ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Saturday 19 April 2008

ആരാണ് വെണ്ണപ്പാളി(ക്രീമിലെയര്‍) ?

‘’ നമ്മുടെ കണ്ടന്‍ കോരന്റെ മോന്‍ അഹമ്മദാബാദ് ഐ.ഐ.എം-ലാ.എം.ബി.എയ്ക്ക് ഒന്നാം റാങ്കാ.കാമ്പസ് സെലക്ഷനില്‍ അവനു ഒരു അമേരിക്കന്‍ കമ്പനി മാസം മൂന്ന് ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട്.നമ്മുടെ മോള്‍ക്ക് ഇതിലും നല്ലൊരു ബന്ധം ഇനി കിട്ടില്ല” എന്നു നാരായണ പണിക്കരുടെ ആള്‍ക്കാരുടെ ഇടയില്‍ എന്നെങ്കിലും ഒരു ചര്‍ച്ചയുണ്ടാകുമോ?

‘’ സമുദായാചാര്യന്റെ പിന്തലമുറയില്‍ പെട്ട ഉന്നത നായര്‍ തറവാട്ടിലെ ഏക അവകാശിയായ യുവാവിനു (വയസ്സ്… നക്ഷത്രം…) അനുയോജ്യരായ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.ഉയര്‍ന്ന സാമ്പത്തികശേഷിയും ഉദ്യോഗവുമുള്ള ക്രീമിലെയറില്‍ പെട്ടവരുടേയും,ഉന്നതനിലയിലുള്ള ദളിതരുടേയും ആദിവാസികളുടേയും പെണ്‍കുട്ടികളേയും പരിഗണിക്കുന്നതാണു”,എന്നൊരു പരസ്യം പത്രത്താളുകളില്‍ എന്നെങ്കിലും വായിക്കാനാകുമോ?

‘’കെ. ആര്‍ നാരായണന്റെ കുടുംബമാണു.മറ്റൊന്നും ആലോചിക്കാനില്ല…..തേവന്‍ പുലയന്റെ മോന്‍ സ്പെഷ്യലിസ്റ്റ് ഡോക്റ്ററാണു.അതില്‍ക്കൂടുതല്‍ എന്തു യോഗ്യത വേണം?....വെള്ളാപ്പള്ളിയുടെ കൈയ്യില്‍ പൂത്തപണമുണ്ടു;പണ്ടേ ക്രീമിലെയറാണു…” അതുകൊണ്ടു, അവരുടെ കുടുംബവുമായി ഒരു ബാന്ധവമുണ്ടാക്കാമെന്നു അഗതിയായ ഏതെങ്കിലുമൊരു ഉന്നത ജാതിക്കാരന്‍‍ വിചാരിക്കുമോ?
-എങ്കില്‍ സംവരണാനുകൂല്യങ്ങളില്‍ നിന്ന് പിന്നാക്കക്കാരിലെ വെണ്ണപ്പാളികളെ ഒഴിവാക്കണമെന്ന ഉന്നത നീതിപീഠത്തിന്റെ വിധിക്ക് സാധൂകരണമുണ്ടു.

ചരിത്രപരമായ കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി സാമൂഹികമായി അടിച്ചമര്‍ത്തപെട്ടവര്‍ക്ക് വിദ്യാഭ്യാസം കൊണ്ടോ ഉദ്യോഗം കോണ്ടോ അടുത്തിടെ മാത്രം ലഭിച്ച സാമ്പത്തികാഭിവൃദ്ധി അവരുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പിന്നാക്കാവസ്ഥയോ പദവിയോ മാറ്റുന്നില്ല.ജാതീയമായും മതപരമായും ഉയര്‍ന്നവരുടെ തലത്തിലേക്ക് അവര്‍ എത്തുന്നില്ല.

ജന്മം കൊണ്ടു സിദ്ധിക്കുന്നതാണു സാമൂഹികമായ പിന്നാക്കാവസ്ഥ.കാശുണ്ടായാലും പദവികള്‍ ലഭിച്ചാലും അതു പെട്ടെന്ന് മാറുമെന്ന വാദം യാഥാര്‍ത്ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ല.ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനാപദവിയിലിരുന്ന കെ.ആര്‍ നാരായണന്റേയോ ചരിത്രപ്രധാനമായ ഈ വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെയോ കുടുംബങ്ങള്‍ തന്നെ ഇതിനു ഉത്തമോദാഹരണം.ഉയര്‍ന്ന പദവികളും വിദ്യാഭ്യാസയോഗ്യതകളുമുള്ള ഇവരുടെ കുടുംബാംഗങ്ങളും ബന്ധുജനങ്ങളും ഇപ്പോള്‍ സാമൂഹികമായി എവിടെ നില്‍ക്കുന്നു? ഇവരുടെ കുടുംബങ്ങളുമായി വിവാഹബന്ധങ്ങളിലൂടെ ഒത്തുചേരാന്‍ ജാതിശ്രേണിയില്‍ മുകളിലുള്ള ആരെങ്കിലും സ്വമനസ്സാലെ തയ്യാറായിട്ടുണ്ടോ?ഇങ്ങനെ, ഈ കുടുംബങ്ങളിലെങ്കിലും സ്വാഭാവികമായ വംശസങ്കലനം നടന്നിട്ടുണ്ടോ?

പണവും പദവിയും കൊണ്ട് ,തങ്ങള്‍ പിറന്ന് വീണ സമൂഹത്തിന്റെ (ജാതി/മതം) പിന്നാക്കാവസ്ഥയേയും പദവിയേയും അതിജീവിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ വിദേശ പണക്കൊഴുപ്പില്‍ സമ്പന്ന ജീവിതം നയിക്കുന്ന വര്‍ക്കല-ആറ്റിങ്ങല്‍ ഭാഗത്തെ ഈഴവരും ,ചാവക്കാട്-ഗുരുവായൂര്‍ പ്രദേശത്തെ മുസ്ലീങ്ങളും,വ്യവസായത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കൊച്ചിയിലെ ലാറ്റിന്‍ കത്തോലിക്കരുമടങ്ങുന്ന വലിയൊരു ശതമാനം പിന്നാക്കാക്കാര്‍ സാമൂഹികശ്രേണിയില്‍ ഒന്നാമതെത്തുമായിയുന്നു.

അതിരൂക്ഷമായ ജാതിഅസമത്വങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വ്യത്യസ്ത ജനവിഭാഗങ്ങല്‍ തമ്മില്‍ വിവാഹബന്ധങ്ങളിലൂടെ ആരോഗ്യകരമായ സമന്വയവും വംശങ്കലനവും ഉണ്ടാകുന്ന കാലം വരെ ജാതിസംവരണത്തിനു പ്രസക്തി നഷ്ടപ്പെടുന്നില്ല.അതില്‍ വിവേചനത്തിന്റെ ആവശ്യമില്ല.

ഒന്നിലധികം തലമുറകള്‍ ഉയര്‍ന്ന പദവികളിലിരിക്കുകയും അതുമൂലം മറ്റ് ജനവിഭാഗങ്ങളുമായി കുടുംബബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്താല്‍ അവരുടെ സാമൂഹികപദവി ഉയര്‍ന്നതായി കണക്കാക്കാം.അപ്പോള്‍ സംവരണത്തിന്റെ ആവശ്യമില്ല.

അടിക്കുറിപ്പ്;
ചോദ്യം;സംവരണം ഇനി എത്രകാലം തുടരണം?
ഉത്തരം; സഖാവ് നമ്പൂതിരിപ്പാടിന്റെ(നാരായണപ്പണിക്കരുടേയും,കൊടിയേരിയുടേയും) ചെറുമക്കള്‍ ചാത്തന്‍ പുലയന്റെ ചെറുമക്കളെ വേളികഴിക്കും കാലത്തോളം:
അയ്യങ്കാളി മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം റെസിഡന്‍ഷ്യല്‍ സ്കൂളിനു മുന്നില്‍ റോട്ടറി ക്ലബ്ബുകാരും ലയണ്‍സ് ക്ലബ്ബുകാരും മക്കളുടെ അഡ്മിഷനു ക്യൂ നില്‍ക്കും കാലത്തോളം
!

41 comments:

ഫസല്‍ ബിനാലി.. said...

അയ്യങ്കാളി മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം റെസിഡന്‍ഷ്യല്‍ സ്കൂളിനു മുന്നില്‍ റോട്ടറി ക്ലബ്ബുകാരും ലയണ്‍സ് ക്ലബ്ബുകാരും മക്കളുടെ അഡ്മിഷനു ക്യൂ നില്‍ക്കും കാലത്തോളം!

ayyankaaliyude peril Naaraayanappanickar or english medium school thudangiyaal samvaranaprashnam udane pariharikkappedumo?

ഡി .പ്രദീപ് കുമാർ said...

തുടങ്ങട്ടെ.അപ്പോള്‍ പറയാം,സ്നേഹിതാ.

Anonymous said...

പ്രദീപ്‌...

ഉഗ്രനായിട്ടുണ്ടു..അവസാനത്തെ ചോദ്യവും ഉത്തരവും അസ്സലായിട്ടുണ്ടു...

ശ്രീവല്ലഭന്‍. said...

നല്ല ലേഖനം എന്ന് പറയാതെ വയ്യ പ്രദീപേ.

Baiju Elikkattoor said...

great.............

അങ്കിള്‍ said...

സംവരണത്തെപറ്റി ധാരാളം ലേഖനങ്ങള്‍ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്‌. ഈ വിഷയത്തില്‍ ഇത്രത്തോളം എന്നെ ആകര്‍ഷിച്ച മറ്റൊരു ലേഖനമില്ല, പ്രദീപേ.

നിര്‍മ്മല said...

“അതിരൂക്ഷമായ ജാതിഅസമത്വങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വ്യത്യസ്ത ജനവിഭാഗങ്ങല്‍ തമ്മില്‍ വിവാഹബന്ധങ്ങളിലൂടെ ആരോഗ്യകരമായ സമന്വയവും വംശങ്കലനവും ഉണ്ടാകുന്ന കാലം വരെ ജാതിസംവരണത്തിനു പ്രസക്തി നഷ്ടപ്പെടുന്നില്ല“
സംവരണത്തിന്റെ പരമമായ ഉദ്ദേശം മിശ്രവിവാഹമാണെന്നാണൊ പറഞ്ഞു വരുന്നത്?!

ഗീത said...

പ്രദീപ് പറയുന്ന പലകാര്യങ്ങളും വളരെ ശരിയാണ്. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിച്ചെങ്കില്‍ കുറേയൊക്കെ ഈ ജാതി അസമത്വം ഇല്ലാതായേനേ. പക്ഷേ പഴയ തലമുറ അതിനു മുന്‍‌കൈ എടുക്കില്ല. യുവ തലമുറ തന്നെ അതിനു മുന്നോട്ടു വന്നേ പറ്റൂ .

മലമൂട്ടില്‍ മത്തായി said...

Reservation is a way of positive discrimination. It gives the dispossessed a way to come up in life. Taking out the creamy layer make sure that the effects of the reservation reaches the bottom most fastest.

