ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday 13 February 2009

മെട്രോയിലെ രാത്രികള്‍

താനും മാസം മുന്‍പ് കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ ഞായറാഴ്ച്ചപ്പതിപ്പില്‍ വന്ന മുഴുപേജ് ഫീച്ചറിന്റെ വിഷയം ഇതായിരുന്നു;നമ്മുടെ ഒരേയൊരു മെട്രോ നഗരമായ കൊച്ചിയില്‍ ‘രാത്രി ജീവിതം’ ഇല്ലാത്തത് എന്തുകൊണ്ടാണു?സ്മാര്‍ട്ട് സിറ്റിയടക്കം വമ്പന്‍ ഐ.ടി സംരംഭങ്ങളുടെ ആസ്ഥാനമായ കൊച്ചിയില്‍ പബ്ബുകളില്ല.ഡാന്‍സ് ബാറുകളില്ല.ഒരു മെട്രോയ്ക്ക് വേണ്ട യാതൊരു ആധുനിക വിനോദോപാധികളുമില്ല.നഗരം രാത്രി 9 -10 മണിയോടെ ശൂന്യമാകുന്നു.സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നഗരത്തിലെവിടെയും സഞ്ചരിക്കാനാവില്ല.തുറിച്ചുനോട്ടക്കാരുടെ ശല്യം കാരണം പകലുകള്‍ പോലും അസഹനീയമാകുമ്പോള്‍ രാത്രികള്‍ അവര്‍ക്ക് എങ്ങനെയായിരിക്കും?

സ്വതന്ത്ര ജീവിതം ഇഷ്ടപ്പെടുന്ന,ആധുനികരായ ചെറുപ്പക്കാര്‍ പിന്നെങ്ങനെ കൊച്ചിയിലേക്കു വരും?അവരാഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ബംഗ്ലൂരിലോ,ഹൈദ്രബാദിലോ,ഡല്‍ഹിയിലോ ഉള്ള സുഖസൌകര്യങ്ങളുപേക്ഷിച്ച് അവരെ‍ന്തിനു കേരളത്തിലേക്ക് വരണം?അവര്‍ മുഖം തിരിച്ചാല്‍ ഇവിടെ അവശേഷിക്കുക ഐ.ടി രംഗത്തെ രണ്ടാം ഗ്രേഡുകാരോ അവര്‍ക്കും താഴെയുള്ള ശരാശരിക്കാരോ ആയിരിക്കും.അങ്ങനെ സംഭവിക്കുന്ന പക്ഷം കേരളം ഐ.ടി മേഖലയില്‍ കുതിച്ചുചാട്ടം നടത്തുന്നതെങ്ങനെ ?

-ഇതൊക്കെയായിരുന്നു കൊച്ചിയിലെ രാത്രിജീവിതത്തിനനുകൂലമായി ഉയര്‍ത്തപ്പെട്ട വാദങ്ങള്‍.സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെ,ഐ.ടി മേഖലയില്‍ അടിസ്ഥാനവികസനത്തിനു സര്‍ക്കാര്‍‍ 2000 കോടി നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കെ, ഗൌരവതരമായി ചര്‍ച്ചചെയ്യപ്പെടേണ്ട അടിസ്ഥാനപ്രശ്നങ്ങളിലൊന്നാണിത്.വിവരസാങ്കേതിക-വിജ്നാനരംഗം വികസിക്കണമെങ്കില്‍ മാനവശേഷിയും വികസിപ്പിക്കണം.ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലിചെയ്യുന്നവരെ ഇങ്ങോട്ട് തിരികെ കൊണ്ടുവരണം.അതിനു അടിസ്ഥാനസൌകര്യമൊരുക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെ നയപരമായി തീരുമാനിക്കേണ്ട,ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രധാനപ്രശ്നങ്ങലിലൊന്നാണിത്.

സാമൂഹികവികസനത്തിന്റെ ഓരോ ഘട്ടത്തിലും ഇത്തരം ചില വൈതരണികള്‍ കടക്കേണ്ടതുണ്ട്.ഐ.ടി വ്യവസായം വേണമെങ്കില്‍ അതിനൊപ്പം വരുന്ന ചിലതെല്ലാം,അവ അഹിതമാണെന്നു തോന്നുന്നുവെങ്കില്‍ പോലും, ഉള്‍കൊള്ളാനും തയ്യാറായേ മതിയാകൂ.സ്മാര്‍ട്ട്സിറ്റി,ഇന്‍ഫോപാര്‍ക്ക്,ടെക്നോപാര്‍ക്ക്,ടെക്നോസിറ്റി കാമ്പസുകളില്‍ നിന്ന്,അടുത്തിടെ മാത്രം കൌമാരം പിന്നിട്ട,അല്ലെങ്കില്‍ യൌവനത്തിന്റെ ചോരത്തിളപ്പുള്ള ,ഈ ലോകത്തെങ്ങുമല്ലാതെന്നപോല്‍ പാറിപ്പറന്നു നടക്കുന്ന “ഐ.ടി കുഞ്ഞുങ്ങളെ”,നഗരത്തില്‍ മേയാനഴിച്ചു വിട്ടാല്‍ സംസ്കാരവും പാരമ്പര്യവും നശിക്കുമെന്ന് നിലവിളിക്കുന്നവരുണ്ടാകും.ഒരുപക്ഷേ,നഗരത്തിലൂടെ കുട്ടിഷര്‍ട്ടും ടൈറ്റ് പാന്റ്സുമിട്ട്,സുഹൃതിന്റെ/കാമുകന്റെ കൈപിടിച്ചു നീങ്ങുന്ന പെണ്‍കുട്ടികളെ കൈകാര്യം ചെയ്യാന്‍ ഇവിടെ മുത്തലിമാരുണ്ടാകും.എല്ലാ മതവിഭാഗങ്ങളിലേയും സാംസ്കാരിക പൊലീസുകാര്‍ കുറുവടിയുമായി റോഡിലിറങ്ങും.

-അവരോട് ചോദിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ടു.മാറ്റങ്ങള്‍ക്ക് ഒരിക്കലും കാത്തുനില്‍ക്കാനാവില്ല.അതാണു ചരിത്രം.

1980-തുകളില്‍ ടെലിവിഷന്‍ കേരളത്തില്‍ വന്നപ്പോള്‍ അതിനെതിരെ ചന്ദ്രഹാസമിളക്കിയവരെ ഓര്‍മ്മയുണ്ടോ?പട്ടിണിപ്പാവങ്ങള്‍ക്ക് ടെലിവിഷന്‍ എന്ന ആഡംബരം ആവശ്യമില്ലന്നും,ടി.വി ഭാരതസംസ്കാരത്തെ നശിപ്പിക്കുമെന്നും ആക്രോശിച്ചവര്‍ ഇന്ന് ടി.വി ചാനലലുകള്‍ സ്വന്തമായി നടത്തുന്നു.തങ്ങള്‍ തള്ളിപ്പറഞ്ഞവയൊക്കെ സ്വന്തമാക്കി വിളമ്പുന്നു.പണ്ടു ആഴ്ചയിലൊരിക്കല്‍ മാത്രമുള്ള ദൂരദര്‍ശന്റെ ചിത്രഹാര്‍,ചിത്രഗീതം പരിപാടികളിലെ പാട്ടുസീനുകള്‍ കുടുംബ സദസുകള്‍ വൈമനസ്യത്തോടെയാണു കണ്ടിരുന്നത്.അപ്പോള്‍ ടി.വി ഓഫ് ചെയ്തു പോകുന്നവരും ഏറെയുണ്ടായിരുന്നു.ഇന്നോ?പഴയ കാബറെകളെ നിഷ്പ്രഭമാക്കുന്ന,അല്‍പ്പവസ്ത്രധാരികളുടെ അശ്ലീലച്ചുവടുകള്‍ കുടുംബമൊന്നിച്ചിരുന്നു ആസ്വദിക്കുന്നു.മക്കളെ അതെ സിനിമാറ്റിക് ഡാന്‍സ് പ്രാക്റ്റീസ് ചെയ്യാന്‍ നിര്‍ബന്ധിക്കുക പോലും ചെയ്യുന്നവരുണ്ട്.

