ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday 15 March 2023

ചരിത്രസാക്ഷികൾ-8:കെ.ജി ജ്യോതിർഘോഷ്,ജോർജ്ജ് കള്ളിവയലിൽ

 രിത്രസാക്ഷികൾ (ക്ലബ്ബ് ഹൗസ് മീഡിയ റൂം,2023 ഫെബ്രുവരി 18) പരമ്പരയുടെ എട്ടാം ഭാഗത്തിൽ മാദ്ധ്യമാനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത് കെ.ജി. ജ്യോതിർഘോഷും ജോർജ്ജ് കള്ളിവയലിലും.

 

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ജേർണ്ണലിസം എന്ന വാക്ക് കേൾക്കുന്നതെന്ന് 25 വർഷം മാതൃഭൂമിയിൽ പത്രപ്രവർത്തകനായിരുന്ന ജ്യോതിർഘോഷ് പറഞ്ഞു. 
പത്രപ്രവർത്തനത്തെക്കുറിച്ചറിയാൻ കാരണക്കാരൻ കെ.എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന, നാട്ടുകാരൻ സുഭാഷ് ചന്ദ്രബോസായിരുന്നു.1969-ൽ കൽക്കത്തയിൽ പഠിക്കാൻ പോയ അദ്ദേഹം നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. കടുത്ത ആരാധനയായിരുന്നു ,അദ്ദേഹത്തോട് .
 
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് ബി.ജെയും കേരള സർവകലാശാലയിൽ നിന്ന് എം.ജെയും കഴിഞ്ഞാണ് 1982-ൽ മാതൃഭൂമിയിൽ ചേർന്നത് -തിരുവനന്തപുരത്ത് ഡെസ്കിൽ. ടി.എൻ ഗോപകുമാറും ഒപ്പമുണ്ടായിരുന്നു. കാമ്പസിൽ നിന്ന് പകർന്ന്കിട്ടിത് പാശ്ചാത്യ മാദ്ധ്യമ പ്രവർത്തനത്തിന്റെ മാനദണ്ഡങ്ങളും രീതികളുമാണ്. അച്ചടിമാധ്യമ രംഗത്ത് ,ഓഫ്സെറ്റ് വന്നതോടെ,സാങ്കേതികമായി ഒരു യുഗമാറ്റം നടത്ത കാലം. കെട്ടിലും മട്ടിലും വന്ന മാറ്റങ്ങൾ പുതിയ ശില്പഘടന തന്നെ സൃഷ്ടിച്ചു. അന്ന് എം.ഡി നാലപ്പാടാണ് പത്രാധിപർ. രണ്ടുവർഷത്തെ ട്രെയ്നിങ്ങ് കഴിഞ്ഞ് പത്തനംതിട്ട ബ്യൂറോ ചീഫായി അങ്ങോട്ടയച്ചു.
 
