ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 16 November 2021

മലയാള ടെലിവിഷൻ്റെ നാൾവഴികൾ-ദൂരദര്‍ശന്‍

ലയാള  ടെലിവിഷന്റെ  നാള്‍വഴികള്‍‘;ക്ലബ്ബ് ഹൌസ് മീഡിയ റൂമില്‍ ജൂലൈ 31 ശനിയാഴ്ച മുതല്‍ 9 ഭാഗങ്ങളായി നടന്ന പ്രതിവാര പരിപാടിയുടെ ആദ്യ നാലു ഭാഗങ്ങളുടെ റി പ്പോര്‍ട്ട്.ഇതില്‍ തിരുവനന്തപുരം ദൂരദര്‍ശനെക്കുച്ചാണു മുഖ്യമായും പ്രതിപാദിക്കുന്നത്.ഒപ്പം,ഏഷ്യാനെറ്റിന്റെ ആദ്യകാലത്തെക്കുറിച്ചും.


ജൂലൈ 31;
മലയാള ടെലിവിഷൻ്റെ നാൾവഴികൾ-1
മലയാളത്തിലെ ആദ്യ ദൃശ്യമാദ്ധ്യമമായ ദൂരദർശനിലെ ആദ്യകാല  പ്രൊഡ്യൂസര്‍മാരായി തുടങ്ങി അതിന്റെ പ്രോഗ്രാം മേധാ‍ാവികളായി 2021ല്‍ വിരമിച്ച, രണ്ട് പേരുടെ അനുഭവ കഥകളാണ്  ജൂലൈ 31 ന് ക്ലബ്ബ് ഹൗസ് മീഡിയാ റൂം ചർച്ചയിൽ കേട്ടത്. ബൈജു ചന്ദ്രനും ജി. സാജനും പങ്കെടുത്ത ആ ആശയ വിനിമയ പരിപാടി ഹൃദ്യമായിരുന്നു.
ക്ലബ്ബ് ഹൗസിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത് ഓഡിയോ ആണ്. ഓൾ ഇന്ത്യാ റേഡിയോയിൽ 30 വർഷത്തെ സേവനത്തിന് ശേഷം ജൂലൈ 30 ന് ദേവികുളത്ത് നിന്ന് അസിസ്റ്റന്റ് ഡയരക്ടർ (പ്രോഗ്രാം) ആയി വിരമിച്ച ഡി. പ്രദീപ് കുമാർ ആമുഖ മൊഴി പറഞ്ഞു.
എപ്പോൾ വേണമെങ്കിലും നിന്നു പോകാവുന്ന ക്യാമറയുമായാണ് തുടക്കത്തിൽ തിരുവനന്തപുരം ദൂരദർശൻ പ്രവർത്തിച്ചതെന്ന് അവിടെ 1985 മുതൽ 1999 വരെ ന്യൂസ് പ്രൊഡ്യൂസറായി പ്രവർത്തിച്ച ബൈജു പറഞ്ഞു. വാർത്തയുടെ ക്യാമറ തന്നെ നിന്നു പോയിട്ടുണ്ട്. ഒരു പാട് വെല്ലുവിളികൾ ഉണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
.
1984 ൽ അവിടെ ചേർന്ന ടി. ചാമിയാർ ,ജോൺ സാമുവൽ , സാജൻ, ബൈജു ചന്ദ്രൻ ,സി കെ തോമസ് , എം. എ ദിലീപ് , എസ് വേണു തുടങ്ങിയ ഏഴ് പ്രൊഡ്യൂസര്‍മാര്‍ക്കും  ശ്യാമപ്രസാദ് ഉൾപ്പെടെ അഞ്ച് അസിസ്റ്റന്റ് പ്രൊഡ്യൂസർമാർക്കും മുൻകാല പ്രവർത്തന പരിചയം ഉണ്ടായിരുന്നില്ല. 1984 മേയ് ഒന്നു മുതൽ ആറ് മാസം പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം ലഭിച്ചിരുന്നു.
 ഡയറക്ടര്‍ കെ.കുഞ്ഞുകൃഷ്ണനു മാത്രമായിരുന്നു ചെന്നൈ, കൽക്കത്ത ഡി.ഡി കെ കളിൽ പ്രവർത്തിച്ച പരിചയ മുണ്ടായിരുന്നത്.
