നിയതമായ നിയമങ്ങളും മഹിതമായ കീഴ്വഴക്കങ്ങു മൊക്കയുണ്ടായിട്ടും സ്റ്റേഷൻ ഡയറക്ടറുടെ വൈയക്തികാ നുഭവങ്ങളുടെ വഴിയിലൂടെ മാത്രം റേഡിയോ സഞ്ചരിച്ച നാളുകൾ..
2003 ജൂണിൽ ദേവികുളം നിലയത്തിൽ നിന്ന് ഈ ലേഖകൻ എത്തുമ്പോൾ, കെ.രാജനായിരുന്നു സ്റ്റേഷൻ ഡയറക്ടർ ;അസിസ്റ്റൻറ് ഡയറക്ടർ കെ .രവീന്ദ്രൻ അദ്ദേഹത്തിൻറെ വലംകൈയും.കേരളത്തിലെ റേഡിയോ പ്രക്ഷേപണത്തെ ആധുനികവല്ക്കരിച്ച കൊച്ചി എഫ് .എം നിലയത്തിന്റെ പരിപാടികളുടെ വിജയമാതൃകയിൽ തയ്യാറാക്കിയ ഒരു
രൂപരേഖയുമായി അദ്ദേഹത്തെ സമീപിച്ചു.അത് സ്വാഭാവികമായും നിരസിക്കപ്പെട്ടു..
പക്ഷേ, ഏതാനും മാസങ്ങൾക്കകം അദ്ദേഹം പോർട്ട് ബ്ലെയർ നിലയത്തിലേക്ക് നിയമിക്കപ്പെട്ടു. പകരം വന്നത് സി.പി.രാജേശേരൻ;2004 ഏപ്രിലിൽ . തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ നിന്നായിരുന്നു അദ്ദേഹം കോഴിക്കോട് നിലയത്തിൽ നിയമിക്കെട്ടത്. അന്നത്തെ കേന്ദ്രം ഡയറക്ടർ കക്കൂലിക്കേസിൽ അറസ്റ്റ് ചെയ്യെട്ടതിനെ തുടർന്നുണ്ടായ അഴിച്ചു പണി.
വലിയ മാറ്റങ്ങളുടെ കാലമായിരുന്നു , അത്. കാലഹരണപ്പെട്ട പ്രക്ഷേപണം സമഗ്രമായി അഴിച്ചു പണിയുന്നതിനുള്ള ആ രൂപ േ വ അദ്ദേഹത്തിന് സ്വീകാര്യമായി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പ്രേക്ഷേപണ കലയുടെ മർമ്മ മറിഞ്ഞ ഡയറക്ടറായിരുന്നു , സി.പി.രാജേഖരൻ. എല്ലാ വിഭാഗം ജീവനക്കാരുടേയും യോഗങ്ങൾ വിളിച്ചു കൂട്ടി , ചർച്ചകൾ നടത്തി , എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന രീതിയിൽ പുതിയ പരിപാടികളുടെ അന്തിമ രൂപ രേഖ തയ്യാറാക്കി. പ്രഭാത , മദ്ധ്യാഹ്ന സായാഹ്ന പ്രക്ഷേപണങ്ങളുടെ ഓരോന്നിന്റെയും ചുമതല ഒരു പ്രോഗ്രാം എക്സി കൂട്ടീവിന്റെ നേതൃത്വത്തിലുള്ള ടീമുകളെ ഏല്പിച്ചു.
അങ്ങനെ, 2004 ജൂലൈയിൽ കോഴിക്കോട് നിലയം 54 വർഷത്തെ സമ്പന്നമായ ചരിത്രത്തിൽ ഇതാദ്യമായി പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു..
ജനങ്ങൾ ഏറ്റവുമധികസമയം േഡിയോ േൾക്കുന്ന പ്രഭാതത്തിൽ , ദീർഘമായ പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും ചലച്ചിത്ര ഗാനങ്ങൾക്കും പകരം, നിത്യജീവിതത്തിനുപകരിക്കുന്ന അറിവുകളും, വാർത്തകളും വിനാദവുമടങ്ങിയ ഒരു മിനിറ്റു മുതൽ 5 മിനിറ്റ് വരെ മാത്രം നീളുന്ന പത്തിലധികം പുതിയ പരിപാടികൾ . കൊച്ചിയിലെ അനുഭവങ്ങളിൽ നിന്ന് ഊർജ്ജം ഉൾെണ്ടുള്ള പുതിയ പ്രക്ഷേപണക്രമത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.പ്രഭാത പരിപാടികളുടെ ചുമതല ഈ ലേഖകനായിരുന്നു. ഒപ്പം, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ്മാരായ ജി . ഹിരണും ആർ. ഉണ്ണികൃഷ്ണനും.പ്രസക്തമായ വിജ്ഞാനപ്രദമായ ഒരു ചോദ്യത്തോടെ ആരംഭം. സകാലിക പ്രശ്നങ്ങളെ ആഴത്തിൽ അപഗ്രഥനം ചെയ്യുന്ന 'ശ്രദ്ധ' . അതിന് തൊട്ടുമുമ്പ്, പത്രവാർത്തകൾ,മുഖ പ്രസംഗങ്ങളുടെ സാരാംശങ്ങൾ, വാഹനാപകടങ്ങളെക്കുറിച്ചും , പൊതുസ്ഥലങ്ങളിൽ പുക വലിച്ചതിന് ചാർജ്ജ് ചെയ്യെടുന്ന കേസുകളെക്കുറിച്ചുമുള്ള വിവരം നൽകുന്ന 'പോലീസ് ബീറ്റ്' ,തീവണ്ടി-വിമാന സമയങ്ങൾ നൽകുന്ന 'ട്രാഫിക് ടൈം', പ്രാദേശിക വികസന വാർത്തകൾക്കായി 'പ്രാദേശികം',സേവന വാർത്തകൾക്കായി 'നാട്ടുവിശേഷം',കവിതാ ലാപനങ്ങൾ ഉൾപ്പെടുത്തിയുള്ള 'കാവ്യാഞ്ജലി','ബിസിനസ് ടൈം',മൺമറഞ്ഞ മഹാരഥന്മാരെ അനുസ്മരിച്ചുകൊണ്ട് 'സാദരം' ..ഇങ്ങനെ വൈവിധ്യപൂർണമായ ഇരുപതോളം പുതിയ പരിപാടികൾ.
