് പരിപാടി റിലേ ചെയ്യാനുള്ള ടെലഫോൺ ലൈനും ബുക്ക് ചെയ്തു."തലേന്നു രാത്രി തന്നെ കോഴിക്കോട് നിന്ന് ചുവന്ന ഡേസോർട്ട വാനുമായി ഞാൻ പുറപ്പെട്ട്,അഞ്ചേമുക്കാലിനു തന്നെ അവിടെയെത്തി.മഹാകവിയുടെ മുറിയിൽ ചെറിയ ഒരു വിളക്കു കത്തുന്നതല്ലാതെ ഒരനക്കവുമില്ല.സമയം പൊയ്ക്കൊണ്ടിരുന്നു...ഒൻപതു മണിയായപ്പോൾ മഹാകവി ഇറങ്ങി വന്നു:ഒപ്പം ഭാര്യയും മകനും രണ്ടു പേരക്കുട്ടികളുമുണ്ടായിരുന്നു. പത്തു മണിക്ക് കോഴിക്കോട്ടുള്ള മരുമകന്റെ വീട്ടിലെത്തി, ഊണു കഴിക്കുമെന്ന് അറിയിച്ചിരുന്നു. അവിടെ എത്തിയപ്പോഴേക്കും വൈകി. കാത്തിരുന്ന് കാണാഞ്ഞ് , അവർ എങ്ങോട്ടോ പോവുകയും ചെയ്തു. അപ്പോൾ
മകൻ പറഞ്ഞു; "അച്ഛനെന്തായാലും പന്ത്രണ്ടരയ്ക്കുണ്ണണം.അത് ചിട്ടയാണ്”.

പുരുഷോത്തമൻ നായർ അന്ന് മലബാർ ക്രിസ്ത്യൻ കോളേജിനടുത്തായിരുന്നു താമസിച്ചിരുന്നത്.അവിടെ ഒരു അരി വെയ്പ്പുകാരനുണ്ടായിരുന്നു. മഹാകവിയേയും കുടുംബത്തേയും നേരെ അങ്ങോട്ട് കൊണ്ടുപോയി. തൊട്ടടുത്ത് താമസിക്കുന്ന എൻ.വി.കൃഷ്ണവാര്യരെയും വിവരമറിയിച്ചു."കുറച്ചു സമയത്തിനകം കോഴിക്കോട്ടെ വല്യ സാഹിത്യകാരന്മാരെല്ലാം വീട്ടിലെത്തി.ഊണ് കഴിഞ്ഞപ്പോൾ മകൻ പറഞ്ഞു;അച്ഛനിത്തിരിനേരം കിടക്കണം. കുറേക്കഴിഞ്ഞ് ഉണർന്ന് ,പൂമുഖത്ത് വന്നിരുന്നു. എല്ലാവരും മഹാകവിക്കു ചുറ്റും കൂടി. അതൊരു സാഹിത്യസദസായിരുന്നു".

എല്ലാം കഴിഞ്ഞ്,രാത്രി ഏഴര മണിയ്ക്കായിരുന്നു ആകാശവാണിയിലേക്ക് പുറപ്പെട്ടത്.പ്രഭാഷണം എഴുതിയിട്ടില്ല.മകൻ ഗോവിന്ദക്കുറുപ്പിനു പറഞ്ഞുകൊടുത്ത് എഴുതിച്ചു.അത് തയ്യാറാക്കി വായിച്ച്, ഡിസ്കിൽ റെക്കാർഡ് ചെയ്തുതീർന്നപ്പോൾ രാത്രി പന്ത്രണ്ടര!മഹാകവിയേയും കൊണ്ട് അപ്പോൾ തന്നെ, അതേ വാനിൽ,വീണ്ടും ചെറുതുരുത്തിയിലേക്ക് ..

പ്രക്ഷേപണം ആരംഭിയ്ക്കുമ്പോൾ തന്നെ,രാവിലെ ആറു മണിയ്ക്കുള്ള ഷിഫ്ടിൽ ചിലപ്പോൾ ജോലിചെയ്യണമായിയിരുന്നു,പ്രോഗ്രാം അസിസ്റ്റന്റുമാർക്ക്.അന്ന് മൂന്ന് സ്റ്റുഡിയോകളാണ് ഉണ്ടായിരുന്നത്.അതിലൊന്നിൽ എന്നും ഒരു തമ്പുരുവുമായി ഒരാളിരുന്ന് പ്രാക്ടീസ് ചെയ്യുന്നുണ്ടാകും.വെളുത്ത ജൂബയും തൂവെള്ള മൽമൽ മുണ്ടുമാണ് വേഷം.സൈക്കിളിലാണ് വരവ്.അത് കെ.രാഘവനായിരുന്നു.തിരുച്ചി വെങ്കിടാചലം,വയലിനിസ്റ്റ് ബി.എ.ചിദംബരനാഥ്,ക്ലാർനെറ്റ് വിദഗ്ദ്ധൻ എ.കെ.സി നടരാജൻ തുടങ്ങിയവരും അന്ന് നിലയത്തിലുണ്ടായിരുന്നു.

 "ആർട്ടിസ്റ്റുകൾക്ക് ശമ്പളം ഒരുപോലെയായിരുന്നില്ല.നടരാജൻ ശമ്പളം 120 ൽ നിന്ന് 180 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. അത് അനുവദിക്കാത്തതിനാൽ, അദ്ദേഹം ഡൽഹിക്ക് സ്ഥലം മാറ്റം വാങ്ങിപ്പോവുകയായിരുന്നു”

ഇൻഡോർ നിലയം ആരംഭിച്ചപ്പോൾ 1955-ൽ പുരുഷോത്തമൻ നായരെ അവിടേക്കയച്ചു.സംഗീതത്തിനു വലിയ പ്രാധാന്യമുള്ള ആ നിലയത്തിൽ ആദ്യം ഗ്രാമീണ പരിപാടികളിലും, തുടർന്ന് സംഗീതവിഭാഗത്തിലുമായിരുന്നു , അദ്ദേഹത്തെ നിയമിച്ചത്.ഹിന്ദുസ്ഥാനി സംഗീതത്തെ അടുത്തറിയാനും മഹാരഥന്മാരുമായി പരിചയപ്പെടാനും അവിടെ ജോലിചെയ്ത രണ്ടുവർഷം ഉപകരിച്ചു.അംജദ് അലിഖാന്റെ അച്ഛൻ ഉസ്താദ് ഹാഫിസ് അലിഖാൻ,ബിസ്മില്ലാഖാൻ തുടങ്ങിയവരുടെ പരിപാടികൾ അദ്ദേഹം ശബ്ദലേഖനം ചെയ്തു.

