വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും, 1915ലെ നോബല്‍ സമ്മാനജേതാവുമായ റൊമേന്‍ റോളണ്ടിൻ്റെ 'മഹാത്മാഗാന്ധി' എന്ന ജീവചരിത്രഗ്രന്ഥം രചിക്കപ്പെട്ടത് 1924ലായിരുന്നു.
ഗാന്ധിജിയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ആദ്യഘട്ടങ്ങള്‍ കാവ്യാത്മകമായി ചിത്രീകരിച്ച ഈ ഗ്രന്ഥമാണ്, അദ്ദേഹത്തിന്റെ മഹത്വം ലോകത്തിന് ആദ്യമായി ബോദ്ധ്യപ്പെടുത്തിക്കൊടുത്തത്. അദ്ദേഹത്തിന്റെ ആത്മചൈതന്യത്തിലേയ്ക്കും, ഭാരതത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളിലേക്കും വെളിച്ചം വീശിയ ആ ഗ്രന്ഥം പാശ്ചാത്യലോകത്തിന് മുന്നില്‍ നാടിന്റെ യശസ്സുയര്‍ത്തി. ബ്രിട്ടീഷ് ആധിപത്യത്തില്‍ കീഴില്‍ ചവുട്ടിമെതിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്ത ഒരു ജനത, സത്യധര്‍മ്മാദികളിലധിഷ്ഠിതമായി നടത്തുന്ന വിമോചനപ്പോരാട്ടങ്ങളോടും, അതിനായി ഗാന്ധിജി ആവിഷ്‌ക്കരിച്ച നൂതനമായ കര്‍മ്മ പരിപാടികളോടും അനുഭാവമുാക്കാന്‍ ആ വിശിഷ്ട ജീവചരിത്രഗ്രന്ഥം കാരണമായി ഭവിച്ചു.
ഒന്നാം ലോക മഹായുദ്ധകാലത്ത് റെഡ്‌ക്രോസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലാന്റില്‍ എത്തിയ റൊമേന്‍ റോളണ്ട് അച്ഛനും സഹോദരിയുമൊത്ത് അവിടുത്തെ വില്ലനോവ് എന്ന സ്ഥലത്ത് താമസമാക്കി. അവിടെവച്ചായിരുന്നു അദ്ദേഹം മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം എഴുതിയത്.
ഫ്രഞ്ച് വിപ്ലവത്തില്‍ നിന്ന് പ്രചോദനമുൾക്കൊണ്ട് നാടകങ്ങളെഴുതി സാഹിത്യരംഗത്തെത്തിയ റൊമേന്‍ റോളണ്ട് ബിഥോവനെക്കുറിച്ച് ഏഴു വോള്യങ്ങളുള്ള ഒരു വലിയ പുസ്തകം എഴുതിയിരുന്നു. ഒരു സംഗീതപ്രതിഭയുടെ ജീവിതമുഹൂര്‍ത്തങ്ങളുടെ ഇതിഹാസമാനമുള്ള ചിത്രീകരണമായ ''ജീന്‍ ക്രിസ്റ്റോഫ്'' എന്ന ബൃഹദ് നോവലിലൂടെയാണ് അദ്ദേഹം സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയത്. യുദ്ധങ്ങള്‍ക്കും ഫാസിസത്തിനും അദ്ദേഹം എതിരായിരുന്നു. അതുകൊണ്ടുതന്നെ, ഏകാധിപതികളായ മുസ്സോളിനിയേയും ഹിറ്റ്‌ലറേയും വിമര്‍ശിച്ചു. അതേസമയം തന്നെ മഹാത്മാഗാന്ധിയുമായും, ടാഗോര്‍, ഐന്‍സ്റ്റൈന്‍, മാക്‌സിം ഗോര്‍ക്കി, ബര്‍ട്ടാന്റ് റസ്സല്‍, ബര്‍ണാഡ്ഷാ, ഷ്വേയ്റ്റ്‌സര്‍ തുടങ്ങിയ മഹാപ്രതിഭകളുമായും റൊമേന്‍ റോളണ്ട് അടുത്ത സൗഹൃദം പുലര്‍ത്തി. അവരുമായി അദ്ദേഹം നിരന്തര ആശയസംവാദങ്ങളിലേര്‍പ്പെട്ടു.
1924ല്‍, ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് ഏഴുവര്‍ഷങ്ങള്‍ക്കുശേഷം, ഗാന്ധിജി സ്വിറ്റ്‌സര്‍ലാന്റിലെത്തി റൊമേന്‍ റോളണ്ടിനെ സന്ദര്‍ശിക്കുകയും ചെയ്തു. 1944 ഡിസം 30നായിരുന്നു റൊമേന്‍ റോളണ്ട് അന്തരിച്ചത്. ഗാന്ധിജിയുടെ ലളിതജീവിതം പരമപവിത്രമായി അദ്ദേഹം കരുതി. അതിനെ 'അത്ഭുതകരം' എന്നാണ് വിശേഷിപ്പിച്ചത്. മഹാത്മാവിന്റെ ജീവിതത്തെ
‘മങ്ങിക്കത്തുന്ന തിരികള്‍ക്കിടയിലെ ഉജ്ജ്വല തീ നാള'മായി അദ്ദേഹം വിശേഷിപ്പിച്ചു. കാറും കോളും നിറഞ്ഞ കടലിലെ ദീപസ്തംഭത്തോടും റൊമേന്‍ റോളണ്ട് ഗാന്ധിജിയുടെ ജീവിതത്തെ ഉപമിച്ചു. ശാന്തിദൂതനായ ഗാന്ധിജിയുടെ അഹിംസാമാര്‍ഗ്ഗത്തെ അദ്ദേഹം വാഴ്ത്തി.
