‘ മലയാള ടെലിവിഷന്റെ നാള്‍വഴികള്‍‘;ക്ലബ്ബ് ഹൌസ് മീഡിയ റൂമില്‍ ജൂലൈ 31 ശനിയാഴ്ച മുതല്‍ 9 ഭാഗങ്ങളായി നടന്ന പ്രതിവാര പരിപാടിയുടെ ആദ്യ നാലു ഭാഗങ്ങളുടെ റി പ്പോര്‍ട്ട്.ഇതില്‍ തിരുവനന്തപുരം ദൂരദര്‍ശനെക്കുച്ചാണു മുഖ്യമായും പ്രതിപാദിക്കുന്നത്.ഒപ്പം,ഏഷ്യാനെറ്റിന്റെ ആദ്യകാലത്തെക്കുറിച്ചും.
മലയാള ടെലിവിഷന്റെ നാള്‍വഴികള്‍-4
നാലാം ഭാഗത്തിൽ മീഡിയ റൂമിൽ നടന്ന പ്രതിവാര ചർച്ചയിൽ ഏഷ്യാനെറ്റ്, കൈരളി, മീഡിയ വൺ ചാനലുകളുടെ ആദ്യ ന്യൂസ് എഡിറ്റർമാരിലൊരാളായ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ. രാജഗോപാലും മാദ്ധ്യമ നിരൂപകനും രാജ്ഭവൻ പി.ആർ.ഒ യുമായ എസ്.ഡി. പ്രിൻസും അനുഭവങ്ങും നിരീക്ഷണങ്ങളും പങ്കുവച്ചു.
'മാതൃഭൂമി'യുടെ ബോംബെ ലേഖകനായിരിക്കേ,1993-ൽ ബർലിനിൽ ടെലിവിഷനെക്കുറിച്ച് നടന്ന ഒരു പരിശീലന പരിപാടിയിൽ പങ്കടുത്തതാണ് പില്ക്കാലത്തെ ടെലിവിഷൻ ബന്ധത്തിന്റെ അടിസ്ഥാനം. 'സദ് വാർത്ത ' ദിനപ്പത്രത്തിൽ നിന്ന് തന്നോടൊപ്പം കെ.ജയചന്ദ്രൻ , സി.എൽ തോമസ്, പ്രമോദ് രാമൻ, ചന്ദ്രശേഖരൻ ,രവിവർമ്മ തുടങ്ങിയവരടങ്ങുന്ന ഒരു സംഘം ഏഷ്യാനെറ്റിൽ ചേർന്നു. നീലന്റെ നേതൃത്വത്തിൽ 'പത്രവിശേഷം' എന്ന മാദ്ധ്യമ വിമർശന പരിപാടി അപ്പോഴേക്കും ആരംഭിച്ചിരുന്നു. വിദേശ ടെലിവിഷൻ മാദ്ധ്യമ പ്രവർത്തകരാണ് പരിശീലനം നൽകിയത്.
വാർത്തകൾക്ക് ആധികാരികത ഉറപ്പു വരുത്താൻ, ജേർണ്ണലിസ്റ്റുകൾ
തന്നെ വാർത്താവതാരകണമെന്ന് ശശി കുമാറിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പ്രമോദ് രാമൻ ആദ്യ വാർത്താവതാരകനായത്. ഇന്ത്യയിൽ നിന്ന് അപ് ലിങ്കിങ്ങ് സംവിധാനമില്ലാതിരുന്നതിനാൽ,ഫിലിപൈൻസിലെ
ബിഗ്ബേ ദ്വീപിൽ നിന്നായിരുന്നു
, വാർത്താ പ്രക്ഷേപണം ആരംഭിച്ചത്. എൻ.കെ.രവീന്ദ്രനും ഒപ്പമുണ്ടായിരുന്നു. ന്യൂസ് ഡെസ്ക് തിരുവനന്തപുരത്തായിരുന്നു. വിഷ്വലുകൾ വിമാനത്തിൽ അയച്ചു കൊടുക്കും. ഒരു റഷ്യൻ ഉപഗ്രഹമുപയോഗിച്ചായിരുന്നു,സംപ്രേഷണം.
ആദ്യ കാലങ്ങളിൽ ടെലി വിഷൻ സംപ്രേഷണം ലഭിക്കാനായി പ്രത്യേക തരം ഹെലിക്കൺ ആന്റിന ഇവിടെ നിർമ്മിച്ചിരുന്നു. പിന്നീട് കേബിൾ സർവീസ് തുടങ്ങി. പാലയിൽ നിന്നായിരുന്നു , തുടക്കം.
അപ് ലിങ്കിങ്ങ് പിന്നീട് സിങ്കപ്പൂരിലേക്ക് മാറ്റി.ജനങ്ങളുടെ കാശു കൊണ്ട് പടുത്തുയർത്തിയ ചാനലാണ് ഏഷ്യാനെറ്റെന്നും അതുകൊണ്ട് തന്നെ ജനങ്ങളൊടാണ് ഉത്തരവാദിത്വമെന്നും ശശികുമാർ വിശ്വസിച്ചു.
