ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 8 December 2009

ഇന്ത്യ കോപ്പന്‍ഹേഗനപ്പുറം

ല്‍ഹിയില്‍ എ.സി ബസുകളെത്തിയിട്ട് രണ്ടു ദശാബ്ദമെങ്കിലും ആയിട്ടുണ്ടാകണം.മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍വിഹാറില്‍ നിന്നോ നോയിഡയില്‍ നിന്നോ രാവിലെ ഇത്തരം ഹൈടെക്ക് ബസുകളില്‍ കയറിപ്പറ്റുക വളരെ ബുദ്ധിമുട്ടാണു.പുറപ്പെടുമ്പോള്‍ തന്നെ സീറ്റുകള്‍ നിറഞ്ഞിരിക്കും.1991-92 കാലത്തെ ഡല്‍ഹി‍ ജീവിതത്തിനിടയില്‍ എന്നെ ഏറ്റവുമധികം അമ്പരപ്പിച്ച അനുഭവങ്ങളിലൊന്നു ഈ ബസ് യാത്രകളായിരുന്നു.ആദ്യം ഞെട്ടിയത് ബസില്‍ തൂങ്ങിനിന്നു യാത്രചെയ്യുന്ന സുമുഖന്‍ ഒരു ഐ.എ.എസുകാരനാണെന്നു സുഹൃത്ത് പറഞ്ഞപ്പോളായിരുന്നു.സെൻട്രൽ‍ സെക്രട്ടേറിയേറ്റിലേയും പാര്‍ലമെന്റ് സ്ട്രീറ്റിലേയും രാമകൃഷ്ണപുരത്തേയുമൊക്കെ അസംഖ്യം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം ബസുകളെയാണു ആശ്രയിച്ചിരുന്നത്;ഇപ്പോഴും അങ്ങനെ തന്നെ.

-ഇവരൊക്കെ പിശുക്കരോ സ്വന്തം വാഹനം വാങ്ങാന്‍ ത്രാണിയില്ലാത്തവരോ അല്ലല്ലോ.പിന്നെ എന്തിനാണവര്‍ പൊതുവാഹനങ്ങളെ ആശ്രയിക്കുന്നത്?ഡല്‍ഹിയിലെ തിരക്കിനിടയിലൂടെ വാഹനമോടിക്കുന്നത് വളരെ അപകടം പിടിച്ച അത്യദ്ധ്വാനമാണു.സമയ നഷ്ടവും പണനഷ്ടവും മാത്രം മിച്ചം.ഇഴഞ്ഞു നീങ്ങുന്ന,വൃത്തിഹീനമായ ഡി.ടി.സി ബസുകളില്‍ യാത്രചെയ്യാന്‍ സമൂഹത്തിന്റെ‍ ഉന്നത ശ്രേണിയില്‍ പെട്ട ഇക്കൂട്ടർക്ക് കഴിയുകയുമില്ല.അപ്പോഴാണു, നിരക്ക് അല്‍പ്പം കൂടുമെങ്കിലും, വൃത്തിയും വെടിപ്പും വേഗതയുമുള്ള ഹൈടെക്ക് ബസുകള്‍ അവരുടെ ഇഷ്ടവാഹനമായത്.ഡല്‍ഹിയില്‍ അതൊരു സ്റ്റാറ്റസ് സിബലായി.സംസ്കാരത്തിന്റെ ഭാഗമായി.

അതു സമൂഹത്തിനു നല്‍കിയത് വിലമതിക്കാനാകാത്ത എത്രയോ ഫലങ്ങളാണു.ഇവരെല്ലാം സ്വന്തം വാഹനം നിരത്തിലിറക്കിയിരുന്നെങ്കില്‍ തലസ്ഥാനത്തെ റോഡുകളില്‍ പ്രവൃത്തിദിവസങ്ങളില്‍ ഭീകരമായ ഗതാഗത സ്തംഭനം ഉണ്ടാകുമായിരുന്നു.അന്തരീക്ഷമലിനീകരണവും ശബ്ദശല്യവും അതിഗുരുതരമാകുമായിരുന്നു.എത്രയോ കോടി രൂപയുടെ ഇന്ധനം കത്തി വായുവിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് ഉയരുമായിരുന്നു.അങ്ങനെ, അന്തരീക്ഷതാപം കൂടുമായിരുന്നു .ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും ഇടയാക്കുന്ന കാര്‍ബണ്‍ വികിരണത്തിന്റെ തോത് കുറയ്ക്കുന്ന മഹത്തായ കര്‍മ്മമാണു അവര്‍ ചെയ്യുന്നത് എന്നു നാമിപ്പോള്‍ അത്ഭുതത്തോടെ മനസ്സിലാക്കുന്നു.

ജനങ്ങള്‍ പൊതുവാഹനങ്ങളെ ആശ്രയിച്ചാല്‍ അതിന്റെ ഗുണഫലങ്ങള്‍ ലോകത്തിനു മുഴുവന്‍ ലഭിക്കുമെന്നും വരും തലമുറയ്ക്കു പോലും അതിന്റെ പ്രയോജനം കിട്ടുമെന്നും മനസ്സിലാക്കുമ്പോഴാണു അതൊരു ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്.ഓരോ വ്യക്തിയും ലോകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന തീരുമാനങ്ങളില്‍ ഭാഗഭാക്കാകുകയാണു അപ്പോള്‍.ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മുംബൈയിലും ചെന്നൈയിലും മെട്രോയിലും സബര്‍ബന്‍ തീവണ്ടികളിലും ബസുകളിലും സഞ്ചരിക്കുന്നവരില്‍ പകുതിപ്പേരെങ്കിലും ഒരുനാള്‍ എല്ലാം വിറ്റുപെറുക്കി കാറുവാങ്ങുന്നുവെന്നു കരുതുക.എന്താകും സംഭവിക്കുക?ഈ നഗരങ്ങള്‍ നിശ്ചലമാകും.മരിക്കും.പുതുതായി നിരത്തിലിറങ്ങുന്ന ദശലക്ഷക്കണക്കിനു വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ വികിരണം കാരണം ജനജീവിതം തന്നെ ദുസ്സഹമാകും.എല്ലാം തകിടം മറിയും.

പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും സ്വന്തം വാഹനം എന്ന അത്യാഡംബരം താങ്ങാനുള്ള പാങ്ങില്ല.പൊതുയാത്രാ സംവിധാനങ്ങള്‍ പരിമിതമാകുകയും ,ചിലവേറുകയും ചെയ്താലോ?ഒപ്പം വാഹനവില കുറയുകയും കമ്പനികളും ബാങ്കുകളും ഉദാരമായി വായ്പകള്‍ നല്‍കുകയും ചെയ്താലോ?അഥവാ പൊതുവാഹനങ്ങളില്‍ യാത്രചെയ്യുന്നത് കുറച്ചിലാണെന്നും,നാലു കാശു കൈയ്യില്‍ വന്നാലുടന്‍ ഒരു ടൂ വീലറെങ്കിലും സ്വന്തമാക്കിയില്ലെങ്കില്‍ അതു മോശമാണെന്നും കേരളിയരെപ്പോലെ മറ്റുള്ളവര്‍ക്കും തോന്നിയാലോ?

-എങ്കില്‍ ഇന്ത്യയിലെല്ലായിടത്തും കേരളത്തിലേതു പോലെ വാഹനപ്പെരുപ്പമുണ്ടാകും.റോഡപകടങ്ങള്‍ കുത്തനെ ഉയരും.അന്തരീക്ഷ മലിനീകരണം അനുദിനം വര്‍ദ്ധിക്കും.ജീവിതം കൂടുതല്‍ പരിതാപകരമാകും.ചൂടു കൂടും.ഋതുക്കള്‍ മാറിമറിയുംകാലാവസ്ഥ തന്നെ തകിടം മറിയും.കൃഷി നശിക്കും.പട്ടിണി കിടന്നു ജനം ചാകും.

-ഇത്രയ്ക്കെന്തിരിക്കുന്നു,ഇതില്‍?കാശുള്ളവര്‍ കാറു വാങ്ങുന്നതില്‍ എന്തിനിത്ര കുശുമ്പ് എന്നാകും ഇതിനു നിങ്ങളുടെ മറുപടി.ഇത് വ്യക്തിപരമയ ഇഷ്ടാനിഷ്ടങ്ങളുടെ ചതുരത്തില്‍ ഒതുക്കേണ്ട ചെറിയ പ്രശ്നമല്ല എന്നാണു ഉത്തരം.

നാളെ ആരു കാറു വാങ്ങണം,കൊച്ചിക്കാര്‍ മെട്രോയില്‍ സഞ്ചരിക്കണോ,പെട്രോളിനു വിലകൂടുമോ,ഇലക്ട്രിക്ക് വാഹനത്തിനു വിലകുറയുമോ,സൈക്കിൾ‍ സൌജന്യമായി കിട്ടുമോ എന്നു തുടങ്ങി നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന നൂറുകണക്കിനു പ്രശ്നങ്ങള്‍ക്ക് ഉത്തരം ഡെന്മാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള കോപ്പന്‍ ഹേഗന്‍ ഉച്ചകോടിയുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും എന്നാണു പറയുവാനുള്ളത്.മിക്ക രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഇത് വിശ്വസിക്കാന്‍ പ്രയാസമുണ്ടു.പിന്നല്ലേ, സാധാരണക്കാര്‍ക്ക്?

അതുകൊണ്ട് ഇത് വിശദീകരിക്കേണ്ടതുണ്ടു.കോപ്പന്‍ഹേഗന്‍ കാലാവസ്ഥാഉച്ചകോടിയില്‍ ഇന്ത്യയടക്കം 192 രാജ്യങ്ങളാണു പങ്കെടുക്കുന്നത്.പത്രപ്രതിനിധികളും സന്നദ്ധസംഘടനാപ്രവര്‍ത്തകരുമടക്കം 8000 പേര്‍ അമെഗര്‍ ദ്വീപിലുള്ള ബെല്ലാ സെൻ ട്രലില്‍ സമ്മേളിക്കുമ്പോള്‍ തൊട്ടടുത്ത കാറ്റടിപ്പാടത്തുനിന്നുള്ള വൈദ്യുതിയാണു അവര്‍ക്ക് വെളിച്ചമേകുന്നത്.

അതൊരു വലിയ സന്ദേശമാണു ലോകത്തിനു നല്‍കുന്നത്.ഗ്രീന്‍ എനര്‍ജി ,ക്ലീന്‍ എനര്‍ജി എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന പാരമ്പര്യേതര ഊജ്ജത്തിനാണു വരും കാലങ്ങളില്‍ ലോകം പ്രാധാന്യം നല്‍കുക.പെട്രോളും ഡീസലുമടങ്ങിയ ഫോസില്‍ ഊര്‍ജ്ജമാണു ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിനു മുഖ്യകാരണം എന്ന തിരിച്ചറിവിന്റെ പ്രതിഫലനമാണിത്.അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് ഇപ്പോള്‍ 387 പി.പി.എം അഥവാ പത്തുലക്ഷം തന്മാത്രയ്ക്ക് 387 എന്ന നിലയിലാണു.ഇത് 350 പി.പി.എം ആക്കുകയാണു ലക്ഷ്യം.അല്ലെങ്കില്‍ അന്തരീക്ഷോഷ്മാവ് ഇനിയും ഉയരും.ഭൂമിക്ക് ചൂടുകൂടുമ്പോള്‍ അന്റാര്‍ട്ടിക്കയിലേയും എവറസ്റ്റിലേയും മറ്റും മഞ്ഞുരുകും.അവ നാടിനെ മുക്കുന്ന മഹാപ്രളയമയി കടലുകള്‍ നിറയ്ക്കും.സമുദ്രനിരപ്പുയര്‍ന്ന് അനേകം രാഷ്ട്രങ്ങള്‍ തന്നെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും.