If you are rich, then you do not need the reservation to get the same opportunity as anyone else. So creamy layer is a way to make sure that the benefits go to the well deserved than the well moneyed.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാനഭാഗം അസലായി!!!

Suraj said...

നല്ല ലേഖനം പ്രദീപ് ജീ. അവസാനത്തെ പിന്‍ കുറിപ്പ് കലക്കി.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ ക്രീമീലേയറിനെ സംവരണത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള അപകടകരമായ ഒരു ‘മാതൃകാ വിധി’ വന്നഥിന്റെ പിറ്റേന്ന് മാതൃഭൂമിയില്‍ ക്രീമീലെയറില്‍ വരുന്ന വിഭാഗങ്ങളുടെ ലിസ്റ്റ് കണ്ടിരുന്നു :
ജഡ്ജിമാര്‍,ഡോക്ടര്‍മാര്‍,എഞ്ചിനിയര്‍മാര്‍ തുടങ്ങി സര്‍ക്കാര്‍ ഗുമസ്തന്‍ വരെയുള്ള ‘സാമ്പത്തിക’ വിഭാഗങ്ങളുടെ നെടുനെടുങ്കന്‍ ലിസ്റ്റ്. കൂട്ടത്തില്‍ പുതിയ കോടതിവിധി (അടി?) പ്രകാരം പാര്‍ളമെന്റ് മെംബര്‍മാരുടെ മക്കളും ക്രീം ആകുമത്രെ!

സംവരണത്തില്‍ നിന്നും ജാതിയെന്ന അളവുകോല്‍ മാറ്റി സമ്പത്ത് എന്ന പുതിയ അജണ്ട തിരുകിക്കയറ്റുന്നതില്‍ നമ്മുടെ ജുഡീഷ്യല്‍ജനാധിപത്യം വിജയിച്ചിരിക്കുന്നു...സര്‍വ്വോപരി, ഒറ്റ തലമുറയ്ക്ക് സംവരണം കൊണ്ട് ഒരു ജാതിക്ക് സമൂഹത്തില്‍ ഉയരാന്‍ കഴിയുമെന്നും അതിനെ പിന്നെ സസ്റ്റെയിന്‍ ചെയ്യേണ്ട കാര്യമില്ലെന്നുമുള്ള പടുവിഡ്ഢിത്തവും ആണിയടിച്ചുറപ്പിച്ചിരിക്കുന്നു സമൂഹ മനസ്സില്‍! ഇതിലെ അപകടം കാണാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് പോലും കണ്ണില്ലാതായി! കെ.കെ രാഗേഷ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ ഓ.അബ്ദുല്ലയുമായി ക്രീമീലെയറിനെ ഒഴിവാക്കേണ്ടതിനെക്കുറിച്ച് വാദിക്കുന്നതുകേട്ടപ്പോള്‍ ഓക്കാനം വന്നു - അയാളുടെ അപ്പര്‍ കാസ്റ്റ് ചീപ്നെസ്സ് തലപൊക്കുന്നതുകണ്ടിട്ട്. (സ്വരാജിന്റെ കല്യാണഫോട്ടോ ആരും ഓര്‍മ്മിപ്പിക്കരുതേ...പ്ലീസ്)

ഇങ്ങനെയൊക്കെയാണ് നമ്മുടെ രാജ്യം ഒരു banana republic ആകുന്നത് എന്ന് അരുന്ധതി റോയ് ഓര്‍മ്മിപ്പിച്ചത്.

manu paingalam said...

ശാസ്ത്രം എത്ര പുരോഗമിച്ചാലും,
മനുഷ്യന്റെ സമൂഹിക ചുറ്റുപാടില്‍ എത്ര പുരോഗമനപരമായ മാറ്റം ഉണ്ടായാലും 

ഈ ജാതീയമായ വേര്‍തിരിവ് ഒരിക്കലും ഇല്ലാതാവാന്‍ പോവുന്നില്ലാ....
ഇത്തരം ഉയര്‍ന്ന ചിന്തകള്‍ക്ക് നമോവാകം.

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രദീപേ,

താങ്കളുടെ പോസ്റ്റിനോട്‌ ഞാന്‍ പൂര്‍ണ്ണമായും വിയോജിക്കുകയാണ്‌. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ ജോലി സംവരണവും വിദ്യാഭ്യാസ സംവരണവും കൊണ്ടുവരുന്നത്‌ ജാതി വ്യവസ്ഥ ഇല്ലാതാക്കനല്ലല്ലോ. മറിച്ച്‌ അവസര സമത്വം നല്‍കാനാണല്ലോ. അപ്പോള്‍ അതില്‍ പണമുള്ളവനേ മാറ്റി നിര്‍ത്തുന്നതില്‍ എന്താണ്‌ തെറ്റ്‌ എന്ന് മനസിലാകുന്നില്ല.

സംവരണം കൊടുക്കുന്നു എന്ന് പറയുന്നതിനെ കാരണമായി പറയുന്നത്‌ കാലകലങ്ങളായി പിന്നോക്കാവസ്ഥയില്‍ കിടന്നിരുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ മുന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരോട്‌ മത്സരിക്കാനുള്ള കഴിവിലുള്ള തുല്ല്യത ഇല്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ എന്നാണ്‌ എന്റ അറിവ്‌. മാത്രമല്ല സംവരണം കാലാകാലം തുടരേണ്ട ഒന്നായി വിഭാവനം ചെയ്യപ്പെട്ടതുമല്ല. അതിനാല്‍ത്തന്നെ ഘട്ടം ഘട്ടമായി ഈ വിഭാഗങ്ങളെ ഉയര്‍ത്തുക എന്നതാണ്‌ അങ്ങനെ മുകളില്‍ പറഞ്ഞ തുല്ല്യത ഇല്ലയ്മ എന്ന അവസ്ഥ പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍ സംവരണം ആ സമുദായത്തിന്‌ നിര്‍ത്തുക എന്നതല്ലേ ശരി. അല്ലാതെ ആ ജാതിയില്‍പ്പെട്ടവനെ സമൂഹത്തിലെ ഉന്നത്‌ കുലജാതര്‍ അംഗീകരിക്കപ്പെടുന്നതുവരെ സംവരണം ക്രീമിലെയര്‍ ഇല്ലാതെ തുടരണം എന്ന് ചിന്തിക്കുന്നത്‌ എന്തൊരു ബാലിശമാണ്‌.


എന്റ അഭിപ്രായത്തില്‍ ക്രീമിലെയറിനും സംവരണം തുടരുന്നത്‌ ആ സമുദായത്തിന്റ വളര്‍ച്ചക്ക്‌ തന്നെ തടസം നില്‍ക്കും എന്നാണ്‌. ഉദാഹരണമായി സംവരണത്തിന്റ ആനുലൂല്യ്ം കഴിഞ്ഞ 50 വര്‍ഷമായി ക്രീമിലെയര്‍ പരിധി ഇല്ലാതെ അനുഭവിച്ച്‌ ഉന്നത്‌ ജീവിത നിലവാരം പുലര്‍ത്തുന്ന ഒരു പറ്റം ആള്‍ക്കാര്‍ക്ക്‌ കൈയടക്കാന്‍ കഴിയുന്ന വിധം ഈ ആനുകൂല്യം പരിമിതമാകുകയില്ലെ? ഡോക്ടറുടെ മക്കള്‍ ഡോക്ടറും എഞ്ചിനിയറുടെ മക്കള്‍ എഞ്ചിനിയറുമായി തുടരും . അതു പോലെ മെഡിക്കല്‍ എണ്ട്രസ്‌ പരീക്ഷയില്‍ 700 ആം റാങ്ക്‌ നേടുന്ന ഒരു ക്രീമിലെയറുകാരന്‌ ചിലപ്പോള്‍ MBBS ന്‌ അഡ്മിഷന്‍ ലഭിക്കണമെന്നില്ല. സ്വഭാവികമായും അവന്‍ BDS ഓ അലെങ്കില്‍ സ്വയാശ്രയ കോഴ്‌സോ ഓപ്‌റ്റ്‌ ചെയ്യും. എന്നാല്‍ ക്രീമിലെയര്‍ ഉണ്ടെങ്കില്‍ അവര്‍ സംവരണമുപയോഗിച്ച്‌ ആ MBBS സീറ്റ്‌ സ്വന്തമാക്കും. പിന്നോക്കകാരന്‍ പിന്നെയും പിന്നോട്ട്‌ തന്നെ.

ഇനി മറ്റൊരു ഉദാഹരണം ഒരു PSCപരീക്ഷയില്‍ 100 ഇല്‍ 80 മാര്‍ക്ക്‌ വാങ്ങിയ ഒരു മുന്നോക്ക പാവപ്പെട്ടവന്‌ അവസരം നിഷേധിക്കുമ്പോള്‍ 100 ഇല്‍ 65 മാര്‍ക്ക്‌ വാങ്ങിയ ഒരു പിന്നോക്ക സമ്പന്നന്‍ ആ സീറ്റിന്‌ അവകാശി ആകുമ്പോള്‍ അത്‌ പാവപ്പെട്ട മുന്നോക്കക്കരനില്‍ ഉണ്ടാക്കുന്ന പക എത്ര വലുതായിരിക്കും.

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
ഡി .പ്രദീപ് കുമാർ said...

വീട് അടിച്ച് വാരുക,പാത്രം കഴുകുക,പുറം പണികള്‍ ചെയ്യുക തുടങ്ങി കൃഷിപ്പണിക്കും,റോഡുപണിക്കും മുതല്‍ സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിനു വരെ കേരളത്തില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമമുണ്ടു.
ദേവസ്വം നിയമനങ്ങള്‍‍ സര്‍ക്കാര്‍ പി.എസ്.സിക്കു വിടുന്നതുകാരണം തങ്ങളുടെ കഞ്ഞികുടി മുട്ടുമെന്നു വിലപിക്കുന്ന എല്ലാ ബ്രാഹ്മണരും,അംബലവാസികളും,നായന്മ്മാരും ഉള്‍പ്പെടെയുള്ള മുന്നാക്കക്കാരിലെ സര്‍വ്വ പാവപ്പെട്ടവര്‍ക്കും ഈ മേഘലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടു.തെങ്ങില്‍ കേറാനും,ചെത്താനും കൂടി ആളെക്കിട്ടാനില്ല....എന്തേ,ഈപ്പണീകളൊന്നും ബോധിച്ചില്ലേ!‍ പാവപ്പെട്ട മുന്നാ‍ക്കക്കാരനു മുന്നില്‍ ഇനിയുമൊട്ടേറെ തൊഴിലവസരങ്ങളുണ്ടു.

