ആകാശവാണിയുടേയും ദൂരദർശന്റേയും വാർത്താവിഭാഗത്തിൽ അവതാരകർ,ന്യൂസ് എഡിറ്റർമാർ,റിപ്പോർട്ടർമാർ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിച്ചവരും,ഇപ്പോഴും സർവ്വീസിലുള്ളവരും തങ്ങളുടെ അനുഭവങ്ങൾ ക്ളബ് ഹൗസ് മീഡിയ റൂമിൽ പങ്കുവെച്ചു.
വാർത്തകൾ വായിക്കുന്നത്...
ജൂലൈ 3 (ശനി)രാത്രി 8:
2021 ജൂലൈ
3 ന് ആകാശവാണി വാർത്താവതാരകർ പങ്കെടുത്ത ചർച്ച ശ്രദ്ധേയമായി.
ടി.എൻ. സുഷമ,ശ്രീദേവി, സുഷമ,ശ്രീകണ്ഠൻ, ഹക്കിം കൂട്ടായി , അനിൽ ചന്ദ്രൻ
എന്നിവർ തങ്ങളുടെ സമ്പന്നമായ അനുഭവങ്ങൾ പങ്കുവച്ചു.
ഡി. പ്രദീപ് കുമാറിനൊപ്പം
കെ.പി.രാജീവനും, കെ.എസ്. ശ്രുതിയുമായിരുന്നു , മോഡറേറ്റർമാർ. കേരള മീഡിയ
അക്കാദമി വിദ്യാർത്ഥികളും മാദ്ധ്യമ പ്രവർത്തകരുമടക്കം വലിയ സദസ്
ശ്രോതാക്കളായുണ്ടായിരുന്നു.
ഫൈസൽ അലിമുത്ത്,കെ.ഹേമലത,രാംദാസ്,എം.സ്മിതി,
സി.കെ.സജി, സി.എസ് ബിജു, മൊയ്തീൻകുഞ്ഞ് തൃക്കാക്കര, മൂസക്കോയ നടുവണ്ണൂർ,
സുജ സുവിധം , രമേഷ് കോൾക്കാഡൻ , സി.പി.അബ്ദുറഹ്മാൻ , കെ.പി.മുഹമ്മദ് ഷെറീഷ്
കാപ്പ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ജൂലൈ 10 (ശനിയാഴ്ച )രാത്രി 8;
വാർത്തകൾ തയ്യാറാക്കുന്നത്-1
ആകാശവാണിയുടേയും ദൂരദർശന്റേയും ന്യൂസ് റൂമുകളിൽ എന്താണ് സംഭവിക്കുന്നത്?
. ആകാശവാണി, ദൂരദർശൻ
ന്യൂസ് റൂമുകളിലും ബ്യൂറോകളിലും പ്രവർത്തിച്ച വി.എം. അഹമ്മദ് (മുൻ
അസി.ഡയറക്ടർ, യോജന),ജേക്കബ്ബ് എബ്രഹാം (മുൻ ജോയിന്റ് ഡയറക്ടർ, പി.ഐ. ബി,
ചെന്നൈ ), ഡോ.കെ.പരമേശ്വരൻ (മുൻ ഡെപ്യൂട്ടി ഡയറക്ടർ, ആകാശവാണി വാർത്താ
വിഭാഗം, തൃച്ചി),കെ.എ ബീന(ഡെപ്യൂട്ടി ഡയറക്ടർ, ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ)
എന്നിവരും തിരുവനന്തന്തപുരം ആകാശവാണി വാർത്താ വിഭാഗത്തിലെ പ്രകാശ് ശ്രീധറും
(ഡെപ്യൂട്ടി ഡയറക്ടർ) തങ്ങളുടെ അപൂർവ്വാനുഭവങ്ങൾ പങ്കു വച്ചു.
ചർച്ചയിൽ ഹക്കിം കൂട്ടായി , വി.എം.രാജ്മോഹൻ , കെ. ഒ. ശശിധരൻ എന്നിവർ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ.പി.രാജീവനും (മുൻ ഡെപ്യൂട്ടി ഡയറക്ടർ, ആകാശവാണി വാർത്താ വിഭാഗം, കട്ടക്ക്) മോഡറേറ്റർമാരായി.