അന്ന് വാർത്ത ബ്ലാക് ആന്റ് വൈറ്റ് മാത്രമായിരുന്നു.  വെള്ള വസ്ത്രം ധരിച്ച്,  ക്യാമറയെ ഫെയ്സ് ചെയ്താൽ ബ്ലാക് ആന്റ് വൈറ്റിൽ ഇരുണ്ടിരിക്കും. കൈനിക്കര കുമാരപിള്ള സാറിന്റെ ഇന്റർവ്യൂ ചാരനിറത്തിലുള്ള ഷാൾ പുതപ്പിച്ചാണ് എടുത്തതെന്ന് ബൈജു വിശദീകരിച്ചു .                         
1985 ജനുവരി ഒന്നിനാണ് തിരുവനന്തപുരം ദൂരദർശൻ കേന്ദ്ര പ്രവർത്തനം തുടങ്ങിയത്. ടാഗോർ തിയേറ്ററിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു. അത് ലൈവായി കാണിച്ചു.
1984 ൽ രാജ്യത്ത് പലയിടത്തും ലോ പവർ ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത്  ശക്തി കുറഞ്ഞ ഒരു പ്രസരണി നിലവിൽ വന്നത്. 1988 ലാണ് കൊച്ചിയിലും കോഴിക്കോട്ടും ഹൈ പവർ ട്രാൻസ്റ്റമിറ്ററുകൾ തുടങ്ങി യതെന്ന് ബൈജു അറിയിച്ചു.
ദൂരദർശനെ പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായി കാണണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കുറച്ച് കൂടി സമചിത്തതയോടെ കാര്യങ്ങൾ ചെയ്താൽ ദൂരദർശന് അർത്ഥപൂർണിമ ഉണ്ടാകും. രണ്ട് കോടിയിൽ താഴെയാണ് തിരുവനന്തപുരം ദൂരദർശന്റെ ഒരു വർഷത്തെ ബജറ്റ് എന്നത് ഓർക്കണമെന്ന് ബൈജു ചന്ദ്രൻ വ്യക്തമാക്കി.
(2000 ത്തിലേറെ ന്യൂസ് ബുള്ളറ്റിനുകളുടെ പ്രൊഡ്യൂസറായിരുന്ന ബൈജു ചന്ദ്രൻ അസിസ്റ്റന്റ് ഡയരക്ടർ (പ്രോഗ്രാം) , ആയാണ് ഈയിടെ വിരമിച്ചത് )
ഒരു ടി വി സെറ്റ് പോലും കാണാത്തവരായിരുന്നു തങ്ങളിൽ പലരുമെന്ന് 1984 ലെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനിംഗ് കാലം അനുസ്മരിച്ച്,  തിരുവനന്തപുരം ദൂരദർശനിൽ പില്ക്കാലത്ത്  ധാരാളം കാര്‍ഷിക-ഗ്രാമീണ പരിപാടികള്‍ നിര്‍മ്മിച്ച ജി. സാജൻ പറഞ്ഞു.
അഗ്രികൾച്ചറൽ സയൻസ് പഠിച്ച സാജൻ, ആ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രോഗ്രാമുകൾ ആസൂത്രണം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
‘നാട്ടിൻ പുറം‘’ എന്നായിരുന്നു  കാർഷിക പരിപാടിയുടെ പേര്. പിന്നീട് ഐകരൂപ്യം ഉണ്ടാക്കാനായി രാജ്യത്തെ എല്ലാ ദൂരദർശൻ കേന്ദ്രങ്ങളിലേയും കാർഷിക പരിപാടി ‘കൃഷി ദർശൻ‘  എന്ന് അറിയപ്പെട്ടു.
നാട്ടിൻ പുറത്തിന്റെ ആദ്യ സംപ്രേഷണം തന്നെ മിനുട്ടുകളോളം പ്രതിസന്ധി നേരിട്ട കഥ സാജൻ വിവരിച്ചു.