അന്ന് മംഗളം വാരിക പ്രചാരത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കാലം. അതിൽ വരുന്ന കൊലപാതകങ്ങളുടേയും ആത്മഹത്യകളുടേയും കഥകൾ ജനങ്ങൾ വായിക്കുന്നു എന്ന തിരിച്ചറിവിൽ, അത്തരം വാർത്തകൾക്ക് പത്രത്തിന്റെ പ്രാദേശിക പേജിൽ കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങി. മലപ്പുറത്ത് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന അവിവാഹിതയായ 36കാരി ലളിത ആത്മഹത്യ ചെയ്തു. അതിനു കാരണം പ്രേമനൈരാശ്യമാണന്നും വാർത്ത നൽകി. അന്നുച്ചയ്ക്ക്, നഗ്നപാദനായി ഒരു വൃദ്ധൻ ബ്യൂറോയിലെത്തി,ചോദിച്ചു," കുഞ്ഞിന്റെ ആരെങ്കിലും മരിച്ചിട്ടുണ്ടോ ?'' 'ഇല്ല' എന്ന് പറഞ്ഞപ്പോൾ, അയാൾ ആത്മഗതം ചെയ്തു," അപ്പോൾ , മരണ ദു:ഖമറിയില്ല..".
-അയാൾ ആ പെൺകുട്ടിയുടെ അച്ഛനായിരുന്നു. ആത്മഹത്യ ചെയ്ത കുട്ടിക്ക് താഴെ അവിവാഹിതരായ മൂന്ന് പെൺമക്കൾ. അവർ ഒരു പ്രസിൽ കമ്പോസിങ്ങ് ജോലി ചെയ്യുന്നു. ഈ വാർത്ത വന്നതോടെ, അവർക്ക് അതിന് കഴിയാതെയായി."അത് കേട്ട് ഞാൻ വിറയ്ക്കുന്ന അവസ്ഥയിലായി. അദ്ദേഹത്തിന്റെ കാലിൽ തൊട്ട് ഞാൻ പറഞ്ഞു: മാപ്പാക്കണം. ഒരു വാർത്ത നൽകുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് , അതിന്റെ വ്യതസ്ത തലങ്ങളെക്കുറിച്ച്, ആലോചിക്കാൻ കെല്പുതന്നത് ഈ സംഭവമാണ്. ആ ബോദ്ധ്യത്തിലെത്തിയപ്പോൾ , സകല ജേർണ്ണലിസം ഡിഗ്രികളും അപ്രസക്തമായി".
ചെറിയ പ്രായത്തിൽ തന്നെ ന്യൂസ് എഡിറ്ററായി - പുതുതായി ആരംഭിച്ച കൊല്ലം യൂണിറ്റിലായിരുന്നു അത്. "ആ മൂന്നര വർഷക്കാലം ജോലി ചെയ്യുകയായിരുന്നു എന്ന് തോന്നിയിട്ടേയില്ല. ആഘോഷമായിരുന്നു. മാതൃഭൂമിയിൽ വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു".
 
ചവറയ്ക്കും തെക്കുംഭാഗത്തിനുമിടയിൽ പാലം വേണമെന്ന ജനകീയാവശ്യം വലിയൊരു കാമ്പെയ്നായി പത്രം ഏറ്റെടുത്തു. അതാരു വലിയ ജനകീയ മുന്നേറ്റമായിത്തീർന്നു. "പാലത്തിനായി ജനങ്ങൾ കായലിൽ അണിനിരന്നപ്പോൾ , അവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഞാനായിരുന്നു. പ്രമുഖ വാർത്താ ചാനലുകളിലൊക്കെ അത് വന്നു. പത്രപ്രവർത്തനത്തിനപ്പുറം അത് ഒരു സാമൂഹിക പ്രവർത്തനം എന്ന അവസ്ഥയിലേക്ക് മാറി". വിവിധ മേഖലകളിൽ സക്രിയമായി ഇടപെട്ട നാളുകൾ.കഥകളിയുടെ പുനരുജ്ജീവനത്തിന് അക്കാലത്ത് പത്രം വലിയ പിന്തുണ നൽകി. പത്ത് സ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ സ്പോൺസർ ചെയ്തു. 
 
ടെലിവിഷൻ വ്യാപകമായതോടെ, ആദ്യം വാർത്തകൾ അറിയിക്കുക എന്ന പത്രങ്ങളുടെ പ്രാഥമിക ദൗത്യം അവസാനിച്ചു എന്ന് തിരിച്ചറിഞ്ഞു. ജനങ്ങൾ അറിഞ്ഞ കാര്യങ്ങൾ തന്നെ അടുത്ത ദിവസത്തെ പത്രത്തിലും അതേ പോലെ വന്നുതുടങ്ങി. ഈ ഉള്ളടക്കത്തെ മാറ്റിനിർമിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല. ആ തലത്തിലുള്ള ഒരന്വേഷണവും ഇപ്പോഴും നടക്കുന്നില്ല. സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാതെ വന്നു. പൊതുബോധത്തിന്റെ ഉടച്ചുവാർക്കൽ എന്ന ധർമ്മം ഉപേക്ഷിക്കപ്പെട്ടു. പത്രപ്രവർത്തന രംഗത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും പ്രതീക്ഷകളും മങ്ങി.ഒന്നു ചെയ്യാനില്ലാത്ത അവസ്ഥ. ശ്വാസംമുട്ടിക്കുന്ന സാഹചര്യം. രാവിലെ മുതൽ രാത്രി വരെ നീളുന്ന ജോലി. കുട്ടികളുമായി സംസാരിക്കാൻ പോലും സാധിക്കാത്ത രീതിയിലുള്ള ജോലി സമയം...കൊച്ചിയിൽ ന്യൂസ് എഡിറ്ററായിരിക്കേ ,മാതൃഭൂമിയിൽ നിന്ന് രാജിവച്ചു
 
