ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 26 October 2009

പത്രപ്രവര്‍ത്തകരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍

ഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ച ക്രൈംത്രില്ലറുകളിലൊന്നിലെ നായിക എറണാകുളം ജില്ലാപഞ്ചായത്ത് അംഗം ഗോപികയായിരുന്നു.
ദുരൂഹസാഹചര്യത്തില്‍ കാണാതായ അവരെക്കുറിക്കുള്ള ആദ്യവാര്‍ത്തയില്‍ തന്നെ മിക്ക മാദ്ധ്യമങ്ങളും വളരെ നിഷ്കര്‍ഷയോടെ കേരളീയരെ അറിയിച്ച പ്രധാനപ്പെട്ടൊരു കാര്യം അവര്‍ ഞാറയ്ക്കല്‍ സംവരണ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണു എന്നതായിരുന്നു.

ജില്ലാപഞ്ചായത്ത് അംഗം പോലുള്ള പൊതുപ്രവര്‍ത്തകരെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നതും ,പൊലീസ് അന്വേഷിക്കുന്നതും കണ്ടെത്തുന്നതുമൊക്കെ തീര്‍ച്ചയായും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതു തന്നെ.വളരെ നാടകീയതകള്‍ നിറഞ്ഞ ഒരു സസ്പെന്‍സ് ത്രില്ലറിനെ വെല്ലുമ്പോലെ കൈക്കുഞ്ഞുമായി അവരെ കണ്ടെത്തിയതും,കുഞ്ഞിന്റെ പിതൃത്വം അവര്‍ സാങ്കല്‍പ്പിക കാമുകനില്‍ ആരോപിച്ചതും,പൊലീസ് യഥാര്‍ത്ഥ വില്ലനെ തെരഞ്ഞു പിടിച്ചതും കേരളീയന്റെ സിരകളെ മത്തുപിടിപ്പിക്കുന്നുണ്ടു;സംശയമില്ല.
ഇതൊരു ജീവിത ദുരന്തത്തിന്റെ കഥയാണു.പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിനു മാതൃകയാകേണ്ടവരാണു.അവര്‍ക്ക് കാലിടറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.അത് നല്‍കുന്ന ആപത്സന്ദേശങ്ങള്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും;പ്രത്യേകിച്ച് അടുത്തു നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സ്ഥാനങള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ട സാഹചര്യത്തില്‍.സ്ത്രീകളെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടണമെന്നു വാദിക്കുന്നവര്‍,അവര്‍ക്ക് പള്ളികളില്‍ പോലും പ്രവേശനം അനുവദിക്കാത്തവര്‍ ,മതമൌലികവാദികളായ ഇക്കൂട്ടര്‍ക്ക് ലഭിച്ച മാരാകായുധമാണിത്.ഈ ഉറുമി ചുഴറ്റി അവര്‍‍ സ്ത്രീകളെ ആട്ടിയോടിക്കും.അങ്ങനെ‍ ചിലരെങ്കിലും പിന്മാറും.അത് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.

ഈ ദുരന്ത വാര്‍ത്തയില്‍ മാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന, ദുസ്സൂചനയും ദുരുദ്യേശ്യവും മാത്രമുള്ള ,ലിംഗപരവും വംശീയവുമായ ഒരു പരാമര്‍ശത്തെക്കുറിച്ച് ഇവിടെ എഴുതാതെ വയ്യ.ഗോപിക തെരഞ്ഞെടുക്കപ്പെട്ടത് ഒരു സംവരണമണ്ഡലത്തില്‍ നിന്നാണു എന്ന് ഇവര്‍ ആവര്‍ത്തിക്കുന്നത് എന്തിനാണു?എന്താണു ഇത് എടുത്തു പറയേണ്ടതിന്റെ ആവശ്യം?ദളിതര്‍ക്കും സ്ത്രീകള്‍ക്കുമാണു സംവരണമുള്ളത്.ഈ സീറ്റുകള്‍ ഏതോ ഔദാര്യം പോലെ നല്‍കുന്നതാണെന്ന് ധാരണയുള്ളവര്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ടു.തങ്ങളുടെ മഹാമനസ്കതയില്‍ സ്ഥാനമാനങ്ങളിലെത്തിയവരായതിനാല്‍ ഇക്കൂട്ടര്‍ കഴിവു കുറഞ്ഞവരും കാര്യക്ഷമതയില്ലാത്തവരുമാണെന്ന് അവര്‍ നിരന്തരം പ്രചരിപ്പിച്ചു പോരുന്നു.അവരിപ്പോള്‍ ആഹ്ലാദചിത്തരാണു-ദേ,ഇപ്പോഴിതാ ഇങ്ങനേയും ഒരുത്തി!

-ഈ മനസ്ഥിതിയില്‍ നിന്നാണു,അതുണ്ടാക്കിയ കടുത്ത വംശീയ-ലൈംഗിക വിവേചനത്തില്‍ നിന്നാണു,മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഗോപികയുടെ മണ്ഡലത്തിന്റെ റിസര്‍വേഷന്‍ റോസ്റ്റര്‍ തിരക്കിപ്പോകാന്‍ തോന്നിയത്. മലീമസമായ കഴുകന്‍ കണ്ണുകളുമായി പൊതുരംഗത്തെ സ്ത്രീകളേയും അധസ്ഥിതരേയും പിന്തുടരുന്നവരാണു ഇത്തരം മാദ്ധ്യമപ്രവര്‍ത്തകര്‍.ഇവര്‍ എന്തേ,കൊടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉന്നതകുലജാതരും സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുമുള്ള “മാന്യന്മാരും”പൊതു പ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ടിട്ടുപോലും അവരുടെ ജാതിയും മറ്റും തെരഞ്ഞു പിടിക്കുന്നില്ല?പെണ്‍ വാണിഭക്കേസുകളില്‍ പിടിയിലായവരുടെ ജാതിമഹിമ എന്തേ ഇവര്‍ വിളമ്പുന്നില്ല?
കേരളാ ഹൈക്കോടതിയും സുധാകരന്‍ മന്ത്രിയുമൊക്കെ കൊണ്ടുപിടിച്ച് പരിശ്രമിച്ചിട്ടും ദൈവത്തിന്റെ പേരിലുള്ള കൊടും കൊള്ളയ്ക്കറുതിയില്ലന്നു നമുക്കറിയാം.ദേവസ്വം ബോര്‍ഡിന്റെ ഏഴയലത്തൊന്നും ഏഴകളായ ദളിതരെ അടുപ്പിച്ചിട്ടില്ല.ജന്മനാ ബ്രഹ്മഗുണമുള്ളവരും സാത്വിക ജീവിതം നയിക്കുന്നവരുമായവര്‍ മാത്രമാണു ശ്രീകോവില്‍ മുതല്‍ ഊട്ടുപുരവരെ.വെള്ളാപള്ളിയുടെ കൂട്ടരെ മാലകെട്ടുന്നിടത്തു പോലും കയറ്റി അവിടം അശുദ്ധമാക്കിയിട്ടില്ല.നാരായണപ്പണിക്കരുടെ ആള്‍ക്കാര്‍ പോലും കുഞ്ചികസ്ഥാനങ്ങളില്‍ അംഗുലീപരിമിതം.ഇങ്ങനെ സര്‍വഥാ യോഗ്യരായവര്‍ മാത്രം വിലസ്സുന്നിടങ്ങളില്‍ നിന്നാണു അവര്‍ ഭണ്ടാരപ്പെട്ടിയില്‍ നിന്ന് കൈയ്യിട്ടുവാരുന്നത്.നിവേദ്യത്തില്‍ മായം ചേര്‍ക്കുന്നത്.തിരുവാഭരണവും കിരീടവും അടിച്ചുമാറ്റുന്നത്.അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങളില്‍ ഏര്‍പ്പെടുന്നത് .വിഗ്രഹം പോലും അടിച്ചു മാറ്റാന്‍ മടിയില്ലിവര്‍ക്ക്.ഇത്തരം ദൈവിക കൊള്ളക്കാരെ പിടിക്കാന്‍ കൊച്ചി ദേവസ്വം ബോര്‍ഡില്‍ നിയോഗിക്കപ്പെട്ട വിജിലന്‍സ് സംഘം ഒന്നടങ്കം കഴിഞ്ഞ ദിവസം രാജി വെച്ച വാര്‍ത്തയും പത്രങ്ങളില്‍ വന്നു.ദേവസ്വം അഴിമതികളില്‍ പിടിക്കപ്പെടുകയും അന്വേഷണവും വിചാരണയും നേരിടുകയും ചെയ്യുന്നവരുടെ ജാതി എന്തേ ഈ മാദ്ധ്യമങ്ങള്‍ അന്വേഷിക്കുന്നില്ല?അതേപോലെ,ടെലികോം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖറാമിന്റെ സമൂഹിക പശ്ചാത്തലം/ജാതി എന്തായിരുന്നു? രാജയുടെ ജാതി തിരക്കുന്നവരെങ്കിലും ഇതിനു ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണു.