നാട്ടിൻ പുറം എന്ന തലക്കെട്ട് മാത്രമേ സാങ്കേതിക തകരാറ് മൂലം പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞുള്ളൂ.  ‘നാട്ടിൻ പുറം ഇനി അടുത്ത ആഴ്ച‘ എന്ന് എഴുതിക്കാണിച്ച് പ്രശ്നം പരിഹരിച്ചതായി സാജൻ.
കേരളത്തിൽ സജീവമായ ഒരു അഗ്രികൾച്ചറൽ സീൻ ഉണ്ടായിരുന്നു. പത്രങ്ങളിലൊക്കെ ഒരു പേജ് കൃഷിക്കായി മാറ്റി വച്ചിരുന്നു. പിന്നെ ആകാശവാണിയിലെ ‘വയലും വീടും’ പരിപാടി ഉണർത്തി വിട്ട അവബോധം.
ഇതൊക്ക നാട്ടിൻ പുറം പരിപാടി യ്ക്ക് അനുകൂല ഘടകങ്ങളായിരുന്നു.
നൂറു മേനിയുടെ കൊയ്ത്തുകാർ എന്ന പരിപാടിക്കായി 12 കർഷകരെ കണ്ടെത്താൻ കഴിഞ്ഞിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിക്കാൻ ദൂരദർശനേ കഴിയൂ എന്ന് ഗ്രീൻ കേരള എക്സ്പ്രസ്  എന്ന ഏറ്റവും ശ്രദ്ധേയമായ  പരമ്പര ചെയ്ത സാജൻ പറഞ്ഞു.
കൃഷിക്കാരിൽ ഊന്നിക്കൊണ്ടുള്ള പരിപാടികൾ ആദ്യം പരീക്ഷിച്ചത് ദൂരദർശൻ തന്നെ.
സ്വകാര്യ ടി വി ചാനലുകളിലെ കാർഷിക പരിപാടികൾ വിപണി മൂല്യം നോക്കി തയ്യാറാക്കുന്നതാണ്. ദൂരദർശൻ അവതരിപ്പിച്ചതിനെ കവച്ചുവെക്കുന്ന കാർഷിക പരിപാടികൾ സ്വകാര്യ ടി വി ചാനലുകളിൽ കാണാനായിട്ടില്ലെന്ന് സാജൻ വ്യക്തമാക്കി.(അസിസ്റ്റന്റ് ഡയരക്ടർ (പ്രോഗ്രാം) ആയി 2021ല്‍ വിരമിച്ചു ).
ദൂരദർശനിലും ആകാശവാണിയിലും വാർത്ത വായിച്ചിരുന്ന ശ്രീകണ്ഠൻ, ദൂരദർശൻ അവതാരക ആയിരുന്ന ലക്ഷ്മി ,മീഡിയ അക്കാദമി അദ്ധ്യാപിക  കെ.ഹേമലത തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.
ഗ്രന്ഥകാരൻ ഡി.പ്രദീപ് കുമാറിനെ കൂടാതെ ആകാശവാണി ഒഡീഷ കട്ടക്ക് ഡെപ്യൂട്ടി ഡയരക്ടർ ന്യൂസ് ആയിരുന്ന കെ.പി.
രാജീവനും മോഡറേറ്റര്‍മാരായി(റിപ്പോര്‍ട്ട് എഴുതിയത് കെ.പി.രാജീവന്‍).               
 ആഗസ്റ്റ് 7;
 മലയാള ടെലിവിഷൻ്റെ നാൾവഴികൾ-2
 :
മലയാള ടെലിവിഷന്റെ നാൾ വഴികളെക്കുറിച്ച് ഓഗസ്റ്റ് 7നു രാത്രി നടന്ന ചർച്ച വിജ്ഞാനപ്രദമായിരുന്നു.  ഡി.പ്രദീപ് കുമാർ ആമുഖ ഭാഷണം നടത്തി.                      
ദൂരദർശൻ തിരുവനന്തപുരം കേന്ദ്ര ഡയറക്ടറും പിന്നീട് ഡെപ്യൂട്ടി ഡയരക്ടർ ജനറലുമായിരുന്ന ടി. ചാമിയാർ ചർച്ചക്ക് തുടക്കമിട്ടു.

