ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday 12 October 2023

ചരിത്രസാക്ഷികൾ-9:എൻ.അശോകൻ,ജോർജ്ജ് ജോസഫ്

  *കെ.ഹേമലത എഴുതിയ റിപ്പോർട്ട്

ക്ളബ്‌ഹൗസ് മീഡിയ റൂമിൽ മുതിർന്ന മാധ്യമപ്രവർത്തകരുടെ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്ന 'ചരിത്രസാക്ഷികൾ'പരമ്പരയുടെ ഒൻപതാം ഭാഗത്തിൽ (2023 ഫെബ്രുവരി 25) അതിഥികളായെത്തിയത്, മാതൃഭൂമി ഡൽഹി പ്രത്യേക പ്രതിനിധി എൻ. അശോകൻ, ബിസിനസ്‌
സ്റ്റാൻഡേർഡ് മുൻ കേരള ഹെഡ് ജോർജ് ജോസഫ് എന്നിവരാണ്.
 
നൂറാം പിറന്നാൾ ആഘോഷിക്കുന്ന മാതൃഭൂമിയിൽ അശോകൻ ജോലിയിൽ ചേർന്നിട്ട് 53 വർഷമായി. "തൊഴിൽ ആരംഭിച്ച സ്ഥാപനത്തിൽ അരനൂറ്റാണ്ടിനപ്പുറവും പ്രവർത്തിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു" എന്ന് പറഞ്ഞാണ് അശോകൻ സംസാരം ആരംഭിച്ചത്.
 
കോളേജ് വിട്ടശേഷം ലൈനർ ആയിട്ടാണ് 1969ൽ മാതൃഭൂമിയിൽ പ്രവേശിക്കുന്നത്.
'77ൽ സ്റ്റാഫ് റിപ്പോർട്ടറും രണ്ടുവർഷത്തിനകം പാലക്കാട് കറസ്പോൻഡന്റായി.മാതൃഭൂമി സ്റ്റഡി സർക്കിൾ രൂപീകരിക്കാൻകേരളത്തിലെ എല്ലാ ജില്ലകളിലും പോയി.സത്യൻ അന്തിക്കാട് അടക്കം സാഹിത്യ- രാഷ്ട്രീയ മേഖലകളിൽ പ്രസിദ്ധരായവർ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.
 
രണ്ടു കൊല്ലത്തെ ട്രെയിനിങ്ങിനു ശേഷം സബ് എഡിറ്ററായി. എം.എൻ കാരശ്ശേരി, അന്തരിച്ച സി.എച്ച് ഹരിദാസ് തുടങ്ങിയവരെക്കൂടാതെ ഇപ്പോഴത്തെ മാതൃഭൂമി എക്സിക്യൂടീവ് എഡിറ്ററായ വി.രവീന്ദ്രനാഥും ഒപ്പമുണ്ടായിരുന്നു.മാതൃഭൂമിയുടെ പാലക്കാട്, തിരുവനന്തപുരം, ഡൽഹി ബ്യൂറോകളിൽ പ്രവർത്തിച്ചു.
 
78 ൽ ഇന്ദിരാഗാന്ധി മത്സരിച്ച ചിക്മഗ്ളൂർ ഇലക്ഷൻ. അന്ന് ജനതാ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന വീരേന്ദ്ര പാട്ടീലിന്റെ പ്രധാന ഏജന്റായി പ്രവർത്തിച്ചത് പിന്നീട് കേന്ദ്ര മന്ത്രിയായ ജോർജ് ഫെർണാണ്ടസ് ആയിരുന്നു.'78ൽ ൽ റായ്ബറേലിയിൽ തോറ്റ ഇന്ദിരയെ പാർലമെൻറ് അംഗമാക്കാൻ ചിക്മഗ്ലൂരിലെ കോൺഗ്രസ് എം.പി സ്വന്തം സ്ഥാനം രാജി വെച്ചിട്ടാണ് അവരെ മത്സരിപ്പിച്ചത്. പാ ട്ടീലിന് വേണ്ടി വലിയ പ്രചാരണം നടത്തിയെങ്കിലും ഇന്ദിരാഗാന്ധി 77,000 വോട്ടിന് ജയിച്ചു .
ഇതായിരുന്നു ആദ്യ ബ്രേക്കിംഗ് സ്റ്റോറി.
 
1981ൽ ഡൽഹിയിലേക്കയച്ചു. 1982 ൽ ഇന്ദിരാഗാന്ധിയ്ക്കൊപ്പം മോസ്കോയിലേക്കു പോകാൻ കഴിഞ്ഞു. പ്രധാനമന്ത്രിയും പ്രസിഡന്റും പോകുന്ന യാത്രയ്ക്കൊപ്പം നിരവധി പേർ പോകാറുണ്ട്. പക്ഷേ ആറ് പേർ മാത്രം പോയ യാത്രയിൽ ഒരാളാകാൻ കഴിഞ്ഞു. സഹായിച്ചത് മാതൃഭൂമിയുടെ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന വി.പി രാമചന്ദ്രനാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി. ആദ്യ വിദേശയാത്രയും വിമാനയാത്രയും അതായിരുന്നു. ഇൻഫർമേഷൻ ബ്യൂറോയുടെ അക്രെഡിറ്റേഷനും പാസ്പോർട്ടും നാലഞ്ചു ദിവസം കൊണ്ടാണ് ശരിയായത്.പിന്നീട് ഒരുപാട് വിദേശയാത്രകൾ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റെയും ഒപ്പം നടത്തി.
 
യാത്രയിൽ ഹോട്ടൽ ചെലവ് പത്രക്കാർ വഹിക്കണം.പ്രധാനമന്ത്രിയുടെ കൂടെ പോകുമ്പോൾ ഫ്ലൈറ്റ് ചാർജ് മാത്രമാണ് പത്രക്കാർ കൊടുക്കേണ്ടതില്ലാത്തത്. വിമാനത്തിൽ കയറിയ ഉടൻ ഇന്ദിരാഗാന്ധി ഓരോരുത്തരെയായി പരിചയപ്പെടും.പ്രധാനമന്ത്രിമാരിൽ അവരെ മാത്രമേ അങ്ങനെ കണ്ടിട്ടുള്ളൂ. യു.എൻ.ഐ , പി.ടി.ഐ ഏജൻസികളുടെ മേധാവികൾ, ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ, രാജസ്ഥാൻ പത്രികയുടെ എം.ഡി തുടങ്ങി നിരവധിപേർ ഒപ്പമുണ്ടായിരുന്നു. "എന്നെ പ്രധാനമന്ത്രിക്ക് പരിചയം ഉണ്ടായിരുന്നില്ല. പക്ഷേ മാതൃഭൂമി പത്രാധിപർ ആയിരുന്ന കെ.പി കേശവമേനോനെ നന്നായിട്ടറിയാം. മാതൃഭൂമിയാണ് നെഹ്റുവിന്റെ എല്ലാ പുസ്തകങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുള്ളത്.മാതൃഭൂമി പ്രസിദ്ധീകരിച്ച,'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ 'എന്ന പുസ്തകത്തിന്റെ
കോപ്പി അവർക്ക് കൊടുത്തു".
 
പ്രധാനമന്ത്രി എ. ബി വാജ്പേയ്ക്കൊപ്പം എട്ട് യാത്രകളിൽ കൂടെ പോയി. ഫ്ലൈറ്റിൽ ഓരോ പത്രക്കാരെയും അദ്ദേഹം സംസാരിക്കാൻ വിളിച്ചു.കുറിപ്പെടുക്കാൻ പാടില്ല എന്ന നിർദ്ദേശം ഉണ്ടായിരുന്നു. അതിനുശേഷം റിപ്പോർട്ട് ആക്കി.
 
ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞു.ഇന്ദിരാഗാന്ധി വധം, സിക്കുകാർക്കെതിരെ കലാപം, ഗുജറാത്ത് വംശീയ ലഹള,അയോദ്ധ്യാപ്രശ്നം,ബാബറി മസ്ജിദ് തകർക്കപ്പെട്ടശേഷമുള്ള രാഷ്ട്രീയസംഭവവികാസങ്ങൾ , കാർഗിൽ യുദ്ധം, '91 ലെ ഭൗമ ഉച്ചകോടി തുടങ്ങി ഇന്ത്യയുടെ ചരിത്രനിർമ്മിതിക്ക് വിഷയമായ പല സംഭവങ്ങളും നേരിട്ട് കാണാനും എഴുതാനും കഴിഞ്ഞു.
 