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രദീപേ,

അതെനിക്ക്‌ ഇഷ്ടപ്പെട്ടു അപ്പോള്‍ 10 ലക്ഷം വരുമനമുള്ളതും 100 65 മാര്‍ക്ക്‌ മേടിച്ചതുമായ പിന്നോക്കകാരന്‍ സര്‍ക്കാര്‍ ജോലി ചെയ്യട്ടേ 100 80 മാര്‍ക്ക്‌ മേടിച്ച്‌ മുന്നോക്കക്കരനും 100 65 മേടിക്കാന്‍ കഴിയത്ത പിന്നോക്കരിലെ പിന്നോക്കനും അങ്ങനെ തുടരട്ടെ . അവര്‍ക്ക്‌ തെങ്ങുകയറുക അടുക്കളപ്പണി ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ വേണമെങ്കില്‍ ചെയ്യട്ടേ. ഭാഗ്യം 100% സീറ്റും സംവരണം ചെയ്യണമെന്ന് പറഞ്ഞില്ലല്ലോ

50 വര്‍ഷം സംവരണം കൊണ്ട്‌ നേട്ടമുണ്ടാക്കിയ ക്രീം എല്ലാം അനുഭവിക്കട്ടേ. എന്നു വരെ ? സവര്‍ണ്ണര്‍ വീട്ടില്‍ പെണ്ണന്വേഷിച്ച്‌ വരുന്നവരെ. എന്തൊരു മഹത്തരമായ കണ്ടെത്തല്‍. സംവരണ വിരുദ്ധര്‍ക്ക്‌ ചൂണ്ടിക്കാണിക്കാന്‍ ഏറ്റവും മനോഹരമായ ഒരു പോസ്റ്റായി ഇത്‌ മാറുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു.

ഡി .പ്രദീപ് കുമാർ said...

അതിവായന വേണ്ട,സുഹൃത്തേ
ജന്മം കൊണ്ടു സിദ്ധിക്കുന്ന ജാത്യാധിഷ്ഠിതമായ മനോഘടനക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന വാദത്തിനു അടിവരയിടാനാണു ഇത്.
താങ്കളുടേയും
നിര്‍മ്മല,NOTI MORRISON,തുടങ്ങിയ സുഹൃത്തുക്കളുടേയും നിരീക്ഷ‍ണങ്ങളോടുള്ള വിശദമായ പ്രതികരണം അടുത്ത ശനിയാഴ്ച.
(തൃശ്ശൂര്‍ ആകാശവാണിയിലേക്കു സ്ഥലം മാറ്റം.അതിന്റെ ഇടവേള).

അങ്കിള്‍ said...

പ്രീയ കിരണ്‍,
അവസര സമത്വം വഴി സാമൂഹിക അസമത്വം ഇല്ലാതാക്കുകയല്ലേ സംവരണത്തിന്റെ അന്തിമ ലക്ഷ്യം. വെണ്ണപ്പാളിയെ മാറ്റി നിര്‍ത്തിയാല്‍ മാത്രം അതുണ്ടാകുമെന്ന്‌ തോന്നുന്നുണ്ടോ.

പിന്നോക്ക ജാതിയിലുള്ളവരും മുന്നോക്കകാരുമായുള്ള വിവാഹബന്ധം സാധാരണമാകണെമെന്ന പ്രദീപിന്റെ വാദം അങ്ങനെ പുച്ഛിച്ചു തള്ളാന്‍ പറ്റുമോ?. അങ്ങനെയൊരു സ്ഥിതിയെപറ്റി ഒന്നാലോചിച്ചു നോക്കൂ. എന്തെല്ലാം സാമൂഹിക വിപ്ലവങ്ങള്‍ സംഭവിച്ചതിനു ശേഷമായിരിക്കും അങ്ങനെയൊരു അവസ്ഥ വരുക. ആ അവസ്ഥയിലല്ലേ സാമൂഹിക അസമത്വം ഇല്ലാതായിവരുന്നു എന്ന്‌ നമുക്കഭിമാനിക്കാന്‍ പറ്റൂ.

ക്രീമി ലേയര്‍ക്കു കൂടി സംവരണം കൊടുത്താല്‍ സംവരണത്തിന്റെ ആനുകൂല്യം കുടുതലും അവര്‍ കൊണ്ടുപോകും എന്നതു 100% ശരി. പിന്നോക്ക വിഭാഗങ്ങളിലെ ക്രിമി ലേയറുകളുടെ എണ്ണം കൂടിയാല്‍ ഒരു പക്ഷേ ഭാവിയിലെങ്കിലും അവരും സവര്‍ണ്ണരും തമ്മില്‍ അടുത്തേക്കും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പിന്നോക്കകാരോടടുക്കുന്നതിനേക്കാള്‍ കുടുതല്‍. പിന്നോക്കത്തിലെ ക്രീമിലേയറും, മുന്നോക്കത്തിലെ ക്രീമിലേയറും തമ്മിലടുക്കാന്‍ (ഒരു വിവാഹ ബന്ധത്തില്‍ കുടി) കാലം ഇനിയും അധികം വേണ്ടി വരും. എന്നാല്‍ മുന്നോക്കക്കാരിലെ ക്രിമിലേയര്‍ അല്ലാത്തവരും പന്നോക്കത്തിലെ ക്രിമി ലേയറും തമ്മില്‍ അടുത്തു തുടങ്ങുന്ന സമയം അതിക്രമിച്ചു വരുന്നു എന്ന്‌ എനിക്കു തോന്നുന്നു. സാമൂഹിക അസമത്വം ഇല്ലാതാക്കാന്‍ അതും ഒരു മാര്‍ഗ്ഗമല്ലേ.

ജോലിയില്‍ അവസരസമത്വം കൊടുത്താല്‍ ചിലരുടെ പട്ടിണി മാറിയേക്കും. വിദ്യാഭ്യാസമേഖലയില്‍ അവസര സമത്വം കൊടുത്താല്‍ ആ അവസരം പ്രയോജനപ്പെടുത്താന്‍ ക്രീമിലേയറില്‍ ഇല്ലാത്തവര്‍ എത്രയുണ്ടായിരിക്കുമെന്നത്‌‍ കണ്ടറിയണം.(IIT, IIM മുതലായവയാണെന്റെ മനസ്സില്‍)

എന്റെ ഈ കമന്റില്‍ പ്രധാനമായും ഞാന്‍ ഊന്നി പറയാന്‍ ഉദ്ദേശിച്ചത്‌ വിവാഹബന്ധത്തെ പറ്റി തന്നെയാണ്. പോസ്റ്റില്‍ പറയുന്നതരത്തിലുള്ള ഒരു വിവാഹബന്ധം വന്നുകഴിഞ്ഞ ഒരു സമൂഹത്തില്‍, സാമൂഹിക അസമത്വം ഉണ്ടെന്നു പറയാന്‍ കഴിയുമോ.ഒരു വിവാഹ ബന്ധത്തില്‍ ഉണ്ടായേക്കാവുന്ന എല്ലാ കാര്യങ്ങളേയും ഓര്‍മ്മിച്ചു നോക്കുക. അപ്പോള്‍ അസമത്വത്തിനെ വേറെ വിധത്തില്‍ നിര്‍വചിക്കേണ്ടി വരും.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍

സംവരണത്തേപ്പറ്റി താങ്കള്‍പ്പറഞ്ഞത്‌ എന്നില്‍ സംശയം ഉണ്ടാക്കുന്നു. കാരണം സംവരണത്തിലൂടെ അവസര സമത്വം ഉണ്ടാക്കാന്‍ കഴിയും എന്നതാണ്‌ അതിന്റെ ലക്ഷ്യം എന്നാണ്‌ ഞാന്‍ ഇതുവരെ മനസിലാക്കിയത്‌. അല്ലാതെ സംവരണം കിട്ടി ഉയര്‍ന്നു വന്നവരെ സവര്‍ണ്ണര്‍ വിവാഹം ചെയ്ത്‌ ഏക വര്‍ഗ്ഗ ലോകം ഉണ്ടാകും എന്നൊക്കെ വ്യഖ്യാനിച്ചാല്‍ അത്‌ എത്രമാത്രം ശരിയാകും. ഒരു സര്‍ക്കാറിനോ കോടതിക്കോ ഒരിക്കലും ആവശ്യപ്പെടാന്‍ കഴിയാത്ത ഒന്നാണ്‌ അത്‌. ഒരാളുടെ വിവാഹം എന്നത്‌ അയാളുടെ തികച്ചും സ്വകാര്യമായ ഒരു കാര്യമാണ്‌ സംവര ലക്ഷ്യം കൈവരിക്കാന്‍ നീ താണ ജാതിക്കാരിയേ വിവാഹം ചെയ്യൂ എന്നൊന്നും ഒരു സര്‍ക്കാരിനും പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ സര്‍ക്കാര്‍ ആ പോയന്റ ഉദ്ദേശിച്ചിട്ടില്ല. മറിച്ച്‌ നൂറ്റാണ്ടുകളായി പിന്നോക്കം നിന്ന സമൂഹങ്ങളെ അതുവരെ മുന്നോക്കം നിന്നവരുമായി ഒരുമിച്ച്‌ മത്സരിക്കാന്‍ വിടാതെ അവര്‍ക്ക്‌ ഒരു പ്രത്യേക പരിഗണന നല്‍കുകയല്ലേ സംവരണം കൊണ്ട്‌ ചെയ്യുന്നത്‌. അത്‌ ലഭിച്ച്‌ മികച്ച ജീവിത സൗകര്യങ്ങളും മത്സരക്ഷമതയും നേടിയ ആള്‍ക്കാര്‍ അവരിലെ താഴ്‌ന്നവര്‍ക്ക്‌ അവസരം ലഭിക്കാന്‍ മാറി നില്‍ക്കേണ്ടത്‌ അവരുടെ കടമയല്ലേ.

ഈ അവസരത്തില്‍ ശ്രീ. E.A. ജബ്ബാര്‍ മുന്‍പ്‌ ഒരു പോസ്റ്റില്‍ കമന്റിയത്‌ ഓര്‍മ്മവരുന്നു. അദ്ദേഹവും ഭാര്യയും മുസ്ലിം സംവരണത്തിന്റെ ഗുണഭോക്താക്കളായി വിദ്യാഭ്യാസവും ജോലിയും നേടിയവരാണ്‌. അതുകൊണ്ട്‌ തങ്ങളുടെ മക്കള്‍ക്ക്‌ അത്‌ വേണ്ട എന്ന് തീരുമാനിച്ച്‌ അവര്‍ മക്കളുടെ സംവരണ അനൂകൂല്യം വേണ്ടാ എന്ന് വച്ചു. എന്നാല്‍ അത്‌ അവര്‍ക്ക്‌ തെറ്റ്‌ പറ്റിയതാണ്‌ എന്ന് വിചാരിച്ച്‌ ഉദ്യോഗസ്ഥര്‍ സംവരണ സീറ്റില്‍ അഡ്മിഷന്‌ നോട്ടീസയച്ചു. എന്നാല്‍ അദ്ദേഹംവും കുറ്റുംബവും അത്‌ നിരസിച്ചു. അത്‌ ആ സമുദായത്തിലെ പിന്നോക്കമായി നില്‍ക്കുന്ന ഒരാള്‍ക്ക്‌ ലഭിക്കുകയും ചെയ്തു. എങ്ങനെയാണ്‌ ഉത്തരവാദിത്തത്തോടെ സംവരണ ആനുകൂല്യങ്ങള്‍ ഉപയോഗിക്കേണ്ടത്‌ എന്നതിന്‌ ഉത്തമ മാതൃകയാണ്‌ ഇത്‌. അദ്ദേഹം സര്‍ക്കാരിനോടും സമുദായത്തിനോടും പൊതു സമൂഹത്തിനോടും നീതി പുലര്‍ത്തി. ഇങ്ങനെ ഇന്ന് ക്രീമി ലെയരില്‍ ഉള്ളവര്‍ സ്വയം വിലയിരുത്തല്‍ നടത്തിയാല്‍ മാത്രം മതി സംവരണ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍.

