ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday 12 October 2023

ചരിത്രസാക്ഷികൾ-15:യു.കെ കുമാരൻ,ആർ.ഗോപാലകൃഷ്ണൻ

'രിത്രസാക്ഷികൾ ' പരമ്പരയുടെ (ക്ലബ് ഹൗസ് മീഡിയ റൂം,2023 ഏപ്രിൽ 8) പതിനഞ്ചാം ഭാഗത്തിൽ പ്രശസ്ത എഴുത്തുകാരനും കേരളകൗമുദി, വീക്ഷണം പത്രങ്ങളിൽ ദീർഘകാലം പത്രപ്രർത്തകനുമായിരുന്ന യു.കെ കുമാരനും 'പൂമ്പാറ്റ', 'വീക്ഷണം' ദിനപ്പത്രം ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ച ,കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി കൂടിയായ ആർ.ഗോപാലകൃഷ്ണനും മാദ്ധ്യമാനുഭവങ്ങൾ പങ്കുവെച്ചു.
 
യു.കെ കുമാരന്റെ മാദ്ധ്യമപ്രവർത്തനം ആരംഭിക്കുന്നത് 1973ലാണ്.കൊച്ചി ഭാരതീയ വിദ്യാഭവനിൽ പത്രപ്രവർത്തന ഡിപ്ലോമയ്ക്ക് പഠിക്കാൻ ചേർന്നതാണ് വഴിത്തിരിവായത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ച യു.കെ കുമാരൻ ബിരുദം നേടിയ ശേഷം, തനിക്ക് പ്രവർത്തിക്കാൻ പറ്റിയ മേഖല ഏതെന്ന് നടത്തിയ അന്വേഷണമാണ് ഈ രംഗത്തെത്തിച്ചത്.പഠനകാലത്തൊന്നും പത്രപ്രവർത്തന മേഖലയെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.അതുമായി ബന്ധമുള്ള ആരും നാട്ടിലോ കുടുംബത്തിലോ ഉണ്ടായിരുന്നില്ല.പത്രപ്രവർത്തനം പരിശീലിപ്പിക്കാനോ പഠിപ്പിക്കാനോ അടുത്തെങ്ങും സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് കൊച്ചി ഭാരതീയ വിദ്യാഭവനിൽ ഡിപ്ലോമയ്ക്ക് പഠിക്കാൻ പോകുന്നത്.''വീട്ടിൽ ആരും അനുകൂലമായിരുന്നില്ല. അപകടകരമായ ആ തീരുമാനം എടുത്തത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു''.
 
അന്ന്, പത്രപ്രവർത്തകനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന സി. എച്ച് ഹരിദാസ് സുഹൃത്തായിരുന്നു . കെ.പി.സി.സി കൊച്ചിയിൽ നിന്ന് ഒരു രാഷ്ട്രീയ വാരിക ആരംഭിക്കുന്നുണ്ടെന്നും അതിൽ ശ്രമിച്ചു നോക്കണ മെന്നും അദ്ദേഹം പറഞ്ഞു. ഹരിദാസിന്റെ ഒരു കത്ത് വാങ്ങിയാണ് കൊച്ചിക്ക് പുറപ്പെട്ടത്. 
 
കൊച്ചി നഗരത്തിൽ ഒരു അത്താണി അന്ന് ആവശ്യമായിരുന്നു. കെ.പി.സി.സി ആസ്ഥാനത്തെത്തി, എ.കെ ആന്റണിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജേർണ്ണലിസം ഡിപ്ലോമയ്ക്ക് ചേർന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു കത്ത് കിട്ടി.അത് എ.കെ ആന്റണിയുടെതായിരുന്നു. 'എന്നെ വന്ന് - ആന്റണി' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. പാർട്ടി ആരംഭിക്കുന്ന വാരികയിൽ നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡി.വിവേകാനന്ദൻ പത്രാധിപരും കെ.വി.കെ വാരിയയർ , കെ.കെ മാധവൻ എന്നിവർ പത്രാധിപസമിതി അംഗങ്ങളും പെരുന്ന തോമസ് ഉപദേശക സമിതി അംഗവുമായി തുടങ്ങിയ 'വീക്ഷണ'ത്തിൽ ചേർന്നു. മാധ്യമ രംഗത്തെ എല്ലാക്കാര്യങ്ങളും മനസിലാക്കി. എല്ലാ രംഗങ്ങളിലുമുള്ള ഒട്ടെറെപ്പേരെ പരിചയപ്പെട്ടു. രാഷ്ട്രീയ രംഗത്തെ ഓരോ ചലനവും വളരെ അടുത്ത് നിന്ന് അറിയാൻ തുടങ്ങി.
 