ജൂലൈ 17(ശനിയാഴ്ച )രാത്രി 8;
വാർത്തകൾ തയ്യാറാക്കുന്നത്-2
(കെ.പി. രാജീവൻ എഴുതിയ റിപ്പോർട്ട്)
ആകാശവാണി
ദൂരദർശൻ വാർത്തകളെക്കുറിച്ച് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ നടന്ന ചർച്ച വിജ്ഞാനദായകമായിരുന്നു. മഞ്ചേരി എഫ്.എം മുൻ പ്രോഗ്രാം മേധാവി ഡി.
പ്രദീപ് കുമാർ
ആമുഖഭാഷണം നടത്തി..
കോഴിക്കോട്
ആകാശവാണിയിൽ ദീർഘകാലം ന്യൂസ് എഡിറ്ററായിരുന്ന എ.എം തോമസാണ് അനുഭവങ്ങൾ
പങ്കുവയ്ക്കലിന് തുടക്കമിട്ടത്. ആകാശവാണിയിൽ പ്രവർത്തിച്ച്
പരിചയമില്ലാത്തതിനാൽ ശങ്കിച്ച് നിന്ന തന്നോട് അന്ന് എ.ഡി.ജി ആയിരുന്ന വിവേകാനന്ദ റേ പറഞ്ഞത്, എന്ത് സംഭവിച്ചാലും വാർത്ത
മുടങ്ങരുത് എന്ന കാര്യം ശ്രദ്ധിച്ചാൽ മതി എന്നാണ്. The show must go on
എന്ന റേയുടെ വാക്കുകൾ വലിയ ഊർജമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ആകാശവാണി വാർത്തകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംബന്ധിച്ച് വിശദീകരിക്കുന്ന ഒരു സ്റ്റൈൽ ബുക്ക് ഉണ്ടെന്നും അത്
പ്രധാനമാണെന്നും എന്നും തോമസ് വ്യക്തമാക്കി. 1998 ൽ കോഴിക്കോട്ടെ പ്രാദേശിക
വാർത്താ വിഭാഗം അടച്ചുപൂട്ടാൻ ശ്രമം ഉണ്ടായെന്നും കൂടുതൽ പ്രശ്നങ്ങൾ
ഇല്ലാതെ പരിഹരിക്കാൻ കഴിഞ്ഞുവെന്നും തോമസ് അറിയിച്ചു. സ്വകാര്യ
വാർത്തകൾ കൊടുക്കുന്നതിന് നേരത്തേ അനുമതി ഉണ്ടായിരുന്നില്ലെന്ന് തോമസ് അനുസ്മരിച്ചു.
1994 മുതൽ 2005 വരെയാണ് കോഴിക്കോട്ട് പ്രവർത്തിച്ചത്. പിന്നീട് 2007-2008 ൽ ദില്ലി ദൂരദർശൻ കേന്ദ്രത്തിലായിരുന്നു.(കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജോയന്റ് ഡയരക്ടറായി ഈയിടെ വിരമിച്ചു. )
സമയത്തോടൊപ്പമുള്ള
ഓട്ടമാണ് ആകാശവാണി വാർത്തകളെന്ന് ദില്ലി ജനറൽ ന്യൂസ് റൂം (GNR) അനുഭവങ്ങൾ
വിവരിച്ച് മധു ആർ ശേഖർ പറഞ്ഞു. തുടക്കത്തിൽ പബ്ലിക്കേഷൻസ്
ഡിവിഷനിലെ
ജോലിക്ക് ശേഷം 2003 ൽ ആകാശവാണിയിലേക്ക് ട്രാൻസ്ഫർ ആയി. ബാംഗ്ലൂരിലും
ദില്ലിയിലുമായി ജോലി ചെയ്തു. 2014 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത്
ദില്ലിയിൽ ഡ്യൂട്ടി ഉണ്ടായിരുന്നു.
വാർത്തകളുടെ
bunching വളരെ പ്രധാനമാണ്. പിന്നെ കാച്ചിക്കുറുക്കിയ headlines . ഇരുപത് സെക്കന്റിനപ്പുറം നീളാത്ത തലക്കെട്ടുകളാണ് ഇംഗ്ലീഷ് വാർത്തകൾക്ക് വേണ്ടത്.
വാർത്ത മിസ് ചെയ്താൽ എഡിറ്റർ ഇൻ ചാർജ് ഉത്തരം പറയണം.ആകാശവാണി ബുള്ളറ്റിനുകളുടെ ഹാർഡ് കോപ്പി പാർലമെന്റിലേക്കും എംബസികളിലേക്കും അയക്കും.