-അങ്ങനെ ടെലിവിഷന്‍ കേരളീയ കുടുംബങ്ങളെ സമൂലം ഉഴുതു മറിച്ചു;അവരുടെ ജീവിതവീക്ഷണങ്ങളെ വരെ പൊളിച്ചെഴുതി.വസ്ത്രധാരണത്തെ സമൂലം മാറ്റി.ഭാരതീയ സ്ത്രിയുടെ ഭാവശുദ്ധിയുടെ പ്രതീകമായിരുന്ന സാരി പുതു തലമുറ ഉപേക്ഷിച്ചു.കൌമാരക്കാര്‍ ധാവണിയും പാവാടയും വലിച്ചെറിഞ്ഞു.പകരം ചുരീദാര്‍ കേരളീയരായ പെണ്‍കുട്ടികളുടെ പ്രിയ വസ്ത്രമായി.നൈറ്റിയും ഹൌസ്കൊട്ടുകളും ഭൂരിപക്ഷം വീട്ടമ്മമാരുടെ വേഷമായി.പുകവലി ഏതാണ്ടു പൂര്‍ണ്ണമായും ഉപേക്ഷിച്ച മലയാളി മദ്യത്തില്‍ മുങ്ങിക്കുളിക്കുന്നു.കല്യാണത്തിനും,പേരിടീലിനും അടിയന്തിരത്തിനും പരീക്ഷാവിജയത്തിനും പ്രൊമോഷനുമൊക്കെ മദ്യം അവശ്യവസ്തുവായി.അതിനു കുടുംബത്തിനകത്ത് പ്രവേശനം ലഭിച്ചു....അങ്ങനെ നീളുന്നു, ടി.വിയുടെ വരവിന്റെ പ്രത്യാഘാതങ്ങള്‍.

കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരെ ഇവിടെ നടന്ന പുകിലും എങ്ങനെ മറക്കും?ചുവപ്പന്മാരായിരുന്നു മുഖ്യ എതിര്‍പ്പുകാര്‍.ഒരു ദശാബ്ദത്തിനു ശേഷം അവര്‍ കംപ്യൂട്ടറിന്റെ കടുത്ത ആരാധകരായി മാറി.ഇപ്പോളിതാ അന്താരാഷ്ട്ര കുത്തകള്‍‍ക്കു വേണ്ടി സ്വതത്ര സോഫ്റ്റ്വെയറിനെ പോലും തള്ളിപ്പറയുന്നു.

പരിപ്പുവടയും കട്ടന്‍ ചായയുമായി കാല്‍നടജഥ നടത്തിയവരുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ ശീതീകരിച്ച, സ്റ്റാര്‍സൌകര്യങ്ങളുള്ള വാഹനങ്ങളില്‍ ജാഥ നടത്തുന്നു.വിമാനത്തില്‍ പറക്കുന്നു.ലഭ്യമായ സര്‍വ്വ ആധുനിക വാര്‍ത്താവിതരണ-വിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നു.ഉല്‍പ്പന്നപിരിവില്‍ നിന്ന് കിട്ടുന്ന, വിയര്‍പ്പിന്റെ മണമുള്ള പാവങ്ങളുടെ കാശിനേക്കാള്‍ മാഫിയാരാജാക്കന്മാരുടെ കോടികള്‍ക്കാണിന്ന് മാധുര്യം കൂടുതല്‍.കാലം മാറുന്നതിനനുസ്സരിക്ക് കോലവും മാറുമെന്ന് അതിനു താത്ത്വികവ്യാഖ്യാനവും ചമയ്ക്കപ്പെട്ടിട്ടുണ്ട്.

ആഹാരരീതികളിലും ഇക്കാലത്തിനിടയില്‍ സമൂല പരിവര്‍ത്തനമുണ്ടായി.പരമ്പരാഗതമായ കേരളീയ ഭക്ഷണങ്ങളോട് നമ്മള്‍ വിമുഖത കാട്ടുന്നതിനു കാരണം കാര്‍ഷികവൃത്തിയോട് ഭൂരിപക്ഷവും വിടപറഞത് മാത്രമായിരുന്നില്ല.വീട്ടില്‍ തന്നെ കിട്ടുന്ന ആരോഗ്യദായകമായ,ഔഷധഗുണങ്ങളുള്ള ധാരാളം ഇലക്കറികളും കപ്പ,ചേന,ചേമ്പു,കാച്ചില്‍ തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും ചക്ക,പേരക്ക,ചാമ്പ,ആത്ത,മാങ്ങ,വാഴപ്പഴം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും കഴിച്ച് ഏതാണ്ട് സ്വാശ്രയമായ ഒരു സമ്പദ് വ്യവസ്ഥ കാത്തു സൂക്ഷിച്ചു പോന്ന നാം,പരാശ്രിതരും ,കീടനാശിനികളടങ്ങിയ ഭക്ഷ്യവസ്തുകള്‍ വിലകൊടുത്ത് വാങ്ങി രോഗികളുമായതിന്റെ കാരണമെന്താ‍വും?അതെന്തായാലും, രാവിലേയും രാത്രിയും കഞ്ഞിയും പയറും പുഴുക്കും കഴിച്ചിരുന്ന അരോഗദൃഡഗാത്രരായിരുന്ന മലയാളികള്‍ക്കിത് രോഗപീഡകളുടെ കാലം.എന്നിട്ടും പുതിയ-പുതിയ ആഹാരം മലയാളി പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

ഇങ്ങനെ,ജീവിതത്തിന്റെ സമസ്തമേഖലകളിലും ജാതി-മത പരിഗണനകള്‍‍ക്കതീതമായി സമൂലവും സമഗ്രവുമായ പൊളിച്ചെഴുത്ത് സംഭവിച്ചിരിക്കുന്നു. ഇതിനു സ്വയം വിധേയരായവരോ അതിനു വഴിയൊരുക്കിയവരോ ആണു ഇപ്പോള്‍ ധാര്‍മ്മികപ്രഭാഷണം നടത്തുന്നത് എന്ന വൈരുദ്ധ്യമുണ്ടു.

ഐ.ടി മേഖല വികസിക്കുമ്പോള്‍ അതിനോടനുബന്ധിച്ചും സാമൂഹികജീവിതത്തില്‍ സമഗ്രപരിവര്‍ത്തനം ഉണ്ടാകും.ഉന്നത വിദ്യാഭ്യാസമുള്ളവരുടെയിടയിലാണു ഇന്ന് ഏറ്റവും കൂടുതല്‍ ജാതി-മതാതീത വിവാഹങ്ങള്‍ നടക്കുന്നത്.അവര്‍ക്ക് മതാഭിമുഖ്യം കുറവാണു.എന്നു വച്ച് അവരെല്ലാം കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരോ പഴയ ഹിപ്പി സംസ്കാരം പിന്തുടരുന്നവരോ മയക്കുമരുന്നിനടിമകളോ അല്ല.

ആഴ്ച്ചയില്‍ ആറു ദിവസം രാത്രി ഷിഫ്റ്റുകളില്‍ വരെ തുടര്‍ച്ചയായി ജോലിചെയ്യുന്നവര്‍ക്ക് ഒഴിവു സമയം ആഘോഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ മഹത്വം അതിന്റെ വൈവിധ്യത്തിലാണു.മൌലികവാദിക്കും സര്‍വതന്ത്ര സ്വതന്ത്രനും ഇവിടെ ജീവിക്കാം.അതിനാല്‍ നിയതമാ‍യ നിയന്ത്രണങ്ങള്‍‍ക്ക് വിധേയമായി ഐ.ടി രംഗത്തുള്ളവര്‍ക്കു വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരിനു കടമയുണ്ടു.ഇതു പലര്‍ക്കും ഇഷ്ടപ്പെടുകയില്ല.അവര്‍ ആപത്സൂചന ഉയര്‍ത്തും.പക്ഷേ മാറ്റങ്ങള്‍ അനിവാര്യമാണു.അതിനെ തടുത്തു നിര്‍ത്താനാവില്ല.