1976ൽ വീക്ഷണം ദിനപത്രമായി പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ , അത് ഒരു സാംസ്കാരിക വാരികയാക്കിമാറ്റി. 'മാതൃഭൂമി'യിൽ നിന്ന് വിരമിച്ച രവിവർമ്മയും പത്രാധിപ സമിതിയിൽ ചേർന്നു.അടിയന്തരാവസ്ഥയുടെ ചൂട് പിടിച്ച അക്കാലത്ത് രാഷ്ട്രീയ വിമർശനങ്ങൾ എഴുത്തുകാരുടെ രചനകളിൽ ഉണ്ടാവുക സ്വാഭാവികമായിരുന്നു. ഇക്കാര്യത്തിൽ എ.കെ ആന്റണിയുടെ ഉപദേശം തേടി ."എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിന് അതിരുണ്ടാക്കാൻ പാടില്ല. പക്ഷേ, അവർ എഴുതുന്നത് ചിന്തിച്ചു മാത്രം കൊടുക്കുക", അദ്ദേഹം പറഞ്ഞു.
 
പക്ഷേ,ആരും അന്ന് ഇടപെട്ടില്ല. ഏഴ് വർഷത്തോളമാണ് അവിടെ പ്രവർത്തിച്ചത് ."ഒട്ടേറെ പുതിയ എഴുത്തുകാരെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ മാദ്ധ്യമജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള കാര്യം".സി അയ്യപ്പൻ, ഗ്രേസി, രഘുനാഥ് പലേരി തുടങ്ങിയവരുടെ കഥകൾ അതിൽ കൊടുത്തു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രചനകൾ തുടർച്ചയായി വീക്ഷണത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് അദ്ദേഹം കലാകൗമുദിയുടേയും മലയാളനാടിന്റെയും ശ്രദ്ധയിൽ പെട്ടത്".
 
 അദ്ദേഹത്തിന്റെ 'ഹിരണ്യം' എന്ന ലഘുനോവലും വീക്ഷണത്തിലാണ് വന്നത്.അന്ന് തൊടുപുഴ ന്യൂമാൻസ് കോളേജിൽ വിദ്യാർഥികളായിരുന്ന ആർ. ഗോപാലകൃഷ്ണന്റേയും തോമസ് മാത്യുവിന്റേയും രചനകൾ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടതും ഈ വാരികയിലായിരുന്നു.
1980 ൽ വീക്ഷണം വാരികയുടെ പ്രസിദ്ധീകരണം നിർത്തി. തുടർന്ന്,കേരളകൗമുദിയിൽ ചേർന്നു. നീണ്ട 28 വർഷം അവിടെയാണ് പ്രവർത്തിച്ചത്. തൃശ്ശൂർ ന്യൂസ് ബ്യൂറോയിൽ റിപ്പോർട്ടറായാണ് തുടക്കം.
 
 അന്ന് അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഏകാംഗ ബ്യൂറോ." അതൊരു പരീക്ഷണമായിരുന്നു.ദൈനംദിന പത്രപ്രവർത്തനത്തിൽ എനിക്ക് ഒരു പരിചയവുമുണ്ടായിരുന്നില്ല''.തൃശ്ശൂരിൽ വരുന്ന എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമൊക്കെ ബ്യൂറോയിലും വന്നിരുന്നു .അവരുടെ സംഗമവേദിയായിരുന്നു അവിടം .കോവിലൻ , ടി.വി കൊച്ചുബാവ ,എൻ.ടി ബാലചന്ദ്രൻ തുടങ്ങിയവരൊക്കെ അന്ന് നിത്യ സന്ദർശകരായിരുന്നു."തൃശ്ശൂരിൽ നിന്നുള്ള വാർത്തകൾ അന്ന് ശ്രദ്ധിക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ,14 മണ്ഡലങ്ങളുടേയും വിലയിരുത്തൽ നടത്തി. അതിൽ 12ലെ പ്രവചനവും ശരിയായി ".
 