അങ്കിള്‍ പറയുന്ന പോലെയാണ്‌ കാര്യങ്ങളെങ്കില്‍ ക്രീമിലെയറിലുള്ള സമ്പന്നനെ സംവരണ ആനുകൂല്യങ്ങള്‍ നല്‍കി വീണ്ടും ശക്തനാക്കി നിര്‍ത്തിയാല്‍ സ്വഭാവികമായും പാവപ്പെട്ട മുന്നോക്കന്‌ നില്‍ക്കക്കള്ളി ഇല്ലാതാകും. അപ്പോള്‍ അവന്‍ വന്ന് പിന്നോക്കരിലെ മിന്നോക്കന്റ അടുത്തേക്ക്‌ വിവാഹാലോചനയുമായി വരും എന്നൊക്കെ വ്യഖ്യാനിച്ചാല്‍ കാര്യങ്ങള്‍ എവിടെ എത്തും.

പിന്നെ എത്ര പിന്നോക്ക ക്രീമിലെയറുകാര്‍ അവരുടെ സമൂദായങ്ങളിലെ പാവപ്പെട്ടവരെ കല്ല്യാണം കഴിക്കും. അതുപോലെ തങ്ങളിലും താഴ്‌ന്ന ജാതിയില്‍ നിന്ന് അവര്‍ വിവാഹം കഴിക്കുമോ. എത്ര ഈഴവര്‍ പട്ടിക ജാതിക്കാരെ കല്ല്യാണം കഴിക്കും. അപ്പോള്‍ അതൊന്നും അല്ല കാര്യം.

അങ്കിള്‍ said...

കിരണ്‍,
സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക അസമത്വം ഇല്ലാതാക്കുകയാണോ, സാമൂഹിക അസമത്വം ഇല്ലാതാക്കുകയാണോ എന്നാണ് ഇവിടുത്തെ പ്രശ്നം. രണ്ടാമത്തേതാകണം എന്ന മുന്‍‌വിധിയോടെയാണ് എന്റെ പ്രതികരണം. അതുകൊണ്ടാണ് വിദ്യാഭ്യാസത്തേക്കാള്‍ വിവാഹത്തിനു മുന്‍‌ഗണന നല്‍കിയത്‌.

പിന്നോക്കത്തിലെ ക്രിമിലേയര്‍ പിന്നോക്കത്തിലെ തന്നെ പാവങ്ങളെ കല്യാണം കഴിക്കുന്ന കാര്യമല്ല ഞാന്‍ നേരത്തേ പറഞ്ഞത്‌. മുന്നോക്കത്തിലെ ക്രീമിലേയറിലല്ലാത്തവര്‍ പിന്നോക്കത്തിലെ ക്രിമി ലേയറുമായുള്ള ബന്ധത്തിനെയാണ് ഞാര്‍ പരാമര്‍ശിച്ചത്‌. പിന്നോക്ക കാരിലെ ക്രീമിലേയറുകാരുടെ എണ്ണം കൂടിയാല്‍ ഞാനീപറഞ്ഞ ബന്ധങ്ങള്‍ക്ക്‌ വിദൂര ഭാവിയിലെങ്കിലും ഫലം കാണും. കാരണം മുന്നോക്കകാരിലെ സാംബത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ എണ്ണം കൂറ്റികൊണ്ടിരിക്കുന്നു.

സംവരണം ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ പിന്നോക്ക വിഭാഗം എന്നു മാത്രമല്ലേ പരിഗണനയിലുണ്ടായിരുന്നുള്ളൂ. അന്നും അവരുടെ ഇടയില്‍ ക്രീമിലേയറുകള്‍ ഉണ്ടായിരുന്നില്ലേ. സംവരണം നടപ്പിലാക്കി സാമൂഹ്യ അസമത്വം കുറച്ചു കൊണ്ടുവരണമെന്ന്‌ നിര്‍ദ്ദേശിച്ചവരുടെ മനസ്സിലുണ്ടായിരുന്ന കാര്യമല്ലേ നടപ്പിലാക്കേണ്ടത്‌. അതില്‍ പിന്നീട്‌ വെള്ളം ചേര്‍ക്കാമോ, അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം.

സമ്പത്തിന്റെ പ്രശ്നം വന്നാല്‍, മുന്നോക്കകാരന്റേയും പിന്നോക്കകാരന്റേയും വിശപ്പ്‌ ഒരു പോലെ തന്നെയാണെന്ന്‌ പറയേണ്ടി വരും.

കെ said...

ഈ വാദങ്ങള്‍ കണ്ട് അന്തം വിടുകയല്ലാതെ വേറെ വഴിയൊന്നുമില്ല. വംശീയ സങ്കലനം സംവരണത്തിന്റെ ലക്ഷ്യമാണോ? മിശ്രവിവാഹ പ്രോത്സാഹനമാണോ സംവരണം കൊണ്ട് ലക്ഷ്യമിടുന്നത്?

ജാതിയുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക്, അതേ ജാതിയുടെ പേരില്‍ ജോലി നല്‍കാനാണ് സംവരണം ഏര്‍പ്പെടുത്തിയത്. അധികാരത്തില്‍ നിന്നും ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയവരെ ജാതിയുടെ പേരില്‍ തന്നെ പ്രവേശിപ്പിക്കുന്നു. ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും പ്രായശ്ചിത്തമാണ് സംവരണം. സര്‍ക്കാര്‍ ജോലി എന്നത് അധികാരത്തിലുളള പങ്കാളിത്തമാണ്.

ക്രിമിലെയറിനെക്കുറിച്ച് ലേഖകന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ വിചിത്രമായിരിക്കുന്നു.
സാമ്പിള്‍ ദാ
പണവും പദവിയും കൊണ്ട് ,തങ്ങള്‍ പിറന്ന് വീണ സമൂഹത്തിന്റെ (ജാതി/മതം) പിന്നാക്കാവസ്ഥയേയും പദവിയേയും അതിജീവിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ വിദേശ പണക്കൊഴുപ്പില്‍ സമ്പന്ന ജീവിതം നയിക്കുന്ന വര്‍ക്കല-ആറ്റിങ്ങല്‍ ഭാഗത്തെ ഈഴവരും ,ചാവക്കാട്-ഗുരുവായൂര്‍ പ്രദേശത്തെ മുസ്ലീങ്ങളും,വ്യവസായത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കൊച്ചിയിലെ ലാറ്റിന്‍ കത്തോലിക്കരുമടങ്ങുന്ന വലിയൊരു ശതമാനം പിന്നാക്കാക്കാര്‍ സാമൂഹികശ്രേണിയില്‍ ഒന്നാമതെത്തുമായിയുന്നു.

അപ്പോള്‍ ഇവരാരും ഇപ്പോള്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലല്ലേ. ഇവരുടെ കുടുംബങ്ങളില്‍ നിന്നും ബ്രാഹ്മണര്‍ വിവാഹം കഴിക്കുന്നില്ലെന്നതാണോ ഇപ്പോഴും അവര്‍ പിന്നാക്കമാണെന്ന് വിധിയെഴുതാന്‍ കാരണം?

സമൂഹത്തില്‍ ഒന്നാം സ്ഥാനം ബ്രാഹ്മണര്‍ക്കാണെന്ന് ലേഖകനും അംഗീകരിക്കുന്നു.അവരില് നിന്ന് വിവാഹാലോചന വരാതെ എങ്ങനെ മറ്റുളളവരും ഉയര്ന്നെന്ന് അംഗീകരിക്കും. ഹൊ.

അധികാരവും സമ്പത്തും ആവോളമുളള മേല്‍ സൂചിപ്പിച്ച ജനം സമൂഹത്തില്‍ തികഞ്ഞ ഔന്നിത്യത്തില്‍ തന്നെയാണ് ജീവിക്കുന്നത്. ഈ കുടുംബങ്ങളിലൊന്നും ഇന്റര്‍ കാസ്റ്റ് മാരേജ് നടന്നിട്ടില്ലെന്ന കണക്ക് ലേഖകന് എവിടുന്നാണാവോ കിട്ടിയത്?

ക്രിമിലെയറിന്റെ നിര്‍വചനം ഈ ലിങ്കിലുണ്ട്. . ഇതില്‍ പറ‍ഞ്ഞിരിക്കുന്ന വിഭാഗങ്ങളില്‍ പെടുന്ന ആളുകളുടെ മക്കളാണ് ക്രിമിലെയറിന്റെ പരിധിയില്‍ വരുന്നത്.

കെ ജി ബാലകൃഷ്ണന്റെയോ കെ ആര്‍ നാരായണന്റെയോ മക്കള്‍ ക്രിമിലെയര്‍ തന്നെയാണ്. എന്നാല്‍ അവരാരുടെയും സഹോദരന്റെയോ സഹോദരിയുടെയോ മക്കള്‍ ക്രിമിലെയര്‍ ആകുന്നില്ല.

കുറച്ചു കൂടി വിശദമാക്കിയാല്‍ കെ ജി ബാലകൃഷ്ണന്റെ മകന്‍ പിഎസ്‍സി ടെസ്റ്റെഴുതിയാല്‍ സംവരണത്തിന് പരിഗണിക്കപ്പെടില്ല.

കെ ജി ബാലകൃഷ്ണന്റെ സഹോദരന്റെ മകന് സംവരണം കിട്ടാന്‍, ബാലകൃഷ്ണന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസാണെന്ന സ്ഥാനം തടസമല്ല. കെ ജി ബാലകൃഷ്ണന്റെ ഭാര്യയും ക്രിമിലെയറില്‍ വരില്ല.

ഒരു പിന്നാക്കക്കാരന് കൊളളാവുന്ന ജോലി കിട്ടിയെന്ന് കരുതി ആ കുടുംബമൊന്നാകെ ഉയര്‍ന്നു കഴിഞ്ഞെന്ന് ആരും പറയുന്നില്ല. അവരുടെ മക്കളുടെ കാര്യത്തില്‍ മാത്രമാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെളളാപ്പളളി നടേശന്റെ മക്കള്‍ക്കും സംവരണം വേണമെന്ന് വാദിക്കാന്‍ ചില്ലറയൊന്നും പോര ചങ്കൂറ്റം.

വര്‍ക്കലയിലും ചാവക്കാട്ടും സമ്പന്ന ജീവിതം നയിക്കുന്ന വലിയ വീട്ടിലെ മക്കള്‍ക്ക് ജാതിയുടെ പേരില്‍ മാത്രം സര്‍ക്കാര്‍ ജോലി കിട്ടുകയും നായരായി പിറന്നതു കൊണ്ടു മാത്രം ഉയര്‍ന്ന മാര്‍ക്ക് നേടിയാലും അവഗണിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷം സമൂഹത്തില്‍ സ്ഫോടനം മാത്രമേ ഉണ്ടാക്കൂ. അത് തിരിച്ചറിഞ്ഞു തന്നെയാണ് ക്രിമിലെയര്‍ ഏര്‍പ്പെടുത്തിയത്. അര്‍ഹതയുളളവന് തന്നെ സംവരണം കിട്ടുന്നുവെന്ന് ഉറപ്പു വരുത്താനാണ് ക്രിമിലെയര്‍ ഏര്‍പ്പെടുത്തിയത്.