1957ൽ തിരുവനന്തപുരം നിലയത്തിൽ എത്തിയ പുരുഷോത്തമൻ നായർക്ക് നാടകം,ബാലലോകം തുടങ്ങിയ പരിപാടികളുടെ ചുമതലയാണ് ആദ്യം ലഭിച്ചത്. പിന്നിട് റേഡിയോ ഗ്രാമരംഗത്തിന്റെ ചുമതലയും കിട്ടി.നാടക വിഭാഗം പ്രോഡ്യൂസറായിരുന്ന പി.കേശവദേവിന്റെ പുറത്താക്കലിനും,കെ.പത്മനാഭൻ നായരുടെ കോഴിക്കോട്ടേയ്ക്കുള്ള സ്ഥലം മാറ്റത്തിനും പിന്നാലെയായിരുന്നു,അത്.അന്ന് മഹാകവി ജി;ശങ്കരക്കുറുപ്പ്  സാഹിത്യ,പ്രഭാഷണപരിപാടികളുടെ പ്രൊഡ്യൂസറായി അവിടെയുണ്ട്.

നാടകരംഗത്തെ മഹാരഥന്മാരുമായി ഒന്നിച്ചുപ്രവർത്തിക്കാൻ കഴിഞ്ഞ കാലം.ജഗതി എൻ.കെ.അചാരി എഴുതി,അദ്ദേഹവും പി.കെ.വീരരാഘവൻ നായരും ചേർന്ന് ഗ്രാമീണപരിപാടിയിൽ അവതരിപ്പിച്ചിരുന്ന ‘ഗദ്യവും പദ്യവും’ എന്ന ഹാസ്യരൂപകം കേൾക്കാൻ ജനങ്ങൾ റേഡിയോയ്ക്കു മുന്നിൽ കാതോർത്തിരുന്നു.ഗദ്യം ഗോപാലപിള്ളയും പദ്യം പരമേശ്വരൻ പിള്ളയുമായിരുന്നു കഥാപാത്രങ്ങൾ.

ഗ്രാമീണ പ്രക്ഷേപണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട റേഡിയോ ഗ്രാമരംഗം പരിപാടികൾ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയായിരുന്നു 1959 ൽ തുടങ്ങിയത്. ആകാശവാണിയിൽ കാഷ്വൽ വാർത്താവതാരകനായി പ്രവർത്തിച്ചിരുന്ന കഥാകൃത്ത് ജി. വിവേകാനന്ദൻ അന്ന് സംസ്ഥാന സർക്കാർ സർവീസിലായിരുന്നു. അദ്ദേഹമായിരുന്നു ആ പരിപാടിയുടെ ചീഫ് ഓർഗനൈസർ . പിന്നീട് പി.ആർ. വാര്യരെ ഗ്രാമീണ പരിപാടികളിലും, പുരുഷോത്തമൻ നായരെ  ഈ വിഭാഗത്തിന്റെ പ്ലാനിങ്ങ് ആന്റ് പബ്ലിസിറ്റിയിലും അസിസ്റ്റന്റ് പ്രൊഡ്യൂസർമാരായി നിയമിച്ചു.   ആദ്യം ചൊവ്വാഴ്ചകളിലായിരുന്നു, പ്രക്ഷേപണം. പിന്നെ അത് ആഴ്ചയിൽ രണ്ടാക്കി. ജനങ്ങളുമായും ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർമാരുമായും നിരന്തരം ബന്ധപ്പെട്ട് ,  വികസന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ തട്ടിലെത്തിക്കുന്നതിനുള്ള പരിപാടിയായിരുന്നു,അത്.
(പി.ആർ. വാര്യരെ പിന്നീട് പിരിച്ചുവിട്ടു. അത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന ആരോപണം വലിയ കോളിളക്കങ്ങളുണ്ടാക്കി ) .

1963ൽ വിദൂരസ്ഥമായ ആന്തമാൻ-നിക്കോബാർ ദ്വീപസമൂഹങ്ങളിലെ പോർട്ട്ബ്ലയറിൽ ആകാശവാണി നിലയം ആരംഭിച്ചപ്പോൾ പി.പുരുഷോത്തമൻ നായരെ അവിടേക്കയച്ചു. "ജോലി രാജിവെയ്ക്കാനായിരുന്നു വീട്ടുകാരുടേയും സുഹൃത്തുക്കളൂടേയും ഉപദേശം”.കാരണം,അത്രയ്ക്ക് ദുർഘടം പിടിച്ചതായിരുന്നു അവിടേയ്ക്കുള്ള യാത്ര. മദിരാശിയിൽ നിന്നോ കൽക്കത്തയിൽ നിന്നോ കപ്പലിൽ നാലുദിവസം മുതൽ ഒരാഴ്ച്ചവരെ നീണ്ടു നിൽക്കുന്ന യാത്ര കഠിനമായിരുന്നു.എം.വി ആന്തമാൻ,എം.വി.നിക്കോബാർ എന്നീ കപ്പലുകളായിരുന്നു മദിരാശിയിൽ നിന്ന് ഉണ്ടായിരുന്നത്.കൽക്കത്തയിൽ നിന്നായിരുന്നു നിത്യോപയോഗ സാധനങ്ങൾ അയച്ചിരുന്നത്. ചരക്കുകളും യാത്രികരും ഒരേ കപ്പലിൽ .യാത്ര ചെയ്യുന്നവരെല്ലാം കോളറയ്ക്കും വസൂരിയ്ക്കുമുള്ള പ്രതിരോധകുത്തിവെയ്പ്പെടുക്കണം. മോശപ്പെട്ട കാലാവസ്ഥയും യന്ത്രത്തകരാറും  കാരണം ചിലപ്പോൾ  പോർട്ട്ബ്ലയറിലെത്താൻ ദിവസങ്ങൾ വൈകും. ഒരിക്കൽ,കൽക്കത്തയിൽ നിന്ന് പുറപ്പെട്ട കപ്പലിന്റെ എഞ്ചിൻ നടുക്കടലിൽ വച്ച് നിലച്ചു.അവസാനം,ടഗ് എത്തിച്ച് നാലാം ദിവസം തിരികെ തുറമുഖത്തേക്ക് കൊണ്ടുവന്നു.

 1963 ജൂണിലായിരുന്നു പോർട്ട്ബ്ലയർ നിലയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.ഏപ്രിലിൽ തന്നെ അവിടെയെത്തി.ഒൻപതു വർഷം അവിടെ ജോലിചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു.മലബാർ കലാപാനന്തരം നാടുകടത്തപ്പെട്ടവരുടേയും ജോലിഅന്വേഷിച്ചെത്തിയവരുടേയും പിൻ തലമുറക്കാരായി ധാരളം മലയാളികളുള്ള ദ്വീപിൽ ബംഗാളികളും തെലുങ്കരും തമിഴരും ഉത്തരേന്ത്യക്കാരുമുണ്ടായിരുന്നു.വിവിധ ഭാഷകളും സംസ്കാരങ്ങളും.അനേകം ഭാഷകളിലും ഭാഷാഭേദങ്ങളിലും പ്രതിദിന പരിപാടികൾ.

മുഖ്യമായും മലയാളം,തെലുങ്ക്,തമിഴ് പരിപാടികളുടെ ചുമതലയായിരുന്നു അദ്ദേഹത്തിനു നൽകിയത്.കോന്നിയൂർ ആർ.നരേന്ദ്രനാഥിനേയും ഇടക്കാലത്ത് അവിടെ നിയമിച്ചു.

