എല്ലാവർഷവും ഏപ്രിൽ18 ലോക പൈതൃകദിനമായി
ആചരിച്ചുവരുന്നു.യൂണിസെഫിന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും ചരിത്ര-പൈതൃക സ്മാരകങ്ങളും
പ്രദേശങ്ങളും സംരക്ഷിക്കാൻ 1970തുകളിൽ ആരംഭിച്ച സംഘടിതമായ ശ്രമത്തിന്റെ ഭാഗമാണു ഈ
ദിനാചരണം.1977മുതൽ ഇന്ത്യയും ഇതിൽ പങ്കാളിയാണു.137 രാജ്യങ്ങളിലായി
വ്യാപിച്ചുകിടക്കുന്ന 821 ലോക പൈതൃക സൈറ്റുകള്‍ നമുക്കുണ്ട്.മാനവരാശിയുടെ
നിലനിൽപ്പിനായി
ഭാവിതലമുറയിലേക്ക് സൂക്ഷിച്ചുവെക്കേണ്ടത്ര പ്രാധാന്യമുള്ളവയാണു ഈ
സൈറ്റുകള്‍.അവയിൽ
ബഹുഭൂരിപക്ഷവും (628)ആരാധനാലയങ്ങളും കൊട്ടാരങ്ങളും ഗുഹകളും സ്മാരകങ്ങളും
പോലുള്ള
ചരിത്രസ്മാരകങ്ങളാണു;ബാക്കി ദേശീയോദ്യാനങ്ങളും തടാകങ്ങളും വന്യജീവി
സംരക്ഷണകേന്ദ്രങ്ങളും പോലുള്ള പ്രകൃതിജന്യ സൈറ്റുകളാണു .
ഇന്ത്യയിൽ ലോകപൈതൃക
പട്ടികയിൽ 27
സൈറ്റുകളാണുള്ളത്.താജ്മഹൽ,കുതബ്മിനാർ,ആഗ്രഫോർട്ട്,ഹമ്പി,ഖജ്രാഹോ,കൊണാർക്കിലെ
സൂര്യക്ഷേത്രം,റെഡ്ഫോർട്ട്,ഛത്രപതി ശിവജി ടെർമിനസ്,തമിഴ്നാട്ടിലേയും
പശ്ചിമബംഗാളിലേയും പൈതൃക ട്രെയിൻ സർവീസുകൾ, ഗോവയിലെ പോർച്ചുഗീസ് പള്ളികൾ,അജന്ത,എല്ലോറ
ഗുഹകള്‍,മഹാബലിപുരം,എലിഫന്റ് കേവ്സ്,സാഞ്ചി,ബഹാബോധി ക്ഷേത്രം തുടങ്ങി കാസിരംഗയിലേയും ,മാനസിലേയും,
സുന്ദർബൻഡിലേയും വന്യജീവിസങ്കേതങ്ങൾ വരെ ഈ പട്ടികയിലുണ്ടു.ഇതുകൂടാതെ ഇന്ത്യയിൽ
ആയിരക്കണക്കിനു സൈറ്റുകൾ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ ഏറ്റെടുത്ത്
സംരക്ഷിക്കുന്നുണ്ടു.ഏ.എസ്.ഐ തൃശൂര്‍ സര്‍ക്കിളിനു കീഴില്‍ 37 പൈതൃക
സ്മാരകങ്ങളുണ്ടു.മട്ടാഞ്ചേരി പാലസ്,ബേക്കല്‍
,പാലക്കാട്,അഞ്ചുതെങ്ങ്,തലശ്ശേരി,കണ്ണൂര്‍ ,തങ്കശ്ശേരി കോട്ടകള്‍,തിരുവല്ലം,പെരുവനം,കടവല്ലൂര്‍,തൃപ്രയാര്‍,വടക്കുംനാഥന്‍
ക്ഷേത്രങ്ങള്‍,അരിയന്നൂരിലെ തലക്കല്ലുകള്‍ തുടങ്ങിയവയാണു ഈ സൈറ്റുകള്‍.
-എന്തിനാണു നമ്മള്‍
ഇവ സംരക്ഷിക്കുന്നത്?’പുരാതനം”എന്ന് ഇന്ന്
നമ്മൾ ഒരു വസ്തുവിനെ വിശേഷിപ്പിക്കുന്നത് നല്ല അർത്ഥത്തിലല്ല.പ്രായമായവരെ
അധിക്ഷേപിക്കുവാൻ അവർ “ആർക്കൈവല്‍ പീസുകളാണു‘’ എന്നാണു
വിശേഷിപ്പിക്കാറുള്ളത്.പുരാതനമായതെല്ലാം കാലഹരണപ്പെട്ടുവെന്നും അവയ്ക്കൊന്നിനും
കാലികമായി ഒരു പ്രസക്തിയുമില്ലെന്നുമാണു ഇതുകൊണ്ട് അർഥമാക്കുന്നത്.ഉത്പാദനക്ഷമതയില്ലാത്ത,പരാശ്രിതമായ
,മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടേണ്ടവയാണു ഈ പുരാവസ്തുക്കളെല്ലാം എന്ന
ഓർമ്മപ്പെടുത്തലുകളാണു ഈ പദപ്രയോഗങ്ങൾക്ക് പിന്നിലുള്ളത്.എല്ലാഭാഷയിലും ഇങ്ങനെ
ചില വാക്കുകളും ശൈലികളുമുണ്ട്.