കോഴിക്കോട് നിലയത്തിന് അതുവരെ തികച്ചും അപരിചിതമായിരുന്ന പാതയിലൂടെയാണ് 'ശ്രദ്ധ' സഞ്ചരിച്ചത്. എന്നും ചർച്ച ചെ യ്തത് രാഷ്ട്രീയ-സമകാലിക വിഷയങ്ങൾ. 'ഇന്ത്യയ്ക്ക് ഇനി വേണ്ടത് വനിതാ രാഷ്ട്രപതിയല്ലേ? ' എന്നതായിരുന്നു പ്രതിഭാ പാട്ടീലിന്റെ പേര് ആ .സ്ഥാനത്തേയ്ക്ക് നിർദേശിക്കപ്പെടുന്നതിന് തൊട്ടുമുൻപ് 'ശ്രദ്ധ' ഉന്നയിച്ച വിഷയം.
അബ്ദുൽ നാസർ മദനിയെ കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ കോടതി വെറുതെ വിട്ടപ്പോൾ, വിചാരണത്തടവുകാർ ദീർഘകാലം കാലം ജയിലിൽ കിടക്കുന്നതിന്റെ നിയമവശങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി 'ശ്രദ്ധ' പ്രക്ഷേപണം ചെയ്തു.(വർഷങ്ങൾക്ക് ശേഷം, തൃശൂരിൽ പ്രോഗ്രാം മേധാവിയായിരിക്കുമ്പോൾ, ഈ പരിപാടി മുൻനിർത്തി, തീവ്ര
വാദബന്ധം ആരോപിച്ച് , ഈ ലേഖകനെതിരെ ചില നിക്ഷിപ്ത താല്പര്യക്കാർ നല്കിയ വ്യാജപരാതിയിൽ ദീർഘകാലം വിവിധ തലങ്ങളിലുള്ള അ നേരിട്ടത് മറ്റൊരു ചരിത്രം) .
'വൈദ്യശാസ്ത്രം = ആധുനിക വൈദ്യം' എന്ന സമവാക്യത്തെ തിരുത്തിയെഴുതിക്കൊണ്ട് , സമാന്തര െ ശാഖകളിൽ പ്രവർത്തിക്കുന്നവരുടെ ശബ്ദവും ഈ പരിപാടി പ്രാധാന്യേടെ പ്രക്ഷേപണം ചെയ്തു. അതിന്റെ േരിൽ ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ കൗൺസിലിന്റെ മാധ്യമ പുരസ്ക്കാരത്തിനും നിലയം അർഹമായി (പ്രകൃതി ജീവനെത്തെക്കുറിച്ചുള്ള പരമ്പര ആരംഭിച്ചതും ഇക്കാലത്താണ്).
സി.പി.രാജശേഖരന്റെ സാന്ത്വന പരിപാടിയായ 'സ്നേഹപൂർവ്വം' വലിയ ശ്രദ്ധ പിടിച്ചുപറ്റി. ജീവിത ദുരിതങ്ങൾ പങ്കുവച്ചും ആശ്വാസം തേടിയും നൂറുകണക്കിന് കത്തുകളായിരുന്നു , ആ പരിപാടിയിലേക്ക് പ്രവഹിച്ചത്. സഹായം തേടിയും ആളുകൾ നിലയത്തിൽ വന്നിരുന്നു. വി.പ്രീതയായിരുന്നു അവതാരക. അവർ വായിക്കുന്ന കത്തുകൾക്ക് വശ്യതയാർന്ന ഭാഷയിൽ രാജേഖരൻ നൽകുന്ന ഉത്തരങ്ങളായിരുന്നു ആ പരിപാടിയുടെ ആകർഷകം. റംസാൻ കാലത്ത് രാവിലെ ഖുറാൻ വാക്യങ്ങളെ വാഖ്യാനിച്ചു കൊണ്ട് അദ്ദേഹം അവതരിപ്പിച്ച 'പ്രകാശം' എന്ന പ്രതിദിന പ്രഭാഷണ പരിപാടിയും ഏറെ ശ്രദ്ധിക്കെട്ടു. മനോധർമ്മമനസറിച്ച്, നല്ല ഒഴുക്കിൽ,അപാരമായ സമയെ ത്തോടെ സംസാരിക്കാൻ കഴിയുന്നവർ വിരളം.ആദ്യം പി.വി പ്രശാന്ത് കുമാറും പിന്നീട് ജോൺ കുര്യനുമായിരുന്നു ഈ പരിപാടിയുടെ പ്രൊഡ്യൂസർമാർ.