1972-ൽ അസിസ്റ്റന്റ് ഡയറക്ടറായി പനാജിയിലും,ഇൻസ്റ്റ്രക്ടറായി ഡൽഹിയിലെ സ്റ്റാഫ് ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലും,ഡയറക്ടറായി തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലും പ്രവർത്തിച്ച ശേഷം,1977ൽ അദ്ദേഹം പോർട്ട് ബ്ലയർ നിലയത്തിൽ തിരിച്ചെത്തി.1983 ജൂണിൽ സെലക്ഷൻ ഗ്രേഡ് സ്റ്റേഷൻ ഡയറക്ടറായാണു അദ്ദേഹം വിരമിയ്ക്കുന്നത്.

മലയാളത്തിൽ റേഡിയോനാടകത്തിന് ആദ്യമായി  ആകാശവാണി ദേശീയപുരസ്കാരം ലഭിയ്ക്കുന്നത് അദ്ദേഹം സ്റ്റേഷൻ ഡയറക്ടറായിരുന്ന കാലത്തായിരുന്നു.ജി.ശങ്കരപ്പിള്ളയുടെ ‘‘അക്കരെ‘’എന്ന ആ നാടകം സംവിധാനം ചെയ്തത് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന എൻ.ആർ.സി നായരും അനൌണറായിരുന്ന മധു മഞ്ജുളാലയവും ചേർന്നായിരുന്നു.നാട്ടിൽ നിന്ന് മുടിയാട്ടുപാട്ട് അടക്കമുള്ള നാടൻപാട്ടുകൾ ശബ്ദലേഖനം ചെയ്തത് വരുത്തി.

”പുതിയ നാടകപരീക്ഷണങ്ങൾ ആകാശവാണിയിൽ ഇല്ലാതിരുന്ന എൺപതുകളിൽ,ശബ്ദസാദ്ധ്യതകൾകൊണ്ടു മികച്ചു നിന്ന നാടകമായിരുന്നു,അത്”,ഡോ.എം.രാജീവ് കുമാർ വിലയിരുത്തുന്നു.ആർട്ടിസ്റ്റുകളോ അനുയോജ്യമായ പശ്ചാത്തലാംഗീതമോ ലഭ്യമല്ലാതിരുന്ന ദ്വീപിൽ നിന്ന് അക്കാലത്ത് ഡോക്യുമെണ്ടറികൾക്കുൾപ്പെടെ ധാരാളം ദേശീയപുരസ്താരങ്ങൾ നിലയത്തിനു ലഭിച്ചിട്ടുണ്ട്.

ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട സ്വാതന്ത്യസമരസേനാനികളിൽ അവശേഷിച്ചവരെ കണ്ടെത്തി,അവരുടെ ഓർമ്മകൾ ശബ്ദലേഖനം ചെയ്യ്തു സൂക്ഷിച്ചത് പുരുഷോത്തമൻ നായരായിരുന്നുവെന്ന്,പിൽക്കാലത്ത് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ഡോ.വിജയരാഘവൻ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രക്ഷേപണ ഭാഷയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. റെവവിധ്യപൂർണ്ണമായ 
ശബ്ദങ്ങളുടെ ഒരു ശേഖരവും അദ്ദേഹം സൂക്ഷിച്ചു.

ആന്തമാനിലെ പൊതുജീവിതത്തിൽ സജീവസാന്നിദ്ധ്യമായിരുന്ന പി.പി.നായർ സർവ്വീസിൽ നിന്ന് വിരമിച്ചശേഷവും അവിടെ താമസിച്ചു.ഭാര്യ പി.എൽ തങ്കമണി അവിടെ സർക്കാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ദീർഘകാലം ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. 
ദ്വീപ് ജീവിതത്തേയും സംസ്ക്കാരത്തേയും കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം അതെക്കുറിച്ച് മലയാളം,ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ടു.

മലയാളം റേഡിയോപ്രക്ഷേപണത്തിന്റെ വികാസപരിണാമങ്ങളിൽ ചരിത്രപരമായ പങ്കുവഹിച്ച വരിഷ്ഠപ്രക്ഷേപകനാണ് പി. പുരുഷോത്തമൻ നായർ.
***********
Photo 2
തിക്കോടിയൻ, പി. പുരുഷോത്തമൻ നായർ, ഉറൂബ്.

Wednesday 7 October 2020

പെരുന്ന തോമസ് കഥകൾ (സമാഹരണം ഡി.പ്രദീപ് കുമാർ )

പെരുന്നതോമസ് കഥകൾ ( സമാഹരണം: ഡി.പ്രദീപ് കുമാർ, അവതാരിക: പ്രൊ.എം.തോമസ് മാത്യു). പേജ് 718, വില 650 രൂപ.ഉൺമ പബ്ലിക്കേഷൻസ്, നൂറനാട് ഫോൺ:93 49 490317   
Whatsapp:9496881449. 

 മലയാള കഥാസാഹിത്യത്തിലെ വലിയ ഒരു വീണ്ടെടുപ്പാണ് ഈ കഥാസമാഹാരം.1950കളിൽ വൈക്കം മുഹമ്മദ് ബഷീർ കഥാസാഹിത്യത്തിൽ തന്റെ പിൻഗാമിയെന്ന് പ്രഖ്യാപിച്ച ഈ കഥാകാരന്റെ രചനകൾ കണ്ടെത്തി, അവസാന കൃതിക്ക് ശേഷം, അരനൂറ്റാണ്ടോളം കഴിഞ്ഞാണ് സമാഹരിക്കപ്പെട്ടത്.

എറണാകുളത്ത്, പ്രസ് ക്ലബ്ബ് റോഡിലെ സി.ഐ.സി.സി ബുക്ക് ഹൗസിൽ പുസ്തകം കിട്ടും.

Tuesday 6 October 2020

എം.എസ്.ബാബുരാജ് : അനശ്വരമീ ജീവിതഗാനം


                                                                                            എൺപത്തിെയെട്ട് വർഷം മുന്‍പാണ്. കോഴിക്കോട് നഗരത്തിലെ പഴയ പോലീസ് ലൈനിനടുത്ത റോഡില്‍ ഒരാള്‍ക്കൂട്ടം.

മലബാര്‍ റിസര്‍വ്വ് പോലീസിലെ കോണ്‍സ്റ്റബിളായ കുഞ്ഞുമുഹമ്മദ് ഒരു കൗതുകത്തിന് അവിടേയ്ക്ക് ചെന്നു.

ഒരു തെരുവു ഗായകന്‍ പാടുകയാണ്. പത്ത്-പതിനഞ്ച് വയസ്സുള്ള പയ്യനാണ്. കള്ളി ബനിയനിട്ട ഒരവശനായ ഗായകന്‍ തന്റെ വയറില്‍ കൊട്ടി താളം പിടിച്ച് ഉച്ചത്തില്‍ പാടുകയാണ്. ശ്രുതിമധുരമാണ് ആ ഗാനങ്ങള്‍. ഹിന്ദുസ്ഥാനിയും, മാപ്പിളപ്പാട്ടുകളും, രബീന്ദ്രസംഗീതവുമൊക്കെയുണ്ട്. സംഗീതതല്പരനായ ആ പോലീസുകാരന്‍ ആ പാട്ടുകളില്‍ ആകൃഷ്ടനായി അവിടെ തന്നെ നിന്നു. പാടിത്തളര്‍ന്നപ്പോള്‍ അവന്‍ ഓരോരുത്തരുടെ മുന്നിലും കൈനീട്ടി. 

നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് ഓരോരുത്തരായി പിരിഞ്ഞുപോയപ്പോള്‍ കുഞ്ഞു മുഹമ്മദ് അവന്റെ അടുത്തെത്തി സൗമ്യനായി തിരക്കി, “എന്താ നിന്റെ പേര്?”
“സാബിര്‍ ബാബു” അവന്‍ പറഞ്ഞു. അയാള്‍ അവന്റെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ബാപ്പയും ഉമ്മയും മരിച്ചു പോയി. കുറച്ചു കാലമായി പാട്ടുപാടി തെരുവുകളില്‍ അലയുകയാണ്.

ജാന്‍ മുഹമ്മദ് സാഹിബ് എന്ന അക്കാലത്തെ പ്രശസ്തനായ ഖവാലി ഗായകനായിരുന്നു അച്ഛന്‍. അന്നൊക്കെ മലബാറിലെ ധനാഢ്യരായ മുസ്ലീങ്ങളുടെ വീടുകളിലെ നിക്കാഹിന് ഖവാലി സംഘങ്ങള്‍ മാറ്റുരയ്ക്കുന്ന പതിവുണ്ടായിരുന്നു. പുതിയാപ്ലയോടൊപ്പം വധൂഗൃഹങ്ങളിലേയ്ക്ക് ഗായകസംഘം പോകും. അവിടെയള്ള ഖവാലി ഗായകരുമായി മത്സരിച്ച് പാടി രാവ് വെളുപ്പിക്കും. അതിനായി കല്‍ക്കത്തയില്‍ നിന്നും വരുത്തിയതായിരുന്നു ജാന്‍ മുഹമ്മദിനെ. അദ്ദേഹം കോഴിക്കോട്ടു നിന്ന് വാഴക്കാടുകാരി ഫാത്തിമയെ വിവാഹം കഴിച്ചതില്‍ പിറന്നതാണ് സാബിര്‍ സാബു. 

ആറു വയസ്സായപ്പോഴേക്കും ഉമ്മ മരിച്ചു. ഉപ്പ തലശ്ശേരിയില്‍ നിന്നു പിന്നെയും കെട്ടി. അവന്റെ അനാഥ ബാല്ല്യം കെട്ടു പൊട്ടിയ പട്ടം പോലയായിതീരാന്‍ അധിക കാലം വേണ്ടി വന്നില്ല. ഉപ്പ കല്‍ക്കത്തയ്ക്ക് മടങ്ങിപ്പോയി. അങ്ങനെ, അക്ഷരാര്‍ത്ഥത്തില്‍ തെരുവിലായി അവന്റെ ജീവിതം. വയറ്റത്തടിച്ച് പാട്ടുപാടാന്‍ തുടങ്ങിയത് അങ്ങനെയാണ്. ഇടയ്‌ക്കെപ്പോഴോ ഉപ്പയെ അന്വേഷിച്ച് കല്‍ക്കത്തയ്ക്ക് കള്ളവണ്ടി കയറി. പക്ഷെ ഉപ്പയെ കണ്ടെത്താനാകാതെ ചൗരംഗിയിലും, ഹൗറയിലും നിത്യവൃത്തിക്കായി വയറ്റത്തടിച്ച് പാടി നടക്കേണ്ടി വന്നു. സൈഗാളിന്റെയും ആത്മയുടെയും പ്രശസ്ത ഗാനങ്ങള്‍ പാടി തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ ശേഷമായിരുന്നു കോഴിക്കോട്ടെത്തിയത്.

ഈ തെരുവു ബാലന്റെ കരളലിയിക്കുന്ന ജീവിത കഥ ആ പോലീസുകാരനെ പിടിച്ചുലച്ചു. അയാള്‍ അവനെ കൈപിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നീയിനി എങ്ങും പോകേണ്ട. എന്റെ ഒപ്പം പോര്.
രണ്ട് അനിയന്മാരും അനിയത്തിമാരും അവിടെ കൂട്ടിനുണ്ടായിരുന്നു. കുഞ്ഞുമുഹമ്മദ് അവന് പുതുവസ്ത്രങ്ങളും ഭക്ഷണവും നല്‍കി. വൈകിട്ട് തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി സാബിര്‍ ബാബുവിനെക്കൊണ്ട് ഗാനമേള നടത്തിച്ചു. പിന്നെ, കോഴിക്കോട്ടെ സംഗീത സദസുകളിലൂടെ നാടകരംഗത്തേയ്ക്ക്. പിന്നെ സിനിമയിലൂടെ മലയാളിയുടെ മനസ്സിലേക്ക്  സാബിര്‍ ബാബു നടന്നടുത്തു, നമ്മുടെ പ്രിയപ്പെട്ട ബാബുരാജായി.

ഹിന്ദുസ്ഥാനി സംഗീതത്തെ മലയാളിയുടെ മനസ്സിലേക്ക് ആവാഹിച്ച നൂറുകണക്കിന് അനശ്വര ഗാനങ്ങള്‍ക്ക് ഈണം നല്‍കി, ബാബുരാജ്. ആദ്യമായി അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചത് പി.ഭാസ്‌കരന്‍ എഴുതിയ രാമു കാര്യാട്ടിന്റെ “മിന്നാമിനുങ്ങി”ലെ ഗാനങ്ങള്‍ക്കായിരുന്നു.

ജീവിതത്തില്‍ ഒന്നിനും കണക്കുവെയ്ക്കാതെ ആഘോഷപൂര്‍വ്വം മുന്നോട്ടുപോയ ബാബുരാജിന്റെ അവസാന നാളുകള്‍ അദ്ദേഹത്തെ അടുത്തറിയുന്നവരെ ഏറെ നൊമ്പരപ്പെടുത്തി. പക്ഷാഘാതം വരുകയും സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ കൂടെ നിന്നവരൊക്കെ ബാബുരാജിനെ കൈയ്യൊഴിഞ്ഞു.
മദിരാശിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടന്നാണ് അന്‍പത്തിയേഴാം വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നത്.

മരണമടുത്തപ്പോള്‍ വാര്‍ഡില്‍ ഒപ്പമുണ്ടായിരുന്ന ഒരു സ്‌നേഹിതനോട് പി.ഭാസ്‌കരന്‍ എഴുതിയ “അന്വേഷിച്ചു കണ്ടെത്തിയില്ല” എന്ന ചിത്രത്തിലെ “താമരക്കുമ്പിള്ളല്ലോ മമ ഹൃദയം” എന്ന ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പം പാടാന്‍ അദ്ദേഹം ശ്രമിച്ചു. ‘താതാ നിന്‍ കല്പനയാല്‍’ എന്ന വരി ദുര്‍ബ്ബല ശബ്ദത്തില്‍ പാടിക്കൊണ്ടിരിക്കേ ആ ശബ്ദം എന്നെന്നേയ്ക്കുമായി നിലച്ചു. 1978 ഒക്‌ടോബര്‍ 7 ന് ബാബുരാജ് ഈ ലോകം വിട്ടുപോയി.