അന്തരീക്ഷത്തിലെ കാര്‍ബന്‍ നിര്‍ഗമനം പടിപടിയായി കുറക്കാതെ ഈ മഹാദുന്തത്തിന്‍ നിന്ന് രക്ഷപെടാന്‍ ആര്‍ക്കും കഴിയില്ല.ലോകരാഷ്ട്രങ്ങളെല്ലാം ഒന്നിച്ച് കൂട്ടായി തീരുമാനിച്ച് സമയബന്ധിതമയി നടപ്പിലാക്കേണ്ടതാണു പരിഹാരമാര്‍ഗ്ഗങ്ങള്‍.അതില്‍ മുഖ്യപങ്കു വഹിക്കേണ്ടത് ലോകത്തെ ഏറ്റവുമധികം കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്ന രാഷ്ട്രങ്ങളായായ ചൈനയും അമേരിക്കയുമാണു.ചൈന 2020ല്‍ ഇപ്പോഴുള്ളതിന്റെ 40 ശതമാനം കാര്‍ബണ്‍ നിര്‍ഗ്ഗമനം കുറയ്ക്കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടു.അമേരിക്കയും ബൃഹത്തായ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചതിനെക്കുറിച്ച് എഴുതിയിരുന്നത് ഓര്‍മ്മിക്കുമെല്ലോ.

ഇനി ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ ഊഴമാണു.കഴിഞ്ഞ വ്യാഴാഴ്ച്ച ലോക്സഭയില്‍ നടത്തിയ അസാധാരണമായ ഒരു പ്രസംഗത്തിലൂടെ പരിസ്ഥിതി മന്ത്രി ജയറാം രമേഷ് നടത്തിയ നയപ്രഖ്യാപനം അത്യന്തം പ്രാധാന്യമുള്ളതാണു.പക്ഷേ, എന്തുകൊണ്ടോ നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ അതിനു അര്‍ഹമായ പ്രാധാന്യം നല്‍കിയില്ല.

വരും നാളുകളില്‍ സാധാരണക്കാരുടെ വരെ നിത്യജീവിതത്തെ ബാധിക്കുന്നതാണു 2020ല്‍ ഇന്ത്യയുടെ കാര്‍ബണ്‍ നിര്‍ഗമനം 20-25 ശതമാനം കുറയ്ക്കുമെന്നുള്ള പ്രഖ്യാപനം.2011ല്‍ എല്ലാ വാഹനങ്ങള്‍ക്കും ഇന്ധനക്ഷമതാ നിലവാരം നിര്‍ബന്ധമാക്കും.കെട്ടിടങ്ങള്‍ക്ക് ഹരിതമാതൃക നടപ്പാക്കും.വ്യവസായങ്ങള്‍‍ക്ക് ഊര്‍ജ്ജക്ഷമതാസര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധിതമാക്കാന്‍ ഊര്‍ജ്ജ സംരക്ഷണ നിയമം ഭേദഗതി ചെയ്യും ..എന്നിങ്ങനെ ഒട്ടേറെ നയപ്രഖ്യാപനങ്ങളാണു അദ്ദേഹം നടത്തിയിട്ടുള്ളത്.പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാനുള്ള സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടു.

വികസിതരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങല്‍ക്ക് പാരമ്പര്യേതര ഊര്‍ജ്ജോത്പാദനത്തിന്റേതടക്കമുള്ള സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കണമെന്ന് അവശ്യം ഉയര്‍ന്നിട്ടുണ്ടു.ഈ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായേക്കാം.സാങ്കേതികവിദ്യയില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ടു.ഉദാഹരണത്തിനു, സൌരോര്‍ജ്ജത്തിന്റെ കാര്യമെടുക്കുക.ഒരു വര്‍ഷം ലോകം മുഴുവന്‍ ഉപയോഗിക്കുന്നത്രയും ഊര്‍ജ്ജം ഒരു മണിക്കൂര്‍ കൊണ്ടു സൂര്യനില്‍ നിന്നു ഭൂമിയിലെത്തുന്നുണ്ടു.പക്ഷേ അതിന്റെ വളരെചെറിയൊരു അംശം മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ.ഇന്ത്യയിലിത് ചെലവേറിയതാണു.സോളാര്‍ പനലുകള്‍ക്കും ബാറ്ററിക്കും പൊള്ളുന്ന വിലയാണു;ആയുസ്സും കുറവാണു.പക്ഷേ,ബ്രിട്ടനില്‍ അതല്ല സ്ഥിതി.അവിടത്തെ ഒട്ടേറെ സന്നദ്ധസംഘടനകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലടക്കം സൌരോര്‍ജ്ജ ഉപകരണങ്ങള്‍ വളരെ കുറഞ്ഞനിരക്കില്‍ നല്‍കുന്നുണ്ടു.25 വര്‍ഷമാണു അവര്‍ നല്‍കുന്ന ഗ്യാരണ്ടി.ഉപകരണങ്ങളുടെ ആയുസ്സ് 50 വര്‍ഷം.ഒരുസോളാര്‍ റേഡിയോ ചാര്‍ജറിന്റെ നിര്‍മ്മാണച്ചെലവ് വെറും അഞ്ചു പൌണ്ടു മാത്രം.