പത്രങ്ങൾക്ക്
നിരവധി പേജുകളും ടി.വി ക്ക് സമയവും ഉള്ളപ്പോൾ ആകാശവാണി വാർത്തയ്ക്ക് 10-
15 മിനിട്ടേ ഉള്ളൂ. പ്രധാന വാർത്തകളൊക്കെ അതിനകത്ത് ഉൾപ്പെടുത്തണം എന്നത്
വലിയ വെല്ലുവിളി തന്നെയെന്ന് മധു പറഞ്ഞു.
ദില്ലി
ജി.എൻ.ആറിൽ നാലഞ്ച് ഷിഫ്റ്റാണ് . പുലർച്ചെ 3 മണിക്ക് തുടങ്ങുന്ന ഒരു
ഷിഫ്റ്റ് . പിന്നീട് രാവിലെ 9.30 , ഉച്ചയ്ക്ക് 3 മണി, രാത്രി 9.30 ന്
എന്നിങ്ങനെ ..
രാത്രി ഷിഫ്റ്റ് പുലർച്ചെ 3 മണി വരെ നീളുന്ന graveyard shift ആണ് എന്ന് മധു ആർ ശേഖർ പറഞ്ഞ് നിർത്തി(ഇപ്പോൾ ഭോപാൽ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയിൽ ഡെപ്യൂട്ടി ഡയറക്റാണ് ).
വിവിധ
വാർത്തകളിൽ നിന്ന് അവശ്യം വേണ്ടത് തിരഞ്ഞെടുക്കുക എന്നത് ശ്രദ്ധയോടെ
ചെയ്യേണ്ട കർമമാണെന്ന് ദില്ലി തിരുവനന്തപുരം നിലയങ്ങളിൽ പ്രവർത്തന
പരിചയമുള്ള ജോർജ് മാത്യു പറഞ്ഞു. ആകാശവാണി ന്യൂസ് റൂം ഒരു യഥാർത്ഥ
പരിശീലനക്കളരി തന്നെയാണ്.
2001
ഡിസംബർ 13 നു ണ്ടായ പാർലമെന്റ് ആക്രമണ സമയത്ത് പാർലമെന്റ് ഹൗസിൽ നിന്ന്
ലൈവ് ആയി സെബാസ്റ്റ്യൻ റോബർട്സിന്റെ റിപ്പോർട്ട് കൊടുക്കാൻ കഴിഞ്ഞ
ആവേശകരമായ നിമിഷങ്ങൾ ജോർജ് ഓർത്തു.
ആകാശവാണി എഎം വാർത്തകൾ എഫ്.എമ്മിൽ കൊടുക്കുന്നത് നന്നായിരിക്കുമെന്ന് ജോർജ് പറഞ്ഞു(തൃശൂർ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയിൽ ഡെപ്യൂട്ടി ഡയരക്ടറാണ് ജോർജ് ഇപ്പോൾ ).
ആകാശവാണി ജോലിയിലെ അനുഭവം വളരെ വിലപ്പെട്ടതാണെന്നും പലതും പഠിക്കാൻ കഴിഞ്ഞുവെന്നും കൊച്ചി കറസ്പോണ്ടന്റും അസിസ്റ്റന്റ് ഡയരക്ടറുമായിരുന്ന എൻ. സി ജയചന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി
ഇന്ത്യാ മഹാ സമുദ്രത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ അതിന്റെ അപ്ഡേറ്റഡ്
വേർഷൻ ദില്ലിയിലെത്തിക്കാൻ അനുഭവിച്ച വിഷമത്തെക്കുറിച്ച് ജയചന്ദ്രൻ വിശദീകരിച്ചു.
1991-93
ൽ തിരുവനന്തപുരത്ത് അസിസ്റ്റന്റ് എഡിറ്റർ റിപ്പോർട്ടിംഗ് തസ്തികയിൽ ജോലി
ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ ജയചന്ദ്രൻ അനുസ്മരിച്ചു (അസിസ്റ്റന്റ് ഡയരക്ടറായിരിക്കെ ഈയിടെ റിട്ടയർ ചെയ്തു ).
റേഡിയോ
വാർത്ത നിലനിൽക്കുമെന്ന് ട്രിച്ചിയിൽ കറസ്പോണ്ടന്റ് ആയും കോഴിക്കോട്ട്
ന്യൂസ് എഡിറ്റർ ആയും പ്രവർത്തന പരിചയമുള്ള ബിജു മാത്യു അഭിപ്രായപ്പെട്ടു.