-എന്തിനാണു
ജീവിച്ചിരിക്കുന്നവർക്ക് പ്രത്യക്ഷത്തിൽ മെച്ചമൊന്നുമില്ലാത്ത ഈ ആർക്കൈവല്‍ പീസുകളെ സംരക്ഷിച്ചുനിർത്തുന്നത്?അതിനു നിയതമായ കാരണങ്ങളുണ്ടു.ഇവ മാനവരാശിയുടെ
പൊതു പൈതൃകങ്ങളാണു എന്നതാണു പരമപ്രധാനം.അവയ്ക്കെല്ലാം സാര്‍വലൗകികമായൊരു
മൂല്യമുണ്ടു.അവ അമൂല്യമായ നിധികള്ണാണു.അതുകൊണ്ടാണു താലിബാന്‍ അഫ്ഗാനിസ്ഥാനിലെ
ചരിത്രസ്മാരകങ്ങളും പ്രതിമകളും തച്ചുടച്ചപ്പോള്‍ അതിനെതിരെ സാര്‍വത്രികമായ
പ്രതിഷേധം ഉയര്‍ന്നത്.
മതതീവ്രവാദികള്‍
മാത്രമല്ല
യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും ഭരണാധികാരികലുടെ ദുരയും വിലപ്പെട്ട എത്രയോ
പൈതൃകസ്മാരകങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്നു.സഹസ്രാബ്ദങ്ങളുടെ
സമ്പന്നമായ ചരിത്രം ഉറങ്ങുന്ന അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ താഴ്വരയില്‍ 2003ലെ
ആഭ്യന്തരയുദ്ധകാലത്ത് പൊട്ടിയ മൈനുകള്‍ എല്ലാം തുടച്ചുനീക്കി.2003ലെ ഭൂകമ്പത്തില്‍
26000 പേര്‍ മരിച്ച ഇറാനിലെ ബാം നഗരത്തിലെ പൈതൃകസ്മാരകങ്ങളെല്ലാം തകര്‍ന്നടിഞ്ഞു.ആഭ്യന്തരയുദ്ധത്തില്‍
ആടിയുലയുന്ന ജെറുസലേമിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ശ്രീലങ്കന്‍ യുദ്ധം
ബൌദ്ധ-സിംഹള സംസ്കൃതിയുടെ എത്രയോ
വിലപ്പെട്ട തിരുശേഷിപ്പുകളാണു നശിപ്പിച്ചത്.താജ് ഇടനാഴി കേസ് ഉത്ഭവിച്ചത്
തന്നെ
അത് താജ്മഹലിന്റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന കണ്ടെത്തലിനെ
തുടര്‍ന്നായിരുന്നു.യമുനയുടെ തീരങ്ങളിലെ വ്യാവസായികമലിനീകരണത്തിനെതിരായ
നടപടികളും താജ്മഹല്‍
സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
-ഇങ്ങനെ രാഷ്ട്രീയവും ഭരണപരവും നിയമപരവുമായ തലങ്ങളുണ്ട്,ഇതിനു.ആഗോളതലത്തില്‍ തന്നെ ഈ പൈതൃകസ്ഥാപനങ്ങള്‍
എക്കാലത്തേക്കും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.നമ്മള്‍ കടന്നുവന്ന
വഴികളെക്കുറിച്ചുള്ള നിതാന്തമയ ഓർമ്മപ്പെടുത്തലുകളാണിവ.നമ്മള്‍ ഒറ്റപ്പെട്ടതും
സ്വയംഭൂവുമായ ദ്വീപുകള്‍ അല്ലെന്നും ,അനന്തമായ പൈതൃകത്തിന്റെ കണ്ണികള്‍ മാത്രമാണെന്നും ,ഇവ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.മാവനരാശിയുടെ
വികാസപരിണാമത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണിവ.ഇവ പോയകാലത്തെ
ചരിത്രത്തേയും
സംസ്കാരത്തേയും എപ്പോഴും നിശബ്ദമായി പിന്തലമുറകള്‍ക്ക്
സംവേദിച്ചുകൊണ്ടിരിക്കുന്നു.ഈ പൈതൃകം തകര്‍ക്കപ്പെട്ടാല്‍ നമ്മുടെ
വേരുകള്‍ അറ്റുപോകും.സാംസ്കാരികമായി നമ്മള്‍ അതിദരിദ്രരാകും.
No comments:
Post a Comment