അല്ലാതെ ക്രിമിലെയറിന് പരിഗണിക്കപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കുടുംബത്തിലേയ്ക്ക് ഇന്നുവരെ ബ്രാഹ്മണരുടെയോ നായന്മാരുടെയോ വിവാഹാലോചന വന്നിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വാദം അസംബന്ധമാണ്.

സജി said...

സംവരണമെന്ന മഹത്തായ ആശയത്തെ അട്ടിമറിക്കനുള്ള സംഘടിത ശ്രമമിന്നും ഇന്നലെയും തുടങ്ങിയതല്ല.ഈ വെണ്ണപ്പാളി വാദമെല്ലം പൊള്ളയാബ്ബന്നു തുറന്നു കാണിഉക്കന്‍, വെറും ചുരുങ്ങ്യ വക്ക്കുകളില്‍ അഥി മാണൊഹരമായി കഴിഞ്ഞിരിക്കുന്നു....കൊള്ളാം........

സജി said...
This comment has been removed by the author.
സജി said...

സംവരണമെന്ന മഹത്തായ ആശയത്തെ അട്ടിമറിക്കനുള്ള സംഘടിത ശ്രമമിന്നും ഇന്നലെയും തുടങ്ങിയതല്ല.ഈ വെണ്ണപ്പാളി വാദമെല്ലം പൊള്ളയാണന്നു തുറന്നു കാണിക്കാന്‍, വെറും ചുരുങ്ങിയ വാക്കുകളില്‍ അതി മാനോഹരമായി കഴിഞ്ഞിരിക്കുന്നു....കൊള്ളാം........

chithrakaran:ചിത്രകാരന്‍ said...

പ്രദീപിന്റെ പോസ്റ്റ് വളരെ ഉചിതമായിരിക്കുന്നു.പ്രായോഗിക ജീവിതത്തില്‍നിന്നുമുള്ള ദൃഷ്ടാന്തങ്ങള്‍ നിരത്തിയതിനാല്‍ മൂര്‍ച്ചയും കൂടിയിരിക്കുന്നു.
ജാതീയമായ കാര്യങ്ങളില്‍ മൌനം ഭജിക്കുന്നതാണ് മാന്യ ലക്ഷണം എന്ന പൊതുകാഴ്ച്ചപ്പാട് ആര്‍ജ്ജവത്തോടെ പൊളിച്ചുകള്യാന്‍ ദൈര്യപ്പെട്ടതിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.
തൊഴിലാളിപാര്‍ട്ടി നേതൃത്വങ്ങളില്‍ ഇരുപ്പുറപ്പിച്ച സവര്‍ണ്ണ പാരംബര്യം പേറുന്ന നേതാക്കള്‍ക്ക് നോവുന്ന കാര്യമായതിനാല്‍ ജാതീയതയുടേയും, ഫ്യൂഡല്‍ മൂല്യങ്ങളുടേയും, അടിയൊഴുക്കുകളെ കണ്ടിട്ടും കാണാതെ, കാണുന്നില്ലെന്നു നടിച്ച് മാനവികതയും,സോഷ്ജ്യലിസവും വളവള പ്രസംഗിച്ചിരുന്നിരുന്നതിനിടയില്‍ ജന്മിത്വത്തിന്റേയും,ജാതീയതയുടേയും,ഫ്യൂഡല്‍ പ്രേതങ്ങള്‍ നമ്മുടെ പൊതു സാംസ്കാരികതയെ ഗ്രസിച്ചുകഴിഞ്ഞു എന്ന തിരിച്ചറിവു നേടുന്നതിനുപോലും നാം പരാചയപ്പെടുന്നസാഹചര്യമാണ് ഇന്നുള്ളത്.
അതിനെതിരെ ഇതുപോലുള്ള ശക്തമായ അഭിപ്രായപ്രകടനങ്ങള്‍ അനിവാര്യമാണ്. ജാതി മനസ്സില്‍ സൂക്ഷിച്ച് , മാനവിക ചപ്പടാച്ചികളുടെ ആട്ടിന്‍ന്തോലണിഞ്ഞു നടക്കുന്നവര്‍ക്കേ ജാതിയെ വിമര്‍ശിച്ചാല്‍ പൊള്ളലുണ്ടാകു. തീര്‍ത്തും മനുഷ്യരായി കഴിഞ്ഞവര്‍ക്ക് ജാതിയെ വിമര്‍ശിച്ചാല്‍ അലര്‍ജ്ജിയുണ്ടാകില്ല.

പിന്നെ മിശ്ര വിവാഹത്തെക്കുറിച്ച്:
വിവാഹം മിശ്രമാണെന്നു തോന്നുന്നതുതന്നെ ഇന്നത്തെ സമൂഹത്തിന്റെ ജാതിയമായ അകല്‍ച്ച കാരണമാണ്. ഒരേ മനുഷ്യ ജാതിക്കാര്‍ തമ്മില്‍ വിവാഹത്തിലേര്‍പ്പെടുംബോള്‍ അതില്‍ താണജാതി ഒരു മൃഗമാണെന്ന് ഉയര്‍ന്ന ജാതി ചിന്തിക്കുന്ന്തുതന്നെ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന ജാതിയുടെ കുഷ്ടരൊഗം കാരണമാണ്.
സുപ്രീം കോടതിപോലും മനസ്സിലക്കാത്ത ജാതീയതയുടെ അപമാന ഭാരം കേരളത്തിലെ വാലുള്ള നായന്മാര്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിച്ചുകൂട.

അശോക് കർത്താ said...

പുലയനും പറയനും ഈഴവനുമൊക്കെ ഒരു ജാതിയില്‍ പിറന്ന് വീഴുന്നതു പോലെയല്ലെ നായരും നമ്പൂതിരിയും നമ്പ്യാതിരിയുമൊക്കെ വേറൊരു ജാതിയില്‍ പെടുന്നത്? കാഴ്ച്പ്പാടാണു ജാതി നിര്‍ണ്ണയിക്കുന്നത്. അല്ലാതെ കഴിവല്ല. നല്ല ഒരു കൊല്ലന്‍ ഒരു കത്തിപണിയുമ്പോള്‍ അവന്റെ പാരമ്പര്യം അതില്‍ നിഴലിക്കാറുണ്ട്. ഇപ്പോഴും. അതറിയണമെങ്കില്‍ ഐ.ടി.ഐക്കാരന്‍ പണിത കത്തി വാങ്ങി കറിക്ക് അരിഞ്ഞു നോക്കിയാല്‍ മതി. നാലാം ദിവസം മൂര്‍ച്ച സ്വാഹ! എന്നാല്‍ കൊല്ലന്റെ കത്തിക്ക് നെടുനാള്‍ മൂര്‍ച്ച. അവന്റെ ആ സാങ്കേതിക പരിജ്ഞാനത്തിനു പേറ്റന്റും അവന്റെ കീഴില്‍ യൂണിവേഴ്സിറ്റിയും ആരംഭിച്ചിരുന്നെങ്കില്‍ എന്ന് ആലോചിച്ച് പോവുകയാണു. പഴയ കാല വാര്‍ത്താ പ്രചാരകര്‍ പാണന്മാരായിരുന്നു. ജേണലിസം കോഴ്സ് അവര്‍ക്ക് കീഴിലായിരുന്നെങ്കില്‍ ഈ ഡി.പ്രദീപ് കുമാര്‍ പോലും അത് പഠിക്കാന്‍ ചെല്ലുമായിരുന്നോ എന്ന് കണ്ടറിയാമായിരുന്നു. 600-700 വര്‍ഷത്തിനു മുന്‍പുള്ള ജാതി വ്യവസ്ഥ എന്തായിരുന്നു? എന്ററിവില്‍ പെട്ടിടത്തോളം ബ്രാഹ്മണനേക്കാളും ക്ഷത്രിയനേക്കാളും വൈജ്ഞാനിക മേഖലയില്‍ കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത് ധീവരനും, അടിച്ചു തളിക്കാരിയുടെ മകനും, യാദവനുമൊക്കെയാണു. ഒരു ധീവരന്റെ കൃതിക്ക് ഭാഷ്യമെഴുതുക കൊണ്ട് മാത്രം പ്രശസ്തനായ ബ്രാഹ്മണനാണു കാലടിക്കാരന്‍ ശങ്കരന്‍. അങ്ങനെ ഒരു വ്യവസ്ഥിതി ഉണ്ടായിരുന്നെങ്കില്‍ അത് നാശകോശമാക്കിയത് ആരാണു? പടച്ചോറുണ്ടും സംബന്ധം കൂടിയും നടന്ന ബ്രാഹ്മണരോ? അതോ അവരെ ആനയിച്ചും പാ വിരിച്ചു കൊടുത്തും കൃഷി ചെയ്തും നടന്ന നായന്മാരോ? അതോ സ്വയം കൃതാനാര്‍ഥമോ? ദളിതനു സംവരണമല്ല വേണ്ടത്. അംഗീകാരമാണ്. നായര്‍ക്കും നമ്പൂതിരിക്കും ഈഴവനുമില്ലാത്ത ഒരുപാട് ഫാക്കലിറ്റികള്‍ പുലയനും പറയനും നായാടിക്കുമൊക്കെ ഉണ്ട്. അത് അംഗീകരിക്കാതിരിക്കാനാണു ഈ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തില്‍ അവനു സംവരണം നല്‍കുന്നത്. അവിടെ ജീവിതത്തിനു പ്രയോജനപ്പെടുന്ന എന്തു ലഭിക്കുന്നു? ഒരു ചെടി നടാന്‍ കഴിവുണ്ടായിരുന്ന കര്‍ഷകത്തൊളിക്ക് അത് നഷ്ടപ്പെടണമെങ്കില്‍ കൃഷിശാസ്ത്രത്തില്‍ ഒരു ബിരുദമെടുത്താല്‍ മതി. യ്ഥാര്‍ത്തില്‍ ചെയ്യേണ്ടത് സ്വാമിനാഥന്റെയൊക്കെ കൃഷി ശാസ്ത്രം എടുത്ത് കളഞ്ഞിട്ട് കണ്ടമ്പുലയന്റെ കൃഷിശാസ്ത്രം പഠിപ്പിച്ചു തുടങ്ങുകയാണു. അതിനു പകരം മാര്യേജ് ബ്യൂറോ തുടങ്ങുകയല്ല വേണ്ടത്. നായര്‍ക്ക് എന്ത് വിശേഷമുണ്ടായിട്ടാണു പുലയന്‍ ഒരു നായരെ കെട്ടണ്ടത്? ഇച്ചരെ വെളുത്ത തൊലിയും മനസാക്ഷിയില്ലാതെ പെരുമാറാനുള്ള കഴിവും ഉള്ളതുകൊണ്ടാണോ? പുറമ്പൂച്ചിന്നകമില്ല എന്ന് പണ്ടൊരു കവി പറഞ്ഞത് ഓര്‍മ്മയില്ലെ?