ആദ്യ കാലങ്ങളിൽ ഗൗരവതരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പരിപാടികൾക്കൊപ്പം തന്നെ,സമയം കളയാനുള്ള വിനോദ പരിപാടികളും പരസ്യങ്ങൾ നേടിത്തരുന്ന
പരിപാടികളും ഉണ്ടായിരുന്നു. വികാരങ്ങളെ വില്ക്കുന്ന ടി.വി. പരിപാടികൾക്ക് ഏറെ പ്രചാരം കിട്ടിയതായി അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ, വാണിജ്യ താല്പര്യങ്ങൾക്കനുസൃതമായി വാർത്തകൾ തമസ്കരിക്കപ്പെട്ട അനേകം സംഭവങ്ങൾ രാജഗോപാൽ ഉദാഹരിച്ചു. കൈരളി ചാനലിൽ ഒരു പ്രമുഖ ജൂവലറി ഉടമയ്ക്കെതിരായ
വാർത്തയുടെ സംപ്രേഷണം ഇടയ്ക്ക് വച്ച് നിർത്തിവക്കാനിടയായ സാഹചര്യം അദ്ദേഹം വിശദീകരിച്ചു.
ഒരു അന്താരാഷ്ട്ര
ഇ-ടോയ് ലെറ്റ് സ്ഥാപനത്തിന്റെ വരവിന് വഴിയൊഴുക്കാൻ
ചാനലുകളിൽ അനുബന്ധ വാർത്തകൾ സൃഷ്ടിക്കപ്പെട്ടതും അദ്ദേഹം ഉദാഹരിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക്
ഈ കാണാച്ചരടുകളെക്കുറിച്ച് ഒന്നുമറിയില്ല.
ഏഷ്യാനെറ്റിന്റെ വരവോടെ, ദൂദർശൻ കൊണ്ടുവന്ന സുന്ദരികളും
സുന്ദരൻമാരും നിറഞ്ഞ അവതാരകർ എന്ന സങ്കല്പം തകർക്കപ്പെട്ടതായി എസ്.ഡി. പ്രിൻസ് പറഞ്ഞു. വളരെ യാഥാസ്ഥിതികമായ അവതരണ ശൈലിക്കും ചതുരവടിവിലുള്ള ഭാഷയ്ക്കും പകരം, ജനങ്ങളുമായി അടുത്തു നില്ക്കുന്ന
അവതരണവും വ്യത്യസ്ത ഭാഷാശൈലികളും ഉപയോഗിക്കാൻ തുടങ്ങി. മറ്റു മാദ്ധ്യമങ്ങളൊന്നും പറയാത്തത് ഉപഗ്രഹ ചാനലുകളിൽ കേട്ടുതുടങ്ങി.
പാർശ്വ വല്കൃതരുടെ ജീവിതവും അവരുടെ പ്രശ്നങ്ങളും ചാനലുകൾക്ക്
വിഷയങ്ങളായി. കെന്നഡിയുടെയും ഡയാന രാജകുമാരിയുടെയും ശവഘോഷയാത്രകളുടെ തത്സമയ സംപ്രേഷണങ്ങളുടെ മാതൃകയിൽ , ഇ.കെ.നായനാരുടെ വിലാപയാത്രയുടെ
തത്സമയ സംപ്രേഷണമുണ്ടായി. പില്കാലത്ത്
'ഇന്ത്യ വിഷൻ ' ചാനൽ ലാത്തിചാർജ്ജുകളുടെ പോലും ലൈവ് നൽകിത്തുടങ്ങി. ക്ഷേത്രക്കുളത്തിലെ മുങ്ങി മരണ ദൃശ്യങ്ങൾ പോലും വാർത്തകളിൽ നിറഞ്ഞു .
ഉപഗ്രഹ ചാനലുകളിൽ വിനോദത്തിന്റെ പുതിയ രീതികൾ പരീക്ഷിക്കപ്പെട്ടു.
ഇപ്പോൾ ,മലയാളികളുടെ
ഏറ്റവും വലിയ വിനോദ പരിപാടി ടെലിവിഷൻ വാർത്തകളും വാർത്താഷ്ഠിത പരിപാടി കളുമാണെന്നും
എസ്.ഡി. പ്രിൻസ് നിരീക്ഷിച്ചു.
ഏഷ്യാനെറ്റിന്റെ പരീക്ഷണ സംപ്രേഷണത്തിൽ ഒട്ടേറെ പരിപാടികളുടെ ആങ്കറായിരുന്ന ലക്ഷ്മി എം.കുമാരൻ,സുജ സവിധം,അഡ്വ.ബി.സുജ, ആർ.രാഹുൽ, ഐസൺ ജോസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
ഡി പ്രദീപ് കുമാറിനൊപ്പം , കേരള മീഡിയ അക്കാദമി അധ്യാപിക കെ. ഹേമലതയായിരുന്നു മോഡറേറ്റർ.
No comments:
Post a Comment