നാം വിചാരിക്കുന്നതിലും എത്രയോ അധികമാളുകൾ ആകാശവാണി വാർത്തയെ പരിഗണിക്കുന്നുണ്ടെന്ന് ഓർക്കണമെന്ന് ബിജു പറഞ്ഞു.
സി.പി.ഐ നേതാവ് ഡി. രാജയുടെ വാർത്താ സമ്മേളന റിപ്പോർട്ട് ആകാശവാണി വാർത്തയിൽ
വന്ന കാര്യം സാക്ഷാൽ കലൈഞ്ജർ കരുണാനിധി ആണ് ഫോണിൽ രാജയെ അറിയിച്ചത്.
ഉച്ചക്ക് 1.20 ന് തുടങ്ങിയ വാർത്താ സമ്മേളന റിപ്പോർട്ട് പ്രസക്ത ഭാഗം
വെച്ച് 1.30 ന് റിപ്പോർട്ട് ചെയ്തു. താൻ പറഞ്ഞ വാക്കുകൾ എത്രയും പെട്ടെന്ന്
തന്നെ വാനൊലി നിലയ വാർത്തയിൽ വന്നതിൽ രാജ സന്തുഷ്ടനായിരുന്നു. അക്കാര്യം
കരുണാനിധിയാണ് രാജയെ അറിയിച്ചതെന്നായപ്പോൾ രാജയുടെ സന്തോഷം ഇരട്ടിച്ചു.
ശിവഗംഗ
മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ കേന്ദ്ര മന്ത്രി ചിദംബരം തോറ്റതായി
മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ആകാശവാണി ആ വാർത്ത കൺഫേം
ചെയ്യാനാവാത്തതിനാൽ കൊടുത്തില്ല. 3300 ലേറെ വോട്ടിന് ചിദംബരം ജയിച്ചതായി
രാത്രി വൈകി വാർത്ത വന്നു. അതാണ് ആകാശവാണി കൊടുത്തത്. ആ സംഭവം വലിയ
അനുഭവമായിരുന്നതായി ബിജു മാത്യു പറഞ്ഞു
(ഇപ്പോൾ കണ്ണൂർ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയിൽ എഫ് പി ഒ ആണ് ).
റേഡിയോ
വാർത്തയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും മറ്റു മാധ്യമങ്ങളെ
അപേക്ഷിച്ച് റേഡിയോ ന്യൂസിൽ ജോലി ചെയ്യുന്നവർക്ക് ടെൻഷൻ കുറവാണെന്നും
കൊച്ചി മുൻ കറസ്പോണ്ടന്റ് സ്മിതി പറഞ്ഞു..
മീഡിയ അക്കാദമി അദ്ധ്യാപിക കെ. ഹേമലതയും സംസാരിച്ചു.
മാധ്യമ പ്രവർത്തകൻ ഡി.പ്രദീപ് കുമാറിനെ കൂടാതെ ആകാശവാണി കട്ടക്ക് ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന കെ പി രാജീവനും മോഡറേറ്ററായിരുന്നു.
ജൂലൈ 24
വാർത്തകൾ തയ്യാറാക്കുന്നത്-3
ആകാശവാണി
ദൂരദർശൻ വാർത്തകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ നടന്ന ചർച്ച ഭൂതകാല അദ്ധ്യായങ്ങളുടെ പ്രകാശം പ്രസരിപ്പിച്ചു. ഡി. പ്രദീപ് കുമാർ ആമുഖമായി സംസാരിച്ചു.
ആകാശവാണി
കൊളംബോ (ശ്രീലങ്ക) കറസ്പോണ്ടന്റും ദൂരദർശൻ ദില്ലിയിലും തിരുവനന്തപുരത്തും
ന്യൂസ് എഡിറ്ററുമായി പ്രവർത്തിച്ച എഡിജി (റിട്ട.) കെ.എം രവീന്ദ്രനാണ്
ചർച്ചയ്ക്ക് തുടക്കമിട്ടത്.