കനത്ത ശമ്പളമുള്ള ,വ്യത്യസ്ത ജീവിത വീക്ഷണമുള്ള ഈ ചെറുപ്പക്കാര്‍ വഴിതെറ്റുകയില്ലേ എന്നു ശങ്കിക്കുന്നവരുണ്ടാകാം.
-അവര്‍ ഓര്‍ക്കുക.ഐ.ടി പ്രൊഫഷണലുകള്‍ ഒരു നാള്‍ മാനത്ത് നിന്നു പൊട്ടി വീണവരല്ല.അവരൊക്കെയും വരുന്നത് ഓരോ കുടുംബങ്ങളില്‍ നിന്നുമാണു.അവിടെ
അടിത്തറ നന്നെങ്കില്‍ ഇടിഞ്ഞു വീഴില്ല.മെട്രോയിലെ രാത്രികളില്‍ അവര്‍ക്ക് അടിതെറ്റുകയില്ല.

17 comments:

chithrakaran ചിത്രകാരന്‍ said...

വളരെ വ്യത്യസ്തമായ വിഷയം.സ്വതന്ത്രമായ കാഴ്ച്ചപ്പാട്.
തീര്‍ച്ചയായും കൊച്ചിയിലും,തിരുവനന്തപുരത്തും,കോഴിക്കോടും
രാത്രികള്‍ പകലാക്കപ്പെടേണ്ടതുണ്ട്.
വര്‍ഗ്ഗീയ വാനരന്മാരില്‍ നിന്നും നമ്മുടെ
നാടിനെ മോചിപ്പിക്കുന്നതിനായി കൊച്ചിയിലെങ്കിലും സ്വതന്ത്രമായി കള്ള് ചെത്താനും,വില്‍ക്കാനും ലൈസന്‍സില്ലാതെ സാധാരണ ജനങ്ങള്‍ക്ക് സാധിക്കേണ്ടതാണ്.
ഏറ്റവും വൃത്തിയും,ശുദ്ധിയും ഉള്ള കള്ളു വില്‍ക്കുന്ന കള്ള് പാര്‍ലറുകള്‍ക്ക് അവാര്‍ഡു നല്‍കിയാല്‍ കൊച്ചി മാത്രമല്ല കേരളവും നന്നാകും. കൂടാതെ, ബിയര്‍ പാര്‍ലറുകള്‍,ഇളനീര്‍ പാര്‍ലറുകള്‍,വിദേശ കളര്‍ വെള്ളം ബാറുകള്‍ എന്നിവ ആര്‍ക്കുവേണമെങ്കിലും ലൈസന്‍സില്ലാതെ തുടങ്ങാനുള്ള സ്വാതന്ത്ര്യവും ആവശ്യമാണ്.
ഇതിനെല്ലാമുപരി ശുചികരവും ആരോഗ്യകരവുമായ നല്ല -സ്ത്രീ/പുരുഷ-വേശ്യാലയങ്ങള്‍ കൂടി
അത്യന്താപേക്ഷിതമാണ്.
ഒരു നഗരത്തിലെ ഹോട്ടലുകളെപ്പോലെയും,ചായക്കടപോലെയും
ഒഴിച്ചുകൂടാനാകാത്ത ആത്മീയ കേന്ദ്രങ്ങളാണ്
വേശ്യാലയങ്ങള്‍
എന്ന് നമ്മുടെ ജനങ്ങള്‍
എന്നാണാവോ തിരിച്ചറിയുക ???
തുടക്കത്തില്‍ വേശ്യാലയങ്ങളുടെ പ്രവര്‍ത്തന രീതിയും, പ്രഫഷണലിസവും മനസ്സിലാക്കുന്നതിനായി ചൈന,റഷ്യ,ജര്‍മ്മനി,മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ വേശ്യാലയങ്ങള്‍
വ്യവസായ സംരംഭകര്‍ക്കോ സ്വയം തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ആണ്‍/പെണ്‍ വേശ്യകള്‍ക്കോ സന്ദര്‍ശിക്കാനുള്ള സൌകര്യം കൂടി സര്‍ക്കാര്‍ ചെയ്തുകൊടുക്കേണ്ടതുമാണ്.

ഇതെല്ലാം അരുതാത്ത ചിന്തയാണെന്ന മാനസിക രോഗമാണ് നമ്മുടെ സമൂഹം
ഇന്നനുഭവിക്കുന്ന ദുരന്തം !!!

Anonymous said...

കാലോചിതമായ പോസ്‌റ്റ്‌. വിദേശ വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ച്‌ പാഠങ്ങളുള്‍ക്കൊണ്ട്‌ സ്വദേശി സംരംഭകര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, പഴേ ഐ. എ. എസ്‌ ക്രുഷ്‌ണകുമാര്‍, ശോഭനാ ജോര്‍ജ്‌, പി.ജെ. ജോസഫ്‌, രമേഷ്‌ ചെന്നിത്തല, പത്മജ, കൂട്ടുകാരി മല്ലിക സുകുമാരന്‍, ബിനിഷ്‌ കോടിയേരി, ശ്രീമതീടെ മോന്‍ (ക്ഷമിക്കണം, ബൂര്‍ഷ്വാ പത്രങ്ങള്‍ ഇങ്ങോരുടെ പേര്‍ ഇപ്പോഴും അജ്ഞാതമാക്കി വച്ചിരിക്കുകയാണ്) പിന്നെ ബ്യൂറോക്രസിയില്‍ നിന്നു വി. എസ്‌. reinstate ചെയ്ത ആ ഏതാണ്ടു മേനോന്‍, മൂന്നാറിലെ കോട്ടിട്ടയാള്‍ എന്നിവരടങ്ങുന്ന ഒരു
High Power Delegation -എ അയക്കേണ്ടതും അത്യാവശ്യമാണ്.
ഐ.റ്റി. കുഞ്ഞുങ്ങള്‍ ഇങ്ങനെ രസിച്ചുചിരിച്ചുകളിച്ചുനടക്കുമ്പോള്‍ പ്രോലറ്റേറിയറ്റിന് എത്രടം വരെ പോകാം എന്ന് പരിശോധിക്കാന്‍ പി.ബിക്ക്‌ ജയരാജനെ ഏകാംഗ കമ്മിഷനായും നിയമിക്കവുന്നതാണ്. ചാരായം ചോറില്‍ ചേര്‍ക്കണമോ, ചോറ് ചാരായത്തില്‍ ചേര്‍ക്കണമോ എന്നൊക്കെ ഇദ്ദേഹം കണ്ടുപിടിച്ചുകൊള്ളും.

ജോ l JOE said...

Good Post

Calvin H said...

പബ്ബുകള്‍ക്കും ഡാന്‍സ് ബാറുകള്‍ക്കും ഉപരി രാത്രി 9-10 മണിയോടെ ശൂന്യമാകുന്ന നഗരവും, സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവാത്തതുമാണ് അടിയന്തിരപ്രശ്നം. ഐടി കമ്പനികള്‍ വന്നാലും ശരി ഇല്ലെങ്കിലും ശരി, നല്ലൊരു നിശാസംസ്കാരം കേരളത്തിലെ നഗരങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്.