മാപ്പിള പാട്ടുകളുടെ വികാസ പരിണാമങ്ങളെ ആസ്പദമാക്കിയുള്ള ബൃഹദ് ഗവേഷണ- വിനോദ പരമ്പരയായ 'മൊഞ്ചും മൊഴി'യും ആരംഭിക്കുന്നതും ഇക്കാലത്താണ്.
ഓരോ പരിപാടിയും കേട്ട് , അവയെക്കുറിച്ച് അവലോകനം എഴുതി, അടുത്ത ദിവസത്തെ പ്രോഗ്രാം യോഗങ്ങളിൽ അവതരിപ്പിക്കുന്ന പുതിയ ഒരു കീഴ്‌വഴക്കവും സൃഷ്ടിക്കപ്പെട്ടു.മ്യൂസിക് ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ള എല്ലാവരെയും മാറി-മാറി ഇതിനു നിയോഗിച്ചതും പുതുമയായി.എഫ് എം നിലയത്തിലും പുതിയ ഫോൺ - ഇൻ പരിപാടികൾക്ക് തുടക്കം കുറിച്ചു.
പ്രക്ഷേപണം പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്ന കാലഘട്ടം കൂടിയായിരുന്നു. അത് . പരമ്പരാഗതമായി ഉപയോഗിച്ചുവന്ന സ്പൂളുകൾ, ടേപ്പുകൾ,ഡിസ്ക്കുകൾ എന്നിവ കാലഹരണപ്പെട്ടു .
നിലയത്തിൽ നിന്ന് ആദ്യമായി കമ്പൂട്ടറിൽ ചെയ്ത പരിപാടി ഒരു 'കിഞ്ചന വർത്തമാന'മായിരുന്നു. സ്വന്തമായി പഠിച്ച്, 'കൂൾ എഡിറ്റ്' എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആ പരിപാടി ചെയ്തത്ട്രാ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് പി.വി. പ്രശാന്ത് കുമാറായിരുന്നു; സഹായിയായി കാഷ്വൽ അവതാരക എം. മല്ലികയുമുണ്ടായിരുന്നു.
ആകാശവാണിയുടെ ശബ്ദ ശേഖരത്തിലുള്ള എല്ലാ ടേപ്പുകളും ഡിസ്ക്കക്കുകളും , കേരളത്തിൽ ആദ്യമായി ഡിജിറ്റലൈസ് ചെയ്യപ്പെടുന്നത് കോഴിക്കോട് നിലയത്തിലാണ്. ഈ ലേഖകൻ മുൻകൈയ്യെടുത്ത് , നാല് കാഷ്വൽ അവതാരകരെ പരിശീലിപ്പിച്ച്, പ്രഭാത സമയങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിച്ച് , നാല് മാസം കൊണ്ടായിരുന്നു ഇത് പൂർത്തിയാക്കിയത്. പി.സരിത, പ്രിയ,ദിവ്യ,സുനൈന എന്നിവരായിരുന്നു ഏറെ ആത്മാർപ്പണത്തോടെ ,ഇത് നിർവഹിച്ചത്. അസിസ്റ്റൻറ് സ്റ്റേഷൻ എഞ്ചിനീയറായിരുന്ന എം. ബൈജു ഇതിനു വേണ്ട സാങ്കേതിക സംവിധാനങ്ങൾ ഒരുക്കി. 1960 - 63കാലത്ത് റെക്കാർഡ് ചെയ്യ പ്പെട്ട നാല്പെ ളം ലളിത ഗാനങ്ങളായിരുന്നു കണ്ടെടുക്കെപ്പെട്ടവയിൽ ഏറ്റവും പഴക്കേറിയത്. മായാനാരായണൻ, ശാന്ത.പി.നായർ, കോഴിക്കോട്അ അബ്ദുൽ ഖാദർ തുടങ്ങിയവർ പാടിയത്. അവ എല്ലാ ദിവസവും പ്രഭാത പരിപാടികളിൽ തുടർച്ചയായി പ്രക്ഷേപണം ചെയ്തു. രചയിതാക്കെയോ ഗായകേ യോ കണ്ടെത്താത്ത പാട്ടുകളും ശബ്ദേശേഖരത്തിലും ണ്ടായിരുന്നു. 1974 -75 കാലത്ത് ഡൽഹിയിൽ നിന്ന് അയച്ചു കിട്ടിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ നൂറോളം സിസ്ക്കക്കുകൾ ആദ്യമായി പ്ലേ ചെയ്ത് നോക്കിയത് .അപ്പോഴായിരുന്നു. സി.ഡി യിലാക്കിയേഷം ആ പാട്ടുകളും തുടർച്ചയായി പ്രക്ഷേപണം ചെയ്യപ്പെട്ടു.