തിരുവനന്തപുരം കേന്ദ്രത്തിന്റെ ആദ്യ കാലഘട്ടത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. 1985 ജനുവരി രണ്ടിനാണ് മലയാളം വാർത്ത സംപ്രേഷണം തുടങ്ങിയത്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച കുട്ടികളായിരുന്നു വാർത്ത വായിക്കാനെത്തിയിരുന്നത്. നിരവധി പേരിൽ നിന്ന് ആദ്യം 30 പേരെയും പിന്നീട് 8 പേരെയും തിരഞ്ഞെടുത്തു. മലയാള ഭാഷയുടെ ഉച്ചാരണം സംബന്ധിച്ച് ഭാഷാ പണ്ഡിതരുടെ സഹായത്തോടെ അവർക്ക് പരിശീലനം നൽകി. അന്ന് മുതൽ ഇപ്പോഴും വാർത്ത വായിക്കുന്നത് ഹേമലത ആണെന്ന് ചാമിയാർ  പറഞ്ഞു.
പ്രൈവറ്റ് ടി വി ചാനലുകളെ അപേക്ഷിച്ച് ദൂരദർശന് പണത്തിന്റെ പരിമിതി ഉണ്ട്.
       
 സ്വകാര്യ ടി വി ചാനലിന് ഒരു സ്റ്റുഡിയോ സംവിധാനത്തിൽ മാറ്റം വരുത്തിയാൽ മതി. ദൂരദർശന് 22 സ്റ്റുഡിയോകളിലും മാറ്റം വരുത്തിയാലേ പുതിയ ഒരു കാര്യം നടപ്പാക്കാനാവൂ എന്ന് ചാമിയാർ വ്യക്തമാക്കി.ആദ്യകാലത്ത്,വാർത്ത വായനക്കാരെ ക്ഷണിക്കുന്ന ഫോം തിരുവനന്തപുരം ആകാശവാണിയിൽ നിന്നായിരുന്നു കലക്ട് ചെയ്തത് എന്ന് ചാമിയാർ അനുസ്മരിച്ചു.
തിരുവനന്തപുരം,തൃശൂർ,  ദില്ലി ദൂരദർശൻ കേന്ദ്രങ്ങളിൽ പ്രവർത്തന പരിചയമുണ്ടായിരുന്ന അസിസ്റ്റന്റ് ഡയരക്ടർ ഡോ. സി കെ തോമസാണു പിന്നീട് സംസാരിച്ചത്.
പ്രശസ്ത നടനായിരുന്ന മുരളി ആദ്യം അഭിനയിച്ചത് ടഗൂറിന്റെ 'പോസ്റ്റോഫീസ്' എന്ന ടെലിവിഷൻ നാടകത്തിലാണ്. ജഗന്നാഥ വർമ തുടങ്ങിവർ അതിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അറ്റൻബറോയുടെ 'ഗാന്ധി' ഫിലിം ഷൂട്ടിംഗിൽ മൂന്ന് ദിവസം പങ്കെടുക്കാൻ കഴിഞ്ഞ കഥ അദ്ദേഹം പങ്കുവച്ചു.
ഗാന്ധിജിയുടെ ഡോക്ടറായിരുന്ന ഡോ. സുശീലാ നയ്യാർ
നെൽസൺ മണ്ടേല, ജൂലിയസ് നരേരെ തുടങ്ങിയവരെ ദൂരദർശന് വേണ്ടി ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞ സൗഭാഗ്യം അദ്ദേഹം വിവരിച്ചു.                                   