ഒരിക്കൽ ,അസുഖബാധിതനായ കോവിലനെ മലയാള മനോരമയിലെ ജോയി ശാസ്താംപടിക്കലിനൊപ്പം,അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു . പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങൾ പറഞ്ഞുവെങ്കിലും, അവ റിപ്പോർട്ട് ചെയ്യരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. മറ്റൊരിക്കൽ , ടി.വി കൊച്ചുബാവയ്ക്കൊപ്പം വി.കെ.എന്നിനെ സന്ദർശിച്ചു.അദ്ദേഹത്തോടൊപ്പം കൊച്ചുബാവയും തിരുവില്വാമല അമ്പലത്തിൽ കയറി .അദ്ദേഹം മുസ്ലീമാണെന്നറിഞ്ഞ് പരിഹാരക്രിയ ചെയ്യണമെന്ന് ചിലർ വി.കെ.എന്നിനോടാവശ്യപ്പെട്ടുവത്രേ. അദ്ദേഹം അതിനുള്ള തുക നൽകി.
'എവിടെ ആ മാപ്പിള ചെക്കൻ ?'എന്ന് ചോദിച്ചു കൊണ്ട് അടുത്ത ദിവസം വി.കെ.എൻ ബ്യൂറോയിലെ ത്തി,അതിന് നഷ്ടപരിഹാരം ചോദിച്ചു.
 
നാലര വർഷത്തോളമാണ് തൃശ്ശൂരിൽ പ്രവർത്തിച്ചത്. പിന്നെ, കോഴിക്കോട്ടേക്ക് സ്ഥലംമാറ്റമായി. ആധുനിക സംവിധാനങ്ങളുമായി അവിടെ നിന്ന് പത്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായ കാലമായിരുന്നു. ഇന്ദിരാ ഗാന്ധി വധത്തെത്തുടർന്നായിരുന്നു,പത്രം അച്ചടിച്ചു തുടങ്ങിയത്.ബ്യൂറോയിലും ഡെസ്കിലും മാറി,മാറി പ്രവർത്തിച്ചു. പ്രതിഭാധനരായ ധാരാളം പത്രപ്രവർത്തകരുണ്ടായിരുന്നു, അവിടെ.യൂണിറ്റ് ചീഫ് ആയിരിക്കെയാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കേരളകൗമുദി വിട്ടത്.അതിന്റെ കാരണങ്ങൾ വിശദമായി ,'23 വയസ്സിൽ ജനിച്ച ഒരാൾ ' എന്ന ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.
 
"പിന്നാക്ക സമുദായങ്ങളുടെ മുഖപത്രം എന്ന രീതിയിൽ ആരംഭിച്ച കേരളകൗമുദി പിന്നീട് അതിൽ നിന്ന് വ്യതിചലിച്ചു.നിലപാടുകളിൽ സംഭവിച്ച വ്യതിയാനവുമായി യോജിക്കാൻ പറ്റിയില്ല".
വിചിത്രമായ അനുഭവങ്ങളുണ്ട് . അന്ന് കേരള കൗമുദി മലബാറിലെ മൂന്നാമത്തെ ദിനപ്പത്രമായിരുന്നു. അറുപതിനായിരം കോപ്പി വരെ സർക്കുലേഷനുണ്ടായി. പക്ഷേ, കോപ്പി കൂടുന്നതിന് മാനേജ്മെന്റിന് താല്പര്യമുണ്ടായിരുന്നില്ല . കൂടുതൽ കോപ്പികൾ അച്ചടിച്ചാൽ പത്രത്തിന്റെ ഗ്രേഡ് കൂടും.ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂടുതൽ കൊടുക്കേണ്ടി വരും .അതിനാൽ, എങ്ങനെ കോപ്പി കുറയ്ക്കാം എന്നാണ് മാനേജ്മെൻറ് അന്ന് ചിന്തിച്ചിരുന്നത്. അതിനായി അവർ നിരന്തരം പ്രയത്നിച്ചു. "ഒരുപക്ഷേ, കേരളത്തിലെ ഒരു മാധ്യമത്തിലും ഈ അവസ്ഥ ഉണ്ടായിട്ടില്ല. കുടുംബത്തിലെ തർക്കങ്ങളും മറ്റും കാരണം പിന്നീടൊരിക്കലും പത്രത്തിന് ഇത്രയും സർക്കുലേഷൻ ഉണ്ടാക്കാനായില്ല ".ആ സ്ഥാനത്ത് , പിന്നാക്കക്കാരുടെ മുഖപത്രമായി മാധ്യമം വളർന്നു വന്നു.
 