ഈ ജീവചരിത്രഗ്രന്ഥം ആദ്യകാലങ്ങളില്‍ തന്നെ മലയാളികള്‍ മാതൃഭാഷയില്‍ വായിച്ചു. കേസരി ബാലകൃഷ്ണപിള്ള 1930നും 1932നുമിടയ്ക്ക് ഇത് വിവര്‍ത്തനം ചെയ്ത് തന്റെ മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു.
പതിനൊന്ന് അദ്ധ്യായങ്ങളുള്ള താരതമ്യേന ചെറിയ ഒരു ജീവചരിത്രഗ്രന്ഥമാണിത്. മഹാത്മജിയുടെ ആദ്യകാലജീവിതം, ഗാന്ധിജിയും തിലകനും, ഗാന്ധിജിയുടെ ജീവിതസിദ്ധാന്തങ്ങള്‍, സത്യഗ്രഹ സമരത്തിന്റെ ഉടക്കം, നിസ്സഹരണ പ്രസ്ഥാനം, ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യ, ഗാന്ധിജിയും ടാഗോറും, അണപൊട്ടുന്നു, ബന്ധനവും വിസ്താരവും, മഹാത്മജിയുടെ സന്ദേശം, ഉപസംഹാരം എന്നിവയാണ് അദ്ധ്യായങ്ങള്‍.
ചോറും, പഴങ്ങളും, ശുദ്ധജലവും മാത്രം ഭക്ഷിക്കുകയും, വെറും നിലത്ത് കിടന്ന് അല്പസമയം മാത്രം ഉറങ്ങുകയും ചെയ്യുന്ന മെലിഞ്ഞ മനുഷ്യനായ ഗാന്ധിജിയുടെ രൂപത്തിന് പ്രത്യേക ആകര്‍ഷണീയതയൊന്നുമില്ലന്ന നിരീക്ഷണത്തോടെയാണ് റൊമേന്‍ റോളണ്ടിൻ്റെ ഗാന്ധിചരിതം ആരംഭിക്കുന്നത്. ''അദ്ദേഹത്തിന്റെ അനന്തമായ ക്ഷമയും അളവറ്റ സ്‌നേഹവും ആദ്യം ശ്രദ്ധയില്‍പെടും''. 1913-ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് പിയഴ്‌സണ്‍ അദ്ദേഹത്തെ കാണുമ്പോള്‍, അസ്സീസിയിലെ ഫ്രാന്‍സിസ്സിനെയാണ് ഓര്‍മ്മവന്നത്''. തന്റെ ശത്രുക്കളോട് കരുണയോടും മര്യാദയോടും കൂടിയേ അദ്ദേഹം പെരുമാറുകയുള്ളൂ. സീമാതീതമായ വിനയമാണ് അദ്ദേഹത്തിന്റേതെന്നും ഗ്രന്ഥകാരന്‍ രേഖപ്പെടുത്തി.
എന്നും ജനമധ്യത്തില്‍ ജീവിക്കാനിഷ്ടപ്പെട്ട ഗാന്ധിജിക്ക് തന്റെ ഏതാനും ആത്മസുഹൃത്തുക്കളോടൊപ്പമിരിക്കുമ്പോഴായിരുന്നു ഏറ്റവുമധികം സമാധാനവും സംതൃപ്തിയും ലഭിച്ചിരുന്നതെന്ന് അദ്ദേഹം എഴുതിയിട്ടു്. ''ദൈവികമായ തന്റെ ഉള്‍വിളികള്‍ക്ക് ചെവിയോര്‍ത്ത് ഏകാന്തമായിരിക്കുമ്പോളാണ് ആ മഹാത്മാവ് അളവററ ആത്മാനുഭൂതിയനുഭവിക്കുന്നത്''.
- ഇങ്ങനെ ഗാന്ധിജിയെക്കുറിച്ചുള്ള മൗലികവും വ്യത്യസ്തങ്ങളുമായ നിരീക്ഷണങ്ങള്‍ ഈ ജീവചരിത്രഗ്രന്ഥത്തിലുടനീളമുണ്ട്. വസ്തുതകള്‍ നിരത്തി ജീവിതാഖ്യാനം നടത്തുന്നതിനു പകരം അദ്ദേഹത്തിന്റെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, ഭാരതീയ ആത്മീയതയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുകയാണ് റൊമേന്‍ റോളണ്ട് ചെയ്യുന്നത്. ഈ നിരീക്ഷണം നോക്കുക: ''ഈ ചെറിയ മനുഷ്യനാണ് ആലസ്യത്തിലാണ്ടുകിടക്കുന്ന മുപ്പതുകോടി ജനങ്ങളെ തട്ടിയുണര്‍ത്തി കര്‍മ്മനിരതരാക്കി പ്രബലമായ ബ്രിട്ടീഷ് സിംഹാസനത്തെ വേരോടെ ഇളക്കിയത്. രാഷ്ട്രീയത്തില്‍ ആയിരം കൊല്ലങ്ങള്‍ക്കപ്പുറം സദാചാരപരമായ ഒരു മഹാപ്രസ്ഥാനത്തിന്റെ പരിമളകാന്തി പ്രസരിപ്പിച്ചതും ഇദ്ദേഹം തന്നെ''.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി, വര്‍ണ്ണവെറിയരായ വെള്ളക്കാരോട് പോരാടിയ ഗാന്ധിജി 1899-ലെ ബോവര്‍ യുദ്ധകാലത്ത് തന്റെ ധര്‍മ്മയുദ്ധം നിര്‍ത്തി, സര്‍ക്കാരിനെ സഹായിച്ചു. ആപദ്ഘട്ടത്തില്‍, അതുവരെ തങ്ങളെ മര്‍ദ്ദിച്ചൊതുക്കിക്കൊണ്ടിരുന്ന ശത്രുക്കളെ തന്നെ സഹായിക്കാന്‍, ജീവന്‍പോലും ബലിനല്‍കാന്‍ ഗാന്ധിജി തയ്യാറായത് അത്യപൂര്‍വ്വമായ ഒരു സംഭവമാണ്. കടുത്ത ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പോലും ഇങ്ങനെ ചെയ്യുമായിരുന്നോ എന്ന് റോമന്‍ റോളണ്ട് സംശയിക്കുന്നുമു്. യുദ്ധം തീര്‍ന്ന് അധികനാളുകള്‍ കഴിയുംമുമ്പ് തന്നെ വെള്ളക്കാരുടെ ഭരണകൂടം ഗാന്ധിജിയെ തടവിലാക്കി. കഠിനതടവിന് വിധിക്കപ്പെട്ട അദ്ദേഹത്തെ കൈകാലുകള്‍ കെട്ടിയാണ് ജയിലില്‍ അടച്ചതെന്ന് റൊമേന്‍ റോളണ്ട് രേഖപ്പെടുത്തിയിട്ടു്.