പ്രൊഡക്ഷൻ വിഭാഗത്തിലേക്ക് വർഷങ്ങളായി പുതിയ റിക്രൂട്ട്മെന്റുകൾ ഇല്ല. പുതിയ ആൾക്കാരും യുവ ജീവനക്കാരും ഇല്ലാതെ ദൂരദർശന്റെ ഇപ്പോഴത്തെ നിലയിൽ മാറ്റം പ്രതീക്ഷിക്കാനാവില്ല എന്ന് സി കെ തോമസ് വ്യക്തമാക്കി. നികുതിദായകരായ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായാലേ
കാര്യമായ ചലനങ്ങൾക്ക് സാധ്യത ഉള്ളൂ എന്ന് ഡോ. സി കെ തോമസ് പറഞ്ഞു.
ജേണലിസം അദ്ധ്യാപിക ഹേമലത ,വിദ്യാർത്ഥിനി സുജ സവിധം , പി.എം.ഷിബു തുടങ്ങിയവർ സംസാരിച്ചു.
ഡി. പ്രദീപ് കുമാറിനെ കൂടാതെ ആകാശവാണി ഒറീസ കട്ടക്ക് ഡെപ്യൂട്ടി ഡയരക്ടർ ന്യൂസ് ആയിരുന്ന കെ.പി. രാജീവനും മോഡറേറ്റർ ആയിരുന്നു.                    
ആഗസ്റ്റ് 14;
  മലയാള ടെലിവിഷൻ്റെ നാൾവഴികൾ-3
മലയാള ടെലിവിഷന്റെ നാൾവഴികൾ - മൂന്നാം ഭാഗം :  ശനിയാഴ്ച നടന്ന ചർച്ചയിൽ ദൂരദർശന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടർമാരായ പി.ആർ ശാരദ ,കെ. ജ്യോതിഷ് കുമാർ, കെ.ആനന്ദവർമ്മ എന്നിവർ തങ്ങളുടെ സമ്പന്നമായ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചു.
സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്ത 'വിവാദ പർവ്വം' എന്ന പ്രതിവാര പരിപാടി , ജനകീയ പ്രശ്നങ്ങൾക്ക് അധികാരികൾ മറുപടി നൽകിയ 'ഡി.ഡി. അദാലത്ത് ' എന്നീ പരമ്പരകൾക്ക് വലിയ സ്വീകാര്യത ലഭിച്ചുവെന്ന് പി.ആർ. ശാരദ അനുസ്മരിച്ചു. ജി.എസ്.പ്രദീപ്, അരുൺ കുമാർ തുടങ്ങിയ അവതാരകർ 'വിവാദപർവ്വ'ത്തിലൂടെ ടെലിവിഷൻ മാധ്യമരംഗത്ത് ശ്രദ്ധേയരായവരാണ്.                                  തൃശൂർ കേന്ദ്രത്തിലായിരുന്നപ്പോൾ, ആനകളെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററി ഉൾപ്പെടെയുള്ള പരിപാടികൾ ശാരദ ഓർമ്മിച്ചു. പൊതുജന സേവന സംപ്രേഷണത്തിലൂടെ ദൂരദർശൻ സൃഷ്ടിപരമായ സംഭാവനകളാണ് നൽകിയത്. ഉപഗ്രഹ ചാനലുകളുടെ വരവോടെ, അവർ ചലച്ചിത്രങ്ങളുടെ നിർമ്മാണത്തിൽ വരെ പങ്കാളികളാവുകയയും വാണിജ്യ താല്പര്യങ്ങൾക്കനുസരിച്ചുള്ള പരിപാടികൾക്ക് മുൻതൂക്കം നൽകുകയും ചെയ്തതോടെയാണ് ദൂരദർശന് പ്രേക്ഷകർ കുറഞ്ഞത്. ആ രീതിയിൽ അവരുമായി മത്സരിക്കാൻ സാമൂഹിക പ്രതിബദ്ധതയുള്ള ഔദ്യോഗിക മാദ്ധ്യമത്തിനാവില്ല.