ഒട്ടേറെ അന്തർദ്ദേശീയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സുവർണ്ണ ക്ഷേത്രത്തിൽ
സിഖ് തീവ്രവാദികൾ പ്രവേശിച്ചതിനെത്തുടർന്ന് പഞ്ചാബിൽ വ്യാപിച്ച തീവ്രവാദ പ്രവർത്തനങ്ങളും അകാലിരാഷ്ട്രം സ്ഥാപിക്കുകയെന്ന ചിന്തയുടെ പിൻബലത്തോടെയണ്ടായ സംഭവവികാസങ്ങളും അമർച്ചചെയ്യാൻ ഇന്ദിരയെടുത്ത നടപടികൾ തീവ്രവാദികളെയും നേതാവായ ബിന്ദ്രൻ വാലയെയും കൊല ചെയ്യുന്നതിലേക്കെത്തി. 
 
ഇന്ദിരയ്ക്ക് വെടിയേറ്റ ദിവസം മാതൃഭൂമിക്കുവേണ്ടി ചണ്ഡിഗറിൽ പോയിരിക്കുകയായിരുന്നു. റേഡിയോയിലാണ് , ഇന്ദിര കൊല്ലപ്പെട്ട വാർത്തകേട്ടത് . പൊതുവേ ഹിന്ദുക്കൾക്ക് സിഖുകാരോട് അകൽച്ചയുണ്ടായിരുന്നു. ഇന്ദിര മരിച്ചതോടെ ശക്തമായ സിഖ് വിരുദ്ധ റിയാക്ഷൻ ഉണ്ടായി. ഒരുപാടാളുകൾ കൊല്ലപ്പെട്ടു.ദില്ലിയിൽ പാലിക ബസാറിലെ നിരവധി കടകൾ കൊള്ള ചെയ്തു. ഡൽഹിയിലെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്ന് തന്നെയാണ്.
 
ബാബറി മസ്ജിദിൽ അയോദ്ധ്യാ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങു നടക്കുമ്പോൾ ബൂട്ടാസിംഗ് ആയിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി.എൻ.ഡി തിവാരിയാണ് ശിലാന്യാസത്തിന് നേതൃത്വം കൊടുത്തിരുന്നത്. ബുർഖ ധരിച്ച സ്ത്രീകൾ നടക്കുന്നത് എന്തെന്നറിയാതെ നോക്കി നിൽക്കുന്നു. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം രാജീവ് ഗാന്ധി അനുവദിച്ചതിനാൽ മുസ്‌ലിംകൾ കോൺഗ്രസിന് എതിരായി. ശിലാസ്ഥാപനം കഴിഞ്ഞു ക്ഷേത്രം കെട്ടാൻ സമ്മതിക്കാ ത്തതിനാൽ ഹിന്ദുക്കളും എതിരായി. രണ്ട് കൂട്ടരും നഷ്ടപ്പെട്ട അവസ്ഥയായി കോൺഗ്രസിന്. അയോധ്യ പ്രക്ഷോഭം വളരുന്നതിനനുസരിച്ച് കോൺഗ്രസ് തളർന്നു. 
 
നരസിംഹറാവുവിന്റെ കാലത്താണ് ബാബരി മസ്ജിദ് പൊളിക്കപ്പെട്ടത്. അക്കാര്യത്തിൽ നരസിംഹ റാവുവിന്റെ പ്രസ്താവന ഇപ്രകാരം ആയിരുന്നു. "I can fight BJP. But I cannot fight Rama".(എനിക്ക് ബി. ജെ. പി യെ എതിർക്കാം, പക്ഷേ രാമനെ എതിർക്കാനാകില്ല).
കല്യാൺ സിംഗ് ഗവൺമെൻറ് ആണ് യു.പി ഭരിക്കുന്നത്. കല്യാൺ സിംഗ് കോടതിയിൽ സ്റ്റേറ്റ്മെൻറ് കൊടുത്തിട്ടുണ്ടായിരുന്നെങ്കിലും കല്യാൺ സിംഗിന്റെ മൗനാനുവാദത്തോടെ തന്നെയാണ് പൊളിച്ചത്. ബി.ജെ.പിക്കാർ തർക്കമന്ദിരം എന്നാണ് പറഞ്ഞിരുന്നത്.പലരും ബി.ജെ.പിയെ പേടിച്ച് ബാബരി മസ്ജിദ് എന്ന് പറയാതെ തർക്കമന്ദിരം എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാലും ബാബരി മസ്ജിദ് ആണ് പൊളിക്കപ്പെട്ടത്.
 
വാർത്ത കവർ ചെയ്യുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ നിരവധിയുണ്ട്. ഇന്ദിര ഗാന്ധിയുമൊത്ത് മോസ്കോയിൽ പോയത് 1982 സെപ്റ്റംബറിൽ ആണ്. നല്ല തണുപ്പുള്ള സമയത്താണ് ഇന്ദിര യോടൊപ്പം റഷ്യയിൽ ഇറങ്ങിയത്.അന്ന് റഷ്യയിൽ പ്രസിഡൻറ് ബ്രഷ്നേവ് ആണ് അധികാരത്തിൽ. അദ്ദേഹം അവശനിലയിൽ ആയിരുന്നു.എന്നിട്ടും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്തവളത്തിലെത്തി. കാലിൽ ചക്രം വച്ചപോലെ നടന്നാണ് ഇന്ദിരയെയെ സ്വീകരിക്കാൻ അദ്ദേഹം എത്തിയത്. സോവിയറ്റ് യൂണിയൻ പ്രസിഡൻറ് ഇന്ത്യൻ പ്രധാനമന്ത്രിയെ എത്രമാത്രം കണക്കിലെടുക്കുന്നു എന്നതാണ് അവശനിലയിലായ പ്രസിഡൻറ് തന്നെ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയ സംഭവം സൂചിപ്പിക്കുന്നത്. സന്ദർശനം കഴിഞ്ഞ് മൂന്നുമാസത്തിനകം അദ്ദേഹം മരിക്കുകയും ചെയ്തു.
 
റഷ്യൻ പ്രസിഡന്റിന് എയർപോർട്ടിൽ വരേണ്ട കാര്യമില്ല. തലസ്ഥാനമായ ക്രംലിനിലിരുന്ന് ചർച്ചകളിലും മറ്റും പങ്കെടുക്കുക മാത്രമാണ് സാധാരണ ചെയ്യുന്നത്. പക്ഷേ റഷ്യ അന്ന് സോവിയറ്റ് യൂണിയൻ ആണ്. ഇന്ത്യയെ വലിയ കാര്യമാണ് അവർക്ക്. നെഹ്റുവിനേക്കാൾ അടുത്തുപ്രവർത്തിച്ച നേതാവായിരുന്നു, അവർക്ക് ഇന്ദിര. അത്രയും വിലമതിച്ചിരുന്നു, ഇന്ത്യയുമായുള്ള സൗഹൃദം. ഭീമാകാരനായ ബ്രഷ് നേവ് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക്‌ നൽകിയ സ്വീകരണം, ആ കാഴ്ച,
അന്നത്തെ ദൃശ്യങ്ങൾ, എല്ലാം ഇപ്പോഴും മനസ്സിൽതങ്ങി നിൽക്കുന്നു.
 
വി.പി സിംഗ്,ചന്ദ്രശേഖർ, നരസിംഹറാവു,ഇങ്ങനെ പല പ്രധാനമന്ത്രിമാർ വന്നു.
1991 ലെ തെരഞ്ഞെടുപ്പിൽ നരസിംഹറാവു ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിച്ചിരുന്നില്ല.
എ.ഐ.സി.സി പ്രസിഡന്റായി റാവു മത്സരിക്കുന്ന സമയത്ത് പ്രവർത്തനസമിതി മെമ്പർ മാർഗരറ്റ് ആൽവയും രാജീവിന്റെ സെക്രട്ടറിയായിരുന്ന ആർ.കെ ധവാനും താങ്ങി പിടിച്ചാണ് അദ്ദേഹത്തെ സീറ്റിൽ ഇരുത്തുന്നത്.
 
"എന്നാൽ പ്രധാനമന്ത്രി ആയതിനുശേഷം കൂടുതൽ ആരോഗ്യവാനായതാണ് കണ്ടത്. ആരും പിടിക്കാതെ നടക്കും".നല്ല പ്രായമുള്ള സമയത്താണ് അദ്ദേഹം പ്രധാനമന്ത്രിയായത്. റാവു അധികാരത്തിൽ വരുമ്പോൾ ഇന്ത്യ കടത്തിൽ മുങ്ങിയിരിക്കുകയാണ്. നിക്ഷേപത്തിലുള്ള സ്വർണം പണയം വച്ചിരിക്കുകയായിരുന്നു. അത് തിരിച്ചെടുത്തു .അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രിയായിരുന്ന സാമ്പത്തിക വിദഗ്ധൻ ഡോക്ടർ മൻമോഹൻ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം കൊണ്ടുവന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് തുടക്കമിട്ട ത് നരസിംഹറാവു തന്നെയാണ്. 
 