മറ്റു ഇന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് നിശാജീവിതം തീരെ കുറവെങ്കിലും , ഇന്ത്യയിലെ മറ്റു നഗരങ്ങള്‍ ഭേദമാണെന്ന് കരുതേണ്ടതില്ല. ബാംഗ്ലൂരില്‍ രാത്രി ഡാന്‍സിംഗ് നിരോധിച്ചിരിക്കയാണ്( 10-11 മണിക്ക് ശേഷമോ മറ്റോ).. ക്രമസമാധാനപ്രശനം എന്നാണ് കാരണം പറഞ്ഞിരിക്കുന്നതെങ്കിലും, ഉദ്ദേശം എന്തെന്ന് വ്യക്തം...( പിന്നെ.. ക്രമസമാധാനപ്രശനമാണെങ്കില്‍ ഒരു അടിയന്തിരാവസ്ഥ അങ്ങു പ്രഖ്യാപിച്ചാല്‍ പോരേ?) ... നല്ല നിശാസംസ്കാരവും ഉറങ്ങാത്ത നഗരവും ക്രമസമാധാനപ്രശനങ്ങള്‍ കുറക്കുകയാണ് ചെയ്യുക എന്ന് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ....

അശോക് കർത്താ said...

ദൃഷ്ടിദോഷക്കാരന്റെ ദോഷദൃഷ്ടി മാറുകയാണോ? സംശയിക്കേണ്ടിയിരിക്കുന്നു. ഉചിതമായ പോസ്റ്റ് എന്ന് പറയാതെ തരമില്ല.
1.വേശ്യാലയങ്ങുളുടെ ആവശ്യകത തള്ളിക്കളയാനാവില്ല. അവിടേക്കുള്ള പ്രവേശനം ഐറ്റിക്കാര്‍ക്ക് മാത്രമായി ചുരുക്കുന്നതിനോട് എതിര്‍പ്പുണ്ട്. മറ്റ് ലാവണങ്ങളിലുള്ളവര്‍ക്ക് സബ്‌സഡൈസ്ഡ് നിരക്കില്‍ പ്രവേശനം അനുവദിക്കണം.
2.മിനിമം ഉടുപ്പും ധരിച്ച് കൈകോര്‍ത്ത് പിടിച്ച് നടക്കാന്‍ മാത്രമുള്ള സ്വാതന്ത്ര്യം മിനിമമാണു. അത് പോര. പറ്റുമെങ്കില്‍ തുണി തന്നെ ധരിക്കാതെ പ്രസക്തമായ ഭാഗങ്ങള്‍ തലോടി നടക്കാനുള്ള അനുവാദമാണു കൊടുക്കേണ്ടത്. മറൈന്‍ഡൈവ് പോലുള്ള സഥലങ്ങളില്‍ അത് നിബ്ബന്ധമാക്കണം.
അല്പ വസ്തത്തിന്റെ കാര്യം പറഞ്ഞപ്പോഴാണു പഴയൊരു സമരം പാഴായിപ്പോയല്ലോ എന്ന് ഓര്‍മ്മ വരുന്നത്. ചാന്നാര്‍ ലഹള എന്നോ മറ്റോ ആണു അതിന്റെ പേര്‍. ബ്ലൊസിടാനുള്ള സമരമായിരുന്നു അതെന്ന് തൊന്നുന്നു. ഇന്നിപ്പോള്‍ ബ്ലൌസിടാതിരിക്കാനുള്‍ല ഒരു ലഹളക്ക് കോപ്പു കൂട്ടേണ്ടതും ദൃഷ്ടിദോഷക്കാരന്‍ അതിനു നേതൃത്വം കൊടുക്ക്കുന്നതുമായിരിക്കും.
3.ദോഷക്കാരനു ഒരു കുഴപ്പമേ കാണുന്നുള്ളു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേക്കുറിച്ച് പറയുമ്പോള്‍ ഒരു ഇരട്ടത്താപ്പുണ്ട്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്യിച്ച വ്യക്തി - പാര്‍ട്ടിയുടെ അധികാരസ്ഥാനത്തിരുന്നു കൊണ്ട് - അഭിമതനും, മാറ്റത്തിനു നേതൃത്വം കൊടുക്കുന്ന വ്യക്തി അനഭിമതനുമാകുന്നതെന്തു കൊണ്ടാണു? അതു വ്യക്തിപരമായ ഈര്‍ഷ്യമാത്രല്ലെ? ഇത്തരുണത്തിലെങ്കിലും രണ്ടാമനെ പിന്തുണയ്ക്കുകയായിരുന്നുവേണ്ടിയിരുന്നത്. കാരണം ആധുനിക വല്‍ക്കരണമുള്‍പ്പെടെ പലതും അദ്ദേഹം കൊണ്ടുവന്നതാണു. മലയാളമനോരമയെ അമ്പരപ്പിക്കുന്ന വിധമാണു ദേശാഭിമാനിയില്‍ സാങ്കേതിക മാറ്റം വന്നത്. അതിനൊരു കയ്യടി കൊടുക്കാത്തത് ദുഷ്ടത കൊണ്ട് മാത്രം.
4.പിന്നെ ഈ ചുറ്റിക്കളിയൊന്നുമല്ല ജീവിതം. 20-22 വയസ്സില്‍ പ്രതീക്ഷിക്കാത്തത്ര പണംകിട്ടുമ്പോള്‍ ധൂര്‍ത്തടിക്കുന്നതിനുള്ള താല്‍പ്പര്യം ഉണ്ടാകും. അതിന്റെ ഭാമായുള്ള കച്ചവടമാണ് പബ്ബും പിമ്പുമൊക്കെ. അതൊക്കെ വലുതായിക്കാണുന്നത് ആയകാലത്ത് ഇങ്ങനെയൊന്നും നടക്കാനായില്ലല്ലോ എന്ന സങ്കടത്തില്‍ നിന്ന് ഉണ്ടാകുന്ന ഒരു ഭ്രമാണു. 5.പിരിമുറുക്കത്തിനു വൈകാരികത ഒരു മരുന്നല്ല. സ്വന്തം തന്തേം തള്ളേം കാള്‍ ഭേദം അപരന്‍/അപര യാണെന്ന തോന്നലില്‍ നിന്നാണു ഈ ചിറ്റിക്കളി. അതുണ്ടാവാതിരിക്കണമെങ്കില്‍ പിള്ളാരെ വീടില്‍ അടിച്ച് വളര്‍ത്തണം. അതെണ്‍ഗനെ ഈ തന്തേം തള്ളേം തന്നെ ഈ പരിപാടിക്കൊന്നിറങ്ങിക്കിട്ടാന്‍ ജാരന്‍/ജാരിയെ തേടുമ്പോഴാ....
6.ഈ ചിറ്റിക്കളി പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ അതുണ്ടാക്കുന്ന മാനസിക ശാരീരിക വ്യതിയാനങ്ങളെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? സായിപ്പിന്റെ നാട്ടില്‍ അങ്ങനെയാണു. നമുക്കും അതു വേണം എന്ന് ചുമ്മാതെ പറഞ്ഞാല്‍ പോരാ. പഠനം നടത്തണം. ഭാരതവും സംസ്കാരവുമൊക്കെ കള. ഈ ചുറ്റിക്കളി കഴിയുന്ന പല പെമ്പിള്ളാര്‍ക്കും പെറാന്‍ കഴിയുന്നില്ല. 90% നും ഗര്‍ഭാശയത്തില്‍ പുണ്ണ്! ഹോര്‍മ്മോണ്‍ ഇമ്പാലന്‍സ്. തൈറോഡിസം. സാറെ പഴയ ഒളിഞ്ഞോ പതുങ്ങിയോ‍ വല്ലപ്പോഴുമുള്ള ചെറ്റപൊക്കലല്ല നിങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. അനന്തര തലമുറകളെപ്പോലും ബാധിക്കുന്ന വൈകാരികമാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒരു സെക്സ് ലൈഫിനാണു. ഐ.ടി വ്യവസായത്തിനു വേണ്ടി അത്രയ്ക്ക് വിലകൊടുക്കണമെങ്കില്‍ കൊടുക്കാം.
7.എന്താണു ഈ ഐ.ടി വ്യവസായം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൊരു കുഴല്‍പ്പണ ഇടപാട് മാത്രമല്ലെ? മനുഷ്യവിഭശേഷിയോട് ബന്ധപ്പെട്ടാണോ അതിലെ വേതന നിലവാരം. സത്യത്തില്‍ ഇല്ലാത്ത തൊഴിലാളികളുടെ പേരെഴുതി കാശ് അടിച്ച് മാറ്റിയില്ലെ? ഇന്ത്യയിലെ ഒരു വിഭാഗത്തിനു അവര്‍ വിദേശത്ത് ശേഖരിച്ച പണം കൊണ്ടുവരാന്‍ ഉപയോഗപ്പെടുത്തുന്ന ഒരു ചാനലാണു ഇതെന്ന് ആക്ഷേപമുണ്ട്. അതിനു നല്‍കുന്ന ആനുകൂല്യങ്ങള്‍ നിരീക്ഷിച്ചാല്‍ അതില്‍ ശരിയുണ്ടെന്ന് തോന്നുകയും ചെയ്യും. അതിന്റെ പ്രയൊജനം കഴിഞ്ഞാല്‍ അത് തകര്‍ക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ ഈ പറയുന്ന പിള്ളാര്‍ക്ക് ശരിക്കും നിങ്ങള്‍ ആഹ്വാനം ചെയ്യുന്ന പണി തന്നെ ചെയ്യേണ്ടി വരും.
കലികാലമാണു.
അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടേണ്ട.