കെ. ആനന്ദവർമ്മ, തന്റെ സംഗീതവഴികളെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്.എട്ട് വയസ് മുതൽ സംഗീതാഭ്യസനം നടത്തിയ തന്റെ ഏറ്റവും വലിയ അഭിലാഷമായിരുന്നു , ആകാശവാണിയിൽ ജോലി ചെയ്യുക എന്നത് .പക്ഷേ, സംഗീതത്തിൽ ഉന്നത ബിരുദം നേടി, അധ്യാപകനായി പ്രവർത്തിച്ച തനിക്ക് നിയമനം ലഭിച്ചത്
ദൂരദർശനിൽ, സംഗീതത്തിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവായി . അതിന് മുൻപും ശേഷവും സംഗീതത്തിന് മാത്രമായി ആരും തിരുവനന്തപുരം കേന്ദ്രത്തിൽ, ആ പദവിയിൽ, നിയമിക്കപ്പെട്ടിട്ടില്ല. വലിയ തോതിൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും പരസ്യങ്ങളിൽ നിന്നുള്ള വരുമാനമുണ്ടാക്കുകയും ചെയ്ത ഒരു കൂട്ടം സംഗീത പരിപാടികൾ നിർമ്മിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. ''സ്മരണാഞ്ജലി ', 'ഗാനവീഥി',' സല്ലാപം ' തുടങ്ങിയവ അദ്ദേഹം ഉദാഹരിച്ചു. സിനിമാ സംവിധായകൻ രാജസേനൻ അവതരിപ്പിച്ച കാലത്തായിരുന്നു 'സല്ലാപ'ത്തിന് ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായത്. യേശുദാസിനെ പോയി കണ്ട്, അദ്ദേഹത്തെക്കൊണ്ട് ഭക്തിഗാനങ്ങൾ ആലപിപ്പിക്കാൻ കഴിഞ്ഞതും ആനന്ദവർമ്മ അനുസ്മരിച്ചു.
ആകാശവാണിയിലേതു പോലെയല്ല, ദൂരദർശന്റെ റെക്കാർഡിങ്ങ്. സാങ്കേതിക വിഭാഗത്തിലുള്ളവരെയാണ് കലാകാരർ കാണുന്നത്. ഒരിക്കൽ, കെ.എസ്.ഗോപാലകൃഷ്ണൻ റെക്കാർഡിങ്ങിന് വന്നപ്പോളുണ്ടായ അനുഭവം അദ്ദേഹം വിവരിച്ചു. പിന്നണിയിലിരുന്ന്, മുഴുവൻ സമയവും സാങ്കേതിക വിഭാഗം ജീവനക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയ തന്നോട് ,'അവിടെങ്ങും കണ്ടില്ലല്ലോ' എന്ന് അദ്ദേഹം പരിഭവം പറഞ്ഞു.
ടി.പത്മനാഭന്റെ കഥയെ ആസ്പദമാക്കി ,' രാമേട്ടൻ' എന്ന ടെലി ഫിലിമും ചെയ്തു.
എന്നാൽ, ഇപ്പോഴത്ത സാഹചര്യത്തിൽ, ദൂരദർശന്റെ ഭാവി പരിതാപകരമാണ്. സ്വകാര്യ ചാനലുകളുമായി മത്സരിക്കാനാവില്ലെന്നും ആനന്ദവർമ്മ അഭിപ്രായപ്പെട്ടു.
ശാസ്ത്രം മുതൽ സംഗീതം വരെ നീളുന്ന മിക്ക വിഭാഗങ്ങളുടേയും ചുമതല വഹിച്ച അനുഭവങ്ങൾ പങ്കു വച്ചു,കെ. ജ്യോതിഷ് കുമാർ . നാടകത്തിനായി തെരഞ്ഞെടുക്കപ്പെട്ട താനെത്തിയത്,സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ പ്രൊഡ്യൂസർമാരുള്ള കേന്ദ്രത്തിൽ. അങ്ങനെ, മറ്റു പരിപാടികളുടെ ചുമതലക്കാരനായി. കാർഷിക പരിപാടികൾക്ക് അക്കാലത്ത് വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു. കാലിക പ്രശ്നങ്ങളെക്കുറിച്ച് അന്ന് ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്ന 'സംവാദം' മറ്റൊരു ശ്രദ്ധേയ പരിപാടിയായിരുന്നു.
മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദൂരദർശന്റെ വാർത്തകളിൽ ഭരണകക്ഷിയുടെ താല്പര്യങ്ങൾ നിറയുകയും, അവ ഏകപക്ഷീയമാവുകയും ചെയ്യുന്നു. ഭാവി, ഒട്ടും ശുഭകരമല്ല.
ഈ ചർച്ചയിൽ ഡി.പ്രദീപ് കുമാർ , കെ.പി.രാജീവൻ എന്നിവർ മോഡറേറ്റർമാരായിരുന്നു. സുനിത ബാലകൃഷ്ണൻ, ഐസൺ ജോസ്, സുജ സുവിധം , പി.എം.ഷിബു, പത്മനാഭ മല്ലയ്യ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