-ഈ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വംശീയ പദവികള്‍ അന്വേഷിക്കുന്നതിനു സാമൂഹിക പ്രസക്തിയുണ്ടു.അതിനൊരു സാംഗത്യവുമുണ്ടു.അതിനു മുതിരാതെ, ദുഷ്ടലാക്കോടെ ഗോപികയെപ്പോലുള്ളവരുടെ പശ്ചാത്തലം ചികഞ്ഞു പരിശോധിക്കുന്നവരുടെ ലക്ഷ്യം വ്യക്തം.അത് അവരുള്‍പ്പെടുന്ന വിഭാഗത്തെ താറടിച്ചു കാണിക്കാന്‍ മാത്രം വേണ്ടിയാണു.പൊതുരംഗത്തു വരുന്ന സ്ത്രീകളെ സംശയദൃഷ്ടിയോടെ നിരംതരം സ്കാന്‍ ചെയ്യുന്നവര്‍ സൃഷിച്ച ഈ മാധ്യമസംസ്കാരം അപകടകരമാണു.

ഇതേ വിഷലിപ്തമായ മനസ്സാണു ജാതി-മത രഹിത വിവാഹിതരോടും ഇവര്‍ക്കുള്ളത്.കഴിഞ്ഞ ദിവസം കൊച്ചി കായലില്‍ ചാടി മരിച്ച നവവരന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് നോക്കുക.ഈ ദമ്പതിമാര്‍ വ്യത്യസ്ത മതക്കാരായിരുന്നു.ഇവരുടേത് പ്രണയവിവാഹമായിരുന്നു എന്ന് സര്‍വ മാദ്ധ്യമങളും അടിവരയിട്ട് അറിയിച്ചിട്ടുണ്ടു.അസ്വാഭവിക മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ അതിലുള്‍പ്പെട്ട പ്രണയവിവാഹിതരുടെ വിവരങ്ങള്‍ ‍കിറുകൃത്യമായി വിശദീകരിക്കുന്നതില്‍ ജാഗ്രതപുലര്‍ത്തുന്ന ഒരൊറ്റ മാദ്ധ്യമവും മറ്റുള്ളവരുടെ കാര്യത്തില്‍ ഈക്കണ്ണു തുറക്കാറില്ല. വീട്ടുകാരുടെ അനുഗ്രഹാ‍ശ്ശിസോടെ സാഘോഷം നടന്ന ആയിരക്കണക്കിനു വിവാഹബന്ധങ്ങള്‍ തകരുന്നു.വരനോ വധുവോ ആതഹത്യ ചെയ്യുന്നു.ചിലപ്പോള്‍ കുടുംബം തന്നെ ഇല്ലാതാകുന്നു.അപ്പോഴൊന്നും ഇവരുടേത് ആചാരാനുഷ്ഠാനങ്ങളോടെയുള്ള വിവാഹമായിരുന്നുഎന്ന് എന്തേ ഇവര്‍ ജനങ്ങളെ അറിയിക്കുന്നില്ല?പത്തു ‍പൊരുത്തവും ഒത്തുവന്നിട്ടും മധുവിധുവിന്റെ മധുരം തീരും മുന്‍പു കാവ്യാമാധവന്റെ വിവാഹബന്ധം തകര്‍ന്നപ്പോള്‍ അതില്‍ അസ്വാഭാവികതയുടെ ഒരംശം പോലും ദര്‍ശിക്കാത്തവരാണു ഇവര്‍.അങ്ങനെയുള്ള നല്ലതമ്പിമാര്‍‍ ചെയ്ത ഭീകരമായ ഒരു ക്രൂരകൃത്യം കൂടി ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ടു.

-മലബാറില്‍ നിന്ന് വീട്ടുജോലിക്കായി ഗള്‍ഫിലെക്ക് കൊണ്ടുപോയ പാവപ്പെട്ട സ്ത്രീകളെ അവിടെ വ്യഭിചാരശാലകള്‍ക്ക് കൈമാറിയ ദാരുണ സംഭവമാണു വാര്‍ത്ത.അതില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ കദനകഥ വിവരിച്ച ലേഖകന്റെ ഒരു കണ്ടെത്തലിതായിരുന്നു: ഇരയായ ഒരു സ്ത്രീയുടേത് പ്രേമവിവാഹമായിരുന്നു!

ഇത്തരം ദുരുദ്യേശ്യപരമായ വാര്‍ത്തകള്‍ മാത്രം വായിച്ചും കണ്ടും ശീലിച്ചു പോന്ന മലയാളികള്‍ ധരിച്ചുവശായിരിക്കുന്നത് ഇങ്ങനെയാണു:പൊതുവെ ജാതി-മതാതീത വിവാഹങ്ങള്‍ അപകടകരമാണു. അവയില്‍ മിക്കതും വിവാഹമോചനം,ആത്മഹത്യ തുടങ്ങിയ ദുരന്തങ്ങളില്‍ കലാശിക്കുന്നു.പൊതുപ്രവര്‍ത്തന രംഗത്തിറങ്ങുന്ന സ്ത്രീകളും ദളിതരും മറ്റ് അധസ്ഥിതരുംസ്വഭാവശുദ്ധിയില്ലാത്തവരും കഴിവുകെട്ടവരുമാകുന്നു!
-കുറ്റകരമായ സാമൂഹിക ദ്രോഹമാണിത്. പത്രപ്രവര്‍ത്തകരുടെ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മ്മാണം ആവശ്യമാണു.