ആഫ്രിക്കയില്‍ ബഹുഭൂരിപക്ഷം പേരും ഗാര്‍ഹികാവശ്യങ്ങള്‍ക്ക് മണ്ണെണ്ണയെയാണു ആശ്രയിക്കുന്നത്.മണ്ണെണ്ണസ്റ്റൌ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവു കൂട്ടുക മാത്രമല്ല ചെയ്യുന്നത്;വര്‍ഷം തോറും 15 ലക്ഷം പേര്‍ അവിടെ ശ്വാസകോശരോഗങ്ങള്‍ കാരണം മരിക്കുകയും ചെയ്യുന്നു.അതായത്, ഓരോ 20 സെക്കണ്ടിലും ഒരാള്‍ വീതം .തദ്ദേശീയമായിക്കിട്ടുന്ന വീഞ്ഞപ്പെട്ടിയും മറ്റും ഉപയോഗിച്ചുകൊണ്ടു വളരെകുറഞ്ഞ നിരക്കില്‍ സൌരോര്‍ജ്ജാടുപ്പുകളും റാന്തലുകളും നല്‍കുന്ന പദ്ധതി അവിടെ നടപ്പിലാക്കിവരുന്നു.

ഇന്ത്യയെപ്പോലുള്ള പിന്നാക്ക രാജ്യങ്ങള്‍ക്ക് അനുകരിക്കാവുന്നതാണു ഈ മാതൃക.പക്ഷേ, അതിന്റെ സാങ്കേതികവിദ്യ ലഭിക്കണം.കേരളവും പഞ്ചാബും ഒഴികെ രാജ്യത്തിന്റെ മിക്കപ്രദേശങ്ങളിലും ഇന്നും പുകയടുപ്പുകളാണു കൂടുതല്‍.പാചക ഇന്ധനമാണു ഗ്രാമീണ ജനതയുടെ മുഖ്യ പ്രശ്നങ്ങളിലൊന്നു.പുകയടുപ്പുകള്‍ മൂലം ആഫ്രിക്കയുടേതിനു സമാനമായ പാരിസ്ഥിതിക-അരോഗ്യ പ്രശ്നങ്ങള്‍ ഇന്ത്യയിലും ഉണ്ടു.പുകിലില്ലാഅടുപ്പുകളും സൌരോര്‍ജ്ജ,ജൈവ ഇ‍ന്ധനസംവിധാനങ്ങളും നടപ്പിലാക്കുകയാണു ഏക പോംവഴി.അത് ആഗോളതാപന ഉച്ചകോടി വരെ മാറ്റിവെയ്ക്കാവുന്നതായിരുന്നില്ല. ഗ്രാമീണജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള അസംഖ്യം പദ്ധതികളിലുള്‍പ്പെടുത്തി പണ്ടേ നടപ്പിലാക്കേണ്ടിയിരുന്ന ഒന്നാണു.കോപ്പന്‍‍ഹേഗന്‍ ഉച്ചകോടി കഴിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനു തുനിയുമെന്നു നമുക്ക് പ്രത്യാശിക്കാം. അതിനു ഒരു സാങ്കേതികവിദ്യയും ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലല്ലോ.

പുകയില്ലാ‍അടുപ്പു പോലും വിജയകരമായി നടപ്പിലാക്കാനാവാത്തവര്‍ക്ക് എങ്ങനെയാണു വികസിതരാജ്യങ്ങള്‍ പണ്ടേ വളരെ വിജയകരമായി നടപ്പിലാക്കിയ ജൈവ ഇന്ധനപദ്ധതികളെക്കുറിച്ച് ആലോചിക്കാനാകുക?ചാണകത്തില്‍ നിന്നും ചന്തയിലേയും വീടുകളിലേയും ജൈവാവിഷ്ടങ്ങളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ അനേകം പദ്ധതികളും അതിനു വന്തോതില്‍ സര്‍ക്കാര്‍ സബ്സിഡിയും ഉണ്ടായിട്ടും എന്തുകൊണ്ടാണു നഗരമാലിന്യങ്ങള്‍ കൊണ്ടുത്തള്ളുന്നതു കാരണം ഞെളിയന്‍പറമ്പിലേയും, പച്ചാളത്തേയും,ലാലൂരിലേയും വലിയശാലയിലേയും മറ്റും ലക്ഷക്കണക്കിനാളുകളുടെ ജീവിതം നരകതുല്യമായി തീര്‍ന്നത്?ഭരണാധികാരികള്‍‍ക്ക് കാര്യക്ഷമതയില്ല.സാങ്കേതികവിദ്യകള്‍ ജനനന്മക്ക് ഉപയോഗിക്കാനുള്ള താല്‍പ്പര്യമോ ജ്ഞാനമോ ഇല്ല.

-അവര്‍ക്കെങ്ങനെ കാറ്റില്‍ നിന്നും തിരമാലയില്‍ നിന്നും വേലിയേറ്റത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ കഴിയും?നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ മനുഷ്യന്‍ ഉപയോഗപ്പെടുത്തിയതാണു കാറ്റിന്റെ ശക്തിയെ.എന്നിട്ടുമെന്തേ,വര്‍ഷം മുഴുവന്‍ ശക്തമയ കാറ്റു ലഭിക്കുന്ന അട്ടപ്പാടിയിലേയും രാമക്കല്‍മേട്ടിലേയും മലനിരകളില്‍ കാറ്റാടിവൈദ്യുതി നിലയങ്ങള്‍ ഉയരാത്തത്?