 തന്റെ പ്രിയ സുഹൃത്തിനുള്ള ആദരാഞ്ജലിയായി ഭാസ്‌കരന്‍ മാസ്റ്റര്‍ “ബാബുരാജ്” എന്ന കവിത എഴുതിയിട്ടുണ്ട്.

 വിരഹത്തിന്റെ ഈ 43ആം വർഷത്തിലും പ്രിയപ്പെട്ടവർക്ക്  ആ സ്മരണകൾ കടലിരമ്പമാകുന്നു.ബാബുക്കയുടെ ഗാനങ്ങൾ അനശ്വരമാണു;അപൂർണ്ണമായ ആ ജീവിതം നൽകുന്ന അനുഭവപാഠങ്ങളും അങ്ങനെ തന്നെ.

Sunday 4 October 2020

പ്രക്ഷേപണത്തിലെ കാവുതീണ്ടലുകൾ

Sunday, 12 September 2010

കാലം എത്ര പെട്ടെന്നാണു മാറുന്നത്!

ഈ ആത്മഗതം വാർദ്ധക്യത്തിന്റെ വരവ് വിളംബരം ചെയ്യുന്നു‌വെന്ന് കണ്ടെത്തിയ സുഹൃത്തിനു നമോവാകം.


ഈ നിരീക്ഷണത്തിൽ ഉപഹാസത്തിന്റേയും,ആത്മവിമർശത്തിന്റേയും അംശമുണ്ടു.പോയകാലത്തിന്റെ മനോഹാരിതയെക്കുറിച്ചുമാത്രം സംസാരിക്കുന്ന,അതിൽ മാത്രം അഭിരമിക്കുന്ന ശീലമുള്ളവരുണ്ടു.അവരുടെ ഇഷ്ട നൊസ്റ്റാൾജിയ റേഡിയോ ആണു.കാരണം, അന്ന് മറ്റ് വിനോദോപാധികളൊന്നും അധികം ഉണ്ടായിരുന്നില്ല.വാർത്തകൾ ആദ്യം അറിയിച്ചിരുന്നതും,ഹൃദയഹാരിയായ മലയാളം,ഹിന്ദി ഗാനങ്ങൾ ആദ്യം കേൾ‌പ്പിച്ചിരുന്നതും റേഡിയോ ആയിരുന്നു.കാണാമറയത്തിരുന്നുകൊണ്ടു ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ഒരുകൂട്ടം പേർ നിത്യവും സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ വാക്കുകളാൽ തീർക്കപ്പെട്ടൊരു വിസ്മയലോകത്തിൽ, അതിരുകളില്ലാതെ പാറിപ്പറന്നു നടന്നൊരു ബാല്യ കൌമാരം ഈ ലേഖകനുമുണ്ടായിരുന്നു.സ്വീകരണമുറിയിലെ മർഫി റേഡിയോയ്ക്ക് മുന്നിൽ കുടുംബം ഒന്നിച്ചിരുന്ന് നിത്യവും പ്രക്ഷേപണം കേട്ടിരുന്നൊരു കാലം.ഓണപ്പകലുകളെ ധന്യമാക്കിക്കൊണ്ട് സാംബശിവൻ കഥപറയുന്നു.കവിയരങ്ങിലതാ ഒ.എൻ.വി കുറുപ്പ് ആർദ്രമയ ശബ്ദത്തിൽ ‘ഭൂമിക്കൊരു ചരമഗീതം‘ ചൊല്ലുന്നു:സുഗതകുമാരി ‘കൃഷ്ണാ നീയെന്നെയറിയില്ല” എന്ന് ഇടനെഞ്ചു പൊട്ടി കേഴുന്നു.എം.പി മന്മഥന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നു.റേഡിയോ അമ്മാവൻ കുട്ടികളുമായി അതാ വർത്തമാനം പറഞ്ഞിരിക്കുന്നു.“കണ്ടതും കേട്ടതും” പരിപാടിയിൽ എസ്.രാമൻ കുട്ടി നായരും ടി.പി.രാധാമണിയും,പി.ഗംഗാധരൻ നായരും അരങ്ങുതകർക്കുന്നു...

റേഡിയോ നാടകോത്സവങ്ങൾ ഉത്സവകാലമായിരുന്നു.നേരത്തെ തന്നെ ഊണും പണികളും തീർത്ത് എല്ലാവരും നിശബ്ദരായി റേഡിയോയ്ക്ക് ചുറ്റുമിരിക്കും.അങ്ങനെ, അവസാനം ഒന്നിച്ചിരുന്നു കേട്ട നാടകം എസ്.രമേശൻ നാ‍യരുടെ “ശതാഭിഷേകം” ആയിരുന്നു.വിവാദക്കൊടുങ്കാറ്റുയർത്തിയ ഒന്നാംതരം അക്ഷേപഹാസ്യമായിരുന്നു,അത്.പതിനേഴ് വർഷങ്ങൾക്കിപ്പുറവും കിങ്ങിണിക്കുട്ടൻ മനസിൽ നിറഞ്ഞുനിൽക്കുന്നു.വിഡ്ഡിച്ചിരി ചിരിക്കുന്നു.വിരുദ്ധോക്തിയുടെ ശക്തിയും സൌന്ദര്യവും സ്ഫുരിക്കുന്ന നാടകങ്ങൾ പിന്നേയും ഉണ്ടായി.

പക്ഷേ,സ്വീകരണമുറി ടെലിവിഷൻ എന്ന പുതുമാദ്ധ്യമം കയ്യടക്കുകയും റേഡിയോ പിന്നാമ്പുറത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ കുടുംബസദസിൽ നിന്ന് റേഡിയോ പിൻവാങ്ങി.ആ ശ്രവ്യാനുഭവങ്ങൾ ഓരോരുത്തരുടേയും സ്വകാര്യതയുടെ പരിവൃത്തത്തിലേക്ക് ക്രമേണ ചുരുങ്ങി.അത് അങ്ങനെ കാതോട് കാതോരം,അരുമയോടെ,സ്നേഹത്തോടെ സംസാരിക്കുന്ന ഉത്തമസുഹൃത്തും വഴികാട്ടിയും സന്തതസഹചാരിയുമായി.പ്രക്ഷേപകൻ ഇപ്പോൾ സംസാരിക്കുന്നത് ജനക്കൂട്ടത്തോടല്ല.വലിയ സദസിനോടല്ല.തൊട്ടടുത്തുള്ള ഉറ്റ ചങ്ങാതിയോടാണു.അതിനു അച്ചടിഭാഷ ആവശ്യമില്ല.അക്ഷരം അറിയാത്ത അവസാനത്തെയാളിനും മനസിലാകുന്നതായിരിക്കണം അത്.അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം വിഷയം.അല്ലെങ്കിലോ?