:**********
ഉച്ചയുറക്കത്തിൽ നിന്നുണർന്ന താത്ത, മക്കളായ മൊയ്തീ നെയും സുഹറയേയും പാത്തുമ്മായേയുമൊെക്കെ വിളിച്ച് അലറിക്കരയുന്നു: ഓടി ബരീൻ... ബീടിന്റെ മോളിലൊരു പറക്കുംതളിക !
-അത് ഡി.ടി.എച്ചിന്റെ ഡിഷ് ആന്റിന ആയിരുന്നു.
സൗജന്യമായി ടെലിവിഷൻ, റേഡിയോ ചാനലുകൾ ലഭ്യമാക്കിയ ദൂരദർശന്റെ .
' ഡി.ഡി. ഡയറക്ട് പ്ലസ് ' എന്ന സൗജന്യ ഡി.ടി.എച്ച് സർവ്വീസിനെക്കുറിച്ച് പ്രക്ഷേപണം ചെയ്ത ജിംഗിളുകളിൽ ഏറെ പ്രസിദ്ധമായത് ഇതായിരുന്നു. തനി മലബാർ മുസ്ലിം ഭാഷയിൽ ,എം. പുഷ്പ അനശ്വരമാക്കിയ ആ ജിംഗിൾ ശബ്ദേഖനം ചെയ്ത് പല ഡി.ടി.എച്ച് ഡിഷ് വില്നരക്കാരും ആളെക്കൂട്ടിയിരുന്നു.
ഡി.ടി.എച്ചിന്റെ പ്രചാരണത്തിനായി അനുവദിക്കപ്പട്ട പ്രത്യേക ഫണ്ട് ഉപയാഗിച്ച് , ഡിസൈൻ ചെയ്ത സ്ലൈഡുകൾ സിനിമ തീയറ്ററുകളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രദർശിപ്പിച്ചു. പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ പരസ്യങ്ങൾ നൽകി. നോട്ടീസുകൾ പ്രചരിപ്പിക്കാനും അതിന്റ പരസ്യേരഡുകൾ സ്ഥാപിക്കാനും േ ത്രാതാക്കൾ മുന്നോട്ടു വന്നു.. പത്ത് റേഡിയോ ചാനലുകൾ കൂടി ലഭ്യമായിരുന്ന ഡി.ടി.എച്ച് സർവീസിന് അന്ന് ഏറ്റവുമധികം പ്രചാരം കിട്ടിയത് ,നിലയത്തിന്റെ അധികാര പരിധിയിൽ വരുന്ന, മലപ്പുറം ജില്ലയിലായിരുന്നു.
പുതിയ സാങ്കേതിക വിദ്യകളെയും ജനം സ്വീകരിച്ചു തുടങ്ങിയ കാലം.
****************
എം.എസ്.സുബ്ബലക്ഷ്മിയുടെ അനശ്വരമായ കീർത്തനങ്ങൾ.വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ നൃത്ത രൂപങ്ങൾ. ഇവയുടെ ശ ബ്ദ ശകലങ്ങൾ കോർത്തിണക്കിയുണ്ടാക്കിയ ഒരു ജിംഗിൾ: 'ആകാശവാണിയുടേയും ദൂരദർശന്റെയും ശബ്ദ - ചിത്ര ശേഖരത്തിലുള്ള അപൂർവ്വ പരിപാടികൾ നിങ്ങൾക്ക് സ്വന്തമാക്കാം'.
- ബീച്ചിലെ ആകാശവാണിയുടെ സെക്യൂരിറ്റി കൗണ്ടറിൽ , സി.ഡികളും ഡി.വി.ഡികളും വില്പപനയാരംഭിക്കുന്ന സമയം രാവിലെ 11 മണി.
- അതിന് മുൻപ്
അവിടെ ഒരു ക്യൂ രൂപപ്പെട്ടു. ആദ്യ മണിക്കൂറ്റിൽ തന്നെ കുച്ചിപുഡി , കഥകളി ഡി.വി.ഡികൾ വിറ്റു തീർന്നു.
- അതും ജിംഗിളിന്റെ ശക്തി. 'ആകാശവാണി സംഗീത്' എന്നേ പേരിൽ ഇറക്കിയ സംഗീത - നൃത്ത പരിപാടികളുടെ സി.ഡികൾക്കും ഡി.വി.ഡികൾക്കും വലിയ വിലയായിരുന്നു. 'മറ്റെങ്ങും കിട്ടാത്ത അമൂല്യ ശേഖരം' എന്ന ജിംഗിളിലെ വാക്യമായിരുന്നു , ആ കടമ്പ കടത്തിയത്. 2006, 07 വർഷങ്ങളിൽ കേരളത്തിലെ നിലയങ്ങളിൽ കോഴിക്കോട് മറ്റുളളവരെക്കാൾ ഏറെ മുന്നിെലെത്തി.
ഈ ശബ്ദേശേഖരത്തിലെ എം.എസ്.സുബ്ബലക്ഷ്മി, ഡോ.എം. ബാലമുരളി കൃഷ്ണ , ബോംബെ ജയശ്രീ ഉൾപ്പെെടെയുള്ള മഹാരഥരുടെ കച്ചേരികളും തില്ലാനകളും പ്രക്ഷേപണം ചെയ്തത് ഏറെപ്പേരെ ആകർഷിച്ചു.