വ്യവസായം തുടങ്ങാനുള്ള ലൈസൻസ്, പെർമിറ്റ് എന്നിങ്ങനെ കുറെ കാര്യങ്ങൾ എടുത്തു കളഞ്ഞതടക്കം സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുന്ന പല നടപടികളും അദ്ദേഹം നടപ്പിലാക്കി. സൂത്രശാലിയും ബുദ്ധിമാനുമായിരുന്നു നരസിംഹറാവു. 
 
18 ഭാഷകൾ അറിയാവുന്ന ബഹുഭാഷാപണ്ഡിതൻ കൂടി ആയിരുന്നു ആറുകൊല്ലം
നിർമ്മമനായി ഭരിച്ച നരസിംഹറാവു.അയോദ്ധ്യയിലെ ഗോദ്രയിൽ നിന്നുവന്ന കർസേവകർ വന്ന ട്രെയിൻ കത്തിച്ചതിനെത്തുടർന്നുണ്ടായ ഗുജറാത്ത് സംഘർഷം റിപ്പോർട്ട്‌ ചെയ്തു.
ട്രെയിൻ കത്തിച്ചത് മുസ്ലിമുകൾ ആണെന്ന പ്രചരണം ഹിന്ദു- മുസ്ലിം സംഘർഷത്തിന് വഴിതുറന്നു. മുസ്ലിം പള്ളികൾ കത്തിച്ചു. പോലീസിന് ഒന്നും ചെയ്യാനായില്ല. കലാപം ഒന്നു രണ്ടാഴ്ചകൾക്കകം കെട്ടടങ്ങിയെങ്കിലും അന്തരീക്ഷം ശാന്തമായില്ല. ഗോദ്രയിലെ തീവെപ്പ് ഹിന്ദു മുസ്ലിം ബന്ധത്തിൽ വലിയ അകൽച്ച ഉണ്ടാക്കി.
 
1990ല് നടന്ന കുവൈറ്റ് -ഇറാഖ് യുദ്ധവും കാർഗിൽ യുദ്ധവും റിപ്പോർട്ട്‌ ചെയ്യാൻ കഴിഞ്ഞു.
ഇപ്പോഴത്തെ പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുന്നില്ല,യാത്രയിൽ പത്രക്കാരെ കൊണ്ടുപോകുന്നില്ല.
ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിൽ പോയപ്പോൾ മഡിസൻ ഗാർഡനിൽ നടന്ന ചടങ്ങുകളും പ്രസംഗവും റിപ്പോർട്ട്‌ ചെയ്യാൻ മാതൃഭൂമിയുടെ ചെലവിൽ പോയി.
 
ദേശീയ രാഷ്ട്രീയത്തിൽ ഓർക്കപ്പെടേണ്ടത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ ആണ്. മണ്ഡൽ വന്നതോടെ രാഷ്ട്രീയത്തിന് പ്രത്യേക മാനം കൈവന്നു. ജാതി സംവരണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഹിന്ദി ഹാർട്ട് ലാൻഡിൽ , അതായത് യു.പി, ബീഹാർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും തെക്കേ ഇന്ത്യയിൽ കർണാടക, ഒറീസ എന്നിവിടങ്ങളിലും അവഗണിക്കപ്പെട്ടിരുന്ന പിന്നോക്ക വിഭാഗത്തിന്റെ രാഷ്ട്രീയ വളർച്ച തുടങ്ങുന്നത്. ഇതോടെയാണ്.
 
ഇതിനെ നേരിടാനാണ് പിന്നീട് മന്ദിർ രാഷ്ട്രീയം വന്നത്. ആ രാഷ്ട്രീയ തന്ത്രമാണിപ്പോൾ വിജയിച്ചു നിൽക്കുന്നത്.ബി.ജെ.പി രണ്ടുതവണ തുടർച്ചയായി അധികാരത്തിലെത്തിയത് മന്ദിർ രാഷ്ട്രീയം സൃഷ്ടിച്ച ഗതിമാറ്റമാണ്.
 
വികസനം സംബന്ധിച്ച് ഹൈവോൾട്ടേജ് വാർത്തകൾ ഗവൺമെൻറ് വലിയ തോതിൽ പുറത്തേക്കു വിടുന്നുണ്ട്. വികസനം, പദ്ധതി പ്രഖ്യാപനങ്ങൾ എന്നിങ്ങനെ തള്ള് വാർത്തകളാണ് വരുന്നത്. അവയെ വിശദീകരിക്കാനോ വിമർശിക്കാനോ അവസരങ്ങളില്ല. വിമർശിക്കാൻ ഭയം പോലെയാണ്.വാർത്തകൾ സർക്കാറിന്റെ സ്തുതിഗീതങ്ങൾ ആയി മാറുന്നു.
 
ലോകസഭ റിപ്പോർട്ട്‌ ചെയ്യാൻ മാധ്യമപ്രവർത്തകരെ നറുക്കിട്ടാണ് തെരെഞ്ഞെടുക്കുന്നത്. ലോകസഭ സമ്മേളിക്കുന്ന എല്ലാ ദിവസവും എല്ലാ പത്രക്കാർക്കും അവിടെ കയറാൻ ഇപ്പോൾ കഴിയില്ല. രണ്ടുദിവസം മനോരമ, ഒരു ദിവസം ദീപിക, പിന്നെ മാതൃഭൂമി എന്നിങ്ങനെ പങ്കിട്ടെടുക്കും.
ദേശീയ രാഷ്ട്രീയത്തെ ഇപ്പോൾ മാധ്യമങ്ങൾ അവഗണിക്കുന്നു. അപഗ്രഥനങ്ങളും വിശകലനങ്ങളും ഉണ്ടാകുന്നില്ല. 
 
ഡൽഹിയിൽ നിന്നുള്ള വാർത്തകൾ പലതും മലയാള പത്രങ്ങളിൽ കാണുന്നില്ല. പങ്കെടുക്കുന്ന പാർലമെ ന്റ് അംഗങ്ങളുടെ പ്രസംഗങ്ങൾ ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ പ്രാദേശിക പത്രങ്ങൾ അപൂർവമായി മാത്രമാണ് ഈ റിപ്പോർട്ടുകൾ കൊടുക്കുന്നത്. പാർട്ടി പത്രങ്ങൾ സ്വന്തം നേതാക്കളുടെ വാർത്തകൾ കൊടുക്കാറുണ്ട്. ആവർത്തനങ്ങളായി മാറുന്ന പല ചർച്ചകളും മാധ്യമങ്ങൾ വിട്ടുകളയുന്നുണ്ടായിരിക്കാം. ഫോക്കസ് ചെയ്യപ്പെടേണ്ട ചില വാർത്തകളും ഇതിനിടയിൽ
വിട്ടു പോകുന്നു.
 
ദേശീയ വാർത്തകളും വിമർശനങ്ങളും മാദ്ധ്യമങ്ങളിൽ വരാതിരിക്കുക എന്നതാണ് സർക്കാറിന്റെ താല്പര്യം. അതാണ് പാർലമെൻറ് കവർ ചെയ്യാൻ പറ്റാതെ പോകുന്നതും.
 
രാഷ്ട്രീയത്തിൽ മുങ്ങിപ്പോകുന്ന വാർത്തകൾ ജനം വായിക്കുന്നില്ല. വ്യാഖ്യാനാത്മകമായ വാർത്തകൾ കുറയുന്നു. ചില പത്രങ്ങൾ സ്റ്റേറ്റ്മെന്റുകൾ മതിയെന്ന് തീരുമാനിക്കുന്നു. എഡിറ്റർമാരുടെ തീരുമാനങ്ങൾ പത്രത്തിന്റെ പോളിസി തീരുമാനങ്ങളാകണമെന്നില്ല.
 
സർക്കാർ ഇപ്പോഴൊരു ഡിറ്റക്ടോറിയൽ റോൾ ആണ് എടുത്തിട്ടുള്ളത് ഗവൺമെൻറ് ഡിക്റ്റേറ്റ് ചെയ്യുന്നു, പത്രക്കാർ അനുസരിക്കുന്നു. പത്രക്കാർക്ക് വലിയ റോളൊന്നുമില്ല. കടുത്ത നിയന്ത്രണങ്ങൾക്ക് മാനേജ്മെന്റുകൾ നിർബന്ധിതമാകുന്നു. പല വാർത്തകളും മൂടി വയ്ക്കേണ്ടി വരുന്നു. വാർത്തകൾ എഴുതാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു. നിലനിൽപ്പിന്റെ പ്രശ്നമാണ്. സാമ്പത്തികവും ഒരു ഘടകമാണ്.
 