( ഈ പരിപാടിയുടെ ശബ്ദലേഖനത്തിന്റെ ആദ്യ ഭാഗം യൂട്യൂബിലുണ്ട് - കടപ്പാട് പി.എം.ഷിബു https://youtu.be/cnQOTr8FE9s)                                                                                                        
ആഗസ്റ്റ് 21;

മലയാള ടെലിവിഷന്റെ  നാള്‍വഴികള്‍-4 

നാലാം ഭാഗത്തിൽ മീഡിയ റൂമിൽ നടന്ന പ്രതിവാര ചർച്ചയിൽ ഏഷ്യാനെറ്റ്, കൈരളി, മീഡിയ വൺ ചാനലുകളുടെ ആദ്യ ന്യൂസ് എഡിറ്റർമാരിലൊരാളായ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ. രാജഗോപാലും മാദ്ധ്യമ നിരൂപകനും രാജ്ഭവൻ പി.ആർ. യുമായ എസ്.ഡി. പ്രിൻസും അനുഭവങ്ങും നിരീക്ഷണങ്ങളും പങ്കുവച്ചു.


'മാതൃഭൂമി'യുടെ ബോംബെ ലേഖകനായിരിക്കേ,1993- ബർലിനിൽ ടെലിവിഷനെക്കുറിച്ച് നടന്ന ഒരു പരിശീലന പരിപാടിയിൽ പങ്കടുത്തതാണ് പില്ക്കാലത്തെ ടെലിവിഷൻ ബന്ധത്തിന്റെ അടിസ്ഥാനം. 'സദ് വാർത്ത ' ദിനപ്പത്രത്തിൽ നിന്ന് തന്നോടൊപ്പം കെ.ജയചന്ദ്രൻ , സി.എൽ തോമസ്, പ്രമോദ് രാമൻ, ചന്ദ്രശേഖരൻ ,രവിവർമ്മ തുടങ്ങിയവരടങ്ങുന്ന ഒരു സംഘം ഏഷ്യാനെറ്റിൽ ചേർന്നു. നീലന്റെ നേതൃത്വത്തിൽ 'പത്രവിശേഷം' എന്ന മാദ്ധ്യമ വിമർശന പരിപാടി അപ്പോഴേക്കും ആരംഭിച്ചിരുന്നു. വിദേശ ടെലിവിഷൻ മാദ്ധ്യമ പ്രവർത്തകരാണ് പരിശീലനം നൽകിയത്.

വാർത്തകൾക്ക് ആധികാരികത ഉറപ്പു വരുത്താൻ, ജേർണ്ണലിസ്റ്റുകൾ തന്നെ വാർത്താവതാരകണമെന്ന് ശശി കുമാറിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പ്രമോദ് രാമൻ ആദ്യ വാർത്താവതാരകനായത്. ഇന്ത്യയിൽ നിന്ന് അപ് ലിങ്കിങ്ങ് സംവിധാനമില്ലാതിരുന്നതിനാൽ,ഫിലിപൈൻസിലെ ബിഗ്ബേ ദ്വീപിൽ നിന്നായിരുന്നു , വാർത്താ പ്രക്ഷേപണം ആരംഭിച്ചത്. എൻ.കെ.രവീന്ദ്രനും ഒപ്പമുണ്ടായിരുന്നു. ന്യൂസ് ഡെസ്ക് തിരുവനന്തപുരത്തായിരുന്നു. വിഷ്വലുകൾ വിമാനത്തിൽ അയച്ചു കൊടുക്കും. ഒരു റഷ്യൻ ഉപഗ്രഹമുപയോഗിച്ചായിരുന്നു,സംപ്രേഷണം.

ആദ്യ കാലങ്ങളിൽ ടെലി വിഷൻ സംപ്രേഷണം ലഭിക്കാനായി പ്രത്യേക തരം ഹെലിക്കൺ ആന്റിന ഇവിടെ നിർമ്മിച്ചിരുന്നു. പിന്നീട് കേബിൾ സർവീസ് തുടങ്ങി. പാലയിൽ നിന്നായിരുന്നു , തുടക്കം.

അപ് ലിങ്കിങ്ങ് പിന്നീട് സിങ്കപ്പൂരിലേക്ക് മാറ്റി.ജനങ്ങളുടെ കാശു കൊണ്ട് പടുത്തുയർത്തിയ ചാനലാണ് ഏഷ്യാനെറ്റെന്നും അതുകൊണ്ട് തന്നെ ജനങ്ങളൊടാണ് ഉത്തരവാദിത്വമെന്നും ശശികുമാർ വിശ്വസിച്ചു.