ഭൂമിയുടെ ഉള്‍ഭാഗം തിളച്ചുമറിയുകയാണെന്ന് നമുക്കറിയാം.അവിടെനിന്നുള്ള വാതകങ്ങള്‍ കുഴലിലൂടെ പുറത്തുകൊണ്ടുവന്ന് ഉണ്ടാക്കുന്ന വൈദ്യുതിയ്ക്കാണു ജിയോതെര്‍മല്‍ എനര്‍ജി എന്നു പറയുന്നത്.ഐസ് ലാന്റ്,ചിലി,അമേരിക്ക,ഇറ്റലി,ഫിലിപ്പീന്‍സ് തുടങ്ങി 24 രാജ്യങ്ങള്‍ അങ്ങനെയും വൈദ്യുതി ഉണ്ടാക്കുന്നുണ്ടു.

കോപ്പന്‍ഹേഗന്‍ ഉച്ചകോടിക്കു ശേഷം ഇത്തരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളിലേക്ക് നമ്മളും തിരിഞ്ഞേ പറ്റൂ.ബജറ്റില്‍ അതിനു വൻതോതില്‍ തുക നീക്കി വെക്കണം.

കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങാതിരിക്കാന്‍ ഇനി സര്‍ക്കാരിനാകില്ല.ഇപ്പോള്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണു ട്രെയിന്‍ യാത്രയ്ക്കുള്ളത്.പൊതു യാത്രാവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആ നിരക്കുകള്‍ ആനുപാതികമായി ഇനി കുറഞ്ഞുതന്നെയിരിക്കും.മറ്റൊരു പൊതുവാഹനമായ ബസുകള്‍‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കേണ്ടി വരും.അതുള്‍പ്പെടെയുള്ള സര്‍വ്വപൊതു വാഹനങ്ങളുടേയും നികുതികള്‍ ഗണ്യമായി കുറയും.ഇപ്പോള്‍ വളരെ അപൂര്‍വ്വമായ ഇലക്ട്രിക്ക് വാഹനങ്ങളായിരിക്കും ഭാവിയിലെ പ്രധാന വാഹനങ്ങള്‍.അവയുടെ വില കുറയും.ഈ രംഗത്ത് കൂടുതല്‍ ആധുനികമായ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കേണ്ടതുണ്ടു.അപ്പോള്‍ നാനോകാറുകളേക്കാള്‍ കുറഞ്ഞവിലക്ക്,കൂടുതല്‍ സൌകര്യങ്ങളുള്ള ഇലക്ട്രിക്ക്/സോളാര്‍ കാറുകള്‍ നമ്മുടെ നിരത്തുകളിലുണ്ടാകും.

-അപ്പോള്‍ പെട്രോള്‍, ഡീസല്‍ ‍സ്വകാര്യ വഹനങ്ങളുടെ സ്ഥിതിയോ?വരുംകാല ബജറ്റുകളില്‍ അവയുടെ മേലുള്ള നികുതിയും ചുങ്കവും കുതിച്ചുയരും.അങ്ങനെ, അവയുടെ വില മേലോട്ടു കേറിക്കൊണ്ടിരിക്കും.അവയുടെ ഇന്ധനത്തിന്മേലുള്ള നികുതി നിരക്കും കൂടും.പാര്‍ക്കിങ്ങ് ഫീസ് പോലും കുത്തനെ ഉയരും.തുർക്കിയടക്കം ചില വിദേശരാജ്യങ്ങളിലുള്ളതു പോലെ നഗരാതിര്‍ത്തികള്‍ക്കുള്ളില്‍ സ്വകര്യവാഹനങ്ങള്‍ പ്രവേശിക്കുന്നതിനു നിയന്ത്രണം ഉണ്ടാകും.അങ്ങനെ, പൊറുതിമുട്ടി നല്ലൊരു ശതമാനം പേര്‍ ആസന്ന ഭാവിയില്‍ ,ഡെല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലെ,പൊതുവാഹനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബദ്ധിതരാകും.അത്തരക്കാര്‍ക്കായാണു ജവഹര്‍ലാല്‍ നെഹ്രു നഗരവികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരവും കൊച്ചിയുമടക്കം 64 നഗരങ്ങളില്‍ ഇപ്പോഴേ ഹൈടെക്ക് ബസുകള്‍ ഓടിച്ചുതുടങ്ങിയത്.