ഒരു പരിധി വരെ ഇന്ദിരാഗാന്ധി ബുദ്ധിയില്ലാത്ത ആളായിരുന്നു എന്ന് ഇന്നത്തെ സ്ഥിതി വച്ചുനോക്കുമ്പോൾ ചിന്തിക്കേണ്ടി വരും. സെൻസർഷിപ്പ് ഏർപ്പെടുത്തി, പത്രങ്ങൾക്കെതിരെ പത്രമാരണ നിയമം ഉപയോഗിച്ച് ഭീകരജീവി പരിവേഷം കാട്ടി. ഇന്ന് പക്ഷേ ഒരു പത്രങ്ങളെയും നിയന്ത്രിക്കുന്നില്ല. ഒരുതരത്തിലുള്ള നടപടികളും സെൻസർഷിപ്പുമില്ല. അവനവന് പറ്റിയ ആളുകളെ കൊണ്ട് മാധ്യമത്തെ വിലയ്ക്കെടുക്കുന്നു. കൂടുതൽ മുട്ടുമടക്കിയാണ് ഇന്ന് മാധ്യമങ്ങൾ നിൽക്കുന്നത്. 
 
മാനേജ്മെൻറ് ഉടമസ്ഥന്റെ താല്പര്യം എങ്ങനെയാണെന്ന് നോക്കി നടപ്പിലാക്കുന്നു. താത്പര്യങ്ങൾക്കെതിരെ വാർത്ത കൊടുത്താലുള്ള സ്ഥിതി എന്താണെന്നവർക്കറിയാം.
നിയമസഭാ,പാർലമെൻറ് റിപ്പോർട്ടിംഗിന് പകരം ആന,പുലി ഒട്ടകം തുടങ്ങിയ കാര്യങ്ങൾ. അക്രമസംഭവങ്ങൾ വാർത്തയാകുമ്പോൾ സഭാവാർത്തകൾക്ക് സ്ഥലം തികയാതെ വരുന്നു.
 
കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ കെ. കരുണാകരൻ,എ. കെ ആൻറണി, വയലാർ രവി തുടങ്ങിയവർ ഡൽഹിയിലുള്ളപ്പോൾ പത്രപ്രവർത്തകർക്ക് അവരോട് ഇടപെടാനും കാര്യങ്ങൾ ചോദിക്കാനും ഉള്ള അവസരങ്ങളുണ്ടാകാറുണ്ട്. കരുണാകരൻ സമ്മേളനങ്ങളിൽ എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം നൽകാറുണ്ട്. എ. കെ ആൻറണി പ്ലാൻ ചെയ്ത് തയ്യാറെടുപ്പോടെയാണ് വരിക.അദ്ദേഹത്തിന് പറയാനുള്ളതല്ലാതെ അപ്പുറത്തേക്ക് ഒന്നും ചോദിക്കാൻ കഴിയില്ല.വയലാർ രവി സംസാരിക്കുന്ന ആളാണ്. സൗഹാർദ്ദ പൂർവ്വം പെരുമാറും. വീട്ടിലേക്ക് ഭക്ഷണത്തിനു ക്ഷണിക്കും, യാത്രകളിൽ കൂടെ കൊണ്ടുപോകും. പത്രക്കാരുമായി നന്നായി തന്നെ ബന്ധപ്പെട്ട ആളാണ് ഉമ്മൻ ചാണ്ടി.
 
ഇവരെല്ലാം തുറന്നു സംസാരിക്കും. ഉദ്യോഗസ്ഥരാണ് പല വാർത്തകളുടെയും സോഴ്സ്. കോൺഗ്രസിന്റെ കാലത്തും മോഡിയുടേതുപോലെ വിവരങ്ങൾ പലപ്പോഴും ചെറിയ കോക്കസുകളിൽ നിന്നാണ് അറിയക.
 
വി.കെ മാധവൻകുട്ടി, ടി.വി.ആർ ഷേണായി ഒക്കെ ഉണ്ടായിരുന്ന സ്വതന്ത്രമായ അക്കാലത്ത് പാർലമെൻറിൽ പോകാൻ പാസു പോലും വേണ്ട. ഇപ്പോൾ പാർലമെൻറ് ഗേറ്റ് കടക്കാൻ പാസ്സ് ഉണ്ടെങ്കിൽപോലും പറ്റില്ല. സെൻട്രൽ ഹാളിൽ പാസ് ഉണ്ടായിരുന്നിട്ടും കയറാൻ കഴിയാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പാർലമെൻറ് അംഗങ്ങൾക്ക് മാത്രമേ പോകാൻ കഴിയൂ. സെൻട്രൽ ഹാളിൽ പത്രക്കാർക്ക് പ്രവേശനമില്ല. വേണമെങ്കിൽ പെർമിഷൻ പ്രത്യേകം എടുക്കണം.
മാധ്യമപ്രവർത്തകർക്ക് പോലും പാർലമെന്റ് റിപ്പോർട്ട് ചെയ്യാൻ നിയന്ത്രണമുണ്ട് എന്ന കാര്യം ചർച്ചയായിട്ടില്ല. ജോൺ ബ്രിട്ടാസ് എം. പി പാർലമെൻറിൽ ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാൽ മലയാള പത്രങ്ങൾ ഇത് വാർത്തയാക്കിയിട്ടില്ല.
 
'ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ' എന്ന മുദ്രാവാക്യത്തോടെ വന്ന ആം ആദ്മി പാർട്ടിക്കെതിരെ ഇപ്പോൾ ആരോപണം വന്നിരിക്കുകയാണ്. ഇതിലെല്ലാം കൂടുതലും ഉദ്യോഗസ്ഥർക്കാണ് പങ്ക്. അബ്കാരികളുമായി ബന്ധപ്പെട്ട അഴിമതികളിലും ഉദ്യോഗസ്ഥരാണ് രാഷ്ട്രീയക്കാരേക്കാൾ കറപ്ഷൻ നടത്തുന്നത്. ജേണലിസ്റ്റുകൾക്ക് സ്വന്തം convictions (വിശ്വാസപ്രമാണങ്ങൾ )അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലാത്ത അവസ്ഥയാണുള്ളത്.
 
വൻ വ്യവസായികളുടെ സ്വാധീനം ഇപ്പോഴത്തെ ഗവൺമെന്റിൽ ഉണ്ട്. പ്രധാനമന്ത്രി പോകുന്ന എല്ലാ സ്ഥലങ്ങളിലും ചാർട്ടേഡ്‌ ഫ്ലൈറ്റുകളിൽ അവർ അവരെത്തുന്നുണ്ട്. മൻമോഹൻ സിംഗിന്റെ കാലത്തും വ്യവസായികൾ സ്വന്തം വിമാനത്തിൽ എത്തിയിരുന്നു. കൂടെയല്ല യാത്ര പക്ഷേ ഗവൺമെന്റിന്റെ സഹകരണം കിട്ടും.
 
മാതൃഭൂമിയിലെ 'ഡൽഹി കത്തി'ന്റെ പേരിലാണ് മലയാളികൾ തന്നെ ഓർക്കുന്നത്. രാഷ്ട്രീയ സ്ഥിതിഗതികളെ സസൂഷ്മം നിരീക്ഷിച്ച് ഡൽഹിയിൽ നിന്ന് അയച്ചു കൊണ്ടിരുന്ന 'ഡൽഹി കത്ത്' മാതൃഭൂമിയിൽ 25 വർഷത്തോളം ലക്ഷക്കണക്കിന് ആളുകൾ വായിച്ചു കഴിഞ്ഞു. മാതൃഭൂമി പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്. "ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വാഴ്ചകളെയും വീഴ്ചകളെയും വ്യക്തികളെയും തൊട്ടറിയുന്ന പുസ്തകം ' എന്ന് ചിന്തകനും എഴുത്തുകാരനുമായ എം.എൻ കാരശ്ശേരി പുസ്തകത്തിന്റെ അവതാരികയിൽ എഴുതി. അശോകന്റെ തെരഞ്ഞെടുത്ത 100 ലേഖനങ്ങൾ ആണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഡൽഹിയുടെ ബ്യൂറോ ചീഫും പ്രത്യേക പ്രതിനിധിയുമായി 2015 ലാണ് വിരമിച്ചത്. ഇപ്പോൾ മാതൃഭൂമിയുടെ ഡൽഹി പ്രത്യേക പ്രതിനിധി ആയിട്ടാണ് പ്രവർത്തിക്കുന്നത്.
 