അശോക് കർത്താ said...

ഒരലപം കൂടി ചേര്‍ക്കട്ടെ........
1. ചിലരെ ഒരു ജാതിപ്പേര്‍(താഴ്ന്നതെന്ന് നമ്മള്‍ വിചാരിക്കുന്ന) വിളിക്കുന്ന പോലെ തന്നെ ഒരു social discremination അല്ലെ മറ്റു ചിലരെ വേറൊരു ജാതിപ്പേര്‍(ഉയര്‍ന്നതെന്ന് ധരിക്കുന്ന)വിളിക്കുന്നത്?
2. ജാതി വൈരുദ്ധ്യത്തിനു വിവാഹം ഒരു പരിഹാരമാകുന്നതെങ്ങനെയെന്ന് വ്യക്തമല്ല. കെ.ആര്‍.നാരായണന്‍ ജാതി ഉപേക്ഷിച്ചിട്ടും, അവര്‍ണ്ണരെ ദൈവപുത്രന്മാരായിക്കണ്ട കോണ്‍ഗ്രസ്സ് അദ്ദേഹത്തെ വെറുമൊരു പട്ടികജാതിക്കാരനായാണു കണ്ടത്. ഒറ്റപ്പാലം ഒരു സംവരണ മണ്ഡലമാണെന്ന് ഓര്‍ക്കുക. മറ്റൊരു മഹാനായ അവര്‍ണ്ണ നേതാവ് സ്വജാതിയില്‍ നിന്ന് വിവാഹം കഴിച്ച ഭാര്യയെ ഉപേക്ഷിച്ചിട്ട് ഒരു ബ്രാഹ്മണസ്ത്രീയെ വിവാഹം ചെയ്തതാണു വലുപ്പമായി കൊണ്ടു നടക്കുന്നത്? അല്ലേ? എന്താ ഇതിന്റെ രസതന്ത്രം? ആദ്യ ഭാര്യയുടെ അവസ്ഥയെപ്പറ്റി ആരും ചിന്തിച്ചില്ല.
3. അവര്‍ണ്ണനും സവര്‍ണ്ണനും ഒരു ഇക്വിലിബ്രിയത്തില്‍ ഇന്ത്യയില്‍ ജീവിച്ചിട്ടിലെ? ആത്മാഭിമാനത്തോടെ. അതിനു തുരങ്കം വച്ച ബ്രിട്ടീഷ് നയത്തിന്റെ തുടര്‍ച്ചയല്ലെ ഈ സംവരണം?
4. വൈദിക വര്‍ണ്ണ വ്യവസ്ഥ ഇന്നത്തെ ജാതി ക്രമമാണെന്ന് തോന്നുന്നില്ല. ബ്രാഹ്മണന്‍-വിദ്യാര്‍ത്ഥി. അതു കൊണ്ട് അവനു ചില പ്രിവിലേജ് കിട്ടി. സത്യകാമന്‍ ജാബാലാ പുത്രനായിട്ടും(ജാരസന്തതി) ബ്രാഹ്മണനായാണു പരിഗണിക്കപ്പെട്ടത്. ക്ഷത്രിയന്‍-വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബ്രാഹ്മണന്‍. കുടുംബം ഉള്‍പ്പെടെയുള്ള സാമൂഹിക ക്രമം നടത്തിക്കൊണ്ട് പോകുന്നത് അവനാണു.(സംവരണം ഉള്‍പ്പെടുന്ന മേഖല!!) വൈശ്യന്‍-എല്ലാത്തിനെയും താനായിക്കാണുന്നവന്‍. വിശത്വം നേടിയവന്‍. കച്ചവടക്കാരനല്ല. ക്ഷത്രിയന്‍ തന്നെയാണു വ്യാപാരിയും കൃഷിക്കാരനും വൈദ്യനും ഗായകനുമൊക്കെ ആയി ഇരിക്കുന്നത്. എല്ലാത്തിനേയും സമമായിക്കാണാന്‍ പഠിച്ചവനാണു, വൈശ്യന്‍. ശുക്ക്(ദു:ഖം)ദ്രവിച്ചവനാണു ശുദ്രന്‍. ഈ ലോകത്തെ കണ്‍ തുറന്ന് കണ്ട് എല്ലാം മനസിലാക്കി ദുഖം മാറിയവന്‍. അതിനു ശേഷം ചണ്ഡത്വത്തില്‍ ലയിച്ചവന്‍. പ്രകൃതിയുടെ താളത്തില്‍ അലിഞ്ഞവന്‍. അവനെപ്പറ്റി അധികമൊന്നും പറയാനില്ല. ഈ അവസ്ഥകളിലൂടെ ജീവിച്ചുപോന്ന അനേകം അളുകള്‍ ഈ ഇന്ത്യയില്‍ ഉണ്ടായിരുന്നു. മെക്കാളെ അതിനേപ്പറ്റി പറയുന്നുണ്ട്. ബ്രിട്ടീഷ് പാര്‍ലിമെന്റില്‍. ആ രേഖ ഇപ്പോള്‍ പ്രകാശിതമായിട്ടുണ്ട്. ആ സാമൂഹിക ക്രമം തകര്‍ക്കാനാണു ബ്രിട്ടീഷ് വിദ്യാഭ്യാസം ഇന്ത്യയില്‍ നിര്‍ബ്ബന്ധമായും നടപ്പാക്കണ്മെന്ന് അദ്ദേഹം വാദിച്ചതും വിജയിച്ചതും. അതിന്റെ പിന്തുടര്‍ച്ചയായിരുന്നു ഇന്ത്യയുടെ വിദ്യാഭ്യാസനയം. കാരണം ഇന്ത്യയുടെ ആദ്യകാല ഭരണാധികാരികള്‍ ബ്രിട്ടീഷ് സ്കൂളുക്കളുടെ products ആയിരുന്നല്ലോ.

Anonymous said...

AK വഴി വിട്ടു ചിന്തിക്കുന്നോ എന്നൊരു സംശയം. സവര്‍ണ്ണരെ ചീത്ത വിളിക്കാന്‍ അല്ലല്ലോ ഈ പോസ്റ്റില്‍ പറയുന്നത്. ഈ പറയുന്ന ജാതിവ്യവസ്ഥയില്‍ പെട്ട ആളല്ലല്ലോ AK. (AK-യെ മുന്‍ കമന്റുകളിലൂടെ അറിയാവുന്നത് കൊണ്ട് ചോദിക്കുന്നതാ..എന്താ ഉദ്ദേശം)

അശോക് കർത്താ said...

വഴി വിട്ട ചിന്തയൊന്നുമല്ല. ജാതി വ്യവസ്ഥയുടെ വേര് ഈ സാമൂഹിക ജീവികള്‍ പ്രസംഗിക്കുന്നിടത്തൊന്നുമല്ല കിടക്കുന്നത്. പൊതുവേയുള്ള അയിത്തത്തിനേക്കാള്‍ ഭീകരമാണു ഒരു ജാതിക്കുള്ളിലെ അയിത്തം. നായരു തന്നെ കിരിയാത്തും ഉണ്ണിത്താനുമാണെങ്കില്‍ മണിയാണി നായരെ അയിത്തം. പട്ടികജാതിക്കാരില്‍ എത്ര ആന്തരിക വിഭാഗം അയിത്തത്തോടെ കഴിയുന്നു. ഈഴവര്‍ക്ക് ചാന്നാരും പണിക്കരും മേല്‍ജാതിക്കാരാണു.

ഡി .പ്രദീപ് കുമാർ said...

സംവരണ ചര്‍ച്ച കത്തിക്കാളുമ്പോള്‍ വിഷയത്തില്‍ നിന്നു വഴിമാറിപ്പോകുന്നോ എന്നു സംശയം.

ജാതി സംവരണം കൊണ്ടുദ്ദേശിക്കുന്നത് ജാതിപരമായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക്കോച്ചനീചത്വങ്ങള്‍ അവസാനിപ്പിച്ച് സാമൂഹികസന്തുലനം കൊണ്ടുവരാനാണു.ജാതി വ്യവസ്ഥയാണു ഈ അസമത്വങ്ങളുടെയെല്ലാം ആണിക്കല്ല് എന്നതിനാല്‍ അത് തകര്‍ക്കപ്പെടുമ്പോഴോ ദുര്‍ബലമാക്കാപ്പെടുമ്പോഴോ മാത്രമേ ഇത് ലക്ഷ്യപ്രാപ്തിയിലെത്തുകയുള്ളൂ.വംശസങ്കലനം എന്നത് ഈ അവസ്ഥയുടെ സൂചികയാണു.എ.കെ എന്ന ജി. അശോക് കുമാര്‍ കര്‍ത്തക്കു തന്റെ വാല്‍പ്പേരുകൊണ്ടു ഒരു ഗുണവുമില്ലെന്ന കാലമാണത്.നമ്പൂതിരിക്കു സെപ്റ്റിക് ടാങ്ക് ക്ലീനാക്കാനും ഓട കഴുകാനും മടിച്ചു നില്‍ക്കേണ്ടാത്ത കാലമാണത്.ആദിവാസി സ്ത്രീകള്‍ക്കു പോലും അപ്പോള്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷരാകാം;ഗുരുവായൂരിലേയും ശബരിമലയിലേയും തന്ത്രിയും മേല്‍ശാന്തിയുമാകാം.
അതു സാദ്ധ്യമാകാത്ത,
ജന്മംകൊണ്ടു സിദ്ധിച്ച ഇപ്പോഴത്തെ ഭീകരമായ ഈ സാമൂഹിക പിന്നാക്കാവസ്ഥയെ മറികടക്കാന്‍ ഭരണകൂടം നടത്തുന്ന selective discrimination ആണു ജാതിസംവരണം.അതു സാമ്പത്തിക സഹായ പദ്ധതിയല്ല. അതു വ്യക്തികള്‍ക്കല്ല, സമുദായങ്ങള്‍ക്കാണ് നല്‍കുന്നത്;അങ്ങനെയാണു ഭരണഘടനാശില്‍പ്പികള്‍ വിഭാവനം ചെയ്തിട്ടുള്ളത്.ഉദ്യോഗം അധികാരമാണു.പഞ്ചായത്ത് മുതല്‍ മുകളിലേക്കുള്ള പദവികള്‍ അധികാരമാണു.അവിടെയൊക്കെ ഈ വിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായ പ്രതിനിധ്യം ലഭിച്ചുകഴിഞ്ഞാല്‍ ജാതിപരമായ അസമത്വങ്ങള്‍ ഇല്ലാതാകും.ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കരുമായി സമൂഹിക –കുടുംബ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടും;ജന്മം കൊണ്ടു മാത്രം ഒരു ന്യൂനപക്ഷത്തിനു ലഭിച്ച മേല്‍ക്കോയ്മ്മ അവസാനിക്കും.(അപ്പോള്‍ പിന്നെ, നമ്പൂതിരിക്കെന്തിനു വാലു,മാരീചാ?).
അങ്ങനെയൊരു കാലം വരും വരേക്കും സംവരണം തുടരണം.