കേരളകൗമുദി വിട്ട ശേഷം ഏതാനും വർഷം വീക്ഷണത്തിന്റെ കോഴിക്കോട് യൂണിറ്റിൽ റസിഡൻറ് എഡിറ്ററായും പ്രവർത്തിച്ചു. പക്ഷേ, അത് ശരിയായില്ല.
 
മാദ്ധ്യമരംഗത്തെ അനുഭവങ്ങൾ ഉൾക്കൊളളുന്നതാണ് പുതിയ നോവൽ - കണ്ട് കണ്ടിരിക്കെ . ഒരു പത്രപ്രവർത്തകന്റെ ജീവിത കഥയാണിത്. കോവിഡിന്റെ തീഷ്ണമായ അവസ്ഥയിൽ, സാമൂഹികജീവിതം നിശ്ചലമായ കാലത്താണ് അത് പുറത്തുവന്നത് ."സമൂഹത്തെ പഠിക്കുന്ന ഒരാൾക്ക് തോന്നാവുന്ന ചില തിരിച്ചറിവുകളാണ് ആ നോവൽ രചനക്ക് അടിസ്ഥാനം".
 
പത്രപ്രവർത്തനരംഗത്തെ അനുഭവങ്ങൾ തന്റെ മാസ്റ്റർപീസായ 'തക്ഷൻകുന്ന് സ്വരൂപം ' എന്ന നോവലിന്റെ രചനയെ സഹായിച്ചിട്ടുണ്ട്. 100 വർഷത്തെ കഥയാണത്. കെ.കേളപ്പനെപ്പോലെ ജീവിച്ചിരുന്ന ഒട്ടേറെപ്പേരുടെ കഥകളുണ്ടതിൽ. ഏറെ ക്കാലത്തെ വിവരശേഖരണം വേണ്ടിവന്നു. നോവൽ ഒരു വർഷം കൊണ്ടാണ് എഴുതി പൂർത്തിയാക്കിയത്.
 
"എഴുത്തും പത്രപ്രവർത്തനവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ ശ്രമിച്ചിട്ടില്ല ".പതിനേഴാം വയസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ കഥ 'അന്വേഷണ' ത്തിൽ പ്രസിദ്ധീകൃതമായത്. ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു ആ രചന. ആദ്യ കഥയുടെ അടിസ്ഥാനസഭാവം തന്നെ ഏറ്റവും ഒടുവിലത്തെ രചനയിലും നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.എഴുതുന്നത് വസ്തുനിഷ്ഠമായിരിക്കണമെന്ന് നിഷ്കർഷയുണ്ട്. ഭാഷകൊണ്ട് സങ്കീർണതകൾ ഉണ്ടാക്കാൻ ശ്രമിക്കാറില്ല. യഥാർത്ഥത്തിലുള്ളവരാണ് കഥാപാത്രങ്ങൾ. കഥ എഴുതുന്ന കാലവും നടന്ന കാലവും തമ്മിൽ പാരസ്പര്യം ഉണ്ടാകണം.
 
"പുരുഷന്മാരോടൊത്ത് നിൽക്കാൻ പ്രാപ്തരായ സ്ത്രീകഥാപാത്രങ്ങളുണ്ട്, എന്റെ രചനകളിൽ". സ്ത്രീ, പുരുഷ രചന എന്ന വേർതിരിവ് എഴുത്തിൽ ആവശ്യമേ ഇല്ലെന്നും യു.കെ കുമാരൻ പറഞ്ഞു.
 