ഇന്ന് റേഡിയോ എന്നാൽ ആകാശവാണി മാത്രമല്ല.ഇലക്ട്രോണിക് മാദ്ധ്യമരംഗത്ത് ചാനലുകളുടെ പ്രളയമാണു.വൈവിദ്ധ്യത്തിന്റെ പിറകെ എപ്പോഴും പായുക മനുഷ്യപ്രകൃതം.തെരഞ്ഞെടുക്കാൻ അസംഖ്യം ചാനലുകളാണു വിരൽതുമ്പിൽ.റേഡിയോയ്ക്ക് മുന്നിൽ കണ്ണുംപൂട്ടി,ചെവി കൂർപ്പിച്ച് ധ്യാനത്തിലെന്നപോലെ ഇരിക്കാനാവുന്ന ചുറ്റുപാടല്ല.ഏതുനിമിഷവും എവിടെ നിന്നെങ്കിലും ഫോൺ വരാം.ടി.വിയോ മൊബൈലോ കമ്പ്യൂട്ടറോ ശ്രദ്ധ വഴിതിരിച്ചുവിടാം.തങ്ങൾക്ക് അന്യമായ റേഡിയോയ്ക്ക് നേരെ കുട്ടികൾ എപ്പോഴും ശത്രുവിനെപ്പോലെ ചീറിയടുത്തേക്കാം.ഇങ്ങനെയുള്ള അനേകം വൈതരണികൾ കടന്നുവേണം ശ്രോതാവിനോട് ചങ്ങാത്തം കൂടാൻ.പുതുകാലത്തെ പ്രക്ഷേപകർക്ക് മുന്നിൽ മറ്റൊരു മാദ്ധ്യമവും അഭിമുഖീകരിക്കാത്ത ഇത്തരം വെല്ലുവിളികളുണ്ടു.


ട്രാൻസിറ്ററി മീഡിയം അഥവാ നൈമിഷികമാദ്ധ്യമമാണു റേഡിയോ എന്ന് പറയാറുണ്ടു.ഒരു ചെവിയിൽകൂടി കടന്ന് മറ്റേ ചെവിയിലൂടെ പുറത്തെത്തി അനന്തവിഹായസിൽ ലയിക്കുന്നവയാണു റേഡിയോ പ്രക്ഷേപണം.അതിനു അൽ‌പ്പമാത്രമായ ആയുസ്സേയുള്ളൂ.അപൂർവ്വം ചില പരിപാടികൾ ഒന്നോ രണ്ടോ തവണ ആവർത്തിച്ചേക്കാം.മറ്റുള്ളവയെല്ലാം പ്രക്ഷേപണത്തോടെ ആയുസ്സറ്റ് വിസ്മൃതിയിലാഴുന്നു.അവയിൽ കാലത്തെ അതിജീവിക്കുന്നത് ചില ലളിതഗാനങ്ങളും,അച്ചടിമഷി പുരളുന്ന ചുരുക്കം ചില കവിതകളും കഥകളും മാത്രം.ബാക്കിയെല്ലാം എന്നന്നേക്കുമാ‍യി വിസ്മൃതിയിലായി എന്ന് ഇതിനു അർഥമില്ല.അവ ജീവിക്കുന്നത് കേൾവിക്കാരുടെ മനസിലാണു.വർഷങ്ങൾക്ക് മുൻപ് എന്നോ കേട്ട ഒരു സുഭാഷിതമോ,റേഡിയോ നാടകത്തിലെ സംഭാഷണശകലമോ,അഭിമുഖത്തിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്യങ്ങളോ ഏകാന്തനിമിഷങ്ങളിൽ പുനർജ്ജനിച്ചേക്കാം.പ്രതിസന്ധികളിൽ സാന്ത്വനശ്പർശമായേക്കാം.വാർദ്ധക്യത്തിൽ വഴികാട്ടിയായേക്കാം.അരൂപികളായി ഇരുന്നുകൊണ്ടു കേൾവിക്കാരുടെ ജീവിതത്തെ മരണക്കിടക്കവരെ പിന്തുടരുന്നവയാണു അവരുടെ ആ ശബ്ദങ്ങൾ.


അന്തരീക്ഷത്തിലൂടെ റേഡിയോസെറ്റിലേക്ക് വരുന്ന ഈ അശരീരികൾ ഓരോരുത്തരിലും സൃഷ്ടിക്കുന്ന വാങ്മയചിത്രങ്ങൾ വ്യത്യസ്തങ്ങളാണു.എന്റെ മനസിലെ കിങ്ങിണിക്കുട്ടനല്ല നിങ്ങളുടേത്.സുഗതകുമാരിയുടെ കൃഷ്ണനല്ല അനുവാചകരുടേത്.സഞ്ചിതസ്മരണകളിലൂടെ,തലമുറകളിലൂടെ കൈമാറി ലഭിക്കുന്ന എന്തൊക്കെയോ ഘടകങ്ങളാണു വ്യത്യസ്തവും വ്യതിരിക്തവുമായ ദൃശ്യ,ശ്രവ്യ അനുഭവങ്ങൾക്ക് നിദാനം.


റേഡിയോയിൽ ഏറ്റവും വിപുലവും വിസ്തൃതവുമായ ശ്ബ്ദചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നാടകങ്ങളിലാണു. ശബ്ദങ്ങളിലൂടെ മാത്രം ജീവിക്കുന്ന കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും ശ്രോതാവിന്റെ മനസിൽ രൂപപ്പെടുത്തുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരുടെ ലോകമാണു.അവിടെ അരൂപികളില്ല.അശരീരികളില്ല.ശബ്ദങ്ങൾക്കനുസൃതമായി നിയതമായ രൂപങ്ങൾ ജനിക്കുന്നത് അവർക്ക് പരിചിതരായവരുടെ മുഖച്ഛായയിലാണു.‘അസ്സോസിയേഷൻ ഒഫ് ഐയിഡിയാസ്”എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന ഈ പ്രക്രിയയിൽ ‘പ്രോക്സിമിറ്റി’എന്നൊരു പ്രധാനപ്പെട്ട ഘടകമുണ്ടു.ഞാൻ കിങ്ങ് ലിയറിന്റേയും ഒഥല്ലോയുടേയും ശബ്ദം റേഡിയോ നാടകത്തിൽ കേൾക്കുന്നത് എനിക്ക് പരിചിതമായ ഒരു പരിസരം സങ്കൽ‌പ്പിച്ചുകൊണ്ടാണു.ഇത്തരം അസംഖ്യം വ്യക്തിപരവും സ്വകാര്യവുമായ പ്രതീകങ്ങളും ബിംബങ്ങളും സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണു റേഡിയോ പ്രക്ഷേപണത്തിന്റെ സവിശേഷത.

പ്രക്ഷേപണ സമയത്തിനും കാലത്തിനും സാഹചര്യത്തിനുമപ്പുറത്തേക്ക് ഭൌതികകരൂപത്തിൽ (പണ്ടു ടേപ്പുകളായി,ഇന്ന് സി.ഡികളായി), നാമമാത്രമായവയേ അവശേഷിക്കുകയുള്ളുവെങ്കിലും,ഒരോ പ്രക്ഷേപണവും ശ്രോതാക്കളിൽ നിശബ്ദമായി പതിപ്പിക്കുന്ന മായാത്ത കൈയ്യൊപ്പുകളുണ്ടു.ജീവിതത്തിന്റെ ഊഷരതകൾക്കു മീത അമരത്വത്തോടെ അവ നിലനിൽക്കും.മൃതിയിൽ പോലും ജീവിച്ചിടും.