അപ്പിക്കുട്ടി said...

ശ്രീമതീടെ മോന്‍ടെ പേര്‍ Sudhir Nambiar.

മൂന്നാറിലെ കോട്ടിട്ടയാള്‍ !!!!
surprising information

അപ്പിക്കുട്ടി said...

ശ്രീമതീടെ മോന്‍ടെ പേര്‍ :see this link
http://malayalam.webdunia.com/miscellaneous/kerala/administration/0705/24/1070524046_1.htm

മൃദുല്‍രാജ് said...

ശ്രീ അശൊക് കര്‍ത്ത പറയുന്നതിനോട് യോജിക്കാന്‍ സാധിക്കുന്നില്ല. കാരണം നിശാജീവിതം എന്ന് പറയുന്നത് പബ്ബുകളില്‍ പോയി മദ്യപിക്കുന്നതും, വേശ്യാലയത്തില്‍ പോകുന്നതുമാണെന്ന് അദ്ദേഹം ധരിച്ചിരിക്കുന്നു എന്ന് തോന്നുന്നു.

പബ്ബുകളിലും ഡിസ്കോതെക്കുകളിലും പോകുന്നവരില്‍ ഭൂരിഭാഗവും അപ്പോഴുള്ള എന്‍‌ജോയ്‌മെന്റ് മാത്രമേ കാംഷിക്കുന്നുള്ളൂ. അല്ലാതെ അതു കഴിഞ്ഞാല്‍ ഉടനെ ഒരു ഇണയെ സംഘടിപ്പിച്ച് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടണം എന്നതല്ല അവരുടെ ചിന്ത. ( അങ്ങനെ പോകുന്നവരും ഉണ്ട്, അതിന് അവര്‍ക്ക് പബ്ബ് വേണമെന്നില്ല..). അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാല്‍
ഇതൊക്കെ കണ്ടിട്ട് പറയുന്നത് പോലെ തോന്നും. പക്ഷേ ഒന്നുമറിയില്ലെന്നു മനസിലായി..

"വേശ്യാലയങ്ങുളുടെ ആവശ്യകത തള്ളിക്കളയാനാവില്ല."

തീര്‍ച്ചയായും... അല്ലെങ്കിലും അതിനിവിടെ കുരവൊന്നും ഉണ്ടായിട്ടില്ലല്ലൊ...

"മിനിമം ഉടുപ്പും ധരിച്ച് കൈകോര്‍ത്ത് പിടിച്ച് നടക്കാന്‍ മാത്രമുള്ള സ്വാതന്ത്ര്യം മിനിമമാണു. അത് പോര. പറ്റുമെങ്കില്‍ തുണി തന്നെ ധരിക്കാതെ പ്രസക്തമായ ഭാഗങ്ങള്‍ തലോടി നടക്കാനുള്ള അനുവാദമാണു കൊടുക്കേണ്ടത്."

അപ്പോള്‍ സാര്‍ ഈ ടി.വി യൊന്നും കാണുന്നില്ലേ... അതിലെ കുട്ടികള്‍ മിനിമം ഉടുപ്പിടുന്നതിനെതിരെ ഒരു കേസ് കൊടുത്തുകൂടെ?

"പിരിമുറുക്കത്തിനു വൈകാരികത ഒരു മരുന്നല്ല. സ്വന്തം തന്തേം തള്ളേം കാള്‍ ഭേദം അപരന്‍/അപര യാണെന്ന തോന്നലില്‍ നിന്നാണു ഈ ചിറ്റിക്കളി. അതുണ്ടാവാതിരിക്കണമെങ്കില്‍ പിള്ളാരെ വീടില്‍ അടിച്ച് വളര്‍ത്തണം. അതെണ്‍ഗനെ ഈ തന്തേം തള്ളേം തന്നെ ഈ പരിപാടിക്കൊന്നിറങ്ങിക്കിട്ടാന്‍ ജാരന്‍/ജാരിയെ തേടുമ്പോഴാ...."

താങ്കളുടെ മക്കള്‍ക്ക് എത്ര വയസ്സായി എന്നാ പറഞ്ഞെ?.....ഇപ്പോള്‍ വലുതായില്ലെങ്കില്‍ , വലുതാകുമ്പോഴേക്കും പബ്ബുകള്‍ ഒക്കെ ചിലപ്പോള്‍ കോമണായേക്കും... സൂക്ഷിക്കണം...ബാംഗ്ലൂര്‍ക്കൊന്നും വിടണ്ട...

"ഈ ചുറ്റിക്കളി കഴിയുന്ന പല പെമ്പിള്ളാര്‍ക്കും പെറാന്‍ കഴിയുന്നില്ല. 90% നും ഗര്‍ഭാശയത്തില്‍ പുണ്ണ്! ഹോര്‍മ്മോണ്‍ ഇമ്പാലന്‍സ്. തൈറോഡിസം. "

ഓഹ്,,, അതാ ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും ഐ.റ്റി പെണ്ണുങ്ങള്‍ ഒന്നും പെറാത്തത് അല്ലേ...

"സാറെ പഴയ ഒളിഞ്ഞോ പതുങ്ങിയോ‍ വല്ലപ്പോഴുമുള്ള ചെറ്റപൊക്കലല്ല നിങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. "

അപ്പോള്‍ ഒളിഞ്ഞോ പതുങ്ങിയോ വല്ലപ്പോഴും ചെറ്റ പൊക്കാമെന്നാണോ?

മൃദുല്‍രാജ് said...

ഇത്രയും എഴുതി എന്ന് കരുതി ഞാന്‍ എന്നും പബ്ബില്‍ പോകുന്നവനാണെന്നും, അതു കഴിഞ്ഞ് അവിടുന്ന് ഒരുത്തിയെ പൊക്കികൊണ്ടു പോകുന്നവനാണെന്നും കരുതണ്ട,,, പക്ഷേ താങ്കളെപ്പോലെ ഇതൊന്നും കാണാത്തവനല്ല എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. സ്മാര്‍ട്ട്സിറ്റി കേരളത്തില്‍ വരുന്നത് കൊണ്ട് മലയാളികള്‍ക്ക് ഗുണകരമാകും എന്ന് വിശ്വസിക്കുന്നുമില്ല..