നിലയത്തിന്റെ ശബ്ദേഖരത്തിലുള്ള അപൂർവ്വ മാപ്പിളപ്പാട്ടുകളുടെ സി.ഡി. ഇറക്കാനുള്ള നിർദ്ദേശം ആകാശവാണി ഡയട്രറ്റ് അംഗീകരിച്ചിരുന്നു. തുടർന്ന്, ഈ ലേഖകനും ജി. ഹിരണും ചേർന്ന് ഇരുപതോളം പാട്ടുകൾ തെരെഞ്ഞെടുത്ത് സി.ഡി യിലാക്കി, രചയിതാക്കളുടേയും മറ്റും ജീവചരിത്രക്കുറിപ്പുകളും, പകർപ്പവകാശരേഖകളും സഹിതം അധികൃതർക്ക് അയച്ചു കൊടുത്തു. പക്ഷേ, ആ പദ്ധതി നടന്നില്ല.
*****************
2006 ഫെബ്രുവരി .
വടകരയിലെ ഒരു യോഗത്തിൽ സംബന്ധിച്ച സി. പി രാജശേഖരനു നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിയോയിൽ അഭിഷേകം നടത്തി.കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ രാജശേഖരൻ നടത്തിയ വ്യക്തിപരമായ പരാമർശങ്ങളാ യിരുന്നു ഈ പ്രതിഷേധത്തിൽ കലാശിച്ചത്. ഇതേതുടർന്ന്, പോലീസ് സംരക്ഷണയിലാണ് ഓഫീസിൽ വന്നത്.വലിയ വിവാദങ്ങളുണ്ടാക്കിയ ഈ സംഭവത്തെ തുടർന്ന് രാജശേഖരനെ തൂത്തുക്കു ടിയിലേക്ക് സ്ഥലംമാറ്റി. ഇതിനെതിരെ നൽകിയ ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് നിരാകരിച്ചു.തുടർന്ന്, 2006 സെപ്റ്റംബർ 22ആം തീയതി സി.പി രാജശേഖരനെ റിലീവ് ചെയ്തു. പ്രോഗ്രാം മേധാവിയായി ഈ ലേഖകൻ ചുമതലയേറ്റു.
രണ്ടു ദിവസം കഴിഞ്ഞ് പ്രേക്ഷേപണം ചെയ്യേണ്ട 'സ്നേഹപൂർവ്വം' ഇനി തുടെണ്ടതുണ്ടോ? വേറെ ഒരു രൂപത്തിൽ കൗൺസലിങ്ങ് വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് അത് തുടരാൻ തീരുമാനിച്ചു.പ്രഗൽഭരുടെ ജീവിതത്തിലെ വഴിത്തിരിവുകെളെ ആസ്പദമാക്കിയുള്ള പ്രചോദന കഥകൾ ഉൾെപ്പെടുത്തി, 'ജീവിതപാഠം' എന്ന ഒരു വിഭാഗം കൂടി അതിൽ ആരംഭിച്ചു.ഈ പരിപാടി പിന്നീട് തൃശ്ശൂർ മഞ്ചേരി നിലയങ്ങളിൽ തുടർന്നു ഒന്നു അതിനു വേണ്ടി എഴുതിയ സ്ക്രിപ്റ്റുകൾ കേരള ബാലസാഹിത്യ അക്കാദമി ഇതേ പേരിൽ 2012-ൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാൽ 'സ്നേഹപൂർവ്വം' പരിപാടി താൻ സ്വന്തമായി പൊതുവേദിയിൽ തുടരുമെന്ന് രാജശേഖരൻ പ്രസ്താവനയിറക്കി.ആകാശവാണിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പരിപാടി തുടർന്നും റേഡിയോയിലൂടെ കേൾക്കാമെന്നും വിശദീകരിച്ച് നിഷേധക്കുറിപ്പ് ഇറക്കേണ്ടി വന്നു.
ദൂരദർശൻ പ്രൊഡക്ഷൻ സെൻറർ ഇൻറെ കൂടി ചുമതല രാജേശേഖരൻ വഹിച്ചിരുന്നു. അതിെനെ സംബന്ധിച്ചുണ്ടായ പരാതികെളെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം ഉൾപ്പെടെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടം...
ആകാശവാണിയുടെ പരിപാടികൾ കേട്ട് മാർഗ്ഗ നിർദ്ദേശങ്ങൾ നല്ക്കുന്നതിന് രൂപീകരിരുന്ന ഉപദേശകസമിതിയുടെ അവസാനത്തെ യോഗം അന്ന് നടന്നു. ആദ്യ കാല ഗായികയും സ്റ്റാഫ് അനൗൺസറുമായിരുന്ന ഗായത്രി ശ്രീകൃഷ്ണൻ , ഐഷ ഗുഹരാജ് തുടങ്ങിയവർ പങ്കെടുത്തു. മുൻ യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്തിരുന്ന ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള എത്തിയില്ല.ചടങ്ങുകൾ മാത്രമായി അവശേഷിച്ചിരുന്ന ഉപദേശ സമിതി പിന്നീട് ഒരിക്കലും രൂപംകൊണ്ടില്ല.