വിവരസാങ്കേതികവിദ്യ സംസ്ക്കാരത്തെ മാറ്റിമറിക്കുന്ന കാലമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരും വർഷങ്ങളിൽ എല്ലാ രംഗങ്ങളും സമഗ്രമായി മാറ്റും. സമൂഹത്തിന്റെ ദിശയെ നിർണ്ണയിക്കാൻ കഴിയുന്നവരാണ് മാദ്ധ്യമ പ്രവർത്തകർ. നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കു പകരം, മനുഷ്യ ജീവിതത്തെ മാറ്റിമറിക്കുന്ന കാര്യങ്ങളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കഴിഞ്ഞ സംഭവങ്ങൾ ഒന്നാം പേജിൽ തന്നെ കൊടുക്കേണ്ടതില്ല. ഇപ്പോൾ,പത്രം രാവിലെ തന്നെ ഇറക്കേണ്ട കാര്യം പോലുമില്ല.
 
ഗുണനിലവാരത്തിനാണ് പത്രങ്ങൾ ഊന്നൽ നൽകേണ്ടത്. ലക്ഷ്യബോധമുള്ള പത്രാധിപൻമാരാൽ നയിക്കപ്പെട്ടാൽ അച്ചടി മാദ്ധ്യമങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. സാമൂഹികബോധത്തെ അഴിച്ചു പണിയുന്ന,ചിന്തകൾക്ക് വഴിയൊരുക്കുന്ന, ഗുണപരമായ വായനയ്ക്ക് പ്രസക്തിയേറെയുണ്ടന്നും കെ.ജി. ജ്യോതിർഘോഷ് പറഞ്ഞു.
 
ദീപികയുടെ ഡൽഹി ബ്യൂറോ ചീഫും അസാസിയേറ്റ് എഡിറ്ററുമായ ജോർജ്ജ് കള്ളിവയലിൽ കാഞ്ഞിരപ്പള്ളിക്കടുത്ത വിളക്കുമാടം സ്വദേശിയാണ്."അതൊരു കുഗ്രാമമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കറന്റ് വരുന്നത്." കർഷക ഗ്രാമത്തിലെ മിക്കവരും വായിക്കുന്നത് ദീപിക പത്രം.
പാല സെന്റ് തോമസ് കോളേജിൽ ബി.എസ്.സി ബോട്ടണിക്കു പഠിക്കുമ്പോൾ , കോളേജിൽ നടന്ന ഒരു സമരത്തിന്റെ വാർത്ത എഴുതി ദീപികയ്ക്ക് നൽകി. അത് അടുത്ത ദിവസം ഒരു വാക്കുപോലും മാറ്റാതെ പത്രത്തിന്റെ ഒന്നാം പേജിൽ ബോക്സ് വാർത്തയായി വന്നത് വലിയ വഴിത്തിരിവായി.
എം .എ (ഇംഗ്ലീഷ്) കഴിഞ്ഞ്, ദീപികയിൽ പത്രപ്രവർത്തകനാകാൻ അപേക്ഷിച്ചു. ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ്, ഒന്നാമനായി 1988 ൽ കോട്ടയം ഡെസ്കിൽ ചേർന്നു. ആറു മാസം കഴിഞ്ഞ് ട്രെയ്നി റിപ്പോർട്ടായി .പിന്നെ 2002 വരെ, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ പ്രവർത്തിച്ചു. കണ്ണൂരിലും കൊച്ചിയിലും റസിഡന്റ് എഡിറ്ററായി. 2002 മുതൽ ഡൽഹിയിൽ."ദീപികയിൽ നിന്നതാണ് എന്നെ ഞാൻ ആക്കി വളർത്തിയത്. അവസരങ്ങളും സ്വാതന്ത്ര്യവും നൽകി വലുതാക്കി".
 