പക്ഷേ,അതിനു മുന്‍പു സര്‍ക്കാരുകള്‍ ചെയ്തു തീക്കേണ്ട ഒരുകൂട്ടം കാര്യങ്ങളുണ്ടു.എല്ലാവര്‍ക്കും യഥേഷ്ടം യാത്രചെയ്യാനുള്ള പൊതുവാഹനങ്ങളും നല്ല റോഡുകളും ഉണ്ടാക്കുക എന്ന പ്രാഥമികകടമ അവര്‍ നിര്‍വ്വഹിക്കണം.അല്ലെങ്കില്‍, സഹികെട്ട് ജനം തെരുവിലിറങ്ങും.
ഇനി അവസാനമായി ഒന്നു കൂടി.തെരുവുകളും റോഡുകളും എല്ലാവര്‍ക്കുമുള്ളതാണു.അവയിലൂടെ സഞ്ചരിക്കുന്നത് ഭൂരിപക്ഷവും കാല്‍നടയാത്രക്കാരും സൈക്കിളുകാരുമാണു;വാഹനങ്ങള്‍ എണ്ണത്തില്‍ കുറവാണു.പുതിയതായി നിര്‍മ്മിക്കുന്ന സൂപ്പര്‍ഹൈവേയിലും എക്സ്പ്രസ് ഹൈവേയിലും നടപ്പാതയേ ഉണ്ടാകില്ലെന്നാണു കേള്‍‍ക്കുന്നത്.പിന്നല്ലേ, സൈക്കിളോടിക്കുന്നവരുടെ കാര്യം?എല്ലാ റോഡുകളിലും നിശ്ചിതമായ സൈക്കിള്‍ ബേകള്‍ ഉണ്ടായിരിക്കണം.നടപ്പാതയും വേണം.അവ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ തുനിയുന്ന സര്‍ക്കാറിനു ദീര്‍ഘവീക്ഷണം ഉണ്ടെന്ന് കാലം വിധിയെഴുതും.ഇപ്പോള്‍ ശരാശരി 3000 രൂപ വിലയുണ്ടു ഒരു സൈക്കിളിനു.ഇനി,ഓരോ കൂടുംബത്തിനും ഓരോ സൈക്കിളെങ്കിലും ഉണ്ടായിരിക്കണം.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് കളര്‍ ടി.വി നല്‍കിയ തമിഴ്നാട് സര്‍ക്കാരിന്റെ മാതൃക സൈക്കിളിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍‍ക്ക് അനുകരിക്കാവുന്നതാണു.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി അവര്‍ക്ക് സൈക്കിള്‍ നല്‍കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍,കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍, ഈ പദ്ധതി ദാരിദ്ര്യരേഖയ്ക്ക് കീഴേയുള്ള എല്ലാവര്‍ക്കുമായി വ്യാപിപ്പിക്കട്ടെ.അങ്ങനെ,സര്‍ക്കാരുകള്‍ ഇപ്പോഴേ ചലിച്ചുതുടങ്ങട്ടെ.
-എങ്കില്‍ ,നമ്മളും വരും തലമുറകളും ആഗോളതാപനത്തിന്റെ മാരകഫലങ്ങളനുഭവിക്കില്ല.

11 comments:

കാട്ടിപ്പരുത്തി said...

പൂച്ചക്കാരു മണി കെട്ടുമെന്നതാണു പ്രശ്നം- നല്ല ലേഖനം- കാലിക പ്രസക്തവും

Anonymous said...

ആദറ്‍ശം പറഞ്ഞു കാറ്‍ വാങ്ങാതെ ഇരിക്കുന്നതിനു എന്നെ ഭാര്യയും കുട്ടികളും കിഴങ്ങന്‍ മൂരാച്ചി ദാരിദ്ര്യവാസി എന്നു മനസ്സില്‍ പ്റാകുന്നത്‌ എത്റ നാള്‍ ഞാന്‍ കണ്ടില്ലെന്നു നടിക്കും

chithrakaran:ചിത്രകാരന്‍ said...

പൊതു ജനത്തിന് കാത്തുനിന്നു മടുക്കാനിടവരാത്ത ഫലപ്രദമായ യത്രാസൌകര്യം ഉറപ്പുവരുത്തുക എന്നത്
വളരെ പ്രാധാന്യമര്‍ഹിക്കുന്ന രാഷ്ട്രീയ തീരുമാനവും പ്രവര്‍ത്തനവും തന്നെയാണ്.

Anonymous said...

ചിന്തനീയമായ ലേഖനം. മൂക്കിനപ്പുറം കാണാത്ത ഭരണാധികാരികളും അവർക്കു പറ്റിയ ജനങ്ങളും. എങ്ങനെ കാര്യങ്ങൾ ശരിയാവാൻ?

ഡി .പ്രദീപ് കുമാർ said...

ഇതെഴുതിയ ഞാൻകാറുവാങ്ങാത്തയാളല്ല.പക്ഷേ കഴിയുന്നതും പബ്ലിക്ക് ട്രാൻസ്പോറ്ട്ടിൽ തന്നെ സഞ്ചരിക്കും.കഴിഞ്ഞദിവസവും കോഴിക്കോട്ട് ആറ്-ഏഴു കിലോമീറ്റർ സൈക്കിൾ ചവുട്ടി.നഗരത്തിനകത്തെ റേഡുകളിലൂടെയുള്ള സൈക്കിൾ യാത്ര അപകടം പിടിച്ചതാണു.മെയിൻ റോഡുകളിൽ സൈക്കിളിറക്കാനേ പറ്റുകില്ല.കാൽനട പോലും സാഹസികകൃത്യമാണു. സൈക്കിൾ-കാൽനടയാത്ര സുരക്ഷിതമാക്കുകയും പൊതുവാഹനങ്ങൾ സുലഭമാക്കുകയും ചെയ്താൽ പിന്നെയെന്തിനു കാശുചെലവുള്ള കാർ യാത്ര?കോഴിക്കോട്ടെയും കൊച്ചിയിലേയും തിരുവനന്തപുർത്തേയും മറ്റും എൻ.എച്ച് ബൈപസ്സുകളിലൂടെ വേണ്ടത്ര ബസ് ഓടിക്കാൻ എന്തുകൊണ്ടു സർക്കാരിനിനിയും കഴിഞ്ഞിട്ടില്ല?എറണാകുളം സൌത്തിലോ,തൃശൂരോ ട്രെയിനിൽ പോകണമെങ്കിൽ അതിനു സ്വന്തം വാഹനം വേണമെന്ന ദുരവസ്ഥ തുടരുന്നതെന്തുകൊണ്ടാണു?ഇങ്ങനെ ഇന്ത്യയിലെമ്പാടും പൊതുയാത്രാസൌകര്യങ്ങൾ മനപൂർവ്വം തകരാറിലാക്കി റോഡുകളിൽ വാഹനപ്പെരുപ്പവും കാർബൺ നിർഗ്ഗമനവും കൂട്ടുന്ന ഭരണാധികാരികളാണു അഗോളതാപനത്തിനു ആക്കം കൂട്ടുന്നത്.