പക്ഷേ,എല്ലാകാലത്തും പ്രക്ഷേപണം ഒരേപോലെയല്ല.നോക്കുക:ആദ്യകാലങ്ങളിൽ റെക്കാർഡിങ്ങ് സംവിധാനം പരിമിതമായിരുന്നു.ടേപ്പുകൾ കിട്ടാനേയുണ്ടായിരുന്നില്ല.അതിനാൽ സിനിമാപാട്ടുകളൊഴികെ മിക്കവയും ലൈവായിരുന്നു!റേഡിയോ നാടകങ്ങൾ പോലും തത്സമയ പ്രക്ഷേപണമായിരുന്നു.അസാധാരണപ്രതിഭകൾക്കേ അത് വിജയകരമാക്കാൻ കഴിയുമായിരുന്നുള്ളൂ.1960തുകളുടെ ആദ്യം ശബ്ദലേഖനം വ്യാപകമായി.സാഹിത്യത്തിലെ മൌലികപ്രതിഭകൾ റേഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റുകൾ എഴുതിക്കൂട്ടി.ജീവിതഗന്ധിയായ ഇതിവൃത്തമുള്ള നൂറുകണക്കിനു നാടകങ്ങൾ ശ്രോതാക്കളിലേക്കെത്തി.മലയാളത്തിലെ മാത്രമല്ല മറ്റ് ഭാഷകളിലേയും സാഹിത്യകൃതികളുടെ റേഡിയോ രൂപാന്തരം ഉണ്ടായി.നാടകങ്ങൾ റേഡിയോയുടെ അവിഭാജ്യഘടകമായി.


പിൽക്കാലത്ത് ചെറുനാടകങ്ങളുടെ സ്വഭാവമുള്ളതും,ഏതാനും കഥാപാത്രങ്ങൾ മാത്രമുള്ളതും കാലികമായൊരു വിഷയത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതുമായ സ്കിറ്റുകൾ അഥവാ രൂപകങ്ങൾ രൂപമെടുത്തു.തിരുവനന്തപുരം നിലയത്തിൽ “കണ്ടതും കേട്ടതും”,“കലികാലം”, കോഴിക്കോട്ട് “കിഞ്ചനവർത്തമാനം”,തൃശൂരിൽ “പലരും പലതും”,ഏറ്റവും ഒടുവിൽ കൊച്ചി എഫ്.എമ്മിൽ“ശനിദശ”.

ജീവിതത്തിൽ മുൻപ് ഒരിക്കൽ പോലും ഒരു വരി ഹാസ്യം എഴുതിയ പരിചയമില്ലാത്ത ഈ ലേഖകൻ 2004ൽ കോഴിക്കോട്ടെ കിഞ്ചനവർത്തമാനത്തിന്റെ രചയിതാവായത് വളരെ യാദൃച്ഛികമായായിരുന്നു.ഖാൻ കാവിൽ,ഇരവി ഗോപാലൻ,കെ.ഏ മുരളീധരൻ,ആർ.വിമലസേനന്നായർ തുടങ്ങിയ പ്രതിഭാധനന്മാർ എഴുതിയും തകർത്തഭിനയിച്ചും എൺപതുകളിൽ മലബാറിലെ ജനലക്ഷങ്ങളെ ആകർഷിച്ച ഈ പരിപാടി,പക്ഷേ, അവരുടെ പിൻഗാമികളുടെ കൈയ്യിൽ പ്രഭമങ്ങികൊണ്ടിരുന്നു.ചാട്ടുളി പോലുള്ള സംഭാഷണങ്ങളാൽ സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ ആഞ്ഞടിക്കുന്ന,നിശബ്ദഭൂരിപക്ഷത്തിന്റെ രോഷത്തിന്റേയും അമർഷത്തിന്റേയുമൊക്കെ പ്രതിഫലനമാകേണ്ട ഈ ആക്ഷേപഹാസ്യപരിപാടി ഓരോ ആഴ്ചയിലും ഊഴംവെച്ച് ഓരോരുത്തരെക്കൊണ്ട് നിർബന്ധിപ്പിച്ച് എഴുതിക്കുകയായിരുന്നു.2004 ആദ്യം, ആ ആഴ്ചത്തെ സ്ക്രിപ്റ്റ് എഴുതേണ്ടിയിരുന്ന സഹപ്രവർത്തകയ്ക്ക് അതിനു കഴിഞ്ഞില്ല.പഴയത് ആവർത്തിക്കാനാണെങ്കിൽ അതിനു യോഗ്യമായത് ഒറ്റഒരെണ്ണം പോലും ഇല്ല.ഈ മുഹൂർത്തത്തിലാണു ഒരു കൈ നോക്കാൻ തീരുമാനിച്ചത്.തെങ്ങല്ല,പ്ലാവാ‍ണു സാക്ഷാൽ കല്പവൃക്‌ഷം.അതിനാൽ വേലയും കൂലിയുമില്ലാതെ നടക്കുന്ന എല്ലാ യുവാക്കളും റോഡരുകിൽ പ്ലാവ് നടട്ടെ.ഓരോ യുവാവിനും കൊടുക്ക്,ഓരോ ചക്കക്കുരു!എന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന ആ രചന ഏറ്റു!അന്നുമുതൽ ഓരോ ആഴ്ചയും സ്ക്രിപ്റ്റ്ഴുതേണ്ട ചുമതല കിട്ടി. പത്രങ്ങൾ പരതി ചൂടുള്ള വിഷയങ്ങൾ കണ്ടെടുത്ത് എഴുതിത്തുടങ്ങി.അവ സി.കൃഷ്ണ കുമാറും,ഈ.കെ.ഇസ്മയിലും,ബോബി.സി മാത്യുവും,കെ.വി.ശബരിമണിയും എം.പുഷ്പകുമാരിയും മറ്റും ചേർന്ന് അതീവ ഹൃദ്യമായി അവതരിപ്പിച്ചു.അതിനു സ്പോൺസർമാരുണ്ടായി.പിന്നാലെ എഫ്.എമ്മിലും കിഞ്ചനവർത്തമാനം അരങ്ങുകൈയ്യടക്കി.അധികം വളച്ചുകെട്ടൊന്നുമില്ലാതെ കാര്യങ്ങൽ പച്ചയായി,ഹാസ്യാത്മകമായി അവതരിപ്പിക്കുക എന്ന ശൈലിയാണു സ്വീകരിച്ചത്.അതിനായി തിരുവനന്തപുരത്തേയും തൃശൂരേയും കോഴിക്കോട്ടേയും പ്രാദേശികഭാഷാ വകഭേദങ്ങൾ ഉപയോഗിച്ചു.


വയനാട്ടിലെ കർഷക ആത്മഹത്യഹത്യകൾക്കെതിരായി സർക്കാർ നടത്തിയ സാംസ്കാരികകൂട്ടായ്മയെ വിഷയമാക്കിയത് ഇപ്രകാരമായിരുന്നു:ആത്മഹത്യചെയ്ത കർഷകന്റെ കുഴിമാടത്തിനരികെ കവിയരങ്ങ് നടത്താൻ അങ്ങാടിയിൽ വന്നിറങ്ങുന്ന ഒരു വണ്ടിനിറയെ ചെറുതും വലുതുമായ കവികളുടെ വിക്രിയകൾ കണ്ടു കാർക്കിച്ചുതുപ്പുകയാണു അങ്ങാടിയിലുള്ളവർ.ഇവന്റെയൊക്കെയൊരു സാംസ്കാരിക പൊറാട്ടുനാടകം!