28 comments:

ശ്രീവല്ലഭന്‍. said...

പലപ്പോഴും ചിന്തിച്ചിട്ടുള്ളത് തന്നെ.

സൂസന്ന said...

ഇതൊരു ജീവിത ദുരന്തത്തിന്റെ കഥയാണു.പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിനു മാതൃകയാകേണ്ടവരാണു.അവര്‍ക്ക് കാലിടറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

അവർ ചെയ്ത തെറ്റ് പ്രസവിച്ചു എന്നതാണോ?
ശരിക്കും അതൊരു തെറ്റാണോ?

സമൂഹത്തിൽ കുറെപ്പേർ വിവാഹിതരാകുന്നു. അവർ വിവാഹം കഴിക്കാതിരുന്നതാണോ ഇനി തെറ്റ്?

പ്രസവിച്ചത് വ്യക്തിപരമായ കാര്യമാണെന്നും അത് മാധ്യമക്കാർ അന്വേഷിക്കണമെന്നും അവർ പറയണമായിരുന്നു. അന്യന്റെ വിഷയങ്ങളിൽ തലയിടാനുള്ള ഈ ആസക്തി ഒരു രോഗം തന്നെയാണ്.

ബാക്കി പോസ്റ്റിൽ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നു.

Manoj മനോജ് said...

പത്രങ്ങളില്‍ നിന്നറിഞ്ഞതില്‍ നിന്നും ഈ വാര്‍ത്തയില്‍ പ്രാധാന്യം കൊടുക്കേണ്ടിയിരുന്നത് ആ വഞ്ചകന് ആയായിരുന്നു. അവന്റെ തനി നിറം ആയിരുന്നു തുറന്ന് കാട്ടേണ്ടിയിരുന്നത്. പ്രത്യേകിച്ച് സ്നേഹിച്ച് നശീപ്പിക്കുന്നതിനെ പറ്റി ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുമ്പോള്‍.....

ആവശ്യത്തിനും അനാവശ്യത്തിനും ജാതി എടുത്ത് കളിക്കുന്നത് ഇന്ന് ഒരു രസമായിരിക്കുന്നു. അത് മറ്റുള്ളവനെ താഴ്ത്തികാട്ടുവാനാണെങ്കിലും തനിക്ക് വിരോധമുള്ളവനെ കുടുക്കുവാനാണെങ്കിലും...

ജിവി/JiVi said...

പ്രസക്തം. മുമ്പും നിരവധിതവണ ചോദിക്കപ്പെട്ടിട്ടുള്ള ചോദ്യം. ഒരു മാറ്റവും ഉണ്ടായിട്ടില്ല.

absolute_void(); said...

you said it. thanks.

ചന്ത്രക്കാറന്‍ said...

നന‍്ദി പ്രദീപ്, പൊതുബോധത്തിന്റെ സൂക്ഷമരാഷ്ട്രീയം ഇനിയും ചര്‍ച്ചാവിഷയമാവട്ടെ.

സൂസന്ന ചൂണ്ടിക്കാണിച്ച പോലെ പ്രസവിക്കല്‍, പ്രസവിക്കാതിരിക്കല്‍ പോലെത്തന്നെ, മാധ്യമപ്രവര്‍ത്തകരുടെയെന്നല്ല ആരുടെയും വിഷയമല്ല. ഞാന്‍ പെറ്റത് എന്റെ കാര്യം, നിന്റെയൊക്കെ അമ്മ പെറുമ്പോള്‍ അന്വേഷിച്ചാല്‍ മതി ചോദിക്കാന്‍ വരുന്നവന്റെ മുഖത്തുനോക്കി പറയാന്‍ ആ സ്ത്രീയെ പ്രാപ്തയാക്കുകയാണ് ജനാധിപത്യബോധമുള്ള പൊതുസമൂഹം ചെയ്യേണ്ടത്. ഗോപികയുടെ ജാതിയന്വേഷിക്കുന്നതിലെ വംശീയതയുടെ അതേ അളവില്‍ത്തന്നെ പ്രസക്തമാണ് പ്രസവത്തിനുള്ള ലൈസന്‍സിനു് വിവാഹം അത്യന്താപേക്ഷികമാവുന്നതും. മാതൃകകള്‍ സൃഷ്ടിക്കാന്‍ സോഷ്യല്‍ സ്റ്റിഗ്മകളെ പിന്‍പറ്റിക്കൊണ്ടായിരികണമെന്ന് നമ്മളെങ്കിലും പ്രതീക്ഷിച്ചുകൂടാ.

സുലൈമാൻ said...

ഞാന്‍ പെറ്റത് എന്റെ കാര്യം, നിന്റെയൊക്കെ അമ്മ പെറുമ്പോള്‍ അന്വേഷിച്ചാല്‍ മതി ചോദിക്കാന്‍ വരുന്നവന്റെ മുഖത്തുനോക്കി പറയാന്‍ ആ സ്ത്രീയെ പ്രാപ്തയാക്കുകയാണ് ജനാധിപത്യബോധമുള്ള പൊതുസമൂഹം ചെയ്യേണ്ടത്.

- ഒരു തിരുത്തലിനു വേണ്ടി വാദിച്ചുകൊണ്ട് നമ്മള്‍ ചെന്നു കയറുന്നത് എവിടെയാണ്? ജനാധിപത്യബോധവുമായി എന്തെങ്കിലും ബന്ധമുണ്ടോ മേല്‍പ്പറഞ്ഞ വാക്യത്തിന്? അതിലും ഒളിഞ്ഞിരിക്കുന്നത് സ്ത്രീവിരുദ്ധതതന്നെയല്ലേ, എല്ലാ തെറികളും ലാക്കാക്കുന്നത് അമ്മമാരെയാണെന്നതുപോലെ?

ചന്ത്രക്കാറന്‍ said...

'അതിലും ഒളിഞ്ഞിരിക്കുന്നത് സ്ത്രീവിരുദ്ധതതന്നെയല്ലേ'

ആണോ? ആലോചിക്കാം.

അമ്മ-പെങ്ങള്‍ എന്ന സാംസ്കാരികദ്വന്ദ്വത്തിന്റെ മറപിടിച്ചാണ് ഇത്തരം സദാധാര എന്‍ഫോഴ്സിങ്ങ് അഥോറിറ്റികള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടാറ്, ആങ്ങളയായിട്ടായിരിക്കും പരകായപ്രവേശം. 'ഞാന്‍ നിന്റെ പെങ്ങളൊന്നുമല്ല, ജൈവപരമായ ചില പ്രിവിലേജുകള്‍ ഉള്ളത് അമ്മയുടെ മേലാണെങ്കില്‍ നീ പോയി അവരുടെ കാര്യം നോക്ക്' എന്നേ ഉദ്ദേശിച്ചുള്ളൂ. ഉദ്ദേശിച്ചതല്ലെങ്കിലും സാധ്യമായ ഒരു വീക്ഷണകോണ്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി.

അസ്തലവിസ്ത said...

ഈയടുത്ത് പത്രത്തില്‍‌‌ വന്ന വാര്‍‌‌ത്തയുടെ തലക്കെട്ടാണ് - "ദളിത് യുവാവിനെ സിപിഎമ്മുകാര്‍‌‌ മര്‍‌‌ദ്ദിച്ചതായി പരാതി".