"പത്രപ്രവർത്തന രംഗത്തെ എന്റെ ഗുരുവാണ് യു.കെ.കുമാരൻ", ആർ.ഗോപാലകൃഷ്ണൻ തന്റെ മാദ്ധ്യമ ജീവിതത്തിലേക്കുള്ള നാൾവഴികൾ ഓർത്തെടുത്തു.കോളേജിൽ പഠിക്കും മുൻപ് തന്നെ എഴുതി തുടങ്ങിയിരുന്നു.ഗണിതത്തിൽ സയൻസ് ബിരുദത്തിന് ന്യൂമാൻ കോളേജിൽ പഠിക്കുമ്പോഴായിരുന്നു വീക്ഷണം വാരികയിൽ എഴുതിത്തുടങ്ങിയത്."അതിനുള്ള പ്രേരണയും ആത്മവിശ്വാസവും ബോദ്ധ്യവും ഉണ്ടാക്കിത്തന്നത് യു.കെ.കുമാരനാണ്". മൂവാറ്റുപുഴയിൽ നിന്ന് എറണാകുളത്തേക്ക് എത്തിയത് ,എം.എസ്.സിയ്ക്ക് പഠിക്കുവാൻ വേണ്ടിയായിരുന്നു .സെൻറ് ആൽബർട്ട്സ് കോളേജിൽ പ്രവേശനം കിട്ടിയെങ്കിലും അവിടെ ചേർന്നില്ല.എറണാകുളത്ത് എം.കെ.സാനു, എം.വി. ദേവൻ , ടി.ആർ,സെന്റ് ആൽബർട്ടസ് കോളേജിലെ അദ്ധ്യാപകനായിരുന്ന സുഭാഷ് ചന്ദ്രൻ തുടങ്ങിയവരെ പരിചയപ്പെട്ടു.
വീട്ടിൽ എല്ലാവർക്കും അന്ന് സർക്കാർ ജോലിയായിരുന്നു ."അതിൽ നിന്ന് വ്യത്യസ്തമായ പാത സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടായി".
 
എറണാകുളത്തു നിന്ന് നേരെ പോയത് കോഴിക്കോട്ടേക്ക് .അവിടെ റീജ്യണൽ എൻജിനീയറിങ് കോളേജിൽ പ്രൊഫസറായിരുന്ന സഹോദരനോടൊപ്പം താമസിച്ചു. മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയുടെ പാരിസ്ഥിതിക ദൂഷണത്തിനെതിരായും, സൈലന്റ് വാലി സംരക്ഷണത്തിനായും പ്രക്ഷോഭം നടക്കുന്ന കാലം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ നേതൃത്വം .അന്ന് യുറീക്കയുടെ എഡിറ്റോറിയൽ ബോർഡ് കോഴിക്കോട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. കുടുംബപരമായി ബന്ധമുള്ള പ്രൊഫ.എം.കെ. പ്രസാദിനൊപ്പം ആ പ്രവർത്തനങ്ങളിൽ സജീവമായി. മറ്റെല്ലാവരും സന്നദ്ധ പ്രവർത്തനത്തിന് സമയം കണ്ടെത്തിയപ്പോൾ,മാനേജിങ്ങ് എഡിറ്ററായി അവിടെ മുഴുവൻ സമയവും പ്രവർത്തിച്ചു. പരിഭാഷ മുതൽ പാക്കിംഗ് വരെയുള്ള ജോലികൾ ചെയ്തു.അതായിരുന്നു , മാദ്ധ്യമ ജീവിതത്തിന്റെ തുടക്കം .അന്ന് മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂളിലെ ചിത്രകലാഅധ്യാപകനായിരുന്ന മദനൻ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ചിത്രങ്ങൾ വരച്ചിരുന്നു. 
 
മുൻ കമ്മ്യൂണിസ്റ്റായ എൻ.വി കൃഷ്ണവാര്യരെപ്പോലുള്ളവർ സ്ഥാപിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് അന്ന് തികച്ചും സ്വതന്ത്രമായ സംഘടനയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നവർ അതിൽ സജീവമായിരുന്നു. സൈലന്റ് വാലിയിൽ അണക്കെട്ട് വേണമെന്നായിരുന്നു അന്ന് സി.ഐ.ടി. യു നേതാവായിരുന്ന ഒ.കെ. ഹബീബ് വാദിച്ചത്. അതിനെതിരെ പ്രസംഗിച്ചിട്ടുണ്ട്."പിന്നീട്, പാർട്ടി ഫ്രാക്ഷൻ കീഴിൽ ആക്കിയപ്പോഴാണ് പരിഷത്തിന് രാഷ്ട്രീയം ഉണ്ടായത് .പോഷക സംഘടനയായതോടെ ശക്തി ക്ഷയിച്ചു ".
 