**********
സ്വപ്നം യാഥാർത്ഥ്യമായില്ല : പക്ഷേ, 'ഡ്രീംസ്' 'റിയലാ'യി...
വാണിജ്യ പ്രക്ഷേപണ നിലയങ്ങൾക്ക് ആകർഷകമായ പേരുകൾ (ബ്രാൻഡ് നെയിമുകൾ) നൽകി,അവയെ അവയെ ജനകീയ വൽക്കരിക്കാനുള്ള നിർദ്ദേശം വന്നത് അപ്പോഴായിരുന്നു . എഫ്.എം. നിലയരത്തിന് ആകർഷകമായ പേരുകൾ ക്ഷണിച്ചുകൊണ്ട് അറിയിപ്പുകൾ നൽകി. നൂറുകണക്കിന് പേരുകൾ നിർദേശിച്ചുകൊണ്ട് കത്തുകൾ പ്രവഹിച്ചു. അവയിൽനിന്ന് ഇന്ന് ഡ്രീംസ് എഫ് .എം എന്ന പേര് തെരഞ്ഞെടുത്തു. അതു അംഗീകാരത്തിനായി ഡൽഹിയിലേക്ക് അയച്ചു. അപ്പോഴേക്കും, ബോംബെയിൽ നിന്ന് അസിസ്റ്റന്റ്റ് സ്റ്റേഷൻ ഡയറക്ടർ കാവാലം ശ്രീകുമാറിനെ കോഴിക്കോട് നിയമിച്ചു.ഏതാനും മാസങ്ങൾക്കകം കെ. രാജനെ ഡയറക്ടറായി തിരിച്ചുവന്നു. ഇതിനിടയിൽ പുതിയ പേര് അംഗീകരിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചു. പക്ഷേ, രാജന് ഈ പേര് ഇഷ്ടമായില്ല. സ്വപ്നം യാഥാർത്ഥ്യമായി മാറി : 'ഡ്രീംസി'നു പകരം 'റിയൽ'. അങ്ങനെ, 2008 ഏപ്രിലിൽ നിലയം റിയൽ എഫ്.എം എന്ന്നി നാമകരണം ചെയ്യെ ട്ടു.
അതിനു വേണ്ടി തെരെ ഞ്ഞെടുത്തിരുന്നു പേര് മഞ്ചേരി എഫ്.എം ന് നൽകി. പക്ഷേ, കാലക്രമത്തിൽ മഞ്ചേരിയിൽ ആ പേര് പച്ചപിടിച്ചില്ല. വർഷങ്ങൾക്കു ശേഷം, ഈ ലേഖകൻ ആ നിലയത്തിന്റെ പ്രോഗ്രാം മേധാവിയായപ്പോഴും, 'ഡ്രീംസ്' കടലാസിൽ മാത്രം തുടർന്നു...
(ആ പേര് നിർദ്ദേശിച്ച ശ്രോതാവിന് അറിയില്ലല്ലോ ഇക്കഥകൾ .അദ്ദേഹത്തിൻറെ സ്വപ്നം യാഥാർഥ്യമായില്ല).
1965 ഓഗസ്റ്റ് പതിനഞ്ചാം തീയതി വിവിധ ഭാരതീയ യുമായി തുടങ്ങി പിന്നീട് വാണിജ്യ പ്രക്ഷേപണ കേന്ദ്രമായി തീർന്ന ഈ നിലയം യം 2003 ജനുവരിയിലാണ് ആണ് 10 കിലോവാട്ട് പ്രസരണ ശേഷിയുള്ള എഫ് എം നിലയം ആയി മാറുന്നത്.അതോടെ അവിടെ പുതിയ ധാരാളം പരിപാടികൾക്ക് തുടക്കമായി.ബോബി സി മാത്യുവും വി.പ്രീതയും ചേർന്ന് അവതരിപ്പിച്ച 'എഫ്.എം ചോയ്സ്' , ടി.വി അശ്വതി ആരംഭിച്ച 'ഓർമ്മയിൽ എന്നെന്നും', പി.വി പ്രശാന്ത് കുമാർ,സി.കൃഷ്ണകുമാർ,ആർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അവതരിപ്പിച്ച 'സീൻ ആൻഡ് സോങ്' ,തുടങ്ങിയവ ദീർഘകാലം ശ്രോതാക്കളുടെ ടെ പ്രിയപ്പെട്ട പരിപാടികളായിരുന്നു.കാതോട് കാതോരം (മാത്യു ജോസഫ് ), മ്യൂസിക് മിക്സ്, കല്ലായിക്കടവത്ത് (ആർ. ഉണ്ണികൃഷ്ണൻ), പ്രിയഗീതം (ജോൺ കുര്യൻ),ഗാനാമൃതം (ഇ.കെ ഇസ്മയിൽ),താങ്കളുടെ കത്തുകളെ ആസ്പദമാക്കിയുള്ള 'ഗാനമാലിക'(േബി, പ്രീത) തുടങ്ങിയ ധാരാളം പരിപാടികൾ.