ഗാന്ധിജിയുടെ ഇരുപതുകൊല്ലത്തെ നിസ്സീമമായ ത്യാഗത്തിന്റേയും സഹനത്തിന്റേയും ഫലമായി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരായ വിവേചനങ്ങള്‍ക്ക് 1914-ല്‍, ഒരു നിയമത്തിലൂടെ ചില പരിഹാരങ്ങളുായി. ''മഹാത്മാവിന്റെ അജയ്യമായ മനസ്ഥൈര്യവും മഹാമനസ്‌ക്കതയും വിജയിച്ചു. വീരോത്തുംഗമായ വിനയത്തിന്റെ മുമ്പില്‍ മൃഗീയ ബലം കൊമ്പുകുത്തുക തന്നെ ചെയ്തു'' എന്നാണ് റോമേന്‍ റോളണ്ട് ഇതിനെക്കുറിച്ച് ജീവചരിത്രഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത്.
ഗാന്ധിജിയുടെ അമരചൈതന്യത്തിനടിസ്ഥാനം അദ്ദേഹത്തിന്റെ ആദ്ധ്യാത്മികാടിത്തറയാണെന്നും, അതിന് മതങ്ങളുടെ അതിര്‍വരമ്പുകളില്ലെന്നുമുള്ള നിരീക്ഷണങ്ങള്‍ അദ്ദേഹം ആവര്‍ത്തിക്കുന്നു്. ഗാന്ധിജിയില്‍ ശ്രേഷ്ഠനായ ക്രൈസ്തവനെ കണ്ടെത്തിയ അദ്ദേഹം, മഹാത്മാവിന്റെ അനാസക്തികള്‍ക്കും ഉന്നതമായ ആത്മീയമഹത്വം കല്‍പ്പിക്കുന്നുണ്ട്.
''എപ്പോഴും അതിവിനീതഭാവനും, ഗാഢചിന്തകനും യാതൊരു വ്യത്യസ്തഭാവങ്ങള്‍ക്കും വിധേയനാകാത്തവനുമാണ് അദ്ദേഹം. ഒരു അധികാരപ്രമത്തതയും അദ്ദേഹത്തെ ബാധിച്ചിട്ടില്ല.''.
ഇന്ത്യയ്ക്ക് മറ്റു രാഷ്ട്രങ്ങളെക്കാള്‍ വിശിഷ്ടമായതെന്തോ ഉന്നെ് ഗാന്ധിജി വിശ്വസിച്ചിരുന്നില്ലന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ സ്വരാജ്യസ്‌നേഹം ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കകത്ത് ഒതുങ്ങി നില്‍ക്കുന്ന ഒന്നായിരുന്നില്ല. റൊമേന്‍ റോളണ്ട് ഇത് വിശദീകരിക്കാന്‍ ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട്: ''എന്റെ രാജ്യസ്‌നേഹവും മാനവസമുദായ സ്‌നേഹവും രണ്ടല്ല. എന്റെ സ്വരാജ്യസ്‌നേഹം ഭൂതാനുകമ്പയുടേയും മാനവികതയുടേയും ഒരു പര്യായം മാത്രമാണ്. ഏതൊരുവന്റെ സ്വരാജ്യസ്‌നേഹം അയാളുടെ രാജ്യാതിര്‍ത്തികള്‍ക്കുള്ളില്‍ ആരംഭിച്ചവസാനിക്കുന്നുവോ, അത് യഥാര്‍ത്ഥ സ്വരാജ്യഭക്തിയാണെന്ന് പറയാനാവില്ല''.
സത്യസാക്ഷാത്ക്കാരത്തിനായി സ്വയം സമര്‍പ്പിതമായ ജീവിതമായിരുന്നു മഹാത്മാവിന്റേത്. അചഞ്ചലമായ ഈ സത്യനിഷ്ഠയാണ് അദ്ദേഹത്തെ പ്രവാചകന്‍മാരുടേയും ദിവ്യാത്മാക്കളുടേയും നിരയിലേക്ക് ഉയര്‍ത്തിയത്. കാമക്രോധമുക്തമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജനങ്ങള്‍ എത്രതന്നെ വാഴ്ത്തിയാലും അതൊന്നും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കുമായിരുന്നില്ല. ദിവ്യമായ ദര്‍ശനങ്ങളോ, ജനലക്ഷങ്ങളെ മയക്കുന്ന മാസ്മരിക വാഗ്ധാരണിയോ കൈമുതലായിരുന്നില്ലെങ്കിലും ഗാന്ധിജി എങ്ങനെ ദിവ്യാത്മാവായി തീര്‍ന്നുവെന്ന് റൊമേന്‍ റോളണ്ട് വിലയിരുത്തുന്നു. അദ്ദേഹം ദൈവപ്രചോദിതമായ ഉള്‍വിളികള്‍ക്കനുസരിച്ച് ധര്‍മ്മപഥത്തില്‍ ചലിച്ചു എന്നാണ് ഗാന്ധിജിയുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ച് ഗ്രന്ഥകര്‍ത്താവ് സ്ഥാപിക്കുന്നത്.