ദൂരദർശൻ
വാർത്ത എഴുതുന്നതിന്റേയും സംപ്രേഷണം ചെയ്യുന്നതിന്റേയും സാങ്കേതിക
കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. വർഷങ്ങൾക്ക് മുൻപ് ദൂരദർശനിൽ ലൈവ്
റിപ്പോർട്ട് കൊടുക്കുന്നതിന്റെ വിഷമതകളെക്കുറിച്ച് പറഞ്ഞു. Quick response
, immediate action ... ആകാശവാണിയുടേയും ദൂരദർശന്റേയും സ്റ്റൈൽ അതാണ്.
വിദേശകാര്യ
ലേഖകന്റെ റിപ്പോർട്ടുകൾക്ക് ആകാശവാണി വലിയ പ്രാധാന്യം നൽകാറുണ്ട്. അതേ
പോലെ തന്നെ ഫോറിൻ കറസ്‌പോണ്ടന്റിന്റെ ജോലി വൻ ഉത്തരവാദിത്തം കൂടിയാണ്.
ശ്രീലങ്കൻ സംഘർഷകാലത്ത് വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സന്തുലിതമായി
കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. വാവുനിയ,ജാഫ്ന തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു .
ഫോറിൻ കറസ്പോണ്ടന്റുമാർ അവിടത്തെ ഹൈക്കമ്മീഷനോ എംബസിയുമോ ആയി സഹകരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു ( ചെന്നൈ പി. ഐ. ബി യിലും ജോലി ചെയ്ത അദ്ദേഹം തിരുവനനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്നാണ് എഡിജി ആയി റിട്ടയർ ചെയ്തത് ).
ആകാശവാണിയിലും
ദൂരദർശനിലും ദില്ലിയിലേയും തിരുവനന്തപുരത്തേയും ന്യൂസ് റൂമുകളിൽ നിരവധി
വർഷങ്ങൾ പ്രവർത്തിച്ച വിദ്യാധരൻ ഉണ്ണിത്താനാണു പിന്നീട് സംസാരിച്ചത്.
കുട്ടിക്കാലത്ത്
തന്നെ റേഡിയോയുമായി ബന്ധമുണ്ടായിരുന്നു. 1962 ലെ ഇന്ത്യാ ചൈനാ
യുദ്ധസമയത്ത് ആകാശവാണി വാർത്തകൾ കേൾക്കുന്നത് ആവേശകരമായിരുന്നുവെന്ന്
അദ്ദേഹം അനുസ്മരിച്ചു.
1979
ൽ ചരൺ സിംഗ് രാജിവച്ച വാർത്ത അറിഞ്ഞത് രാത്രി 11 ന്റെ ഇംഗ്ലീഷ് വാർത്ത
തുടങ്ങുന്നതിന് കുറച്ച് മുൻപായിരുന്നുവെങ്കിലും അത് ആ ബുള്ളറ്റിനിൽ
കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം ഉണ്ണിത്താൻ പങ്കു വച്ചു.
സുൽഫിക്കർ ഭൂട്ടോയെ തൂക്കിക്കൊല്ലാൻ ലഹോർ
ഹൈക്കോടതി ഉത്തരവിട്ടത് ബ്രേക്ക് ന്യൂസ് ആയി കൊടുക്കാൻ കഴിഞ്ഞത് ദില്ലി
ആകാശവാണി ജനറൽ ന്യൂസ് റൂം (GNR) അനുഭവത്തിൽ പെടുന്നു. സ്പോർട്ട് സിൽ
താല്പര്യമുണ്ടായിരുന്നത് കൊണ്ട് ഡ്യൂറന്റ് കപ്പ് ഫുട്ബാളും 1982 ലെ
ഏഷ്യാഡും നല്ല രീതിയിൽ കവർ ചെയ്യാൻ കഴിഞ്ഞിരുന്നതായി അദ്ദേഹം
വെളിപ്പെടുത്തി.
ദില്ലി
ന്യൂസ് റൂമിൽ ഉണ്ടായിരുന്ന കേശവൻ നമ്പൂതിരിക്ക് സ്പോർട്സിൽ നല്ല
താല്പര്യ മുണ്ടായിരുന്നതിനാൽ ആകാശവാണി അതിന് പ്രോത്സാഹനം
നൽകിയിരുന്നുവെന്ന് ഉണ്ണിത്താൻ പറഞ്ഞു( തിരുവനന്തപുരം ദൂരദർശൻ ന്യൂസ് ഡയരക്ടറായാണ് അദ്ദേഹം വിരമിച്ചത് ).