പക്ഷേ .. ജീവിതം ശരിയായി ആസ്വദിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്നു..

ഡി .പ്രദീപ് കുമാർ said...

കഴിഞ്ഞ 8 വര്‍ഷമായി ഞാന്‍ താമസ്സിക്കുന്നത് കോഴിക്കോട് നഗരത്തിലാനു.അതിനു മുന്‍പ് 7 വര്‍ഷം കൊച്ചിയിലും,3 വര്‍ഷം തിരുവനന്തപുരത്തും,കുറേക്കാലം ഡല്‍ഹിയിലും ചെന്നൈയിലും താമസിച്ച അനുഭവത്തെ മുന്‍ നിര്‍ത്തിയാണീ കുറിപ്പെഴുതിയത്.
രാത്രി ജീവിതം എന്നാല്‍ അപഥസഞ്ചാരസ്വാതന്ത്ര്യം എന്നല്ല അര്‍ത്ഥം.തട്ടമിട്ട മുസ്ലീം സ്ത്രീകള്‍ കൊച്ചുവെളുപ്പാങ്കാലം വരെ റംസാന്‍ മാസത്തില്‍ കോഴിക്കോട്ട് കടപ്പുറത്ത് നിര്‍ഭയമായി സഞ്ചരിക്കുന്നത് തൊട്ടപ്പുറത്തെ ആകാശവാണിയിലിരുന്ന് അത്യല്‍ഭുതത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.രാത്രി വൈകിയും മിഠായിത്തെരുവിലൂടെ,ഈ നഗരത്തിലെ ഏതു വഴികളിലൂടെയും ഒറ്റയ്ക്ക് ഏത് സ്ത്രീയ്ക്കും നടക്കാം.പണ്ട് കാബറെ ഡാന്‍സ് ബാറുകളുണ്ടായിരുന്നപ്പോഴും ഇതായിരുന്നു അവസ്ഥ.നഗരത്തിലെ കുറേ കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി വൈകിയും തുറന്നിരിക്കും.

ഇനി ഇതുകൂടി കേള്‍ക്കുക.കണ്ണൂരില്‍ പത്രപ്രവര്‍ത്തകയായ ഭാര്യ കഴിഞ്ഞ ഒന്നരവര്‍ഷത്തീലേറെയായി രാത്രി 2.30 നു കോഴിക്കോട്ട് ട്രെയിനിറങ്ങി ഓറ്റയ്ക്ക് ഓട്ടോ പിടിച്ച് 6 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു വരുന്നു.ഇതുവരെ ഒരു പ്രശ്നവുമുണ്ടായിട്ടില്ല.
-അതാണു ഈ നഗരത്തിന്റെ സുരക്ഷിതത്വം.ഒരു പക്ഷേ മറ്റൊരു ഇന്ത്യന്‍ നഗരത്തിനും അവകാശപ്പെടാനാവാത്തതാണു ഇവിടുത്തെ സജീവമായ രാത്രി ജീവിതം.
മെട്രോയായ കൊച്ചിയിലോ?!നഗരം സുരക്ഷിതമല്ലാത്തതിനാല്‍ സെക്കണ്ട് ഷോ പോലും നേരത്തെയാക്കിയ ഇവിടേക്ക് ആരു വരും?
-പിന്നെ,ഐ.ടി പ്രൊഫഷണലുകള്‍ ചുക്കുവെള്ളം മാത്രമേ കഴിക്കാവൂ എന്നും,നേരമ്പോക്കിനു കഥകളി,ഭരതനാട്യം തുടങ്ങിയ ക്ലാസിക്കല്‍ കലാരൂപങ്ങളേ ആസ്വദിക്കാവൂ എന്നും ശഠിക്കുന്നവര്‍ക്ക് നമോവാകം.
അതിവായനാസ്പെഷ്യലിസ്റ്റുകളായ ചിത്രകാരനും അശോക് കുമാര്‍ കര്‍ത്തയ്ക്കും സ്റ്റുതി!

അശോക് കർത്താ said...

പക്ഷേ .. ജീവിതം ശരിയായി ആസ്വദിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്നു..


ഇതിന്റെ മാനദണ്ഡം മൃദുല്‍ രാജ് വിശദീകരിക്കുമെന്ന് ആശിക്കുന്നു

മൃദുല്‍രാജ് said...

പ്രദീപ് പറഞ്ഞകാര്യത്തില്‍ നിന്ന്‍ വ്യതിചലിച്ചാണെങ്കിലും ഒരു കമന്റ് കൂടി..

അശോക് കര്‍ത്താ,
അതിന് ഇത്ര വലിയ 'മാന'ദണ്ഡങ്ള് ഒന്നുമില്ല കേട്ടോ. എല്ലാം മനസ്സില്‍ കെട്ടിപ്പൂട്ടി വച്ച് മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നതിന് പകരം ലോകത്ത് ഇന്ന് ഉള്ള സൗഭാഗ്യങ്ങള്‍ വഴിവിട്ടുപോകാത്ത രീതിയില്‍ ആസ്വദിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ് ഉദ്ദേശിച്ചത്. വഴിവിട്ടു പോവുക എന്നതിന്റെ പരിധിയായി ഓരോരുത്തരും അവരുടേതായ ഒരു ലക്ഷ്മണരേഖ വരക്കുന്നതാവും ഉത്തമം.

നാട്ടില്‍ ഇന്നു കാണുന്ന സര്‍ക്കാര്‍ ഉദ്യോഗം പോലെയല്ല അന്താരാഷ്ട്ര തലത്തിലുള്ള ജോലി എന്ന് മനസ്സിലാക്കിയാല്‍ നന്ന്. ഞാന്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറ് വരെ ജോലി ചെയ്യുന്നയാളാണ്. അങ്ങനെ ആറ് ദിവസം. ഏഴാമത്തെ ദിവസം അല്ലെങ്കില്‍ ആറാമത്തെ ദിവസം വൈകിട്ട് എനിക്കെന്റെ മനസ്സിന് ഒരുല്ലാസം കൊടുക്കണമെങ്കില്‍, അല്ലെങ്കില്‍ എനിക്കൊരു ബിയര്‍ കഴിക്കണമെങ്കില്‍ "സദാചാര സാംസ്കാരിക ദണ്ഢപാണികളെ" പേടിക്കണം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ചിലപ്പോള്‍ പബ്ബിലോ അല്ലെങ്കില്‍ ഒരു ഡിസ്കോതെക്കിലോ പോയാല്‍ അത്രയും സമയം പാട്ടു കേട്ട്, ഡാന്‍സ് ചെയ്യുമ്പോള്‍ മനസ്സിന് സന്തോഷം കിട്ടുന്നെങ്കില്‍ അതില്‍ മറ്റുള്ളവര്‍ എന്തിന് ആശങ്കപ്പെടണം എന്ന് മനസ്സിലാകുന്നില്ല. ശാസ്ത്രീയ സംഗീതം എനിക്കിഷ്ടമില്ലെങ്കില്‍, എനിക്കിത്തിരി വെസ്റ്റേണ്‍ കേട്ടു കൂടെ? ഭരതനാട്യം അറിയില്ലെങ്കിലും എനിക്ക് വെറുതെ ചുവട് വയ്ക്ക്കാമല്ലോ.