അനില്‍@ബ്ലോഗ് // anil said...

പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമില്ല.
പക്ഷെ രണ്ടും മൂന്നും കാറുപയോഗിക്കുന്ന അമേരിക്കക്കാരനും, കേരളീയനുള്‍പ്പെടുന്ന ഇന്ത്യക്കാരനും ഇരുന്നു നടത്തുന്ന ചര്‍ച്ചയെത്തുടര്‍ന്ന് മലയാളികള്‍ നാളെ മുതല്‍ ബസില്‍ തൂങ്ങണം എന്ന് പറയുന്നതിന്റെ സാംഗത്യമാണ് മനസ്സിലാകാത്തത്. ഹരിതഗൃഹ വാതകങ്ങളുടെ എമിഷനില്‍ കുറഞ്ഞ സംഭാവന നല്‍കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതില്‍ തന്നെ വളരെ കുറവ് മാത്രം കാര്‍ബണ്‍ ഡൈഓക്സൈഡ് പുറത്തു വിടുന്ന നാടാണ് കേരളം, തണലായി അവശേഷിക്കുന്ന പച്ചപ്പുകളും. അതുകൊണ്ട് തന്നെ ഈ വലിയ പുള്ളികളൊക്കെ വണ്ടി അട്ടത്ത് വച്ചു വരുമ്പോഴേക്കും നമ്മുടെ നാട്ടിലും ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാനാവു.

ഇതൊന്നും പോരെങ്കില്‍ ഇന്ത്യ ഇനി യുറേനിയം തിളപ്പിച്ചാണ് വൈദ്യുതി ഉണ്ടാക്കാന്‍ പോകുന്നത്. അപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍വാതകങ്ങള്‍ കുറയും, ഇഷ്ടം പോലെ വൈദ്യുതി ആവും.അതു വരെ കാത്തിരിക്കാം.

Manoj മനോജ് said...

41,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് 11 ദിവ്സത്തെ കോപ്പന്‍ ഹേഗ് സമ്മേളനം പുറത്ത് വിടുവാന്‍ പോകുന്നത് എന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍ :)

പക്ഷേ അമേരിക്കന്‍ ഗവണ്മെന്റിന്റെ കാര്‍ബണ്‍ ക്യാല്‍ക്കുലേറ്റര്‍ വെച്ച് നോക്കിയാല്‍ തന്നെ വിമാനം ഉപയോഗിക്കുന്നതിലൂടെ മാത്രം ഈ ഡെലിഗേറ്റുകള്‍ 70.000 ടണ്ണിനടുത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്ത് വിടും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകള്‍ക്കും കൂടി എത്ര പുറത്ത് വിടും എന്ന് കണക്ക് കൂട്ടുവാനേയുള്ളൂ.

സമ്മേളനത്തില്‍ ഓടുവാന്‍ പോകുന്ന 1200 ലിമോസിനില്‍ വെറും 5 എണ്ണമേ ഹൈബ്രിഡ് ആയിട്ടുള്ളൂ :) 142 പ്രൈവറ്റ് വിമാനങ്ങള്‍ വേറെ വരുന്നു!

ഇതിലും കൂടുതല്‍ അറിയാന്‍ ഇവിടെ Carbonhagen: World Leaders Drive to Climate Summit in Gas-Guzzling Luxury Fleet http://www.foxnews.com/story/0,2933,579666,00.html

കമ്പ്യൂട്ടര്‍ പ്രോഗ്രാമിലൂടെ ഊഹിച്ചെടുക്കുന്ന 50-100 വര്‍ഷത്തില്‍ വരാന്‍ സാധ്യതയുണ്ട് എന്ന് പറയുന്നതിലും നല്ലത് അന്തരീക്ഷ മലിനീകരണം മൂലം മനുഷ്യരില്‍ ക്യാന്‍സര്‍ മുതല്‍ ഹൃദ്രോഗം വരെയുണ്ടാകുമെന്ന സാധാരണ ശാസ്ത്ര ജ്ഞാനമല്ലേ ഉചിതം.

1970കളില്‍ അടുത്ത 50 കൊല്ലത്തിനുള്ളില്‍ ഭൂമി തണുത്ത് മരവിക്കുമെന്ന് പ്രവചിച്ചിട്ട് എന്തായി? പ്രവചനങ്ങളല്ല മറിച്ച് നടന്ന് കൊണ്ടിരിക്കുന്ന സത്യങ്ങളാണ് ജനങ്ങളില്‍ എത്തിക്കേണ്ടത്. ധൂര്‍ത്തില്‍ ആറാടുന്ന, പത്രപ്രസ്താവനകള്‍ കൊണ്ട് നിറയ്ക്കുന്ന സമ്മേളനങ്ങലേക്കാള്‍ നല്ലത് ആരോഗ്യ പ്രശ്നത്തെ കുറിച്ചല്ലേ?

ആള്‍ട്രനേറ്റീവ് എനര്‍ജിയുടെ വില താങ്ങുവാന്‍ അമേരിക്കയ്ക്ക് പോലും കഴിയുന്നില്ല അപ്പോള്‍ ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളുടെ അവസ്ഥയോ?

ഈ ഒരു പ്രശ്നത്തിലാണല്ലോ കഴിഞ്ഞ സമ്മേളനങ്ങള്‍ എല്ലാം പരാജയപ്പെട്ടതും ഈ സമ്മേളനം പരാജയപ്പെടുവാന്‍ പോകുന്നതും :)

ഡി .പ്രദീപ് കുമാർ said...