വാര്‍‌‌ത്ത കൂടുതല്‍‌‌ വായിച്ചാല്‍‌‌‌‌ - "കോണ്‍‌‌ഗ്രസുകാരനായ ദളിത് യുവാവിനെ മര്‍‌‌ദ്ദനമേറ്റ നിലയില്‍‌‌ കൊച്ചി മെഡിക്കല്‍‌‌ കോളേജില്‍‌‌ പ്രവേശിപ്പിച്ചു. "

അതായത് പത്രം വളരെ നിഷ്കര്‍‌‌ഷയോടെ കേരളീയരെ അറിയിച്ച പ്രധാന കാര്യം തല്ലുകൊണ്ടയാള്‍‌‌ ദളിതനായിരുന്നു എന്നതാണ്.

ഉന്നതകുലജാതരും സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുമുള്ള “മാന്യന്മാരും”പൊതു പ്രവര്‍ത്തകരും തല്ലുകൊള്ളുമ്പോള്‍‌‌‌‌‌‌ അവരുടെ ജാതിയും മറ്റും തെരഞ്ഞു പിടിക്കുന്നില്ലല്ലോ പത്രക്കാര്‍‌‌‌‌. ഈ വാര്‍‌‌ത്തയില്‍‌‌ തന്നെ തല്ലിയവന്റെ ജാതി അപ്രസക്തം‌‌.

പൊതുപ്രവര്‍‌‌ത്തനത്തിനിറങ്ങുന്ന ദളിതര്‍‌‌ തല്ലുകൊള്ളുന്നു എന്ന് വരുത്തിത്തീര്‍‌‌ക്കുകയാണോ മാധ്യമങ്ങളുടെ ലക്ഷ്യം‌‌?

ഈ വാര്‍‌ത്ത ഒരു ഉദാഹരണം മാത്രം‌‌, "ദളിത് വിദ്യാര്‍‌‌ത്ഥിയെ അദ്ധ്യാപകന്‍ മര്‍‌‌ദ്ധിച്ചു" എന്ന വാര്‍‌‌ത്ത കണ്ടിട്ടുണ്ട്. അദ്ധ്യാപകന്‍ ദളിതനല്ലാത്ത വിദ്യാര്‍‌‌ത്ഥിയെ മര്‍‌‌ദ്ധിച്ചാല്‍‌‌ വാര്‍‌‌ത്തയാകുന്നില്ല. ദളിതരല്ലാത്ത വിദ്യാര്‍‌‌ത്ഥികളെ അദ്ധ്യാപകര്‍‌‌ തല്ലിയിട്ടേയില്ലേ?

രണ്ടുപേര്‍‌‌ തല്ലുകൂടിയാല്‍‌‌ അതിലൊരാള്‍‌‌ ദളിതനായാല്‍‌‌ ഹരിജനമര്‍‌‌ദ്ധനമായി കേസ്, മറ്റവന്‍ തൂങ്ങി. അതിനെക്കുറിച്ചൊന്നും ആരും പറഞ്ഞ് കണ്ടിട്ടില്ല. ദൃഷ്ടിദോഷം മാറ്റിവച്ച് അങ്ങോട്ടും വല്ലപ്പോഴും ഒന്ന് നോക്കെന്നേ ദൃഷ്ടിദോഷക്കാരാ.

അസ്തലവിസ്ത said...

കട്ടപ്പനയില്‍ ദളിത്‌ വിദ്യാര്‍ഥി നേതാവിനെ എസ്‌.എഫ്‌.ഐക്കാര്‍ ക്രൂരമായ റാഗിങ്ങിനിരയാക്കി

ചങ്ങനാശ്ശേരി:ഹെല്‍മറ്റ്‌ വേട്ടയുടെ പേരില്‍ ചങ്ങനാശ്ശേരിയില്‍ ദളിത്‌ ദമ്പതിമാര്‍ക്ക്‌ പോലീസ്‌ മര്‍ദ്ദനം. ചങ്ങനാശ്ശേരി ളായിക്കാട്‌ പുതുവല്‍ വീട്ടില്‍ തങ്കപ്പന്‍ (30), ഭാര്യ ശാന്തമ്മ (26) എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌.

ചന്ത്രക്കാറന്‍ said...

ദളിത് മര്‍ദ്ദനത്തിനെ ദളിതരല്ലാത്താരെ മര്‍ദ്ദിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ചരിത്ര-സാമൂഹിക പശ്ചാത്തലമാണെന്നത് അസ്തലവിസ്തക്ക് അറിയാത്തതാണോ? നേര്‍യുക്തികള്‍ ദളിതനു് പ്രതികൂലമാവുമ്പോള്‍ മാത്രം വാര്‍ത്തകളില്‍ നിന്ന് സൌകര്യപൂര്‍വ്വം ചെറി പിക്കിങ് നടത്തുമ്പോള്‍, ആ നീണ്ട കോമ്പല്ല് പുറത്തുകാണുന്നുണ്ടല്ലോ അസ്തലവിസ്താ.

ദളിതനെ തല്ലിയ വാര്ത്തകളുടെ പ്രളയത്തിനുള്ളില്‍ ദളിതന്‍ തല്ലിയ വാര്‍ത്തകള്‍ കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടാണ് പത്രക്കാര്‍ക്ക്, വേണ്ടെന്നുവച്ചിട്ടല്ല.

Anonymous said...

നിങ്ങളെല്ലാം ശ്രധിക്കേണ്ട ഒരു കാര്യം ഈ കൂട്ട ആത്മഹത്യ ഒളിച്ചോട്ടം പീഡനം ഇതിലൊക്കെ ഹിന്ദുക്കള്‍ ആണു കുരുങ്ങുന്നത്‌ ക്രിസ്ത്യാനി പെണ്ണുങ്ങള്‍ വളരെ റെയര്‍ ആണൂ, എന്തു കൊണ്ട്‌?

സണ്‍ ഡേ സ്കൂള്‍ മുതല്‍ അവറ്‍ക്കു ആള്‍ക്കാരോടു ഇടപഴകാനും സ്വന്തം കാര്യം അല്‍പ്പം പഞ്ചാര അടിച്ചായാലും നടത്തി എടുക്കാനും അല്‍പ്പം വഴങ്ങിക്കൊടുത്താല്‍ ഏണിപ്പടികള്‍ കയറാന്‍ കഴിയുമെങ്കില്‍ വഴങ്ങാനും എന്നാല്‍ അപ്പോഴും വേണ്ട മുന്‍ കരുതല്‍ എടുക്കാനും ഒക്കെ ട്രെയിന്‍ഡ്‌ ആണു അവര്‍