രസകരമായ അനുഭവങ്ങൾ ഏറെയുണ്ട്.1991 മെയ് 21.തൃശ്ശൂരിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന സമയം.സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെ ഒരു തിയറ്ററിൽ സെക്കൻഡ് ഷോയ്ക്ക് പോയി.സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ എഴുതിക്കാണിച്ചു : ദീപിക പത്രത്തിലെ ആരെങ്കിലുമുണ്ടെങ്കിൽ പെട്ടെന്ന് ഓഫീസിൽ എത്തണം. 
 
രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് അപ്പോഴാണ് അറിയുന്നത്. ആ വാർത്തയുമായി പത്രം മാറ്റി ഇറക്കി.
 
1991മുതൽ 96 വരെ തിരുവനന്തപുരത്ത് റിപ്പോർട്ടറായിരുന്നു. അവിട എത്തി, ഏതാനും നാളുകൾക്കകം, കെ.ജി.പരമേശ്വരൻ നായർ നിർദ്ദേശിച്ചതനുസരിച്ച്, പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ചു ,ജയിച്ചു. 1996 വരെ ആ പദവിയിലിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. കരുണാകരന്റെ പിന്തുണയോടെ വയലാർ രവി എ.കെ.ആന്റണിയെ തോല്പിച്ച് കെ.പി.സി.സി പ്രസിഡന്റായി." അദ്ദേഹം വിങ്ങിപ്പൊട്ടിക്കരഞ്ഞ് തോളിലേക്ക് വീണു".
 
മൂന്ന് പ്രമോഷനുകൾ ഒന്നിച്ചു നൽകിയാണ് റസിഡന്റ് എഡിറ്ററായി കണ്ണൂരിലേക്കയച്ചത്. പത്രം കടുത്ത പ്രതിസന്ധിയിലായിരുന്നു. 'കോപ്പിയും വരുമാനവും കൂട്ടുക. അല്ലെങ്കിൽ പൂട്ടുക ' എന്നായിരുന്നു മാനേജ്മെന്റ് നിർദ്ദേശിച്ചത്. കർഷകരുടേതടക്കമുള്ള മുഴുവൻ ജനകീയ പ്രശ്നങ്ങളും പത്രം ഏറ്റെടുത്തതോടെ, കുമ്പള അടക്കമുള്ള ചില പ്രദേശങ്ങളിൽ ദീപികയ്ക്ക് വരിക്കാരുണ്ടായി. രാത്രി നടന്ന ഫിഫ ലോകകപ്പ് ഫുട്ട്ബാൾ ഫൈനൽ മത്സരത്തിന്റെ പടം ടി.വിയിൽ നിന്നെടുത്ത് അടുത്ത ദിവസം നാല് ജില്ലകളിലെ പത്രത്തിൽ കൊടുത്തതാണ് ഓർമ്മിക്കുന്ന മറ്റൊന്ന്.
 
കൊച്ചിയിൽ റസിഡന്റ് എഡിറ്ററായിരിക്കേയാണ് ഡൽഹിക്ക് നാടുകടത്തിയത്. ഏറെ വിഷമമുണ്ടാക്കിയ സ്ഥലംമാറ്റം.ഡൽഹിയിൽ , ദീപിക പ്രതിനിധിയെ ആരും പരിപാടികൾക്ക് വിളിക്കാറില്ലായിരുന്നു. അധികം വൈകാതെ പ്രസ് അക്രഡിറ്റേഷൻ സമ്പാദിച്ചു.
അന്ന് എ.ബി.വാജ്പേയിയുടെ സർക്കാരാണ് . 2002 മെയ് 14 ന് ജമ്മു - കാഷ്മീരിലെ കലൂചക് സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം നടത്തുമെന്ന വാർത്തകൾ ശക്തമായി. ജമ്മു-കാഷ്മീരിലേക്ക് പോകാൻ തീരുമാനിച്ചു. അതറിഞ്ഞ് , അന്ന് ഏഷ്യാനെറ്റിൽ റിപ്പോർട്ടറായിരുന്ന എം.വി നികേഷ് കുമാറും, മലയാള മനോരയിലെ തോമസ് ഡൊമനിക്കും ഒപ്പം ചേർന്നു." വലിയ അനുഭവമായിരുന്നു , അത്. ഷെല്ലാക്രമണത്തിൽ നിന്ന് ഞങ്ങൾ കഷ്ടിച്ചാണ് രക്ഷപെട്ടത്".
 