ആത്മകഥാംശമുള്ള കുറച്ച് കുറിപ്പുകൾ തയ്യാറാക്കാൻആലോചിക്കുന്നതായി അശോകൻ പറഞ്ഞു.
ഇന്ത്യയിൽ സാമ്പത്തിക പത്രപ്രവർത്തനത്തിന് വലിയ സാധ്യതകൾ ഉണ്ട് എന്നദ്ദേഹം ഓർമിപ്പിച്ചു. സാമ്പത്തിക കാര്യങ്ങളിലെ മാറ്റങ്ങളിലൂടെ മാധ്യമങ്ങൾ ഇനിയും നിലനിൽക്കും. കൂടുതൽ ആളുകൾ വായിക്കുന്ന പ്രിൻറ് മാധ്യമത്തിന്റെ വിശ്വാസ്യത ഇപ്പോഴും കൂടുതൽ തന്നെയാണ്. ജനകീയ മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു. അവയ്ക്ക് വിശ്വാസ്യതയും കുറവാണ്. സാമൂഹ്യ മാധ്യമങ്ങളിലെ വാർത്തകൾ കബളിപ്പിക്കുന്നു. ക്രെഡിബിലിറ്റി ഫാക്ടർ വളരെ പ്രധാനമാണ്.
 
  പ്രിൻറ് മാധ്യമത്തെ വിദൂരഭാവിയിൽ നിലനിർത്തിക്കൊണ്ടുപോകാനാവില്ല. വാർത്തകൾ വേഗത്തിൽ കവർ ചെയ്യുന്ന കാര്യങ്ങളിൽ പരിമിതിയുണ്ട്. പത്രത്തിന്റെ വിതരണവും പ്രതിസന്ധിയിലാണ്. 50വയസ്സ് കഴിഞ്ഞവരാണ് പത്രവിതരണക്കാരിൽ വലിയൊരു പങ്കും. ടെക്നോളജിയിൽ ഉണ്ടായിട്ടുള്ള മാറ്റം പത്രത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു. തലമുറ കഴിയുന്നതോടെ വായിക്കുന്ന രീതി മാറും. ന്യൂസ്‌ പ്രിന്റ് സാധ്യതകൾ ഇല്ലാതെയാകും. എന്നാൽ പത്രങ്ങൾ ഓൺലൈനിൽ നിലനിൽക്കും. 
 
കേരള സഹകരണ ജേർണലിന്റെ എഡിറ്ററായി മാധ്യമജീവിതം ആരംഭിച്ച ജോർജ് ജോസഫ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളകൗമുദി ദിനപത്രത്തിൽ 10 കൊല്ലം പ്രവർത്തിച്ചു. കൊച്ചിയിൽ ചീഫ് ബ്യൂറോ ആയിരിക്കുമ്പോൾ രാജിവെച്ചു. കേരളകൗമുദിയിൽ 'സാമ്പത്തികക്കുറിപ്പുകൾ'എന്ന പംക്തി സ്ഥിരമായി എഴുതിയിരുന്നു. ധനം സാമ്പത്തിക വാരികയിലും പ്രവർത്തിച്ചു. 2005 ൽ ബിസിനസ് സ്റ്റാൻഡേർഡിൽ ചേർന്നു. അവിടെ കേരള ബ്യൂറോ ചീഫ് ആയിരുന്നു. മുംബൈയിലും പ്രവർത്തിച്ചു. ചെറുകഥാകൃത്ത് കൂടിയായ ജോർജ് ജോസഫ് മീഡിയ വൺ ചാനലിൽ സാമ്പത്തിക രംഗം അവതരിപ്പിച്ചിരുന്നു.
 
മാധ്യമാനുഭവങ്ങളെക്കുറിച്ച് ജോർജ് ജോസഫ് തുറന്നു സംസാരിച്ചു.ഇന്നത്തെപ്പോലെ വൈപുല്യമാർന്ന പത്രപ്രവർത്തന രീതി ആയിരുന്നില്ല പഴയകാലത്ത്. സാമ്പത്തിക ശാസ്ത്രം പഠിച്ചതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക വിഷയത്തിലാണ് ശ്രദ്ധ ഊന്നിയിരുന്നത് അതായിരുന്നു ഇഷ്ട വിഷയം. കുറച്ചുകാലം സഹകരണ വകുപ്പിലും ജോലി ചെയ്തു സഹകരണ ജേർണ ലിന്റെ എഡിറ്ററായിട്ടായിരുന്നു നിയമനം, തിരുവനന്തപുരത്ത്.
 
പത്രരംഗത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചതിനാൽ പിന്നീട് കേരള കൗമുദിയിൽ ചേർന്നു. എ.പി വിശ്വനാഥൻ, എൻ. രാമചന്ദ്രൻ എന്നിവരുമായി അതിനു മുൻപേ അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ കൗമുദിക്കുവേണ്ടി എഴുതി കൊടുത്തിരുന്നു. പിന്നീട് കേരളകൗമുദി ഒരു ബിസിനസ് പേജ് ആരംഭിച്ചപ്പോൾ അതിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. അന്ന് ബിസിനസ് പേജ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അധികം പേർക്കറിയില്ല. സഹകരണ ജേർണലിലെ ജോലി കഴിഞ്ഞു ചില വൈകുന്നേരങ്ങളിൽ കൗമുദിയിൽ ചെന്ന് പേജ് തയ്യാറാക്കുന്നതിൽ സഹകരിക്കും. ബിസിനസ് സംബന്ധിച്ച വാർത്തകൾ അക്കാലത്ത് കുറവാണ്. 
 
സാമ്പത്തികവാർത്തകൾ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത് എ.പി വിശ്വനാഥൻ സാറാണ് സാമ്പത്തികമാണ് എല്ലാത്തിന്റേയും അടിസ്ഥാനം. എന്നാൽ ആളുകൾക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വലിയ പിടിയില്ല. എല്ലാം രാഷ്ട്രീയവൽക്കരിക്കുന്ന രീതിയായിരുന്നു.
പിന്നീട് ബിസിനസ് ആസ്ഥാനമായ കൊച്ചിയിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടത് സന്തോഷത്തോടെ സ്വീകരിച്ചു. വീട് നോർത്ത് പറവൂർ ആണ് എന്നതും ഒരു കാരണമായിരുന്നു. എം. എസ് മണി സാറായിരുന്നു അന്ന് ചീഫ് എഡിറ്റർ. അദ്ദേഹത്തിന്റെ വലിയ പിന്തുണ ഉണ്ടായിരുന്നു. ജയചന്ദ്രൻ നായർ കലാകൗമുദിയുടെ എഡിറ്റർ ആയിരുന്നു. എൻ.ആർ.എസ് ബാബുവും അക്കാലത്ത് കൗമുദിയിൽ ഉണ്ടായിരുന്നു.
 
അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കിയത്,യുവ പത്രപ്രവർത്തകർ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ വളരെ പെട്ടെന്ന് തന്നെ വാർത്തകൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്നാണ്. ടി.വി ചാനലുകളുടെ കാലത്ത് ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരുന്നു. ആരോടും കാര്യങ്ങൾ ചോദിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല.
 
ജോലി തുടങ്ങിയ കാലത്ത് ചീഫ് എഡിറ്റർ എം.എസ് മണി, എഡിറ്റർമാരായ എ. പി വിശ്വനാഥൻ, എൻ. രാമചന്ദ്രൻ, എസ്. ജയചന്ദ്രൻ നായർ,എൻ. ആർ.എസ്.ബാബു എല്ലാവരും തുറന്ന് ഇടപെട്ടിരുന്നു.സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സെൻസെക്സ്, ഓഹരി മാർക്കറ്റ് ഇങ്ങനെയുള്ള കാര്യങ്ങൾ അവർ ചോദിച്ചറിഞ്ഞിരുന്നു.കാര്യങ്ങൾ ചോദിച്ചറിയുന്നതിൽ ഒരുതരം ഈഗോ പ്രശ്നങ്ങളും അവർക്കുണ്ടായിരുന്നില്ല.
 
കൊച്ചിയിലെ കൗമുദി ബിസിനസ് പേജ് നന്നായി തുടരുന്നതിനിടയാണ് ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തിന്റെ കൊച്ചി എഡിഷനിൽ കേരളത്തിന്റെ ചുമതലയുള്ള ബ്യൂറോ ചീഫ് ആയി ചാർജ് എടുക്കുന്നത്.
 