അവരുടെ ദാമ്പത്യം ശാശ്വതമാണു കാരണം ഡിവോര്‍സ്‌ കിട്ടാന്‍ കുറെ നടക്കണം എണ്റ്റെ ഒരു ക്രിസ്ത്യന്‍ സുഹ്ര്‍ത്ത്‌ അമേരിക്കയില്‍ നിന്നും അവധിക്കു വന്ന നര്‍സിനെ കെട്ടി ആറാം മാസം പ്രസവിച്ചു പള്ളിയില്‍ പരാതിയുമായി ചെന്നപ്പോള്‍ അഛന്‍ പറയുകയാണു മാത്യൂസേ എന്തായാലും നിനക്കൊരു കൊച്ചു വേണം അതു നീ പിന്നെ ഉണ്ടക്കിക്കോ ഇതിപ്പം എന്തിനു നാട്ടുകാരെ അറിയിച്ചു നാറ്റണം അടുത്തതു നിണ്റ്റെ തന്നെ ആയിരിക്കും വെറുതെ ഡിവോര്‍സ്‌ നടത്താന്‍ നടക്കാതെ ആ സമയം കൊണ്ട്‌ അമേരിക്കക്കു വിസ കിട്ടന്‍ നോക്കു നീ വേറെ കെട്ടി അവള്‍ ചിലപ്പം പ്രസവിച്ചു കാണില്ല പക്ഷെ ആരുടെ കൂടെ കിടന്നെന്നൊക്കെ ആര്‍ക്കറിയാം അതിനാല്‍ ഉള്ളത്‌ നശിപ്പിക്കാതെ ജീവിക്കാന്‍ നോക്കു

അവര്‍ ഇപ്പോള്‍ സുഖമായി മൂന്നു കുട്ടികളായി ജീവിക്കുന്നു

ഈ നാശമെല്ലാം ഹിന്ദു കമ്യൂണിറ്റിയില്‍ ആണു കാരണം ആള്‍ക്കാരെ ജീവിക്കാന്‍ വിടതെ കുത്തിത്തിരുപ്പും ഗോസിപ്പും അപവാദ വ്യവസായവും ആയി കഴിയുകയാണു ഇവര്‍

ഈ ഗ്ളോബലൈസേഷനില്‍ എങ്ങിനെയും ജീവിതം മുന്നോട്ടു കൊണ്ടു പോകുക പുരോഗതി പ്രാപിക്കുക എന്നതാണു അവരെ ബോധവ്ല്‍ക്കരിക്കേണ്ടത്‌ അതിനു വെള്ളാപ്പള്ളിയുമില്ല നാരായണ പണിക്കരുമില്ല അയ്യന്‍ കാളിയുമില്ല ആരുമില്ല

മുസ്ളീം സ്ത്രീകള്‍ അനുഭവിക്കുന്ന കണ്ണുനീര്‍ പര്‍ ദക്കുള്ളില്‍ ആയതിനാല്‍ ആരും കാണുന്നുമില്ല കേള്‍ ക്കുന്നുമില്ല പക്ഷെ അവരും ആത്മഹത്യ ചെയ്യുന്നതു കുറവാണു

ഇവിടെ കുറെക്കൂടി സെക്സ്‌ അനുവദിക്കുക കാബറെ ഷക്കീല ചിത്രം ഒക്കെ അനുവദിക്കുക ആള്‍ക്കാര്‍ സെക്സിനു ഒരു ഔട്‌ ലെറ്റില്ലാതെ മാനസിക രോഗികള്‍ ആയി മാറിയ സമൂഹമാണു കേരള ജനത

അച്ചനും തന്ത്രിയും കന്യാസ്ത്രീയും പ്രൊഫസറും മത്രിയും എല്ലാം സെക്സ്‌ സ്റ്റാര്‍വ്ഡ്‌ ആണു അതു പരിഹരിക്കുക ഇതെ മാര്‍ഗമുള്ളു

നിസ്സഹായന്‍ said...

അഭിന്ദാര്‍ഹമായ പോസ്റ്റ്!
അവര്‍ണ്ണരും ദളിതരും ആദിവാസികളുമെല്ലാം കഴിവു കുറഞ്ഞവര്‍, ചാപല്യങ്ങളുടെ അടിമകള്‍, പക്വതയില്ലാത്തവര്‍ അതുകൊണ്ടു തന്നെ അവരെ ഞങ്ങള്‍ താഴ്ന്നവരായി കണ്ടു ! ഞങ്ങളുടെ ചാതുര്‍വര്‍ണ്ണ്യവും ജാതിവ്യവസ്ഥയുമെല്ലാം അക്ഷരംപ്രതി ശരിയല്ലേ ! ഇതു സ്ഥാപിക്കാനാണ് മാധ്യമലോകത്തെ സവര്‍ണമേധാവിത്വം എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്.

അസ്തലവിസ്ത said...

"ദളിതനെ തല്ലിയ വാര്ത്തകളുടെ പ്രളയത്തിനുള്ളില്‍ ദളിതന്‍ തല്ലിയ വാര്‍ത്തകള്‍ കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടാണ് പത്രക്കാര്‍ക്ക്, വേണ്ടെന്നുവച്ചിട്ടല്ല."

തല്ലിയ വാര്‍‌‌ത്തകളില്‍‌‌ ജാതി തിരയണം അല്ലേ ചന്ദ്രക്കാറാ?

ഇക്കാര്യത്തില്‍‌‌ ചെറി പിക്കിങ്ങ് നടത്തേണ്ട യാതൊരാവശ്യവുമില്ല സുഹൃത്തേ. ഞാന്‍ മുകളില്‍‌‌ തന്ന ഉദാഹരണത്തില്‍‌‌‌‌ത്തന്നെ ഹെല്‍‌‌മറ്റ് വയ്ക്കാതെ ഒരാള്‍‌‌ പോകുന്നു, പോലീസ് കൈകാണിച്ചു, നിര്‍‌‌ത്തിയില്ല, പിന്തുടര്‍‌‌ന്നു പിടിച്ചു, ഒന്നു പൊട്ടിച്ചു. പോലീസുകാരന്‍ ജാതി ചോദിച്ചിട്ടാവും തല്ലിയതെന്നു ചന്ദ്രക്കാറന്‍ പറയുമോ? തല്ലുകൊള്ളുന്നതു ദളിതനായാല്‍‌‌ വാര്‍‌‌ത്ത ദളിതനെ തല്ലി എന്നാവും എന്നു മാത്രം. കേരളത്തില്‍‌‌ സമാന സംഭവങ്ങളില്‍‌‌ തല്ലുകൊള്ളുന്നത് ദളിതര്‍‌‌ക്ക് മാത്രമാണ് എന്നോ കേരളാ പോലീസ് ജാതി ചോദിച്ച് ദളിതനാണെന്ന് ഉറപ്പിച്ചതിനുശേഷം തല്ലുന്നവരാണെന്നോ ചന്ദ്രക്കാരന്‍ പറയുന്നുണ്ടോ? പോട്ടെ, എസ്‌‌‌‌എഫ്‌‌ഐക്കാര്‍‌‌ ജാതി ചോദിച്ചതിനുശേഷം ദളിത് വിദ്യാര്‍‌‌ത്ഥികളെ മാത്രം ക്രൂരമായ റാഗിങ്ങിനിരയാക്കുന്നവരാണെന്ന് ചന്ദ്രക്കാറന്‍ പറയുമോ?

saju john said...

അശാന്തനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചാരിത്രപ്രസംഗങ്ങള്‍

ചന്ത്രക്കാറന്‍ said...

"തല്ലിയ വാര്‍‌‌ത്തകളില്‍‌‌ ജാതി തിരയണം അല്ലേ ചന്ദ്രക്കാറാ?"