അതിർത്തിയിൽ നിന്ന് ജനങ്ങളെയെല്ലാം ഒഴിപ്പിച്ചിരുന്നു."അവരുടെ ജീവിതം വല്ലാതെ വിഷമിപ്പിച്ചു".എങ്ങും യുദ്ധസന്നാഹങ്ങൾ. മൈൻ പാകിയ പാടങ്ങൾ.
വിഘടനവാദി നേതാവ് അബ്ദുൾ ഗനി ലോൺ ശ്രീനഗറിൽ വെടിയേറ്റ് മരിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ."എൻ.ഡി.ടി.വി വാർത്താസംഘവും ഞങ്ങൾ താമസിച്ച ഹോട്ടലിലുണ്ടായിരുന്നു. അവർക്കെതിരെ തീവ്രവാദികളുടെ ഭീഷണി ഉണ്ടായി. എല്ലാവരെയും അവിടെ നിന്ന് ഒഴിപ്പിച്ചു. ഞങ്ങൾ ,ആളൊഴിഞ്ഞ ഡാൽ തടാകത്തിലെ ഒരു ഹൗസ് ബോട്ടിലാണ് താമസിച്ചത്".
 
ഡൽഹിയിലും വിദേശ രാജ്യങ്ങളിലും നടന്ന ധാരാളം അന്താരാഷ്ട്ര സമ്മേളനങ്ങൾ കവർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുടേയുമൊപ്പം വിദേശപര്യടനങ്ങളിൽ അവരെ അനുഗമിച്ചു." വ്യക്തിപരമായി ഏറ്റവും കൂടുതൽ അടുപ്പം മൻമോഹൻ സിങ്ങിനോടും പ്രണാബ് കുമാർ മുഖർജിയോടുമാണ്. അവരോടൊപ്പമാണ് ഏറ്റവുമധികം വിദേശ യാത്രകൾ നടത്തിയത്".
ഡൽഹിയിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും വളരെയടുത്ത ബന്ധമുണ്ട്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രവേശിക്കാൻ പാസുള്ള അപൂർവം പത്രലേഖകരിലൊരാളാണ്.
ചിലപ്പോഴൊകെ , ഈ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ചില തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
 
2018ലെ പ്രളയ സമയം. ഓഗസ്റ്റ് 15ന് രാഷ്ട്രപതി നടത്തിയ 'അറ്റ് ഹോം ' സത്ക്കാരത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടപ്പോൾ, കേരളത്തിലെ സ്ഥിതിഗതികളെന്ത് എന്ത് അന്വേഷിച്ചു. കാര്യങ്ങൾ വളരെ വഷളാണന്നും രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയ്ക്ക് വിമാനത്താവളം തുറന്നു കൊടുക്കണമെന്നും മറ്റും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. തൊട്ടടുത്ത് നിന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി ഇക്കാര്യം സംസാരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അവർ ഉടൻ തന്നെ നാവികസേനയുടെ ദക്ഷിണ മേഖലാ മേധാവിയെ വിളിച്ച്, ഫോൺ കൈമാറി." ഇക്കാര്യം പിന്നീട് പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്".
 