ആദ്യ കാലങ്ങളിൽ ഗൗരവതരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പരിപാടികൾക്കൊപ്പം തന്നെ,സമയം കളയാനുള്ള വിനോദ പരിപാടികളും പരസ്യങ്ങൾ നേടിത്തരുന്ന പരിപാടികളും ഉണ്ടായിരുന്നു. വികാരങ്ങളെ വില്ക്കുന്ന ടി.വി. പരിപാടികൾക്ക് ഏറെ പ്രചാരം കിട്ടിയതായി അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ, വാണിജ്യ താല്പര്യങ്ങൾക്കനുസൃതമായി വാർത്തകൾ തമസ്കരിക്കപ്പെട്ട അനേകം സംഭവങ്ങൾ രാജഗോപാൽ ഉദാഹരിച്ചു. കൈരളി ചാനലിൽ ഒരു പ്രമുഖ ജൂവലറി ഉടമയ്ക്കെതിരായ വാർത്തയുടെ സംപ്രേഷണം ഇടയ്ക്ക് വച്ച് നിർത്തിവക്കാനിടയായ സാഹചര്യം അദ്ദേഹം വിശദീകരിച്ചു.

ഒരു അന്താരാഷ്ട്ര -ടോയ് ലെറ്റ് സ്ഥാപനത്തിന്റെ വരവിന് വഴിയൊഴുക്കാൻ ചാനലുകളിൽ അനുബന്ധ വാർത്തകൾ സൃഷ്ടിക്കപ്പെട്ടതും അദ്ദേഹം ഉദാഹരിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് കാണാച്ചരടുകളെക്കുറിച്ച് ഒന്നുമറിയില്ല.

ഏഷ്യാനെറ്റിന്റെ വരവോടെ, ദൂദർശൻ കൊണ്ടുവന്ന സുന്ദരികളും സുന്ദരൻമാരും നിറഞ്ഞ അവതാരകർ എന്ന സങ്കല്പം തകർക്കപ്പെട്ടതായി എസ്.ഡി. പ്രിൻസ് പറഞ്ഞു. വളരെ യാഥാസ്ഥിതികമായ അവതരണ ശൈലിക്കും ചതുരവടിവിലുള്ള ഭാഷയ്ക്കും പകരം, ജനങ്ങളുമായി അടുത്തു നില്ക്കുന്ന അവതരണവും വ്യത്യസ്ത ഭാഷാശൈലികളും ഉപയോഗിക്കാൻ തുടങ്ങി. മറ്റു മാദ്ധ്യമങ്ങളൊന്നും പറയാത്തത് ഉപഗ്രഹ ചാനലുകളിൽ കേട്ടുതുടങ്ങി. പാർശ്വ വല്കൃതരുടെ ജീവിതവും അവരുടെ പ്രശ്നങ്ങളും ചാനലുകൾക്ക് വിഷയങ്ങളായി. കെന്നഡിയുടെയും ഡയാന രാജകുമാരിയുടെയും ശവഘോഷയാത്രകളുടെ തത്സമയ സംപ്രേഷണങ്ങളുടെ മാതൃകയിൽ , .കെ.നായനാരുടെ വിലാപയാത്രയുടെ തത്സമയ സംപ്രേഷണമുണ്ടായി. പില്കാലത്ത് 'ഇന്ത്യ വിഷൻ ' ചാനൽ ലാത്തിചാർജ്ജുകളുടെ പോലും ലൈവ് നൽകിത്തുടങ്ങി. ക്ഷേത്രക്കുളത്തിലെ മുങ്ങി മരണ ദൃശ്യങ്ങൾ പോലും വാർത്തകളിൽ നിറഞ്ഞു .

ഉപഗ്രഹ ചാനലുകളിൽ വിനോദത്തിന്റെ പുതിയ രീതികൾ പരീക്ഷിക്കപ്പെട്ടു.

ഇപ്പോൾ ,മലയാളികളുടെ ഏറ്റവും വലിയ വിനോദ പരിപാടി ടെലിവിഷൻ വാർത്തകളും വാർത്താഷ്ഠിത പരിപാടി കളുമാണെന്നും എസ്.ഡി. പ്രിൻസ് നിരീക്ഷിച്ചു.

ഏഷ്യാനെറ്റിന്റെ പരീക്ഷണ സംപ്രേഷണത്തിൽ ഒട്ടേറെ പരിപാടികളുടെ ആങ്കറായിരുന്ന ലക്ഷ്മി എം.കുമാരൻ,സുജ സവിധം,അഡ്വ.ബി.സുജ, ആർ.രാഹുൽ, ഐസൺ ജോസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.


ഡി പ്രദീപ് കുമാറിനൊപ്പം , കേരള മീഡിയ അക്കാദമി അധ്യാപിക കെ. ഹേമലതയായിരുന്നു മോഡറേറ്റർ.

 

 

 

No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