എന്നു ഞാൻ പറഞ്ഞോ? താങ്കൾക്ക് പറയാനുള്ളത് എന്റെ വായിൽ‌ക്കൊണ്ട് തിരുകുന്നതെന്തിന്? പൊതുബോധത്തെ ദളിതർക്കെതിരെ തിരിക്കാനുള്ള ഒരു അവസരത്തെയും പത്രക്കാർ വെറുതെ കളയാറില്ലെന്നാണ് പറഞ്ഞത്. ദളിതർ തല്ലിയത് പത്രക്കാർ കൊടുക്കുന്നില്ലെങ്കിൽ അത് അത്തരം സന്ദർഭങ്ങൾ കിട്ടാത്തതുകൊണ്ടാണ് കിട്ടിയപ്പോൾ, ഗർഭമെങ്കിൽ ഗർഭം, ഉളുപ്പില്ലാതെ കൊടുക്കുകയും ചെഉതു.

“കേരളത്തില്‍‌‌ സമാന സംഭവങ്ങളില്‍‌‌ തല്ലുകൊള്ളുന്നത് ദളിതര്‍‌‌ക്ക് മാത്രമാണ് എന്നോ കേരളാ പോലീസ് ജാതി ചോദിച്ച് ദളിതനാണെന്ന് ഉറപ്പിച്ചതിനുശേഷം തല്ലുന്നവരാണെന്നോ ചന്ദ്രക്കാരന്‍ പറയുന്നുണ്ടോ?“

കേരളത്തിൽ ലോക്കപ്പ് മർദ്ദനത്തിൽ മരിച്ച സവർണ്ണരുടെ ലിസ്റ്റൊന്ന് തരാമോ? രാജനേയും പൊക്കിപ്പിടിച്ച് വന്നേക്കരുത്, രാജന്റെ കൊലപാതകം പൊളിറ്റിക്കൽ മർഡറാണ്, അധികാരത്തിനെ ചോദ്യം ചെയ്താൽ പിന്നെ ജാതിയുടെ ശ്രേണി ഭരണകൂടം മറക്കും.

‘എസ്‌‌‌‌എഫ്‌‌ഐക്കാര്‍‌‌ ജാതി ചോദിച്ചതിനുശേഷം ദളിത് വിദ്യാര്‍‌‌ത്ഥികളെ മാത്രം ക്രൂരമായ റാഗിങ്ങിനിരയാക്കുന്നവരാണെന്ന് ചന്ദ്രക്കാറന്‍ പറയുമോ?“

മിടുക്കൻ! യോഗക്ഷേമസഭയിൽ ക്ലാസെടുക്കാൻ പൊകാം, അവിടെ കേറ്റില്ലെങ്കിൽ പെരുന്നയിലേക്ക് വണ്ടികേറാം.

ചന്തു said...

സഹകരണ സംഖങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ , വലതയാലും ഇടതായാലും , വനിതാ സംവരണം , ജാതി സം വരണം എന്നൊക്കെ എഴുതിക്കാണാറുണ്ട്. പലപ്പോഴും ആ അടിക്കുറിപ്പിന് മുകളില്‍ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളോട് സഹതാപം തോന്നിയിട്ടുണ്ട്. അത് ആവശ്യമായതാണോ എന്ന് അറിയില്ല

ചന്തു said...

മാധ്യമങ്ങള്‍ അന്ധമായി അങ്ങനെ ചെയ്യുന്നു എന്ന് വിശ്വസിക്കാകില്ല. പൊതു സമൂഹം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ അവതരിപ്പിക്കുന്നു (മിശ്രവിവാഹം) എന്നേ തോന്നിയിട്ടുള്ളൂ.

അശോക് കർത്താ said...

ഇപ്പോഴെങ്കിലും താങ്കൾക്ക് മനസിലായോ ഈ മാദ്ധ്യമക്കാർ വെറും ആഭാസന്മാരാണെന്ന്. ഈ വൃത്തികേടുകൾക്ക് സൌദിയിലായിരുന്നെങ്കിൽ ഒന്നാം തരം ചുട്ട 50 പെട കിട്ടിയേനെ

ഡി .പ്രദീപ് കുമാർ said...

സൂസന്നയും ചന്ദ്രക്കാറനും ചർച്ച വഴിതെറ്റിച്ച് കൊണ്ടുപോകല്ലേ:ആരുഷിയും.
-ളിതരുടെ കാര്യത്തിൽ മാദ്ധ്യമങൾക്ക് ഇങനെ മദം പൊട്ടുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?പറയാം.മാദ്ധ്യമപ്രവർത്തകരിൽ 95 ശതമാനത്തിലധികം പേരുംദളിതരോ അധസ്ഥിതരോ അല്ല.ദേശാഭിമാനിയിലും കേരളകൌമുദിയിൽ പോലും വിരളിലെണ്ണാവുന്നവർ മാത്രമാൺ ഈ വിഭാഗത്തിൽ നിന്നുള്ളത്.അതുകൊണ്ടുതന്നെ ഇതിന്റെ പ്രതിഫലനം വാർത്തകളിലും ഉണ്ടാകും.സംവരണം മുതൽ ഭൂപ്രശ്നവും അധികാരവും വരെയുള്ള ഒരു മൌലിക പ്രശ്നത്തിലും ഏതെങ്കിലും മാദ്ധ്യമം അധസ്ഥിതരോട് അനുഭാവപൂർണ്ണമായ നിലപാ‍ടെടുത്തതായി അറിയില്ല.എന്തുകൊണ്ടെന്നാൽ അവർക്ക് പരസ്യമോ വരിസംഖ്യയോ നൽകി തീരുമാനങളെ സാധ്വീനിക്കാനുള്ള ത്രാണിയില്ല.
ഉണ്ടായിരുന്നെങ്കിൽ ഈ പോസ്റ്റെഴുതേണ്ടി വരുമായിരുന്നില്ലല്ലോ.
അസ്തലവിസ്താ,ഭരണകൂടവും പൊലീസ്മൊക്കെ നിരന്തരം കുതിരകേറുന്നത് ആരുടെ മേലാണു?ആരാണീ ക്രൂരതകൾക്ക് ഇരയാകുന്നവർ?ബീഡിവലിച്ച ആദിവാസി യുവാവ് ജയിലിൽ കഴിയേണ്ടി വന്നതിനെക്കുറിച്ച് ഈ ലേഖകൻ മുൻപ് എഴുതിയിട്ടുണ്ടു.സംശയകരമായ സാഹചര്യത്തിൽ കണ്ട കുറ്റം ചുമത്തി ജയിലിലടകപ്പെടുന്നത് ഉയർന്ന ജാതിക്കാരോ ഉന്നത കുല ജാതരോ അല്ലല്ലോ.ജാമ്യത്തിലെടുക്കാൻ ആളില്ലാത്തതുകാരണം മറ്റ് എത്രപേർ അഴിയെണ്ണുന്നുണ്ടു?ആരുമുണ്ടാകില്ല.ഞാൻ വിസ്തരിക്കുന്നില്ല.ചുമ്മാ കണ്ണടച്ച് ഇരുട്ടക്കല്ലേ.

അശോക് കർത്താ said...