ഡൽഹിയിൽ അന്ന് മാനേജിംഗ് എഡിറ്റർ എ.കെ ഭട്ടാചാര്യയാണ്. ടി.എ നൈനാൻ എഡിറ്റർ. മാനേജിങ് എഡിറ്റർ ആണ് വിളിച്ചത്.ദീർഘകാലം കേരളത്തിന്റെ ചുമതല വഹിച്ച് ബിസിനസ് സ്റ്റാൻഡേർഡിൽ പ്രവർത്തിച്ചു. വാണിജ്യ തലസ്ഥാനമായ മുംബൈയിൽ കമ്പനി സാന്നിധ്യം ആവശ്യപ്പെട്ടപ്പോൾ അവിടെ ജോലി ചെയ്തു. ഔപചാരികമായ മാദ്ധ്യമ ജീവിതം അവസാനിപ്പിക്കുന്നതും മുംബൈയിൽ വച്ചാണ്, 2017ൽ.
 
പ്രമുഖരായ നിരവധി ബസിനസ് പ്രമുഖരുമായി സംസാരിക്കാനും ബന്ധപ്പെടുവാനും കഴിഞ്ഞു. മറ്റാരെക്കാളും സവിശേഷമായ വ്യക്തിത്വം പുലർത്തിയ വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റ.മറ്റ്‌ വ്യവസായികളിൽ നിന്നും വ്യത്യസ്തനായ ആളായിരുന്നു അദ്ദേഹം. ഒരുപാട് പേരുടെ പത്രസമ്മേളനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭൂരിപക്ഷവും ബിസിനസ് പ്രസ് കോൺഫറൻസുകൾ ആണ്. പ്രസ്സ് കോൺഫറൻസ് കഴിഞ്ഞാൽ പത്രക്കാരോടൊപ്പം ഭക്ഷണം കഴിക്കാനോ ഇടപെടാനോ താൽപര്യം കാണിക്കാതെ ബിസിനസ് പ്രമുഖർ പോകുന്നതാണ് സാധാരണ കാഴ്ച, പക്ഷേ പത്രസമ്മേളനം കഴിഞ്ഞശേഷം പത്രപ്രവർത്തകർക്കൊ പ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ രത്തൻ ടാറ്റ സമയം കണ്ടെത്തി. വളരെ എളിമയോടെ പത്രപ്രവർത്തകരുമായി ഇടപെടാനും തയ്യാറായി. മുകേഷ് അംബാനി പോലെ നിരവധി പ്രമുഖ വ്യക്തികളുമായി ഇടപഴകാനും അവരിൽനിന്ന് വാർത്ത ശേഖരിക്കാനും കഴിഞ്ഞിട്ടുണ്ട്.
 
ബിസിനസ്‌ റിപ്പോർട്ടിങ്ങിൽ വലിയ അനുഭവം സമ്മാനിച്ചത് വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്.ദീർഘകാലം നീണ്ടുനിന്ന പ്രവർത്തനമായിരുന്നു അത്. സ്ഥിരം ബീറ്റ് ആയിരുന്നതുകൊണ്ട് നിരവധി വാർത്തകൾ കൊടുക്കാൻ കഴിഞ്ഞു. കൊച്ചിയിലെ പോർട്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ അനാവശ്യമായ കാല താമസം ഉണ്ടാക്കി. പല മന്ത്രിമാരും ഇടപെട്ടു.ഡി. എം.കെ യുടെ ഉപരിതല ഗതാഗത മന്ത്രി ടി.ആർ ബാലു ഇടപെട്ടതിനാൽ കരാർ റെഡിയായിക്കഴിഞ്ഞിട്ടും അനാവശ്യമായി ഫയൽ വർഷങ്ങളോളം വെച്ച് താമസിപ്പിച്ചു, ഉദ്യോഗസ്ഥർ. തമിഴ്നാടിന്റെ ചില താൽപര്യങ്ങൾ അതിൽ ഉണ്ടായിരുന്നു. അല്ലാത്തപക്ഷം വളരെ നേരത്തെത്തന്നെ ടെർമിനൽ യാഥാർത്ഥ്യമാകേണ്ടതായിരുന്നു. ഇക്കാര്യം അന്നത്തെ ഷിപ്പിംഗ് മിനിസ്റ്റർ ദിനേശ് സിംഗിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞു. കൊച്ചിയിലെ ബിസിനസ്‌ പത്രപ്രവർത്തകർക്ക് നിരവധി അവസരങ്ങൾ ഉഉണ്ടാകാൻ ഇത് കാരണമായി.
 
പല ദേശീയ സമ്മേളനങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. മുൻപ് ഇക്കണോമിക് എഡിറ്റേഴ്‌സ് കോൺഫറൻസ് വർഷംതോറും ഡൽഹിയിൽ നടന്നിരുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസ് ആണ്. കേന്ദ്ര മന്ത്രിമാരും ധനകാര്യ മന്ത്രിയും പ്രധാനമന്ത്രിക്കൊപ്പം മൂന്ന് ദിവസവും അവിടെ ഉണ്ടാകും.
 
എല്ലാ മന്ത്രിമാരും ഓരോ ദിവസം അവരുടെ വകുപ്പുകളെ കുറിച്ച് നേരിട്ട് സംസാരിക്കും. ഒടുവിൽ ഫിനാൻസ് മിനിസ്റ്റർ നേരിട്ട് ഒരു ഡിന്നറിനു പത്രക്കാരെ ക്ഷണിക്കും. ദേശീയ രാഷ്ട്രീയത്തിൽ വളരെ ആവശ്യമുള്ള അത്തരം ഇടപെടലുകൾ ഇപ്പോൾ ഇല്ല. പല മന്ത്രാലയങ്ങളുമായി ഇടപെടാൻ സഹായകമായിരുന്നു ഈ സമ്മേളനം ദേശീയ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ചറിയാൻ അവസരമൊരുക്കിയിരുന്നു. പണ്ട് 60% വാർത്തകളും ദേശീയ വിഷയങ്ങൾ ആയിരുന്നുവെങ്കിൽ ഇന്ന് 10% വാർത്തകൾ പോലും ദേശീയ വിഷയങ്ങൾ അല്ല എന്നത് വലിയ അപാകതയാണ്. പത്രങ്ങളിലെയും ടിവി ചാനലുകളിലെയും വാർത്തകൾ പലതും നിസ്സാരമാണ്. റോഡ് പൊളിഞ്ഞു, കാന നിറഞ്ഞൊഴുകുന്നു എന്ന തരത്തിലുള്ള വാർത്തകൾ കേരളത്തിലെ മുഴുവൻ ആളുകളുടെ വിഷയത്തിലേക്ക് കൊണ്ടുവരുന്നു. സംസ്ഥാനതലത്തിൽ സംപ്രേക്ഷണം ചെയ്യുന്ന
ചാനലുകളിൽ വാർത്ത വരുന്നു. മുൻപ് പ്രാദേശിക പേജുകളിൽ കൊടുത്തിരുന്ന
വാർത്തകൾ ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്നു.അതേസമയം ദേശീയതലത്തിൽ വരേണ്ടതായ വാർത്തകൾ ഇല്ലാതാവുകയും ചെയ്യുന്നു.
 
നരേന്ദ്രൻ, എൻ അശോകൻ, എൻ മാധവൻകുട്ടി എന്നിവരുടെയെല്ലാം ഡൽഹി ബൈലൈനുകൾ വായിക്കാൻ ആകാംക്ഷയോടെ കാത്തിരുന്ന കാലം ഉണ്ടായിരുന്നു. ഇന്ന് പല പത്രങ്ങളുടെയും ഡൽഹി ലേഖകന്മാർ ആരാണെന്ന് പോലും പത്രപ്രവർത്തനത്തിൽ താല്പര്യമുള്ള, വാർത്തകൾ ശ്രദ്ധിക്കുന്നവർക്കുപോലും അറിയില്ല. അത്തരം വാർത്തകൾ വേണ്ടാത്ത അവസ്ഥ വന്നതാണ് കാരണം.
വലിയ ബിസിനസ് ഗ്രൂപ്പുകളുടെ പാർട്ടികൾ പത്രസമ്മേളനം കഴിഞ്ഞാൽ ചില വാർത്തകൾ ബൂസ്റ്റ് ചെയ്യാനും ചിലത് ലൈറ്റ് ആക്കാനും സമ്മർദ്ദം ചെലുത്താറുണ്ട്. സാമ്പത്തിക പത്രപ്രവർത്തനത്തെ കുറിച്ചുള്ള വലിയ ആക്ഷേപം തന്നെയാണ് ഇത്. ബോംബെയിലും മറ്റു മെട്രോ നഗരങ്ങളിലും ഓഹരി വില്പന വരുമ്പോൾ അത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഐ.പി.ഒയുടെ ഭാഗമായി പത്രപ്രവർത്തകർക്ക് ഷെയറുകൾ തന്നെ കിട്ടിയതായി പറയാറുണ്ട് ഓഹരിയുടെ വില ചിലർ ബാർഗൈൻ ചെയ്യുന്ന സംഭവങ്ങൾ വരെ ഉണ്ട്.
 