ശരിയായി എന്നത് നല്ല അര്‍ത്ഥത്തിലാണ് പറഞ്ഞത്. "ശരിയായി" എന്ന് കടുപ്പിച്ചൊന്നുമല്ലല്ലോ പറഞ്ഞത്. ഒന്നുകൂടീ പറയാം. പബ്ബുകളും ഡിസ്കോതെക്കുകളും വേശ്യാലയങ്ങള്‍ അല്ല. ഇനി, പെണ്‍കുട്ടികള്‍ ഒരു ബിയര്‍ കഴിച്ചാല്‍ അവര്‍ പോക്കാണെന്നും അവരെ പൊക്കിക്കൊണ്ടുപോകാം എന്നൊന്നും അര്‍ത്ഥമില്ല. അതു കൊണ്ട് ഭാരത സംസ്കാരത്തിന് വലിയ ഇടിവുണ്ടാകും എന്നൊന്നും കരുതുകയും വേണ്ട. കാരണം ബിയറടി എന്നതൊക്കെ ഇപ്പോള്‍ കോമണ്‍ ആണ്.

അശോക് കർത്താ said...

മൃദുല്‍ രാജ്,
താങ്കള്‍ കമന്റിടുമ്പോഴും താങ്കളുടെ സദാചാരബോധം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് എന്നറിയുന്നത് ആശ്വാസകരം തന്നെ. ഞാന്‍ സദാചാരത്തിലേക്ക് വിരല്‍ ചൂണ്ടിയിരുന്നില്ല. അങ്ങനെ ചെയ്തു എന്ന് സംശയിച്ചിട്ട് താങ്കളുടെ സദാചാരം സംരക്ഷിക്കാനും ഒപ്പം തള്ളിവരുന്ന വാസനകള്‍ക്ക് സദാചാരത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഒരു ന്യായീകരണം കണ്ടെത്തുവാനുമാണു ശ്രമമെന്ന് തോന്നുന്നു. അവിടെയാണു കുഴപ്പം. ഈ സംഘര്‍ഷം മനുഷ്യനെ രോഗാതുരനാക്കും. മാനസികവും ശാരീരികവുമായി. അത് പടരുന്നത് ആശാസ്യമല്ല.

ജോലിക്ക് റ്റൈം റ്റൈറ്റ് ഷെഡ്യൂളുകള്‍ ഗുണപ്രദമാവില്ലെന്ന് ആധുനിക മനശ്ശാസ്ത്രം വിശ്വസിക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ ഫലം ലഭിക്കുന്നതിനു ഫ്ലെക്സി ടൈമാണു മെച്ചമെന്ന് ഒരു തീസിസ് ഉണ്ട്. അതിനു അനുവദിക്കാത്തത് മനുഷ്യനെ യന്ത്രമായി സങ്കല്‍പ്പിച്ച് അടിമപ്പണി ചെയ്യിക്കുന്നതിനുദ്ദേശിച്ചാണു. അപ്പോള്‍ അതിനു ഇട്ട് കൊടുക്കുന്ന ഓയിലും ഗ്രീസുമാണു താങ്കള്‍ പറഞ്ഞ ബിയറടിയും ഷെയറിങും. മദ്യമായാലും മദിരയായാലും താങ്കള്‍ പറയുന്ന പരിധിക്കുള്ളില്‍ നില്‍ക്കില്ല. അത് പടരുമ്പോള്‍ അതില്‍ ഭാഗഭാക്കാകുന്നവര്‍ക്ക് അതിന്റെ ദൂഷ്യഫലം നിസ്സാരമായിത്തോന്നാം. പക്ഷെ അത് സമൂഹത്തില്‍ വിപത്തായി വ്യാപിക്കും. സമുഹം നല്‍കുന്ന ഈ അയവാണു പലപ്പോഴും വാണിഭങ്ങളിലേക്ക് പരിണമിക്കുന്നത്. താങ്കളേപ്പോലുള്ളവരുടെ സമൂത്തില്‍ ആ വാക്ക് ഉപയോഗിക്കുന്നത് ശരിയല്ലായിരിക്കും. പക്ഷെ വാസ്തവം അതാണു. ടൂറിസത്തിന്റെ പേരില്‍ പേയിങ്ങ് ഗസ്റ്റുകളെ അക്കോമഡേറ്റ് ചെയ്തതിന്റെ പ്രത്യാത്ഘാതം അറിയാന്‍ കുട്ടനാട്ടിലൂടെ ഒന്ന് ചുറ്റിക്കറങ്ങു. എന്നിട്ട് പറയൂ, നിങ്ങള്‍ നിശ്ചയിച്ച പരിധിക്കുള്ളില്‍ കാര്യങ്ങള്‍ നിക്കുന്നുണ്ടോ എന്ന്.

ഐടി പോലെ ഒരു വാണിജ്യം രാജ്യത്തിന്റെ യഥാര്‍ത്ഥവളര്‍ച്ചയില്‍ കാര്യമായി ഒന്നും സംഭാവന ചെയ്യുന്നില്ല. അവരുടെ ലോകം ഒരു ന്യൂനപക്ഷലോകമാണു. അവര്‍ക്ക് വേണ്ടി ഭൂരിപക്ഷ സമൂഹം ത്യാഗം സഹിക്കണമെന്ന് പറയുന്നത് വൃത്തികേടാണു. അവര്‍ക്ക് വേണ്ടി ഡിസ്ക്കോത്തെക്കില്‍ ആടാനും പാടാനും ഐടിക്ക് പുറത്തു നിന്നും ആളുകള്‍ റിക്രൂട്ട് ചെയ്യപ്പെട്ട് തുടങ്ങും. അതിനേക്കുറിച്ച് അധികം വിശദീകരിക്കുന്നില്ല. സദാചാരത്തിനുള്ളില്‍ നിന്ന് താങ്കള്‍ ഇടപഴകിയേക്കും. പക്ഷെ പലരും അത് ചെയ്യണമെന്നില്ല. അവിടെ താങ്കള്‍ക്ക് ഒന്നും ചെയ്യാനുമാവില്ല. അപ്പോള്‍ അതിനും ഒരു ന്യായീകരണം കണ്ടെത്തി സമാധാനിക്കാമെന്ന് മാത്രം.

ദൃഷ്ടിദോഷക്കാരനു ഇവിടെയും ഇരട്ടത്താപ്പുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്റെ പേരിലുള്ള പെണ്‍വാണിഭക്കേസില്‍ മിശറൂപോലെ നിന്ന് പൊരുതിയ വ്യക്തിയാണു അദ്ദേഹം. ആ സന്ദര്‍ഭത്തിലെല്ലാം അദ്ദേഹത്തിന്റെ സദാചാരം വിഭ്രംജിച്ച് നില്‍ക്കുകയായിരുന്നു. ഒടുവില്‍, അവള്‍ സമ്മാനങ്ങള്‍ വാങ്ങി ഒതുങ്ങിയപ്പോള്‍ അയാളും അവളും വൈകാരികത തീര്‍ത്തതായിരുന്നു എന്ന് പറഞ്ഞ് ഒരു കുറിപ്പിടാനുള്ള മര്യാദ കാണിച്ചില്ല. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ച് നമ്മള്‍ പബ്ബിലും ദിസ്കോത്തെക്കിലും കളിയാടി നടന്നിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായാലും അദ്ദേഹം മിണ്ടാതിരിക്കുമായിരിക്കും. അതു വേണോ?

Anonymous said...