പേരാമ്പ്രയിലെ ആഴ്ചച്ചന്ത, മിഠായിത്തെരുവ്,പുതിയ ബസ്റ്റാന്റ്, ഓടുന്ന ഓട്ടോറിക്ഷ,പിന്നെ ക്യാമ്പസുകൾ.. അങ്ങനെ, െതെരുവുകളും കലാലയങ്ങളുെക്കെ ഈ പരിപാടിയുടെ തൽസമയ പ്രക്ഷേപണങ്ങൾക്ക് വേദികളായി. കാഴ്ചവൈകല്യമുള്ളവരും, ശാരീരികാവശതകളാൽ കിടപ്പിലായവരും , ലഹരി മുക്ത ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നവരും ഒക്കെ തങ്ങളുടെ അനുഭവങ്ങൾ 'എഫ്. എം ചോയ്സ്'ലൂടെ വിവരിച്ചു. ..'ആൾക്കഹോളിക് അനോണിമസ്' സന്നദ്ധ കൂട്ടായ്മയിെലെ ലഹരിമുക്ത രും അവരുടെ ഭാര്യമാരും പങ്കെടുത്ത പരിപാടിയുടെ ശബ്ദേലേഖനം പല സ്ഥലങ്ങളിലും പുതിയ യൂണിറ്റുകൾ രൂപീകരിക്കുന്നതിന് മുന്നോടിയായി േൾപ്പിച്ചിരുന്നുവെന്ന് അവതാരകനായ ബോബി സി മാത്യു ഓർക്കുന്നു.
കോവിഡ് കാലത്ത് 2020 മെയ് 25 ന് ആരംഭിച്ച പ്രതിദിന പരിപാടിയാണ് റിയൽ എഫ് എം ഷോ' . രാവിലെ 8.15 മുതൽ 10 മണി വരെയുള്ള തസമയ ടോക് ഷോ പ്രോഗ്രാം എക്സിക്യൂട്ടീവ് ജോൺ കുര്യൻ ആശയമാണ്. ഒരു വിഷയത്തെ ആസ്പദമാക്കി സ്ത്രീ-പുരുഷ അവതാരകരായ രണ്ടുപേർ , പാട്ടുകളുടെ അകമ്പടിയോടെന്നവതരിപ്പിക്കുന്ന വിനോദ പരിപാടിക്ക് മികച്ച പ്രതികരണമുണ്ട്. ആരംഭകാലത്ത് കോവിസ് ബോധവല്ക്കരണമായിരുന്നു വിഷയം. ഇതിന് മുന്നോടിയായി , വർഷങ്ങൾക്കു മുൻപ് അവതരിപ്പിച്ച ഒരു േക്കയിൽ , തത്സമയം പങ്കെടുത്തു സുകുമാർ അഴീക്കോട്.'ശബ്ദംകൊണ്ട് മലയാളിയുടെ മനസ്സ് കൈയടക്കിയ മഹാപ്രതിഭ' എന്ന ആമുഖത്തോടെയാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് അവതാരകനായിരുന്ന ജോൺ കുര്യൻ ഓർക്കുന്നു..
'ഗാനമാലിക' പരിപാടിയുടെ നൂറാമെത്തെ എപ്പിസോഡ് നഗരത്തിെലെ ഒരു ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. അതിന്റെ ന്ന അറിയിപ്പ് േഡിയോയിലൂടെ കേട്ട് നനഞ്ഞൂറിലധികം േ ( ത്രാക്കളെത്തിയത് അവതാരകരായ ബോബിയ്ക്കും പ്രീതയ്ക്കും ധന്യമായ സ്മരണയാണ്. അന്ന്, ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഒരു എപ്പിസോഡ് സ്റ്റേജിൽ അവതരിപ്പിച്ചു. അതിന്റെ ശബ്ദലേഖനനമായിരുന്നു , അടുത്ത ദിവസം പ്രക്ഷേപണം ചെയ്തത്.
*******
2008 ആദ്യമാണ് സ്വകാര്യ എഫ് എം നിലയങ്ങൾ കേരളത്തിൽ പ്രക്ഷേപണം ആരംഭിക്കുന്നത്. ആദ്യം തുടങ്ങിയത് കോഴിക്കോട്ടായിരുന്നു.
ആ വെല്ലുവിളി നേരിടാനുള്ള മുന്നൊരുക്കങ്ങൾ രണ്ടു വർഷം മുൻപ് തെന്നെ തുടങ്ങിയിരുന്നു. പരിമിതമായ സമയങ്ങളിൽ മാത്രമേ വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിൽ മലയാളം പരിപാടികളുണ്ടായിരുന്നുള്ളൂ. ബോംബെയിൽ നിന്നുള്ള ചില ഹിന്ദി പരിപാടികൾക്ക് പകരം പ്രാദേശിക പരിപാടികൾ തുടങ്ങാനുള്ള അനുമതിക്കായി എഴുതിയെങ്കിലും ലഭിച്ചിരുന്നില്ല. 2006 ഒക്ടോബറിൽ ഈ ലേഖകൻ പ്രോഗ്രാം മേധാവിയായിരുന്നപ്പോഴായിരുന്നു, ആ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയത്. തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിൽ കൂടുതൽ സമയം മലയാളം പരിപാടികളുണ്ടായിരുന്നു. അതേ സമയങ്ങളിൽ ഇവിടെയും തുടങ്ങാൻ അനുവദിക്കണമെന്ന് നിലയം സന്ദർശിച്ച ദക്ഷിണേലാ അഡീഷണൽ ഡയറക്ടർ ജനറൽ ജി. ജയലാലിനോട് അപേക്ഷിച്ചു. അങ്ങനെയാണ് , രാവിലെയും ഉച്ചയ്ക്കും വൈകീട്ടും കൂടുതൽ സമയം മലയാള ഗാന പരിപാടികൾ തുടങ്ങുന്നത്.