ദൂരദർശൻ
കേന്ദ്ര തിരുവനന്തപുരം ഡയറക്ടരും ആകാശവാണി ട്രിച്ചി
കറസ്പോണ്ടന്റുമായിരുന്ന ഡോ. കെ. അമ്പാടി ആണ് പിന്നീട് ചർച്ചയിൽ പങ്കെടുത്ത്
സംസാരിച്ചത്. കടുത്ത മാനസിക സംഘർഷം സഹിച്ചാണ് ദൂരദർശനിലും ആകാശവാണിയിലും
വാർത്തകൾ തയ്യാറാക്കുന്നത്. Credible ആയി വാർത്ത കൊടുക്കുക ആണ് ആകാശവാണി,
ദൂരദർശൻ ജോലി ചെയ്യുന്നവരുടെ മുന്നിലെ വെല്ലുവിളി എന്ന് അമ്പാടി സർ
വ്യക്തമാക്കി. അവകാശ വാദം മാറ്റി fact മാത്രം പറയുന്ന ഒരു മാധ്യമ പ്രവർത്തന
രീതിയാണ് ദൂരദർശനും ആകാശവാണിയും അനുവർത്തിക്കുന്നത് എന്ന് ഡോ. അമ്പാടി
ഊന്നിപ്പറഞ്ഞു. തിരുവനന്തപുരം ദൂരദർശൻ ഡയരക്ടറായിരിക്കേ, ‘വാർത്തകർക്ക് പിന്നിൽ’ എന്ന അരമണിക്കൂർ പരിപാടി രാത്രി 8 മുതൽ 8.30 വരെഅവതരിപ്പിച്ചിരുന്നു. അതിലെ ഓരോന്നും ട്രാൻസ്ഫർ തരാൻ ശക്തിയുള്ളവ ആയിരുന്നു എന്ന് അമ്പാടി ഓർമ്മിപ്പിച്ചു.( പി. ആർ. ഡി ഡയറക്ടറായി ആയി ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ മുന്നോക്ക വിഭാഗ കമ്മീഷൻ എം.ഡി ആണ് ).
ഒരു കാലത്ത് ദൃശ്യ മാധ്യമ വായന രംഗത്തെ താരങ്ങൾ ആയിരുന്ന രാജേശ്വരി മോഹനും ആർ. ബാലകൃഷ്ണനും തങ്ങളുടെ അനുഭവങ്ങൾ അയവിറക്കി.
ഓരോ
ബുള്ളറ്റിനും ഓരോ അനുഭവമാണെന്ന് രാജേശ്വരി പറഞ്ഞു. ദൂരദർശൻ ധാരാളം
ബുള്ളറ്റിനുകൾ എനിക്ക് വായിക്കാൻ തരാറുണ്ടായിരുന്നുവെന്ന് അവർ സന്തോഷത്തോടെ
ഓർമിച്ചു.
വാർത്ത
വായിച്ചു കൊണ്ടിരിക്കേ മൂക്കിനടുത്തേക്ക് ഈച്ച വന്നപ്പോൾ അനുഭവിച്ച
ശാരീരിക മാനസിക സംഘർഷം സരസമായി രാജേശ്വരി അനുസ്മരിച്ചു. വാർത്ത കഴിഞ്ഞപ്പോൾ
രണ്ട് ഈച്ചകളുടെ മൃതദേഹം കിട്ടി എന്ന് അവർ പറഞ്ഞു.
അടുത്ത സൗഹൃദമുണ്ടായിരുന്ന പി. പത്മരാജന്റെ മരണ വാർത്ത വായിക്കേണ്ടി വന്നപ്പോൾ അനുഭവിച്ച മാനസികാവസ്ഥയും പ്രേം നസീറിന്റെ വിലാപയാത്ര കേരളത്തിലെത്തിയപ്പോൾ
Teleprompter ഓടെ വാർത്ത വായിച്ച അനുഭവവും രാജേശ്വരി ഓർത്തു.
സ്റ്റുഡിയോക്കകത്ത്
വളരെ ശ്രദ്ധാലു ആയിരിക്കണം. ഫുട്ബാൾ വാർത്ത വായിക്കാൻ എഴുതിക്കാണിച്ചപ്പോൾ
ഫുട്ബാൾ വാർത്താ പേപ്പറിന് വേണ്ടി കുറച്ച് നേരം തപ്പേണ്ടി വന്നു. പിന്നീട്
ഒരു മാധ്യമ വിചാരണ എഴുത്തുകാരന്റെ പ്രതികരണം ....രാജേശ്വരി ഫുട്ബാൾ
തട്ടിക്കളിക്കുന്നത് കണ്ടു .... എന്നായിരുന്നു ...,രാജേശ്വരി ഓർമകളിൽ നിറഞ്ഞു.