ഓടോ
1.”....വെള്ളാപള്ളിയുടെ കൂട്ടരെ മാലകെട്ടുന്നിടത്തു പോലും കയറ്റി അവിടം അശുദ്ധമാക്കിയിട്ടില്ല“
(വെള്ളാപ്പള്ളി പോലും?)
2.“...ഇവരുടേത് ആചാരാനുഷ്ഠാനങ്ങളോടെയുള്ള വിവാഹമായിരുന്നു”എന്ന് എന്തേ ഇവര്‍ ജനങ്ങളെ അറിയിക്കുന്നില്ല?
പട്ടി മനുഷ്യനെ കടിക്കുന്നതല്ല, മനുഷ്യൻ പട്ടിയെ കടിക്കുന്നതാണു വാർത്തയെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഡി.പ്രദീപ്കുമാർ തന്നെ ഇങ്ങനെ എഴുതിക്കണ്ടതിൽ സന്തോഷം. മാദ്ധ്യമരംഗത്ത് വിവേകം വേണമെന്ന് തോന്നിയതിനു നന്ദി. നിങ്ങൾ എല്ലാം ചെർന്നാണല്ലോ ഇത് കുളമാക്കിയത്. അതുകൊണ്ട് ‘സദ്വാർത്തയുടെ പുന:പ്രസിദ്ധീകരണത്തിനു കാത്തിരിക്കാം.
3. എന്തിനേയും കൂടുതൽ എതിർക്കുന്നത് അപകടകരമാകും. സെബാസ്റ്റ്യൻ പോൾ മനോരമയെ എതിർത്തെതിർത്ത് ഒറ്റുവിൽ മാതൃഭൂമി വരെ എത്തിയത് നാം കണ്ടതാണു....(ശേഷം ചിന്ത്യം)

Rajeeve Chelanat said...

പ്രസക്തമായ ലേഖനം പ്രദീപ്. നന്ദി.

അധികാര സ്ഥാനങ്ങളില്‍ വരുന്ന/ഇരിക്കുന്ന ദളിതനെ തുറിച്ചുനോക്കാന്‍ മാധ്യമ/മദ്ധ്യവര്‍ഗ്ഗ/സവര്‍ണ്ണ നേത്രങ്ങള്‍ക്ക് ഉത്സാഹം കൂടും. പ്രണയ/പ്രണയവിവാഹകഥകളുടെ നേര്‍ക്ക് പാരമ്പര്യവാദികളുടെ കണ്ണും സദാ ജാഗരൂകമാണ്. എങ്കിലും ഗോപികയുടെ കാര്യത്തില്‍, ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കൂടുതല്‍ കാണുന്നത് എന്നു തോന്നുന്നു. എരിവും പുളിയുമുള്ള ഒരു മസാല കഥ വിളമ്പാനുള്ള അളിഞ്ഞ ഔത്സുക്യം.

എങ്കിലും ഇവിടെ ആരുഷിയുടെ കമന്റിലെ പച്ചയായ വര്‍ഗ്ഗീയവിഷയത്തെയാണ് മുഖ്യമായി എതിര്‍ക്കേണ്ടത് എന്നു തോന്നുന്നു.

പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ച വഴിതെറ്റാതിരിക്കാന്‍ തത്ക്കാലം അതു വിട്ടുകളയുന്നുവെങ്കിലും ആരുഷിയുടേതുപോലുള്ള ലോകത്തെയാണ് തകര്‍ക്കേണ്ടത്. അത്, പിന്നെ, മറ്റെപ്പോഴെങ്കിലുമാകാം. പറ്റിയാല്‍ ഉടനെ.

അഭിവാദ്യങ്ങളോടെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രദീപ്,

നന്നായി പറഞ്ഞു...അഭിപ്രായത്തോട് യോജിക്കുന്നു

Anonymous said...

രാജീവ്‌ ചേലനാട്ടെ എന്നെ തല്ലാന്‍ വരട്ടെ എന്താ കൂട്ട ആത്മഹത്യയില്‍ ക്രിസ്ത്യാനി കുടുംബം അല്ലെങ്കില്‍ മുസ്ളീം കുടുംബം കാണാത്തത്‌? അവരുടെ ജാതിയില്‍ പെട്ട പത്രക്കാര്‍ ന്യൂസ്‌ അടിച്ചമര്‍ത്തിയതാണൊ?

ഈഴവര്‍ക്കല്ലേ ദളിതരെക്കാള്‍ റിസര്‍വേഷന്‍? എല്ലാ ജാതിയില്‍ പെട്ട ദളിതനെക്കാള്‍ ഒരു ജാതിക്കു നാലു ശതമാനം റിസര്‍വേഷന്‍ അല്ലേ ഈഴവറ്‍ക്കു? ദളിത്‌ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പീഡനം ഈഴവ ഉദ്യോഗസ്ഥറ്‍ക്കുണ്ടോ?

ഞാന്‍ പറഞ്ഞത്‌ ഹിന്ദുക്കള്‍ അതേതു ജാതി ആയാലും നിസ്സാര കാര്യത്തിനു ഫ്യൂറഡാന്‍ അടിക്കാതെ ജീവിക്കാന്‍ ശ്രമിക്കണം മാധവിക്കുട്ടി പറഞ്ഞപോലെ എണ്റ്റെ മോളേ ആരെങ്കിലും ബലാല്‍ സംഗം ചെയ്താല്‍ ഡെറ്റോള്‍ ഒഴിച്ചു കുളിപ്പിച്ചു സമാധാനപ്പെടുത്തും, അങ്ങിനെ അവരെ ബോധവല്‍ക്കരിക്കണം

ദളിതരെ കെട്ടിയ പല നായരെയും കാണിക്കാം പക്ഷെ പറയനെ കെട്ടിയ ഒരു പുലയനെ കാണിക്കാമോ?

ജാതി ചിന്ത ഇപ്പോള്‍ പിന്നോക്കക്കാരില്‍ ആണു കൂടുതല്‍. ജാതി ഇല്ലാത്ത ക്രിസ്ത്യന്‍ കമ്യൂണിറ്റിയില്‍ ദളിത്‌ കണ്‍ വെര്‍ട്ടഡ്‌ യാക്കോബക്കാരനെ അങ്ങിനെ അല്ലാത്ത ഒരു യാക്കോബക്കാരന്‍ കെട്ടുമോ?

ലവ്‌ ജിഹാദില്‍ പെട്ടവരുടെ ജാതി തിരിച്ചു കണക്കെടുത്താല്‍ മുന്നോക്ക ഹിന്ദുക്കള്‍ അല്ലേ കൂടുതല്‍ എന്തുകൊണ്ട്‌ ദലിത്‌ ഈഴവ ഇല്ല?

സത്യം പറഞ്ഞവനെ കുത്താന്‍ വരാതെ, ലവ്‌ ജിഹാദു പോലെ മുന്നോക്ക ഹിന്ദു പെണ്‍ കുട്ടികളെ മൊബൈല്‍ വഴി കറക്കി എടുക്കുന്ന ഒരു പിന്നോക്ക ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ട്‌

ചന്തു said...

"സത്യം പറഞ്ഞവനെ കുത്താന്‍ വരാതെ, ലവ്‌ ജിഹാദു പോലെ മുന്നോക്ക ഹിന്ദു പെണ്‍ കുട്ടികളെ മൊബൈല്‍ വഴി കറക്കി എടുക്കുന്ന ഒരു പിന്നോക്ക ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ട്‌"

:D

Anonymous said...