1982 നവംബറിൽ പൈകോ ക്ലാസിക്കിന്റേയും സിന്ദൂരം വനിതാ മാസികയുടേയും ചുമതലക്കാനായി ചേർന്നു. കരൂർ ശശിയിൽ നിന്ന് ടൈറ്റിൽ വാങ്ങി, കെ.എൽ. മോഹനവർമ്മ പത്രാധിപരായി തുടങ്ങിയതായിരുന്നു, സിന്ദൂരം. പക്ഷേ,അദ്ദേഹം അതിൻ തുടർന്നില്ല. അവിടെ ചേർന്ന് രണ്ടു മാസത്തിനുളളിൽ ,പൂമ്പാറ്റ പത്രാധിപർ എൻ.എം മോഹൻ കുറേ സഹപ്രവർത്തകർക്കൊപ്പം ബാലരമയിൽ ചേർന്നു. അതോടെ , 1983 ആദ്യം, ഈ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ."24ആം വയസ്സിൽ എന്നെ മുഖ്യ പത്രാധിപത്യം എങ്ങനെ ഏൽപ്പിച്ചു എന്ന് പലരും അത്ഭുതപ്പെട്ടു''.പൂമ്പാറ്റയും അമർചിത്രകഥയും വലിയ പ്രചാരം നേടിയ കാലമാണത്. 1985 സെപ്റ്റംബറിൽ 2.75 ലക്ഷം കോപ്പിയായിരുന്നു , പൂമ്പാറ്റയുടെ സർക്കുലേഷൻ .അവ കുട്ടികളിൽ ഉണ്ടാക്കിയ വലിയ സ്വാധീനം ചില കുടുംബ ചടങ്ങുകളിൽ പോകുമ്പോൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
 
"ഒരുതരം കിട്ടുണ്ണി സർക്കസ്സായിരുന്നു പത്രാധിപരുടെ ജോലി". നൂറുകണക്കിന് കത്തുകളാണ് കുട്ടികൾ അയച്ചിരുന്നത് .അവയിൽ നിന്ന് കമന്റുകൾ മാത്രം എടുത്ത് ചേർത്താണ് അവ പ്രസിദ്ധീകരിച്ചിരുന്നത്.ലേ -ഔട്ട് ആയിരുന്നു ബുദ്ധിമുട്ടുള്ള മറ്റൊരു മേഖല. ഓരോ ലക്കവും കുട്ടികൾക്ക് കളറിങ്ങിനുള്ള ചിത്രങ്ങളൊക്കെ നൽകണം . അത് വളരെ സൂക്ഷ്മതയോടെ നിർവഹിക്കേണ്ട ജോലിയായിരുന്നു.
 
സാഹിത്യ പ്രവർത്തക സഹകരണ സംഘം വിശ്വവിജ്ഞാന കോശം പ്രസിദ്ധീകരണ പ്രൊജക്റ്റ് തുടങ്ങിയപ്പോൾ,അതിന്റെ എഡിറ്ററായി. നാലുവർഷംകൊണ്ട് 12 വോള്യമാണ് പ്രസിദ്ധീകരിച്ചത് എൻ.ബി.എസിന്റെ തളർച്ച തുടങ്ങുന്നതിന് മുമ്പുള്ള കാലം. പുസ്തകങ്ങൾ അവിടെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പക്ഷേ,വിശ്വവിജ്ഞാനകോശം എല്ലാ എഡിഷനുകളും പ്രസിദ്ധീകരിച്ചു.
 
കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലത്ത്, 1991 ൽ , വീക്ഷണം ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി .അന്ന് സി.പി ശ്രീധരനായിരുന്നു മുഖ്യപത്രാധിപർ.പത്രം ആരംഭിക്കുമ്പോഴും അദ്ദേഹമായിരുന്നു ,പത്രാധിപർ. എന്നാൽ തന്റെ സ്വന്തം നിലപാടുകൾക്കായി കലഹിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു .അതിനാൽ, ഇടക്കാലത്ത് അദ്ദേഹം രാജിവച്ചു പോയി .അപ്പോൾ , സി.രാധാകൃഷ്ണൻ കുറച്ചുകാലം പത്രാധിപരായി വന്നു.പിന്നീട്, അനുനയിപ്പിച്ച് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നെങ്കിലും പിന്നെയും അദ്ദേഹം നേതൃത്വവുമായി ഉടക്കി രാജിവച്ചു. പക്ഷേ, മാനേജ്മെൻറ് അത് സ്വീകരിച്ചിരുന്നില്ല. അതിനാൽ,ഓഫീസിൽ വരുന്നത് അദ്ദേഹം നിർത്തി .ചില മുഖപ്രസംഗങ്ങൾ എഴുതുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ശേഖരിക്കുകയായിരുന്നു.
 