@ അപ്പിക്കുട്ടി
കഴിഞ്ഞാഴ്‌ച്ച നൊമ്മടെ ബൂര്‍ഷ്വാപ്പത്രത്തിലൊരു വാര്‍ത്ത വന്നാര്‍ന്നു. തിരുവന്തോരത്തൊരു അദ്ദ്യം പട്ടാപ്പകല്‍ ബെളിവില്ലാതെ ബണ്ടിയോടിച്ചു മനുശേന്മാര്‍ക്കിട്ടിടിച്ചു പിടിച്ചുനിര്‍ത്തീപ്പം "കെട്ടിടം ഇടിക്കുമ്പോലെ എളുപ്പമല്ല കാര്‍ കൊണ്ടിടിക്കല്‍ എന്നുകക്ഷി മനസ്സിലാക്കി" എന്നാര്‍ന്നു moral of the story. തിരുവന്തോരത്തെ നൊമ്മടെ ഒരുപേനയുന്തു ശങ്ങാതീന ബിളിച്ചു ചോയ്ച്ചപ്പ പറഞ്ഞതു നൊമ്മടെ കോട്ടിട്ട ആളാര്‍ന്നൂന്നാ. ഈ മേന്‍ പണ്ടുമുതലേ തലസ്‌ഥാന നഗരത്തില്‍ അറിയപ്പെടുന്ന ഒരു thug അയിരുന്നൂന്നാ ശങ്ങാതി പറഞ്ഞേ. thug എന്നതിന് അദ്ദ്യം വിശദീകരണോം തന്നു. "ഡ്രഗ്‌സ്‌, ക്രൈം, വിമെന്‍, എവ്രിതിംഗ്‌." മാധ്യമങ്ങള്‍ മൂന്നാര്‍ കഴിഞ്ഞപ്പൊ പുള്ളിക്ക്‌ ഒരു പുണ്യാളച്ചന്റെ ഹാലോ നല്‍കി. (അതിനാണല്ലോ മാധ്യമങ്ങള്‍. മാളികപ്പുറമേറിയ മന്നനെ പണറായി പറഞ്ഞ "മറ്റേ" അവനാക്കാനും മറ്റേ അവനെ പിറ്റേന്ന് മന്നനാക്കാനും.)

Anonymous said...

@ pradeep kumar, ashok kaRtha, sunil raj
കൊച്ചിയില്‍ അസീം പ്രേംജിയുടെ കമ്പനി പ്രവര്‍ത്തിക്കുന്ന അതേ ബില്‍ഡിങ്ങില്‍ത്തന്നെയുള്ള ഒരു ഐ.റ്റി. കമ്പനിയില്‍ എന്റെ സുഹ്രുത്തിന്റെ മകള്‍ ബി.റ്റെക്‌. കഴിഞ്ഞ്‌ താത്‌കാലികമായി ജോലിയില്‍ പ്രവേശിച്ചു. introductory session-ല്‍ത്തന്നെ centre head ആയ അമേരിക്കന്‍ വനിത പുതിയ റിക്രൂട്‌സിനോട്‌ പറഞ്ഞതു കേട്ട്‌ ആക്കുട്ടി ഭയന്നുപോയി. I'm a chain-smoker and a self-confessed drug addict എന്ന്. അവിടെ piping hot ആയി സ്ട്രോങ്ങ്‌ കോഫി എപ്പോഴും സുലഭമാണ്. പക്ഷെ എല്ലാ പരിധിയും വിട്ട്‌ ജോലി ചെയ്യിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതില്‍ എന്തൊക്കെ addictive drugs ആവും ചേര്‍ത്തിട്ടുണ്ടാവുക എന്നു സംശയിക്കുന്നതുകൊണ്ട്‌ ആക്കുട്ടി ഇന്നുവരെ ആ കോഫി രുചിച്ചുനോക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. നമ്മുടെ രാജ്യത്തു നിരോധിക്കപ്പെട്ടിട്ടുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവളാണുതാനെന്ന് ഒരുത്തി പരസ്യമായി പറഞ്ഞാലും ഐ.റ്റി.യുടെ ഭാവിയെക്കരുതി നാം ഗാന്ധിജിയുടെ കുരങ്ങിനേപ്പൊലെ കേട്ടില്ല എന്നു നടിച്ച്‌ ഇരിക്കണമല്ലൊ അല്ലേ?
Warren Buffet ന്റെ ഒരു face to face നെറ്റില്‍ വായിച്ചു. അദ്ദേഹം ഇന്നുവരെ ഐ.റ്റി.കമ്പനികളില്‍ ഇന്‍വെസ്‌റ്റ്‌ ചെയ്യത്തത്‌ 20 വര്‍ഷങ്ങള്‍ക്കുശേഷം ഈ കമ്പനികള്‍ എവിടെ നില്‍ക്കും എന്നതിനെപ്പറ്റി അദ്ദേഹത്തിനുക്രുത്യമായ ധാരണയുണ്ട്‌ എന്നതുകൊണ്ടാണ്‌.

അപ്പിക്കുട്ടി said...

Thank you
silent observer

ഡി .പ്രദീപ് കുമാർ said...

ഐ.റ്റി ആധുനികയുഗത്തിലെ ‘ഇ-കൂലി’യാണെന്നതും അതു സാമൂഹ്യബോധമില്ലാത്ത ന്യൂനപക്ഷത്തിന്റെ വിഹാരരംഗമാണെന്നതും ശരി.ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സ്മാര്‍ട്ട്സിറ്റിയും പിന്നാലെ ‘ലക്ഷം ലക്ഷം’തൊഴിലവസരങ്ങളും വരുമെന്നത് പകല്‍ക്കിനാവാകാനുമിടയുണ്ടു.
മൂന്നാം ലോകരാജ്യങ്ങളീലേക്ക് ജോലികള്‍ ഔട്ട് സോര്‍ഴ്സ് ചെയ്യപ്പെടുന്നത് കുറഞ്ഞ കൂലി കൊടുത്താല്‍ മതി എന്നതിനാലാണു.നാളെ ഇതിലും കുറഞ്ഞ കൂലിക്ക് മറ്റേതെങ്കിലും രാജ്യം മുന്നോട്ട് വരുമ്പോള്‍ ഈ ഐ.ടി സ്ഥാപനങളോക്കെ അങ്ങോട്ടു പോകും.
പക്ഷെ അതുവരെ ,ഇതില്‍ മാടുകളെപ്പോലെ പണിയെടുക്കുന്നവര്‍ക്ക് വാരാന്ത്യത്തില്‍ അല്‍പ്പം ബിയര്‍ അടിക്കാനും ഡാന്‍സ് ചെയ്യാനും രാത്രി കറങ്ങിനടക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും അരുത് എന്നു ശഠിക്കുന്ന സാംസ്കാരിക പൊലീസുകാരെ ഞാന്‍ കല്ലെറിയുക തന്നെ ചെയ്യും.അഴിഞ്ഞടാനുള്ള ലൈസന്‍സ്സല്ല അവരാവശ്യപ്പെടുന്നത്.മറ്റു വന്‍ നഗരങ്ങളില്‍ അനുവദിക്കപ്പെട്ടത് എന്തിനു ഇവിടെ വിലക്കണം?ഇവിടെതന്നെ വിദേശ ടൂറിസ്റ്റുകള്‍‍ക്ക് ഇതാകാമെങ്കില്‍,അവര്‍ക്കായി എല്ലാം മലര്‍ക്കെ തുറക്കാമെങ്കില്‍ എന്തുകോണ്ട് അവ മറ്റുള്ളവരുടെ മേല്‍ കൊട്ടിയടക്കപ്പെടുന്നു?
പിന്നെ,പൊതുജീവിതത്തിലെ ധാര്‍മ്മികതയ്ക്കായി ഇനിയും വീറോടെ ഞാന്‍ പൊരുതും.അതും ഈ പ്രശ്നവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.
കക്ഷിഭേദമന്യെ രാഷ്ട്രീയക്കാരും ,അധികാരികളും മാധ്യമങ്ങളും ഒത്തുചേര്‍ന്ന് നീതിന്യായസംവിധാനത്തെ അട്ടിമറിക്കുകയായിരുന്നു ഐസ് ക്രീം പാര്‍ലര്‍ കേസില്‍.അതും പകല്‍ വെളിച്ചത്തില്‍.
-റെജീനയിപ്പോല്‍ എവിടെയാണു,അവരെങ്ങനെയാണു ജീവിക്കുന്നത് എന്ന് ഇപ്പോള്‍ ഒരു മാദ്ധ്യമവും അന്വേഷിക്കാത്തതെന്താണു?എന്തേ എല്ലാവരും മൌനിബാബമാരായി?

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