അമേരിക്കയുൾപ്പെടെയുള്ള വികസിതരാജ്യങ്ങളാണു കാർബ്ബൺ ബഹിർഗമനത്തിലും മലിനീകരണത്തിലും മുന്നിൽ;സംശയമില്ല.അതുകൊണ്ടു തന്നെ വികസ്വരരാജ്യങ്ങൾക്കു മേൽ നിർബന്ധിതമായി വ്യവസ്ഥകൾ അടിച്ചേൽ‌പ്പിക്കുന്നത് എതിർക്കപ്പെടേണ്ടതുണ്ടു.പക്ഷേ അമേരിക്കയെ മര്യാദ പഠിപ്പിച്ചിട്ടു മതി വികസ്വരരാജ്യങ്ങൾ കാർബൺ വികിരണം കുറയ്യുന്നത് എന്ന വാദം വഴിമുടക്കൽ ന്യായം മാത്രമാണു.വികസിതരജ്യങങളെ ക്യോട്ടോ ഉച്ചകോടി തീരുമാനങ്ങളിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കരുത്.അതോടൊപ്പം ഇന്ത്യ പ്രഖ്യാപിച്ച 20-25 ശതമാനം കാർബൺ കുറയ്ക്കൽ പ്രഖ്യാപനം നടപിലാക്കുന്നതിനാവശ്യമായ ഫണ്ടും സാങ്കേതിക വിദ്യയും വികസിതരാജ്യങ്ങളിൽ നിന്ന് ലഭ്യമാക്കനുള്ള ശ്രമമാണു ഈ ഉച്ചകോടിയിൽ നമ്മൾ നടത്തേണ്ടത്.അത് ലഭ്യമല്ലെങ്കിൽ പോലും ലോകനന്മ മുൻ നിർത്തി ഇന്ത്യയുൾപ്പെടെയുള്ള വികസ്വരരാജ്യങ്ങൾ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു മാതൃക കാട്ടട്ടെ.
മനോജേ,ഈ കണക്കുകൾ കൌതുകകരമാണു.പക്ഷേ,കാൽനടയായും വള്ളത്തിലും സൈക്കിളിലുമൊന്നും രാഷ്ട്രത്തലവർക്ക് ഉച്ചകോടിക്ക് പോകാൻ പറ്റുകില്ലെല്ലോ.ഇനി ഉച്ചകോടിയെക്കുറിച്ചുള്ള വാർത്തകൾ അച്ചടിക്കാൻ ലോകമെമ്പാടുമുള്ള പത്രമാസികകൾ ചെലവാക്കിയ കടലാസിനു വേണ്ടി വെട്ടിയ മരങ്ങളുടെ കണക്കെത്തും ഇങ്ങനെ എത്രയെത്ര കൌതുകവാർത്തകൾ ഉണ്ടാക്കാം!
പിന്നെ,ശാസ്ത്രം അന്തിമ സത്യമല്ല.അതെന്നും തെറ്റുതിരുത്തി സ്വയം നവീകരിച്ചുകൊണ്ടിരിക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

വളരേ നല്ല ലേഖനം ഭായി..
ഇവിടെ കൂടുതൽ പേരും ഉപയോഗിക്കുന്നത് പബ്ലിക് ട്രാൻസ്പോർട്ട് ആണ്,പിന്നെ സൈക്കിളുകൾ ,അതുകഴിഞ്ഞിട്ടാണ് സ്വന്തം വഹനങ്ങൾ....

അനില്‍@ബ്ലോഗ് // anil said...

പ്രദീപ് മാഷെ,
അമേരിക്കയെ മര്യാദ പഠിപ്പിച്ചിട്ട് നമുക്ക് മര്യാദക്കാരാകാം എന്നതല്ല ഞാന്‍ പറയുന്നത്. അമേരിക്കപോലെയുള്ള രാജ്യങ്ങള്‍ക്ക് ചെയ്യാവുന്ന കൂടുതല്‍ ഫലവത്തായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടു പോരെ കേരളം പോലത്തെ അപ്പാവികളെ പിടികൂടുന്നത്?
ഇക്കാര്യത്തില്‍ തന്നെയാണ് എപ്പോഴും എതിര്‍പ്പുകളുണ്ടാവുന്നത്. അമേരിക്ക ആണവ ആയുധം ഉണ്ടാക്കും പക്ഷെ ബാക്കിയുള്ളവര്‍ ഉണ്ടാക്കാന്‍ പാടില്ല എന്ന നയം പോലത്തെ ഇരട്ടത്താപ്പ്. ലോകത്തിലെ ഭക്ഷ്യക്ഷാമത്തിന് കാരണം ഇന്ത്യക്കാരന്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്ന ബുഷിന്റെ പരാമര്‍ശത്തിന് സമാനമാവരുത് താങ്കളുടെ ആഹ്വാനം എന്ന് സൂചിപ്പിച്ചു എന്നു മാത്രം.

ഡി .പ്രദീപ് കുമാർ said...

അമേരിക്കയുടെ കാര്യം എപ്പോഴും അങ്ങനെയാണെല്ലോ.വല്യേട്ടനു എന്തും ആവാം.ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ തുണിയഴിച്ചുവരെ പരിശോധിക്കാം.നമുക്ക് ചെറിയ മുറുമുറുപ്പല്ലേയുള്ളൂ!
പക്ഷേ,ആഗോളതാപനത്തിനെതിരായ നടപടികളുടെ കാര്യത്തിൽ അവർ 17 ശതമാനം കാർബൺ കട്ടും വൻബജറ്റ് വിഹിതവും പ്രഖ്യാപിച്ചസ്ഥിതിക്ക് എങ്ങനെ അവരെ കുറ്റം പറയാനാകും,അനിൽ?

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