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ അപലപിച്ചുക്കൊണ്ട് അദ്ദേഹം എഴുതിയ ഒരു മുഖപ്രസംഗം വലിയ വിവാദമായി. പല പത്രങ്ങളും അതേക്കുറിച്ച് വാർത്തകൾ നൽകിയപ്പോഴാണ് വീക്ഷണം പത്രം പലരും വായിക്കാൻ നോക്കിയത്. പക്ഷേ, പത്രം അച്ചടിച്ചിരുന്നത് ഒട്ടും തെളിച്ചമില്ലാത്ത ലിപികളിൽ ആയിരുന്നു. ഇതോടെ,പഴയ പ്ലമാഗ് റോട്ടറി പ്രസ് കണ്ടം ചെയ്ത്, പുതിയ സംവിധാനം സ്വീകരിക്കാൻ തീരുമാനമായി. അങ്ങനെ, ആ കൊല്ലം ഡിസംബർ ഒന്നിന് വീക്ഷണം പുതിയ ഓഫ്സെറ്റ് പ്രസിൽ അച്ചടിച്ചു തുടങ്ങി." ഒരു സാങ്കേതിക വിദഗ്ധൻ എന്ന നിലയിലായിരുന്നു എന്നെ നിയമിച്ചത്".
എ.കെ ആൻറണിയെ തോൽപ്പിച്ച്, കെ.പി.സി.സി അധ്യക്ഷനായ വയലാർ രവിയായിരുന്നു വീക്ഷണത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ.ഡയറക്ടറായി പി.സി ചാക്കോയുമുണ്ടായിരുന്നു.
"വാർത്താസമാഹരണം എനിക്ക് ചലഞ്ചായി തോന്നിയിരുന്നതേയില്ല. അതിലൊട്ട് താൽപര്യവും ഉണ്ടായിരുന്നില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളൊന്നും പത്രത്തിൽ അന്ന് പ്രസിദ്ധീകരിച്ചിരുന്നില്ല".
പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ , മുതിർന്ന നേതാവ് കെ . ശങ്കരനാരായണന്റെ മധ്യസ്ഥതയിൽ അവ ഒത്തുതീർന്നു. അപ്പോൾ , അതിനെക്കുറിച്ചുള്ള വാർത്ത നൽകണമെന്നായി കെ.പി.സി.സി നേതൃത്വം . ഇതെക്കുറിച്ച് മുൻപ് ഒരു വാർത്തയും നൽകാത്തതിനാൽ അതിന്റെ അസാംഗത്യം ചൂണ്ടിക്കാണിച്ചു.
പരസ്യങ്ങൾ കിട്ടാനായി വീക്ഷണം വാർഷിക പ്പതിപ്പുകൾ ഇറക്കിയിരുന്നു. തങ്ങൾക്ക് ഏറ്റവുമിഷ്ടപ്പെട്ട കഥകളെക്കുറിച്ച് ബഷീർ, തകഴി തുടങ്ങിയ പ്രമുഖ എഴുത്തുകാർ ഒരു പതിപ്പിൽ കുറിപ്പുകളെഴുതി. 'ശിങ്കിടിമുങ്ക'നും 'വെള്ളപ്പൊക്കത്തിലു'മായിരുന്നു അവരുടെ പ്രിയ രചനകൾ . ബഷീറിന്റെ മരണത്തിന് തൊട്ടു മുൻപായിരുന്നു,അത് .
 
മധു മഞ്ജുളാലയം, കരൂർ ശശി, വി.മധുസൂദനൻ നായർ തുടങ്ങി പ്രതിഭാധനരായ ധാരാളം പേർ വീക്ഷണത്തിൽ പ്രവർത്തിച്ചിരുന്നു." പക്ഷേ, ടാലന്റുള്ളവരെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അവിടെ പാർട്ടി നേതാക്കളുടെ നോമിനികൾ ധാരാളമുണ്ടായിരുന്നു. മറ്റെങ്ങും ജോലി കിട്ടാത്തതിനാൽ അവർ അവിടെ തന്നെ നിന്നു". അങ്ങനെ വന്ന ഒരു ഉന്നതൻ , വീക്ഷണം വാരികയുടെ മുഴുവൻ ലക്കങ്ങളും നശിപ്പിച്ചു കളഞ്ഞു. ഇന്ന് വ്യക്തികളുടെ സ്വകാര്യശേഖരത്തിൽ മാത്രമേ പഴയ ലക്കങ്ങൾ അവശേഷിച്ചിട്ടുണ്ടാകൂ.
 
'ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല ' എന്ന പുസ്തകത്തിലൂടെ മരണാനന്തരം പ്രസിദ്ധനായി തീർന്ന പി.വി രവീന്ദ്രൻ വീക്ഷണം പത്രാധിപ സമിതിയിൽ പ്രവർത്തിച്ചിരുന്നു.കാസർകോട്ടെ ഒരു ഗിരിവർഗ മേഖലയിൽ നിന്ന് വന്ന അദ്ദേഹം വീക്ഷണത്തിൽ സബ് എഡിറ്ററായിരുന്ന കാലത്ത്, നിരീക്ഷകൻ എന്ന പേരിൽ രാഷ്ട്രീയ കോളം എഴുതിയിരുന്നു. എ.കെ.ആന്റണി ഏറെ ബഹുമാനിച്ചിരുന്ന അദ്ദേഹം ഇടക്കാലത്ത് പത്രത്തിൽ നിന്ന് പോയി." തിരിച്ചു കൊണ്ടുവന്ന് , കോളം പുന:രാരംഭിച്ചുവെങ്കിലും അത് വിജയിച്ചില്ല". 
 
തങ്ങൾ ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നതെന്ന് യു.കെ.കുമാരൻ കൂട്ടിച്ചേർത്തു. രോഗങ്ങൾ കാരണം മൂന്നു പ്രാവശ്യം എം.എ.പരീക്ഷ എഴുതിയെങ്കിലും അദ്ദേഹത്തിന് ജയിക്കാൻ കഴിഞ്ഞില്ല. മിടുക്കനായ പത്രപ്രവർത്തകനും ഇംഗ്ലീഷ് ഭാഷാവിദഗ്ധനുമായിരുന്ന അദ്ദേഹം അകാലത്തിൽ അന്തരിച്ചു.
 
പിന്നീട് പത്രപ്രവർത്തകനായി അറിയപ്പെട്ട ഒ.സുന്ദർ അന്ന് വീക്ഷണം വാരികയിലെ ചിത്രകാരനായിരുന്നുവെന്ന് ആർ.ഗോപാലകൃഷ്ണൻ പറഞ്ഞു.
 
"ഞാൻ ഒരു സംഘടനയിലും അംഗമല്ല. പൂർണ്ണമായും കോൺഗ്രസ് അനുഭാവിയുമല്ല. അഭിപ്രായസ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടുമാണ് എനിക്കെപ്പോഴും കമ്മിറ്റ്മെന്റ്.ഒട്ടേറെ ദൗർബല്യങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസ് നശിക്കാൻ പാടില്ലെന്നും അത് നവീകരിക്കപ്പെടേണ്ടതാണെന്നും ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ. 1929 ലെ ജലന്ധർ എ.ഐ.സി.സി സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുമാണ് ആദ്യമായി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചത് എന്ന കാര്യം പലരും ഇപ്പോഴും വിസ്മരിക്കുന്നു.സത്യത്തിന്റെ കൂടെ നിൽക്കാൻ ഇടതുപക്ഷ പാർട്ടികളിൽ അംഗമാകേണ്ടതില്ല" .
 
കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കേ, മൂന്ന് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള റിസർച്ച് ജേർസ്റലായി 'സാഹിത്യലോക'ത്തിന് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പഴ്സിന്റെ അംഗീകാരം കിട്ടുന്നതിന് ചെറിയൊരു തുക സ്വന്തം പോക്കറ്റിൽ നിന്ന് കൈക്കൂലിയായി നൽകണ്ടി വന്ന കഥ അദ്ദേഹം വിവരിച്ചു. റിസർച്ച് ജേർണ്ണലായതോടെ അതിൽ ലേഖനങ്ങൾ ഉൾപ്പെടുത്താൻ വലിയ തിരക്കായി. ഡോക്ട്രേറ്റ് കിട്ടുന്നതിന് അംഗീകൃത പ്രസിദ്ധീകരണങ്ങളിൽ രണ്ട് ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിക്കന്നമെന്ന് വ്യവസ്ഥയുണ്ട്. സ്ഥിരം വായനക്കാരുടെ താല്പര്യം കണക്കിലെടുത്ത് അവ സാധാരണ ലക്കങ്ങളിൽ നിന്ന് ഒഴിവാക്കി.അതിനായി സ്പെഷ്യൽ പതിപ്പുകൾ ഇറക്കി.
 
ചർച്ചയിൽ പി.സുജാതൻ, രാജേന്ദ്രൻ പുതിയേടത്ത്, പി.തമ്പാൻ എന്നിവർ പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' പരമ്പര 15 ആം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയവൺ യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/n3JJTDeQCDI

No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