മൻമോഹൻ സിങ്ങിന്റെ വിദേശപര്യടന കാലത്ത്, ഒരിക്കൽ ഔദ്യോഗിക വിരുന്നിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിനോട് ചോദ്യം ചോദിക്കാൻ അവസരം കിട്ടി. വിസക്ക് അപക്ഷിക്കുമ്പോൾ ഇന്ത്യക്കാർ അനുഭവിക്കുന്ന വിഷമത്തെക്കുറിച്ചായിരുന്നു ചോദ്യം. വിസ അനുവദിക്കുമ്പോൾ എന്തു കൊണ്ടാണ് 'ഇക്വാളിറ്റിയും പാരിറ്റി'യുമില്ലാത്തത് എന്ന ചോദ്യം മൻമോഹൻ സിങ്ങിന് ഏറെ ഇഷ്ടമായി. ആ പ്രശ്നം പരിഹരിച്ചു കൊണ്ട് ചാൻസ് ലർ ഉത്തരവിറക്കി. തിരിച്ചു വരുമ്പോൾ , പ്രധാനമന്ത്രി അനുമോദിച്ചു." ഇതാണ് ക്രിയേറ്റീവ് ജേർണ്ണലിസം . നിങ്ങളെല്ലാം നെഗറ്റീവ് ചോദ്യം ചോദിച്ചപ്പോൾ , ഇദ്ദേഹത്തിന്റേത് രാജ്യത്തിനായുള്ള ക്രിയേറ്റീവായ ചോദ്യമാണ് ".
വിദേശയാത്രകളിൽ വിമാനത്തിൽ ഓരോ തവണയും ഒരു മുതിർന്ന മാദ്ധ്യമപ്രവർത്തകനെ അദ്ദേഹം ഡിന്നറിന് ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. "ഒരിക്കൽ അദ്ദേഹം ജൂനിയറായ എന്നെയാണ് ക്ഷണിച്ചത്".
 
മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്നപ്പോൾ,ബജറ്റ് അവതരണ ശേഷം മടങ്ങവേ, ചോദിച്ചു; നിങ്ങൾക്കായി ഞാനെന്ത് ചെയ്യണം. അക്രഡിറ്റഡ് പത്രപ്രവർത്തകർക്ക് സൗജന്യമായി കുടുംബസമേതം ഇന്ത്യയിലെമ്പാടും വർഷത്തിലൊരിക്കൽ യാത്ര ചെയ്യാൻ സംവിധാനമൊരുക്കണമെന്ന് അഭ്യർത്ഥിച്ചു. നിർദ്ദേശങ്ങൾ എഴുതി നൽകാൻ അവർ നിർദ്ദേശിച്ചു. അവയെല്ലാം അംഗീകരിച്ച്, അവർ മറുപടി പ്രസംഗത്തിൽ ഉൾപ്പെടുത്തി.
 
ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടറസ്സുമായി അഭിമുഖം നടത്താൻ കഴിഞ്ഞത് യാദൃച്ഛികമായിട്ടായിരുന്നു.ഇറാക്ക് യുദ്ധാനന്തരം കുവൈറ്റിൽ നടന്ന പുനർനിർമ്മാണ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി. അതിന് ശേഷം കൊട്ടാരത്തിൽ നടന്ന സത്കാരത്തിൽ അദ്ദേഹത്തിനടുത്ത് ഇരിപ്പടം കിട്ടിയപ്പോൾ പരിചയപ്പെട്ടു.
 
പോർട്ടുഗീസുകാരനായ തന്റെ കുടുംബവേരുകൾ ഗോവയിലാണന്നും ഭാര്യ അന്നാട്ടുകാരിയാണന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മിനിറ്റ് നേരം അഭിമുഖം നടത്താൻ അനുമതി കിട്ടി. കാഷ്മീർ പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പതിനഞ്ച് മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ മ്യാൻമാർ , ബംഗ്ലാദേശ് പര്യടനത്തിൽ 75 അംഗ മാദ്ധ്യമ സംഘത്തിൽ അംഗമായി അദ്ദേഹത്തെ അനുഗമിച്ചു.അതിനുള്ള വലിയ സാമ്പത്തിക ചെലവ് മാനേജ്മെന്റ് വഹിച്ചു."ആ സംഘത്തിൽ സ്പാനിഷും ഇംഗ്ലീഷും അറിയാവുന്ന ഒരേയൊരാൾ ഞാനായിരുന്നു.തിരികെ വന്നപ്പോൾ , വിമാനത്തിന്റെ പിന്നിലിരുന്ന എന്നെ മാർപ്പാപ്പ മുന്നിലേക്ക് വിളിച്ചിരുത്തി ആദ്യ ചോദ്യം ചോദിക്കാൻ അവസരം തന്നു". അദ്ദേഹം കെട്ടിപ്പിടിച്ച് മുത്തം നൽകിയത് വലിയ അനുഭവമായി.
മാദ്ധ്യമപ്രവർത്തനത്തിന്റെ പേരിൽ 2016-ൽ വധഭീഷണിയുണ്ടായിട്ടുണ്ട് , ജോർജ്ജ് കള്ളിവയലിനിന് .
 