പത്ത് കുട്ടികളുടെ പിതാവായ തോമ തന്റെ ആത്മകഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമയി സമുദായനേതാവിന്റെ മുന്നിലെത്തുന്നത്,തങ്ങൾ നടത്തുന്ന സ്കൂളുകളിൽ മാത്രമേ തങ്ങളുടെ കുട്ടികളെ ചേർക്കാവൂ എന്ന മതമേലദ്ധ്യക്ഷന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.അത് അവസാനിക്കുന്നത് ഈ വാചകത്തോടെയായിരുന്നു;പാഠം ഒന്ന്:മഹാത്മാ പിള്ളേരു തോമ!


ജനകീയപ്രശ്നങ്ങൾ നേരിട്ടറിയാൻ യുവനേതാവു ദളിത് ഭവനങ്ങളിൽ അന്തിയുറങ്ങുന്ന വാർത്തയിൽ നിന്ന് ഇങ്ങനെ ഒരു “കിഞ്ചനം”ഉത്ഭവിച്ചു.ഓണംകേറാമൂലപഞ്ചായത്തിലെ കോരന്റെ കുടിലിൽ അന്തിയുറങ്ങാൻ യുനേതാവ് എത്തുന്നതിനു മുന്നോടിയായി കരിമ്പൂച്ചകളുടെ അകമ്പടിയോടെ ഹെലികോപ്റ്ററിറങ്ങി അതാ വരുന്നു ഒരു പശുവും കിടാവും!നാളെ നേതാവു സ്വന്തം പശുവിന്റെ പാൽ കറന്നു കുടിക്കും.ചാണകം കോരനു ഫ്രീയായി കൊടുക്കും!എന്തൊരു എളിമ!


ജനസംഖ്യാക്കുറവ് മൂലം പ്രതിസന്ധിനേരിടുന്ന റഷ്യയിലേക്ക് ഇന്ത്യൻ വരന്മാരെ സ്വാഗതം ചെയ്യുന്നുവെന്ന പത്രവാർത്ത രൂപകമായി പരിണമിച്ചത് ഇങ്ങനെയായിരുന്നു:കല്യാണതട്ടിപ്പ് വീരൻ കല്യാണം കമലൻ പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സർട്ടിഫിക്കേറ്റിനു സമീപിക്കുകയാണു. കുറേയേറെ കല്യാണങ്ങളിലായി പത്ത്മുപ്പത് പിള്ളാരെങ്കിലുമുണ്ടെന്ന് സാർ ലെറ്റർപാഡിൽ എഴുതിത്തരണം.റഷ്യക്ക് പോവാണാണു.അവിടെയിപ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് വൻ ഡിമാന്റാണു!ഞാൻ കല്യാണം കമലോസ്കിയായിട്ട് അവിടെചെന്ന് സാറിനൊറു വിസാ അയച്ചുതരാം!


വൃദ്ധജനപരിപാലനത്തിനു അമേരിക്കയിൽ വൻ തുക ചിലവാകുന്നത് കൊണ്ടു ഇന്ത്യയിലേക്ക് അവരെ അയക്കുന്നതാണു ലാഭകരം എന്ന പത്രവാർത്തയുമായി കുന്നംകുളത്തുകാരൻ കുറ്റിച്ചാക്ക് ലോന കുന്നിൻപുറത്തുള്ള സ്കൂളിനു വിലപറയാനെത്തുകയാണു.പ്രകൃതിരമണീയമായ ഈ സ്ഥലത്ത് അയാൽ ഒരു പുതിയ വ്യവസായപദ്ധതി ആരംഭിക്കാനൊരുങ്ങുകയാണു:ചാക്കാല ട്യ്യൂറിസം!!മരിക്കാൻ പ്രായമായ ഒരു ലോഡ് സായിപ്പന്മാരെ നെടുമ്പാശ്ശേരിക്ക് കയറ്റിവിടാനുള്ള ഓഡർ കൊടുത്തിട്ടാ ഞാൻ വരുന്നത്,എന്റെ സാറേ!

...ഇങ്ങനെ പത്രവാർത്തകളിൽ നിന്നും സമകാലികപ്രശ്നങ്ങളിൽ നിന്നും രൂപപ്പെടുത്തുന്ന,നാലോ അഞ്ചോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള, ഇത്തരം രൂപകങ്ങൾ പത്രങ്ങളിലെ പോക്കറ്റ് കാർട്ടൂണുകളുടേയും പത്രാധിപർക്കുള്ള കത്തുകളുടേയും ധർമ്മമാണു ഒന്നിച്ച് അനുഷ്ഠിക്കുന്നത്.ഒരു തരം കാവുതീണ്ടലാണത്.


എപ്പോഴുംജനപക്ഷത്ത് നിന്നുകൊണ്ട് അധികാരസ്ഥാനങ്ങൾക്ക് മേൽ ഒളിഞ്ഞും തെളിഞ്ഞും കടുത്ത വിമർശനശരങ്ങൾ തൊടുത്തുവിടുന്നതിനാൽ അവ എപ്പോഴും ജനപ്രിയമായിരിക്കും.അതുകൊണ്ടു തന്നെ അത് ആവിഷ്കാരസ്വാതന്ത്യം അരക്കിട്ടുറപ്പിക്കുന്നു.രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടു നമ്മുടെ ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്നു. മാദ്ധ്യമപ്രളയത്തിൽ റേഡിയോയുടെ വ്യതിരിക്തത അടയാളപ്പെടുത്തുന്ന,ഈ മാദ്ധ്യമത്തിന്റെ ശക്തിയും ചൈതന്യവും വെളിപ്പെടുത്തുന്ന ജനപ്രിയപരിപാടികളിൽ ഒന്നായിരിക്കും റേഡിയോ സ്കിറ്റുകൾ എന്ന ഈ ആക്ഷേപഹാസ്യ രൂപകങ്ങൾ.

പരസ്യദാതാക്കൾ മാദ്ധ്യമങ്ങളുടെ ഉള്ളടക്കവും അജണ്ടയും നിശ്ചയിക്കുന്ന ഒരു ആസുരകാലത്ത് ,റേഡിയോ അധികാരികൾക്കുവേണ്ടി,പരസ്യക്കാർക്കുവേണ്ടി, കുഴലൂത്ത്നടത്തുന്ന മാദ്ധ്യമമല്ലായിരുന്നുവെന്ന് വരും തലമുറ ഗൃഹാതുരതയോടെ ഓർക്കും.

അവർ ആത്മഗതം ചെയ്തേക്കും:കാലം എത്ര പെട്ടെന്നാണു മാറിയത്.റേഡിയോയിൽ സ്കിറ്റുകൾ പ്രക്ഷേപണം ചെയ്ത ഒരു കാലം ഇവിടെയുണ്ടായിരുന്നുവെന്നോ!

 

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