അദ്ദേഹത്തിന്റെ സത്യനിഷ്ഠയ്ക്ക് സ്വന്തം പുത്രനോടുള്ള സമീപനം തന്നെ ഉദാഹരിക്കുന്നുണ്ട്, റൊമേന്‍ റോളണ്ട്. ജീവിതത്തില്‍ വഴിമാറി നടന്ന മൂത്തമകന്‍ ഹരിലാലിനോടുള്ള ഗാന്ധിജിയുടെ പെരുമാറ്റത്തെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തിയിട്ടുള്ളത്. ശത്രുക്കളെ സ്‌നേഹിക്കുമ്പോഴും അവരുടെ ദുഷ്‌കര്‍മ്മങ്ങളെ സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ക്കേണ്ടതുണ്ട്. വേണ്ടിവന്നാല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ഡയറിനെ ശുശ്രൂഷിക്കുവാന്‍ കൂടി ഗാന്ധിജിക്ക് സങ്കോചമുണ്ടാകുകയില്ല. പക്ഷേ, തന്റെ സ്വന്തം മകന്‍ അസാന്‍മാര്‍ഗ്ഗിക ജീവിതം നയിച്ചാല്‍, അയാള്‍ക്കുള്ള സര്‍വ്വ സഹായസഹകരണങ്ങളും നിര്‍ത്തും. അതുമൂലം ദുര്‍മാര്‍ഗ്ഗത്തില്‍ ചലിക്കുന്ന സ്വപുത്രന് മരണം തന്നെ സംഭവിച്ചാലും ഗാന്ധിജിക്ക് യാതൊരു സന്താപവും ഉണ്ടാകുകയില്ലെന്ന് റൊമേന്‍ റോളണ്ട് 1924-ല്‍ തന്നെ രേഖപ്പെടുത്തി. ഗാന്ധിജിയുടെ ജീവിതാന്ത്യം വരെയും അദ്ദേഹത്തിന് തീരാവേദന ഉണ്ടാക്കിയ ഹരിലാല്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു പിന്നാലെ തൻ്റെ ദുരന്തജീവിതത്തിന് അന്ത്യം കുറിച്ചത് മറ്റൊരു ചരിത്രം.
ഗാന്ധിജിയും ടാഗോറും തമ്മിലുണ്ടായിരുന്ന വിശിഷ്ടബന്ധത്തിന് ആദ്ധ്യാത്മിക വ്യാഖ്യാനം നല്‍കുന്നുണ്ട്, റോമേന്‍ റോളണ്ട്. അവര്‍ തമ്മില്‍ ഏറെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ''ഒരു ജ്ഞാനിയും പ്രവാചകനും തമ്മിലുള്ള വ്യത്യാസമായിരുന്നു അത്. പ്ലേറ്റോയ്ക്കും സെന്റ് പോളിനും തമ്മില്‍ എത്രക്ക് അന്തരമുണ്ടോ, അത്രയ്ക്കും അന്തരമുണ്ട്, ഗാന്ധിജിക്കും ടാഗോറിനും തമ്മില്‍''.
രണ്ടാരാളും ഒരുവിധത്തില്‍ മുഖമുദ്ര പതിപ്പിച്ചു. ഒരാള്‍ കര്‍മ്മയോഗി. മറ്റെയാള്‍ ജ്ഞാനയോഗി. ടോള്‍സ്റ്റോയിയേക്കാള്‍ മഹാനായ ഒരാളായാണ് താന്‍ ഗാന്ധിജിയെ കാണുന്നതെന്ന് ടാഗോര്‍ തന്നെ റൊമേന്‍ റോളണ്ടിനോട് പറഞ്ഞിട്ടു്.
ഗാന്ധിജിക്കും ടാഗോറിനോട് സ്‌നേഹപൂര്‍ണ്ണമായ ബഹുമാനമുണ്ടായിരുന്നു. ടാഗോറുമായി വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഗാന്ധിജി നഷ്ടപ്പെട്ടിരുന്നില്ല. ഇന്ത്യയും താനും ടാഗോറിനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ഗാന്ധിജി പ്രസ്താവിച്ചത്, ഇവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യപ്പെടുത്തണമെന്ന ചില സ്‌നേഹിതരുടെ നീക്കങ്ങള്‍ അറിഞ്ഞായിരുന്നു.
പാശ്ചാത്യ, പൗരസ്ത്യ സംസ്‌ക്കാരങ്ങളുടെ സമന്വയത്തില്‍ ദൃഢമായി വിശ്വസിച്ചയാളായിരുന്നു ടാഗോര്‍. പക്ഷേ,നിസ്സഹകരണപ്രസ്ഥാനം അദ്ദേഹത്തിന്റെ ഈ വിശ്വാസപ്രമാണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അതൊരു നിഷേധാത്മക പ്രസ്ഥാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യം ഇതുമൂലം സാധ്യമാവുകയില്ല. '' നമ്മുടെ ഹൃദയമനസ്സുകളെ പാശ്ചാത്യസഹോദരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന നിസ്സഹകരണ പ്രസ്ഥാനം ആദ്ധ്യാത്മികമായ ഒരു ആത്മഹത്യയ്ക്ക് സദൃശ്യമാണ്'' എന്ന ടാഗോറിന്റെ വാക്കുകള്‍ ഈ ജീവചരിത്രകാരന്‍ ഉദ്ധരിച്ചിട്ടുണ്ട്.
ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാനുള്ള ഗാന്ധിജിയുടെ ഉപദേശത്തെയും താത്ത്വികതലത്തില്‍ ടാഗോര്‍ നിഷേധിച്ചു. ''വന്‍ യന്ത്രങ്ങള്‍ക്ക് മനുഷ്യാത്മാവിന്റെ വളര്‍ച്ചയെ തടയാന്‍ സാധിക്കുമെങ്കില്‍, ചെറിയ യന്ത്രങ്ങള്‍ക്കും അതു സാധ്യമാണെന്നത് നാം മറക്കേണ്ട''.
-ഇങ്ങനെ ഗാന്ധിജിയുടെ നേര്‍ക്ക് തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരുന്ന ടാഗോറിന് കാര്യമാത്രപ്രസക്തമായ മറുപടി അവസാനം ഗാന്ധിജി നല്‍കി. 1921 ഒക്‌ടോബര്‍ 13ലെ ''യംഗ് ഇന്ത്യ''യില്‍ വന്ന മറുപടി ഒരു സ്‌നേഹപ്രവാഹത്തിന്റെ പ്രതിഫലമനായിരുന്നു. സ്വതന്ത്രചിന്തയുടെ ആവശ്യകതയെക്കുറിച്ചുള്ള ടാഗോറിന്റെ അഭിപ്രായങ്ങളോട് അദ്ദേഹം യോജിക്കുകയും, ഭാരതത്തെ ആപത്തുകളില്‍ നിന്ന് രക്ഷിക്കാനുള്ള മഹാനായ കാവല്‍ക്കാരന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്ന ഗാന്ധിജി ആ മറുപടിയില്‍ വ്യക്തമാക്കിയതിന്റെ സാരാംശം ഇതാണ്; താന്‍ സ്‌നേഹത്തിന്റെ ഒരു അടിമയാണ്.
അക്രമരാഹിത്യത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരില്‍ സിവില്‍ നിയലംഘനപ്രസ്ഥാനമടക്കമുള്ള ബഹുജനപ്രക്ഷോഭം നിര്‍ത്തിവയ്ക്കാന്‍ ഗാന്ധിജി എടുത്ത തീരുമാനവും, ആത്മശുദ്ധീകരണാര്‍ത്ഥം നടത്തിയ പ്രാര്‍ത്ഥനയും ഉപവാസവും അദ്ദേഹത്തിന്റെ സത്യനിഷ്ഠയ്ക്ക് ഉത്തമമാതൃകയാണ്. പക്ഷേ, കോണ്‍ഗ്രസിനുള്ളില്‍ ഇത് അദ്ദേഹത്തിന് ഒരു ഏകാധിപതി എന്ന ദുഷ്‌പേര് സമ്പാദിച്ചു കൊടുത്തുവെങ്കിലും ഗാന്ധിജി തന്റെ സത്യമാര്‍ഗ്ഗത്തില്‍ അചഞ്ചലനായി തുടര്‍ന്നു.
അദ്ദേഹത്തിന്റെ അഹിംസാസിദ്ധാന്തം 2500 കൊല്ലങ്ങളോളമായി ഭാരതത്തിന്റെ ആത്മാവിലലിഞ്ഞു ചേര്‍ന്ന ഒന്നായിരുന്നു. മഹാവീരനും, ശ്രീബുദ്ധനും വൈഷ്ണവമതവും അഹിംസയുടെ സന്ദേശമാണ് മാനവസമുദായത്തിന് നല്‍കിയത്. ''ഇതിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി തന്റെ ജീവരക്തം വിനിയോഗിക്കുകയാണ് ഗാന്ധിജി ചെയ്തിട്ടുള്ളത്'',റൊമേന്‍ റോളണ്ട് ആദരപൂര്‍വ്വം ഇങ്ങനെ രേഖപ്പെടുത്തി.
'മഹാത്മാഗാന്ധി'' എന്ന ഈ ജീവചരിത്രഗ്രന്ഥം ഉപസംഹരിക്കുന്നത് യൂറോപ്പിനെ ബാധിച്ചിരിക്കുന്ന അനര്‍ത്ഥങ്ങളെക്കുറിച്ച് ഓര്‍മ്മിച്ചുകൊണ്ടാണ്. ''നിരവധി ശതാബ്ദങ്ങളായി അധര്‍മ്മത്തിലും അനീതിയിലും കിടന്ന് വട്ടം കറങ്ങുന്ന യൂറോപ്പിന്റെ ആത്മാവിന് യഥാര്‍ത്ഥമായ ആദ്ധ്യാത്മിക വെളിച്ചം ദര്‍ശിക്കാന്‍ തന്നെ കഴിയുന്നില്ല. അത്രയ്ക്കും ഇരുട്ട് പരന്നിരിക്കുന്നു''.