 അത് അറിയിച്ചത് ധനകാര്യ മന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയായിരുന്നു. "സഹോദരനെപ്പോലെ സ്നേഹിച്ച അദ്ദേഹം ഒരു ദിവസം വീട്ടിൽ വിളിച്ചു വരുത്തി ഞാനെഴുതിയ ലേഖനങ്ങളുടെ പകർപ്പുകളുള്ള ഫയൽ കാണിച്ചുതന്നു. എഴുതിയതിനോട് എതിർപ്പുള്ള സംഘപരിവാറിലെ ചിലർ എന്നെ അപകടപ്പെടുത്താൻ നീക്കം നടത്തുന്നു എന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു".
പൊലീസ് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. വീടു മുതൽ ഓഫീസു വരെയും തിരിച്ചും പൊലീസ് വാഹനം. ജെയ്റ്റി സമാധാനിപ്പിച്ചു,"എഴുത്തിൽ ഒരു മാറ്റവും വരുത്തേണ്ട .സ്വതന്ത്രമായി എഴുതുന്നതു കൊണ്ടാണ് നിങ്ങളോട് ബഹുമാനമുള്ളത്".
സമൂഹത്തിൽ വിശാലമായ മാറ്റങ്ങൾ വരുത്താൻ പത്രപ്രവർത്തകർക്ക് കഴിയും."എനിക്കിപ്പോഴും ഇതൊരു വികാരമാണ്. ഹൃദയത്തിലിപ്പോഴും തീയുണ്ട്. മുപ്പതുകാരന്റെ പാഷനോടു കൂടിയാണ് ഇപ്പോഴും എഴുതുന്നത്".
 
എന്നാൽ, നിഷ്പക്ഷവും മാന്യവുമായ പത്രപ്രവർത്തനത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. സ്വന്തം കുട്ടികൾ ഈ രംഗത്തേയ്ക്ക് വരാൻ ആഗ്രഹിക്കാതിരുന്നത് അതിനാലാണ്.
ഇന്ന് പത്രങ്ങളിൽ വരുന്ന വാർത്തകൾ സത്യത്തിൽ നിന്ന് ഏറെ അകലെയാണ്. സത്യം പറയുന്നവരെ ആക്രമിച്ചു കൊല്ലുന്ന അവസ്ഥയാണിന്ന്. ലോക് സഭയിൽ റിപ്പോർട്ടിങ്ങിന് കടുത്ത നിയന്ത്രണമുണ്ട്. "ജനാധിപത്യത്തിനും പാർലമെന്ററി വ്യവസ്ഥിതിക്കും വിനാശകരമാണിത്. സ്തുതിപാഠകരായ മാദ്ധ്യമപ്രവർത്തകർക്കല്ലാതെ പ്രതികരിക്കാൻ പറ്റാത്ത കാലമാണിത്".
 
നറുക്കിട്ടാണ് മാധ്യമ പ്രവർത്തകർക്ക് റിപ്പോർട്ടിങ്ങിന് ലോക്സഭയിൽ പാസ് നൽകുന്നത്. പക്ഷേ,രാജ്യസഭയിൽ, വെങ്കയ്യ നായിഡുവിന്റെ കാലം മുതൽ, നിയന്ത്രണങ്ങളില്ലന്നും ജോർജ്ജ് കള്ളിവയലിൽ പറഞ്ഞു.

ദേശീയ രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ച് മലയാള മനോരമ, മാതൃഭൂമി ഉൾപ്പെടെയുള്ള പ്രമുഖ ദിനപ്പത്രങ്ങളിലൊന്നും ഇപ്പോൾ സ്ഥിരം കോളങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നില്ല . ഏറെ ഗവേഷണം നടത്തിയാണ് 'ഡൽഹി ഡയറി' എന്ന രാഷ്ട്രീയ കോളം എഴുതുന്നത് . അതിന് ധാരാളം വായനക്കാരുണ്ടന്നും ജോർജ്ജ് കള്ളിവയലിൽ പറഞ്ഞു.
 
'ചരിത്രസാക്ഷികൾ' പരമ്പര എട്ടാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് :
(Uploaded by Shibu P M).
 
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.

No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