ആകാശവാണിയിലുള്ള
പരിചയമാണ് മലയാള ഭാഷയോട് കൂടുതൽ അടുക്കാൻ എനിക്ക് പ്രേരകമായത്.
ഇക്കാര്യത്തിൽ ആകാശവാണിയോടുള്ള കടപ്പാട് വലുതാണെന്ന് തിരുവനന്തപുരം
ആകാശവാണി പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആർ എം വ്യക്തമാക്കി.
ദൂരദർശൻ സേവനത്തിന് ടി എയും ഡി എ യും തന്നിരുന്നു. ആകാശവാണി ജീവനക്കാരി ആയതിനാൽ അതിനേ വകുപ്പുണ്ടായിരുന്നുള്ളൂ.
വിഷ്വൽ മീഡിയ യോടുള്ള താല്പര്യം കൊണ്ടാണ് ദൂരദർശനിൽ വാർത്ത വായിച്ച തെന്ന് രാജേശ്വരി പറഞ്ഞ് നിർത്തി.
മലയാള
ഭാഷയുടെ വളർച്ചയിൽ ആകാശവാണിയും ദൂരദർശനും വലിയ പങ്ക്
വഹിച്ചിട്ടുണ്ടെന്നാണ് ആർ.ബാലകൃഷ്ണന്റെ അഭിപ്രായം. മലയാള ഭാഷയെ ഇത്രയേറെ
കേൾക്കത്തക്കതാക്കിയത് ദൂരദർശനും ആകാശവാണിയുമാണ്. ജേണലിസ്റ്റ് ആവാനാണ്
ന്യൂജെൻ കുട്ടികൾ ശ്രമിക്കേണ്ടത്. ന്യൂസ് റീഡർ ആകാനല്ല എന്ന് ബാലകൃഷ്ണൻ .
ആകാശവാണിയിൽ വാർത്ത വായിക്കണമെന്നായിരുന്നു മോഹം. കൊച്ചി എഫ്.എമ്മിൽ ജോലി ചെയ്യാൻകഴിഞ്ഞിരുന്നു.
മാധ്യമ പ്രവർത്തനം ഒരു പാഷൻ ആയത് കൊണ്ടാണ് ഈ വഴിയിൽ എത്തിപ്പെട്ടത്. 1991 ൽ
സോവിയറ്റ് യൂണിയന്റെ തകർച്ച മാധ്യമങ്ങളിൽ വന്ന രീതി തന്നെ
വേദനിപ്പിച്ചിരുന്നതായി അദ്ദേഹം ഓർത്തു.
സന്തോഷ് ട്രോഫി ലൈവ് വിഷ്വൽസ് കാണിച്ചപ്പോൾ അത് ലൈവ് ആണെന്ന്
വ്യക്തമായി ബുള്ളറ്റിനിൽ പറയാൻ കഴിയാതിരുന്നതിന്റെ ദുഃഖം ബാലകൃഷ്ണൻ പങ്കു വച്ചു.
ജൂലൈ 3 ന് തുടങ്ങിയ ആകാശവാണി ദൂരദർശൻ വാർത്ത സംബന്ധിച്ച പ്രതിവാര ചർച്ചയുടെ അവസാന ഭാഗമായിരുന്നു 24 ന്റെ ചർച്ച .
ഡി. പ്രദീപ് കുമാറിനെ കൂടാതെ ആകാശവാണി ഒറീസ കട്ടക്ക് സ്റ്റേഷൻ മുൻ ഡെപ്യൂട്ടി ഡയരക്ടർ (ന്യൂസ് ) കെ പി രാജീവനും മോഡറേറ്റർ ആയിരുന്നു.
2 comments:
The feelings and motivations of Akashavani and Doordarshan staff(RTD.and officiating)are mind blowing.Further being a man nurtured during the period under review adds nostalgic experiences to me.Well done Pradeepkumar sir and his teammates.
With sweet memories and everliving memories about AIR and Prasaarbharathi....KM Mathew Kanjirappally.Phone.97 44 391522.
That's an unforgettable period,as AIR and Doordarshan reigned supreme with avowed social commitment.
Post a Comment