ഈ മഹാന്ധകാരത്തെ അകറ്റി, പ്രഭ പരത്തുവാന്‍ ഗാന്ധിജി എന്ന ആദ്ധ്യാത്മിക ദീപം ഇന്ത്യയിലുണ്ട് എന്നാണ് റൊമേന്‍ റോളണ്ട്, ഗാന്ധിജിയുടെ ജീവിതവും ധര്‍മ്മ സമരങ്ങളും വ്യാഖ്യാനിച്ച് പാശ്ചാത്യലോകത്തോട് വിളംബരം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരവും സഹനസമ്പന്നവുമായ സമര്‍പ്പിത ജീവിതം ലോകത്തിന് ശാന്തിയും സമാധാനവും കൈവരുത്തും.
''ഇതാണ് ഗാന്ധിജിയുടെ ധര്‍മ്മഗീതം. അദ്ദേഹം കൈയ്യില്‍ കുരിശുവഹിച്ചിട്ടില്ലന്നേയുള്ളൂ .ജൂതര്‍മാരില്ലായിരുന്നുവെങ്കില്‍, റോമാ സാമ്രാജ്യം യേശുവിന്റെ വിശുദ്ധസ്ഥാനാരോഹണത്തിന് അവസരം നല്‍കുകയില്ലായിരുന്നു. ഇന്നത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അതിന്റെ റോമന്‍ മുന്‍ഗാമികളോട് സാദൃശ്യമു്. പൗരസ്ത്യര്‍ ഒട്ടാകെ സാമ്രാജ്യത്വ മര്‍ദ്ദനങ്ങളെ എതിര്‍ക്കുവാന്‍ സന്നദ്ധരായിക്കഴിഞ്ഞു. അവരുടെ പോര്‍വിളിയുടെ പ്രതിദ്ധ്വനി ദിഗന്തങ്ങളില്‍ കൂടി മുഴങ്ങുന്നു''; ഗാന്ധിജിയുടെ ധര്‍മ്മസംഹിത ക്രൈസ്തവദര്‍ശവുമായി താദാത്മ്യം പ്രാപിക്കുന്നതായി സ്ഥാപിച്ചുകൊണ്ട്, മഹാപ്രവാചകനായി ഗാന്ധിജിയെ റൊമേന്‍ റോളണ്ട് പാശ്ചാത്യലോകത്തിനു മുന്നില്‍ ഇങ്ങനെ അവതരിപ്പിച്ചു.
ഗാന്ധിജിയും തിലകനുമായുള്ള ബന്ധം വിവരിച്ചുകൊണ്ടാണ് അദ്ദേഹം മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവേശം വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യസമ്പാദനത്തെക്കുറിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണുായിരുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ തുടര്‍ന്നുകൊണ്ട്തന്നെ സ്വരാജ് സാധ്യമാകുമെന്ന് കാനഡയേയും ദക്ഷിണാഫ്രിക്കയേയും ഉദാഹരിച്ചുകൊണ്ട് ഒരു കൂട്ടര്‍ വിശ്വസിച്ചു. മറുഭാഗമാകട്ടെ ജപ്പാന്‍, റഷ്യയ്ക്കുമേല്‍ നേടിയ വിജയത്തെ തുടര്‍ന്ന്, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായ സ്വരാജ് സാദ്ധ്യമാകുമെന്നും വിശ്വസിച്ചു. ഇംഗ്ലീഷുകാരുടെ സദുദ്ദേശ്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ച തിലകന്റെ നേതൃത്വത്തിലുള്ള മിതവാദികള്‍ക്കായിരുന്നു അന്ന് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരായ സുദീര്‍ഘമായ ധര്‍മ്മസമരം നയിച്ച് നാട്ടില്‍ മടങ്ങിയെത്തിയ ഗാന്ധിജി 1919 വരെ രാഷ്ട്രീയപ്രക്ഷോഭങ്ങളില്‍ നിന്ന് ഏതാണ്ട് ഒഴിഞ്ഞുനിന്നു.
1920 ആഗസ്റ്റില്‍ തിലകന്‍ അപ്രതീക്ഷിതമായ മരിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന്റേയും സ്വാതന്ത്ര്യസമരത്തിന്റേയും നേതൃത്വം ഗാന്ധിജിക്ക് ലഭിക്കുകയില്ലായിരുന്നുവെന്നാണ് റൊമേന്‍ റോളണ്ടിന്റ നിരീക്ഷണം. അസാധാരണമായ വീറും വീര്യവുമുായിരുന്ന അളവറ്റ മനശക്തിയും ബുദ്ധികൂര്‍മ്മതയുമുായിരുന്ന തിലകന്‍ ധൈഷണികമായി ഗാന്ധിജിയെക്കാള്‍ മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ ശാസ്ത്രാഭിമുഖ്യം റൊമേന്‍ റോളണ്ട് എടുത്തു പറഞ്ഞിട്ടു്. ജനാധിപത്യ സംവിധാനങ്ങളില്‍ അളവറ്റ വിശ്വാസമുായിരുന്ന തിലകന്‍, മതസിദ്ധാന്തങ്ങളെ കണക്കിലധികം വകവച്ചിരുന്നില്ല. ഗാന്ധിജിയാകട്ടെ മതപരമായ ധാര്‍മ്മികതയില്‍ ഊന്നിനിന്നു. ദേശീയ സ്വാതന്ത്ര്യസമ്പാദനത്തിനായി, സത്യത്തെക്കൂടി ബലികഴിക്കുവാന്‍ തിലകന്‍ മടിക്കുമായിരുന്നില്ല. ഇക്കാര്യത്തില്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റുകളോടായിരുന്നു തിലകന്റെ നയങ്ങള്‍ക്ക് ആഭിമുഖ്യമുണ്ടായിരുന്നത്. ഇങ്ങനെ അവര്‍ക്കിടയില്‍ കടുത്ത ഭിന്നതകളുായിരുന്നു. രണ്ടാളും പരസ്പരം സ്‌നേഹാദരങ്ങള്‍ പുലര്‍ത്തി. സ്വാതന്ത്ര്യ സമ്പാദനത്തിനായി ഇന്ത്യ വാളെടുക്കുന്ന സന്ദര്‍ഭമായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടമെന്ന് ഗാന്ധിജി ഒരിക്കല്‍ പ്രസ്താവിച്ചിട്ടുണ്ട്. തന്റെ മതം ഭൂമിശാസ്ത്രപരിധികള്‍ക്ക് വിധേയമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
''മാതൃഭൂമിയോടുള്ള തന്റെ സ്‌നേഹം എത്ര അതിരറ്റതാണെന്നിരുന്നാലും വേണ്ടിവന്നാല്‍ സത്യത്തിനുവേി ദേശീയ സ്വാതന്ത്ര്യത്തെ ബലികഴിക്കുവാന്‍ കൂടി താന്‍ സന്നദ്ധനാകുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു''.