വ്യക്തമായി തെളിവ് സഹിതം പറയാൻ കഴിയില്ലെങ്കിലും വലിയ പത്രങ്ങളെ സംബന്ധിച്ച് ഇത്തരം ആക്ഷേപങ്ങൾ പത്രപ്രവർത്തകരെക്കു റിച്ച് കേൾക്കാറുണ്ട്. കമ്മോഡിറ്റി മാർക്കറ്റ് , സ്റ്റോക്ക് മാർക്കറ്റ്, കമ്പനി, എയർലൈൻസ്, ഓട്ടോ മോട്ടീവ് ഇവയെല്ലാം സാമ്പത്തിക പത്രപ്രവർത്തനത്തിന്റെ അനുബന്ധമായി വരുന്ന വിഷയങ്ങളാണ്.പുതിയ കാറുകൾ ഇറങ്ങുമ്പോൾ മാദ്ധ്യമപ്രവർത്തകർക്ക് കമ്പനികളുടെ ചിലവിൽ വിദേശയാത്രകളും മറ്റും നൽകുന്നതായി കേട്ടിട്ടുണ്ട്. കാര്യങ്ങൾ മാതൃകാപരമായി ചെയ്തിട്ടുള്ളത് ബിസിനസ് സ്റ്റാൻഡേർഡിലാണ്. ഏതെങ്കിലും ലേഖകർ ഇന്റർവ്യൂവിനോ ഒക്കെ വിദേശയാത്ര നടത്തുമ്പോൾ ഇത് സ്പോൺസർ ചെയ്ത കമ്പനികളുടെ പേര് റിപ്പോർട്ടുകൾക്ക് താഴെ പ്രത്യേകം നൽകുന്നത് പതിവുണ്ട് അവിടെ. വിദേശയാത്ര സ്പോൺസർ ചെയ്തത് ഏതു കമ്പനിയാണ് എന്ന് നൽകും. സൗകര്യങ്ങളും സമ്മാനങ്ങളും നേരിട്ട് സ്വീകരിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. പത്രസമ്മേളനത്തിന് പോയാൽ ഭക്ഷണം കഴിക്കാൻ മാത്രമാണ് ബിസിനസ് സ്റ്റാൻഡേർഡിൽ അനുമതി ഉള്ളത്. മറ്റ് സമ്മാനങ്ങൾ ഒന്നും വാങ്ങാൻ പാടില്ലെന്ന നിഷ്കർഷ ഉണ്ടായിരുന്നു.
 
കേരളത്തിൽ രാത്രിയിൽ നടക്കുന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പാടില്ല, സമ്മാനങ്ങൾ വാങ്ങാൻ പാടില്ല എന്ന് മാതൃഭൂമി  ഒരുകാലത്ത് നിർദ്ദേശം നൽകിയിരുന്നു."കമ്പനികൾ പുതിയ പ്രോഡക്റ്റ് അവതരിപ്പിക്കുമ്പോൾ സാമ്പിളുകൾ പത്രക്കാർക്ക് കൊടുക്കുന്നതിൽ ധാർമിക പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ല. മറ്റ് ആക്ഷേപങ്ങൾ ഒരുപാട് പത്രലേഖകരെക്കുറിച്ച് ഉണ്ടായിരുന്നു എന്നത് സത്യമാണ്".
 
സാമൂഹികമാധ്യമങ്ങളെ പിൻതുടർന്നു കൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങൾ ഉപജീവനം കഴിക്കുന്നത്.
സാമ്പത്തിക കോൺഫറൻസ് ആയ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ ഇപ്പോൾ ഒരു രാജ്യത്തുനിന്നും പത്രക്കാർ പോകുന്നതായി അറിവില്ല പക്ഷേ ഈ കോൺഫറൻസിന് മന്ത്രിമാരും പ്രധാനമന്ത്രിമാരോ പോകുമ്പോൾ വലിയ കോർപ്പറേറ്റുകളുടെ ആളുകൾ, ഉന്നതോദ്യോഗസ്ഥർ അനുഗമിക്കുന്നത് മാറി വരുന്ന ഒരു ട്രെൻഡ് ആണെന്ന് പറയാം. ആഗോള ചർച്ചകളിൽ മുൻപ് രാഷ്ട്രീയ കാര്യങ്ങളാണ് കൂടുതലും ചർച്ച ചെയ്തിരുന്നത്. ഇപ്പോൾ ബിസിനസ് കാര്യങ്ങൾ, കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള നിക്ഷേപങ്ങൾ ഇവയൊക്കെയാണ് ചർച്ചയാകുന്നത്. അതുകൊണ്ട് ഇത്തരം ചർച്ചകളിൽ പത്രക്കാർക്ക് വലിയ റോൾ ഇല്ല എന്ന ചിന്ത ഇവിടെ മാത്രമല്ല, ലോകവ്യാപകമായിത്തന്നെയുണ്ട്. രാഷ്ട്രീയാടിത്തറയുള്ള, പൊളിറ്റിക്കലി മോട്ടിവേറ്റഡ് ആയുള്ള ഒരു ഭരണസംവിധാനമാണ് മുൻപ് നിലനിന്നിരുന്നത്. ഇന്ന് ബിസിനസ് അടിസ്ഥാന പ്പെടുത്തിയുള്ള ഭരണസംവിധാനമാണ് ആഗോളതലത്തിൽ തന്നെ നിലനിൽക്കുന്നത്. അത്തരത്തിലേക്ക് ലോക രാഷ്ട്രങ്ങൾ മാറി. അതിന്റെ ഒരു പ്രതിഫലനം കൂടിയാണ് ഈ മാറ്റം. വലിയ വ്യവസായികളുടെ സ്വാധീനം സർക്കാരിൽ മുൻപും ഉണ്ട്. പക്ഷേ മുൻകാലങ്ങളിൽ അവർ ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ആഗോള സമ്മേളനങ്ങൾ നടക്കുന്ന വേദികളിൽ പ്രധാനമന്ത്രിയുടെ കൂടെയല്ലാതെ സ്വന്തം നിലയ്ക്ക് എത്തിയിരുന്നു.അതിനായി സർക്കാരിൻറെ സഹായം അവർക്ക് ലഭിച്ചിരുന്നു.
 
പഴയകാലത്ത് സാമൂഹിക രാഷ്ട്രീയ ഇടപെടലിന്റെ തുടർച്ചയായിരുന്നു പത്രപ്രവർത്തനം. എന്നാൽ ഇന്ന് അങ്ങനെയല്ല. തികച്ചും ഒരു ബിസിനസ് ആക്ടിവിറ്റി ആയി മാറിയിരിക്കുന്നു,ഒരു കോർപ്പറേറ്റ് എക്സർസൈസ്.ആ തലത്തിൽ നിന്നുകൊണ്ടാണ് കാര്യങ്ങളെ കാണുന്നത്.അത്തരം സംവിധാനത്തിനകത്ത് നിന്നുകൊണ്ട് സംവിധാനം നന്നായിരിക്കണമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയുണ്ട്.
 
എല്ലാ തരത്തിലും മൂല്യശോഷണം ഉണ്ടായിരിക്കുന്നു. നിലവാരം താഴ്ന്നുപോയി. അത്തരത്തിലുള്ള ആളുകളാണ് അവിടേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത്. പഴയ കാലത്തുള്ള വിദ്യാർത്ഥികൾ മാറി. ഇന്ന് പത്രപ്രവർത്തനം പഠിക്കാൻ വരുന്നവരുടെ നിലവാരം പഴയ വിദ്യാർത്ഥികളുടെ പോലെയല്ല. മാധ്യമപ്രവർത്തനം തന്നെ മാറി. അന്നത്തെ അപ്പം ഭുജിക്കുന്ന അവസ്ഥ.ഒരു തീപിടിത്തം ഉണ്ടായാൽ അന്നത്തേക്ക് കോളായി വേറെ ഒരു കാര്യവും പറയേണ്ട. പണ്ട് പ്രിൻറ് മാധ്യമത്തിൽ ഒരു ചെറിയ വാർത്തയാകാവുന്ന ഒന്നിനെ പൊലിപ്പിച്ച് ദിവസം മുഴുവൻ ആറാടുന്ന അവസ്ഥ. സാമൂഹ്യ മാധ്യമങ്ങളിൽ ഉത്സവപ്പറമ്പിൽ ഇടഞ്ഞ ആനയുടെ ചിത്രം അപ്‌ലോഡ് ചെയ്ത് സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം നടത്തുന്ന ഒരാളുടെ ഉത്തരവാദിത്വബോധം പോലും ഓർഗനൈസ്ഡ് മാധ്യമങ്ങൾ ചെയ്യുന്നില്ല എന്നിടത്താണ് അതിന്റെ പരാജയം. അതാണ് മാധ്യമങ്ങളുടെ ആന്തരിക പ്രതിസന്ധി.
ചാനൽ ചർച്ചകൾക്ക് പോകുന്ന സമയത്ത് ഇക്കാര്യങ്ങൾ ഏറെ വ്യക്തമാകുന്നു.
സർക്കാറിന്റെ ഏതെങ്കിലും കാര്യത്തെ വിമർശിച്ചു പറയുന്നു എന്നു കാണുമ്പോൾ ചർച്ചയിൽ നിന്ന് തന്നെ ഒഴിവാക്കുന്ന അവസ്ഥയുണ്ട്. 
 