(പൂത്ത പണവും ജീവിതസൌകര്യങ്ങളുമൊക്കെയുണ്ടായിട്ടും ചൂക്കയാകുകയും പണതിന്റെ മാത്രം ബലത്തില്‍ എന്‍ .ആര്‍.ഐ-മാനേജ്മെന്റ് ക്വാട്ടകളില്‍ അഡ്മിഷന്‍ തരപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കു എന്തു മെരിറ്റാണുള്ളത്?അതിന്റെ പേരാണു സമ്പന്ന സംവരണം,മാ‍രീചാ,എ.കെ,കിരണ്‍! ഇതെക്കുറിച്ച് എന്തേ, ധാര്‍മിക രോഷമില്ലാത്തത്?).

ആവര്‍ത്തിക്കട്ടെ- ജാത്യാധിഷ്ടിതമായ സാമൂഹികക്രമത്തിന്റെ വേരറുക്കാനാണു ജാതിസംവരണം.ജാതിയുടെ വേരറുക്കാന്‍ സംവരണം വേണ്ട ,വര്‍ഗ്ഗസമരം മതി എന്നു സിദ്ധാന്തിച്ച സാക്ഷാല്‍ ഈ.എം എസ്സും കൂട്ടരും വൈകിയെങ്കിലും സത്യം തിരിച്ചറിഞ്ഞു.ജന്മിത്വത്തിന്റെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ജാതിസമ്പ്രദായം ഈ ഉദാരവല്‍ക്കരണ യുഗത്തിലും നെറ്റിപ്പട്ടം കെട്ടിയ ഗജരാജന്മ്മാരെപ്പോലെ ബൂലോകത്തും വിലസുന്നത് കാണ്‍ക്കെ ഞാനിനി എന്തു പറയാ‍ന്‍!
ആകെയുള്ളതു ഈ ജീവിതമാണ്.അവിടെ മാത്രമാണു പരിമിതമായ തോതിലെങ്കിലും ഓരോര്‍ത്തര്‍ക്കും കൈകാര്യ സ്വാതന്ത്ര്യമുള്ളതു.എന്റേതുള്‍ടെ കുടുംബത്തില്‍ ജാതി-മതാതീത വിവാഹങ്ങള്‍ നടന്നതു കാരണം വംശസങ്കലനവും,ഉദ്യോഗം കാരണം സാമ്പത്തികാഭിവൃദ്ധിയും ഉള്ളതിനാല്‍ ഈയുള്ളവന്റെ മക്കളുടെ സര്‍ട്ടിഫിക്കേറ്റുകളില്‍ ജാതിയും –മതവുമില്ല.അതുകോണ്ടു തന്നെ, സംവരണാനുകൂല്യങ്ങളും ഇല്ല. ജീവിക്കാനാവശ്യമായ വരുമാനമുള്ളവര്‍ക്കും സബ്സിഡി വിലക്കു റേഷനരി നല്‍കുന്ന ശീര്‍ഷാസന സോഷ്യലിസത്തോട് യോജിപ്പില്ലാത്തതിനാല്‍ ഇന്നേവരെ റേഷന്‍ കാറ്ഡും വാങ്ങിയിട്ടില്ല.
ഇപ്പോള് ഇത്രമാത്രം .എന്താ,പോരെ?
(എ,കെ ദയവായി നിര്‍ത്തിക്കളയരുത്-ഒന്നാന്തരം ഫലിതബിന്ദുക്കള്‍ വായിച്ച് രസിച്ചിട്ടെത്ര കാലമായി!).

കിരണ്‍ തോമസ് തോമ്പില്‍ said...

മാനേജ്‌മന്റ്‌ കോട്ടയില്‍ മെറിറ്റുണ്ടോ എന്നതിന്‌ ഞാന്‍ എന്തിന്‌ മറുപടി പറയണമെന്ന് പ്രദീപ്‌ വിശദീകരിക്കെണ്ടതുണ്ട്‌. . ക്രീമിലെയറിനേപ്പറ്റി മാത്രമാണ്‌ ഞാന്‍ പറഞ്ഞത്‌. ക്രീമിലെയര്‍ എന്തുകൊണ്ട്‌ വേണം എന്ന് പറയാന്‍ മാത്രമാണ്‌ എന്റ പോയന്റില്‍ മെറിറ്റ്‌ ഘടകം ഉന്നയിച്ചിട്റ്റുള്ള. പണം ഇല്ലാത്തവനും സാമൂഹ്യ സാഹചര്യം ഇല്ലാത്തവനുമാണ്‌ സംവരണം വേണ്ടത്‌

അശോക് കർത്താ said...

ജാതി വ്യവസ്ഥയാണു ഈ അസമത്വങ്ങളുടെയെല്ലാം ആണിക്കല്ല്-----
ഇത് സമ്മതം.
അതിനു വംശസങ്കലനമാണു ഒരേ ഒരു വഴി എന്നതിനോട് യോജിപ്പില്ല. കാരണം ഒരു നായരിലോ നമ്പൂതിരിയിലോ എന്തിരുന്നിട്ടാണു ഒരു പുലയന്‍ അവരെ വിവാഹം ചെയ്യേണ്ടത്? അതു കൊണ്ട് പുലയനു ഗുണമില്ലെന്നുമാത്രമല്ല, അവന്റെ തനത് സംസ്കാരം നഷ്ടപ്പെടുകയും ചെയ്യും. എന്റെ അറിവില്‍ പെട്ടിടത്തോളം മിശ്രവിവാഹിതര്‍ അവരിലെ മേല്‍ജാതിയിലേക്ക് സംക്രമിക്കാനുള്ള ഒരു പ്രവണതയാണു കാണിക്കാറ്. ഒരു നമ്പൂതിതിരിപ്പെണ്ണിനെക്കെട്ടിയ മദ്ധ്യതിരുവിതാംകൂറുകാരനായ ഒരു പ്രമുഖ വ്യക്തി തന്റെ സംഭഷാണം പോലും വല്ലുവനാടന്‍ നമ്പൂതിരിയുടെ രീതിയിലാക്കിയത് കാണാം. പ്രദീപിനു ആലിനെ അറിയാം. മക്കളെ വളര്‍ത്തുന്നത് വരേണ്യവര്‍ഗ്ഗത്തിന്റെ താരിപ്പിലുമാണു. “ഉണ്ണീ, മാ‍മമുണ്ടോ എന്ന ശൈലിയില്‍”. അത് കൊണ്ട് ഈ വാദത്തോട് യോജിപ്പില്ല.

നമ്പൂതിരിക്കു സെപ്റ്റിക് ടാങ്ക് ക്ലീനാക്കാനും ഓട കഴുകാനും..................

കാശു കിട്ടുമെങ്കില്‍ നമ്പൂതിരിയും നായരുമൊക്കെ ഇത് ഇപ്പോഴും ചെയ്യും. ചെയ്യുന്നുണ്ട്, ഗള്‍ഫിലും അമേരിക്കയിലുമൊക്കെ ഇതിലും വൃത്തിഹീനമായ പണിയെടുക്കുന്ന മേച്ചാതികള്‍ ഉണ്ട്. ജാതിയല്ല, പണമാണു ജോലിചെയ്യുന്നതിന്റെ മാനദണ്ഡം, ഇപ്പോള്‍.

പിന്നെ ക്ഷേത്രവിശ്വാസത്തിന്റെ കാര്യത്തില്‍........ഒരു പട്ടികവര്‍ഗ്ഗക്കാരനും തിരിഞ്ഞു നോക്കാതെകിടന്ന ക്ഷേത്രങ്ങളെആരാണു ക്ഷേത്രപ്രവേശന്‍ അവിളംബരത്തിലൂടെ ആകര്‍ഷിച്ചത്. ക്ഷേത്രത്തില്‍ പോകാതിരുന്നിട്ട് അതുവരെ കുഴമില്ലാത്തവരുടെ തലയില്‍ എന്തിനാണു ക്ഷേത്രങ്ങള്‍ കെട്ടി വച്ചത്. ക്ഷേത്രപ്രവേശത്തിനുപകരം ക്ഷേത്രം ഉപേക്ഷിച്ചിരുന്നെങ്കില്‍ നമ്പൂതിരിയെ മൂടോടെ പറിക്കാമായിരുന്നു......
2 ചോദ്യം
1. മേച്ചാതി എന്നൊനുണ്ട് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
2. ക്ഷേത്രങ്ങള്‍ ആവശ്യമുണ്ടെന്നും അത് ദളിതന്റെ അധീനത്തില്‍ ആയിരിക്കണമെന്നും വിശ്വസിക്കുന്നുവോ?
(ബാക്കി നാളെ. കാരണം വലിയ കൊതുകു ശല്യം)

അങ്കിള്‍ said...

ധാരാളം പേര്‍ ഇവിടെ വന്ന്‌ തത്വം പ്രസംഗിച്ച്‌ പോകുന്നതു കണ്ട്‌ മടുത്ത്‌ എഴുതിപ്പോകുന്നതാണ്.

ക്രീമി ലേയറിന്റെ നിര്‍വചനത്തിനുള്ള ലിങ്കു കണ്ടു. സന്തോഷം. ആരാണ് ക്രീമി ലേയര്‍ എന്നുള്ളതല്ല ഇവിടത്തെ വിഷയം. സംവരണത്തിന്റെ ഉദ്ദേശം (ഭരണഘടനാ കര്‍ത്താക്കളുടെ) എന്തായിരുന്നുവെന്ന്‌ ആധികാരികമായിട്ടുള്ള ലിങ്ക് ഒന്നും കണ്ടതുമില്ല. ഒരോരുത്തര്‍ക്കും അവര്‍ക്ക്‌ ഇഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കുന്നു. നല്ലത്‌.

പിന്നോക്കക്കാരനു മേച്ചാതിയിലുള്ള ഒരാളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടാല്‍ ഒന്നും നേടുന്നില്ലെന്നുള്ളത്‌ തത്വം. എന്നാല്‍ എന്താണ് പ്രായോഗികമായി കണ്ടു വരുന്നത്‌?. നല്ല സാമ്പത്തികമുള്ള പിന്നോക്കകാരിയാണെങ്കിലും മേച്ചാതിയിലുള്ള പയ്യനു ജീവിക്കാനുതകുന്ന ഒരു ജോലി മാത്രമേ നോട്ടമുള്ളൂ. വിവാഹത്തിനു സമ്മതം. സാമ്പത്തികമുള്ള പിന്നോക്ക പയ്യന്മാര്‍ക്ക്‌ മേച്ചാതിയിലുള്ള പെണ്ണിന്റെ സൌന്ദര്യം മാത്രമേ നോട്ടമുള്ളൂ. വിവാഹത്തിനു സമ്മതം. ഞാനിത്‌ മറ്റിടങ്ങളില്‍ മാത്രം ക്ണ്ടുവരുന്ന കാര്യമല്ല, സ്വന്തം കുടുമ്പങ്ങളില്‍ പോലും അനുഭവിക്കുന്ന, കണ്ടറിയുന്ന കാര്യങ്ങളാണ് എന്റെ ആദ്യത്തെ കമന്റില്‍ കൂടി പ്രകടിപ്പിച്ചത്‌. ആദ്യത്തെ എതിര്‍പ്പുകളെ അതിജീവിച്ചു കഴിഞ്ഞാല്‍ പിന്നെ ആ കുടുമ്പങ്ങളില്‍ കാണുന്ന കൂട്ടായ്മ, സാമൂഹിക അസമത്വം ഇല്ലാതായതിന്റെ (ടീ കുടുമ്പങ്ങളിലെങ്കിലും) മകുടോദാഹരണങ്ങളാണ്. നിയമങ്ങളില്‍ കൂടി ഉണ്ടാക്കാവുന്ന്തിനേക്കാല്‍ അനേക മടങ്ങ കൂടുതലാണ് അത്തരത്തിലുണ്ടാകുന്ന സാമൂഹിക സമത്വം.