ഗാന്ധിജിയുടെ ഈ വിശ്വാസപ്രമാണങ്ങള്‍ അദ്ദേഹത്തെ ഒരു ലോകപ്രവാചകനായി തീര്‍ത്തതായി റൊമേന്‍ റോളണ്ട് 'മഹാത്മാഗാന്ധി' എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി.
ഗാന്ധിജിയുടെ ജീവിതസിദ്ധാന്തങ്ങളെ ക്രിസ്തീയദര്‍ശനങ്ങള്‍ക്കനുസൃതമായി വ്യാഖ്യാനിക്കുക മാത്രമല്ല, അവയുടെ സാരാംശം ഒന്നു തന്നെയാണെന്ന് അയത്‌ന ലളിതമായി സ്ഥാപിക്കുക കൂടി ചെയ്യുന്നുണ്ട്, റൊമേന്‍ റോളണ്ട്, ഈ ജീവചരിത്ര ഗ്രന്ഥത്തില്‍. ഗാന്ധിജിയുടെ മതാതീതമായ ആത്മീയത, അദ്ദേഹത്തിന്റെ ഉള്‍വിളിയില്‍ നിന്നുണ്ടായതാണ്. ''ഭൂതകാല വര്‍ത്തമാനങ്ങളെ പര്യവേഷണം ചെയ്ത്, ഭാവിയെ നിര്‍ണ്ണയിക്കുന്നതിനും തന്റെ അന്തഃകരണ പ്രചോദനത്തെയാണ് അദ്ദേഹം ആശ്രയിക്കുന്നത്''.
ഹിന്ദുമതധര്‍മ്മങ്ങളില്‍ അദ്ദേഹം ബലമായി വിശ്വസിച്ചുവെങ്കിലും മനസാക്ഷിക്കും കാര്യകാരണയുക്തിക്കും അവ വിധേയമാക്കി. മതത്തിന്റെ പേരിലുള്ള ദുരാചാരങ്ങളെ അദ്ദേഹം ന്യായീകരിച്ചില്ല. ''കാര്യകാരണ വാദങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കാതെ ഒരാളേയും എന്റെ അനുയായിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.''.
തനിക്ക് ബോദ്ധ്യപ്പെടാത്ത ഒരു മതധര്‍മ്മത്തേയും ഗാന്ധിജി സ്വീകരിച്ചില്ല. ഹിന്ദുമതത്തിന് പ്രത്യേകമായ വൈശിഷ്ട്യം അനുവദിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
''വേദങ്ങള്‍ മാത്രം ദിവ്യങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വേദങ്ങളെപ്പോലെ തന്നെ ബൈബിള്‍, ഖുറാന്‍, പാഴ്‌സികളുടെ 'സെവെസ്റ്റ' എന്നിവയും ദൈവപ്രചോദിതങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു പ്രവാചകമതമല്ല ഹിന്ദുമതം. ലോകത്തുണ്ടായിട്ടുള്ള സകല ദിവ്യാത്മാക്കളേയും വന്ദിച്ചാരാധിക്കുന്നതിനും അതനുവദിക്കുന്നുണ്ട്. ഓരോരുത്തരുടേയും വിശ്വാസത്തിനും ധര്‍മ്മത്തിനും അനുസരിച്ച് ഈശ്വരാരാധന ചെയ്യുവാനാണ് ഹിന്ദുമതം നിര്‍ദ്ദേശിക്കുന്നത്''.
ഗാന്ധിജിയുടെ ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ പാശ്ചാത്യലോകത്തിന് റൊമേന്‍ റോളണ്ട് വിശദമായി വ്യാഖ്യാനിച്ചത്. അഹിംസയിലും സത്യത്തിലും ബ്രഹ്‌മചര്യത്തിലുമധിഷ്ഠിതമായ ഗാന്ധിജിയുടെ നിഷ്‌കാമകര്‍മ്മയോഗവും ക്രിസ്ത്യന്‍ മതദര്‍ശനങ്ങളുമായി റൊമേന്‍ റോളണ്ട് സാമ്യം കണ്ടെത്തുന്നുണ്ട്. തന്നെ ഏറ്റവുമധികം സ്വാധീനിച്ച ഗ്രന്ഥങ്ങളേതെന്ന് ഒരു പുരോഹിതന്‍ ഗാന്ധിജിയോട് തിരക്കിയപ്പോള്‍, അദ്ദേഹം ആദ്യം പറഞ്ഞത് പുതിയ നിയമത്തെക്കുറിച്ചായിരുന്നുവെന്ന് ഈ ജീവചരിത്രഗ്രന്ഥകാരന്‍ ഓര്‍മ്മപ്പെടുത്തുന്നു്. ഗാന്ധിജി എഴുതിയ നീതിധര്‍മ്മത്തിലെ അവസാന വാക്യവും ഈ മതഗ്രന്ഥത്തില്‍ നിന്നുള്ളതായിരുന്നു. ടോള്‍സ്റ്റോയിയുടെ തത്ത്വോപദേശങ്ങള്‍ ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
ഹിന്ദുമതത്തില്‍ യുഗങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന അസ്പൃശ്യര്‍ക്കായി ശബ്ദമുയര്‍ത്തിയ ഗാന്ധിജിയുടെ മനുഷ്യസ്‌നേഹത്തിന്റെ ആഴം റൊമേന്‍ റോളണ്ട് തിരിച്ചറിഞ്ഞു.