"സത്യം പറഞ്ഞവനെ കുത്താന്‍ വരാതെ, ലവ്‌ ജിഹാദു പോലെ മുന്നോക്ക ഹിന്ദു പെണ്‍ കുട്ടികളെ മൊബൈല്‍ വഴി കറക്കി എടുക്കുന്ന ഒരു പിന്നോക്ക ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ട്‌"

പെങ്ങൾ വല്ലവന്റെയും കൂടെ പോയിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണവും കാണും. അത് ചോദിക്കേണ്ടത് അവളോടാണ്. സൌകര്യമുണ്ടെങ്കിൽ പറയും. അല്ലാതെ പിന്നോക്കക്കാർ കറക്കിയെടുത്തു എന്ന് കരഞ്ഞുവിളിച്ചിട്ട് എന്തു കാര്യം? അല്ലെങ്കിൽത്തന്നെ കറക്കിയെടുക്കാൻ അവൾ പമ്പരമൊന്നുമല്ലല്ലോ, ബുദ്ധിയും ബോധവുമൊക്കെയുള്ള മനുഷ്യജീവിയല്ലേ?

chithrakaran:ചിത്രകാരന്‍ said...

അനാഥത്വവും അടിമത്വവും ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായി കൊണ്ടുനടക്കുന്ന മലയാളിക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പ്പ് ഒരിക്കലുമുണ്ടായിട്ടില്ല.
അധികാരത്തിന്റെ പൊതുധാരയോട് ചേര്‍ന്ന് നിന്ന്
ഭൂരിപക്ഷത്തിന്റെ സവര്‍ണ്ണ സദാചാരത്തിനു കാവല്‍ നിന്നു കാവല്‍ പട്ടിപോലെ കുരക്കുക എന്നതാണ് മലയാളി പത്രപ്രവര്‍ത്തകന്റെ കര്‍ത്തവ്യം.
അതുകൊണ്ടുതന്നെ ദലിതന്റെ സ്വാതന്ത്ര്യബോധം സവര്‍ണ്ണതക്ക് അലര്‍ജ്ജിയുണ്ടാക്കുന്നതിനാല്‍ കാവല്‍ പട്ടികള്‍ക്കും യജമാനനില്‍ നിന്നും അന്യമായ നിലപാടുണ്ടായിക്കൂട !
നമ്മുടെ നാട്ടിലെ പത്ര-മാധ്യമങ്ങളുടെ സവര്‍ണ്ണഉടമകള്‍ മനുഷ്യരാകുംബോഴോ ദലിതര്‍ പത്ര-മാധ്യമ ഉടമകളാകുന്ന കാലത്തോ മാത്രമേ കാവല്‍ പട്ടികള്‍ക്ക് മനുഷ്യരാണെന്ന് ബോധമുണ്ടാകു.
അപ്പോള്‍, ഈ പത്രപ്രവര്‍ത്തകരെല്ലാം സവര്‍ണ്ണ പട്ടിക്കൂടുകളില്‍ നിന്നും പുറത്തിറങ്ങുമെന്ന് ആശിക്കാം.

പ്രിയ അരൂഷി,
കലക്കി കെട്ടോ. അങ്ങനെ മനസ്സിലുള്ളതെല്ലാം പറയണം. അത് തെറ്റായാലും ശരിയായാലും പറയാനുള്ള സത്യസന്ധത കാണിക്കണം. അപ്പോഴെ സമൂഹം സത്യസന്ധമാകു. ചിത്രകാരന്‍ നിങ്ങളെ മനസ്സിലാക്കുന്നു, ആ സത്യസന്ധതയെ അഭിനന്ദിക്കുന്നു. സമൂഹത്തിലുള്ള എല്ലാ അഭിപ്രായങ്ങളും, വിശ്വാസങ്ങളും പച്ചക്ക് ബ്ലോഗില്‍ പൊങ്ങിവന്നാല്‍ മാത്രമേ ഈ ബ്ലോഗിനു മുന്നില്‍ സമയം മെനക്കെടുത്തുന്നതിന്റെ പ്രയോജനം സമൂഹത്തിനു ലഭിക്കുകയുള്ളു.

നാം അഭിപ്രായം അരുതെന്ന് പറയുന്നത് നമ്മുടെ മനസ്സിലെ കുറച്ചുകൂടി കുലിനമെന്ന് നാം വിശ്വസിക്കുന്ന ശുദ്ധീകരിക്കപ്പെട്ട(?)ഒരുതരം സവര്‍ണ്ണ ചിന്തകൊണ്ടുകൂടിയാണ്.
സസ്നേഹം:)

ഡി .പ്രദീപ് കുമാർ said...

ആരുഷീ,
ഫ്രീസെക്സും,കാബറെയുമൊക്കെ വരട്ടെയെന്നുള്ള അങയുടെഅഗ്രഹം അടുത്തുതന്നെ സാധിതമാകും.ഐ.ടിയിൽ കുതിച്ചുചാടണമെങ്കിൽ ഇതൊക്കെ വേണമെന്നു പറഞ്ഞാൽ ചെയ്യുകയല്ലാതെ എന്തു വഴി?മഹാനഗരങളിൽ ഇതെല്ലാമുണ്ടു.എന്നിട്ടും ഇവിടുത്തേയും അവിടുത്തേയും സെക്സ് സ്റ്റാർവേഷൻ ഒരുപോലെ.രണ്ടായാലും ഡെറ്റോളുപ്രയോഗം വേണ്ടിവരുമെല്ലോ,അരുഷീ!
ഇനി കഷായക്കാരാ,
മനുഷ്യൻ പട്ടിയെ കടിച്ചാൽ പോലും അതു വാർത്തയാക്കണമെങ്കിൽ മുതലാളി കനിയണം.പക്ഷേ പട്ടി കെ.എം മാത്യുവിനെയോ വീരനെയോ കടിച്ചാൽ അതാണു മുഖ്യ വാർത്ത.എന്താ സംശയം?
പക്ഷേ ഇപ്പോഴത്തെ നായകൾ സ്വമേധയുള്ള കുരയും കടിയുമൊക്കെ നിർത്തി.പകരം അവർ മുതലാളിമാരെ നക്കാൻ തുടങിയതോടെ അതാണു വാർത്ത.അതു മാത്രമണു വാർത്ത.നക്കി-നക്കി മടുക്കുമ്പോൾ ഒന്നു കുരക്കണ്ടേ?ദാ അങോട്ട് നോക്കി രണ്ടു കുര കുരയ്ക്ക് എന്ന് മുതലാളിയോ ശിങ്കിടി മുങ്കന്മാരോ കൽ‌പ്പിക്കും.പത്രക്കാരും സാംസ്കാരികനായകരുമടങിയ ആജന്മബുജികൾ ഇപ്പോൾ ഇങനെയൊക്കെയാണു.ചിത്രകാരൻ പറഞ്ഞതുപോലെ അവരെല്ലാം പട്ടിക്കൂടിനകത്തുതന്നെയാണു.അവരവിടെത്തന്നെ കിടക്കും.വയറ്റിപ്പെഴപ്പാണു.അനുഭവ സ്ഥന്റെ കുമ്പസാരമാണിത്.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