അഹങ്കാരി... said...

വിയോജിപ്പുകളുണ്ടെങ്കിലും കിരണിനോട് ഞാന്‍ യോജിക്കുന്നു...

വിദ്യാഭ്യാസ മേഖലയില്‍ റിസര്‍വേഷന്‍ നല്‍കണം, കാരണം പഠിക്കുവാന്‍ പണമില്ല എന്നാണെങ്കില്‍..


ഉദ്യോഗ രംഗത്ത് എന്തിനതു നല്‍കണം...പ്യുവര്‍ മെരിറ്റു നോഒക്കി മാത്രമേ അതു നല്‍കാവൂ...അല്ലെങ്കില്‍ മെറിറ്റുള്ളവര്‍ മaറ്റു നാടുകള്‍ തേടി പോകും...

അഹങ്കാരി... said...

ഒരുപാട് പറയാനാഗ്രഹമുള്ള ഒരു വിഷയമാണ്.. എങ്കിലും പറയുന്നില്ല

ഒരു തര്‍ക്കത്തിനു ഞാനില്ല

റിസര്‍വേഷന്റെ ദുരിതം അനുഭവിച്ചവനാണു ഞാന്‍

റിസര്‍വേഷന്‍ ഒട്ടുമുക്കാലും പിന്നാക്ക വിദ്യാര്‍ത്ഥികളെ അലസരാക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട് ഞാന്‍...തങ്ങള്‍ക്ക് മാര്‍ക്ക് കുറഞ്ഞലും ജോലി കിട്ടും എന്നു പറഞ്ഞ്

എന്തായാലും നല്ല രചനാ രീതി...

വേണു venu said...

വളരെ ചിന്തിപ്പിക്കുന്ന ലേഖനം.:)

ഡി .പ്രദീപ് കുമാർ said...

എ.കെ-അങ്ങു ഏതു ലോകത്താണു ജീവിക്കുന്നത്,കര്‍ത്താവേ!
ദളിതര്‍ ശ്രീകോവിലിനകത്ത് കയറിയാല്‍ എന്തുണ്ടാകുമെന്നൊന്നറിയട്ടെ.എന്നിട്ടുമതി ഈ ആദര്‍ശപ്രസംഗം.എന്നിട്ട് അവര്‍
ക്ഷേത്രം ബഹിഷ്ക്കരിക്കട്ടെ.ഈ പരിഷ്കൃത ദൈവങ്ങളൊന്നുമില്ലാതെ നൂറ്റാണ്ടുകളായി ജീവിച്ചു മരിച്ചവരാണു ഇന്നാട്ടിലെ അധസ്ഥിതര്‍.അവര്‍ കുറച്ചുകാലം ഇനി ഒന്നു ഭരിച്ചു നോക്കട്ടെ.
അവര്‍ ചെയ്തു വന്നിരുന്ന നികൃഷ്ട ജോലികള്‍ മേല്‍ജാതിക്കാരും ഇവിടെ(ഗള്‍ഫിലല്ല)ചെയ്യുമെങ്കില്‍ സാമൂഹികാസമത്വം കുറയും.
വംശസങ്കലനമല്ലാതെ ജാതീയമായ ഉച്ചനീചത്വങ്ങളുടെ വേരറുക്കാന്‍ കഴിയുന്ന എന്തെങ്കിലും സൂത്രവിദ്യ കൈയ്യിലുള്ളവര്‍ അത് പറഞ്ഞു തന്നാല്‍ അവര്‍ക്കു ശിഷ്യപ്പെടാന്‍ തയ്യാര്‍. ജാത്യാ‍ഭിമാനം കാരണം ഉള്ളകാര്യം തെളിച്ചു പറയാതെ എന്തിനാ‍ണു സ്നേഹിതരേ ഇങ്ങനെ രായസമെഴുതുന്നത്?

ആത്മാന്വേഷീ-ഇന്നാട്ടിലെ പിന്നാക്കക്കാരും ദളിതരുമെല്ലാം വിഡ്ഡികളും,മരമണ്ടരും അലസരുമാണു.അതുകോണ്ടല്ലേ, സര്‍ക്കാര്‍ സംവരണവും ആനുകൂല്യങ്ങളും വാരിക്കോരിക്കൊടുത്തിട്ടും അവരിപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞി കുടിക്കുന്നത്? 27 ശതമാനം സംവരണം വന്നിട്ടും കേന്ദ്ര സര്‍വ്വീസില്‍ 14 ശതമാനത്തില്‍ താഴെയാണു അവരുടെ എണ്ണമെന്നു കഴിഞ്ഞ മാസം ഒരു റിപ്പോര്‍ട്ട് വന്നിരുന്നു.
ഇവറ്റകള്‍ക്ക് എത്ര കോടുത്താലും ഗുണം പിടിക്കുന്ന മട്ടില്ല,അല്ലേ,ആത്മാന്വേഷീ!

yousufpa said...

മനുഷ്യന്‍ തന്റെ സ്വത്വം തിരിച്ചറിയാത്തിടത്തോളം കാലം ഇതിങ്ങനെയൊക്കെ തന്നെയാണ്.
മാറി വരുന്ന തലമുറകള്‍ക്ക് അതിന്റെ വീര്യം പകര്‍ന്ന് കൊടുക്കുവാന്‍ താങ്കളുടെ ലേഘനം ഉപകാരപ്പെടട്ടെ.


ഞാനും, തൃശ്ശൂര്‍ ജില്ലയിലെ കൊച്ചനൂര്‍ക്കാരനാണ്.

Artist B.Rajan said...

ആശാനേ ഇതെല്ലാം ശരി..

പക്ഷെ ചിലസത്യങ്ങള്‍ .. സംശയങ്ങള്‍..
ഏന്താ നമ്മുടെ ആത്യന്തിക ലക്ഷ്യം.. ജാതിരാജ്യം നിര്‍മ്മിക്കുകയാണോ... അതൊ ജാതി ഉന്മൂലനം ചെയ്യുകയാണോ..
ഇക്കണക്കിനുപോയാല്‍ ഇതുവരെ വിചാരിച്ചിരുന്ന ഗുണമൊന്നും ആര്‍ക്കും കിട്ടില്ല.
ജാതി പറയരുത്‌
ജാതി ചോതിക്കരുത്‌
ജതി എഴുതരുത്‌
ജതിയുടെ പേരില്‍ ഒന്നും കൊള്ളരുത്‌. ഒന്നും കൊടുക്കുകയും അരുത്‌.ക്യന്‍സര്‍ വന്നഭാഗം മുറിച്ചുകളയുകയെ വയ്കൂ.
ഭരണഘടന മാറ്റിയെഴുതണം.ജാതി ഉച്ചരിച്ചാല്‍ നാവുമുറിക്കുക.
സമൂഹത്തില്‍ താഴേക്കിടക്കാര്‍ക്ക്‌ പുതിയ പദ്ധതികള്‍ കൊണ്ടുവരട്ടെ..

ക്രമേണ ജാതിയില്ലാണ്ടാവാന്‍ വേറെ വഴിയില്ല്ല. അല്ലേല്‍ ഇതുമൂത്ത്‌ മൂത്ത്‌ ജാതിയുടെ നാളുകള്‍ ഇനിയും വരും.
ജാതി പറയാത്ത ജാതി ചോതിക്കാത്ത ജാതി എഴുതാത്ത ജാതി കുറ്റകരമായ ഒരുകാലത്തു കെ. ആര്‍. നാരയണന്റെ കുടുംബബന്ധുവാകാന്‍
ആര്‍ക്കായിക്കും മടി.
ദീര്‍ഘവീക്ഷണം നാരായണഗുരുവില്‍ നിന്നും ഉള്‍ക്കൊള്ളാത്ത നമ്മള്‍ വൃത്തികെട്ട ഒരു ജാതിയാകുന്നു....
http://www.artistrajan-malayalam.blogspot.com

അങ്കിള്‍ said...

ആര്‍ട്ടിസ്റ്റേ, ദാ ഇവിടെയൊന്നു നോക്കു. സമുദായത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളെന്തല്ലാമെന്ന്‌ അക്കമിട്ട്‌ പറയുന്നുണ്ടവിടെ. എന്നിട്ട്‌ അവരെവിടെ എത്തിനില്‍ക്കുന്നു?

Artist B.Rajan said...

വികലമായ കാഴ്ചപ്പാടിന്റെ സൃഷ്ടിയാണ്‌ ഇന്ന് നാം കണ്ടുകൊണ്ടിരിയ്ക്കുന്നത്‌. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പരിപാടികളുടെ ഗുണഫലങ്ങള്‍ ആരുടെ കീശയില്‍ പോകുന്നു?ബ്യൂറോക്രാറ്റുകളും രാഷ്ടീയക്കാരും ഉത്തരം പറയേണ്ടതാണ്‌. അപ്രായോഗികമായതും ഓട്ടുബാങ്ക്‌ ലക്ഷ്യംവെച്ചുകൊണ്ടുള്ളതുമായ പ്രഖ്യാപനങ്ങള്‍ ഗുണത്തെക്കാള്‍ ഏറെ ദോഷം മാത്രമേ ചെയ്യൂ.സൂക്ഷ്മമായി പഠിച്ച്‌ ശരിയായ പ്രതിവിധിക്ക്‌ ആരുമുതിരുന്നു?.ലാഭേഛയില്ലാതെ താങ്കള്‍പോലും പ്രവര്‍ത്തിക്കാന്‍ തയാറാണോ?. ഒരുപാടുതിരുത്തലുകള്‍ ആവശ്യമാണ്‌.ഏതായാലും നാം ഇപ്പോള്‍ പോകുന്നത്‌ ശരിയായ വഴിക്കോ ലക്ഷ്യത്തിലേക്കോ അ ല്ല എന്ന് നിസ്സംശയം പറയാം.പ്രതിവിധിയുണ്ടാക്കാനുള്ള കൂട്ടായ്മക്ക്‌ നമുക്ക്‌ ശ്രമിക്കാം തയ്യാറുണ്ടോ? ഉള്ളവരെക്കൂട്ടി ബ്ലോഗ്‌ വഴിതന്നെ തുടങ്ങാം. കാടടച്ചുവെടിവച്ചിട്ട്‌ കാര്യമില്ല. ചോറിയുന്ന സുഖം മാത്രമേ കിട്ടൂ....പാവപ്പെട്ടവന്റെ നെഞ്ചത്ത്‌ കയറിനിന്ന് വെറുതെ വിലപിച്ചിട്ട്‌ കാര്യമില്ല.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