''സ്വമതസ്ഥരായ തന്റെ ഈ സാധു സഹോദരരോടുള്ള അനുഭാവവും സ്‌നേഹവാത്സ്യല്യങ്ങളുമാണ് ഗാന്ധിജിയെ ഒരു യഥാര്‍ത്ഥ പ്രവാചകനാക്കുന്നത്''.
തനിക്ക് ഇനിയും ജന്മമെടുക്കേണ്ടിവന്നാല്‍ അസ്പൃശ്യന്‍മാരിലൊരാളായി ജനിച്ച്, അവരുടെ കഷ്ടതകള്‍ നേരിട്ടനുഭവിക്കണമെന്നാണ് ആഗ്രഹമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ റൊമേന്‍ റോളണ്ട് ഉദ്ധരിച്ചിട്ടുണ്ട്.
സത്യഗ്രഹാശ്രമത്തില്‍ അന്തേവാസിയായി എത്തിയ അയിത്തജാതിക്കാരനായ ദൂദാഭായിയുടെ മകള്‍ ലക്ഷ്മിയെ ഗാന്ധിജി തന്റെ ദത്തുപുത്രിയാക്കിയ സംഭവം ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടു്. ഈ കുട്ടി ഗാന്ധിജിയുടെ മനസ്സിലും വീട്ടിലും കുളിരും കുളിര്‍മ്മയും പടര്‍ത്തി.
ഒരു പവിത്രഹൃദയത്തിനു മാത്രം സാധിക്കുന്നതാണിവ. ഈ ഉദാഹരണത്തിലൂടെ റോമേന്‍ റോളണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു;''കുറച്ചുകൂടി ആര്‍ദ്രചിത്തനായ ഒരു ടോള്‍സ്റ്റോയിയാണിദ്ദേഹം. പ്രകൃത്യാ അദ്ദേഹത്തെക്കാള്‍ തികഞ്ഞ ഒരു ക്രിസ്ത്യാനിയാണ് ഗാന്ധിജി''.
ഹിന്ദുമതധര്‍മ്മമനുസരിച്ച് വളരെ പവിത്രമായി കരുതുന്ന ഗോരക്ഷയിലും വര്‍ണ്ണാശ്രമത്തിലും ഗാന്ധിജി വിശ്വസിച്ചത് അവയെ ഉത്കൃഷ്ടമായ തലത്തില്‍ വ്യാഖ്യാനിച്ചായിരുന്നു. വൈദികമായ അര്‍ത്ഥത്തില്‍ ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശുദ്രര്‍ എന്നീ വിഭജനങ്ങള്‍ ജീവസന്ധാരണാര്‍ത്ഥമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നുവെന്നാണ് ഗാന്ധിജി വിശ്വസിച്ചത്. സ്വധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതുകൊണ്ട് ആര്‍ക്കും പ്രത്യേക ആവശ്യങ്ങളോ മേന്‍മയോ ഇല്ല. എല്ലാവരും തുല്യരാണ്. അതില്‍ ഉച്ചനീചത്വങ്ങളില്ല.
ഗോസംരക്ഷണം, ഈ ലോകം സര്‍വ്വ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ആധുനിക പാരിത്ഥിതികാവബോധത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണെന്ന്, റൊമേന്‍ റോളണ്ട്, അതിന് ക്രിസ്ത്രീയ വിശ്വാസപ്രമാണവുമായി ബന്ധപ്പെടുത്തി നല്‍കിയ വ്യാഖ്യാനം വ്യക്തമാക്കുന്നു. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന ക്രിസ്തുവചനത്തോട് അദ്ദേഹം ഗാന്ധിജിയുടെ ഗോസംരക്ഷണത്തെ കൂട്ടിച്ചേര്‍ക്കുന്നത് ഇങ്ങനെയാണ്''; ''ജീവനുള്ള സകലതും നിന്റെ അയല്‍ക്കാരാണ്''. അതുകൊണ്ട്, വളര്‍ത്തുമൃഗമായ പശുവിനെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ഗാന്ധിജിയുടെ സിദ്ധാന്തം അന്ധവിശ്വാസപരമല്ല. അത് ക്രൈസ്തവദര്‍ശനം തന്നെയാണെന്ന് റൊമേന്‍ റോളണ്ട് 'മഹാത്മാഗാന്ധി' എന്ന ഈ ജീവചരിത്രഗ്രന്ഥത്തില്‍ കാവ്യാത്മകമായ ഭാഷയില്‍ സമര്‍ത്ഥിക്കുന്നു.
ഗാന്ധിജിയെ ആഴത്തിലറിയാൻ, അദ്ദേഹത്തിൻ്റെ ദർശനങ്ങൾ പുനർവായിക്കാൻ ,സ്വാതന്ത്രത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നമുക്ക് റൊമേൻ റോളണ്ടിൻ്റെ ഈ ഗാന്ധിചരിതം സൂക്ഷ്മായി വായിക്കാം.
No comments:
Post a Comment