2007 നവംബർ .
പരമ്പരാഗതമായ അവതരണ െ ശലിയിൽ നിന്ന് മാറി, വേഗതയാർന്ന ചടുലമായ അവതരണത്തിലേക്കുള്ള മാറ്റം തുടങ്ങുന്നതേേയാണ്. ഒരു വിഷയത്തെക്കുറിച്ച്, ആ സ്ക്രിപ്റ്റില്ലാതെ , അച്ചടി ഭാഷയിലല്ലാതെ, ഒഴുക്കോടെ പറയാനുള്ള പരിശീലനം അവതാരകർക്ക് നൽകിയായിരുന്നു,തുടക്കം. ചാനലിന്റ പേരിനൊപ്പം മീറ്റർ ആവർത്തിച്ചു പറയുന്നതിൽ ഇന്ന് ഒരു പുതുമയമില്ല. പക്ഷേ, അന്ന് 'ഇത് വാണിജ്യ പ്രക്ഷേപണ കേന്ദ്രം, 103.6' എന്ന് പറഞ്ഞ് ഉറപ്പിക്കേണ്ടത് ആവശ്യമായിരുന്നു.
ആകാശവാണിക്കു മുന്നിലെ കടപ്പുറത്ത് ദിവസവും സായാഹ്നത്തിെ ത്തുന്നത് ആയിരക്കണക്കിനാജകൾ. അവർക്കിടയിലേക്ക് ഒരു ഞായറാഴ്ച മൈക്കുമായി ഇറങ്ങി, അവതാരകയായ െ .വി സുധ. അവരുമായി സംസാരിച്ച്, വിശേഷങ്ങൾ പങ്കുവെച്ച് ഇഷ്ട ഗാനങ്ങൾക്കൊപ്പം പ്രക്ഷേപണം ചെയ്യുന്ന പരിപാടിയുടെ പേര് 'ബീച്ച് ബീറ്റ്സ്' എന്നായിരുന്നു. അതിന്റെ ആശയം ഈ ലേഖകന്റേതായിരുന്നു. പരിപാടിയുടെ പേരും ആകാശവാണിയുടെ എബ്ലവും പതിച്ച വലിയ കളർ കുട ബീച്ചിൽ കുത്തി വച്ചായിരുന്നു , ആ പരിപാടി. ആദ്യം ശബ്ദേലേഖനം ചെയ്തും പിന്നീട് തത്തയവും .അവതാരകനും മലബാർ മീഡിയ എന്ന പരസ്യ സ്ഥാപനത്തിന്റെ ഉടമയുമായിരുന്ന, അടുത്തിടെ അന്തരിച്ച അശോകൻ ആലപ്ര ത്തായിരുന്നു, കുടയുമായി 'ബീച്ച് ബീറ്റ്സി'ന്റെ സഹായി.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പെട്ടവർ തങ്ങളുടെ പ്രിയപ്പെട്ട ഹിന്ദി റ ഗാനങ്ങളും അനുഭവങ്ങളും അവതരിപ്പിക്കുന്ന 'ദിൽ സേ ദിൽ തക്ക്' ഈ നിലയത്തിലെ ഏറ്റവുമധികകാലം നീണ്ടു നില്ക്കുന്ന പരിപാടിയാണ്. അതിന്റെ ആശയവും അവതര ണവും വി. പ്രീതയുടേതാണ്. ഇപ്പോൾ ഹിന്ദി സിനിമാ ഗാന രംഗെത്തെ മഹാരഥൻമാരെക്കുറിച്ചുള്ള രചനകളെ ആസ്പദമാക്കിയുള്ള പരമ്പരകളും ഈ പരിപാടിയിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
********
പ്രണയാനുഭവങ്ങൾക്കായി രാത്രിയിൽ ഒരു പരിപാടി : ദേവരാഗം. പൂവിട്ടതും , കൊഴിഞ്ഞു പോയതുമായ അനുരാഗങ്ങളുടെ കഥ പറയുേ പലരുേടേയും തൊണ്ടയിടറും, ശബ്ദം മുറിയും.. പതിഞ്ഞ സ്വരത്തിൽ അവർ 'വിനു' വിേ അവർ ഹൃദയം പങ്കു വയ്ക്കും.
ആറു വർഷ ത്തോളം നീണ്ടു നിന്ന 'ദേവരാഗം' പരിപാടി അവതരിപ്പിച്ചത് ബി.വിനോദായിരുന്നു.. അതേ, പുറത്ത് ഭാഗവത പ്രഭാഷകനായി അറിയപ്പെടുന്ന സ്വാമി വിനുജി തന്നെ !
*******
No comments:
Post a Comment