ഇന്ത്യയുടെ ഭാവി തന്നെ സാമ്പത്തിക നയങ്ങളെ ചുറ്റിപ്പറ്റിയാണ്. അത്തരം അപഗ്രഥന റിപ്പോർട്ടുകൾ ഒന്നും വരുന്നില്ല. ഇത് ആഗോളതലത്തിലെ പ്രവണതയാണ്.
 
നിയമസഭാ നടപടിക്രമങ്ങൾ പത്രങ്ങളിൽ വാർത്ത ആകുന്നില്ല എന്ന് പറയുമ്പോൾ പുതിയ തലമുറയ്ക്ക് കാര്യങ്ങളിൽ താല്പര്യമുണ്ടോ എന്നതും ആലോചിക്കണം. കേരളത്തിൽ വായനക്കാർ മാധ്യമങ്ങൾ പറയുന്ന കാര്യങ്ങൾ വായിക്കുന്നില്ല. 'റിവേഴ്സൽ ഓഫ് ദ കോർ ' ( നേർവിപരീതം ) എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ജനകീയ തലത്തിൽ ലോകത്തോട് പ്രക്ഷേപണം നടത്താം എന്ന രീതിയിൽ മാധ്യമങ്ങൾ മാറി പ്രാദേശിക തലത്തിൽ ആരെങ്കിലും കൊടുക്കുന്ന അതേ വാർത്ത അടുത്തദിവസം പത്രങ്ങൾ അവതരിപ്പിക്കുന്നു. താരതമ്യേന അനാകർഷകമായ തൊഴിലിടമായി പരിണമിച്ചു.സാമ്പത്തിക നേട്ടമില്ലാത്ത, ശമ്പള പ്രശ്നങ്ങളും അനിശ്ചിതത്വവും നിറഞ്ഞ അന്തരീക്ഷം ആ ഫീൽഡിനെ അനാർഷകമാക്കുന്നു. ഈ തൊഴിൽ മേഖലയിലേക്ക് കടന്നു വരുന്നത് അത്രതന്നെ മിടുക്കരല്ലാത്തവരാണ്. മുൻപ് കോളേജ് അധ്യാപകരും ഉന്നത ജോലികൾ ഉപേക്ഷിച്ചവരും കടന്നുവന്നിരുന്ന തൊഴിൽ സാഹചര്യം മാറി. ശമ്പളം കുറവാണെങ്കിലും അംഗീകാരം കിട്ടുന്നില്ല.പത്രക്കാർ ചെയ്യുന്ന സാമൂഹ്യ സേവനത്തെ വിലമതിക്കുന്നില്ല. മാനേജ്മെൻറ് പറയുന്നത് അനുസരിക്കേണ്ടി വരുന്നു.
 
പത്രങ്ങളെ വരുതിയിൽ നിർത്താനുള്ള ശ്രമം. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇന്നുള്ള നിയന്ത്രണങ്ങൾക്ക് വ്യത്യാസമുണ്ട്. മുൻപ് മാനേജ്മെന്റ് അത്തരം പ്രതിസന്ധികൾ നേരിടുന്നതിനുള്ള ആർജ്ജവം കാണിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ എക്സ്പ്രസ്സിനെതിരെ നടന്ന നീക്കങ്ങൾ ഉദാഹരണം. പക്ഷേ ഗോയങ്ക ഒരിക്കലും ഇന്ദിരാഗാന്ധിയുടെ മുന്നിൽ കീഴടങ്ങിയില്ല.മാദ്ധ്യമ പ്രവർത്തകർ അന്ന് ക്രിയേറ്റീവ് ആയി ചിന്തിച്ച് എങ്ങനെ സെൻസർഷിപ്പിനെ മറികടക്കാം എന്നാണ് ആലോചിച്ചത്.
അടിയന്തിരാവസ്ഥയിൽ ഇന്ത്യൻ എക്സ്പ്രസ്സ്‌ എഡിറ്റോറിയൽ കോളം ബ്ലാങ്ക് ആക്കിയിട്ട് പ്രതിഷേധിച്ചു. വായിക്കുന്നവർക്ക് പത്രത്തിന്റെ മൗനം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. വാക്കുകൾ അർത്ഥവത്തായി സന്നിവേശിപ്പിക്കാനുള്ള കഴിവും ധൈര്യവും ബോധവും ഭാവനയും അന്നത്തെ മാധ്യമപ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇന്നത്തെ മാനേജ്മെൻറ് എന്നത് പത്രപ്രവർത്തകരോ പത്രവുമായി ബന്ധപ്പെടുന്നവരോ പൊളിറ്റിക്കൽ എക്സർസൈസ് ഉള്ളവരോ സാമൂഹ്യബോധം ഉള്ളവരോ പോലുമല്ല. അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ബിസിനസ് ആയി മാറിയിരിക്കുന്നു.
 
വലിയ ഉദാഹരണം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംഭവിച്ചതാണ്. നിരവധി പേർക്ക് ജോലി നഷ്ടപ്പെടുന്നു. പല കാര്യങ്ങളും റിപ്പോർട്ട് ചെയ്താൽ പ്രശ്നമാണ്.പത്രപ്രവർത്തനം എന്ന തൊഴിലിന്റെ മാഹാത്മ്യം വളരെ കുറഞ്ഞു. പാർലമെന്റിലെ ഒരു പ്രസംഗം മനസ്സിലാക്കണമെങ്കിൽ സോഷ്യൽ മീഡിയയിലെ ക്ലിപ്പ് കാണണം. ഏതെങ്കിലും പത്രം അതുപോലെ കൊടുക്കുന്നില്ല. പ്രതിനിധികളായി അയച്ച ആളുകൾ എന്തു പറയുന്നു,ഏതു രീതിയിൽ ഇടപെടുന്നു എന്നത് മനസ്സിലാക്കാൻ കഴിയുന്നില്ല. പണ്ട് സഭാവലോകനങ്ങൾ കൊടുത്തിരുന്നതുകൊണ്ട് ജനങ്ങൾക്ക് ഗുണം ഉണ്ടായിരുന്നു. ഓരോ മെമ്പറും എന്തു പറഞ്ഞു,എങ്ങനെ ഇടപെട്ടു, കൂടുതൽ ഇടപെടുന്നത് ആരെല്ലാം എന്നറിയാമായിരുന്നു. കേരളകൗമുദിയാണ് സഭാവലോകനം കൂടുതൽ കൊടുത്തിട്ടുള്ളത് . അസംബ്ലി കവർ ചെയ്ത് പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്,കൗമുദി. അവയെല്ലാം ജനങ്ങൾക്ക് പാഠമായിരുന്നു.മെമ്പർ സഭയിൽ വരാതിരുന്നാലും ഇരുന്ന്‌ ഉറക്കം തൂങ്ങിയാലും ജനം അറിയുമായിരുന്നു. കേരളത്തിൽ പത്രങ്ങളിൽ നിയമസഭാവലോകനം നിർത്തിയിരിക്കുന്നു. കോളം തന്നെ ഇല്ലാതായിരിക്കുന്നു. മനോരമയിൽ കെ. ആർ ചുമ്മാർ എഴുതുന്ന കോളത്തിൽ പേര് വരാൻ പല എം.എൽ.എമാരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാർലമെൻറ് നടക്കുന്നുണ്ടോ എന്ന് പോലും ഇപ്പോൾ അറിയുന്നില്ല.
 
ഡി. പ്രദീപ്‌ കുമാർ, കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂ ട്യൂബ് ചാനലിൽ ലഭ്യമാണ്. ലിങ്ക് :

 

No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